മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ഉൾക്കടൽ

പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 26 -10 -1979
സമയദൈർഘ്യം : 175 മിനുട്സ്
സംവിധാനം :കെ.ജി.ജോർജ്ജ്
നിർമ്മാണം : കെ.ജെ.തോമസ് ,ജോർജ്ജ് ജോൺ
ബാനർ :നവീന ചിത്രഭൂമി മേക്കേഴ്‌സ്
രചന : ജോർജ്ജ് ഓണക്കൂർ
ഛായാഗ്രഹണം :ബാലു മഹേന്ദ്ര
ചിത്രസന്നിവേശം: എം.എൻ.അപ്പു
കലാസംവിധാനം : ജി.ഒ .സുന്ദരം
ശബ്ദലേഖനം : ചിത്രലേഖ സ്റ്റുഡിയോ
സംഗീതം :എം.ബി.ശ്രീനിവാസൻ
പ്രധാന അഭിനേതാക്കൾ: വേണു നാഗവള്ളി, ശോഭ ,രതീഷ് ,ജലജ , അനുരാധ ,സുചിത്ര

സിനിമ സംഗ്രഹം:
ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ മൂന്ന് സ്ത്രീകളുമായി ഉണ്ടാകുന്ന സങ്കീർണ്ണമായ പ്രണയബന്ധങ്ങളിലൂടെ കടന്നുപോകുന്ന രാഹുലൻ എന്ന കവിയും അന്തർമുഖനുമായ യുവാവിൻ്റെ കഥയാണ് ഈ സിനിമ.രാഹുലൻ്റെ ആദ്യ പ്രണയം ഗ്രാമത്തിലെ കൂട്ടുകാരിയായ തുളസിയോട് ആയിരുന്നു.രാഹുലൻ്റെ ഉൾവലിഞ്ഞ സ്വഭാവവും പ്രത്യക്ഷത്തിൽ സ്നേഹം പ്രകടിപ്പിക്കാത്തതും കാരണം തുളസി ആത്മഹത്യ ചെയ്യുന്നു. ഇത് രാഹുലനിൽ ആഘാതം സൃഷ്ടിക്കുന്നു.തുടർന്ന് കോളേജിൽ പഠിക്കുമ്പോൾ രാഹുലൻ തന്റെ സുഹൃത്തായ ഡേവിസുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. ഡേവിസിൻ്റെ സഹോദരിയും ചിത്രകാരിയുമായ റീനയുമായി രാഹുലൻ പ്രണയത്തിലാകുന്നു.റീനയുടെ കടുപ്പക്കാരനായ പിതാവിനെ വിവാഹാഭ്യർത്ഥനയുമായി സമീപിക്കാനുള്ള ധൈര്യമില്ലാതെ രാഹുലൻ വിഷമിക്കുന്നു.ഇതിനിടയിൽ, ഡേവിസ് ഒരു ബൈക്ക് അപകടത്തിൽ മരിക്കുന്നത് രാഹുലൻ്റെയും റീനയുടെയും മാനസിക സംഘർഷം വർദ്ധിപ്പിക്കുന്നു.പഠനം പൂർത്തിയാക്കിയ രാഹുലൻ കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിക്കുന്നു. വിദ്യാർത്ഥിനി മീര രാഹുലനുമായി പ്രണയത്തിലാകുന്നു.മീരയുമായുള്ള വിവാഹ നിശ്ചയത്തിൻ്റെ തലേന്ന്, ദുഃഖിതയും നിസ്സഹായയുമായ റീന അപ്രതീക്ഷിതമായി രാഹുലൻ്റെ വീട്ടിലെത്തുന്നു. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളൾ, സാമൂഹിക സമ്മർദ്ദം , ക്യാംപസ് പ്രണയത്തിൻ്റെ സങ്കീർണ്ണതകൾ എന്നിവ അവതരിപ്പിച്ചതിൻ്റെ പേരിൽ ‘ഉൾക്കടൽ’ ശ്രദ്ധേയമാണ്.

പഠനങ്ങൾ / ലിങ്കുകൾ:

“മരംചുറ്റിപ്രേമത്തിന്റെയോ, അനാവശ്യസംഭാഷണങ്ങളുടെയോ സഹായംകൂടാതെ വളരെ വേഗത്തില്‍ രാഹുലന്റെയും റീനയുടെയും പ്രണയവൃക്ഷത്തിനു വളരാന്‍ സംവിധായകന്‍ മണ്ണൊരുക്കുന്നു. വെക്കേഷന്‍കാലത്ത് റീന രാഹുലനയയ്ക്കുന്ന കത്തിലും രാഹുലന്റെ മറുപടിയിലും അത്യാവശ്യം പൈങ്കിളി ചുവയ്ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കുന്നില്ല- 'ഒരു പെണ്ണിന്റെ ഹൃദയം കാണാന്‍ ആ കണ്ണുകള്‍ ഒന്നു തുറക്കൂ' എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍.”(കെ.ബി.വേണു,ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍' 25 September 2023, 01:01 PM ISThttps://www.mathrubhumi.com/books/excerpts/k-g-george-obituary-book-excerpt-by-k-b-venu-5ab26e52

ട്രെൻഡ് സെറ്ററായ ഉൾക്കടൽ | Ulkkadal (1979) Malayalam Movie Review by Sudhish Payyanur https://www.youtube.com/watch?v=d-O84TRePd0



View Online

പുരസ്‌കാരം:
എം.ബി.ശ്രീനിവാസൻ -മികച്ച സംഗീത സംവിധായകൻ
മികച്ച ഗാനരചയിതാവ് -ഓ.എൻ.വി കുറുപ്പ്
മികച്ച ഗായകൻ -യേശുദാസ്

അമ്മഅറിയാൻ

പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1986 ഡിസംബർ 25
സമയദൈർഘ്യം : 115 മിനുട്സ്
നിർമ്മാണം :ഒഡേസ മൂവീസ്
സംവിധാനം :ജോൺ എബ്രഹാം
രചന : ജോൺ എബ്രഹാം
ഛായാഗ്രഹണം :വേണു
ചിത്രസന്നിവേശം : ബീനാ പോൾ
കലാസംവിധാനം :രമേശ്
ശബ്ദലേഖനം :കൃഷ്ണനുണ്ണി
സംഗീതം : സുനിത
പ്രധാന അഭിനേതാക്കൾ: ജോയ് മാത്യു,കുഞ്ഞുലക്ഷ്മി അമ്മ,നിലമ്പൂർ ബാലൻ,ഹരിനാരായണൻ

സിനിമ സംഗ്രഹം:
ഒരു നക്സ്‌ലൈറ്റ് യുവാവിന്റെ മരണത്തെ തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററിയുടെ സങ്കേതങ്ങൾ 'അമ്മ അറിയാൻ’ ൽ ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .ഭാവനയും സംഭവങ്ങളും ഇഴ‌ചേർന്നു നിൽക്കുന്ന അനുഭവം സിനിമ നൽകുന്നു .
പുരുഷൻ എന്ന ഗവേഷണ വിദ്യാർത്ഥി തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ ഈ ചിത്രത്തിന്റെ പരിചരണം ഒരുക്കിയിരിക്കുന്നത് . യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന തിരിച്ചറിയുകയും ചെയ്യുന്നു .ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവന്റെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾ തമ്മിലുള്ള സംസാരത്തിനിടയിലാണ് ഹരിയെന്ന കഥാപാത്രം ചുരുൾനിവർത്തുന്നത് . പുരുഷന്റെ കൂടെ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻ‌കൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നു.

പഠനങ്ങൾ / ലിങ്കുകൾ:
“നാം ജീവിക്കുന്ന അവസ്ഥ നമ്മുടെ അമ്മമാർ മനസ്സിലാക്കിയാലേ ഇവിടെ എന്തെങ്കിലും ചലനമുണ്ടാവൂ .എന്ന് വെച്ച് ഇതൊരു വനിതാവിമോചനത്തിന്റെ പ്രമേയമാണെന്ന് തെറ്റിദ്ധരിക്കേണ്ട .വാസ്തവത്തിൽ വിമൻസ് ലിബറേഷനല്ല ,വിമൻസ് റിയലൈസേഷനാണ് ഇവിടെ വേണ്ടത് “ പുറം :53 ,’അമ്മയ്ക്കൊരു റിപ്പോർട്ട് ,ജോൺ അബ്രഹാം’ ,സിനിമയാണെന്റെ എല്ലാം ,മൈത്രി ബുക്ക്സ് ,2019 ,തിരുവനന്തപുരം .


“ഭീതി പൊതുസമൂഹത്തിന്റെ തന്നെ രാഷ്ട്രീയ അടിഴൊയുക്കായി വർത്തിക്കുന്ന പൊതുചിത്രം അവതരിപ്പിക്കാൻ സിനിമാക്കാവുന്നു .അതെ സമയം ,മൗനത്തിൽ പൊതിഞ്ഞ വേദനകൾ തങ്ങിനിൽക്കുന്ന അമ്മമാരുടെ കൂട്ടം ഒരു സമൂഹത്തെ എങ്ങനെ താങ്ങിനിർത്തുന്നു എന്ന ചോദ്യം കൂടി സിനിമ ഉന്നയിക്കുന്നു “
(പു .63 ,’ജോൺ അബ്രഹാമിന്റെ സിനിമാ സമരങ്ങൾ ‘,ഡോ : ഉമർ തറമ്മൽ ,മാധ്യമം അഴ്ചപ്പതിപ്പ് ,ഫെബ്രുവരി 22 ,2022 )


,മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം അമ്മ അറിയാൻ എന്തിനു വായിക്കപ്പെടണം?...’,ശ്രീ പാർവ്വതി മലയാള മനോരമ Monday 16 March 2020 05:01 PM IST…
Read more at: https://www.manoramaonline.com/literature/bookreview/2018/08/07/amma-ariyan.htmlt:
പുരുഷന്റെ വിഹ്വലതകളിലൂടെ ഒരു കാലത്തിലെ ചെറുപ്പക്കാരുടെ മുഴുവൻ അസ്വസ്ഥതകളെയും ജോൺ വ്യാഖ്യാനിക്കുന്നു....Read more at: https://www.manoramaonline.com/literature/bookreview/2018/08/07/amma-ariyan.html


‘'അമ്മ അറിയാൻ ‘-തിരക്കഥ ,2021 ,പുസ്തക പ്രസാധക സംഘം ,അവതാരിക :ജോയ് മാത്യു ,പഠനം :സി .എസ് .വെങ്കിടേശ്വരൻ ,ആസ്വാദനം :കെ .വേലപ്പൻ
‘'അമ്മ അറിയാൻ :മൂന്നാം സിനിമയുടെ ലാവണ്യ ഭൂമിക ‘,സോബിൻ കുമാർ ,ഡൂൾന്യൂസ് ,31 st MAY 2011 ,7 :24 PM https://www.doolnews.com/study-on-johns-abraham-amma-ariyan222.html
‘Film flashback: ‘Amma Ariyan’ and the fruitful afterlife of its director John Abraham’, Nandhini Ramnath, “All over Kerala, directors were seeing their surroundings with fresh eyes and dissenting minds. Their narratives, which channelled global filmmaking movements as well as local storytelling traditions and folklore, addressed the political churning and social and economic shifts in Kerala in those years.” fcroll.in Sep 03, 2020 · 06:25 pm
https://scroll.in/reel/972059/film-flashback-amma-ariyan-and-the-fruitful-afterlife-of-its-director-john-abraham





View Online

പുരസ്‌കാരം:
ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് .

മലയാളത്തിലെ ആദ്യത്തെ ജനപങ്കാളിത്തത്തോടെ നിർമിച്ച സിനിമ

മാർത്താണ്ഡവർമ്മ

പ്രാഥമിക വിവരങ്ങൾ:

സിനിമ സംഗ്രഹം:

പഠനങ്ങൾ / ലിങ്കുകൾ:

View Online

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല