ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | കൂർക്ക | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഇടവപ്പാതിയിൽ രോഹിണി ഞാറ്റുവേലയിലാണ് പറമ്പുകൃഷി ആരംഭിക്കുന്നത്. എടവം 11-ന് രോഹിണി ഞാറ്റുവേലയാരംഭിക്കുന്നു. 'പാത...
"ഇടവപ്പാതിയിൽ രോഹിണി ഞാറ്റുവേലയിലാണ് പറമ്പുകൃഷി ആരംഭിക്കുന്നത്. എടവം 11-ന് രോഹിണി ഞാറ്റുവേലയാരംഭിക്കുന്നു. 'പാതയമ്പറത്ത് ' സൂക്ഷിച്ച വിത്തുകൾ പുറത്തെടുത്ത് വെള്ളത്തിലിടുന്നു. കിഴങ്ങുവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും ഇലച്ചെടികളും വള്ളിച്ചെടികളും ഇതിലുണ്ട്. ഓരോന്നിനും ഓരോ രീതിയിലുള്ള കൃഷിപ്പണി വേണം. ചിലത് കുഴികുത്തി നടേണ്ടത്, ചിലത് വാരം മാടി നടേണ്ടത്, ചിലത് കൂട്ടേണ്ടത് ഇങ്ങനെ. കുത്തുന്ന കുഴിയിൽ ആദ്യം ചപ്പുചവറുകൾ ഇട്ട് തീയിടാറുണ്ട്. ആവശ്യമായ പച്ചിലവളവും ചാണകപ്പൊടിയും വെണ്ണീറും മഴ പെയ്ത്തതിനുശേഷം ഇട്ടുകൊടുക്കുന്നു. വർഷകാല പറമ്പുകൃഷിക്കുവേണ്ട ജൈവ വളങ്ങൾ വേനൽക്കാലത്തു തന്നെ തയ്യാറാക്കാറുണ്ട്. ചാണകവും വെണ്ണീറും കൂട്ടി മിശ്രിതമാക്കി ഉണക്കി ചാക്കുകളിൽ സൂക്ഷിച്ചിരുന്നു. കളത്തിൽ നെല്ലൊഴിഞ്ഞാൽ പിന്നെ ഈ ജൈവവള നിർമ്മിതി പണ്ട് ഗ്രാമീണർ ചെയ്തിരുന്നു. ആട്ടിൻകാട്ടം പൊടിച്ച് പ്രത്യേകമായി സൂക്ഷിച്ചിരുന്നു. ഓരോ കൃഷിക്കും ഓരോതരം വളങ്ങൾ. ചേമ്പ്, കൂർക്ക തുടങ്ങിയവയുടെ കൃഷിയും വേനലിൻ്റെ അവസാനം ആരംഭിക്കും. മിക്കവാറും പുതുമഴ പെയ്യുന്നതിനോടനുബന്ധിച്ചാണ് ഈ കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി കൂർക്ക രണ്ടു തവണ തലനുള്ളി നടും. ഒന്ന് കർക്കിടകം കഴിഞ്ഞാൽ രണ്ടാം തല കന്നിയിലും, 'കന്നി കൂർക്ക കലം പൊളിക്കും' എന്ന് പറയാറുണ്ട്. അത്രയും വിളവുണ്ടാകും എന്നർത്ഥം. നടുന്ന ആളിന്റെ കൈയിന്റെ വർക്കത്തിനെപ്പറ്റിയും നാട്ടുവിശ്വാസങ്ങളുണ്ട്. കർഷകരുടെ കൈകൾ വിളവ് ഇരട്ടിപ്പിക്കുന്നതാണ്. 'ആ കൈ നട്ടാപ്പൊഴിക്കും'. ഓരോ മണ്ണിനും അനുസരിച്ച് കിഴങ്ങുവർഗ്ഗങ്ങളുടെ വിളവ് വ്യത്യസ്തമായിരിക്കും. ചില സ്ഥലത്ത് കൂർക്കയും ചേമ്പും മന്തുള്ളതായിരിക്കും. മണ്ണിന്റെ ദോഷമാണ് കാരണം. അവസാനം വ്യശ്ചികമാസത്തിലേ കൂർക്ക പറിക്കൂ.'' "നെൽകൃഷി സ്വന്തമായും പാട്ടവ്യവസ്ഥയിലും ധാരാളമായി കൃഷി ചെയ്തുവന്നിരുന്നു. 1972-ലെ ഭൂപരിഷ്കരണം പാട്ടവ്യവസ്ഥയെ ഉന്മൂലനം ചെയ്തു. ഈ അടുത്ത കാലത്തായപ്പോൾ നെൽകൃഷി ലാഭകരമല്ലാതായപ്പോൾ പലരും ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ പാട്ടക്കരാറിൽ നെൽകൃഷിക്കും ഏത്തവാഴക്കൃഷിക്കും ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയ്ക്കുമായി കൃഷിഭൂമി കൊടുക്കുന്ന തായി കണ്ടുവരുന്നു.
വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾക്ക് കടകമ്പോളങ്ങളെ ആശ്രയിച്ചിരുന്നില്ല. വാഴ, ചേന, ചേമ്പ്, വെണ്ട, വഴുതിന, കാവത്ത്, കൂർക്ക, ചെറുകിഴങ്ങ്, പയർ, മത്തൻ, കുമ്പളം, പടവലം, അമര, പച്ചമുളക്, ചീര, ചുരയ്ക്ക, കുരുമുളക്, കൂവ, ജാതിക്ക, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തിരുന്നു. വെള്ളരി, കയ്പ , പടവലം, ഇളവൻ, മത്തൻ, എന്നിവ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വേനൽപള്ളമായും കൃഷി ചെയ്തിരുന്നു. വറ്റൽമുളക്, മല്ലി, ജീരകം, കടുക്, ഉള്ളി, ഉലുവ, പരിപ്പ്, കടല, കായം, ഉപ്പ് എന്നി വയ്ക്ക് മാത്രമേ നാടൻചന്തകളെയും കടകമ്പോളങ്ങളെയും ആശ്രയിച്ചിരുന്നുള്ളൂ. "
|
..Link | |
| 2 | തവളകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" നിലങ്കാരിച്ചുമയ്ക്ക് (തൊണ്ണൂറാം ചുമ) കൊടുക്കുന്നത് നിലംകാക്കയെയാണ്. നിലംകാക്കയെ പിടിച്ച് പഴത്തിൻ്റെ ഉള്ളിൽ വെച്ച്...
" നിലങ്കാരിച്ചുമയ്ക്ക് (തൊണ്ണൂറാം ചുമ) കൊടുക്കുന്നത് നിലംകാക്കയെയാണ്. നിലംകാക്കയെ പിടിച്ച് പഴത്തിൻ്റെ ഉള്ളിൽ വെച്ച് വിഴുങ്ങാൻ കൊടുക്കുന്നു. ഗ്രഹണി വന്ന് വയറെല്ലാം ഉന്തി (കൂന്താണിവയറന്മാർ എന്ന് വിളിപ്പേര്) നടക്കുന്ന ഗ്രഹണിപ്പിള്ളരെ പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാം. ചക്കക്കൂട്ടാൻ കണ്ട ഗ്രഹണിപ്പിള്ളേർ എന്ന കളിയാക്കലും എല്ലുന്തി വയറെല്ലാം വലുതായ ഇവർക്ക് 'പറത്തവള'യെ വെളിച്ചണ്ണയിൽ വറുത്ത് കൊടുക്കും. ദേഹത്ത് ആ എണ്ണതേച്ചു കുളിപ്പിക്കുകയും ചെയ്യും. പറത്തവള ദേഹത്ത് ചാടി കുട്ടി പേടിക്കയാണെങ്കിൽ തവളയെ പിടിച്ച് കുടത്തിലിട്ട് ആ മൂത്രവെള്ളം കുടിപ്പി ച്ചാൽ പേടിപോകും. താമരക്കുളത്തിലെ പച്ചത്തവളയെ പിടിച്ചു കുട്ടികൾക്ക് വറുത്തു കൊടുക്കുകയാണെങ്കിൽ വായുമുട്ടിനു ശമനം കിട്ടും. തവളനെയ്യും തവളയിറച്ചിയും മുതിർന്നവർക്ക് ശ്വാസംമുട്ടിനു നല്ലതുതന്നെ. എന്നാൽ ഇന്ന് പാടത്തുനിന്നും തോട്ടിൽനിന്നും പിടിക്കുന്ന 'മേക്കാൻ തവള' (മഞ്ഞത്തവള) കളെ മുഴുവനും വിദേ ശത്തേക്കു കയറ്റിയയച്ചു പണം കൊയ്യുന്നു. അണ്ണാൻ, വവ്വാൽ, നരിച്ചീറ് തുടങ്ങിയവയുടെ ഇറച്ചിയും ശ്വാസമുട്ടിന് വളരെ നല്ലതാണ്. "
നീരും തവളകളും: "ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കിൽനിന്ന് പടിഞ്ഞാറുവശം മൂന്നു കോൽ മാറി ഒന്നര ആൾ ആഴത്തിൽ കുഴിച്ചാൽ വെള്ളം കാണുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാർ പറയാറുണ്ട്. ഇത്തരം പ്രവചനങ്ങൾ സത്യമായി അനുഭവപ്പെടാറുണ്ട്. മേല്പറഞ്ഞ ലക്ഷണമുള്ളിടത്ത് അര ആൾ ആഴത്തിൽ കുഴിച്ചാൽ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയിൽ വെട്ടുപാറയും അതിനടിയിൽ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവൽ വൃക്ഷമുള്ളിടത്തുനിന്ന് മൂന്നുകോൽ വടക്ക് രണ്ടാൾ ആഴത്തിൽ നീരുറവ കാണാമത്രേ. പകുതി കുഴിക്കുമ്പോൾത്തന്നെ വെളുത്ത തവളയെയും ലോഹഗന്ധമുള്ള മണ്ണും കാണും. മേല്പറഞ്ഞ മരത്തിന്റെ കിഴക്കുവശം മൺപുറ്റുണ്ടെങ്കിൽ, വൃക്ഷത്തിൽനിന്ന് മൂന്നുകോൽ തെക്കായി കുഴിച്ചാൽ ജലം കാണുമെന്നും അത് സ്വാദുള്ളതായിരിക്കുമെന്നും പറയപ്പെടുന്നു. “ പലതരം തവളകൾ:
ചെമ്പൻ വർണ്ണത്തവള:
"നീരൊഴുക്കുകളോടു ചേർന്നുള്ള മണൽക്കൂനകളിലും എക്കൽമണ്ണിലും പൂണ്ടിരിക്കാറുള്ള തവളയാണു ചെമ്പൻ വർണ്ണത്തവള. വർണ്ണത്തവളയേക്കാൾ തടിച്ച ശരീരമാണ് ഇവയ്ക്ക്. പിൻകാലുകൾക്കു മുകളിലായി പുറത്തു കറുത്ത ചൂട്ടി(പൊട്ട്)പോലുള്ള അടയാളവും ഉണ്ട്.
ചൊറിത്തവള:
സർവ്വസാധാരണമായി കാണപ്പെടുന്ന തവളകളാണു ചൊറിത്തവളകൾ, ശരീരമാസകലം ചൊറി ബാധിച്ചതുപോലെ വരണ്ടതും പരുപരുത്ത തൊലിയുള്ള തവളകളാണു ചൊറിത്തവളകൾ. ഇവ കരയിൽ ജീവിക്കുന്ന തവളകളാണ്. വീടുകളിലേക്കു സന്ധ്യയ്ക്ക് ഇവ കയറിവരാറുണ്ട്. വടക്കൻ കേരളത്തിൽ ഇവയെ മാരണത്തവള എന്നും വിളിക്കാറുണ്ട്. കറുപ്പും തവിട്ടും വെളുപ്പും കലർന്ന നിറമാണിവയ്ക്ക്. ഇവയുടെ ത്വക്കിൽ വിഷഗ്രന്ഥികളുണ്ട്. ത്വക്കിനു ശ്വസനപ്രക്രിയയിൽ കാര്യമായ പങ്കില്ല. ഇവയുടെ കഴുത്തിനിരുവശങ്ങളിലും പ്രത്യേകതരം വിഷഗ്രന്ഥികൾ ഉണ്ട്. വായിൽ പല്ലില്ലാത്തവയാണിവ. പൊതുവെ നീളം കുറഞ്ഞ തവളയാണിത്. പിൻകാലിലെ വിരലുകൾക്കിടയിലുള്ള ചർമബന്ധം ഇവയിൽ പ്രകടമല്ല.
പച്ചിലപ്പാറൻ തവള:
പകൽസമയത്ത് ഇവ തടികളുടെയും കല്ലുകളുടെയും അടിയിൽ ഈർപ്പമുള്ള സ്ഥലത്ത് ഒളിഞ്ഞിരിക്കും. ഇരതേടുന്നതു രാത്രിസമയങ്ങളിലാണ്. കരയിലാണു താമസമെങ്കിലും പ്രജനനകാലമായാൽ ഇവ കൂട്ടംകൂട്ടമായി വെള്ളത്തെ ശരണംപ്രാപിക്കും.
പച്ചത്തവള:
മഴക്കാലത്തു പാടങ്ങളിലും മറ്റും കാണുന്ന ചാണകപ്പച്ചനിറമുള്ള വലിയ തവളകളാണു പച്ചത്തവള മേക്കാൻ തവള എന്നും പേരുണ്ട്. വേനൽക്കാലത്തു കല്ലുകൾക്കിടയിലും ചവറുകൾക്കിടയിലും മറ്റും പതുങ്ങിയിരിക്കും.
പച്ചനിറമുള്ള പുറംഭാഗത്തു നെടുനീളെ മഞ്ഞവരകൾ കാണും. മഞ്ഞ വര മൂക്കിൻതുമ്പത്തു നിന്നു തുടങ്ങി പിൻഭാഗംവരെ നീളുന്നു. അടിഭാഗം മഞ്ഞ കലർന്ന വെളുപ്പാണ്.
മഴക്കാലത്താണു പ്രജനനം. പെൺതവള ഇളം മഞ്ഞനിറത്തിൽ പത പോലുള്ള ദ്രാവകത്തോടൊപ്പമാണു മുട്ടകൾ സ്രവിപ്പിക്കുന്നത്. പാടവരമ്പത്തും പാടത്തെ കുറ്റിനെല്ലുകളിലും ഇവ തങ്ങിനില്ക്കും. ഇവയുടെ പിൻകാലുകൾ മുറിച്ചെടുത്ത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. അതിനാൽ ഇവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.
പച്ചിലപ്പാറൻ തവള:
ചുമരിൽ പറ്റിപ്പിടിച്ചു കയറുന്ന തവളകളാണു പച്ചിലപ്പാറൻ തവള അഥവാ പറത്തവള. ഇതിന്റെ വിരലിനറ്റത്ത് ഒട്ടിപ്പിടിക്കുന്ന മുഴകൾ കാണപ്പെടുന്നു. കാലി ലെയും കൈയിലെയും വിരലുകൾ തമ്മിൽ നേർത്ത ചർമ്മംകൊണ്ടു ബന്ധി ച്ചിരിക്കുന്നതിനാൽ, കൈകാലുകൾ വിരിച്ചുപിടിച്ചു ദൂരത്തിൽ പാളി ചാടാൻ ഇവയ്ക്കാകും. അതിനാലിവയെ പറക്കുന്ന തവള അഥവാ പറത്തവള എന്നും വിളിച്ചുപോരുന്നു. ചിലയിനം പറത്തവളകൾക്കു പച്ചയും ചുവപ്പും കലർന്ന നിറമായിരിക്കും. നല്ല പച്ചനിറമുള്ള തവളകളും ഇക്കൂട്ടത്തിലുണ്ട്.വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന ചെടിത്തുമ്പത്തു പതഞ്ഞുകൊഴുത്ത ഒരു പദാർത്ഥത്തിലാണ് ഇവ മുട്ടയിടുന്നത് മുട്ടവിരിഞ്ഞ കുഞ്ഞുങ്ങൾ വെള്ളത്തിലേക്കു വീഴാൻ വേണ്ടിയാണിത്. "
|
..Link | |
| 3 | ചന്ദനം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മഞ്ഞൾപോലെതന്നെ മലയാളിയുടെ സവിശേഷലേപനമാണ് ചന്ദനം. 'ചന്ദനലേപ സുഗന്ധം' കൂടി നമ്മുടെ നാട്ടറിവിൽ കടന്നുവരുന്നു...
" മഞ്ഞൾപോലെതന്നെ മലയാളിയുടെ സവിശേഷലേപനമാണ് ചന്ദനം. 'ചന്ദനലേപ സുഗന്ധം' കൂടി നമ്മുടെ നാട്ടറിവിൽ കടന്നുവരുന്നു. ഔഷധം, നിറം എന്നിവയോടൊപ്പം ചന്ദനത്തിന് ഒരു 'ഗന്ധ' തലംകൂടിയുണ്ട്. ചന്ദനം മണക്കുന്ന മേനിയും കാറ്റും ചന്ദനക്കട്ടിലും എല്ലാം ചേർന്നൊരുക്കുന്ന ഒരു നാട്ടറിവിന്റെ സൗന്ദര്യതലം മലയാളിയുടെ ഗൃഹാതുരതകൂടിയാണ്. ആധുനികലേപനങ്ങളിലും ചന്ദനം ഒഴിച്ചുകൂടാനാവാത്തവിധം കടന്നുവരുന്നുണ്ട്. നെറ്റിയിൽ തൊടുന്ന ചന്ദനം നല്കുന്ന തണുപ്പ് ശരീരത്തിന് സുരക്ഷിതകവചം കൂടിയാണ് എന്ന് ശാസ്ത്രം അംഗീകരിക്കുന്നു. 'രക്തചന്ദനം' രക്ത ശുദ്ധിക്ക് എന്നപോലെ, മുഖത്തെ പാടുകളകറ്റാനും നിറം നല്കാനും സഹായിക്കുന്നു. ചർമ്മസൗന്ദര്യത്തിന് അമിതപ്രധാന്യം നല്കുന്ന ഒരു സൗന്ദര്യസങ്കല്പം നമുക്കിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. വ്യക്തിക്ക് ആത്മവിശ്വാസം നല്കാനും വിജയം കൈവരിക്കാനും ഇതൊരു മനശ്ശാസ്ത്രപരമായ ഗുണം ചെയ്യുന്നുണ്ട്. "
ചന്ദനപ്പാട്ട് "കമ്മാളരിൽപ്പെട്ട ഉപവിഭാഗക്കാർ മിക്കതും കല്യാണപാട്ടുകൾ പാടിവരാറുണ്ട്. ഉത്തരകേരളത്തിലെ ആശാരി മൂശാരി, തട്ടാൻ, കൊല്ലൻ എന്നീ വിഭാഗക്കാർക്കിടയിൽ, മങ്ങലത്തിന് 'ചന്ദനപ്പാട്ട്' പാടും. ഇതിന് 'കുറിപ്പാട്ട്' എന്നും പറയും. കല്യാണത്തിന് വെള്ളയും കരിമ്പടവും വിരിച്ചു വധൂവരന്മാരെ അതിലിരുത്തി അവർക്ക് ചന്ദനം (കുറി) തൊടുവാൻ കൊടുക്കുമ്പോഴാണ് അതു പാടേണ്ടത്.
"മലമമ്ന്നാൻ കൊണ്ടുവന്നാരിയ ചന്ദനം കടല്ങ്ങാൻ കൊണ്ടുവന്നാരിയ ചാണയിൽ വെള്ളിക്കിണ്ടിയിൽ നീരുമായ് കുരടുമായങ്ങനെ ചാണകഴുകി ചന്ദനം നീട്ടിയൂരസിനാൻ നെറ്റിതന്മേലും തിരുമാറിലും പൂശിനാൻ വെറ്റില കരിച്ചൂടൻ ചൊട്ടയും തൊട്ടുതോ"
" (മാന്ദ്യം, തലവേദന, ഉറക്കക്കുറവ്, ചുമ, കാസം, മൂത്രത്തിൽ പഴുപ്പ്, നീർക്കെട്ട്, ഛർദ്ദി, വീക്കം, ചൂടുപൊന്തൽ, ത്വഗ്രോഗങ്ങൾ, ദാഹം, രക്തം തുപ്പൽ, ശരീരദുർഗന്ധം) കുളിർമയുള്ളതും ഹൃദ്യവുമായ ഒരു സുഗന്ധദ്രവ്യമായി ചന്ദനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും പിത്തത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. ചന്ദനം അരച്ച് വെണ്ണയിൽ തളംവെയ്ക്കുന്നത് മാന്ദ്യം, തല വേദന, ഉറക്കക്കുറവ് എന്നിവയ്ക്ക് ഫലപ്രദമാണ്. ആടലോടകവേര് കഷായംവെച്ച് 25 മില്ലി വീതം എടുത്ത് 2 തുള്ളി ചന്ദനത്തൈലം ചേർത്ത് കാലത്തും വൈകീട്ടും കഴിക്കുന്നത് ദുർഗന്ധത്തോടുകൂടിയ ചുമയ്ക്കും കാസത്തിനും നല്ലതാണ്. ചന്ദനം അരിഞ്ഞിട്ടു പാലുകാച്ചി തുടർച്ചയായി കഴിക്കുന്നത് മൂത്രത്തിൽ രക്തം, പഴുപ്പ്, ചുടിച്ചിൽ എന്നിവയ്ക്കു വിശേഷമാണ്. ചന്ദനവും ചുക്കും കൂട്ടി അരച്ച് നെറ്റിയിൽ പുരട്ടുന്നത് നീർക്കെട്ടിനും തലവേദനയ്ക്കും നല്ലതാണ്. കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് ചന്ദനം അരച്ച് വെള്ളത്തിൽ കൊടുക്കുന്നത് ഗുണം ചെയ്യും. ചന്ദനം പച്ചവെള്ളത്തിലരച്ച് വീക്കങ്ങൾക്കും പനിയുള്ളപ്പോൾ ചെന്നികളിലിടുവാനും ചൊറിച്ചിലിനും ചൂടുപൊന്തലിനും ദേഹത്തിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ചന്ദനം പനിനീരും കർപ്പൂരവും കൂട്ടി അരച്ച് പുറമെ പുരട്ടുന്നത് തലവേദന, വീക്കം, ത്വഗ്രോഗങ്ങൾ എന്നിവയ്ക്ക് ഫലം ചെയ്യും. രോഗാതുരമായ ദാഹത്തിന് ചന്ദനം പൊടിച്ചത് നാളികേര വെള്ളത്തിൽ കലക്കിക്കുടിക്കുന്നത് നല്ലതാണ്. ചന്ദനം അരച്ച് ഒരു ചെറിയ ഉരുള രണ്ടോ മൂന്നോ ദിവസം രണ്ടു തവണ വീതം കഴിക്കുന്നത് ശ്വാസകോശത്തിൽനിന്നു രക്തം തുപ്പുന്നതിന് ആശ്വാസം നൽകും. ശരീരദുർഗന്ധം ഉള്ളവർ ചന്ദനം അരച്ച് കലക്കിയ വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. "
|
..Link | |
| 4 | വേലന്മാരുടെ തനതുനിർമ്മാണം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഗൃഹനിർമ്മാണത്തിലും വേലൻ തനതുരീതികളാണ് പിന്തുടർന്നു വന്നിരുന്നത്. ഇവരുടെ വീടുകൾ 'ചാപ്പ' എന്നാണ് അറിയപ്പെടു...
“ഗൃഹനിർമ്മാണത്തിലും വേലൻ തനതുരീതികളാണ് പിന്തുടർന്നു വന്നിരുന്നത്. ഇവരുടെ വീടുകൾ 'ചാപ്പ' എന്നാണ് അറിയപ്പെടുന്നത്. കാട്ടുകഴുക്കോലും മോന്തായവും തൂണുകളും കമിക്കോലും നെയ്പുല്ലും ചെറു ക്ടാരിയും ഉപയോഗിച്ച് ഇവർ ഉണ്ടാക്കുന്ന ചാപ്പകൾ ലളിത സാങ്കേതികവിദ്യയുടെ മികച്ച നിദർശനങ്ങളാണ്.
കുട്ടമെടയൽ, തെയ്യച്ചമയനിർമ്മാണം, കാർഷികവൃത്തി, നായാട്ട്, മത്സ്യബന്ധനം എന്നിങ്ങനെ നാടൻ ജീവിതവുമായി ബന്ധപ്പെട്ടുകഴിയുന്ന ഇവർക്ക് ഉത്പാദനത്തിനും വിപണനത്തിനുമായി നിരവധി ഉപകരണങ്ങൾ ആവശ്യമായി വരുന്നു. നാഴി, ഇടങ്ങാഴി, ഉരലും ഉലക്കയും, മൺചട്ടികൾ. അമ്മിക്കല്ല്, കഞ്ഞിക്കലം, മങ്ങണം, കുഞ്ഞു മങ്ങണം, കറിച്ചട്ടി, വട്ടച്ചട്ടി, അടിച്ചേറ്റി, കുട്ട്വം, കയില്, മരട, ചിമ്മിനി കൂട്, മരുന്നരയ്ക്കുന്ന കല്ല് എന്നിവ അടുക്കളയിലും കുട്ടികളെ ഉറക്കു ന്നതിന് തൊട്ടിലുകൾ, മുതിർന്നവർക്ക് കിടക്കാൻ കിടില് എന്നിവ കിടപ്പുമുറിയിലും ഉപയോഗിക്കുന്നു. തലമുടി ചീകുന്നതിനായി വാരിച്ചീപ്പും കൊള്ളിച്ചീപ്പും ഉപയോഗിച്ചുവരുന്നു. ഖൊമ്മക്കുട്ട, വളക്കുട്ട, പറക്കുട്ട. ചോറ്റുകുട്ട, കോഴിനെ പൊത്തുന്ന കുട്ട, പൂപറിക്കുന്ന കുട്ട, പണിക്കത്തി, വിരലുറ തുടങ്ങിയവ കുട്ട നിർമ്മാണവുമായും ബന്ധപ്പെട്ടിരിക്കുന്നു. പേളിയ, ചെറിയ പേളിയ, തലച്ചമയം നലത്തണ്ട ഓടക്കാത്, മാർമുല, മണിക്കയല്, പറ്റുമ്പാടും, ചിലമ്പ്, മുഖംമൂടി, പുറത്തട്ട്, അരത്തട്ട്, കണ്ണാടി, അളുക് തുടങ്ങിയവ തെയ്യച്ചമയവുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ്. വേലർ വളരെയേറെ സൂക്ഷ്മതയോടെയും അതീവ നിഷ്ഠയോടെയുമാണ് ഇവ നിർമ്മിച്ചെടുക്കുന്നത്. കാട്ടിൽനിന്നും സമീപപരിസ്ഥിതികളിൽനിന്നും ലഭ്യമാക്കുന്ന വസ്തുക്കളെ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നതിൽ ഇവർ പ്രത്യേക നിഷ്ഠ പുലർത്തുന്നു. ദിനാന്തരീക്ഷ സ്ഥിതിയിലും കാലാവസ്ഥയിലുമുള്ള വ്യതിയാനങ്ങളെ മുൻകൂട്ടി കാണുന്നതിനുള്ള കഴിവ് ഇവർക്കുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്നതിനുള്ള കഴിവ് വേലർക്ക് ഒന്നു വേറെതന്നെയാണ്. താമസസ്ഥലത്തിനു സമീപം കുട്ടനിർമ്മാണത്തിനാവശ്യമായ ഈറ ഒരു ചുവടെങ്കിലും വച്ചുപിടിപ്പിക്കുന്നതായി കാണാം. ഇലകൾ, കയ്കനികൾ, വേരുകൾ എന്നിവ ശേഖരിച്ച് ഭക്ഷണത്തിനായി പാക പ്പെടുത്തുന്നു. പൊതുവെ രോഗവിമുക്തമായ ശരീരഘടനയാണ് ഇവരുടേത്. ഭക്ഷണത്തിലും ജീവിതരീതിയിലും കൃത്രിമത്വം കുറഞ്ഞിരിക്കുന്നതിനാലായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. വർഷകാലത്ത് കുട്ട നിർമ്മാണവും വേനൽക്കാലത്ത് തെയ്യക്കോലം കെട്ടിയാടലുമായി ഇവർ കഴിഞ്ഞുകൂടുന്നു. വെള്ളൂർ, പേരൂർ, ചന്തേര, കുഞ്ഞിമംഗലം, തളിപ്പറമ്പ്, ചന്തപ്പുര, അന്നൂർ, കണ്ടങ്കാളി, നരിക്കോട്, പുളിംപറമ്പ്, എച്ചിമൊട്ട, താറ്റേരി, അഴീക്കോട്, പുതിയതെരു, ചെറുതാഴം തുടങ്ങിയ സ്ഥലങ്ങളിലും വേലരുടെ ചെറുകോളനികൾ കാണാം. സർഗ്ഗാത്മകതകൊണ്ടും കലാനൈപുണികൊണ്ടും തൊഴിൽവൈദഗ്ദ്ധ്യംകൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഇവർ സമൂഹത്തിന് തങ്ങളുടേതായ സംഭാവനകൾ ചെയ്തുകൊണ്ടിരിക്കുന്നു."
|
..Link | |
| 5 | ഉലുവയുടെ ഔഷധഗുണങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വാതരോഗങ്ങൾക്കും പിത്താശയരോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവ്വേദം വിധിക്കുന്ന ഔഷധമാണ് ഉലുവക്കഞ...
"വാതരോഗങ്ങൾക്കും പിത്താശയരോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവ്വേദം വിധിക്കുന്ന ഔഷധമാണ് ഉലുവക്കഞ്ഞി.
വേണ്ട സാധനങ്ങൾ:
കുതിർത്ത ഉലുവ പകുതി അരച്ചത്, ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവ നാളികേരംകൂട്ടി അരച്ചെടുത്തത്, പൊടിയരി.
തയ്യാറാക്കുന്നവിധം:
നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചതച്ചെടുത്ത മിശ്രിതത്തിൻ്റെ നാലിരട്ടി പൊടിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ച് മിശ്രിതങ്ങളിടുക. അതിനുശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേവിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.
ഉലുവഉണ്ട:
സ്ത്രീകൾക്ക് ഏറെ ഗുണകരമായ ഒരു കർക്കിടക വിഭവമാണ് ഉലുവ ഉണ്ട. ദഹനക്കുറവ്, ഛർദി, തലകറക്കം തുടങ്ങിയവയ്ക്കും ഇതു ഗുണപ്രദമാണ്. ആർത്തവസംബന്ധിയായി ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഉലുവഉണ്ട ഒരു സിദ്ധൗഷധമായി ഉപയോഗിക്കുന്നു.
ചേരുവകൾ:
മുളപ്പിച്ച ഉലുവ, പുഴുക്കലരി വറുത്തത്, ശർക്കര, നാളികേരം.
തയ്യാറാക്കുന്നവിധം:
ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്ത് 10 മണിക്കൂർ വയ്ക്കുകയാണെങ്കിൽ മുളയ്ക്കും. ഉണക്കലരി വറുത്തതിനുശേഷം മാത്രം പൊടിക്കുക. ഉലുവയുടെ ചവർപ്പുപോ കുന്നതിനുമാത്രം ശർക്കര ഉപയോഗിക്കാം. തേങ്ങ നേർത്ത രീതിയിൽ ചിരകിയെടുക്കുക. ഉലുവ മുളപ്പിച്ചതും തേങ്ങയും ശർക്കരയും കൂടി വരട്ടിയെടുക്കുക. ഉലുവ നന്നായി വേവുന്നതുവരെ വരട്ടണം. വെന്തു പാകമാകുമ്പോൾ അതിൽ ഉണക്കലരിപ്പൊടി ചേർത്ത് ഇളക്കുക. ചൂടാറുന്നതിനുമുമ്പ് ഉരുളകളായി ഉരുട്ടിയെടുക്കണം. തണുത്തശേഷം കഴിക്കാം. "
"ഉലുവ വെള്ളത്തിൽ കുതിർത്തിയെടുത്ത്, നവരനെല്ലിൻ്റെ അരി വേവുമ്പോൾ, നാളികേരം അരച്ചതും ചേർത്തിളക്കി വേവിച്ച് വൈകുന്നേരങ്ങളിൽ കഴിച്ചാൽ ഉഷ്ണരോഗങ്ങൾക്കു ശാന്തി ലഭിക്കും. ഈ കഞ്ഞി തണുപ്പാണ്. "
ഉലുവകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ:
(കഫശല്യം, പ്രമേഹം, ശീഘ്രസ്ഖലനം, മുടികൊഴിച്ചിൽ, ലൈംഗികശേഷിക്കുറവ്, സൗന്ദര്യവർദ്ധന)
" ഉലുവ കഴിക്കുന്നത് ശ്വാസകോശത്തിൽ നിറഞ്ഞിരിക്കുന്ന കഫത്തെ അകറ്റി ശ്വാസോച്ഛ്വാസത്തെ ക്രമീകരിക്കും.
തലേദിവസം 30 ഗ്രാം ഉലുവ വെള്ളത്തിൽ ഇട്ടുവെച്ച് പിറ്റേ ദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും.
ഉലുവയും അരിയും സമം ചേർത്ത് കഞ്ഞിവെച്ച് കഴിച്ചാൽ പ്രസവിച്ച സ്ത്രീകൾക്ക് മൂലപ്പാൽ വർധിക്കും ആരോഗ്യവും ശരീര സൗന്ദര്യവും വർധിക്കും.ഉലുവ പാലിൽ പുഴുങ്ങിയോ കഷായം വെച്ചോ, അതിൽ ആവശ്യാനുസരണം പഞ്ചസാരയോ കൽക്കണ്ടമോ ചേർത്തോ കഴിച്ചാൽ ധാതുപുഷ്ടി ഉണ്ടാകും.
ലൈംഗികശക്തി വർധിക്കുകയും ചെയ്യും. ശീഘ്രസ്ഖലനം ശമിക്കും.
ഉലുവ തലയിൽ തേച്ചാൽ മുടി വളരും.
മുടികൊഴിച്ചിൽ മാറുകയും ചെയ്യും.
ഉലുവയും സമം ഇരട്ടിമധുരവും ഉണക്കിപ്പൊടിച്ച് പാലിൽ കുറുക്കി ദേഹത്തു പുരട്ടിയശേഷം കുളിക്കുന്നത് ശരീരസൗന്ദര്യവും അവയവപുഷ്ഠിയും വർധിപ്പിക്കും.
ഉലുവയും വെണ്ണയും കൂട്ടി അരച്ച് ഉരുട്ടിയത് ഒരു പൊളിയ്ക്കാത്ത അടയ്ക്കയോളം എടുത്ത് രാത്രിതോറും കഴിച്ച് പശുവിൻപാൽ നാഴിയോളം കഴിച്ചാൽ ആ സ്ത്രീ പ്രസവിക്കുംതോറും സൗന്ദര്യം വർദ്ധിക്കുന്നതാണ് . "
|
..Link | ||
| 6 | ഔഷധകായ്കളും പൂക്കളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ (വിത്ത്) സേവിക്കുന്നത് മൂത്രക്കല്ലു സുഖപ്പെടുത്തുമെന്ന് മുഡുഗർ വിശ്വസിക്കുന്നു. വിര...
“കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ (വിത്ത്) സേവിക്കുന്നത് മൂത്രക്കല്ലു സുഖപ്പെടുത്തുമെന്ന് മുഡുഗർ വിശ്വസിക്കുന്നു. വിര പിരിഞ്ഞിരിക്കുന്നതുപോലുള്ള കായ്കൾ ഉള്ള ഇടംപിരിവലംപിരിയുടെ വിത്ത് വിരശല്യത്തിന് ഉത്തമമാണെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നു. കൊന്നയുടെ കായ്കൾക്കും മൂലക്കുരുവിനുമുള്ളസാമ്യവും തത്തുല്യമായ ചികിത്സയ്ക്ക് ഇരുളരുടെ ഇടയിൽ പ്രചാരം കൊടുത്തു. സസ്യം പ്രകൃതിദത്തമായി കണ്ടുവരുന്ന സ്ഥലവും ഔഷധോപയോഗവും: കല്ലുവാഴ സാധാരണയായി പാറക്കെട്ടുകളോടുകൂടിയ പ്രദേശങ്ങളിൽ ചെറുകല്ലുകൾക്കിടയിലായാണ് വളർന്നുനില്ക്കുന്നത്. അതിനാലാവാം കേരളത്തിലുടനീളമുള്ള മിക്ക ആദിവാസികളും മൂത്രക്കല്ല് സംബന്ധമായ രോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തുന്നത്. കല്ലുകൾക്കിടയിൽനിന്ന് വളർന്നുനില്ക്കുന്ന കല്ല് ഊരാക്കിയ കല്ലൂർവഞ്ചിക്കും മൂത്രക്കല്ല് ചികിത്സയിൽ സ്ഥാനമുണ്ട്. ചെളിപ്രദേശങ്ങളിൽ സദാസമയവും വെള്ളത്തിൽ വളർന്നുവരുന്ന നീർക്കുറുശ്ശിയുടെ (Luduigia Pervicious) സ്പോഞ്ചുരൂപത്തിലുള്ള വേരുകൾ വാതസംബന്ധമായ രോഗങ്ങൾക്കു മുഡുഗർ ഉപയോഗിക്കുന്നു. മേൽപ്പറഞ്ഞവയിലെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രോഗത്തിൻ്റെ സ്വഭാവം, ഔഷധസസ്യങ്ങളുടെ വാസസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സസ്യങ്ങളുടെ ഗന്ധവും ഔഷധോപയോഗവും:
രൂക്ഷഗന്ധത്തോടുകൂടിയ സസ്യങ്ങൾ ക്ഷുദ്രജീവികളെയും പിശാചുക്കളെയും അകറ്റുമെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. വിഷഹാരിയായ കർലകം, അണലിവേഗം (Pittosporum tetraspermum) തുടങ്ങിയ സസ്യങ്ങൾ ഇതിനുദാഹരണമാണ്. ഹൃദ്യമായ ഗന്ധമുള്ള സസ്യങ്ങൾക്ക് ഔഷധഗുണം മറ്റുള്ളവയെക്കാൾ കൂടുതലാണെന്നാണ് ആദിവാസിമൂപ്പന്മാരുടെ അഭിപ്രായം.
സസ്യഭാഗങ്ങളുടെ നിറവും ഔഷധ ഉപയോഗങ്ങളും:
പൂക്കളുടെ നിറമാണ് ഔഷധപ്രയോഗത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് എന്നു തോന്നുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് നിർദ്ദേശിക്കപ്പെട്ട എല്ലാ സസ്യങ്ങളും ഏതാണ്ട് വെളുത്ത പൂക്കളോടുകൂടിയതോ വെള്ളുത്തതിൽ കറുത്ത പൊട്ടുകളുള്ളതോ ആണ്. തെളുകണ്ണി (Heliotropium Keraleuse), പൂപ്പാല തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. പച്ചമഞ്ഞളരച്ച് പാലിൽ കലക്കി കൊടുക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള ഒരു ആദിവാസി ചികിത്സയാണ്. പൂപ്പരുത്തി, കാട്ടുകടുക്, നിലപ്പന എന്നിങ്ങനെ മഞ്ഞപ്പിത്തത്തിനായുള്ള ഭൂരിഭാഗം സസ്യങ്ങളും മഞ്ഞനിറമുള്ള പൂക്കളോടുകൂടിയതാണ്. കാട്ടുതെങ്ങിൻ്റെ തടിക്കകത്തുള്ള മഞ്ഞ നിറമുള്ള ചോറ് മലമ്പണ്ടാരങ്ങൾ മഞ്ഞപ്പിത്തത്തിനെതിരേ ഉപയോഗിക്കുന്നു.”
|
..Link | |
| 7 | വർണപ്പെട്ടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മ...
“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറകളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
മുരിക്കുകൊണ്ട് പെട്ടിയുണ്ടാക്കി, തുകൽ പൊതിഞ്ഞ്, ചായംതേച്ച് വിൽക്കുന്നതും ക്ടാര സമുദായത്തിൻ്റെ കലാവൈഭവം വിളിച്ചറിയിക്കുന്ന തൊഴിലാണ്. ഇഷ്ടാനുസരണം രൂപപ്പെടുത്താവുന്നതും ഘനം കുറഞ്ഞ തുമായ മുരിക്കുമരമാണ് അവർ ഇതിനുപയോഗിക്കുന്നത്. ഈ മുരിക്കിൻപെട്ടി ഈടുനിൽക്കാൻ ചെയ്യേണ്ട സംസ്കരണ വിദ്യ അവർക്ക് അറിയാമായിരുന്നു. ഉറകുത്തിപ്പോകാതിരിക്കാൻ കറുത്ത പക്ഷത്തിൽ ആണ് മരം മുറിച്ചിരുന്നത്. പിന്നീട് മുരിക്കിൻപലകകൾ ഇളവെയിലിലിട്ട് 'നീർപാട്ടി'ലാക്കുന്നു. മുള ചെറുതായി ചീന്തിയെ ടുത്ത് മുന കൂർപ്പിച്ചാണ് ആണിക്കു പകരം പ്രയോഗിച്ചിരുന്നത്.
പഞ്ചിൽമരത്തിന്റെറെ കായ ഉരലിലിട്ടിടിച്ച് വെള്ളമൊഴിച്ച് പിഴിഞ്ഞെ ടുക്കുന്ന പശ പെട്ടിക്കു മുകളിൽ തേച്ച് അതിനു മുകളിൽ കടലാസ് ഒട്ടിക്കുന്നു. പേപ്പർ ഒട്ടിച്ചശേഷം വെണ്ണക്കല്ലുകൊണ്ട് മിനുസപ്പെടു ത്താറുണ്ട്. അതിനുശേഷം തവിടുപൊടി പശയിൽ കുഴച്ച് കടലാസ്സിനു മുകളിൽ കട്ടിയായി തേക്കുന്നു. അതിനു മുകളിൽ തോല് ഒട്ടിക്കുന്നു. ആട്ടിൻതോലോ മാനിൻതോലോ ആണ് ഇതിനായി ഉപയോഗിക്കു ന്നത്. തോല് വെള്ളത്തിൽ പൊതിർത്ത് വൃത്തിയായി രോമം കളഞ്ഞ് വെയിലിലിട്ടുണക്കി ശുദ്ധീകരിക്കുന്നു. തോല് പെട്ടിയിൽ ഒട്ടിച്ചു ചേർക്കുന്നതിന് പഞ്ചിങ്ങപ്പശയാണ് ഉപയോഗിക്കുന്നത്. അടർന്നു പോകാതെ തോലിനെ പലകയിൽ ഒട്ടിച്ചു ചേർത്തുനിർത്താൻ പഞ്ചിങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. മരപ്പലകയ്ക്ക് ഈ പശ ഒരു സംരക്ഷ ണവലയം ഒരുക്കുകയും ചെയ്യും. കോളിമരത്തിന്റെ തോല് ചീന്തി യെടുത്തു വെയിലിലിട്ടുണക്കി ഉപയോഗിക്കുന്ന രീതിയുമുണ്ട്. മരത്തോലിന് ഇളം ചുവപ്പുനിറം ഉള്ളതിനാൽ ഇതിൽ ചായം ചേർ ക്കേണ്ട ആവശ്യം വരുന്നില്ല. മുകളിൽ എണ്ണകൊണ്ട് മിനുക്കുക മാത്രം ചെയ്യും. ചായംകൊണ്ട് ചിത്രങ്ങൾ പെട്ടിക്കു മുകളിൽ വരയ്ക്കും. ഇങ്ങനെ മരത്തോൽകൊണ്ടും മൃഗത്തോൽകൊണ്ടും കറുപ്പ്, ചുവപ്പ് എന്നീ വർണങ്ങളിലുള്ള പെട്ടികൾ നിർമ്മിക്കുന്നു. കാലുള്ളതും കാലില്ലാത്തതുമായ രണ്ടുതരം പെട്ടികൾ നിർമ്മിച്ചിരുന്നു. പെട്ടിയിൽ ചായം തേക്കുന്നതിന് ആടിൻ്റെ മുതുകത്തുള്ള രോമംകൊണ്ടുണ്ടാ ക്കിയ ബ്രഷാണ് ഉപയോഗിക്കുന്നത്. വലിയ രോമം ഒരുപോലെ എടുത്തുപിടിച്ച് മുണ്ടയുടെ നാരുകൊണ്ട് കെട്ടി ബ്രഷ് ഉണ്ടാക്കുന്നു.
കോട്ടത്തിന്റെയും പള്ളിയറയുടെയുംമറ്റും മുഖാരം വരയ്ക്കുന്നതും ചായമിടുന്നതും പൊന്തി, പരിച ഇവയ്ക്ക് ചായം കൊടുക്കുന്നതും ദാരുശില്പങ്ങൾക്കു ചായമിടുന്നതും ചുമർചിത്രങ്ങൾക്കു ചായമിടു ന്നതും ഇവരുടെ കുലത്തൊഴിലിൽ പെടുന്നു. ആലേഖനം ചെയ്ത ഇതിഹാസ പുരാണകഥകളിലെ കഥാപാത്രങ്ങൾക്കു പാരമ്പര്യമായി നിർദ്ദേശിക്കപ്പെട്ട വർണങ്ങളാണ് ഇവർ കൊടുത്തിരുന്നത്. വിഷ്ണുവിന് ശരീരം നീലയും ഉടുപ്പ് മഞ്ഞയും ശിവന് ശരീരം വെള്ളയും ഉടുപ്പ് പുലിത്തോൽ അല്ലെങ്കിൽ കാവിയും ഗണപതിക്ക് കനകവർ ണവും അയ്യപ്പന് മഞ്ഞയും ഹനൂമാന് ഇളംമഞ്ഞയും ശ്രീരാമന് ചന്ദനവർണവും സുബ്രഹ്മണ്യന് അല്പം ചുവപ്പു കലർന്ന മഞ്ഞയും കാളിക്ക് കറുപ്പും ആണ് വർണങ്ങൾ. പുളിങ്കുരു വറുത്ത്, ഓട കളഞ്ഞ്, വെള്ളത്തിൽ പൊതിർത്ത്, വേവിച്ചാൽ കിട്ടുന്ന പശയിൽനിറം കലർത്തുന്നു. മണയില, കരിയിലമഷി തുടങ്ങിയവയാണ് ചായങ്ങൾ. അതിനു മുകളിൽ അരക്കും പന്തവും തേച്ച്, മിനുക്കുകയും ചെയ്യും.
ഇന്ന് ഇത്തരം പ്രകൃതിദത്തമായ ചായവ്യവസ്ഥ ഉപയോഗിക്കുന്ന രീതി മാഞ്ഞുകഴിഞ്ഞിരിക്കുന്നു. മുകളിൽ പറഞ്ഞതരത്തിലുള്ള പെട്ടിനിർമ്മാണം എന്ന കുടിൽവ്യവസായം വേരറ്റുപോയതിനാൽ അതുമായി ബന്ധപ്പെട്ട കലാവിദ്യയും നഷ്ടപ്രായമായിരിക്കുന്നു. കയ്യും കണക്കും ഒപ്പിച്ച് വീരാളി വരയ്ക്കുന്ന തലമുറയാകട്ടെ അന്യം നിന്നുപോകാൻ നാളുകളേറെ വേണ്ടിവരികയുമില്ല. “ |
..Link | |
| 8 | വീരാളിപ്പട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
1 വീരാളിപ്പട്ട്
“വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്...
1 വീരാളിപ്പട്ട് “വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറക ളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്നതിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
ക്ഷേത്രങ്ങളിൽ പള്ളിയറയുടെ ഉള്ളിൽ പരദേവതയുടെ വാള്, വിഗ്രഹം എന്നിവയ്ക്കു പിറകിൽ ആണ് വീരാളിയുടെ സ്ഥാനം. ചുമരിൽ വരയ്ക്കുകയോ പലകയിൽ വരച്ച് പള്ളിവാളിനു പിറകിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്. പള്ളിയറയിലെ ഈശ്വരചൈതന്യം നിലനിർത്തുന്നതിനും ചൈതന്യം വർദ്ധിപ്പിക്കുന്നതിനും ഇത് ആവശ്യമാണെന്നതാണ് ഇതിനു പിറകിലുള്ള വിശ്വാസം. വാളിനും പരിചയ്ക്കും വിഗ്രഹത്തിനും ആധാരമായ ചൈതന്യം വീരാളിയിൽ കുടികൊള്ളുന്നു എന്നതാണ് സങ്കല്പം. അതിനാൽ വീരാളി വരച്ച് ചായമിട്ടു കഴിഞ്ഞാൽ അതിൻ്റെ മുമ്പിൽ ഒരു ദീപമെങ്കിലും വെക്കണമെന്നാണ് നിയമം. വീരാളി വരച്ചു പൂർത്തിയാകുന്നതോടെ അതിന് ചൈതന്യമുണ്ടാകുന്നു. പൂർണ്ണമായി വരച്ചുതീർത്ത വീരാളിയെ ആരാധിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽവീരാളി വരച്ചാൽ അതിന്റെ ഏതാനും ഭാഗം പൂർത്തിയാക്കാതെ വെക്കും. ആരാധന തുടങ്ങാറാകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ചിത്രം മുഴുമിപ്പിക്കുകയുള്ളൂ.
വീരാളി വരയ്ക്കാൻ വ്യക്തമായ നിയമങ്ങളും കണക്കുകളുമുണ്ട്. ഇതിന്റെ കണക്ക് കാരസമുദായം പാരമ്പര്യമായി കൈമാറുന്ന അറിവാണ്. ഒരു വീരാളിയിൽ അച്ച്, പുള്ളി, ചതുരപ്പൂവ്, തുടുപുഷ്പം, കൊടുപുഷ്പം എന്നീ അഞ്ചു പുഷ്പങ്ങൾ ഉണ്ടാകും. വരയ്ക്കാനായി തയ്യാറാക്കിയ പലക ശുദ്ധി ചെയ്ത് അതിൽ മുഴുവനായി ഒന്നര യവം വലിപ്പത്തിൽ സമചതുരത്തിലുള്ള കോളങ്ങൾ വരയ്ക്കണം. അതിനുശേഷം അഞ്ചുതരത്തിലുള്ള പുഷ്പങ്ങൾ മദ്ധ്യത്തിലും വശങ്ങളിലുമായി കണക്കുപ്രകാരം വരയ്ക്കും. നടുക്ക് അച്ച്, നാലു ദിക്കുകളിൽ പുള്ളി, നാലു മൂലകളിൽ തൊടുപുഷ്പം എന്നീ ക്രമത്തിലാണ് പൂക്കൾ വരയ്ക്കേണ്ടത്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ എന്നീ പഞ്ചവർണങ്ങളാണു വരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇവ പഞ്ചഭൂതങ്ങളെയും പഞ്ചപ്രാണനെയും പ്രതിനിധീകരിക്കുന്നു.
മുകളിൽ പറഞ്ഞ വർണങ്ങൾ നിർമ്മിക്കുന്നതിനും പാരമ്പര്യരീതികൾ ഉണ്ടായിരുന്നു. പ്രത്യേകതരം ഇലകൾ അരച്ച് പശ ചേർത്താണ് അവ തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ചായില്യവും മണയിലയും ആണ് ഉപയോഗിച്ചു വരുന്നത്. പൈല്മരത്തിന്റെ കറ കൊണ്ടുവന്ന് ഉണക്കിപ്പൊടിച്ച് ടർപ്പൻ്റെൻ ചേർത്തു പാകപ്പെടു ത്തിയത് ആദ്യം ചുമരിൽ അല്ലെങ്കിൽ പലകയിൽ മുഴുവനായി തേക്കുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വർണങ്ങൾക്കു പ്രത്യേകതരം ഇലകൾ ഉണക്കിപ്പൊടിച്ചെടുക്കുന്നു. കറുപ്പുനിറത്തിന് എണ്ണത്തിരിയുടെ നാളത്തിൽനിന്നുണ്ടാകുന്ന പുകയെ മഷിയാക്കിയെടുത്താണ് ഉപയോഗിക്കുന്നത്.
ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്പിച്ചു പോന്നിരുന്നു. 'തന്ത്രസമുച്ചയ'ത്തിൽ ദേവീപൂജയ്ക്ക് ഇടാവുന്ന വീരാളി പത്മത്തെക്കുറിച്ചു പറയുന്നുണ്ട്. ഈ പത്മത്തിന്, വരച്ചുവെക്കുന്ന വീരാളിയുമായി രൂപസാദൃശ്യമുണ്ട്. വീരാളിയുടെ ഉത്പത്തിയെക്കുറിച്ച് ഇന്നു ജീവിച്ചിരിക്കുന്ന പ്രായംചെന്ന ക്ടാരസമുദായാംഗങ്ങൾക്കു കൂടി വ്യക്തമായി ഒന്നും പറയാൻ കഴിയില്ല. അത്തരം കാര്യങ്ങളെ ക്കുറിച്ചുള്ള മിത്തുകൾ ഉൾക്കൊള്ളുന്ന കഥകളൊന്നും ഇന്നു സമൂഹത്തിൽ നിലനിൽക്കുന്നതായി കാണുന്നില്ല. “
2.വീരാളിപ്പട്ട്
“പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ട്. രാജാക്കന്മാർ സമ്മാനം (പട്ടും വളയും) കൊടുപ്പാൻ വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കൽപിച്ചു പോന്നിരുന്നു. ചില ദേവീ ക്ഷേത്രങ്ങളിലും കാവുകളിലും വീരാളിപ്പട്ട് ഇന്നുംകാണാം. വടക്കൻ പാട്ടുകഥകളിലും മറ്റും "ഏഴുകട ലോടി വന്ന' പട്ടിനെപ്പറ്റി വർണിക്കുന്നുണ്ട്. അത് വീരാളിപ്പട്ടിനെ ഉദ്ദേശിച്ചാണോ എന്ന് നിശ്ചയമില്ല. ചീനപ്പട്ട് (ചീനാംശുകം) ആണോ ഈ വീരാളിപ്പട്ടെന്നും വിചാരിപ്പാൻ തെളിവുകളില്ല " |
..Link | |
| 9 | കാവിക്കൂട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന...
“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവള്ളി (ഏതുവിധവും വളയ്ക്കാവുന്നതും ഈർക്കിലുകൾ കുത്തി നിർത്താവുന്നതുമായ വള്ളി) ഏതാണ്ടു കൈവണ്ണം ഉള്ളവ കാട്ടിൽ നിന്നും ശേഖരിച്ച് ആവശ്യമുള്ള വിസ്തീർണ്ണത്തിൽ വളച്ചുകെട്ടുന്നു.
അതിനുശേഷം തെങ്ങിന്റെയോ കാളിപ്പനയുടെയോ ഈർക്കിൽ നല്ലതുപോലെ മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച് വളയത്തിൽ 1/2 ഇഞ്ച് അകലത്തിൽ കുത്തിനാട്ടുന്നു. എന്നിട്ട് മുകളറ്റം കൂട്ടിക്കെട്ടുന്നു. ഇടയ്ക്കിടയ്ക്ക് നേർത്തതും ബലമുള്ളതുമായ കാട്ടുവള്ളികൾകൊണ്ട് വരിഞ്ഞുകെട്ടുന്നു. പക്ഷികൾ ഉള്ള കാടുകളിൽ കൊണ്ടുപോയി കൂടിന്റെ ചുറ്റളവനുസരിച്ച് തടം ഉണ്ടാക്കി ഒരു കവട്ടകമ്പ് തലകീഴായി നാട്ടി മുകളിൽ ഒരു ചരടുകെട്ടി കൂടിൻ്റെ ഒരു വശം പൊക്കി ആ പൊക്കം അനുസരിച്ച് ചരടിൽ സൂചിപോലുള്ളവ കെട്ടി കൂടു തങ്ങിനിൽക്കുന്ന രീതിയിൽ നിർത്തി പക്ഷികൾക്കു തിന്നുവാനുള്ള പ്രാണികളെ പിടിച്ച് കാരക്കമ്പിൽ കെട്ടുന്നു. കാരക്കമ്പ് കൂടിന്റെ മണ്ണിൽ പതിഞ്ഞിരിക്കുന്ന ഭാഗത്ത് ഈർക്കിലിയുടെ ഇടയിൽ തിരുകി തൂണിലേക്ക് വട്ടം വയ്ക്കുന്നു (ഈർക്കിലിയുടെ ഇടയിൽ തിരുകുന്ന ഭാഗം കാരക്കമ്പിന് കവര ഉണ്ടായിരിക്കും. അതുകൊണ്ട് ഊരിപ്പോകില്ല.) എന്നിട്ട് കാരക്കമ്പിൽ സൂചിക്കമ്പ് കുത്തി നിർത്തും. (കുത്തി നിർത്താൻ പാകത്തിൽ കടുപ്പം കുറഞ്ഞ കമ്പായിരിക്കും കാരക്ക മ്പായി ഉപയോഗിക്കുന്നത്). കാരക്കമ്പിൽ പ്രാണികളെ കൊല്ലാതെ ചരടുകൊണ്ടു കെട്ടിവയ്ക്കും. ഇവ ചലിച്ചു കൊണ്ടിരിക്കും. പക്ഷികൾ കാണുകയും ഇരയാണെന്നു വിചാരിച്ച് പ്രാണിയെ കൊത്തുകയും ചെയ്യുന്നു. കാരക്കമ്പ് താഴുന്നു. സൂചിക്കമ്പ് മുകളിലേക്കു തെറിക്കും, കൂടിന്റെ പൊങ്ങിയിരിക്കുന്ന ഭാഗം നിലത്തമരുന്നു. പക്ഷികൾ ഇതിൽ അകപ്പെടുന്നു. “ |
..Link | |
| 10 | ഓണപ്പൂക്കളം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്...
ഓണപ്പൂക്കളം “ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക്കളം നിർമ്മിക്കൽ. ഇന്നത്തെ പൂക്കളംതന്നെയായിരുന്നോ ആധുനിക പൂർവ്വകാലഘട്ടത്തിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണം തുടങ്ങിവെക്കുമ്പോൾ തന്നെ ഇതുവരെയും ശ്രദ്ധിക്കാതിരുന്ന, അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യം നല്കാതിരുന്ന ഒട്ടനവധി തലങ്ങൾ പൂക്കളത്തിനുണ്ട് എന്നു തിരിച്ചറിയാനാവും. നാടൻപാട്ടുകളെയും വിവരണങ്ങളെയും ഓർമ്മക്കുറിപ്പുകളെയും ആശ്രയിച്ചുമാത്രമേ ഈ ചടങ്ങുകളുടെ പഴയരൂപം പുനർനിർമ്മിക്കാനുള്ള ശ്രമം നടത്താൻ കഴിയൂ.
പാട്ടുകളിലെ ചിത്രം
പൂക്കൂടയുണ്ടാക്കൽ, പൂക്കൾക്കായുള്ള അന്വേഷണം, പൂവിറുക്കൽ, പൂക്കളം നിർമ്മിക്കൽ എന്നിവ വിശദമായി, ഘട്ടംഘട്ടമായി നിർമ്മിക്കുന്ന നാടൻ പാട്ടുകൾ ധാരാളമുണ്ട്. കൂടാതെ 'പൂപ്പാട്ടുകൾ' എന്നൊരു ഉപവിഭാഗംതന്നെ നാടൻപാട്ടുകളുടെകൂടെ കാണാം. പൂക്കളെപ്പറ്റി മാത്രമുള്ള പാട്ടുകളാണവ. പരമ്പരാഗത സമൂഹങ്ങളുടെ പാട്ടുകൾ ആദ്യം പരിഗണിക്കാം.
പുള്ളുവർ പാടുന്ന ഓണപ്പാട്ടിൽ 'ബാലത്തരുണി'മാരുടെ പൂവി ടലിനെപ്പറ്റിയാണ് വിശദമായ വർണന. പൂവുള്ള ദേശമേതെന്ന് തിരക്കി 'പൂക്കൊട്ട മെടഞ്ഞ്' നടന്നലഞ്ഞ് 'ചെമ്പകം', 'ചെമ്മപ്പൂവ്', 'അല്ലി', 'മുല്ല', 'ചെന്താമര', 'അശോകം', 'മന്താരം' ഇങ്ങനെ പല പൂവും ഇറുത്ത് 'വട്ടത്തിൽ മെഴുകി' 'ഇഷ്ടത്തിൽ പൂവിടുന്നതായി' പറയുന്നു. 'വഴിതോറും പൂവിട്ട് ഇടകൾ തോറും കുടകൾ കുത്താനും' പാട്ട് നിർദ്ദേശിക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പൂക്കളെല്ലാം വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവയാണ്. 'വട്ടത്തിൽ മെഴുകുക' എന്നല്ലാതെ രൂപം സംബന്ധിച്ച മറ്റു നിബന്ധനകളൊന്നുമില്ല. മാത്രമല്ല 'ഇഷ്ടത്തിൽ പൂവിടാ'മെന്നും സൂചിപ്പിക്കുന്നുണ്ട്.
"അത്തംനാൾ തൊട്ടു തിരുമുറ്റം മെഴുകി മുറ്റംമെഴുകിയതിൽമുക്കുറ്റിയിട്ടു തുമ്പപ്പൂകൊണ്ടൊരു പൂക്കളം തീർത്തു."
എന്നിങ്ങനെ മറ്റൊരു പാട്ടിൽ അത്തംനാൾതൊട്ട് പൂവിടുന്നതാണ് പറയുന്നത്.മുക്കുറ്റിയും തുമ്പപ്പൂവുമാണ് ഇവിടെ കളത്തിലെ പൂക്കൾ.
മാബലിചരിതം ഓണപ്പാട്ടിൽ' അത്തംതൊട്ട് ഉത്രാടംവരെ പൂക്കളമൊരുക്കുന്നതിനെക്കുറിച്ചുള്ള സൂചനയുണ്ട്.
"ചെത്തിയടിച്ചു മെഴുകിത്തേച്ചു നൽത്തറയിട്ടുകളമെഴുതി തുമ്പമലരാദി പുഷ്പങ്ങളും അമ്പോടണിയറതന്നിൽ ചാർത്തി പത്തുനാൾ മുമ്പേ വന്നത്തംതൊട്ട് എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ “
ഇതേ പാട്ടിൽ മാവേലിയുടെ പുനരാഗമനത്തിനുള്ള ഒരുക്കങ്ങൾ വർണിക്കുന്നിടത്ത് വീണ്ടും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.
"ചെമ്മണ്ണുകൊണ്ടു തറ പിടിച്ചു മുറ്റത്തുവട്ടക്കളവുമിട്ടു ഗോമയംകൊണ്ടു മെഴുകിയെല്ലാം പുഷ്പങ്ങൾകൊണ്ടു മതിൽ വളച്ചു."
എന്നാൽ ഇതേ സന്ദർഭത്തിൽ പൂക്കളത്തിനു പകരം വഴികൾ മെഴുകിത്തേച്ച് ഒരുക്കുന്നതിനെപ്പറ്റിയാണ് ഒരു പാഠത്തിലെ വർണന. ചാണകം മെഴുകിയ കളത്തിലോ തറയിലോ തുമ്പ തുടങ്ങിയ പൂക്കൾ കൊണ്ട് അത്തം മുതൽ കളം തീർക്കാറുണ്ട് എന്നതാണ് മഹാബലിചരിതം ഓണപ്പാട്ടിൽനിന്ന് വ്യക്തമാവുന്നത്.
പൂപ്പാട്ടുകൾ,പൂപ്പൊലിപ്പാട്ടുകൾ,പൂവിളിപ്പാട്ടുകൾ എന്നിങ്ങനെ പല പേരുകളുള്ള ഒരു ഉപശാഖ ഓണപ്പാട്ടുകളുടെ കൂടെ ഉള്ളതായി സൂചിപ്പിച്ചു. പൂക്കളം ഒരുക്കുന്നതിനോടൊപ്പമുള്ള മറ്റൊരു ചടങ്ങി നെയാണിതു വെളിവാക്കുന്നത്. 'പൂവിളി' അഥവാ 'പൂവേപൊലി' എന്നിങ്ങനെ അറിയപ്പെടുന്ന ഒരു തരം ആർപ്പുവിളിയാണിത്. 'പൊലി' എന്നാൽ വർദ്ധന എന്നാണർത്ഥം. പൂക്കളുടെ വർദ്ധനയായിരിക്കണം പൂപ്പൊലി. ആൺകുട്ടികളാണ് പൂവിളിക്കുക .പാട്ടുകളുടെ അന്ത്യത്തിൽ "പൂവേപൊലി പൂവേപൊലി,പൂവേ" എന്ന് ഒരു വായ്താരിയോ ആർപ്പുവിളിയോ ആയി ആവർത്തിക്കുന്നവയാണ് പൂപ്പൊലിപ്പാട്ടുകൾ. ആഖ്യാനപരമായ പാട്ടുകൾ എന്നതിനെക്കാൾ പൂവിളിയെ കൊഴുപ്പിക്കുന്ന നാലോ ആറോ വരികളാണ് യഥാർത്ഥത്തിൽ പൂപ്പൊലിപ്പാട്ടുകൾ.
പൂക്കളമിടുന്നത് മണ്ണുകൊണ്ടു നിർമ്മിച്ച് ചാണകം മെഴുകിയ പൂത്തറയിലോ, വെറുതേ മുറ്റത്തോവരെയാകാം. പഴയ വീടുകളുടെ നിലവും മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയതായതുകൊണ്ട് അവിടെയും പൂക്കളമൊരുക്കുന്നതിനു വിരോധമില്ലെങ്കിലും അടഞ്ഞ മുറികളിൽ സൂര്യപ്രകാശമേല്ക്കാത്തിടത്തു പൂക്കളമിടുന്നത് വിലക്കപ്പെടുന്നതായി കാണുന്നു. നാലുകെട്ടുകളിൽ നടുമുറ്റത്ത് പൂക്കളമിടുന്നതിൽ വിരോധമില്ല. യഥാർത്ഥത്തിൽ മണ്ണിലാണ് പൂക്കളമി ടേണ്ടത് എന്ന ദൃഢമായ വിശ്വാസത്തിൻ്റെ പ്രതിഫലനമാണിവയെല്ലാം.
ചാണകം മെഴുകൽ മണ്ണിനെ ശുദ്ധമാക്കുവാനുള്ള ഉപാധി എന്ന നിലയിൽ ഇതരകേരളീയ അനുഷ്ഠാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ മുറ്റം അടിച്ചതിനുശേഷം തളിക്കുന്നതും നെൽകൃഷി ഉള്ളവർ മുറ്റത്തു തീർക്കുന്ന കളത്തിൽ ചാണകം 'ഇഴജന്തുക്കളെ അകറ്റാ'നും 'ശുദ്ധമാക്കു'വാനുമാണ് ഇങ്ങനെ മെഴുകുന്നതും.
പൂക്കൾ ശേഖരിക്കുന്നതിലും പൂക്കളങ്ങൾ ഒരുക്കുന്നതിലും അനുഷ്ഠാനപരമായ ചിട്ടകളെക്കാൾ ആഘോഷങ്ങൾക്കു സ്വാഭാ വികമായുണ്ടാകുന്ന സ്വതന്ത്രമായ ആവിഷ്കരണസാധ്യതകളാണ് പ്രകടമായി കാണുന്നത്. പൂക്കൾ ശേഖരിക്കുന്നതിൽ ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പൂവിടുന്നതിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണു മുൻകൈയുള്ളത് എന്നു സാമാന്യവത്കരിക്കാം. പക്ഷേ, മുതിർന്ന പുരുഷന്മാർ ഈ ചടങ്ങുകളിൽനിന്ന് അനുഷ്ഠാനപരമായി വിലക്കപ്പെടുന്നില്ല.
തുമ്പ, മുക്കുറ്റി എന്നീ ചെറിയപുഷ്പങ്ങൾക്ക് ഉള്ള പ്രാധാന്യം പൂക്കളത്തിൽ മറ്റു പൂക്കൾക്കില്ല എന്നത് എല്ലാ വിവരണത്തിലും, പാട്ടുകളിൽപോലും സ്ഥാനം പിടിക്കുന്ന പരികല്പനയാണ്. വെള്ളയും മഞ്ഞയും നിറങ്ങളുള്ളതും ഓണക്കാലത്ത് സമൃദ്ധമായി ലഭിക്കുന്നതും എന്ന നിലയിൽ മാത്രമല്ല ഇവയുടെ പ്രാധാന്യം എന്ന് മറ്റു ചില തെളിവുകൾ സൂചിപ്പിക്കുന്നു. തുമ്പയുടെ ആരാധ്യതയ്ക്ക് അടിസ്ഥാനമായി പറയുന്ന കഥകളിലും വിശ്വാസങ്ങളിലും വിനയം,പരിശുദ്ധി എന്നീ ഗുണങ്ങളോടൊപ്പം ചില സമൂഹങ്ങളുടെയെങ്കിലും മരണാനന്തരകർമ്മങ്ങളിൽ-അഥവാ കാരണവാരാധനയിൽ-അതിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. തുമ്പ ശിവൻ്റെ ഇഷ്ടപുഷ്പമായി അറിയപ്പെടുന്നതും അതിൻ്റെ മരണാനന്തരകർമ്മങ്ങളിലെ സവിശേഷ സ്ഥാനം മുഖേനയാകാം. മരണത്തിൻ്റെ ദേവൻകൂടിയാണല്ലോ ശിവൻ. ഈ സൂചനകൾ തൃക്കാക്കരപ്പൻ/മഹാദേവൻ പൂജയിലെ വിശദാംശങ്ങളിലേക്കു നേരിട്ടു നയിക്കുന്നുണ്ട്. ഇവിടെ പൂക്കൾ മാത്രമല്ല, തുമ്പച്ചെടി ഒട്ടാകെയാണ് തൃക്കാക്കരപ്പന്/മാതേവന് അലങ്കാരമായി കുത്തിനിറയ്ക്കുന്നതും ആരാധിക്കുന്നതും. തൃക്കാക്കരപ്പൻപൂജയിൽ ആദ്യകാലത്ത് തുളസിയെക്കാൾ തുമ്പയ്ക്കുതന്നെയായിരുന്നു പ്രാധാന്യം എന്ന് ഇതു സാക്ഷ്യം വഹിക്കുന്നു. ഇക്കാര്യം പൂക്കളത്തിൽ തുമ്പയുടെസ്ഥാനത്തെക്കുറിച്ചും പൂക്കളത്തിൻ്റെതന്നെ പ്രതീകാത്മകതയെക്കുറിച്ചും ഉള്ള അർത്ഥാന്വേഷണത്തിന് പുതിയൊരു ദിശാബോധംതന്നെ നൽകുന്നുവെന്നതിൽ സംശയമില്ല.” |
..Link | |
| 11 | ആര്യവേപ്പും മഞ്ഞളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മണ്ണിനടിയിൽ പൊന്നാണി - മഞ്ഞൾ :
മഞ്ഞളിൻ്റെ പ്രാധാന്യവും മൂല്യവും വെളിപ്പെടുത്തുന്ന കടങ്കഥ മഞ്ഞളിനും തങ്കത്തിനും ...
"മണ്ണിനടിയിൽ പൊന്നാണി - മഞ്ഞൾ : മഞ്ഞളിൻ്റെ പ്രാധാന്യവും മൂല്യവും വെളിപ്പെടുത്തുന്ന കടങ്കഥ മഞ്ഞളിനും തങ്കത്തിനും തമ്മിലുള്ള നിറസാമ്യവും ഒപ്പം അവയുടെ സാമ്പത്തികമൂല്യവും സൂചിപ്പിക്കുന്നു. കൃഷിക്കാരന് സ്വർണതുല്യം വിലമതിക്കുന്നതാണ് മഞ്ഞൾ. ഇവയുടെ ഔഷധഗുണം സുപരിചിതമാണ് ". ആര്യവേപ്പ്: "വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിന്റെ ശക്തി ഭാരതീയർ വളരെക്കാലങ്ങൾക്കു മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ജ്വരം, പൂപ്പൽരോഗങ്ങൾ, മാലക്കണ്ണ്, മുടികൊഴിച്ചിൽ, പല്ലുവേദന, തലവേദന, കൃമിശല്യം, വായ്പുണ്ണ് തുടങ്ങി നിരവധി അസുഖങ്ങൾക്ക് ആര്യവേപ്പ് സിദ്ധ ഔഷധമാണ്. വേപ്പിൻ്റെ എല്ലാ ഭാഗങ്ങളും ഔഷധമാണ്. വേപ്പിൻതൊലി കഷായം കുഷ്ഠരോഗത്തിന് നല്ലതാണ്. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലയ്ക്കുണ്ട്. " മഞ്ഞളും ചർമ്മകാന്തിയും: "ആരോഗ്യസംരക്ഷണത്തിൽ നിർണ്ണായക പങ്കാണ് മഞ്ഞളിനുള്ളത്. ഒന്നാന്തരമൊരു പ്രതിരോധൗഷധം കൂടിയാണ് മഞ്ഞൾ. ചർമ്മസൗന്ദര്യത്തിന്റെ നിറബോധം കൂടിയാണത്. വയനാടൻ മഞ്ഞളിൽ മുറിവായയുടെ ഇളംചുവപ്പാണ് സൗന്ദര്യവുമായി ബന്ധപ്പെട്ട് കടന്നുവരുന്ന നിറബോധം. ഇതേ മഞ്ഞൾ ഔഷധവീര്യത്തോടെ ചർമ്മത്തിൽ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ അമ്മൂമ്മമാർക്ക് പണ്ടേയുണ്ടായിരുന്നു. പണ്ട് ഭഗവതിക്കാവുകളിൽ ഉറഞ്ഞുതുള്ളി തലവെട്ടിപ്പൊളിക്കുന്ന വെളിച്ചപ്പാട്, മുറിവായിൽ ഇടുന്നത് മഞ്ഞൾപ്പൊടിയാണ്. മുറിവുണക്കുന്ന ഈ ഔഷധവീര്യം, സൗന്ദര്യസങ്കല്പത്തിന്റെ സ്നിഗ്ദ്ധബോധമായിമാറിയത് നിരീക്ഷണത്തിലൂടെയാണ്. മഞ്ഞളിന് വകഭേദങ്ങളുണ്ട്. പച്ചമഞ്ഞളും വരട്ടുമഞ്ഞളും കസ്തൂരിമഞ്ഞളുമൊക്കെയുണ്ടെങ്കിലും പച്ചമഞ്ഞളിനാണ് വീര്യം കൂടുതൽ. “മഞ്ഞണിപ്പൂനിലാവ്, പേരാറ്റിൻകടവിൽ മഞ്ഞളരച്ച് വെച്ച് നീരാടിയ" കാല്പനിക സൗന്ദര്യം മലയാളിപെൺകുട്ടിയുടേതാണ്. കുളക്കടവിൽ പാകിയ കല്ലിൽ മഞ്ഞളരച്ച് മുഖത്ത് തേച്ച് കുളിക്കുന്നു. കാലം അത്രയൊന്നും പഴയതായിരുന്നില്ല. അണുബാധ ഉണ്ടാകാതിരിക്കാനും മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോയി ചർമ്മം മൃദുലമാക്കാനും പച്ചമഞ്ഞൾ സഹായിക്കുന്നു. പച്ചമഞ്ഞൾ ആര്യവേപ്പിലയും കൂട്ടിചേർത്തരച്ച് അല്പം പനിനീരും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖത്തെ പാടുകൾ മാറിക്കിട്ടും. മുഖകാന്തി വർദ്ധിക്കും. തുളസിനീരും പച്ചമഞ്ഞളും പനിനീരും ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി മുഖത്തു പുരട്ടുന്നതും ഇതേ ഗുണം ചെയ്യും. പണ്ടൊക്കെ ചിക്കൻപോക്സ് വന്നാൽ, അതിൻ്റെ പാട് പോകാൻ ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് ലേപനമാക്കി ഉപയോഗിക്കാറുണ്ട്. ഇതു മുഖത്തു മാത്രമല്ല, ദേഹം മുഴുവനും പുരട്ടാറുണ്ട്. പച്ചമഞ്ഞളിന് ഔഷധഗുണമാണ് ഏറെയെങ്കിൽ കസ്തൂരിമഞ്ഞളിന് സൗന്ദര്യാംശമാണ് അധികം. തേങ്ങാപ്പാലിലോ പശുവിൻപാലിലോ ഇതരച്ച് ചാലിച്ച് മുഖത്ത് തേച്ച് പതിനഞ്ച് മിനിറ്റിന് ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കഴുകുന്നത് മുഖത്തിന് തിളക്കം നല്കും. വരട്ടു മഞ്ഞളും ഔഷധഗുണത്തിന് പിന്നിലല്ല. അതും തുളസിനീരിൽ അരച്ച്ചേർത്ത് ഉപയോഗിക്കാം. വെള്ളപാണ്ടിന് ഇത് മരുന്നായി പ്രയോഗിച്ചു കണ്ടിട്ടുണ്ട്. "കറുത്ത കുട്ടി മഞ്ഞളാൽ വെളുക്കും" എന്ന് അമ്മൂമ്മ ചൊല്ലുണ്ട്. പ്രസവിച്ച സ്ത്രീകളുടെ ചികിത്സയിലും മഞ്ഞ ളിനും മഞ്ഞളിട്ട വെള്ളത്തിനും സ്ഥാനമുണ്ട്. അണുബാധ അകറ്റാനും ചർമ്മം മൃദുവാകാനും ഇതു സഹായിക്കുന്നു." " ആര്യവേപ്പിന്റെ ഔഷധഗുണവുംഫലപ്രാപ്തിയും ഇന്ത്യയിലെ നാട്ടുവൈദ്യ പാരമ്പര്യങ്ങൾ വളരെക്കാലം മുൻപേ തിരിച്ചറിഞ്ഞതാണ്. വസൂരിയുമായി ബന്ധപ്പെട്ട നാടൻകലകളിൽ ആര്യവേപ്പ് ഉപയോഗിക്കുകയും കാവുകളിൽ കാളിയുടെ ആരൂഢമായി ആരാധിക്കുകയും ചെയ്യുന്നുണ്ട്. മാരിയമ്മൻ തുള്ളലിലെ കുംഭകുടത്തിൽ വേപ്പിലയാണ് ആരാധിക്കുന്നത്. പകർച്ചവ്യാധികൾക്ക് വേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിലാണ് നാട്ടുവിധിപ്രകാരം കുളിപ്പിച്ചിരുന്നത്. വേപ്പിന്റെ ഒരു പ്രധാനസത്ത ഉപയോഗിച്ചുള്ള കളനാശിനിയുടെ അവകാശം ഇതിനകം പേറ്റൻ്റു ചെയ്യപ്പെട്ടു. ആര്യവേപ്പ് ഇവിടെ ജൈവകീട നാശിനിയായി പലരൂപത്തിൽ ഉപയോഗിച്ചുവന്നിട്ട് വർഷങ്ങളായി. വേപ്പില പ്രധാനഘടകമായ അസാരിഡാക്ട്ടിൻ (Azaridachtian) വേപ്പിൽ സ്ഥിരമായി നിൽക്കുന്നില്ല. അതുകൊണ്ട് അത് നീണ്ടകാലം കീടനാശിനിയുടെ ഗുണം ചെയ്യില്ല. നിൽക്കുന്നതിനുള്ള ഒരു പ്രേരകം ചേർത്ത് വിദേശകമ്പനി വേപ്പിന്റെ പേറ്റൻ്റ് നേടിയെടുത്തു. " |
..Link | ||
| 12 | മലയരുടെ അപസ്മാര വൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മലയരുടെ ചികിത്സാവിഭാഗത്തിലെ ഒരു മുഖ്യ ഇനമാണ് അപസ്മാരം. കരിംതകരയില, കാഞ്ഞിരത്തും തോല്, കയ്പയില, മുഞ്ഞയി...
"മലയരുടെ ചികിത്സാവിഭാഗത്തിലെ ഒരു മുഖ്യ ഇനമാണ് അപസ്മാരം. കരിംതകരയില, കാഞ്ഞിരത്തും തോല്, കയ്പയില, മുഞ്ഞയില, കുരുമുളക്, വെളുത്തുള്ളി ഇവ ചതച്ച് മൂക്കിൽ നസ്യം ചെയ്താൽ അപസ്മാരം തെളിഞ്ഞു കിട്ടും. നന്നാറി, വെളുത്തുള്ളി, പെരുങ്കായം, അരൂത, കഞ്ഞിക്കൂർക്കില, അയമോദകകൂർക്കില, വയമ്പ്, ഈശ്വരമുല്ലവേര് ഇവ വേപ്പെണ്ണയിൽ അരച്ച് ഗുളികോദയത്തിന് തലയിൽ വാർക്കണം. ആടലോടകത്തിൻ്റെ ഇല, ആര്യവേപ്പില, കരിനൊച്ചിയില ഇവ ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് അതിൽ ശംഖുപുഷ്പം, നന്നാറിക്കിഴങ്ങ്, അരത്ത, ദേവതാരം, വയമ്പ്, വരട്ടുമഞ്ഞൾ, മരമഞ്ഞത്തോല്, ജീരകം നാലും ചെന്നിനാഗം, ഇന്തുപ്പ്, ചതൂപ്പ, അമുക്കുരം, നയ്ച്ചിങ്ങ, വെങ്കായം, ഉലുവ, തിപ്പലി, കിരിയാത്ത തുടങ്ങിയ മരുന്നുകൾ മുലപ്പാലിൽ നനച്ചരച്ച് ആവണക്കെണ്ണ, വേപ്പെണ്ണ, ഇരുപത്തിനാല് മുട്ടൻ്റെ തൈലം ഇവയെടുത്ത് കാച്ചി മെഴുപാകത്തിൽ വാങ്ങിയാൽ തലയിൽ തേക്കാനും ഉള്ളിൽ കഴിക്കാനും ഉത്തമംതന്നെ. മുത്തങ്ങ, ആനടിവേര്, പുത്തിരിച്ചുണ്ടവേര്, പഴുക്കപ്ലാവില ഞെട്ടി, കൂവളവേര്, ജീരകം, പീനാറി, വെളുത്തുള്ളി, കിരിയാത്ത, തിപ്പലി, ചുക്ക്, കരളേകവേര്, തുമ്പപ്പൂവ് ഇവ ചതച്ചിട്ട് വെക്കുന്ന കഷായം അപസ്മാരത്തിന് കൺകണ്ട ഔഷധമാണ്. ഔഷധച്ചെടികൾക്കു പുറമെ ജീവജാലങ്ങളെകൂടി ഉൾപ്പെടുത്തി അപസ്മാരത്തിന് നെയ്യ് കാച്ചാറുണ്ട്. മുത്തങ്ങ, പീനാറി, വെളുത്തുള്ളി, ജാതിപത്രി, മുടിനീളി, ജീരകം, തൃച്ചട, കാടുപയർ, കാട്ടപ്പ, മുഞ്ഞ, ചെറുചുണ്ട, ചെറുവഴുതിനവേര്, കിരിയാത്ത ഇവ ഒരു കുപ്പി വെള്ളത്തിൽ കഷായം വെച്ച് അതിൽ മൂന്ന് ഔൺസ് കോഴിച്ചോരയൊഴിച്ച്, കാട്ടാപ്പ, ചമത, തുമ്പ, തൃച്ചട, മുക്കൂറ്റി, അരൂത ഇവ ഇടിച്ചു പിഴിഞ്ഞത് അരക്കുപ്പിയും കാൽക്കുപ്പി വേപ്പെണ്ണയും കാൽകുപ്പി കോഴിമുട്ട വെള്ളയും ഒരു കുപ്പി നെയ്യും പകർന്ന് കാച്ചി മണൽപ്രായത്തിൽ അരിച്ചെടുത്ത് നെയ്യ്, കർപ്പൂരം, ഗോരോചനം, കുങ്കുമം, മെരുപ്പുഴു ഇവ മേൽപ്പൊടി ചേർത്ത് കഴിക്കുന്നത് അപസ്മാരത്തിന് ഏറെ ഫലപ്രദമാണ്. " |
..Link | |
| 13 | ദേവീചൈതന്യമുള്ള പൂക്കൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പുഷ്പങ്ങളെ ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെ മൂന്നായി വേർതിരിച്ചാണു കണ്ടുവരുന്നത്. കൂവളം, കറുക, തുളസി ഇവയുട...
“പുഷ്പങ്ങളെ ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെ മൂന്നായി വേർതിരിച്ചാണു കണ്ടുവരുന്നത്. കൂവളം, കറുക, തുളസി ഇവയുടെ ഇലയും പൂവായിത്തന്നെ കരുതുന്നു. ഓരോ ദേവതയ്ക്കും ഇഷ്ടപുഷ്പങ്ങളുണ്ട്. വെളുത്ത പുഷ്പങ്ങൾക്ക് വൈഷ്ണവാരാധനയിലും ചുവന്ന പുഷ്പങ്ങൾക്ക് ശാക്തേയാരാധനയിലും പ്രിയമേറും. ചെമ്പരത്തി, ഭദ്രകാളിക്കു പ്രിയപ്പെട്ടതാണ്. അതിനാൽ ഭദ്രദീപമായ നിലവിളക്കിൽ ചെമ്പരത്തിപ്പൂവ് പ്രധാനമായി. ഭഗവതീപൂജയിൽ തെറ്റിപ്പൂവിനു പ്രത്യേക പ്രാമുഖ്യമുണ്ട്. വെള്ളത്താമര, ചെന്താമര, ചെങ്ങഴിനീർപ്പൂവ്, കരിങ്കൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, ഉന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, പുന്നപ്പൂവ്, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരാപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്ണക്രാന്തി ഇവ ശാക്തേയപൂജയ്ക്ക് അനുയോജ്യമാകുന്നു. കൃഷ്ണതുളസി, രാമതുളസി, വെള്ളാത്തമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, നൊച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, പുതുമുല്ല, ചുവന്നമുല്ല എന്നിവയാണു വിഷ്ണു പൂജയ്ക്കു വിധി. ചെമ്പകം കൃഷ്ണനു പ്രധാനമാണത്രേ. എരിക്കിൻപൂവ്, കരവീരം, താമര, ഉമ്മത്ത്, വൻകൊന്ന, ചുവന്നമന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകൾ, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ, മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ് എന്നിവ ശിവപൂജയിൽ ഉപയോഗിക്കാം. കൂടാതെ മുക്കുറ്റി, വലിയകർപ്പൂരതുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വൻകൊന്ന, കടമ്പ്, കൂവളം, നീലത്താമര എന്നിവയും രുദ്രാരാധനയിൽ സ്വീകാര്യമാണ്. കൂവളത്തില, താമരപ്പൂവ്, ശിവമല്ലിമാല, തുമ്പ, തീപുന്ന, അർക്കപുഷ്പം, ഉൻമത്തപുഷ്പം, വെളുത്തബന്ധൂകം, വിരിഞ്ഞ കൊന്നപ്പൂവ് ഇവകൊണ്ട് തിങ്കളാഴ്ച വ്രതനിഷ്ഠയോടെ ശിവാർച്ചന ചെയ്താൽ ഉത്തമഫലം ലഭിക്കും. ശനിദോഷമകറ്റാൻ ശിവന് നീല ശംഖുപുഷ്പം നന്ന്. തെറ്റിപ്പൂവിലെ നടുക്കുള്ള നാരു കളഞ്ഞുവേണം മൃത്യുഞ്ജയപൂജയ്ക്ക് എടുക്കേണ്ടത്. എരിക്കിൻപൂവ് ശിവൻ്റെ കിരീടമാണത്രേ. ശിവപൂജയിൽ കൈതപ്പൂവും (താഴം) മുല്ലപ്പൂവും, വിഷ്ണുപൂജയ്ക്ക് ഉമ്മത്തിൻപൂവും, ദേവീപൂജയ്ക്ക് എരിക്കിൻപൂവും, ഗണപതിക്കു തുളസിയും വർജ്ജ്യമെന്നും വിധിയുണ്ട്. ഗണപതിക്ക് കുറുകപ്പുല്ലുകൊണ്ടുള്ള മാല പ്രധാനമാണ്. ശാസ്താവിന് ജമന്തിപ്പൂവ്, ഹനുമാന് വെറ്റില, ശിവന് തുമ്പപ്പൂവും കൂവളത്തിലയും എന്നിവ പ്രധാനമെന്നും വിധിയുണ്ട്. കമുകിൻപൂവ് ചാമുണ്ഡി, ഭദ്രകാളി, യക്ഷി, നാഗർ തുടങ്ങിയ രൗദ്രദേവതകളുടെ ആരാധനയിൽ മുഖ്യമായി ഉപയോഗിക്കുന്നു. നാഗാരാധനയ്ക്ക് കമുകിന്റെ ഇളംപൂവും യക്ഷിക്കും മറ്റും മുറ്റിയ പൂവുമാണു വിധി. താലപ്പൊലിയിലും കമുകിൻപൂവ് പ്രധാനമാണ്. തുളസി ഗണപതിയൊഴികെയുള്ള എല്ലാ ദേവതകൾക്കും വിഷ്ണുവിന് സവിശേഷമായും ഉത്തമമത്രേ. തെറ്റിപ്പൂവും എല്ലാ ദേവാരാധനയിലും ഉപയോഗിക്കാം. സൂര്യനു കൂവളത്തിലയും ചെന്താമര, ചുവന്നതെച്ചി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പുഷ്പങ്ങളും ഉത്തമം. ചന്ദ്രനു വെള്ളത്താമര, നന്ത്യാർവട്ടം, മുല്ല, മന്ദാരം തുടങ്ങിയ വെളുത്ത പുഷ്പങ്ങൾ നന്ന്. ചൊവ്വയ്ക്കു ചെത്തി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പൂക്കളും, ബുധനു തുളസിയും പച്ചനിറമുള്ള പുഷ്പങ്ങളും, വ്യാഴത്തിനു രാജമല്ലി, മന്ദാരം, അരളി, ചെമ്പകം തുടങ്ങി മഞ്ഞനിറമുള്ള പൂക്കളും, ശുക്രനു മുല്ല, നന്ത്യാർവട്ടം, ശംഖുപുഷ്പം, താമര തുടങ്ങി വെളുത്തനിറമുള്ള പുഷ്പങ്ങളും, ശനിക്കു കൂവളത്തില, കരിങ്കൂവളം, നീലശംഖുപുഷ്പം എന്നിവയും ആരാധനയ്ക്ക് ഉപയോഗിക്കണം. രാഹുവിന് ശനിയുടെ പൂക്കളും കേതുവിന് ചൊവ്വയുടെ പൂക്കളുമാണ് വിധി. സ്ത്രീകൾ നടത്താറുള്ള കാമദേവപൂജയിലെ പൂവിടലിന് ദേവാരാധനയിൽ സാധാരണ ഉപയോഗിക്കാത്ത കട്ടപ്പൂ, പാലപ്പൂ, മുരിക്കിൻപൂ, എരിക്കിൻപൂ, വയറപ്പൂ, ആലോത്തിൻപൂ, അതിരാണിപ്പൂ, കിളിതിന്നിപ്പൂ എന്നിവ ഉപയോഗിക്കും. ദേവകൾക്ക് പ്രിയപ്പെട്ട ഇത്തരം പുഷ്പങ്ങൾ തരുന്ന സസ്യങ്ങളെ നശിപ്പിക്കാതെ പരിപാലിച്ചില്ലെങ്കിൽ ദേവകോപമുണ്ടാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വിരിഞ്ഞ പൂവല്ലാതെ മൊട്ടുകൾ ആരാധനയ്ക്കു പാടില്ല. പറിച്ചെടുത്തശേഷം താമരപ്പൂവ് അല്ലി വാടുന്നവരെയും കൂവളം മൂന്നു ദിവസത്തോളവും കർണ്ണികാരം ഒരു പക്ഷംവരെയും ചെങ്ങഴിമന്ദാരം ആറുമാസംവരെയും തുളസിപ്പൂ ഒരു വർഷംവരെയും ആരാധനയ്ക്കുപയോഗിക്കാം. മറ്റു പുഷ്പങ്ങൾ അതതു ദിവസംതന്നെ ഉപയോഗിക്കണം. " |
..Link | |
| 14 | പൂമാലയറിവുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കെ കേശവൻ നമ്പീശൻ</p> |
"സ്ത്രീയും പുരുഷനും പൂ പറിക്കുകയും മാല കെട്ടുകയും ചെയ്യും. രജസ്വലകളായ സ്ത്രീകൾ ഏഴ് ദിവസത്തേക്ക് ഈ പണിയിൽനിന്ന് അകന്...
"സ്ത്രീയും പുരുഷനും പൂ പറിക്കുകയും മാല കെട്ടുകയും ചെയ്യും. രജസ്വലകളായ സ്ത്രീകൾ ഏഴ് ദിവസത്തേക്ക് ഈ പണിയിൽനിന്ന് അകന്നുനിൽക്കുന്നു. ചന്ദനം തൊട്ട കൈകൊണ്ട് പൂ തൊടാൻ പാടില്ല. കാരണം അത് അശുദ്ധമായതാണ്. അതുപോലെ അരി തൊട്ടാലും പൂ തൊടാൻ പാടില്ല. ബന്ധുക്കൾ മരിച്ചാൽ പുലയുള്ളതിനാൽ 12 ദിവസം അവർക്ക് മാല കെട്ടാൻ പാടില്ല. പ്രസവിച്ചാലും അങ്ങനെതന്നെ. സാധാരണ പുലർച്ചെയാണ് മാല കെട്ടേണ്ടത്. എന്നാൽ പുതിയ കാലത്ത് രാത്രിയും കെട്ടി വെക്കാറുണ്ട്. പൂ പറിച്ചുകഴിഞ്ഞാൽ അടുത്ത ഘട്ടം പൂ വൃത്തിയാക്കലാണ്. താമരമൊട്ട് ഇതൾ വിടർത്തിയിടും; വലിയ ഇതൾ, ചെറിയ ഇതൾ എന്നിങ്ങനെ വേർതിരിച്ചു വെക്കുകയും ചെയ്യും. കെട്ടുമ്പോൾ വലിപ്പച്ചെറുപ്പം വന്ന് മാലയുടെ താളാത്മകത നഷ്ടപ്പെടാതിരിക്കാനാണിത്. തെച്ചിപ്പൂവ് ചുവപ്പും മഞ്ഞയുമുണ്ടാകും. അവ വേർതിരിക്കുകയും, മൊട്ട് ഒഴിവാക്കി പൂ മാത്രം സ്വീകരിക്കുകയും ചെയ്യുന്നു. മാല കെട്ടാൻ തുളസിയുടെ ഇലയാണ് ആവശ്യമെന്നതിനാൽ പൂവ് ഒഴിവാക്കും. അർച്ചനയ്ക്കുള്ള പൂവാണെങ്കിൽ തെച്ചിപ്പൂവിന്റെ ഉള്ളിലെ ആണി നുള്ളിയെടുത്തു മാറ്റണം. മാല കെട്ടാൻ ദർഭപുല്ലാണ് സാധാരണ ഉപയോഗിക്കാറുള്ളത്. പച്ച ദർഭ പറിച്ചെടുത്ത് ഉണക്കിയെടുക്കുന്നു. പുല്ലുപായ ഉണ്ടാക്കാനെടുക്കുന്ന ഒരുതരം പുല്ലും മാലകെട്ടാൻ അപൂർവ്വമായി എടുക്കാറുണ്ട്. ദർഭ കിട്ടാനില്ലാത്തതിനാൽ ഇന്ന് ചെറിയ ക്ഷേത്രങ്ങളിലേക്കുള്ള മാലകെട്ടൽ വാഴനാരുകൊണ്ടാണ്. വാഴപ്പോളയും വാഴക്കൈയും ചീന്തി നേരിയ കയറാക്കി ഉണക്കിയെടുക്കുന്നു. ദർഭയായാലും വാഴനാരായാലും മുറുക്കം കിട്ടാൻ ഇടയ്ക്ക് വിരലിൽ വെള്ളം തൊട്ട് നനയ്ക്കും. ശിവന് പ്രധാനപ്പെട്ട തുമ്പമാല കെട്ടാനാണ് ഏറെ ബുദ്ധിമുട്ട്. വാഴനാരിൻ്റെ ഏറ്റവും നേരിയ നൂലാണ് അതിനെടുക്കുക. തുമ്പപ്പൂവ് അതിൽ കെട്ടുകയല്ല മറിച്ച് ഒരു പ്രത്യേക തരത്തിൽ, ഉതിർന്നുപോകാത്ത വിധത്തിൽ കൊളുത്തിയിടുകയാണ്. എല്ലാ മാലയും തുളസിയിൽ തുടങ്ങി തുളസിയിൽ അവസാനിപ്പിക്കണം എന്ന രീതിയുണ്ട്. നിത്യപൂജയ്ക്കും സവിശേഷപൂജയ്ക്കും മാല വേണം. ശിവരാത്രി, ശ്രീകൃഷ്ണജയന്തി, മണ്ഡലക്കാലം (അയ്യപ്പന്) തുടങ്ങിയവയാണ് വിശേഷസന്ദർഭങ്ങൾ. അതുപോലെ എല്ലാ ദേവതമാർക്കും സ്വീകാര്യമായ മാലയും ചില പ്രത്യേക ദേവതയ്ക്ക് മാത്രമുള്ള മാലയുമുണ്ട്. അത് അതത് ദേവതയുടെ സവിശേഷതയുമായി ബന്ധപ്പെട്ടു വരുന്നതാണ്. ദേവവിഗ്രഹത്തിൻ്റെ വലിപ്പത്തിനനുസരിച്ചും അവസരത്തിനനുസരിച്ചുമാണ് മാലയുടെ വലിപ്പം തീരുമാനിക്കപ്പെടുന്നത്. ദേവതയുടെ ഓരോ തരം അനുഗ്രഹം ഉദ്ദേശിച്ചാണ് ഓരോ മാലയും അർപ്പിക്കുന്നത്. തെച്ചിപ്പൂവും തുളസിയും താമരയിതളും ചേർത്ത് കെട്ടിയുണ്ടാക്കുന്ന ഒരുതരം ചെറിയ മാലയാണ് താലിമാല. ശിവൻ, വിഷ്ണു, ഭഗവതി തുടങ്ങിയവർക്കുവേണ്ടിയാണിത്. അഭിഷേകപ്രിയനായ ശിവന് പ്രധാനം കൂവളമാലയാണ്. തുളസിയും കൂവളത്തിന്റെ ഇലയുമാണ് ഈ സവിശേഷമാല കെട്ടാൻ ഉപയോഗിക്കുന്നത്. തുമ്പമാലയും ശിവന് പ്രധാനമാണ്. ഐശ്വര്യം, സന്താനലബ്ധി തുടങ്ങിയ അനുഗ്രഹങ്ങൾക്കുവേണ്ടിയാണ് തുമ്പമാല അർപ്പിക്കുന്നത്. അലങ്കാരപ്രിയനായ വിഷ്ണുവിന് തെച്ചിമാല, തുളസിമാല, മന്ദാരമാല, താമരമാല തുടങ്ങിയ മാലകളൊക്കെ സ്വീകാര്യമാണ്. വിഷ്ണുവിനും ഭഗവതിക്കും ശിവനും ഒരുപോലെ അർപ്പിക്കുന്ന സവിശേഷമാലയാണ് ഉണ്ടമാല. പന്ത്രണ്ട് ഇഞ്ച് കെട്ടി, ഒരിഴ ഒറ്റവലി വലിച്ചാൽ ഒരുണ്ടയാകും. അത്തരം നിരവധി പൂക്കൾകൊണ്ടുള്ള ഉണ്ടകൾ ചേർന്നതാണ് ഉണ്ടമാല. തുളസി, തെച്ചി, വെള്ളപ്പൂക്കൾ, തുളസി എന്ന രീതിയിലോ അല്ലെങ്കിൽ പച്ച-ചോപ്പ്, പച്ച-ചോപ്പ് എന്ന രീതിയിലോ ആണ് ഉണ്ടമാല കെട്ടുക. ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ടത് കറുകമാലയാണ്. ആനയുടെ രോമം എഴുന്നുപിടിച്ചപോലെ ഗണപതിയുടെ ബിംബത്തിൽ ആനപ്രതീതി വന്നുചേരാനാണ് ഈ മാല അർപ്പിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ബിംബത്തിന്റെ വലിപ്പമനുസരിച്ച് കറുകമാല വലുതും ചെറുതുമാകും. അയ്യപ്പനും ഭഗവതിക്കും ചെമ്പരത്തിമാല പ്രിയങ്കരമാണ്. പൂക്കളുടെ ശബളിമ ദൃശ്യമാകുന്നത് ലക്ഷാർച്ചനകളിലാണ്. അതിന് ധാരാളം പൂക്കൾ വേണം. തെച്ചിയും തുളസിയും കൂവളവുമാണ് ഇതിനുപയോഗിക്കുന്നത്. പൂക്കളെല്ലാം കൂട്ടിക്കുഴച്ചാണ് ലക്ഷാർച്ചനയ്ക്ക് സമർപ്പിക്കുന്നത്. ലക്ഷം പ്രാവശ്യം മന്ത്രങ്ങൾ ഉരുക്കഴിക്കുന്നതാണ് ലക്ഷാർച്ചന. ഓരോ ഉരു കഴിയുമ്പോഴും ഇടങ്ങഴിയിലധികം പൂവ് ആവശ്യമായി വരുന്നു. ഒരു ദിവസം അല്ലെങ്കിൽ മൂന്ന് ദിവസമായിരിക്കും ലക്ഷാർച്ചന. ഈ ദിവസങ്ങളിലെല്ലാം രാവിലെമുതൽ വൈകുന്നേരം വരെ പൂവ് വൃത്തിയാക്കൽ മാത്രമാണ് കഴകക്കാരുടെ ജോലി. കഴകപ്പണികൊണ്ടുമാത്രം ജീവിക്കാൻ പറ്റാത്തതിനാൽ നമ്പീശ സമുദായത്തിലെ മിക്കവരും മറ്റു ജോലി തേടിപ്പോവുകയാണുണ്ടായത്. പണ്ടേയുള്ള പശുവളർത്തലിൻ്റെ തുടർച്ചയെന്നോണം നെയ്യ്, വെണ്ണ, പാൽ, തൈര് വിതരണം എന്നിവ ഇന്ന് വ്യാപകമായി നമ്പീശന്മാർ ചെയ്തുവരുന്നുണ്ട്. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരായവർ നിരവധിയുണ്ട്. എങ്കിലും ക്ഷേത്രങ്ങളിൽ പൂക്കളെ സ്നേഹിച്ചും മാല കെട്ടിയും കഴിയുന്നവർ ധാരാളമാണ്. ഒരു ജോലിയെന്നതിനെക്കാൾ മാലകെട്ടൽ ജീവിതത്തിലെ പവിത്രകർമ്മമായി പുഷ്പകസമുദായം കരുതുന്നു. മാലകെട്ടുക എന്നത് ഇന്നും പൂക്കളുടെ സ്വന്തം സമുദായമായ നമ്പീശന്മാരുടെ അവകാശവും കർത്തവ്യവുമായി തുടരുകതന്നെയാണ്. " |
..Link |
| 15 | പ്രതിഷ്ഠാപുഷ്പങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. വൈഷ്ണവം: കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടു...
1. വൈഷ്ണവം: കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, കൈത, പുതുമുല്ല, ചുവന്ന മുല്ല (ജമന്തി കേരളത്തിൽ പതിവില്ല). 2. ശൈവം: എരുക്കിൻപൂവ്, കരവീരം, താമര, ഉമ്മത്ത്, വൻ കൊന്ന, ചുവന്ന മന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ, കടലാടി, കറുകക്കൂമ്പ്. 3. ശൈവപുഷ്പങ്ങൾ എന്നു പേരുള്ള പുഷ്പങ്ങൾ: മുക്കുറ്റി, വലിയ കർപ്പൂരതുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വൻകൊന്ന, കടമ്പ്, കൂവളം, നീലത്താമര. 4. ശാക്തേയ പുഷ്പങ്ങൾ - ദേവീപുഷ്പങ്ങൾ: വെള്ളത്താമര, ചുമന്ന താമര, ചെങ്ങഴിനീർപ്പൂവ്, കരിങ്കൂവളപ്പൂവ്, ഉഷമലരി, കാട്ടുമുല്ല, പുന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, മഞ്ഞക്കുറുഞ്ഞി, തിരുതാളി, പാതിരാപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്ണക്രാന്തി. ശങ്കരനാരായണനു വൈഷ്ണവമോ, ശൈവമോ ഉപയോഗിച്ചും സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ് എന്നിവർക്ക് ശൈവമോ ശാക്തേയമോ ഉപയോഗിച്ചും പൂജ ചെയ്യാം. ദുർഗ്ഗയ്ക്ക് ശാക്തേയ പുഷ്പങ്ങളാണ്പ്രധാനം. നവഗ്രഹ പുഷ്പങ്ങൾ: സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി - കരിങ്കൂവളം. എല്ലാ ദേവന്മാർക്കും ഉപയോഗിക്കുന്ന പുഷ്പങ്ങൾ: തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല. ശിവന് കൂവളത്തിൻ്റെ ഇല പ്രധാനം (അർജ്ജുനൻ്റെ മുന്നിൽ തപസ്സിനൊടുവിൽ വേടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ശിവൻ നടത്തിയ പരീക്ഷണത്തിൽ ക്ഷീണിതനായപ്പോൾ ആരാധിച്ചതു കൂവളത്തില കൊണ്ട് എന്ന് സങ്കല്പം). ഭദ്രകാളിക്ക് ചെമ്പരത്തി. വീരഭദ്രനും ഗണപതിക്കും ഇത് ഉപയോഗിക്കാം. ഔഷധവീര്യമില്ലാത്ത പുഷ്പങ്ങളൊന്നുംതന്നെ കേരളത്തിൽ സ്വീകാര്യമല്ലെന്ന വസ്തുത പ്രത്യേകതയാണ്. കറുകഹോമം ഗണപതിക്കും ശിവനും പ്രധാനപ്പെട്ടതാണ്. തുളസി: ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസിപ്പൂ. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാമബാണമേറ്റ് ശരീരം വെടിഞ്ഞ രാവണൻ്റെ ഭാര്യ മണ്ഡോദരി പിന്നീട് ഭഗവാൻ്റെ കാരുണ്യംകൊണ്ട് തുളസിച്ചെടിയായിയത്രേ. അശോകം: സീതാദേവിയുടെ ദുഃഖത്തിന് ശമനം നൽകുവാൻ അശോകവൃക്ഷങ്ങൾ നിറഞ്ഞ അശോകവനിക്ക് കഴിഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും പുണ്യവൃക്ഷമാണ്. ഔഷധം എന്നതിലുപരി സീതാദുഃഖം തീർത്ത ഈ പുഷ്പവൃക്ഷത്തിന് സ്ത്രീരോഗവും ദുഃഖവും മാറ്റാൻ കഴിയുന്നു എന്നാണ് സങ്കല്പം. മന്ദാരം: ദുശുണ്ഡി മുനിയെ കണ്ട് പരിഹസിച്ച് ചിരിച്ച ധൗമ്യപുത്രനും ശൗനക ശിഷ്യനുമായ മന്ദാരനും ഭാര്യ ശമീകയും ലഭിച്ച ശാപത്തിൽനിന്ന് രക്ഷപ്പെടാൻ ഗണേശനെ ആരാധിച്ചു (മുനി അവരെ വൃക്ഷങ്ങൾ ആക്കുകയാണ് ചെയ്തത്). തൃപ്തനായ അദ്ദേഹം അവരെ ഇഷ്ടപ്പെട്ട വൃക്ഷങ്ങളാക്കി അനുഗ്രഹിച്ചു. അതുകൊണ്ടുതന്നെ ഗണപതിക്കിഷ്ടപ്പെട്ട പൂക്കളാണത്രേ മന്ദാരം. കൈതപ്പൂവിനു ശിവൻ്റെ ശാപം ഏറ്റതുമൂലം പൂജയ്ക്ക് ഉപയോഗിക്കുന്നില്ല എന്നു വിശ്വസിക്കുന്നു.” |
..Link | |
| 16 | സാംസ്കാരികപ്പക്ഷികൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പുള്ളും പുള്ളുവരും:
പുള്ളുവസമുദായക്കാർക്ക് ഈ പേര് വരുവാൻ കാരണംതന്നെ ഈ പക്ഷിയുമായി ബന്ധപ്പെട്ടതുകൊണ്ടാണ്. നത്തുക...
"പുള്ളും പുള്ളുവരും: പുള്ളുവസമുദായക്കാർക്ക് ഈ പേര് വരുവാൻ കാരണംതന്നെ ഈ പക്ഷിയുമായി ബന്ധപ്പെട്ടതുകൊണ്ടാണ്. നത്തുകളുടെ വംശത്തിൽ വരുന്ന പക്ഷിയാണ് പുള്ളുകൾ. ഇവയോട് ബന്ധപ്പെട്ടിരിക്കുന്ന 'പക്ഷിപീഡ' ആചാരങ്ങളും നാനാജാതി ജനങ്ങളിലും നിലനിൽക്കുന്നു. മാനവിക നാടൻസംസ്കാരത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പക്ഷികൾ. ചെമ്പോത്ത് (ഉപ്പൻ): പല പേരുകളിൽ അറിയപ്പെടുന്ന ഇവന്, പോത്തിൻ്റെ നിറമുള്ള ദേഹവും ഏകദേശം ചെമ്പിൻ്റെ നിറമുള്ള ചിറകുകളുമാണ് ഉള്ളത്. ഇവനെ ഉപ്പൻ, ചകോരൻ എന്നീ പേരുകളിൽ പറഞ്ഞു കേൾക്കുന്നു. ചെമ്പോത്ത് എന്ന പേര് വിളിച്ചാൽ അതിന് ആ ദിവസം ഭക്ഷണം കിട്ടില്ല എന്ന് അമ്മൂമ്മ പറഞ്ഞത് ഓർക്കുന്നു. കാഴ്ചയിൽ പരുക്കൻ സ്വഭാവക്കാരനാണ് ഉപ്പൻ. തൻ്റെ ചുവന്ന കണ്ണുകൾകൊണ്ട് സൂക്ഷിച്ചു നോക്കി മന്ദം മന്ദം ആലോചിച്ച് ആണ് കക്ഷിയുടെ നടപ്പ്. ഉപ്പൻ ഭക്ഷണം മിക്കവാറും നിലത്തുനിന്നാണ് കണ്ടെത്തുന്നത്. ഉപ്പൻ ഒരു മാന്ത്രികൻകൂടിയാണ്. ഇരുമ്പ് ഉരുക്കാൻ ശേഷിയുള്ള ഒരു അപൂർവ്വ മരത്തിൻ്റെ വേരുസൂക്ഷിപ്പുകാരനാണ് ഉപ്പൻ. ഇത് ഉപ്പന്റെ കൈയിൽനിന്ന് കിട്ടാൻ ഒരു സൂത്രപ്പണിയും പറഞ്ഞുകേൾക്കുന്നുണ്ട്. ഉപ്പൻ്റെ കുഞ്ഞിനെ ഒരു ഇരുമ്പുകൂട്ടിൽ ബന്ധിച്ചാൽ കുഞ്ഞിനെ രക്ഷിക്കാനായി ഉപ്പൻ മരുന്നു കൊണ്ടുവരും എന്നതാണ് വിശ്വാസം. ഓലേഞ്ഞാലി: തന്റെ സ്വഭാവവിശേഷതകൊണ്ടും ശബ്ദവാചാലതകൊണ്ടും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന പക്ഷിയാണ് ഓലേഞ്ഞാലി. 'ഓലേഞ്ഞാലി', 'ഓലമുറിയൻ', 'പുകബ്ളായി', 'പൂക്കുറിഞ്ഞി', 'കുട്യർളിപക്ഷി', 'കോയകുറിഞ്ഞി' എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്നു. ഈ പേരുകളെല്ലാംതന്നെ ഓലേഞ്ഞാലിക്ക് നമ്മുടെ ഇടയിലുള്ള സ്വാധീനത്തെ സൂചിപ്പിക്കുന്നു. തിത്തിരിപ്പക്ഷികൾ: തിത്തിരിപ്പക്ഷികൾ തറയിൽത്തന്നെ ജീവിക്കുന്ന പക്ഷികളാണ്. അവയ്ക്ക് മരമുകളിൽ ഇരിക്കാനുള്ള കഴിവില്ല. പക്ഷേ, ഇവയ്ക്ക് എത്രദൂരം വേണമെങ്കിലും ആവശ്യം വന്നാൽ വളരെ വേഗത്തോടെ പറക്കുവാൻ സാധിക്കും. തിത്തിരിപ്പക്ഷികളുടെ ആഹാരം തറയിലും മണ്ണിലുമുള്ള കൃമികളും പുഴുക്കളുമാണ്. മൂങ്ങകളും നത്തുകളും: സാധാരണയായി ധാരാളം മരങ്ങളുള്ള പ്രദേശങ്ങളിൽ കൂടുതലായി ഇവയെ കാണാമെങ്കിലും അല്ലാത്ത സ്ഥലങ്ങളിലും നമുക്ക് വിരളമായി കാണാം. നത്തുകൾക്കും മൂങ്ങകൾക്കും പൊതുവെ ഭീതിയുടെ പരിവേഷമാണ് ചാർത്തിക്കാണുന്നത്. സ്വതവെ നത്തുകളെ തട്ടിൻ പുറങ്ങളിലാണ് കാണാറുള്ളത്. നത്ത് ഇനത്തിൽപ്പെട്ട പുള്ള് പുള്ളുവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ ഉണ്ടക്കണ്ണുകളും അതിനോടു യോജിക്കുന്ന രീതിയിലുള്ള പുള്ളി തൂവലുകളും ആരുടെ മനസ്സിലും ഭയം ഉണ്ടാക്കുമെന്നത് സത്യമാണ്. വേഴാമ്പൽ: കേരളീയരുടെ ദേശീയപക്ഷിയായി അംഗീകരിച്ചിട്ടുള്ള പക്ഷിരാജനാണ് മലമുഴക്കി വേഴാമ്പൽ. വേഴാമ്പലുകൾ പലതരത്തിലുമുണ്ട്. മലമുഴക്കി, പാണ്ടൻ, നാട്ടു, കോഴി വേഴാമ്പൽ എന്നിവ. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പക്ഷികളിൽ പ്രധാനിയാണ് വേഴാമ്പലുകൾ. വനനശീകരണം ഏറ്റവുമധികം ബാധിക്കുന്ന വിഭാഗക്കാരാണ് ഈ പക്ഷികൾ. വേഴാമ്പലുകൾക്ക് കൂടുണ്ടാക്കാൻ വലിയ മരങ്ങൾതന്നെ വേണം. ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ: കേരളീയരുടെ നാടൻ സംസ്കാരത്തിൽ കൃഷി ഒരു പ്രധാന ഘടകമാണ്. ഒട്ടുമിക്ക മിത്തുകളും കൃഷിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പക്ഷികളും കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് 'ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ'. 'വിത്തും കൈക്കോട്ടും കുയിൽ' എന്നും വള്ളുവനാടൻ പ്രദേശങ്ങളിൽ പറഞ്ഞുകേൾക്കുന്നു. ഈ പേരുതന്നെ ഈ പക്ഷികൾക്ക് കൃഷിയുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ ശബ്ദം അധികമായി കേൾക്കുന്നത്. വിഷുവിനോട് അനുബന്ധിച്ചു വരുന്നതുകൊണ്ട് ഇവയ്ക്ക് 'വിഷുപ്പക്ഷി' എന്നും പേരുണ്ട്. ഈ പക്ഷിയുടെ വരവ് കാർഷിക വർഷാരംഭത്തെയാണ് കാണിക്കുന്നത്. മിക്കപ്പോഴും വിഷുവിനോട് അനുബന്ധിച്ചുകൊണ്ട് നല്ല ഒരു മഴ കിട്ടാറുണ്ട്. ഈ മഴ കിട്ടിയാൽ പാടങ്ങൾ ഉഴുത് പത്തായത്തിൽ സൂക്ഷിച്ചുവെച്ച വിത്ത് വിതയ്ക്കുന്നു. " |
..Link | |
| 17 | മാവിലൻ തെയ്യങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" സാമൂഹിക ജീവിതത്തിൻ്റെ പുറമ്പോക്കിലേക്ക് ആട്ടിയകറ്റപ്പെട്ട ആദിവാസി വിഭാഗത്തിലാണ് മാവിലരുടെയും സ്ഥാനം. മലമടിയിലും ക...
" സാമൂഹിക ജീവിതത്തിൻ്റെ പുറമ്പോക്കിലേക്ക് ആട്ടിയകറ്റപ്പെട്ട ആദിവാസി വിഭാഗത്തിലാണ് മാവിലരുടെയും സ്ഥാനം. മലമടിയിലും കാട്ടുമൂലയിലും കുടിപാർത്തുകൂടുന്ന ഇവർ പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളും വർഗ്ഗഭാഷയും ജീവിതസംസ്കാരങ്ങളും പ്രകൃതിസഹജീവനപാഠമാലകളും കാത്തുപോരുന്നു. നാടും നഗരവും പുത്തൻ പരിഷ്കാരത്തിൻ്റെ പുറംമോടി വാരിയണിയുന്നത് തെല്ലൊരദ്ഭുതത്തോടെ നോക്കിനില്ക്കുകയാണിവർ. 2002-ൽ സർക്കാർ പുനർനിർണ്ണയിച്ച ലിസ്റ്റിൽ മാവില സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും തീർത്തും ദുരിതജീവിതം നയിക്കേണ്ടിവരുന്ന ഈ ആദിദ്രാവിഡവിഭാഗത്തിന് കൈവന്ന പുതിയ പരിഗണന ഒരളവോളം ആശ്വാസകരമായിരിക്കും. കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുഖ്യമായും മാവിലർ അധിവസിക്കുന്നത്. കാസർകോട് ജില്ലയിലെ കാസർകോട് താലൂക്ക്, ഹോസ്ദുർഗ്ഗ് താലൂക്ക്, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് എന്നിവിടങ്ങളിലെ മലയോര മേഖലകളിലാണ് ഇവർ ഊർകൂട്ടമായി താമസിക്കുന്നത്. ഭക്ഷണസമ്പാദനം, ഗൃഹനിർമ്മിതി, ചികിത്സാക്രമം, ആരാധനാനുഷ്ഠാനങ്ങൾ, ജനനമരണപര്യന്തമുള്ള ജീവിതസംസ്കാരങ്ങൾ, വേഷധാരണം, വർഗ്ഗ ഭാഷാവ്യവഹാരം തുടങ്ങിയവയെല്ലാം ഇവരുടെ സവിശേഷമായ പാരമ്പര്യത്തിൻ്റെ സംഭാവനകളാണ്. തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഈ സാംസ്കാരിക പാരമ്പര്യം നെഞ്ചുചേർത്തു കാത്തുകൊള്ളാൻ മാവിലർ ബദ്ധശ്രദ്ധരാണ്. സൂക്ഷ്മനിരീക്ഷണത്തിൽ വടക്കുനിന്ന് തെക്കോട്ട് നീങ്ങുന്തോറും ഇവർക്കിടയിൽ ആചാരലോപം കൂടിവരുന്നതായി സംശയിക്കാം. ഒരു ജനസമൂഹത്തിൻ്റെ ജീവിത സംസ്കാര സവിശേഷതകൾ പ്രകടമാകുന്ന രംഗങ്ങൾ ഏറെയാണ്. വിവാഹം, ജനനം, പുംസവനം, മരണാനന്തരചടങ്ങുകൾ തുടങ്ങിയവയിൽ ആചരിക്കപ്പെടുന്ന അനുഷ്ഠാനങ്ങൾ ഓരോ സമുദായത്തിൻ്റെയും സവിശേഷതയും വ്യതിരിക്തതയും വിളിച്ചോതും. " "മാവിലർക്ക് അനേകം അനുഷ്ഠാനകലകളുണ്ട്. തെയ്യാട്ടം, കൊട്ടുവാളിച്ച, കാളകെട്ട് പുംസവനക്രിയകൾ തുടങ്ങിയവയെ ഇക്കൂട്ടത്തിൽ പെടുത്താം. നായർ, ഈഴവർ, യാദവർ, വാണിയർ തുടങ്ങിയവരുടെ കാവുകളിൽ അരങ്ങേറാറുള്ള കളിയാട്ടംതന്നെയാണ് മാവിലരുടെ കോലംകെട്ട്. കിണ്ണവും തുടിയുമാണ് പ്രധാന വാദ്യവിശേഷങ്ങൾ. മാവിലർ മറ്റു സമുദായക്കാവുകളിൽ തെയ്യം കെട്ടിയാടാറുണ്ട്. സ്വന്തം കാവുകളിലും ഇവർതന്നെയാണ് കോലക്കാർ. കാട്ടുമടന്ത, കുഞ്ഞാർകുറത്തി, മലങ്കുറത്തി, നാടൻ കുറത്തി, ചട്ടിയൂർ പോതി, നറുകണ്ടൻ ദൈവം, പടവീരൻ, ചിന്നത്തൂർ വീരൻ, കാട്ടുമൂർത്തി, കരിമണൽ ചാമുണ്ഡി, കാപ്പാളിയമ്മ, വീരമ്പിനാദ്, കൊടുവാളൻ തുടങ്ങി 'ഒന്നുകുറ നാല്പത് തെയ്യക്കോലങ്ങൾ' ഇവർക്കുമുണ്ട്. തീർത്തും പ്രകൃതിസിദ്ധ വസ്തുക്കൾ കൊണ്ടാണ് തെയ്യച്ചമയങ്ങൾ ഇവരുണ്ടാക്കുന്നത്. മാവിലത്തെയ്യങ്ങൾ ഉഗ്രമൂർത്തികളാണെന്ന വിശ്വാസം ആധുനികരെപ്പോലും ഭയഭക്തിനമ്രരാക്കുന്ന കാഴ്ചകൾ ഇന്നും സംദൃശ്യമാണ്. പുനംകൃഷിക്ക് കാടുവെട്ടിച്ചുടൽ കഴിഞ്ഞ് നല്ല നാള് നോക്കി വാളിച്ചതുടങ്ങുന്ന ചടങ്ങാണ് കൊട്ടുവാളിച്ച. കാട്ടിലെ ഏതെങ്കിലും കാഞ്ഞിരച്ചോട്ടിൽനിന്നായിരിക്കും. വാളിച്ചയൊരുക്കം തുടങ്ങുക. തുടിവാദ്യവുമായി മാവിലർ നിരനിരയായി നിൽക്കും. തലയടിയാൻ (കിരാൻ)നാക്കിലയിൽ മുതിർച്ച വെച്ച് ദീപം കൊളുത്തുന്നതോടെ വാദ്യഘോഷം തുടങ്ങും. കിരാൻ കുരിയയിൽ നിന്ന് വിത്ത് വാളാൻ തുടങ്ങും. അതിനു പിന്നാലെ മാവില യുവാക്കൾ കൂന്താലി കൊണ്ട് മണ്ണ് ചീന്തി ഇളക്കിയിടും. പാട്ടും കൊട്ടും വാളിച്ചയും ഒരേ നേരത്തുയരും. കൃഷിപ്പണി അതിസുന്ദരമായ ഒരു അനുഷ്ഠാനകലയായി കാട്ടുമടിയിൽ അരങ്ങേറുന്നു. " |
..Link | |
| 18 | മഴപ്പാട്ടും ചൊല്ലുകളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
മഴയെപ്പറ്റി താരാട്ടുപാട്ടും തേക്കുപാട്ടും കളിപ്പാട്ടുകളും ധാരാളമു ണ്ടായിരുന്നു.
1. മഴപെയ്യണ് മദ്ദളം കൊട്ടണ്
ആരാന്റ...
മഴയെപ്പറ്റി താരാട്ടുപാട്ടും തേക്കുപാട്ടും കളിപ്പാട്ടുകളും ധാരാളമു ണ്ടായിരുന്നു. 1. മഴപെയ്യണ് മദ്ദളം കൊട്ടണ് ആരാന്റമ്മയ്ക്ക് തൂറാൻ മുട്ടണ്. 2. മഴേ മഴേ തുള്ളിത്തുള്ളിവാ മഴേ മഴേ വെള്ളാരംകല്ലുമ്മേ തുള്ളിത്തുള്ളിപ്പോ. 3. മഴ മഴ ആനയ്ക്കും പാപ്പാനും മുങ്ങിക്കുളിക്കാൻ വെള്ളമില്ല. 4. അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് കള്ളൻ ചക്കേട്ടു, കൊണ്ടോയ്ത്തിന്നോട്ടെ കണ്ടാമിണ്ടണ്ട, പടിക്കലെ പട്ടി കുരയ്ക്കണ്ട. 5. കൊള്ളാമിമ്മഴ, കൊള്ളരിതീമഴ കൊള്ളാം കൊള്ളാം പെയ്തോട്ടെ. 6. ഇടിവെട്ടണവെട്ടീലേ... മഴപെയ്യണ പെയ്തീലേ... കുട്ടീ വാവാ പോ... 7. മഴേ മഴേ പെയ്യല്ല… പയ്യും കുട്ടീം പാടത്ത് നെല്ലും വിത്തും വെയിലത്ത് ഞാനും ന്റമ്മേം തന്നേള്ളൂ. 8. കൊടുംപാപി ചാകലിയോ കോടമഴ പെയ്യലിയോ ആരും പാപിചാകലിയോ ആടിമഴ പെയ്യലിയോ. 9. ഊശിപോലെ മിന്നലുമിനി ഊരെങ്കും പെയ്യുമഴൈ ചാമക്കാട്ടിൽ പഞ്ചേമഴൈ ചാമക്കാട്ടിൽ പെയ്യാതോ ഇന്തക്കാട്ടിൽ പഞ്ചേമഴൈ അന്തക്കാട്ടിൽ പെയ്യാതോ മഴച്ചൊല്ലുകൾ: പ്രകൃതിസത്യങ്ങൾ മനുഷ്യജീവിതവുമായി സമാന്തരപ്പെടുത്തുന്നതാണ് മഴച്ചൊല്ലുകൾ. മനുഷ്യജീവിതരീതിയും മഴയുമായുള്ള ബന്ധം ഇതിൽ വ്യക്തമാണ്. 1888-ൽ മലബാറിലെ കളക്ടറായിരുന്ന വില്യം ബോത്തംസ് കൃഷിപ്പഴഞ്ചൊല്ലുകൾ ഔദ്യോഗികമായി ശേഖരിക്കേണ്ടതാണെന്ന് ഓർഡർ ഇറക്കി. മദ്രാസ് റവന്യൂ ബോർഡിൻ്റെ ഉത്തരവ് എല്ലാ റവന്യൂ ഉദ്യോഗസ്ഥന്മാർക്കും തഹസിൽദാർമാർക്കും അയച്ചുകൊടുത്തു. കാർഷികപരിഷ്കരണം തയ്യാറാക്കാനാണ് കൃഷിച്ചൊല്ലുകൾ ശേഖരിച്ചത്. 450 ചൊല്ലുകൾ ശേഖരിച്ചു. മലയാളത്തിന്റെ കൃഷിതന്ത്രം ഈ മൊഴികളിലുണ്ട്. 'അമ്മയോളം കനിവ് മക്കൾക്കുണ്ടെങ്കിൽ ആറ്റിലെ വെള്ളം മേലോട്ട്, മഴ നിന്നാലും മരം പെയ്യും, മഴ പെയ്താൽ പുഴയറിയും, മഴപെയ്ത് നിറയാത്തത് കോരി ഒഴിച്ചാൽ നിറയുമോ?, പുതുമഴയ്ക്ക് മുക്കുറ്റി, മീനത്തിൽ മഴപെയ്താൽ മീൻകണ്ണുപോലെ, മഴയുമില്ല വിളയുമില്ല, മഴയെന്നുകേട്ടാൽ മാടു പേടിക്കുമോ?, മഴയൊന്നുപെയ്താൽ മരമേഴു പെയ്യും, മഴയ്ക്കൊതുങ്ങാൻ വന്ന പിടാരി മനയ്ക്കു പോരാടുകയോ?, മഴവീണാൽ സഹിക്കാം മാനം വീണാലോ?, മഴയത്തപ്പന് സ്വൈരമില്ല, മഴ നനയാതെ പുഴയിൽ ചാടി, തിരുവാതിര ഞാറ്റുവേലയിൽ കോളും മുങ്ങണം... " |
..Link | ||
| 19 | പൂപ്പടയും ജ്യോതിഷ പൂക്കളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"തിരുവനന്തപുരം ജില്ലയിൽ യക്ഷി, മാടൻ, ചാമുണ്ഡി തുടങ്ങിയ രൗദ്രദേവതകളുടെ അനുഷ്ഠാനത്തിനായുള്ള ചടങ്ങുകളിൽ പ്രധാനമാ...
"തിരുവനന്തപുരം ജില്ലയിൽ യക്ഷി, മാടൻ, ചാമുണ്ഡി തുടങ്ങിയ രൗദ്രദേവതകളുടെ അനുഷ്ഠാനത്തിനായുള്ള ചടങ്ങുകളിൽ പ്രധാനമാണു തുള്ളലും പൂപ്പടവാരലും. ശ്രീകോവിലിനു വെളിയിൽ ദേവിയുടെ തിരുമുമ്പിൽ വേണം പൂപ്പടയിടേണ്ടത്. പൂപ്പടയിടേണ്ട സ്ഥലം ആദ്യം വൃത്തിയാക്കി പനിനീർ തളിക്കണം. പുഷ്പങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കുസാധനങ്ങളും പനിനീർ തളിച്ചും പന്തവും സാമ്പ്രാണിപ്പുകയും കാണിച്ചുവേണം പൂപ്പടയിടേണ്ടത്. പൂപ്പട ഇടുന്നയാൾ കുളിച്ചു നനഞ്ഞ കോടിവസ്ത്രം ഉടുത്ത് ആദ്യം ദേവിക്കു മൂന്നു പ്രാവശ്യം നീരും പൂവും കൊടുക്കുന്നു. എന്നിട്ട് പൂപ്പട ഇടുന്ന സ്ഥലത്ത് മൂന്നു പ്രാവശ്യം ദേവിയെ ധ്യാനിച്ചുകൊണ്ടു നീരും പൂവും. അതുകഴിഞ്ഞ് ഒരു വലിയ തുമ്പു വാഴയില പനിനീർ തളിച്ചു ശുദ്ധിയാക്കി കത്തിച്ച പന്തവും സാമ്പ്രാണിപ്പുകയും കാണിച്ചു ശ്രീകോവിലിനകത്തുനിന്നു ശാന്തിക്കാരനെക്കൊണ്ടു ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ ഈ ഇലയിലിട്ടു പൂനുകും പനിനീർ തളിച്ചും ദേവിയുടെ തൃപ്പാദത്തിൽനിന്നു കുറച്ചു പുഷ്പങ്ങൾ വാങ്ങിയിട്ടും വ്രതക്കാരൻ ആ തുമ്പിലയുടെ മൂടിൻ്റെ ഇരുവശങ്ങളിൽനിന്നല്പം വീതിയിൽ രണ്ട് ഇല കീറിയെടുത്ത് ആ ഇലക്കഷണങ്ങളെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും അഭിമുഖമായിട്ട് അധികചിഹ്നംപോലെ ഇട്ട് അതിന്റെ പുറത്തു മേൽപ്പറഞ്ഞ തുമ്പില കിഴക്കോട്ടു തുമ്പുവരുംവിധം വയ്ക്കും. എന്നിട്ട് ആ ഇലയിൽ മൂന്നു പ്രാവശ്യം നീരും പൂവും അതിനുശേഷം കൈവിരലുകൾ പിണച്ച് ഇലഞ്ഞിക്കുഴ വാരി പന്തത്തിലും സാമ്പാണിപ്പുകയിലും കാണിച്ചു ദേവിയുടെ തിരുമുമ്പിൽ കാണിച്ചിട്ട് അനുഗ്രഹം വാങ്ങി കൊട്ട്, കൊരവ, വെടി എന്നിവയോടുകൂടി ആചാര്യന്മാരുടെ അനുവാദവും വാങ്ങി ഇലയിലിടണം. ഇങ്ങനെ മൂന്നു പ്രാവശ്യം കഴിഞ്ഞശേഷം മുഴുവൻ ഇലഞ്ഞിക്കുഴയും ഇടണം. എന്നിട്ട് ഒരു വലിയ പന്തം, പന്തത്തിലും സാമ്പ്രാണിപ്പുകയിലും ദേവിയുടെ തിരുമുമ്പിലും കാണിച്ച് അനുഗ്രഹം വാങ്ങി ആ പന്തത്തിനെ ഇലഞ്ഞിക്കുഴയുടെ ഒത്ത നടുവിലായി കുത്തിനിറുത്തണം. പിന്നെ മേൽപ്പറഞ്ഞപോലെ മഞ്ചാടിക്കുഴയും ഇടണം. പിന്നെ പൂപ്പട ചുറ്റും ഒതുക്കിവയ്ക്കുന്നു. ശേഷം മേൽപ്പറഞ്ഞപോലെ വിവിധതരം പുഷ്പങ്ങളും ഇടണം. കൂട്ടത്തിൽ കമുകിൻപൂവ് നുറുക്കിയിടണം. ഒടുവിൽ പിച്ചിപ്പൂവിടണം. പുറത്തു കൊഴുന്ന്. കൊഴുന്നും, പച്ചപ്പൂവും പൂപ്പടയിൽ പതിവാണ്. പൂപ്പടയിൽ കിഴക്കോട്ടു തുമ്പും പടിഞ്ഞാറോട്ട് മൂടുമായി ഒരു കമുകിൻ പൂക്കുല മേൽപ്പറഞ്ഞ വിധിപ്രകാരം ചാർത്തുക. ആ കമുകിൻപൂവിൽ ഒരു ഹാരം ചാർത്തണം. അതിനുശേഷം പൂപ്പടയുടെ ചുറ്റുമായി ഒൻപതു നറുക്കിലകൾവെച്ച് ആ ഇലകളിലെല്ലാം അവൽ, പൊരി, ഓരോരോ പഴം, ചെറിയ ഓരോ പന്തം, ഓരോ സാമ്പ്രാണിത്തിരി എന്നിവ വയ്ക്കണം. പൂപ്പടയുടെ പുറത്ത് നാലഞ്ചു സ്ഥലത്തായി സാമ്പ്രാണിത്തിരി വയ്ക്കണം. എന്നിട്ടു നീരും പൂവും മൂന്നു പ്രാവശ്യം ദേവിക്കർപ്പിക്കണം. പിന്നീടു വില്ലാട്ടുകാരുടെ നിർദ്ദേശപ്രകാരം ദേവിക്കു ദീപാരാധന നടത്തി പന്തത്തിനു തീ കൊളുത്തണം. മറ്റു പന്തങ്ങളും സാമ്പ്രാണിത്തിരികളും കത്തിക്കുക. തുടർന്ന് അനുഗ്രഹിച്ചുതുള്ളി പൂപ്പട വാരുക. പൂപ്പട സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പാട്ടുകാരുടെ നിർദ്ദേശത്തോടുകൂടിവേണം ചെയ്യേണ്ടത്. പൂപ്പടയും പൂക്കളും: പുഷ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള പൂച്ചൊല്ല് ജ്യോതിഷത്തിലെ ശകുനവിധികളിലൊന്നാണ്. പൂക്കൾ ഉള്ളതും ഇല്ലാത്തതുമായ ഇലപ്പൊതികൾ ക്ഷേത്രനടയിൽവെച്ചതിനുശേഷം അത് മറ്റൊരാളെക്കൊണ്ടെടുപ്പിച്ച് ഫലം പറയുന്ന രീതിയാണിത്. പൂവുള്ള പൊതിക്കെട്ടെടുത്താൽ ഉദ്ദിഷ്ടകാര്യം നടക്കുമത്രേ. ഉണ്ണുനീലിസന്ദേശത്തിൽ സൂചനയുള്ള പൂച്ചൊല്ലിന് പഞ്ചപുഷ്പങ്ങളിൽ ഒന്നിൻ്റെ പേർ ചോദിച്ച് നായകന്റെയോ നായികയുടെയോ പ്രാപ്തി ഫലമായി പറയുന്ന രീതിയെന്ന് ഇളംകുളം അർത്ഥം പറയുന്നു. ദേവകൾക്കു പ്രിയപ്പെട്ടതാകയാൽ വീടിനു സമീപം നിയതമായ ദിക്കുകളിൽ പൂന്തോട്ടം വെച്ചുപിടിപ്പിക്കണം. തെക്ക്, തെക്കുപടിഞ്ഞാറ് (കന്നിമൂല), തെക്കു കിഴക്ക് എന്നിവിടങ്ങളിൽ ഉപവനം ഉണ്ടാക്കിയാൽ കലഹം, ഭയം, കഷ്ടത ഇവയും പടിഞ്ഞാറ്, വടക്ക്, കിഴക്ക് തുടങ്ങിയ ദിക്കുകളിലെങ്കിൽ സമ്പത്തും സന്താനവും വർദ്ധിക്കുകയും ഫലമായിരിക്കുമെന്ന് വാസ്തുവിധിയുണ്ട്. തുളസിത്തറയും ആര്യവേപ്പും വീട്ടുമുറ്റത്ത് നടുന്നത് ഉത്തമമത്രേ. വീട്ടുമുറ്റത്ത് കിളിമരത്തിൽ പടർത്തിയ മുല്ല കേരളീയമായ ശീലമാണ്. അഞ്ചിതൾത്തെറ്റിയെന്ന ശവംനാറിപ്പൂവ് വീട്ടിൽ നടുകയും അത് പൂക്കുകയും ചെയ്താൽ മരണം സംഭവിക്കുമത്രേ. ജീവിതത്തിൽ ഒരിക്കൽമാത്രമേ മുള പൂക്കാറുള്ളൂ. പൂത്താൽ ദാരിദ്ര്യമായിരിക്കും. ഇപ്രകാരം പൂക്കളുമായി ബന്ധപ്പെട്ടു പല വിശ്വാസങ്ങളും മലയാളിക്കുണ്ട്. പൂവ് ജ്യോതിഷത്തിൽ: സ്ഥലനിർണ്ണയം മുതൽ ദേവപ്രശ്നം വരെയുള്ള എല്ലാ പ്രശ്നചിന്തയിലും പൂവിന് സ്ഥാനമുണ്ട്. ഭൂലക്ഷണങ്ങൾ നോക്കുന്നതിനെക്കുറിച്ച് 'മനുഷ്യാലയചന്ദ്രിക'യിൽ പരാമർശിച്ചിട്ടുണ്ട്. പരീക്ഷിക്കുന്നതിനുള്ള ഭൂമിയുടെ മദ്ധ്യത്തിൽ, ഒരു കോൽ സമചതുരത്തിലും അത്രതന്നെ ആഴത്തിലും കുഴി കുഴിച്ച് അതിൽ വെള്ളം നിറയ്ക്കണം. ആ വെള്ളത്തിൽ തുമ്പ മുതലായ പുഷ്പങ്ങൾ ഇട്ടാൽ പുഷ്പങ്ങൾ പ്രദക്ഷിണഗതിയിലാണ് സഞ്ചരിക്കുന്നതെങ്കിൽ ആ ഭൂമി ഗൃഹം പണിയുന്നതിന് നല്ലതും അപ്രദക്ഷിണമായാണ് സഞ്ചരിക്കുന്നതെങ്കിൽ ചീത്തയുമാണെന്ന് കാണുന്നു. ആ പുഷ്പങ്ങൾ നിൽക്കുന്നത് കിഴക്കാദി ദിക്കുകളിലാണെങ്കിൽ ശുഭമെന്നും, വിദിക്കുകളിലാണെങ്കിൽ അശുഭമെന്നും ലക്ഷണം പറയുന്നു. കുഴിക്കാട്ട് പച്ചയെന്ന താന്ത്രികഗ്രന്ഥത്തിൽ, ദേവപ്രതിഷ്ഠയ്ക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നിടത്ത്, മുല്ല, താമര, കരിംകൂവളം, അശോകം, ഫലപുഷ്പങ്ങളോടുകൂടിയ വൃക്ഷങ്ങൾ, ലതകൾ ഇവകളാൽ സമൃദ്ധമായിരിക്കണം പ്രസ്തുത ഭൂമി എന്ന് വ്യക്തമാക്കിയിട്ടുണ്ട് ." |
..Link | ||
| 20 | കായൽ മീനിനങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിൻ്റെ തെക്കൻ ഭാഗങ്ങളിൽ കായൽ മീനുകൾ ഇന്ന് ദുർലഭം ആണ്. അഞ്ചുതെങ്ങ്, കായിക്കര, അകത്തുമുറി, പൂവത്തുമൂല ഭാ...
"കേരളത്തിൻ്റെ തെക്കൻ ഭാഗങ്ങളിൽ കായൽ മീനുകൾ ഇന്ന് ദുർലഭം ആണ്. അഞ്ചുതെങ്ങ്, കായിക്കര, അകത്തുമുറി, പൂവത്തുമൂല ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വക്കം കായലിൽ പണ്ടൊക്കെ മീനുകൾ സുലഭമായിരുന്നു. ചൂണ്ടയെറിഞ്ഞും വലവീശിയും പൊത്തിയും മീൻപിടിച്ച രീതികൾക്കു പുറമേ നഞ്ചും തോട്ടയും പ്രയോഗിക്കാൻ തുടങ്ങിയതോടെയാണ് മീൻകുലം മുടിഞ്ഞു തുടങ്ങിയത്. കരിമീനിന് ഈ ഭാഗങ്ങളിൽ 'ചള്ള' യെന്നും അതിൻ്റെ ചെറിയ ഇനത്തിന് 'പൊട്ടൻചള്ള' യെന്നും പറയുന്നു. 'കൂരി'യെന്നാൽ ഏട്ടയുടെ ചെറിയ ഇനമാണ്. അതിന് തേട് എന്നും പറയുന്നു. നിലത്തിൽ പതുങ്ങിക്കിടക്കുന്ന എലപ്പാട്ടിയും ആരൻ ഇനത്തിൽപ്പെട്ട ബ്ലാങ്കും കുട്ടികൾക്ക് നല്ലതാണത്രേ. ചളി പ്രിയമായിട്ടുള്ള തവിട്ടുനിറമാണ് 'പൂന്തിക്ക്', ചെറിയ മാലാന് 'പരിച്ചിൽ' എന്നും 'കണമ്പ്‘എന്നും പറയും. കൊക്കു കൂർത്ത മെലിഞ്ഞ ഇനമാണ് 'നൂലി'. ചെറിയ ഇനമാണ് നത്തൽ. ചെമ്മീന് കൊഞ്ച് എന്നും പറയും. അഴുകക്കോര, കോനെത്തോലി, കായൽ തിലോപ്പിയ, വരാൽ, തേട്ട എന്നിങ്ങനെ അനേകം ഇനങ്ങൾ. ചെറിയ ഒരുതരം മീൻ ചെറിയ വെള്ളക്കെട്ടുകളിൽ കാണാം. അതിന് 'മാനത്തുകണ്ണി' എന്നാണ് പേര്. കേരളത്തിൻ്റെ വടക്ക് വടകരഭാഗങ്ങളിലെ മീനറിവുകളിൽ മീൻപേരുകൾക്ക് നാടത്തം വേറെതന്നെയാണ്. ഇടത്തരം പുഴകൾ (തോടുകൾ എന്ന് തെക്ക്) വയലുകൾ, കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്നവ ഇന്ന് വംശനാശത്തിൽതന്നെ. കറുത്ത് ഉരുണ്ട് പാമ്പിൻ്റെ ആകൃതിയിൽ പരമാവധി ഒരാൾനീളം വരെയുള്ള ചേരമനഞ്ഞിൽ രുചികരമായ മീനാണ്. മീനെന്നു തോന്നിപ്പിക്കുന്ന ഈ ആകൃതിയിലുള്ള മറ്റൊന്നാണ് മുഴുമനഞ്ഞിൽ. അതിന് ചാരം കലർന്ന വെളുപ്പാണ് നിറം. പരലിൻ്റെ ഒരുതരം വലിയ ഇനമത്രേ കടുങ്ങാലി. കൈപ്പത്തിയുടെ വീതിയുള്ള വെള്ളിനിറക്കാരൻ മഴ വെള്ളമീൻ. കുത്തിത്തുളയ്ക്കാൻ കഴിവുള്ളതും വഴുവഴുപ്പും കൈവെള്ളയെക്കാൾ നീളമുള്ളതുമാണ് കടു. ഇതിൻ്റെ കൂർത്ത മുള്ള് മീൻ പിടിത്തക്കാരുടെ പേടിസ്വപ്നമാണ്. കടുവിൻ്റെ വെളുത്ത ഇനമാണ് മുഴു. വലിപ്പവും അല്പം കൂടും. വയർഭാഗം വെള്ളനിറമുള്ള തവിട്ടു നിറക്കാരനാണ് കഴിച്ചിൽ (വരാൽ). ഒരുട്ട നീളം തോന്നുന്ന പൊടുവാളയ്ക്ക് വെള്ള കലർന്ന ചാരനിറം. വരാലിൻ്റെ വലിയ ഇനമാണ് ചേറുമീൻ. കൈക്കുഴ നീളവും മസിൽ വണ്ണവുമുണ്ടതിന്. ചാരനിറത്തിലുള്ള ഈ മത്സ്യത്തെ കിണർ ശുദ്ധീകരണത്തിന് ഉപയോഗിക്കാറുണ്ട്. കഴിച്ചിലും കിണർ മത്സ്യമാണ്. നെറ്റിയിൽ സ്വർണ്ണനിറമുള്ള നെറ്റിയിൽപൊട്ടൻ ചെറിയ മീനാണ്. വെള്ളത്തിൽ വെയിൽ കായാറുള്ള ഈ പൊട്ടൻ സുന്ദരനാണ്. തോടൻ മീൻ പാവമാണ്. കൈപ്പത്തി നീളമുള്ള തോടനെ പിടിക്കാനെളുപ്പമാണ്. ദരിദ്രരുടെ മീനാണ് ഈ പാവത്താൻ. ചാലിയാറിലെ മീൻപേരുകൾ വ്യത്യസ്തമാണ്. വടകരയിലും തെക്കൻ പുഴകളിലുമൊക്കെ ഒരേയിനങ്ങൾ കണ്ടേക്കാം. എന്നാൽ അവയ്ക്ക് നാട്ടുകാർ തങ്ങളുടെ പേര് വിളിച്ചുകൊണ്ട് സ്വന്തം മീൻകുലമായി കണക്കാക്കുന്നു. കോപ്പക്കൂട്ടം, കൂട്ടംകൂടി നടക്കുന്ന ചെറു മീനുകളാണ്. പെണ്ണുങ്ങളും കുട്ടികളും മുണ്ടുപയോഗിച്ച് ഇവയെ കോരിയെടുക്കും. കുളിക്കടവുകളാണ് ഇവയുടെ ഇഷ്ടതാവളം. ആവോലിപോലെ ആകൃതിയുള്ള ഇരുമീൻ ഇരുണ്ടനിറത്തിൽ വരയുള്ള മീനാണ്. ചുണ്ടുനീണ്ട കോലിയെ മറ്റു മത്സ്യങ്ങൾക്കു പേടിയാണ്. അവ കാണുന്നിടങ്ങളിൽ മറ്റു മീനുണ്ടാവില്ലെന്ന് മീൻ പിടിത്തക്കാർക്കറിയാം. അടുവയ്ക്ക് വിരൽവീതിയും വെള്ളനിറവുമുള്ള ഇവറ്റ മുള്ളനാണ്. അണ്ടിപ്പറിച്ചിക്ക് നിറം കറുപ്പാണ്. ഇരുമീനിൻ്റെ ചെറിയ കുട്ടിയെപ്പോലെ (മീൻകുഞ്ഞ് എന്നല്ല. മീൻകുട്ടിയെന്നാണ് ചാലിയാർ നാട്ടുകാർ പറയുക)യാണ്. പതുങ്ങുന്ന പ്രകൃതക്കാരായ ഇവരെ വേഗം പിടിക്കാം. കല്ലങ്കാരി കല്ലുമ്മേലുണ്ടാവും. കുളിക്കുമ്പോൾ കാലിൽ വന്നു മുകരുന്ന ഇവർ ചെറുമീനുകളാണ്. ചെള്ളിയെന്ന് ഒരിനമുണ്ട്. പിന്നെ പൂസാൻ. പൂസാൻ മണലിൽ തലപൂഴ്ത്തി രക്ഷപ്പെട്ടെന്ന് സ്വയം കരുതും. വലവച്ചാണ് ഇവനെ പിടിക്കുക, വിരൽനീളം മുതൽ കൈക്കുഴ നീളംവരെയുള്ളവ ഈ ഇനത്തിലുണ്ട്. ചെമ്പല്ലി വലിയ മീനാണ്. വലക്കാർക്ക് പ്രിയം. മൂന്നുകിലോവരെയുണ്ടാവും. അരണ്ട ചുവപ്പുള്ള ചെമ്പല്ലിയുടെ പ്നാൽ (ശല്ക്കങ്ങൾ) വലുതായിരിക്കും. നീണ്ടുരുണ്ട് ചാരനിറത്തിലുള്ള ആരലിന് അടിഭാഗം മഞ്ഞയും വെള്ളയും കലർന്നിട്ടാണ്. കൊയ്ത്തി ചെറിയ തോതിൽ വെള്ളമുള്ള ഭാഗം തേവിയാൽ കിട്ടുന്നു. പാടത്ത് സുലഭം. കടുങ്ങാലി അല്ലെങ്കിൽ പാടമീൻ വലുതും ചെറുതുമുണ്ട്. ഇവിടെ ആറ്റിലെ ചെമ്മീനിനെ ചെല്ലിയെന്നാണു വിളിക്കുക. മനഞ്ഞിൽ എന്ന മത്സ്യം വഴുവഴുപ്പധികമുള്ള മീനാണ്. ഇവയെ കൈകൊണ്ടു പിടിക്കുക പ്രയാസമാണ്. പരൽമീനുകൾ വ്യത്യസ്ത തരത്തിലുള്ളവയാണ്. വെളുമ്പാളി, കടുങ്ങാലി, ഒഴുക്കൻപരൽ എന്നിങ്ങനെ അവയിൽ ചിലതുമാത്രം. ഇവയെ വെള്ളത്തിലെവിടെയും കാണാം. ആറ്റുവാള പരന്ന ശരീരമുള്ള നീളൻ മത്സ്യമാണ്. കറുളയാകട്ടെ ചെള്ളിയുടെ ഒരു മുതുമുത്തച്ഛനാണെന്നു തോന്നും. വരാൽമീനുകൾ സുലഭമായ ഇനമാണ്. ഇവ കേരളത്തിലെമ്പാടും വരാൽതന്നെ. വഴുവഴുപ്പൻ മീനായ മൊയ്യ് മറ്റൊരിനമാണ്. ചെളിയിടങ്ങളിൽ കാണപ്പെടുന്ന തൊണ്ണിയും അമ്മായിപ്പരലും എന്നിങ്ങനെ നാട്ടുമത്സ്യജനുസ്സുകൾ അനവധിയാണ്. " |
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല















