ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | മീനപ്പൂരം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"അത്യുത്തര മലബാറിൽ കാമദഹനവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന പൂരത്തിനും (മീനമാസത്തിലെ കാർത്തികമുതൽ പൂരംവരെ ഒൻപതു നാള...
"അത്യുത്തര മലബാറിൽ കാമദഹനവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന പൂരത്തിനും (മീനമാസത്തിലെ കാർത്തികമുതൽ പൂരംവരെ ഒൻപതു നാളുകൾ) പൂക്കളങ്ങൾ പതിവുണ്ട്. ശിവന്റെ ക്രോധാഗ്നിയിൽപ്പെട്ട് കാമദേവൻ ദഹിച്ചുപോയപ്പോൾ ലോകത്തിൽ കാമവികാരംതന്നെ ഇല്ലാതായി. ഇതിനെത്തുടർന്ന് ശിവൻ്റെ നിർദ്ദേശാനുസരണം ദേവകൾ വിഷ്ണുവിനെ സ്തുതിച്ചു. ഇതിൽ സംപ്രീതനായ വിഷ്ണു, മീനമാസത്തിലെ കാർത്തികതിരുനാൾ മുതൽ ഒൻപതു ദിവസം, കന്യകമാർ പൂവമ്പനെ വ്രതാനുഷ്ഠാനത്തോടെ പൂജിച്ചാൽ കാമസിദ്ധി കൈവരുമെന്ന് അനുഗ്രഹിച്ചു. ശ്രീകൃഷ്ണന്റെ പുത്രനായി (പ്രദ്യുമ്നൻ) കാമൻ പുനർജ്ജനിച്ചത് മീനമാസത്തിലെ പൂരം നക്ഷത്രത്തിലാണെന്നും അതിൻ്റെ സ്മരണയാണ് പൂരാഘോഷമെന്നും ഉള്ള ഒരു പാഠഭേദവും ഈ ആഘോഷത്തെക്കുറിച്ചുണ്ട്. സ്ത്രീകൾക്കാണ് പൂരോത്സവത്തിൽ പ്രാധാന്യം. അവർ ഈ ഒൻപതു ദിവസവും വിവിധ രീതിയിൽ പൂക്കളങ്ങളിട്ട് പൂവമ്പനെ പൂജിക്കുന്നു. കിണറ്റിൻകരയിലും വീട്ടിനകത്തും മുറ്റത്തും മാറിമാറി പൂക്കളങ്ങളിടും. പാലപ്പൂവ്, അതിരാണിപ്പൂവ്, മുരിക്കിൻപൂവ്, ചിറ്റാടപ്പൂവ്, ചെമ്പകപ്പൂവ് എന്നിവയാണ് ഇതിനുപയോഗിക്കുന്നത്. മനോഹരങ്ങളായ ഇത്തരം പൂക്കളങ്ങൾ കന്യകമാരുടെ കരവിരുതിൻ്റെ ബഹിർസ്ഫുരണങ്ങളായി മാറാറുണ്ട്. ശ്രീകൃഷ്ണന്റെ ജന്മദിനമായി ആചരിച്ചുപോരുന്ന അഷ്ടമിരോഹിണിയാണ് മലയാളികൾ പൂക്കളമിടുന്ന മറ്റൊരു വിശേഷാവസരം. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ് കൃഷ്ണന്റെ ജന്മദിനമെന്നു വിശ്വസിക്കുന്നു. അന്നേദിവസം അർദ്ധരാത്രിയിലാണ് പൂക്കളം തീർക്കുക (കൃഷ്ണൻ ജനിച്ചതും അർദ്ധരാത്രിയിലാണെന്നാണല്ലോ വിശ്വാസം). കൃഷ്ണപ്പൂവും, കാക്കപ്പൂവും മാത്രമേ ഈ കളങ്ങൾ നിർമ്മിക്കാനുപയോഗിക്കാറുള്ളൂ. ഇവിടെ പങ്കാളിത്തം പൊതുവെ കുറവാണ്. പൂക്കളനിർമ്മാണം അർദ്ധരാത്രിയാണെന്നുള്ളതും ഇതിനൊരു കാരണമായിരുന്നിരിക്കാം. ഇങ്ങനെ പല തരത്തിൽ പല സമയത്ത്, നമ്മൾ പൂക്കളങ്ങളിടുന്നു. പ്രകൃതിയുടെ സൗന്ദര്യം നമ്മുടെ മനസ്സിലേക്കും സംക്രമിപ്പിക്കാനുള്ള സവിശേഷമായ കഴിവുണ്ട് പൂക്കൾക്ക്. പൂക്കളുടെ ഒരു കൂട്ടായ്മയിലൂടെ പൂക്കളത്തിലൂടെ മനുഷ്യൻ പ്രകൃതിയുമായി സജീവ സംവേദനം നടത്തുന്നു. നമുക്കഭിമാനിക്കാം. നമ്മുടെ പൂർവ്വികർ മനുഷ്യരുടെ മാത്രമല്ല, പൂക്കളുടെയും കൂട്ടായ്മയ്ക്ക് അവ അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു എന്നുള്ളതിൽ. " |
..Link | |
| 2 | പൂജാപുഷ്പങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പൂജയ്ക്ക് പൂവ് ഉപയോഗിക്കുന്നതിൽ നിയമങ്ങളും നിഷ്ഠകളും അനവധിയാണ്. എന്നാൽ അത് ശരിക്ക് അറിയുന്നവരും അറിഞ്ഞാലും അനുഷ്ഠി...
"പൂജയ്ക്ക് പൂവ് ഉപയോഗിക്കുന്നതിൽ നിയമങ്ങളും നിഷ്ഠകളും അനവധിയാണ്. എന്നാൽ അത് ശരിക്ക് അറിയുന്നവരും അറിഞ്ഞാലും അനുഷ്ഠിക്കുന്നവരും വളരെ വിരളമാണ്. എല്ലാ പൂക്കളും എല്ലാ ദേവീദേവന്മാർക്കും ഉപയോഗയോഗ്യമല്ല. ഏതേതു പുഷ്പങ്ങൾ ഏതേതു ദേവതകൾക്ക് ഇഷ്ടമെന്നും ഏവയൊക്കെ ആർക്കൊക്കെ ഉപയോഗിക്കരുതെന്നും പുഷ്പം എങ്ങനെ ശേഖരിക്കണമെന്നും ആര് ശേഖരിക്കണമെന്നും പുഷ്പം എങ്ങനെ അർപ്പിക്കണമെന്നും മറ്റും ആഗമശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. “പുണ്യസംവർദ്ധനാച്ചാപി പാപൗഘ പരിഹാരതഃ പുഷ്കലാർത്ഥ പ്രദാനാച്ച പുഷ്പമിത്യഭിധീയതേ" (യജുർവ്വേദീയ ആഹിക സൂത്രാവലി) (പുണ്യത്തെ നല്ലവണ്ണം വർദ്ധിപ്പിക്കുന്നതുകൊണ്ടും പാപങ്ങളെ നശിപ്പിക്കുന്നതുകൊണ്ടും പുഷ്കലമായ അർത്ഥം നൽകുന്നതുകൊണ്ടും പുഷ്പം എന്നു വിളിക്കപ്പെടുന്നു.) പൂജയിൽ അർച്ചനയ്ക്ക് പുഷ്പം, പത്രം, അക്ഷതം എന്നിവ ഉപയോഗിക്കുന്നു. എന്നാൽ പുഷ്പത്തിനു പ്രാധാന്യം കൂടുതലാണ്. പഞ്ചഭൂതാത്മകമായ പ്രകൃതിയിലെ വിഭവങ്ങളെത്തന്നെ അതിൻ്റെ സൃഷ്ടികർത്താവിനു നന്ദിപൂർവ്വം സമർപ്പിക്കുന്നതാണ് പൂജയിൽ നടക്കുന്നത്. പൃഥിതത്വാത്മകമായ ഗന്ധം, ജലതത്വാത്മകമായ അമൃതാത്മകമായ നൈവേദ്യം, വായുതത്വാത്മകമായ ധൂപം, അഗ്നി തത്വാത്മകമായ ദീപം, ആകാശതത്വാത്മകമായ പുഷ്പം എന്നിവയെ ഈശ്വരങ്കൽ സമർപ്പിക്കുന്നതാണ് പഞ്ചോപചാരപൂജ. അന്തരീക്ഷ മലിനീകരണം തീരെ തീണ്ടാത്ത ഒന്നാണ് കാലത്തു വിടരുന്ന പൂക്കൾ! വൈകുന്നേരം വിടരുന്ന പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കരുത്. ആകാശത്തിന്റെ ഗുണമാണ് ശബ്ദം. ആ ശബ്ദാത്മികമായ മന്ത്രങ്ങളോടു ചേർന്ന് ആകാശതത്വാത്മകമായ പുഷ്പങ്ങൾ അർപ്പിക്കുമ്പോൾ പൂർണ്ണത കൂടുകയാണ്. ചില ദേവതകൾക്ക് ചില പുഷ്പങ്ങൾ കൂടുതൽ ഇഷ്ടമാണ്. ശിവനു വില്വപത്രവും വിഷ്ണുവിന് തുളസിയും ഗണപതിക്ക് കറുകപ്പൂലും ജഗദംബികയ്ക്ക് നാനാവിധപുഷ്പങ്ങളും ആണു വേണ്ടത്. അതുപോലെ വിഷ്ണുവിനെ അക്ഷതകൊണ്ടും ഗണപതിയെ തുളസികൊണ്ടും ദേവിയെ കറുകകൊണ്ടും സൂര്യനെ വില്വം (കൂവളം) കൊണ്ടും വിഷ്ണുവിനെ ഉമ്മത്തിന്റെ പൂവ്, എരുക്ക് എന്നിവ കൊണ്ടും പൂജിക്കരുത്. ഒരിക്കൽ പൂജിച്ച പൂവുകൊണ്ടും ഇടതുകൈയിൽ വെച്ച പൂവു കൊണ്ടും ഉടുവസ്ത്രത്തിൽ എടുത്ത പൂവുകൊണ്ടും വെള്ളം കൊണ്ടു കഴുകിയതുകൊണ്ടും ശുഷ്കമായ പൂവുകൊണ്ടും നിലത്തുവീണതുകൊണ്ടും ദളങ്ങൾ പിരിച്ചെടുത്തതുകൊണ്ടും വിടരാത്തതുകൊണ്ടും വാസനയില്ലാത്തതുകൊണ്ടും ദുർഗ്ഗന്ധം ഉള്ളതുകൊണ്ടും പൂജിക്കരുത്. കൃമികൾ ഉള്ളത്, തലമുടി തൊട്ടത്, മണത്തു നോക്കിയത് എന്നിവയും വർജ്ജിക്കണം. സൃഷ്ടിയുടെ പ്രതീകമാണല്ലോ പൂക്കൾ - സ്ത്രീകൾ ആദ്യം ഋതുവാകുമ്പോൾ പുഷ്പിണിയായി (അതായത് സന്താനോത്പാദനത്തിനു-സൃഷ്ടിക്ക് തയ്യാറായി) എന്ന പ്രയോഗം ഇതു സാധൂകരിക്കുന്നു. പുഷ്പങ്ങൾ ചെടിയിൽ നിൽക്കുന്ന അതേ പരിശുദ്ധിയോടെ ഉപയോഗിക്കണം. കഴുകിയാൽ അതിലെ സുഗന്ധജനകങ്ങളായ രാസപദാർത്ഥങ്ങളും പരാഗരേണുക്കളും നഷ്ടപ്പെട്ടു പോകുമെന്നതും ഒരു കാരണമായിരിക്കാം. പൂജയ്ക്കുള്ള പുഷ്പങ്ങൾ സ്വയം പറിച്ചു കൊണ്ടുവരണമെന്നും ശാസ്ത്രം പറയുന്നു. വിലയ്ക്ക് വാങ്ങിയത് ഉപയോഗിക്കരുതത്രേ. പൂജയ്ക്കുള്ള പുഷ്പം വഹിച്ചിരിക്കുന്നവനെ ആരും നമിക്കരുത്. അയാളും ആരെയും നമിക്കരുത്. അർച്ചനയുടെ കാര്യത്തിലും പല വിശേഷങ്ങളുണ്ട്. പുഷ്പം ചെടിയിൽ എങ്ങനെ ഉണ്ടായോ (ഊർദ്ധ്വമുഖമായി) അതേ രീതിയിൽ അർപ്പിക്കണം. വില്വം മാത്രമേ അധോമുഖമായി അർപ്പിക്കാവൂ. പുഷ്പാർച്ചന നടത്തുമ്പോൾ ചൂണ്ടുവിരൽ ഉപയോഗിച്ച് അർപ്പിക്കരുത്. നടുവിരൽ, മോതിരവിരൽ എന്നിവകൊണ്ട് എടുത്തു പൂജിക്കണം. ഇതുപോലെ അനവധി നിയമങ്ങൾ ഉണ്ട്. ഉച്ചാടനം, സ്തംഭനം മുതലായ ഷട്കർമ്മങ്ങൾക്ക് ഏതേതു നിറത്തിലുള്ള പൂക്കൾ വേണം, ഐശ്വര്യം, ശത്രുനാശം മുതലായ കർമ്മങ്ങൾക്ക് ഏതേതു പുഷ്പങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നെല്ലാം നമ്മുടെ പൂർവ്വികന്മാരായ ഋഷിവര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പുഷ്പമാണ് താമര. സുന്ദരികളുടെ മുഖത്തെയും കണ്ണുകളെയും താമരപ്പൂവിനോട് ഉപമിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം തന്നെ താമരപ്പൂവാണല്ലോ. സൃഷ്ടികർത്താവായ ബ്രഹ്മദേവൻ ഇരിക്കുന്നതു വിഷ്ണുദേവൻ്റെ നാഭിയിൽനിന്നു മുളച്ചു പൊങ്ങി നിൽക്കുന്ന ഒരു താമരയിലാണ്. പല രോഗങ്ങൾക്കും താമര ഒരു ഔഷധമാണെന്നതും ശ്രദ്ധേയമാണ്. തുമ്പ, താതിരി, പാതിരി, ചെത്തി, തുളസി, ഗ്രാമ്പൂ, കുമ്പിൾ എന്നു തുടങ്ങി അനവധി പുഷ്പങ്ങൾ ഔഷധഗുണമുള്ളവയാണ്. ഈ പുഷ്പങ്ങളുടെ രസായനഘടകങ്ങളുടെ പേരും മറ്റും അറിയില്ലെങ്കിലും നാട്ടറിവും കേട്ടറിവും വെച്ച് ഗ്രാമങ്ങളിലെ ജനങ്ങൾ ഇവയൊക്കെ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നു. ഔഷധമാണ് എന്നറിയാതെതന്നെ ഒരു പതിവ് എന്ന നിലയിൽ തലയിൽ ചൂടിയും ഈശ്വരപ്രസാദം എന്ന നിലയ്ക്കും പലരും പലതരത്തിൽ പതിവായി ഉപയോഗിച്ചു വരുന്നുണ്ട്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഇവയിൽ പലതിൻ്റെയും സംരക്ഷണം ഇപ്പോൾ ഒരത്യാവശ്യമായി മാറിയിരിക്കുകയാണ്. " |
..Link | ||
| 3 | പാനീയങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വേനൽക്കാലത്ത് കോരിവെച്ച വെള്ളം ശുദ്ധീകരിക്കുന്നതിന് പല നാടൻ മാർഗ്ഗങ്ങളുമുണ്ട്. വെള്ളം പാത്രത്തിൽ കോരിവെച്ച് തെളിയൂ...
"വേനൽക്കാലത്ത് കോരിവെച്ച വെള്ളം ശുദ്ധീകരിക്കുന്നതിന് പല നാടൻ മാർഗ്ഗങ്ങളുമുണ്ട്. വെള്ളം പാത്രത്തിൽ കോരിവെച്ച് തെളിയൂറ്റുക. വെള്ളാരം കല്ലിട്ടുവെച്ചാൽ ചെളി താഴെ അടിഞ്ഞുകൂടും. തേറ്റാമ്പരലും നറുനീണ്ടിയും ഇട്ടുവെച്ചാൽ നല്ലത്. പുതിയ മൺകലങ്ങളിൽ പകർന്നുവെച്ചാൽ നല്ല തണുപ്പുകിട്ടും. ഇതിൽ രാമച്ചം, തുളസി എന്നിവ ഇടാറുണ്ട്. പണ്ട് തട്ടുപാത്രവും ഉണ്ടായിരുന്നു. വെള്ളം ശേഖരിക്കാൻ മുകളിലെ തട്ടിൽ കരിക്കട്ട പിന്നെ മണൽ എന്നിങ്ങനെ. വേനൽക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ മല്ലി, ചുക്ക്, ചപ്പങ്ങ, ജീരകം, തുളസി, ബാർളി, ഞെരിഞ്ഞിൽ എന്നിവയിലേതെങ്കിലും ഇടുന്നത് നല്ലതാണ്. ശരീരത്തിലെ ചൂടുകുറയ്ക്കാൻ ഉലുവയിട്ട വെള്ളം മതി. ഗർഭിണികൾ കുറുന്തോട്ടി വേര് ഇടിച്ച് ധന്വന്തരം ഗുളിക ചേർത്ത് കഴിച്ചിരുന്നു. ആയിരം കുറുന്തോട്ടിവേര് കഴിച്ചാൽ ആവൂ എന്ന് പറയുമ്പോഴേക്കും പ്രസവിക്കാം. പ്രായമായവർ ഇക്കാലത്ത് ഇളനീർ കുടിക്കും. കുമ്പളനീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനൽക്കാലത്താണ്. നന്നാറികിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേർത്ത് ദാഹം തീർക്കുന്നതിനുള്ള മധുരജലം ഉണ്ടാക്കിയിരുന്നു. ദാഹം തീർക്കുന്നതിന് തേൻ, വെള്ളം, പാനകം, പഞ്ചസാര, സംഭാരം എന്നിവയും ഗ്രാമങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇവയ്ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്. കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയിൽനിന്നെടുക്കുന്ന ചെറുതേൻ എടവം, മിഥുനം മാസങ്ങളിൽ ലഭിച്ചുതുടങ്ങും. മരുന്നിനും ദാഹത്തിനും നല്ലത്. വെള്ളം തിളപ്പിച്ച ശേഷം പാകത്തിന് ശർക്കര ചേർത്താണ് പാനകം ഉണ്ടാക്കുന്നത്. ഇതിൽ ചുക്കും ജീരകവും ആവശ്യത്തിന് ചേർക്കും. ഈ പാനകം ചില വേല പൂരങ്ങൾക്ക് ഇന്നും നൽകിവരുന്നു. കിണറുകുത്തി വെള്ളം കണ്ടാൽ എല്ലാവർക്കും പാനകം കൊടുത്തിരുന്നു. മുന്തിരിങ്ങ, ഇലിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, മാതളപ്പഴം ഇവ സമത്തിൽ അരച്ചിട്ട് വെള്ളത്തിൽ കലക്കി ഒരു രാത്രിവെച്ചിരുന്ന് അരിച്ചെടുത്തുണ്ടാക്കുന്നതാണ് പഞ്ചസാരം. മോരുകടഞ്ഞ് വെണ്ണ യെടുത്ത് വെള്ളം ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്. ഒരുഭാഗം മോരും മൂന്നു ഭാഗം വെള്ളവും എന്നാണ് കണക്ക്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കണം. കറിവേപ്പിലയ്ക്ക് പകരം നാരങ്ങയിലയും ചേർക്കാറുണ്ട്. കേരളത്തിൽ വേനൽക്കാലത്തും മറ്റും ഉപയോഗിച്ചിരുന്ന പാനീയങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു. 1. തെങ്ങിൻകള്ള് 2. കഞ്ഞിവെള്ളം 3. മലര് വെള്ളം 4. അവിൽവെള്ളം - അവിൽ, ചെറുപഴം, ശർക്കര 5. നന്നാറിവെള്ളം 6. തുളസിവെള്ളം 7. കരിങ്ങാലിവെള്ളം 8. പനങ്കള്ള് 9. ചുക്ക് കാപ്പി 10. നെല്ലിക്കവെള്ളം 11. മല്ലിവെള്ളം 12. ചുക്കുവെള്ളം 13. കുരുമുളക് - ഇഞ്ചിവെള്ളം 14. ബാർലിവെള്ളം 15. വയൽച്ചുള്ളി വെള്ളം 16. സംഭാരം 17. പാനകം - ചക്കര, നാളികേരം, ചുക്ക്, ജീരകം 18. തേൻവെള്ളം 19. നാരങ്ങാവെളളം 20. ജീരകവെള്ളം 21. കുമ്പളനീര് 22. ഉണ്ണിപ്പിണ്ടിനീര് 23. ഇളനീർ 24. ഉലുവയിട്ടവെള്ളം 25. കുറുന്തോട്ടിവെളളം 26. ഉണക്കമുന്തിരിവെള്ളം 27. ചിരട്ടയിട്ടവെള്ളം 28. പേരയിലവെള്ളം " |
..Link | ||
| 4 | പാടത്തെ പറവകൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" വെള്ളം വാർത്തിട്ട ഞാറ്റടിയിലും വാർത്തുവിത നടത്തിയ കണ്ടങ്ങളിലും കൂട്ടംകൂട്ടമായി പറന്നിറങ്ങുന്ന അമ്പലപ്രാവുകൾ ഒരു സ...
" വെള്ളം വാർത്തിട്ട ഞാറ്റടിയിലും വാർത്തുവിത നടത്തിയ കണ്ടങ്ങളിലും കൂട്ടംകൂട്ടമായി പറന്നിറങ്ങുന്ന അമ്പലപ്രാവുകൾ ഒരു സാധാരണ കാഴ്ചയാണ്. മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് കൊഴിഞ്ഞു കിടക്കുന്ന നെന്മണി പെറുക്കാനും ഇവരെത്തുന്നു. ജലാശയങ്ങളിലെ പര്യടനവും പരിശോധനയും കഴിഞ്ഞ് ഒളിഞ്ഞും മറഞ്ഞും കടന്നുവരുന്ന കുളക്കോഴികളുണ്ട്. കൊയ്ത്തുപാടങ്ങളിൽനിന്നും ഗത്യന്തരമില്ലാതെ ചാടിയും പറന്നും പോവുന്ന പുൽപോന്തിനെയും (പച്ചത്തുള്ളൻ) പാറ്റകളെയും, തവളക്കുട്ടികളെയും കൊത്തിവിഴുങ്ങാനെത്തുന്ന കിളികളുടെ കൂട്ടം പാടത്തെ കൗതുകകരമായ കാഴ്ചയാണ്. എപ്പോഴും എവിടെയും പറന്നെത്തുന്ന കാക്കക്കൂട്ടങ്ങൾക്ക് വയലിനോടുള്ള ബന്ധം ഒഴിവാക്കാനാവുകയില്ല. തക്കം പാർത്ത് കാത്തിരിക്കുന്ന കാക്കക്കുയിലുകളും പാടവരമ്പിലെ ചെറുപൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന ഓന്തിനും പുഴുക്കൾക്കും പാമ്പിൻകുട്ടികൾക്കും ശത്രുവായി പതുങ്ങിയെത്തുന്ന ചെമ്പോത്തുകളും (ഉപ്പൻ, ചകോരം) നിത്യവും വയലിന്റെ സന്ദർശകപ്പട്ടികയിൽ പേരു ചേർക്കപ്പെട്ടവരാണ്. വയലുഴുതു നിരത്തുമ്പോൾ ഞണ്ടും തവളയും താവളം നഷ്ടപ്പെട്ട് ഉഴലുന്നു. അവയെ റാഞ്ചിയെടുക്കാനായി ഊളിയിട്ടിറങ്ങുന്ന കൃഷ്ണപ്പരുന്തിനെയും മറന്നു കൂടാ. ഉഴുത് വെള്ളം കെട്ടിയിട്ട പാടശേഖരത്തിലേക്ക് ദേശാടനക്കാരായി പലരും പറന്നെത്തുന്നു. അവർ വന്നും പോയും കഴിയുന്നു. അവരെല്ലാം വിരുന്നുകാരാണ്. വീട്ടുകാരിൽ ചിലരെ പരിചയപ്പെടാം. കൊറ്റി പാടത്തെത്തുന്ന പറവകളുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ് കൊക്ക്. പലതരം കൊക്കുകൾ പുലർകാലത്തുതന്നെ എത്തിച്ചേരാറുണ്ട്. ഉഴവു നടക്കുമ്പോഴും പുഞ്ചക്കണ്ടങ്ങളിൽ പുഴുക്കളെയും പാറ്റകളെയും മത്സ്യക്കുഞ്ഞുങ്ങളെയും തവളക്കുഞ്ഞുങ്ങളെയും തേടിയെത്തുകയാണവ. കൊയ്ത്തുകാലങ്ങളിൽ കതിർപാടത്തു നിന്നും പറന്നുയരുന്ന ചെറുപ്രാണികളെയും ഇവ ലക്ഷ്യമിടുന്നു. മുതുകിൽ ചാരനിറവും വയറിൻ്റെ ഭാഗത്ത് കറുപ്പു നിറത്തിലുള്ള വരകളും ഉള്ള കുളക്കൊക്കെന്നറിയപ്പെടുന്ന ചെറിയതരം കൊക്കുകൾ പാടത്തെ പ്രധാനികളാണ്. പറക്കുമ്പോൾ ചിറകുകളുടെ അടിവശം വെളുപ്പുനിറമാണ്. ശിരസ്സിൽ എഴുന്നുനില്ക്കുന്ന രണ്ടുമൂന്ന് മുടിയിഴകളും ചെറിയ കണ്ണുകളും മഞ്ഞനിറത്തിലുള്ള കൊക്കും നീളം കുറഞ്ഞ കാലുകളും ഇതിൻ്റെ പ്രത്യേകതയാണ്. കുരുവി ഇടതടവില്ലാത്ത ശബ്ദഘോഷത്തോടെ, വിശ്രമമില്ലാത്ത പ്രവർത്തനങ്ങളോടെ, ആവേശവും ചുറുചുറുക്കും കൂടപ്പിറപ്പായ 'തൂക്കണാം കുരുവി' എന്ന് തമിഴിലും, 'നെല്ലോലകുരുവി'യെന്നും 'അടയ്ക്കാക്കിളി'യെന്നും മലയാളത്തിലും വിളിക്കുന്ന കുരുവികൾ നെൽപ്പാടത്തിന്റെ നിത്യസന്ദർശകപ്പട്ടികയിൽ പ്രാധാന്യത്തോടെ നിലനിൽക്കുന്നു. പാടവരമ്പത്തെ തെങ്ങോലകളിലായാലും മരച്ചില്ലകളിലായാലും പനമ്പട്ടകളുടെ തുഞ്ചത്തായാലും ചതുരതയോടെ കൂടു കെട്ടി താമസിക്കുന്ന കുരുവികൾ കർഷകന് നഷ്ടം വരുത്തിവയ്ക്കാറുണ്ട്. കൂടുനിർമ്മാണത്തിൽ കാണിക്കുന്ന കലാപരമായ മേൻമ കണക്കിലെടുത്ത് 'തുന്നക്കാരൻ' എന്ന പേരിൽ ഇതിനെ വിളിക്കുന്നവരുമുണ്ട്. നെല്ലോല ചീന്തിയെടുത്ത് തുന്നിച്ചേർത്തുണ്ടാക്കുന്ന കൂട് മറ്റു പക്ഷികളിൽനിന്നും മുട്ടയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുവാൻ വളരെ സഹായകമാണ്. അടയിരിക്കാനും താമസിക്കാനും ഉള്ള അറ പശിമയുള്ള പദാർത്ഥങ്ങൾകൊണ്ട് ഒരുക്കിയിരിക്കും. കുഴൽപോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം മറ്റുള്ളവരുടെ പ്രവേശനം തടയുന്നു. നെല്ലോല ചീന്തിയെടുക്കുന്നതിനാൽ അത് വിളവിനെ ബാധിക്കുന്നു. നെൽക്കതിർ പഴുപ്പുതട്ടുന്നതോടെ കൂട്ടംകൂട്ടമായി നെല്ലു കൊറിച്ചു തിന്നാൻ പാടത്തേക്ക് ഇറങ്ങും. പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും കർഷകർ കുരുവികളെ ഓടിക്കാൻ പൊരുതുമെങ്കിലും അതൊന്നും വേണ്ടത്ര വിജയിക്കാറില്ല. വാശിയോടെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറിയിരുന്ന് പരിഹസിക്കുന്നതിൽ അവയ്ക്ക് പ്രത്യേക വിരുതുണ്ട്. കുരുവിക്കൂട്ടം വൈദ്യുതകമ്പിയിൽ നിരന്നിരിക്കുന്ന ചിത്രം അതിമനോഹരമാണ്. മൈനകൾ മൈനകൾ ഒമ്പതുതരം ഉണ്ടെന്നു പറയുന്നു. കേരളത്തിൽ കാണുന്നത് രണ്ടോ മൂന്നോ തരം മാത്രം. 'നാട്ടുമൈന', 'കാട്ടുമൈന, 'കിന്നരിമൈന', 'കറുപ്പുതലയൻമൈന' എന്നിവയാണിത്. നെൽപ്പാടങ്ങളിലേക്ക് പറന്നെത്തുന്നത് നാട്ടുമൈന മാത്രം. കണ്ണിനോടനുബന്ധമായി പിന്നിലേക്ക് പരന്ന മഞ്ഞപ്പൊട്ടിന്റെ ചന്തവും ചുവപ്പിൽ തുടങ്ങി മഞ്ഞയിൽ അവസാനിക്കുന്ന കൊക്കും. കറുപ്പിലേക്ക് പടർന്നു കയറുന്ന നിറവും വാലറ്റത്തിന് മുകളിലായി വെളുപ്പുനിറവും മൈനയെ മനോഹരിയാക്കുന്നു. ചെറുപുഴുക്കൾ, പാറ്റകൾ, ചെറുധാന്യങ്ങൾ എന്നിവയാണ് ആഹാരം. പലതരം ശബ്ദങ്ങൾ അനുകരിക്കുവാൻ മൈനയ്ക്ക് കഴിയും. നാട്ടിൻപുറങ്ങളിൽ 'കാറുവാൻ' എന്ന പേരിൽ അറിയപ്പെടുന്നു. കീടനിയന്ത്രണത്തിന് കർഷകന് സഹായിയായി വർത്തിക്കുന്നു. കൊതുകിനെ വീടുകളിൽ വന്ന് പിടിക്കുന്നതിനും ഈ പക്ഷിക്ക് താത്പര്യമുണ്ട്. അതിനായി മൈനയെ വീടുകളിൽ വളർത്തുന്നവരും ഉണ്ട്. മരപ്പൊത്തുകളിലാണ് കൂടുവയ്ക്കാറുള്ളത്. 'സർത്തിഡേ' കുടുംബാംഗമാണ്. കൊയ്ത്തുകാലങ്ങളിൽ പാടശേഖരങ്ങളിൽ കൂട്ടംകൂട്ടമായി ഇരപിടിക്കാനായി എത്തിച്ചേരുന്നു. കൊയ്യുമ്പോൾ കണ്ടങ്ങളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പുല്പോന്തും പാറ്റയും മൈനയുടെ പിടിയിൽനിന്നും രക്ഷപ്പെടുകയില്ല. ധൈര്യത്തിൽ കാറുവാൻ ചില്ലറക്കാരനൊന്നുമല്ല. പരുന്തിനോടും കൂമനോടും കാക്കയോടുപോലും എതിരിടുമ്പോൾ കാണിക്കുന്ന വീറും വാശിയും കാണേണ്ടതുതന്നെയാണ്. തത്ത തത്തമ്മയെന്ന് സന്തോഷത്തോടെ, സ്നേഹത്തോടെ കുട്ടികൾ വിളിക്കുന്ന ഓമനപ്പക്ഷിയാണിത്. പലതരം തത്തകൾ നമ്മുടെ കുട്ടികളുടെ പാഠപുസ്തകത്തിൽ കയറിയിരുപ്പുണ്ട്. അവയ്ക്കെല്ലാം കൂടി 'പാരറ്റ്' എന്ന പേരാണ് പഠിച്ചുവെച്ചിരിക്കുന്നത്. ഭാരതത്തിലുള്ള ഇത്തരം പക്ഷികളുടെ ശരിയായ പേര് 'പാരക്കീറ്റ്' എന്നാണ്. പവിഴനിറക്കൊക്കും, പച്ചനിറത്തിലുള്ള ഉടലും കഴുത്തിലെ ചുവന്ന വളയവും തത്തക്കിളിയെ അതിസുന്ദരനാക്കുന്നു. കതിർ പഴുത്ത പാടത്ത് കതിർക്കുല കൊത്തിയെടുത്ത് പറന്നുയരുന്ന തത്ത കർഷകമനസ്സിന് വേദന നൽകുന്നു. പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിൽ. ഒരു സെക്കൻ്റുകൊണ്ട് കതിർക്കുലയുമായി കടന്നുകളയുന്ന കുള്ളനാണ് തത്ത. പനയിലെയും തെങ്ങിലെയും മുളങ്കൂട്ടങ്ങളിലെയും പൊത്തുകളിലാണ് താമസം. ശാസ്ത്രീയനാമം സിറ്റക്കുലാക്രമേരി. തത്തയുടെ കുടുംബനാമം സിറ്റാസിഡേ എന്നാണ്. അനുകരണശേഷിയും മനുഷ്യരോടുള്ള ഇണക്കവും മറ്റു പക്ഷികളെക്കാൾ കൂടുതലാണ്. തത്തകളെ കൂട്ടിലാക്കി വളർത്തി സംസാരിപ്പിക്കുന്നത് മനുഷ്യരുടെ ഒരു വിനോദമാണ്. കൂട്ടിലാക്കിയ തത്തയെ കൊണ്ടുനടന്ന് 'പക്ഷിശാസ്ത്രം' എന്ന പേരിൽ ഫലം പറഞ്ഞ് ഉപജീവനം നടത്തുന്നവരും നമുക്കു ചുറ്റുമുണ്ട്. നെൽക്കർഷകർക്ക് കുതിർക്കുല നഷ്ടപ്പെടുന്ന സങ്കടകരമായ അവസ്ഥ സൃഷ്ടിക്കുമെങ്കിലും തത്ത ഒരു ഓമനതന്നെയായി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. കൂമൻ കർഷകന്റെ ഉറ്റമിത്രമായി കണക്കാക്കേണ്ട കൂമൻ എന്ന രാത്രിസഞ്ചാരിയെ സാധാരണക്കാർക്ക് പേടിയാണ്. ചക്കിപ്പരുന്തിനോളം വലിപ്പം, ചാരനിറത്തൂവലിനു പുറത്ത് പുള്ളികളുള്ള ആവരണം. കാക്കയ്ക്കും കുയിലിനും മൈനയ്ക്കുമൊന്നും കണ്ടുകൂടാത്ത അമർഷം. പകൽവെളിച്ചത്തിൽ ഈ ശത്രുക്കളുടെ ആക്രമണം തീർച്ച. അതു കാരണം പുറത്തിറങ്ങാൻ വയ്യ. 'കൂ. കൂ....' എന്നും 'കുളുകുളു കുക്കുളു' എന്നും നിശ്ശബ്ദയാമങ്ങളിൽ ഉറക്കെ ശബ്ദിക്കുമ്പോൾ ഞെട്ടിപ്പോവും, കുട്ടികൾക്കാണെങ്കിൽ ഇത്ര ഭയം മറ്റൊരു പക്ഷിയോടുമില്ല. അവ സ്വന്തം ഇണയെ വിളിക്കാനാണ് ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്നതെന്ന കാര്യം ആരും പരിഗണിക്കുന്നേയില്ല. കാലനെ വിളിച്ചുവരുത്തുകയാണെന്ന വിശ്വാസം വേണ്ടത്ര ഉണ്ടുതാനും. ഉരുട്ടിമിഴിക്കുന്ന ഉണ്ടക്കണ്ണുകൾ പരന്ന മുഖത്തിന് ഭീകരത സൃഷ്ടിക്കുന്നു. മൂക്കിൻ്റെ സ്ഥാനത്ത് കൂർത്തു വളഞ്ഞ കൊക്കും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാവുന്നു. കൂമൻ കർഷകൻ്റെ സഹായിയാവുന്നതെങ്ങനെയാണ്? പാലക്കാടൻ നെൽപ്പാടങ്ങളുടെ രാത്രികാലസംരക്ഷകനാവുന്നതെങ്ങനെ എന്നത് പലർക്കും അറിയാത്ത കാര്യമാണ്. കൂമന്റെ ഭക്ഷണം തവളയും ഞണ്ടും എലിയുമാണ്. ഇതിൽ തവളയൊഴിച്ച് മറ്റുള്ളവ കൃഷിക്ക് ദോഷം ചെയ്യുന്ന ജീവികളാണ്. പാടശേഖരങ്ങളിൽ നെല്ലിന് അടിക്കണ വരുമ്പോഴും, നെല്ല് പഴുത്തുകഴിയുമ്പോഴും എലിശല്യം വലിയതോതിലുണ്ടാവുന്നു. സാധാരണനിലയ്ക്കുള്ള എലിപിടിത്തം കൂമൻ നിർവ്വഹിക്കുന്നതിനുപുറമേ, പുഞ്ചക്കണ്ടത്തിനു നടുവിൽ ഇരിപ്പിടമുണ്ടെങ്കിൽ സൗകര്യത്തോടെ എലിയെ പിടിക്കാൻ കഴിയും. അതിനായി കമ്പുകൾ നാട്ടി വിലങ്ങനെ ഒരു കമ്പ് കെട്ടി ഇരിപ്പിടം ഒരുക്കുന്നു. തെങ്ങോലത്തണ്ട് തിരിച്ച് ചെളിയിൽ നെടുങ്ങനെ പൂഴ്ത്തിവെച്ചും തല്പമൊരുക്കാറുണ്ട്. എലിശല്യമുള്ള കണ്ടങ്ങളിൽ ഈ പ്രയോഗം തികച്ചും ഫലപ്രദമാണ്. ഈ ഇരിപ്പിടത്തിനു ചുവട് പരിശോധിച്ചാൽ എലിയുടെയും ഞണ്ടിൻ്റെയും ഒട്ടേറെ അവശിഷ്ടങ്ങൾ കാണാൻ കഴിയും. കൂമൻ നല്ല മത്സ്യബന്ധനക്കാരനുമാണ്. കിണറുകളിൽനിന്നും മീൻ പിടിക്കാൻ ഒരു മുങ്ങൽ വിദഗ്ദ്ധൻ്റെ പാടവം കാണിക്കാറുണ്ട്. " |
..Link | ||
| 5 | പച്ചപൂജ | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
പച്ചപൂജ
“ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമു...
പച്ചപൂജ
“ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്.
വംശോത്പത്തി
ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോ ഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും.
പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും.
കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്. “
Show more
|
..Link |
| 6 | അരിമാവു കോലം | ![]() | ഡോ. വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്കുവേണ്ടിയുള...
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്കുവേണ്ടിയുള്ള കളം വരയ്ക്കലാണിത്. ആചാരം, അനുഷ്ഠാനം, മന്ത്രവാദക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്നും കളങ്ങൾ വരയ്ക്കുന്നത്. പൊടികൊണ്ടുള്ള കളം വരയ്ക്കലാണ് ഏവരും ചെയ്യുന്നത്. ഭിത്തിക ളിലും പലകകളിലും മറ്റും ചായംകൊണ്ട് നിർമ്മിക്കുന്ന രസചിത്ര ങ്ങളും (വ്യത്യസ്തമായ ദേവീദേവന്മാരുടെ ചിത്രങ്ങൾ) പൂക്കൾ, തളിര് എന്നിവകൊണ്ടുള്ള പുഷ്പചിത്രങ്ങളും (ഓണക്കാലത്തെ പൂക്കളം) വർണപ്പൊടികൊണ്ടോ വെള്ളപ്പൊടികൊണ്ടോമാത്രം വരയ്ക്കുന്ന ധൂളചിത്രങ്ങളും കളങ്ങളിൽ ഉൾപ്പെടുന്നു.
കേരളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനു ബന്ധിച്ചും അല്ലാതെയും ധൂളീചിത്രങ്ങൾ വരയ്ക്കാറുണ്ട്. സർപ്പപ്രീതി ക്കുവേണ്ടിയുള്ള സർപ്പക്കളത്തിന് സർപ്പത്തിൻ്റെ ആകൃതിയിലുള്ള കുളങ്ങൾ, മന്ത്രവാദത്തിൻ്റെ കളങ്ങളാണെങ്കിൽ ചാത്തൻ, മുത്തപ്പൻ, എന്നിവരുടെ ചിത്രങ്ങൾ, അയ്യപ്പൻപാട്ടാണെങ്കിൽ അയ്യപ്പൻ പുലി പ്പുറത്തേറി നില്ക്കുന്ന ചിത്രങ്ങൾ, കരിങ്കണ്ണ് പോവാൻ കരിങ്കണ്ണന്റെ ചിത്രങ്ങൾ എന്നിവയും കളമെഴുത്തിൻ്റെ ഭാഗമാണ്. ഹൈന്ദവർ ക്കിടയിൽമാത്രമാണ് ഇത്തരം കളമെഴുത്തുകൾ കാണുന്നത്.
പൊടികൊണ്ടുള്ള കളമാണു വരയ്ക്കുന്നതെങ്കിൽ പത്മക്കളം കൂടി രൂപപ്പെടുത്താറുണ്ട്. പത്മക്കളത്തിൽ ദേവതയുടെ രൂപം ഉണ്ടായി രിക്കില്ല. കള്ളികളിൽ പത്മം നിറച്ചിരിക്കും. അറുപത്തിനാലോ പതിനാറോ കള്ളികൾ വരച്ച് ഓരോന്നിലും പത്മം വെച്ച് പൂജിക്കുന്ന പതിവുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ബ്രാഹ്മണ കുടുംബ ങ്ങളിൽ ഒരുക്കുന്ന കളങ്ങൾ. കളങ്ങൾ എന്നല്ല കോലം എന്നാണ് ഇവർ വിളിക്കുന്നത്. ഇവിടെ ഗൃഹൈശ്വര്യത്തിനാണു പ്രസക്തി.
കോലം
ആര്യാധിനിവേശത്തോടെ ഇവിടെയെത്തിയ ബ്രാഹ്മണർ സ്വന്തമായ ജീവിതമണ്ഡലം കരുപ്പിടിക്കുകയാണുണ്ടായത്. അതിൽനിന്നാണ് ഈശ്വരപൂജയ്ക്കുള്ള അവരുടെ പ്രമാണിത്വം വ്യക്തമാവുന്നത്.
നാടുവാഴുന്ന രാജാവ് കൊട്ടാരം സൂക്ഷിപ്പുകാരായി നിയമിച്ചത് പട്ടന്മാരെയാണ്. അവർക്കാകട്ടെ ഒരു സ്ഥലം പതിച്ചുകൊടുക്കു കയും ചെയ്തു. ഇരുവശവും വീടുകളും നടുവിലൂടെ ഒരു റോഡും.വീടുകൾ തമ്മിൽ, സൗഹൃദവും. ഇപ്രകാരം ഗൃഹങ്ങൾ ഒരുമിച്ചുള്ള തിനെ 'ഗ്രാമം' എന്നു പറഞ്ഞിരുന്നു. ചേലക്കര ഗ്രാമവും പൂങ്കുന്നം ഗ്രാമവും ഇപ്പോഴുമുണ്ട്. അഗ്രഹാരം എന്നും പേരുണ്ട്. ഈ ഗൃഹ ങ്ങളിൽ കോലത്തിൻ്റെ പ്രസക്തി ഏറെയാണ്.
കേരള ബ്രാഹ്മണർ ചിത്രീകരിക്കുന്ന കോലങ്ങളിൽ ശ്രീചക്രം, ചക്രാബ്ജം, വീരാളി, സ്വസ്തികം, അർദ്ധസ്വസ്തികം, അഷ്ടദളം ദുർഗ്ഗാചക്രം, ശക്തിചക്രം, ഭദ്രകം, സർവ്വതോഭദ്രം, പുഷ്പകമാല. എന്നിവ പ്രധാനമാണ്. സർപ്പബലി, വസ്തുബലി എന്നിവയ്ക്കു പ്രത്യേക പത്മങ്ങളുണ്ട്. ഓരോ പത്മത്തിൻ്റെയും കേന്ദ്രസ്ഥാനം മദ്ധ്യത്തിലാണ്. മറ്റ് അവയവങ്ങൾ ആ ബിന്ദുവിൽനിന്ന് വികസിക്കുന്നു. കോലം വരയ്ക്കൽ ഒരു സാമുദായിക കലയായതിനാൽ രീതിഭേദങ്ങൾ കാണുന്നതു സ്വാഭാവികമാണ്. രൂപങ്ങൾ ഉണ്ടാക്കുന്നതിലും ഈ വ്യത്യാസം കാണാം.
ചിലർ പാദത്തിൽനിന്ന് കേശത്തിലേക്ക്, മറ്റു ചിലർ കേശത്തിൽ നിന്ന് പാദത്തിലേക്ക്, മറ്റുചിലർ കേശാദിപാദത്തിലും കളമെഴുതുന്നു. കണ്ണ് മിഴിപ്പിക്കുന്നത് അവസാനമാവും ചിലർ. വർണപ്പൊടികളുടെ വ്യത്യാസവും ചിലപ്പോൾ കാണാറുണ്ട്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച വർണങ്ങളുണ്ട്. അരി പൊടിച്ചാണു വെളുപ്പ് നിറം ഉണ്ടാക്കുന്നത്. കറുപ്പ് ഉമിക്കരി പൊടിച്ചാണ്. മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ചുവപ്പ്. വാക, കൂവളം, മഞ്ചാടി, ഇത്തിൾ എന്നിവ ചേർത്ത് പച്ച നിറവും ഉണ്ടാക്കും. ഇങ്ങനെയൊക്കെ വർണപ്പൊടി കൾകൊണ്ട് കോലം അലങ്കരിക്കുന്നത് വടക്കേ ഇന്ത്യയിലാണു കണ്ടു വരുന്നത്. ഇതിനെ രംഗോലിക്കോലം എന്നു വിളിക്കുന്നു. വർണാഭമായ കളങ്ങളാണ് ഓരോ ആഘോഷത്തിനും അവർ ചമയ്ക്കുന്നത്. ഹോളി, ദീപാവലി, ഉത്സവങ്ങൾ ഇവയോടനുബന്ധിച്ച് കോലങ്ങളി ടുന്നു. ദക്ഷിണകേരളത്തിലെ ബ്രാഹ്മണർ കോലമിടുന്നതിൽ പ്രത്യേക നിഷ്ഠയുള്ളവരായിരുന്നു. മൂന്ന് തരത്തിലുള്ള കോലങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. കമ്പിക്കോലം, പുള്ളിക്കോലം, രംഗോലിക്കോലം. ഇതിൽ രംഗോലിക്കോലമാണ് വർണഭംഗിയോടെ രൂപപ്പെടുന്നത്. കമ്പിക്കോലം, കമ്പിയുടെ ആകൃതിയിൽ വരച്ച് അതിൽ സ്വസ്തിക ചിഹ്നമോ, ത്രികോണ ചിഹ്നമോ ലക്ഷ്മിയുടെ രൂപമോ വരയ്ക്കുകയാണ്. താമര വരച്ചാൽ അതിൽ ലക്ഷ്മി വന്നിരി ക്കും എന്നവർ വിശ്വസിക്കുന്നു.
സാധാരണ പച്ചരിപ്പൊടികൊണ്ടാണ് ഇവർ കോലമിടുന്നത്. അതിന് പ്രത്യേകം പലകയുണ്ട്. കുട്ടികൾക്കു പഠിക്കാൻ കുഞ്ഞുനാൾ മുതലേ കോലമിടാൻ പരിശീലിപ്പിക്കുന്നതുകൊണ്ട് ഇത് അവരുടെ ജീവിത നിഷ്ഠയായിത്തീരുന്നു. കോലമെഴുത്ത് പെൺകുട്ടികളുടെ ഒരു കലയാണ്.
സൂര്യൻ ഉദിക്കുന്നതിനേക്കാൾ മുമ്പ് കുളിച്ച് വന്ന് മുറ്റം ചാണക വെള്ളം തളിച്ച് ഒരു തുണികൊണ്ട് ചാണകം മെഴുകുന്നു. മുറ്റ ത്തുള്ള ക്ഷുദ്രകീടങ്ങളെല്ലാം ഇപ്രകാരം ഇല്ലാതാവുന്നു. (ചാണകം ഒരു ആന്റിസെപ്റ്റിക് ആണ്. അതിൽനിന്നാണല്ലോ ഭസ്മം ഉണ്ടാ ക്കുന്നത്). മെഴുകി മെഴുകി അല്പം കനത്തിലാവുമ്പോൾ അരിപ്പൊടി രണ്ടു വിരലുകളിൽ എടുത്ത് (അതിനിടയിൽ ഒരു വിടവുണ്ടാവും) വരയ്ക്കാൻ തുടങ്ങുന്നു. മനോഹരമായ ഒരു കലാനൈപുണ്യമാണിത്. ഇവരിൽതന്നെ വ്യത്യസ്തരായ ആളുകളുണ്ട്. അയ്യങ്കാരും അയ്യരും. അയ്യങ്കാർ വിഷ്ണുഭക്തരും അയ്യർ ശൈവഭക്തരുമാണ്. ഓരോ വിഭാഗത്തിന്റെയും കോലങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. അയ്യ ങ്കാരുടെ കോലത്തിൻ്റെ പ്രത്യേകതകൾ നോക്കാം.
വിഷ്ണുവിൻ്റെ നെറ്റിയിലുള്ള വരയെയാണ് 4 വരകളായി ഇവർ ചിത്രീകരിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കോലങ്ങ ളായി അവർ വരയ്ക്കാറുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കന്യാ ക്കോലങ്ങളാണ് ഇടുന്നത്. ചിലപ്പോൾ ത്രികോണാകൃതി, അതിനുള്ളിൽ താമര എന്നിങ്ങനെയും.
പുള്ളിക്കോലങ്ങൾ ഇടുന്നതു വിശേഷദിവസങ്ങളിലാണ്. ഹോളി, ദീപാവലി, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന മംഗളകർമ്മങ്ങൾ എന്നീ ദിവസങ്ങളിലാണ്. മംഗളകർമ്മങ്ങൾ ഉള്ള ദിവസങ്ങളിലാണെ ങ്കിൽ ഉമ്മറം മുഴുവൻ കോലം വരച്ചിടും. ഇതാകട്ടെ അരി പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു തുണിക്കഷണം കൈയിൽ പിടിച്ച് വേഗത്തിൽ വരയ്ക്കും. അത് ഉണങ്ങിക്കഴിഞ്ഞാൽ നല്ല വെളുപ്പ് നിറം ലഭിക്കും. ഇതിനെ മാക്കോലം എന്ന് വിളിക്കുന്നു.
ശിവരൂപത്തിന്റെ പ്രത്യേകതകൾ നിറഞ്ഞ കോലമാണ് ഇവർ വരയ്ക്കുന്നത്. ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചിട്ടുണ്ടാകും. ചിഹ്നം കണ്ടാലറിയാം ഇവർ വിഷ്ണുഭക്തരോ ശിവഭക്തരോ എന്നത്.
മിക്കവാറും പെൺകുട്ടികളാണ് കോലം വരയ്ക്കുക. കോലം വരയ്ക്കുന്നതിൻ്റെ കാരണം അകത്തേക്ക് ലക്ഷ്മീദേവിയുടെ കടാക്ഷ മുണ്ടാവാനാണത്രേ. ദോഷങ്ങളൊന്നും അകത്തേക്കു വരാതിരിക്കണം. ഇതിൽ ചവിട്ടാൻ പാടില്ല. ചൂലുകൊണ്ട് അടിച്ചുകളയാനും പാടില്ല. ലക്ഷ്മീകടാക്ഷമാണ് ഇതിൻ്റെ പിന്നിലുള്ളത്. അരിപ്പൊടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത് കുമ്മായപ്പൊടിക്ക് സ്ഥാനം മാറിക്കൊടുത്തിരിക്കുന്നു. അരിപ്പൊടി യായാൽ അത് തിന്നാൻ ഉറുമ്പുകൾ വരും. ഉറുമ്പുകൾക്കോ അപ്രകാരമുള്ള ജീവികൾക്കോ തിന്നാനാണു കോലമിടുന്നത്.
ഉറുമ്പായാലും കാക്കയായാലും അതൊരു ആത്മാവ് തന്നെയാ ണല്ലോ. അതിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് ഇവരുടെ ബലം. ആദ്ധ്യാത്മികമായ കർമ്മമാണ് കോലമിടൽ. ഈശ്വരന്റെ പ്രീതിക്കു
വേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയുമാണ് ഈ കല മുറ്റത്തു ചെയ്യുന്നത്.
ദുഃഖമുള്ള അവസരങ്ങളിൽ കോലം വരയ്ക്കാൻ പാടില്ല. മരണം, ജനനം എന്നിവയുണ്ടാകൽ 'പുല'യുണ്ട്. അങ്ങനെയെങ്കിൽ ആ ദിവസങ്ങളിൽ ഉപേക്ഷിക്കണം. വിധവയ്ക്കും കോലമിടാൻ അവകാ ശമില്ല. വിധവ മറ്റുള്ളവരെ ആകർഷിക്കത്തക്ക ഒന്നും പ്രവർത്തിക്ക രുതെന്നാണ് നിയമം. കോലമിടാത്ത വീട്ടിൽ ദുഃഖം നടന്നിട്ടുണ്ടാകാ മെന്ന് ഊഹിക്കുന്നു, വഴിപോക്കർ. പൂജാമുറിയിൽ കോലമിട്ടതിനു ശേഷമാണ് പുറത്ത് ഇടുന്നത്. ഏതു ദേവനെയാണോ പൂജിക്കുന്നത് ആ ദേവന്റെ രൂപമാണ് വരയ്ക്കുക. സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതുവരെ കോലം അവിടെത്തന്നെ ഉണ്ടാകും.
നവഗ്രഹങ്ങളുടെ പൂജയ്ക്ക് നവഗ്രഹ കോലങ്ങൾ ഇടാറുണ്ട്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ബുധൻ, വ്യാഴം, ഗുരു, കേതു, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച നടത്തുന്ന കോലങ്ങൾക്ക് സാധിക്കാറുണ്ടത്രേ. പിറന്നാളിനും കോലമിടും. ഇന്ന് കോലമിടൽ ഒരു വഴിപാട് മാത്രമാണ്. കോലം കുത്തിയ പാത്രങ്ങൾ കിട്ടാനുണ്ട്. അതു വാങ്ങിച്ച് അതിൽ അരിപ്പൊടിയിട്ട് കുത്തിയാൽ അരിക്കോ ലമായി.
അരിമാവ് കലക്കിയും കോലങ്ങൾ വരയ്ക്കാറുണ്ട്. മാത്രമല്ല വിശേ ഷദിവസങ്ങളിൽ മൈലാഞ്ചി, കൺമഷി എന്നിവ അണിയാറുണ്ട്. കോലം അണിയുക എന്നാണ് ഇതിനെ പറയുക. മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കോലമിടുന്ന പതിവ് ബ്രാഹ്മണ ഗൃഹങ്ങൾക്കു മാത്രമാണ്. “
Show more
|
..Link |
| 7 | വർണപ്പെട്ടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വർണപ്പെട്ടി
“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ...
വർണപ്പെട്ടി
“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറകളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
മുരിക്കുകൊണ്ട് പെട്ടിയുണ്ടാക്കി, തുകൽ പൊതിഞ്ഞ്, ചായംതേച്ച് വിൽക്കുന്നതും ക്ടാര സമുദായത്തിൻ്റെ കലാവൈഭവം വിളിച്ചറിയിക്കുന്ന തൊഴിലാണ്. ഇഷ്ടാനുസരണം രൂപപ്പെടുത്താവുന്നതും ഘനം കുറഞ്ഞ തുമായ മുരിക്കുമരമാണ് അവർ ഇതിനുപയോഗിക്കുന്നത്. ഈ മുരിക്കിൻപെട്ടി ഈടുനിൽക്കാൻ ചെയ്യേണ്ട സംസ്കരണ വിദ്യ അവർക്ക് അറിയാമായിരുന്നു. ഉറകുത്തിപ്പോകാതിരിക്കാൻ കറുത്ത പക്ഷത്തിൽ ആണ് മരം മുറിച്ചിരുന്നത്. പിന്നീട് മുരിക്കിൻപലകകൾ ഇളവെയിലിലിട്ട് 'നീർപാട്ടി'ലാക്കുന്നു. മുള ചെറുതായി ചീന്തിയെ ടുത്ത് മുന കൂർപ്പിച്ചാണ് ആണിക്കു പകരം പ്രയോഗിച്ചിരുന്നത്.
പഞ്ചിൽമരത്തിന്റെറെ കായ ഉരലിലിട്ടിടിച്ച് വെള്ളമൊഴിച്ച് പിഴിഞ്ഞെ ടുക്കുന്ന പശ പെട്ടിക്കു മുകളിൽ തേച്ച് അതിനു മുകളിൽ കടലാസ് ഒട്ടിക്കുന്നു. പേപ്പർ ഒട്ടിച്ചശേഷം വെണ്ണക്കല്ലുകൊണ്ട് മിനുസപ്പെടു ത്താറുണ്ട്. അതിനുശേഷം തവിടുപൊടി പശയിൽ കുഴച്ച് കടലാസ്സിനു മുകളിൽ കട്ടിയായി തേക്കുന്നു. അതിനു മുകളിൽ തോല് ഒട്ടിക്കുന്നു. ആട്ടിൻതോലോ മാനിൻതോലോ ആണ് ഇതിനായി ഉപയോഗിക്കു ന്നത്. തോല് വെള്ളത്തിൽ പൊതിർത്ത് വൃത്തിയായി രോമം കളഞ്ഞ് വെയിലിലിട്ടുണക്കി ശുദ്ധീകരിക്കുന്നു. തോല് പെട്ടിയിൽ ഒട്ടിച്ചു ചേർക്കുന്നതിന് പഞ്ചിങ്ങപ്പശയാണ് ഉപയോഗിക്കുന്നത്. അടർന്നു പോകാതെ തോലിനെ പലകയിൽ ഒട്ടിച്ചു ചേർത്തുനിർത്താൻ പഞ്ചിങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. മരപ്പലകയ്ക്ക് ഈ പശ ഒരു സംരക്ഷ ണവലയം ഒരുക്കുകയും ചെയ്യും. കോളിമരത്തിന്റെ തോല് ചീന്തി യെടുത്തു വെയിലിലിട്ടുണക്കി ഉപയോഗിക്കുന്ന രീതിയുമുണ്ട്. മരത്തോലിന് ഇളം ചുവപ്പുനിറം ഉള്ളതിനാൽ ഇതിൽ ചായം ചേർ ക്കേണ്ട ആവശ്യം വരുന്നില്ല. മുകളിൽ എണ്ണകൊണ്ട് മിനുക്കുക മാത്രം ചെയ്യും. ചായംകൊണ്ട് ചിത്രങ്ങൾ പെട്ടിക്കു മുകളിൽ വരയ്ക്കും. ഇങ്ങനെ മരത്തോൽകൊണ്ടും മൃഗത്തോൽകൊണ്ടും കറുപ്പ്, ചുവപ്പ് എന്നീ വർണങ്ങളിലുള്ള പെട്ടികൾ നിർമ്മിക്കുന്നു. കാലുള്ളതും കാലില്ലാത്തതുമായ രണ്ടുതരം പെട്ടികൾ നിർമ്മിച്ചിരുന്നു. പെട്ടിയിൽ ചായം തേക്കുന്നതിന് ആടിൻ്റെ മുതുകത്തുള്ള രോമംകൊണ്ടുണ്ടാ ക്കിയ ബ്രഷാണ് ഉപയോഗിക്കുന്നത്. വലിയ രോമം ഒരുപോലെ എടുത്തുപിടിച്ച് മുണ്ടയുടെ നാരുകൊണ്ട് കെട്ടി ബ്രഷ് ഉണ്ടാക്കുന്നു.
കോട്ടത്തിന്റെയും പള്ളിയറയുടെയുംമറ്റും മുഖാരം വരയ്ക്കുന്നതും ചായമിടുന്നതും പൊന്തി, പരിച ഇവയ്ക്ക് ചായം കൊടുക്കുന്നതും ദാരുശില്പങ്ങൾക്കു ചായമിടുന്നതും ചുമർചിത്രങ്ങൾക്കു ചായമിടു ന്നതും ഇവരുടെ കുലത്തൊഴിലിൽ പെടുന്നു. ആലേഖനം ചെയ്ത ഇതിഹാസ പുരാണകഥകളിലെ കഥാപാത്രങ്ങൾക്കു പാരമ്പര്യമായി നിർദ്ദേശിക്കപ്പെട്ട വർണങ്ങളാണ് ഇവർ കൊടുത്തിരുന്നത്. വിഷ്ണുവിന് ശരീരം നീലയും ഉടുപ്പ് മഞ്ഞയും ശിവന് ശരീരം വെള്ളയും ഉടുപ്പ് പുലിത്തോൽ അല്ലെങ്കിൽ കാവിയും ഗണപതിക്ക് കനകവർ ണവും അയ്യപ്പന് മഞ്ഞയും ഹനൂമാന് ഇളംമഞ്ഞയും ശ്രീരാമന് ചന്ദനവർണവും സുബ്രഹ്മണ്യന് അല്പം ചുവപ്പു കലർന്ന മഞ്ഞയും കാളിക്ക് കറുപ്പും ആണ് വർണങ്ങൾ. പുളിങ്കുരു വറുത്ത്, ഓട കളഞ്ഞ്, വെള്ളത്തിൽ പൊതിർത്ത്, വേവിച്ചാൽ കിട്ടുന്ന പശയിൽനിറം കലർത്തുന്നു. മണയില, കരിയിലമഷി തുടങ്ങിയവയാണ് ചായങ്ങൾ. അതിനു മുകളിൽ അരക്കും പന്തവും തേച്ച്, മിനുക്കുകയും ചെയ്യും.
ഇന്ന് ഇത്തരം പ്രകൃതിദത്തമായ ചായവ്യവസ്ഥ ഉപയോഗിക്കുന്ന രീതി മാഞ്ഞുകഴിഞ്ഞിരിക്കുന്നു. മുകളിൽ പറഞ്ഞതരത്തിലുള്ള പെട്ടിനിർമ്മാണം എന്ന കുടിൽവ്യവസായം വേരറ്റുപോയതിനാൽ അതുമായി ബന്ധപ്പെട്ട കലാവിദ്യയും നഷ്ടപ്രായമായിരിക്കുന്നു.
കയ്യും കണക്കും ഒപ്പിച്ച് വീരാളി വരയ്ക്കുന്ന തലമുറയാകട്ടെ അന്യം നിന്നുപോകാൻ നാളുകളേറെ വേണ്ടിവരികയുമില്ല. “
Show more
|
..Link |
| 8 | വീരാളിപ്പട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വീരാളിപ്പട്ട്
“വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതി...
വീരാളിപ്പട്ട്
“വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറക ളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ടാണ് വീരാളിപ്പട്ടെന്നും രാജാക്കന്മാർ സമ്മാനം കൊടുപ്പാൻ (പട്ടും വളയും) വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നതെന്നും ഫോക്ലോർ നിഘണ്ടുവിൽ (പു. 593) പറയുന്നു. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ വീരാളിപ്പട്ടിന്റെ പരാമർശങ്ങൾ ഉണ്ട്.
ക്ഷേത്രങ്ങളിൽ പള്ളിയറയുടെ ഉള്ളിൽ പരദേവതയുടെ വാള്, വിഗ്രഹം എന്നിവയ്ക്കു പിറകിൽ ആണ് വീരാളിയുടെ സ്ഥാനം. ചുമരിൽ വരയ്ക്കുകയോ പലകയിൽ വരച്ച് പള്ളിവാളിനു പിറകിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്. പള്ളിയറയിലെ ഈശ്വരചൈതന്യം നിലനിർ ത്തുന്നതിനും ചൈതന്യം വർദ്ധിപ്പിക്കുന്നതിനും ഇത് ആവശ്യമാണെ ന്നതാണ് ഇതിനു പിറകിലുള്ള വിശ്വാസം. വാളിനും പരിചയ്ക്കും വിഗ്രഹ ത്തിനും ആധാരമായ ചൈതന്യം വീരാളിയിൽ കുടികൊള്ളുന്നു എന്നതാണ് സങ്കല്പം. അതിനാൽ വീരാളി വരച്ച് ചായമിട്ടു കഴിഞ്ഞാൽ അതിൻ്റെ മുമ്പിൽ ഒരു ദീപമെങ്കിലും വെക്കണമെന്നാണ് നിയമം. വീരാളി വരച്ചു പൂർത്തിയാകുന്നതോടെ അതിന് ചൈതന്യമുണ്ടാ കുന്നു. പൂർണ്ണമായി വരച്ചുതീർത്ത വീരാളിയെ ആരാധിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽവീരാളി വരച്ചാൽ അതിന്റെ ഏതാനും ഭാഗം പൂർത്തിയാക്കാതെ വെക്കും. ആരാധന തുടങ്ങാറാകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ചിത്രം മുഴുമിപ്പിക്കുകയുള്ളൂ.
വീരാളി വരയ്ക്കാൻ വ്യക്തമായ നിയമങ്ങളും കണക്കുകളുമുണ്ട്. ഇതിന്റെ കണക്ക് കാരസമുദായം പാരമ്പര്യമായി കൈമാറുന്ന അറിവാണ്. ഒരു വീരാളിയിൽ അച്ച്, പുള്ളി, ചതുരപ്പൂവ്, തുടുപുഷ്പം, കൊടുപുഷ്പം എന്നീ അഞ്ചു പുഷ്പങ്ങൾ ഉണ്ടാകും. വരയ്ക്കാനായി തയ്യാറാക്കിയ പലക ശുദ്ധി ചെയ്ത് അതിൽ മുഴുവനായി ഒന്നര യവം വലിപ്പത്തിൽ സമചതുരത്തിലുള്ള കോളങ്ങൾ വരയ്ക്കണം. അതിനുശേഷം അഞ്ചുതരത്തിലുള്ള പുഷ്പങ്ങൾ മദ്ധ്യത്തിലും വശങ്ങളിലുമായി കണക്കുപ്രകാരം വരയ്ക്കും. നടുക്ക് അച്ച്, നാലു ദിക്കുകളിൽ പുള്ളി, നാലു മൂലകളിൽ തൊടുപുഷ്പം എന്നീ ക്രമ ത്തിലാണ് പൂക്കൾ വരയ്ക്കേണ്ടത്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ എന്നീ പഞ്ചവർണങ്ങളാണു വരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇവ പഞ്ചഭൂതങ്ങളെയും പഞ്ചപ്രാണനെയും പ്രതിനിധീകരിക്കുന്നു.
മുകളിൽ പറഞ്ഞ വർണങ്ങൾ നിർമ്മിക്കുന്നതിനും പാരമ്പര്യ രീതികൾ ഉണ്ടായിരുന്നു. പ്രത്യേകതരം ഇലകൾ അരച്ച് പശ ചേർ ത്താണ് അവ തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ചായില്യവും മണ യിലയും ആണ് ഉപയോഗിച്ചു വരുന്നത്. പൈല്മരത്തിന്റെ കറ കൊണ്ടുവന്ന് ഉണക്കിപ്പൊടിച്ച് ടർപ്പൻ്റെൻ ചേർത്തു പാകപ്പെടു ത്തിയത് ആദ്യം ചുമരിൽ അല്ലെങ്കിൽ പലകയിൽ മുഴുവനായി തേക്കുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വർണങ്ങൾക്കു പ്രത്യേകതരം ഇലകൾ ഉണക്കിപ്പൊടിച്ചെടുക്കുന്നു. കറുപ്പുനിറത്തിന് എണ്ണത്തി രിയുടെ നാളത്തിൽനിന്നുണ്ടാകുന്ന പുകയെ മഷിയാക്കിയെടുത്താണ് ഉപയോഗിക്കുന്നത്.
ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്പിച്ചു പോന്നിരുന്നു. 'തന്ത്രസമുച്ചയ'ത്തിൽ ദേവീപൂജയ്ക്ക് ഇടാവുന്ന വീരാളി പത്മത്തെക്കുറിച്ചു പറയുന്നുണ്ട്. ഈ പത്മത്തിന്, വരച്ചുവെക്കുന്ന വീരാളിയുമായി രൂപസാദൃശ്യമുണ്ട്. വീരാളിയുടെ ഉത്പത്തിയെക്കുറിച്ച് ഇന്നു ജീവിച്ചിരിക്കുന്ന പ്രായംചെന്ന ക്ടാരസമുദായാംഗങ്ങൾക്കു കൂടി വ്യക്തമായി ഒന്നും പറയാൻ കഴിയില്ല. അത്തരം കാര്യങ്ങളെ ക്കുറിച്ചുള്ള മിത്തുകൾ ഉൾക്കൊള്ളുന്ന കഥകളൊന്നും ഇന്നു സമൂഹത്തിൽ നിലനിൽക്കുന്നതായി കാണുന്നില്ല. “
Show more
|
..Link |
| 9 | കാവിക്കൂട് | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
കാവിക്കൂട്
“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ ക...
കാവിക്കൂട്
“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവള്ളി (ഏതുവിധവും വളയ്ക്കാവുന്നതും ഈർക്കിലുകൾ കുത്തി നിർത്താവുന്നതുമായ വള്ളി) ഏതാണ്ടു കൈവണ്ണം ഉള്ളവ കാട്ടിൽ നിന്നും ശേഖരിച്ച് ആവശ്യമുള്ള വിസ്തീർണ്ണത്തിൽ വളച്ചുകെട്ടുന്നു.
അതിനുശേഷം തെങ്ങിന്റെയോ കാളിപ്പനയുടെയോ ഈർക്കിൽ നല്ലതുപോലെ മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച് വളയത്തിൽ 1/2 ഇഞ്ച് അകലത്തിൽ കുത്തി നാട്ടുന്നു. എന്നിട്ട് മുകളറ്റം കൂട്ടി ക്കെട്ടുന്നു. ഇടയ്ക്കിടയ്ക്ക് നേർത്തതും ബലമുള്ളതുമായ കാട്ടുവള്ളി കൾകൊണ്ട് വരിഞ്ഞുകെട്ടുന്നു. പക്ഷികൾ ഉള്ള കാടുകളിൽ കൊണ്ടു പോയി കൂടിന്റെ ചുറ്റളവനുസരിച്ച് തടം ഉണ്ടാക്കി ഒരു കവട്ടകമ്പ് തലകീഴായി നാട്ടി മുകളിൽ ഒരു ചരടുകെട്ടി കൂടിൻ്റെ ഒരു വശം പൊക്കി ആ പൊക്കം അനുസരിച്ച് ചരടിൽ സൂചിപോലുള്ളവ കെട്ടി കൂടു തങ്ങിനിൽക്കുന്ന രീതിയിൽ നിർത്തി പക്ഷികൾക്കു തിന്നുവാ നുള്ള പ്രാണികളെ പിടിച്ച് കാരക്കമ്പിൽ കെട്ടുന്നു. കാരക്കമ്പ് കൂടിന്റെ മണ്ണിൽ പതിഞ്ഞിരിക്കുന്ന ഭാഗത്ത് ഈർക്കിലിയുടെ ഇടയിൽ തിരുകി തൂണിലേക്ക് വട്ടം വയ്ക്കുന്നു (ഈർക്കിലിയുടെ ഇടയിൽ തിരുകുന്ന ഭാഗം കാരക്കമ്പിന് കവല ഉണ്ടായിരിക്കും. അതുകൊണ്ട് ഊരിപ്പോ കില്ല.) എന്നിട്ട് കാരക്കമ്പിൽ സൂചിക്കമ്പ് കുത്തി നിർത്തും. (കുത്തി നിർത്താൻ പാകത്തിൽ കടുപ്പം കുറഞ്ഞ കമ്പായിരിക്കും കാരക്ക മ്പായി ഉപയോഗിക്കുന്നത്). കാരക്കമ്പിൽ പ്രാണികളെ കൊല്ലാതെ ചരടുകൊണ്ടു കെട്ടിവയ്ക്കും. ഇവ ചലിച്ചു കൊണ്ടിരിക്കും. പക്ഷികൾ കാണുകയും ഇരയാണെന്നു വിചാരിച്ച് പ്രാണിയെ കൊത്തുകയും ചെയ്യുന്നു. കാരക്കമ്പ് താഴുന്നു. സൂചിക്കമ്പ് മുകളിലേക്കു തെറിക്കും, കൂടിന്റെ പൊങ്ങിയിരിക്കുന്ന ഭാഗം നിലത്തമരുന്നു. പക്ഷികൾ ഇതിൽ അകപ്പെടുന്നു. “
Show more
|
..Link |
| 10 | ഓണപ്പൂക്കളം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക...
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക്കളം നിർമ്മിക്കൽ. ഇന്നത്തെ പൂക്കളംതന്നെയായിരുന്നോ ആധുനിക പൂർവ്വകാലഘട്ട ത്തിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണം തുടങ്ങിവെക്കുമ്പോൾ തന്നെ ഇതുവരെയും ശ്രദ്ധിക്കാതിരുന്ന, അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യം നല്കാതിരുന്ന ഒട്ടനവധി തലങ്ങൾ പൂക്കളത്തിനുണ്ട് എന്നു തിരിച്ചറിയാനാവും. നാടൻപാട്ടുകളെയും വിവരണങ്ങളെയും ഓർമ്മക്കുറിപ്പുകളെയും ആശ്രയിച്ചുമാത്രമേ ഈ ചടങ്ങുകളുടെ പഴയ രൂപം പുനർനിർമ്മിക്കാനുള്ള ശ്രമം നടത്താൻ കഴിയൂ.
പാട്ടുകളിലെ ചിത്രം
പൂക്കൂടയുണ്ടാക്കൽ, പൂക്കൾക്കായുള്ള അന്വേഷണം, പൂവിറുക്കൽ, പൂക്കളം നിർമ്മിക്കൽ എന്നിവ വിശദമായി, ഘട്ടംഘട്ടമായി നിർമ്മി ക്കുന്ന നാടൻ പാട്ടുകൾ ധാരാളമുണ്ട്. കൂടാതെ 'പൂപ്പാട്ടുകൾ' എന്നൊരു ഉപവിഭാഗംതന്നെ നാടൻപാട്ടുകളുടെകൂടെ കാണാം (കർത്താ 1990:118). പൂക്കളെപ്പറ്റി മാത്രമുള്ള പാട്ടുകളാണവ. പരമ്പ രാഗത സമൂഹങ്ങളുടെ പാട്ടുകൾ ആദ്യം പരിഗണിക്കാം.
പുള്ളുവർ പാടുന്ന ഓണപ്പാട്ടിൽ 'ബാലത്തരുണി'മാരുടെ പൂവി ടലിനെപ്പറ്റിയാണ് വിശദമായ വർണന. പൂവുള്ള ദേശമേതെന്ന് തിരക്കി 'പൂക്കൊട്ട മെടഞ്ഞ്' നടന്നലഞ്ഞ് 'ചെമ്പകം', 'ചെമ്മപ്പൂവ്', 'അല്ലി', 'മുല്ല', 'ചെന്താമര', 'അശോകം', 'മന്താരം' ഇങ്ങനെ പല പൂവും ഇറുത്ത് 'വട്ടത്തിൽ മെഴുകി' 'ഇഷ്ടത്തിൽ പൂവിടുന്നതായി' പറയുന്നു. 'വഴിതോറും പൂവിട്ട് ഇടകൾ തോറും കുടകൾ കുത്താനും' പാട്ട് നിർദ്ദേശിക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പൂക്കളെല്ലാം വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവയാണ്. 'വട്ടത്തിൽ മെഴുകുക' എന്നല്ലാതെ രൂപം സംബന്ധിച്ച മറ്റു നിബന്ധനകളൊന്നുമില്ല. മാത്ര മല്ല 'ഇഷ്ടത്തിൽ പൂവിടാ'മെന്നും സൂചിപ്പിക്കുന്നുണ്ട് (വിഷ നമ്പൂതിരി 1986, കർത്താ 1991: 102).
"അത്തംനാൾ തൊട്ടു തിരുമുറ്റം മെഴുകി
മുറ്റംമെഴുകിയതിൽമുക്കുറ്റിയിട്ടു തുമ്പപ്പൂകൊണ്ടൊരു പൂക്കളം തീർത്തു."
(കർത്താ 121)എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
എന്നിങ്ങനെ മറ്റൊരു പാട്ടിൽ അത്തംനാൾതൊട്ട് പൂവിടുന്നതാണ് പറയുന്നത്. മുക്കുറ്റിയും തുമ്പപ്പൂവുമാണ് ഇവിടെ കളത്തിലെ പൂക്കൾ.
'ഹൊബലിചരിതം ഓണപ്പാട്ടിൽ' അത്തംതൊട്ട് ഉത്രാടംവരെ പൂക്കളമൊരുക്കുന്നതിനെക്കുറിച്ചുള്ള സൂചനയുണ്ട്.
"ചെത്തിയടിച്ചു മെഴുകിത്തേച്ചു
നൽത്തറയിട്ടുകളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറതന്നിൽ ചാർത്തി
പത്തുനാൾ മുമ്പേ വന്നത്തംതൊട്ട്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ “
ഇതേ പാട്ടിൽ മാവേലിയുടെ പുനരാഗമനത്തിനുള്ള ഒരുക്കങ്ങൾ വർണിക്കുന്നിടത്ത് വീണ്ടും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.
"ചെമ്മണ്ണുകൊണ്ടു തറ പിടിച്ചു മുറ്റത്തു വട്ടക്കളവുമിട്ടു ഗോമയംകൊണ്ടു മെഴുകിയെല്ലാം പുഷ്പങ്ങൾകൊണ്ടു മതിൽ വളച്ചു."
എന്നാൽ ഇതേ സന്ദർഭത്തിൽ പൂക്കളത്തിനു പകരം വഴികൾ മെഴു കിത്തേച്ച് ഒരുക്കുന്നതിനെപ്പറ്റിയാണ് ഒരു പാഠത്തിലെ വർണന. ചാണകം മെഴുകിയ കളത്തിലോ തറയിലോ തുമ്പ തുടങ്ങിയ പൂക്കൾ കൊണ്ട് അത്തം മുതൽ കളം തീർക്കാറുണ്ട് എന്നതാണ് മഹാ ബലിചരിതം ഓണപ്പാട്ടിൽനിന്ന് വ്യക്തമാവുന്നത്.
പൂപ്പാട്ടുകൾ, പൂപ്പൊലിപ്പാട്ടുകൾ, പൂവിളിപ്പാട്ടുകൾ എന്നിങ്ങനെ പല പേരുകളുള്ള ഒരു ഉപശാഖ ഓണപ്പാട്ടുകളുടെകൂടെ ഉള്ളതായി സൂചിപ്പിച്ചു. പൂക്കളം ഒരുക്കുന്നതിനോടൊപ്പമുള്ള മറ്റൊരു ചടങ്ങി നെയാണിതു വെളിവാക്കുന്നത്. 'പൂവിളി' അഥവാ 'പൂവേപൊലി' എന്നിങ്ങനെ അറിയപ്പെടുന്ന ഒരു തരം ആർപ്പുവിളിയാണിത്. 'പൊലി' എന്നാൽ വർദ്ധന എന്നാണർത്ഥം. പൂക്കളുടെ വർദ്ധനയായിരിക്കണം പൂപ്പൊലി. ആൺകുട്ടികളാണ് പൂവിളിക്കുക എന്ന് പി. സി. കർത്താ സൂചിപ്പിക്കുന്നു (പേ: 79). പതിനെട്ടോളം പൂപ്പൊലിപ്പാട്ടുകൾ അദ്ദേഹം സമാഹരിക്കുന്നുണ്ട്. പാട്ടുകളുടെ അന്ത്യത്തിൽ "പൂവേപൊലി പൂവേപൊലി, പൂവേ" എന്ന് ഒരു വായ്താരിയോ ആർപ്പുവിളിയോ ആയി ആവർത്തിക്കുന്നവയാണ് പൂപ്പൊലിപ്പാട്ടുകൾ. ആഖ്യാന പരമായ പാട്ടുകൾ എന്നതിനെക്കാൾ പൂവിളിയെ കൊഴുപ്പിക്കുന്ന നാലോ ആറോ വരികളാണ് യഥാർത്ഥത്തിൽ പൂപ്പൊലിപ്പാട്ടുകൾ.
പൂക്കളമിടുന്നത് മണ്ണുകൊണ്ടു നിർമ്മിച്ച് ചാണകം മെഴുകിയ പൂത്തറയിലോ, വെറുതേ മുറ്റത്തോവരെയാകാം. പഴയ വീടുകളുടെ നിലവും മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയതായതുകൊണ്ട് അവിടെയും പൂക്കളമൊരുക്കുന്നതിനു വിരോധമില്ലെങ്കിലും അടഞ്ഞ മുറികളിൽ സൂര്യപ്രകാശമേല്ക്കാത്തിടത്തു പൂക്കളമിടുന്നത് വില ക്കപ്പെടുന്നതായി കാണുന്നു. നാലുകെട്ടുകളിൽ നടുമുറ്റത്ത് പൂക്കഎന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
മിടുന്നതിൽ വിരോധമില്ല. യഥാർത്ഥത്തിൽ മണ്ണിലാണ് പൂക്കളമി ടേണ്ടത് എന്ന ദൃഢമായ വിശ്വാസത്തിൻ്റെ പ്രതിഫലനമാണിവയെല്ലാം. ചാണകം മെഴുകൽ മണ്ണിനെ ശുദ്ധമാക്കുവാനുള്ള ഉപാധി എന്ന നിലയിൽ ഇതരകേരളീയ അനുഷ്ഠാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ മുറ്റം അടിച്ചതിനുശേഷം തളിക്കുന്ന തും നെൽകൃഷി ഉള്ളവർ മുറ്റത്തു തീർക്കുന്ന കളത്തിൽ ചാണകം 'ഇഴജന്തുക്കളെ അകറ്റാ'നും 'ശുദ്ധമാക്കു'വാനുമാണ് ഇങ്ങനെ മെഴുകുന്നതും ക്രമത്തിൽ ഇപ്പോഴും നിലനിൽക്കുന്ന രീതിയാണല്ലോ. ചെയ്യുന്നതെന്ന് പ്രായമായ ആവേദകർ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്ക ത്തിൽ മണ്ണും സൂര്യപ്രകാശവും ഓണപ്പൂക്കളത്തിൻന്റെ ഒഴിച്ചുകൂടാനാവാത്ത പശ്ചാത്തലമാണ് എന്നു കരുതുന്നു.
പൂക്കൾ ശേഖരിക്കുന്നതിലും പൂക്കളങ്ങൾ ഒരുക്കുന്നതിലും അനുഷ്ഠാനപരമായ ചിട്ടകളെക്കാൾ ആഘോഷങ്ങൾക്കു സ്വാഭാ വികമായുണ്ടാകുന്ന സ്വതന്ത്രമായ ആവിഷ്കരണസാധ്യതകളാണ് പ്രകടമായി കാണുന്നത്. പൂക്കൾ ശേഖരിക്കുന്നതിൽ ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പൂവിടുന്നതിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണു മുൻകൈയുള്ളത് എന്നു സാമാന്യവത്കരിക്കാം. പക്ഷേ, മുതിർന്ന പുരുഷന്മാർ ഈ ചടങ്ങുകളിൽനിന്ന് അനുഷ്ഠാ നപരമായി വിലക്കപ്പെടുന്നില്ല എന്നതിനാൽ പൂക്കളത്തിന്റെ പ്രതി കാത്മകതയിൽ ഇതു നിർണ്ണായകസ്വാധീനം ചെലുത്തുന്നില്ല.
തുമ്പ, മുക്കുറ്റി എന്നീ ചെറിയ പുഷ്പങ്ങൾക്ക് ഉള്ള പ്രാധാന്യം പൂക്കളത്തിൽ മറ്റു പൂക്കൾക്കില്ല എന്നത് എല്ലാ വിവരണത്തിലും, പാട്ടുകളിൽപോലും സ്ഥാനം പിടിക്കുന്ന പരികല്പനയാണ്. വെള്ളയും മഞ്ഞയും നിറങ്ങളുള്ളതും ഓണക്കാലത്ത് സമൃദ്ധമായി ലഭിക്കു ന്നതും എന്ന നിലയിൽ മാത്രമല്ല ഇവയുടെ പ്രാധാന്യം എന്ന് മറ്റുചില തെളിവുകൾ സൂചിപ്പിക്കുന്നു. തുമ്പയുടെ ആരാധ്യതയ്ക്ക് അടിസ്ഥാ നമായി പറയുന്ന കഥകളിലും വിശ്വാസങ്ങളിലും വിനയം, പരിശുദ്ധി എന്നീ ഗുണങ്ങളോടൊപ്പം ചില സമൂഹങ്ങളുടെയെങ്കിലും മരണാനന്തരകർമ്മങ്ങളിൽ-അഥവാ കാരണവാരാധനയിൽ-അതിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. തുമ്പ ശിവൻ്റെ ഇഷ്ടപുഷ്പമായി അറിയപ്പെടുന്നതും അതിൻ്റെ മരണാനന്തരകർമ്മങ്ങളിലെ സവിശേഷ സ്ഥാനം മുഖേനയാകാം. മരണത്തിൻ്റെ ദേവൻകൂടിയാണല്ലോ ശിവൻ. ഈ സൂചനകൾ തൃക്കാക്കരപ്പൻ/മഹാദേവൻ പൂജയിലെ വിശദാം ശങ്ങളിലേക്കു നേരിട്ടു നയിക്കുന്നുണ്ട്. ഇവിടെ പൂക്കൾ മാത്രമല്ല, തുമ്പച്ചെടി ഒട്ടാകെയാണ് തൃക്കാക്കരപ്പന്/മാതേവന് അലങ്കാരമായി കുത്തിനിറയ്ക്കുന്നതും ആരാധിക്കുന്നതും. തൃക്കാക്കരപ്പൻപൂജയിൽ ആദ്യകാലത്ത് തുളസിയെക്കാൾ തുമ്പയ്ക്കുതന്നെയായിരുന്നു പ്രാധാന്യം എന്ന് ഇതു സാക്ഷ്യം വഹിക്കുന്നു. ഇക്കാര്യം പൂക്കളത്തിൽ തുമ്പയുടെസ്ഥാനത്തെക്കുറിച്ചും പൂക്കളത്തിൻ്റെതന്നെ പ്രതീകാത്മകതയെക്കു റിച്ചും ഉള്ള അർത്ഥാന്വേഷണത്തിന് പുതിയൊരു ദിശാബോധംതന്നെ നൽകുന്നുവെന്നതിൽ സംശയമില്ല.”
Show more
|
..Link |
| 11 | ദാരുശില്പങ്ങൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദാരുശില്പങ്ങൾ
“ദേവാലയങ്ങളുടെയും വീടുകളുടെയും മറ്റും മരച്ചുവരുകളിലും തൂണുകളിലും ഉത്തരങ്ങളിലും കൊത്തുപണികളിൽ തീർത്ത ശ...
ദാരുശില്പങ്ങൾ
“ദേവാലയങ്ങളുടെയും വീടുകളുടെയും മറ്റും മരച്ചുവരുകളിലും തൂണുകളിലും ഉത്തരങ്ങളിലും കൊത്തുപണികളിൽ തീർത്ത ശില്പ ങ്ങൾ നിർമ്മിക്കുക പതിവായിരുന്നു. ഇത്തരം ശില്പങ്ങൾ ദാരുശില്ല ങ്ങൾ എന്നറിയപ്പെടുന്നു. തേക്ക്, ആഞ്ഞിലി, പ്ലാവ്, ഈട്ടി, ചീലാന്തി, ചന്ദനം, കരിന്താളി, അകിൽ തുടങ്ങിയ മരങ്ങളുടെ തടികളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നത്. കഠിനംകുളം മഹാദേവക്ഷേത്ര ത്തിലെ അഷ്ടദിക്പാലകന്മാരുടെയും ബ്രഹ്മാവിൻ്റെയും ശില്പങ്ങൾ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രമതില്ക്കകത്തു സ്ഥിതി ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ, കഴക്കൂട്ടം ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ, മലപ്പുറം ജില്ലയിലെ ഇന്ത്യാനൂർ ക്ഷേത്രത്തിലെ ദാരവപ്രതിമകൾ തുടങ്ങിയവ പ്രസിദ്ധങ്ങളും പ്രാചീ നവുമായ ദാരുശില്പങ്ങളാണ്.
പ്രതിമകൾക്കു പ്രത്യേകമായ അളവുകളും സ്വഭാവങ്ങളുമുണ്ട്. ദേവീവിഗ്രഹവും വിഷ്ണുവിഗ്രഹവും നിർമ്മിക്കുമ്പോൾ രണ്ടിന്റെയും അളവുകൾ വ്യത്യസ്തമാകുന്നു. സ്ത്രീപുരുഷ രൂപങ്ങൾ ചെറുതും വലുതുമാണ് എന്നതാണ് ഇതിന് അടിസ്ഥാനം. താലം എന്നാണ്
പ്രതിമാനിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡത്തിന്റെ പേര്. പന്ത്രണ്ടു വിരലിനെയാണ് താലമെന്നു പറയുന്നത്. സാധാര ണയായി ദശതാലം, നവതാലം, അഷ്ടതാലം, സപ്തതാലം, ഷഡ്താലം, പഞ്ചതാലം, ചതുസ്ത്താലം എന്നീ പ്രമാണങ്ങളുംകൊണ്ടാണ് പ്രത്യേ കതരം പ്രതിമകൾ നിർമ്മിക്കുന്നത്. സൂക്ഷ്മചിത്രങ്ങൾ ആണെങ്കിൽ ദശതാലവും സ്ഥൂലചിത്രങ്ങൾക്കു ചതുസ്താലവും മതിയാകും. ഈശ്വരവിഗ്രഹമാണു ശില്പി നിർമ്മിക്കുന്നതെങ്കിൽ ആ ദേവതയുടെ ധ്യാനസങ്കല്പം ഓർമ്മിക്കണം. സങ്കല്പാനുസൃതമായ ആസനങ്ങളും ആഭരണങ്ങളും ആയുധങ്ങളും മുദ്രകളും ശില്പി മുഖ്യമായും പ്രതി ഫലിപ്പിക്കണം. ശാശ്വതങ്ങളായ ഏഴുതരം ബിംബസാധനകൾക്കു പൂജാഫലം ഉണ്ട്. ദാരുമയിയും മൃൺമയിയുമായ പ്രതിമയാണെങ്കിൽ ആരാധകരിൽ ദീർഘായുസ്സിൻറെയും ഐശ്വര്യത്തെയും ശക്തിയെയും ജയത്തെയും പ്രദാനം ചെയ്യുന്നു. രത്നമാണെങ്കിൽ ലോകസൗഖ്യവും സ്വർണ്ണം അഭിവൃദ്ധിക്കും കാരണമാകുന്നു. രജതം പ്രശസ്തിയെയും താമ്രം പ്രജാപോഷണത്തെയും ശിലകൾ ഫലഭൂയിഷ്ഠമായ ഭൂമി ലാഭത്തെയും ലക്ഷ്യമാക്കുന്നു. ബിംബദോഷങ്ങൾ പരിത്യജിച്ച് നിർമ്മി ക്കുന്ന പ്രതിമകൾ മാനവശ്രേയസ്സിനു മാറ്റുകൂട്ടുന്നു. “
Show more
|
..Link |
| 12 | പാമ്പാട്ടം | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാമ്പാട്ടം
“വളരെ പഴക്കമുള്ളൊരു വിനോദമാണ് പാമ്പാട്ടം. പാമ്പാട്ടികളുടെ മകുടി ഊതലിന്റെ താളത്തിനൊത്തു പാമ്പുകളെ ആടിക്കുന്നത...
പാമ്പാട്ടം
“വളരെ പഴക്കമുള്ളൊരു വിനോദമാണ് പാമ്പാട്ടം. പാമ്പാട്ടികളുടെ മകുടി ഊതലിന്റെ താളത്തിനൊത്തു പാമ്പുകളെ ആടിക്കുന്നതാണ് പാമ്പാട്ടം. സാധാരണഗതിയിൽ മൂർഖനെയാണു പാമ്പാട്ടത്തിനുപ യോഗിക്കുന്നത്.
വാസ്തവത്തിൽ മകുടിയുടെ ശബ്ദതാളത്തിനൊത്തു ചലിക്കു കയല്ല പാമ്പുകൾ ചെയ്യുന്നത്. മറിച്ച് മകുടിയുടെ ചലനത്തിനൊത്ത് അവയുടെ കഴുത്തു ചലിപ്പിക്കുകയാണു ചെയ്യുന്നത്. “
Show more
|
..Link |
| 13 | പഴുക്കാകളി | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്...
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്കുല കെട്ടിത്തൂക്കിയിടുന്നു. കളിക്കിടയിൽ സമാർത്ഥ്യമുള്ളവർ അത് ഉരിഞ്ഞു തീർക്കുന്നു. ഇതാണു പഴുക്കാക്കളി. “
2.മാണിക്കച്ചെമ്പഴുക്ക
‘“ചെമ്പഴുക്കാകളി (പഴുങ്ങാക്കളി)യ്ക്കു പാടിവരുന്ന ഒരു പാട്ട്. 'മാണിക്കച്ചെമ്പഴുക്ക' എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവർത്തന സ്വഭാവമുള്ള ആ പാട്ടിൽ പാഠഭേദങ്ങൾ കാണാം.
“ആർകൈയിലാർകൈയിലെ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഒന്നു വലത്തു വന്നേ മാണിക്കച്ചെമ്പഴുക്ക..."
എന്നിങ്ങനെയാണ് ആ പാട്ടിന്റെ സ്വഭാവം. ഒരു വട്ടം കഴിഞ്ഞ് രണ്ടാം പ്രാവശ്യം പഴുക്ക കൈമാറുമ്പോൾ,
"രണ്ടു വലത്തുവന്നേ
മാണിക്കച്ചെമ്പഴുക്ക"
എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യവും പാടുവാൻ കഴിയും. ഈ വിനോദത്തിൽ പെൺകുട്ടികളും ചിലപ്പോൾ ആൺകുട്ടികളും ഏർപ്പെടും. ധനുമാസത്തിലെ ആതിരോത്സവത്തിന് രാത്രി ഉറക്കമിളയ്ക്കാൻ വനിതകളും ചെമ്പഴുക്കാകളി കളിക്കും. "
Show more
|
..Link |
| 14 | കൊട്ടും പാട്ടും | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊട്ടുംപാട്ടും
"കതിർവേനുദിയ്ക്കും മുൻപി നാല്ത്തറ മുല്ലപ്പന്തലിൽ കളത്തിനായ് ചെത്തിയടിച്ച് ചാണകനീർ തെളിച്ച് വെള്ളിവിളക്കു...
കൊട്ടുംപാട്ടും
"കതിർവേനുദിയ്ക്കും മുൻപി നാല്ത്തറ മുല്ലപ്പന്തലിൽ കളത്തിനായ് ചെത്തിയടിച്ച് ചാണകനീർ തെളിച്ച് വെള്ളിവിളക്കു പൊടി തുടച്ച് വിളക്കു നിറയെണ്ണ പകർന്ന-ലക്കിയ ചേല ചീന്തി യഴകിനാൽ തിരിയുമിട്ട് ഗണപതിയും സരസ്വതിയും വന്നാൻ... ആ... ആ"
കൊട്ടിലുകളിലും പതികളിലും അമ്മദൈവക്കാവുകളിലും കൊട്ടു പാട്ടുകൾ നടത്തുമ്പോൾ അതിനു മുന്നോടിയായി ആദിമൂലം പാക്ക നാർ പാടുന്ന സ്തുതിപ്പുപാട്ടാണിത്. സ്തുതിപ്പു പാടിക്കഴിഞ്ഞാൽ പന്തലുപൊലിച്ചുപാടും അതുകഴിഞ്ഞേ കൊട്ടുംപാട്ടും നടക്കുക പതിവുള്ളൂ. പറയ സമുദായക്കാർ കൊട്ടുപാട്ടിനായ് ഉപയോഗി ക്കുന്ന ഒരു പ്രാചീന വാദ്യോപകരണമാണ് മരം. മരത്തിൻ്റെകൂടെ ഒറ്റയെന്നു പേരുള്ള ഒരു ചെറിയ വലന്തല ചെണ്ടയും ഉപയോഗി ക്കുന്നു. രാത്രിയിൽ ഉറങ്ങാത്ത മരത്തിൻ്റെ തടികൊണ്ടാണ് മരം ഉണ്ടാക്കിയിരുന്നത്. നല്ല ശബ്ദമുണ്ടാകുന്നതിനുവേണ്ടിയാണ് രാത്രി യിൽ ഉറങ്ങാത്ത മരം ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ തെങ്ങ്, പ്ലാവ്, ആല്, വരിക്കപ്ലാവ് തുടങ്ങിയ മരങ്ങൾകൊണ്ടും ഈ വാദ്യം കൊത്തി പണിതെടുക്കുന്നു. ഉണിക്കോരൻ എന്നുപേരുള്ള ഒരു തച്ചരാണ് പറയന് മരം ഉണ്ടാക്കി കൊടുത്തത് എന്നാണു പാട്ടിൽ പോലും പ്രതിപാദിക്കുന്നത്.
"ആശാരിവെട്ടും മരം ആന വലിച്ച മരം ആശാരി ഉണിക്കോരൻ തീർത്ത മരം ചെളി ചെത്തിമിനുക്കി വീതുളി വീശിമിനുക്കി ആശാരി ഉണിക്കോരൻ തീർത്ത മരം.”
നാട്ടുസംഗീതം
പ്രധാന ഭാഗങ്ങൾ. മരത്തിൻ്റെ കുറ്റിയുടെ പണികഴിഞ്ഞാൽ വട്ടം കുറ്റി, വട്ടം, തുകൽ, നത്ത്, വാറ് തുടങ്ങിയവയാണ് മരത്തിൻ്റെ ഉണ്ടാക്കുന്നു. വട്ടം ഉണ്ടാക്കുന്നതിന് ഈറ്റ, മുള, നിരോലിക്കോൽ. തെങ്ങോലയുടെ പുറംപട്ട തുടങ്ങിയവയാണ് എടുക്കുന്നത്. വട്ടം ഉണ്ടാക്കിക്കഴിഞ്ഞാൽ തുകൽ പാകപ്പെടുത്തിയെടുക്കുന്നു. മര ത്തിന് രണ്ടു വശങ്ങളാണ് ഉള്ളത് ഇടന്തലയും വലന്തലയും. ഈ രണ്ടു വശങ്ങൾക്കും രണ്ടുതരത്തിലുള്ള തുകലുകളാണ് ഉപയോ ഗിക്കുന്നത്. ഇടന്തലയ്ക്ക് ആടിൻ്റെ തുകലും വലന്തലയ്ക്ക് പശുവിന്റെയോ ചെറിയ മൂരിക്കിടാവിൻ്റെയോ തുകലുമാണ് എടുക്കാറ്. കൂടാതെ കുറുക്കൻ, ഉടുമ്പ് എന്നിവയുടെ തോലുകളും ഉപയോഗിക്കാറുണ്ട്. ഒരു ആടിന്റെയോ പശുവിൻ്റെയോ പച്ചതുകൽ കിട്ടിയാൽ മുപ്പത്തി രണ്ടു ചെറിയ മുളം കുറ്റികളുണ്ടാക്കി അതിന്മേൽ നിലംതൊടാതെ വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു. നല്ലവണ്ണം ഉണക്കിയ തുകൽ തെങ്ങിൻപട്ടയുടെ ചാരം ഉപയോഗിച്ച് രോമമെല്ലാം കുത്തി വൃത്തി യാക്കിയെടുക്കുന്നു. തെങ്ങിൻപട്ടയുടെ ചാരത്തിന് നല്ല പുളിയുള്ള തുകൊണ്ട് തുകലിലുള്ള രോമങ്ങളെല്ലാം ചാരം വിതറിയാൽ പെട്ടെന്നു പറിഞ്ഞുപോകും. രോമം കുത്തിക്കളയുന്നതിന് മുളകൊ ണ്ട് ഒരു വടിയുണ്ടാക്കിയെടുക്കുന്നു. അതിൻ്റെ ഒരറ്റം 'U' ആകൃതി യിലായിരിക്കും. രോമം കുത്തിക്കളയാൻ ഉപയോഗിക്കുന്ന മുളവ ടിക്ക് തോലുകുത്തി എന്നാണു പറയാറ്. വൃത്തിയാക്കിയെടുത്ത തുകൽ വെള്ളത്തിലിട്ടു കുതിർത്ത് വട്ടത്തിനനുസരിച്ചു മുറിച്ചെടുത്ത് വട്ടത്തിന്മേൽ പൊതിയുന്നു. പൊതിഞ്ഞുകവിഞ്ഞ് വട്ടത്തിനുള്ളി ലേക്ക് ഒരു ചെറിയ വട്ടംകൂടി കുത്തിയിറക്കുന്നു. ഇതിനെ കുട്ടി എന്നു പറയുന്നു. തുകൽ വട്ടത്തിന്മേൽ നല്ലവണ്ണം മുറുകുന്നതിനു വേണ്ടിയാണ് കുട്ടി ഉപയോഗിക്കുന്നത്. വട്ടം പൊതിഞ്ഞുകഴിഞ്ഞാൽ മാട്ടം എന്നാണു പറയുക. വട്ടം പൊതിഞ്ഞു കഴിഞ്ഞാൽ തുകൽ വാറുകൊണ്ട് വട്ടത്തിനുചുറ്റും നത്ത് എന്നുപേരുള്ള വലിവ് ഉണ്ടാ ക്കുന്നു. നത്ത് ഒറ്റ എന്ന ക്രമത്തിലായിരിക്കും-ഏഴ്, ഒൻപത്, പതിനൊന്ന്, പതിമൂന്ന്. മരത്തിൻ്റെ കുറ്റിയുടെ വണ്ണത്തിനനുസരി ച്ചായിരിക്കും വട്ടത്തിൻ്റെ വലിപ്പവും നത്തുകളുടെ എണ്ണവും. മാട്ട ത്തിന് നത്തിട്ടുകഴിഞ്ഞാൽ പിന്നെ തുകൽവാറുകൊണ്ട് വലന്തലയും ഇടന്തലയും നോക്കി കുറ്റിവച്ച് മരം മാടുന്നു. മരം മാടിക്കഴിഞ്ഞാൽ മാട്ടം ഉണങ്ങുന്നതുവരെ വെയിലത്തുവച്ച് ഉണക്കുന്നു. ഉണങ്ങിയ മരം ശബ്ദങ്ങളുടെ (കേളി) ഏറ്റക്കുറച്ചിൽ ശരിയാകുന്നതുവരെ
വലിച്ചുമുറുക്കുന്നു. മരം കൊട്ടുമ്പോൾ കൊട്ടു തിരിഞ്ഞുകേൾക്കണമെങ്കിൽ ഒറ്റ (വീക്ക്) എന്നുപേരുള്ള വലന്തല ചെണ്ടകൂടെ കൊട്ടണം. ഏതുതാളം
കൊട്ടിയാലും ഒരു കൊട്ടുമാത്രമേ വലന്തലയ്ക്ക് വരുന്നുള്ളൂ. അതു കൊണ്ടാണ് ഇതിന് ഒറ്റ എന്ന പേരു വരുവാൻ കാരണം. ഒറ്റയ്ക്കും രണ്ടു വശങ്ങളുണ്ടെങ്കിലും ഒരേതരത്തിലുള്ള തോലുകളിലാണ് രണ്ടു തലയും മാടിയെടുക്കുന്നത്. പശുവിൻ്റെയോ മൂരിയുടെയോ തുക ലുകളാണ് വലന്തലയ്ക്ക് മാടാൻ ഉപയോഗിക്കുന്നത്. നല്ല മുഴക്കമുള്ള ഒച്ച (കേളി) ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരേ തരത്തിലുള്ള തോലുകൾ ഉപയോഗിക്കുന്നത്. ഇത് സാധാരണ ചെണ്ട മാടുന്നതു പോലെ മാടിയെടുക്കുന്നു. ആദ്യകാലങ്ങളിൽ മരംമാടുന്ന വാറിന് തുകലാണ് ഉപയോഗിച്ചിരുന്നത്. ഇന്നു പ്ലാസ്റ്റിക് ചരടുകളാണ് കൂടുതലായും മരം മാടാൻ എടുക്കാറ്.
മരം കെട്ടുന്നതിന് മൂന്നു താളങ്ങളുണ്ട്: മങ്ങാട്ടുതാളം, കുറുന്താളം, വടക്കൻതാളം.
മങ്ങാട്ടുതാളത്തിന് ആദിതാളമെന്നും കുറുന്താളത്തിന് മധ്യതാള മെന്നും വടക്കൻതാളത്തിന് ധ്യതിതാളമെന്നും പറഞ്ഞുവരുന്നു. ഈ മൂന്നു താളങ്ങൾ കൊട്ടുമ്പോൾ വ്യത്യസ്തരൂപത്തിലുള്ള പാട്ടുകളും പാടാറുണ്ട്. താളങ്ങൾക്കു കൃത്യമായ വായ്ത്താരികളോ താളച്ചൊല്ലുകളോ എഴുതപ്പെട്ടിട്ടില്ല. ഇവയെല്ലാം വായ്മൊഴിക ളായിട്ടാണ് അടുത്ത തലമുറയ്ക്കു കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ താളങ്ങൾക്കും താളച്ചൊല്ലുകൾക്കും പാട്ടുകൾക്കും ദേശ പരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.
“ഇടിന്തോം ഇടിന്തോം ഇടിടിന്തോം ഇടിന്തോം ഇടികിടിന്തോം ഇടിന്തോം ഇങ്കിടിന്തോം ഇടിന്തോം പച്ചോല വെട്ടി ഞാനും തനി പന്തലിടുമ്പോഴോ കുമ്പോല നല്ലൊരു കുളിർപന്തലും നറച്ചിട്ടൊരു നറ നെല്ലും മുറിച്ചിട്ടൊരു മുണ്ടൻ തെങ്ങോം കിഴക്കഞ്ചേരി ഗണപതിക്ക് നറച്ചും വച്ച്..."
ഇങ്ങനെ പന്തലുപൊലിച്ചും തറവാടുപൊലിച്ചും മങ്ങാട്ടുതാളം കൊട്ടിപ്പാടുമ്പോൾ ആഘോഷവേളകളിൽ തമാശപ്പാട്ടുകളും മറ്റും പാടുന്നതിനുവേണ്ടിയാണ് കുറുന്താളം കൊട്ടുന്നത്
*ഇങ്കിടിന്തോം ഇങ്കിടിന്തോം ഇങ്കിടിം ഇങ്കിടിം ഇങ്കിടിന്തോം ഇന്ത ഇങ്കിടി ഇങ്കിടിന്തോം ഇങ്കിടികിടിന്തോം ഇങ്കിടികിടിന്തോം ഇങ്കിടികിടിം ഇങ്കിടികിടിം ഇങ്കിടികിടിന്തോം പോവാടി നാത്തൂനെ പോവാടി നാത്തൂനെ കുഞ്ഞിലം പാടത്തു ചീരനുള്ളാൻ ചീരനുള്ളി നുള്ളി ചീരനുള്ളി നുള്ളി കയ്യിനഖത്തിലും മുള്ളുകേറി എന്നോടി കൂറുള്ള കുഞ്ഞാങ്ങിളമാരെ എന്നുടെ കൈയിലെ മുള്ളെടുക്ക് ഇത്രയും നല്ലൊരു ചീരക്കറിവച്ചിട്ട് കയ്യിലു കാട്ടാത്താ കറുമ്പിക്കള്ളി ഇത്രയും നല്ലൊരു പൂരം നടന്നിട്ട് കൊണ്ടോയി കാട്ടാത്ത കറമ്പൻകള്ളാ"
ഇങ്ങനെ പോകുന്നു തമാശപ്പാട്ടുകളോടുകൂടിയ കുറുന്താളമെങ്കിൽ, വളരെ ഗൗരവമേറിയ കൊട്ടും പാട്ടുമാണ് വടക്കൻ താളത്തിലും പാട്ടിലും കാണാൻ കഴിയുക. പറയ സമുദായത്തിൻന്റെ അമ്മദൈവ സങ്കല്പങ്ങളായ കോലൻമുടി, വട്ടമുടി തുടങ്ങിയ കോലങ്ങൾ കെട്ടി യാടുന്നവർ ചടുലമായ ചുവടുകൾ വയ്ക്കുമ്പോൾ പാടിക്കൊട്ടാൻ വേണ്ടിയാണ് വടക്കൻതാളം. ഈ കൊട്ടും പാട്ടും ശ്രദ്ധയോടെ കേൾക്കുന്ന ആൾ വളരെ ആവേശഭരിതനാവുകയും കൊട്ടുന്നവ രോടും പാടുന്നവരോടും ചേർന്ന് പാട്ടുപാടുകയും ആർപ്പുവിളിക്കു കയും ഏക്കമിടുകയും ചെയ്യുന്നു.
“ഇങ്കിടിന്തേ ഇടിന്തടി ഇങ്കിടിന്തേ ഇടിന്തടി ഇടിന്തോ ഇടിന്തോ ഇടിന്തോ ഇടിന്തോ ഇങ്കിടികിടന്തോ ഇടിന്തടി ഇങ്കിടികിടിന്തോ ഇടിന്തടി ഇടിന്തോം ഇടിന്തോം ഇടിന്തോം ഇടിന്തോം കിടികിടിന്തോം ഇടിന്തടി എന്നു കൊട്ടുമ്പോൾ തക തക തക താരികനും പിന്നെ താരികൻ കെട്ടിചുറ്റി പുറപ്പെടുന്നേ താരികൻ കെട്ടിച്ചുറ്റി പുറപ്പെടുമ്പോൾ പിന്നെ കൂടെക്കളിക്കണ കാളിമോളും”
എന്ന പാട്ടുപാടി തീരുന്നതിനുമുൻപ് മൂടിവച്ച് ആടിത്തിമർക്കുന്ന കോലത്തിനോ പാടുന്ന ആൾക്കോ ദേവീദർശനമുണ്ടാകും. മാത്ര മല്ല ഈ പാട്ടും കൊട്ടും കേൾക്കുന്ന പറയസ്ത്രീകൾ മുടിയാടുകയും ചെയ്യാറുണ്ട്.എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
മരത്തെക്കുറിച്ചും മരം മാടുന്നതിനെക്കുറിച്ചും പാട്ടുകളെയും താളങ്ങളെയുംകുറിച്ചും പറഞ്ഞുവെങ്കിലും ഈ കൊട്ടുകൾക്കും പാട്ടുകൾക്കും എന്തിനേറെ മരത്തിൻ്റെ പേരിനുപോലും ദേശപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.
ബശൂർ ജില്ലയിൽതന്നെ ദേശപരമായി വാദത്തിനെ 'മര'മെന്നു പറയുമ്പോൾ മറ്റൊരു കൂട്ടർ 'കരു' എന്നു പറയുന്നു. ഇടനാട്ടിൽ 'മരമിണക്കം' എന്നു പറയുമ്പോൾ കടിയനക്കം എന്ന താളവൃന്ദവും കൊടുത്തവരുമുണ്ട്. അമ്മദൈവ സങ്കല്പത്തെ വട്ടമുടി, കോലൻമുടി എന്നു സൂചിപ്പിക്കുമ്പോൾ മലവംഗി, മലനായാടി എന്നു വേറൊരു കൂട്ടർ സൂചിപ്പിക്കുന്നു. ഇടനാട്ടിൽ മരത്തിൻ്റെ മാട്ടത്തിൻമേൽ മഷിയിടുന്ന പതിവില്ല. എന്നാൽ വടക്ക് കരുവിന് മഷിയിടുന്ന രീതി നിലവിലുണ്ട്. മങ്ങാട്ടുതാളം, കുറുന്താളം, വടക്കൻ താളം എന്നീ താളങ്ങൾ ഇടനാട്ടിൽ കൊട്ടിപ്പാടുമ്പോൾ ഈ മൂന്നു താളങ്ങളു ടേയും സമ്മിശ്രരൂപങ്ങൾ കടിയനക്കത്തിൽ കൊട്ടിപ്പാടുന്നു. ഇങ്ങനെ ഒരുപാടു വ്യതിയാനങ്ങൾ പാട്ടുകളിലും കൊട്ടുകളിലും ആട്ടങ്ങളിലും ദേശപരമായി നമുക്കു കാണാൻ കഴിയും.
ഒരു പറയന്റെ വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചാൽ അവൻ്റെ (അവളുടെ) ജനനം മുതൽ മരണംവരെയുള്ള കാലം കൊട്ടുപാട്ടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജനിച്ചുകഴിഞ്ഞാൽ ഇരുപത്തെട്ട്, കെട്ടു കല്യാണം, തിരണ്ടുകല്യാണം തുടങ്ങിയ വേളകളിൽ കെട്ടുപാട്ടും നടത്തുന്നു.
“പുത്തൻ ചെറുക്ക പുളമുടി മണവാള നീയെന്തായിത്തറ നേരം വൈകേ എൻ്റെ ചെറുക്കൻ്റെ തലേക്കെട്ടുറുമാല് കല്ലൂരാൻ കോട്ടയ്ക്കൽ വച്ച് മറന്നും പോയി"
എന്നു പാടി കല്യാണച്ചടങ്ങുകൾ ആഘോഷകരമാക്കുമ്പോൾ ആഘോഷത്തിലെന്നപോലെ ദുഃഖങ്ങളിലും ഈ സമുദായക്കാർ കൊട്ടുപാട്ടു നടത്തി, അവർ ആ ദുഃഖം പങ്കുവയ്ക്കുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ നല്ലവശങ്ങളും ചീത്തവശങ്ങളും എല്ലാം പാടി അവർ മൃതദേഹം മറവുചെയ്യുന്നു. ഇതിനെ ചാക്കാട്പാട്ട് എന്നാണു പറയുന്നത്. ഇരിക്കപ്പാട്ട് എന്നും പേരുണ്ട്. നിലത്തിരു ന്നാണ് ഈ പാട്ടു നടത്താറ്. ഈ പാട്ടുപാടുന്നതിന് മരവും ഒറ്റയും കുഴലും ഉപയോഗിക്കുന്നു. ദേശപരമായി തുടിയും കൊട്ടാറുണ്ട്.
"അരിയപ്പം തിരിനാരായണ എൻ്റപ്പോ അരിയപ്പം തിരിനാരായണ അരിതിരി നാരായണ... ന്റമ്മേ അരിതിരി നാരായണ…
കിഴക്കുദിവാരം കാണണപ്പോ കിഴാറസ്തമിയ്ക്കണപ്പാ...
കിഴക്കുദിവാരം തെളിയണ് പടിഞ്ഞാറ് പാൽക്കടൽ കാണണ് മണ്ണും മരങ്ങളും തോറ്റണു മണ്ണും മാവേലിം തോറ്റണ്"
മഹാഭാരതത്തിലെ നൂറ്റുവരുടെയും അയ്വരുടെയും കഥ കടലോരു നല്ലച്ഛനിലൂടെയും കടലോരു നല്ലമ്മയിലൂടെയുടെയും പാടിത്തുടങ്ങി മഹാഭാരതയുദ്ധം അവസാനിക്കുന്നിടംവരെയാണ് ചക്കാടുപാട്ടിന്റെ അവസാനം. ഈ പാട്ടുകേൾക്കുമ്പോൾ കേൾക്കുന്നവരും അവരറി യാതെ കരഞ്ഞുപോകാറുണ്ട്. ഇത്രയും അഭേദ്യമായി മരംകെട്ടു പാട്ടുകൾക്ക് ജീവിതത്തിൽ പ്രാധാന്യമുള്ള മറ്റൊരു സമുദായം പറയിപെറ്റ പന്തിരുകുലത്തിലേ പാക്കനാരുടെ സമുദായത്തെപ്പോലെ ഇല്ല എന്നുതന്നെ പറയാം. "
Show more
|
..Link |
| 15 | തുടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തുടി
"യിത് തെയ് വം തന്ന വരമാ..."
തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങളുടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ട...
തുടി
"യിത് തെയ് വം തന്ന വരമാ..."
തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങളുടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ടിൻ്റെ ഈരടികൾമാത്രമുള്ള തുയിലുണർത്തു പാട്ടുകാർ തുടി നെഞ്ചോടുചേർത്തുവെച്ച് പറയുന്നു.
തട്ടകത്തെ മേലാളൻമാരുടെ ഐശ്വര്യസമ്യദ്ധിക്കായി സ്വന്തം ജീവവായുപോലും പാട്ടിലൂടെ അർപ്പിക്കുന്നവരാണ് തുയിലുണർ ത്തുപാട്ടുകാർ. ഒരു ദേശത്തിനു മുഴുവൻ നൻമകൾ പ്രദാനംചെയ്യാൻ തിരുവരം ലഭിച്ച നാട്ടുസംഗീതമാണു തുയിലുണർത്ത്.
പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് ഈരേഴു ലോകങ്ങളിലും തുടികൊട്ടി പാടിയുണർത്തിയിരുന്ന തിരുവരങ്കത്ത് പാണനാരുടെ ജീവിതത്തിൽനിന്നും തുടങ്ങുന്നതാണ് കേരളത്തിലെ തുയിലുണർ ത്തുപാട്ടിൻ്റെ ചരിത്രം. പാണനാരുടെ പിൻമുറയിൽപ്പെട്ട പാണൻ മാരാണ് കേരളത്തിലെ തുയിലുണർത്തുപാട്ടുകാർ.
കർക്കിടകം പിറന്നാൽ അത് തിരുവരങ്കൻമാരുടെ കാലമാണ്. കർക്കിടകത്തിൻറെ പഞ്ഞം തീർത്ത് ചിങ്ങത്തിൻ്റെ സമ്യദ്ധിനേരുന്ന തുയിലുണർത്തുപാട്ടിൻ്റെ കാലം. തുടിയും തുടിക്കോലുമായി മൂന്നു നാഴി അരിക്കും മൂന്നുമുഴം മുണ്ടിനും വേണ്ടിയുള്ള തുയിലുണർത്തി. കല്ലും മുള്ളും നീക്കി, കാലപാമ്പിനേയും നോക്കി ദേശചുറ്റുന്ന തുയിലുണർത്ത്.
കർക്കിടകം മുതലാണെങ്കിലും ചിലയിടങ്ങളിൽ ചിങ്ങത്തിലെ അത്തംനാൾ മുതലും തുയിലുണർത്തുപാട്ട് അരങ്ങേറാറുണ്ട്. ഓരോ വീട്ടുകാരും നിലവിളക്കുകൊളുത്തി പാട്ടുകാരെ സ്വീകരിച്ചിരുത്തും. ഉണരാത്തവരെ ഉണർത്താനുള്ള 'ശീവോതിപ്പാട്ടാ'ണ് ആദ്യം. ഇത് പാണനാരുടെ ചരിത്രകഥയുടെ സംക്ഷിപ്തവിവരണംകൂടിയാണ്.
“എന്തവനേ ഹരി ആദിനാഥാ തുയിലുണരൂ ഏഴരനാഴിക പുലരാനുള്ളപ്പോൾ എഴുന്നേറ്റൻയ് ശീവോതി... വെള്ളിവിളക്ക് പൊൻവിളക്ക് രണ്ടുവിളക്കുമെടുത്തേയ്…”
ഇങ്ങനെയാണ് ശീവോതിപ്പാട്ട് തുടങ്ങുന്നത്. ശീവോതിപ്പാട്ടുകഴി ഞ്ഞാൽ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഗീതങ്ങളാണ്. ആറ്റിൽ നീരാ ടുന്ന ആച്ചികളെന്നു വിശേഷിപ്പിക്കുന്ന അമ്പാടിയിലെ ഗോപികമാ രുടെ, ആറ്റിൻകരയിലുള്ള ആടകൾ ആലിൻകൊമ്പത്ത് തൂക്കിയിട്ടു രസിക്കുന്ന കൃഷ്ണൻ്റെ ലീലാവിലാസങ്ങളാണ് ഇതിവൃത്തം. കഴു ത്തിനൊപ്പം വെള്ളത്തിൽനിന്ന് വസ്ത്രം ആവശ്യപ്പെടുന്ന ഗോപിക മാരോട്, കരയ്ക്കുകയറി കൈകൂപ്പിനിന്നാൽ ആടകൾ തരാമെന്നാണ് പാട്ടിൽ ശ്രീകൃഷ്ണൻ പറയുന്ന മറുപടി.
തെക്കുനിന്ന് വടക്കോട്ട് ഉദിച്ചെഴുന്നള്ളുന്നുവെന്നു വിശ്വസിക്കുന്ന തൃക്കാക്കരയപ്പന്റെ പുരാവൃത്തത്തെ സൂചിപ്പിക്കുന്ന 'തൃക്കാക്കരയ പ്പൻ പാട്ടാ'ണ് അടുത്തത്. തൃക്കാക്കരയപ്പനെ 'മാതേര്', 'മകൻ' എന്നിങ്ങനെ പാട്ടിൽ വിശേഷിപ്പിക്കുന്നു. കളിമണ്ണിൽ സപാക്യ തിയിൽ രൂപപ്പെടുത്തുന്ന തൃക്കാക്കരയപ്പനെ ഉത്രാടംനാൾ മുതൽ പത്തോണംവരെ പ്രതിഷ്ഠിക്കണമെന്നാണ് പാട്ടിലെ സന്ദേശം.
വീടുകളിലെ ഓരോ അംഗങ്ങളേയും കുറിച്ചുള്ള 'നാവോറ്'
പാടലാണ് തുയിലുണർത്തുപാട്ടിൻ്റെ അവസാനം. 'നാവോറ്' എന്നത് നാരായണസ്തുതിയാണ്. പേരും നാളും നീളെ പാടുന്നതിലൂടെ ആടിയോടി വളരാനുള്ള പാണനാരുടെ അനുഗ്രഹാശിസ്സാണ് നാവോറ്. നാവോറിൻ്റെ ഓരോ വരി പാടിക്കഴിയുമ്പോഴും ഓരോ ദോഷങ്ങൾ അകന്നുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നാവോറ് പാടിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും തൃപ്തി കണ്ടെത്തു ന്നവർ ഏറെയാണ്. കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും പേരുകൾ പ്രത്യേകം എടുത്തു നാവോറു പാടാനുതകുന്ന തരത്തിൽനിമിഷപ്പാട്ടുകൾ ഉണ്ടാക്കാനുള്ള പാട്ടുകാരുടെ അസാമാന്യകഴിവും ഇവിടെ പ്രകടമാണ്.
'ശീവോതി'യിൽ തുടങ്ങി 'നാവോറി'ൽ അവസാനിക്കുന്ന തുയി ലൂണർത്തൽ ഒരു ദേശാവകാശത്തിന്റേതാണ്. ഒരു ദേശത്തെ തുയിലുണർത്ത് അതാതു ദേശക്കാരായ പാട്ടുകാർക്കു സ്വന്തം. അതുകൊണ്ടുതന്നെ പാടിക്കഴിഞ്ഞാൽ തങ്ങൾക്കു കിട്ടുന്ന പണം, അരി, നെല്ല്, പപ്പടം എന്നിവ പാണനാരുടെ അവകാശംകൂടിയാണ്. തിരുവരങ്കത്ത് പാണനാർ ദേശംചുറ്റി പാടിത്തുടങ്ങിയതും, തുയിലുണർത്തുപാട്ട് പാണർക്ക് കൈവന്നതും എന്നു തുടങ്ങി യെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നത് പാരമ്പര്യവാമൊഴിയിൽ നിന്നുമാത്രം.
പണ്ട്-
കൈലാസത്തെ പരമശിവൻ പന്തിരാണ്ടുകാലം ഭക്ഷ്യഭോജനങ്ങ ളില്ലാതെ അനന്തശയനത്തിൽ പിണിപ്പെട്ടുകിടന്നിരുന്ന കാലം. കൈലാസനാഥനെ ഉണർത്താൻ ഇന്ദ്രദേവാദികളുടെ ശ്രമം പരാജ യപ്പെട്ടപ്പോൾ, കണിയാര് പണിക്കരുടെ ദേവപ്രശ്നപ്രകാരം തിരു വരകത്ത് പാണനാർ വന്ന് തുയിലുണർത്തിയാലേ ഭഗവാൻ ഉണരു എന്നായി. പ്രശ്നവിധിയുടെ വെളിപാട് ദേവഗണങ്ങൾ മുഖേന തിരുവരങ്കനാട്ടിലെത്തിയപ്പോൾ, മറുദേശം പോയിരുന്ന പാണനാരെ ദേവസൂചന അറിയിക്കാൻ പാണൻ്റെ പാട്ടി പെരുമ്പറ കൊട്ടി. പെരുമ്പറ ഇടംകൈയിൽ താങ്ങിപ്പിടിച്ച് വലംകൈകൊണ്ട് കൊട്ടിയടിച്ചപ്പോൾ കടലും മലയും മാനുദേശവും കുലുങ്ങി. തിരിച്ചെത്തിയ പാണനാർ പാട്ടിയോട് ഇങ്ങനെ ചോദിച്ചു:
“എന്താടി പൂമങ്ക മാലവി പെരുമ്പറകൊട്ട് കേട്ടത്...?"
"മറ്റൊന്നുമല്ല മനമൊന്നുമല്ല ഭഗവാനെ ഉണർത്താനുള്ള വെളിപാടാണ്."
പാട്ടി മറുപടി പറഞ്ഞു.
ഉടൻ കണ്ണാളരായ ആശാരിയുടെ സഹായത്താൽ വരിക്കപ്ലാവ് വെട്ടി മേൽത്തുണ്ടം മേൽകളഞ്ഞ്, കീഴ്ത്തുണ്ടം കീഴ്കളഞ്ഞ്, നടുത്തുണ്ടം കൊണ്ടു തുടിയും പണിത്, ഗണപതിക്കൊമ്പൊടിച്ച് തുടിക്കോലു ണ്ടാക്കി പാണനാർ കൈലാസത്തേക്കു യാത്രയായി. മുറിച്ചൂട്ടുക ത്തിച്ച്, പഴംകുടി ചൂടി, ഏഴുകടലും പെരുകടലും താണ്ടി പാണനാർ ശിവസ്ഥാനത്തെത്തി തുയിലുണർത്തിയപ്പോൾ, ആദിനാഥൻ സഹസാ ഉണർന്ന് ആനന്ദനടനമാടിയത്രേ. ഈരേഴു ലോകങ്ങളിലും പാണനാർ തുയിലുണർത്തിയാൽ സകലസൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൈവ രുമെന്ന്, അത്ഭുതപരതന്ത്രരായ ദേവഗണങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് പരമശിവൻ പാണനാരെ അനുഗ്രഹിക്കുകയുണ്ടായി."കൊട്ടുവാൻ വലിയതുടി
കൊടയുവാൻ ചെറിയതുടി വീണ, കൊപ്പര...കയ്യലക്..."
പാട്ടിനോടൊപ്പം പാണനാർക്ക് പരമശിവൻ നൽകിയ ഉപകരണങ്ങ ളാണത്രേ ഇത്.
എന്നാൽ ഈ ഐതിഹ്യത്തെമാത്രം ബന്ധപ്പെടുത്തിക്കൊണ്ടല്ല തിരുവരങ്കൻ പാട്ടും ചരിത്രവും ആരംഭിക്കുന്നത്. ഒരിക്കൽ പാർവ്വ തിയുമൊത്ത് ചൂതുകളിച്ചുകൊണ്ടിരിക്കേ മോഹാലസ്യപ്പെട്ട പരമേ ശ്വരനെ തുടികൊട്ടി പാടിയുണർത്തിയ ഐതിഹ്യവും നിലവിലുണ്ട്.
പാണനാർക്കു പ്രത്യേക ദിവ്യത്വമുണ്ടെന്നാണ് ഐതിഹ്യം പറയു ന്നത്. പണ്ട് പാട്ടിൽ പ്രശസ്തനും പരമഭക്തനുമായിരുന്ന പാണനാർ തേവരെ സ്തുതിച്ചുപാടുക പതിവായിരുന്നു. അയിത്തക്കാരനായ തിനാൽ ഗോപുരത്തിൻ്റെ പുറത്തുനിന്നായിരുന്നു പാട്ട്. ഒരുദിവസം മതിമറന്നു പാടിക്കൊണ്ടിരുന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരിക്ക് ആ വഴി പോകാൻ അതു തടസ്സമായി. പാട്ടിൽ ലയിച്ചതിനാൽ മാറിനിൽ ക്കാൻ പറഞ്ഞത് പാണൻ കേട്ടില്ല. ദേഷ്യംവന്ന പൂജാരി ഒരു കല്ലെ ടുത്ത് പാണനെ എറിഞ്ഞു. തലയിൽ മുറിപറ്റി ചോരയൊലിച്ചു. പാണൻ പൂജാരിക്കു വഴിമാറിക്കൊടുക്കുകയും ചെയ്തു.
വിജയഭാവത്തോടെ പൂജാരി ക്ഷേത്രശ്രീലകത്തേക്കു കടന്നു. ബിംബത്തിലേക്കു നോക്കിയപ്പോൾ ആ കാഴ്ചകണ്ട് പൂജാരി നടുങ്ങി. ബിംബത്തിന്റെ തലയുടെ ഭാഗത്തുനിന്നും ചോരയൊലിക്കുന്നു. പിന്നെ ഒരു അശരീരിയും. "നീ എൻ്റെ ഭക്തനായ പാണന്റെമേൽ എറിഞ്ഞത് എനിക്കാണുകൊണ്ടത്. ഇതിനു പ്രായശ്ചിത്തമായി പാണനെ തോളിലേറ്റി ശ്രീലകത്തേക്കു കൊണ്ടുവരിക." പരിഹാ സ്യനായ പൂജാരി കല്പനപോലെതന്നെ ചെയ്തു. പൂജാരിയുടെ തോളിലേറി ശ്രീലകത്തെത്തിയ പാണൻ ദിവ്യതേജോമയനായി ബിംബത്തോടുഐക്യം പ്രാപിച്ചുവെന്നാണ് ഐതിഹ്യം.
പഴയ തമിഴ് രാജാക്കന്മാരുടെ കൊട്ടാരത്തിൽ പാണർക്ക് വലിയ സ്ഥാനമായിരുന്നു. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഉന്നത തമിഴ് കൃതി കളായ 'പെരുമ്പാണറ്റുപ്പടൈ', 'ചെറുപാണാറ്റുപ്പടൈ' തുടങ്ങിയവ യിൽ കാണാം. തമിഴിൽ 'പൺ' എന്ന വാക്കിന് രാഗം എന്നർത്ഥ മുണ്ട്. പൺ പാടുന്നവൻ പാണൻ എന്നു ചുരുക്കം.”
Show more
|
..Link |
| 16 | മലയൂട്ട് മാമാങ്കം | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മലയൂട്ട് മാമാങ്കം
1.“മലയരയരുടെ ഇടയിലുള്ള ഒരു അനുഷ്ഠാനകലയാണ് മലയൂട്ട് മാമാങ്കം. മലമേട്ടിൽ താമസിക്കുന്ന അരയന്മാർ താഴ്വാ...
മലയൂട്ട് മാമാങ്കം
1.“മലയരയരുടെ ഇടയിലുള്ള ഒരു അനുഷ്ഠാനകലയാണ് മലയൂട്ട് മാമാങ്കം. മലമേട്ടിൽ താമസിക്കുന്ന അരയന്മാർ താഴ്വാരത്തിൽഒന്നിച്ചുകൂടും. അവർ പൂജിക്കുന്ന മലദൈവങ്ങളുടെ പ്രതിമകൾ വെച്ച് പൂജിക്കും. പൂവ്, തേൻ, കാട്ടുകിഴങ്ങുകൾ എന്നിവ
മലദൈവങ്ങൾക്കു കാഴ്ചവയ്ക്കും. വനദൈവങ്ങളുടെ വിഗ്രഹങ്ങൾവച്ച്
അവയ്ക്കുചുറ്റും പാട്ടുപാടി ചുവടുവെച്ച് നൃത്തരൂപത്തിൽ ആണ് ഈ പരിപാടി ആവിഷ്കരിക്കുന്നത്. ദേവവിഗ്രഹങ്ങളെ ആരാധിക്കുകയാണ് ഈ നൃത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. മലയൂട്ടുമാമാങ്കത്തിൽ പങ്കെടുക്കുന്നവരുടെ വേഷം മരങ്ങളുടെ തൊലി,പച്ചിലകൾ, കായ്കനികൾ എന്നിവയാണ്. പന്തത്തിൻ്റെ വെളിച്ചത്തിലാണു പരിപാടി നടക്കുന്നത്. ഡക്, ഡോലക്ക് എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ.”
2.മലയൂട്ട്
“മലയരയന്മാരുടെ ഒരു അനു ഷ്ഠാനപരമായ ഉത്സവം. അവർ ആരാധിക്കുന്ന മലദൈവങ്ങളുടെ പ്രതിമകൾവെച്ച് പൂജിക്കുകയും പാട്ടുപാടി ചുറ്റും കളിക്കുകയും ചെയ്യും. തേൻ, കാട്ടുകിഴങ്ങുകൾ തുടങ്ങിയവ നിവേദ്യമായി കാഴ്ചവയ്ക്കും. ഒരുതരം പ്രാകൃത നൃത്തമാണ് അവർ നടത്തുക. കാട്ടുമരത്തൂപ്പുകളും മറ്റും അരയിലും തലയിലും വച്ചുകെട്ടിയിരിക്കും”.
Show more
|
..Link |
| 17 | പാണപ്പൂതൻ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാണപ്പൂതൻ
1 “ശബ്ദഗാംഭീര്യമുള്ള തുടികൾ നിർമ്മിക്കാനും അതിൻ്റെ ധ്വനി നാലു കാതം ദൂരമെങ്കിലും കേൾപ്പിക്കാനും കഴിവുള്ളവരാണ് ...
പാണപ്പൂതൻ
1 “ശബ്ദഗാംഭീര്യമുള്ള തുടികൾ നിർമ്മിക്കാനും അതിൻ്റെ ധ്വനി നാലു കാതം ദൂരമെങ്കിലും കേൾപ്പിക്കാനും കഴിവുള്ളവരാണ് പാണന്മാർ. പാലക്കാടു ജില്ലയിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും പാണ ന്മാർ പൂതൻകെട്ടാറുണ്ടായിരുന്നു. തലമുടിക്കെട്ടിൻ്റെ ഇരുഭാഗത്തും കിരീടം ചേർത്തുവെച്ച് പിന്നിൽ മയിൽപ്പീലിയും ചൂടി അരത്താലിയും
മാർതാലിയും ധരിച്ച് കാലിൽ ചിലങ്കയുമിട്ട് പാണപ്പൂതന്മാർ വീടുകൾ തോറും കയറിയിറങ്ങുന്നു. വേല കാവുകയറുമ്പോൾ കെട്ടുകാഴ്ച കളുടെയും നാടൻ വേഷങ്ങളുടെയും കൂടെ മുഴങ്ങുന്ന തുടിയുടെ നാദവും ഇളകുന്ന ചിലങ്കയുടെ ശബ്ദവുമായി പാണപ്പൂതങ്ങൾ കളിച്ചുതിമിർത്ത് ഭഗവതിയെ കുമ്പിട്ട് മടങ്ങുകയും ചെയ്യുന്നു. “
2.പാണപ്പൂതൻ
“പാലക്കാടുജില്ലയിലും തൃശൂർ പാണൻമാർ പൂതൻ കെട്ടാറുണ്ടായി ജില്ലയിലെ ചില ഭാഗങ്ങളിലും പാണൻമാർ പൂത് കെട്ടാറുണ്ടായിരുന്നു. പറപ്പൂതങ്ങളെപ്പോലെ ഈ പൂതങ്ങളും ഭവനംതോറും ചെല്ലും. വേല കാവുകയറുമ്പോൾ പൂതങ്ങളുടെ വരവും കാണാമായിരുന്നു. തുടിതന്നെയാണ് വാദ്യം. “
3.പാണപ്പൂതൻ
പാണസമുദായക്കാർ കാവിലെ വേലയ്ക്ക് കെട്ടിയാടുന്ന കലാരൂപമാണ് പാണപ്പൂതൻ. പൂരം കൊടികയറി ഉൽസവനാളിന് മൂന്ന് നാൾ മുമ്പാണ് പാണപ്പൂതൻ കെട്ടുന്നത്. മണ്ണാന്മാരെയും പറയരേയും പോലെ തന്നെ ദേശത്തെ ഉത്സവങ്ങൾക്ക് പാണപ്പൂതൻ കെട്ടിയാടുന്നത് ആ പ്രദേശത്തെ പാണന്മാരുടെ അവകാശമാണ്. പകൽ സമയത്താണ് പാണപ്പൂതന്റെ വരവ്. മണ്ണാൻ,പറയ പൂതങ്ങളിൽ നിന്ന് വ്യത്യസ്തമായി 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണ് പാണപ്പൂതൻ കെട്ടുക. പൂതൻ കെട്ടിയാൽ കാലത്ത് ദേവിയെ തൊഴുതു കളിച്ച് പിന്നീടുള്ള ദിവസങ്ങളിൽ ഊരുചുറ്റി ദേശത്തെ പ്രമുഖ തറവാടുകളിലൊക്കെ ചെന്ന് കളിച്ച് അവകാശങ്ങൾ വാങ്ങിയാണ് ഉത്സവനാളിൽ ഉച്ച തിരിഞ്ഞ് വേലവരവിനൊപ്പം ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നത്. ദേശിയായ ധാരാളം ഭേദങ്ങൾ പൂതനുണ്ട്. വെള്ളാട്ട് തന്നെ പൂതന്റെ ഒരു വകഭേദമാണെന്ന് പറയാം.
പൂതന് പ്രധാനമായും രണ്ട് വകഭേദങ്ങളാണുള്ളത്. 1) മേളത്തോടു കൂടിയ നൃത്തം 2) തുടികൊട്ടും പാട്ടും ചേർന്ന നൃത്തം. ഞാങ്ങാട്ടിരിക്കപ്പുറം കൂറ്റനാട്, ആമക്കാവ്, ചാലിശ്ശേരി ഭാഗങ്ങളിൽ നൃത്തത്തേക്കാൾ താളത്തിന് പ്രാധാന്യമുള്ള, പാട്ടില്ലാത്ത പാട്ടില്ലാത്ത പൂതനാണ് കാണുന്നത്. ചെണ്ടയും ഇലത്താളവും ചേർന്ന് ശബ്ദായമാനമായ അന്തരീക്ഷമാണ് കൂറ്റനാടു ഭാഗങ്ങളിലെ പാണപ്പൂതൻ അവതരണത്തിനുള്ളത്. സങ്കീർണ്ണമായ മുഖമെഴുത്തോ, വേഷഭൂഷകളോ, മണ്ണാൻ പൂതനെ പോലെ മുഖം മറയ്ക്കുന്ന കോപ്പോ പാണപ്പൂതനിൽ കാണാൻ കഴിയില്ല. മണ്ണാൻ പൂതനെ അപേക്ഷിച്ച് ആഹാര്യഭംഗി കുറവാണ്. തികച്ചു ലളിതമായ ഒരു രൂപമാണിതിന്. ചുവടുകളും ലളിതമാണ്. കൂടുതൽ പ്രദേശങ്ങളിലും കാണുന്നത് തുടികൊട്ടിപ്പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന പൂതനാണ്. രണ്ട് പൂതനേയും വേർതിരിച്ച് വിശദീകരിക്കാം.
മേളം മാത്രമുള്ള പൂതൻകളി
വെള്ളത്തോർത്ത് തലയിൽ കെട്ടി അതിനുമുകളിൽ കിരീടം വയ്ക്കുന്നു. കിരീടത്തിന് മുൻവശത്തുമാത്രമാണ് അലങ്കാരമുള്ളത് പിൻവശത്ത് കറുപ്പുകരയോടുകൂടിയ ചുവന്നതുണി തൂക്കിയിരിക്കുന്നു. മരംകൊണ്ടാണ് കിരീടം നിർമ്മിക്കുന്നത്.
മുഖത്ത് മഞ്ഞൾ, അരിമാവ്, കരി എന്നിവ കൊണ്ടാണ് അലങ്കാരം ചെയ്യുന്നത്. കരികൊണ്ട് മീശ വരച്ചിരിക്കും. കണ്ണിനു താഴെയും കരിയെഴുതും. ആഭരണങ്ങളൊന്നും ധരിക്കുകയില്ല. അറ്റങ്ങൾ കെട്ടിയിട്ട കസവുകരയുള്ള മുണ്ട് കഴുത്തിൽ തൂക്കുന്നു. വെള്ള കസവുകരയുള്ള മുണ്ട് ചെറുതായി മടക്കി പിറകോട്ട് ഉടുക്കുന്നു.
മറ്റ് പൂതങ്ങളെപോലെ നാടു മുഴുവൻ അരങ്ങാണ്. വീടുകളുടെ മുറ്റത്തോ ക്ഷേത്രമുറ്റത്തോ ആണ് കളിക്കുന്നത്, സവിശേഷ രംഗമണ്ഡപം ഇല്ല, ദീപവിധാനങ്ങളുമില്ല. ഞാങ്ങാട്ടിരിക്കപ്പുറമുള്ള മേളം മാത്രമായ പൂതത്തിന് മൂന്ന് ചെണ്ട, ഇലത്താളം, കുറ്റി എന്നിവയാണ് വാദ്യ ഉപകരണങ്ങൾ. ചെമ്പടത്താളത്തിലാണ് കൊട്ട്. കുംഭം, മീനം തുടങ്ങിയ മാസങ്ങളിലെ ഉത്സവസമയം. പകൽ സമയമാണ് പാണപ്പൂതൻ നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ വീടുകളിൽ കളിക്കുന്നു. ഉച്ചക്കുശേഷം ക്ഷേത്രങ്ങളിലേക്ക് പോകുന്നു. ഏകദേശം ഇരുപതു മിനിട്ടോളം ഓരോ വീടിലും കളിക്കും.
മേളം മാത്രമുള്ള പൂതന് ചെണ്ടയുടെ വേളത്തിനൊത്ത് ഒരു കാൽ പൊന്തിച്ചു ചാടി ചാടിയാണ് ചുവടുവയ്ക്കുന്നത്. നാലു ദിശയിലേക്കും തിരിഞ്ഞു ചുവടുവച്ചുകളിക്കുന്നു. രണ്ടു കൈകളും കഴുത്തിൽ തൂക്കിയ കസവുവേഷ്ഠിയിൽ പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സവിശേഷമായ പാട്ടുകളില്ല.
പാണപ്പൂതൻ ചെന്നു കളിക്കുന്ന വീടുകളിൽ നിന്ന് അവകാശമായി അരി, നെല്ല്, നാളികേരം, കോടിമുണ്ട്, പണം എന്നിവ നല്കുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിലേ പാണപ്പൂതൻ കയറുകയുള്ളൂ.
'ദേശത്തെ തണ്ടാൻമ്മാരെ ആശ്രയിച്ചാണ് പാണപ്പൂതൻ പുറപ്പെടുക. ആദ്യം അമ്പലത്തിൽ ചെന്നു തൊഴുത് ദേശത്തെ പ്രമുഖ തറവാടുകളിൽ ചെന്നു കളിക്കുന്നു
തുടികൊട്ടിക്കളിയുള്ള പൂതൻ
പാണൻ പൂതൻ കൂടുതലായും തുടികൊട്ടിക്കളിക്കുന്ന രീതിയിലാണ് കണ്ടുവരുന്നത്. തുടികൊട്ടിക്കളിക്കുന്ന പൂതനെ പറ്റി നാരായണൻ പറയുന്നു. "പൂതൻ സാത്വിക വേഷം ആണ്. പൂതം എന്നാൽ പരിശുദ്ധം എന്ന അർത്ഥത്തിലാണ്. (നാരായണൻ, പാലത്തോൾ) കളിക്കാനൊരാൾ. കൊട്ടാനും പാടാനും ഏറ്റുപാടാനും മറ്റുള്ളവർ എന്നാണ് കളിയുടെ സ്വഭാവം. പാണപ്പുതന്റെ തുടി ഉപയോഗിച്ചുള്ള കൊട്ടു തന്നെ ഒരു ചോദ്യമട്ടാണ്. ദാരികനെ അന്വേഷിക്കുന്നു എന്നാണ് കൊട്ടിന്റെ അർത്ഥം. അഞ്ചടിക്ക് കൊട്ടുക എന്നാണ് പൂതൻ കൊട്ടിന് പറയുക. അഞ്ചടിപ്പാട്ട് പാടുകയും ചെയ്യും. അതിനനുസരിച്ച് അഞ്ചടി ചുവടുവെച്ചു കളിക്കും. ഇരുന്നും നിന്നും അഞ്ചു ചുവടുകൾ വെച്ചുള്ള കളിയായതുകൊണ്ടാണ് അഞ്ചടി എന്ന് പറയുന്നത്.
"ഇവിടുണ്ടോ ഇവിടുണ്ടോ ദാരികനിവിടുണ്ടോ?
ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും /ഡും ഡും.."
പാണപ്പൂതൻ - ഐതിഹ്യം
നൂറ്റുവരുടെ ചതിയിലൂടെ അരക്കില്ലത്തിൽപ്പെട്ട പാണ്ഡവരും കുന്തിയും അതിൽ നിന്നും രക്ഷപ്പെട്ട് തുരങ്കമാർഗ്ഗത്തിലൂടെ വരികയായിരുന്നു സമയം, എലികളും പെരുച്ചാഴികളും ചെർന്നാണ് അവർക്ക് സരയൂ തീരത്തേക്ക് എത്തുന്ന തുരങ്കം ഉണ്ടായിയത്. ആ സമയത്താണ് ഒരു നോച്ചക്കൻ ഏഷണിയുമായി നൂറ്റുവർക്കരികിലേക്ക് പോയത്, നൊച്ചക്കൻ പാണ്ഡവർ ജീവിച്ചിരുന്നു എന്ന രഹസ്യം നൂറ്റുവരെ അറിയിച്ചു. പാണ്ഡവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞ നൂറ്റുവർ സരയൂ നദിയിൽ വിഷം കലർത്തി. കൂടാതെഉഗ്രവിഷമുള്ള ഒരു പാമ്പിനേയും ഒരു പൂതത്തേയും തുരങ്കത്തിലേക്ക് അയച്ചു. തുരങ്കം പൂർത്തിയായി പാണ്ഡവർ പുറത്തേക്കു കടക്കാനൊരുങ്ങവേ പാമ്പ് പത്തിവിരുത്തി തുരങ്കവാതിലിലെത്തി കൈയിലിരിക്കുന്ന തിക്കൊള്ളികൊണ്ട് പാമ്പിനെ തുരത്തി പാണ്ഡവർ മുന്നോട്ട് കടന്നു. അപ്പോഴാണ് പൂതന്റെ വരവ്. ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പാണ്ഡവർ പൂതത്തോട് അപേക്ഷിച്ചു, പൂതൻ വഴിമാറിയില്ല. കോപിഷ്ഠനായ ഭീമൻ മൂന്നോട്ടു വന്ന് കാലുമടക്കി പൂതത്തിനെ ശക്തിയായി തൊഴിച്ചു. തൊഴികൊണ്ട പൂതൻ തെറിച്ചുപോയി. പാണ്ഡവരെ ഉപദ്രവിക്കാൻ നൂറ്റുവരയച്ച പൂതത്തിന്റെ ഓർമ്മ ആണ്
വിനോദത്തിന് ഊന്നലുള്ള കലാരൂപമാണ് പാണപ്പൂതൻ സവിശേഷ അനുഷ്ഠാനങ്ങളോ പൂജയോ ഇതുമായിബാന്ധപ്പെട്ടില്ല. പടിഞ്ഞാറങ്ങാടി വേങ്ങശ്ശേരിക്കാവിൽ പാണപ്പുതൻ ഉണ്ടായിരുന്നു. വേങ്ങശ്ശേരി തട്ടകത്തിൽ കെട്ടിയിരുന്ന പാണപ്പൂതനെ കുറിച്ച് വാസു അനുഷ്ഠാനപരമെങ്കിലും
"മൂന്നു ദിവസത്തെ വ്രതമനുഷ്ഠിച്ചാണ് പാണപ്പൂതൻ കെട്ടുക. തലയിൽ കിരീടം, കഴുത്തിൽ തൊങ്ങൽ, കാലിൽ ചിലമ്പ്, അരമണി എന്നീ ആഭരണങ്ങളുണ്ടായിരിക്കും. കിരീടത്തിനു വിഷ്ണുകിരിടം എന്നാണു പറയുക. കനം കുറഞ്ഞ മരവുപയോഗിച്ചാണ് കിരീടം നിർമ്മിക്കുക. ചുമപ്പ്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ അലങ്കാരം ചെയ്യും. കഴുത്തിലെ മുണ്ടിന് മതാങ്ങൾ എന്നാണ് പറയുന്നത്. വെള്ളമുണ്ട് ഞൊറിഞ്ഞുടുക്കുന്നു. മുഖത്ത് ചാന്തെഴുതും, മഞ്ഞൾ, അരിമാവ് എന്നിവ കൊണ്ടാണ് മുഖമെഴുതുന്നത് നടത്തുന്നത്. കഴുത്തിൽ കുങ്കുമമാല, തെച്ചിമാല എന്നിവ അണിയും ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. നാലുദിക്കുകളിലേക്കും ദിക് വന്ദനം ചെയ്തുകൊണ്ട് ചുവടുവെച്ച് ചെണ്ടയുടെ മേളമനുസരിച്ചാണ് കളി. "
Show more
|
..Link |
| 18 | പറയൻ കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പറയൻകളി
1. “തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള നാടൻ കലാപ്രകടനമാണ് പറയൻകളി. പറയസമുദായക്കാരാണിതു നടത്തുന്നത്. കാവു...
പറയൻകളി
1. “തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള നാടൻ കലാപ്രകടനമാണ് പറയൻകളി. പറയസമുദായക്കാരാണിതു നടത്തുന്നത്. കാവുകളിലെ ഭരണിവേലയുമായി ബന്ധപ്പെട്ടാണ് പറയൻകളിസാധാരണ നടത്താറുള്ളത്. കാവുതീണ്ടൽചടങ്ങിൻ്റെ ഭാഗമായും പറയൻകളി നടത്താറുണ്ട്.
അരിയെറിഞ്ഞ് അനുഗ്രഹം വാങ്ങി കെട്ടിയ തലപ്പാവിൽ മുടിവച്ചുകഴിയുമ്പോൾ നർത്തകൻ ചുവടുവച്ച് മാന്ത്രികതാളം ആരംഭിക്കുന്നു. ദ്രുതഗതിയിലുള്ള ചുവടുവയ്പുകളാണിത്. നാടോടിവാങ്മയ ആഖ്യാനങ്ങളുള്ള നൃത്തച്ചുവടുകളാണുള്ളത്. “
2.പറയൻകളി
“കാവുകളിലെ ഭരണിവേല തുട ങ്ങിയ ഉൽസവങ്ങളുമായി ബന്ധ പ്പെട്ട് പറയസമുദായക്കാർ നടത്താറുള്ള ആട്ടവും നൃത്തവും, കാവുതീണ്ടൽച്ചടങ്ങിന്റെ ഭാഗമായും നടത്തുമത്രെ. ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളാണിതിനുണ്ടാവുക. കളി യുടെ അന്ത്യത്തിൽ നിയന്ത്രണം വിട്ടു പോകുമ്പോൾ മറ്റുള്ളവർ താങ്ങിയെടുക്കുമത്രെ. തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും പറയൻകളി നിലവിലുണ്ട്. “
Show more
|
..Link |
| 19 | പേട്ടതുള്ളൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പേട്ടതുള്ളൽ
1. “അയ്യപ്പഭക്തർ എരുമേലിയിൽ അരിപ്പൊടി, കരിപ്പൊടി എന്നിവ കൊണ്ടു ചുട്ടികുത്തി കുങ്കുമംപൂശി വാദ്യത്തോടൊപ്പം നൃ...
പേട്ടതുള്ളൽ
1. “അയ്യപ്പഭക്തർ എരുമേലിയിൽ അരിപ്പൊടി, കരിപ്പൊടി എന്നിവ കൊണ്ടു ചുട്ടികുത്തി കുങ്കുമംപൂശി വാദ്യത്തോടൊപ്പം നൃത്തംചെയ്ത് കൊച്ചമ്പലത്തിൽനിന്നു പുറപ്പെട്ട് എരുമേലി വലിയമ്പലത്തിൽ എത്തും. മഹിഷിവധ വാർത്തയറിഞ്ഞ സ്ഥലവാസികൾ അയ്യപ്പനെ നമസ്കരിച്ച് ആഹ്ലാദനൃത്തം ചെയ്തതിൻ്റെ അനുസ്മരണമാണ് ഇത്. അയ്യപ്പൻ പുലിപ്പാലു തേടി പോയതിൻ്റെയോ പേട്ടയ്ക്കിറങ്ങിയതിന്റെ യോ അനുസ്മരണമാവാം ഇതെന്ന വിശ്വാസവുമുണ്ട്.”
2.പേട്ടതുള്ളൽ
“അയ്യപ്പഭക്തൻമാർ എരുമേലിയിൽ നടത്തുന്ന ഒരനുഷ്ഠാനനിർവഹണം. അരിപ്പൊടി,കരിപ്പൊടി എന്നിവ ശരീരത്തിൽ ചുട്ടികുത്തും. കുങ്കുമവും പൂശും. കമ്പിളിയിൽ കെട്ടിയ കറിക്കോപ്പുകൾ കമ്പിയിൽ കെട്ടിത്തൂക്കിയാണ് നൃത്തം ചെയ്യുക. വാദ്യവുമുണ്ടാകും. കൊച്ചമ്പലത്തിൽനിന്ന് പുറപ്പെട്ട് എരുമേലി വലിയമ്പലത്തിൽ എത്തും. മഹിഷിയുടെ വധവാർത്ത അറിഞ്ഞ് സ്ഥലവാസികൾ അയ്യപ്പനെ നമസ്കരിച്ച് ആഹ്ലാദനൃത്തം ചെയ്തതിന്റെ സ്മരണയാണ് പേട്ടതുള്ളൽ എന്നാണ് പ്രശസ്തമായ ഐതിഹ്യം. അയ്യപ്പൻ പുലിപ്പാലിനു പോയതിന്റെയോ, എതിരാളികൾക്കെതിരായി പട നടത്തിയതിന്റെയോ സ്മരണയാകാമെന്ന അഭിപ്രായവുമുണ്ട്. ആദിമ കാർഷികോൽസവത്തിന്റെ ഒരു സ്മരണയാണെന്ന് അഭിപ്രായപ്പെടു ന്നവരുമുണ്ട്. “
Show more
|
..Link |
| 20 | പുള്ളുവപ്പാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പുള്ളുവപ്പാട്ട്
1.“ഉത്തരകേരളത്തിലെ പുള്ളുവർ ചെയ്തുവന്ന പ്രേതസംബന്ധമായ ചടങ്ങാണ് പുള്ളുവപ്പാട്ട്. ദുർമരണം പ്രാപിച്ചവ...
പുള്ളുവപ്പാട്ട്
1.“ഉത്തരകേരളത്തിലെ പുള്ളുവർ ചെയ്തുവന്ന പ്രേതസംബന്ധമായ ചടങ്ങാണ് പുള്ളുവപ്പാട്ട്. ദുർമരണം പ്രാപിച്ചവർക്കു മോക്ഷം കിട്ടുവാനും ആ ഭവനത്തിൽ അത്തരം ദുരിതങ്ങൾ ഉണ്ടാകാതിരിക്കുവാനും വേണ്ടിയാണിതു നടത്തുന്നത്. ഈ കർമം മലയരും ചെയ്യാ റുണ്ട്. സ്ത്രീകൾക്കുവേണ്ടിയാണു പുള്ളുവപ്പാട്ട് നടത്തുക. പാപ
ദോഷങ്ങളും ദുഷ്കൃത്യങ്ങളുംകൊണ്ടാണു ഗർഭിണിയായ സ്ത്രീ മരണപ്പെടുന്നതെന്നു പുള്ളുവർ വിശ്വസിക്കുന്നു. വിതാനിച്ച പന്ത ലിൽ നെല്ല്, അരി, പഞ്ചവർണ്ണപ്പൊടികൾ എന്നിവകൊണ്ടു വൃക്ഷക്കളം നിർമിക്കുന്നു. ഈറ്റുമുറി എന്ന സങ്കല്പത്തിൽ വാഴപ്പോള കൊണ്ട് ഉണ്ടാക്കുന്ന മാടത്തിൽ ബലികൾ അർപ്പിക്കും. ഒരാഴ്ചയോളം നീണ്ടുനില്ക്കുന്നതാണു പുള്ളുവരുടെ ഈ കർമം. മലയരുടെ പുള്ളുവപ്പാട്ട് ഒരു ദിവസംകൊണ്ട് അവസാനിക്കും. മരിച്ച സ്ത്രീയുടെ പ്രേതത്തെ സഞ്ചയനദിവസം ആകർഷണം ചെയ്ത് മാന്ത്രികനായ പുള്ളുവൻ ബന്ധനം ചെയ്യുന്നു. പിന്നീട് മന്ത്രവാദക്രിയ നടത്തുന്ന ദിവസം ആ പ്രേതത്തെ മരിച്ച ഗൃഹത്തിലെ ഒരു സ്ത്രീയിൽ ആവാഹിച്ചാണു കർമം നടത്തുക. ഒരു ദിവസം നീണ്ടുനില്ക്കുന്ന ചടങ്ങാണിത്. “
2.പുള്ളുവപ്പാട്ട്
“ഉത്തരകേരളത്തിലെ പുള്ളുവർ നടത്തിപ്പോന്ന പ്രേതസംബന്ധമായ കർമം. ഗർഭിണി മരിച്ചാൽ, ആ ഭവ നത്തിൽ പുള്ളുവരുടെ മന്ത്രവാ ദവും പാട്ടും നടത്തണമെന്നാണ് പണ്ടത്തെ നിശ്ചയം. പാപദോഷങ്ങളും ദുഷ്കൃത്യങ്ങളും കൊണ്ടാണ് 'ഗർഭം വിലങ്ങി' മരണപ്പെടുന്നതെന്നും, ഭാവിയിൽ ആ ഭവനത്തിൽ അത്തരം ദുരിതങ്ങൾ ഉണ്ടാകാതിരിപ്പാ നും ദുർമരണം പ്രാപിച്ച സ്ത്രീപ്രേതത്തിന് മോക്ഷമുണ്ടാകുവാനും പുള്ളുവരെക്കൊണ്ട് 'പാട്ട്' കഴിപ്പി ക്കണമെന്നുമാണ് പഴയ വിശ്വാസം.
മരിച്ചഗർഭിണിയുടെ പ്രേതത്തെ ആ കുടുംബത്തിലെ ഒരു സ്ത്രീയിൽ ആവാഹിച്ച് വരുത്തുകയും മരിച്ച ഗർഭിണിയാണ് ആ സ്ത്രീയെന്ന് സങ്കൽപിച്ച് പ്രസവപര്യന്തമുള്ള ഗർഭസംബന്ധമായ കാര്യങ്ങൾ നട ക്കുന്നതായി ഭാവന ചെയ്യുകയുമാണ് ഈ പ്രേതം പാട്ടിന്റെ സവിശേഷത. പന്തലും വിതാനവും കളം കുറിയും ഈ കർമത്തിന് ആവശ്യമാണ്. നെല്ല്, അരി, പഞ്ചവർണപ്പൊടികൾ എന്നിവകൊണ്ട് വൃക്ഷക്കളം നിർമിക്കും. ഈറ്റില്ലത്തിന്റെ സങ്കൽപത്തിൽ വാഴപ്പോളകൊണ്ടുണ്ടാക്കു ന്ന 'മാട'ത്തിൽ ബലികൾ അർപ്പിക്കണം. ഒരാഴ്ചയോളം പുള്ളുവപ്പാട്ട് നീണ്ടുനിൽക്കാറുണ്ട്. പിണിയാളായിട്ടുള്ള സ്ത്രീ ബാധയിളകി, മരിച്ച ഗർഭിണിയുടെ സ്വഭാവമെല്ലാം പ്രകടിപ്പിക്കും. 'പുള്ളുവപ്പാട്ടു കഴിച്ച വീടുപോലെ' എന്നൊരു ശൈലിയു ണ്ട്. പുള്ളുവപ്പാട്ടു കഴിപ്പിച്ചാൽ വളരെ സാമ്പത്തികത്തകർച്ച ഉണ്ടാകുമെന്നാണ് അതിനർഥം.
പുള്ളുവരെപ്പോലെ മലയരും 'പുള്ളുവപ്പാട്ട്' നടത്താറുണ്ട്. മലയരുടെ ഈ മാന്ത്രികകർമം ഒരുദിവ സം കൊണ്ട് തീരും. പുള്ളുവത്തികളെപ്പോലെ മലയികളും പാട്ടിൽ പങ്കുചേരും.”
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല
















