മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 04-07-1980 സമയദൈർഘ്യം : 107 മിനുട്സ്  സംവിധാനം : ജോൺ എബ്രഹാം നിർമ്മാണം :മിസ്സിസ് എസ് ജോസഫ്  ബാനർ : ആർ ആർ  രചന : ജോൺ എബ്രഹാം  ഛായാഗ്രഹണം : മധു അമ്പാട്ട്   ചിത്രസന്നിവേശം :കെ.കെ.ബാലൻ   ശബ്ദലേഖനം :  രവി  സംഗീതം :   ജോൺസൻ പ്രധാന അഭിനേതാക്കൾ  :അടൂർ ഭാസി ,കവിയൂർ പൊന്നമ്മ ,നെടുമുടി വേണു, എബ്രഹാം ജോസഫ്



സിനിമ സംഗ്രഹം:

സമ്പന്നനായ ജന്മിയാണ് ചെറിയാച്ഛൻ. തനിക്ക് ചുറ്റുമുള്ള മാറ്റങ്ങളെ അങ്ങേയറ്റം സംശയത്തോടെയും ഭയത്തോടെയും നോക്കിക്കാണുന്ന ഒരാളാണ് ചെറിയാച്ചൻ . ഫ്യൂഡൽ വ്യവസ്ഥിതി തകരുന്നതും കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ വളരുന്നതും ചെറിയാച്ഛനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. തന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയം അയാളെ ഒരുതരം മനോരോഗിയാക്കി മാറ്റുന്നു. ഭയം മൂലം ചെറിയാച്ചൻ  തന്റെ വീടിനുള്ളിൽ തന്നെ തളച്ചിടപ്പെടുകയും ജനലിലൂടെ പുറത്തെ ലോകത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു. പുറത്തിറങ്ങിയാൽ താൻ കൊല്ലപ്പെടുമെന്നോ ആരെങ്കിലും തന്നെ ആക്രമിക്കുമെന്നോ അയാൾ വിശ്വസിക്കുന്നു. പോലീസിനെയും വിപ്ലവകാരികളെയും ഒരുപോലെ ഭയക്കുന്ന ചെറിയാച്ഛൻ, തന്റെ നിസ്സഹായത മറയ്ക്കാൻ മറ്റുള്ളവരോട് ക്രൂരമായി പെരുമാറാൻ ശ്രമിക്കുന്നു. അധികാരവും സമ്പത്തുമുള്ള ഒരു മനുഷ്യൻ സാമൂഹികമാറ്റത്തിന് മുന്നിൽ എങ്ങനെ മാനസികമായി തകരുന്നു എന്നതിൻ്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ഫ്യൂഡലിസത്തിന്റെ അന്ത്യത്തെയും ഒരു വ്യക്തിയുടെ ഏകാന്തതയെയും വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച സിനിമാ പരീക്ഷണങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“മധ്യവർഗാവബോധത്തിന്റെ ക്രിട്ടിക് എന്ന നിലയിലാണ് പലരും ഈ ചിത്രം കാണുന്നത്. എന്നാൽ ഗാഢഘടനയിൽ ഇത് മധ്യവർഗനിലപാടിന്റെ ന്യായീകരണമായി മാറുന്നു. ചെറിയാച്ചൻ എന്ന പേരുതന്നെ ശ്രദ്ധിക്കുക. ചെറിയാച്ചനും അവറാച്ചനും രണ്ടു വിപരീതധ്രുവങ്ങളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈ പേരുകളെ ആർബിട്രറി എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. ജോണിന്റെ ‘നേർച്ചക്കോഴി’ എന്ന ചെറുകഥയിലെ ഒരു വാചകം അവസാനിക്കുന്നത്, ‘ഏതു ചെറിയാച്ചനും അതു മനസ്സിലാകും’- എന്നാണ്. നിഷ്കളങ്കൻ, അജ്ഞൻ എന്നൊക്കെയാണ് ജോൺ ഈ പേരിൽ ആരോപിച്ചിരിക്കുന്ന അർത്ഥതലം. ചിത്രത്തിന്റെ വിഭജനം യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണല്ലോ?””(പേ :59,പി.എൻ.ശ്രീകുമാർ ,ചലച്ചിത്ര സ്വരൂപം ,പരിധി പുബ്ലിക്കേഷൻസ്,1998) 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

 



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  •  മികച്ച  നടൻ   - അടൂർ ഭാസി  

  • മികച്ച സംവിധായകൻ -സ്പെഷ്യൽ ജൂറി അവാർഡ് 



 



 



ദേശാടനം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 13-01-1996 സമയദൈർഘ്യം : 125 മിനുട്സ്  സംവിധാനം : ജയരാജ്  നിർമ്മാണം : ജയരാജ്    ബാനർ : ന്യൂ ജനറേഷൻ സിനിമ  രചന : മാടമ്പ് കുഞ്ഞിക്കുട്ടൻ ,ശ്രീകുമാർ അരൂക്കുറ്റി  ഛായാഗ്രഹണം : എം.ജെ.രാധാകൃഷ്ണൻ  ചിത്രസന്നിവേശം : ബി.ലെനിൻ,വി.ടി.വിജയൻ  കലാസംവിധാനം : നാഥാൻ മണ്ണൂർ ശബ്ദലേഖനം :  കൃഷ്ണനുണ്ണി സംഗീതം :   മോഹൻ സിത്താര  പ്രധാന അഭിനേതാക്കൾ  : മാസ്റ്റർ കുമാർ, വിജയ രാഘവൻ ,മിനി നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി



സിനിമ സംഗ്രഹം:

പപ്പു എന്ന ബാലനാണ് കഥയിലെ കേന്ദ്രകഥാപാത്രം. കളിയും ചിരിയും കുസൃതികളുമായി വളരുന്ന പപ്പുവിനെ, ജ്യോതിഷവിധിയനുസരിച്ച് ഒരു മഠത്തിലെ അടുത്ത സ്വാമിയായി (മഠാധിപതി) തിരഞ്ഞെടുക്കുന്നു. ഭൗതികമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കുക എന്നത് ആ ബാലനെ സംബന്ധിച്ച് അചിന്തനീയമായിരുന്നു.താൻ ഏറെ സ്നേഹിക്കുന്ന അച്ഛനമ്മമാരെയും കളിക്കൂട്ടുകാരെയും തറവാടിനെയും ഉപേക്ഷിച്ച് മഠത്തിലേക്ക് പോകേണ്ടി വരുന്ന പപ്പുവിന്റെ മാനസികാവസ്ഥ ചിത്രം നൊമ്പരത്തോടെ വരച്ചുകാട്ടുന്നു. മകനെ ദൈവത്തിന് സമർപ്പിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ വേദനയും, ലൗകികമായ ആഗ്രഹങ്ങൾ മനസ്സിൽ ബാക്കിയുള്ള പപ്പു സന്ന്യാസത്തിന്റെ കഠിനമായ ചിട്ടകളിലേക്ക് മാറുന്നതും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“എന്നാൽ, വളരെ പഴയ ഒരു ചരിത്രകാലയളവല്ല, മറിച്ച്, സമീപഭൂതകാലത്തുള്ള ഏതോ ഒരു പുതിയ കാലയളവുതന്നെയാണ് സിനിമയിൽ വരുന്നത് എന്നത് മാധവന്റെ കഥാപാത്രത്തെ ശ്രദ്ധിച്ചാലറിയാം. ജുബ്ബയും വാച്ചും സിഗരറ്റും അടിപൊളിസംസാരവും ഉള്ള ഇയാൾ പഴയകാലത്തുള്ള ഒരാളല്ല. ആശ്രമത്തിന്റെ പ്രതിനിധികളിൽ ചിലരുടെ വേഷവിധാനങ്ങളിലും അല്പം സമകാലീനത ദർശിക്കാം. അപ്പോൾ, കാര്യങ്ങൾ കൂടുതൽ അപകടകരമാകുന്നു. നാം ഇന്ന് ജീവിക്കുന്നതരം താരതമ്യേന സെക്കുലറായ ഒരു ജീവിതത്തിനിടയിൽപ്പോലും 'വിശുദ്ധ ദീപ്തികൾ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം മൂഢാചാരങ്ങൾ സംഭവിക്കുന്നുണ്ട് എന്നാവുമല്ലോ യുക്തി. അതാണ്, ഈ സിനിമ ഭൂതകാലത്തെയും വർത്തമാനകാലത്തെയും വഞ്ചിക്കുന്നു എന്ന് ആദ്യമേ പറഞ്ഞുവെച്ചത്. ജീവിതത്തിന്റെയും സിനിമയുടെതന്നെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ കെടുത്തിവിടുകകൂടി ചെയ്യുമ്പോൾ 'ദേശാടനം'ത്തിന്റെ ത്രികാലപ്രതീതി സമ്പൂർണ്ണമാവുകയും ആയി.”(പേ :89, ജി.പി.രാമചന്ദ്രൻ, ’സിനിമയും മലയാളിയുടെ ജീവിതവും ‘,സാഹിത്യ പ്രവർത്തകസംഘം ,1998)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   മികച്ച പ്രാദേശിക ചിത്രം 

  •  മികച്ച ബാല നടൻ   - മാസ്റ്റർ കുമാർ 

  • മികച്ച ശബ്ദ ലേഖനം  

  • മികച്ച ചിത്രം



കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച ഛായാഗ്രഹണം

  • മികച്ച ബാല നടൻ -മാസ്റ്റർ കുമാർ 

  • മികച്ച ഗായകൻ -യേശുദാസ് 

  • മികച്ച ശബ്ദ ലേഖനം

  • മികച്ച സംവിധായകൻ 

  • മികച്ച രണ്ടാമത്തെ നടി -മിനി നായർ 

  • മികച്ച ഡബ്ബിങ്   -വെണ്മണി വിഷ്ണു 



 



 



സ്വയംവരം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :24-11-1972 സമയദൈർഘ്യം : 131 മിനുട്സ്  സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം : ചിത്രലേഖ ഫിലിം കോർപറേറ്റീവ്  ബാനർ : ചിത്രലേഖ ഫിലിംസ്   രചന :അടൂർ ഗോപാലകൃഷ്ണൻ ,കെ.പി.കുമാരൻ  ഛായാഗ്രഹണം :മങ്കട രവി വർമ്മ ചിത്രസന്നിവേശം :എ.രമേശൻ     കലാസംവിധാനം :ശിവശക്തൻ നായർ,ദേവദത്തൻ   ശബ്ദലേഖനം :  ദേവദാസ്.പി   സംഗീതം :   എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ  : മധു,ശാരദ,തിക്കുറിശ്ശി ,അടൂർ ഭവാനി ,ഭാരത് ഗോപി   



 



സിനിമ സംഗ്രഹം:

‘സ്വയംവരം’ പ്രണയത്തെയും അതിജീവനത്തിനായുള്ള പോരാട്ടത്തെയും വളരെ ഗൗരവകരമായി ആവിഷ്കരിക്കുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം കഴിക്കാനായി നഗരത്തിലെത്തുന്ന വിശ്വനാഥന്റെയും സീതയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തുടക്കത്തിൽ വലിയ പ്രതീക്ഷകളോടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന അവർക്ക്, തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും മൂലം വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു.  എഴുത്തുകാരനാകാൻ മോഹിക്കുന്ന വിശ്വനാഥന്റെ മരണത്തോടെ സീത തന്റെ കുഞ്ഞിനൊപ്പം ഒറ്റപ്പെടുന്നതും, അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെ നോക്കി നിൽക്കുന്നതുമായ ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.



 



പഠനങ്ങൾ / ലിങ്കുകൾ:

“ചിത്രാരംഭത്തിലെ സുദീർഘമായ ബസ് യാത്രയിൽ 'സ്വയംവര'ത്തിന്റെ ശില്പ രൂപം കണ്ടെത്താനാകും. സമൂഹത്തിന്റെ പരിച്ഛേദമെന്ന നിലയിൽ വിവിധ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യത്യസ്ത മനുഷ്യരുടെ ബസ് യാത്ര, ജീവിതയാത്രയുടെ പ്രതീകമായി ഇവിടെയും ഉപയോഗിക്കുന്നുണ്ടെങ്കിലും, 'സ്വയംവര'ത്തിലെ ബസ് യാത്രയിൽ ചിത്ര ഗതിവിഗതികൾ നിർണ്ണയിക്കുകയും, രൂപപ്പെടുത്തുകയും, വെളിപ്പെടുത്തുകയും ചെയ്യുന്ന ഘടനാപരമായ സവിശേഷത അടങ്ങിയിരിക്കുന്നു. ടൈറ്റിലുകൾ അവസാനിച്ചിട്ടും യാത്രരംഗം ദീർഘനേരം നീണ്ടുനിൽക്കുന്നതിന്റെ പൊരുളതാണ്.” (പേ:14,_സ്വയംവരം,കാഴ്ചയിലെ കാണാതലങ്ങൾ ,ആർ പവിത്രൻ,യുവമേള പുബ്ലിക്കേഷൻസ്,കൊല്ലം,1998)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   സംവിധായകൻ

  •  മികച്ച നടി  - ശാരദ 

  • മികച്ച ചിത്രം 

  • മികച്ച ഛായാഗ്രഹണം  



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച ഛായാഗ്രഹണം

  • മികച്ച കലാസംവിധാനം



ഭൂതക്കണ്ണാടി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :18-04-1997 സമയദൈർഘ്യം : 115 മിനുട്സ്  സംവിധാനം : ലോഹിത ദാസ്  നിർമ്മാണം : പുത്തൂർനാരായണൻനായർ, കൃഷ്ണകുമാർ, വി. മണി രചന : ലോഹിത ദാസ്     ഛായാഗ്രഹണം : വേണു  ചിത്രസന്നിവേശം : ജി.മുരളി   സംഗീതം :   ജോൺസൺ  പ്രധാന അഭിനേതാക്കൾ  : മമ്മൂട്ടി , ശ്രീലക്ഷ്മി, ചേർത്തല ലളിത, സിന്ധു,രമ്യ, റിസ ബാബ 



 



സിനിമ സംഗ്രഹം:

വാച്ച് മെക്കാനിക്കായ വിദ്യാധരന്റെ ഏക ലോകം മകളാണ്. എന്നാൽ അമിതമായ ഉത്കണ്ഠയും തന്റെ ചുറ്റുമുള്ള ലോകം സുരക്ഷിതമല്ലെന്ന തോന്നലും അയാളെ നിരന്തരം വേട്ടയാടുന്നു. പത്രങ്ങളിൽ വരുന്ന വാർത്തകളും ചുറ്റുമുള്ള കുറ്റകൃത്യങ്ങളും അയാളിൽ ഭയം നിറയ്ക്കുന്നു. ഒരു ദിവസം തന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളെ ഭയത്തിന്റെ ആധിക്യത്തിൽ വിദ്യാധരൻ കൊലപ്പെടുത്തുന്നതോടെ അയാളുടെ ജീവിതം മാറിമറിയുന്നു. ജയിൽ ശിക്ഷ അനുഭവിക്കുമ്പോഴും പുറത്തെ ലോകത്തെക്കുറിച്ചുള്ള ഭയം അയാളെ വിട്ടുപോകുന്നില്ല. തന്റെ കടയിലുണ്ടായിരുന്ന ഭൂതക്കണ്ണാടിയിലൂടെ വസ്തുക്കളെ വലുതാക്കി കണ്ടിരുന്നതുപോലെ, ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളെയും അപകടങ്ങളെയും അയാൾ പെരുപ്പിച്ചു കാണാൻ തുടങ്ങുന്നു. മാനസിക സംഘർഷം ഒടുവിൽ അയാളെ ഭ്രാന്തിന്റെ വക്കിലെത്തിക്കുന്നു. മനുഷ്യമനസ്സിലെ സങ്കീർണ്ണമായ ഭയത്തെയും ഏകാന്തതയെയും അടയാളപ്പെടുത്തുന്നതാണ്‌  ‘ഭൂതക്കണ്ണാടി ‘.



 



പഠനങ്ങൾ / ലിങ്കുകൾ:

“ലൈംഗികതയെ കുറ്റകൃത്യമാക്കി നിർണ്ണയിച്ചെടുക്കുന്ന കുടുംബ-സദാചാര അടിസ്ഥാനം കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും ഫ്യൂഡൽ ഗൃഹാതുരത്വബോധത്തിൽ ഇന്നും സജീവമാണ്. മനുഷ്യർക്ക് സ്വാഭാവികമായുള്ള ലൈംഗികാനുഭൂതിയെ, ജൈവേതരമായ കാരണങ്ങളാൽ നിയന്ത്രിച്ചുനിർത്തുക എന്ന സാമൂഹികാവശ്യത്തിന്റെ ഒരു രക്ഷാമാർഗ്ഗം മാത്രമായിരുന്നു ലൈംഗികതയെ കുറ്റകൃത്യമാക്കി, വളരുന്ന തലമുറയുടെ മനസ്സിൽ പതിപ്പിച്ചെടുക്കുക എന്നത്. എന്നാൽ ഈ പതിപ്പിക്കലിന്റെ ശക്തി കൂടുംതോറും അത് വിരുദ്ധരൂപേണ പ്രവർത്തിക്കുകയും ലൈംഗികകുറ്റകൃത്യങ്ങളുടെതന്നെ കാരണങ്ങളിൽ ഒന്നായി പരിണമിക്കുകയും ചെയ്യുന്നു.”(പേ:91, ജി.പി.രാമചന്ദ്രൻ, ’സിനിമയും മലയാളിയുടെ ജീവിതവും ‘, സാഹിത്യ പ്രവർത്തകസംഘം , 1998)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  •  മികച്ച നവാഗത  സംവിധായകൻ

  • മികച്ച ഛായാഗ്രഹണം  



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച ചിത്രം 

  • മികച്ച രണ്ടാമത്തെ നടി -ശ്രീലക്ഷ്മി 

  • മികച്ച തിരക്കഥ 



കുമ്മാട്ടി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 12-07-1979 സമയദൈർഘ്യം : 90 മിനുട്സ്  സംവിധാനം : അരവിന്ദൻ നിർമ്മാണം : കെ.രവീന്ദ്രൻ  നായർ ബാനർ : ജനറൽ പിക്ചേഴ്സ്  രചന : കാവാലം നാരായണ പണിക്കർ, അരവിന്ദൻ     ഛായാഗ്രഹണം : ഷാജി എൻ കരുൺ ചിത്രസന്നിവേശം : എ.രമേശൻ ,ആനന്ദ്       കലാസംവിധാനം : ആര്ടിസ്റ്റ്  നമ്പൂതിരി    ശബ്ദ ലേഖനം : ദേവദാസ്.പിസംഗീതം :   ജി.അരവിന്ദൻ,എം.ജി.രാധാകൃഷ്ണൻ ,കാവാലം നാരായണ പണിക്കർപ്രധാന അഭിനേതാക്കൾ  : രാവുണ്ണി,മാസ്റ്റർ അശോകൻ,ശിവശങ്കരൻ ദിവാകരൻ , കുട്ട്യേടത്തി വിലാസിനി , കൊട്ടാര ഗോപാലകൃഷ്ണൻ , റിമ, ആശ



സിനിമ സംഗ്രഹം:

മാന്ത്രികശക്തിയുള്ള  നാടോടിയെ  കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. എല്ലാ വർഷവും കൃത്യസമയത്ത് ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുന്ന കുമ്മാട്ടി എന്ന ഈ  നാടോടി മുത്തശ്ശൻ, പാട്ടും നൃത്തവും വിസ്മയങ്ങളുമായി കുട്ടികളുടെ പ്രിയപ്പെട്ടവനായി മാറുന്നു. ഒരു ദിവസം കുമ്മാട്ടി മാന്ത്രിക വിദ്യയിലൂടെ കുട്ടികളെ വിവിധ മൃഗങ്ങളാക്കി മാറ്റുന്നു. കളി കഴിഞ്ഞ് തിരികെ അവരെ മനുഷ്യരാക്കി മാറ്റിയെങ്കിലും, നായയായി മാറിയ 'ചിണ്ടൻ' എന്ന ബാലൻ മാത്രം കൃത്യസമയത്ത് അവിടെ എത്തുന്നില്ല.കുമ്മാട്ടി ഗ്രാമം വിട്ടു പോകുന്നതോടെ ചിണ്ടൻ  നായയുടെ രൂപത്തിൽ തന്നെ തുടരാൻ നിർബന്ധിതനാകുന്നു.  വീട്ടുകാരും കൂട്ടുകാരും തിരിച്ചറിയാതെ പോകുന്ന ചിണ്ടന്റെ ദുരിതപൂർണ്ണമായ ജീവിതവും, പിന്നീട് കുമ്മാട്ടി വീണ്ടും ഗ്രാമത്തിലെത്തി ചിണ്ടനെ  മനുഷ്യരൂപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.



പഠനങ്ങൾ / ലിങ്കുകൾ:

“കുട്ടികൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട കുമ്മാട്ടി  ഒരു പുനർജ്ജന്മ കഥയല്ല. സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങളാണ് ഈ ചിത്രത്തിലും അനാവരണം ചെയ്യപ്പെടുന്നത്. ഒരു എംപതിക് അണ്ടർസ്റ്റാന്റിംഗിനുവേണ്ടിയുള്ള ശ്രമമാണത്. ചിന്തൻ നായായി മാറുമ്പോൾ (അനുഭൂതിയുടെ തലത്തിൽ മാത്രം) പാരതന്ത്ര്യത്തിന്റെ വേദന അറിയുന്നു. യഥാർത്ഥരൂപം കൈവരുമ്പോൾ ചിന്തൻ കൂട്ടിൽ അടയ്ക്കപ്പെട്ട കിളിക്ക് സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യുന്നത്. സർവ്വചരാചരങ്ങളും സാഹോദര്യത്തിൽ വർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. നമ്മുടെ അവബോധത്തിലെ സമസ്യകൾക്ക് പോളിമിക്സിന് അപ്പുറം നൽകാവുന്ന ഏറ്റവും പൊതുവായ ഒരുത്തരമാണിത്.” (പേ : 53, പി.എൻ.ശ്രീകുമാർ , ചലച്ചിത്ര സ്വരൂപം ,പരിധി പുബ്ലിക്കേഷൻസ്, 1998)



“വാണിജ്യ സംസ്കാരത്തിന്റെ നഗ്നതയ്ക്ക് കലയുടെ മോഹചട്ടയണിയിക്കുന്ന അരവിന്ദന്റെ 'കുമ്മാട്ടി' അധഃസ്ഥിതവർഗ്ഗത്തോടു തികച്ചും നീചമായി പെരുമാറുന്നു. സ്വാതന്ത്ര്യമെന്ന ആശയത്തെ ഉപരിവർഗ്ഗക്കാരന്റെ മോഹകൗതുകം എന്ന നിലയിൽ അവതരിപ്പിക്കുന്ന കുമ്മാട്ടിയിൽ ആ മോഹകൗതുകത്തിനു സമർത്ഥനം നൽകുവാൻവേണ്ടി അധഃസ്ഥിതനെ അപകർഷതാവൽക്കരിച്ച്, അവനെ പട്ടിയാക്കിത്തീർക്കുന്നു. ഇതാണല്ലോ പുത്തൻ മുതലാളിത്ത കലയുടെ തന്ത്രം!”(പേ:108, എസ്.സുധീഷ്,മലയാള സിനിമ ന്യൂസ്പേപ്പർ ബോയ്മുതൽ ന്യൂജനറേഷൻവരെ , പാഠംബുക്ക്സ് ,2019)



 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച കുട്ടികളുടെ  ചിത്രം



കാഞ്ചനസീത


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 21-12-1978 സമയദൈർഘ്യം : 90 മിനുട്സ് സംവിധാനം : അരവിന്ദൻ നിർമ്മാണം :കെ.രവീന്ദ്രൻ നായർ   ബാനർ : ജനറൽ പിക്ചേഴ്സ് രചന : സി.എൻ.ശ്രീകണ്ഠൻ നായർ,അരവിന്ദൻ    ഛായാഗ്രഹണം : ഷാജി എൻ കരുൺ  ചിത്രസന്നിവേശം : എ.രമേശൻ     കലാസംവിധാനം : ആര്ടിസ്റ്റ്  നമ്പൂതിരി    ശബ്ദലേഖനം :  ദേവദാസ്.പി   സംഗീതം :   രാജീവ് തരാനാഥ് പ്രധാന അഭിനേതാക്കൾ  : റാം ദാസ്,  വെങ്കടേശ്വരലു , ചിന്ന പുല്ലയ്യ , അണ്ണാ പൂർണ്ണ, കേശവ പണിക്കർ , കൃഷ്ണ , പൊട്ടയ്യ , തങ്കയ്യ



സിനിമ സംഗ്രഹം:

സി.എൻ. ശ്രീകണ്ഠൻ നായരുടെ പ്രശസ്തമായ നാടകത്തെ ആസ്പദമാക്കി നിർമ്മിച്ച ‘കാഞ്ചന സീത’  രാമായണത്തിലെ ഉത്തരരാമായണ കാലഘട്ടത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്. സീതാപരിത്യാഗത്തിന് ശേഷം ഏകനായി കഴിയുന്ന ശ്രീരാമൻ അശ്വമേധയാഗം നടത്താൻ തീരുമാനിക്കുന്നതും, പത്നിയുടെ അഭാവത്തിൽ സീതയുടെ സ്വർണ്ണവിഗ്രഹം (കാഞ്ചനസീത) അരികെ വെച്ച് യാഗം പൂർത്തിയാക്കുന്നതുമാണ് ഇതിവൃത്തം. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സീത എന്ന കഥാപാത്രത്തെ സ്ക്രീനിൽ കാണിക്കുന്നില്ല എന്നതാണ്. പകരം, പ്രകൃതിയെത്തന്നെയാണ് സീതയായി സംവിധായകൻ അവതരിപ്പിച്ചത്. കാറ്റും മഴയും നദിയും മരങ്ങളുമെല്ലാം സീതയുടെ ഭാവങ്ങളായി രാമന്റെ മുൻപിൽ തെളിയുന്നു. ആന്ധ്രാപ്രദേശിലെ 'ചെഞ്ചു' ഗോത്രവർഗ്ഗക്കാരെയാണ് രാമനായും ലക്ഷ്മണനായും അരവിന്ദൻ അഭിനയിപ്പിച്ചത് വഴി  ഇതിഹാസ കഥാപാത്രങ്ങൾക്ക് കൂടുതൽ മാനുഷികവും സ്വാഭാവികവുമായ മുഖം നൽകി.അധികാരത്തിന്റെ ഭാരവും പ്രിയതമയെ ഉപേക്ഷിക്കേണ്ടി വന്നതിലെ ആന്തരിക സംഘർഷങ്ങളും അനുഭവിക്കുന്ന രാമൻ, ഒടുവിൽ സരയൂ നദിയിൽ അലിഞ്ഞുചേരുന്നതോടെ ചിത്രം അവസാനിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധത്തെയും അധികാരവും വ്യക്തിയും  തമ്മിലുള്ള പോരാട്ടത്തെയും കുറിച്ചുള്ള ഒരു ദൃശ്യകാവ്യമാണിത്.



 



പഠനങ്ങൾ / ലിങ്കുകൾ:

“'കാഞ്ചനസീത' ഈ ജനുസ്സിൽപ്പെട്ട കൃതിയാണോ? സ്വാഭാവികമായി സംശയം തോന്നാം. അതിനു സമകാലീന സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ഘടനകളുമായി എന്തു ബന്ധം? അരവിന്ദൻ തത്ത്വചിന്താപരമായി ഉയർന്ന വിതാനത്തിലേക്ക് പോയി എന്ന് പല പ്രഗല്ഭരും വാദിക്കുന്ന ചിത്രമാണിത്. അപോദ്ധാരണത്തിനു വിധേയമാകുമ്പോൾ ഉത്തരായണത്തിന്റെ ദർശനമാണ് 'കാഞ്ചനസീത'യും ഉൾക്കൊള്ളുന്നതെന്ന് അറിയാൻ സാധ്യമാകും. സി.എന്നിന്റെ 'കാഞ്ചനസീത'യുടെ ഉപാഖ്യാനം ആണിത്.” (പേ:51,പി.എൻ.ശ്രീകുമാർ ,ചലച്ചിത്ര സ്വരൂപം ,പരിധി പുബ്ലിക്കേഷൻസ്,1998) 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

 



 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   സംവിധായകൻ

  • മികച്ച ഛായാഗ്രഹണം  



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ചസംവിധാനം പ്രത്യേക ജൂറി പരാമർശം



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല