ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | പ്രസവാനന്തര നാട്ടുമരുന്നുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p> ലക്ഷ്മിക്കുട്ടി, മലപ്പുറം</p> <p>ഇടയ്ക്കാട്ടിൽ അമ്മു, കാണിപ്പയ്യൂർ</p> <p> </p> |
"56 ദിവസംവരെ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് എണ്ണയും മഞ്ഞളും തേച്ച് ഉഴിഞ്ഞ് കുളിക്കണം. രണ്ടു നേരം ഉപ്പിട്ട വെള്ളം ചെറുചൂ...
"56 ദിവസംവരെ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് എണ്ണയും മഞ്ഞളും തേച്ച് ഉഴിഞ്ഞ് കുളിക്കണം. രണ്ടു നേരം ഉപ്പിട്ട വെള്ളം ചെറുചൂടോടെ എടുത്ത് ശരീരത്തിൽ ഒഴിക്കണം. അരയ്ക്കു കീഴോട്ട് നല്ല ചൂടോടെ വെള്ളം ഒഴിക്കണം. പ്രസവിച്ച പിറ്റേ ദിവസം മുതൽ 7 ദിവസംവരെ വർജ കഷായം കൊടുക്കണം. ദാഹം മാറാൻ വേണ്ടിയാണിത്. രാവിലെയും വൈകുന്നേരവും ചതകുപ്പ അരച്ചുകലക്കി കൊടുക്കണം. രക്തം വരുന്നത് കുറയാൻ. പുറംവേദന കുറയാനും ചതകുപ്പ കഴിക്കാം. വയറു ചാടുന്നത് കുറയാൻ പുക്കിൾ മുറുക്കിക്കെട്ടി ഉടുക്കണം. കഴുത്തിനു കീഴ്പോട്ട് കുത്തി ഉഴിയണം. പിറ്റേ ദിവസം മുതൽ തുമ്പത്തല, കുടലുരുക്കി (ഒരുതരം പച്ചമരുന്ന്) മയിലെള്ളിൻ്റെ തൂമ്പ്, കാട്ടപ്പയുടെ തൂമ്പ്, കന്നികൊട്ടോത്തിൻ്റെതൂമ്പ് തുടങ്ങി 91 കൂട്ടം ഇല കൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞ് കുറേശ്ശെ ഒഴിച്ച് കഞ്ഞിവയ്ക്കണം. കഞ്ഞികുടിക്കാൻ പറ്റില്ലെങ്കിൽ നീര് തിളപ്പിച്ചു കുടിച്ചാൽ മതി. 7 -ാം ദിവസം വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഉരുക്കിക്കൊടുക്കണം. അകത്തെ മുറിവുകൾ ഉണങ്ങാൻ. വെളുത്തുള്ളിയും ചുവന്നുള്ളിയും തോലുകളഞ്ഞ് വേവിക്കണം. വെളിച്ചെണ്ണയിലോ വെള്ളത്തിലോ വേവിക്കണം. വെന്തുവരുമ്പോൾ ചാലിച്ച് ശർക്കര ചേർത്തിളക്കി ഞാണാക്കി രണ്ടുനേരം കഴിക്കണം. കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്. ഇതിനുശേഷം മരുന്നുകഞ്ഞി-പെട്ടിമരുന്നു വാങ്ങി വേരുകൾ (ഇല്ലംകെട്ട, കാട്ടുമുല്ല, കുറുന്തോട്ടി, പെരു തുടങ്ങിയ വേരുകൾ 91 എണ്ണം) കൊണ്ടുവന്ന് ഉണക്കി ഇടിച്ച് അരിച്ച് പൊടിയാക്കി, അരച്ച് അരിയിട്ടു കഞ്ഞിവെച്ച് ഒഴക്ക് എണ്ണ ചുവന്നുള്ളിയിട്ട് മൂപ്പിച്ച് കഞ്ഞിയാക്കി കഴിക്കണം. തെങ്ങിൻ പൂക്കുലയും മരുന്നു കഞ്ഞിയിൽ അരച്ചു ചേർക്കണം. ദിവസവും രാവിലെ കുളിച്ചതിനുശേഷം കൊടുക്കുക. 7 ദിവസം കഴിക്കണം. ഇതിനുശേഷം പൂക്കില ലേഹ്യം , അശ്വഗന്ധാദി ലേഹ്യം ഇവ കൊടുക്കുക. അജമാംസരസായനം കൊടുക്കണം. 28-നുശേഷം ധാന്വന്തരം കഷായം വെച്ചു കൊടുക്കുക. 7 ദിവസം. ഉപ്പ്, മുളക്, പുളി ഇവ കഴിക്കരുത്. പച്ചവെള്ളം കുടിക്കരുത്. പ്രസവിച്ച് 7 ദിവസം നല്ലരിക്ക ഉണ്ട്. ഓടുക, നടക്കുക, ചാടുക ഇതൊന്നും പാടില്ല. വീട്ടിൽ നെല്ലുകുത്തുന്ന സ്ഥലത്തുപോലും കിടക്കാൻ പാടില്ല. കഷായങ്ങൾ കഴിച്ചുകഴിഞ്ഞതിനുശേഷം 90 വരെ ഉലുവ തിളപ്പിച്ച് വേവിച്ച് പിഴിഞ്ഞെടുത്ത് തേങ്ങാപ്പാല് എടുത്ത് ശർക്കര ഉരുക്കി ച്ചേർത്ത് രണ്ടുനേരം ഓരോ ഗ്ലാസ് കുടിക്കണം. കുട്ടിക്കു കുടിക്കാൻ പാലുണ്ടാവാനാണ് ഇത് കഴിക്കുന്നത്. പിടികോഴിയെ (എല്ലുമൂക്കാത്ത കോഴിയെ) തോലുപൊളിച്ചെടുത്ത് മരുന്ന് അരച്ചു ചേർത്ത് വേവിച്ച് വെള്ളം കൊടുക്കുക. വയറുവേദന കുറയാനാണിത്. ഇറച്ചിയും കഴിക്കാം. വയറിനു കേടുള്ളവർക്ക് ലേഹ്യത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കില്ല. പച്ചവെള്ളത്തിൽ വേവിച്ച ശർക്കര ചേർത്ത് കൊടുക്കാം. "
|
..Link |
| 2 | കല്യാണപ്പാട്ടുകൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
കല്യാണപ്പാട്ടുകൾ
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ ...
കല്യാണപ്പാട്ടുകൾ “ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവാ കല്യാ ണപ്പാട്ടുകൾ എന്ന് വ്യവഹരിക്കുന്നു. വിവാഹം ഒരു ദിവസംകൊണ്ട് നടക്കുന്ന പ്രധാനപ്പെട്ട ജീവിതമുഹൂർത്തമാണെങ്കിലും വിവാഹാ ലോചന മുതൽ വിവാഹച്ചടങ്ങുകളുടെ അവസാനംവരെ പാടിസ തിക്കുന്ന ജീവിതസ്പർശിയായ ഗാനങ്ങളാണ് മംഗല്യപ്പാട്ടുകൾ. കേരളത്തിൽ തച്ചോളിപ്പാട്ട്, പടപ്പാട്ട്, കൃഷിപ്പാട്ട്, തോറ്റങ്ങൾ എന്നി ങ്ങനെ ഗാനസാഹിത്യം പ്രചരിച്ചിരുന്നുവെങ്കിലും മംഗല്യപ്പാട്ട് ക്രിസ്തീ യർക്കുമാത്രം അവകാശപ്പെടാവുന്ന ഗാനസാഹിത്യശാഖയാണ്. ക്രിസ്ത്യാനികളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ഈ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
മംഗല്യപ്പാട്ടുകൾ വിശേഷിച്ച് കുന്ദംകുളത്തും തൃശൂരിലും ഇരി ങ്ങാലക്കുടയിലും മാത്രം പ്രചരിച്ചുവരുന്നവയാണ്. കലാപരമായും ചരിത്രപരമായും സാംസ്കാരികമായും പാരമ്പര്യം അവകാശപ്പെടാവുന്നവയാണ് മംഗല്യപ്പാട്ടുകൾ. ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിനു സമീപത്താണ് കുന്ദംകുളം സ്ഥിതിചെയ്യുന്നത്. വായ്മൊഴിയായി പാടിപ്പാടി ജനമനസ്സിൽ നിറഞ്ഞുനിന്ന ധാരാളം ക്രിസ്തീയ പാട്ടുകൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിക്കുന്ന മാർഗ്ഗംകളിപ്പാട്ട്, വീരടിയാൻപാട്ട്, റമ്പാൻപാട്ട് തുടങ്ങിയവയും പള്ളിപ്പാട്ട്, പള്ളിപ്പെരുന്നാൾപാട്ട്, കല്യാണപ്പാട്ട്, അണ്ണാവിപാട്ട്, അമ്മാനപ്പാട്ട് മുതലായവയും നസ്രാണിഗാനസാഹിത്യത്തെ വളരെ യധികം സമ്പന്നമാക്കിയിരുന്നവയാണ്.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വത്വത്തിൻ്റെ അടയാളങ്ങളാണ് അവരുടെ കല്യാണപ്പാട്ടുകൾ. പാരമ്പര്യമായി ഇന്നും ഈ പാട്ടുകൾ ക്രിസ്തീയ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് മറ്റുള്ളവരിൽ നിന്ന് ക്രൈസ്തവരെ തിരിച്ചറിയാനുള്ള അറിവടയാളങ്ങളാണ്. വിവാഹമാണ് ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ആഘോഷം. നാടിന്റെയും നാട്ടാരുടെയും ബന്ധുക്കളുടെയും ആഹ്ലാദത്തുടിപ്പുകൾ ഈ അവസരത്തിലെ കല്യാണപ്പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നതു കാണാം. പ്രത്യേകിച്ചും സ്ത്രീസാന്നിദ്ധ്യം ഏറിയ പങ്കും നിറഞ്ഞു നിൽക്കുന്നത് കല്യാണാവസരത്തിലും അവയോടനുബന്ധിച്ചുള്ള ചടങ്ങുകളിലുമാണ്. ഉത്സവത്തിർപ്പോടുകൂടിയാണ് സ്ത്രീകൾ ങ്ങളുടെ നേത്യസ്ഥാനത്തു ശോഭിച്ചിരുന്നത്. സ്തീകളുടെ ലാവണം വിവാഹം ആഘോഷിക്കാറുള്ളത്. സ്ത്രീകളാണ് വിവാഹാഘോഷ അടുക്കളയാണല്ലോ. കല്യാണാവസരത്തിലാണ് കൂടുതലായും സ്ത്രീകൾക്ക് ഉള്ളുതുറക്കുവാനുള്ള അവസരം കിട്ടുന്നത്. ക്രിസ്തീയ വിവാഹാവസരത്തിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനവും നിലയും വിലയും ലഭിച്ചിരുന്നുവെന്ന് കല്യാണപ്പാട്ടുകളിലൂടെ മനസ്സിലാക്കാ വുന്നതാണ്. ആൺകുട്ടികൾക്കു പതിനാറും പെൺകുട്ടികൾക്ക് പന്ത്രണ്ടും വയസ്സാകുമ്പോഴായിരിക്കും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ ആദ്യചടങ്ങ് വിവാഹം ഉറപ്പിക്കലാണ്. അതിനുശേ ഷമാണ് മനസ്സമ്മതം. പുത്തൻകൂറ്റുകാർക്കിടയിൽ വിവാഹനിശ്ചയം വീട്ടിൽവെച്ചുതന്നെ നടത്തുന്നു.
കത്തോലിക്കർക്കിടയിൽ മനസ്സമ്മതം പള്ളിയിൽ നടത്തി വീട്ടിൽ തിരിച്ചെത്തിയാൽ പൊഴുതുവെയ്പ്' എന്ന ചടങ്ങ് ആരംഭിക്കുക യായി. കൃഷിയുമായി ബന്ധപ്പെട്ട ഒരാചാരമായി ഇതിനെ കുണ്ടെ ത്താനാകും. കൃഷി തുടങ്ങുന്നതിനു മുൻപ് ശുഭസൂചകമായി പര്യവസാനിക്കാൻ പ്രാർത്ഥനാപൂർവ്വം 'പൊഴുതുവെയ്പ് എന്ന ചടങ്ങ് നടത്തുന്നു.
ഏതു സംരംഭത്തിനും ഈശ്വരൻ്റെ കാരുണ്യം അത്യാവശ്യമാണ്. മൂന്നു കല്ലുകൊണ്ട് അടുപ്പുകൂട്ടി, മൂന്നു സുമംഗലികളായ നസ്രാണി സ്ത്രീകൾ മുറുക്കിച്ചുവപ്പിച്ച്, മൂന്നുകാതുള്ള ചെമ്പിൽ വെള്ളമൊ ഴിച്ച് അടുപ്പത്തുവെച്ച്, കൊമ്പോറത്തിൽ നെല്ല് ചൊരിഞ്ഞ്, പാട്ടുകൾ പാടി നെല്ല് പുഴുങ്ങുവാൻ തുടങ്ങുന്നു. ആദ്യം പാടുക മാർത്തോമ്മൻ പാട്ടായിരിക്കും. വിവാഹത്തിൻ്റെ ചടങ്ങുകൾക്കുമാത്രമല്ല എല്ലാ മംഗളകർമ്മങ്ങൾക്കും ആരംഭമായി മാർത്തോം പാട്ട് പാടിത്തുടങ്ങും. പിന്നെയങ്ങോട്ട് വട്ടത്തിൽ നിന്ന് സ്ത്രീകളെല്ലാവരുംകൂടി കൈകൊട്ടി കല്യാണപ്പാട്ടുകൾ പാടിത്തിമിർക്കും. കുന്ദങ്കുളത്തും തൃശൂരും ഇരിങ്ങാലക്കുടയിലും പ്രാദേശികമായി വളരെ ഉത്സാഹത്തോടും ആഘോഷത്തോടുംകൂടിയാണ് വിവാഹം കൊണ്ടാടിയിരുന്നത്. പിറ്റേന്നത്തെ ആഴ്ചയിൽ ഇതുപോലെ ഉണങ്ങല്ലു കുത്തുമ്പോഴും വിവാഹത്തിന്റെ പ്രത്യേക പലഹാരമായ 'ഉണ്ട' പിടിക്കുമ്പോഴും സ്ത്രീകൾ കല്ല്യാണപ്പാട്ടുകൾ പാടി മേളം കൂടിയിരുന്നു. ദിവസങ്ങ ളോളം നീണ്ടുനിൽക്കുന്ന കല്യാണച്ചടങ്ങുകൾക്കു കൊഴുപ്പുകൂട്ടുന്നത് ഈ സ്ത്രീപ്പാട്ടുകളാണ്. കല്യാണത്തിൻ്റെ തലേദിവസം രാത്രിയിൽ നിരവധി ചടങ്ങുകളുണ്ട്. എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുമയോടെപാട്ടുകൾ പാടി ചടങ്ങുകൾക്ക് മാറ്റു വർദ്ധിപ്പിച്ചിരുന്നു. നെല്ലും നീരും വീഴ്ത്തൽ, ഉണങ്ങല്ലുകുത്തൽ, എണ്ണകുളി, അന്തംചാർത്ത്, മധുരം വെയ്ക്കൽ, താലിവെയ്ക്കുക തുടങ്ങിയ അനേകം ആചാരങ്ങളും അനു ഷ്ഠാനങ്ങളും നടത്തുമ്പോഴും ഈ കല്യാണപ്പാട്ടുകൾ സ്ത്രീകൾ പന്തലിൽ പാടിക്കൊണ്ടേയിരിക്കും. വടക്കുംഭാഗരുടെ ഈ പാട്ടു കൾക്കു സമാനമായി തെക്കുംഭാഗരുടെ ഇടയിലും കല്യാണപ്പാട്ടു കളും ചടങ്ങുകളും ഉണ്ട്.
മലയാളസാഹിത്യത്തിലെ പ്രാചീനപാട്ടുകളിൽ കാണുന്ന ഭാഷാ ശൈലിതന്നെയാണ് ഈ ക്രിസ്തീയപാട്ടുകളിലും കാണുന്നത്. ഗാനാത്മകവൃത്തമാണ് ക്രിസ്തീയ പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ളത്. മംഗല്യപ്പാട്ടുകൾ രചനകൊണ്ടു മധുരമാണ്. കഠിനപദങ്ങളോ പരു ഷപദങ്ങളോ രചനയിൽ ഇല്ല. കേൾക്കാൻ ഇമ്പമുള്ളവയാണ് ഈ പാട്ടുകൾ. നാടോടി സാഹിത്യത്തിൻ്റെ ചൈതന്യം അതിന്റെ ഗാനാ ത്മകതയാണെന്നു കാണാം. പ്രകൃതിയിൽനിന്ന് പാഠങ്ങൾ പഠിക്കു കയും അത് പാട്ടുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാർത്തോമ്മാക്രിസ്ത്യാനികൾ മതപരമായി ക്രൈസ്തവരും സാംസ്കാരിക മായി ഭാരതീയരും ആരാധനാപരമായി പൗരസ്ത്യരുമാണ്. ഈ പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളും ജീവിതശൈലിയും മംഗല്യപ്പാട്ടുകളിൽ (കല്യാണപ്പാട്ടുകളിൽ) പ്രതിഫലിക്കുന്നുണ്ട് എന്നതു കൗതുകം ജനിപ്പിക്കുന്ന വസ്തുതയാണ്. തലമുറകൾ കൈമാറി പാടിവന്ന ഈ പാട്ടുകൾ നാടിൻ്റെ ഉണർത്തുപാട്ടുകളാണ്. “
|
..Link | |
| 3 | പച്ചപൂജ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
പച്ചപൂജ
“ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ...
പച്ചപൂജ “ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്. വംശോത്പത്തി ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും. പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും. കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്. “ |
..Link | |
| 4 | അരിമാവ് കോലം | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ |
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ...
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്കുവേണ്ടിയുള്ള കളം വരയ്ക്കലാണിത്. ആചാരം, അനുഷ്ഠാനം, മന്ത്രവാദക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്നും കളങ്ങൾ വരയ്ക്കുന്നത്. പൊടികൊണ്ടുള്ള കളം വരയ്ക്കലാണ് ഏവരും ചെയ്യുന്നത്. ഭിത്തികളിലും പലകകളിലും മറ്റും ചായംകൊണ്ട് നിർമ്മിക്കുന്ന രസചിത്ര ങ്ങളും (വ്യത്യസ്തമായ ദേവീദേവന്മാരുടെ ചിത്രങ്ങൾ) പൂക്കൾ, തളിര് എന്നിവകൊണ്ടുള്ള പുഷ്പചിത്രങ്ങളും (ഓണക്കാലത്തെ പൂക്കളം) വർണപ്പൊടികൊണ്ടോ വെള്ളപ്പൊടികൊണ്ടോമാത്രം വരയ്ക്കുന്ന ധൂളചിത്രങ്ങളും കളങ്ങളിൽ ഉൾപ്പെടുന്നു.
കേരളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനു ബന്ധിച്ചും അല്ലാതെയും ധൂളീചിത്രങ്ങൾ വരയ്ക്കാറുണ്ട്. സർപ്പപ്രീതി ക്കുവേണ്ടിയുള്ള സർപ്പക്കളത്തിന് സർപ്പത്തിൻ്റെ ആകൃതിയിലുള്ള കുളങ്ങൾ, മന്ത്രവാദത്തിൻ്റെ കളങ്ങളാണെങ്കിൽ ചാത്തൻ, മുത്തപ്പൻ, എന്നിവരുടെ ചിത്രങ്ങൾ, അയ്യപ്പൻപാട്ടാണെങ്കിൽ അയ്യപ്പൻ പുലി പ്പുറത്തേറി നില്ക്കുന്ന ചിത്രങ്ങൾ, കരിങ്കണ്ണ് പോവാൻ കരിങ്കണ്ണന്റെ ചിത്രങ്ങൾ എന്നിവയും കളമെഴുത്തിൻ്റെ ഭാഗമാണ്. ഹൈന്ദവർ ക്കിടയിൽമാത്രമാണ് ഇത്തരം കളമെഴുത്തുകൾ കാണുന്നത്.
പൊടികൊണ്ടുള്ള കളമാണു വരയ്ക്കുന്നതെങ്കിൽ പത്മക്കളം കൂടി രൂപപ്പെടുത്താറുണ്ട്. പത്മക്കളത്തിൽ ദേവതയുടെ രൂപം ഉണ്ടായി രിക്കില്ല. കള്ളികളിൽ പത്മം നിറച്ചിരിക്കും. അറുപത്തിനാലോ പതിനാറോ കള്ളികൾ വരച്ച് ഓരോന്നിലും പത്മം വെച്ച് പൂജിക്കുന്ന പതിവുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ബ്രാഹ്മണ കുടുംബ ങ്ങളിൽ ഒരുക്കുന്ന കളങ്ങൾ. കളങ്ങൾ എന്നല്ല കോലം എന്നാണ് ഇവർ വിളിക്കുന്നത്. ഇവിടെ ഗൃഹൈശ്വര്യത്തിനാണു പ്രസക്തി.
കോലം
ആര്യാധിനിവേശത്തോടെ ഇവിടെയെത്തിയ ബ്രാഹ്മണർ സ്വന്തമായ ജീവിതമണ്ഡലം കരുപ്പിടിക്കുകയാണുണ്ടായത്. അതിൽനിന്നാണ് ഈശ്വരപൂജയ്ക്കുള്ള അവരുടെ പ്രമാണിത്വം വ്യക്തമാവുന്നത്.
നാടുവാഴുന്ന രാജാവ് കൊട്ടാരം സൂക്ഷിപ്പുകാരായി നിയമിച്ചത് പട്ടന്മാരെയാണ്. അവർക്കാകട്ടെ ഒരു സ്ഥലം പതിച്ചുകൊടുക്കു കയും ചെയ്തു. ഇരുവശവും വീടുകളും നടുവിലൂടെ ഒരു റോഡും.വീടുകൾ തമ്മിൽ, സൗഹൃദവും. ഇപ്രകാരം ഗൃഹങ്ങൾ ഒരുമിച്ചുള്ള തിനെ 'ഗ്രാമം' എന്നു പറഞ്ഞിരുന്നു. ചേലക്കര ഗ്രാമവും പൂങ്കുന്നം ഗ്രാമവും ഇപ്പോഴുമുണ്ട്. അഗ്രഹാരം എന്നും പേരുണ്ട്. ഈ ഗൃഹ ങ്ങളിൽ കോലത്തിൻ്റെ പ്രസക്തി ഏറെയാണ്.
കേരള ബ്രാഹ്മണർ ചിത്രീകരിക്കുന്ന കോലങ്ങളിൽ ശ്രീചക്രം, ചക്രാബ്ജം, വീരാളി, സ്വസ്തികം, അർദ്ധസ്വസ്തികം, അഷ്ടദളം ദുർഗ്ഗാചക്രം, ശക്തിചക്രം, ഭദ്രകം, സർവ്വതോഭദ്രം, പുഷ്പകമാല. എന്നിവ പ്രധാനമാണ്. സർപ്പബലി, വസ്തുബലി എന്നിവയ്ക്കു പ്രത്യേക പത്മങ്ങളുണ്ട്. ഓരോ പത്മത്തിൻ്റെയും കേന്ദ്രസ്ഥാനം മദ്ധ്യത്തിലാണ്. മറ്റ് അവയവങ്ങൾ ആ ബിന്ദുവിൽനിന്ന് വികസിക്കുന്നു. കോലം വരയ്ക്കൽ ഒരു സാമുദായിക കലയായതിനാൽ രീതിഭേദങ്ങൾ കാണുന്നതു സ്വാഭാവികമാണ്. രൂപങ്ങൾ ഉണ്ടാക്കുന്നതിലും ഈ വ്യത്യാസം കാണാം.
ചിലർ പാദത്തിൽനിന്ന് കേശത്തിലേക്ക്, മറ്റു ചിലർ കേശത്തിൽ നിന്ന് പാദത്തിലേക്ക്, മറ്റുചിലർ കേശാദിപാദത്തിലും കളമെഴുതുന്നു. കണ്ണ് മിഴിപ്പിക്കുന്നത് അവസാനമാവും ചിലർ. വർണപ്പൊടികളുടെ വ്യത്യാസവും ചിലപ്പോൾ കാണാറുണ്ട്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച വർണങ്ങളുണ്ട്. അരി പൊടിച്ചാണു വെളുപ്പ് നിറം ഉണ്ടാക്കുന്നത്. കറുപ്പ് ഉമിക്കരി പൊടിച്ചാണ്. മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ചുവപ്പ്. വാക, കൂവളം, മഞ്ചാടി, ഇത്തിൾ എന്നിവ ചേർത്ത് പച്ചനിറവും ഉണ്ടാക്കും. ഇങ്ങനെയൊക്കെ വർണപ്പൊടി കൾകൊണ്ട് കോലം അലങ്കരിക്കുന്നത് വടക്കേ ഇന്ത്യയിലാണു കണ്ടു വരുന്നത്. ഇതിനെ രംഗോലിക്കോലം എന്നു വിളിക്കുന്നു. വർണാഭമായ കളങ്ങളാണ് ഓരോ ആഘോഷത്തിനും അവർ ചമയ്ക്കുന്നത്. ഹോളി, ദീപാവലി, ഉത്സവങ്ങൾ ഇവയോടനുബന്ധിച്ച് കോലങ്ങളി ടുന്നു. ദക്ഷിണകേരളത്തിലെ ബ്രാഹ്മണർ കോലമിടുന്നതിൽ പ്രത്യേക നിഷ്ഠയുള്ളവരായിരുന്നു. മൂന്ന് തരത്തിലുള്ള കോലങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. കമ്പിക്കോലം, പുള്ളിക്കോലം, രംഗോലിക്കോലം. ഇതിൽ രംഗോലിക്കോലമാണ് വർണഭംഗിയോടെ രൂപപ്പെടുന്നത്. കമ്പിക്കോലം, കമ്പിയുടെ ആകൃതിയിൽ വരച്ച് അതിൽ സ്വസ്തിക ചിഹ്നമോ, ത്രികോണചിഹ്നമോ ലക്ഷ്മിയുടെ രൂപമോ വരയ്ക്കുകയാണ്. താമര വരച്ചാൽ അതിൽ ലക്ഷ്മി വന്നിരി ക്കും എന്നവർ വിശ്വസിക്കുന്നു.
സാധാരണ പച്ചരിപ്പൊടികൊണ്ടാണ് ഇവർ കോലമിടുന്നത്. അതിന് പ്രത്യേകം പലകയുണ്ട്. കുട്ടികൾക്കു പഠിക്കാൻ കുഞ്ഞുനാൾ മുതലേ കോലമിടാൻ പരിശീലിപ്പിക്കുന്നതുകൊണ്ട് ഇത് അവരുടെ ജീവിതനിഷ്ഠയായിത്തീരുന്നു. കോലമെഴുത്ത് പെൺകുട്ടികളുടെ ഒരു കലയാണ്.
സൂര്യൻ ഉദിക്കുന്നതിനേക്കാൾ മുമ്പ് കുളിച്ച് വന്ന് മുറ്റം ചാണക വെള്ളം തളിച്ച് ഒരു തുണികൊണ്ട് ചാണകം മെഴുകുന്നു. മുറ്റ ത്തുള്ള ക്ഷുദ്രകീടങ്ങളെല്ലാം ഇപ്രകാരം ഇല്ലാതാവുന്നു. (ചാണകം ഒരു ആന്റിസെപ്റ്റിക് ആണ്. അതിൽനിന്നാണല്ലോ ഭസ്മം ഉണ്ടാ ക്കുന്നത്). മെഴുകി മെഴുകി അല്പം കനത്തിലാവുമ്പോൾ അരിപ്പൊടി രണ്ടു വിരലുകളിൽ എടുത്ത് (അതിനിടയിൽ ഒരു വിടവുണ്ടാവും) വരയ്ക്കാൻ തുടങ്ങുന്നു. മനോഹരമായ ഒരു കലാനൈപുണ്യമാണിത്. ഇവരിൽതന്നെ വ്യത്യസ്തരായ ആളുകളുണ്ട്. അയ്യങ്കാരും അയ്യരും. അയ്യങ്കാർ വിഷ്ണുഭക്തരും അയ്യർ ശൈവഭക്തരുമാണ്. ഓരോ വിഭാഗത്തിന്റെയും കോലങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. അയ്യങ്കാരുടെ കോലത്തിൻ്റെ പ്രത്യേകതകൾ നോക്കാം.
വിഷ്ണുവിൻ്റെ നെറ്റിയിലുള്ള വരയെയാണ് 4 വരകളായി ഇവർ ചിത്രീകരിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കോലങ്ങ ളായി അവർ വരയ്ക്കാറുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കന്യാ ക്കോലങ്ങളാണ് ഇടുന്നത്. ചിലപ്പോൾ ത്രികോണാകൃതി, അതിനുള്ളിൽ താമര എന്നിങ്ങനെയും.
പുള്ളിക്കോലങ്ങൾ ഇടുന്നതു വിശേഷദിവസങ്ങളിലാണ്. ഹോളി, ദീപാവലി, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന മംഗളകർമ്മങ്ങൾ എന്നീ ദിവസങ്ങളിലാണ്. മംഗളകർമ്മങ്ങൾ ഉള്ള ദിവസങ്ങളിലാണെ ങ്കിൽ ഉമ്മറം മുഴുവൻ കോലം വരച്ചിടും. ഇതാകട്ടെ അരി പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു തുണിക്കഷണം കൈയിൽ പിടിച്ച് വേഗത്തിൽ വരയ്ക്കും. അത് ഉണങ്ങിക്കഴിഞ്ഞാൽ നല്ല വെളുപ്പ് നിറം ലഭിക്കും. ഇതിനെ മാക്കോലം എന്ന് വിളിക്കുന്നു.
ശിവരൂപത്തിന്റെ പ്രത്യേകതകൾ നിറഞ്ഞ കോലമാണ് ഇവർ വരയ്ക്കുന്നത്. ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചിട്ടുണ്ടാകും. ചിഹ്നം കണ്ടാലറിയാം ഇവർ വിഷ്ണുഭക്തരോ ശിവഭക്തരോ എന്നത്.
മിക്കവാറും പെൺകുട്ടികളാണ് കോലം വരയ്ക്കുക. കോലം വരയ്ക്കുന്നതിൻ്റെ കാരണം അകത്തേക്ക് ലക്ഷ്മീദേവിയുടെ കടാക്ഷമുണ്ടാവാനാണത്രേ. ദോഷങ്ങളൊന്നും അകത്തേക്കു വരാതിരിക്കണം. ഇതിൽ ചവിട്ടാൻ പാടില്ല. ചൂലുകൊണ്ട് അടിച്ചുകളയാനും പാടില്ല. ലക്ഷ്മീകടാക്ഷമാണ് ഇതിൻ്റെ പിന്നിലുള്ളത്. അരിപ്പൊടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത് കുമ്മായപ്പൊടിക്ക് സ്ഥാനം മാറിക്കൊടുത്തിരിക്കുന്നു. അരിപ്പൊടി യായാൽ അത് തിന്നാൻ ഉറുമ്പുകൾ വരും. ഉറുമ്പുകൾക്കോ അപ്രകാരമുള്ള ജീവികൾക്കോ തിന്നാനാണു കോലമിടുന്നത്.
ഉറുമ്പായാലും കാക്കയായാലും അതൊരു ആത്മാവ് തന്നെയാണല്ലോ. അതിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് ഇവരുടെ ബലം. ആദ്ധ്യാത്മികമായ കർമ്മമാണ് കോലമിടൽ. ഈശ്വരന്റെ പ്രീതിക്കു വേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയുമാണ് ഈ കല മുറ്റത്തു ചെയ്യുന്നത്.
ദുഃഖമുള്ള അവസരങ്ങളിൽ കോലം വരയ്ക്കാൻ പാടില്ല. മരണം, ജനനം എന്നിവയുണ്ടാകൽ 'പുല'യുണ്ട്. അങ്ങനെയെങ്കിൽ ആ ദിവസങ്ങളിൽ ഉപേക്ഷിക്കണം. വിധവയ്ക്കും കോലമിടാൻ അവകാശമില്ല. വിധവ മറ്റുള്ളവരെ ആകർഷിക്കത്തക്ക ഒന്നും പ്രവർത്തിക്കരുതെന്നാണ് നിയമം. കോലമിടാത്ത വീട്ടിൽ ദുഃഖം നടന്നിട്ടുണ്ടാകാ മെന്ന് ഊഹിക്കുന്നു, വഴിപോക്കർ. പൂജാമുറിയിൽ കോലമിട്ടതിനു ശേഷമാണ് പുറത്ത് ഇടുന്നത്. ഏതു ദേവനെയാണോ പൂജിക്കുന്നത് ആ ദേവന്റെ രൂപമാണ് വരയ്ക്കുക. സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതുവരെ കോലം അവിടെത്തന്നെ ഉണ്ടാകും.
നവഗ്രഹങ്ങളുടെ പൂജയ്ക്ക് നവഗ്രഹ കോലങ്ങൾ ഇടാറുണ്ട്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ബുധൻ, വ്യാഴം, ഗുരു, കേതു, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച നടത്തുന്ന കോലങ്ങൾക്ക് സാധിക്കാറുണ്ടത്രേ. പിറന്നാളിനും കോലമിടും. ഇന്ന് കോലമിടൽ ഒരു വഴിപാട് മാത്രമാണ്. കോലം കുത്തിയ പാത്രങ്ങൾ കിട്ടാനുണ്ട്. അതു വാങ്ങിച്ച് അതിൽ അരിപ്പൊടിയിട്ട് കുത്തിയാൽ അരിക്കോ ലമായി.
അരിമാവ് കലക്കിയും കോലങ്ങൾ വരയ്ക്കാറുണ്ട്. മാത്രമല്ല വിശേ ഷദിവസങ്ങളിൽ മൈലാഞ്ചി, കൺമഷി എന്നിവ അണിയാറുണ്ട്. കോലം അണിയുക എന്നാണ് ഇതിനെ പറയുക. മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കോലമിടുന്ന പതിവ് ബ്രാഹ്മണ ഗൃഹങ്ങൾക്കു മാത്രമാണ്. "
|
..Link | |
| 5 | വൈദികപാരമ്പര്യത്തിലെ മരങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“വൈദികസംസ്കാരത്തിലും വൃക്ഷാരാധന പല രീതികളിൽ നിലനില്ക്കുന്നതായി കാണാം. അരയാല്, ആല്, എരിഞ്ഞി, പ്ലാവ്, പ്ലാശ് ഇ...
“വൈദികസംസ്കാരത്തിലും വൃക്ഷാരാധന പല രീതികളിൽ നിലനില്ക്കുന്നതായി കാണാം. അരയാല്, ആല്, എരിഞ്ഞി, പ്ലാവ്, പ്ലാശ് ഇവയ്ക്ക് ഉത്തമ പദവി കല്പിച്ചിട്ടുണ്ട്. അരയാൽവൃക്ഷത്തെ നേരിട്ട് ആരാധിക്കുന്നതിന് വളരെയധികം പ്രാധാന്യം കല്പിച്ചതായി കാണുന്നു. "അരയാല് നട്ടാലരയോളമാകുമ്പോൾ മോക്ഷം' എന്ന ചൊല്ലുതന്നെയുണ്ട്. അരയാലു നട്ടാൽ നട്ടവൻ്റെ പാപങ്ങൾ ഇല്ലാതാവുക മാത്രമല്ല, അതു വളർന്ന് നട്ട ആളുടെ അരയോളമാകുമ്പോൾ നട്ട ആൾക്ക് മോക്ഷം കിട്ടുകയും ചെയ്യും എന്നാണല്ലോ ഈ പ്രമാണത്തിനർത്ഥം. അതിനാൽ വൃദ്ധന്മാരേ അരയാൽ നടാവൂ എന്ന വിശ്വാസവും ഗ്രാമീണജനങ്ങളിൽ രൂഢമൂലമാണ്. 'ഊർദ്ധ്വമൂലമധ ഛാകാം വൃക്ഷയോ വേദസംപ്രതി' എന്ന സൂക്തത്തിലൂടെ പ്രപഞ്ചത്തെ മുകളിലോട്ടു വേരുകളും താഴോട്ടു ശാഖകളുമുള്ള ഒരു വൻ വടവൃക്ഷമായി വേദത്തിൽ കല്പിച്ചതായി കാണുന്നു. അരയാൽ വൃക്ഷത്തിൽ ത്രിമൂർത്തികൾ സാന്നിദ്ധ്യം ചെയ്യുന്നു എന്ന വിശ്വാസവും നിലനില്ക്കുന്നു. "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായതേ നമഃ" എന്ന ശ്ലോകം ഇതിനു തെളിവാണ്. അരയാൽപ്രദക്ഷിണം വളരെ പുണ്യമുള്ളതായി കരുതുന്നു. ഏഴു തവണയാണ് അരയാലിനുപ്രദക്ഷിണം വയ്ക്കേണ്ടത്. എന്നാൽ ശനിയാഴ്ച മാത്രമേ അരയാലിനെ തൊട്ടു തലയിൽ വെക്കാവൂ. പ്രദക്ഷിണം വയ്ക്കുമ്പോൾ മുകളിൽ കൊടുത്ത ശ്ലോകം മന്ത്രംപോലെ ഉരുവിടുന്ന പതിവും കണ്ടുവരുന്നു. സർവ്വപാപങ്ങളിൽനിന്നും മോചനം നേടാൻ അരയാലിന് ഷോഡശകർമ്മങ്ങൾ ചെയ്താൽ മതി എന്നാണ് വൈദികവിശ്വാസം. ബ്രാഹ്മണർ അനുഷ്ഠിച്ചുപോരുന്ന പൂർവ്വഷോഡശകർമ്മങ്ങൾ അതേ രീതിയിൽ അരയാലിനും ചെയ്യാനാണ് വിധിച്ചുകാണുന്നത്. ജാതകർമ്മം, നാമകരണം, അന്നപ്രാശനം, ഉപനയനം, വിവാഹം തുടങ്ങിയ ഷോഡശകർമ്മങ്ങളെല്ലാംതന്നെ അരയാലിനും ചെയ്യുന്നു. അരയാൽ കല്യാണത്തിന് വധു അത്തിമരമാണ്. മന്ത്രപുരസ്സരമാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്. വൃക്ഷാരാധനയുടെ വൈദികമായ പ്രാധാന്യം ഇതുകൊണ്ടുതന്നെ വ്യക്തമാകുന്നു. പ്രളയകാലത്ത് അരയാലിലയിൽ ശ്രീകൃഷ്ണൻ ചുണ്ടീമ്പിക്കൊണ്ട് കിടക്കും എന്ന പുരാണസങ്കല്പവും അരയാലിന്റെ പ്രാമാണികത്വത്തെ ഹൈന്ദവമായ ഭാഷയിൽ ന്യായികരിക്കുന്നു. പല വൈദികക്രിയകളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വൃക്ഷം പിലാവാണ്. പഴയകാലത്ത് അവരവരുടെ വീട്ടിൽവെച്ചാണല്ലോ സ്ത്രീ പ്രസവിക്കുന്നത്. അതുകഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാൽ 'വാതിൽ പുറപ്പാട്' എന്ന ഒരു ചടങ്ങുണ്ട്. കുട്ടിയെ നല്ല മുഹൂർത്തം നോക്കി പുറത്തേക്കു കൊണ്ടുവരൽ ചടങ്ങാണിത്. വരിക്കപ്പിലാവിൻ്റെ ചുവട്ടിൽ വിളക്കുവെച്ച് ഗണപതിനിവേദ്യം ചെയ്ത് പുണ്യാഹം തളിച്ച് അവിടെ ബലിതൂകുന്നു. വൈദിക വിധിപ്രകാരമുള്ള വിവാഹച്ചടങ്ങുകളിലും പിലാവ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പിലാവിനു ചുവട്ടിൽ വിളക്കുവെച്ച് ഗണപതിനിവേദ്യം ചെയ്ത് വെളുത്ത നൂല് പിലാവിന് മന്ത്രം ചൊല്ലിക്കൊണ്ട് ചുറ്റുന്നു. വിവാഹത്തോടനുബന്ധിച്ചു ചെയ്യുന്ന പിതൃപ്രീതിക്രിയയായ 'ദശമേനി'യോട് അനുബന്ധിച്ചാണ് ഇതു ചെയ്യുന്നത്. പിതൃക്രിയകളിൽ 'തിലോദക ‘ത്തിന് പിലാവില ഉപയോഗിക്കുന്നതും പിലാവും പിതൃക്രിയയും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നു. ബൗധായനീയകാരികയിൽ ഈ ചടങ്ങുകൾ വിവരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ ബിംബനിർമ്മാണത്തിന് ശിലയ്ക്കും പഞ്ചലോഹത്തിനും പുറമേ മരവും ഉപയോഗിക്കുന്നു. വരിക്കപ്ലാവിൻ തടി മാത്രമേ ഇങ്ങനെ ഒരാവശ്യത്തിന് ഉപയോഗിക്കാവൂ എന്ന് 'തന്ത്രസമുച്ചയ'ത്തിൽ പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രപരമായ നിർമ്മാണപ്രവർത്തനങ്ങളിലും പിലാവിനാണു പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. ഇതുപോലെ കർമ്മങ്ങളിൽ അത്തിക്കും പ്ലാശിനും മറ്റും പ്രാധാന്യം കല്പിച്ചുകാണുന്നു. ബ്രാഹ്മണരുടെ സമാവർത്തനക്രിയയിൽ ബ്രഹ്മചര്യം അവസാനിപ്പിക്കുന്ന ചടങ്ങിൻ്റെ ഭാഗമായി "ഇവാം ഹൃത്വാന്യഗ്രോഥേവാ ഉദ്യംബര മൂലേ വാനിധത്താൽ" എന്ന മന്ത്രം ചൊല്ലി കൃഷ്ണാജിന സമർപ്പണം നടത്തുന്നത് അത്തി മരത്തിലാണ്. ചെടികളും ചില്ലകളും മരക്കമ്പുകളും മറ്റു പല കർമ്മങ്ങൾക്കും ഇതുപോലെ പ്രസക്ത വിഷയമായി മാറുന്ന കാഴ്ച വൈദികവും താന്ത്രികവും മാന്ത്രികവും ആയ കർമ്മങ്ങളിൽ നമുക്കു കണ്ടെത്താൻ കഴിയും. സമാവർത്തനം, വിവാഹം എന്നീ ചടങ്ങുകൾക്ക് തന്നോളം ഉയരമുള്ള മുളന്തണ്ട് കർമ്മി കൈയിൽ പിടിച്ചു കൊണ്ടാണ് കർമ്മങ്ങൾ മുഴുവൻ ചെയ്യുന്നത്. ഹോമകർമ്മങ്ങൾക്ക് പൂജാപാത്രമായ 'സുർവ്വം' കരിങ്ങാലികൊണ്ടും 'ജുഹു' പ്ലാശുകൊണ്ടും വേണമെന്നും ബൗധായനകാരികാവ്യാഖ്യാനമായ കൈരളിയിൽ പറയുന്നു. ചെമ്പുകൊണ്ട് ഇവ നിർമ്മിക്കാമെങ്കിലും അതിനെക്കാൾ ഉത്തമം മുകളിൽ പറഞ്ഞ മരംകൊണ്ടു നിർമ്മിക്കുന്നതാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ആരെങ്കിലും മരിച്ചാൽ അയാളുടെ പിണ്ഡകർമ്മം ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ വന്നാൽ ശാന്തിഹോമം ചെയ്യണമെന്നാണ് വൈദികവിധി. ഈ ഹോമത്തിന് ഉപയോഗിക്കുന്ന ചമത വഞ്ചിക്കുഴയാണ്. താന്ത്രികവും മാന്ത്രികവുമായ മറ്റ് എല്ലാ ഹോമകർമ്മങ്ങൾക്കും സമിത്തായി ഉപയോഗിക്കുന്നതും കൃത്യമായ അളവിൽ ഉള്ള മരക്കമ്പുകളാണ്. പ്ലാശ് എല്ലാ ക്രിയകൾക്കും എല്ലാ ദേവൻമാർക്കും പ്രാധാന്യമുള്ളതാണ്. ശമനക്രിയകൾക്കാണ് പ്ലാശ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഏതു ഹോമമായാലും പ്ലാശിൻ്റെ ഒരു കമ്പു കൂടിയേ കഴിയൂ. വിഷ്ണുസംഹിത, ശിവാഗമം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത്തരം ചമതകൾ ഹോമിച്ചാൽ ഉള്ള ഫലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പ്ലാശ്, അത്തി, ഇത്തി, ആല്, അരയാല്, കരിങ്ങാലി, പാടലം തുടങ്ങിയ സമിത്തുക്കൾ ഓരോതരം ഹോമത്തിന് വെവ്വേറെയായി കല്പിച്ചതായി തന്ത്രസമുച്ചയം പത്താം പടലത്തിൽ പ്രതിപാദിച്ചു കാണുന്നു. മന്ത്രവാദവിഷയങ്ങളിൽ ശാന്തി, വശ്യം, സ്തംഭനം, മാരണം തുടങ്ങിയ ക്രിയാഭേദങ്ങൾക്കനുസരിച്ച് പ്ലാശ്, ആല്, കാഞ്ഞിരം, അത്തി, ഇത്തി തുടങ്ങിയ ചമതകൾ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ചമതകൾതന്നെയാണ് നാടോടി മന്ത്രവാദ ക്രിയകളിലും ഉപയോഗിച്ചുവരുന്നത്.”
|
..Link | ||
| 6 | സൗന്ദര്യവർദ്ധക ഔഷധങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. രാമച്ചം തലേദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് പിറ്റേദിവസം അതുകൊണ്ട് കുളിക്കുക. നല്ല സുഗന്ധവും ശരീരത്തിന് കാന്തിയും ത...
1. രാമച്ചം തലേദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് പിറ്റേദിവസം അതുകൊണ്ട് കുളിക്കുക. നല്ല സുഗന്ധവും ശരീരത്തിന് കാന്തിയും തണുപ്പും അനുഭവപ്പെടും. വിയർപ്പ് അധികം ഉണ്ടാകുകയുമില്ല. 2. കസ്തൂരിമഞ്ഞൾ (മഞ്ഞക്കൂവ) അരച്ച് മുഖത്തും ശരീരത്തിലും തേക്കുക. പാൽപ്പാടകൂടി ചേർത്താൽ നല്ല മാർദ്ദവം ഉണ്ടാകും. തൊലി വിണ്ടുകീറുന്നതിൽനിന്ന് ആശ്വാസം ലഭിക്കും. 3. കോലരക്ക് പൊടിച്ചതും പാൽപ്പാടയും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിന് നല്ല ചുവപ്പു നിറം ഉണ്ടാകും 4. പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് ഉണങ്ങിയാൽ കഴുകിക്കളയുക. മുഖക്കുരുവെല്ലാം മാറി മുഖത്തിന് കാന്തി വർദ്ധിക്കും. 5. ബ്രഹ്മി നെയ്യിൽ വറുത്ത് പാലിലിട്ട് നിത്യവും വൈകിട്ട് സേവിക്കുക. ഭംഗിയും നിത്യയൗവനവും ലഭിക്കും. 6. ബലിക്കറുകനീര് ഒരു ഔൺസ് വീതം നിത്യവും രാവിലെ കഴിക്കുന്നത് രക്തം വർദ്ധിക്കാനും സൗന്ദര്യവും യൗവനവും നിലനിർത്താനും നല്ലതാണ്. 7. കുങ്കുമപ്പൂവ്, രക്തചന്ദനം എന്നിവ രാത്രി മുഖത്ത് അരച്ചിട്ടാൽ സൗന്ദര്യം വർദ്ധിക്കുകയും കലകൾ മാഞ്ഞുപോകുകയും ചെയ്യും. 8. എള്ള്, കടുക്ക, മഞ്ഞൾ, കൊട്ടം ഇവ അരച്ച് ശരീരത്തിലും മുഖത്തും തേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക. നല്ല നിറം കിട്ടും. 9. രക്തചന്ദനവും തേനും മുഖത്തു തേച്ചാൽ മുഖത്തെ കറുത്ത പാടുകൾ പോയി ഭംഗി വർദ്ധിക്കും. 10. കടലമാവ്, പാൽപ്പാട, കസ്തൂരിമഞ്ഞൾ ഇവ ചേർത്ത് മുഖത്തും ശരീരത്തിലും അര മണിക്കൂർ തേക്കുക. തൊലിക്ക് നല്ല മിനുസം വരും. സൗന്ദര്യം വർദ്ധിക്കും. 11. മൈലാഞ്ചിയും കസ്തൂരിമഞ്ഞളും അരച്ച് എണ്ണ കാച്ചി ദേഹത്ത് തേച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. തൊലിക്ക് നല്ല മിനുസം വരും. വിണ്ടുകീറൽ ഉണ്ടാകുകയില്ല. കാന്തിവർദ്ധിക്കും. 12. താമരത്തണ്ട് അരച്ച് മുഖത്തു തേച്ചാൽ മുഖത്തിൻ്റെ അഴക് വർദ്ധിക്കും. തണുപ്പ് നിലനില്ക്കും. 13. കുപ്പമഞ്ഞൾ അരച്ച് മുഖത്തു തേച്ചാൽ സൗന്ദര്യം വർദ്ധിക്കും. 14. തേക്കിന്റെ കൂമ്പ് വെളിച്ചെണ്ണയിൽ കാച്ചി മുഖത്തും ദേഹത്തും തേക്കുന്നത് തൊലിക്ക് മിനുസവും കാന്തിയും പ്രദാനം ചെയ്യും."
|
..Link | ||
| 7 | വയൽച്ചെടികൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഒരുകാലത്ത് വയൽ കേരളീയർക്ക് എല്ലാമായിരുന്നു. പരന്നുകിടക്കുന്ന പച്ചപ്പരവതാനിപ്പാടങ്ങൾ കണികണ്ടുണരുന്നത് ഐശ്വര്യമായി ...
“ഒരുകാലത്ത് വയൽ കേരളീയർക്ക് എല്ലാമായിരുന്നു. പരന്നുകിടക്കുന്ന പച്ചപ്പരവതാനിപ്പാടങ്ങൾ കണികണ്ടുണരുന്നത് ഐശ്വര്യമായി അവർ കരുതി. ജന്മികളും കുടിയാന്മാരും അടിയാന്മാരും എല്ലാം അതിൽ അലിഞ്ഞുചേർന്നു. വയലുകളവർക്ക് അന്നവും അഭയവും നല്കി. കാവൽച്ചാളകളിൽ പാടങ്ങളെക്കാത്ത് തലപ്പുലയന്മാർ കനവുകൾ കണ്ടു. നല്ല വിളവിനായി കയരനും മുണ്ട്യനും, തട്ടകത്തമ്മയ്ക്കും പൂജ നടത്തി. കോഴിയറുത്തും പനങ്കള്ള് നേദിച്ചും അവരെ പ്രസാദിപ്പിച്ചു. പൊറാട്ടുനാടകവും കണ്യാർകളിയും പൂരക്കളിയും അവരുടെ ദിനങ്ങളെ നിറമുള്ളതാക്കി. രാത്രികാലങ്ങളിൽ തവളയും ഞണ്ടും പിടിക്കാൻ പന്തങ്ങളുമായിറങ്ങി. നല്ല നെല്ലു തമ്പ്രാനു കൊടുത്ത് വയ്ക്കോൽനെല്ലു കുത്തി കഞ്ഞിവച്ചു. ഏറ്റുമീൻ പിടിക്കാൻ കരുതിവച്ചു. ഒട്ടകിൻകായും മുളങ്കൂമ്പും കരിമ്പനച്ചോറും ചൂണ്ടപ്പനക്കായുംകൊണ്ട് കഴായകളിൽ നഞ്ചുകലക്കി. മഴക്കാലത്ത് ചീഞ്ഞ വയ്ക്കോൽ കുണ്ടകളിൽ വലിയ വയ്ക്കോൽക്കൂണുണ്ടായി. വയൽവരമ്പിൽ അരിക്കൂണും പെരുക്കാലിയും അണ്ണക്കാലിയും ഉണ്ടായി. വാഴയിലയിൽപ്പൊതിഞ്ഞ് അത് മഞ്ഞളും മുളകും ചേർത്ത് ചുട്ടെടുത്തു. രോഗഗ്രസ്ഥരായപ്പോൾ വയൽവരമ്പിൽനിന്ന് അവർ പച്ചിലകൾ പറിച്ചെടുത്തു. അടയ്ക്കാമണിയനും കയ്യോന്ന്യവും, പാടക്കിഴങ്ങും കുറുന്തോട്ടിയും, കടലകവും കറുകയും, മുയൽച്ചെവിയനും മുക്കുറ്റിയും, തഴുതാമയും നിലപ്പാലയും, ആനച്ചുവടിയും തുമ്പയും, എരുക്കും കടലാടിയും എല്ലാം അവർക്ക് ഔഷധമായി. ഒഴിവുവേളകളിൽ പനയോലകൊണ്ടും തെങ്ങോല കൊണ്ടും ആറ്റുകൈതോലകൊണ്ടും പായ നെയ്തുണ്ടാക്കി. പാടത്തു പണികഴിഞ്ഞു വന്ന് അതിൽ തളർന്നുറങ്ങി. കൈതപ്പൂക്കളിറുത്ത് പെട്ടകത്തിലെ മുണ്ടിനു മണമുണ്ടാകാൻ പൊതിഞ്ഞുവച്ചു. താമരക്കിഴങ്ങ് പിഴുതെടുത്ത് കൊണ്ടാട്ടമുണ്ടാക്കി. മുഞ്ഞപ്പുല്ലുകൊണ്ടും ഈർക്കിലുകൊണ്ടും ചൂലുകളുണ്ടാക്കി. കൈതത്തണ്ടുകളും വെള്ളക്കടമ്പിന്റെ വേരുകളും ചതച്ച് ബ്രഷുണ്ടാക്കി വീടുകളിൽ കുമ്മായം പൂശി. വയൽവരമ്പുകളിൽ തുവര, അമരപ്പയർ, ഉഴുന്ന്, ചെറുപയറ്, വെണ്ട, പാവൽ, മത്തൻ, കുമ്പളങ്ങ, വൻപയർ എന്നിങ്ങനെ കായ്കറികളുണ്ടാക്കി. പപ്പടപ്പുല്ലും മുള്ളൻചീരയും പൊന്നാംകണ്ണിച്ചീരയും തഴുതാമയും വെള്ളത്തഴുതാമയും കൊഴുപ്പയും (ചെറുതഴുതാമയും) തകരയിലയും മത്തയിലയും കുമ്പളത്തിലയും ചേമ്പിലയും ചേനയിലയുമെല്ലാം പഞ്ഞമാസങ്ങളിൽ അവരുടെ രക്ഷയ്ക്കെത്തി. ഇങ്ങനെ ചുറ്റുപാടിൽനിന്ന് കണ്ടെടുത്തതും കേട്ടറിഞ്ഞതുമായ നാട്ടാചാരങ്ങളും നാട്ടറിവുകളും കോർത്തിണക്കി വയലിനെ ഒരു ജീവിതസംസ്കാരമാക്കി.”
|
..Link | |
| 8 | ജന്തുജന്യഔഷധങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ജന്തുജന്യ ഔഷധങ്ങൾ ജന്തുജന്യ ഔഷധങ്ങളും വംശീയവൈദ്യത്തിൽ ഒട്ടും കുറവല്ല. എത്തനോ സുവോളജി അഥവാ വംശീയ ജന്തുശാസ്ത്രം എന്...
“ജന്തുജന്യ ഔഷധങ്ങൾ ജന്തുജന്യ ഔഷധങ്ങളും വംശീയവൈദ്യത്തിൽ ഒട്ടും കുറവല്ല. എത്തനോ സുവോളജി അഥവാ വംശീയ ജന്തുശാസ്ത്രം എന്ന പഠനശാഖയുടെ പരിധിയിൽ വരുന്ന വിജ്ഞാന ശകലങ്ങളാണിവ. ജന്തുജന്യ ഔഷധങ്ങൾ ഭൂരിഭാഗവും താഴെപ്പറയുന്ന രീതിയിലുള്ളതാണ്. 1. ജന്തുക്കളുടെ ബാഹ്യശരീരഭാഗങ്ങൾ: ഉദാ. വേഴാമ്പലിന്റെ ചുണ്ട്, പരുന്തിൻ്റെ കാല്, മുള്ളൻപന്നിയുടെ മുള്ള്, തോൽ, ആമത്തോട്, വരയാടിൻ്റെ കുളമ്പ്, കാട്ടുപോത്തിന്റെ കുളമ്പ്, പക്ഷികളുടെ തൂവൽ. 2. ജന്തുക്കളുടെ ആന്തരാവയവങ്ങൾ: ഉദാ. കോഴിക്കരൾ, കുടൽ, നാക്ക്, ഈനാംപേച്ചിയുടെ നാക്ക്. 3. മൃഗക്കൊഴുപ്പ്: ഉദാ. പന്നിനെയ്യ്, പെരുമ്പാമ്പിൻ്റെ നെയ്യ്, ഉടുമ്പിന്റെ നെയ്യ്, വേഴാ മ്പലിന്റെ നെയ്യ്, കോഴിയുടെ നെയ്യ്. 4. അസ്ഥിയും പല്ലും: ഉദാ. കല്ലാടിൻ്റെ അസ്ഥി, പന്നിയുടെ അസ്ഥി, ആനപ്പല്ല്. 5. ജന്തുക്കളുടെ മാംസവും രക്തവും: ഉദാ. ഉടുമ്പ്, വരയാട്, മുയൽ, ആമ, തവള, കാട്ടെലി തുടങ്ങിയവയുടെ മാംസവും രക്തവും ഔഷധമായി വിവിധ ആദിവാസികൾ കരുതുന്നു. 6. ജന്തുക്കളുടെ വിസർജ്ജ്യം: ഉദാ. എലിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, വെരുകിൻ്റെ കാഷ്ഠം, കോഴിക്കാഷ്ഠം, കാട്ടുപോത്തിൻ്റെ ചാണകം. 7. പ്രാണികളും മറ്റു ചെറുജീവികളും: ഉദാ. ഉറുമ്പ്, മണ്ണിര, തേനീച്ചപ്പുഴു. ഔഷധയോഗ്യമായ മറ്റു വസ്തുക്കൾ: മറ്റ് ഔഷധയോഗ്യമായ വസ്തുക്കൾ എന്നുദ്ദേശിക്കുന്നത് സസ്യജന്യമോ, ജന്തുജന്യമോ അല്ലാത്തവയാണ്. ചിതൽപ്പുറ്റ്, ചെളി തുടങ്ങിയവ ഉപയോഗിച്ചുള്ള ചില ഔഷധപ്രയോഗങ്ങൾ അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികളുടെ ഇടയിൽ നിലവിലുണ്ട്. വെള്ളാരംകല്ല് ഉപയോഗിച്ചുള്ള ചില ചികിത്സാവിധിയും നിലവിലുണ്ട്. പാറയിൽനിന്ന് ഒലിച്ചിറങ്ങുന്ന ശിലാജിത്തുപോലുള്ള വസ്തുക്കളും ധാതുപദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനു പുറമേ ആദിവാസിവൈദ്യൻ മന്ത്രം ജപിച്ചുകൊടുത്ത പച്ചവെള്ളവും അവരുടെ ഔഷധ വിജ്ഞാനത്തിന്റെ ഭാഗമാണ്.”
|
..Link | ||
| 9 | സ്മാരകശിലകളും കൂണുകളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുക...
“അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുകൾ എന്നറിയപ്പെടുന്ന വെട്ടുകല്ലിൽ നിർമ്മിച്ച ഇവ മെഗാലിത്തിക് കാലത്തെ, ഉദ്ദേശം ക്രി.മു. 1000-500 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുരാതന ജനവിഭാഗങ്ങളുടെ ശവക്കല്ലുകളത്രേ! സവിശേഷമായ ആകൃതിയുൾക്കൊള്ളുന്ന ഇവ സൈലോസൈബെ, അമാനിറ്റ തുടങ്ങിയ മാരകവിഷമേറുന്ന കൂണുകളുമായി ഏറെ സാദൃശ്യം കാണിക്കുന്നു. മതിഭ്രമമുണ്ടാക്കുന്ന രാസവസ്തുക്കളടങ്ങിയ ചില കൂണുകൾ ആഹരിക്കുകയും അതുവഴി നിഗൂഢശക്തി ലഭിക്കുന്നതായും ചില ആദിവാസി വിഭാഗങ്ങൾ കരുതുന്നുണ്ട്. പൂർവ്വികരുടെ ആത്മാക്കളും ദൈവങ്ങളുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണിയായി അവരതിനെ കാണുന്നു. ഇത്തരം കൂണുകളോടുള്ള ആദരവും ഭയവും മൂലമാകാം അന്നു ജീവിച്ചിരുന്നവർ ഇത്തരം കൂണുകൾ പോലെയുള്ള സ്മാരകശിലകളുണ്ടാക്കാൻ കാരണം. മരിച്ചുപോയ പ്രമുഖരുടെ നേതൃ ത്വപാടവവും ഗുണങ്ങളും അതുവഴി പിൻഗാമികൾക്ക് ലഭിക്കുമെന്ന് അവർ കരുതിയിരിക്കാം. വലിയ കൂണുകളുടെ ആകൃതിയിൽ വെട്ടുകല്ലിൽ തീർത്ത 'കുടക്കല്ലുകൾ' (കൃഷ്ണസ്വാമി 1949. റാവു 1972) പോർക്കുളം, കുന്നംകുളം, എയ്യാൽ, മൊറയൂർ, ദേവികുളം, മായനാട്, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ക്രി.മു. 1000-500 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകശിലകൾ അക്കാലത്തെ പ്രമുഖരെ മറവുചെയ്ത സ്ഥലമത്രേ. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ മുതൽ മലേഷ്യ വരെയുള്ള ഭാഗങ്ങളിൽ ഇത്തരം സ്മാരകസ്തൂപങ്ങൾ കാണുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണധികമായി ഇവ കണ്ടെത്തിയിട്ടുള്ളത്. വ്യത്യസ്ത മനുഷ്യസംസ്കാരമുള്ള ഈ ലോകരാജ്യങ്ങളിൽ നിർമ്മിക്കപ്പെട്ട കുടക്കല്ലുകളിലെ ഈ സമാനതയ്ക്ക് ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. പ്രധാനമായും മൂന്നു തരത്തിൽ പെട്ട സ്മാരകശിലകളാണുള്ളത്. 1. ചതുരത്തിലുള്ള ഒരറയ്ക്ക് നാലു വശവും മുകൾത്തട്ടും പരന്ന കല്ലുകൾകൊണ്ടു നിർമ്മിച്ചത്. 2 ചതുരത്തിലുള്ള ഒരറയും മൂന്നു വശവും കൽക്കെട്ടും. 3. മൂന്നാമത്തെ വിഭാഗം-നാലു കല്ലുകൾകൊണ്ട് തീർത്ത കാലുകളും അതിനു മുകളിൽ അടി പരന്നതും മുകൾവശം അർദ്ധ വൃത്താകൃതിയിലുള്ളതുമായ ഒറ്റക്കല്ലുള്ളവയാണിത്. കാലുകൾ ക്കടിയിലെ അറയിൽ ചാരവും എല്ലുകളും അടക്കം ചെയ്തതിന്റെ മറ്റ് അവശിഷ്ടങ്ങളും ചിലതിൽ മരിച്ചയാളുടെ അവശ്യവസ്തുക്കളും കാണുന്നു. ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽപെടുന്നവയാണ് കുടക്കല്ലുകൾ, ഇവ കേരളത്തിൽ മാത്രം കണ്ടെടുത്തവയാണ്. കുടക്കല്ലുകളുടെ സവിശേഷമായ ആകൃതി പ്രത്യേകം പരിഗണനാർഹമാണ്. മറ്റനവധി രൂപങ്ങളിൽ ശിലാസ്മാരകങ്ങളുണ്ടാകാമെന്നിരിക്കെ എന്തുകൊണ്ടാണ് കൂണുകളുടെ ആകൃതി സ്വീകരിക്കാൻ അക്കാലത്തെ മനുഷ്യരെ പ്രേരിപ്പിച്ചത് എന്നാലോചിക്കാം. തീർച്ചയായും തദ്ദേശീയമായ ചെങ്കല്ലുകളിൽനിന്ന് എളുപ്പത്തിൽ രൂപപ്പെടുത്താവുന്ന ആകൃതി മട്ടത്തിലുള്ളവയാണെന്നത് ഒരു കാരണമാകാം. ഭൂപ്രകൃതിക്കനുസരിച്ച് തീരദേശമണൽതിട്ടുകളെന്നും ഇടനാടൻ ചെങ്കൽകുന്നുകളെന്നും മലനാടൻ കരിങ്കല്ലുകളെന്നും കേരളത്തെ മൂന്നാക്കി തിരിക്കുമ്പോൾ ഇടനാട്ടിലാണ് ഇവയുടെ ധാരാളിത്തം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം സ്മാരകശിലകൾക്ക് ഒരുപക്ഷേ, ചാരവും ചിതാവശിഷ്ടങ്ങളും സൂക്ഷിക്കാനുള്ള ധർമ്മം മാത്രമല്ലാ യിരിക്കും കാരണം. അതായിരുന്നെങ്കിൽ ഇതിലും നല്ല രൂപത്തിലും കുറവ് അദ്ധ്വാനത്തിലും ഇത് സാധിക്കുമായിരുന്നു. ഉറപ്പ് എന്നുള്ളതുമാത്രമല്ല ഒരു മാനദണ്ഡം, കാരണം, വെട്ടിയ കല്ലിൻ്റെ കൂർത്ത ഭാഗത്തു നിർത്തിയ കൂറ്റൻ കുടക്കല്ല് ഉറപ്പ് ഉദ്ദേശിച്ചു വച്ചതല്ല എന്നും വ്യക്തം. ഇതിൽനിന്നും അതിൻ്റെ രൂപത്തിനാണ് മുൻഗണന കൊടുത്തിരിക്കുന്നത് എന്നും മനസ്സിലാക്കാം. “
|
..Link | ||
| 10 | വേലൻമരുന്നുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മരുന്നുകളുടെയും ചികിത്സാരീതികളുടെയും പഠനം വേലർക്ക് കാടുകളുമായുള്ള ബന്ധത്തെ വെളിപ്പെടുത്തും. കേരളത്തിലെ പ്രാചീന വൈദ...
"മരുന്നുകളുടെയും ചികിത്സാരീതികളുടെയും പഠനം വേലർക്ക് കാടുകളുമായുള്ള ബന്ധത്തെ വെളിപ്പെടുത്തും. കേരളത്തിലെ പ്രാചീന വൈദ്യം സംഘകാലങ്ങളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനു മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ട്.” “ലോകത്തെവിടെയുമെന്നതുപോലെ കേരളത്തിലും വൈദ്യം ജനകീയമായിരുന്നു. വേലനും പെരുവണ്ണാനും വൈദ്യന്മാരായിരുന്നു. സമൂഹത്തിലെ ഏതെങ്കിലും ഒരംഗത്തിന് കാര്യമായ രോഗം ഉണ്ടായാൽ മരുന്നും മന്ത്രവാദവും പാട്ടും ഒന്നിച്ചുചേർത്തുള്ള ഒരു ചികിത്സയായിരുന്നു നടത്തിയിരുന്നത്. വ്യത്യസ്ത രോഗങ്ങൾക്ക് വ്യത്യസ്ത മരുന്നുകളും ചികിത്സാക്രമവുമാണ് വേലർ പാലിച്ചുവന്നത്. മറ്റ് സമുദായങ്ങളും ചികിത്സയ്ക്കായി ഇവരെ ആശ്രയിക്കും. വേളച്ചെടി സമൂലം മരുന്നുകല്ലിൽ വച്ച് അരച്ച് നെറ്റിക്കു തടവുന്നത് തലവേദനയ്ക്കും നിലവേപ്പിൻ്റെ ഇല അരച്ച് ഉരുളയാക്കി രാവിലെ വെറുംവയറ്റിൽ വിഴുങ്ങുന്നതു കൈവിഷത്തിനുള്ള ചികിത്സയാണ്. മുറിവുണങ്ങുന്നതിന് വെറ്റിലനീര് മുറിവിൽ ഉറ്റിക്കണം. പച്ചവെള്ളം, എണ്ണ, കുഴമ്പ്, പഴകിയ പശുവിൻനെയ്യ്, നരവ്, ഞെക്കിയുള്ള തടവൽ, ഉളുക്കിനും സന്ധിവേദനയ്ക്കും വേലർ പ്രയോഗിക്കുന്നു. അർശസ് എന്ന രോഗത്തിന് വേലർക്ക് സവിശേഷമായ ചികിത്സയുണ്ട്. വലിയ മടമുഷു എന്ന മത്സ്യത്തിൻ്റെ തോല് ഉരിഞ്ഞെടുത്ത് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കും. ഇതുകൊണ്ട് അർശസുള്ള രോഗി നാല്പത്തിയൊന്നു ദിവസം കോണം ഉടുക്കും. കൂടാതെ മടമുഷുവിന്റെ മാംസളമായ ഭാഗം വട്ടത്തിൽ മുറിച്ച് ഉപ്പ് ചേർക്കാതെ ഉണക്കിയെടുത്ത് ഓരോ കഷ്ണം അന്നന്നേരം പശുവിൻ നെയ്യിൽ വറുത്ത് ഒരു മണ്ഡലക്കാലം ക്രമമായി വെറും വയറ്റിൽ സേവിക്കു കയും ചെയ്യും. എരിവ്, പുളി, മദ്യം എന്നിവ ഉപയോഗിക്കാതിരിക്കു കയും രണ്ടു പ്രയോഗങ്ങളും ഏക കാലത്തായിരിക്കുകയും ചെയ്താൽ ഫലപ്രാപ്തി സുനിശ്ചിതമെന്ന് വേലവൈദ്യന്മാർ സാക്ഷിക്കുന്നു. രണ്ടോ മൂന്നോ വട്ടപ്പലം ഇലപറിച്ച് നിലത്തുവച്ച് അതിൻ്റെ മീതെ നഗ്നമായി ഇരിക്കുക. മൂലം പുറത്തുവരലിനുള്ള പ്രതിവിധിയാണിത്. മാനസികരോഗത്തിനുള്ള ചികിത്സയും വേലർക്കുണ്ട്. ഉണങ്ങിയ നെല്ലിക്ക കുരുകളഞ്ഞത്, കാഞ്ഞിരത്തില ഉണങ്ങിയത് എന്നിവ ചതച്ച് വലിയ പാത്രത്തിൽ വെള്ളത്തിലിടുക. പിറ്റേന്ന് രാവിലെ ഈ വെള്ളമുപയോഗിച്ച് രോഗിയുടെ തല നന്നായി കഴുകുക. ഓരോ ദിവസവും എടുക്കുന്ന വെള്ളത്തിൻ്റെ അത്ര അളവ് വെള്ളം ചേർത്തു കൊടുക്കണം. പാത്രത്തിലെ വെള്ളം മുഴുവനായി എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ ദിവസവും നിശ്ചിത എണ്ണം നെല്ലിക്കയും കാഞ്ഞിരത്തിലയും വെള്ളത്തിൽ ചേർത്തു കൊടുക്കുകയും വേണം. ഇരുപത്തി ഒന്നു ദിവസം ചികിത്സ ആവർത്തിച്ചാൽ ചിത്തഭ്രമം പൂർണ്ണമായി നീങ്ങും. മറുപിള്ള പോകാൻ ചെറുള സമൂലം ഇട്ട് പച്ചരികൊണ്ട് കഞ്ഞി വയ്ക്കുക. ഇത് ഇളം ചൂടോടെ പ്രസവിച്ച സ്ത്രീയെ വയറുനിറയെ കഴിപ്പിച്ചാൽ മറുപിള്ള പോകും. ചികിത്സയ്ക്കായി ചുറ്റുവട്ടത്തുള്ള ചെടികളും മറ്റു വസ്തുക്കളുമാണ് ഇവർ ഉപയോഗപ്പെടുത്തുന്നതെന്നു കാണാം.”
|
..Link | |
| 11 | വൃക്ഷ- മൃഗാരാധനകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മൃഗങ്ങളെയും മറ്റു ജന്തുക്കളെയും ആരാധിക്കുവാൻ മനുഷ്യനെ പഠിപ്പിച്ചത് മതമായിരിക്കണം. മുതല, സിംഹം തുടങ്ങിയ ക്രൂര...
"മൃഗങ്ങളെയും മറ്റു ജന്തുക്കളെയും ആരാധിക്കുവാൻ മനുഷ്യനെ പഠിപ്പിച്ചത് മതമായിരിക്കണം. മുതല, സിംഹം തുടങ്ങിയ ക്രൂരജീവികളെ ആരാധിച്ചിരുന്ന വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതത്രേ 'ടോറ്റമിസം'. ഏതെങ്കിലും നിശ്ചിത മൃഗമോ, പക്ഷിയോ, ജീവിയോ, വൃക്ഷമോ, ചെടിയോ തങ്ങളുടെ വംശത്തോടു ബന്ധമുള്ളതാണെന്ന വിശ്വാസം പല ജനവിഭാഗങ്ങളും വെച്ചുപുലർത്തുന്നുണ്ട്. ഗോത്രപ്രതിരൂപങ്ങളല്ലാതെയും ജീവികളെ ആരാധിക്കാം. പശു, കാള, കുതിര, ആട്, സിംഹം, കലമാൻ, ഗരുഡൻ, മയിൽ തുടങ്ങിയവയെ പുണ്യജീവികളായി വിവിധ പ്രാക്തനസമൂഹങ്ങൾ സങ്കല്പിച്ചുപോന്നിരുന്നു. നാഗാരാധന ഇന്നും നിലവിലുണ്ട്. ഹനുമാനും മറ്റു ശ്രേഷ്ഠരായ വാനരന്മാരും ജനിച്ച വംശമെന്ന നിലയിൽ കുരങ്ങുകളെ ഉപദ്രവിക്കാതിരിക്കാൻ മനുഷ്യർ ഇന്നും ശ്രദ്ധിച്ചുകാണുന്നു. ചില ജന്തുക്കളെ പുണ്യതമങ്ങളായി കരുതുന്നത്, അവ ദേവീദേവന്മാരുടെ വാഹനങ്ങളായതുകൊണ്ടാണ്. നന്ദി എന്ന കാളയാണ് ശിവന്റെ വാഹനം. ഐരാവതം എന്ന ആന ദേവേന്ദ്രൻ്റെ വാഹനമാണ്. ദുർഗ്ഗയുടെ വാഹനം സിംഹമാണ്. അഗ്നിയുടെ വാഹനം മുട്ടനാടാണ്. പോത്താണ് യമൻ്റെ വാഹനം. ഗണപതിയുടെ വാഹനം എലിയും സുബ്രഹ്മണ്യൻ്റെ വാഹനം മയിലും (കോഴിയും), വിഷ്ണുവിൻ്റെ വാഹനം ഗരുഡനുമാണ്. ദേവീദേവന്മാർ പല ജീവികളുടെയും വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പുരാണാദികൾ വ്യക്തമാക്കുന്നു. ഇന്ദ്രൻ കാളയുടെയും ആടിൻ്റെയും കുറുക്കൻ്റെയും പക്ഷി (കോഴി)യുടെയും വേഷം ധരിച്ചിട്ടുണ്ട്. യുധിഷ്ഠിരനെ പരീക്ഷിക്കുവാൻ യമധർമ്മൻ ഒരു നായയായി പ്രത്യക്ഷപ്പെട്ടുവെന്ന് മഹാഭാരതത്തിൽ പറയുന്നു. മഹാവിഷ്ണു മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം തുടങ്ങിയ അവതാരങ്ങളെടുത്തിട്ടുണ്ട്. ശക്തിയുടെ അവതാരവിശേഷമാണല്ലോ വരാഹി. പാർവ്വതീപരമേശ്വരന്മാർ ആനവടിവായിച്ചമഞ്ഞ് ക്രീഡിച്ചിട്ടുണ്ടെന്നും അതിൽ ഗണപതിയെന്ന ആനമുഖൻ പിറന്നുവെന്നുമാണ് പുരാവൃത്തം.
"അത്തിയണിന്തരനും മലമാതുമായ് ആനവേഷം പൂണ്ടു കാനനംതന്നിലെ പത്തിയോടെ നടന്നുള്ളൊരു കാലത്ത് പാരിൽത്തലവനായുണ്ടായൊരു മകൻ. മത്തഗജമുഖമൊത്ത വിനായകൻ മാലോകർക്കാനന്ദമായ പരംപൊരുൾ അത്തൽകളഞ്ഞെൻ്റരങ്ങിൽ വസിപ്പാനായ് അമ്പൊടുകൈകൂപ്പി കുമ്പിടുന്നേരത്തു ആയവണ്ണം കനിയോരോ വകയിലെ നീണ്ടകരിമ്പ് കടലക്ക ചോളവും വേണ്ടും തരം വെച്ചു കൂപ്പി സ്തുതിക്കുന്നേൻ” (ഗണപതിപ്പാട്ട് - പൂരക്കളി)
"കലകൾ ധരിത്തരൻ ഗിരിസുതയോടുംകൂടി കടുകനടന്നുടനടവിയിൽ ക്രീഡചെയ്തനാൾ കനിവൊടുളവായ കുടവയറുടയവൻ കരമഞ്ചുള്ള സുതൻ ഗണപതി ജയജയ" (ഗണപതിസങ്കീർത്തനം - മലയർപാട്ട്) എന്നിങ്ങനെ ഗണപതിയുടെ ഉത്പത്തിപുരാവൃത്തം അനേകം നാടൻ പാട്ടുകളിൽ ആഖ്യാനം ചെയ്യുന്നുണ്ട്.”
|
..Link | |
| 12 | തിരണ്ടാചാരം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" വളർച്ചയനുസരിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസ്സിലാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. അന്നുമുതൽ നാലുദിവസംവരെ പുറത്തിറങ്...
" വളർച്ചയനുസരിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസ്സിലാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. അന്നുമുതൽ നാലുദിവസംവരെ പുറത്തിറങ്ങാൻ പാടില്ല. ചില ദേശങ്ങളിൽ ഏഴുദിവസം വരെയുണ്ട്. ഈ ദിവസങ്ങളിൽ അരിയും മഞ്ഞളും നെല്ലും ചേർത്തു വരമ്പിട്ട് അതിനുള്ളിൽ ഇരുത്തും. ആ വരമ്പുവിട്ട് പുറത്തുപോയാൽ അശുദ്ധമാവും എന്നാണ് വിശ്വാസം. ആദ്യകാലത്ത് താഴ്ന്ന സമുദായങ്ങളിൽ വേറെയൊരു പുര കെട്ടി അതിലായിരിക്കും ഈ ദിവസങ്ങളിൽ പെൺകുട്ടി താമസിക്കുക. ഈർക്കിലി നാലായി പൊളിച്ച് മഞ്ഞൾപ്പൊടി, അരിപ്പൊടി മിശ്രിതത്തിൽ മുഖത്ത് പുള്ളി കുത്തുന്നു. മറ്റു ചിലർ ഒരു മുറിയിൽ കരിമ്പടം വിരിച്ച് അതിലായിരിക്കും പെൺകുട്ടിയെ ഇരുത്തുക. ഈ സമയത്ത് സുഖഭക്ഷണമായിരിക്കും കൊടുക്കുക. അയൽപക്കങ്ങളിൽനിന്നും ബന്ധുവീടുകളിൽനിന്നും പലഹാരങ്ങളും ഉടുപുടവകളും കൊണ്ടുവരുന്നു. അപ്പം, അട, പൊടി ഇവയായിരിക്കും കൊണ്ടുവരിക. മഞ്ഞക്കഞ്ഞിയും കോഴിമുട്ടയും പ്രത്യേക ദേഹരക്ഷയ്ക്കായി കൊടുക്കുന്നു. മഞ്ഞൾക്കഞ്ഞി ഉണക്കലരി വേവിച്ച് അതിൽ മഞ്ഞളും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്നു. മൂന്നുദിവസം അടുപ്പിച്ച് ഇതു കഴിക്കുന്നു. ഇത് ശരീര ശുദ്ധിക്കും ശരീരരക്ഷയ്ക്കും അത്യുത്തമമാണ്.
പാൽക്കഞ്ഞി: പശുവിൻപാലിലോ തേങ്ങാപ്പാലിലോ ഉണക്കലരി വേവിച്ച് കഴിക്കുന്നു. സുഖഭക്ഷണമായി സേവിക്കുന്ന ഇതു ദേഹരക്ഷയ്ക്കും ശരീരപുഷ്ടിക്കും വളരെയേറെ ഗുണം ചെയ്യും. കൂടാതെ നെല്ലുവറുത്ത മലരിൽ മഞ്ഞളും പഞ്ചസാരയും ചേർത്തുകഴിക്കുന്നു. കോഴിമുട്ടയിൽ എണ്ണ അടിച്ച് കഴിക്കുന്നവരും ഉണ്ടായിരുന്നു. ഇതെല്ലാം സാധാരണ ഭക്ഷണത്തിനു പുറമേയാണ്. നാല് അല്ലെങ്കിൽ ഏഴാം ദിവസം വേലത്തിവന്ന് കുളത്തിൽകൊണ്ടുപോയി കുളിപ്പിച്ചു പുതിയ ഉടുപുടവകൾ അണിയിച്ച് കുടയും ചൂടിച്ച് ആർപ്പുവിളിയുമായി വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇതിനു ശേഷം അടിയാര് മൂന്നുപ്രാവശ്യം അന്തിയുഴിയും.
"കേറ് കേറ് ശ്രീദേവി, എറങ്ങെറങ്ങ് മൂശേട്ട" തുടങ്ങിയ പാട്ടുകളോടുകൂടി നില വിളക്കിന്റെയും നിറപറയുടെയും മുമ്പിലിരുത്തുന്നു. ഇതിനുശേഷം കുറുപ്പത്തി വന്ന് രണ്ടു ചെന്നിയിലും വടിച്ച് അമ്മിക്കുഴ, ചിരവ, വെട്ടുകത്തി തുടങ്ങിയ വീട്ടുപകരണങ്ങളെ തൊടിക്കുന്നു. "അശുദ്ധം പോയി ശുദ്ധം വരട്ടെ" എന്നാണ് ഇതിന്മേലുള്ള വിശ്വാസം. തുടർന്ന് എരിശ്ശേരിയും മെഴുക്കുപുരട്ടിയും കൂട്ടുകറിയും, പപ്പടം, പഴം, പായസവും കൂട്ടിയുള്ള ഗംഭീരസദ്യയും. ചക്കയുടെ കാലമാണെങ്കിൽ ചക്കയെരിശ്ശേരി ഒഴിച്ചുകൂടാനാവാത്തതാണ്. അതുപോലെതന്നെ മാങ്ങയുടെ കാലമാണെങ്കിൽ മാമ്പഴപ്പുളിശ്ശേരി തീർച്ചയായും സദ്യ വട്ടങ്ങളിൽ കടന്നുകൂടിയിരിക്കും. വിവാഹം കഴിക്കാറായ ഒരു പെൺകുട്ടി ഇവിടെയുണ്ടെന്ന് കരക്കാരെ അറിയിക്കാനാണത്രേ സദ്യ നടത്തുന്നത്. ഇതെല്ലാം കഴിഞ്ഞ് പതിനഞ്ചുദിവസത്തിനുശേഷമേ ആ പെൺകുട്ടി ഉമ്മറത്തേക്ക് വരാൻ പാടുള്ളൂ. "
|
..Link | |
| 13 | പൊങ്കലുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഒരു ഭക്ഷണസാധനത്തിൻ്റെ പേര് എന്നതിനും പുറമേ ഈ വാക്കിന് പൊന്തിവരുക, പാചകം ചെയ്യുന്ന പാത്രത്തിൽ പൊന്തിവന്ന് പുറമേ ഒല...
" ഒരു ഭക്ഷണസാധനത്തിൻ്റെ പേര് എന്നതിനും പുറമേ ഈ വാക്കിന് പൊന്തിവരുക, പാചകം ചെയ്യുന്ന പാത്രത്തിൽ പൊന്തിവന്ന് പുറമേ ഒലിച്ചു തുടങ്ങുക എന്ന സൂചനകൂടിയുണ്ട്. കൊയ്ത്തുൽസവമായ മകരസംക്രാന്തിക്ക് 'തൈപ്പൊങ്കൽ' എന്നു പേർ. അന്നുണ്ടാക്കുന്ന പ്രത്യേക അന്നമാണ് പൊങ്കൽ. നമുക്കു വേണ്ടതും അതിനപ്പുറവും അഥവാ സുഭിക്ഷത്തെയാണു പൊങ്കൽ സൂചിപ്പിക്കുന്നത്. മഞ്ഞപ്പൊങ്കൽ (മഞ്ഞൾ പൊങ്കൽ): പച്ചരി വേവിക്കുമ്പോൾ നാഴി അരിക്ക് ഒരുപിടി തുവരപ്പരിപ്പും ഒരു സ്പൂൺ മഞ്ഞളും ഉപ്പും ചേർത്ത് പാകം ചെയ്യുന്നു. മഞ്ഞൾ നിറം ശുഭസൂചകമാണല്ലോ. കല്യാണത്തിനുമുമ്പ് വധൂവരന്മാരെ അവരവരുടെ ബന്ധുക്കൾ ആദരിക്കുന്ന സദ്യയിൽ ഈ മഞ്ഞപ്പൊങ്കൽ സാധാരണമാണ്. വെൺപൊങ്കൽ: നാഴി പച്ചരിക്ക് ഒഴക്ക് വറുത്ത ചെറുപരുപ്പ് എന്ന തോതിൽ രണ്ടും കൂട്ടി വേവിക്കുക. ഒഴക്ക് നെയ്യും വേണ്ടത്ര ഉപ്പും ചേർത്തിളക്കുക. കുരുമുളക് ചതച്ചത്, ജീരകം, അണ്ടിപ്പരിപ്പ്, കറിവേപ്പില ഇവ നെയ്യിൽ വറുത്ത് ഇതിലിട്ട് ഇളക്കുക. അത് ഒരു നിവേദ്യമായി എടുത്തു വരുന്നു. ചക്കരപ്പൊങ്കൽ: ഇത് ഒരു പായസമാണ്. ഒഴക്ക് വറുത്ത ചെറുപരിപ്പ്, നാഴി പച്ചരി ഇവ കൂട്ടി വേവിച്ചശേഷം കാൽ കിലോ വെല്ലം ചേർത്ത് പാകപ്പെടുത്തുക. ഒഴക്ക് നെയ്യും ചേർക്കുക. ഏലക്കായ പൊടിച്ചത്, മുന്തിരിങ്ങ, അണ്ടിപ്പരിപ്പ് ഇവ രണ്ടും നെയ്യിൽ വറുത്ത് മേമ്പൊടിയായി ചേർക്കുക. ഇത് അഗ്രഹാരങ്ങളിൽ സാധാരണ ഉണ്ടാക്കുന്ന പായസമാണ്. അമ്പലങ്ങളിൽ പ്രധാന നിവേദ്യവുമാണ്. ചക്കരപ്പൊങ്കലിലും വെൺപൊങ്കലിലും നെയ്യ് ധാരാളം വേണം എന്നത് അതിശയോക്തിയിൽ പറയുമ്പോൾ 'അമ്പലത്തിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഇവയെ കൈക്കുടന്നയിൽ മേടിച്ച് വായിലേക്ക് എത്തിക്കുമ്പോൾ കൈമുട്ടിൽനിന്ന് നെയ്യ് ഇറ്റിവീഴുമത്രേ' എന്ന്.
പുളിയിഞ്ചാതം (പുളിയോദര): ആദ്യം പുളിഇഞ്ചി ഉണ്ടാക്കിവയ്ക്കുക. പച്ചരിച്ചോറ് ഉണ്ടാക്കി അതിൽ നമുക്ക് ഇഷ്ടപ്പെട്ട അളവിൽ പുളിഇഞ്ചി ഒഴിച്ച് ചട്ടുകംകൊണ്ട് നല്ലപോലെ കലർത്തുക. കുറച്ചു നല്ലെണ്ണയും (എള്ളെണ്ണ), വറുത്ത കപ്പലണ്ടി, അണ്ടിപ്പരിപ്പ് മുതലായവയും ചേർക്കുക. കാച്ചിയ പപ്പടം പൊടിച്ച് മേമ്പൊടിയായി ചേർക്കാം. ഇത് കുറച്ചു ദിവസം കേടുവരാതെ ഇരിക്കും. യാത്രയ്ക്ക് കൊണ്ടു പോകാൻ പറ്റിയതാണ്. തമിഴരുടെ ഒരു പ്രധാന ഇനമാണ്. മാത്രമല്ല ചില അമ്പലങ്ങളിൽ ഇതു നിവേദ്യമായും എടുക്കാറുണ്ട്.
തൈർചാതം (ദധ്യാന്നം): പച്ചരിച്ചോറിൽ നല്ല കട്ടത്തൈര് ഒഴിച്ച് വേണ്ടത്ര ഉപ്പും ചേർത്തു ചട്ടുകംകൊണ്ട് യോജിപ്പിക്കുക. അതിൽ കടുക് വറുത്തിടുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ അരിഞ്ഞ് ചേർക്കുക. നാഴി അരി ചോറിന് ഒരു ചെറുനാരങ്ങ അളവ് വെണ്ണ ചേർത്ത് യോജിപ്പിക്കുക. ഉടനേതന്നെ ഉപയോഗിക്കുവാൻ ഉദ്ദേശമില്ലെങ്കിൽ കുറച്ചു കാച്ചിയ പാൽ ചേർത്തുവച്ചാൽ പുളിപ്പിനു കുറ വുണ്ടാകും. ഈ 'അന്ന'വും യാത്രയ്ക്ക് നല്ലതാണ്. കുറച്ചുദിവസത്തേക്ക് കേടുവരില്ല. പുളി കൂടുതൽ തോന്നിയാൽ കുറച്ച് കാച്ചിയ പാൽ ചേർത്ത് യോജിപ്പിച്ചാൽ പുളി കുറഞ്ഞുകിട്ടും. കൂടെ ഉപയോഗിക്കുവാൻ വറുത്ത കൊണ്ടാട്ടം മുളക് (തൈര് മുളക്), വറുത്ത അരിക്കൊണ്ടാട്ടം (കറുവടാം), വറുത്ത താമരക്കിഴങ്ങുവറ്റൽ എന്നിവയാണു പതിവ്. ഇതും അമ്പലങ്ങളിലെ നിവേദ്യമാണ്. പ്രത്യേകിച്ച് വൈഷ്ണവരുടെ."
|
..Link | |
| 14 | കൃഷിവൈവിധ്യം | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"നെല്ലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. തട്ടു തട്ടായി നിരത്തി വരമ്പിട്ട് വേർതിരിച്ച കണ്ടങ്ങളിൽ തവളക്കണ്ണൻ, ചമ്പാൻ, ...
"നെല്ലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. തട്ടു തട്ടായി നിരത്തി വരമ്പിട്ട് വേർതിരിച്ച കണ്ടങ്ങളിൽ തവളക്കണ്ണൻ, ചമ്പാൻ, അന്ന ചമ്പാൻ, ചിറ്റേനി, ചെറുമണിയൻ, ചിന്താമണി, ഞവര, മസൂരി തുടങ്ങിയ നെല്ലിനങ്ങളാണ് വിളഞ്ഞിരുന്നത്. ASD, ആതിര, കാഞ്ചന, കുഞ്ഞ്കുഞ്ഞ്, ത്രിവേണി, മട്ടത്രിവേണി, ഹർഷ എന്നീ ആധുനിക ഇനങ്ങളുടെ കടന്നുകയറ്റം പഴയ വിത്തുകളെ നാമാവശേഷമാക്കി. ഒന്നാം വിള മുഴുവനും കാലവർഷത്തിൻ്റെ കനിവിൽ വിതച്ചും ഞാറ് പാകി, പറിച്ചു നട്ടും കൃഷിയിറക്കിയിരുന്നു. മലമ്പുഴ അണക്കെട്ടിലെ വെള്ളം കൃഷിക്ക് ലഭ്യമാകുംവരെ മിക്ക ഭൂമികളിലും ഒരുപ്പൂകൃഷി മാത്രമായിരുന്നു. അപൂർവ്വം ചില സ്ഥലങ്ങളിൽ കുളത്തിലെ വെള്ളം ഉപയോഗിച്ച് ഇരുപ്പൂകൃഷി ചെയ്തുവന്നു. തോടുകൾക്ക് കുറുകെ ചിറ കെട്ടിയും ചിറയിൽ വെള്ളം തേകിയും ചില സ്ഥലങ്ങളിൽ കുറഞ്ഞ വിസ്തൃതിയിൽ രണ്ടാം വിളവെടുത്തിരുന്നു. വെള്ളം കിട്ടാത്ത പൊറ്റകളിൽ (പളള്യാൽ) എള്ള്, കൊള്ള്, (മുതിര) ഉഴുന്ന്, ചെറുപയർ എന്നിവ വിളവെടുത്ത് വന്നു. കൂടാതെ, കണ്ടങ്ങളുടെ വരമ്പുകളിൽ വൻപയർ, വെണ്ടയ്ക്കു, വഴുതിന, പച്ചമുളക്, തുവര, അമര, ഇളവൻ, കക്കിരി, മത്തൻ എന്നിവകൾ കൃഷിചെയ്യുന്നു. രണ്ടോ മൂന്നോ വേനൽമഴയോടുകൂടി, വരമ്പ് വൃത്തിയാക്കി ഇവയുടെ വിത്ത് വിതയ്ക്കുന്നു. ഓണത്തോടടുത്ത് ഇവയിൽനിന്ന് വിളവെടുപ്പ് തുടങ്ങുന്നു. വിളവന്നൂരിൽ മാത്രം നിലവിലുണ്ടായിരുന്ന ഒരു അപൂർവം ജലസേചനപദ്ധതിയുണ്ട്. ചരിഞ്ഞ ഭൂമിയുടെ മുകൾഭാഗത്ത് സാമാന്യം വലിയ ഒരു കുളം, അതിൽ മഴക്കാലത്ത് വെള്ളം സംഭരിക്കുന്നു. ഈ കുളത്തിനു ചുറ്റും, താഴെയുമായി വയലേലകൾ. കുളത്തിൻ്റെ കീഴ്ഭാഗം വലിയ വരമ്പിട്ട് ബലപ്പെടുത്തിയിരിക്കും. ഈ കീഴ്ഭാഗത്തുനിന്നും താഴെയുള്ള വയലിലേക്ക് മണ്ണിനടിയിലൂടെ ഒരു കുഴൽ. കുഴലുകൾ ഉണ്ടാക്കിയിരുന്നത് മൂത്ത കരിമ്പന തടിക്കഷണങ്ങളാൽ. കരിമ്പനയുടെ തടിവെട്ടി, ഒരുക്കോൽ നീളമുള്ള കഷണങ്ങളാക്കുന്നു. അവ ചെളിയിലോ ചാണകക്കുഴിയിലോ ആറുമാസത്തോളം താഴ്ത്തിവയ്ക്കുന്നു. അതിനുശേഷം പുറത്തെടുത്ത്, ചോറ്, കുത്തിയും ചെത്തിയും നീക്കി കുഴലാക്കുന്നു. കുഴലുകൾ ഒന്നിനു പിറകെ ഒന്നു ചേർത്ത് ഉണ്ടാക്കിയെടുത്ത കുഴൽ വ്യവസ്ഥ. ഇതിന്റെ ഒരറ്റം കുളത്തിൻ്റെ കീഴ്ഭാഗത്ത് തുറക്കുന്നു. മറ്റേത് താഴെയുള്ള ഒരു വയലിലും, അതിനും താഴെയുള്ള വേറൊരു വയലിലുമായി തുറക്കുന്നു. അങ്ങനെ രണ്ടു തട്ടിലുള്ള വയലുകൾക്കും ഒരേ സമയത്ത് വെള്ളം എത്തിക്കാം. ഉപയോഗിക്കാത്ത സമയത്ത്, കുളത്തിലുള്ള കുഴലിന്റെ അറ്റം കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ അടപ്പിട്ട് അടയ്ക്കുന്നു. കുളത്തിലെ വെള്ളം കുറയുന്നതിനനുസരിച്ച് വെള്ളം ഘട്ടം ഘട്ടമായി ഊറ്റിയെടുക്കാനുള്ള സംവിധാനവും ഈ വ്യവസ്ഥയിലുണ്ട്. അങ്ങനെ ഭൂഗുരുത്വാകർഷണ ഒഴുക്ക് ആസ്പദമാക്കി, വൈദ്യുതിയില്ലാതെ കൃഷിക്കുപയോഗിക്കുന്ന വിദ്യയാണ് പുതിയ ജലസേചനവിദ്യയുടെ പഴയ സാങ്കേതികത്തനിമ. ഉഴവ്: ട്രാക്ടർ ഉഴവിനായി ഇന്ന് ഉപയോഗിക്കുന്നു. അതിനു മുമ്പ് പോത്തുകളെയും കാളകളെയും നുകംവച്ച് കലപ്പകളിൽ ബന്ധിച്ചായിരുന്നു നിലം ഉഴവ്. അഞ്ചും ആറും ഏര്, കന്നുകളെ (ഏര് = ഒരു ജോഡികളെക്കെട്ടിയ കലപ്പ) ഒന്നിനു പിറകേ ഒന്നായി നടത്തിയാണ് ഉഴവ് നടത്തിയിരുന്നത്. നുകത്തിലുള്ള പൊഴികൾക്കിടയിൽ കാളകളുടെ കഴുത്തുവച്ച് പ്രത്യേകമായി കെട്ടിയുണ്ടാക്കിയ നുകവള്ളിയും. അത് വീണ് പോകാതിരിക്കാൻ നുകക്കോൽ തിരുകിയുമാണ് കാളകളെ നുകത്തിൽ ബന്ധിപ്പിച്ചിരുന്നത്. കലപ്പയുടെ 3-4 കോൽ നീളമുള്ള കരിക്കോൽ നുകത്തിലേക്ക് രണ്ട് കാളകൾക്കും മദ്ധ്യത്തിലായി 'കെട്ടുവള്ളി' ഉപയോഗിച്ച് ബന്ധിക്കുന്നു. കാളകൾ മുന്നോട്ട് നടക്കുമ്പോൾ ഉഴവുകാരൻ കലപ്പ പിടിച്ച് ഉഴവ് നടത്തുന്നു. ഒരു വിരൽ വണ്ണമുള്ള പുല്ലാനിവള്ളി പിരിച്ച് നുകവള്ളിയും കരിമ്പനത്തണ്ടിലെ പൊളിരെടുത്ത് കെട്ടുവള്ളിയും ഉണ്ടാക്കും. ഒരു കോൽ നീളമുള്ള കാഞ്ഞിരക്കോലിന് പകുതി നീളം പുല്ലാനിവള്ളികൊണ്ട് പിടി കെട്ടി 'മൂടിയൻകോൽ' ഉണ്ടാക്കുന്നു. ഇതുകൊണ്ട് കാളകളെ തല്ലിയാണ് ഉഴവിൻ്റെ ഗതി നിയന്ത്രിച്ചിരുന്നത്. നിലം നീളത്തിലും കുറുകെയും വീണ്ടും നീളത്തിലും മൂന്നു ചാൽ ഉഴുതു മറിച്ചതിനു ശേഷം ഊർച്ചമരംകൊണ്ട് രണ്ട് ചാൽ നിരപ്പാക്കിയതിനു ശേഷമാണ് ഞാറ് നട്ടിരുന്നത്. ഊർച്ചമരം പിടിയുള്ള ഒരു പരന്ന പലകയാണ്. ഇത് കലപ്പയ്ക്ക് പകരം കാളകളെക്കൊണ്ട് വലിപ്പിച്ചാണ് നിലം നിരപ്പാക്കിയിരുന്നത്. നിലം നിരത്തുന്നതിന് പ്രത്യേകം ഊർച്ചകന്നുകളെ പോറ്റിയിരുന്നു. ഉഴവ് കഴിഞ്ഞാൽ അതാത് ദിവസം കന്നുകളെ ചിറയിലോ തോട്ടിലോ കുളിപ്പിച്ചിരുന്നു. അവയുടെ ശരീരത്തിലെ ചേർ കളയുന്നതിന് പനയോല ചീകി കെട്ടിയ 'ചൗളി'യാണ് ഉപയോഗിച്ചിരുന്നത്. ഉഴുത് നിലം തയ്യാറാക്കിയ കണ്ടങ്ങളിൽ ഞാറ്റടിയിൽനിന്ന് ഞാറ് പറിച്ചു നടുകയോ, ചെളിയിൽ വിത്തു വിതയ്ക്കുകയോ ചെയ്യുന്നു. നെൽച്ചെടി വളർന്നു വരുന്നതിനനുസരിച്ചു മറ്റു ചെടികളും ഇടയ്ക്കിടെ കളകളായി വളർന്നുവരുന്നു. അങ്ങനെ കളകളായി വരുന്നവയാണ് പൊള്ളക്കള, ചേങ്ങോൽ, ചോളപ്പുല്ല്, പരുവപ്പുല്ല്, നീർഗ്രാമ്പ്, vallinsaria ഇവ; ഒന്നോ രണ്ടോ തവണകളായി പറിച്ചു മാറ്റുകയാണ് പതിവ്, സ്ത്രീകൾ നിരയായി നിന്നാണ് ഇതു ചെയ്യുന്നത്. അപ്പോൾ വടക്കൻ പാട്ടും പാടും. നെൽകൃഷി സ്വന്തമായും പാട്ടവ്യവസ്ഥയിലും ധാരാളമായി കൃഷി ചെയ്തുവന്നിരുന്നു. 1972-ലെ ഭൂപരിഷ്കരണം പാട്ടവ്യവസ്ഥയെ ഉന്മൂലനം ചെയ്തു. ഈ അടുത്ത കാലത്തായപ്പോൾ നെൽകൃഷി ലാഭകരമല്ലാതായപ്പോൾ പലരും ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ പാട്ടക്കരാറിൽ നെൽകൃഷിക്കും ഏത്തവാഴക്കൃഷിക്കും ഇഞ്ചി, മഞ്ഞൾ, കൂർക്ക എന്നിവയ്ക്കുമായി കൃഷിഭൂമി കൊടുക്കുന്ന തായി കണ്ടുവരുന്നു. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾക്ക് കടകമ്പോളങ്ങളെ ആശ്രയിച്ചിരുന്നില്ല. വാഴ, ചേന, ചേമ്പ്, വെണ്ട, വഴുതിന, കാവത്ത്, കൂർക്ക, ചെറുകിഴങ്ങ്, പയർ, മത്തൻ, കുമ്പളം, പടവലം, അമര, പച്ചമുളക്, ചീര, ചുരയ്ക്ക, കുരുമുളക്, കൂവ, ജാതിക്ക, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ വീട്ടുവളപ്പിൽതന്നെ കൃഷി ചെയ്തിരുന്നു. വെള്ളരി, കയ്പ, പടവലം, ഇളവൻ, മത്തൻ, എന്നിവ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വേനൽപള്ളമായും കൃഷി ചെയ്തിരുന്നു. വറ്റൽമുളക്, മല്ലി, ജീരകം, കടുക്, ഉള്ളി, ഉലുവ, പരിപ്പ്, കടല, കായം, ഉപ്പ് എന്നി വയ്ക്ക് മാത്രമേ നാടൻചന്തകളെയും കടകമ്പോളങ്ങളെയും ആശ്രയിച്ചിരുന്നുള്ളൂ. "
|
..Link | ||
| 15 | മുളയരി( മുളനെല്ല്) | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യ...
" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യങ്ങളും മൂട്ടിപ്പുളി, പൊൻകൊരണ്ടിപ്പഴം, വെട്ടിപ്പഴം, ചരളിപ്പഴം, ഞൊട്ടാഞൊടിയൻ പഴം, പൂടപ്പഴം, കല്ലുവാഴപ്പഴം, അരിയാനെല്ലിക്കായ്, പൊരിയൻകായ്, കൊങ്ങിണിപ്പഴം, കുടംപുളിപ്പഴം, പുന്നപ്പഴം, ഓടപ്പഴം, ആഞ്ഞിലിക്കായ്, ഉന്നത്തിൻ കായ്, പൂവത്തിൻ പഴം തുടങ്ങിയ പഴങ്ങളും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കുടിനീരിന് കാട്ടരുവികളിലും പാറയിടുക്കുകളിലും കിട്ടിയിരുന്ന ജലവും. തണ്ണിക്കൊടി(പുല്ലാന്നി)യും മഞ്ഞവള്ളിയും കല്ലുവാഴയും ഇവയിൽനിന്നെടുക്കുന്ന ജലവും ഉപയോഗിച്ചിരുന്നു. കാടുകളിൽ പുതുമഴയോടുകൂടി കിളിർത്തു വളരുന്ന വള്ളിപ്പടർപ്പുകളാണ് നൂറോനും വെള്ളക്കിഴങ്ങും മേങ്കെഴങ്ങും. ഇവ ധാരാളമായി കാടുകളിൽ കണ്ടുവരാറുണ്ടായിരുന്നു. ഇന്ന് വളരെ ചുരുക്കം സ്ഥലങ്ങളിൽമാത്രമേ കണ്ടുവരാറുള്ളൂ. പുതുമഴയോടുകൂടി കിളിർത്തുവളരുന്ന ഈ കിഴങ്ങുവർഗ്ഗങ്ങൾ ഉരുണ്ടുനീണ്ട് മണ്ണിനടിയിൽ വളരുന്നു. കർക്കിടകമാസം മുതൽ കിഴങ്ങ് കിട്ടുമെങ്കിലും കന്നി, തുലാം മാസങ്ങളിലാണ് വിളവെടുക്കേണ്ടത്. അതായത് ഇലകൾ പഴുത്തുകൊഴിയാൻ തുടങ്ങുന്ന സമയം. ഈ സന്ദർഭത്തിൽ മാന്തി എടുത്ത് ഉപയോഗിച്ചിരുന്നാൽ അതിൻ്റെ ഗുണവും രുചിയും പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അടുപ്പിലിട്ടു ചുടുകയോ പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുകയോ ചെയ്യാം. കാട്ടുവാഴികളുടെ കുടിലിൽ രായും പകലും തീയുണ്ടായിരിക്കും. മാസങ്ങളും വർഷങ്ങളും അണയാത്ത തീക്കുണ്ഡങ്ങളിൽ ചാരവും കനലുകളും ആവശ്യത്തിനുണ്ടാകും. ശ്രദ്ധയോടുകൂടി മാന്തി എടുക്കുന്ന കിഴങ്ങുകൾ പ്രത്യേക നീളത്തിലായിരിക്കും മുറിച്ചെടുക്കുക. അവ ഓരോന്നായി ചൂടുചാരത്തിൽ പൂഴ്ത്തിയിടും. ചാരത്തിനു മുകളിൽ കനലുകൾ മാത്രം കൂട്ടിയിടും. നിശ്ചിതസമയം കഴിഞ്ഞ് ചാരം മാറ്റി എടുക്കുന്ന കിഴങ്ങ് മുരിച്ച റൊട്ടിമാതിരി മുരിഞ്ഞിരിക്കും. ഇതിൻ്റെ സ്വാദ് ബഹുകേമം തന്നെ. ഇക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് മുളയരി അഥവാ മുളനെല്ല്. നാല്പതു കൊല്ലം കൂടുമ്പോഴാണ് മുള പൂക്കുന്നതും ഗോതമ്പുപോലുള്ള നെല്ല് ഉണ്ടാകുന്നതും. മുളനെല്ല് പാകമാകുന്നതോടുകൂടി മുളയുടെ ചുവട് വൃത്തിയാക്കി ചവറുകൾ മാറ്റി തുണിയോ പനമ്പോ അല്ലെങ്കിൽ കാട്ടിലകളോ നിരത്തിയിടും. മുളനെല്ല് വീണുകഴിഞ്ഞാൽ വിരിപ്പിൽനിന്നും കല്ലും മണ്ണും കലരാത്ത മുളയരി ശേഖരിക്കും. ഉരലിലോ കുഴിയുള്ള കല്ലിലോ ഇട്ട് കുത്തി ഉമി കളഞ്ഞെടുക്കും. എന്നിട്ട് കഞ്ഞിവയ്ക്കുന്നതുപോലെതന്നെ കലത്തിലിട്ട് വേവിച്ച് തേങ്ങ ചിരകിയിട്ടും പാലൊഴിച്ച് പാൽക്കഞ്ഞിയായും ഉപയോഗിക്കാം. (കാട്ടിൽ പാലും തേങ്ങയും ഇല്ലായിരുന്നു). മുളയരി പൊടിച്ച് അപ്പവും അടയും പുട്ടും ഉണ്ടാക്കാം. " "പാകമാകുന്ന മുള നെല്ല് താഴെ വീഴുന്നത് പരമ്പു വിരിച്ചും മറ്റും ശേഖരിച്ച് ഉണക്കി വിവിധ രൂപത്തിലുള്ള ഭക്ഷണങ്ങൾ ആദിവാസികളും ഗ്രാമീണരും ഉണ്ടാക്കിയിരുന്നു. "
|
..Link | ||
| 16 | കൊന്നപ്പൂവും വിഷുപ്പക്ഷീം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
കൊന്നപ്പൂവ്:
"സ്വർണ്ണക്കിങ്ങിണിപോലെയുള്ള മനോഹരമായ ഒരു പൂവാണിത്. കുലയായിട്ടാണ് ഇതുണ്ടാകുന്നത്. പ്രധാനമായും പൂക്കു...
കൊന്നപ്പൂവ്: "സ്വർണ്ണക്കിങ്ങിണിപോലെയുള്ള മനോഹരമായ ഒരു പൂവാണിത്. കുലയായിട്ടാണ് ഇതുണ്ടാകുന്നത്. പ്രധാനമായും പൂക്കുന്നതു വിഷുക്കാലത്താണ്. ഇലയെല്ലാം കൊഴിഞ്ഞുപോയാലും മരം മൂടി നിൽക്കുന്ന പൂക്കൾ ആനന്ദകരമായ ഒരു കാഴ്ചയാണ്. കൊന്നപ്പൂവിനു വിഷു ആഘോഷവുമായി വലിയ ബന്ധമുണ്ട്. വിഷു ദിവസം പ്രഭാതത്തിൽ കണി വെക്കുന്ന ചടങ്ങ് കേരളീയ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പതിവാണല്ലോ. ഇങ്ങനെ കണിവെക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നാണ് കൊന്നപ്പൂവ്. മാത്രമല്ല, പല വീടുകളിലും വെള്ളരിക്കയും കൊന്നപ്പൂവും തൂക്കിയിടുന്നതും വിഷുക്കണിയോടൊന്നിച്ചുള്ള ഒരാചാരമാണ്.” കണിക്കൊന്ന: "സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. കർണികാരമെന്നും ഇതിനു പേരുണ്ട്. ഭംഗിയേറിയ മഞ്ഞപ്പൂക്കൾ കണിക്കൊന്നയുടെ പ്രത്യേകതയാണ്. കണിക്കൊന്ന ഒരു തണൽമരമായും പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായും നട്ടുവളർത്തുന്നു. വിഷുപ്പുലരിയിൽ സ്വർണം, നവധാന്യങ്ങൾ എന്നിവയോടൊപ്പം കണികാണുവാൻ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നായതിനാലാണ് ഇതിനു കണിക്കൊന്ന എന്ന പേര് ലഭിച്ചത്.
ഇരുണ്ട പച്ചനിറമുള്ള ഇലകളാണ് കണിക്കൊന്നയുടേത്. ഇലകൾക്കു നല്ല തിളക്കവുമുണ്ട്. കടുംമഞ്ഞനിറത്തിലുള്ള നിരവധി പൂക്കൾ ചേർന്ന പൂങ്കുലകൾ താഴേക്കു തൂങ്ങിക്കിടക്കുന്നു.വേനൽ ക്കാലത്തിന്റെ ആരംഭത്തോടെ വൃക്ഷം ഇലകൾ പൊഴിക്കുകയും ഏപ്രിൽ-മെയ് മാസങ്ങളിൽ പൂവിടുകയും ചെയ്യുന്നു. വിത്തുകൾ നിറഞ്ഞ നീളമുള്ള കായ്കൾ ഉണ്ടാകാറുണ്ട്. മുരിങ്ങക്കായപോലുള്ള ഇതിൻ്റെ കായ്കൾ മാർച്ചുമാസത്തോടെ വിത്തിനുപാകമാകും. ഇതു ശേഖരിച്ചു വിത്തിനു പുറമേയുള്ള മാംസഭാഗം നീക്കി ഉണക്കുക. വിത്തുപാകുന്നതിനു മുമ്പ് അരമണിക്കൂർ തിളച്ച വെള്ളത്തിലും, 6-8 മണിക്കൂർ തണുത്ത വെള്ളത്തിലും കുതിർക്കുക. വിത്തുമുളച്ചു മൂന്നോ നാലോ ഇല പ്രായമാകുമ്പോൾ ചട്ടികളിലേക്ക് മാറ്റിനടാം. രണ്ടുമാസം കഴിയുമ്പോൾ കൃഷിസ്ഥലത്തേക്കു മാറ്റി നടണം. അഞ്ചുവർഷം കഴിയുമ്പോൾ ചെടി പൂവിടും. പത്തു വർഷമായാൽ തൊലി ചെത്തിയെടുത്തു മരുന്നിനായി ഉപയോഗിക്കാം.
കണിക്കൊന്നയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ടെങ്കിലും ഫലങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം. ഫലത്തിന്റെ മാംസളഭാഗം കുടൽരോഗനിവാരണത്തിനു പ്രസിദ്ധമാണ്. വിത്ത്, തൊലി എന്നിവ വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, ദഹനക്കുറവ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
തുകൽ ഊറയ്ക്കിടുന്നതിനും തുണിക്കു നിറംപിടിപ്പിക്കുന്നതിനും ഔഷധമായും കണിക്കൊന്നയുടെ പട്ട ഉപയോഗിക്കുന്നു. ഈടുള്ള ഇതിന്റെ തടി തൂണുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. "
"കണി കാണാത്ത മുതിര കലം കാണില്ല " "വിഷുവിന് തൊട്ടുമുമ്പു വേണം മുതിര വിളവെടുക്കാൻ. വിഷു കഴിഞ്ഞാൽ മുതിരയ്ക്ക് മൂപ്പേറും. പിന്നെ എത്ര വേവിച്ചാലും വെന്തു കിട്ടില്ല. അതുകൊണ്ട് വിഷുവിന് ശേഷം വിളവെടുത്ത (വിഷുക്കണി കാണാത്ത ) മുതിര ആരും കറിവയ്ക്കാൻ കലത്തിലിടുകയില്ല. "
"കേരളീയരുടെ നാടൻ സംസ്കാരത്തിൽ കൃഷി ഒരു പ്രധാന ഘടകമാണ്. ഒട്ടുമിക്ക മിത്തുകളും കൃഷിയുമായി പ്രത്യക്ഷമായോ പരോക്ഷതായോ ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പക്ഷികളും കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് 'ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ'. 'വിത്തും കൈക്കോട്ടും കുയിൽ' എന്നും വള്ളുവനാടൻ പ്രദേശങ്ങളിൽ പറഞ്ഞുകേൾക്കുന്നു. ഈ പേരുതന്നെ ഈ പക്ഷികൾക്ക് കൃഷിയുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഓർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ ശബ്ദം അധികമായി കേൾക്കുന്നത്. വിഷുവിനോട് അനുബന്ധിച്ചു വരുന്നതുകൊണ്ട് ഇവയ്ക്ക് 'വിഷുപ്പക്ഷി' എന്നും പേരുണ്ട്. ഈ പക്ഷിയുടെ വരവ് കാർഷിക വർഷാരംഭത്തെയാണ് കാണിക്കുന്നത്. മിക്കപ്പോഴും വിഷുവിനോട് അനുബന്ധിച്ചുകൊണ്ട് നല്ല ഒരു മഴ കിട്ടാറുണ്ട്. ഈ മഴ കിട്ടിയാൽ പാടങ്ങൾ ഉഴുത് പത്തായത്തിൽ സൂക്ഷിച്ചുവെച്ച വിത്ത് വിതയ്ക്കുന്നു. "
ദേശാടനക്കിളി: “ ദേശാടനക്കിളികൾ നിരവധിയുണ്ടെങ്കിലും കേരളത്തിൽ വിഷുക്കാലത്ത് തെറ്റാതെ വന്നെത്തുന്ന "വിത്തും കൈക്കോട്ടും" എന്നു പാടുന്ന കിളിയെയാണ് ദേശാടനപ്പക്ഷി എന്നു കണക്കാക്കുന്നത്. തനിക്കു പുറകെ മഴ വരുന്നെന്നും അതിനാൽ വിത്തും കൈക്കോട്ടുമെല്ലാം തയ്യാറാക്കി വെക്കുകയെന്നുമുള്ള മുന്നറിയിപ്പാണ് ഈ പക്ഷിയുടെ വരവിനു നല്കുന്ന അർത്ഥം. “
|
..Link | |
| 17 | ചക്കരക്കിഴങ്ങും മരച്ചീനിയും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മുപ്പതിനം ചാത്ത എന്ന പേരിലുള്ള കാട്ടുകിഴങ്ങുകളിൽ സ്വാദിഷ്ഠമായ ചക്കരക്കിഴങ്ങ് ചെറിയ പച്ചമുളയ്ക്കകത്താക്കി ചുട്ടെടു...
" മുപ്പതിനം ചാത്ത എന്ന പേരിലുള്ള കാട്ടുകിഴങ്ങുകളിൽ സ്വാദിഷ്ഠമായ ചക്കരക്കിഴങ്ങ് ചെറിയ പച്ചമുളയ്ക്കകത്താക്കി ചുട്ടെടുക്കുന്ന ഭക്ഷണമാണിത്. അതിൽ കാട്ടുതേനും ഒഴിക്കും. ചുട്ട് പ്രത്യേക പാകമാകുമ്പോൾ നല്ല മണവും വരും. ഇത് രാത്രിയിൽ തീക്കുണ്ഡത്തിനു ചുറ്റും കുട്ടികളും സ്ത്രീകളും മൂപ്പന്മാരും ഒന്നിച്ചിരുന്ന് കഴിക്കുന്നതിനെപ്പറ്റിയുള്ള വിശദീകരണങ്ങളുണ്ട് ".
" മരച്ചീനി അരിഞ്ഞോ കഷണമാക്കിയോ ഉണക്കി വലിയ കലങ്ങളിൽ സൂക്ഷിച്ചുവെച്ചാൽ പഞ്ഞക്കാലത്തേക്ക് ഉതകുന്നു. വാട്ടുകപ്പയായും പച്ചയായും ഉണക്കാറുണ്ട്. കൂടാതെ തുണ്ടമാക്കി ഉണക്കുന്ന കപ്പ കുട്ടയിലോ വട്ടിയിലോ നിറച്ച് വേയിലകൊണ്ടു മൂടി കല്ലുനിരത്തി ഒഴുക്കുവെള്ളത്തിൽ മുക്കിത്താഴ്ത്തിവെച്ചു നാലാം ദിവസം എടുത്ത് കഴുകി അഴുക്കുകളഞ്ഞ് വൃത്തിയുള്ള പാറപ്പുറത്തോ ചിക്കുവരമ്പിലോ ഇട്ട് ഉണക്കിവെച്ച് ആവശ്യമുള്ളപ്പോൾ ഇടിച്ചു മാവാക്കി ഉപ്പുമാവ്, പിട്ട്, വത്സൻ മുതലായ പലഹാരങ്ങളുണ്ടാക്കി തിന്നാൻ കൊള്ളാം. പണ്ട് വീടുനിറയെ മൺകലങ്ങൾ ഉണ്ടാവും. എല്ലാത്തിലും തുണിമുതൽ സകല സാധനങ്ങളുമുണ്ടാകും. പണപ്പെട്ടിയും ഇതൊക്കെതന്നെ. ഉത്തരത്തിൽ തൂങ്ങുന്ന വിത്തുപൊതികളുടെ എണ്ണം ആ ഗൃഹത്തിൻ്റെ ആഢ്യത്വത്തെ വിളിച്ചറിയിക്കുന്നു. കുമ്പളഞ്ഞയും കത്തിരിഞ്ഞയും കേടില്ലാത്തവയാണെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ കാലം തട്ടിൻപുറത്തു കിടക്കും. പുകക്കരി കഴുകി വൃത്തിയാക്കി എടുത്താൽ മതി. പെരിങ്കളകുമ്മിളും ഇതുപോലെ ആറ്റുമീൻ മുതലായവയും ഉണക്കി ശേഖരിക്കാറുണ്ട്. മത്തൻ പിയ്യണി = മലയിലെ കുമ്പളഞ്ഞയാണ്. കുമ്പളങ്ങയെ പൊടിയൻകായെന്നു പറയും. മലവെള്ളരിക്കായെ നാട്ടിൽ മുള്ളൻ വെള്ളരിയെന്നും ഞങ്ങൾ കത്തിരിഞ്ഞായെന്നും പറയും. ചുരയ്ക്ക പച്ചയ്ക്ക് കുടുക്കകായെന്നും ഉണങ്ങുന്നതിനെ കുടുക്കയെന്നും പറയുന്നു. മരച്ചീനി പച്ചയ്ക്ക് മുറിച്ചവിക്കയോ തീയിൽ ചുട്ടോ കനംകുറച്ചരിഞ്ഞ് രണ്ടു വെള്ളം ഊറ്റി കുമിൾ, മീന്, ഇറച്ചി എന്നിവ ഏതെങ്കിലും കിട്ടുന്നതുകൊണ്ട് കൂട്ടാനുണ്ടാക്കി കഴിക്കയാണു പതിവ്. വലിയ മൃഗങ്ങളെ കിട്ടുമ്പോൾ ഇറച്ചി ചേർത്തു മരച്ചീനി ഇളക്കി രുചികര മായുണ്ടാക്കും. കുമിളു ചേർത്തും മരച്ചീനി ഇളക്കിയാൽ രുചിയാ യിരിക്കും. കൂവയില, വേയില (ഈറയില), പുന്നയില, മുക്കില ഇങ്ങനെ വിഷാംശം ഇല്ലാത്ത ഇലകളിൽ പൊതിഞ്ഞു തീക്കനൽ മൂടി കുമിളുപോലുള്ള പല ചെറിയ സാധനങ്ങളും ചുട്ടുതിന്നുകയാണു പതിവ്. ഇതിനെ പ്ണാവൽ എന്നു പറയും. വേങ്കുഴലിൽ മരിച്ചീനി അവിക്കും കഞ്ഞിവെക്കും. ആറ്റുതീരത്ത് മണലിൽ മരച്ചീനി ചുട്ടാൽ അതൊരു രസമായിരിക്കും. ആറ്റുകല്ലു വൃത്തിയാക്കി, തീയിൽ പഴുപ്പിച്ചു കൂടെ കിഴങ്ങുകളും ചേർത്തു പൊതിഞ്ഞു വേവിക്കുന്നത് കല്ലുമൂടിനതെന്നു പറയുന്ന രീതിയാണ്. ആറ്റിൽ പാറപ്പുറത്തെ ഉരക്കുഴികളിൽ കിഴങ്ങും പഴുത്ത കല്ലുകളും നിരത്തിയാലും ആഹാരം വെന്തുകിട്ടും. ആമയെ കിട്ടിയാൽ മാംസം എടുത്തശേഷം ആ തോടിൽതന്നെ വെച്ചു കുറിയാക്കി കഴിക്കും. ഇതിനാൽ ഒരുത്തനിറച്ചി ഓട്ടിലും വേവും എന്നൊരു ചൊല്ലുതന്നെയുണ്ടായി. ഒരുത്തന്റെ ഇറച്ചി അവന്റെ ഓടിൽ തന്നെ പാചകം ചെയ്യാൻ സൗകര്യമുണ്ടായതാണു കാരണം. നെടുവൻ കവല, നൂറാ, നടുനൂലി, മട്ട്, കെരിഞ്ചിയങ്ക് (കരിംകിഴങ്ങ്), പിന്നൻ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ തോണ്ടിയെടുത്ത് ചുട്ടും അവിച്ചും കാച്ചിയും കഴിക്കാറുണ്ട്. ചെറിയ കഷണങ്ങളാക്കി നുറുക്കിയിട്ട് വെന്തുവരുമ്പോൾ എരിശേരിക്കുപോലെ അരച്ചു ചേർക്കണം. വെള്ളം കോരികുടിക്കാൻ തക്കവണ്ണമുണ്ടാകണം.ഇതാണ് മുളാണി കാച്ചിനതെന്ന രീതി. തുവര, പയറ്, ചക്കക്കുരു, കുമിൾ, കരുവാട്, മീന്, ഇറച്ചി വകകൾ ഇങ്ങനെ ഇഷ്ടമുള്ളതെന്തും ഇതിൽ കൂടെ ചേർക്കാം. "
|
..Link | ||
| 18 | മണ്ണിര | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" കൃഷിയിടത്തെ മണ്ണിന്റെ ഘടനയെക്കുറിച്ചുള്ള അറിവുപയോഗിച്ചാണ് കർഷകർക്ക് ഊഹക്കൃഷി സാധിച്ചിട്ടുള്ളത്. മണ്ണിനെ മെരുക്കാൻ...
" കൃഷിയിടത്തെ മണ്ണിന്റെ ഘടനയെക്കുറിച്ചുള്ള അറിവുപയോഗിച്ചാണ് കർഷകർക്ക് ഊഹക്കൃഷി സാധിച്ചിട്ടുള്ളത്. മണ്ണിനെ മെരുക്കാൻ കഴിയുന്ന കൃഷിക്കാരന് അയാളുടെ കൃഷിയിലെ ഒരു അനിയന്ത്രിത ഘടകമായി നിലനിന്നത് കാലാവസ്ഥയാണ്. മണ്ണിനെ കാലാവസ്ഥയുടെ ആഘാതത്തിൽ നിന്നു സംരക്ഷിച്ചാൽ കൃഷിയുത്പാദനം കൂട്ടാം. വേനൽക്കാലത്ത് ചുട്ടുപഴുക്കുന്ന മണ്ണിൽ മഴക്കാലത്ത് മഴപെയ്യുമ്പോൾ അത് കുത്തിയൊലിച്ചു പോകാതെ മണ്ണിലേക്കുതന്നെ ഇറക്കി അതിനെ ശുശ്രൂഷിക്കുമ്പോൾ മണ്ണിന്റെ സ്വഭാവം നിയന്ത്രിച്ചു നിർത്താനാകും. മഴക്കാലത്ത് മണ്ണിരയാണ് വളം. മണ്ണിരയ്ക്ക് വളം എന്നും പേരുണ്ട്. മണ്ണിര കൂടുതലുള്ളിടത്ത് ത്വക്കിന് അലർജി ബാധിക്കുന്നതിനെ 'വളംകടി' എന്ന് പലയിടത്തും പറയാറുണ്ട്. ഇവിടെ മണ്ണ് 'മണ്ണിര', വളം എന്നിവ ഒരു ഏകകംപോലെ ക്രോഡീകരിച്ച അവസ്ഥ കാണാം. മണ്ണ് ഇരയായും മണ്ണിനെ ഉഴുതുമറിക്കുന്നത് ജീവിത ക്രമമായും സ്വീകരിച്ചിട്ടുള്ള ഒരു ചെറുജീവിക്കു നല്കിയ പേരുകൾ (മണ്ണിര, വളം) മണ്ണുസംസ്കാരത്തിന്റെ ചിഹ്നമാണ്. " "എവിടെയാണ് വളം വേണ്ടതെന്നും എപ്പോഴാണ് ചേർക്കേണ്ടതെന്നും കൃഷിക്കാർക്ക് അറിയാമായിരുന്നു. എന്നാൽ ആധുനികതയോടൊപ്പം വന്ന വളം നിർമ്മാണശാലകളും അതിന്റെ കൃഷി സൂക്തങ്ങളും മണ്ണിനെ കൊന്നൊടുക്കുമായിരുന്നു. മലയിൽ നിന്നു വരുന്ന ഈ പശിമയ്ക്ക് സ്വാഭാവികമായൊരു ജൈവശക്തിയുണ്ട്. ഇത് സസ്യജാലങ്ങൾക്കു മാത്രമല്ല, ജീവിവർഗ്ഗത്തിനും ഒരു കേദാരമാണ്. വയലിൽ ഒത്തുകൂടുന്ന ഭൂമിയുടെ അവകാശികളായ ഞണ്ട്, മണ്ണിര, ഞവ്ഞി, ചീവീടുകൾ, എലി, പാമ്പ്, ഒച്ച്, അട്ട ഇവയ്ക്കൊക്കെ ഈ മണ്ണ് ആവാസകേന്ദ്രമാണ്. കൃഷിയെ ഇവ എങ്ങനെ സഹായിക്കുന്നവെന്നത് കർഷകർ എണ്ണിയെണ്ണി പറയുന്നു.പശിമയുള്ള ആവാസവ്യവസ്ഥ എവിടെയുണ്ടോ അവിടെ ഇത്തരം ജീവികൾ ഉണ്ടാകുന്നു. അവയുടെ എല്ലാ അംശങ്ങളും മണ്ണിൽത്തന്നെ ചേർന്ന് വളമായി മാറുന്നുണ്ട്. ഇത് കൃഷിക്ക് പ്രയോജനപ്പെടുന്നുണ്ട്. അടിഞ്ഞുകൂടിയ കളിമണ്ണിനെ സജീവമാക്കുന്നത് ഈ ജീവികളാണ്. അവർ ഈ മണ്ണിനെ കുത്തിമറിക്കുമ്പോൾ പുറ്റുപൊന്തും. മണ്ണിനകത്തെ പോഷകമൂല്യങ്ങളാണ് ഇങ്ങനെ പൊന്തിവരുന്ന ചെളികൾ. ഈ ജീവജാലങ്ങൾ അള തുളയ്ക്കുന്നതുവഴി മണ്ണിനുള്ളിൽ വായു കടക്കുന്നു. വായുസഞ്ചാരം മണ്ണിൻ്റെ ജൈവികഘടനയെ നിലനിർത്തുന്നു. ജലാംശം ശേഖരിച്ചുവയ്ക്കുന്നതിനും പുതുമണ്ണിന്റെ സാരാംശം സംരക്ഷിക്കുന്നതിനും ഈ വായുസഞ്ചാരം സഹായിക്കുന്നു. ഉള്ളിൽ നിന്നും പൊന്തിവരുന്ന ഈ പുതുമണ്ണിനെ 'ഇരപ്പുറ്റ്' എന്ന് കർഷകർ വിളിക്കുന്നു. ഇരപ്പുറ്റു പൊന്താതിരുന്നാൽ അത് കൃഷിയെ ബാധിക്കും. കരയിൽ പൊന്തുന്ന പുറ്റിൽനിന്നും ചിതലിൽനിന്നും വ്യത്യസ്തമാണിത്. നദികളുടെ ഒഴുക്കില്ലായ്മയും മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റവും മൂലം ഇവ ഇന്നുണ്ടാകുന്നില്ല. ഈ ജീവികളിൽ 'വിര' എന്ന ഒരിനമുണ്ടായിരുന്നു. ഞാറ് നട്ടു കഴിഞ്ഞതിനുശേഷം നെൽക്കൃഷിഭൂമിയിലെ മണ്ണിളക്കുന്നത് ഈ വിരകളാണ്. തന്നത്താൻ മണ്ണിന് അയവുകൊടുക്കുന്നത് ഇവയാണ്. ഇത് നെൽച്ചെടികൾക്ക് വേരോടാൻ സഹായകമാകുന്നു. ഏകദേശം 4 ഇഞ്ച് ആഴത്തിൽ വേരോടി ഞാറ് തെളിയും. വളവും കീടനാശിനിയും അമിതമായും തുടർച്ചയായും പ്രയോഗിക്കുക വഴി ഈ ജീവജാലങ്ങൾ ചത്തൊടുങ്ങി. അവ മണ്ണിനു ചെയ്തിരുന്ന ധർമ്മങ്ങൾ ഇല്ലാതായി. മണ്ണ് ജീവച്ഛവമായി. പാടശേഖരങ്ങളിൽ ഒഴുകിവരുന്ന മട്ടിനു പുറമേ ചാലുകളിൽ പഴയ മട്ടുകൾ കിടക്കുന്നുണ്ട്. ഇവ വഞ്ചിയിൽ പോയി 'മരിയ' കൊണ്ട് കോരി വഞ്ചി നിറയ്ക്കുന്നു.അവ നിലങ്ങളിൽ കൊണ്ടുപോയിടുന്നു ."
|
..Link | |
| 19 | കക്കുംകായ - മക്കുങ്കായ് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യ...
" നൂറോൻ, വെള്ളക്കിഴങ്ങ്, മേങ്കെഴങ്ങ് എന്നീ കിഴങ്ങുവർഗ്ഗങ്ങളും ഈന്തങ്ങ്, പനംപൊടി, മുളയരി, മക്കുങ്കായ് തുടങ്ങിയ ധാന്യങ്ങളും മൂട്ടിപ്പുളി, പൊൻകൊരണ്ടിപ്പഴം, വെട്ടിപ്പഴം, ചരളിപ്പഴം, ഞൊട്ടാഞൊടിയൻ പഴം, പൂടപ്പഴം, കല്ലുവാഴപ്പഴം, അരിയാനെല്ലിക്കായ്, പൊരിയൻകായ്, കൊങ്ങിണിപ്പഴം, കുടംപുളിപ്പഴം, പുന്നപ്പഴം, ഓടപ്പഴം, ആഞ്ഞിലിക്കായ്, ഉന്നത്തിൻ കായ്, പൂവത്തിൻ പഴം തുടങ്ങിയ പഴങ്ങളും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കുടിനീരിന് കാട്ടരുവികളിലും പാറയിടുക്കുകളിലും കിട്ടിയിരുന്ന ജലവും. തണ്ണിക്കൊടി(പുല്ലാന്നി)യും മഞ്ഞവള്ളിയും കല്ലുവാഴയും ഇവയിൽ നിന്നെടുക്കുന്ന ജലവും ഉപയോഗിച്ചിരുന്നു.
കാടുകളിൽ പുതുമഴയോടുകൂടി കിളിർത്തു വളരുന്ന വള്ളിപ്പടർപ്പുകളാണ് നൂറോനും വെള്ളക്കിഴങ്ങും മേങ്കെഴങ്ങും. ഇവ ധാരാളമായി കാടുകളിൽ കണ്ടുവരാറുണ്ടായിരുന്നു. ഇന്ന് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കണ്ടുവരാറുള്ളൂ. പുതുമഴയോടുകൂടി കിളിർത്തു വളരുന്ന ഈ കിഴങ്ങുവർഗ്ഗങ്ങൾ ഉരുണ്ടുനീണ്ട് മണ്ണിനടിയിൽ വളരുന്നു. കർക്കിടകമാസം മുതൽ കിഴങ്ങ് കിട്ടുമെങ്കിലും കന്നി, തുലാം മാസങ്ങളിലാണ് വിളവെടുക്കേണ്ടത്. അതായത് ഇലകൾ പഴുത്തുകൊഴിയാൻ തുടങ്ങുന്ന സമയം. ഈ സന്ദർഭത്തിൽ മാന്തി എടുത്ത് ഉപയോഗിച്ചിരുന്നാൽ അതിൻ്റെ ഗുണവും രുചിയും പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അടുപ്പിലിട്ടു ചുടുകയോ പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുകയോ ചെയ്യാം. കാട്ടുവാഴികളുടെ കുടിലിൽ രായും പകലും തീയുണ്ടായിരിക്കും. മാസങ്ങളും വർഷങ്ങളും അണ യാത്ത തീക്കുണ്ഡങ്ങളിൽ ചാരവും കനലുകളും ആവശ്യത്തിനുണ്ടാകും. ശ്രദ്ധയോടുകൂടി മാന്തി എടുക്കുന്ന കിഴങ്ങുകൾ പ്രത്യേക നീളത്തിലായിരിക്കും മുറിച്ചെടുക്കുക. അവ ഓരോന്നായി ചൂടുചാരത്തിൽ പൂഴ്ത്തിയിടും. ചാരത്തിനു മുകളിൽ കനലുകൾ മാത്രം കൂട്ടിയിടും. നിശ്ചിതസമയം കഴിഞ്ഞ് ചാരം മാറ്റി എടുക്കുന്ന കിഴങ്ങ് മുരിച്ച റൊട്ടിമാതിരി മുരിഞ്ഞിരിക്കും. ഇതിൻ്റെ സ്വാദ് ബഹുകേമം തന്നെ.മറ്റൊരു രീതിയിലും കിഴങ്ങ് ചുട്ടെടുക്കാം. ഒരു മുളംകുറ്റി എടുക്കുക. അതിൽ അടക്കം ചെയ്യാൻ കണക്കിനുള്ള കിഴങ്ങ് കുറ്റിയിൽ നിക്ഷേപിക്കുക. കലർപ്പില്ലാത്ത തേൻ ഒഴിച്ച് മറ്റൊരു മുളം കുറ്റികൊണ്ട് തേൻ ചോർന്നു പോകാത്ത രീതിയിൽ ഇരുകെ അടയ്ക്കുക. എന്നിട്ട് മുൻ പറഞ്ഞതുപോലെ ചൂടുചാരത്തിൽ പൂഴ്ത്തിയിട്ട് ചുട്ടെടുക്കുക.
വൻമരങ്ങളിൽ ചുറ്റി പടർന്നുവളരുന്ന ഒരു വള്ളിച്ചെടിയാണ് മക്കു വള്ളി. ചില മരങ്ങളിൽ മരത്തോടൊപ്പം വണ്ണം മക്കുവള്ളിയ്ക്കും ഉണ്ടാകും. ഇത്തരം വള്ളികളുള്ള ഏതു വൻമരത്തിലും നമുക്ക് നിസ്സാരമായി കയറിപ്പറ്റാം. മക്കുവള്ളി പൂത്തുകഴിഞ്ഞാൽ അറകളോടുകൂടിയ ഒരു കായ് പ്രത്യക്ഷപ്പെടും. ഏതാണ്ട് നാലിഞ്ചു വീതിയും നാലര അടി നീളവും ഒത്ത ഒരു കായയ്ക്കുണ്ടാകും. അതിലെ അറകളിൽ ഏതാണ്ട് പരിപ്പുവടയുടെ വലിപ്പത്തിലാണ് കുരുക്കൾ ഉണ്ടാകുന്നത്. ഈ കുരുക്കൾക്ക് കട്ടിയുള്ള പുറംതോടുണ്ട്. കുഴിയുള്ള കല്ലിലോ ഉരലിലോ വച്ച് ചുറ്റികയോ ഉലക്കയോവെച്ച് ഇടിച്ചുപൊടിച്ച് കട്ടിയുള്ള പരിപ്പ് എടുത്ത് രാത്രിയിൽ കിടക്കാൻ നേരം വെള്ളത്തിലിടണം. രാവിലെ ഒരു കായ്ക്ക് നാഴി അരിയെന്ന കണക്കിൽ വേവിച്ച് തലേദിവസം വെള്ളത്തിലിട്ടിരിക്കുന്ന മക്കുങ്കാപരിപ്പ് എടുത്ത് അരകല്ലിൽ (ചെറിയ കഷ്ണം മഞ്ഞളും കൂട്ടി) അരച്ചെടുക്കണം. ആവശ്യത്തിനു ജീരകം പൊടിച്ചതും തേങ്ങാ അരച്ചതും ഇട്ട് ഇളക്കി എടുക്കുക. പാലുണ്ടെങ്കിൽ ചേർത്താൽ നന്നായിരിക്കും. രാവിലെ പ്രായ വ്യത്യാസമില്ലാതെ കഴിക്കാവുന്നതാണ്. ഉപ്പുമാത്രം ചേർക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. ഇതിന് നെടുമങ്ങാട്ടു ഭാഗങ്ങളിൽ പണ്ടയ്ക്കാ എന്നും പേര് പറയുന്നുണ്ട്. മക്കുങ്കായുടെ പരിപ്പ് ശേഖരിച്ച് പൊട്ടിച്ച് വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുത്ത് അപ്പം, അട, പുട്ട് എന്നിവയുണ്ടാക്കി മീൻകറി കൂട്ടി ഭക്ഷണമായി ഉപയോഗിക്കാം. വാതരോഗങ്ങൾ മാറ്റി നിത്യയൗവനം പ്രദാനം ചെയ്യും. മക്കുങ്കായ് അടുപ്പിലിട്ട് തൊണ്ട് കരിഞ്ഞ പാകത്തിനെടുത്ത് പൊട്ടിച്ച് പരിപ്പു ഉപയോഗിച്ചിരുന്നാൽ നടുവേദന, ചങ്കുവേദന എന്നിവ മാറുമെന്ന് മലംപണ്ടാരവിഭാഗം പറയുന്നു. " " വള്ളിപോലെ പടർന്നു കയറുന്ന പറണ്ട എന്ന വിത്തിന്റെ വലിയ കായകൾ കാട്ടിൽ അനങ്ങാതെ നില്ക്കുന്നു. ബലിഷ്ഠമായ അതിൻ്റെ പുറംതോടുകൾ ചിലത് നിലത്തും വീണുകിടക്കുന്നുണ്ട്. അവയിലെ കക്കുംകായകൾ ഉണങ്ങാൻ തുടങ്ങുമ്പോൾ പറണ്ടക്ക ശബ്ദമുണ്ടാക്കും. ഇതും ആദിമർക്ക് താളവാദ്യമായിരുന്നു. വേനൽക്കാലം കഴിഞ്ഞ് കാട്ടു മഴകളും ചോലകളിലെ വെള്ളപ്പൊക്കവുമുണ്ടാകുമ്പോൾ താഴ്വരപ്പുഴയോരങ്ങളിലെ ആളുകൾ ഒലിച്ചുവരുന്ന പറണ്ടക്ക പറക്കും. അത് പൊളിച്ച് കക്കുംകായ സൂക്ഷിച്ചുവെയ്ക്കും. കർക്കിടകത്തിലെ മരുന്നുകഞ്ഞിക്ക് അതിനുള്ളിലെ പരിപ്പ് സംസ്കരിച്ച് ചേർക്കും. ഈ വിത്തൊരു ദിവ്യൗഷധമാണ്. ഗ്രാമങ്ങളിലെ അമ്മൂമ്മവൈദ്യത്തിലും പ്രസവശുശ്രൂഷയിലും പ്രധാനപ്പെട്ടതാണ് കക്കുംകായവിത്ത് . വിഷത്തെ ഔഷധമാക്കുന്നതുപോ സംലെയുള്ളസ്കരണം ഇതിനും ആവശ്യമാണ്.ഇങ്ങനെ വിത്തിനെ സംസ്കരിച്ചു ഭക്ഷണമാക്കുന്ന എത്രയോ ഇനങ്ങൾ ഉണ്ട് ".
" ഗ്രാമങ്ങളിലെ അമ്മൂമ്മ വൈദ്യത്തിലും പ്രസവ ശുശ്രൂഷയിലും പ്രധാനപ്പെട്ടതാണ് കക്കുംകായ വിത്ത് . വിഷത്തെ ഔഷധമാക്കുന്നത് പോലുള്ള സംസ്കരണം ഇതിനും ആവശ്യമാണ്. കാടും നാടും തമ്മിലുള്ള പാരിസ്ഥിതിക പാരസ്പര്യം നാട്ടുപദങ്ങളിൽ നിന്ന് നാട്ടുവൈദ്യത്തിലേക്കെത്തുന്നു."
|
..Link | |
| 20 | ഓട്ടുചിലമ്പ് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ചിലമ്പ് എന്ന പൈതൃക ചിഹ്നം വന്ന വഴി നാം തിരിച്ചറിയണം. രണ്ടു ലോഹങ്ങളുടെ പ്രാചീന രാസവിദ്യയുടെ ചരിത്രം ചിലപ്പതികാരത്ത...
" ചിലമ്പ് എന്ന പൈതൃക ചിഹ്നം വന്ന വഴി നാം തിരിച്ചറിയണം. രണ്ടു ലോഹങ്ങളുടെ പ്രാചീന രാസവിദ്യയുടെ ചരിത്രം ചിലപ്പതികാരത്തിനു പറയാനുണ്ട്. അതിൽ ചിലമ്പ് ദേശ സൂചകമായി ഉദ്ഘോഷിക്കുന്നു. 'തരിയിട്ട ചിലമ്പ് ' എന്ന് കേരളീയ തോറ്റംപാട്ടുകളിൽ പറയുന്ന, സ്വർണ്ണമണികളിട്ട ചിലമ്പിന്റെ വൈശിഷ്ട്യത്തിന്റെ സാംസ്കാരിക മുദ്രകളാണ് കേരളത്തിന്റെ കലാചരിത്രത്തിൽ കാണുന്നത്. ഇത് സംസ്കാരത്തിന്റെ കേട്ടുകേൾവിയാണ്. അത് അതിർത്തികൾ കടന്ന് സഞ്ചരിക്കുന്നു.
പെരിയാറിൻ്റെ തീരത്ത് വേങ്ങമരത്തിന്റെ ചുവട്ടിൽനിന്ന് മലങ്കുറവനും കുറത്തിയും പാടിക്കേട്ട പൂർവ്വ ചിലപ്പതികാരത്തിന്റെ ആഖ്യാനമാണ് ഇളങ്കോഅടികൾ പാടിയത്. ചിലപ്പതികാര അടയാളങ്ങൾ കേരളത്തിലെ നാടൻപാട്ടുകൾ അടക്കമുള്ള ദൃശ്യാവിഷ്കാരങ്ങളിൽ കാണാം. സ്വർണ്ണ മണികൾ (തരികൾ) ഉള്ളിലിട്ട ചിലമ്പ് ഉണ്ടാക്കുന്ന തട്ടാന്മാരുടെ മാഹാത്മ്യമാണ് നന്തുണിപ്പാട്ടുകാർ ഭദ്രകാളിപ്പാട്ടായി പാടുന്നത്. ഈ മണിമഹത്വം ഒരു സംസ്ക്കാരത്തിന്റെ ആദിപൈതൃകം തന്നെയായിരുന്നുവെന്ന് തെളിയുകയാണ് . "
"പാലക്കാട് ജില്ലയിലെ കുനിശ്ശേരിക്കുമ്മാട്ടിയിലെ വലിയ ചിലമ്പെഴുന്നള്ളിപ്പ് മലനാട്ടുനിവാസികൾ ഏറ്റുവാങ്ങിയ കണ്ണകി ഉപാസനയുടെ പ്രാഗ്ബിംബമാണ്. നല്ല ഭാരമുള്ള ഈ ഓട്ടുചിലമ്പ് പ്രതീകപ്പൊലിമയായിമാറി മുടി വളർത്തി ചോപ്പുകച്ച കെട്ടിയ കോമരവേഷം. നൂറുകണക്കിനു ചെറുപ്പക്കാർ മണികെട്ടി കണ്യാർക്കളിയുടെ ചുവടുകൾ വയ്ക്കുന്നതും കണ്ണകിയുടെ ഓർമ്മയ്ക്കാണ്. ഗ്രാമാന്തരങ്ങളിൽ കച്ചകെട്ടിയ വെളിച്ചപ്പാടുകളും കോമരങ്ങളും കൈയിലേന്തുന്ന ചിലമ്പിന്റെ കിലുക്കവും മണിമുഴക്കംതന്നെ. കലാഭവൻമണിക്ക് ഏറ്റവും പ്രിയങ്കരമായ അണിയലവും മുടി വളർത്തി ചോപ്പുകച്ചകെട്ടിയ കോമരവേഷമാണ്. കുംഭം, മീനം, മേട മാസക്കാലമായാൽ ഈ മണിവേഷമാണ് കൊടുങ്ങല്ലൂരിൻ്റെ മുഖ്യചിഹ്നം. കൊടുങ്ങല്ലൂരിൽ അശ്വതി കാവുതീണ്ടലിന് വെട്ടിത്തെളിയിക്കാനെത്തുന്ന ആയിരക്കണക്കിന് സ്ത്രീ വെളിച്ചപ്പാടുകൾ കാലിലും കൈയിലുമേന്തുന്ന ചിലമ്പ് ഗ്രാമാന്തരങ്ങളിൽ മൂശാരിമാർ വാർക്കുന്നതാണ്. "
''ഇരുമ്പു പണിക്കാരും മൂശാരിമാരും കുശവന്മാരും കൈയും ബോധവും ചേർന്ന് പണിതെടുത്ത നിർമ്മിത മുദ്രകൾ നാട്ടടയാളങ്ങളായി മാറി. ആലയിൽ ഈയവും ചെമ്പും പാകത്തിന് ഉരുക്കിയെടുത്ത ഓടിന് നാദത്തിന്റെ വിത്തുകൾ കേൾപ്പിച്ച് അനുസ്വാനധ്വനികളുണ്ടാക്കിയ ഓട്ടുമണികൾ വാർത്തവർക്ക് ഒരു ഗണിതമുണ്ടായിരുന്നു. കൂറ്റൻ മണികൾ നാടറിയിച്ചപ്പോൾ ചെറുമണികൾ മന്ത്രങ്ങളായി. കുന്നിമണി, നെന്മണി, ചെറുമണി, മണിപ്പയറ്, മണിമേട, മണിക്കുട്ടൻ, മണിക്കുട്ടി എന്നിങ്ങനെ മണിശബ്ദ താരാവലിയുടെ കണക്കെടുപ്പല്ല ഇവിടെ നടത്തുന്നത്. ഒരു ഓമനപ്പേര് നാടോടിത്തത്തിന്റെ ബ്രാൻഡായി മാറുന്ന കാഴ്ചയാണ്. "
മൂശാരി: " ലോഹരൂപനിർമ്മാണത്തിൽ മണ്ണ് ഒരു പ്രധാന ഘടകമാണ്. മൂശാരിമാർക്ക് മറ്റൊരിടത്ത് ലോഹം വാർക്കേണ്ടിവരുമ്പോൾ കരു പൊതിയാൻ 'സ്വന്തം മണ്ണ് 'അവർ കൊണ്ടുപോകാറുണ്ട്. മറ്റൊരിടത്തെ മണ്ണിന്റെ സ്വഭാവം അറിയാത്തതിനാൽ അതുപയോഗിച്ച് കരു ചൂടാക്കുമ്പോൾ അത് പൊളിഞ്ഞു പോകാൻ ഇടയുണ്ട് മാത്രമല്ല. താൻ പലതവണ ഉപയോഗിച്ച് പതം വരുത്തിയ മണ്ണിന് ചൂടനുഭവിച്ച് പരിചയമുണ്ട്. അതുകൊണ്ട് പുതിയ മണ്ണിനെക്കാൾ കൃത്യമായി ചൂട് നിലനിർത്താനാകും. സ്വന്തം മണ്ണ് മൂശാരിയെ ചതിക്കില്ല എന്ന ചൊല്ലിൽ ഈ സാങ്കേതികത്വമുൾക്കൊള്ളുന്ന ആത്മവിശ്വാസം ക്രോഡീകരിച്ചിരിക്കുന്നു. "
|
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല












