ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം: സെപ്റ്റംബർ 16-1984 സമയദൈർഘ്യം :104 മിനുട്സ് സംവിധാനം:അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം:രവി ബാനർ :ജനറൽ പിക്ചേഴ്സ് രചന :അടൂർ ഗോപാലകൃഷ്ണൻ ഛായാഗ്രഹണം :മങ്കട രവിവർമ്മ ചിത്രസന്നിവേശം : എം .എസ് .മണി ശബ്ദലേഖനം : ദേവദാസ് സംഗീതം :എം.ബി .ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ : പി. ഗംഗാധരൻ നായർ, ബാലൻ കെ. നായർ,കവിയൂർ പൊന്നമ്മ ,അശോകൻ,അടൂർ ഭവാനി
സിനിമ സംഗ്രഹം:
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിലവിലുണ്ടായിരുന്ന കാലം , അന്ന് ഓട് ഫാക്ടറി സമരം നയിക്കുന്നത് സഖാവ് ശ്രീധരനായിരുന്നു. സമരത്തിനിടയിൽ ഉടമ കൊല്ലപ്പെടുന്നു. ഇതേ തുടർന്നു ശ്രീധരൻ പ്രതിയാക്കപ്പെടുകയും ഒളിവിൽ പോകുകയും ചെയ്യുന്നു. മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ എല്ലാവരും ഒളിവിൽനിന്നു പുറത്തു വന്നെങ്കിലും ശ്രീധരൻ മാത്രം വന്നില്ല. അയാൾ മരിച്ചുവെന്ന വിശ്വാസത്തിൽ പാർട്ടി ശ്രീധരനെ രക്തസാക്ഷിയായി കാണുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ഒരു മുഴുക്കുടിയനും നിശ്ശബ്ദനുമായി ശ്രീധരൻ തിരിച്ചു വരുന്നു. ആ തിരിച്ചുവരവ് പാർട്ടികൾക്ക് ശ്രീധരൻ ഇടപെടുന്ന മറ്റുള്ളവർക്കും ബാദ്ധ്യതയാവുന്നു. ഒരു ദിവസം ശ്രീധരൻ കൊല്ലപ്പെടുന്നു. വീണ്ടും ശ്രീധരനെ പാർട്ടിക്കാർ രക്തസാക്ഷിയാക്കാൻ ഒരുങ്ങുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“അടൂർ ചിത്രങ്ങളിൽ ഘടനാപരമായി ഏറ്റവും സങ്കീർണ്ണത പ്രകടിപ്പിക്കുന്നവയാണ് ‘മുഖാമുഖ’വും ‘അനന്തര’വും .വ്യത്യസ്തമായ തലങ്ങൾ ഇഴപിരിഞ്ഞുകിടക്കുകയാണ് ‘മുഖാമുഖ’ത്തിൽ..’മുഖാമുഖ’ത്തിലെ ശ്രീധരന്റെ തിരിച്ചുവരവ് ഒരു യാഥാർഥ്യമാകാം .അല്ലെങ്കിൽ ആളുകൾ കൂട്ടായി കാണുന്ന ഒരു സ്വപ്നമായിരിക്കാം “പു:26,മധു ഇറവങ്കര ’അടൂരിന്റെ ചലച്ചിത്രലോകം’ ,കാലത്തിന്റെ അടരുകൾ ,സാഹിത്യപ്രവർത്തക സഹകരണ സംഘം ,2012 ,കോട്ടയം
“ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള അനിവാര്യ സംഘട്ടനത്തിലേക്കാണ് പ്രമേയം നയിക്കപ്പെടുന്നത് .യാഥാർഥ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള ഇമേജും തമ്മിലുള്ള ബന്ധവൈരുധ്യങ്ങളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്ന കഥാപാത്രമായി സഖാവ് ശ്രീധരൻ മാറുകയാണ് .അവസാനത്തിൽ പ്രമേയവും നായകകഥാപാത്രവും നമ്മോടുതന്നെയുള്ള ചോദ്യങ്ങളായി മാറുന്നു “(പു .70 ,’അടൂർ ഗോപാലകൃഷ്‍ണന്റെ നായകകഥാപാത്രങ്ങൾ ‘,ജോൺ സാമുവൽ ,ചലച്ചിത്ര സമീക്ഷ ,2022 ,ഒക്ടോബർ )
“അടൂർ ഗോപാലകൃഷ്ണന്റെ ,കലാപരമായി ഏറ്റവും ഔന്നത്യം ഉദ്ദേശിച്ച ചിത്രമായിരിക്കണം മുഖാമുഖം ധൈഷണികതയുടെ അതിപ്രസരം തന്നെ നടക്കുന്നുണ്ടതിൽ .അതാകട്ടെ വേണ്ടത്ര വൈകാരിക പിന്തുണ ലഭിക്കാത്തതിനാൽ പുഷ്ട്ടിപ്പെടുന്നുമില്ല “(പു .88 ,’മുഖാമുഖം ‘,കെ,വി.രാമൻകുട്ടി ,ആധുനിക മലയാളം സിനിമ ,1989 ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം )
“The film is full of major historical inaccuracies. When a party leader goes underground, he maintains his links with the party.” (p.no.97,’ Mughamugham’, Parthajith Barah,Face to Face cinema of Adoor Gopala Krishnan,2016, Harper Collins Publishers, New Delhi)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
1984 ഫിപ്രസി പ്രൈസ് (New Delhi)
1984 ദേശീയ ചലച്ചിത്രപുരസ്കാരം
1984 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1995 നവംബർ 11 സമയദൈർഘ്യം :198 മിനുട്സ് സംവിധാനം:ഷാജി കൈലാസ് നിർമ്മാണം:എം .അലി ബാനർ : മാക് പ്രൊഡക്ഷൻസ് രചന:രഞ്ജി പണിക്കർ ഛായാഗ്രഹണം :രവി കെ ചന്ദ്രൻ, ദിനേശ് ബാബു ചിത്രസന്നിവേശം: എൽ.ഭൂമിനാഥൻ സംഗീതം: രാജാ മണി പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി,വാണി വിശ്വനാഥ്, മുരളി, വിജയരാഘവൻ, ദേവൻ, ഗണേഷ് കുമാർ
സിനിമ സംഗ്രഹം:
കോഴിക്കോട് നഗരത്തിലെ ചേരികളിലൊന്ന് ഒരു വലിയ വർഗീയ കലാപത്തിന് ഇരയാകുകയും പന്ത്രണ്ട് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിക്കപ്പെടുകയും ചെയ്തു . കലാപത്തിന് മുമ്പ് മധു കുമാർ എന്ന വന്യജീവി ഫോട്ടോഗ്രാഫർ പ്രാദേശിക ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് വഴി സ്ഫോടകവസ്തുക്കൾ കടത്തുന്ന ഒരു കൂട്ടം കുറ്റവാളികളെ കാണുന്നു , അവിടെ നിന്നും അദ്ദേഹം ലോക്കൽ പോലീസ് കമ്മീഷണർ ശങ്കറിനെ വിളിച്ച് വിവരങ്ങൾ കൈമാറുന്നുണ്ടെങ്കിലും, കലാപം ആരംഭിക്കുന്നതിന് മുമ്പ് കുറ്റവാളികൾ മധുവിനെ പിടികൂടി കൊലപ്പെടുത്തുന്നു .കലാപകാരികൾക്കെതിരെ പോരാടാൻ പോലീസിനെ സജ്ജമാക്കുന്നതിനിടയിൽ ,ജില്ലാ കളക്ടർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിന് സ്ഥലം എം പി അടക്കമുള്ള രാഷ്ട്രീയക്കാരെ കലാപത്തിലും സ്ഫോടകവസ്തു കടത്തലിലും സംശയം തോന്നുകയും, തന്റെ കീഴുദ്യോഗസ്ഥരായ എ .എസ്.പി പ്രസാദിന്റെയും അസിസ്റ്റന്റ് കളക്ടർ അനുര മുഖർജിയുടെയും സഹായത്തോടെ വ്യക്തിപരമായ രീതിയിൽ കേസ് അന്വേഷിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“കിംഗ് എന്ന ഇംഗ്ലീഷ് പദത്തിന്റെ വ്യാപ്തി വലുതാണ് .കോളോണിയൽ അധീശത്വത്തിന്റെ അധൃഷ്യത ഈ പദത്തിനുണ്ട് .ബ്രിടീഷ് സാമ്രാജ്യത്വത്തിന്റെ പരമാധികാരത്തിന്റെ ധ്വനി “(പു.158 ,’ദി കിംഗ് ‘,നാദിർഷ ,സിനിമ കളിയും കാര്യവും ,കറന്റ് ബുക്ക്സ് , 2002 ,തൃശ്ശൂർ)
“Mammootty and Suresh Gopi reprise two popular characters they breathed life into on the silver screen, as the successful team of Shaji Kailas and Renji Panicker reunite to bring ‘The King and the Commissioner' to theatres on Friday.”(Day of the Action Heroes, Saraswathy Nagaraajan, The Hindu, March 22, 2012, 05:19 pm IST) https://www.thehindu.com/features/cinema/day-of-the-action-heroes/article3117294.ece
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 2025 മെയ് 23 സമയദൈർഘ്യം : 138 മിനുട്സ് സംവിധാനം :അനുരാജ് മനോഹർ നിർമ്മാണം :ടിപ്പുഷാൻ, ഷിയാസ് ഹസ്സൻ ബാനർ : ഇന്ത്യൻ സിനിമാ കമ്പനി രചന :അബിൻ ജോസഫ് ഛായാഗ്രഹണം :വിജയ് ചിത്രസന്നിവേശം : ഷമീർ മുഹമ്മദ് ശബ്ദലേഖനം : രംഗനാഥ് രവി സംഗീതം :ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ : ടോവിനോ തോമസ്,ആര്യ സലിം .സുരാജ് ,ചേരൻ, പ്രിയംവദ കൃഷ്ണൻ
സിനിമ സംഗ്രഹം:
കേരളത്തിലെ ആദിവാസി ഹൃദയഭൂമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നരിവേട്ട, 2003-ലെ മുത്തങ്ങ ആദിവാസി പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഹൃദ്യമായ ആഖ്യാനം വികസിപ്പിക്കുന്നു.ഭൂമിയുടെ അവകാശങ്ങൾ, സംസ്ഥാന അധികാരം, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രതിരോധശേഷി എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ഇറങ്ങുന്ന ചിത്രമാണിത് .
പഠനങ്ങൾ / ലിങ്കുകൾ:
“2003 ഫെബ്രുവരിയിൽ വയനാട്ടിലെ മുത്തങ്ങയിലെ ആദിവാസി സമൂഹത്തിനെതിരെ നടന്ന വെടിവെപ്പിന് ആസ്പദമാക്കിയ സിനിമ എന്ന വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത് “ (പു .19 ,’ഓർമ്മയും മറവിയും ‘,ജി.പി.രാമചന്ദ്രൻ ,പച്ചക്കുതിര ,ജൂൺ ,2025 )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : ജൂൺ 14 -2019 സമയദൈർഘ്യം : 130 മിനുട്സ് സംവിധാനം :ഖാലിദ് റഹ്മാൻ നിർമ്മാണം :കൃഷ്ണൻ സേതുകുമാർ ബാനർ : മൂവി മിൽ ,ജെമിനി സ്റ്റുഡിയോസ് രചന :ഖാലിദ് റഹ്മാൻ ,ഹർഷാദ് പി.കെ ഛായാഗ്രഹണം :ജിംഷി ഖാലിദ് ,സജിത്ത് പുരുഷൻ ചിത്രസന്നിവേശം : നിഷാദ് യൂസുഫ് ശബ്ദലേഖനം : വിഷ്ണു ഗോവിന്ദ് സംഗീതം : പ്രശാന്ത് പിള്ള പ്രധാന അഭിനേതാക്കൾ :മമ്മൂട്ടി ,ഷൈൻ ടോം ചാക്കോ ,രഞ്ജിത്ത് ,അർജുൻ അശോകൻ
സിനിമ സംഗ്രഹം:
പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന ഒൻപതംഗ കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഈ ചലച്ചിത്രത്തിൽ പറയുന്നത്. സബ് ഇൻസ്പെക്ടറായ സി.പി. മണികണ്ഠനാണ് ഈ സംഘത്തിന്റെ തലവൻ
പഠനങ്ങൾ / ലിങ്കുകൾ:
“ഒന്നേകാൽ നൂറ്റാണ്ടുകൊണ്ടു നേടിയെന്ന് അഭിമാനം കൊള്ളുന്ന നവോഥാന മൂല്യങ്ങളുടെ നാടെന്ന ,ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ,പൊതിഞ്ഞു പറച്ചിലുകൾ യാഥാർഥ്യവുമായി ബന്ധമൊന്നുമില്ലാത്ത ആത്മവിശ്വാസത്തിന്റെ ബലത്തിൽ നീട്ടിപ്പിടിച്ച ഉണ്ടയില്ലാ തോക്കുകൾ മാത്രമാണെന്ന സത്യം വളരെ സുന്ദരമായി പറയുന്ന സിനിമയാണ് ‘ഉണ്ട ‘“,’ഇന്ത്യയ്ക്ക് നേരെ പാഞ്ഞൊരുണ്ട ; ‘ഉണ്ട’ സിനിമയെക്കുറിച്ച് ,വിനീത വിജയൻ ,സമകാലീന മലയാളം ,ജൂൺ ,2019)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
nil
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 15 -02 -2024 സമയദൈർഘ്യം : 139 മിനുട്സ് സംവിധാനം : രാഹുൽ സദാശിവൻ നിർമ്മാണം : ചക്രവർത്തി രാമചന്ദ്ര ,എസ്.ശശികാന്ത് ബാനർ: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ,വൈനോട്ട് സ്റ്റുഡിയോ രചന : ടി.ഡി.രാമകൃഷ്ണൻ ഛായാഗ്രഹണം: ഷഹ്നാദ് ജലാൽ ചിത്രസന്നിവേശം: ഷഫീഖ് മുഹമ്മദലി ശബ്ദലേഖനം :ജയദേവൻ ചക്കടത്ത് സംഗീതം :ക്രിസ്റ്റോ സേവിയർ പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി,അർജുൻ അശോക്,സിദ്ധാർഥ് ഭരതൻ ,അമൽഡ ലിസ്
സിനിമ സംഗ്രഹം:
പതിനേഴാം നൂറ്റാണ്ടിലെ മലബാറിന്റെ പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്. ജാതീയമായ അടിച്ചമർത്തലുകളിൽ നിന്നും അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന തേവൻ എന്ന പാണൻ, കാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ വഴിതെറ്റി നശിച്ചുകൊണ്ടിരിക്കുന്ന ഒരു പഴയ മനയിൽ എത്തിച്ചേരുന്നു. ആ മനയിലെ ഏക അന്തേവാസിയായ കൊടുമൺ പോറ്റി തേവനെ അവിടെ താമസിപ്പിക്കുന്നു.തുടക്കത്തിൽ പോറ്റിയുടെ ആതിഥ്യമര്യാദയിൽ സന്തോഷം തോന്നിയ തേവന്, പതുക്കെ ആ മനയ്ക്കുള്ളിൽ നിഗൂഢമായ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാകുന്നു. മനയ്ക്കുള്ളിലെ പാചകക്കാരനായ മറ്റൊരാളിൽ നിന്ന് ആ മനയുടെയും പോറ്റിയുടെയും ഭയാനകമായ രഹസ്യങ്ങൾ തേവൻ അറിയുന്നു. തുടർന്നുള്ള അധികാരവും അടിമത്തവും തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
പഠനങ്ങൾ / ലിങ്കുകൾ:
“പകിടകളിയും ചതുരംഗവും യുദ്ധത്തിലെ ജയവും തോൽവിയും തീരുമാനിക്കുന്ന നിർണായക ഘടകമായി നമ്മുടെ ചരിത്രത്തിലും, ഇതിഹാസങ്ങളിലും (മഹാഭാരതം) സ്ഥിരമായി ഉള്ള ചതിപ്രയോഗങ്ങളാണ്. ഇവിടേയും തുടരുന്ന പകിടകളി ഒരു രൂപകമായിട്ടാണ് തോന്നിയത്. ഈ പകിടകളി സിനിമയിൽ കണ്ടപ്പോൾ നാൽപത് വർഷങ്ങൾക്ക് മുമ്പ് കറുപ്പിലും വെളുപ്പിലും കണ്ട യൂറോപ്യൻ ക്ലാസിക് ചിത്രമായ ബർഗ്മാൻ്റെ സെവൻത് സീലിലെ നായകകഥാപാത്രവും പേടിപ്പെടുത്തുന്ന മരണവുമായി നടത്തപ്പെടുന്ന ചതുരംഗരംഗങ്ങളുമാണ് ഓർമ വന്നത്.”(ഡോ : ജയകൃഷ്ണൻ.ടി ,’ഭ്രമയുഗം ഐതിഹ്യമല്ല, രാഷ്ട്രീയം തന്നെയാണ്’, ട്രൂ കോപ്പി,19 Feb 2024, https://truecopythink.media/movies/bramayugam-movie-review-dr-jayakrishnan-t)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
Oscar A cadami Meusuam പ്രദർശിപ്പിച്ചു
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 26 -10 -1979 സമയദൈർഘ്യം : 175 മിനുട്സ് സംവിധാനം :കെ.ജി.ജോർജ്ജ് നിർമ്മാണം : കെ.ജെ.തോമസ് ,ജോർജ്ജ് ജോൺ ബാനർ :നവീന ചിത്രഭൂമി മേക്കേഴ്‌സ് രചന : ജോർജ്ജ് ഓണക്കൂർ ഛായാഗ്രഹണം :ബാലു മഹേന്ദ്ര ചിത്രസന്നിവേശം: എം.എൻ.അപ്പു കലാസംവിധാനം : ജി.ഒ .സുന്ദരം ശബ്ദലേഖനം : ചിത്രലേഖ സ്റ്റുഡിയോ സംഗീതം :എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ: വേണു നാഗവള്ളി, ശോഭ ,രതീഷ് ,ജലജ , അനുരാധ ,സുചിത്ര
സിനിമ സംഗ്രഹം:
ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ മൂന്ന് സ്ത്രീകളുമായി ഉണ്ടാകുന്ന സങ്കീർണ്ണമായ പ്രണയബന്ധങ്ങളിലൂടെ കടന്നുപോകുന്ന രാഹുലൻ എന്ന കവിയും അന്തർമുഖനുമായ യുവാവിൻ്റെ കഥയാണ് ഈ സിനിമ.രാഹുലൻ്റെ ആദ്യ പ്രണയം ഗ്രാമത്തിലെ കൂട്ടുകാരിയായ തുളസിയോട് ആയിരുന്നു.രാഹുലൻ്റെ ഉൾവലിഞ്ഞ സ്വഭാവവും പ്രത്യക്ഷത്തിൽ സ്നേഹം പ്രകടിപ്പിക്കാത്തതും കാരണം തുളസി ആത്മഹത്യ ചെയ്യുന്നു. ഇത് രാഹുലനിൽ ആഘാതം സൃഷ്ടിക്കുന്നു.തുടർന്ന് കോളേജിൽ പഠിക്കുമ്പോൾ രാഹുലൻ തന്റെ സുഹൃത്തായ ഡേവിസുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. ഡേവിസിൻ്റെ സഹോദരിയും ചിത്രകാരിയുമായ റീനയുമായി രാഹുലൻ പ്രണയത്തിലാകുന്നു.റീനയുടെ കടുപ്പക്കാരനായ പിതാവിനെ വിവാഹാഭ്യർത്ഥനയുമായി സമീപിക്കാനുള്ള ധൈര്യമില്ലാതെ രാഹുലൻ വിഷമിക്കുന്നു.ഇതിനിടയിൽ, ഡേവിസ് ഒരു ബൈക്ക് അപകടത്തിൽ മരിക്കുന്നത് രാഹുലൻ്റെയും റീനയുടെയും മാനസിക സംഘർഷം വർദ്ധിപ്പിക്കുന്നു.പഠനം പൂർത്തിയാക്കിയ രാഹുലൻ കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിക്കുന്നു. വിദ്യാർത്ഥിനി മീര രാഹുലനുമായി പ്രണയത്തിലാകുന്നു.മീരയുമായുള്ള വിവാഹ നിശ്ചയത്തിൻ്റെ തലേന്ന്, ദുഃഖിതയും നിസ്സഹായയുമായ റീന അപ്രതീക്ഷിതമായി രാഹുലൻ്റെ വീട്ടിലെത്തുന്നു. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളൾ, സാമൂഹിക സമ്മർദ്ദം , ക്യാംപസ് പ്രണയത്തിൻ്റെ സങ്കീർണ്ണതകൾ എന്നിവ അവതരിപ്പിച്ചതിൻ്റെ പേരിൽ ‘ഉൾക്കടൽ’ ശ്രദ്ധേയമാണ്.
പഠനങ്ങൾ / ലിങ്കുകൾ:
“മരംചുറ്റിപ്രേമത്തിന്റെയോ, അനാവശ്യസംഭാഷണങ്ങളുടെയോ സഹായംകൂടാതെ വളരെ വേഗത്തില്‍ രാഹുലന്റെയും റീനയുടെയും പ്രണയവൃക്ഷത്തിനു വളരാന്‍ സംവിധായകന്‍ മണ്ണൊരുക്കുന്നു. വെക്കേഷന്‍കാലത്ത് റീന രാഹുലനയയ്ക്കുന്ന കത്തിലും രാഹുലന്റെ മറുപടിയിലും അത്യാവശ്യം പൈങ്കിളി ചുവയ്ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കുന്നില്ല- 'ഒരു പെണ്ണിന്റെ ഹൃദയം കാണാന്‍ ആ കണ്ണുകള്‍ ഒന്നു തുറക്കൂ' എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍.”(കെ.ബി.വേണു,ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍' 25 September 2023, 01:01 PM ISThttps://www.mathrubhumi.com/books/excerpts/k-g-george-obituary-book-excerpt-by-k-b-venu-5ab26e52
ട്രെൻഡ് സെറ്ററായ ഉൾക്കടൽ | Ulkkadal (1979) Malayalam Movie Review by Sudhish Payyanur https://www.youtube.com/watch?v=d-O84TRePd0
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
എം.ബി.ശ്രീനിവാസൻ -മികച്ച സംഗീത സംവിധായകൻ
മികച്ച ഗാനരചയിതാവ് -ഓ.എൻ.വി കുറുപ്പ്
മികച്ച ഗായകൻ -യേശുദാസ്
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല