ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | വേലിയും വേലിച്ചെടികളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഇല്ലിമുള്ള് കൊണ്ട് വേലി കെട്ടി വളപ്പുകളെ കന്നുകാലികളുടെയും അന്യരുടെയും കടന്നുകയറ്റത്തിൽനിന്നു സംരക്ഷിച്ചു വരുന്നു....
"ഇല്ലിമുള്ള് കൊണ്ട് വേലി കെട്ടി വളപ്പുകളെ കന്നുകാലികളുടെയും അന്യരുടെയും കടന്നുകയറ്റത്തിൽനിന്നു സംരക്ഷിച്ചു വരുന്നു. വേലിയുടെ അങ്ങിങ്ങായി ഇല്ലിക്കൂട്ടങ്ങളും, ശീമക്കൊന്ന, കൊട്ടത്തറി, റബ്ബർകൊട്ട, മയിലാഞ്ചി, പഞ്ഞിപ്പൂള, ആടലോടകം, കരുനൊച്ചി, ആവണക്ക് എന്നിവ വേലിത്തറികളായി വളർത്തി അതിനു കുറുകേ ഇല്ലിക്കമ്പുകൾ വെച്ച് പനംപൊളിരുകൊണ്ടു കെട്ടുന്ന വേലി. "
"അതിർത്തികളിൽ വളർന്നുവന്ന മരങ്ങളും ചെടികളും ഒരടയാളമാണ് എന്നു കണ്ടിട്ടാണ് വേലികൾ ഉണ്ടാവുന്നത്. ചിലേടത്ത് ചെമ്പരത്തിയും കടലാവണക്കും മുരിക്കും കൈതയും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാണാം. പൂക്കളുടെ ഭംഗിയും അതിർത്തിയുടെ ധർമവും പരിസ്ഥിതിക്ക് പരിരക്ഷയും ഒരേ സമയം നിർവഹിക്കപ്പെടും എന്നതാണതിന്റെ ഗുണം. പിന്നെ അതിർത്തിക്കായി 'വേലി കെട്ടുക' എന്ന സ്ഥിതി വന്നു. വേലിയും വേലികെട്ടും വേലി പടർപ്പും ഒക്കെയായി ബന്ധപ്പെട്ട പദാവലികളുടെ സമാഹാരമാണ് നടത്തുന്നത്. പ്രാഥമികാന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടവ- ഇനിയും എത്രയോ വാക്കുകൾ വിവിധ ദേശങ്ങളിൽ ഉണ്ടാവും.
വേലി: പണ്ട് പുരയിടത്തിന്റെ അതിരറിയുവാൻ വേണ്ടി അയൽപക്കക്കാരുടെ സഞ്ചാരമോ കാഴ്ചയോ തടയാതെ നിലനിന്നു പോന്ന ഒരു അതിർത്തി നിർണയസംവിധാനം. അയലത്തെ പശു അതിക്രമിച്ചു കയറരുത് എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. മനുഷ്യന് നിർബാധം സഞ്ചരിക്കാൻ വേണ്ട വിടവുകൾ ഉണ്ടാവും. 'വേലി തന്നെ വിളവു തിന്നുക' എന്നത് പറഞ്ഞു പതിഞ്ഞ ശൈലിയാണല്ലോ.
മുളവേലി: പുരയിടത്തിൻ്റെ അതിർത്തി കോരി മുരിപ്പിട്ട് അതിൽ ശീമക്കൊന്നയോ മരച്ചീനിക്കമ്പോ തുരന്നിട്ട് അനധികൃതമായ പോക്കുവരവ് തടയുന്നതിനായി മുളംചില്ലികൾ ചേർത്തുവച്ച് കെട്ടുന്നു.കല്ലൻ മുള ചെറുതായി കീറി ഈ മുളം കീറിൽ ചേർത്താണ് മുളച്ചില്ലികൾ കെട്ടിവയ്ക്കുന്നത് .
വേലിപ്പടർപ്പ്: പടർന്നു വളരുന്ന പല വള്ളിച്ചെടികളും വേലിയിൽ ചുറ്റിപ്പടർന്ന് സമൃദ്ധമായി വളരുമായിരുന്നു. ശംഖുപുഷ്പം പോലെയുള്ള വള്ളിച്ചെടികൾ വേലിപ്പടർപ്പിൽ പൂവിട്ടു നിൽക്കുന്നത് ഹൃദ്യമായൊരു കാഴ്ചയായിരുന്നു. ഹരിതാഭമായ ഒരു വേലിപ്പടർപ്പായി ഇത് മാറുന്നു. കാഴ്ചമറയ്ക്കുന്നില്ലെന്ന് മാത്രമല്ല ഈ ഹരിതവേലി കാഴ്ചയ്ക്ക് ഇമ്പമാകുകയാണ്.
കൈത: പുരയിടങ്ങളുടെ അതിർത്തി തിരിച്ച് അതിന്മേൽ നിരനിരയായി കൈതയും കടലാവണക്കും മറ്റും നടുന്നത് പഴയ രീതി. ആൺകൈതയും പെൺകൈതയുമുണ്ട്. കൈത വളർന്ന് കഴിഞ്ഞാൽ ഇവയുടെ മുള്ളുകാരണം അവയ്ക്കിടയിലൂടെ കടന്നുകയറുക ബുദ്ധിമുട്ടാകും. പഴയ നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ കൈതപ്പൂവിൻ്റെ ഹൃദയഹാരിയായ സുഗന്ധം അതൊരനുഭവമാണ്. കൈതയുടെ ഓല മുറിച്ചെടുത്ത് മുള്ളുചീകികളഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്തിരുന്നത്. കടലാവണക്കിൻ്റെ ഇലത്തണ്ട് ഒടിച്ച് ഊതി കുമിളകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന കാഴ്ച മറ്റൊരനുഭവം.
ശീമക്കൊന്ന: വളരെ പെട്ടെന്ന് വളരുന്നതും കടൽ കടന്നെത്തിയ വിദേശിയുമായ സസ്യമാണ് ശീമക്കൊന്ന. വേലികെട്ടാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നും വിധമുള്ള ആകൃതിയും പ്രകൃതിയുമാണ് ശീമക്കൊന്നക്ക്. നമ്മുടെ വേലികളെല്ലാം ശീമക്കൊന്ന കയ്യടക്കിയ ഒരു കാലമുണ്ടായിരുന്നു. ഒരേ ഘനത്തിൽ ഒരേ നീളത്തിൽ ബലമുള്ള കമ്പുകൾ. വേലികെട്ടാനായി ഉപയോഗിക്കുന്ന കമ്പുകളെ വേലിപ്പത്തലുകൾ എന്നാണ് പൊതുവേ പറയുക, പച്ചിലവളമായും കാലിത്തീറ്റയായുമൊക്കെ ശീമക്കൊന്നയുടെ ഇല ഉപയോഗിച്ചിരുന്നു.
വേലിച്ചീനി: വേലിപ്പത്തലായി മരച്ചീനിയുടെ ബലമുള്ളകമ്പും ഉപയോഗിച്ചിരുന്നു. 'എം4' എന്ന ഇനം മരച്ചീനിയുടെ കമ്പാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. വേലി പൊളിച്ച് പുതുതായി കെട്ടുമ്പോൾ മുരിപ്പിൽ വളർന്നു നിൽക്കുന്ന 'വേലിച്ചീനി' പിഴുതെടുക്കാം. സാധാരണയിൽ കവിഞ്ഞ കിഴങ്ങുപിടുത്തം വേലിച്ചീനിയുടെ പ്രത്യേകതയാണ്. ഇങ്ങനെ കിട്ടുന്ന മരച്ചീനി അയൽക്കാർക്കൊക്കെ പങ്കുവെയ്ക്കുകയും ചെയ്യും. അങ്ങനെ വേലിപ്പത്തൽ ഭക്ഷ്യസുരക്ഷയ്ക്കും അയൽപക്കസൗഹൃദത്തിനും ഉപാധിയായി മാറുകയും ചെയ്യുന്നു.
ജൈവവേലി: സിമന്റും കരിങ്കല്ലും കൊണ്ടുള്ള മതിലിന് പകരം ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടുള്ള പ്രകൃതിയ്ക്കനുഗുണമായ സ്വാഭാവിക വേലിയാണിത്. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് പറയുമ്പോൾ, മുരിക്കും ശീമക്കൊന്നയും കൈതയും കടലാവണക്കും പതിമുഖവും മറ്റും നട്ടുവളർത്തിയുണ്ടാക്കുന്ന 'ജൈവവേലിയിലേക്ക്' മടങ്ങുന്നത് മണ്ണിനും മനുഷ്യനും പരിഃസ്ഥിതിക്കും സുഖദമാണ്. "
ചില വേലിച്ചെടികളുടെ ഔഷധ ഗുണങ്ങൾ:
ആടലോടകം:
(രക്തപിത്തം, ചുമ, അമിതാർത്തവം, ഹൃദ്രോഗം, കാസശ്വാസം, ആസ്മ, ശരീരവേദന, ക്ഷയം, ഒച്ചയടപ്പ്, കഫശല്യം, ഹീമോഫീലിയ)
ആടലോടകം ചെറുതും വലുതുമുണ്ട്. ചെറുതാണ് ഔഷധയോഗ്യം.
ആടലോടകത്തിൻ്റെ ഇലച്ചാറിൽ തേൻ ചേർത്തു കഴിക്കുന്നത് രക്തപിത്തത്തിനും ചുമയ്ക്കും ഫലപ്രദമാണ്.10 മില്ലി ആടലോടകച്ചാറിൽ 2 ഗ്രാം ചന്ദനം അരച്ചുകലക്കി ദിവസേന കഴിക്കുന്നത് രക്തപിത്തത്തിന് ഫലം ചെയ്യും.
ആടലോടകത്തിലനീര് 15 മില്ലി വീതം, 5 ഗ്രാം ശർക്കര ചേർത്ത് ദിവസേന 2 നേരം വീതം കഴിക്കുന്നത് ആർത്തവം അധികമായിപ്പോകുന്നത് കുറയ്ക്കും.
ആടലോടകം സമൂലം വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീരിൽ നാലിലൊരു ഭാഗം ആട്ടിൻനെയ്യ് ചേർത്ത് ആടലോടകപ്പൂവ് അരച്ചു കല്ക്കമാക്കി കാച്ചി അരക്കു പാകത്തിലരിച്ച് ടീസ്പൂൺ കണക്കിൻ രാവിലെയും ഉച്ചയ്ക്കും രാത്രിയും സേവിക്കുന്നത് ഹൃദ്രോഗം, കാസശ്വാസങ്ങൾ, ആസ്മ എന്നിവ ഭേദമാക്കും.
ആടലോടകത്തിലനീരിൽ പച്ചെണ്ണ ചേർത്തു കഴിക്കുന്നത് ശരീരവേദന ശമിപ്പിക്കും.
ആടലോടകത്തില അരച്ച് വെണ്ണയിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് രക്തപിത്തത്തിന് നല്ലതാണ്. ഹീമോഫീലിയയ്ക്കും ഫലപ്രദമാണ്. ആടലോടകവേര് ചതച്ച് പാലുകാച്ചി കഴിക്കുന്നത് രക്തം ഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾക്കും രക്തം തുപ്പുന്ന ക്ഷയരോഗത്തിനും ഫലം ചെയ്യും. ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുകയോ ആടലോടകത്തിൻ്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കഴിക്കുകയോ ചെയ്താൽ ആസ്ത്മ മാറും. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പിന് ആശ്വാസകരമാണ്. ആടലോടകത്തിന്റെ ഇല അരച്ച നീരെടുത്ത് (ഏകദേശം ഒരു ടീസ്പൂൺ) അതിൽ ഒരു കോഴിമുട്ട ഉടച്ചുചേർത്തു കഴിക്കുന്നത് കഫശല്യത്തിന് നല്ലതാണ്. മയിലാഞ്ചി: (തലമുടി കറുക്കാൻ, നഖഭംഗി, രക്തശുദ്ധി, മന:ശാന്തി, ആർത്തവ ത്തകരാറുകൾ, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്മ, നേത്രരോഗം, കുഷ്ഠം, സിഫിലിസ്, മഞ്ഞപ്പിത്തം, തീപ്പൊള്ളൽ, സ്വപ്നസ്ഖലനം) മയിലാഞ്ചിയുടെ ഇല, തൊലി, കുരു, പൂവ്, വേര് എന്നിവയാണ് ഉപയോഗിക്കുന്നത്. തലമുടി കറുക്കുന്നതിനും നഖഭംഗിക്കും സ്ത്രീകൾ ഇത് ഉപയോഗിച്ചുപോരുന്നു.
മയിലാഞ്ചി അരച്ച് കൈത്തലത്തിലും കാലിൻ്റെ വെള്ളയിനും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മനഃശാന്തിക്കും സഹായകമാണ്.
മയിലാഞ്ചി വേര്, ചുക്ക്, എള്ള് എന്നിവയെല്ലാംകൂടി 50 ഗ്രാം എടുത്ത് 400 മില്ലി വെള്ളത്തിൽ കഷായംവെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിഗ്രാം കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആർത്തവത്തകരാറുകൾക്ക് ഗുണം ചെയ്യും.
മയിലാഞ്ചിയുടെ പൂവ് അരച്ച് 3 ഗ്രാം വീതം കാടിവെള്ളത്തിൽ കഴിച്ചാൽ തലച്ചോറിന്റെ ദൗർബല്യം, ഉറക്കമില്ലായ്മ, മുടികൊഴിച്ചിൽ എന്നിവ ശമിക്കും.
മയിലാഞ്ചി സമൂലം കഷായംവെച്ച് 25 മില്ലിവീതം ഇത്തിരി ഏലയ്ക്കാപ്പൊടിയും തേനും മോമ്പൊടിചേർത്ത് കാലത്തും രാത്രിയും കഴിക്കുന്നത് നേത്രരോഗം, കുഷ്ഠം, സിഫിലിസ് എന്നിവയ്ക്ക് ഫലം ചെയ്യും.
മയിലാഞ്ചി സമൂലം അരച്ച് പാലിൽ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താൽ മഞ്ഞപ്പിത്തം ഗണ്യമായി കുറയും.
മയിലാഞ്ചി ഇടിച്ചുപിഴിഞ്ഞ നീരിൽ മയിലാഞ്ചിവേര് കല്ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാൽ മുടിക്ക് കറുപ്പുനിറം കൈവരും. മുടികൊഴിച്ചിൽ മാറും.
മയിലാഞ്ചിയുടെ തൊലികൊണ്ടുള്ള കഷായം തീപൊള്ളിയ ഇടത്തും തിളച്ച വെള്ളംകൊണ്ടു പൊള്ളിയ ഇടത്തും ഒഴിക്കുന്നത് ഫലപ്രദമാണ്.
മയിലാഞ്ചിയില പിഴിഞ്ഞ നീരെടുത്ത് വെള്ളവും പഞ്ചസാരയും കൂട്ടിക്കഴിക്കുന്നത് സ്വപ്നസ്ഖലനത്തിന് നല്ലതാണ്. "
|
..Link | ||
| 2 | വെളിച്ചപ്പാട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പുരുഷനാണ് മിക്കവാറും വെളിച്ചപ്പാടാവാൻ നിയുക്തനാവുക. ഭഗവതി സങ്കല്പമാണെങ്കിലും കോമരം ഇവിടെ പുരുഷനാണ്. വെളിച്ചപ്പെട്ട...
"പുരുഷനാണ് മിക്കവാറും വെളിച്ചപ്പാടാവാൻ നിയുക്തനാവുക. ഭഗവതി സങ്കല്പമാണെങ്കിലും കോമരം ഇവിടെ പുരുഷനാണ്. വെളിച്ചപ്പെട്ട് കാവുതീണ്ടാൻ വരുന്നവരിൽ സ്ത്രീകളും ഉണ്ടാകും. മിക്കവാറും ഭഗവതിക്ഷേത്രങ്ങളിൽ പുരുഷവെളിച്ചപ്പാടന്മാരെയാണ് കാണുകയെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക്ക് വ്രതം നോറ്റ നൂറു കണക്കിന് സ്ത്രീകോമരങ്ങളെത്തുന്നു. വെളിച്ചപ്പാട് ആൾ ഭയാനകരൂപിയാണ്. വീക്കുചെണ്ടയുടെ അകമ്പടിയോടെ ചെണ്ടമേളം മുറുകുമ്പോൾ രൗദ്രഭാവത്തോടെ വെളിച്ചപ്പാട് നില്ക്കുന്നു. ചുവന്ന പട്ടുചുറ്റി, അരയിൽ വെള്ളകൊണ്ട് കെട്ടി, അതിന്മേൽ അരമണി അണിഞ്ഞ് കഴുത്തിൽ ചെത്തിമാലയും കാലിൽ ചിലമ്പും ചന്ദനവും കുങ്കുമവും കൊണ്ട് നെറ്റിയിൽ കുറിയും വരച്ച് രണ്ടുംകൈയും തൊഴുതു പിടിച്ച് നില്ക്കുന്ന കോമരത്തിൻ്റെ ശരീരം വിറയ്ക്കാൻ തുടങ്ങുന്നു. കൈവിരലുകളുടെ, അല്ലെങ്കിൽ കാൽവിരലുകളുടെ അറ്റത്തുനിന്നാണ് വിറയൽ ആരംഭിക്കുന്നത്. അതു പതുക്കെപ്പതുക്കെ ശരീരമാകെ പടരുന്നു. നിറുകമുതൽ പെരുവിരലോളം എന്നാണു പറയുന്നത്. അങ്ങനെ വന്നാൽ അനങ്ങാതിരിക്കാനാവില്ല. തുള്ളിതുള്ളി ദേവസ്ഥാനത്തേക്ക് എത്തുന്നു. പൂജാരി വാളും ചിലമ്പും കൊടുക്കുന്നു. വാൾ കിട്ടിയാൽ പിന്നെ നൃത്തമാണ്. അരമണി ഇടയ്ക്കിടെ കിലുക്കി ഹും ഹും എന്ന ഭയാനകശബ്ദം ഉണ്ടാക്കുന്നു. കാണികൾ തൊഴുതു കൊണ്ട് മാറിനില്ക്കുന്നു. ക്ഷേത്രം വലം വെക്കുന്നു. കർമ്മികൾ പിന്നാലെ ഓടുന്നു. നെല്ലും പൂവും എറിഞ്ഞ് ഭക്തനെ അനുഗ്രഹിക്കുന്നു. കുറേ കഴിയുമ്പോൾ അല്പം കലിയടങ്ങിയെന്നു കണ്ടാൽ ഭക്തജനങ്ങൾ ആവലാതികൾ പറയാൻ അടുത്തുവരുന്നു. തുടർന്നു മഞ്ഞൾപ്പൊടി വാരിയെറിയുന്നു. അരുളപ്പാടുകൾ നല്കുന്നു. ഏവരെയും തൃപ്തിപ്പെടുത്തിയശേഷം കോമരം പാർക്കുന്നു. ഇതാണു സാധാരണയായി വെളിച്ചപ്പാടിൻ്റെ വെളിച്ചപ്പെടൽ. അരുളപ്പാടുകൾ എപ്പോഴും അനുഗ്രഹവർഷം ഉള്ളതായിരിക്കും. മഴപോലെ വന്നത് മഞ്ഞുപോലെയാക്കുമെന്നും ഉണ്ണുന്ന അന്നത്തിനും കോരിക്കുടിക്കുന്ന വെള്ളത്തിനും കത്തുന്ന ദീപത്തിനും ഊനം വരുത്താതെ കാക്കുമെന്നും പെറ്റമാതാവ് കഴിഞ്ഞാൽ പോറ്റിക്കൊണ്ട മാതാവ് - എന്ന് കരുതിക്കോളൂ എന്നുമൊക്കെയാണ് അരുളപ്പാടുകൾ. തമ്മിൽ പരിഹസിക്കുന്നവരെ വേദനിപ്പിക്കാനും ഭഗവതിക്കറിയാം. 'നമ്മ ശക്തിയിൽ അവിശ്വാസംണ്ടോ' എന്ന് ഉറപ്പിച്ചു ചോദിക്കുക അപരന്റെ നാവ് അറിയാതെ മടങ്ങിപ്പോകും. " കൊടുങ്ങല്ലൂരിലെ സ്ത്രീ വെളിച്ചപ്പാടുകൾ: അമ്മദൈവം: "ഭഗവതി എന്ന സ്ഥാനമഹിമയാണ് അമ്മദൈവത്തിനുള്ളത്. നൂറ്റമ്പതോളം ഭഗവതിപ്പേരുകളിൽ പ്രധാനം ശ്രീകുരുംബയ്ക്കാണ്. 'പകോതി' എന്ന രൂപഭേദവും ഗുണ്ടർട്ട് കണ്ടെത്തുന്നുണ്ട്. പരമശിവൻ്റെ 'മൂന്നാം തൃക്കണ്ണി'ൽനിന്ന് ചൊവ്വാഴ്ച ഉച്ചനേരം ദേവി പിറവിയെടുത്തു എന്നതാണ് കഥ. ദാരുകവധമാണ് ജന്മദൗത്യം. കേരളമാകെ നിറഞ്ഞു നില്ക്കുന്ന അമ്മ സങ്കല്പം കൊടുങ്ങല്ലൂർ ഭഗവതിയെ കേന്ദ്രമാക്കിയുള്ളതാണ്. മീനമാസത്തിലെ ഭരണിനാൾതൊട്ട് 7 ദിവസമാണ് ഉത്സവം. കൊടുങ്ങല്ലൂർ ദേവി പ്രതിഷ്ഠ ദാരുകൊണ്ടുള്ളതാണ്. ആസനാവസ്ഥയിൽ ആറടി ഉയരമുള്ള വിഗ്രഹം വടക്കോട്ടു ദൃഷ്ടിയായി പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയുടെ ദിക്ക് വടക്കാണ്. 8 കൈകളുണ്ട്. കൈകളിൽ ഖഡ്ഗം, ഖട്വാംഗം, ശൂലം, ദാരികൻ്റെ ശിരസ്സ് എന്നിവയുണ്ട്. പടിഞ്ഞാറുഭാഗത്ത് സപ്തമാതാക്കളുടെയും വീരഭദ്രൻ്റെയും വിഗ്രഹങ്ങളാണ്. വടക്കുഭാഗത്ത് കോവിലിൽ പൂർവ്വാഭിമുഖമായി ശിവലിംഗപ്രതിമയും ഉണ്ട്. മാത്രമല്ല ഗണപതി, ക്ഷേത്രപാലൻ, വസൂരിമാല എന്നീ ഉപദേവതകളും കോവിലുകളും ഉണ്ട്. ആനപ്പന്തൽ, ബലിക്കൽപ്പുര എന്നിവയും ചേർന്നതാണ് കൊടുങ്ങല്ലൂർ ക്ഷേത്രസമുച്ചയം. "
" കുംഭം, മീനം, മേട മാസക്കാലമായാൽ ഈ മണിവേഷമാണ് കൊടുങ്ങല്ലൂരിന്റെ മുഖ്യചിഹ്നം. കൊടുങ്ങല്ലൂരിൽ അശ്വതി കാവുതീണ്ടലിന് വെട്ടിത്തെളിയിക്കാനെത്തുന്ന ആയിരക്കണക്കിന് സ്ത്രീ വെളിച്ചപ്പാടുകൾ കാലിലും കൈയിലുമേന്തുന്ന ചിലമ്പ് ഗ്രാമാന്തരങ്ങളിൽ മൂശാരിമാർ വാർക്കുന്നതാണ്. ഉദഗ്രമായ ഈ മണിചിഹ്നം രക്തത്തിൽ ഏറ്റുവാങ്ങിയാണ് അവർ ദേശങ്ങളിലേക്ക് മടങ്ങുന്നത്. ചോപ്പുകച്ചകെട്ടിയ വേഷം സാധാരണക്കാരുടെ സമൂഹമനസ്സിൽ പുരാതന ഒറേക്കിൾസ്സിൻ്റെ ആദിരൂപങ്ങളാണ് ഉണ്ടാക്കുന്നത്. പോസ്റ്ററുകളിലും മ്യൂസിക് - വീഡിയോ ആൽബങ്ങളിലും യൂട്യൂബിലും വാട്ട്സാപ്പിലും കടന്നുവരുന്ന ഈ വെളിച്ചപ്പാടുരൂപം പുനരാഖ്യാനത്തിന്റെ അഭിമാന ചിഹ്നമായി മാറിയിട്ടുണ്ട്. "
|
..Link | |
| 3 | വെറ്റില | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
വെറ്റിലയുടെ ഔഷധഗുണങ്ങൾ:
“ഉഷ്ണവ്രണത്തിന് പയ്യാനത്തോല് ചെത്തിയിടിച്ച് കാടിവെള്ളത്തിലിട്ട് വേതു വെച്ച് ധാര കോരുകയു...
വെറ്റിലയുടെ ഔഷധഗുണങ്ങൾ: “ഉഷ്ണവ്രണത്തിന് പയ്യാനത്തോല് ചെത്തിയിടിച്ച് കാടിവെള്ളത്തിലിട്ട് വേതു വെച്ച് ധാര കോരുകയും ശേഷം ചെന്നെങ്ങിന്റെ വെളിച്ചെങ്ങ മുരിക്കിൻ വെറ്റില നീരിൽ തയച്ചു പുരട്ടുകയും ആണ് ചെയ്യേണ്ടത്.” പലതരം വെറ്റിലകൾ: "വെറ്റില: തെക്കൻ, മുക്കണ്ണി, കോഴിക്കോടൻ, ചോഴമണ്ഡലം, പോഴക്കോടൻ, കൊല്ലം വെറ്റില, ഞാലി, കൊടിവെറ്റില, വെള്ളവെറ്റില, കൊങ്ങിണി വെറ്റില, അഘപ്പതിവെറ്റില, സേലം വെറ്റില, ചുവ്വൂർ വെറ്റില, കുഴിവെറ്റില." മാവിലരുടെ സാമൂഹികാ ചാരത്തിൽ വെറ്റിലയ്ക്കുള്ള സ്ഥാനം: വിവാഹം: "വർഗ്ഗബാഹ്യ വിവാഹം നിഷിദ്ധമായി കരുതുന്ന മാവിലർ ഇല്ലം നോക്കിയേ വിവാഹം കഴിക്കൂ. ഇന്നയിന്ന ഇല്ലം രക്തബന്ധമുള്ളവയാണെന്നതിനാൽ അവ വർജ്ജിക്കണമെന്ന് വിധിയുണ്ട്. അന്യവർഗ്ഗവുമായുള്ള മംഗലം ജാതിഭ്രഷ്ടിനു കാരണമാകുന്നു. സാധാരണഗതിയിൽ ആണിന് ഇരുപതും പെണ്ണിന് പതിനാറുമാണ് വിവാഹപ്രായം. പെണ്ണിൻ്റെ വീട്ടിൽ തലയടിയാൻ്റെയും കാരണവന്മാരുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹനിശ്ചയം നടത്തുക. ആണിന്റെ കാരണവൻ വെറ്റിലടക്ക വെച്ച് പെണ്ണിൻ്റെ കാരണവർക്കു വച്ചുനീട്ടുമ്പോൾ വന്നുകൂടിയ കൂട്ടക്കാരോട് സമ്മതം ചോദിച്ചാണ് അയാൾ അതു വാങ്ങുക. വധുവിനു ചെറുക്കൻ്റെ വീട്ടുകാരാണ് കാണം (വധുധനം) നൽകേണ്ടത്. നെല്ലാണ് കാണമായി നൽകുന്നത്. ഇത്രപറ നെല്ല് കാണം കെട്ടാമെന്ന് ചെറുക്കൻ്റെ വീട്ടുകാർ സമ്മതിക്കും. ചുരുങ്ങിയത് മുപ്പത്താറ് ഇടങ്ങഴി നെല്ലായിരിക്കും കാണം. കല്യാണത്തിന് അഞ്ചോ ആറോ ദിവസം മുമ്പേ പെൺവീട്ടിൽ കാണം എത്തിച്ചിരിക്കണം.കാണം കൊണ്ടുചെല്ലുമ്പോൾ ഒരു പുതുമുണ്ടും പെണ്ണിന് കല്യാണനേരത്ത് അണിയാനുള്ള അഞ്ചോ ഏഴോ ഇരുമ്പു മോതിരങ്ങളും കൂടെ വെക്കും. നെല്ലളക്കാൻ വരുന്ന പെണ്ണിൻ്റെ ആങ്ങളയോ മച്ചുനിയനോ പുതുമുണ്ട് തലയിൽ വലിച്ചു കെട്ടിയാണ് കൃത്യം നിർവ്വഹിക്കുക. അളവിൻ്റെകൃത്യതയെ ചൊല്ലി തർക്കമില്ലാതിരിക്കാൻ നിശ്ചിത അളവിലും കൂടുതൽ കാണം കരുതാറുണ്ട്. "ഭൂമിയുടെ തോറ്റം മുതൽ സകല സൃഷ്ടിയുടെയും ഉത്ഭവം പറഞ്ഞ് മനുഷ്യതോറ്റവും മരിച്ചുപോയ ആളുടെ ജനനാദി മരണംവരെ പാടി ആദിബ്രഹ്മനെക്കൊണ്ട് ചാവിനെ കുഴിയിൽനിന്നുമുദ്ധരിച്ച് സകല മലമൂർത്തികളുടെയും കുടുംബമന്ത്രമൂർത്തികളുടെയും അകമ്പടിയോടെ പുണ്യതീർത്ഥ സ്നാനം ചെയ്യിച്ച് അതായത് ഏഴു സമുദ്രസ്നാനം ചെയ്യിച്ച് ശുദ്ധമാക്കി സകല ദേവന്മാരുടെയും പക്കൽനിന്നും വരബലം നേടി ചാവിനെ പാപമുക്തനാക്കുന്നു. ഈ ആളിൻ്റെ പേര് ഏതു ദേവന്റെയാണോ ആ മലദേവൻ വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മുമ്പന്തിയിൽ തന്നെ ഉണ്ടായിരിക്കും. പുണ്യതീർത്ഥസ്നാനം കഴിഞ്ഞ് കരയിലെത്തുന്ന ആത്മാവ് മുഖമുയർത്തി ബന്ധുക്കളെ ഒരുനോക്കു കാണാനനുവാദമുള്ളതനുസരിച്ച് നോക്കുമ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരിൽ ഇഷ്ടവ്യക്തി ആരാണോ അയാളെ അനുഗ്രഹിച്ച് കരച്ചിലും കാര്യം പറച്ചിലുമൊക്കെ നടത്തി പുലർച്ചെ വരബലം നേടി വീണ്ടും വരാമെന്ന ആശംസയോടെ മാറും. പിന്നീട് ഓരോ ദേവസ്ഥാനത്തും പോയി വേണ്ടുന്ന വരബലം നേടി പുലർച്ചയ്ക്കു വീണ്ടും തുള്ളി താൻ ജീവിച്ചിരുന്നപ്പോഴുള്ളതും മരിക്കാനുണ്ടായ കാരണവും മറ്റു കാര്യങ്ങളും പറഞ്ഞ് കരിക്കുകുടിക്കാൻ കൊടുക്കുന്നതും സ്വീകരിച്ച് മറയും. വെറ്റമുറുക്കാനോ പുകവലിക്കാനോ ഒക്കെ ഈ സമയം കൊടുക്കുന്നു. പിന്നീട് ചാവു പറയുന്നതനുസരിച്ച് എവിടെയാണ് നില്ക്കാൻ താത്പര്യം ആ സ്ഥാനത്ത് കൊണ്ട് ആത്മാവിനെ കുടിയിരുത്തുന്നു. കുരുത്തോലപ്പന്തൽ വിതാനം-അപ്പം-അട-വെറ്റ-പാക്ക്-പൂക്കൾ-മാവില-പ്ലാവില മുതലായവ കെട്ടിത്തൂക്കി പന്തൽ അലങ്കരിച്ച് തൂത്തുതളിച്ചു ശുദ്ധമാക്കിയ നിലത്ത് വൃത്തിയുള്ള പരമ്പുവിരിച്ച് തലയ്ക്കൽ നിറനാഴിയും നിലവിളക്കും ദേവന്മാർക്കേഴു പടുക്കയും വെച്ചിട്ടാണ് ചാവുപാട്ടിനിരിക്കുന്നത്. " വെറ്റിലയുടെ മറ്റുപയോഗങ്ങൾ: “(വായനാറ്റം, മോണപഴുപ്പ്, ദഹനക്കുറവ്, ശ്വാസകോശരോഗങ്ങൾ, പല്ലുവേദന, വാതപ്പനി, രക്തവാതം, മലബന്ധം, നിശാന്ധത, കണ്ണിലെ വേദന) വെറ്റില ചവയ്ക്കുന്നത് വായിലുണ്ടാകുന്ന രോഗാണുക്കൾ നശിക്കാൻ സഹായിക്കും. വെറ്റിലയിൽ ചുണ്ണാമ്പും കളിപ്പാക്കും മാത്രം ചേർത്ത് ചവയ്ക്കുന്നത് വായ്നാറ്റമുള്ളവർക്കും ഊനിൽ കൂടി രക്തവും ചലവും വരുന്നവർക്കും വളരെ നല്ലതാണ്. ആഹാരം അമിതമായി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് വെറ്റില മുറുക്കുന്നത് നല്ലതാണ്. രുചിയും ഉണ്ടാകും. രണ്ടു ഗ്രാം വീതം വെറ്റില ദിവസവും ചവച്ചരച്ചു തിന്നശേഷം ചൂടുവെള്ളം കുടിക്കുന്നത് കാലിലെ നീരിനും വാതപ്പനിക്കും ഫലപ്രദമാണ്. വെറ്റിലച്ചാറും ചെറുനാരങ്ങാനീരും സമമായി എടുത്ത് കൽക്കണ്ടം ചേർത്ത് അല്പാല്പമായി കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കാൻ സഹായിക്കും. വെറ്റിലനീരിൽ വെറ്റിലവേരുചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചശേഷം കുളിക്കുന്നത് പല്ലുവേദന, തൊണ്ടയിലുണ്ടാകുന്ന നീര്, വാതപ്പനി എന്നിവയ്ക്ക് ഫലപ്രദമാണ്. വെറ്റിലഞെട്ട്, കാഞ്ഞിരത്തരി, പച്ചക്കർപ്പൂരം, മുന്തിരിങ്ങ, കദളിപ്പഴം എന്നിവ 6 ഗ്രാം വീതം ചതച്ച് 1/4 ലിറ്റർ എണ്ണ കാച്ചിയരിച്ച് തലയിൽ തേച്ചുകുളിക്കുന്നത് രക്തവാതത്തിന് ഗുണം ചെയ്യും.കുട്ടികൾക്ക് മലബന്ധമുണ്ടായാൽ വെറ്റിലഞെട്ടിൽ എണ്ണ പുരട്ടി മലദ്വാരത്തിൽ വെച്ചാൽ മലശോധനയുണ്ടാകും. വെറ്റിലനീര് കണ്ണിലൊഴിച്ചാൽ നിശാന്ധത മാറും. കണ്ണിലെ വേദന മാറാനും വെറ്റില നീരൊഴിച്ചാൽ മതി. തലച്ചോറിലെ ചോര കെട്ടൽ, ദാഹശമനം, കാമാസക്തി എന്നിവയിലും വെറ്റിലനീര് ഫലപ്രദമാണ്. വെറ്റിലമാത്രം കടിച്ചുതിന്നുന്നത് കപോലാർബുദത്തിനും അന്നനാളാർബുദത്തിനും നല്ലതാണ്. എന്നാൽ ചുണ്ണാമ്പും പുകയിലയും കൂട്ടി കഴിക്കുന്നതാണ് അപകടകരം. അത് അർബുദം പിടിപെടുന്നതിന് ഇടവരുത്തും. " കോഴിക്കോട്ടെ വെറ്റിലക്കെട്ടും മയിലാഞ്ചീം: "ആഘോഷവേളകളിലെ വിഭവങ്ങളും ഭക്ഷണരീതിയുമെല്ലാം സവിശേഷമായിരിക്കും. ഇതിൽ ശ്രദ്ധേയം കോഴിക്കോട്ടുകാരുടെ വിവാഹാഘോഷങ്ങളാണ്. ഇതിൽ ഭക്ഷണം വളരെ പ്രധാനമാണെന്നു മാത്രമല്ല ഒരു തീരാബാദ്ധ്യതയുംകൂടിയാണ്. കല്യാണാവശ്യത്തിനായി കൊണ്ടുവരുന്ന അരിച്ചാക്കുകൾ കെട്ടഴിക്കുന്നതുമുതൽ ഇതു തുടങ്ങുകയായി. 'മൂടയിക്കാൻ' അമ്മായിക്കാണവകാശം. അമ്മായി എത്തി ചാക്കിൻ കെട്ടഴിച്ചാൽ അരി ചേറൽ തുടങ്ങുകയായി. ഇതിനായി വരുന്ന ബന്ധുക്കളെല്ലാം ചായയ്ക്കുള്ള പലഹാരമോ പണമോ കൊണ്ടുവരണമെന്നതു നിർബന്ധമാണ്. വിവാഹാഘോഷങ്ങൾ അനേക ദിവസം നീണ്ടുനിൽക്കുന്നുവെങ്കിലും രണ്ടു ദിവസങ്ങളിലാണ് മുഖ്യ ചടങ്ങുകൾ. 'വെറ്റിലക്കെട്ടും മയിലാഞ്ചീം' എന്ന പേരിൽ തലേദിവസമുള്ള ചടങ്ങ് സ്ത്രീകൾക്കുവേണ്ടിയുള്ളതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ വെറ്റിലയൊന്നും ഇന്ന് പതിവല്ല. പണ്ടു കാലത്ത് ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ഇന്നൊക്കെ മൊസേക്കിന്റെ തറയല്ലേ? തുപ്പി കേടുവരുത്ത്യാലോന്ന് കരുതീട്ടാവും എന്നാണ് അവരുടെ ഭാഷ്യം. പെണ്ണിൻ്റെ ഉമ്മയും അമ്മായിയും റോജ (പാക്ക്) യും മിഠായിയുമായി സ്ത്രീകളെ എതിരേൽക്കുന്ന പതിവ് ഇന്നുമുണ്ട്. " വെറ്റില മുറുക്ക്: "ഒരു വെറ്റില നൂറുതേച്ചു നീ തന്നാലു മീ- തിരുവാതിര നാവ് താംബൂലപ്രിയയല്ലോ?" എന്ന് ഹൃദ്യമധുരമായി ജീവിതപ്രേമ പ്രേരകമായി താംബൂലത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്. അദ്ദേഹം തന്നെ നാലുംകൂട്ടി മുറുക്കിയിരിക്കുന്നതിൻ്റെ സായാഹ്നമധുരത്തെ 'കുടിയൊഴിക്കലി'ൽ പറയുന്നുണ്ട്. മലയാളികളുടെ തനത് ലഹരികളിൽ ഒന്നായിരുന്നു വെറ്റിലമുറുക്ക്. ഇന്ത്യയിലാകെ അതുണ്ടെങ്കിലും നമുക്ക് തനതായ ചില രീതികൾ അതിനുണ്ടായിരുന്നു. ഗാർഹിക സദസുകളിൽ അംഗീകൃതമായ ഒന്ന്. സൗഹൃദത്തിനു നിദാനമാകുന്ന ഒന്ന്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നുപോലെ പങ്കുവെയ്ക്കാവുന്നത്. പ്രായഭേദം തീരെയില്ലാതെ ഉപയോഗിക്കാവുന്നത്. അതിനോട് അനുബന്ധമായി വെറ്റിലച്ചെല്ലം, കരണ്ടകം, കോളാമ്പി, വെറ്റിലത്തട്ടം തുടങ്ങിയ വസ്തുക്കൾ. ആകപ്പാടെ ഒരു മേളമാണ് വെറ്റില മുറുക്ക്. പലതരം വെറ്റിലകൾ, പലതരം പാക്കുകൾ, പലതരം പുകയില, വാസനച്ചുണ്ണാമ്പ് ഉൾപ്പെടെ പലതരം ചുണ്ണാമ്പുകൾ. പുരാതന വൈദ്യശാസ്ത്രം ഇവയുടെ ഔഷധഗുണവും കണ്ടെത്തി. താംബൂലം എന്നാൽ വെറ്റിലയും അടക്കയും ചേർന്നതാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. ചിലയിടത്ത് വെറ്റില എന്നു മാത്രവും നാഗവല്ലി എന്നും വെറ്റിലയ്ക്ക് പര്യായമുണ്ട്. നാഗലോകത്തു നിന്നും കൊണ്ടു വന്നതാണത്രെ! വാതത്തിനും, കഫത്തിനും കൃമിനാശത്തിനും ദുർഗന്ധ നിവാരണത്തിനും വെറ്റില നല്ലതാണെന്ന് പറയപ്പെടുന്നു. വദനത്തിന് ആഭരണമാണ് എന്നും പറയും, വെറ്റില മുറിക്കിച്ചുവന്ന ചുണ്ട് സൗന്ദര്യത്തിന്റെ അടയാളമായി പണ്ട് കണ്ടിരുന്നു. മനസിനെ ആലസ്യത്തിലാഴ്ത്തുന്നതും ആസക്തി ഉണ്ടാക്കുന്നതുമാണ് വെറ്റില എന്നും നമ്മുടെ കാരണവന്മാർ കണ്ടെത്തിയിട്ടുണ്ട്. " |
..Link | |
| 4 | വയനാടൻ നായർ ഭക്ഷണം | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
കണ്ണോപ്പം:
"കുംഭാരന്മാരോട് പ്രത്യേകം പറഞ്ഞ് കൊണ്ടുവരുവിക്കുന്ന മൂടിയുള്ള മൺചട്ടിയിലാണ് ഇതുണ്ടാക്കുന്നത്. അരി ഇടി...
കണ്ണോപ്പം: "കുംഭാരന്മാരോട് പ്രത്യേകം പറഞ്ഞ് കൊണ്ടുവരുവിക്കുന്ന മൂടിയുള്ള മൺചട്ടിയിലാണ് ഇതുണ്ടാക്കുന്നത്. അരി ഇടിച്ച് നേർത്ത പൊടിയാക്കി ഉപ്പു ചേർത്ത് നേർക്കനെ കലക്കിയൊഴിക്കുന്നു. വേവുമ്പോൾ കണ്ണായി വരും. അതിനാൽ കണ്ണോപ്പം എന്ന പേരു വന്നു. കണ്ണോപ്പം, ഓട്ടട തുടങ്ങിയവ പഴയകാലത്തെ സ്വാദിഷ്ഠമായ നായർഭക്ഷണ ഇനങ്ങളിൽപെടുന്നു. തേങ്ങാപ്പാൽ വെല്ലം ഇട്ട് അടുപ്പത്തുവെച്ച് തിളപ്പിച്ചെടുക്കുന്ന ചക്കരപ്പാൽ കൂട്ടി അതു കഴിക്കുന്നു.
അരി ഇടിച്ച് പൊടി വറുത്തു കുഴച്ച് ഇലയിൽ പരത്തി, തേങ്ങയും വെല്ലവും ഇട്ട് ഇലയിൽ അമർത്തുന്നു. രണ്ടു ഭാഗവും ഇലയുള്ളതുകൊണ്ട് തിരിച്ചും മറിച്ചും വേവിക്കാം. റൊട്ടി: അതിഥിസൽക്കാരത്തിന് മുഖ്യമായിരുന്നു റൊട്ടി. റൊട്ടി തേങ്ങകൂട്ടിയാണു കഴിക്കുക. വറുത്തപൊടി ഉപ്പും കൂട്ടി കുഴച്ച് പരത്തി ചട്ടിയിലിട്ടു വേവിച്ച് കനലിൽ ലേശം പൊന്തിച്ചു പിടിച്ച് ഊതി പൊള്ളപ്പിക്കുന്നു. പകുതി ചട്ടിയിലും പകുതി ചുടുകനലിലും ഊതി പൊള്ളപ്പിച്ചെടുക്കുന്ന റൊട്ടി സാധാരണ ഭക്ഷണത്തിനും അതിഥി സൽക്കാരത്തിനും പ്രധാനമായിരുന്നു. റൊട്ടി വെണ്ണ കൂട്ടിയും തിന്നാറുണ്ടായിരുന്നു. പത്തൽ: വയനാടൻ നായന്മാരുടെ അന്നും ഇന്നും അതിഥി സൽക്കാരപ്രസിദ്ധവും സാംസ്കാരികപ്രൗഢിയുമുള്ള ഭക്ഷണമാണ് പത്തൽ. പത്തൽ ഉണ്ടാക്കാൻ കുഴയ്ക്കൽ ക്ഷണത്തിൽ കഴിയും. വിരുന്നുകാർക്ക് ആദരവു നൽകാൻ ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണപദാർത്ഥമാണിത്. ചിരകിയിട്ട പച്ചത്തേങ്ങയോ പഴക്കം ചെന്ന കണ്ണിമാങ്ങയോ കൂട്ടിയാണ് പത്തൽ കഴിക്കാറ്, കാപ്പിയുമുണ്ടായിരിക്കും. വയനാട്ടിലെ സമ്പന്നരും ദരിദ്രരും ഇടത്തരക്കാരുമായ നായർഭവനങ്ങളിൽ തങ്ങളുടെ പെട്ടെന്നുള്ള ആതിഥ്യമര്യാദയ്ക്ക് കാലങ്ങളായി ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥമാണിത്. നല്ലതുപോലെ വറുത്ത അരിപ്പൊടിയിൽ തേങ്ങ, കറിവേപ്പില ഇവ അരച്ചതു ചേർത്ത് നല്ല ചൂടുള്ള വെള്ളത്തിൽ കുഴച്ച് പരത്തി തിളയ്ക്കുന്ന വെളിച്ചെണ്ണയിലിട്ട് പൊള്ളിച്ചെടുക്കുന്നു. ഞേറലട: അതിഥിസൽക്കാരത്തിന് വിശേഷമായതാണിത്. ഞേറലടയ്ക്ക് ഞേറൽ മരത്തിൻ്റെ പച്ചയില വേണം. വറുത്തുപൊടിച്ച അരി കുഴച്ച് ഞേറലിലയിൽ പരത്തി വെല്ലം, തേങ്ങ തുടങ്ങിയവ ഇട്ട് മടക്കി അരിക് യോജിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. ഇല പൊളിച്ചെടുക്കുന്ന 'അട'യ്ക്ക് ഞേറലിൻ്റെ വശ്യസുഗന്ധവും സ്വാദും കലരുന്നു. സേവക: അരിയിടിച്ച് പൊടി വെരകി ചൂടാറുന്നതിനുമുമ്പ് ഉരുട്ടിയെടുത്ത് നല്ല വെള്ളം അടുപ്പത്തുവെച്ച് തിളപ്പിച്ച് ഉരുട്ടിയെടുത്ത മാവ് അതിലിട്ട് വേവിച്ചതിനുശേഷം എടുത്ത് ഊറ്റി സേവനാഴിയിലിട്ട് അമർത്തുക. പഴയകാലത്ത് മരത്തിൻ്റെ വലിയ അച്ചായിരിക്കും. അടിയിൽ വാഴപ്പോള വച്ച് ആവശ്യത്തിന് നീളത്തിൽ ഉണ്ടാക്കുന്നു. ഇപ്പോൾ അതു നൂൽപുട്ട് ആയി. കൊഴുക്കട്ട: അരിപ്പൊടി വിരകി കുഴച്ച് ഉരുട്ടി വെള്ളത്തിലിട്ട് വേവിച്ച് വെന്തതിനുശേഷം വെള്ളം ഊറ്റി മുറിച്ചു കഷണങ്ങളാക്കി കടുകും ഉള്ളിയും വറവിട്ട് വെക്കുക. വെള്ളം ഉപ്പിട്ട് ഉള്ളി, മുളക്, കടുക് എന്നിവ വറുത്തിട്ട് കുടിക്കാനെടുക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന കൊഴുക്കട്ടയ്ക്ക് നല്ല മയമുണ്ടായിരിക്കും. സ്വാദും. ചക്കപ്പിട്ട്: ചക്കയുടെ കാലത്ത് ചക്കയുടെ നീരു പിഴിഞ്ഞ് ആവശ്യത്തിനുമാത്രം അരിപ്പൊടി കലർത്തി തേങ്ങ മുറിച്ചിട്ട് മധുരത്തിനു വെല്ലപ്പാവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നു. തണുത്തതിനുശേഷം മുറിച്ച് കഷണങ്ങളാക്കിയെടുക്കുന്നു. വയനാട്ടിൽ വരിക്കച്ചക്കയുടെയും പഴംചക്കയുടെയും കാലങ്ങളിൽ ഉണ്ടാക്കുന്ന സ്വാദിഷ്ഠമായ ഭക്ഷണപദാർത്ഥമാണിത്. മത്തൻ പ്രഥമൻ: പഴുത്ത പൊടിയുള്ള മത്തൻ തോലുചെത്തി വേവിച്ച് വെല്ലവും തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ചെടുക്കുന്നതാണ് മത്തൻ പ്രഥമൻ. "
|
..Link | ||
| 5 | മൂങ്ങയും വിശ്വാസങ്ങളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" രാത്രിയിൽ സഞ്ചരിക്കുന്ന മൂങ്ങ പ്രധാനമായും മാംസഭുക്കാണ്. വളഞ്ഞ കൊക്ക്, ഉരുണ്ട കണ്ണുകൾ, വലിയ തല എന്നിവയാണ് ഇവയുടെ പ...
" രാത്രിയിൽ സഞ്ചരിക്കുന്ന മൂങ്ങ പ്രധാനമായും മാംസഭുക്കാണ്. വളഞ്ഞ കൊക്ക്, ഉരുണ്ട കണ്ണുകൾ, വലിയ തല എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. പകൽ വെളിയിലിറങ്ങാതെ, രാത്രിയിൽ ഇവ ഇര തേടുന്നു. ഇഴജന്തുക്കളെയും എലി, ചെറിയ പക്ഷികൾ എന്നിവയെയും ഇത് ഭക്ഷണമാക്കുന്നു. മൂങ്ങ യമൻ്റെ കിങ്കരനാണെന്നും മൂങ്ങയുടെ മൂളൽ കേൾക്കുന്നത് ആപത്താണെന്നും വിശ്വാസമുണ്ട്. ആപത്തോ അപകടമോ അടുത്തു വരുന്നതിൻ്റെ സൂചനയായാണിതെന്നും വിശ്വാസമുണ്ട്. ഗ്രീക്ക് പുരാണങ്ങളിൽ അറിവിൻ്റെയും ബുദ്ധിയുടെയും ദേവതയായ അഥീനയുടെ ചിഹ്നം മൂങ്ങയാണ്. മലയാളത്തിൽ മൂങ്ങയെ പുള്ള്, നത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂങ്ങയുടെ കരച്ചിൽ കുട്ടികൾക്കു രോഗം വരുത്തുമെന്നുള്ള ഭീതിയാൽ സന്ധ്യയാകുമ്പോഴേക്കും വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. "നത്തു കരഞ്ഞാൽ ഒത്തു കരയും" എന്നത് അതിൻ്റെ കരച്ചിൽ മരണസൂചകമാണെന്ന ചിന്തയാണ്. നത്തിൻ്റെ കരച്ചിൽ 'പേടിപ്പനി' വരുത്തും. അത് വിട്ടുമാറാതെ നിൽക്കുമത്രേ. നത്തിൻ്റെ കണ്ണ് ഭ്രാന്തിന് ഔഷധമാണ് എന്നൊരു വിശ്വാസമുണ്ട്. കൂമൻ, മീൻകൂമൻ, കാട്ടുമൂങ്ങ, വെള്ളിമൂങ്ങ, വരയൻമൂങ്ങ എന്നീ പല വിഭാഗങ്ങളുമുണ്ട്. " ആദിമുഖനും മൂങ്ങയും: വയനാട്ടിലെ മുള്ളുകുറുമരുടെ ഉല്പത്തി പുരാവൃത്തം: "ഭീമാകാരമായ ഒരു മുട്ട പിളർന്നാണ് ഈ ലോകമുണ്ടായത്. അതിൻ്റെ ഉള്ളിൽ നിന്ന് ആദിമുഖനായ വെള്ളക്കാലി അപ്പനും അവൻ്റെ വാഹനമായ മൂങ്ങയും ജനിച്ചു. മുകൾഭാഗം അനാദിയായ ആകാശമായി. കീഴ്ഭാഗം ഭൂമിയും, ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ ജലവും നിറഞ്ഞു .പറന്നു ക്ഷീണിച്ച മൂങ്ങ ആദിമുഖനോടു പറഞ്ഞു. എനിക്ക് വിശ്രമിക്കുവാൻ അല്പം മണ്ണുവേണം. വെള്ളക്കാലിയപ്പന്റെ ഇച്ഛാശക്തി കൊണ്ട് വെള്ളത്തിൽ നിന്ന് കര പൊന്തിവന്നു. സസ്യങ്ങളും മൃഗങ്ങളുമുണ്ടായി. മൂങ്ങ സന്തുഷ്ടനായി. " കൂമൻ: "കർഷകന്റെ ഉറ്റമിത്രമായി കണക്കാക്കേണ്ട കൂമൻ എന്ന രാത്രി സഞ്ചാരിയെ സാധാരണക്കാർക്ക് പേടിയാണ്. ചക്കിപ്പരുന്തിനോളം വലിപ്പം. ചാരനിറത്തൂവലിനു പുറത്ത് പുള്ളികളുള്ള ആവരണം. കാക്കയ്ക്കും കുയിലിനും മൈനയ്ക്കുമൊന്നും കണ്ടുകൂടാത്ത അമർഷം. പകൽവെളിച്ചത്തിൽ ഈ ശത്രുക്കളുടെ ആക്രമണം തീർച്ച. അതു കാരണം പുറത്തിറങ്ങാൻ വയ്യ. 'കൂ, കൂ....' എന്നും 'കുളുകുളു കുക്കുളു' എന്നും നിശ്ശബ്ദയാമങ്ങളിൽ ഉറക്കെ ശബ്ദിക്കുമ്പോൾ ഞെട്ടിപ്പോവും. കുട്ടികൾക്കാണെങ്കിൽ ഇത്ര ഭയം മറ്റൊരു പക്ഷിയോടുമില്ല. അവ സ്വന്തം ഇണയെ വിളിക്കാനാണ് ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്നതെന്ന കാര്യം ആരും പരിഗണിക്കുന്നേയില്ല. കാലനെ വിളിച്ചുവരുത്തുകയാണെന്ന വിശ്വാസം വേണ്ടത്ര ഉണ്ടുതാനും. ഉരുട്ടിമിഴിക്കുന്ന ഉണ്ടക്കണ്ണുകൾ പരന്ന മുഖത്തിന് ഭീകരത സൃഷ്ടിക്കുന്നു. മൂക്കിൻ്റെ സ്ഥാനത്ത് കൂർത്തു വളഞ്ഞ കൊക്കും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാവുന്നു. കൂമൻ കർഷകൻ്റെ സഹായിയാവുന്ന തെങ്ങനെയാണ്? പാലക്കാടൻ നെൽപ്പാടങ്ങളുടെ രാത്രികാലസംരക്ഷകനാവുന്നതെങ്ങനെ എന്നത് പലർക്കും അറിയാത്ത കാര്യമാണ്. കൂമന്റെ ഭക്ഷണം തവളയും ഞണ്ടും എലിയുമാണ്. ഇതിൽ തവളയൊഴിച്ച് മറ്റുള്ളവ കൃഷിക്ക് ദോഷം ചെയ്യുന്ന ജീവികളാണ്. പാടശേഖരങ്ങളിൽ നെല്ലിന് അടിക്കണ വരുമ്പോഴും, നെല്ല് പഴുത്തുകഴിയുമ്പോഴും എലിശല്യം വലിയതോതിലുണ്ടാവുന്നു. സാധാരണനിലയ്ക്കുള്ള എലിപിടിത്തം കൂമൻ നിർവ്വഹിക്കുന്നതിനു പുറമേ, പുഞ്ചക്കണ്ടത്തിനു നടുവിൽ ഇരിപ്പിടമുണ്ടെങ്കിൽ സൗകര്യത്തോടെ എലിയെ പിടിക്കാൻ കഴിയും. അതിനായി കമ്പുകൾ നാട്ടി വിലങ്ങനെ ഒരു കമ്പ് കെട്ടി ഇരിപ്പിടം ഒരുക്കുന്നു. തെങ്ങോലത്തണ്ട് തിരിച്ച് ചെളിയിൽ നെടുങ്ങനെ പൂഴ്ത്തിവെച്ചും തല്പമൊരുക്കാറുണ്ട്. എലിശല്യമുള്ള കണ്ടങ്ങളിൽ ഈ പ്രയോഗം തികച്ചും ഫലപ്രദമാണ്. ഈ ഇരിപ്പിടത്തിനു ചുവട് പരിശോധിച്ചാൽ എലിയുടെയും ഞണ്ടിൻ്റെയും ഒട്ടേറെ അവശിഷ്ടങ്ങൾ കാണാൻ കഴിയും. കൂമൻ നല്ല മത്സ്യബന്ധനക്കാരനുമാണ്. കിണറുകളിൽനിന്നും മീൻ പിടിക്കാൻ ഒരു മുങ്ങൽവിദഗ്ദ്ധൻ്റെ പാടവം കാണിക്കാറുണ്ട്. "
|
..Link | |
| 6 | മുള(ഇല്ലി )യുടെ നാട്ടുസൗന്ദര്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഇവിടെ 'പാക്കനാരുടെ വംശം' എന്ന പുരാവൃത്ത ചിഹ്നത്തിന്റെ സൂചന പ്രധാനപ്പെട്ടതായിരുന്നു. വംശത്തിന് മുള എന്നർത്...
" ഇവിടെ 'പാക്കനാരുടെ വംശം' എന്ന പുരാവൃത്ത ചിഹ്നത്തിന്റെ സൂചന പ്രധാനപ്പെട്ടതായിരുന്നു. വംശത്തിന് മുള എന്നർത്ഥമുണ്ടെന്ന് പറഞ്ഞല്ലോ. കുലം, ഗോത്രം, കൂട്ടം, തായ് വഴി, ജാതി, ഓടക്കുഴൽ എന്നെല്ലാം വംശത്തിനർത്ഥമുണ്ട്. ശബ്ദിക്കുന്നത് (റാറ്റലിങ്) എന്ന അർത്ഥത്തിൽ ഇല്ലിയെന്നും പറയും. മുളയുടെ ചാക്രികതയുടെ ആശയമാണ് കാളിദാസനും രഘുവംശത്തിലൂടെ ആവിഷ്കരിക്കുന്നത്. മുളകൊണ്ട് കാർഷികജീവിതവുമായി ബന്ധപ്പെട്ട കൈവേലകളും കാർഷിക-പൈതൃകോപകരണങ്ങളും ഉണ്ടാക്കുന്നവരാണ് പാക്കനാർവംശം. കൊട്ടനെയ്ത്ത് കുലത്തൊഴിലാണ്. പറക്കൊട്ട, മുറം, കൊമ്പോറം, വട്ടി, ചിക്കുപായ, കൊട്ട, ചോറ്റുവട്ടി, കോരി, കുരുത്തി, ഓടക്കുഴൽ, തെരളി തുടങ്ങി മുളകൊണ്ടു നിർമ്മിക്കുന്ന ഉപകരണങ്ങൾ ഏറെയാണ്. "കൊട്ടകൾ വട്ടികൾ തൊട്ടികളെല്ലാം കോട്ടമകന്നു ചമച്ചീടേണം" എന്ന് സ്യമന്തകത്തിൽ പറയുന്നുണ്ട്. ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ നാട്ടുനൈപുണ്യവും ശില്പഭംഗിയും നിറഞ്ഞതാണ് പറക്കൊട്ടയും മുറവും. മുള ചീന്തിയ അളികളെക്കൊണ്ടുള്ള അണിഭംഗിയാണ് ഓരോ കൈവേലയിലും നാട്ടുകവിതയിലും കാണുന്നത്. നിത്യജീവിതത്തിൽ മാത്രമല്ല അനുഷ്ഠാനജീവിതത്തിലും പ്രാധാന്യമുള്ള ഈ തൊട്ടറിയുന്ന നാട്ടടയാളങ്ങളെ കവികളും പാട്ടുകാരും രേഖപ്പെടുത്തുന്നുണ്ട്. ഒരു തനതുജനതയുടെ മുളങ്കൂട്ടങ്ങൾ ജീവനോപാധിയായ ജീവിതവീക്ഷണമുദ്രയാണ് മുള. മലനാടിൻ്റെ യഥാർത്ഥ കലാചരിത്രം കണ്ടെത്തുന്നതിനുവേണ്ടിയാണ് അദ്ദേഹം മൂന്നാം കലയായ പറയൻതുള്ളൽ പുനഃസൃഷ്ടിച്ചത്. ജാതിവ്യവസ്ഥയും ശ്രേണീബദ്ധമായ ഫ്യൂഡൽ ഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് പാക്കനാർ നരവംശനാമത്തിൽ തന്നെയുള്ള ജനദേശീയതയും അതിന്റെ നാട്ടുസൗന്ദര്യവും അവതരിപ്പിച്ചത്. ഇതൊരു സാംസ്കാരികവിപ്ലവം തന്നെയായിരുന്നു.” "ഒരു പിരവെച്ചുമ്പം അവ്ത്തമുറി, അടുക്കളയ്ക്ക്, തങ്കരയതൊട്ടി പൂട്ടു മുറിക്ക്, വെട്ടത്തപ്പിര - തുറസ്സായ ഹാൾ എന്നിവയുണ്ടായിരിക്കും. ഈറ ഇലയും കമ്പുംകൊണ്ട് കരവിരുതോടെ കെട്ടിയുണ്ടാക്കുന്ന പുരയിൽ എങ്ങനെവേണമെങ്കിലും മുറികൾ വേർതിരിച്ചെടുക്കാം. ഇതിനകത്ത് പാലാപ്പറണ്, തീപ്പറണ്, തീറ്റിതട്ട് കൂടാതെ കുട്ടികളുടെ സൗകര്യമനുസരിച്ചു ചെറിയ തട്ടുകൾ, ഈറ, മുള എന്നിവകൊണ്ട് കെട്ടിയുണ്ടാക്കും.” "വയൽ പച്ചപ്പിന്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ട പോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാടുകൾ, അമക്കാടുകൾ, ചോറക്കാടുകൾ, വാഴത്തോട്ടങ്ങൾ, തെങ്ങിൻ തോട്ടങ്ങൾ പിന്നെ കവുങ്ങിൻ തോട്ടങ്ങളും നൂറുകണക്കിന് ജീവജാലങ്ങളുടെ വിഹാരരംഗമായിരുന്നു വയൽക്കാടുകളും കൈതക്കാടുകളും. ഇഴജന്തുക്കളും മീനുകളും ഞണ്ടുകളും ചെറുജീവികളും പ്രാണികളും പക്ഷികളും തവളകളും ആമകളും എല്ലാം ഒത്തൊരുമയോടെ ഇവിടെ കഴിഞ്ഞുകൂടിയിരുന്നു. " "കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ് ഇവ-കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും.”
|
..Link | |
| 7 | നെല്ലിപ്പടിയിട്ട കിണർ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"നെല്ലിപ്പടിയിടുന്നത് ഔഷധഗുണമുള്ള നെല്ലിമരംകൊണ്ടാണ്. നല്ല വണ്ണമുള്ള നെല്ലിമരമാണ് ഇതിന് ഉപയോഗിക്കുന്നത്. നെല്ലിമരത്ത...
"നെല്ലിപ്പടിയിടുന്നത് ഔഷധഗുണമുള്ള നെല്ലിമരംകൊണ്ടാണ്. നല്ല വണ്ണമുള്ള നെല്ലിമരമാണ് ഇതിന് ഉപയോഗിക്കുന്നത്. നെല്ലിമരത്തിന് കറയുണ്ട്. ഈ കറ കളയാൻ നെല്ലിമരം വെള്ളത്തിലിടും. കറകളഞ്ഞ് 12 ഇഞ്ച് കനത്തിൽ ചക്രത്തിൻ്റെപോലെ വളച്ചാണ് നെല്ലിപ്പടിയിടുക. നെല്ലിപ്പടിയിടുന്നത് വങ്കുള്ള, മണൽപ്രദേശത്തെ കിണറ്റിലുമാണ്. മരം വളച്ച് കൂട്ടിയോജിപ്പിച്ച് ആണിയിട്ട് മുറുക്കിയാണ് നെല്ലിപ്പടിയിടുന്നത്. ഇതിനു മേലെ കല്ലുവച്ച് പണിയുന്നു. വങ്കിനും നെല്ലിപ്പടിക്കും ഇടയിലുള്ള സ്ഥലത്ത് മണൽ നിറയ്ക്കുന്നു. മണലിടുന്നത് വെള്ളം കലങ്ങാതെ ശുദ്ധിയായി കിടക്കുന്നതിനാണ്. മണ്ണ് ഉപയോഗിച്ചാൽ വെള്ളം എപ്പോഴും കലങ്ങിക്കൊണ്ടിരിക്കും. നെല്ലിപ്പടിയിട്ട കിണറ്റിലെ വെള്ളം ശുദ്ധമാണ്, രോഗങ്ങൾ വരില്ല എന്നുമുണ്ട്. ആശാരിയാണ് നെല്ലിപ്പടിയിടുന്നത്. നെല്ലിപ്പടിയിട്ടു കഴിഞ്ഞാൽ പൂജയുണ്ട്. പഞ്ചാർത്ഥന പൂജ. കേരളത്തിലെ വാസ്തുനിർമ്മിതികളിലെ പ്രധാന ഘടകമാണ് കിണർ. വാസഗൃഹങ്ങളോ, മറ്റ് മന്ദിരങ്ങളോ പണിതുടങ്ങുന്നതിനു മുൻപ് ജലസേചനത്തിനായി കിണറുകളോ കുളങ്ങളോ നിർമ്മിക്കുന്നത് ഏറ്റവും ആവശ്യമായിരുന്നു. കിണറുകൾ ഇന്നും നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും കുളങ്ങൾ നിർമ്മിക്കുന്നത് ഇന്ന് തീരെ ഇല്ലാതായിക്കഴിഞ്ഞു. നിലനിൽക്കുന്നവതന്നെ മണ്ണിട്ട് നികത്തപ്പെടുകയാണ്. നഗരത്തിൽനിന്ന് കിണറുകൾ അപ്രത്യക്ഷമായിത്തുടങ്ങിയെങ്കിലും നാട്ടിൻപുറങ്ങളിൽ ഇന്നും കിണറുകൾക്ക് പഞ്ഞമൊന്നുമില്ല. നേരേമറിച്ച് പത്തുസെൻ്റിന് ഒരു കിണർ എന്ന അവസ്ഥയിലേക്കാണ് നാട്ടിൻപുറത്തെ പോക്ക്. വാട്ടർ സപ്ലൈ കണക്ഷനുകൾ ലഭിക്കുന്നുണ്ടെങ്കിലും വിശ്വസനീയമല്ലാത്ത ജലലഭ്യത നാട്ടിൻപുറങ്ങളിൽ കിണറിനുതന്നെ പ്രാമുഖ്യം കൊടുക്കുന്നു. കിണറിൻ്റെ നിർമ്മാണ രീതികൾക്ക് പണ്ടത്തേതിൽനിന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ, നെല്ലിപ്പടികെട്ടൽ ഇന്ന് പാടേ അപ്രത്യക്ഷമായിരിക്കുന്നു. 'ക്ഷമയുടെ നെല്ലിപ്പടി' കാണുക തുടങ്ങിയ ഭാഷാപ്രയോഗങ്ങളിൽ മാത്രമാണ് നെല്ലിപ്പടി ഇന്ന് നിലനിൽക്കുന്നത്. അതുകൊണ്ട് മാത്രമാണ് കുറെപ്പേർക്കെങ്കിലും 'നെല്ലിപ്പടി' എന്ന വാക്ക് പരിചിതമായിട്ടുള്ളത്. കിണറിൻ്റെ ഏറ്റവും അടിത്തട്ടിൽ സ്ഥാപിക്കുന്ന മരത്തിൻ്റെ വളയമാണ് നെല്ലിപ്പടി. ഇതിനു മുകളിലായാണ് കിണറിന്റെ വശങ്ങൾ ഇടിയാതിരിക്കാൻ വെട്ടുകല്ലുകൊണ്ട് കെട്ടിപ്പടുക്കുന്നത്. യഥാർത്ഥത്തിൽ കല്ല് കെട്ടിപ്പടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായാണ് നെല്ലിപ്പടി ഉപയോഗിക്കുന്നത്. കിണറിൻ്റെ ഏറ്റവും അടിത്തട്ടിലായതുകൊണ്ടാണ് ഭാഷാപ്രയോഗത്തിൽ അവസാനം കാണുക എന്ന അർത്ഥത്തിൽ 'നെല്ലിപ്പടി കാണുക' എന്ന് പറയുന്നത്. വെള്ളത്തിന് തണുപ്പ് നൽകുകയും ജലത്തെ ശുദ്ധീകരിക്കുകയും ചെയ്യുമത്രേ നെല്ലിമരം. വെള്ളത്തിൽ കിടന്നാൽ നശിക്കാത്ത മരമാണ് നെല്ലി. നെല്ലിപ്പലകയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മരമാണ് കശുമാവ്. ഇതും വെള്ളത്തിൽ കിടന്നാൽ കേടുവരാത്ത മരമാണ്. പക്ഷേ, നെല്ലിയുടെ ഗുണമൊന്നും ഇതിനില്ല. നെല്ലിപ്പലകയെക്കാൾ താരതമ്യേന ചെലവുകുറഞ്ഞതാണെങ്കിലും ഈ മരം നിത്യോപയോഗത്തിന് വെള്ളമെടുക്കുന്ന കിണറ്റിൽ ഉപയോഗിക്കാറില്ല. കാരണം, ഇതിന്റെ കറ വെള്ളം കേടുവരുത്തും. അത്ര പ്രധാനമല്ലാത്ത ഉപയോഗങ്ങൾക്കുള്ള കിണറ്റിൽ ഇത് ഉപയോഗിക്കാറുണ്ട്. കിണറിൻ്റെ വലിപ്പമനുസരിച്ച് കാളവണ്ടിച്ചക്രത്തിൻ്റെ പുറംവളയത്തിന്റെ ആകൃതിയിൽ നെല്ലിപ്പടി പല കഷണങ്ങളായാണ് ആദ്യം നിർമ്മിക്കുന്നത്. നെല്ലിപ്പടിയുടെ ഉൾവ്യാസവും കിണറിൻ്റെ വ്യാസവും തുല്യമായിരിക്കും. കെട്ടിപ്പടുക്കാനുള്ള കല്ലിൻ്റെ വീതിയനുസരിച്ച് നെല്ലിപ്പലകയുടെ വീതിയും ക്രമീകരിക്കും. സാധാരണയായി 8 വിരൽ (24 സെ.മീ.) വീതിയാണ് ഇതിന് ഉണ്ടായിരിക്കുക. ഉദ്ദേശം 4 വിരൽ കനവുമുണ്ടാകും. കിണറിൻ്റെ വശങ്ങൾ കല്ലിൻ്റെ വീതിക്ക് കുറേശ്ശയായിണ്ടാകും. കിണറിൻ്റെ അടിത്തട്ട് നിരപ്പാക്കിയതിനുശേഷം, അടിയിൽ തുരന്നുമാറ്റുന്നു. പിന്നെ തുരന്നുമാറ്റിയ വിടവിലേക്ക് നെല്ലിപ്പടിവയ്ക്കുകയും കിണറിൻ്റെ ആകൃതിയിൽ നല്ല ബലത്തിൽ യോജിപ്പിക്കുകയും ചെയ്യുന്നു. നെല്ലിപ്പടിയുടെ എല്ലാ ഭാഗങ്ങളും നിലത്ത് ഉറച്ചിരിക്കത്തക്ക വിധത്തിലാണ് നെല്ലിപ്പടി ഉറപ്പിക്കുന്നത്. പിന്നെ മുകളിലേക്ക് കിണറിൻ്റെ വശങ്ങൾ തുരന്നുമാറ്റുന്നതിനോടൊപ്പം വെട്ടുകല്ലുകൾ വച്ച് നെല്ലിപ്പടിയുടെ മുകളിൽനിന്ന് കെട്ടിയുയർത്തിക്കൊണ്ടിരിക്കും. മണ്ണിൻ്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ കിണറിന് മുകൾഭാഗംവരെ കല്ല് കെട്ടേണ്ടിവന്നേക്കാം. കല്ലുകൾ കിണറിൻ്റെ ആകൃതിയിൽ അടുക്കി വയ്ക്കുക മാത്രമേ പതിവുള്ളൂ. ആണികൾ എന്നു വിളിക്കുന്ന കല്ലിൻ്റെതന്നെ ചീളുകൾ ഇടയിൽ തിരുകിയാണ് അവ ഉറപ്പിക്കുന്നത്. കിണറുകൾ വൃത്താകൃതിയിലാണെങ്കിൽ വശങ്ങളിൽനിന്നുള്ള സമ്മർദ്ദങ്ങളെ വളരെ നന്നായി അതിജീവിക്കുവാൻ സാധിക്കും. അതുകൊണ്ടാണ് കിണറുകൾ കൂടുതലും വൃത്താകൃതിയിൽ പണിയുന്നത്. ഇന്ന് നെല്ലിപ്പടി കെട്ടുന്നതിനുപകരം കോൺക്രീറ്റ് റിങ്ങുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. റിങ്ങുകളിറക്കിയ കിണറുകളിലെ വെള്ളത്തിന് കാര്യമായ തണുപ്പുണ്ടാകാറില്ല. മാത്രമല്ല വെള്ളത്തിൻ്റെ സ്വാദിന് കാര്യമായ വ്യത്യാസവുമുണ്ടായിരിക്കും. "
|
..Link | ||
| 8 | ചെറുനാരങ്ങ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
പലതരം നാരങ്ങകൾ
"നാരങ്ങ, ചെറുനാരങ്ങ, മാതളനാരങ്ങ, വടുകപ്പുളി നാരങ്ങ, അല്ലിനാരങ്ങ, ഇല്ലിനാരങ്ങ, ഈളിനാരങ്ങ. "
...
പലതരം നാരങ്ങകൾ "നാരങ്ങ, ചെറുനാരങ്ങ, മാതളനാരങ്ങ, വടുകപ്പുളി നാരങ്ങ, അല്ലിനാരങ്ങ, ഇല്ലിനാരങ്ങ, ഈളിനാരങ്ങ. " ചെറുനാരങ്ങയുടെ ഔഷധഗുണങ്ങൾ: സ്ഫുടക്കഷായം: "നല്ല മൂത്ത വേപ്പിൻതൊലി 500 ഗ്രാം അരിഞ്ഞ്, ചതച്ച് 10 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 2 ലിറ്റർ ആക്കി പിഴിഞ്ഞരിച്ച് ഒരു പുതുമൺകുടത്തിലാക്കി അതിൽ കിഴികെട്ടിയിടാൻ: ഗുൽഗുലുശുദ്ധി 100 ഗ്രാം, അരിയാര് ജീരകം മൂന്ന്, ഏലക്കായ, ഇലവങ്ങം പച്ചില, നാഗപ്പൂ, തെച്ചിപ്പൂ ഇവ 10 ഗ്രാം വീതം ശീലയിൽ കിഴികെട്ടി അടുപ്പിൽ കുടംവെച്ച് വായകെട്ടി ഉമിത്തീയിൽ വെന്ത് 1 ലിറ്ററാക്കി ഇറക്കി കിഴി പിഴിഞ്ഞുകളഞ്ഞ് കഷായത്തിൽ 100 മി.ലി. നല്ല തേൻ, 50 മി.ലി. ചെറുനാരങ്ങനീരും ചേർത്ത് കുപ്പിയിലാക്കി വെക്കുക. പൊടി മരുന്ന് ഉണക്കിപ്പൊടിക്കുക. ഈ കഷായം 10 മി.ലി. വീതം 3 നേരം. പൊടി രണ്ടു നുള്ളൽ തേനിലോ കൊടുക്കുക. അരിഭക്ഷണം കുറയ്ക്കുക. ചെവിയിൽ ഉണ്ടാകുന്ന കുരുവിന്: ഇരട്ടിമധുരം, നല്ലാവണക്കിൻ വേര്, പൂക്കൈത വേര് കഷായം അതിൽ കൃഷ്ണതുളസി, ആവണക്ക്, എരുക്ക്, കള്ളി, കൂവളം, മുരിങ്ങ, നാരകം ഇവയുടെ ഇല ഇടിച്ചുപിഴിഞ്ഞരിച്ച് മണിക്കുന്തുരുക്കം, ശതകുപ്പ, കൊട്ടം, വയമ്പ്, കടൽനുര, പാൽക്കായം ഇവ കൽക്കം ചേർത്ത് വെളിച്ചെണ്ണ, പകുതി ആവണക്കെണ്ണ ചേർത്ത് കാച്ചി മണലാദ്യം അരിക്കുക. തലയ്ക്ക് തേക്കുകയും ചെയ്യുക. പാത്രപാകം 5 ഗ്രാം ചൂടക്കർപ്പൂരം പൊടിച്ചിടുക. ചെവിയിൽ ഇറ്റിക്കുക. " ഛർദ്ദി, ദാഹം, വയറിളക്കം: "വെള്ളുള്ളി, വയമ്പ്, വേട്ടാളൻകൂട്, കൂവളവേര് ഇവ പച്ചവെള്ളത്തിൽ അരച്ച് ഒരു മൺകലത്തിൽ പപ്പടം കനം പരത്തി അടുപ്പിൽ തീ കത്തിച്ച് മരുന്ന് കരിഞ്ഞാൽ 2 ലിറ്റർ ഉറുവെള്ളം ഒഴിച്ച്: തുമ്പക്കുടം, മലര്, കണ്ണിവെറ്റില, പച്ചീർക്കിളി, പൂഴിനാഗം ശുദ്ധി ചെയ്ത് അതിവിടയം, ജാതിക്ക, കരയാമ്പൂ, ഏലക്കായ, മാതളത്തോട് ഇവ അരിഞ്ഞിട്ട് കുറുക്കി 1 ലിറ്റർ ആക്കി അരിച്ച് മലർ 20 ഗ്രാം കിഴികെട്ടിയിട്ട് കുറുക്കി പകുതിയാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് 50 മി.ലി. നല്ല തേൻ, 20 മി.ലി. ചെറുനാരാങ്ങാനീരും ചേർത്ത് ഇടയ്ക്കിടയ്ക്ക് കൊടുക്കുക. ജാതീല, വംഗാദിചൂർണ്ണം ഇവ തേനിൽ കൊടുക്കുക. " കുടമോര്: നല്ല മുത്തങ്ങ മൊരി നീക്കി 500 ഗ്രാം ചതച്ച് 5 ലിറ്റർ വെള്ളം വറ്റിച്ച് 1 ലിറ്ററാക്കുക. അരിച്ച് അതിൽ 4 നാഴി ആട്ടിൻപാൽ ഒഴിച്ച് കാച്ചി പാലോളമാക്കി പുകയിട്ട് മോര് ഒഴിച്ച് പിറ്റേ ദിവസം കടഞ്ഞ് വെണ്ണ നീക്കി ഒരു ഭരണയിലാക്കി, പുളിയാരൽ, ബ്രഹ്മി, ഇഞ്ചി, ചെറുനാരങ്ങ ഇവ സമം ഇടിച്ച് പിഴിഞ്ഞരച്ച നീര് 500 മി.ലി. വീതം ഒഴിച്ച് കിഴി കെട്ടി ഇടാൻ: ചുക്ക്, മുളക്, ചീനത്തിപ്പലി, ജീരകം, കരിംജീരകം, കുറാശാണി ഇവ 100 ഗ്രാം വീതം നല്ല പാൽക്കായം, ഇന്തുപ്പ് ഇവ 500 ഗ്രാം വീതം വറുത്ത് പൊടിച്ച് ശീലയിൽ കിഴികെട്ടി ഭരണിയിലിട്ട് തീക്കരെ സൂക്ഷിക്കുക. അതിൽനിന്ന് കിഴികൊണ്ട് പിഴിഞ്ഞെടുത്ത് 20 മി.ലി. മൂന്നു നേരം കഴിക്കുക. ഇതിനെ കുടമോര് എന്ന് ബാലചികിത്സയിൽ പറയും. ഒരു കൂട്ട് കഴിച്ച കുട്ടിക്ക് വയർ - കുടൽ സംബന്ധമുള്ള സർവ്വ സുഖക്കേടുകളും മാറി ദേഹബലം കിട്ടുന്നു. പനികൾ (ജ്വരം): ഉപവാസം മൂന്നു ദിവസം. ചെറുനാരങ്ങാനീരും തേനും ചൂടുവെള്ളത്തിൽ കഴിക്കുക. ചുക്കും മല്ലി തിളപ്പിച്ച വെള്ളം, ഷഡംഗകഷായം, ചുക്ക്, വെള്ളുള്ളി, തുളസി ഇല ഇവ തിളപ്പിച്ച വെള്ളം. മുത്തങ്ങ, ഇരുവേലി, പർപ്പടം, ചുക്ക് കഷായവെള്ളം, വെട്ടുമാറൻ, ഗോരാചനാദി ഗുളികകൾ ഇവ കഴിക്കുക. " (തൊണ്ടവേദന, ജലദോഷപ്പനി, ദഹനക്കുറവ്, രുചിയില്ലായ്മ, ക്ഷീണം, ബുദ്ധിവികാസം, വിഷബാധ, അരിമ്പാറ, താരൻ, തൊലിയുടെ നിറം മെച്ചപ്പെടുത്തൽ, ദാഹം, വയറിളക്കം, മുടിയുടെ ഒട്ടൽ): തൊണ്ടവേദനയും ജലദോഷപ്പനിയും വരാനുള്ള ലക്ഷണമുണ്ടെന്നു തോന്നിയാൽ ഉടനെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കഴിച്ചാൽ അവയെ തടഞ്ഞുനിർത്താം. 15 മില്ലി ചെറുനാരങ്ങാനീരിൽ 15 മില്ലി തേൻചേർത്തു കഴിച്ചാൽ തൊലി, കണ്ണ്, പല്ല്, അസ്ഥി എന്നിവയ്ക്ക് നല്ലതാണ്. ആഹാരത്തിനുമുമ്പ് ഉപ്പിലിട്ട ചെറുനാരങ്ങ രണ്ടു കഷണം കഴിച്ചശേഷം കുറച്ച് ജീരകവെള്ളമോ പച്ചവെള്ളമോ കുടിക്കുന്നത് ദഹനക്കുറവ്, വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവ പരിഹരിക്കും. പഞ്ചസാര ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ക്ഷീണം മാറ്റാനും ബുദ്ധിവികാസത്തിനും നല്ലതാണ്. തേൾ മുതലായ ക്ഷുദ്രജീവികളുടെ കടിയേറ്റാൽ ചെറുനാരങ്ങാനീരിൽ തുളസിയിലയും മഞ്ഞൾപ്പൊടിയും കൂട്ടി അരച്ച് ഇത്തിരി ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടുന്നത് വിഷം ഏല്ക്കാതിരിക്കാനും വേദന കുറയാനും നല്ലതാണ്. അരിമ്പാറ അകറ്റാൻ ചെറുനാരങ്ങാ മുറിച്ച് ഉരസിയാൽ ഫലംകാണും. ചെറുനാരങ്ങ മുറിച്ച് തലയിൽ ഉരസിയാൽ താരന് ആശ്വാസം ലഭിക്കും. ചൂടുവെള്ളമോ പച്ചവെള്ളമോ ചേർത്തു നേർപ്പിച്ച ഒരു ഗ്ലാസ് ചെറുനാരങ്ങാനീര് ദിവസവും കാലത്ത് കഴിക്കുന്നത് തൊലിയുടെ നിറം മെച്ചപ്പെടുത്താൻ സഹായകമാണ്. ഉപ്പും ചെറുനാരങ്ങാനീരും സോഡയും ചേർന്ന പാനീയം ദാഹത്തിന് നല്ലതാണ്. ഇത് വയറിളക്കത്തിനും ശമനം നല്കും. തലമുടി ഷാംപൂ ചെയ്തു കഴിഞ്ഞശേഷം അവസാനമായി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിക്കുന്നത് മുടിയുടെ ഒട്ടൽ മാറാൻ ഉപകരിക്കും. " ചെറുനാരങ്ങ: "വൈറ്റമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങ. 'സിട്രസ് ഓറാന്റിഫോളിയസ്വിൻ' എന്നതാണ് ശാസ്ത്രനാമം. രണ്ട് മീറ്ററോളം ഉയരംവരുന്ന കുറ്റിച്ചെടിയാണ് നാരകം. ഹൃദ്യമായ മണമുള്ള ഇതിന്റെ കായ ആദ്യം പച്ചനിറത്തിലും പാകമാകുമ്പോൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു. ഫലമാണ് ഔഷധം. കേരളീയർ ലഘുപാനീയത്തിനായും അച്ചാറിനായും നാരങ്ങ ഉപയോഗിക്കുന്നു. കലശലായ ചുമ ഒഴിവാക്കുവാൻ ചെറുനാരങ്ങ നീര് തേൻചേർത്ത് അരമണിക്കൂർ ഇടവിട്ട് സേവിച്ചാൽ മതിയാകും. വയറുകടിക്ക് ചെറുനാരങ്ങനീര് ഒരു ഗ്ലാസ്സ് വെള്ളത്തിൽ പ്രഭാതഭക്ഷണത്തിനുമുൻപ് കുടിക്കുക. രാവിലെയും വൈകുന്നേരവും നാരങ്ങനീര് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ശല്യം ഒഴിവാക്കാവുന്നതാണ്. വായ്നാറ്റം അകറ്റുവാൻ പല്ലു തേയ്പ്പിനുശേഷം നാരങ്ങവെള്ളം കുടിക്കുന്നതും കവിൾ കൊള്ളുന്നതും നന്ന്. " |
..Link | |
| 9 | ചടങ്ങടയും അനുഷ്ഠാനവും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" പഴയകാലത്തുള്ള ചടങ്ങട മൂന്നെണ്ണമാണ്. അത് ഉണ്ടാക്കുന്നത് കാളപൂട്ടിനോടു ബന്ധപ്പെട്ട് വിഷു ഒന്നാന്തി കാലത്താണ്.
കാ...
" പഴയകാലത്തുള്ള ചടങ്ങട മൂന്നെണ്ണമാണ്. അത് ഉണ്ടാക്കുന്നത് കാളപൂട്ടിനോടു ബന്ധപ്പെട്ട് വിഷു ഒന്നാന്തി കാലത്താണ്. കാലത്ത് പണിമക്കളിൽ മൂപ്പനും മൂപ്പത്തിയുംകൂടി തമ്പുരാൻ പടിക്കൽ ചെല്ലും. പോകുമ്പോൾ കന്നിന് കൊമ്പുമ്മെ കെട്ടാൻ മാല കൊണ്ടോകും. കൊന്നപ്പൂവും കുങ്കുമപ്പൂവുംകൂടി കുന്നംവാഴേടെ വള്ളിക്കെ കോർത്തു മാലകെട്ടും. വല്യാളും തലച്ചെറുമീം ചെന്ന് തമ്പുരാട്ടിയുടെ കൈക്കേന്ന് ഓരോ പൊത്തെണ്ണ വാങ്ങി തലയിൽ തേക്കും. ആണൊരുത്തൻ കന്നാലിയേം കരീനൊകോം കൊണ്ടു കൊളത്തിലേക്കു വരും. മൊളേൻ കന്നാലിയെ കുളിപ്പിച്ചു കൊണ്ടു വരുമ്പൊഴേക്കും പെണ്ണൊരുത്തി തമ്പുരാൻ്റൊടേന്ന് ഉണ്ടാക്കിയെടുത്ത നെല്ലു വറുത്ത് ഇടിച്ച തവിട്, നെല്ലു വറുത്ത അവല്, നെല്ലു വറുത്ത മലര് ഇവ വേറേവേറേ പൊതിഞ്ഞ വയ്ക്കും. എന്നിട്ട് തമ്പുരാട്ടിയുടെ കൈയിൽനിന്ന് വാങ്ങിയ പച്ചരി ഇടിച്ചു വെള്ളം നനച്ച് കൊഴച്ചു വാഴയിലയിൽ അടപരത്തിയതിൽ മധുരം ചേർക്കാത്ത തേങ്ങാ പരത്തി അടച്ച വട്ടക്കലത്തിൽ തീ കത്തിച്ചു ചുട്ടെടുക്കും. ഇതിനു പൂവട എന്നു പറയും. പൂവട ചുടാനുപയോഗിച്ച ഒണങ്ങലരിയുടെ തവിടുകൊണ്ട് ഉപ്പിടാതെ വെള്ളത്തിൽ നനച്ച് ഇലയിൽ പരത്തി അട ചൂടും. ഇതിൽ തേങ്ങ ഉപയോഗിക്കില്ല. ഇതിന് തവിടട എന്നുപറയും. പിന്നെ മണ്ണു കുഴച്ച് ഇലയിൽ പരത്തി തേങ്ങയിടാതെ അട ചുട്ടെടുക്കും. ഇതിന് മണ്ണട എന്നു പറയും. ഇവ മൂന്നും വിഷുക്കാളയ്ക്ക് പൂട്ടുന്ന പൂജയ്ക്ക് ഉപയോഗിക്കുന്നു. പൂജാസാമഗ്രികൾ പാടത്ത് തമ്പുരാൻ്റെ ഏറ്റവും വലിയ കണ്ടത്തിന്റെ വലത്തേ ഭാഗത്ത് ഒരു മൂലയിൽ കിഴക്കോട്ടു തലതിരിച്ച് നാക്കില 6 എണ്ണം ഓരോന്നായി ഒപ്പം നിരത്തിവയ്ക്കും. അതിൽ ഓരോന്നിലും ഈ മൂന്നട ഓരോന്നായി വയ്ക്കും. പിന്നെ മൂന്നിലയിൽ ഒന്നിൽ നെല്ലു വറുത്ത അവല്, ഒന്നിൽ നെല്ലു വറുത്ത മലര്, മറ്റൊന്നിൽ നെല്ലു വറുത്ത് ഇടിച്ച തവിട് ഇവ നിരത്തും. ആറ് ഇലകളുടെ നടുവിലായി ഒരു നാളികേരം രണ്ടു മുറിയാക്കി വെള്ളത്തോടുകൂടി ഇലകളുടെ പിന്നാക്കം പടിഞ്ഞാറു ഭാഗത്തായി തെക്കോട്ടു തലയും വടക്കോട്ട് കടയുമായി ഏഴാമില വെച്ച് അതിൽ കന്നാലി പൂട്ടുന്ന ആള് ചമ്രം പടിഞ്ഞിരിക്കും. ആറിലയും അടയും മറ്റും പെണ്ണ് ഇതിനിടയിൽ നിരത്തിവെച്ചു കഴിഞ്ഞിരിക്കും. ആറിലയിലും വെളിച്ചെണ്ണയിൽ നനച്ച തിരി കത്തിച്ച് അട, മലര് തുടങ്ങിവയുടെയും മുകളിൽ വയ്ക്കും. കന്നാലികളെ ആണുങ്ങള് കൊണ്ടുവന്ന് നിർത്തിയിരിക്കും. പെണ്ണാള് വിത്ത് കൊണ്ടുവച്ചിരിക്കും. അതിനുശേഷമാണ് ഇലനിരത്തൽ . പൂജയ്ക്ക് ഇലയിൽ ചമ്രം പടിഞ്ഞിരുന്ന് വല്യാണ് തേങ്ങാമുറിയിലെ വെള്ളം ചെറുതായി ചീന്തിയെടുത്ത വാഴയിലകൊണ്ട്- ഇടംകൈ കൊണ്ട്, വലത്തേ കൈയിലെ മുട്ടുപിടിച്ച് വലത്തേ കൈകൊണ്ട്, പൂജാസാമഗ്രികളുടെ മേലെ "വട്ടാട്ട് വടുപ്പാടത്ത് വട്ടക്കണ്ടത്തിന്റെ വലത്തെ മൂലക്കല് വിഷുക്കാളപൂട്ട്" എന്ന് മൂന്നു പ്രാവശ്യം പറഞ്ഞ്, 'ഇതിനെനിക്ക് എന്നും വരം തരണം എന്റെ മലവാരത്തമ്മേ!' എന്നു പറഞ്ഞ് ആണാള് എണീക്കും. എന്നിട്ട് കെട്ടിക്കൊണ്ടു വന്ന മാല രണ്ടു കാളകളുടെയും കൊമ്പിൽ കെട്ടും. അതിനുശേഷം കരീം നൊകോം കൂട്ടിക്കെട്ടും. അപ്പഴത്തേനും പെണ്ണൊരുത്തി പാടവരമ്പത്ത് കൊമ്പോറത്തിൽ കൊണ്ടു വച്ച വിത്ത് എടങ്ങഴി വിത്തുകൊള്ളുന്ന കൊട്ടയിലേക്കു പകർത്തി കൊണ്ടുവരും. അപ്പഴേക്ക് വല്യാണ് കിഴക്കോട്ട് തിരിച്ചുനിർത്തിയ കാളകളെക്കൊണ്ട് കരപ്പൂട്ട് പൂട്ടും. അപ്പോൾ പെണ്ണ് ഈശ്വരനെ തൊഴുത് 'ദൈവമേ! ഇതിനെനിക്ക് എന്നും വരം തരണേ' എന്നു പറഞ്ഞ് വിത്തെടുത്തു പൂട്ടണേന് ഒപ്പം പൊളിയിൽ വിത്ത് വയ്ക്കും. അങ്ങനെ ഏഴു ചാല് പൂട്ടും. ഏഴാം ചാലിൽ ആദ്യം പൂട്ടിയ സ്ഥാനത്തുവന്ന് കന്നിനെ നിർത്തിയശേഷം കരി അഴിച്ച് വേറേ വയ്ക്കും. എന്നിട്ട് കാളയുടെ മുമ്പിൽ ചെന്ന് നൊകം കാളയുടെ കഴുത്തിൽ നിന്നെടുക്കും. അപ്പോൾ ഒരാർപ്പുണ്ട്. അത് ഇങ്ങനെയാണ് :
"വട്ടാട്ട് വടുപാടത്ത് വട്ടക്കണ്ടത്തിൻ്റെ വലത്തേമൂലയ്ക്കല് ജന്മിത്തമ്പുരാന്റെ ജന്മമൊളയൻ വിഷുക്കാള പൂട്ട്യേ...''
എന്നു മൂന്നുവട്ടമാർത്ത് നൊകമെടുത്തുവെച്ച് കന്നാലിയെ തിരിച്ചു കൊണ്ടരും. മണ്ണട അവിടെ വയ്ക്കും. പൂവട ഒരു തുണ്ടം പൊട്ടിച്ചുവയ്ക്കും. തവിടട മുഴുവൻ ഇലയിൽ വയ്ക്കും. അവല്, മലര്, തവിട് ഇവ യിൽനിന്ന് കുറേശ്ശ എടുത്ത് തവിടടയുടെ മേലെവയ്ക്കും. കുങ്കുമപ്പൂവും കണിക്കൊന്നപ്പൂവും ഇലയിൽ വച്ചത് എടുത്ത് അടകളുടെ ചുറ്റിലും വിതറും. എന്നാലേ ഇവിടെ വിഷുക്കാള പൂട്ടി എന്നറിയൂ.
പൂട്ടൽ കഴിഞ്ഞ് തമ്പ്രാൻ്റെ പടിക്കൽ എത്തുന്ന ആണിനു വല്ലി കൊടുക്കും. ആണിന് 3 എടങ്ങഴി നെല്ലും പെണ്ണിന് 1 1/2 എടങ്ങഴി നെല്ലും കൊടുക്കും. പിന്നെ വെള്ളം (കള്ള്) കുടിക്കാനുള്ള കാശും കൊടുക്കും. "
|
..Link | ||
| 10 | തൊഴുത്ത് | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പുരയിടത്തിലെ തെക്കുകിഴക്കുഭാഗത്തിനു വാസ്തുശാസ്ത്രപ്രകാരം പറയുന്ന പേരാണ് ഈശാനകോൺ എന്ന്. അവിടെയാണ് പശുക്കൂടു പണിയേണ...
“പുരയിടത്തിലെ തെക്കുകിഴക്കുഭാഗത്തിനു വാസ്തുശാസ്ത്രപ്രകാരം പറയുന്ന പേരാണ് ഈശാനകോൺ എന്ന്. അവിടെയാണ് പശുക്കൂടു പണിയേണ്ടത്. അടുക്കളയിലെ വെളിച്ചം കന്നുകാലി കാണണമെന്നും അതിനുള്ള സൗകര്യം നോക്കി കാലിക്കൂടു പണിയണമെന്നും മറ്റൊരു വിചാരഗതി ഉണ്ട്. എവിടെ പണിതാലും ശരി, കാലിക്കൂടിന്റെ തറയ്ക്ക് അല്പം ചായ്വ് ഉണ്ടായിരിക്കണം. തറയിൽ വീഴുന്ന മൂത്രം ഒലിച്ചുപോകാൻ മാത്രമുള്ള ചായ്വ് മതിയാകും. ചായ്വ് വളരെ കൂടിയാൽ അത് കാലികളുടെ ആരോഗ്യത്തെ പ്രതി കൂലമായി ബാധിക്കും.”
“കാലിത്തൊഴുത്തുകൾ കിഴക്കു പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കണം. തൻമൂലം കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ധാരാളമായി ലഭിക്കുന്ന സൂര്യപ്രകാശം അണുവിമുക്തമാക്കാൻ സഹായിക്കുന്നു.”
"കന്നുകാലികളെ തൊഴുത്തിലാണ് കെട്ടിയിരുന്നത്. ചകിരി പിരിച്ച കയറോ, ഇരുമ്പു കൊണ്ടുള്ള ചങ്ങലയോ ആണ് കെട്ടാൻ ഉപയോഗിച്ചിരുന്നത്. നിലം സാധാരണയായി പനയുടെ പാത്തികളോ കരിങ്കൽ കഷ്ണങ്ങളോ കൊണ്ട് വിരിച്ചിരുന്നു. ദിവസവും തൊഴുത്തിലെ ചാണകവും മൂത്രവുമെല്ലാം തൊഴുത്തിനു പിന്നിലുള്ള ചാണകക്കുഴിയിലേക്ക് നീക്കിയിരുന്നു. മഴയും പാടത്തു പണിയുമില്ലാത്ത ദിവസങ്ങളിൽ കന്നുകാലികളെ മേക്കാൻ പറമ്പുകളിലും മറ്റും കൊണ്ടുപോയിരുന്നു. സാമ്പത്തിക ഭദ്രതയും കൃഷിയുമുള്ള വലിയ കുടുംബങ്ങളിൽ കന്നുകാലികളെ മേക്കാൻ പ്രത്യേക വേലക്കാർ ഉണ്ടായിരുന്നു. അഗ്രഹാരത്തിൽ എന്നും ഒരാൾ കാലത്ത് വന്ന് എല്ലാ വീട്ടിലെയും പശുക്കളെ കൊണ്ടുപോയി മേയ്ച്ച് കുളിപ്പിച്ച് തിരിച്ചു തൊഴുത്തിൽ കെട്ടുമായിരുന്നു. വൈക്കോൽ പ്രധാന കാലിത്തീറ്റ. അത് വലിയ ‘കുണ്ട’കളിലായി അടുക്കി മഴ വീണ് കേട് വരാതെ ആണ്ടോടാണ്ട് സൂക്ഷിച്ചുവന്നു. ഇത് കുറേശ്ശെയായി കാലിക്ക് തീറ്റയായി തൊഴുത്തിലെ ‘പുല്ലോട്ടി’യിൽ വച്ച് കൊടുക്കുന്നു. വർഷകാലത്ത് വയൽ വരമ്പുകളിൽ വളരുന്ന പുല്ലരിഞ്ഞ് തൊഴുത്തിൽ തിന്നാൻ കൊടുത്തിരുന്നു ".
“പ്രകൃതിയുടെ പ്രതികൂലാവസ്ഥകളിൽ നിന്നും രക്ഷ നൽകി ഉരുവിൽ നിന്നും ഉയർന്ന ഉൽപ്പാദനം ലഭ്യമാക്കുവാൻ വേണ്ടരീതിയിലുള്ള പാർപ്പിടം ഉരുവിനു നൽകേണ്ടതാണ്. ശാസ്ത്രീയമായി തൊഴുത്തു നിർമിക്കുന്നതു വഴി പാലുൽപ്പാദനം വർധിപ്പിക്കാമെന്നു മാത്രമല്ല ജൈവവളമായ ചാണകം, മൂത്രം എന്നിവ ശേഖരിക്കാനും പരിസ്ഥിതിപ്രശ്നങ്ങളും സാംക്രമികരോഗങ്ങളും തടയുവാനും കഴിയും. തീവ്രസമ്പ്രദായം (Intensive system): മുഴുവൻ സമയവും ഉരുക്കളെ തൊഴുത്തിനുള്ളിൽ കെട്ടിയിട്ടു വളർത്തുന്ന സമ്പ്രദായമാണിത്. ആഹാരവും വെള്ളവും തൊഴുത്തിനുള്ളിൽവച്ചുതന്നെ കാലികൾക്കു നൽകുകയാണ് പതിവ്. തീവ്രസമ്പ്രദായം അനുവർത്തിക്കുന്നതിലൂടെ പ്രകൃതിയുടെ പ്രതികൂലാവസ്ഥകളിൽ നിന്നും ഉരുക്കൾക്ക് പൂർണമായ സംരക്ഷണം ലഭിക്കുന്നു. അതുപോലെതന്നെ ഉയർന്ന തോതിലുള്ള ശുചിത്വം, മെച്ചപ്പെട്ട രോഗനിയന്ത്രണം എന്നിവയൊക്കെ സാധ്യമാകുന്നു. ഉരുക്കൾക്ക് അൽപ്പം പോലും വ്യായാമം ലഭിക്കുന്നില്ല എന്നത് ഈ രീതിയുടെ പ്രധാന പോരായ്മയാണ്. തൊഴുത്തുനിർമാണത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ: നമ്മുടെ രാജ്യത്ത് ഏറിയകൂറും ചെറുകിട കർഷകരാണല്ലോ കന്നുകാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. തൊഴുത്തു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. അവയേതൊക്കെയാണെന്നു നോക്കാം. സ്ഥലം തിരഞ്ഞെടുക്കൽ: തൊഴുത്തുനിർമാണത്തിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ: 1. വീടിനോടു ചേർന്ന് തൊഴുത്തുനിർമിക്കുന്നതു നന്നല്ല. 2. വീട്ടിൽ നിന്നും ലേശമകലെ വെള്ളം വാർന്നുപോകാൻ സൗകര്യമുള്ളതും അൽപ്പം ഉയർന്നതുമായ സ്ഥലമാണ് അനുയോജ്യം. 3. ഉറച്ച മണ്ണുള്ള സ്ഥലമായിരിക്കണം. 4. കിഴക്കു പടിഞ്ഞാറു ദിശയിൽ തൊഴുത്തു നിർമിക്കാനുള്ള സൗകര്യം സ്ഥലത്തിനുണ്ടായിരിക്കണം. 5. ധാരാളം വായുസഞ്ചാരവും തണലുമുള്ള സ്ഥലമായിരിക്കണം. 6. എക്കാലവും ശുദ്ധജലം ലഭ്യമാകുന്ന സ്ഥലമായിരിക്കണം. വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്തൽ ആരംഭിക്കാനുദ്ദേശിക്കുമ്പോൾ മേൽപറഞ്ഞ സംഗതികൾക്കു പുറമെ മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. 1. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലം നഗരപരിധിക്കു പുറത്ത് അധികം ദൂരയല്ലാതെ ആയിരിക്കണം. 2. ആവശ്യമെങ്കിൽ ഭാവിയിൽ കൂടുതൽ വികസനത്തിനനുയോജ്യമായ പ്രദേശമായിരിക്കണം. 3. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും അകലെയുള്ള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. 4. ഏതുസമയത്തും ഉരുക്കൾക്ക് വൈദ്യസഹായം ലഭിക്കുവാൻ സൗകര്യമുണ്ടായിരിക്കണം. 5. വിപണിയുടെ സാമീപ്യം അനിവാര്യമാണ്. 6. തീറ്റ വസ്തുക്കൾ മുതലായവ കൊണ്ടുവരുന്നതിനും ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും അനുയോജ്യമായ ഗതാഗതസൗകര്യം ലഭ്യമാകണം. 7. വൈദ്യുതി ലഭ്യമായ പ്രദേശമായിരിക്കണം. 8. ജോലിക്കാരുടെ ലഭ്യത കൂടി പരിഗണിക്കേണ്ടതുണ്ട്.
തൊഴുത്തിന്റെ തറ: സിമന്റിട്ടതും ചവിട്ടുമ്പോൾ തെന്നാത്തവിധം പരുപരുത്തതുമായ തറയാണ് ഉത്തമം. 40 സെന്റീമീറ്ററിന് 1 സെ.മീ എന്ന തോതിൽ തറയ്ക്കു ചരിവു നൽകുന്നത് വെള്ളം, മൂത്രം എന്നിവ കെട്ടിനിൽക്കാതെ ഒഴുകിപ്പോകുവാൻ സഹായകമാകും. വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ തൊഴുത്തിന്റെ തറയ്ക്ക് 30 സെ.മി. ഉയരം മതിയാകും. ഈർപ്പം ഉണ്ടാകാതിരിക്കുന്നതിന് കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്. നിർമാണ സമയത്ത് കമ്പി പതിപ്പിച്ച് തറയിൽ വരകളിടുന്നത് ഉരുക്കളുടെ കാലിന് കൂടുതൽ പിടുത്തം കിട്ടാൻ സഹായകമാകും. തറയിൽ വിള്ളലുകളോ മുഴകളോ ഉണ്ടെങ്കിൽ കാലികളുടെ തൊലിക്കോ അകിടിനോ മുറിവു പറ്റാനിടയാക്കും. മാത്രവുമല്ല വിള്ളലുകളിൽ മലിന വസ്തുതുക്കൾ അടിഞ്ഞുകൂടി അകിടുവീക്കം പോലുള്ള രോഗങ്ങൾ വരാനിടവരുത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ വളരെയധികം മിനുക്കാത്തതും നേരിയ തോതിൽ പരുപരുത്തതും എളുപ്പം വൃത്തിയാക്കാവുന്നതുമായ തറയാണ് ഉത്തമം. പുൽത്തൊട്ടിയുടെ തറനിരപ്പ് തൊഴുത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ ഉയർന്നിരിക്കുന്നത് പശുക്കൾക്ക് അനായാസം തീറ്റ തിന്നുവാൻ സഹായകമാകും.
തൊഴുത്തിന്റെ ഭിത്തി:
മേൽക്കൂരയ്ക്കു താങ്ങായി വർത്തിക്കുന്ന ഭിത്തികൾ ഉരുക്കളെ കാറ്റടിയിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. ഭിത്തിയുടെ അകവശം പ്ലാസ്റ്റർ ചെയ്യേണ്ടതാണ്. തറയിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ അകഭിത്തി മിനുസപ്പെടുത്തുന്നത് എളുപ്പം വൃത്തിയാക്കുന്നതിനു സഹായിക്കുന്നു. മേൽക്കൂരക്കായി ഭിത്തിയിൽ നിന്നും തൂണുകൾ കെട്ടിപ്പൊക്കാവുന്നതാണ്. ക്രമാതീതമായി ഭിത്തിയുടെ ഉയരം വർധിപ്പിക്കുന്നത് വായുസഞ്ചാരം കുറയ്ക്കും.
മേൽക്കൂര:
ഓടുകൊണ്ടോ ആസ്ബസ്റ്റോസ്കൊണ്ടോ ഓലകൊണ്ടോ മേൽക്കൂര നിർമിക്കാം. തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കാനായി ഓട്, ആസ്ബസ്റ്റോസ് എന്നിവയുടെ മുകളിൽ വേനൽക്കാലത്ത് ഓലകൊണ്ട് പുതയിടാവുന്നതാണ്. മേച്ചിലിൻ്റെ ചരിവ് ക്രമാതീതമായി വർധിപ്പിച്ച് മേൽക്കൂരയുടെ കോണളവ് കുറയ്ക്കരുത്. ഇങ്ങനെ ചെയ്താൽ മേൽക്കൂരയുടെ നടുഭാഗത്ത് മുകളിലായി ചൂടുള്ള വായു തങ്ങിനിന്ന് തൊഴുത്തിലെ താപനില വർധിക്കാനിടയുണ്ട്.
തൊഴുത്തിന്റെ പ്ലാൻ അതിൽ കെട്ടാനുദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. പശുക്കളുടെ സംഖ്യ പതിനാറിൽ കുറവാണെങ്കിൽ അവയെ ഒറ്റവരിയായി കെട്ടത്തക്ക രീതിയിൽ തൊഴുത്ത് ക്രമീകരിക്കുന്നതാണ് ഉത്തമം. കൂടുതൽ പശുക്കളുള്ളപ്പോൾ അവയെ രണ്ടു നിരയായി കെട്ടാവുന്നതാണ്. തൊഴുത്തിനുള്ളിൽ ഓരോ നിരയിലുമുള്ള ഉരുക്കൾ അഭിമുഖമായി നിൽക്കത്തക്ക വിധത്തിലോ അവയുടെ പിൻഭാഗങ്ങൾ എതിരേ വരത്തക്കവിധത്തിലോ ക്രമീകരിക്കാവുന്നതാണ്.
|
..Link | ||
| 11 | അടകുത്തിപ്പുഴുക്ക് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കാളികോരൻ, അയ്യംപറമ്പ്, തൃശൂർ.</p> <p>മറിയാമ്മ ജോസഫ്, മണ്ണൂപ്പറമ്പിൽ, എറണാകുളം.</p> |
“കൂമ്പായപ്പാലത്തിനടുത്തുള്ള അയ്യപ്പൻ്റെ അമ്പലത്തിൽ അടകുത്തി പുഴുക്കുണ്ട് കുംഭമാസ ഭരണിക്ക്. കവുങ്ങിൽനിന്നുവീഴുന്ന ക...
“കൂമ്പായപ്പാലത്തിനടുത്തുള്ള അയ്യപ്പൻ്റെ അമ്പലത്തിൽ അടകുത്തി പുഴുക്കുണ്ട് കുംഭമാസ ഭരണിക്ക്. കവുങ്ങിൽനിന്നുവീഴുന്ന കൂമ്പാള പെറുക്കിക്കൊണ്ടുവന്ന് കുതിർത്തുക. എന്നിട്ട് കടയും തലയും മുറിച്ചുകളഞ്ഞ് അരികും ചീന്തി അതിൽ വാട്ടി നനച്ച അരിപ്പൊടി കൈകൊണ്ടു കുമ്പാളയിൽ പരത്തി അതിൽ ചക്കരേം തേങ്ങേം വെച്ച് മടക്കിയെടുത്തു കൂമ്പാളനാരുകൊണ്ട് കെട്ടിയെടുക്കുക. ഇങ്ങനെ 9 എണ്ണത്തോളമാകുമ്പോൾ ഒരു തണ്ടിൽ ഓരോ അടുക്കും കുടുക്കിട്ട് കെട്ടി വലിയ വട്ടക്കലത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആഴ്ത്തി മുക്കിവയ്ക്കുക. വീണ്ടും 8 എണ്ണം പരത്തി ഇപ്രകാരം വയ്ക്കുക. അപ്പോഴേക്കും മുമ്പുവച്ച 9 എണ്ണം എടുക്കുക. ആ സമയത്തിൽ അതിൽ ഒന്ന് വെള്ളത്തിൽ ഊരിവീണത് അറിയില്ല. രണ്ടാമതുവച്ച 8 എണ്ണം വേകുമ്പോഴേക്കും വീണ്ടും 8 എണ്ണം പരത്തി രണ്ടാമത്തെ സെറ്റ് എടുക്കുമ്പോൾ 9 എണ്ണം കിട്ടും. ഈ അമ്പലത്തിലാണ് '8 ചുട്ട് 9 വാങ്ങി' എന്നു പറയാറുള്ളത്. ഇന്നും ആർക്കെങ്കിലും ഒരാൾക്ക് ഈ അമ്പലത്തിൽ '8 ചുട്ടിട്ടാൽ 9 എണ്ണം കിട്ടു'മെന്നു വിശ്വാസമുണ്ട്. ഇവിടെ തവിടടയും ഉണ്ട്. ഇതിൽ ചക്കരേം തെങ്ങേം ചേർത്തു മധുരം വയ്ക്കും. തവിടടേം, അരിയടേം ഇട കലർത്തിയാണു പുഴുങ്ങാൻ വയ്ക്കുക. നെല്ല് കുത്തിയ ഉമിതന്നെയാണ് അടുപ്പിൽ കത്തിക്കാനിടുക. 'അരീരം തവിടും ഉമീം എനിക്കൊക്കും' എന്നാണു ദേവിയുടെ മന്ത്രം.
ഇതുപോലെ കപ്ലേങ്ങാട് അമ്പലത്തിലും അടപുഴുക്കുണ്ട്. അവിടെ നിറയെ ഉങ്ങുമരമാണ്. ഈ ഉങ്ങ് കുംഭത്തിൽ പൂത്തുനില്ക്കുന്നുണ്ടാകും. പക്ഷേ, ഒറ്റപ്പൂവും കൊഴിഞ്ഞുവീഴില്ല, ദേവീശക്തിയാൽ. ഈ ഉങ്ങിൻചുവട്ടിലാണ് അട പുഴുങ്ങുന്നത്.
അടുപ്പുകളിൽ വട്ടക്കലങ്ങളിൽ പുഴുങ്ങിയ അടകൾ നിരത്തി വച്ച് പെണ്ണുങ്ങൾ നിൽക്കുന്നുണ്ടാവും. അമ്പലത്തിൽനിന്ന് ദേവി (വെളിച്ചപ്പാട്) തുള്ളിവന്ന് ഓരോ കലത്തീന്നും ഓരോ അടയെടുക്കും. അത് മറ്റൊരാൾ പാത്രത്തിൽ വാങ്ങും. അടയെടുക്കലവസാനിച്ചാൽ അവസാനിപ്പിച്ചിടത്തുനിന്ന് ആദ്യം എടുത്ത അടവരെ നില്ക്കുന്നവരുടെ ഇടയിലേക്കു ദേവി അരി വാരി വിതറി അനുഗ്രഹിക്കും. പിന്നാലെ എല്ലാവരും കലമെടുത്ത് വീടുകളിലേക്കു പോരും. അപ്പോഴേക്കും കാറ്റു വീശി പൂ കൊഴിയും-അനുഗ്രഹപ്പൂമാരി. അത്രയ്ക്ക് ശക്തിയാണ് അവിടത്തെ അമ്മയ്ക്ക്.
അടപ്പുഴുക്ക്:
അട പുഴുങ്ങാൻ പോകുന്നവർ 7 ദിവസം നൊയമ്പ് എടുക്കണം. ഇറച്ചി, മീൻ, പഴയചോറ്, കറി ഇവയൊന്നും പാടില്ല. കാലത്തു കുളിച്ച് കഞ്ഞിവെച്ചു കുടിക്കുക. മൂന്നു നേരം കഴിക്കണം. ദേവിക്കു തൃപ്തിയും വീടിന് ഐശ്വര്യവും ഉണ്ടാകുമത്രേ.
ഇങ്ങനെ അടപ്പുഴുക്ക് നടത്തി പണിയാൻ പോയാൽ പണിയാളുകളുടെ കുടുമ്മത്തേക്കു നല്ലത് ഉണ്ടാകുമെന്നു വിശ്വാസം. കൂടാതെ അരിവാളും മറ്റും ഉപയോഗിക്കുമ്പോൾ കൈമുറിയാതെ ദേവി കാക്കുമെന്ന് കരുതുന്നു.
അടപ്പുഴുക്കിനു ഹിന്ദുക്കളിൽ പണ്ട് ഈഴവരും നായരും ആണ് അന്ന് കപ്ലേംകാട്, കൂമ്പയ മുതലായ അമ്പലത്തിൽ പോവുക. പണ്ട് പുലയ, പറയസമുദായം അട പുഴുങ്ങില്ല. പണിമക്കൾ തെക്കേ പറപ്പൂക്കാവിലേക്കാണ് അന്നു പോവുക പതിവ്. അവിടേക്കു പുത്തങ്കലും ചെരട്ടകൈലും തെങ്ങിൻ മടലും കൊണ്ടുപോയി ഉപ്പിടാത്ത പായസം വയ്ക്കുന്ന പതിവാണുള്ളത്.
ഓണത്തിന് പൂവട:
വറുത്ത പൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അട ചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പൻ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റു കളിക്കുന്നത്.
പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും.
"പെലേൻ്റെ തിരുവാതിര പറേൻ്റെ പത്താമാസം"
അന്ന് മുറ്റത്തെ തറകളിൽ പൂരം, ഉത്സവം എന്നിവ ഉണ്ടാവും.
വാവുബലി അട:
വാവിന് പണ്ട് അരിപ്പൊടി ഉപയോഗിക്കില്ല. കഞ്ഞിപ്പുല്ലുകൊണ്ട് അടയുണ്ടാക്കും. കഞ്ഞിപ്പുല്ല് കുതിർത്ത് ഇടിച്ച് തെള്ളി പൊടിയെടുത്ത് പച്ചവെള്ളത്തിൽ കുഴച്ച് അടപരത്തി ചക്കരേം തേങ്ങേം വച്ച് ഓട്ടുകലത്തിൽ ചുട്ടെടുത്ത് കാർന്നോമ്മാർക്കു വീതം വയ്ക്കും.അകത്ത് മച്ചറയിൽ നിലവിളക്കു കത്തിച്ചുവച്ച് തവിടുകൊണ്ട് കളം കെട്ടി അതിൽ വാഴയില ചെറുതുണ്ടങ്ങളാക്കി തവിടുതറയിൽ ഉണ്ടാക്കിയ 16 കള്ളിയിൽ ഓരോ തുണ്ടം ഇലവച്ച് 16 തിരി കത്തിച്ചു വയ്ക്കുക. കള്ളിക്കു പുറമേഭാഗത്ത് ചോറും കറികളും വയ്ക്കുക. കത്തിച്ചുവച്ച വിളക്കിന്റെ്റെ ചോട്ടിൽ വാവട വെച്ചിരിക്കും. ഇതിന് തലേദിവസം രാവിലെ തറവാട്ടിലെ ഒരു വ്യക്തി കുളിച്ച് ഒരു കട്ടൻ കാപ്പിയും ഉച്ചയ്ക്ക് എല്ലാ ഒരുക്കോടുംകൂടിയ സദ്യകഴിച്ച് വീണ്ടും രാത്രി കട്ടൻ കാപ്പിയും വിശപ്പനുസരിച്ച് കാവത്തോ കപ്പയോ കഴിച്ച് കിടന്നുറങ്ങി പിറ്റേന്നു രാവിലെ കുളിച്ചു ബലി വയ്ക്കും.”
|
..Link |
| 12 | കോതാമൂരി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കന്നുകാലികളുടെ രക്ഷയ്ക്കും കാർഷികവിളവിൻ്റെ വർദ്ധനവിനും വേണ്ടി ഉത്തരകേരളത്തിൽ നടത്തുന്ന ഒരു നാടോടിക്കലയാണ് കോതാമൂരി...
"കന്നുകാലികളുടെ രക്ഷയ്ക്കും കാർഷികവിളവിൻ്റെ വർദ്ധനവിനും വേണ്ടി ഉത്തരകേരളത്തിൽ നടത്തുന്ന ഒരു നാടോടിക്കലയാണ് കോതാമൂരി. തുലാം വൃശ്ചിക മാസങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അവതരിപ്പിക്കുന്ന കോതാമൂരിയാട്ടം കോലത്തുനാട്ടിലെ മലയരുടെ തനതുകലയാണ്. കാമധേനുവാണ് ഗോദാവരി പശുവെന്ന് പുരാവൃത്തത്തിൽ പറയുന്നു. കൃഷിയും ധനവും വർദ്ധിപ്പിക്കാൻ വേണ്ടി കോതാരിയും പനിയനും ഭൂമിയിലെത്തുന്നു. എന്നാണ് പഴം പുരാണം. ഗോദാവരി, പനിയന്മാർ, കുരിക്കൾ, കൊട്ടുകാർ ഇത്രയുമായാൽ 'കോതാരി' സംഘമായി. കോതാരി തട്ടിൽ പശുവിൻ്റെ പൊയ്മുഖം വച്ച് അരയിൽ കെട്ടിയതാണ് പ്രധാനവേഷം. മുഖത്ത് ചായം തേയ്ക്കും. പനിയന്മാർ ഹാസ്യകഥാപാത്രങ്ങളാണ്. ചെറുകുന്നത്തമ്മയുടെ പാട്ടുകഥയാണ് പ്രധാനമായും പാടുന്നത്. ഒരു നാടോടിനാടകത്തിൻ്റെ അനൗപചാരികതയും നാട്ടുവഴക്കവും പ്രേക്ഷക പങ്കാളിത്തവും സമുദായ വിമർശനവും കോതാമൂരിക്കുണ്ട്. കമുകിൻ പാള മുഖത്തുകെട്ടിയ പനിയന്മാരുടെ ആട്ടം രസകരമാണ്. മുഖാവരണം കെട്ടിയ പനിയവേഷങ്ങൾ സ്വാതന്ത്ര്യത്തോടെ നാടൻ സംഭാഷണങ്ങൾ നടത്തുന്നു. " ഗോദാവരിയാട്ടം -കോതാമൂരിയാട്ടം: "കാർഷികഗോസമൃദ്ധിക്കുവേണ്ടി തുലാപ്പത്തു മുതൽ കോലത്തു നാട്ടിലെ മലയർ നടത്താറുള്ള കോതാമൂരിയാട്ടം (ഗോദാവരിയാട്ടം) പ്രത്യേകമെടുത്തു പറയത്തക്കതാണ്. "ഗോദാവരിവന്നെടമെല്ലാം ഏഴാലപശുവർദ്ധിക്ക ഗോദാവരിവന്നെടമെല്ലാം പഞ്ചയും പുഞ്ചയും വർദ്ധിക്ക.” എന്നിങ്ങനെ സമൃദ്ധിയുടെ ഗാനങ്ങൾ പാടിക്കൊണ്ടാണ് കോതാമൂരിയാട്ടം നടത്തുന്നത്. "
ധന-ധാന്യസമൃദ്ധിക്കായി കോതാമ്മൂരിയാട്ടം:
"കാർഷികാഭിവൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസത്തിൽ പത്താമുദയംമുതൽ നടത്തുന്ന നാടകീയതകലർന്ന ഒരു അനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം. ഉത്തരകേരളത്തിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിലാണ് ഇത് പ്രചാരത്തിലുണ്ടായിരുന്നത്. ദേവലോകത്തെ ദിവ്യധേനുവായ ഗോദാവരിയുടെ സങ്കല്പത്തിലുള്ള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുള്ള രണ്ട് പനിയന്മാരും രണ്ടു ഹാസ്യാത്മകവേഷങ്ങളാണ്. ഗോദാവരി ശബ്ദത്തിൻ്റെ ഗ്രാമ്യരൂപമാണ് കോതാമ്മൂരി-ശരിക്കും ഗോദാവരിയാട്ടമാണ് പറഞ്ഞു പറഞ്ഞു കോതാമ്മൂരിയാട്ടമായത്.
കോതാമ്മൂരിത്തെയ്യവും പനിയന്മാരും വാദ്യങ്ങളുടെ അകമ്പടിയോടെ വീടുകൾതോറും കയറുന്നു. ആൺകുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. സാധാരണ തെയ്യത്തിന് ഉപയോഗിക്കാറുള്ള മുഖത്തെഴുത്തും ചമയങ്ങളും ഉണ്ടാകും. പശുവിൻ്റെ ആകൃതിയിലുള്ള രൂപം അരയിൽ ബന്ധിക്കും. കുരുത്തോലച്ചമയവും മുഖപ്പാളയുമാണ് കൂടെയുള്ള പനിയന്മാരുടെ വേഷം. വിളക്കും നിറനാഴിയും വെച്ച്, ഒരു പാത്രത്തിൽ ചുണ്ണാമ്പും മഞ്ഞളും കലക്കിയ 'കുരുതി'വെള്ളവും മുറത്തിൽ നെൽവെള്ളവും ഒരുക്കിവെച്ചാണ് ഓരോ വീട്ടുകാരും കോതാമ്മൂരിയെ സ്വീകരിക്കുന്നത്. വീടുകളിലെത്തുന്ന കോതാമ്മൂരിസംഘം പാട്ടുപാടി തുള്ളിക്കളിക്കും. ബാധ ഒഴിപ്പിക്കുന്നതിലെ അനുഷ്ഠാനാംശങ്ങളും ഹാസ്യാനുകരണങ്ങളും നർമ്മസല്ലാപവും ചേർന്നതാണ് കോതാമ്മൂരിയാട്ടം. കോതാമ്മൂരിയുടെ സംരക്ഷകരായ പനിയന്മാർ വേദാന്തങ്ങൾ മുതൽ സാമൂഹ്യവിമർശനങ്ങൾവരെ നടത്താറുണ്ട്.അതിനുള്ള സ്വാതന്ത്ര്യവും ഇവർക്കുണ്ട്. ഓരോ വീട്ടുകാരും സംഘത്തിന് നെല്ലും അരിയും പണവും തുണിയുംമറ്റും പാരിതോഷികമായി കൊടുക്കുകയും ചെയ്യും. കോതാമ്മൂരിയാട്ടത്തിന് പാടുന്ന പാട്ടുകളിൽ വിത്തുപൊലിപ്പാട്ട് പ്രധാനമാണ്.
"ചെന്നെല്ല് വിത്ത് പൊലിക പൊലി ചെന്നെല്ല് വിത്ത് പൊലിക കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക തൃച്ചെണ്ടൻ വിത്ത് പൊലിക പൊലി തൃച്ചെണ്ടൻ വിത്ത് പൊലിക." ഗോദാവരിപ്പാട്ടുകൾ: "ഗോക്കളെക്കുറിച്ച് പൊതുവെയും പ്രത്യേകമായും വർണിക്കുന്ന 'ഗോദാവരിപ്പാട്ടു'കൾ ഉണ്ട്. ഒരുപാട്ടിൽ, "ഗോദാവരിയെന്നും ചൊല്ലി കോമള നൃത്തമാടി" വീടുതോറും വരുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു പാട്ടിൽ പുലർച്ചയ്ക്ക് ആച്ചിമാർ ആലയിൽച്ചെന്ന് പാൽക്കുറ്റിയിൽ പാൽകറന്നെടുക്കുന്നതായി വർണിക്കുന്നു. “പാലുകൾ കൊണ്ട് നമുക്കുപകാരം ദേവനു പായസം വെപ്പതുംകൊള്ളാം മോരുകൾകൊണ്ട് നമുക്കുപകാരം ബ്രഹ്മസഭയിൽ കറിയാക്കിക്കൊള്ളാം” എന്നിങ്ങനെ 'പശുവാലുള്ളോരുപകാരങ്ങ'ളെ ഒരു 'ഗോദവരിപ്പാട്ടി'ൽ വിശദമാക്കുന്നു. " "കോതാമ്മൂരിപ്പാട്ടുകളിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ് അന്ന പൂർണേശ്വരി സ്തുതി. ആര്യര്നാട്ടിൽ പിറന്ന അമ്മ കോലത്തുനാട് സ്വപ്നത്തിലൂടെ കാണുകയും അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുകയും ചെയ്തു. അതിനാൽ വിശ്വകർമാവിനെ (തച്ചനെ) വിളിച്ചുവരുത്തി മരക്കലം നിർമിക്കുവാൻ ആവശ്യപ്പെട്ടു. കുങ്കുമം, ചന്ദനം തുടങ്ങിയ മരങ്ങൾകൊണ്ട് നിർമിച്ച ആ ആരിയക്കപ്പലിൽ കയറിയാണ് അമ്മ യാത്ര ആരംഭിച്ചത്. മരക്കലത്തിൽ അനേകം നെല്ലിനങ്ങൾ നിറച്ചതായി പാട്ടിൽ പറയുന്നുണ്ട്. "ആയിരമായിരം യോഗിക്കുഞ്ഞൾ ആയിരത്തൊന്നല്ലോ കൊങ്ങിണിമക്കൾ ആയിരം കുറ്റി വെടിക്കാരുണ്ട് ആയിരത്തൊന്ന് മരക്കാരുണ്ട്മുങ്ങത്ത് വാരിയർ കണക്കപ്പിള്ള മൂന്നില്ലത്തമ്മാറും കയ് വിളക്കും" അന്നപൂർണേശ്വരി അമ്മയോടൊപ്പം മരക്കലത്തിലുണ്ടായിരുന്നു. ഓർക്കടലും പാൽക്കടലും കടന്ന് മരക്കലം ചെന്താമരക്കടലിൽ എത്തിയപ്പോൾ ചെന്ന മരത്തണ്ടു തടഞ്ഞ് അത് നിന്നുപോയി. വജ്രംകെട്ടി തണ്ടറുത്ത് യാത്ര തുടർന്നു. കരയ്ക്കടുക്കാറായപ്പോഴാണ്, 'വെള്ളിശ്രീ പീഠവും പൊൻ ചട്ട്വവും ' ആര്യക്കരവച്ച് മറന്നുപോയതായി മനസ്സിലായത്. "കടലായി ശ്രീകൃഷ്ണ നേരാങ്ങളേ വലിയവട്ടളം പായസം നേതിച്ചോളാം"
|
..Link | |
| 13 | നാളികേരം (തേങ്ങ) | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" കടലൊഴുക്കുകൾ കൈമാറിയ വിത്തുകൾ അനവധി. നാളികേരം പോളിനേഷ്യൻ ദ്വീപുകളിൽ നിന്ന് തിരമാലകൾ പല തീരങ്ങളിൽ കൈമാറിയതാണെന്ന് ...
" കടലൊഴുക്കുകൾ കൈമാറിയ വിത്തുകൾ അനവധി. നാളികേരം പോളിനേഷ്യൻ ദ്വീപുകളിൽ നിന്ന് തിരമാലകൾ പല തീരങ്ങളിൽ കൈമാറിയതാണെന്ന് പറയപ്പെടുന്നു." “ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരുന്ന ബഹിർസ്സാര വൃക്ഷങ്ങളാണ് തെങ്ങും പനയും. മയിൽ പീലിവിരിച്ചു നിൽക്കുന്നതു പോലെ അഗ്രഭാഗത്ത് നാലുഭാഗത്തേക്കും വിടർന്ന് നിൽക്കുന്ന ഇവയുടെ ഇലകൾ(ഓലകൾ) നല്കുന്ന നാട്ടുചന്തം കേരളീയമായ പരിസ്ഥിതിയുടെ വിസ്മയക്കാഴ്ചയാണ്. എല്ലാ കാലാവസ്ഥകളിലും ഇവ കായ്ക്കുന്നു. കള്ളിൽ തെങ്ങിൻകള്ളിനാണ് പ്രാധാന്യം. ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള പ്രധാനപ്പെട്ട ചടങ്ങുകളിലൊക്കെ തേങ്ങ കടന്നുവരുന്നുണ്ട്. തെങ്ങിന്റെ സമസ്തഭാഗങ്ങളും മനുഷ്യജനതയ്ക്ക് ഉപയോഗപ്പെടുമെന്നതിനാൽ കല്പവൃക്ഷം എന്നാണു തെങ്ങ് അറിയപ്പെടുന്നതും. തെങ്ങ് ചതിക്കില്ലെന്നാണു വിശ്വാസം. ആയതിനാൽ വീടിനോടു ചേർത്തും തെങ്ങ് വളർത്തി സംരക്ഷിച്ചു വരുന്നു. മാത്രമല്ല തെങ്ങിൽ കയറുന്നതിനും തെങ്ങിൻതോപ്പിലൂടെ നടക്കുന്നതിനും ഈ വിശ്വാസം മനോധൈര്യം പകരുന്നു. നിവേദ്യമായും പൂജാദ്രവ്യമായും തേങ്ങ ഉപയോഗിക്കുന്നുണ്ട്. കാടാമ്പുഴക്ഷേത്രം പോലുള്ള ആരാധനാലയങ്ങളിൽ 'മുട്ടറുക്കുന്ന'ത് തേങ്ങ ഉടച്ചാണ്. ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് ക്ഷേത്രങ്ങളിലെ നിത്യക്കാഴ്ചയാണ്. മരിച്ചാൽ കാൽക്കലും തലയ്ക്കലും തേങ്ങാമുറികൾ വയ്ക്കുന്നു. നാലാൾ കൂടുന്ന ഉത്സവങ്ങളിലൊക്കെ കുരുത്തോലകൊണ്ടുള്ള തോരണങ്ങൾ കാണാം. ക്രൈസ്തവരുടെ ഓശാനപ്പെരുന്നാളിലും കുരുത്തോല അവിഭാജ്യഘടകമാണ്. കത്തിച്ചുവെച്ച നിലവിളക്കിനുസമീപം വെച്ചിരിക്കുന്ന പിച്ചളക്കെട്ടുള്ള നിറപറയിൽ കുത്തി വിടർത്തി നിർത്തിയിരിക്കുന്ന തെങ്ങിൻ പൂക്കുലയുടെ ഭംഗി എത്ര ആസ്വദിച്ചാലാണ് മതിവരിക. തേങ്ങ മുക്കണ്ണനായതുകൊണ്ട് ശിവന്റെ പ്രതീകമായി കരുതപ്പെടുന്നു. ചെന്തെങ്ങ് പാർവ്വതിയുടേതെന്നാണു പറയാറ്. തെങ്ങിൻ്റെ ചുവട്ടിലുള്ള കള്ള് മുകളിലെത്തിച്ചത് പാർവ്വതിയാണെന്നൊരു പുരാവൃത്തം വയനാട്ടു കുലവൻ തെയ്യത്തിൽ പറയുന്നുണ്ട്.” നാളികേരത്തിന്റെ നാട്ടറിവ്: " കേരളത്തിലെ നാട്ടറിവിൽ 'കേര'ത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന് പ്രാമുഖ്യമുണ്ടാകാതിരിക്കയില്ല. ചേരരാജ്യം കേരളമായപ്പോൾ 'ചേരം' 'കേര'മാകുന്നതിൽ അത്ഭുതമില്ലല്ലോ. നാളികേരവും ഈ നാടിന്റെ സാംസ്കാരികചരിത്രവും വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. 'നാടോടിവിജ്ഞാനീയ'മെന്നത് ജനസംസ്കാരപഠനമാണ്. അത് സാമൂഹികവും ഭൗതികവും വാങ്മയവുമായ മണ്ഡലങ്ങളെ സ്വാധീനിക്കാതിരിക്കയില്ല. സംസ്ക്കാരത്തിൻ്റെ ഈ ഘടകങ്ങൾ പരസ്പരബന്ധവും അന്യോന്യപൂരകവുമാണ്. നരവംശശാസ്ത്രജ്ഞന്മാർ 'ആത്മീയം' എന്നൊരു ഘടകത്തിനുകൂടി പ്രവേശം നല്കാറുണ്ട്. വിശ്വാസാദികളുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ജ്ഞാനമാണത്. ഫോക് ലോർ പഠനത്തിൽ ഈ അംശം സാമൂഹികസംസ്കാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാളികേരത്തെക്കുറിച്ചുള്ള നാടോടിവിജ്ഞാനീയപരമായ അന്വേഷണം ജനസംസ്കാരത്തിൻ്റെ നാനാവശങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നുതരും. ആചാരം, ഉപചാരം, അനുഷ്ഠാനം, ആരാധന, ഉത്സവം, ആഘോഷം, വിശ്വാസം, വിലക്ക്, കളികൾ, കലാനിർവഹണങ്ങൾ, മാന്ത്രികകർമ്മങ്ങൾ, സംസ്കാരച്ചടങ്ങുകൾ തുടങ്ങിയവയുമായി നാളികേരത്തിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം സാമൂഹിക സംസ്കാരത്തിൽപ്പെടുന്നു. നാളികേരം ഭൗതികസംസ്കാരമേഖലയുമായി ബന്ധപ്പെടുന്നതിനെ പറ്റിയുള്ളതാണ് മറ്റൊരു പഠനമണ്ഡലം. ഉത്പാദനപ്രക്രിയ, ശില്പവേല, അലങ്കരണം, ഉപകരണനിർമ്മിതി, പാചകവിദ്യ, ഔഷധപ്രയോഗം എന്നിവയുമായി നാളികേരത്തിന് അഭേദ്യമായ ബന്ധമുണ്ടല്ലോ. നാളികേരത്തെ പുരസ്കരിച്ചുള്ള വാങ്മയങ്ങൾ നാട്ടറിവിന്റെ ഭാഗമാണ്. നാടൻപാട്ടുകൾ, കടംകഥകൾ, പഴമൊഴികൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാടൻകഥകൾ, നാടൻമൊഴികൾ, നാടൻ ശൈലികൾ, ഭാഷാഭേദം എന്നിവയിലെല്ലാം അതിന് പ്രവേശം കാണും. ചൊട്ടയിൽനിന്ന് ചുടലവരെ: ഗർഭധാനം മുതൽ മരണാനന്തരക്രിയവരെയുള്ള സംസ്കാരച്ചടങ്ങുകൾക്കെല്ലാം തേങ്ങ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആവശ്യമാണ്. പുള്ളുവത്തി, മലയി, പാട്ടി (പാണസ്ത്രീ) എന്നീ നാടൻ പേറ്റിച്ചികൾ നവജാതശിശുക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്നത് 'ചെന്തെങ്ങിൻപതിയിളന്നീർ' കൊണ്ടാണ്. കലശമാടുമ്പോൾ പാടുന്ന പാട്ടിന് 'കലാശാട്ടപ്പാട്ട് ' എന്നു പറയും. കേരള ബ്രാഹ്മണർക്കിടയിൽ ജാതകർമ്മത്തിന് വിളക്കുവെച്ചു ‘കാണൽ' എന്നൊരു ചടങ്ങുണ്ട്. പത്ത് പച്ചത്തേങ്ങ കൂട്ടിവച്ച് അതിന്മേലിരുന്ന് ദീപത്തോടെ നവജാതശിശുവിനെ പിതാവ് കാണുന്ന ചടങ്ങാണത്. മരിച്ച ആളെ ദർഭവിരിച്ചു കിടത്തി, തേങ്ങയുടച്ച് അതിൽ തിരി കത്തിച്ചു വച്ച്, തലയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്. ശവം ദഹിപ്പിച്ച ശ്മശാനം ശുദ്ധീകരിക്കുവാൻ അസ്ഥിസഞ്ചയത്തിനുശേഷം ആ സ്ഥലത്ത് നവധാന്യങ്ങൾ, വാഴ എന്നിവയോടൊപ്പം ഫലവൃക്ഷം നടുകയെന്നനിലയിൽ തേങ്ങ കുഴിച്ചിടാറുണ്ട്. കലശമാടൽച്ചടങ്ങ് മറ്റു സന്ദർഭങ്ങളിലും കാണാം. കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പണിതാൽ അവയുടെ അശുദ്ധി നീക്കുന്നത് ഇളന്നീരുകൊണ്ട് കലശമാടിയാണ്. “ചെന്തെങ്ങിൻ്റോരു കുലയിളന്നീര് കൊണ്ടുവരുന്നാരേ ചെന്തിയുരിച്ച് കൊത്തിയുടച്ച് കലശമാടുന്നാരേ" (മരക്കലപ്പാട്ട്) എന്നീ വരികൾ അതാണ് വ്യക്തമാക്കുന്നത്. " "അയ്യപ്പഭക്തന്മാരെ സംബന്ധിച്ച് നാളികേരം വളരെ പ്രധാനമാണ്. ഇരുമുടിക്കെട്ടിൽ ഏറ്റവും വിശുദ്ധിയോടെ അയ്യപ്പന് സമർപ്പിക്കാനായി നെയ്യ് നിറച്ചു കൊണ്ടുപോകുന്നത് നാളികേരത്തിലാണ്. ഇതിനാണ് 'നെയ്ത്തേങ്ങ ' എന്നു പറയുക. ഒരു സ്വാമിഭക്തൻ ഇരുമുടികെട്ടു നിറച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു നാളികേരം ഉടക്കാറുണ്ട്. ഭഗവൽദർശനത്തിനായി പതിനെട്ടാംപടി കയറുന്നതിനുമുമ്പും ഒരു നാളികേരം ഉടക്കാറുണ്ട്. " "കേരളത്തിന്റെ കൽപ്പവൃക്ഷത്തിന് വെറുതേ കിട്ടിയ വിളിപ്പേരല്ല അത്. വേരുമുതൽ മുകളറ്റത്തോളം ഇതിൻ്റെ ഓരോ ഭാഗങ്ങളും മണ്ണിനും മനുഷ്യനും ജീവിതത്തിനുപയുക്തമാണ്. കേരളീയത എന്നു പറയുമ്പോൾ നമ്മളിൽ അറിയാതെ നിറയുന്ന ആദ്യത്തെ ദൃശ്യം നിറയെ നിരന്നുനിന്നാടുന്ന തെങ്ങോലത്ത ലപ്പുകളാണ്. ദേവലോകത്ത് നന്ദനോദ്യാനത്തിൽ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിൻ്റെ ഭൂമിയിലെ പ്രതിരൂപമായ തെങ്ങ് നമ്മുടെയൊപ്പമുണ്ട്. അലങ്കാരങ്ങൾക്കും ആചാരാനുഷ്ഠാന ചടങ്ങുകൾക്കും എല്ലാ മംഗളകർമങ്ങൾക്കും തേങ്ങയോ തെങ്ങിന്റെ ഏതെങ്കിലും ഉൽപന്നമോ കൂടിയേതീരൂ. നാളീകേരം നമുക്ക് ശ്രീഫലമാണ്. തെങ്ങും അതിൻ്റെ ഉൽപന്നമായ തേങ്ങയും ഒരുകാലത്ത് മലയാളിയുടെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിച്ചിരുന്ന വീട്ടുമുറ്റത്തെ ധനകാര്യസ്ഥാപനമായിരുന്നു. തെങ്ങ് ഒറ്റിക്കുകൊടുത്തും കെട്ടുതെങ്ങായി സഹകരണസംഘത്തിലേക്കു കൊടുത്തും ഒന്നിച്ചു പണം വാങ്ങി കാര്യനിവൃത്തി വരുത്തിയിരുന്നവർ നിരവധിയായിരുന്നു. കേരളീയന്റെ സ്വത്വവും സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്ന തെങ്ങ് നാടിൻ്റെ ഐശ്വര്വത്തിനും അഭിവൃദ്ധിക്കുമായി പരശുരാമൻ കൊണ്ടുവന്ന ദേവവൃക്ഷമെന്നാണ് ഐതിഹ്യം. ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളിയെ കേരസംസ്കാരവും ശീലങ്ങളും ഗൃഹാതുരതയോടെ പിൻതുടരുന്നു. കൽപ്പവൃക്ഷം എന്നപേര് വെറുതേ ചാർത്തിക്കിട്ടിയതല്ല തെങ്ങിന്. അതിന്റെ പ്രകൃതത്തിനും ജീവിതത്തിനും അതിനും അപ്പുറത്തു കാണുന്ന സുകൃതത്തിനും നൽകിയ ബഹുമതിയാണ്. തെങ്ങും നാളികേരവുമായി ബന്ധപ്പെട്ടുള്ള ഗ്രാമീണപദസമ്പത്തും ഒട്ടനവധിയുണ്ട്.”
|
..Link | |
| 14 | മരുന്നുകഞ്ഞി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മരുന്നുകഞ്ഞിയിലില്ലാത്ത മരുന്നില്ല' എന്നാണു ചൊല്ല്. സാധാരണയായി ഇല്ലംകെട്ടിവേര്, നന്നാറിക്കിഴങ്ങ്, പുത്തരിച്ചുണ...
"മരുന്നുകഞ്ഞിയിലില്ലാത്ത മരുന്നില്ല' എന്നാണു ചൊല്ല്. സാധാരണയായി ഇല്ലംകെട്ടിവേര്, നന്നാറിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, കരിങ്കുറിഞ്ഞിവേര്, തഴുതാമവേര്, കുറുന്തോട്ടി, മൂവിലവേര്, ഉഴിഞ്ഞവേര്, നിലപ്പനക്കിഴങ്ങ് എന്നിവയാണു മരുന്നുകഞ്ഞിയിൽ ഉപയോഗിക്കപ്പെടുന്ന ഔഷധസസ്യങ്ങളും വേരുകളും. പ്രാദേശികഭേദങ്ങൾ ഉണ്ടാകാം. പ്രസ്തുത വേരുകൾ എല്ലാംകൂടി തലേദിവസം തന്നെ വൃത്തിയാക്കി സ്വല്പം വെള്ളത്തിൽ കുതിർക്കാനിടണം. പിറ്റേന്നു കാലത്ത് ഈ മരുന്നുവേരുകൾ ഉരലിൽ ഇടിച്ചോ അമ്മിക്കല്ലിൽ അരച്ചോ കുഴമ്പു പരുവമാക്കുന്നു. അരയ്ക്കുമ്പോൾ നല്ല ജീരകവും മല്ലിയും ചേർക്കാറുണ്ട്. കഞ്ഞിവയ്ക്കാൻ സാധാരണയായി ഉണക്കലരിയാണ് ഉപയോഗിക്കുന്നത്. കഞ്ഞി വെന്തുവരുമ്പോഴാണ് മരുന്നു കൂട്ടുകൾ അതിൽ ചേർക്കുന്നത്. വീണ്ടും കുറച്ചുനേരം കൂടി വേവിച്ച ശേഷം ഇറക്കിവയ്ക്കുന്നു. പ്രാതലിനു പകരമാണ് ഈ കഞ്ഞി. വെറും വയറ്റിലാണ് ഈ മരുന്നുപ്രയോഗം നടത്താറുള്ളത് എന്നതുകൊണ്ടു തന്നെ അതിന്റെ പ്രയോജനം വ്യക്തമാകുന്നു. മരുന്നുകഞ്ഞിയിലെ ഘടകൗഷധങ്ങളായ ഇല്ലംകെട്ടിയും കുറുന്തോട്ടിയും കരിങ്കുറിഞ്ഞിയും രക്തശുദ്ധീകരണത്തിനും വിഷാംശം അകറ്റാനും സഹായിക്കുന്നു. നന്നാറിവേര് ഉഷ്ണശമനത്തിന് ഉത്തമമത്രേ. പുത്തരിച്ചുണ്ടയും ഉഴിഞ്ഞവേരും ശ്വാസതടസ്സവും നീർക്കെട്ടും അകറ്റിനിർത്തുന്നു. തഴുതാമവേര് വാതസംബന്ധിയായ രോഗങ്ങൾക്കും മൂത്രതടസ്സത്തിനും പ്രതിവിധിയാണ്. നിലപ്പനക്കിഴങ്ങ് സ്ത്രീകളെ അലട്ടുന്ന പല രോഗങ്ങൾക്കും ആശ്വാസമേകുന്നു. " "ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം-ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിൻ്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കംകായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്. ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം. "പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം" ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്. പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. |
..Link | |
| 15 | പൈതൃകവൃക്ഷങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വളപ്പുകളിൽ തെങ്ങും കവുങ്ങും വാഴയും മാവ്, പ്ലാവ്, നെല്ലി, പുളി, നാരകം, പേര, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ. ...
"വളപ്പുകളിൽ തെങ്ങും കവുങ്ങും വാഴയും മാവ്, പ്ലാവ്, നെല്ലി, പുളി, നാരകം, പേര, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ. ഇടയ്ക്കിടയിൽ തേക്ക്, വേപ്പ്, മരുത്, കാഞ്ഞിരം, വാക, വേങ്ങ തുടങ്ങി പണിത്തരങ്ങൾക്കും കൃഷിയായുധങ്ങൾക്കും ഉപയോഗപ്രദമായ കാട്ടുമരങ്ങൾ വളപ്പുകളിലും കളപ്പറമ്പുകളിലും, കുടകപ്പാല, ഏഴിലമ്പാല, കണിക്കൊന്ന, കൈനി, ചേര്, അങ്കോലം, എലന്തം, പ്ലാശ്, അത്തി, ഇത്തി, അരയാൽ, പോരാൽ, മഞ്ഞപ്പാവുട്ട തുടങ്ങിയ മരങ്ങൾ മറ്റു മരങ്ങളുടെ കൂടെ. ഇല്ലിമുള്ള്കൊണ്ട് വേലി കെട്ടി വളപ്പുകളെ കന്നുകാലികളുടെയും അന്യരുടെയും കടന്നുകയറ്റത്തിൽനിന്നു സംരക്ഷിച്ചു വരുന്നു. വേലിയുടെ അങ്ങിങ്ങായി ഇല്ലിക്കൂട്ടങ്ങളും, ശീമക്കൊന്ന, കൊട്ടത്തറി, റബ്ബർകൊട്ട, മയിലാഞ്ചി, പഞ്ഞിപ്പൂള, ആടലോടകം, കരുനൊച്ചി, ആവണക്ക് എന്നിവ വേലിത്തറികളായി വളർത്തി അതിനു കുറുകേ ഇല്ലിക്കമ്പുകൾ വെച്ച് പനംപൊളിരുകൊണ്ടു കെട്ടുന്ന വേലി. തേക്കും മൂത്ത പ്ലാവിൻ്റെ കാതലും പുരപണിക്കും ഫർണിച്ചറിനും മൂത്ത തെങ്ങും കരിമ്പനയും കഴുക്കോലിനും കട്ട്ളയ്ക്കും കഴുക്കോലിനും മാവിൻപലക താത്ക്കാലിക വാതിലുകൾക്കും, വാക, ഇരുൾ എന്നിവയും പണിത്തരങ്ങൾക്കും ഉപയോഗിക്കുന്നു. നെല്ലിമരം നെല്ലിപ്പടിയായി കിണറ്റിനടിയിൽ താഴ്ത്തി അതിനു മീതേ കല്ലോ ഇഷ്ടികയോ കെട്ടി ബലപ്പെടുത്തിയിരുന്നു. നെല്ലിപ്പടി വെള്ളം ശുദ്ധി ചെയ്യുമെന്ന് കരുതപ്പെടുന്നു. വളപ്പിൽ പാണൻ, പെരുക്, കൊങ്ങിണി, കമ്യൂണിസ്റ്റ്പച്ച തുടങ്ങിയ കുറ്റിച്ചെടികൾ പ്രത്യേകിച്ചും വെളിംപ്രദേശങ്ങളിൽ, തോട്ടിൻ കരയോരങ്ങളിൽ തോട്ടുവക്കരയും തോട്ടകൈതയും മൈലാഞ്ചിയും കൊറ്റിപ്പുല്ലും ദർഭപ്പുല്ലും സീതപ്പുല്ലും തോട്ടുവരമ്പുകളെ സംരക്ഷിച്ചു. ചെറൂള, തവിഴാമ, കുറുന്തോട്ടികൾ, കടലാടി, ഗരുഡക്കൊടി, നായ്ക്കുറണ, ഉഴിഞ്ഞ, പാടവള്ളി, ഓണപ്പൂവ്, പർപ്പടകപ്പുല്ല്, താള്, തകര, തുമ്പ, കുഞ്ഞുണ്ണി, കാക്കക്കൊടി, തൊട്ടാവാടി എന്നിവ വളപ്പുകളിലും കൃഷിയിടാത്ത നിലങ്ങളിലും നിറഞ്ഞു നിന്നു. " തേക്ക്: “ഇലകൊഴിയും വനപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന മരങ്ങളിലൊന്നാണ് തേക്കുമരം. വനങ്ങളിലെപ്പോലെതന്നെ നാട്ടിൻ പ്രദേശങ്ങളിലും വളരാറുണ്ട്. നനവുള്ള സ്ഥലത്താണു കൂടുതലായി കാണാറുള്ളത്. ശക്തിയായ കാറ്റു വീശുന്നിടത്ത് ഇവയ്ക്ക് ഉയരം കുറവായിരിക്കും. വയനാട്ടിലും നിലമ്പൂരും ഇവ സമൃദ്ധമായി വളരുന്നു. തേക്കിനു ശിഖരം കുറവാണ്. ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. സാധാരണ 700 മീറ്ററിൽ താഴെയുള്ള പ്രദേശമാണ് ഉത്തമം. പ്രായപൂർത്തിയാകാൻ അറുപതു വർഷം എടുക്കുന്ന ഇവ പത്തു വർഷമാകുമ്പോൾ പൂക്കാൻ തുടങ്ങും. ഇതിൻ്റെ തടിക്ക് ഉറപ്പും ഈടും ഭംഗിയും എല്ലാം ഉണ്ട്. 'വൃക്ഷരാജൻ' എന്നാണ് ഇതറിയപ്പെടുന്നത്. തടിക്ക് എണ്ണമയമുണ്ട്. മൂത്ത തേക്കിനു വെള്ള വളരെ കുറവായിരിക്കും. എന്നാൽ വിളവു കുറഞ്ഞ തടിക്കു ധാരാളം വെള്ളയും ഉണ്ടാകും. ഇതിൻ്റെ വെള്ള ചിതൽ തിന്നുകയില്ല എന്നതു തേക്കിൻ്റെ ഒരു സവിശേഷതയാണ്.വെള്ള പെട്ടെന്ന് നശിക്കാറില്ല. കാതലിന് വൈക്കോലിൻ്റെ അഥവാ സ്വർണനിറമാണ്. ചില സ്ഥലങ്ങളിൽ ഇതിനെ കല്ലൻതേക്ക് എന്നാണു പറയാറുള്ളത്. ചെങ്കല്ലുള്ളിടത്തും പാറപ്രദേശങ്ങളിലും കണ്ടുവരുന്നവയെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. ഇവയ്ക്കു കടുപ്പവും ഭാരവും കൂടിയിരിക്കും. ചില തേക്കിൻ്റെ കാതലിനു നേർത്ത തവിട്ടു നിറമായിരിക്കും. മണ്ണിൻ്റെ ഘടനയിൽ വരുന്ന മാറ്റമാണിതിനു കാരണം. ഈർപ്പമുള്ളിടത്ത് പത്തു വർഷത്തിനു മുമ്പേ ഇവ പൂക്കാറുണ്ട്. വെളുത്ത പൂക്കൾ പൂങ്കുലയായിട്ടാണു കാണപ്പെടുന്നത്. ഇവയ്ക്കു നേരിയ ഗന്ധവുമുണ്ട്. ജൂൺ-ഓഗസ്റ്റുവരെ പൂക്കാലമാണ്. നവംബർ മുതൽ കായ വിളഞ്ഞു തുടങ്ങും. ഇതിന്റെ കായ്ക്ക് ഒരു നെല്ലിക്കയുടെ വലുപ്പമുണ്ടാകും. ഉണങ്ങിയ കായ പൊഴിഞ്ഞുപോകും. കായയുടെ പുറത്തുള്ള ആവരണം ഉറപ്പുള്ളതിനാൽ വിത്തു കേടാകാതെ ഏറെനാൾ കിടക്കും. തേക്കിന്റെ ഇലകൾ വലുപ്പമുള്ളവയാണ്. ഇതിൻ്റെ തളിരില ഞെരടിയാൽ ചുവന്ന നിറം കാണാം. ആഹാരം വിളമ്പാൻ തേക്കില ഉപയോഗിക്കാറുണ്ട്. ഇലയ്ക്ക് ഔഷധഗുണവുമുണ്ട്. തേക്കിന്റെ തൊലി ഗർഭചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഇതിൻ്റെ തടിയിൽ എണ്ണമയം ഉള്ളതിനാൽ ജലാംശം കുറവാണ്. കെട്ടിടങ്ങളുടെ നിർമ്മാണത്തിനും വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഉത്തമമായ തടിയാണിത്. കപ്പൽ നിർമ്മാണത്തിന് വേണ്ടിയും തേക്ക് ഉപയോഗിച്ചിരുന്നു ഇതിൽ എണ്ണമയം ഉള്ളതിനാൽ കത്താൻ എളുപ്പമാണെങ്കിലും പാത്രം വേഗം കരി പിടിക്കുന്നത് കൊണ്ട് വിറകിന് ഉപയോഗിക്കാറില്ല. " വേങ്ങ: " ഇലകൊഴിയും ഈർപ്പവനങ്ങളിൽ വളരുന്ന മരമാണു വേങ്ങമരം. ഇല പൊഴിക്കുന്ന വലിയ മരമാണിത്. ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. മുഖ്യഇലത്തണ്ടിൽ കൂട്ടമായി ഇലകൾ കാണും. ഒരു തണ്ടിൽ അഞ്ചോ ഏഴോ ഇലകളാണുണ്ടാകുക. ആയതാകൃതിയാണ് ഇലകൾക്ക്. വേങ്ങമരം മെയ്മാസത്തിലാണു പൂക്കുന്നത്. സെപ്തംബർ മാസം വരെ പൂക്കാലം തുടരും. മുഖ്യപൂത്തണ്ടിൽനിന്നു ശാഖകളായി പിരിഞ്ഞുണ്ടാകുന്ന തണ്ടിൽ പൂക്കൾ ഉണ്ടാകുന്നു. പൂക്കൾക്കു മഞ്ഞ നിറമാണ്. മണമുള്ള ഈ പൂക്കൾക്ക് 1.5 സെ.മീറ്ററോളം നീളം ഉണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണിവ. 5 ഇതളുകളാണ് പൂക്കളിൽ ഉണ്ടാകുക. ഇതിൻ്റെ കായയ്ക്ക് വൃത്താകൃതിയാണ്. നല്ല ഈടും ഉറപ്പും ബലവുമുള്ള തടിയാണിതിന്. വെള്ളയ്ക്ക് ഇളം മഞ്ഞനിറവും കാതലിന് ഇരുണ്ട മഞ്ഞ നിറവുമുണ്ടാകും. വീട്, വാഹനങ്ങൾ റെയിൽവേ സ്ലീപ്പറുകൾ എന്നിവയ്ക്കു വേങ്ങമരം ഉപയോഗിക്കുന്നു. വേങ്ങമരത്തിൻ്റെ കറ ഔഷധമായി ഉപയോഗിക്കുന്നു. ഉദരരോഗങ്ങൾക്കുള്ള മരുന്നിനാണ് കറ പ്രയേജനപ്പെടുത്തുന്നത്. തൊലിയിൽ ഒരുമീറ്ററോളം നീളമുള്ള വലിയ മുറിവുണ്ടാക്കിയാണ് കറ ശേഖരിക്കുന്നത്. മുറിവിൻ്റെ ഇരുവശങ്ങളിൽനിന്നും മുറിവിലേക്ക് ചാലുകീറിക്കൊടുക്കണം. നെടുകെയുള്ള മുറിവിൻ്റെ അടിയിൽ മുളങ്കുഴലോ പാത്രമോ വച്ചു കറ ശേഖരിക്കുന്നു. കറ തിളപ്പിച്ച് അഴുക്കുമാറ്റിയാണു ശുദ്ധീകരിക്കുന്നത്. വേങ്ങക്കാതൽകഷായം കുഷ്ഠരോഗത്തിനുള്ള മരുന്നിൽ ചേർക്കാറുണ്ട്. മലിനജലം ശുദ്ധമാക്കുന്നതിനുവേണ്ടി മരത്തിൻ്റെ തൊലി ഉപയോഗിക്കുന്നു. "
വീട്ടുവളപ്പിലെ പൈതൃക വൃക്ഷങ്ങളിൽ ഗൃഹചികിത്സയ്ക്ക് ഉത്തമമായവയിൽ ചിലത്: കാഞ്ഞിരം: (കൊടിഞ്ഞി, പുകച്ചിൽ, എക്സിമ, ഓർമക്കുറവ്, കൊതി, മത്സ്യവിഷം, സുഖപ്രസവം, കോളറ, ഗ്രഹണി, കാമോദ്ദീപകം) കാഞ്ഞിരത്തിന്റെ കാതലും കുരുവും ഇലയും വേരിന്മേൽ തൊലിയും കുരുവിൻ്റെ എണ്ണയും ഉപയോഗിക്കുന്നു. ഇതിൻ്റെ അരിക്ക് വിഷാംശം ഉള്ളതുകൊണ്ട് ക്രമാധികമായി ഉപയോഗിക്കരുത്. കാഞ്ഞിരത്തളിരും കദളിപ്പഴവും കൂട്ടി എണ്ണ കാച്ചി തലയിൽ തേച്ചശേഷം മുങ്ങിക്കുളിക്കുന്നത് കൊടിഞ്ഞിക്ക് നന്ന്. കാഞ്ഞിരത്തിന്റെ വേര്, ഇല, പൂവ്, കായ, തൊലി എന്നിവയെല്ലാം കൂട്ടി കഷായംവെച്ച് നാലിരട്ടി പാലുചേർത്ത് എണ്ണയും ആവണക്കെണ്ണയും ഒഴിച്ചു കാച്ചി ദേഹത്തു തലോടുന്നത് രക്തജന്യമായ പുകച്ചിലിനു ഫലപ്രദമാണ്. കാഞ്ഞിരവേര് കഷായംവെച്ച് പാലുചേർത്ത് ധാര ചെയ്താൽ എക്സിമ (വിസർപ്പം) മാറും. കാഞ്ഞിരത്തിന്മേൽ വളരുന്ന ഇത്തിക്കണ്ണി പാലിൽ അരച്ചു കഴിക്കുന്നത് ഓർമക്കുറവിനു നല്ലതാണ്. കാഞ്ഞിരത്തിന്റെ ഇല വായിൽ വെച്ച് അതിലൂടെ വെള്ളം ഒഴുക്കിക്കുടിക്കുന്നത് കൊതിപറ്റിയതിനു ഫലപ്രദമാണ്. മത്സ്യം കുത്തി വിഷമേറ്റാൽ കാഞ്ഞിരവേര് അരച്ചു പുരട്ടുകയും ധാര കോരുകയും ചെയ്താൽ വിഷമകലും. കാഞ്ഞിരവേരിന്മേലെ തൊലി ചെറുനാരങ്ങാനീര് കൂട്ടിയരച്ച് ഗുളികയാക്കി ഉപയോഗിക്കുന്നത് കോളറയ്ക്ക് നന്ന്. കാഞ്ഞിരത്തിന്റെ കുരു ഗ്രഹണിക്കും ഞരമ്പുസംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. കാഞ്ഞിരക്കുരുവിനെ കാമോദ്ദീപക ഔഷധമായും ഉപയോഗിക്കുന്നുണ്ട്. പുളി: "(മദ്യലഹരിശമനം, വായുക്ഷോഭം, വിരേചനം, നീര്, വേദന, മഹോദരം, പ്രമേഹം, അതിസാരം, പിത്തജ്വരം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം) പുളിയുടെ കായയും കുരുവും ഇലയും പൂവും തോലും ഔഷധ യോഗ്യമാണ്. പഴക്കമുള്ള പുളിയാണ് നല്ലത്. ഇത് കരളിന്റെയും ആമാശയത്തിൻ്റെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. പുളി കലക്കിയ വെള്ളം കൊടുത്താൽ മദ്യലഹരി ശമിക്കും. പുളി വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാരയോ പാലോ ചേർത്തു കഴിച്ചാൽ വായുക്ഷോഭം മാറും. കുട്ടികൾക്ക് പനി പിടിപെട്ടാൽ വിരേചനത്തിനും ഈ ചികിത്സ ഫലപ്രദമാണ്. പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ ഒരൗൺസ് പുളിയും ഒരൗൺസ് ഈത്തപ്പഴവും ഒരു കുപ്പി പാലിൽ തിളപ്പിച്ച് അരിച്ചെടുത്ത് ഇത്തിരി ഏലത്തരിയും കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് കഴിക്കുന്നത് ഫലം ചെയ്യും. പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമെ പുരട്ടിയാൽ നീരിനും വേദനയ്ക്കും ആശ്വാസം ലഭിക്കും. പുളിയുടെ തോട് ചുട്ടെടുത്ത ഭസ്മം ഒരു ടീസ്പൂൺ തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിച്ചാൽ മഹോദരത്തിനും പ്രമേഹത്തിനും നല്ലതാണ്. പുളിങ്കുരുവിന്റെ ചുവപ്പുനിറത്തിലുള്ള പുറംതൊലിയും സമം ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ച് ഒരു ടീസ്പൂൺ വീതം കഴിക്കുന്നത് അതിസാരത്തിന് ഫലപ്രദമാണ്. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പിത്തജ്വരത്തിനും മൂത്രച്ചൂടിനും ഗുണപ്രദമാണ്. പുളിയിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുന്നത് ചെങ്കണ്ണ് ശമിപ്പിക്കും. പൂവും നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പഴുപ്പിച്ച ഇരുമ്പുകഷണമിട്ടു ചൂടാക്കിയശേഷം കഴിച്ചാൽ അതിസാരത്തിനു നല്ലതാണ്. പുളിയും ചുണ്ണാമ്പുംകൂടി അരച്ചുപുരട്ടുന്നത് തേൾവിഷത്തിന് ഫലപ്രദമാണ്. പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടുരോഗം (ലൂക്കോ ഡർമാ) അധികരിക്കുന്നതാണ്. "
|
..Link | |
| 16 | കറ്റപ്പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"അത്യുത്തര കേരളത്തിലെ പുള്ളുവർ കൊയ്ത്തുകാലത്ത് വയലുകളിൽ വീണയുമായിച്ചെന്ന് പാട്ടുപാടാറുണ്ട്. നെൽക്കറ്റയ്ക്കുവേണ്ടി പ...
"അത്യുത്തര കേരളത്തിലെ പുള്ളുവർ കൊയ്ത്തുകാലത്ത് വയലുകളിൽ വീണയുമായിച്ചെന്ന് പാട്ടുപാടാറുണ്ട്. നെൽക്കറ്റയ്ക്കുവേണ്ടി പാടുന്ന ആ പാട്ടിനെയാണ് 'കറ്റപ്പാട്ട്' എന്നു വ്യവഹരിക്കുന്നത്. “പൊലികണ്ഠൻ തൻ്റേ തോരു വയലകത്തു ഉഴമയല്ലോ എരിഷികളെ നെൽപൊലിക" എന്ന് പൊലിച്ചുകൊണ്ടാണ് പ്രസ്തുതപാട്ട് ആരംഭിക്കുന്നത്. ഭൂലോകത്ത് കാർഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച പുരാവൃത്താഖ്യാനം ഈ പാട്ടിൻ്റെ ആരംഭത്തിൽ കാണാം. മാനുഷർ മന്നിൽ പിറന്നുള്ള കാലത്ത് ശ്രീഭഗവതി കൈയാൽ വാരിവിതച്ചുവെന്നാണ് "ഭൂലോക വാസികൾക്കാരോഗ്യമാകുവാൻ ശ്രീഭഗവതികൈയാലേ വാരി വിതച്ചിതേ" തുടങ്ങിയ വരികളിൽ പ്രസ്താവിച്ചു കാണുന്നത്. 'വേനിലേ നീരങ്ങു വറ്റാതെ ദിക്കിലങ്ങേറെ വിളയുന്ന ' മലയൊടമ്പൻ , 'നീരിൽ വിളയുന്ന ' നീർക്കഴമ, നീർക്കണ്ണിച്ചെന്നെല്ല്, 'ചേറിൽവിരിയുന്ന ' ചിറ്റേനി വിത്ത്, 'ഈരേഴുദിക്കിലും വറ്റാത്ത ' പുഞ്ച തുടങ്ങി നിരവധി വിത്തിനങ്ങളെയും അവയ്ക്കനുഗുണമായ വയലിന്റെ സ്വഭാവത്തെയും പറ്റി കറ്റപ്പാട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വയലിൽ വിളയുന്ന നെല്ലും പറമ്പിൽ വളരുന്ന തെങ്ങും തമ്മിൽ നടത്തുന്ന വാദപ്രതിവാദം കറ്റപ്പാട്ടിലെ മുഖ്യ പ്രതിപാദ്യമാണ്. “അയ്യാണ്ടിൽ ഹരിയെന്നൊരക്ഷരം നിന്നെക്കൊണ്ടാണെങ്കിൽ വലഭാഗം ഗണപതിക്കിളന്നീരു ഞാനെടോ ...................................... പാലിനു നല്ല പഴയരി നീയെങ്കിൽ പൊങ്ങുന്ന കഞ്ഞിക്കടങ്ങുന്ന കയിലു ഞാൻ ആറ്റിൻചിറമ്മൽ വളരുന്ന തെങ്ങു ഞാൻ ആര്യാനറുമണൽ വളരുന്ന നെല്ലുനീ" എന്നിങ്ങനെ നെല്ലും തെങ്ങും തമ്മിലുള്ള തർക്കം നീണ്ടു പോകുന്നു. ഏതായാലും, വയലിന്റെയും കാർഷികവൃത്തിയുടെയും സംസ്കൃതിയാണ് കറ്റപ്പാട്ടിൽ പ്രതിഫലിക്കുന്നതെന്ന് തീർച്ചയായും അവകാശപ്പെടാം. " "കന്നിവിളക്കൊയ്ത്തുകാലത്ത് അത്യുത്തര കേരളത്തിലെ പുള്ളുവർ വയലുകൾതോറും ചെന്ന് വീണമീട്ടി പാട്ടുപാടാറുണ്ട്. കൃഷിക്കാർ അവർക്ക് നെൽക്കറ്റകൾ സമ്മാനിക്കും. കറ്റയ്ക്കുവേണ്ടി പാടുന്നതുകൊണ്ടാണ് പുള്ളുവരുടെ ഈ പാട്ടിനെ 'കുറ്റപ്പാട്ട്' എന്ന് പറയുന്നത്. ഭൂമിയിൽ കാർഷികവൃത്തി ആരംഭിച്ചത് ശ്രീഭഗവതി കൈയാലെയാണെന്ന് കറ്റപ്പാടിന്റെ ആരംഭത്തിൽ പ്രസ്താവിക്കുന്ന 'ആനന്ദഭോജനം നൽകുവാനായിട്ടു കാനലിൽ തീയിട്ടു ചുട്ടുകരിച്ചിട്ട് ശ്രീഭഗവതി കൈയാലെ വാരിവിതച്ചിതേ." തുടങ്ങിയ വരികളിൽ വിഭാവനം ചെയ്യുന്നു. ഇതേപാട്ടിൽ, "മുമ്പിനാൽ പിറന്നു ജനിച്ചുവരിനെല്ല് കാരാരിയൻ നല്ല പോരാരിയൻ വിത്ത് കാസ്തകൻ മോടകൻ ചെന്നൽ കരിഞ്ചെന്നൽ കാത്തകാപൂത്താട നാളികൻ വിത്തുമേ കാഞ്ഞിരക്കൊട്ടൻ കടിഞ്ചോലനായരും പേരാടൻ കരിഞ്ചോരൻ വെളിയനുംവായകൻ നല്ല കവുങ്ങിൻ പൂത്താടയുമങ്ങനെ എണ്ണക്കുഴമ്പനും പൊൻകിളിവാലിയും പൊന്നിന്നിടയോൻ പൊന്നാരിയൻ വിത്ത്" എന്നിങ്ങനെ നൂറ്റൊന്നു വിത്തുകളുടെ പേർ ചൊല്ലി പൊലിക്കുന്നുണ്ട്. കുറ്റപ്പാട്ടിലെ ഏറ്റവും രസകരമായ ഭാഗം തെങ്ങും നെല്ലും തമ്മിൽ തർക്കി ക്കുന്നതായി ഭാവന ചെയ്യുന്നതാണ്. "മാനുഷർ മന്നിൽ പിറന്നുള്ളകാലത്ത് ആധാരമില്ലം പൂരയാക്കും തെങ്ങുഞാൻ ആധാരമില്ലം പുരയാക്കും തെങ്ങെങ്കിൽ ആധാരമില്ലം പുതപ്പാനും പുല്ലുഞാൻ ആധാരമില്ലം പുതപ്പാനും പുല്ലെങ്കിൽ ആധാരമില്ലത്തു കെട്ടുവാനോലഞാൻ " എന്നിപ്രകാരം ആ വാദപ്രതിവാദം നീണ്ടുപോകുന്നു. ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ നാഗാരാധകരായ പുള്ളുവരും 'കറ്റപ്പാട്ടി' നു സമാനമായ 'നെല്ലും തെങ്ങും' പാട്ട് പാടാറുണ്ട്. അനേകം നെൽവിത്തിനങ്ങളെപ്പറ്റി അതിൽ പരാമർശമുണ്ട്. " |
..Link | |
| 17 | പത്തിലകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്...
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ചു പതിവായി നെറ്റിയിൽ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും രാമായണപാരായണം ഉണരുന്നു. ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികൾ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കർക്കിടകത്തിൽ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകൾ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്തു ചെറുതായി അരിയുന്നു. അതിൽ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. എങ്കിലേ അതിലെ 'കട്ട്' മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകൾ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാൽ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിന്റെ ഇല നുള്ളിയെടുത്തു ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അതു നന്നായി പിഴിഞ്ഞ് ഉലർത്തിയെടുത്തു നാളികേരം ചിരകിയിട്ടാൽ അതു സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളിൽ കാണുന്ന 'പൊന്നാങ്കണ്ണി'യും പോഷകസമൃദ്ധിയായ ഒരു ഇലക്കറിയായി ഉപയോഗിക്കാം. കർക്കിടകത്തിൽ മുരിങ്ങയില തൊടാനേ പാടില്ല എന്നാണു പറയപ്പെടുന്നത്. ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയിൽ പഴമക്കാർ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കർക്കിടകത്തിൽ ഔഷധച്ചെടികൾക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കർക്കിടകത്തിൽ കൂടുതൽ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകലദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു. പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തുവരുമ്പോൾ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളിമുതലായവ നാളികേരത്തോടൊപ്പം അരച്ചുചേർക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേർക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിൻ്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കേണ്ടത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞുപോയാൽ അതിൻ്റെ ഔഷധമൂല്യം നഷ്ടപ്പെടും. "
|
..Link | |
| 18 | മരുന്നുകഞ്ഞി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്...
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ചു പതിവായി നെറ്റിയിൽ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും രാമായണപാരായണം ഉണരുന്നു. ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികൾ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കർക്കിടകത്തിൽ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകൾ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്തു ചെറുതായി അരിയുന്നു. അതിൽ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. എങ്കിലേ അതിലെ 'കട്ട്' മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകൾ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാൽ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിന്റെ ഇല നുള്ളിയെടുത്തു ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അതു നന്നായി പിഴിഞ്ഞ് ഉലർത്തിയെടുത്തു നാളികേരം ചിരകിയിട്ടാൽ അതു സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളിൽ കാണുന്ന 'പൊന്നാങ്കണ്ണി'യും പോഷകസമൃദ്ധിയായ ഒരു ഇലക്കറിയായി ഉപയോഗിക്കാം. കർക്കിടകത്തിൽ മുരിങ്ങയില തൊടാനേ പാടില്ല എന്നാണു പറയപ്പെടുന്നത്. ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയിൽ പഴമക്കാർ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കർക്കിടകത്തിൽ ഔഷധച്ചെടികൾക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കർക്കിടകത്തിൽ കൂടുതൽ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകലദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു. പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തുവരുമ്പോൾ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളി മുതലായവ നാളികേരത്തോടൊപ്പം അരച്ചുചേർക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേർക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിൻ്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കേണ്ടത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞുപോയാൽ അതിൻ്റെ ഔഷധമൂല്യം നഷ്ടപ്പെടും. "
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം - ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിന്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കം കായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്. ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം. "പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം" ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്. പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. "
|
..Link | |
| 19 | ഇളനീര് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“നിത്യജീവിതത്തിലും അനുഷ്ഠാനാദികളിലും കലാനിർവഹണ സന്ദർഭത്തത്തിലും പലതരത്തിലുള്ള നാട്ടുപാനീയങ്ങൾ ഉപയോഗിച്ചുവരാറ...
“നിത്യജീവിതത്തിലും അനുഷ്ഠാനാദികളിലും കലാനിർവഹണ സന്ദർഭത്തത്തിലും പലതരത്തിലുള്ള നാട്ടുപാനീയങ്ങൾ ഉപയോഗിച്ചുവരാറുണ്ട്. ഓരോ കൂട്ടായ്മയുടെയും ജീവിതസംസ്കാരങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിന് ഇവയെക്കുറിച്ചുള്ള പരിജ്ഞാനം അത്യാവശ്യമാണ്. ഒരു ജനവിഭാഗം ഉപയോഗിക്കുന്ന പാനീയങ്ങൾ മറ്റൊരു വിഭാഗത്തിനു നിഷിദ്ധമായി വരാം. ഒരു കൂട്ടർ പാലാണ് ഇഷ്ടപ്പെടുന്നതെങ്കിൽ മറ്റൊരു കൂട്ടർക്ക് കള്ളായിരിക്കും പ്രിയംകരം. ഏതാണ് ശരി, ഏതാണു തെറ്റ് എന്ന് വിധികല്പിക്കയല്ല ഫോക് ലോർ പഠനത്തിന്റെ ധർമ്മം; വിഭിന്ന ജീവിതസംസ്കാരമാർഗങ്ങളെ തിരിച്ചറിയുകയാണ്. പാനീയങ്ങളുടെ ഉത്പാദനത്തിലും ഉപയോഗത്തിലും വൈവിദ്ധ്യമുണ്ടെന്നതാണ് വാസ്തവം.
പാനകം, ഇളനീര്, മോരുവെള്ളം (സംഭാരം), കാച്ചിയ പാൽ എന്നിവ എല്ലാവരും ഉപയോഗിക്കാറുള്ളവയാണ്. എന്നാൽ കള്ള്, റാക്ക് തുടങ്ങിയവ ചിലർ മാത്രമേ ഉപയോഗിച്ചുകാണാറുള്ളൂ. കർമാംഗമായി മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. ചില പാനീയവസ്തുക്കൾ ശുദ്ധീകരണ ക്രിയയ്ക്കുമാത്രമേ ഉപയോഗിക്കുകയുള്ളൂ. കേവലം ദാഹശമനികളായി ഉപയോഗിക്കുന്ന വസ്തുക്കളുമുണ്ട്.”
ഇളന്നീർ: “നാടൻപാനീയങ്ങളിൽ എടുത്തുപറയാവുന്ന ഒന്നാണ് ഇളന്നീർ തെയ്യം, തിറ എന്നിവയ്ക്ക് ഇളന്നീർ കൂടിയേ കഴിയൂ. ചില തെയ്യങ്ങൾ ഇളന്നീർ കുടിക്കും. തെയ്യങ്ങളുടെ 'പാരണ'യ്ക്ക് ഇളന്നീർ വേണം. കാവുകളിലെന്നപോലെ, ക്ഷേത്രങ്ങളിലും നിവേദ്യത്തിന് ഇളന്നീർ ഉപയോഗിക്കും. ഇളന്നീർ ഒരു ദാനവസ്തുവാണ്. ഇളന്നീർദാനം 'ഫലദാന'ത്തിലാണ് പെടുക. കൊട്ടിയൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ഇളന്നീരാട്ടം പ്രശസ്തമാണ്. ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ തണ്ടുകാഴ്ചയായി കൊണ്ടുപോകുന്ന ആയിരക്കണക്കിലുള്ള ഇളന്നീർ കൊത്തി ശിവന്ന് അഭിഷേകം ചെയ്യും. പണ്ടുകാലങ്ങളിൽ മഴയില്ലാതെ വന്നാൽ ശിവക്ഷേത്രങ്ങളിൽ ഇളന്നീരാട്ടം നടത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇളന്നീർ കൊത്തി, വെള്ളം കുടിക്കുന്നതിൽ സങ്കല്പഭേദമുണ്ട്. ഇളന്നീരിന്റെ കണ്ണു തുരന്ന് വെള്ളമെടുക്കുന്നതാണ് സാധാരണരീതി. ബ്രാഹ്മണരും മറ്റും ഈ രീതിയിൽ മാത്രമേ ഇളന്നീർ ഉപയോഗിക്കാറുള്ളൂ. എന്നാൽ, തെയ്യത്തിനും മറ്റും ഇളന്നീരിൻ്റെ അടിഭാഗം കൊത്തിയാണു കൊടുക്കുക. അങ്ങനെ കൊടുക്കുന്നതിനു മദ്യത്തിൻറെ സങ്കല്പമുണ്ടെന്നാണു വിശ്വാസം. ഇളന്നീരിന്റെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. ഇന്ന് അതിൻ് പ്രയോഗം ജനകീയവും സാർവ്വത്രികവുമായിത്തീർന്നിട്ടുണ്ട്. മാത്രമല്ല, ധനലാഭേച്ഛയോടുകൂടിയ ഒരു തൊഴിൽരംഗം സൃഷ്ടിക്കുവാൻ അതിനു കഴിഞ്ഞിരിക്കുന്നു. പാതവക്കുകളിലും നഗരപ്രാന്തങ്ങളിലുമൊക്കെ ഇന്ന് 'ഇളന്നീർപ്പന്തലുകൾ' കാണുവാൻ കഴിയും. ”
"പുള്ളുവത്തി, മലയി, പാട്ടി (പാണസ്ത്രീ) എന്നീ നാടൻ പേറ്റിച്ചികൾ നവജാതശിശുക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്നത് 'ചെന്തെങ്ങിൻപതിയിളന്നീർ' കൊണ്ടാണ്. കലശമാടുമ്പോൾ പാടുന്ന പാട്ടിന് 'കലാശാട്ടപ്പാട്ട് ' എന്നു പറയും. കേരള ബ്രാഹ്മണർക്കിടയിൽ ജാതകർമ്മത്തിന് വിളക്കുവെച്ചു കാണൽ' എന്നൊരു ചടങ്ങുണ്ട്. പത്ത് പച്ചത്തേങ്ങ കൂട്ടിവച്ച് അതിന്മേലിരുന്ന് ദീപത്തോടെ നവജാതശിശുവിനെ പിതാവ് കാണുന്ന ചടങ്ങാണത്. മരിച്ച ആളെ ദർഭവിരിച്ചു കിടത്തി, തേങ്ങയുടച്ച് അതിൽ തിരികത്തിച്ചു വച്ച്, തലയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്. ശവം ദഹിപ്പിച്ച ശ്മശാനം ശുദ്ധീകരിക്കുവാൻ അസ്ഥിസഞ്ചയത്തിനുശേഷം ആ സ്ഥലത്ത് നവധാന്യങ്ങൾ, വാഴ എന്നിവയോടൊപ്പം ഫലവൃക്ഷം നടുകയെന്നനിലയിൽ തേങ്ങ കുഴിച്ചിടാറുണ്ട്. കലശമാടൽച്ചടങ്ങ് മറ്റു സന്ദർഭങ്ങളിലും കാണാം. കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പണിതാൽ അവയുടെ അശുദ്ധി നീക്കുന്നത് ഇളന്നീരുകൊണ്ട് കലശമാടിയാണ്. “ചെന്തെങ്ങിൻ്റോരു കുലയിളന്നീര് കൊണ്ടുവരുന്നാരേ ചെന്തിയുരിച്ച് കൊത്തിയുടച്ച് കലശമാടുന്നാരേ" (മരക്കലപ്പാട്ട്)
എന്നീ വരികൾ അതാണ് വ്യക്തമാക്കുന്നത്. " കൽപ്പവൃക്ഷം: "കേരളത്തിന്റെ കൽപ്പവൃക്ഷത്തിന് വെറുതേ കിട്ടിയ വിളിപ്പേരല്ല അത്. വേരുമുതൽ മുകളറ്റത്തോളം ഇതിൻ്റെ ഓരോ ഭാഗങ്ങളും മണ്ണിനും മനുഷ്യനും ജീവിതത്തിനുപയുക്തമാണ്. കേരളീയത എന്നു പറയുമ്പോൾ നമ്മളിൽ അറിയാതെ നിറയുന്ന ആദ്യത്തെ ദൃശ്യം നിറയെ നിരന്നുനിന്നാടുന്ന തെങ്ങോലത്തലപ്പുകളാണ്. ദേവലോകത്ത് നന്ദനോദ്യാനത്തിൽ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിൻ്റെ ഭൂമിയിലെ പ്രതിരൂപമായ തെങ്ങ് നമ്മുടെയൊപ്പമുണ്ട്. അലങ്കാരങ്ങൾക്കും ആചാരാനുഷ്ഠാന ചടങ്ങുകൾക്കും എല്ലാ മംഗളകർമങ്ങൾക്കും തേങ്ങയോ തെങ്ങിന്റെ ഏതെങ്കിലും ഉൽപന്നമോ കൂടിയേതീരൂ. നാളീകേരം നമുക്ക് ശ്രീഫലമാണ്. തെങ്ങും അതിൻ്റെ ഉൽപന്നമായ തേങ്ങയും ഒരുകാലത്ത് മലയാളിയുടെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിച്ചിരുന്ന വീട്ടുമുറ്റത്തെ ധനകാര്യസ്ഥാപനമായിരുന്നു. തെങ്ങ് ഒറ്റിക്കുകൊടുത്തും കെട്ടുതെങ്ങായി സഹകരണസംഘത്തിലേക്കു കൊടുത്തും ഒന്നിച്ചു പണം വാങ്ങി കാര്യനിവൃത്തി വരുത്തിയിരുന്നവർ നിരവധിയായിരുന്നു. കേരളീയന്റെ സ്വത്വവും സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്ന തെങ്ങ് നാടിൻ്റെ ഐശ്വര്വത്തിനും അഭിവൃദ്ധിക്കുമായി പരശുരാമൻ കൊണ്ടുവന്ന ദേവവൃക്ഷമെന്നാണ് ഐതിഹ്യം. ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളിയെ കേരസംസ്കാരവും ശീലങ്ങളും ഗൃഹാതുരതയോടെ പിൻതുടരുന്നു. കൽപ്പവൃക്ഷം എന്നപേര് വെറുതേ ചാർത്തിക്കിട്ടിയതല്ല തെങ്ങിന്. അതിന്റെ പ്രകൃതത്തിനും ജീവിതത്തിനും അതിനും അപ്പുറത്തു കാണുന്ന സുകൃതത്തിനും നൽകിയ ബഹുമതിയാണ്. തെങ്ങും നാളികേരവുമായി ബന്ധപ്പെട്ടുള്ള ഗ്രാമീണപദസമ്പത്തും ഒട്ടനവധിയുണ്ട്. കരിക്ക്: ഏകദേശം പകുതി വിളവായ മൂപ്പെത്താത്ത ഇളം പ്രായത്തിലുള്ള നാളീകേരം. ഇതിൻ്റെ വെള്ളം കുടിക്കുകയും കാമ്പ് ചുരണ്ടിതിന്നുകയും ചെയ്യാം. ഇളനീര്: കരിക്കിൻ വെള്ളത്തിനാണ് പൊതുവായി ഇളനീരെന്ന് പറയുന്നത്. ഇതിനെ 'പ്രകൃതിയുടെ ടോണിക്ക്' എന്നു തന്നെ വിശേഷിപ്പിക്കാം. മലബാർ ഭാഗത്ത് കരിക്കിന് പകരം 'ഇളനീ' യെന്നാണ് പകുതി വിളവായ മൂപ്പെത്താത്ത നാളികേരത്തിന് പറയുന്നത്.”
|
..Link | |
| 20 | കൈതോലപ്പായ (തഴവ മെത്തപ്പായ-തഴപ്പായ) | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കമലം പാക്കത്ത്, മമ്മിയൂർ.</p> <p>സുശീല അന്തോണി, തമ്പുരാൻപടി</p> |
" വയൽ പച്ചപ്പിൻ്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ടപോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാട...
" വയൽ പച്ചപ്പിൻ്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ടപോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാടുകൾ, അമക്കാടുകൾ, ചോറക്കാടുകൾ, വാഴത്തോട്ടങ്ങൾ, തെങ്ങിൻതോട്ടങ്ങൾ പിന്നെ കവുങ്ങിൻ തോട്ടങ്ങളും. നൂറുകണക്കിന് ജീവജാലങ്ങളുടെ വിഹാരരംഗമായിരുന്നു വയൽക്കാടുകളും കൈതക്കാടുകളും. ഇഴജന്തുക്കളും മീനുകളും ഞണ്ടുകളും ചെറുജീവികളും പ്രാണികളും പക്ഷികളും തവളകളും ആമകളും എല്ലാം ഒത്തൊരുമയോടെ ഇവിടെ കഴിഞ്ഞു കൂടിയിരുന്നു. വയലിൻ്റെ മണ്ട (അരിക്) ഇടിഞ്ഞുപോകാതിരിക്കാൻ, തോടിൻ്റെ കര ഇടിഞ്ഞു പോകാതിരിക്കാൻ നമ്മുടെ മുൻഗാമികൾ കെട്ടിയ കോട്ടയായിരുന്നു, മതിലായിരുന്നു കൈതക്കാടുകൾ. കൃഷിയെ സംരക്ഷിക്കാൻ ഈ കൈതക്കാടുകൾ മതിയായിരുന്നു. തോടുകളുടെ മണ്ടയിൽ കൈത വച്ചുപിടിപ്പിച്ചാൽ മണ്ണ് ഇടിയുമെന്ന് ഭയപ്പെടേണ്ട. സുനാമികളുടെ ഭീകരതയിൽനിന്ന് കണ്ടൽക്കാടുകൾ എപ്രകാരമാണോ രക്ഷിച്ചത് അതുപോലെ വയലിനെ രക്ഷിക്കുന്ന രക്ഷാകവചമാണ് ഈ കൈതക്കാടുകൾ. മണ്ണൊലിപ്പ് തടയുക മാത്രമല്ല ഇവ ചെയ്യുന്നത്. ജീവജാലങ്ങളുടെയും ആവാസകേന്ദ്രം ഈ കൈതക്കാടുകളാണ്. അവിടെയാണ് ഇവയുടെ പ്രജനനം നടന്നിരുന്നത്. സുരക്ഷിത മേഖലയായതുകൊണ്ട് അവിടെ അവ പെറ്റു പെരുകി. ആ കൈതക്കാട്ടിൽ മനുഷ്യരുടെ കൈ കടന്നുചെല്ലുക പ്രയാസമാണ്. അതുകൊണ്ട് അവ വളർന്നു വലുതായി. ചെറുജീവികൾക്ക് വലുതാവാനുള്ള ഒരു പ്രകൃതി ഇടം കൂടിയാണ് ഈ വയൽക്കാടുകൾ, കൈതക്കാടുകൾ. പുതുമഴ പെയ്യുമ്പോൾ ഈ ജീവജാലങ്ങൾ പുറംലോകത്തേക്ക് കടന്നുവരുന്നു. എപ്രകാരമാണോ കാട്ടിലെ മരങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നത്, മണ്ണൊലിപ്പ് തടയുന്നത് അപ്രകാരംതന്നെയാണ് വയലിലെ ഈ ചെടികൾ പ്രകൃതിക്ക് സംരക്ഷണം നൽകിവരുന്നത്. " "കൈതഓല മുറിച്ച് വെയിലത്തിട്ടു വാട്ടി കമ്പിയിൽ ചുറ്റി കെട്ടിവച്ചു. ആവശ്യാനുസരണം പായയും വട്ടിയും നെയ്തു. ഇന്ന് പായയ്ക്കും വട്ടിക്കും യാതൊരു ആവശ്യവും ഇല്ലെങ്കിലും ഒരു കാലത്ത് പായയും വട്ടിയും ഒഴിച്ചുകൂടാൻ വയ്യാത്ത രണ്ടു വസ്തുക്കൾ ആയിരുന്നു. നമ്മുടെ പൂർവികന്മാർ ചാണകം മെഴുകിയ തറയിൽ പായ വിരിച്ച് കിടന്നുറങ്ങുമായിരുന്നു . ഇന്നത്തെപ്പോലെ കട്ടിലും മെത്തയും പാവപ്പെട്ടവർക്ക് വിധിച്ചിരുന്നില്ല. നടുവേദന പോകാൻ നിലത്ത് പായ വിരിച്ച് അതിൽ കിടക്കുന്നത് നല്ലതാണെന്ന് ഇന്ന് നിർദ്ദേശിക്കുന്നു. തഴപ്പായയ്ക്കും മെത്തപ്പായ്ക്കും ഒരുകാലത്ത് നല്ല ഡിമാൻ്റുണ്ടായിരുന്നു. ജനിച്ചാലും പായ വേണം മരിച്ചാലും പായ വേണം . ഇന്ന് അതിൻ്റെ ആവശ്യം തന്നെയില്ല. ജാതീയമായി പുലയന്മാരും ആശാരിമാരുമാണ് പായ നെയ്തിരുന്നത്. അത് ഉപജീവനമാർഗ്ഗം ആയിരുന്നു . ഇന്നത്തെ തലമുറയ്ക്ക് ഈ കൈത്തൊഴിലും നഷ്ടമായി. പെണ്ണുങ്ങൾ വട്ടിയിലാണ് വഴിവാണിഭങ്ങൾ വാങ്ങിച്ചുക്കൊണ്ടു വന്നിരുന്നത്. ആവശ്യം കഴിഞ്ഞാൽ മടക്കി വയ്ക്കാം. 'വട്ടിക്കുറ്റം വട്ടി കുറ്റം' എന്ന് ആണുങ്ങൾ പെണ്ണുങ്ങളെ വഴക്കു പറയുന്നതും കേൾക്കാമായിരുന്നു. വട്ടി എന്നാൽ ഗർഭപാത്രം എന്നും അർത്ഥമുണ്ടായിരുന്നു. ഇന്ന് വട്ടിയും വേണ്ട പായയും വേണ്ട. അതിൻ്റെ സ്ഥാനം പ്ലാസ്റ്റിക്കുകൾ കയ്യടക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് നല്ലത് പായ തന്നെയാണ്. ". "ഒരു കാലത്ത് തൃശൂരിൻ്റെ വടക്കുഭാഗത്തുനിന്ന് (കൊടുങ്ങല്ലൂർ) ധാരാളം തഴപ്പായകളും മെത്തപ്പായകളും വിപണിരംഗം കീഴടക്കിയിരുന്നു. പ്രത്യേകിച്ചും കൊടുങ്ങല്ലൂർ ഭരണിനാളിൽ ഏറ്റവും അധികം കച്ചവടം ചെയ്തിരുന്നത് പായകളാണ്. ജനങ്ങൾ ഭക്തിയുടെ നിറവിൽ ഭരണിയിൽ ആഘോഷത്തിൽ സംബന്ധിക്കുകയും തിരിച്ചുപോകുമ്പോൾ കെട്ടുകണക്കിന് പായകൾ വാങ്ങിച്ചുകൊണ്ടുപോകുന്നതുമായ കാഴ്ച ഒരു കാലഘട്ടത്തിൽ കണ്ണിന് വിരുന്നൊരുക്കിയിരുന്നു. അങ്ങനെയൊരു കാഴ്ച ഇന്നില്ല. കൊടുങ്ങല്ലൂർ ഭാഗത്ത് പെണ്ണിന് സ്ത്രീധനമായി നൽകിയിരുന്നത് കൈതത്തോട്ടങ്ങളായിരുന്നു എന്നതിൽനിന്ന് കൈതയുടെ പ്രാധാന്യം മനസ്സിലാക്കാം. അത് ഉപജീവനമാർഗവും വരുമാനമാർഗവും നൽകിയിരുന്നു. മലംകുറത്തികൾക്ക്കൈനോക്കി നാളും പക്കവും പറയണമെങ്കിൽ തടുക്കിൽതന്നെ (കൈനയുടെ) ഇരിക്കണമായിരുന്നു. ലക്ഷണം പറഞ്ഞുകഴിഞ്ഞ് പണവും വാങ്ങിച്ച് വട്ടിയിൽവച്ച്, തടുക്ക് തലയിൽവച്ച് അവർ നടത്തം തുടങ്ങും. ഇന്ന് ഈ വകയൊന്നും കണികാണാനില്ല. എല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. കൃഷിയും കൃഷിപ്പണിയും ഇല്ല. മുമ്പ് സമ്പന്നമായ പച്ചപ്പു നിറഞ്ഞ ഒരു വയൽക്കാഴ്ച നമുക്കുണ്ടായിരുന്നു. ജീവിതഗന്ധിയായ ആ ഹരിതാഭ മുഴുവനും നമ്മൾ നഷ്ടപ്പെടുത്തിയിരിക്കുന്നു. എല്ലാത്തിനേയും കൊന്നൊടുക്കുന്ന ഒരു സംസ്കാരം ഇപ്പോൾ ഉയർന്നുവന്നു. അമിത ലാഭക്കൊതിയന്മാരായ ചില നരാധമന്മാർ കൂടുതൽ വിളവു ലഭിക്കാൻ വേണ്ടി കളനാശിനിയും കീടനാശിനിയും രാസവള പ്രയോഗവും നടത്തിവരുന്നു. അതുമൂലം വയലിലെ അവകാശികളായ മീനുകൾക്കും ചെറുപ്രാണികൾക്കും തവളകൾക്കും ഞണ്ടിനും ഞവിണിക്കും സൂക്ഷ്മ ജീവികൾക്കും എല്ലാത്തരം നാശവും സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്കു മാത്രമല്ല മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും രോഗഭീഷണി ഉയർത്തുന്നു. അതുപോരാതെ ഇഷ്ടികക്കളത്തിനുവേണ്ടി വയലിൽനിന്ന് കളിമണ്ണെടുക്കുന്ന പ്രക്രിയ വയലിൻ്റെ പശിമയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ വൻതോതിൽ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുന്നതു മൂലം വയലിടങ്ങൾ ശോഷിച്ചുശോഷിച്ച് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വയൽ ഉണ്ടെങ്കിലല്ലേ വയൽക്കാടുകളും കൈതക്കാടുകളും ഉണ്ടാകു. നമ്മുടെ വൈവിധ്യമാർന്ന ജൈവസമ്പത്ത് മിക്കവാറും ഇന്ന് പാരിസ്ഥിതിക പ്രശ്നങ്ങളാലും വാസസ്ഥലങ്ങളുടെ നശീകരണം മൂലവും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കയാണ്. വയൽ ഉണ്ടെങ്കിലല്ലേ വയൽക്കാടുകൾ ഉണ്ടാകൂ. വയലിൽനിന്ന്, ജീവിതത്തിൽനിന്ന്, സംസ്കാരത്തിൽനിന്ന് നമ്മൾ ഓടിയകലുകയാണ്. " " കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന ദേശത്ത് നിർമ്മിക്കപ്പെടുന്ന വിശേഷയിനം മെത്തപ്പായകളാണ് 'തഴവ മെത്തപ്പായ് ' എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നിട്ടുള്ളവ. രണ്ടു തഴപ്പായ ഉണ്ടാക്കി ഒരെണ്ണം മുകളിലും ഒരെണ്ണം അടിയിലും വെച്ച് അവയുടെ നാല് അരികുകളും കൃത്യമായി മുറിച്ചുമാറ്റുന്നു. പിന്നീട് നിറം പിടിപ്പിച്ച തഴകൾകൊണ്ട് നാല് അരികുകളും ബലമായി വരിഞ്ഞുകെട്ടും. ഇങ്ങനെയാണ് മെത്തപ്പായ ഉണ്ടാക്കുന്നത്. മിനുസമുള്ള വെളുത്ത കൈതനാരുകളാണ് പായ നെയ്യുന്നതിനായി ഉപയോഗിക്കുന്നത്. വീതി കുറവും നീളം കൂടുതലുമുള്ളവയാണ് ഇത്തരം പായകൾ. ഒരു വലിയ പായ ചുരുട്ടി ഒതുക്കിയാൽ ഒരു ചെറിയ കുഴലിൽ പോലും കൊള്ളിക്കാൻ സാധിക്കുമെന്നാണു പറയപ്പെടുന്നത്. "
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല













