ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | ഭഗവതിയാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഭഗവതിയാട്ട്
1.‘“വെട്ടത്തുനാടിന്റെ മാത്രം അനുഷ്ഠാനകലയാണ് 'ഭഗവതിയാട്ട്.' നായർ, തീയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക...
ഭഗവതിയാട്ട്
1.‘“വെട്ടത്തുനാടിന്റെ മാത്രം അനുഷ്ഠാനകലയാണ് 'ഭഗവതിയാട്ട്.' നായർ, തീയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക്കാരുടെ ആരാധനാലയങ്ങളായ മണ്ടകം, കോട്ട, തിറ എന്നിവിടങ്ങളിൽ ആണ് ഇതു നടത്തുന്നത്. മൂകാംബികദേവിയുടെതന്നെ അംശമായി കണക്കാക്കി വരുന്ന തണ്ണീർ ഭഗവതി സങ്കല്പമാണ് ഈ ചടങ്ങിലെ ദേവത. ഭഗവതിയാട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭഗവതിയുടെ രൂപം കെട്ടിയുള്ള ആട്ടം എന്നതാണ്. തുലാംമുതൽ ഇടവപ്പാതിവരെയാണ് ഇവർ ഇതു പ്രധാനമായും അനുഷ്ഠിച്ചുപോരുന്നത്. വെള്ളി, ചൊവ്വ, ഞായർ എന്നീ ആഴ്ചകളിലെ ഭഗവതിയാട്ടിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ഈ അനുഷ്ഠാനത്തിനു പാടുന്ന പാട്ടിന് ഭഗവതിത്തോറ്റം എന്നാണുപേർ. തണ്ണീർ ഭഗവതിയെ സംബന്ധിച്ച പുരാവൃത്തമാണ് അതിലെ പ്രതിപാദ്യം. “
2.ഭഗവതിയാട്ട്
“വെട്ടത്തു നാട്ടിലെ നായർ, തിയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക്കാരുടെ ആരാധനാലയങ്ങളായ മണ്ടകം, കോട്ട, തറ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനകലാനിർവഹണം. ഭഗ വതിയുടെ കോലം കെട്ടിയാടലാണ് ഇതിലെ മുഖ്യചടങ്ങ്. പെരുവണ്ണാൻമാരാണ് കോലക്കാർ. സന്ധ്യയോടുകൂടി ഭഗവതിയാട്ടിന്റെ ചടങ്ങുകൾ തുടങ്ങും. അതിനു 'സന്ധ്യവേല' എന്നാണ് പറയുന്നത്. പിറ്റന്നാളാണ് ഭഗവതിയാട്ട് നടത്തുക. താലപ്പൊലി, എഴുന്നള്ളത്ത്, വെളിച്ചപ്പാട്, കുരുതി, മുടിയാട്ടം തുടങ്ങിയ അനുബന്ധമായ അനുഷ്ഠാ നങ്ങളും ഉണ്ടാവും. തുലാം മുതൽ ഇടവപ്പാതിവരെയാണ് ഭഗവതിയാ ട്ടിന്റെ കാലം. വെള്ളി, ചൊവ്വ, ഞാ യർ എന്നീ ദിവസങ്ങൾ ഭഗവതിയാ ട്ടിന് പ്രാമുഖ്യമുണ്ട്.
ഭഗവതിയാട്ടിന് പാടുന്ന അനു ഷ്ഠാനപ്പാട്ടുകളെ "ഭഗവതിയാട്ട് തോറ്റം' എന്നു പറയും. തണ്ണീർഭഗവതിയെ സംബന്ധിച്ച പുരാവൃത്തമാണ് അതിലെ പ്രതിപാദ്യം. “
Show more
|
..Link |
| 2 | പൊങ്ങൂറടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | <p>Nill</p> |
പൊങ്ങൂറടി 1.“ദേവതാപ്രീണനാർത്ഥം നടത്തുന്ന ഒരനുഷ്ഠാനമാണ് പൊങ്ങൂറടി. ബ്രാഹ്മിണിയമ്മമാർ ഭഗവതിപ്പാട്ടുപാടുമ്പോൾ, ...
പൊങ്ങൂറടി 1.“ദേവതാപ്രീണനാർത്ഥം നടത്തുന്ന ഒരനുഷ്ഠാനമാണ് പൊങ്ങൂറടി. ബ്രാഹ്മിണിയമ്മമാർ ഭഗവതിപ്പാട്ടുപാടുമ്പോൾ, ഭദ്രകാളിസ്തുതിപാ ടിത്തുടങ്ങിയാൽ താലവും വിളക്കുമെടുത്ത് പുറത്തെ മുല്ലത്തറയ്ക്കു സമീപം വരികയും അവിടെ മുണ്ടുചുറ്റി തയ്യാറാക്കിവച്ച ഉരലിൽ രണ്ടുപേർ ഇരിക്കുകയും ചെയ്യും. ഈ സമയം കിണ്ണംകൊട്ടിയാവും പാടുക. ആലില, മാവില, പൂക്കുല, കുരുത്തോല, കുരുതിവെള്ളം ഇവ ഉരലിൽ പകർന്ന് താളത്തിനനുസരിച്ച് ഇടിച്ചു തകർക്കും. ഇതാണ് പൊങ്ങൂറടി. പാട്ടുകഴിഞ്ഞാൽ ഉരൽ കിഴക്കോട്ടു മറിച്ചിടുകയും തേങ്ങാമുറിയിൽ തിരി കത്തിക്കുകയും ചെയ്യും. ഇടിക്കുമ്പോൾ തെറിക്കുന്ന വെള്ളമാണ് ദേവീപ്രസാദം. താലപ്പൊലിക്കു താല ത്തിലെ അരി ഒഴികെയുള്ളവ ഉരലിലിട്ട് ഇടിക്കാറുണ്ട്. കല്ലാറ്റക്കുറുപ്പ താർ നാഗപാട്ടിന്റെറെ അവസാനം പൊങ്ങൂറടി നടത്താറുണ്ട്. പുള്ളു വരുടെ സർപ്പപ്പാട്ടിനു നൂറിടി എന്ന പേരിൽ ഈ കർമ്മം നടത്തും. “ 2 .പൊങ്ങൂറടി “ദേവതാപ്രീണനാർഥമുള്ള ഒരനുഷ്ഠാനകർമം. താലപ്പൊലിയിലെ ക്രിയാംശം. 'പൊങ്ങിലിടി' എന്നും ചിലർ പറയും. ബ്രാഹ്മണിയമ്മമാർ ഭഗവതിപ്പാട്ടു നടത്തുമ്പോൾ ഭഗവതിപ്രീതിക്കുവേണ്ടി 'പൊങ്ങൂറടി' നടത്തുന്നു. ഭഗവതിപ്പാട്ടിന് ഭദ്രകാളിസ്തുതി പാടിത്തുടങ്ങിയാൽ താലവും വിളക്കുമെടുത്ത് പുറത്തുള്ള മുല്ല ത്തറയ്ക്കു സമീപം വരികയും അവിടെ മുണ്ടു ചുറ്റിക്കെട്ടിതയാറാക്കി വെച്ച ഉരലിൽ താലത്തിലുള്ള ഉണ ക്കലരിയും മഞ്ഞളുമിട്ട് രണ്ടുപേർ ഉലക്കയെടുത്ത് ഇടിക്കുകയും ചെയ്യും. ആ സന്ദർഭത്തിൽ കിണ്ണംകൊട്ടിക്കൊണ്ട് ബ്രാഹ്മണിമാർ പാട്ടുപാടും. ആലില, മാവില, പച്ചമഞ്ഞൾ പൂക്കുല, കുരുത്തോല, കുരുതി വെള്ളം എന്നിവ ഉരലിൽ വേണ്ടത്ര പകർന്ന് പാട്ടിന്റെ താളത്തിനനുഗുണമായി ഇടിച്ചുതകർക്കും. ഇതിന് 'പൊങ്ങൂറിടി' എന്നാണ് പറയുക. പാട്ടുപാടിക്കഴിഞ്ഞാൽ ഉരലിന് പ്രദക്ഷിണം വന്ന് ഉരൽ കിഴക്കോട്ട് മറിച്ചിടുകയും തേങ്ങാമുറികളിൽ തിരി കത്തിച്ചുവയ്ക്കുകയും ചെയ്യും. ഇടി ക്കുമ്പോൾ തെറിക്കുന്ന വെള്ളം ദേവീപ്രസാദമായി കരുതുന്നു. പൊങ്ങൂ റിടിക്ക് 'പൊങ്ങലിടി' എന്നും പേരുണ്ട്. താലപ്പൊലിയോടനുബന്ധിച്ചു ള്ള 'പൊങ്ങിലിടി'ക്ക് താലപ്പൊലി സമാപിച്ചശേഷം താലത്തിലെ അരി ഒഴികെയുള്ളതെല്ലാം ഉരലിലിടും. കുരുത്തോലകഷണങ്ങളിട്ട് വെള്ളവും ഒഴിക്കും. താലമെടുത്തവർ ഇടിക്കും. തെറിക്കുന്ന വെള്ളം ഏൽക്കും. കല്ലാറ്റക്കുറുപ്പൻമാർ നാഗത്താൻ പാട്ടിൻ്റെ സമാപനത്തിൽ പൊങ്ങിലിടി നടത്താറുണ്ട്. പാമ്പിൻ കാവിൽ പൂജ കഴിഞ്ഞാൽ ഉരലിൽ പച്ചമഞ്ഞൾ, അരി, കരിക്ക്, കവു ങ്ങിൻ പൂക്കുല തുടങ്ങിയവയിട്ട് കന്യകമാരാണ് ഇടിക്കുക. അത് പ്രസാദമായി വിതരണം ചെയ്യും.. പുള്ളുവരുടെ സർപ്പപ്പാട്ടിന് ഇതുപോലുള്ളൊരു ചടങ്ങ് പതിവുണ്ട്. അതിന് 'നൂറിടി' കർമം എന്നാണു പറയുക. സർപ്പംതുള്ളലിന്റെ സമാപന ദിവസമാണത് പതിവ്. പന്തലിൽ 'കാളികൂട'ത്തിനു മുൻപിൽ ഉരലിൽവെച്ച് അതിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ചെത്തു കരിക്ക്, പശുവിൻപാൽ, കദളിപ്പഴം മുതലായവയിട്ട് ഉലക്കയെടുത്ത് പിണിയാൾ തുള്ളിനിന്നുകൊണ്ട് ഇടിക്കുന്നു. ഇടിച്ച നൂറുംപാലും പൂജിച്ച് പിണിയാളെക്കൊണ്ട് ചുറ്റും വാരിവിതറിക്കുന്നു. പൊങ്ങൂറിടി(നൂറിടി)കർമത്തിന് പുള്ളുവരും ബ്രാഹ്മണിയമ്മമാരും പാട്ടുപാടിക്കേൾക്കാറുണ്ട്. “കോടി യാറുകാവ്” എന്ന പേരിലറിയപ്പെടുന്ന ഒരു പാട്ടാണ് പുള്ളുവർ പാടുന്നത്. “അഴകുടയദേവീ..." എന്നാരംഭിക്കുന്ന പാട്ട് ബ്രാഹ്മണിയമ്മമാർ പാടുന്ന പാട്ടാണ്. “ |
..Link |
| 3 | പക്ഷിയറിവുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പ്രാവുകൾ
'ഗൂർ, ഗൂർ' എന്നു ശബ്ദമുണ്ടാക്കി കൂട്ടത്തോടെ നടക്കുന്ന പ്രാവുകളെ നന്മയുടെ പ്രതീകങ്ങളായാണ്...
"പ്രാവുകൾ 'ഗൂർ, ഗൂർ' എന്നു ശബ്ദമുണ്ടാക്കി കൂട്ടത്തോടെ നടക്കുന്ന പ്രാവുകളെ നന്മയുടെ പ്രതീകങ്ങളായാണ് കണക്കാക്കുന്നത്. ഉടലാകെ നീലയും പച്ചയും ചാരനിറവും കലർന്ന തൂവലുകളാണ്. ധാന്യങ്ങളാണ് പ്രധാനയാഹാരം. വൃത്തിയുള്ളിടത്തേ പ്രാവുകളുണ്ടാകാറുള്ളൂ. അമ്പലം, പള്ളി, കൊട്ടാരങ്ങൾ, മനകൾ, വലിയ വീടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇവയെ ശാന്തിയുടെയും സമാധാനത്തിന്റെയും ചിഹ്നമായി മിക്കവാറും എല്ലാ സംസ്കൃതികളിലും കണക്കാക്കുന്നു. അതിനാൽ പ്രാവുള്ളയിടം ശാന്തിയും പുരോഗതിയും നേടുമെന്ന് വിശ്വസിക്കുന്നു. അടയ്ക്കാക്കുരുവി ഒരു അടയ്ക്കയുടെ വലിപ്പം മാത്രമുള്ളതിനാലാകാം ഈ പക്ഷിക്ക് ഈ പേരു കിട്ടിയത്. നെറ്റിയും തലയും ചാരനിറം കലർന്ന ചുമപ്പാണ്. വാലും മുതുകും ചിറകും മഞ്ഞ കലർന്ന നിറത്തിലാണ്. ഉദരവും കഴുത്തിന്റെ അടിഭാഗവും വെളുപ്പുനിറവും തേൻ കുടിക്കുന്നതിനാൽ തേൻകുരുവി എന്നും അറിയപ്പെടുന്നു. എട്ടുകാലി, ചെറുകീടങ്ങൾ എന്നിവയെയും ഇതു തിന്നാറുണ്ട്. ചെടികൾക്കിടയിലും ചില്ലകൾക്കിടയിലും വളരെ വേഗത്തിൽ വാലും പൊക്കി, തത്തിത്തത്തി 'റ്റുവി റ്റുവി' എന്നു ശബ്ദിച്ചു നടക്കും. മനുഷ്യരെ സമീപത്തു കണ്ടാൽ പെട്ടെന്ന് പറന്നുപോകും. ഇലയും നാരും ഉപയോഗിച്ചു പണിയുന്ന കൂടിന് നല്ല ഉറപ്പുണ്ട്. കൂട് ചിലന്തിവലയും പഞ്ഞിയും ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ 'തുന്നൽക്കാരൻ പക്ഷി' എന്നും വിളിക്കാറുണ്ട്. കൊക്കിന്റെ ആകൃതി സൂചിപോലെ ആയതിനാൽ 'സൂചിച്ചുണ്ടൻ' എന്നും അറിയപ്പെടുന്നു. മൈന മാടത്തയെന്ന് വാത്സല്യത്തോടെ ഇതിനെ വിളിക്കാറുണ്ട്. മനുഷ്യശബ്ദം അനുകരിക്കാൻ കഴിവുള്ള മൈന തത്തയെക്കാൾ മനോഹരമായി സംസാരിക്കുമെന്ന് കരുതപ്പെടുന്നു. കൊക്കും കാലും കണ്ണും മഞ്ഞ നിറമായ ഇവയ്ക്ക് തവിട്ടു കലർന്ന കറുത്ത നിറമാണ്. അടിഭാഗം വെളുപ്പും, കാക്കയെപ്പോലെ എന്തും തിന്നുന്ന ഇവ കൃഷിക്ക് ശല്യമുള്ള കൃമികീടങ്ങളെയും തിന്നും. പൂവിൻ്റെ തേനും പഴങ്ങളുടെ ഉള്ളിലെ പരിപ്പും കഴിക്കും. ഓലേഞ്ഞാലി എപ്പോഴും വാലു കുലുക്കുന്ന ഇവയെ 'വാലുകുലുക്കിപ്പക്ഷി’ എന്നും പറയാറുണ്ട്. ശ്രദ്ധയാകർഷിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമുണ്ടിവയ്ക്ക്. ശബ്ദത്തെക്കുറിച്ച് ചില വിശ്വാസങ്ങളുണ്ട്. വാലാട്ടിക്കിളി വല്ലാതെ ചിലച്ച് വീടിനുചുറ്റും പറന്നാൽ അന്ന് അവിടെ കലഹമുണ്ടാകുമത്രേ. ഒരിടത്തിരുന്ന് നീട്ടിച്ചിലച്ചാൽ ദൂരദേശത്തുനിന്ന് എന്തെങ്കിലും വാർത്തയുണ്ടാകുമെന്നും വിശ്വാസമുണ്ട്. കാക്കയുടെ ബന്ധു എന്നു കരുതപ്പെടുന്ന ഇവയ്ക്ക് 'കാക്കക്കാരൻ' എന്നും പേരുണ്ട്. 'കന്നംകടിപക്ഷി'യെന്നും വിളിക്കുന്ന ഇതിനെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. “കാരാൻ്റെ ചിലയ്ക്കലുണ്ട്, ഇന്ന് കന്നംകടിക്ക് വഴിയുണ്ട്." ഈ വായാടി കലഹപ്രിയനാണ് എന്നു വിശ്വാസമുണ്ട്. ഓലത്തുമ്പിൽ തൂങ്ങിക്കിടന്ന് സൂക്ഷ്മപ്രാണികളെ തിന്നുന്നത് ഇവയുടെ സ്വഭാവമാണ്. ഇവനൊരു ഊഞ്ഞാലാട്ടക്കാരനാണ് എന്നത്രേ പഴമക്കാർ പറയുന്നത്. തവിട്ടും കറുപ്പും വെള്ളയും ചേർന്ന ഇവയെ കാണാനും അഴകുണ്ട്. പൊന്മാൻ നീല നിറമുള്ള ഈ പക്ഷി നല്ലൊരു മീൻപിടിത്തക്കാരനാണ്. കിണറ്, കുളം എന്നിവയുടെ പരിസരങ്ങളിൽ ഇവയെ കാണാം. മീൻ പിടിക്കാനുള്ള ഇരിപ്പു കണ്ടാൽ പാവം എന്നേ തോന്നുകയുള്ളൂ. ഒറ്റ റാഞ്ചലിൽ മീനിനെ പിടിച്ച് പറന്നുകളയുകയാണ് ഇവയുടെ പതിവ്. കിണറ്, കുളം എന്നിവയുടെ പൊത്തുകളിൽ കൂടുണ്ടാക്കുന്ന ഇവയുടെ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണ് ചാവാറുണ്ട്. അതിനാലാകാം ചിലർ ഇതിനെ മന്ദബുദ്ധിയായി കണക്കാക്കുന്നത്. “ഏറെ ബുദ്ധിയുള്ള പക്ഷി കുളത്തിൻ്റെ ഒത്ത നടുക്ക് മുട്ടയിടും" എന്നൊരു ചൊല്ലുണ്ട്. ചപ്പിലക്കിളി കരിയിലക്കിളി, പൂത്താംകീരി, ചെലച്ചാട്ടി, സീതപക്ഷി, പീഞ്ഞി ഇങ്ങനെ വിവിധ പേരുകളിൽ ഇതറിയപ്പെടുന്നു. കരിയിലയുടെ നിറമാണ്. കൂട്ടംകൂട്ടമായാണ് ഇര തേടുന്നത്. സൂത്രക്കാരനായ കാക്ക ഇവയുടെ വളരെ ചെറിയ കുഞ്ഞുങ്ങളെ തിന്നുമത്രേ. ഒറ്റക്കിളി കരഞ്ഞാൽ പണം വരും എന്നൊരു ചൊല്ലുണ്ട്. എന്നാൽ കൂട്ടംകൂടി ചിലച്ചാൽ ആ വീട്ടിൽ കന്നംകടി ഉണ്ടാകുമെന്ന് വിശ്വാസം ഉള്ളതിനാൽ പഴമക്കാർ ഇവയെ ആട്ടി ഓടിക്കും. കുളക്കോഴി കിണറ്, കുളം, പുഴ എന്നിവയുടെ ഓരങ്ങളിൽ ഒളിച്ചു താമസിക്കുന്നവയാണിവ. ആൾസഞ്ചാരമില്ലാത്തിടത്താണ് ഇവയുടെ താമസം. സന്ധ്യാസമയമാകുമ്പോൾ ഇവ ഒരുമിച്ച് ചിലയ്ക്കാൻ തുടങ്ങും. കുള ക്കോഴിയുടെ ശബ്ദം ശുഭസൂചകമായി കരുതുന്നു. ഇവയുടെ ശബ്ദം ശ്വാസംമുട്ട് മാറ്റുമത്രേ. ഇല്ലിമുളം കാടുകളുടെ മുകളിൽ ഇവ മുട്ടയിടുന്നു. പാമ്പു വന്ന് മുട്ട കൊണ്ടുപോകുമെന്നു കരുതി രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരിക്കുമത്രേ. ആറ്റക്കിളി ഇവ പാടത്തിറങ്ങിയാൽ നെല്ലു മുഴുവൻ നശിപ്പിക്കും. അനേകം ആറുകൾ ഒരുമിച്ചെത്തും. കൃഷിക്കാർക്ക് ആറുകളെയും ഇരണ്ടകളെയും ഭയമാണ്. പാടത്ത് ഉയരമുള്ള തെങ്ങിൽ ഇവ കൂടുണ്ടാക്കുന്നു. ഒരു ആറ്റപ്പാട്ട്: ആറ്റേം മക്കളും പൊക്കോളൂ കല്ലായിപ്പാടം കടന്നോളൂ പടിക്കലെ കണ്ടം കൊയ്യുമ്പോ കൊത്തിപ്പറക്കി തിന്നോളൂ.” തിത്തിത്താൻകിളി 'ഒട്ടാച്ചി'യെന്നും പേരുള്ള ഇവയ്ക്ക് ആൾവാസം ഇഷ്ടമല്ല. വിജനസ്ഥലത്തും കുറ്റിക്കാട്ടിലും ഇവയെ കാണാം. 'തിത്തിത്തൈയ്, തിത്തിത്തൈയ്' എന്ന് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. ഈർക്കിലി പോലെ നീണ്ടകാലും ചെറിയ ശരീരവുമുള്ള ഇതിനെ കണ്ടാൽ എന്തോ അപാകത തോന്നും. കല്ലുകളുടെ അല്ലെങ്കിൽ മൺകട്ടകളുടെ ഇടയിലാണ് ഇവ മുട്ടയിടുക പതിവ്. ദേശാടനക്കിളി ദേശാടനക്കിളികൾ നിരവധിയുണ്ടെങ്കിലും കേരളത്തിൽ വിഷുക്കാലത്ത് തെറ്റാതെ വന്നെത്തുന്ന "വിത്തും കൈക്കോട്ടും" എന്നു പാടുന്ന കിളിയെയാണ് ദേശാടനപ്പക്ഷി എന്നു കണക്കാക്കുന്നത്. തനിക്കു പുറകെ മഴ വരുന്നെന്നും അതിനാൽ വിത്തും കൈക്കോട്ടുമെല്ലാം തയ്യാറാക്കി വെക്കുകയെന്നുമുള്ള മുന്നറിയിപ്പാണ് ഈ പക്ഷിയുടെ വരവിനു നല്കുന്ന അർത്ഥം. തത്ത പല തരത്തിലുള്ള തത്തകളുണ്ട്. നാട്ടിൻപുറങ്ങളിൽ സാധാരണയാ യി മുളംതത്തയെയും പച്ചത്തത്തയെയുമാണ് കാണാറുള്ളത്. ചുമന്ന കൊക്കുള്ള തത്ത സൗന്ദര്യസങ്കല്പത്തിൽ പ്രധാനമാണ്. "തത്തച്ചുണ്ട്” കാവ്യസങ്കല്പമാണ്. തത്തയ്ക്കു കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ ധരിച്ചിരുന്നു. പക്ഷിശാസ്ത്രത്തിൽ തത്തയെക്കൊണ്ടു ചീട്ടെടുപ്പിച്ച് ലക്ഷണം പറഞ്ഞാൽ അച്ചെട്ടാണ് എന്നു വിശ്വസിക്കുന്നു. “തത്ത പറയുന്നപോലെ മണിമണിയായിട്ടു" പറയുക എന്ന ചൊല്ല് നാട്ടിലുണ്ട്. കുയിൽ കുയിലുകൾ രണ്ടുതരം ഉണ്ട്. കരിംകുയിലും പുള്ളിക്കുയിലും. മാവിലും മറ്റു വൃക്ഷശിഖരങ്ങളിലും ഒളിഞ്ഞിരുന്ന് ഇവ പാടുന്നു. ഉത്തരായണക്കിളി, കാണാക്കിളി എന്നീ പേരുകളും കുയിലിനുണ്ട്. വിഷുപ്പക്ഷിയും ഇതാണത്രേ. മാർച്ച്- മെയ് മാസങ്ങളിൽ ഇവ പ്രത്യേകതരത്തിൽ ശബ്ദമുണ്ടാക്കുന്നു. വിത്തിറക്കാനുള്ള മുന്നറിയിപ്പായി ഇതിനെ കണക്കാക്കുന്നവരുണ്ട്. "വിത്തും കൈക്കോട്ടും, കള്ളൻ ചക്കേട്ടു, കണ്ടാൽ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ" എന്നിങ്ങനെ പക്ഷിപ്പാട്ട് കുട്ടികൾ പറയും. സംസ്കൃതത്തിൽ കുയിലിന് 'പരഭൃത'മെന്നു പേരുണ്ട്. മുട്ട വിരിഞ്ഞ് പറക്കാറാകുന്നതുവരെ കുഞ്ഞിനെ തീറ്റിപ്പോറ്റുന്നത് മറ്റു പക്ഷികളാണ്. സൂത്രക്കാരാണ് കുയിലുകൾ. ചെമ്പോത്തിന്റെപോലെ ചുമന്ന കണ്ണാണിവയ്ക്കും. കുട്ടികൾ കുയിലിന്റെ ശബ്ദം അതേപോലെ അനുകരിക്കാൻ ശ്രമിച്ച് അതിനെ ദേഷ്യം പിടിപ്പിക്കും. " |
..Link | |
| 4 | പക്ഷിക്കൂട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കാക്കക്കൂട് ദൂരെനിന്നു കാണുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. കൂട്ടിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. പ്ലാവ...
"കാക്കക്കൂട് ദൂരെനിന്നു കാണുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. കൂട്ടിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. പ്ലാവ്, മാവ് തുടങ്ങിയ വലിയ മരങ്ങളിൽ മൂന്നോ നാലോ മീറ്റർ ഉയരത്തിലാണ് കാക്കക്കൂടു കാണുക. ഒരു മരത്തിൽ മൂന്നുനാലു കൂടുകൾ കണ്ടെന്നിരിക്കും. കൂടു പണിയാനുള്ള സാധനസാമഗ്രികളെപ്പറ്റി കാക്കയ്ക്കു പ്രത്യേക നിർബന്ധങ്ങളൊന്നുമില്ല. നിലത്തുകിടക്കുന്ന ചുള്ളിക്കമ്പുകളും മറ്റും പെറുക്കിയെടുത്ത് (ഉണങ്ങിയ ചെറിയ കമ്പുകൾ മരങ്ങളിൽനിന്നൊടിച്ചെടുക്കാറുമുണ്ട്) കൂടുകെട്ടാനുള്ള കവരങ്ങളുടെ ഇടയ്ക്ക് ഒന്നിനു പിറകെ ഒന്നായി നാലു പുറങ്ങളിലും വെച്ച് സാമാന്യം പരന്ന പാത്രംപോലെ ഒന്നുണ്ടാക്കുന്നു. അതിൻ്റെ നടുക്ക് കീറത്തുണി, നനഞ്ഞ തൂവലുകൾ, നാരുകൾ എന്നിവ ഉപയോഗിച്ച് ഒരു മെത്ത ഉണ്ടാക്കുന്നു. ഇവിടെയാണ് മുട്ടയിടലും അടയിരിക്കലും നടത്തുക. ലളിതമെങ്കിലും പ്രായോഗികമായ കൂട്! പട്ടണങ്ങളിലെ കാക്കക്കൂടുകളിൽ ചിലപ്പോൾ കമ്പിക്കഷണങ്ങൾ, സ്പൂണുകൾ, പല്ലുതേക്കാനുപയോഗിക്കുന്ന ബ്രഷുകൾ, ചെറിയ ചില്ലറ മോഷണവസ്തുക്കൾ എന്നിവയും കാണാറുണ്ട്. പ്രാദേശികമായി ലഭിക്കുന്ന സാമഗ്രികൾ ഉപയോഗിച്ചു വേണ്ടേ വീടു പണിയുക. മിക്കവാറും എല്ലാ വലിയ പക്ഷികളും (പരുന്ത്, കഴുകൻ, കൊക്ക് മുതലായവ) കാക്കക്കൂടു പോലെ ലളിതവും പ്രാകൃതവുമായ കൂടുകളാണു പണിയുക. താരതമ്യേന ചെറിയ പക്ഷികൾ (മാടത്തയും അതിൽ ചെറിയവയും) പലതും ആകർഷകമായ കൂടുകൾ നിർമ്മിക്കുന്നു. അവരിൽ തയ്യൽക്കാരുണ്ട്, നെയ്ത്തുകാരുണ്ട്, മൺപണിക്കാർ, മരപ്പണിക്കാർ എന്നിവരുമുണ്ട്. തടിയനങ്ങാതെ വെറും നിലത്തും മരത്തിന്റെ പൊത്തുകളിലും മുട്ടയിടുന്നവരുമുണ്ട്. തയ്യൽക്കാരിൽ സുന്ദരി (സുന്ദരൻ) തുന്നാരൻതന്നെയാണ്. ഉരുണ്ട ദേഹമുള്ള തുന്നാരന് ഏകദേശം ഒരു സൂചിമുഖിയുടെ വലിപ്പമേ ഉള്ളൂ. നേരിയ വാൽ എപ്പോഴും പൊക്കിപ്പിടിച്ചിരിക്കും. നീണ്ട നേർത്ത സൂചിപോലെയുള്ള കൊക്കാണ്. നല്ല മയമുള്ള നീളവും വീതിയുമുള്ള ഇലകളുള്ള ചെടികളിലാണ് തുന്നാരൻ കൂടുകെട്ടുക പതിവ്. വാഴ, ചമ്പകം, ആടലോടകം, തോട്ടത്തിലും വീടിൻ്റെ വരാന്തയിലും ചട്ടികളിലുള്ള ചെടികൾ എന്നിവയിൽപോലും ചിലപ്പോൾ തുന്നാരൻ്റെ കൂടുകൾ കാണാം. തുടക്കത്തിൽ അടുത്തടുത്തുള്ള രണ്ടിലകളുടെ അരികിൽ കൊക്കുകൊണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പറമ്പുകളിൽനിന്നും വഴിയരികുകളിൽനിന്നും തിരഞ്ഞുപിടിച്ച് കൊത്തിയെടുത്ത നൂലുകൾകൊണ്ട് രണ്ടിലകൾ കുമ്പിൾപോലെയാക്കി നേരത്തേ ഉണ്ടാക്കിയ ദ്വാരത്തിൽക്കൂടി നൂലു കടത്തി തുന്നുന്നു. തുന്നലിന് വലിയ ഭംഗിയൊന്നും ഉണ്ടാവില്ല. തല ചരിച്ചു പിടിച്ച് നൂല് വലിച്ചു മുറുക്കുന്നതു കാണാൻ രസമാണ്. കൂടിന് നീളത്തിലുള്ള ഒരു കുട്ടയുടെ ആകൃതി ഉണ്ടാകുന്നതുവരെ അടുത്തുള്ള ഇലകൾ കൂട്ടി തയ്ക്കുന്നു. ചിലപ്പോൾ കൂടിനു തൊട്ടുമുകളിലുള്ള ഒരില മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ഒരു കുടപോലെ വർത്തിക്കുന്നു (ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വർഷകാലത്താണ് തുന്നാരൻ്റെ വീടു പണിയും പ്രജനനവും നടക്കുന്നത്). തുന്നൽപ്പണി കൊള്ളാമെങ്കിലും നൂലിന്റെ അറ്റങ്ങൾ കൂട്ടിക്കെട്ടുന്ന പതിവില്ല. കുമ്പിളുപോലുള്ള കൂടിന്റെ ഉള്ളിൽ അടിവശത്ത് പഞ്ഞി, ചകിരിനാര്, ചിലന്തിവല മുതലായവകൊണ്ട് മൃദുവായ ഒരു മെത്ത ഒരുക്കിയിരിക്കുന്നതു കാണാം. ഇവിടെയാണ് മുട്ടയിടുക. ആണും പെണ്ണും സഹകരിച്ചാണ് കൂടുപണി എങ്കിലും പെണ്ണാണ് തയ്യൽക്കാരി. ആൺപക്ഷി കൂടുപണിക്കുള്ള സാമഗ്രികൾ കൊണ്ടുവന്ന് പെണ്ണിനു കൊടുക്കുകയാണ് പതിവ്. ആൺപക്ഷി കുറച്ചു മടിയനുംകൂടിയാണ്. തുന്നാരനെപ്പോലെ കൂടുണ്ടാക്കുന്ന ചെറിയ പക്ഷികൾ വേറെയും ഉണ്ട്. " |
..Link | |
| 5 | തെയ്യാട്ടത്തിലെ പൂക്കളും പക്ഷികളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" തെയ്യങ്ങളുടെ രൂപപ്പൊലിമയ്ക്കു സഹായകമായ വസ്തുക്കളെല്ലാം പരിസരങ്ങളിൽനിന്ന് ലഭിക്കുന്നവയാണ്. മുഖത്തെഴുത്തിനുവേ...
" തെയ്യങ്ങളുടെ രൂപപ്പൊലിമയ്ക്കു സഹായകമായ വസ്തുക്കളെല്ലാം പരിസരങ്ങളിൽനിന്ന് ലഭിക്കുന്നവയാണ്. മുഖത്തെഴുത്തിനുവേണ്ട ചായക്കൂട്ടുകളും അലങ്കരണത്തിനുവേണ്ട പൂക്കളും കുരുത്തോല തുടങ്ങിയ വസ്തുക്കളും അതതു പ്രദേശത്ത് ലഭിക്കുന്നവയാണ്. തെയ്യങ്ങളുടെ പ്രാദേശികമായ അനന്യതയ്ക്ക് ഇതെല്ലാം ഹേതുകങ്ങളാണ്. തെയ്യാട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായിവരുന്ന പൂവാണ് തെച്ചി (ചെക്കി)പ്പൂവ്. മുടികൾക്കാണ് ചെക്കിപ്പൂവിൻ്റെ കൂടുതൽ ഉപയോഗം. വട്ടമുടി, പൂക്കട്ടിമുടി എന്നിവയ്ക്ക് തെച്ചിവേണം. സാധാരണയായി വട്ടമുടിയിൽ ധാരാളം അതുണ്ടാകും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി എന്നിവരുടെ മുടികളിൽ ചെക്കിപ്പൂകൊണ്ടുള്ള മാലകൾ തൂങ്ങിനിൽക്കുന്നതു കാണാം. മുത്തപ്പൻ വെള്ളാട്ടത്തിന് 'കൊടുമുടി' എന്ന മുടിയാണ് ഉപയോഗിക്കുന്നത്. വയക്കോൽകൊണ്ട് മുടിക്ക് രൂപംനൽകി തുളസി, തുമ്പച്ചെടി എന്നിവകൊണ്ട് പൊതിഞ്ഞ്, കൊട്ടവട്ടം, ചന്ദ്രക്കല എന്നിവകൊണ്ട് അത് അലങ്കരിക്കും. മുത്തപ്പൻ ദൈവം ഭക്തന്മാർക്ക് കുറി (പ്രസാദം) കൊടുക്കുമ്പോൾ മുടിയിലുള്ള തുമ്പ, തുളസി എന്നിവയുടെ ഭാഗംകൂടി നൽകാറുണ്ട്. ചെക്കിപ്പൂവ് അലങ്കരിച്ച തെയ്യങ്ങൾ കുറികൊടുക്കുമ്പോൾ ചിലപ്പോൾ ചെക്കിപ്പൂവുകൂടി കൊടുത്തുവെന്നു വരാം. അത് അപൂർവ്വമാണ്. തെയ്യത്തിന്റെ മറ്റു ചമയങ്ങളിലും തെച്ചിപ്പൂവിൻ്റെ പ്രവേശമുണ്ട്. പല തെയ്യങ്ങൾക്കും 'തലത്തണ്ട' എന്നൊരലങ്കാരം പതിവുണ്ട്. ചെക്കിപ്പൂവ് വാഴനാരിൽ ചുറച്ചുണ്ടാക്കുന്നതാണ് പ്രസ്തുത തലച്ചമയം. കാതുകൾക്കുസമീപം 'ചെന്നിമലർ', 'ചെന്നിപ്പൂ' എന്നീ പേരുകളിലുള്ള ചില വസ്തുക്കൾ വെച്ചുകെട്ടാറുണ്ട്. ഓടുകൊണ്ടാണ് അവ നിർമ്മിക്കുന്നത്. ചെക്കിപ്പൂവ് അവയ്ക്കുചുറ്റും അലങ്കരിക്കും. ആ പേർ വന്നത് അതുകൊണ്ടത്രേ. തെയ്യങ്ങളുടെ കൈക്കരു(കൈച്ചമയം)കളിലും തെച്ചിപ്പൂവുണ്ട്. 'പൂത്തണ്ട ' എന്ന കൈത്തണ്ട ഉണ്ടാക്കുന്നത് ചെക്കിപ്പൂവുകൊണ്ടാണ്. ചൂഡകത്തിനും വളയ്ക്കും ചേർന്നാണ് പൂത്തണ്ട കെട്ടേണ്ടത്. തെയ്യങ്ങളുടെ മുടികളിലും മറ്റും മറ്റു വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയ 'കുസുമ'ങ്ങൾ കാണാം. പ്രതീകാത്മകങ്ങളാണിവ. കുരുത്തോല കൊണ്ടോ, മുരിക്കുകൊണ്ടോ അരിഞ്ഞാണ് അത്തരം 'കുസുമ'ങ്ങൾ ഉണ്ടാക്കിവരുന്നത്. പക്ഷികളിൽ കോഴിക്കാണ് തെയ്യാട്ടത്തിൽ കൂടുതൽ സ്ഥാനം ലഭിച്ചിരുന്നത്. കോഴിയറവ് നടത്തിയുള്ള കുരുതി തർപ്പണം മിക്ക തെയ്യങ്ങൾക്കും വേണം. ആ ശാക്തേയകർമ്മത്തിന് 'വടക്കേൻവാതിൽ' എന്നു പറയും. ചാമുണ്ഡി കോഴിയെച്ചവിട്ടും. ചില തെയ്യങ്ങൾ കോഴിയുടെ കഴുത്തിന് കടിച്ച് രക്തം കുടിക്കും. എന്തെങ്കിലും വിഷമങ്ങളോ, പീഡകളോ ഉണ്ടായാൽ തെയ്യത്തിന് കോഴിയെ കൊടുക്കാമെന്ന് പ്രാർത്ഥിക്കും. അങ്ങനെ കാര്യസാധ്യ ത്തിനുവേണ്ടി പ്രാർത്ഥനയായി കോഴിയെ അർപ്പിക്കുന്നവരുണ്ട്. " |
..Link | ||
| 6 | തുളസീകല്യാണം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മഹാവിഷ്ണുവിൻ്റെ പത്നിയായ ലക്ഷ്മീദേവിയാണ് ലോകത്തിൽ തുളസിച്ചെടിയായി രൂപംകൊണ്ടിരിക്കുന്നതെന്ന് ഹൈന്...
"മഹാവിഷ്ണുവിൻ്റെ പത്നിയായ ലക്ഷ്മീദേവിയാണ് ലോകത്തിൽ തുളസിച്ചെടിയായി രൂപംകൊണ്ടിരിക്കുന്നതെന്ന് ഹൈന്ദവവിശ്വാസം. ഈ തുളസി, ഭൂമിയിൽ സർവ്വമംഗളങ്ങൾക്കും കാരണഭൂതയായി നിലകൊള്ളുകയും ചെയ്യുന്നു. തുളസിയുടെ മഹത്ത്വത്തിനാസ്പദ മായ ഈ വിശ്വാസത്തെ മുൻനിർത്തി കൊങ്ങിണി സമുദായക്കാർ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് തുളസീകല്യാണം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിലാണ് ഇത് നടത്തുന്നത്. എല്ലാ കൊങ്ങിണിഗൃഹങ്ങളിലും വിഷ്ണുപ്രതിഷ്ഠയുള്ള സമുദായക്ഷേ ത്രങ്ങളിലും അന്നേ ദിവസം തുളസിക്ക് വിവാഹം നടത്തുന്നു. കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും കൊങ്ങിണിമാർ വളരെ പ്രാധാന്യത്തോടെ ഈ അനുഷ്ഠാനം നിർവ്വഹിക്കുന്നു. ഏകാദശി നാളിൽ വിഷ്ണുവിന് പ്രത്യേക പൂജ ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിക്കുന്നു. ദ്വാദശി ദിവസം, കുടുംബത്തിലുള്ളവരെല്ലാം കുളിച്ച് ശുദ്ധമായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. സമുദായ വാദ്ധ്യാരാണ് വിവാഹത്തിൻ്റെ കാർമികത്വം വഹിക്കുന്നത്. വീട്ടിന്റെ മുൻവശത്തുള്ള തുളസിയും തുളസിത്തറയും അലങ്കരിക്കുന്നു. നെല്ലിക്കൊമ്പ്, പുളിങ്കൊമ്പ്, കരിമ്പുകൊടി എന്നിവ തുളസിത്തറയ്ക്കു മുമ്പിലായി തയ്യാറാക്കുന്നു. നിലവിളക്ക് കത്തിച്ചു വെക്കണം. കൂടാതെ 'നെല്ലിക്കാദള'വും വേണം. പച്ചനെല്ലിക്കയുടെ മുകളിൽനിന്ന് കുറച്ചുഭാഗം അടർത്തിയെടുത്ത്, അതിൽ തിരി കത്തിച്ചു വെക്കുന്നതാണ് നെല്ലിക്കാദളം. ഇത് അഞ്ചോ ഏഴോ ഒമ്പതോ ആവാം. അലങ്കാരത്തിന് നിറയെ മൺവിളക്കുകളും കത്തിച്ചുവെക്കും. അവലും പഴവും കുഴച്ച് നിവേദ്യത്തിന് തയ്യാറാക്കണം. ഒരുക്കങ്ങൾ പൂർത്തിയായാൽ ഒരു പുതിയ തുളസിച്ചെടി തുളസിത്തറയിൽ നടുന്നതാണ് ഇതിലെ ഏറ്റവും പ്രധാന ചടങ്ങ്. പഴയ തുളസിച്ചെടി വിഷ്ണുസങ്കല്പവും പുതിയ തുളസിച്ചെടി ലക്ഷ്മീദേവി സങ്കല്പവുമാണ്. ഇതിൽ വലിയ തുളസിക്ക് 'പൂണുനൂല്' ഇടാറുണ്ട്. പൂമാല രണ്ട് തുളസിക്കും അണിയിക്കും. വിഷ്ണുവിന് അല്പം വലിയ പൂമാലയും ലക്ഷ്മീദേവിക്ക് ചെറിയ പൂമാലയുമാണ് വേണ്ടത്. ചെറിയ തുളസിയിൽ ഉന്നമാല ചാർത്താറുണ്ട്. പട്ടുസാരി ഉടുക്കുന്നു എന്നാണ് സങ്കല്പം. ചട്ടിപ്പൂവും (ചെണ്ടുമല്ലിക) കനകാംബരവുംകൊണ്ട് മാലയാക്കി തുളസിയെ അലങ്കരിക്കും. വാദ്ധ്യാർ മന്ത്രങ്ങൾ ഉരുവിട്ട് മണിനാദം മുഴക്കി പൂജ ചെയ്യുന്നു. മറ്റുള്ളവർ പാട്ടു പാടി ജയഘോഷങ്ങൾ മുഴക്കിക്കൊണ്ട് തുളസിത്തറയ്ക്ക് അഞ്ച് പ്രദക്ഷിണം വെക്കുന്നു. ഇലത്താളവും മണിയുമാണ് വാദ്യമായി ഉപയോഗിക്കുന്നത്. കൂടെ നിൽക്കുന്നവരെല്ലാം മലര് വാരി തുളസിയുടെ മേൽ വിതറുന്നു. വിവാഹം കഴിഞ്ഞാൽ പിറ്റേദിവസവും തുളസിയെ അലങ്കരിക്കുകയും അതിന് പ്രദക്ഷിണം വെച്ച് പാട്ടു പാടി സ്തുതിക്കുകയും മറ്റും ചെയ്യുന്നു. ഇങ്ങനെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷച്ചടങ്ങുകളാണ് തുളസീകല്യാണത്തിനുള്ളത്. എല്ലാ ഗൃഹങ്ങളിലും ഈ ചടങ്ങ് നടത്തിക്കഴിഞ്ഞാൽ അവസാനമാണ് ക്ഷേത്രത്തിലെ തുളസിക്ക് വിവാഹം നടത്തുന്നത്. വീടുകളിലേതിൽനിന്ന് അല്പം വ്യത്യസ്തമാണ് ക്ഷേത്രത്തിലേതിന്. അലങ്കരിച്ച തുളസിത്തറയുടെ അരികിലേക്ക് വിഷ്ണുവിൻ്റെ എഴുന്നള്ളിപ്പു വിഗ്രഹം എടുത്തുകൊണ്ടുവെക്കുന്നു. വിഗ്രഹത്തിന് വിഷ്ണുപൂജ നടത്തിയതിനുശേഷം തുളസിയുടെ കല്യാണം നടത്തുന്നു. പുഷ്പങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായകമായ ഇത്തരം ചടങ്ങുകൾ, വിശ്വാസത്തിന്റെ പിൻബലത്തോടെ സമൂഹത്തിൽ നിലനിൽക്കുന്നു. വീടിൻ്റെ മുൻഭാഗത്തു സ്ഥിതിചെയ്യുന്ന ഔഷധഗുണമുള്ള തുളസി ഗൃഹാന്തരീക്ഷത്തെ പരിശുദ്ധമാക്കുന്നതിനും കൃമികീടബാധയിൽ നിന്ന് ഒരളവുവരെ രക്ഷിക്കുന്നതിനും കാരണമാകുന്നു. അതിനാൽ തുളസിത്തറയിൽനിന്ന് തുളസി നശിക്കുന്നതിനു മുമ്പുതന്നെ മറ്റൊരു തുളസിയെ അവിടെ പ്രതിഷ്ഠിക്കുക എന്ന ഉദ്ദേശ്യവുംകൂടി ഇതിന്റെ പിന്നിലുണ്ടെന്നു കാണാം. പൂവിടൽ പുഷ്പങ്ങളുമായി ബന്ധപ്പെട്ട്, കൊങ്ങിണിസമുദായത്തിലെ സ്ത്രീകൾ നടത്തുന്ന ഒരു ചടങ്ങാണ് ശ്രാവണമാസത്തിലെ പൂവിടൽ. വിവാഹം കഴിഞ്ഞ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ച്, എല്ലാ പൂക്കളും ഇറുത്തെടുത്ത് കറുകപ്പുല്ലുകൊണ്ട് കെട്ടി, തുളസിത്തറയിൽ സമർപ്പിക്കുന്നു. സമർപ്പണവേളയിൽ, തുളസിയെ കുങ്കുമം തൊടുവിച്ച് അലങ്കരിച്ചുനിർത്തുക പതിവാണ്. വീട്ടിൽ അതിഥിയായി എത്തുന്ന പ്രായമായ സ്ത്രീകൾക്ക്, കറുകകൊണ്ട് കെട്ടിയ പൂക്കൾ കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നുണ്ട്. ഈ പൂവിടൽ കർമ്മം ശ്രാവണമാസം മുഴുവൻ തുടർച്ചയായി ചെയ്യുന്നു. " |
..Link | |
| 7 | തുളസി | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഏകാദശിപോലുള്ള വ്രതാനുഷ്ഠാനങ്ങളിൽ തുളസീതീർത്ഥം പ്രധാനമാണ്. തുളസിക്കതിർ മുടിയിൽ ചൂടുന്നത് പതിവ്രതകളായ സ്ത്രീകള...
"ഏകാദശിപോലുള്ള വ്രതാനുഷ്ഠാനങ്ങളിൽ തുളസീതീർത്ഥം പ്രധാനമാണ്. തുളസിക്കതിർ മുടിയിൽ ചൂടുന്നത് പതിവ്രതകളായ സ്ത്രീകളുടെ ലക്ഷണമായി കരുതുന്നു. മിക്ക ദേവന്മാർക്കും തുളസിമാല ചാർത്താറുണ്ട്. ദേവന്മാരുടെ ഇഷ്ടപൂവായതിനാലായിരിക്കണം തുളസി സത്യം പറയും എന്നൊരു ധാരണ ജനങ്ങൾക്കുള്ളത്. കാര്യം സാധിക്കുമോ ഇല്ലയോ എന്നറിയാൻ തുളസിയില ഇട്ട് അകവും പുറവും വീഴുന്നതു നോക്കി പരീക്ഷിക്കുന്ന പതിവ് കണ്ടുവരുന്നു. തുളസിക്കു 'തൃത്താവ്' എന്നൊരു പേരുമുണ്ട്. പൂജയ്ക്കുപയോഗിക്കുമ്പോൾ തുളസിയെന്നും ഔഷധമായി ഉപയോഗിക്കുമ്പോൾ തൃത്താവെന്നും പറയുന്നു. തുളസിയിലയും കുരുമുളകും ചേർത്ത കഷായം പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് മേന്മയുള്ള ഒരൗഷധമാണ്. തുളസിയുടെ പാവനത്വവും ഔഷധത്വവും വെളിപ്പെടുത്തുന്ന ഒരു നാടൻ പാട്ടുണ്ട്: "പെറ്റുകിടക്കും കുഞ്ഞിപ്പെണ്ണിന് ഈറ്റുമരുന്നായ് തൃത്താവ് ദ്വാദശിനാളിൽ പൂജയ്ക്കുള്ളൊരു പൂദളമായി കരിന്തുളസി" തുളസിയും കൂവളവും യഥാർത്ഥത്തിൽ പൂക്കളല്ല, ഇലകളാണ്. പക്ഷേ, അവയെ പൂക്കളായിട്ടുതന്നെയാണ് കണക്കാക്കിവരുന്നത്. കറുകപ്പുല്ലിനും ഒരു സവിശേഷതയുണ്ട്. അത് മാല ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇത് അപൂർവ്വവും ഗണപതിക്ക് വിശേഷപ്പെട്ടതുമാണ്. തെച്ചി, തുളസി, താമര എന്നിവകൊണ്ടുള്ള മാലകൾ എല്ലാ മൂർത്തികൾക്കും ചാർത്താം. എന്നാൽ ചില മൂർത്തികൾക്ക് ഇഷ്ടപ്പെട്ട മാലകളുണ്ട്. ആ മാലകൾ ചാർത്തി ദേവനെ/ ദേവിയെ പ്രസാദിപ്പിച്ചാൽ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. തെച്ചി, തുളസി, കുങ്കുമം എന്നിവകൊണ്ട് ഉണ്ടമാല കെട്ടുന്ന സവിശേഷമായൊരു രീതി പതിവുണ്ട്. രണ്ടു വാഴനാരുകൾക്കിടയിൽ പൂക്കൾ വെച്ചു പിരിക്കുകയും ഒരല്പം നീളത്തിൽ വന്നാൽ, ഒരു നാര് വലിക്കുകയും ചെയ്യുന്നു. ഈ രീതി തുടർന്നും അനുവർത്തിക്കുന്നു. ഇങ്ങനെയാണ് 'ഉണ്ടമാല' കെട്ടുന്നത്. തെച്ചിയും തുളസിയും ഇടകലർത്തി കെട്ടുന്ന ഉണ്ടമാല എല്ലാ മൂർത്തികൾക്കും ചാർത്താറുണ്ട്." “ വിരിഞ്ഞ പൂവല്ലാതെ മൊട്ടുകൾ ആരാധനയ്ക്കു പാടില്ല. പറിച്ചെ ടുത്തശേഷം താമരപ്പൂവ് അല്ലി വാടുന്നവരെയും കൂവളം മൂന്നു ദിവസത്തോളവും കർണ്ണികാരം ഒരു പക്ഷംവരെയും ചെങ്ങഴിമന്ദാരം ആറുമാസംവരെയും തുളസിപ്പൂ ഒരു വർഷംവരെയും ആരാധന യ്ക്കുപയോഗിക്കാം. മറ്റു പുഷ്പങ്ങൾ അതതു ദിവസംതന്നെ ഉപയോ ഗിക്കണം. "തുളസീ വത്സരം ചൈവ വില്വപത്രം തദർദ്ധകം തറ്റീതാമര സപ്താനാം അന്യപുഷ്പം ദിനേ ദിനേ" എന്ന് ഈശ്വരസേവാമൃതത്തിൽ വിധിയുണ്ട്. മാത്രമല്ല സന്ധ്യകഴിഞ്ഞും ദ്വാദശിക്കും തുളസി പറിക്കരുത്. തുളസി ഇറുക്കുമ്പോൾ, "തുളസ്യാമൃത ജന്മാസി സദാത്വം കേശവപ്രിയാ കേശവാർത്തി ചിനോയിത്വം വരദാ ഭാവശോഭനേ" എന്ന ശ്ലോകം ജപിക്കണമെന്നും സങ്കല്പമുണ്ട്. താഴമ്പൂ അനുഷ്ഠാനങ്ങളിൽ വർജ്യമാണ്. തിരുവനന്തപുരം ജില്ലയിൽ ഭദ്രകാളിയുടെ ആരാധനയ്ക്കനുബന്ധമായ വിളക്കുകെട്ടിൽ ഈഴച്ചെമ്പക(അലറി)പ്പൂക്കളാണ് അലങ്കരിക്കാൻ വേണ്ടത്. ഈഴച്ചെമ്പകത്തിൽ ഭദ്രകാളിയുടെ വാസമുണ്ടെന്ന സങ്കല്പം കേരളത്തിലാകമാനമുണ്ട്. മുളയിൽ പല നിലകളിൽ കെട്ടിയുണ്ടാക്കി ചെമ്പകപ്പൂമാലയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പൂക്കലശങ്ങൾ കാവുകളിലെ ഉത്സവദിവസം എഴുന്നള്ളിക്കുന്ന രീതി ഉത്തര കേരളത്തിലുമുണ്ട്. വിളക്കിൽ ചെമ്പരത്തിപ്പൂവ്, പിച്ചിപ്പൂവ്, തുളസിപ്പൂവ്, തെച്ചിപ്പൂവ് ഇവ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇരുപത്തെട്ടിന് പേരിടുമ്പോൾ തെറ്റിപ്പൂവും തുളസിപ്പൂവും വിളക്കിൽ വയ്ക്കും. മദ്ധ്യകേരളം മുതൽ വടക്കോട്ട് മിഥുനമാസാന്ത്യത്തിലാണു ചേട്ടയെ കളഞ്ഞു ശീപോതിയെ വരവേൽക്കുന്നത്. ചേട്ടയെ കളഞ്ഞതിനുശേഷം കുളിച്ചുവന്ന് ദശപുഷ്പം, വാൽക്കണ്ണാടി, കിണ്ടിയിൽ ജലം, അഷ്ടമംഗല്യം ഇവ തളികയിലെടുത്ത് ആ തളിക ആവണപ്പലകയിൽ വയ്ക്കും. കർക്കിടകം ഒന്നു മുതൽ മുപ്പതുദിവസം പൂവാംകുറുന്തില ചൂടിയാൽ ദാരിദ്യമൊഴിയുമെന്നാണു വിശ്വാസം. നിറപറയുടെ കാര്യത്തിൽ നെല്പയിൽ തെങ്ങിൻപൂക്കുലയും അരിപ്പറയിൽ കമുകിൻപൂക്കുലയും വിധിയുണ്ട്. ശ്രീകൃഷ്ണൻ കാലിൽനിന്നു നൂപുരം വലിച്ചെറിഞ്ഞതു തങ്ങിനിന്നാണത്രേ കൊന്നപ്പൂവുണ്ടായത്. അതുകൊണ്ടു കൊന്നപ്പൂവ് മേടവിഷുക്കണിയിൽ പ്രധാനമായി. ഋതുവാകാത്ത പെൺകുട്ടി പത്തുവയസ്സിനുമുമ്പു നടത്തുന്ന തുലാംകുളിയിൽ കദളിപ്പൂവും (വലുതും ചെറുതും) ഒപ്പം മറ്റു പൂക്കളുംകൊണ്ടു തുലാമാസം ഒന്നു മുതൽ മുപ്പതുവരെ വ്രതത്തോടെ രാവിലെ കുളിക്കടവിൽപോയി കുളികഴിഞ്ഞു പൂക്കൾ കുളത്തിൽ അർച്ചിച്ചശേഷം അവസാനം മീനിനു തിന്നാൻ മലരിടും. ഇതിനു പാട്ടുമുണ്ട്. മദ്ധ്യകേരളത്തിൽ മരണച്ചടങ്ങിൽ ചെറൂള(ബലിപ്പൂവ്)യാണു പ്രധാനം. തെക്കൻ കേരളത്തിൽ വായ്ക്കരിക്കു തുമ്പപ്പൂവും ബലിക്കു ചെറൂളയും ഉപയോഗിക്കുന്നു. തുളസി മരണച്ചടങ്ങുകളിൽ നിഷിദ്ധമാണ്.” |
..Link | ||
| 8 | തിരുവാതിര | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“സ്ത്രീകളുടേതുമാത്രമായ വ്രതാനുഷ്ഠാന കാലമാണ് തിരുവാതിര. നിത്യം ഉപയോഗിക്കുന്ന ധാന്യം മാറ്റി മറ്റു പദാർത്ഥങ്ങൾ ...
“സ്ത്രീകളുടേതുമാത്രമായ വ്രതാനുഷ്ഠാന കാലമാണ് തിരുവാതിര. നിത്യം ഉപയോഗിക്കുന്ന ധാന്യം മാറ്റി മറ്റു പദാർത്ഥങ്ങൾ ഭക്ഷിക്കുകയും ശിവപൂജ ചെയ്യുകയും പ്രധാന ചടങ്ങുകളാണ്. 1. പരമശിവൻ തപസ്സു ചെയ്തിരുന്ന കാലത്ത് തന്നെ പൂജിച്ചിരുന്ന ശ്രീപാർവ്വതിയിൽ കാമൻ്റെ പഞ്ചബാണമേറ്റ് അനുരക്തനാവുകയും കാമദഹനം നടക്കുകയും ചെയ്തു. രതീദേവിയുടെ പ്രാർത്ഥനയുടെ ഫലമായി വീണ്ടും അവളുടെ ഭർത്താവിന് ജന്മം കൊടുത്തു, ശിവൻ. 2. പാലാഴി കടഞ്ഞപ്പോൾ വാസുകിയിൽനിന്ന് കാളകൂടവിഷം വമിച്ചത് ശിവൻ തന്നിലേക്ക് ആവാഹിച്ചു എന്നും മഹേശ്വരൻ അന്നുറങ്ങാതിരിക്കാൻവേണ്ടി പ്രാർത്ഥിച്ച്, മനോഹരമായി ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും പാർവ്വതിദേവിയും ദേവസ്ത്രീകളുംകൂടി പ്രഭാതംവരെ കഴിച്ചുകൂട്ടി എന്നും സങ്കല്പിക്കുന്നു. 3. പരമേശ്വരൻ്റെ തിരുനാൾ ദിനം പാർവ്വതി ഭർത്താവിന് തന്നിൽ പ്രണയം ഏറുവാൻ വ്രതമനുഷ്ഠിച്ചു എന്നും പറയപ്പെടുന്നു. "ഭംഗം വെടിഞ്ഞു നിജകാന്തനും തങ്കലെന്നും മംഗല്യമാം പടിയിലാദരമുത്ഭവിപ്പാൻ ഗംഗാധരൻ്റെ തിരുവാതിര നാളിൽ നോമ്പു മങ്ങാതെ വേണമിഹ മാനിനിമാർക്കശേഷം.' (മലയാംകൊല്ലകർത്താവ്) "ലോകം ജയിപ്പതിനു നൽത്തരമായി, ചൂത- മാകുന്ന വൃക്ഷമിതു പൂത്തു തുടങ്ങിയല്ലൊ വൈകുന്നതെന്തിനി, വരാമുട, നെന്നുറക്കെ കൂകുന്നു കാമനെ വിളിച്ചഥ കോകിലങ്ങൾ." ഋതുമന്മഥവിലാസം ആണ് ആർദ്രമഹോത്സവം. തിരുവാതിരയ്ക്ക് ആകർഷകങ്ങളായ വസ്ത്രങ്ങൾ ആഡംബരപൂർവ്വം അണിഞ്ഞ് മനോമോഹിനികളായി ചമഞ്ഞ് കേരളസ്ത്രീകൾ വികാരോത്തേജക വിനോദങ്ങളിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ കേരളീയ വനിതകളുടെ ഹേമന്തോത്സവം ആണ് ആതിര എന്ന് പറയപ്പെടുന്നു. ആതിരചടങ്ങുകളിലെല്ലാം ഇത് വസന്തോത്സവമാണ് എന്നും സ്പഷ്ടമാണ്. പുലരും മുമ്പുതന്നെ സ്ത്രീകൾ പാട്ടുപാടിക്കൊണ്ട് ജലക്രീഡ ചെയ്താണ് കുളി പതിവ്. "കാർത്തികയ്ക്ക് കാക്ക കരയും മുമ്പ്", "രോഹിണിക്ക് രോമം കാണും മുമ്പ്", "മകീര്യത്തിന് മക്കളുണരും മുമ്പ്" എന്നിങ്ങനെയാണ്. നെല്ലരി ഉപേക്ഷിക്കുന്നു. എങ്കിലും വാഴപ്പഴം, ഇളനീര്, കൂവ, താംബൂലം എന്നിവകൊണ്ട് വിഭവസമ്യദ്ധ മാണ് ഭക്ഷണം. വാലിട്ട് കണ്ണെഴുതി വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നു. തിരുവാതിരയുടെ സ്മ്മരണപോലും വികാരോദ്ദീപകമാണെന്നതിന് മറ്റൊരു തെളിവാണ് വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിതയിൽ: "ഒരു വെറ്റില നൂറു തേച്ച് നീ തന്നാലുമി- ത്തിരുവാതിര രാവ് താംബൂലപ്രിയയല്ലേ" എന്നു പറയുന്നു വൃദ്ധൻ ദക്ഷിണകേരളത്തിൽ ബ്രാഹ്മണർ മാത്രമല്ല മറ്റു പല സമുദായക്കാരും എട്ടങ്ങാടി ചുടുന്നത് മട്ടോലും മൊഴിമാരുടെ പാട്ടുകളോടൊപ്പം വേണം എന്നാണ് കരുതുന്നത്. താംബൂല ചർവ്വണം പ്രധാനം “ഏറ്റം രസേന ബഹുരാഗ മുദിക്കുമാറു നൂറ്റൊന്നു വെറ്റില തെറുത്തു" ആതിരനാളിൽ പാതിരവരെ മുറുക്കണം കന്യകമാർ. പിന്നീട് പാതിരാപ്പൂ ചൂടുന്നു. നായന്മാർക്കാകട്ടെ വിവാഹിതയായ പെണ്ണിന്റെ ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര' എന്ന് കേമമായിതന്നെ ആഘോഷിക്കണം. " |
..Link | |
| 9 | ചുവർചിത്രകലയിലെ മാലകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പഞ്ചമാലകൾ
ജീവന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെപ്പോലെ, ദർശനത്തിന് അടിസ്ഥാനമായ 'പഞ്ചവർണ്ണ സിദ്ധാന്ത'മാണ് ...
"പഞ്ചമാലകൾ ജീവന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെപ്പോലെ, ദർശനത്തിന് അടിസ്ഥാനമായ 'പഞ്ചവർണ്ണ സിദ്ധാന്ത'മാണ് കേരളീയ ചിത്രകാരന്മാർ വർഷങ്ങൾക്കുമുമ്പ് പ്രാവർത്തികമാക്കിയത്. അതുപോലെ വാസ്തുശില്പശാസ്ത്രപ്രകാരം, ക്ഷേത്രശ്രീകോവിലിൽ കാണുന്ന അഞ്ചു പ്രധാന ഭാഗങ്ങൾ പൊതുവെ 'പഞ്ചമാലകൾ' എന്നു പറയുന്നു. ചിത്രശില്പകലയുമായി ബന്ധപ്പെട്ടാണ് ഇത്തരം ഭാഗങ്ങൾ പ്രാധാന്യമർഹിക്കുന്നത്. ക്ഷേത്രശ്രീകോവിലിൻ്റെ മുകൾഭാഗത്തുനിന്നും, മേൽക്കൂരയ്ക്ക് താഴെനിന്നും യഥാക്രമം മൃഗമാല, ഭൂതമാല, പക്ഷിമാല, വനമാല, ചിത്രമാല എന്നിങ്ങനെയാണ് പഞ്ചമാലകൾ. ചിത്രമാല എന്നു പറയുന്ന ഭാഗത്താണ് ചിത്രങ്ങൾ കണ്ടുവരുന്നത്. 'ചിത്രമാല'യാണ് പഞ്ചമാലകളിൽ പ്രാധാന്യവും. പ്രതലത്തിൽനിന്ന് ഉയർന്നുനില്ക്കുന്നത് ഇവ മൂന്നു വിധം: മൃഗമാല, ഭൂതമാല, പക്ഷിമാല. ചിത്രമാലയിലെ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി പ്രതലത്തിൽനിന്നും ഉയർന്നു നിൽക്കുന്ന-അർദ്ധറിലീഫ്-രീതിയിലാണ് ഈ മാലകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക കുമ്മായക്കൂട്ടുകൾകൊണ്ട് നിർമ്മിച്ച ഈ രൂപങ്ങൾ ചിത്രങ്ങൾക്ക് സമാനമായ വർണ്ണങ്ങൾ നൽകി ഭംഗിയാക്കിയിരിക്കും. തുടക്കംമുതൽ അവസാനംവരെ തുടർച്ചയായാണ് ഓരോ മാലയും. ശ്രീകോവിലിനെ ചുറ്റിക്കൊണ്ട് ഇത് പൂർണ്ണമാവുന്നു. മൃഗമാല: വന്യമൃഗങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ കൊടും കാടും കാട്ടിലെ മൃഗങ്ങളും അവയുടെ വീരപരാക്രമങ്ങളും ശണ്ഠകളും ഇണചേരലും എല്ലാം മൃഗമാലയിലെ വിഷയങ്ങളാണ്. ആന, സിംഹം, പുലി, കാട്ടുപോത്ത്, മാൻ, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളാണ് പൊതുവെ കാണുന്നത്. ശൈലീകൃത രീതിയിൽ ഇവയെ ചിത്രീകരിച്ചിരിക്കുന്നു. മൃഗങ്ങളുടെ ശൗര്യവും വേഗവും ശ്രദ്ധയും ചലനങ്ങളും അതിഗംഭീരമായി ചിത്രീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തവയാണ് 'മൃഗമാല'കൾ. ഭൂതമാല: മൃഗമാലയെപ്പോലെതന്നെ ചെറിയ കുറിയ മനുഷ്യരൂപങ്ങൾകൊണ്ട് നിർമ്മിച്ചവയാണ് ഭൂതമാലകൾ. ഭൂതഗണങ്ങളെ അനുസ്മരിക്കുവാൻ പറ്റുന്ന തരത്തിൽ നിർമ്മിച്ചതിനാലാകണം ഇവയെ ഈ പേരിൽ പറയുവാൻ കാരണം. വലിയ തലയും, ചെറിയ ഉടലും ഭാവഹാവാദികൾ നിറഞ്ഞതുമായ ഈ രൂപങ്ങൾ കാഴ്ക്കാരനിൽ കൗതുകമുണർത്തുന്നു. പുരുഷരൂപങ്ങളും സ്ത്രീരൂപങ്ങളും ഇടകലർന്നാണ് ചിത്രീകരിക്കുക പതിവ്. ശൃംഗാര ഭാവങ്ങളോടുകൂടി പ്രേമത്തിൽ മുഴുകിയിരിക്കുന്നവരും രതിക്രീഡകളിൽ ഏർപ്പെട്ടിരിക്കുന്നവരും യുദ്ധരംഗത്ത് നിലയുറപ്പിച്ചവരും ആയോധനമുറകളിൽ ഏർപ്പെട്ടിരിക്കുന്നവരും 'ഭൂതമാല'യിലെ സ്ഥിരം കഥാപാത്രങ്ങളാണ്. അപൂർവ്വമായി ഇടയ്ക്കിടെ നഗ്നരൂപങ്ങളും കണ്ടു വരുന്നു. കാഴ്ചക്കാരനിൽ കൗതുകമുണർത്തുന്നു എന്നതിലുപരി, മനുഷ്യജീവിതത്തിൻ്റെ ഗൗരവം ഓർമ്മപ്പെടുത്തുന്നതു കൂടിയാണ് ഈ ഭൂതമാലകൾ. പക്ഷിമാല: പഞ്ചമാലകളിൽപ്പെട്ട 'പക്ഷിമാല' പൊതുവെ മേൽ സൂചിപ്പിച്ച രണ്ടു മാലകൾക്കും താഴെയായി കാണുന്നു. പേര് സൂചിപ്പിച്ചപോലെതന്നെ പക്ഷികളെ കോർത്തിണക്കിയ രൂപത്തിലാണ് ഇവ കാണുന്നത്. പരസ്പരം കൊത്തുകൂടുന്ന രീതിയിലും തൂവലിൽ കൊത്തിനിൽക്കുന്ന രീതിയിലും പക്ഷിമാലകൾ കാണാം. തത്ത, പ്രാവ്... ഇവയോട് സമാനമായ രൂപത്തിലുള്ള പക്ഷികൾ എന്നിവ യാണ് പക്ഷിമാലകളിൽ കാണാറുള്ളത്. പ്രതലത്തിൽ വരച്ചു ചേർത്തും അല്ലെങ്കിൽ അർദ്ധറിലീഫ് രീതിയിൽ നിർമ്മിച്ച് നിറങ്ങൾ കൊടുത്തും 'പക്ഷിമാല'കൾ കണ്ടുവരുന്നു. വിടർന്ന കണ്ണുകളും അഴകുറ്റ തൂവലുകളും നീണ്ടു നിവർന്ന തൂവലുകളും ഈ മാലകളുടെ രൂപങ്ങൾക്ക് ഭംഗി നൽകുന്നു. തികഞ്ഞ ചലനാത്മകതയും 'പക്ഷിമാല'കൾക്ക് ജീവൻ നൽകുന്നു. " |
..Link | |
| 10 | കാക്കച്ചൊല്ലുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“നമ്മുടെ വീടുകളിൽ നിത്യേന കണ്ടുവരുന്ന ഒരു പക്ഷിയാണ് കാക്ക. എന്തും ഭക്ഷിച്ചുകൊണ്ട് പരിസരം വൃത്തിയാക്കുന്നതിൽ ഈ പക്ഷ...
“നമ്മുടെ വീടുകളിൽ നിത്യേന കണ്ടുവരുന്ന ഒരു പക്ഷിയാണ് കാക്ക. എന്തും ഭക്ഷിച്ചുകൊണ്ട് പരിസരം വൃത്തിയാക്കുന്നതിൽ ഈ പക്ഷി നല്ലൊരു പങ്കുവഹിക്കുന്നു. കുട്ടികളുടെ കൈയിൽനിന്നു പലഹാരം തട്ടിക്കൊണ്ടുപോകുന്ന കാക്കയെപ്പറ്റി ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. കാണുമ്പോഴെല്ലാം കല്ലെടുത്തെറിയുന്ന കാക്കയെ നാം കൈമുട്ടി വിളിച്ചു വരുത്തുന്ന ഒരു സന്ദർഭമുണ്ട്. നമുക്കു പ്രിയപ്പെട്ട ബന്ധുക്കൾ മരിച്ചാൽ വർഷംതോറും ശ്രാദ്ധം നോറ്റ് ബലിയിടാറുണ്ടല്ലോ. ഈ ബലിച്ചോറ് കാക്കകൾ തിന്നണമെന്നാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ചിലപ്പോൾ കാക്കകൾ എത്തിയില്ലെന്നു വരാം. ഇതു നോൽമ്പുകാരെ വേദനിപ്പിക്കും. അപ്പോൾ അവർ കൈമുട്ടി കാക്കകളെ ക്ഷണിച്ചുവരുത്തുന്നു. ഈ ബലിച്ചോറ് കാക്കകൾതന്നെ തിന്നണമെന്ന വിശ്വാസത്തിനുപിന്നിൽ ഒരു കഥയുണ്ട്: ഒരവസരത്തിൽ മരുത്തൻ എന്നു പേരുള്ള രാജാവ് ഒരു വലിയ യാഗം നടത്തുകയുണ്ടായി. അപ്പോൾ ഇന്ദ്രൻ തുടങ്ങിയ ദേവന്മാർ അതിൽ പങ്കെടുത്തിരുന്നു. ഇതറിഞ്ഞ് രാവണൻ അവിടെയെത്തി. അതോടുകൂടി ഭയപ്പെട്ട ദേവന്മാർ ഓരോ പക്ഷിയുടെ വേഷം ധരിച്ച് അവിടെനിന്നു രക്ഷപ്പെട്ടു. അതിനിടയിൽ കാലൻ ഒരു കാക്കയുടെ രൂപത്തോടെയാണ് സ്ഥലം വിട്ടത്. അതിനാൽ കാലനു കാക്കകളോടു സ്നേഹം തോന്നി. മാത്രമല്ല, മരിച്ചുപോയവരെ സങ്കല്പിച്ചു ശ്രാദ്ധത്തിനു ബലിയിടുമ്പോൾ അതു ഭക്ഷിക്കുവാനുള്ള അവകാശം കാക്കകൾക്കായിരിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. കാക്കകളിൽ ബലിക്കാക്ക, പുലക്കാക്ക, നീർക്കാക്ക, കടൽക്കാക്ക, കാട്ടുകാക്ക എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്. കാക്കകളുമായി ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകൾ പ്രചാരത്തിലുണ്ട്. കാക്ക കുളിച്ചാൽ കൊക്കാകുമോ: നല്ല കറുപ്പു നിറത്തിലുള്ള കാക്ക എത്രതന്നെ കുളിച്ചു വൃത്തിയാക്കാൻ നോക്കിയാലും അതു കൊക്കിനെപ്പോലെ വെളുക്കില്ല. അതായത് എത്ര കൊള്ളരുതാത്തവനും നല്ലവനാണെന്നു പുറമേക്കു കാണിക്കാൻ ശ്രമിച്ചാലും അവൻ്റെ ദോഷങ്ങൾ നീങ്ങുന്നില്ല. കാക്ക കുയിലിനെ പോറ്റുന്നതുപോലെ: കാക്കയുടെ കൂട്ടിലാണ് കുയിൽ മുട്ടയിടുന്നത്. രണ്ടു മുട്ടകളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ അതും തൻ്റെ മുട്ടയാണെന്നു കരുതി കാക്ക ശ്രദ്ധിച്ചു വിരിയിക്കും .കാക്കയുടെ കുട്ടികളും കുയിലിന്റെ കുട്ടികളും ആദ്യം ഒരുപോലിരിക്കും. അതിനാൽ തന്റെ കുട്ടിയായിട്ടുതന്നെ കാക്ക കുയിൽകുട്ടികളെയും വളർത്തുന്നു. എന്നാൽ സ്വയം പുറത്തുപോകാൻ കഴിയാറായാൽ കുയിൽ കൂടുവിട്ടു പോകും. തന്റേതെന്നു കരുതി വളർത്തിവരുന്ന അന്യൻ്റെ കുട്ടി പ്രായപൂർത്തിയാകുമ്പോഴേക്കും അതുവരെ കഷ്ടപ്പെട്ടു വളർത്തിയവരെ വിട്ടു പൊയ്ക്കളയുന്നു. കാക്കയ്ക്കു തൻകുഞ്ഞു പൊൻകുഞ്ഞ്: നല്ലപോലെ കറുത്ത കാക്കയുടെ കുഞ്ഞും നന്നായി കുറുത്തിട്ടാണ്. എങ്കിലും ആ കുഞ്ഞ് കാക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും. ഇതുപോലെ ആർക്കും തൻ്റെ കുഞ്ഞ് അംഗഹീനനോ വിരൂപിയോ ആയാലും വളരെ പ്രിയപ്പെട്ടതുതന്നെ. കാക്കയ്ക്കിരിക്കാൻ സ്ഥലം കൊടുത്താൽ കാലാന്തരത്തിൽ മുടിയന്തരം: കാക്കയ്ക്കു കൂടുണ്ടാക്കാൻ സൗകര്യം കൊടുത്താൽ പിന്നീട് അവ പെരുകി ലഹളയുണ്ടാക്കും. അതുപോലെ ദുഃസ്വഭാവികളായ ആളുകൾക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുത്താൽ അതു പിന്നീട് ഉപദ്രവത്തിനു വഴിവെക്കും. കാകദൃഷ്ടി: കാക്കയ്ക്കു തന്റെ ഇര എവിടെയായാലും കണ്ടുപിടിക്കാൻ വലിയ കഴിവുണ്ട്. പണ്ടുള്ളവർ വിദ്യാർത്ഥികളുടെ ലക്ഷണം പറയുമ്പോൾ അവർ കാകദൃഷ്ടികളായിരിക്കണം എന്നു പറഞ്ഞിരുന്നു. അതായത് കാര്യങ്ങൾ സൂക്ഷിച്ചു നോക്കി ശരിയായി മനസ്സിലാക്കാൻ കഴിവുള്ളവരായിരിക്കണം. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപോലെ: കാക്കകൾ കൂട്ടിൽ ഒന്നിച്ചാണ് കഴിയുന്നത്. ഈ കൂട്ടിലേക്ക് ഒരു കല്ലെടുത്തിട്ടാൽ കാക്കകൾ എല്ലാംകൂടി ബഹളം വെക്കും. കുട്ടികളും മറ്റും ബഹളം വെക്കുമ്പോൾ പറയുന്നതാണിത്. കാക്കയും വന്നു പനമ്പഴവും വീണു: കാക്ക വന്നിരുന്നതോടെതന്നെ പനമ്പഴം വീണു. ഈ പഴം വീണതു കാക്ക വന്നതുകൊണ്ടായിരിക്കണമെന്ന് ഇല്ല. രണ്ടും ഒരേസമയത്തു സംഭവിച്ചുവെന്നേയുള്ളൂ. ഒന്നു സംഭവിക്കുമ്പോൾതന്നെ മറ്റൊന്നു കൂടി നടക്കുകയാണെങ്കിൽ ഇങ്ങനെ പറയുന്നു. കാക്കക്കണ്ണ്: ചെരിഞ്ഞ നോട്ടം. കാക്കക്കുളി: നേരിയ കുളി. കാക്ക കുളിക്കുന്നതുപോലെ തല മാത്രം നനച്ചുള്ള കുളി. കാക്ക പിടിക്കുക: കാര്യം നേടിയെടുക്കുവാൻവേണ്ടി മറ്റുള്ളവരെ സേവ പിടിക്കുക. ഏകദൃഷ്ടി: ഒരു കണ്ണിനു മാത്രം കാഴ്ചയുള്ളതിനാൽ കാക്കയ്ക്ക് ഈ പേരു കിട്ടി. കാക്കയ്ക്ക് ഒരു കണ്ണു നഷ്ടപ്പെട്ടതിനെപ്പറ്റി ഒരു കഥയുണ്ട്: ശ്രീരാമനും സീതയും വനവാസകാലത്ത് ഒരു ദിക്കിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്നു സീതയെ ഉപദ്രവിക്കാൻ തുടങ്ങി. സീത അതിനെ അകറ്റാൻ ശ്രമിച്ചെങ്കിലും കാക്ക പിന്നെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. സീതയുടെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ശ്രീരാമൻ പത്നിയുടെ നിലവിളി കേട്ട് ഞെട്ടിയുണർന്നു. അപ്പോൾ അദ്ദേഹം അവരുടെ മുന്നിൽ കാക്കയെ കണ്ടു. ഉടനെ കോപിഷ്ഠനായിത്തീർന്ന ശ്രീരാമൻ ഒരു പുല്ലെടുത്ത് ബ്രഹ്മാസ്ത്രമന്ത്രം ജപിച്ചു കാക്കയുടെ നേരേ അയച്ചു. അതു തൻ്റെ നേർക്കു വരുന്നതു കണ്ടു ജയന്തൻ ഭയപ്പെട്ട് ഓടാൻ തുടങ്ങി. പ്രാണരക്ഷയ്ക്കുവേണ്ടി പല ദിക്കിലേക്കും ഓടിയെങ്കിലും ഫലമുണ്ടായില്ല. ശരണം ലഭിക്കാൻവേണ്ടി വന്ന ജയന്തനെ ഇന്ദ്രനും ത്രിമൂർത്തികൾക്കുപോലും രക്ഷിക്കാൻ കഴിയാതെ വന്നു. ഒടുവിൽ ശ്രീരാമനെത്തന്നെ ശരണം പ്രാപിച്ചു. അപ്പോൾ ജയന്തനെ രക്ഷിച്ചുകൊണ്ടു ശ്രീരാമൻ പറഞ്ഞു: ബ്രഹ്മാസ്ത്രം അയച്ചുകഴിഞ്ഞാൽ അതു വെറുതെയാവില്ല. അതിനാൽ നിൻ്റെ ഒരു കണ്ണ് നഷ്ടപ്പെടും. അങ്ങനെയാണത്രേ കാക്കയുടെ ഒരു കണ്ണിനു കാഴ്ചയില്ലാതായത്.” |
..Link | |
| 11 | കാക്കയറിവുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
കാക്കത്തമ്പുരാട്ടി
'കാക്കാംപീച്ചി'യെന്നും ഇതിനു പേരുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാൻ കഴിവു...
കാക്കത്തമ്പുരാട്ടി 'കാക്കാംപീച്ചി'യെന്നും ഇതിനു പേരുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാൻ കഴിവുണ്ടത്രേ. എണ്ണക്കറുപ്പുള്ള ചെറിയ ശരീരവും അല്പം നീണ്ട് അറ്റത്ത് വെട്ടുള്ള വാലുമാണ് കാക്കത്തമ്പുരാട്ടിക്കുള്ളത്. വായുവിൽ ഊളിയിട്ട് പൊന്തിയും മറ്റും ഇവ പറക്കുന്നു. കാക്ക നേരം വെളുത്തു എന്നറിയിക്കുന്ന പക്ഷിയാണ് കാക്ക. നേരം വെളുക്കാറായി എന്നറിയിക്കുന്നത് കോഴിയുമാണ് എന്നു പറയാറുണ്ട്. സൂത്രക്കാരനായ കാക്കയെക്കുറിച്ച് ധാരാളം കഥകളും ചൊല്ലുകളും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. "കാക്ക കുളിച്ചാൽ കൊക്കാകുമോ", "കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞ്", "കാക്കക്കൂട്ടത്തിൽ കല്ലിട്ടപോലെ", "കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും" തുടങ്ങി നിരവധി ചൊല്ലുകളുണ്ട്. കാക്ക രണ്ടു തരമുണ്ട്: ബലിക്കാക്കയും കാവതികാക്കയും. ബലിക്കാക്കയ്ക്ക് നല്ല കറുപ്പു നിറമായിരിക്കും. കഴുത്തിൽ വെള്ള നിറമുള്ളതാണ് കാവതിക്കാക്ക അഥവാ പറയൻകാക്ക. ഹൈന്ദവാചാരവിശ്വാസങ്ങളുമായി കാക്കയ്ക്ക് നല്ല ബന്ധമുണ്ട്. കാക്കയ്ക്ക് കൂടുതൽ ബന്ധം മരണാനന്തര ചടങ്ങുകളുമായാണ്. ബലിതർപ്പണം ചെയ്ത അന്നം കാക്ക കൊത്തിയാലേ പിതൃക്കൾ സ്വീകരിച്ചതായി കരുതൂ. കാക്കയ്ക്ക് സത്യമുണ്ട് എന്നാണു വിശ്വാസം. കാക്ക ബലിയന്നം കൊ ത്തിയില്ലെങ്കിൽ അശുഭലക്ഷണം എന്നാണ് കരുതുന്നത്. എന്നാൽ കാക്ക കുളിക്കുന്നതു കണ്ടാൽ അടുത്ത ബന്ധത്തിലാരെങ്കിലും മരിച്ച് തനിക്ക് പുലകുളിക്കേണ്ടിവരും എന്ന വിശ്വാസവുമുണ്ട്. മരണത്തോടുമാത്രമല്ല കാക്കയ്ക്കു ബന്ധം. വീടിൻ്റെ സമീപത്തിരുന്ന് പ്രത്യേക രീതിയിൽ കാക്ക കരഞ്ഞാൽ അതിഥികൾ വരുമത്രേ. കാക്കയുടെ വാലറ്റം ഏതു ദിശയിലാണോ ആ ഭാഗത്തുനിന്നാകും അതിഥികൾ വരികയത്രേ. പലരും പലഹാരങ്ങളുണ്ടാക്കി അതിഥികളെ കാത്തിരിക്കും. അമ്മമാരുടെയും അമ്മൂമ്മമാരുടെയും കൂട്ടുകാരാണ് കാക്കകൾ. ഉച്ചിഷ്ടം മുഴുവനും കൊത്തിത്തിന്നുകൊള്ളും. “കാക്കയെപ്പോലുള്ള നോട്ടം" എന്നാൽ സൂത്രക്കാരൻ എന്നാണർത്ഥം. കാക്ക വീടിന്റെടുത്ത് ഒറ്റയ്ക്കിരുന്നു പ്രത്യേക തരത്തിൽ കരഞ്ഞാൽ അവിടെ വഴക്കുണ്ടാകുമെന്നു കരുതുന്നു. പഴമക്കാർ അങ്ങനെ കരയുന്ന കാക്കയെ ആട്ടിയോടിക്കും. എത്രയോടിച്ചാലും പോകാതെ വീടിനെ ചുറ്റിപ്പറ്റി നിന്നാൽ അതിനെ 'ശനിക്കാക്ക', 'ശൂന്യക്കാക്ക' എന്നിങ്ങനെ പഴമക്കാർ പറയും. കാക്കയുടെ കൂട്ടായ്മയും പ്രസിദ്ധമാണ്. ഒരു കാക്ക ചത്താൽ മറ്റു കാക്കകൾ ഒത്തുകൂടി അനുശോചനം രേഖപ്പെടുത്തും. അതേപോലെ ദുർബ്ബല കാക്കക്കുഞ്ഞിന് കൂട്ടത്തിൽ സ്ഥാനമില്ല. എല്ലാ കാക്കകളും ചേർന്ന് കുഞ്ഞിനെ പറത്താൻ നോക്കും. കൂട്ടത്തിൽ ദുർബ്ബലനെ കൊത്തിക്കൊല്ലും. അപ്പോഴും കാക്കകൾ യോഗം കൂടി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമത്രേ. സൂത്രക്കാരനായ കാക്കയെക്കുറിച്ച് ഒരു പാട്ടുണ്ട്. "അയ്യപ്പൻ്റമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിലിട്ടു മുങ്ങാപ്പിള്ളേർ മുങ്ങിയെടുത്തു തട്ടാപ്പിള്ളേർ തട്ടിയെടുത്തു അയ്യോ കാക്കേ പറ്റിച്ചോ നിന്നുടെ കൈയിലെ നെയ്യപ്പം." ആരെങ്കിലും ആക്രമിച്ചു കൊന്നില്ലെങ്കിൽ കാക്കയ്ക്ക് മരണമില്ല എന്നൊരു വിശ്വാസമുണ്ട്. സ്വാഭാവികമരണം കാക്കയ്ക്ക് നൂറു വയസ്സു കഴിഞ്ഞേ ഉണ്ടാകുവത്രേ. " |
..Link | |
| 12 | കമലപ്പരുന്ത് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഓരോ നാട്ടിലും ഓരോ പേരാണ് കമലപ്പരുന്തിന്. ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം നാമഭേദങ്ങൾ ലോകത്തിൽതന്നെ മറ്റൊരു പ...
"ഓരോ നാട്ടിലും ഓരോ പേരാണ് കമലപ്പരുന്തിന്. ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം നാമഭേദങ്ങൾ ലോകത്തിൽതന്നെ മറ്റൊരു പക്ഷിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാഹിയിൽ 'ഗരുഡ'നെന്ന് വിളിക്കുന്നു. പുറംകടലിൽ ഐശ്വര്യം വിതറുന്ന ഈ പക്ഷി ഇനി ഇവിടെ ഒന്നോ രണ്ടോ എണ്ണമേ ബാക്കിയുള്ളൂവെന്ന് തുറയിലെ പഴമക്കാർ പറയുന്നു. അഴീക്കലഴിപ്രദേശത്ത് 'മഗണിയനെ'ന്നാണിതിന് പേര്. മാട്ടൂൽ കടപ്പുറത്ത് 'കൂവാച്ചിമാതൻ', ഏഴിമലയിലും എട്ടിക്കുളത്തും 'കിടിയൻ'. തൊട്ടടുത്ത് രാമന്തളിയിൽ "മീൻചാടി'യാണിത്. പയ്യന്നൂരിലും കുഞ്ഞിമംഗലത്തും "മരീത്തലച്ചി' (മരീത്തലച്ചി ചിലയിടങ്ങളിൽ വേഴാമ്പലാണ്. തലയിൽ മരിക കമിഴ്ത്തിയ ആ പുരാവൃത്തവും പ്രസിദ്ധമാണല്ലോ) ഇടയിലക്കാട് ഭാഗങ്ങളിൽ 'മീൻകണ്ണി'. തൃക്കരിപ്പൂർ കടപ്പുറത്തും ബേക്കലം കടപ്പുറത്തും 'കമല'. പീലിക്കോട് നീലേശ്വരം ഭാഗങ്ങളിൽ 'കാനാക്കാൻ' 'വൈറ്റ് ബല്ലീഡ് സീ ഈഗിൾ' എന്ന ഇംഗ്ലീഷ് നാമത്തിന്റെ തർജ്ജമയായി 'വെള്ളവയറൻ കടൽപ്പരുന്ത്' എന്ന പേരാണ് മലയാളത്തിലെ പക്ഷിശാസ്ത്രപുസ്തകങ്ങൾ ഈ പക്ഷിക്ക് നൽകിയിരിക്കുന്നത്. മീൻചാടി, മീൻകണ്ണി തുടങ്ങിയ പേരുകൾ കടൽപ്പരുന്തിൻ്റെ ഇരതേടലിന്റെ സ്വഭാവവും സൂക്ഷ്മതയും വ്യക്തമാക്കുന്നു. 'കൂവാച്ചിമാതൻ', 'കാനാക്കൻ' എന്നീ പേരുകൾ ഇവയുടെ കൂകി വിളിക്കുന്ന ശബ്ദംമൂലം വന്നതാണ്. രാവിലെ ഇവ ശബ്ദിച്ചാൽ അന്ന് ധാരാളം മീൻ കിട്ടുമെന്നാണ് തുറയുടെ വിശ്വാസം. കളനാട്-കാസർഗോഡ് ഭാഗങ്ങളിൽ 'മുക്കുവൻ്റച്ഛൻ' എന്നും ഈ പക്ഷിയെ വിളിക്കുന്നു - ഐശ്വര്യം വിളിച്ചറിയിക്കുന്ന പിതൃക്കളുടെ സ്മരണ. ഉഗ്രവിഷമുള്ള കടൽപ്പാമ്പുകളാണ് ഇവയുടെ പ്രധാന ആഹാരം. ഏരി, കോളോൻ തുടങ്ങിയ വലിയ കടൽമീനുകളെയും കടൽഞണ്ടുകളെയും ഇവ ഭക്ഷിക്കാറുണ്ട്. ഉൾനാടൻ ജലാശയങ്ങളിലും ഇവ മീൻ പിടിക്കാനിറങ്ങാറുണ്ട്. കാലവർഷം കഴിഞ്ഞ് ശാന്തമാകുന്നതോടെ ചേറടിഞ്ഞ് കടൽ കൂടുതൽ സമ്പുഷ്ടമാവുന്നു. കടൽപ്പാമ്പുകൾ സമുദ്രോപരിതലത്തിൽ പൊങ്ങിവരുന്നത് ഇക്കാലത്താണ്. ആകാശത്ത് ചുറ്റിപ്പറക്കുന്ന കമലപ്പരുന്ത് അതിൻ്റെ കണ്ണിൽപ്പെടുന്ന പാമ്പിനുനേരേ ചിറകുകൾ പൂട്ടി ചാട്ടുളിപോലെ കുതിക്കുന്നു. ഇരയെ കാലിലൊതുക്കി സ്ഥിരം ഇരിപ്പിടമായ മരത്തിലേക്കു പറക്കുന്നു. അവിടെവെച്ച് മാംസം മാത്രം പിച്ചിച്ചീന്തി തിന്നും. എല്ലും മുള്ളും കീഴ്പ്പോട്ടിടും. കടൽപ്പരുന്തിൻ്റെ വിശ്രമകേന്ദ്രമായ മരങ്ങളുടെ കീഴിൽ പാമ്പുകളുടെ അസ്ഥിയും മീൻമുള്ളും ഞണ്ടിൻ്റെ തോടുമെല്ലാം ചിതറിക്കിടക്കുന്നതു കാണാം. കടൽപാമ്പിനെ തെറ്റിയെടുത്തു പറക്കുന്ന പരുന്തിൽനിന്നും രക്ഷപ്പെടാൻ പാമ്പ് പുളയുകയും കൊത്താനായുകയും ചെയ്യുമല്ലോ. അപ്പോൾ കമലപ്പക്ഷി കൊക്കു താഴ്ത്തി പാമ്പിൻ്റെ തലയ്ക്കു മുകളിൽ എന്തോ മന്ത്രം ജപിക്കുമെന്നാണ് ബേക്കലത്തെ മുക്കുവർ പറയുന്നത്. അതോടെ പാമ്പ് നിശ്ചലമാവുന്നു. 'കമലമന്ത്രം' ജപിച്ചാണ് പാമ്പിനെ നിർവ്വീര്യമാക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം." |
..Link | |
| 13 | ഓണപ്പൂക്കളം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ചെത്തി, മന്ദാരം, പവിഴമല്ലി, നന്ത്യാർവട്ടം, ചെമ്പരത്തി തുടങ്ങിയവ ഏതു തൊടിയിലുമുണ്ടാകും. ഇവ സമൃദ്ധമായി ഓണക്കാലത്തു ...
" ചെത്തി, മന്ദാരം, പവിഴമല്ലി, നന്ത്യാർവട്ടം, ചെമ്പരത്തി തുടങ്ങിയവ ഏതു തൊടിയിലുമുണ്ടാകും. ഇവ സമൃദ്ധമായി ഓണക്കാലത്തു പൂക്കുകയും ചെയ്യും. എങ്കിലും കുട്ടികൾ പൂക്കളത്തിനുവേണ്ടി സംഭരിക്കുന്ന പൂക്കൾ മിക്കവാറും ഈയിനങ്ങളിൽ പെട്ടവയല്ല. ഇവയുടെ ഇതളുകളുടെ വലിപ്പം കൂടുതലാണ്. ഇവയാണെങ്കിൽ വേഗത്തിൽ പറിച്ചെടുത്തു സമയം ലാഭിക്കാം. എന്നിട്ടും ഈ പൂക്കളെയെല്ലാം ഒട്ടൊക്കെ അവഗണിച്ച് തുമ്പ, മുക്കുറ്റി, കൊങ്ങിണിപ്പൂവ്, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നീ പേരുകളിലറിയപ്പെടുന്ന വളരെ ചെറിയ വലിപ്പമുള്ള പൂക്കൾ പറിക്കാനാണ് അവർ സമയം കളഞ്ഞിരുന്നത്. ഇവയൊന്നും വേഗം പൊട്ടിച്ചെടുക്കാൻ ആവില്ല. ഇവയെല്ലാം നുള്ളിയെടുക്കണം. തലേ ദിവസം പൂക്കൾ ഓരോന്നായി നുള്ളിയെടുത്ത് ഇലക്കുമ്പിളിലാക്കി അടുത്ത ദിവസം രാവിലെ ഉപയോഗിക്കാനായി വെള്ളം തളിച്ചുവെക്കുന്നു. ഓരോയിനം പൂവിനും പ്രത്യേകം പ്രത്യേകം ഇലക്കുമ്പിളുകളുണ്ടാകും. ചെറിയ പൂക്കൾ നുള്ളുമ്പോൾ ധാരാളം സമയം ആവശ്യമായി വരുന്നതിനാൽ അതൊരു പ്രധാന ജോലിയായി മാറുന്നു. അന്നെല്ലാം വേഗം വളരെക്കുറഞ്ഞ സാമൂഹ്യകാലവും വ്യക്തിസമയവും ആണ് ഉള്ളത്. ഈ ഘടകം വിദ്യാഭ്യാസരീതിയും സാമൂഹ്യഘടനയും മാറിയതോടെ വ്യത്യാസപ്പെട്ടു. മേഞ്ഞു നടക്കാൻ അന്നുണ്ടായിരുന്ന പുൽമേടുകളും ഇല്ലാതായി. അതോടെ സ്ഥലവും കാലവും മാറി. വീട്ടിലെ സ്ഥലകാലങ്ങളിൽ കുട്ടികൾ ഒതുങ്ങി, സ്ഥലകാലങ്ങളുടെ വിസ്തൃതി നഷ്ടപ്പെട്ടു. സാമൂഹ്യമാറ്റത്തിൻ്റെ അനിവാര്യതയാണത്. പൂക്കൾ തേടി നടന്നിരുന്ന കുട്ടികൾ പ്രകൃതിയുമായി സ്നേഹ ബന്ധം പുലർത്തിയിരുന്നു. ഒപ്പംതന്നെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയും വളർന്നിരുന്നു. അവരൊരുമിച്ചു പൂ പറിക്കാൻ പോയി. കിട്ടിയ പൂക്കൾ പങ്കുവെക്കുകയും അത് സ്വന്തം വീട്ടുമുറ്റത്തു പൂക്കളമാക്കി മാറ്റുകയുമായിരുന്നു, പതിവ്. പങ്കുവെക്കാനുള്ള ഒരു മാനസികഭാവം അതിലൂടെ അറിയാതെതന്നെ കുട്ടികൾ ആർജ്ജിക്കുന്നു. എല്ലാവരും ഒരുപോലെ എന്നു പാടാൻ പിന്നെ പ്രയാസമില്ല. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് ഒരുക്കിയിരുന്നത്. വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങളായിരിക്കും പ്രധാനം. ഈ വിധ ആകൃതികൾ ഭൂമിയുടെയും കാലത്തിൻ്റെയും ഉർവ്വരതയുടെയും ചിഹ്നങ്ങളായി മിക്കവാറും എല്ലാ നാടൻ കലകളിലും പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ഇവയുടെ ദൃശ്യതാളത്തിലുള്ള ക്രമീകരണം അലങ്കാരധോരണിയിൽ പ്രധാനമാണ്. ഭൂമിയെ അലങ്കരിക്കുന്നവയാണിവ. ഗുപ്തജ്ഞാനമുൾക്കൊള്ളുന്ന മന്ത്ര-തന്ത്ര-യന്ത്രവിധികളിൽ കളം വരയ്ക്കാറുണ്ട്. അതിലും അടിസ്ഥാന രൂപങ്ങൾ ജ്യോമിട്രിക് ആകൃതികളാണ്. അവയെല്ലാം ഉന്നത പൗരോഹിത്യത്തിന്റെയും രഹസ്യാത്മകതയുടെയും മേഖലകളിൽ നിലകൊള്ളുമ്പോൾ പൂക്കളംപോലുള്ളവ കുട്ടികളുടെയും സ്ത്രീകളുടെയും പൗരോഹിത്യത്തിൽ നടക്കുന്ന ഗാർഹികക്രിയകളാണ്. ചിങ്ങമാസത്തിൽ അത്തം മുതലുള്ള പത്തു നാളുകളിൽ ഓരോ ദിവസവും പൂക്കളമുണ്ടാക്കുന്നു. പൂവ് പരിപൂർണ്ണ അനിത്യത പ്രകടിപ്പിക്കുന്ന മാദ്ധ്യമമാണ്. ഒരു കാറ്റു വന്നാലോ മഴയുണ്ടായാലോ പൂക്കളം നഷ്ടമാകും. ധാരാളം സമയമദ്ധ്വാനിച്ച് ശേഖരിച്ചെടുക്കുന്ന പൂക്കളുപയോഗിച്ചുണ്ടാക്കുന്ന കളത്തിൻ്റെ ഈ അനിശ്ചിതത്വവും നൈമിഷികതയും ഫോക് കലകളിൽ കാണുന്ന അനിത്യ-നൈമിഷിക ഘടകംതന്നെയാണ്. മണിക്കൂറുകൾകൊണ്ടു നിർമ്മിച്ച് ആവശ്യം കഴിഞ്ഞ് മായ്ച്ചുകളയുന്ന കളങ്ങളുടെ അസ്തിത്വസ്വഭാവംതന്നെ ഇതിലും കാണാം. മറ്റു കളങ്ങൾപോലെ പൂക്കളത്തിലും അന്തർലീനമായി നൈമിഷികത നിൽക്കുന്നു. പൂക്കളമുണ്ടാക്കുന്നു, എന്നാൽ മായ്ച്ചു കളയുന്നില്ല. പക്ഷേ, ഏതു നിമിഷവും കാറ്റിലോ, മഴയിലോ പെട്ട് സ്വത്വം നഷ്ടപ്പെടാനുള്ള സാദ്ധ്യത അത് അന്തർലീനമായിപ്പേറുന്നു. മനുഷ്യജന്മത്തിന്റെ അനിശ്ചിതത്വംപോലെ, സ്വർഗ്ഗത്തെ വെല്ലുന്ന ഭരണം കാഴ്ചവെച്ച മഹാബലിക്ക് പതനം സംഭവിച്ചപോലെ, കാറ്റോ മഴയോ ഏതു നിമിഷം വേണമെങ്കിലും വഞ്ചിച്ചേക്കാം.പൂക്കളത്തിൽ തിരുവോണദിവസം തുമ്പക്കുടവും കുരുത്തോലത്തണ്ടുകളും ചെത്തിപ്പൂവുമാണുള്ളത്. കേരളത്തിൻ്റെ വർണ്ണബോധനത്തിൽ അഞ്ചെണ്ണമാണ് മുന്നിട്ടു നിൽക്കുന്നത്. പച്ച, മഞ്ഞ, ചുമപ്പ്, വെള്ള, കറുപ്പ്. ഇതിൽ കുറുപ്പ് ഒഴിച്ചെല്ലാം തിരുവോണത്തിൻ്റെ പൂക്കളത്തിൽ ദൃശ്യമാണ്. അത്തം മുതൽ തിരുവോണത്തലേദിവസം വരെയുള്ള പൂക്കളത്തിൽ നിരവധി നിറങ്ങളുണ്ടാകും. അതിൽ കറുപ്പിനോട് അടുക്കുന്ന നീല കാക്കപ്പൂ ഒരിനം ആകാറുണ്ട്. " |
..Link | |
| 14 | ആവിചികിത്സയും മറ്റുചികിത്സാവിധികളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“കാണിക്കാരുടെ ഇടയിൽ പലതരം ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നടത്തി വന്നിരുന്ന ആവിചികിത്സ ഇന്നു ചിലയിടങ്ങളിലെങ്കിലും വേരറ്റു പ...
“കാണിക്കാരുടെ ഇടയിൽ പലതരം ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നടത്തി വന്നിരുന്ന ആവിചികിത്സ ഇന്നു ചിലയിടങ്ങളിലെങ്കിലും വേരറ്റു പോകാതെ നില്ക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഞാറനീലിയിലെ സൂര്യൻ കാണിക്ക് (ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല) ആവിചികിത്സയുടെ അറിവു പകർന്നത് അദ്ദേഹത്തിൻ്റെ മുത്തപ്പൻമാരായിരുന്നു. കുടിയിൽനിന്ന് അല്പം അകലെ ആവിപ്പുര കെട്ടി അനേകം രോഗികൾക്ക് ആശ്വാസം നല്കിയ കഥ 1988-ലാണ് പറഞ്ഞത്. രണ്ടു തട്ടുകളിലായി കെട്ടുന്ന ആവിപ്പുരയിൽ രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് ആവി ഏൽക്കാനുള്ള എല്ലാ സംവിധാനവും ഉണ്ട്. മുകളിലത്തെ അറയിൽ രോഗിക്ക് ഇരിക്കാൻ പീഠമുണ്ട്. അതിനു താഴെ ആവി വരാനുള്ള ഈറക്കുഴൽ കീഴറയിലെ അടുപ്പിൽനിന്നും ഘടിപ്പിച്ചിരിക്കുന്നു. കീഴറയിലെ കലത്തിൽ ഔഷധദ്രവ്യങ്ങളിട്ട് വെള്ളം തിളയ്ക്കുമ്പോൾ അതിൽനിന്നും വമിക്കുന്ന ആവി കുഴലിലൂടെ മുള കൊണ്ടു തീർത്ത പീഠത്തിനു താഴെ വന്നുതട്ടി ചിന്നിച്ചിതറിയ ശേഷം വിടവുകളിലൂടെ രോഗിക്ക് അസഹ്യത തോന്നാത്ത വിധം കടത്തി വിടുകയാണ് ചെയ്യുന്നത്. ആസനസ്ഥനായിരിക്കുന്ന രോഗിക്കു ചുറ്റും ഈറകൊണ്ടു മെനഞ്ഞ, ചാണകം മെഴുകിയ ഒരു വലിയ വൃത്താകൃതിയിലുള്ള കവചംകൊണ്ട് മറച്ച് ആവി അതിനുള്ളിൽ നില്ക്കത്തക്ക രീതിയിൽ തുണികൊണ്ടു മുകൾഭാഗം മൂടുന്നു. കരിംകിഴങ്ങ്, കീരിക്കിഴങ്ങ്, വലിയ അരയൻ, ചെറിയ അരയൻ, ചിലന്തിക്കിഴങ്ങ്, മഞ്ഞവള്ളി, താന്നിക്ക, കടുക്ക, കാഞ്ഞിരപ്പട്ട, വാതംപറത്തി തുടങ്ങിയ 68 മരുന്നുകൾ ചേർത്തു തിളപ്പിക്കുന്ന ആവി രോഗിയുടെ സഹനശക്തിക്കനുസരിച്ച് ഒരു ദിവസം 15 മുതൽ 40 മിനിറ്റു വരെ ഏല്പിക്കുന്നു. മാറാത്ത പലതരം ത്വഗ്രോഗങ്ങൾക്കും വിഷബാധയേറ്റ് ഉണ്ടാകുന്ന ത്വഗ്രോഗങ്ങൾക്കുമാണ് പ്രധാനമായും ഈ ചികിത്സ നടത്തുന്നത്. ദൂഷിതമായി, സർവ്വശരീരസ്ഥമായി ഓടുന്ന രക്തത്തെ ശുദ്ധീകരിക്കുകയാണ് ഈ ചികിത്സയുടെ മുഖ്യ ഉദ്ദേശ്യം എന്നാണ് സൂര്യൻകാണി പറഞ്ഞത്. സോറിയാസിസ്സ് പിടിപെട്ട രോഗികൾക്ക് ഈ ചികിത്സ ആശ്വാസം നല്കുന്നതായിട്ടാണു പറയുന്നത്. സൂര്യൻ കാണിക്കൊപ്പം മണ്ണടിഞ്ഞുപോയ ഈ ചികിത്സാരീതി പരിരക്ഷിച്ച് ഇന്നും രോഗികൾക്ക് ആശ്വാസം പകരുന്നത് അദ്ദേഹത്തിന്റെതന്നെ കുടുംബാംഗമായ അപ്പുക്കുട്ടൻകാണിയാണ്. വിഷചികിത്സയും ഔഷധസസ്യങ്ങളും കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റും ആനയുടെ ചവിട്ടേറ്റുമാണ്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ കാണിക്കാർക്കിടയിലെ പ്ലാത്തി (വൈദ്യൻ) രൂപപ്പെടുത്തിയിട്ടുള്ള പലതരം ചികിത്സാരീതികളുണ്ട്. ഇതിൽ മരുന്നും മന്ത്രവും ചാറ്റും എല്ലാം ഒരുമിച്ചും, വെവ്വേറെയും നടത്താറുണ്ട്. വിഷക്കല്ലു വഴിയും വിഷമിറക്കുന്ന പ്രയോഗം ഇന്ന് കാണിക്കാർക്കിടയിൽ കാണാം. വിഷക്കല്ലിൻ്റെ നിർമ്മാണം വളരെ പ്രയാസമേറിയതാണെങ്കിലും വിഷക്കല്ല് കടിവായിൽ വച്ച് വിഷം ചോർത്തിയെടുത്ത് ജീവൻ തിരിച്ചു കിട്ടിയവർ അനവധിയാണത്രേ. വിഷക്കല്ലിൻ്റെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ചില പ്രധാന ദ്രവ്യങ്ങളാണ് നദിക്കരയിൽനിന്നു കിട്ടുന്ന വെള്ളാരംകല്ല്, തുളസിയില, തുമ്പയില, പെരുംതുമ്പയില, വെറ്റില, വലിയ അരയൻ, ചുവന്ന അകിൽ, അണലിവേഗം തുടങ്ങിയവ. അരച്ചും, പുടപാകം ചെയ്തും ഒരു പ്രത്യേകരീതിയിൽ ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകളെ ഒരു കല്ലിൻ്റെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഒരു കല്ലിന് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ തൂക്കം ഉണ്ടാവും. കടിവായിൽ കല്ല് വെക്കുമ്പോൾ അത് ഒട്ടിപ്പിടിക്കും. തുടർന്ന് മന്ത്രോച്ചാരണം നടത്തും. വിഷാംശം വലിച്ചെടുത്തു കഴിയുമ്പോൾ കടിവായിൽ നിന്ന് കല്ല് താനേ വീഴും. താഴെവീണ കല്ല് ഉടൻ ശുദ്ധിയാക്കാൻ രണ്ടു മണിക്കൂർ നേരം പശുവിൻപാലിൽ ഇട്ട് വയ്ക്കുകയാണ് പതിവ്. പിന്നെ പുറത്തെടുക്കുന്ന കല്ല് ഉണക്കിയശേഷം ഭസ്മത്തിലോ കഞ്ചാവിന്റെ ഉണങ്ങിയ ഇലയിലോ പുകയിലയിലോ സൂക്ഷിച്ചുവെക്കുന്നു. കല്ലിന്റെ വീര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഇരുപതു പ്രാവശ്യംവരെ ഒരു കല്ല് വിഷമിറക്കാൻ ഉപയോഗിക്കാം. കാണിക്കാർ വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചെറിയ അരയൻ, വലിയ അരയൻ, കറ്റുൽവയണ തുടങ്ങിയവ. 1987 മുതൽ നടത്തിയ പഠനങ്ങളിൽനിന്ന് കേരളത്തിലെ ആദിവാസികൾ ഉപയോഗിക്കുന്ന 500-ൽപ്പരം ഔഷധസസ്യങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ഉപയോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ നൂറോളം ഒറ്റമൂലികൾ കാണിക്കാർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളാണ്. ഇതിൽ പ്രധാനപ്പെട്ട ചില ഔഷധ സസ്യങ്ങളാണ് ആരോഗ്യപ്പച്ച, അമൃതപാല, പാലകൻ, മൂക്കെരിവള്ളി, ചെറിയ അരയൻ, വലിയ അരയൻ, വാഴവള്ളി, വാതംപറത്തി, മരപ്പനക്കിഴങ്ങ്, ചിലന്തിക്കിഴങ്ങ്, നിലംപുന്ന, കുറവൻ കണ്ടമൂലി, പൂതച്ചട, ശതാവരി, മഞ്ഞവള്ളി, മുറികൂട്ടി, എല്ലൂറിപ്പട്ട, അണലിവേഗം തുടങ്ങിയവ. ഒരുകാലത്ത് കാട്ടുകിഴങ്ങുകളും കാട്ടിലെ കായ്കനികളും കാണിക്കാരുടെ പ്രധാനപ്പെട്ട ആഹാരങ്ങളായിരുന്നു. ഇവയിൽ പലതും ലഭ്യതയനുസരിച്ച് വിരളമാണെങ്കിൽപോലും ഇന്നും അവർ ഉപയോഗിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ചില വൃക്ഷലതാദികളാണ് മലവെട്ടി, വെട്ടി, ആയതെങ്ങ്, ആഞ്ഞിലി, കാട്ടുപ്ലാവ്, മൂട്ടിക്കായ്, മുള, കുളമാവ്, മൊരട്, പുല്ലാന്നി, ചൂണ്ടപ്പന, വാഴവള്ളി, കളങ്ങ, കരിംകിഴങ്ങ്, കാട്ടുകാച്ചിൽ, കവലാൻ, നൂറാൻ, നെടുവാൻ, നൂലി, കാരയ്ക്ക, നെല്ലി, പറണ്ട, കുടംപുളി, കാട്ടുമാവ്, കാട്ടുപാവയ്ക്ക, കല്ലുവാഴ, ഈന്തി, കൊറണ്ടി, കാട്ടാളൻ ചേമ്പ്, തൊണ്ടി, ഞാവൽ, താന്നി, ആരോഗ്യപ്പച്ച തുടങ്ങിയവ. നദികളിൽനിന്നും കുളങ്ങളിൽനിന്നും മീൻ പിടിക്കാനും പല സസ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിനു പട്ടയും ഇലയും കായും എല്ലാം ഉപയോഗിക്കുന്നു. ഇവ ചതച്ച് വെള്ളത്തിൽ ഇട്ടാണ് മീനിനെ പിടിക്കുന്നത്. ഇതിനുപയോഗിക്കുന്ന ചില സസ്യങ്ങളാണ് ഈഞ്ച, പീലിവാക, നീർവാളം, അയ്കുട്ടി തുടങ്ങിയവ. ഇതിനു പുറമേ കാണിക്കാർക്കു സാമ്പത്തികലാഭം ഉണ്ടാക്കി ക്കൊടുക്കുന്ന വന്യമായുള്ളതും കൃഷി ചെയ്യുന്നതുമായ ഒട്ടനവധി സസ്യങ്ങൾ വേറെയുമുണ്ട്. സാമ്പത്തികലാഭം നേടിക്കൊടുക്കുന്നവയിൽ പ്രധാനപ്പെട്ടവയാണ് ചീവയ്ക്ക, ഈഞ്ച, ആഞ്ഞിലി, മുള, കറുത്ത കുന്തിരിക്കം, വെളുത്ത കുന്തിരിക്കം, ഈറ, ചൂരൽ, വയണ, കസ്തൂ രിമഞ്ഞൾ, കാട്ടേലം, നെല്ലി, പറണ്ട, കൊടംപുളി തുടങ്ങിയവ. കാണിക്കാർ ഇന്ന് വ്യാപകമായി കൃഷിചെയ്തുവരുന്ന സസ്യയിനങ്ങളിൽ പ്രധാനപ്പെട്ട ചിലതാണ് ചീര, ചേന, പറങ്കിമാവ്, പുറുത്തി ചക്ക, കമുക്, പ്ലാവ്, കാന്താരിമുളക്, തെങ്ങ്, ചേമ്പ്, റബ്ബർ, കുരുമുളക്, മഞ്ഞൾ, മരച്ചീനി, മുരിങ്ങ, വാഴ, പയറ്, ഇഞ്ചി തുടങ്ങിയവ. ഇതിനു പുറമേ ഇന്ധനമായി കാണിക്കാർ സാധാരണയായി ഉപയോഗിക്കുന്ന ചില വൃക്ഷലതാദികളാണ് വാക, ഏഴിലംപാല, പറങ്കിമാവ്, ആഞ്ഞിലി, മുള്ളുവേങ്ങ, പേഴ്, തമ്പകം, കുണ്ടളപ്പാല, മരുത് തുടങ്ങിയവ.” |
..Link | |
| 15 | ഔഷധസസ്യഭാഗങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ a. സസ്യങ്ങളുടെ പൂർണ്ണമായ ബാഹ്യരൂപം പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ചെറുസസ്യങ്ങളായ ലൈക്കനുകൾ അവയുടെ രൂപത...
“ a. സസ്യങ്ങളുടെ പൂർണ്ണമായ ബാഹ്യരൂപം പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ചെറുസസ്യങ്ങളായ ലൈക്കനുകൾ അവയുടെ രൂപത്തിലും ഉപയോഗത്തിലും സാമ്യത നല്കുന്നു. അട്ടപ്പാടിയിലെ ആദിവാസികൾ ഹൈഫോട്രക്കീന, സാനോപാർമേലിയ പാർമേലിയ തുടങ്ങിയ ലൈക്കനുകൾ പാറയിൽനിന്നു ചുരണ്ടിയെടുത്ത് ചുണങ്ങുവന്നാൽ എണ്ണ കാച്ചി ഉപയോഗിക്കുന്നു. വെള്ളച്ചുണങ്ങിന് 'വെള്ളപ്പുള്ളി'യെന്ന ലൈക്കനും കരിംചുണങ്ങിന് 'കരിമ്പുള്ളി' എന്ന ലൈക്കനും ഉപയോഗിക്കണമെന്നാണ് അവരുടെ അഭിപ്രായം. 'മരഗഞ്ചി' എന്നു പേരായ മറ്റൊരു ലൈക്കൻ (Ushea sp.) മരത്തിൽ നിന്ന് ജഡപോലെ താഴേക്കു തൂങ്ങിക്കിടക്കുന്നതാണ്. അതിനാൽ ഈ സസ്യമുപയോഗിച്ച് എണ്ണ കാച്ചിയാൽ സമൃദ്ധമായി മുടി വളരുമെന്നാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ വിശ്വാസം. ഗരുഡപ്പച്ച, കൽത്താമര, കൽജഡൈ (Selagneilla involvense) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു പന്നൽച്ചെടിയുണ്ട്. പാറപ്പുറത്ത് സമൃദ്ധമായി വളരുന്ന ഇത് സമൂലവും ശിവൻജഡൈ, മരജഡൈ എന്നറിയപ്പെടുന്ന ഹുപ്പേഴ്സിയയും ചേർത്തു കാച്ചിയ എണ്ണ പുരട്ടിയാൽ ആ സസ്യങ്ങളെപ്പോലെതന്നെ മുടി തഴച്ചുവളരുമെന്ന വിശ്വാസം അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികളുടെ ഇടയിലുണ്ട്. b. വേര്, കിഴങ്ങ് സസ്യങ്ങളുടെ വേരിൻ്റെ രൂപത്തിന് സാമ്യമുള്ള ചില കാട്ടറിവുകളുമുണ്ട്. ചിറ്റമൃതിൻ്റെ വായവമൂലങ്ങൾ നീണ്ട് മുടിപോലുള്ളതാണ്. ഇത് മുടിയിൽ കെട്ടിവച്ച് ഉറങ്ങിയാൽ അതുപോലെ മുടി വളരുമെന്നാണ് അട്ടപ്പാടിയിലെ മുഡുഗപെൺകുട്ടികളുടെ വിശ്വാസം. ചിലന്തിവിഷത്തിന് ചിലന്തിച്ചെടി (Hemiomtis Cerifalia)യുടെ വേര് ഉപയോഗിക്കുന്നു. വിരലുകൾപോലുള്ള ശതാവരിയുടെ വീർത്ത കിഴങ്ങുകൾ കൈകാൽ വിരലുകൾ വീങ്ങുമ്പോൾ കാടർ അരച്ചുപുരട്ടുന്നു. c. കാണ്ഡം മാംസളമായ കാണ്ഡഭാഗമുള്ള കള്ളിമുൾച്ചെടികളെ കത്താളെ എന്നാണ് ഇരുളർ വിളിക്കുന്നത്. നീരുവന്നു വീർത്ത ഭാഗങ്ങളിൽ ഇത്തരം ചെടികളുടെ തണ്ട് ചതച്ചു പുരട്ടുന്നു. ചതുരാകൃതിയോടു കൂടിയ ഏതാണ്ട് ചതഞ്ഞരഞ്ഞപോലെ തോന്നിക്കുന്ന ചങ്ങലം പരണ്ട(ചവെള്ളി)യെ (Vitis quadrangulasis) ചതവുള്ള ഭാഗങ്ങളിൽ ഇരുളർ അരച്ചുപുരട്ടുന്നു. d. തൊലി വൃക്ഷങ്ങളുടെ പരുപരുത്ത തൊലിക്കും രോഗചികിത്സയ്ക്കുമുണ്ട് ചില സാമ്യതകൾ. ചൊറിപിടിച്ചതുപോലെ നേർത്ത തൊലികൾ അടർന്നു വരുന്ന രൂപത്തിലുള്ള കടലാവണക്കിൻ്റെ തൊലി ചൊറി, ചിരങ്ങ് എന്നിവയ്ക്ക് ചതച്ചരച്ചു പുരട്ടുന്നത് ഇരുളരുടെ ഇടയിൽ സർവ്വസാധാരണമാണ്. ഇരൂളിൻ്റെ തൊലിക്കും മുഡുഗരുടെ ഇടയിൽ ഈ പ്രയോഗമുണ്ട്. e. ഇലകളുടെ രൂപം, സ്വഭാവം പട്ടിച്ചെവി (Heniountis Cerifalia) എന്നറിയപ്പെടുന്ന പന്നലിന്റെ ഇലയ്ക്ക് പട്ടിയുടെ ചെവിയുടെ ആകൃതിയായതിനാലാണത്രേ പട്ടികടിച്ചാൽ ഇടുക്കിയിലെ മുതുവാൻമാർ കടിയേറ്റ ഭാഗത്ത് ഈ സസ്യം സമൂലം അരച്ചു പുരട്ടുന്നത്. കെല്ലോല മരയോല (Drynaria Quericifolia) എന്നിങ്ങനെ അറിയപ്പെടുന്ന മരപ്പന്നലിന് ചെവിക്കുടയോടു സാമ്യമുള്ള ഇലകളുണ്ട്. ഇതിന്റെ കിഴങ്ങരച്ചെടുത്ത് എണ്ണകാച്ചിയത് ചെവിവേദനയ്ക്ക് ഉത്തമ മാണെന്ന് മലസർ, കാടർ, മുഡുഗർ തുടങ്ങിയ ആദിവാസികൾ സാക്ഷ്യം വഹിക്കുന്നു. വെള്ളിലയുടെ സവിശേഷമായ വെള്ളനിറം വെളുത്ത ചുണങ്ങിനെ മാറ്റുമെന്ന് കുറിച്യർ വിശ്വസിക്കുന്നു. ചേനയിലയുടെ തണ്ടായ ചേനത്തണ്ടിന് അണലിവർഗ്ഗത്തിലുള്ള പാമ്പുകളുമായി രൂപസാമ്യമുള്ളതിനാൽ അവയുടെ കിഴങ്ങുകൾ ഇത്തരം പാമ്പുകളുടെ വിഷത്തിനെതിരായി ഉപയോഗപ്പെടുത്തുന്നു. f. പൂക്കളുടെ രൂപം ചേമ്പുവർഗ്ഗത്തിലുള്ള സസ്യങ്ങൾക്കെല്ലാം പാമ്പിൻ്റെ ഫണത്തിനു തുല്യമായ ആകൃതിയിലുള്ള പൂക്കളാണ്. കീരിക്കിഴങ്ങ്, പാമ്പിൻകി ഴങ്ങ്, ശൂലിക്കിഴങ്ങ് എന്നീ പേരുകളിലറിയപ്പെടുന്ന അരിസീമ, അനാഫില്ലം തുടങ്ങിയ സസ്യങ്ങളുടെ വിവിധ സ്പീഷീസുകൾ വിഷ ഹാരിയായി ഉപയോഗപ്പെടുത്തുന്നു. പടംചുരുക്കി കർലകം, ഉറിതൂക്കി എന്നിങ്ങനെ അറിയപ്പെടുന്ന 'അരിസ്റ്റലോക്കിയ ടഗാല' എന്ന സസ്യത്തിന്റെ പൂക്കൾക്കുള്ള സാമ്യവും ഉപയോഗവും നാഗവുമായി ബന്ധപ്പെട്ടതുതന്നെ. വൃക്ഷങ്ങളുടെ വേരുകളിൽ പരാദമായി വളരുന്ന 'ബലനോഫോറ' എന്ന സസ്യത്തിന് മൂലക്കുരുവിനോട് രൂപ സാമ്യമുള്ളതുകൊണ്ട് ഇടുക്കിയിലെ മുതുവാന്മാർ ഉപയോഗിച്ചു വരുന്നു. കായ്കൾ കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ (വിത്ത്) സേവിക്കുന്നത് മൂത്രക്കല്ലു സുഖപ്പെടുത്തുമെന്ന് മുഡുഗർ വിശ്വസിക്കുന്നു. വിര പിരിഞ്ഞിരി ക്കുന്നതുപോലുള്ള കായ്കൾ ഉള്ള ഇടംപിരിവലംപിരിയുടെ വിത്ത് വിരശല്യത്തിന് ഉത്തമമാണെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നു. കൊന്നയുടെ കായ്കൾക്കും മൂലക്കുരുവിനുമുള്ളസാമ്യവും തത്തുല്യമായ ചികിത്സയ്ക്ക് ഇരുളരുടെ ഇടയിൽ പ്രചാരം കൊടുത്തു. സസ്യം പ്രകൃതിദത്തമായി കണ്ടുവരുന്ന സ്ഥലവും ഔഷധോപയോഗവും കല്ലുവാഴ സാധാരണയായി പാറക്കെട്ടുകളോടുകൂടിയ പ്രദേശങ്ങളിൽ ചെറുകല്ലുകൾക്കിടയിലായാണ് വളർന്നുനില്ക്കുന്നത്. അതിനാലാവാം കേരളത്തിലുടനീളമുള്ള മിക്ക ആദിവാസികളും മൂത്രക്കല്ല് സംബന്ധമായ രോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തുന്നത്. കല്ലു കൾക്കിടയിൽനിന്ന് വളർന്നുനില്ക്കുന്ന കല്ല് ഊരാക്കിയ കല്ലൂർവഞ്ചിക്കും മൂത്രക്കല്ല് ചികിത്സയിൽ സ്ഥാനമുണ്ട്. ചെളിപ്രദേശങ്ങളിൽ സദാസമയവും വെള്ളത്തിൽ വളർന്നുവരുന്ന നീർക്കുറുശ്ശിയുടെ (Luduigia Pervicious) സ്പോഞ്ചുരൂപത്തിലുള്ള വേരുകൾ വാതസംബന്ധമായ രോഗങ്ങൾക്കു മുഡുഗർ ഉപയോഗിക്കുന്നു. മേൽപ്പറഞ്ഞവയിലെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രോഗത്തിൻ്റെ സ്വഭാവം, ഔഷധസസ്യങ്ങളുടെ വാസസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.” |
..Link | |
| 16 | 'നീർ ' ച്ചൊല്ലുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"നാടോടി സാഹിത്യത്തിലെ ഏറ്റവും ജനകീയമായതും സുഗമമായ കൈമാറ്റത്തിന് വിധേയമാകുന്നതും പഴഞ്ചൊല്ലുകൾ തന്നെ. നാട്ടുജീവിതത്തി...
"നാടോടി സാഹിത്യത്തിലെ ഏറ്റവും ജനകീയമായതും സുഗമമായ കൈമാറ്റത്തിന് വിധേയമാകുന്നതും പഴഞ്ചൊല്ലുകൾ തന്നെ. നാട്ടുജീവിതത്തിലെ അലിവുള്ള അറിവുകളെ അവ അയത്നലളിതമായി കൈമാറുമ്പോൾ അതിൽ നാട്ടു തത്ത്വചിന്തയുടെ സാന്നിധ്യമുണ്ടെന്ന് പെട്ടെന്നറിയാൻ സാധിക്കുകയില്ല. 'സാഹിത്യസൗന്ദര്യശാസ്ത്രം' അതിൻ്റെ അടിയാധാരമായി പ്രവർത്തിക്കുന്നതും അറിയാൻ സാധിക്കുകയില്ല. സാഹിത്യവും തത്ത്വചിന്തയുമെല്ലാം ആധുനിക നാഗരികതകളിൽ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യപ്പെടുകയും അതിൻ്റെ അധികാരികളായി 'ഉടമകൾ' നിലനിൽക്കുകയും ചെയ്യപ്പെടുന്നു. പഴഞ്ചൊല്ലുകളാകട്ടെ ജീവിതത്തിൻ്റെ സർവ്വമണ്ഡലങ്ങളിലും (നാട്ടുജീവിതത്തിൽ) ഇടകലരുന്നു. ഉടമയും കാലവും അതിനുണ്ടാവില്ല. നീര്, വെള്ളം, മഴ തുടങ്ങിയ പദങ്ങളുടെ അർത്ഥപരിസരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പഴഞ്ചൊല്ലുകൾ ധാരാളമുണ്ട്. 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ല് നാട്ടു കൂട്ടായ്മയുടെ തത്ത്വത്തെ രൂപകവത്കരിക്കുന്നു. മനുഷ്യർ ശീലങ്ങൾക്ക് അടിമയാണ് എന്ന ആശയത്തിന്റെ ആവിഷ്കാരമാണ്. 'നായ് നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ' എന്ന ചൊല്ല്. 'കർമ്മഫലം' എന്ന പരികല്പനയെ 'ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും' എന്ന് ചൊല്ല് ഉൾക്കൊള്ളുന്നു. ഇങ്ങനെ ചൊല്ലുകൾ നാട്ടുതത്ത്വചിന്തയുടെയും നാട്ടറിവിൻ്റെയും ലോക വീക്ഷണത്തിൻ്റെയും സ്വഭാവങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്നു. “നീന്താനറിയാത്ത മാടിനെ വെള്ളം കൊണ്ടുപോകും ഒഴുക്കിനെതിരെ നീന്തുക കാക്ക കുളിച്ചാൽ കൊക്കാകുമോ? നനഞ്ഞാൽ കുളിച്ചുതന്നെ കയറണം കട്ടത്തറയിൽ മുക്കിളിയിടാനാവുമോ നടുക്കടലാണേലും നാവുനനയ്ക്കാൻ വെള്ളമില്ല വെള്ളത്തിൽ വരച്ച വര ഉമിനീരിറക്കിയാൽ ദാഹം തീരില്ല മഴയെന്തെന്നറിയാത്ത വിളവ് തള്ളമുഖം കാണാപിള്ളയും മഴമുഖം കാണാവിളയും കുംഭത്തിൽ മഴ കുപ്പയിലും പൊന്ന് നനഞ്ഞിടം കുഴിക്കരുത് കണ്ണീരിൽ വിളഞ്ഞ വിദ്യയും തണ്ണീരിൽ വിളഞ്ഞ നെല്ലും ദാ വരുന്നൊരു കലപുലിയാന (മഴ) നിറകുടം തുളുമ്പുകയില്ല കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും ചോറ് തുലാപ്പത്തുകഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം തുലാപ്പത്തു തോര പൂപ്പത്ത് നട്ടുനനയ്ക്കയും നനച്ചു പറിക്കയും. " |
..Link | |
| 17 | നരിക്കൂത്ത് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നരിക്കൂത്ത്
1.“വയനാട്ടിലെ കുറുമർ തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ നടത്തിവ രുന്ന അനുഷ്ഠാനാംശം കലർന്ന വിനോദമാണു നരിക്കൂത്ത്.
...
നരിക്കൂത്ത്
1.“വയനാട്ടിലെ കുറുമർ തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ നടത്തിവ രുന്ന അനുഷ്ഠാനാംശം കലർന്ന വിനോദമാണു നരിക്കൂത്ത്.
തങ്ങളുടെ വളർത്തുമൃഗങ്ങളെ പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നരികളെ വേട്ടയാടുന്ന ഈ കളി കളിയേക്കാൾ കൂടുതൽ കാര്യംതന്നെയാണ്. നരിയുടെ വാസസ്ഥലത്തിനുചുറ്റും കെട്ടിയിടു ന്ന വലയിൽ നരി അകപ്പെടുന്നതോടെ കുന്തവുമായി കാത്തുനി ല്ക്കുന്ന കളിക്കാർ നരിയെ കുത്തിക്കൊല്ലുന്നു. ഇതു കാണാനായി ആർപ്പുവിളികളോടെ ധാരാളം കാഴ്ചക്കാർ ചുറ്റിനും ഉണ്ടാകും.
ചെണ്ടയും തുടിയും ഒക്കെയുണ്ടാവും. കുത്തിക്കൊന്ന നരിയുടെ നാവും വാലും നഖവും അവരുടെ നായാട്ടുദേവതയ്ക്ക് അർപ്പിക്കുന്നു. ചെണ്ടയും തുടിയും നരിക്കൂത്തിനു വാദ്യങ്ങളായി ഉപയോഗിക്കും. “
2.നരിക്കൂത്ത്
“വയനാട്ടിലെ മുള്ളുവക്കുറുമർ തുടങ്ങിയ ചില ആദിവാസിവർഗക്കാരുടെ ഒരു വിനോദം. നായാട്ടിൽ സാമർഥ്യമുള്ളവരാണ് കുറുമർ, കടുവയെ വലയിൽ വീഴ്ത്തി കുത്തിക്കൊ ല്ലുന്നു. ഇത് ഒരു വിനോദമെങ്കിലും അനുഷ്ഠാനത്തിന്റെ ഗൗരവം അവർ കാണിക്കുന്നു. കടുവയെ വർഗത്തലവൻ (മൂപ്പൻ) തന്നെ കുത്തണമെന്നാണ് നിയമം. ചെണ്ടയും തുടിയും ആർപ്പും വിളിയുമെല്ലാമുണ്ടാകും.
നരിക്കൂത്തിൻ്റെ വിവരം മുൻകൂട്ടി നാടുനീളെ അറിയിക്കും. നിരവധി ജനങ്ങൾ നരിക്കൂത്ത് കാണുവാൻ വന്നു കൂടും.
നരിയുടെ ഉപദ്രവം ഉണ്ടെന്നറിഞ്ഞാൽ വല, കുന്തം തുടങ്ങിയവയുമായി കാട്ടിൽച്ചെന്ന് നരിയുടെ സങ്കേതം മനസ്സിലാക്കി, വലകൊണ്ട് ചുറ്റുംമറയ്ക്കുകയാണ് ആദ്യം ചെയ്യുക. വലയരികിൽ ചിലർ കുന്തവുമായി കാവലിരിക്കുംകൂട്ടത്തി ലൊരാൾ പൂതാടിദൈവത്തെ വിളിച്ച് ആടും, അവനാണ് നരിക്കൂത്തിന് തുടക്കം കുറിക്കുക, ഒരു വടി കാട്ടി ലേക്കെറിഞ്ഞാൽ തുടക്കമായി. എല്ലാവരും ബഹളമുണ്ടാക്കുമ്പോൾ നരിപുറത്തുചാടുവാൻ ശ്രമിക്കും. അപ്പോഴാണ് കുന്തംകൊണ്ട് കുത്തുക. കുത്തിക്കൊന്ന നരിയുടെ നാവും വാലും നഖവും അവരുടെ നായാട്ടുദേവതയ്ക്ക് അർപ്പിക്കുന്നു. “
Show more
|
..Link |
| 18 | നെകലാട്ടം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നെകലാട്ടം
1.“സദ്ഗതി പ്രാപിച്ച പരേതാത്മാക്കളാണ് നെകലുകൾ. ആത്മാവുകളെ ജീവിച്ചിരിക്കുന്നവരിൽ ആവേശിപ്പിച്ച് ഇത്തരം ആട്ട...
നെകലാട്ടം
1.“സദ്ഗതി പ്രാപിച്ച പരേതാത്മാക്കളാണ് നെകലുകൾ. ആത്മാവുകളെ ജീവിച്ചിരിക്കുന്നവരിൽ ആവേശിപ്പിച്ച് ഇത്തരം ആട്ടം നടത്തുന്നതാണ് നെകലാട്ടം. നെകലിൽ പ്രത്യക്ഷപ്പെട്ട വ്യക്തി അവിടെയുള്ള എല്ലാ ആൾക്കാരുടെയും അടുക്കലേക്കു വലിയ ശീൽക്കാരശബ്ദത്തോടെ പാഞ്ഞുചെന്ന് അരുളപ്പാടുകൾ നല്കുന്നു. പ്രാർത്ഥിച്ചു നില്ക്കുന്ന പുരുഷന്മാരുടെനേരേ നെകൽ കൈനീട്ടുന്നു. വ്രതാനുഷ്ഠാനക്കാരിൽ ഒരാൾ നെകലിൻ്റെ കൈയിൽ ഒരു പണം കൊടുക്കുന്നു. അയാൾ ആ പണംവാങ്ങി പ്രാർത്ഥിച്ചശേഷം മുകളിലേക്കെറിയുന്നു. തലയുള്ള വശം വീണാൽ അവരുടെ പ്രാർത്ഥനകളും യാചനകളും ദൈവം കൈക്കൊണ്ടു എന്നാണ് വിശ്വാസം.
അതിനുശേഷം നെകൽ ആവാഹിച്ച വ്യക്തിയുടെ രൂപവും ഭാവവും മാറുന്നു. ആർത്തട്ടഹസിച്ച് നടുമുറ്റത്തിനുചുറ്റും ആളുകളുടെ ഇടയിലൂടെ ഓടുന്നു. തുടർന്നു നെകൽ നേതാവിൻ്റെ പേര് ഉറക്കെ പറയുന്നു. ഇതാണ് നെകലാട്ടം.
നെകൽ
മരണശേഷം സദ്ഗതി പ്രാപിച്ച ആത്മാക്കൾ ദേവതാപ്രീതി നേടുന്നു വെന്നാണ് കുറിച്യരുടെ വിശ്വാസം. ഇത്തരം ദേവതകളെ അവർ കുടിലുകളിൽ കുടിയിരുത്തും. ഒരു നേതാവിൻ്റെ മരണശേഷം അടുത്ത നേതാവായി വരുന്ന ആൾ ആ തറവാട്ടിൽ ജീവിച്ചിരിക്കുന്നവരിൽ കാരണവരായിരിക്കണം എന്നില്ല. മരണശേഷം അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതു ദൈവമാണ്. ആരും പ്രതീക്ഷിക്കാത്ത ആളെയായിരിക്കും ദൈവം തെരഞ്ഞെടുക്കുന്നത്.പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ പുരുഷപ്രജകൾ ആ തെരഞ്ഞെടുപ്പ് ദിവസംവരെ ഹൃദയം നൊന്തു പ്രാർത്ഥിച്ചുകഴിയുന്നു. ഈ പ്രാർത്ഥന ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനില്ക്കുന്നു. നോയമ്പ് നോറ്റ് പ്രാർത്ഥിച്ചുകഴിയുന്ന പുരുഷപ്രജകളിൽ ആരിലെങ്കിലും നെകൽ, (മരിച്ച നേതാവിൻ്റെ ആത്മാവിൻ്റെ ആവാസശക്തി) ആവാഹിക്കുന്നതുവരെ അവർ പ്രാർത്ഥന തുടരുന്നു. ചിലപ്പോൾ നെകൽ പ്രത്യക്ഷപ്പെടുവാൻ താമസിച്ചാൽ നിർബന്ധമായും ആ തറവാട്ടിലെ പുരുഷന്മാരെല്ലാം ഉപവസിക്കണം. അപ്പോഴും നെകൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ അവർ പ്രാർത്ഥനയുടെ വിധം മാറ്റും. അതുവരെ നിന്നും ഇരുന്നും പ്രാർത്ഥിച്ചുവെങ്കിൽ അടുത്തപടി മുട്ടിന്മേൽനിന്നും കുനിഞ്ഞുമായിരിക്കും. ഇങ്ങനെയവർ മാനസികമായും ശരീരിക മായും ആകെത്തളരുമ്പോൾ അവരുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായി നെകൽ പ്രത്യക്ഷപ്പെടുന്നു. ഇതാണ് നെകലാട്ടം. “
2. നെകല്
“സദ്ഗതി പ്രാപിച്ച പരേതാത്മാക്കൾ. ദേവതാപദവി നേടിയ ആത്മാ ക്കളാണെന്നാണ് കുറിച്യർ തുടങ്ങിയ ആദിവാസികളുടെ വിശ്വാസം. ഇത്തരം ദേവതകളെ അവർ കുടിലുകളിൽ കുടിയിരുത്തും. പ്ര ത്യക്ഷത്തിൽ കാണാത്ത 'നെകലു' കൾക്ക് മദ്യം, ഇറച്ചി, മലര് തുടങ്ങി യ നിവേദ്യവസ്തുതുക്കൾ വെച്ച് പ്രാർഥിക്കും. “
Show more
|
..Link |
| 19 | പപ്പരുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പപ്പരുകളി
1.‘’തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഒരു അനുഷ്ഠാന കലയാണ് പപ്പരുകളി. ദേവീക്ഷേത്രങ്ങളിൽമാത്രം കണ്ടുവരു...
പപ്പരുകളി
1.‘’തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ ഒരു അനുഷ്ഠാന കലയാണ് പപ്പരുകളി. ദേവീക്ഷേത്രങ്ങളിൽമാത്രം കണ്ടുവരുന്ന പപ്പരുകളി, കണിയാൻ സമുദായക്കാരാണ് അവതരിപ്പിക്കുന്നത്. ഓരോ ദിക്കിലും പോയി ദാരികനെ അന്വേഷിച്ചു മടങ്ങുന്ന ദേവിയെ ബ്രഹ്മസ്ഥാനത്ത് ഇരുത്തിയശേഷമാണു പപ്പരുകളി നടത്തുന്നത്. കണിയാൻ തലയിൽ കിരീടവുംവച്ച് കരടിവാദ്യത്തിൻ്റെ താളത്തിനൊപ്പിച്ച് ദേവീപ്രതിമയ്ക്കു ചുറ്റും ചുവടുവയ്ക്കും. ചെണ്ടയും ഉപയോഗിക്കാറുണ്ട്. തികച്ചും ഹാസ്യാത്മകമാണ് ഈ നൃത്തരൂപം. ദേവിക്കു കമ്പേറ് ഉണ്ടാകാതി രിക്കാൻവേണ്ടിയാണ് ഇത് അവതരിപ്പിക്കുന്നത്. “
2.പപ്പരുകളി
“കാളിയൂട്ടുമായി ബന്ധപ്പെട്ട് ചില കാവുകളിൽ നടത്താറുള്ള അനുഷ്ഠാന നൃത്തം. വെള്ളായണി മുടി പ്പുരയിൽ പപ്പരുകളി പതിവുണ്ട്. മറ്റു കാളിക്കാവുകളിൽ വെള്ളാട്ടം കളിയാണ് നടത്തുക. അതിനു പകരമത്രെ പപ്പരുകളി അവതരിപ്പിക്കുന്ന ത്.കണിയാൻ സമുദായക്കാരാണ് ഇതിലേർപ്പെടുന്നത്. നർത്തകൻ വെള്ളമുണ്ടും പട്ടുമാണ് ഉടുക്കുക. തലയിൽ പ്രത്യേകകിരീടവും മാറിൽ മാർപ്പട്ടയും കാണാം. കരടിവാദ്യവും ചെണ്ടയുമാണ് ഇതിന് വാദ്യോപകരണങ്ങൾ “
Show more
|
..Link |
| 20 | മുടിയേറ്റ് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മുടിയേറ്റ്
1. “ഭദ്രകാളിയെ പ്രീണിപ്പിക്കുന്നതിനുനടത്തുന്ന അനുഷ്ഠാനകലാപ്രകടനമാണ് മുടിയേറ്റ്. വ്യശ്ചികമാസം മുതൽ മീനംവരെയാ...
മുടിയേറ്റ്
1. “ഭദ്രകാളിയെ പ്രീണിപ്പിക്കുന്നതിനുനടത്തുന്ന അനുഷ്ഠാനകലാപ്രകടനമാണ് മുടിയേറ്റ്. വ്യശ്ചികമാസം മുതൽ മീനംവരെയാണ് ഭദ്രകാളീക്ഷേത്രങ്ങളിൽ സാധാരണ മുടിയേറ്റ് നടത്തുന്നത്. പരമ്പരാഗത മായി മുടിയേറ്റു നടത്തിവരുന്നത് കുറുപ്പന്മാരാണ്. തിരുവിതാം കൂർപ്രദേശത്ത് ഊരാളന്മാരും മുടിയേറ്റ് നടത്താറുണ്ട്. മുടിയേറ്റിനു ചിലയിടങ്ങളിൽ മുടിയെടുപ്പ് എന്നും പേരുണ്ട്. കാളിയുടെ ഭീകരമായ മുഖവും ജടാഭാരവും മരംകൊണ്ടോ ലോഹങ്ങൾകൊണ്ടോ ഉണ്ടാക്കിയതാണ് മുടി. ഈ മുടി ഏറ്റിയാണു കാളിയായി ആടുന്നത്.
കെട്ടിയറിയിക്കലോടുകൂടിയാണു ചടങ്ങുകൾ തുടങ്ങുന്നത്. മുടിയേറ്റ് നടക്കാൻപോകുന്നുവെന്നു ഗ്രാമവാസികളെ അറിയി ക്കുന്ന ചടങ്ങാണിത്. അതിനുശേഷം കളമെഴുത്താണ്. പരമശിവൻ, നാരദൻ, ഭദ്രകാളി, ദാരികൻ, കോയിമ്പിടാരൻ, ഘണ്ടാകർണൻ, കൂളി എന്നിവരാണു പ്രധാന കഥാപാത്രങ്ങൾ. പൊതുവേ മുടിയേറ്റിന്റെ ഇതിവൃത്തത്തെ ഏഴുഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു.ശിവ-നാരദസംവാദമാണ് ആദ്യത്തെ ഭാഗം. ദാരികൻ്റെ ദുഷ്പ്രവൃത്തികളിൽനിന്നു മോചനം ലഭിക്കുവാനായി നാരദൻ ശിവനോട് അഭ്യർത്ഥിക്കുന്നതാണിത്. ദാരികൻ്റെ പുറപ്പാടാണ് അടുത്ത ചടങ്ങ്. ഇവിടെ ദാരികൻ യുദ്ധത്തിനു പുറപ്പെടുന്നതാണ്. ഭദ്രകാളിയുടെ പ്രവേശമാണ് അടുത്ത ഭാഗം. ഭദ്രകാളി യുദ്ധത്തിനു തയ്യാറായി വരുന്നു.
കോയിമ്പടാരുടെ വരവാണ് അടുത്തത്. കോയിമ്പടനായർ എത്തുന്നത് ഭദ്രകാളിയുടെ സഹായത്തിനാണ്. ഈ കഥാപാത്രം രംഗത്തുവന്നു ചില സംഭാഷണങ്ങൾ നടത്തുന്നു. അടുത്തത് കുളിയുടെ പുറപ്പാടാണ്. ഇവിടെ കൂളി പ്രവേശിക്കുന്നു. ഇതിനു ചില ഹാസ്യപ്രകടനങ്ങളുണ്ട്. അതിനുശേഷം കാളിയും ദാരികനും തമ്മിലുള്ള വെല്ലുവിളിയും യുദ്ധവുമാണ്. അതിനുശേഷം ദാരിക വധത്തിന്റെ സൂചനയായി മുടിയെടുക്കൽ. അടുത്ത ചടങ്ങ് മുടിയുഴിഞ്ഞ് ഭൂതഗണങ്ങൾക്കു ബലികൊടുക്കുന്നു. ഇതോടെ മുടി യേറ്റിന്റെ ചടങ്ങുകൾ അവസാനിക്കുന്നു.
മുടിയേറ്റിൽ ഓരോ കഥാപാത്രത്തിനും ചേരുന്ന വേഷങ്ങളാണു നല്കിയിരിക്കുന്നത്. കഥകളിയിലെ കത്തിവേഷമാണ് ദാരികന്റേത്. ഭദ്രകാളിക്കു കിരീടമുണ്ട്. മുഖത്ത് കരി തേക്കും. കറുപ്പിനു മുകളിൽ അരിമാവുകൊണ്ടു ചുട്ടികുത്തി വസൂരിക്കലപോലെ വരയ്ക്കുന്നു. വളഞ്ഞവാളാണ് ആയുധം. കിരീടം അർധവൃത്താകൃതിയിലുള്ളതാണ് (ഇതു വരിക്കപ്ലാവിൻ്റെ കാതൽകൊണ്ടാണ് ഉണ്ടാക്കുന്നത്). കാളിയുടെ കിരീടത്തിൽ നാഗപത്തിരൂപങ്ങൾ മുദ്രണം ചെയ്തിട്ടുണ്ട്. കിരീടത്തിലണിയുന്ന കുരുത്തോല പിന്നിലേക്ക് ഒന്നരക്കോൽ നീള ത്തിൽ മുടിയായി കിടക്കും. രണ്ടു പന്തങ്ങൾ ഇരുകൈയിലും കാണും.
ദംഷ്ട്രകൾ കടിച്ചുപിടിച്ച് രൗദ്രരൂപിണിയായി നില്ക്കുന്ന ഭദ്രകാളി അരങ്ങു നിറഞ്ഞുനില്ക്കുന്നു. ദാനവീരൻ്റെ വേഷം പച്ചയാണ്. നാരദനു വെള്ളത്താടി, വെളുത്ത വസ്ത്രം, കൈയിലൊരു താളിയോലഗ്രന്ഥവുമുണ്ടാകും. ശിവനും കോയിമ്പടനായരും മിനുക്കാണ്. ശിവനു കണ്ണെഴുതും. ഗോപിതൊടും. വേലകളിക്കാരുടെ വേഷമാണ് കോയി മ്പടനായർക്ക്. കാളിക്കു കരിവേഷമാണ്. ശരീരത്തു കെട്ടിയിടും.
സൂര്യൻ അസ്തമിച്ചതിനുശേഷമാണു മുടിയേറ്റ് ആരംഭിക്കുന്നത്. സൂര്യോദയത്തിനുമുമ്പ് അവസാനിക്കുകയും ചെയ്യും. മുടിയേറ്റിനു പാടുന്ന സ്തുതികൾക്കും തോറ്റങ്ങൾക്കും ധാരാളം പ്രാദേശികഭേദങ്ങൾ കാണാം. കഥാപാത്രത്തിൻ്റെ സംഭാഷണരൂപത്തിലുള്ള ഈ പാട്ടുകളിൽ രൗദ്ര-ഹാസ്യഭാവങ്ങൾ പ്രകടമായി കാണാം.
കണിച്ചുകുളങ്ങര ദേവീക്ഷേത്രം, കാട്ടുകാമ്പൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മുടിയേറ്റ് വർഷംതോറും നടത്തിവരുന്നുണ്ട്. അമ്പലവാസി വിഭാഗമായ കുറുപ്പുസമുദായത്തിൽപ്പെട്ട കൊരട്ടി വാരണാട്ടു കുടുംബാംഗങ്ങൾക്കാണ് ഇവിടങ്ങളിൽ ഈ അനുഷ്ഠാനം നടത്തുന്നതിനുള്ള അധികാരം. കൊരട്ടി സംഘം എന്ന പേരിലും ഇവർ അറിയപ്പെടുന്നു “.
2. മുടിയേറ്റ്
‘’മുടിയേറ്റിൽ ആദ്യം ശിവനും നാരദനുമാണ് രംഗത്തു വരുന്നത്. പിന്നെ, ദാരികൻ്റെ പുറപ്പാടാണ്. തുടർന്ന് കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനുമായുള്ള പോർ വിളി നടക്കുന്നു. അടുത്തതായി കോയിമ്പിടാരുടെ രംഗപ്രവേശനമാ ണ്. ഒരു ജളപ്രഭുവിന്റെ പ്രതീതി യാണ് ഈ വേഷം ജനിപ്പിക്കുന്നത്. അടുത്തതായി കാളിയും ദാരികനു മായുള്ള യുദ്ധമാണ്. ദാരികന്റെ തല യുമെടുത്ത് കാളി അരങ്ങത്തു വരു ന്നതാണ് മുടിയെടുപ്പിലെ അന്ത്യരം ഗം. ഒടുവിൽ ശിവസ്തുതി പാടി കളി അവസാനിപ്പിക്കും. സൂര്യൻ അസ്തമിച്ചശേഷമാണ് മുടിയേറ്റ് ആരംഭിക്കുക. പുലരുന്നതിനുമുമ്പ് അവസാനിക്കുകയും ചെയ്യും.
മുടിയേറ്റിനു പാടുന്ന തോറ്റങ്ങൾക്ക് പാഠഭേദങ്ങൾ കാണാം. രൗദ്രഹാസ്യഭാവങ്ങൾ ആ ഗാനങ്ങ ളിൽ പ്രകടമാകുന്നു. കഥാപാത്രങ്ങ ളുടെ സംഭാഷണരൂപത്തിലുള്ള താണ് മുടിയേറ്റു പാട്ടുകൾ. “
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല

















