ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | പൈതൃക വാഴപ്പഴങ്ങൾ | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഇടവിളയിൽ പ്രധാനം വാഴയാണ്. റേഷനരിവാങ്ങാൻ ആഴ്ചതോറും കുല നല്കുന്ന വാഴകൾ ഓരോ പറമ്പിൻ്റെയും സൗഭാഗ്യമ...
" ഇടവിളയിൽ പ്രധാനം വാഴയാണ്. റേഷനരിവാങ്ങാൻ ആഴ്ചതോറും കുല നല്കുന്ന വാഴകൾ ഓരോ പറമ്പിൻ്റെയും സൗഭാഗ്യമായിരുന്നു. കുഴി അധികം താഴ്ത്താതെ 'തൊട്ടിക്കുഴി'യിൽ ചവറിട്ടുകത്തിച്ച് കൃമികീടങ്ങളകറ്റി 'മാണത്തിൽ (കിഴങ്ങ്) ചാമ്പൽ പുരട്ടി നട്ടാൽ ഒരു വാഴയ്ക്കും 'സൂക്കേട്' വരില്ല. നാലില വരുമ്പോൾ കായയിലെ പായൽ വളമായി വച്ച് കുഴി മൂടും. മദ്ധ്യ പ്രായമായാൽ ഒരിക്കൽക്കൂടി പായൽ വച്ചു തടംകോരും. മറ്റു വളമൊന്നും വാഴയ്ക്കു വേണ്ട. പായലില്ലെങ്കിൽ അല്പം ഉണങ്ങിയ ചാണകവും പച്ചിലയും ചേർത്തു വളപ്രയോഗം ചെയ്യും. മണ്ണിൻ്റെ തരംകൊണ്ടുള്ള വൈവിദ്ധ്യവും വാഴയിനങ്ങളിലുണ്ട്. വാഴയിൽ ഇനങ്ങൾ കൂടിയ വിഭാഗം കദളിയാണ്. ദേവൻകദളിയൊഴികെ കദളിയിലെ മറ്റു വിഭാഗങ്ങളെ അണ്ണാൻ എന്നു ചേർത്തു വിളിക്കും. ആറ്റുകദളി (അണ്ണാൻ), രസകദളി (മധുരയണ്ണാൻ), പൂങ്കദളി (മലയണ്ണാൻ), കപ്പ (ചെങ്കദളി), കറയണ്ണാൻ എന്നിങ്ങനെ പലതരം കദളികളുണ്ട്. ചെങ്കദളിയിൽ ചെറുതും വലുതുമായി രണ്ടിനം കണ്ടുവരുന്നു. ആറ്റുകദളിക്കു വിളനിരങ്ങിയെന്നും പേരുണ്ട്. പൂവനിൽ ചെറുതും വലുതുമായി രണ്ടു വർഗ്ഗം കാണാം. കന്യാകുമാരിജില്ലയിൽ പരക്കെ കാണുന്ന വർഗ്ഗമായ 'മട്ടി'യിൽ പാണ്ടിമട്ടി, വെള്ളമട്ടി, ചെമന്നമട്ടി എന്നു മൂന്നിനങ്ങളാണുള്ളത്. പേങ്കദളിയെന്നും മട്ടിയെ പറഞ്ഞുവരുന്നു. വാളിമൊന്തൻ അഥവാ വലിയമൊന്തൻ, പേമൊന്തൻ, ചാമ്പമൊന്തൻ എന്നിവ വിവിധതരം മൊന്തൻ വാഴകളാണ്. പാണ്ടി, നാടൻ, കൂനൂർ എന്നിങ്ങനെ ഏത്തനിലും വകഭേദങ്ങളുണ്ട്. 'പടറ്റി', 'നൽച്ചിങ്ങൻ', തമിഴ്നാട്ടുകാരനായ 'പാളയംകോടൻ എന്നിവ വൈവിദ്ധ്യമില്ലാത്ത വർഗ്ഗങ്ങളാണ്. ഉള്ളിൽ കല്ലിനുസമാനം വിത്തുകളുണ്ടാകുന്ന 'കല്ലുവാഴ സൂക്ഷിച്ചുവേണം കഴിക്കേണ്ടത്. 'കുഴിവാഴ കുലയിട്ടാൽ ഭൂമിയിൽ മുട്ടാൻ സാദ്ധ്യതയുള്ളതുകൊണ്ടു മണ്ണുമാന്തിക്കൊടുക്കേണ്ടി വരും. ഈ ജൈവവൈവിദ്ധ്യത്തെ സാക്ഷാൽക്കരിച്ചവരാണു ഞങ്ങൾ. ദേവൻകദളിവാഴ നടുന്നതു ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്തുവേണം ശുദ്ധവും വൃത്തിയും ദീക്ഷിച്ചുമാത്രമേ പരിചരണവും പാടുള്ളൂ.ഇതിൻ്റെ പഴം കഴിക്കുന്ന ദിവസം മുട്ട, മീൻ, ഇറച്ചി തുടങ്ങിയ നിഷിദ്ധ ഭക്ഷണങ്ങൾ പാടില്ലെന്നും വിശ്വാസമുണ്ട്. കദളിവാഴയിലെ ഒരു കായ മരുന്നിന്റെ ഗുണമുള്ളതായിരിക്കുമത്രെ. ദീർഘായുസ്സു നല്കുന്ന ഈ കായ വൈദ്യൻകായെന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇതേതു കായാണെന്ന് അറിയാൻ കഴിയില്ല. അതിനാൽ ഒരു കദളിക്കുല മുഴുവൻ ഒരാൾതന്നെ തിന്നാൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. തൊലി കറുത്തുതുടങ്ങിയാലും പഴം കേടാവില്ല എന്ന ഗുണവുമുണ്ട്. പഴപ്രഥമനനുയോജ്യമായ ദേവൻകദളിയുടെ ഫലത്തിൽ മാത്രമേ സ്വർണ്ണത്തിന്റെ അംശം ചേർന്നിട്ടുള്ളൂ. പടറ്റി വാഴപ്പഴം വസൂരി, മണ്ണൻ, പൊക്കൻ തുടങ്ങിയ ഉഷ്ണരോഗങ്ങൾ വരുമ്പോൾ നിർബന്ധിപ്പിച്ചു കഴിപ്പിക്കും. വയറിലെ അമ്ലാധിക്യ(അസിഡിറ്റി)ത്താൽ പുളിച്ചുതികട്ടൽ കാരണം ബുദ്ധിമുട്ടുന്നവർക്കു രസകദളിയും കുഴിവാഴപ്പഴവും കപ്പപ്പഴവും നല്ലതാണ്. ഇവതന്നെ തൊലി കറുത്തതുടങ്ങിയശേഷം മാത്രമേ പുളിച്ചുതികട്ടലുള്ളവർ കഴിക്കാവൂ എന്ന കാര്യവും ഓർക്കണം. നല്ലവണ്ണം പഴുത്തു കഴിഞ്ഞശേഷമല്ലാതെ കഴിച്ചാൽ കറയുടെ ചുവ മാറാത്ത വർഗ്ഗമാണു കറയണ്ണാൻ. പച്ചക്കറിയായി മാത്രം ഉപയോഗിക്കുന്ന വാഴയ്ക്കയാണ് വാളിമൊന്തൻ എന്ന വലിയ മൊന്തൻ. ആയുർവേദമരുന്നിനോടൊപ്പമുള്ള പഥ്യാഹാരസമയം കറിയായി ഉപയോഗിക്കാനാകുന്ന ഒരേയൊരു വാഴയ്ക്കയും വാളിമൊന്തനാണ്. പഴമായി ഉപയോഗിക്കുന്നതിന് അത്ര നന്നല്ലാത്ത പേമൊന്തനും പച്ചക്കറിയായിത്തന്നെ കൂടുതലും ഉപയോഗിച്ചു വരുന്നുവെങ്കിലും സർബത്ത് തയ്യാറാക്കുന്നതിന് ഇതിൻ്റെ പഴം നല്ലതാണ്. പടല മുഴുവൻ ഇറങ്ങിക്കഴിഞ്ഞശേഷം തനിയേതന്നെ കൂമ്പില്ലാതാകുന്ന കൂമ്പില്ലാഅണ്ണാൻ പൊതുവേ ദീർഘായുസ്സുനല്കുന്ന പഴമായി കരുതിവരുന്നു. മലബന്ധത്തിനുത്തമമായി പറയാറുള്ള പാളയൻകോടൻ ആസ്ത്മയ്ക്കു നന്നല്ല. രാത്രിയിൽ ഈ പഴം കഴിക്കുന്നതു നന്നല്ലെന്നതും അമ്മൂമ്മയുടെ വൈദ്യശാസ്ത്രമാണ്. നല്ല മധുരവും ഉള്ളിൽ മാവ് തീരെയില്ലാത്ത വർഗ്ഗവുമായ ആറ്റുകദളിക്കു രോഗപ്രതിരോധശക്തി കൂടുതലുണ്ട്. ഇലയ്ക്കു പ്രസിദ്ധമായ ഇതിനു പ്രത്യേക സംരക്ഷണമൊന്നും ആവശ്യമില്ല. ഏറെ പരിചരണം വേണ്ട ഏത്തവാഴയിൽ കുല തെക്കോട്ടു വീണാൽ ഉടമസ്ഥനു മരണം സംഭവിക്കുമത്രെ. കപ്പപ്പഴത്തിൻ്റെ ഉള്ളിൽ ഉലുവ നിറച്ചു വച്ചശേഷം അതു കഴിച്ചാൽ രക്താതിസാരമുൾപ്പെടെ മാറിക്കിട്ടും. മട്ടിപ്പഴം അടപ്രഥമനിൽ ചേർത്താൽ രുചിയേറും. ഉണ്ണിയപ്പത്തിനെങ്കിൽ മയമേറും.പഴമായി കഴിച്ചാൽ ഏമ്പക്കം വിടുന്ന സമയം പുറത്തുവരുന്ന വായുവിനു ദുർഗന്ധമുണ്ടാകില്ല. കല്ലുവാഴയുടെ ഉള്ളിൽ കാണുന്ന കല്ലിനു സമാനമായ വിത്തുകൾക്കു മൂത്രക്കല്ലിനെ അലിയിച്ചു കളയുന്നതിനുള്ള ശക്തിയുണ്ട്. "
|
..Link | ||
| 2 | പണിപ്പാട്ടുകളും നാടോടിപ്പാട്ടുകളും | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പഴഞ്ചൊല്ലുകൾക്ക് സമാന്തരമായിത്തന്നെ രൂപപ്പെട്ട വാങ്മയ കലയാണ് കൃഷിയുമായി ബന്ധപ്പെട്ട പണിപ്പാട്ടുകൾ. പഴഞ്ചൊല്ല...
"പഴഞ്ചൊല്ലുകൾക്ക് സമാന്തരമായിത്തന്നെ രൂപപ്പെട്ട വാങ്മയ കലയാണ് കൃഷിയുമായി ബന്ധപ്പെട്ട പണിപ്പാട്ടുകൾ. പഴഞ്ചൊല്ലുകളുടെ ധർമ്മംതന്നെയാണ് ഇവയും നിർവ്വഹിക്കുന്നത്. എന്നാൽ വിവരണാത്മകമായ രീതി ഇവയുടെ രൂപപരമായ പ്രത്യേകതയാണ്. ആത്മനിഷ്ഠതയുള്ള ഈ പാട്ടുകളിൽ കാർഷികജ്ഞാനവും സാമൂഹിക ജീവിതവും പ്രകടമാകുന്നുണ്ട്. ഇവയെ ആധാരമാക്കി ഈ പാട്ടുകളെ പ്രധാനമായി രണ്ട് വിഭാഗങ്ങളാക്കിതിരിക്കാം.
1.കാർഷികവൃത്തിയുടെ ക്രമങ്ങളുമായി ബന്ധപ്പെട്ടവ.
2.കാർഷികസമൂഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ടവ.
കൃഷിക്രമങ്ങൾ:
പ്രമേയാടിസ്ഥാനത്തിൽ കാർഷികവൃത്തിയുടെ സന്ദർഭങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളും അവയുടെ വിശദീകരണങ്ങളും താഴെച്ചേർക്കുന്നു.
ദേവതാസ്തുതി : വിത്തിറക്കുമ്പോഴും വിത്തമിരിക്കുമ്പോഴും ഈശ്വരസ്മരണ വേണം എന്ന പഴഞ്ചൊല്ലിൻ്റെ വിവരണാത്മക രൂപമാണ് ഈ പാട്ട്. ഞാറു നടുന്നതിനു മുമ്പായി തലപ്പുലയൻ ഗണപതിപൂജ നടത്തും. തുടർന്ന് പാട്ടുപാടിക്കൊണ്ട് ഞാറുനടുന്നു. ഈ പാട്ട് അമ്മദൈവത്തെ സ്തുതിച്ചുകൊണ്ടുള്ളതാണ്.
1 "നാഴി നെല്ല് പൊരി വറക്കേ അമ്മയ്ക്കൊരു കാഴ്ച് വച്ച് കൈതൊഴണ്ടമ്മേ കൈതൊഴണ്ട് അടിയന്നു വരം തരണമ്മേ വരം തരണമ്മേ വരം തരണേ എന്നുടെ വയില്യാണമ്മേ വയില്യാണേ വരം തരണമ്മേ വരം തരണേ.''
2. "വല്യമനക്കലെ തമ്പുരാൻ്റെ വിത്തെറിഞ്ഞമ്മേ വിത്തറിഞ്ഞേ.... കായേം പൂവും കൊഴിയാതെ നെല്ലുണ്ടാക്കണമമ്മേ നെല്ലുണ്ടാവണമമ്മേ.”
വെള്ളത്തിൽ പോകാതെയും കള്ളൻ കൊണ്ടുപോകാതെയും വിള കാക്കാൻ വരം ചോദിക്കുന്ന ഈ പാട്ടുകൾ പുലയരുടെ പാട്ടുകളാണ്. ഇവിടെ പരാമർശിക്കപ്പെടുന്ന അമ്മ കൊടുങ്ങല്ലൂരമ്മയാണ്. വിശ്വാസതലത്തിന്റെ ഒരു ധർമ്മബോധം പഴഞ്ചൊല്ലുകളിലെപോലെ ഈ പാട്ടുകളിലും ഉണ്ട്. "
നാടോടിപ്പാട്ടുകൾ
"കാർഷികവിളകളോടൊപ്പം നാടോടിപ്പാട്ടുകളും മുടിയാടിക്കളിച്ചു. തൊഴിലുകളെല്ലാം കൂട്ടായ്മയുടെ പങ്കാളിത്തത്തോടെയായിരുന്നു. എവിടെ കൂട്ടായ്മയുണ്ടോ അവിടെ താളവും സംഗീതവും നൃത്തവും സമന്വയിച്ചു. കായികാദ്ധ്വാനത്തിൻ്റെ നാടോടി ഇതിഹാസങ്ങളാണ് കൃഷിപ്പാട്ടുകളിൽ നിഴലിക്കുന്നത്. വേലവരവിലും ഭരണിക്കും കൊയ്ത്തിനും ആത്മബന്ധത്തിൻ്റെ വയൽപ്പാട്ടുകൾ പാടി. അതിൽ വയൽ പക്ഷികളും നാട്ടുഭക്ഷണങ്ങളും കാളിക്കഥകളും നാട്ടുതമാശകളും താരാട്ടുകളും വിത്തുകളും രേഖപ്പെടുത്തി.
1. “ഒന്നാം മലരേ മലരേ തോപ്പേ ഒന്നരവട്ടി തിന വിതച്ചേ തിനയ്ക്കൊപ്പ പൂവും കായും കതിരൊപ്പം നിരന്നപ്പോൾ അതിലൊരു കിളിവന്നു ചതുരംകൊത്തി.” (വട്ടക്കളിപ്പാട്ട്)
2 "ഒരു നറുക്കില ഒരു ചെറുതിരി ഒരായിരം തുമ്പിതേരുകേറ്റം രണ്ടു നറുക്കില രണ്ടു ചെറുതിരി രണ്ടായിരം തുമ്പിതേരുകേറ്റം എന്താ തുമ്പി തുള്ളാത്തെ കിണ്ണത്തിലെണ്ണ പോരാഞ്ഞോ?" (തുമ്പിതുള്ളൽപ്പാട്ട്) 3. “എന്തു തൻ്റെ തീണ്ടലാണ് തമ്പുരാൻ്റെ തീണ്ടലും മാറങ്ങട് മാറടാ പാക്കനാരെ മാറടാ ഉപ്പുകുത്ത്യാമുളയ്ക്കുമോ വേലീമ്മ പടരുമോ പിന്നെന്തു തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്."
4. "വാഴുക വാഴുകമ്മേ വരികമ്മേ ദൈവമ്മേ വാഴുക വാഴുകമ്മേ വരികമ്മേ ദൈവമ്മേ കെഴക്ക് ദിക്കില് നിന്ന് സൂര്യഭഗവാനും വാഴ്കമ്മേ തെക്ക് ദിക്കൊരു സത്യം മാനപർവ്വതം വാഴ്കമ്മേ."
5. "വേലഴകില് നല്ലൊരഴക് ഏതേതമ്മടെ വേലഴക് വേലഴകില് നല്ലൊരഴക് ലാരുടെ എവരുടെ നല്ലഴക്."
6. “കാളാണേ കാളാണേ കണ്ണപ്പൻ കാളതെയ്ത കാളാണേ കാളാണേ കണ്ണപ്പൻ കാളതെയ്ത ആരാര് കൊത്തിപ്പണിതു കണ്ണപ്പൻ കാളതെയ്ത ആരാര് കൊത്തിപ്പണിതു കണ്ണപ്പൻ കാളതെയ്ത."
7. "താലലാലും പോലലാലും താലലാലും പോലലേ താലലാലും പോലലാലും താലലാലും പോലലേ."
വായ്ത്താരികളും താളച്ചൊല്ലുകളും നാട്ടുപദങ്ങളും നാടോടിശീലുകളും നിറഞ്ഞ നാടൻപാട്ടുകൾ ഏതൊരാൾക്കും പാടാൻ കഴിയുന്നു. ശ്രുതിയില്ലെങ്കിലും നാടോടി ശ്രുതി കേൾവിക്കാരെ ആകർഷിക്കുന്നു. ഇത്തരം പാട്ടുകൾക്കൊപ്പം നാടൻചെണ്ട, ഒറ്റ, തുടി, മരം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. കൊട്ടിനൊപ്പം പാടുകയും പാട്ടിനൊപ്പം കൊട്ടുകയുമാകാം. പാട്ടിനൊപ്പം ആടുകയും ആട്ടത്തോടൊപ്പം പാടുകയുമാകാം. ചോടുവച്ച് മുടിയാടിക്കളിക്കാം. കൈയടിച്ച് വായ്ത്താരികൾ ചൊല്ലാം. ദേശത്തിൻ്റെ ചൂരും നെറിയും കാറ്റും മഴയും നിറഞ്ഞതാണ് നാടോടിപ്പാട്ടുകളുടെ പ്രപഞ്ചം. " |
..Link | |
| 3 | തോട്ടിറമ്പിലെ പൈതൃക വൃക്ഷങ്ങൾ | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. അത്തി
2.ആഞ്ഞിലി
3.ആനപ്പന
4.ഇത്തി
5. ഉങ്ങ്
...
1. അത്തി
2.ആഞ്ഞിലി
3.ആനപ്പന
4.ഇത്തി
5. ഉങ്ങ്
6. എടന
7.ഒതളം
8.കമ്പിപ്പാല
9.കുടകപ്പാല
10. കര
11. കാര
12.കാഞ്ഞിരം
13. ചരളമരം
14. ചേര്
15. ചേല
16. ചെമ്മരം
17.തേക്ക്
18.താന്നി
19.നെല്ലി
20.പുന്ന
21.പ്ലാവ്
22.പൊട്യയനി
23.പൊരിയൻ
24.പൂച്ചപ്പഴം
25.പുണ്യാവ
26. പൊട്ടക്കാവളം
27. മാവ്
28. മുള
29. മരോട്ടി
30. മട്ടി
31. മഞ്ഞപ്പാവട്ട
32. മുള്ളൻകൈനി
33. മലങ്കുമിഴ്
34. മയലെള്ള്
35. വീട്ടി
36. വയണ
37. ഇരുമ്പകം
38. ഇലഞ്ഞി
39. നൂണൽ
40. വാക
41. ഞാവൽ
42. ഈന്ത്
43. വെള്ളപ്പൈൻ
44. എരുമനാക്ക്
45. മുള്ളിലം
46. കുടമ്പുളി
47. വല്ലഭം
48. കരിഞൊട്ട
49. വഴ
50. സിന്ദൂരി
|
..Link | ||
| 4 | പള്ളിപ്പാർപ്പ് | ![]() | ഡോ: വിനിതവിജയൻ | പുസ്തകങ്ങൾ |
1.“പണ്ടുകാലത്ത് വെല്ലുകുന്നേൽ അമ്പലത്തിൽ
നടന്നിരുന്ന ഒരു ആചാരമായിരുന്നു ഇത്. പള്ളിപ്പാർപ്പ് 'സപ്താഹം&...
1.“പണ്ടുകാലത്ത് വെല്ലുകുന്നേൽ അമ്പലത്തിൽ നടന്നിരുന്ന ഒരു ആചാരമായിരുന്നു ഇത്. പള്ളിപ്പാർപ്പ് 'സപ്താഹം' പോലൊരു ചടങ്ങാണ് (അതായത് ദേവീദേവന്മാരെ പ്രാർത്ഥിച്ച് സ്തുതിച്ച് പൂജകളർപ്പിച്ച് ഏഴുദിനങ്ങൾ കഴിയുന്നതാണ് സപ്താഹം). ആ അമ്പലത്തിൽ ഭഗവതി പ്രതിഷ്ഠ കഴിഞ്ഞ ദിവസങ്ങളിലായി രുന്നു ഇത് നടന്നിരുന്നത്. വേലന്മാരാണ് ഈ ചടങ്ങിൽ ഉൾപ്പെട്ടിരു ന്നത്. രണ്ടു പന്തിക്ക് നിലവിളക്ക് കൊളുത്തിവെച്ചിരിക്കും. അതിനു ശേഷം ഇരുവശങ്ങളിലും നാലു വേലന്മാരും നാലു വേലത്തികളും ഒരാണിന് ഒരു പെണ്ണ് എന്ന കണക്കിൽ, 'പറ' കൊട്ടിക്കൊണ്ടിരിക്കും. 'പറ' മദ്ദളംപോലുള്ള ഒരു വാദ്യോപകരണമാണ്. എല്ലാവരും കുളി ച്ചീറനായി വെള്ളമുണ്ട് ഉടുത്തിരുന്നു. ഇവരെ കൂടാതെ ഒരു കിഴവൻ വേലനു ണ്ടായിരിക്കും. അയാൾ കൊമ്പും കുഴലും ഊതി മണികി ലുക്കിയാൽ ഉടനേ ഇരുവശത്തുമുള്ളവർ തുള്ളാൻ തുടങ്ങും. തുള്ളി ഒരു പ്രത്യേക രീതിയിൽ, ഭക്തിയോടെ, കുഴഞ്ഞുവീഴും. അതിനുശേഷം വേലന്മാരെ പച്ചത്തെങ്ങിൻ്റെ ഓലവെട്ടി ആ മടലിൽ കിടത്തി ശവത്തെ ഒരുക്കുന്നതുപോലെ ഒരുക്കും. അതിനുശേഷം അമ്പലത്തിന്റെ മതിൽകെട്ടി(ചുറ്റമ്പലം)ൻ്റെ നാലുമൂലയ്ക്കും ഓരോ കുഴി ഉണ്ടാക്കും.
ജീവനോടെതന്നെ ആ കുഴിയിൽ കിടത്തും. കുഴി മൂടും. അതിനു ശേഷം പലകവയ്ക്കുന്നു. അതിൻ്റെ പുറത്ത് കല്ലുംവയ്ക്കും. രാത്രിയിലാണ് ഈ ചടങ്ങ് പതിവ്. കുഴികുത്താനും വെളിച്ചം കാണിക്കാനുംപരവനാണ് അവകാശം. ഉണക്കപ്പുല്ല് പിന്നിമെടഞ്ഞ് അത് കത്തി ച്ചായിരുന്നു വെളിച്ചം കാണിക്കുന്നത്. ഈ സമയത്ത് വേലത്തിമാർ കൊട്ടിപ്പാടിക്കൊണ്ടിരിക്കും. ഒരു മൊഴിതെറ്റിയാൽ അവരുടെ ആണുങ്ങൾ മരിക്കും എന്നാണു വിശ്വാസം. വ്രതശുദ്ധിയോടെ വേണം ഇതാചരിക്കാൻ. പിറ്റേന്ന് രാവിലെ ആണുങ്ങൾ കുലച്ചവാഴ, പന, ചൂരൽ എന്നിവയുമായി വരും. അത് സമൃദ്ധിയെ കാണിക്കുന്നു. അവരുടെ ദേവൻമാർ വരുന്നു എന്ന വിശ്വാസം.”
2.പള്ളിപ്പാർപ്പ്
വേലൻമാർ നടത്തിവന്നിരുന്ന ഒരു അനുഷ്ഠാനച്ചടങ്ങ്. ദേവീക്ഷേ ത്രങ്ങളിലായിരുന്നു ഇത് പതിവ്. വേലൻമാരും വേലത്തികളും ഇതിൽ പങ്കെടുക്കും. മുത്തവേലൻ പറകൊട്ടി, മണി കിലുക്കുമ്പോൾ മറ്റുള്ളവർ ഉറഞ്ഞുതുള്ളും. ഇതിന്റെ ഭാഗമായി കുഴി ബലിയും നടത്തുമത്രെ. രാത്രിയിലാണ് ഈ ചടങ്ങുകൾ. ഇതിന് ചില പാട്ടുകളും പാടാറുണ്ട്. “ |
..Link | |
| 5 | പാണരുടെ ഓണപ്പാട്ടുകൾ | ![]() | ഡോ:വിനിതവിജയൻ | പുസ്തകങ്ങൾ |
‘'’സംഗീതം-പാണന്റെറെ നാവിൽ ജനിക്കുകയും കുറുപ്പിൻ്റെ നാവിൽ മരിക്കുകയും ചെയ്തു എന്നൊരു ചൊല്ല് വള്ളുവനാട്ടില...
‘'’സംഗീതം-പാണന്റെറെ നാവിൽ ജനിക്കുകയും കുറുപ്പിൻ്റെ നാവിൽ മരിക്കുകയും ചെയ്തു എന്നൊരു ചൊല്ല് വള്ളുവനാട്ടിലുണ്ട്. ഓണക്കാലത്ത് ഉത്രാടസന്ധ്യയ്ക്കുശേഷം പാണനും പാട്ടിയും വീടുകളിൽ ചെന്ന് ശ്രുതിമധുരമായി ഓണപ്പാട്ടുകൾ പാടുന്നു.
ഓണക്കാലത്ത് തൃക്കാക്കരയപ്പന് കുടവെയ്ക്കുന്നതു പാണനാണ്. രണ്ടു കുടകൾ വയ്ക്കും. മുളകൊണ്ട് കാലും അലകും ഉണ്ടാക്കി ഉണങ്ങിയ പനയോലയാണ് ശീലയ്ക്കു പകരം ഉപയോഗിക്കുന്നത്. വെള്ളത്തിലിട്ട് കുതിർത്തു ബലംവന്ന പനനാരുകൊണ്ട് തുന്നി കുട ബലമുള്ളതാക്കുന്നു. കുടവെയ്ക്കലിന് പാണന് അവകാശങ്ങളുണ്ട്.
വള്ളുവനാട്ടിലെ ഗൃഹങ്ങളിൽ ഓണം പാണൻ്റെ പാട്ടില്ലാതെ പൂർണ്ണ മാകുന്നില്ല. ശിവസ്തുതികളാണു പാടുന്നത്. വില്ല്, തുടി, ഇലത്താളം എന്നിവയാണ് സംഗീതോപകരണങ്ങൾ. ഈറമ്പനകൊണ്ടാണ് വില്ലുണ്ടാക്കുന്നത്. മുളനാര് ഞാണായി ഉപയോഗിക്കുന്നു. കൊട്ടാൻ മുളയുടെ കോലാണ്. പ്ലാവിൻ്റെ കാതൽ കടഞ്ഞാണ് തുടിയുണ്ടാ ക്കുന്നത്. ആട്ടിൻതോൽ ഉണക്കി കൊട്ടാനുള്ള ഭാഗം പൊതിയുന്നു. ചന്ദനക്കോലാണ് തുടികൊട്ടാൻ ഉപയോഗിക്കുന്നത്.
പാണൻ പാടുന്ന ഓണപ്പാട്ടുകളുടെ താളം മുത്താളമാണ്. ഈരടികൾ പാണനും പാട്ടിയും ഇടവിട്ട് പാടുന്നു. വായ്ത്താരിപോലെ.
“ഹരഹരമഹാദേവ, തൃക്കാക്കരയപ്പൻ ഹരഹരോ" ചൊല്ലുന്നു. എന്നു
നാട്ടുസംഗീതത്തിൽ പ്രമുഖസ്ഥാനമാണ് പാണൻ്റെ ഓണപ്പാട്ടുകൾ ക്കുള്ളത്.
പാണന്റെ പാട്ട്
ആ... ആ... ആ... ഹരിഹരമാത്ര സ്തുതിയാലെ തിരുവരങ്കൻ തിരുവില്ലും കൈപിടിച്ച് തിരുമുറ്റത്തു വന്നുനിന്ന് അറിയുന്ന ശീവോതികളെ അറതുറന്നു പാട്ടുകേൾപ്പിൻ.
ഉറങ്ങിക്കിടക്കുന്ന ഉണ്ണികളെ വിളിച്ചുണർത്തി പാലും പഴവും കൊടുത്ത് അവറോത്തുകഴിഞ്ഞ് വയ്യെത്താൻ തിരുവരങ്കനും കൊടുത്ത്-ഒരു കാലമായല്ലോ തൃക്കാക്കര മഹാദേവന് വിളക്കും വെച്ച് ഒരു ആദിവിഷ്ണു ഭഗവാനെക്കൊണ്ട് പാടിപ്പാടി സ്തുതിച്ചാൽ പൈദാഹം തീരും. പാതികണ്ണിൽ ഉറക്കു നീങ്ങും. ഒരു ചേഷ്ഠാഭഗവതി പുറത്തുപോകും. ഒരു ശ്രീപാർവ്വതി വന്ന് കുടികൊള്ളും. തെളിഞ്ഞുവരിക തൃക്കാക്കര അപ്പനും തമ്പുരാക്കന്മാരും തുണയ്ക്കല്ല ചല നൂറ്റാണ്ടേയ്ക്കും വാണിരിക്ക.
സ്തുതി:
ഹരഹരശിവശിവ, ശിവനാരായണ ഉണരുതേ ശിവൻ തന്റെ അടിമകൊണ്ട് തൊഴുതല്ലോ ഭഗവാനേ... കിഴക്കൊരു മലയിലല്ലെ ഉദിപ്പെൻ്റെ ഭഗവാനെ... പടിഞ്ഞാറു ശ്രീപാൽക്കടലിൽ അസ്തമയം ഭഗവാനെ അടി അഞ്ചും താമര, മുടി അഞ്ചും താമര താമരപ്പൊയ്കയിലെ ഉദിപ്പല്ലോ ഭഗവാനെ... എന്തെന്റെ ഭഗവാനാരെ നീരാട്ടിനു വൈകിയത് അഗതികൾക്കും ദോഷിമാർക്കും അരി അളന്നു വൈകിയത്.
തപസ്സ്:
എന്തിൻമേലോ ഏതേതിൻമേലോ തപസ്സുണ്ടു ഭഗവാന് നാലുപുര വൻപുരമുകളിൽ തപസ്സുണ്ടു ഭഗവാനേ തറവാട്ടിൻ കാരണവർ മേലിലും തപസ്സുണ്ടു ഭഗവാനേ ഓമന ഉണ്ണികളെ ചെയ്യിലും തപസ്സതുണ്ടു ഭഗവാന് കൊളുത്തിവെച്ച ദീപം തന്നിലും തപസ്സുണ്ടു ഭഗവാന് നേന്ത്രവാഴക്കുലയതിയ്ക്ക് തപസ്സുണ്ടു ഭഗവാന് നുള്ളിവെച്ച പൂവതിയ്ക്ക് തപസ്സുണ്ടു ഭഗവാന് മെഴുക്കിയ മെഴുക്കളത്തിൽ തപസ്സുണ്ട് ഭഗവാന് തപസ്സായ തപസ്സൊക്കെ കഴിഞ്ഞതൊരു നേരത്ത് തെക്കുന്നു വടക്കോട്ടേയ്ക്ക് മഹാദേവൻ വരവുണ്ട് മഹാദേവൻ വരവുണ്ടിന്ന് പലനാട്ടിൽ പുലമ്പുന്നു. ചെത്തുന്നുണ്ട് കോരുന്നുണ്ട് പല നാട്ടിൽ പല ആള് അടിയ്ക്കുന്നു തളിയ്ക്കുന്നുണ്ട് പല നാട്ടിൽ പലയാള് മുമ്പിലാന, പിന്നിലാന നടുവിലൊരു ഇളയാന കാരി ആന മുതുകേറീട്ട് - മഹാദേവൻ വരവുണ്ട് അത്തംതൊട്ടു ഏഴുനാളിൽ - നിലം മെഴുകി പൂവിട്ട് മക്കളുള്ള കന്യകമാര് - മനം കുളിരെ പൂവിട്ട് അത്തം തൊട്ട് എട്ടാംദിവസം പൂരാടം നാളുക്ക് അങ്ങൊരു നാട്ടിലല്ലെ - പൊൻകൊണ്ടു മാതേവര്* ഇങ്ങൊരു നാട്ടിലിതാ മൺകൊണ്ടു മാതേവര് ഉത്രാടം അത്തിപ്പെട്ടു - തിരുവോണം പുലർകാലെ ചെന്തെങ്ങിന്റെ ഇളനീർവെള്ളത്തിൽ നീരാടി കുളികഴിഞ്ഞ് തൃത്താരാതി പീഠത്തിന്മേൽ - എഴുന്നള്ളിയ്ക്കും മാതേവരെ തിരുവരങ്കൻ കുടപിടിച്ച്... തിരുമുറ്റത്ത് വെയ്ക്കുന്നു
അലങ്കാരം
എന്തൊരലങ്കാരമേ... മഹാദേവനുള്ളിവിടെ തുളസിപ്പൂവ് ചൂടുന്നതും മഹാദേവർക്കലങ്കാരം അരിച്ചാന്ത് അരച്ചിട്ടിതാ താലത്തിൽ വാങ്ങുന്നേ ചന്തത്തിൽ നിന്നിട്ടിതാ ചതുരമായി അണിയുന്നു എട്ടുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം പതിനാറ് കെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം കതിരണിച്ചിൽ അണിയുന്നതും മഹാദേവർക്കലങ്കാരം പീഠം കെട്ടണിയുന്നതും മഹാദേവർക്കലങ്കാരം ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം കോടിക്കച്ച ചുറ്റുന്നത് പെൺപിള്ളേർക്കലങ്കാരം ആട്ടക്കളം കൂട്ടവിളി ആൺപിള്ളേർക്കലങ്കാരം കണ്ണിൽമഷിയും മൈലാഞ്ചിയും പെൺപിള്ളേർക്കലങ്കാരം ഓണം കഴിഞ്ഞാൽ പിറ്റേനാളിൽ പോവായെന്ന് മാതേവര് പോവണ്ടാ പറഞ്ഞിട്ടതാ - തടുക്കുന്നു പെൺപിള്ളേര് തടുക്കണ്ട - തടുക്കണ്ടാന്ന് പോവായെന്ന മാതേവര് കാണം വിറ്റും ചോറുണ്ണുവാൻ ഞാൻ വരണ്ട് പെൺപിള്ളേരെ ഓണം കഴിഞ്ഞാൽ പതിനാറാംദിവസം ഞാൻ വരണ്ട്പെൺപിള്ളേരെ” |
..Link | |
| 6 | കല്യാണപ്പാട്ടുകൾ | ![]() | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ |
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവ...
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവാ കല്യാ ണപ്പാട്ടുകൾ എന്ന് വ്യവഹരിക്കുന്നു. വിവാഹം ഒരു ദിവസംകൊണ്ട് നടക്കുന്ന പ്രധാനപ്പെട്ട ജീവിതമുഹൂർത്തമാണെങ്കിലും വിവാഹാലോചന മുതൽ വിവാഹച്ചടങ്ങുകളുടെ അവസാനംവരെ പാടിസ തിക്കുന്ന ജീവിതസ്പർശിയായ ഗാനങ്ങളാണ് മംഗല്യപ്പാട്ടുകൾ. കേരളത്തിൽ തച്ചോളിപ്പാട്ട്, പടപ്പാട്ട്, കൃഷിപ്പാട്ട്, തോറ്റങ്ങൾ എന്നി ങ്ങനെ ഗാനസാഹിത്യം പ്രചരിച്ചിരുന്നുവെങ്കിലും മംഗല്യപ്പാട്ട് ക്രിസ്തീയർക്കുമാത്രം അവകാശപ്പെടാവുന്ന ഗാനസാഹിത്യശാഖയാണ്.
ക്രിസ്ത്യാനികളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ഈ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.മംഗല്യപ്പാട്ടുകൾ വിശേഷിച്ച് കുന്ദംകുളത്തും തൃശൂരിലും ഇരി ങ്ങാലക്കുടയിലും മാത്രം പ്രചരിച്ചുവരുന്നവയാണ്. കലാപരമായും ചരിത്രപരമായും സാംസ്കാരികമായും പാരമ്പര്യം അവകാശപ്പെടാവുന്നവയാണ് മംഗല്യപ്പാട്ടുകൾ.
ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിനു സമീപത്താണ് കുന്ദംകുളം സ്ഥിതിചെയ്യു ന്നത്. വായ്മൊഴിയായി പാടിപ്പാടി ജനമനസ്സിൽ നിറഞ്ഞുനിന്ന ധാരാളം ക്രിസ്തീയ പാട്ടുകൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെപ്രേഷിതപ്രവർത്തനങ്ങളെക്കുറിക്കുന്ന മാർഗ്ഗംകളിപ്പാട്ട്, വീരടിയാൻപാട്ട്, റമ്പാൻപാട്ട് തുടങ്ങിയവയും പള്ളിപ്പാട്ട്,പള്ളിപ്പെരുന്നാൾപാട്ട്,കല്യാണപ്പാട്ട്,അണ്ണാവിപാട്ട്, അമ്മാനപ്പാട്ട് മുതലായവയും നസ്രാണിഗാനസാഹിത്യത്തെ വളരെ യധികം സമ്പന്നമാക്കിയിരുന്നവയാണ്.
മാർത്തോമ്മാക്രിസ്ത്യാനികളുടെ സ്വത്വത്തിൻ്റെ അടയാളങ്ങളാണ് അവരുടെ കല്യാണപ്പാട്ടുകൾ. പാരമ്പര്യമായി ഇന്നും ഈ പാട്ടുകൾ ക്രിസ്തീയ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് മറ്റുള്ളവരിൽ നിന്ന് ക്രൈസ്തവരെ തിരിച്ചറിയാനുള്ള അറിവടയാളങ്ങളാണ്. വിവാഹമാണ് ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ആഘോഷം. നാടിന്റെയും നാട്ടാരുടെയും ബന്ധുക്കളുടെയും ആഹ്ലാദത്തുടിപ്പുകൾ ഈ അവസരത്തിലെ കല്യാണപ്പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നതു കാണാം. പ്രത്യേകിച്ചും സ്ത്രീസാന്നിദ്ധ്യം ഏറിയ പങ്കും നിറഞ്ഞു നിൽക്കുന്നത് കല്യാണാവസരത്തിലുംഅവയോടനുബന്ധിച്ചുള്ള ചടങ്ങുകളിലുമാണ്.. കല്യാണാവസരത്തിലാണ് കൂടുതലായും സ്ത്രീകൾക്ക് ഉള്ളുതുറക്കുവാനുള്ള അവസരം കിട്ടുന്നത്. ക്രിസ്തീയ വിവാഹാവസരത്തിൽ സ്ത്രീകൾക്ക് പ്രത്യേകസ്ഥാനവും നിലയും വിലയും ലഭിച്ചിരുന്നുവെന്ന് കല്യാണപ്പാട്ടുകളിലൂടെ മനസ്സിലാക്കാവുന്നതാണ്. ആൺകുട്ടികൾക്കു പതിനാറും പെൺകുട്ടികൾക്ക് പന്ത്രണ്ടും വയസ്സാകുമ്പോഴായിരിക്കും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ ആദ്യചടങ്ങ് വിവാഹം ഉറപ്പിക്കലാണ്. അതിനുശേ ഷമാണ് മനസ്സമ്മതം. പുത്തൻകൂറ്റുകാർക്കിടയിൽ വിവാഹനിശ്ചയം വീട്ടിൽവെച്ചുതന്നെ നടത്തുന്നു.
കത്തോലിക്കർക്കിടയിൽ മനസ്സമ്മതം പള്ളിയിൽ നടത്തി വീട്ടിൽ തിരിച്ചെത്തിയാൽ പൊഴുതുവെയ്പ്' എന്ന ചടങ്ങ് ആരംഭിക്കുകയായി. കൃഷിയുമായി ബന്ധപ്പെട്ട ഒരാചാരമായി ഇതിനെ കുണ്ടെ ത്താനാകും. കൃഷി തുടങ്ങുന്നതിനു മുൻപ് ശുഭസൂചകമായി പര്യവസാനിക്കാൻ പ്രാർത്ഥനാപൂർവ്വം 'പൊഴുതുവെയ്പ് എന്ന ചടങ്ങ് നടത്തുന്നു.
ഏതു സംരംഭത്തിനും ഈശ്വരൻ്റെ കാരുണ്യം അത്യാവശ്യമാണ്. മൂന്നു കല്ലുകൊണ്ട് അടുപ്പുകൂട്ടി, മൂന്നു സുമംഗലികളായ നസ്രാണി സ്ത്രീകൾ മുറുക്കിച്ചുവപ്പിച്ച്, മൂന്നുകാതുള്ള ചെമ്പിൽ വെള്ളമൊ ഴിച്ച് അടുപ്പത്തുവെച്ച്, കൊമ്പോറത്തിൽ നെല്ല് ചൊരിഞ്ഞ്, പാട്ടുകൾ പാടി നെല്ല് പുഴുങ്ങുവാൻ തുടങ്ങുന്നു. ആദ്യം പാടുക മാർത്തോമ്മൻ പാട്ടായിരിക്കും. വിവാഹത്തിൻ്റെ ചടങ്ങുകൾക്കുമാത്രമല്ല എല്ലാ മംഗളകർമ്മങ്ങൾക്കും ആരംഭമായി മാർത്തോം പാട്ട് പാടിത്തുടങ്ങും. പിന്നെയങ്ങോട്ട് വട്ടത്തിൽ നിന്ന് സ്ത്രീകളെല്ലാവരുംകൂടി കൈകൊട്ടി കല്യാണപ്പാട്ടുകൾ പാടിത്തിമിർക്കും. കുന്ദങ്കുളത്തും തൃശൂരും ഇരിങ്ങാലക്കുടയിലും പ്രാദേശികമായി വളരെ ഉത്സാഹത്തോടും ആഘോഷത്തോടുംകൂടിയാണ് വിവാഹം കൊണ്ടാടിയിരുന്നത്. പിറ്റേന്നത്തെ ആഴ്ചയിൽ ഇതുപോലെ ഉണങ്ങല്ലു കുത്തുമ്പോഴും വിവാഹത്തിന്റെ പ്രത്യേക പലഹാരമായ 'ഉണ്ട' പിടിക്കുമ്പോഴും സ്ത്രീകൾ കല്ല്യാണപ്പാട്ടുകൾ പാടി മേളം കൂടിയിരുന്നു. ദിവസങ്ങ ളോളം നീണ്ടുനിൽക്കുന്ന കല്യാണച്ചടങ്ങുകൾക്കു കൊഴുപ്പുകൂട്ടുന്നത് ഈ സ്ത്രീപ്പാട്ടുകളാണ്. കല്യാണത്തിൻ്റെ തലേദിവസം രാത്രിയിൽ നിരവധി ചടങ്ങുകളുണ്ട്. എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുമയോടെപാട്ടുകൾ പാടി ചടങ്ങുകൾക്ക് മാറ്റു വർദ്ധിപ്പിച്ചിരുന്നു. നെല്ലും നീരും വീഴ്ത്തൽ, ഉണങ്ങല്ലുകുത്തൽ, എണ്ണകുളി, അന്തംചാർത്ത്, മധുരം വെയ്ക്കൽ, താലിവെയ്ക്കുക തുടങ്ങിയ അനേകം ആചാരങ്ങളും അനു ഷ്ഠാനങ്ങളും നടത്തുമ്പോഴും ഈ കല്യാണപ്പാട്ടുകൾ സ്ത്രീകൾ പന്തലിൽ പാടിക്കൊണ്ടേയിരിക്കും. വടക്കുംഭാഗരുടെ ഈ പാട്ടു കൾക്കു സമാനമായി തെക്കുംഭാഗരുടെ ഇടയിലും കല്യാണപ്പാട്ടു കളും ചടങ്ങുകളും ഉണ്ട്.
മലയാളസാഹിത്യത്തിലെ പ്രാചീനപാട്ടുകളിൽ കാണുന്ന ഭാഷാ ശൈലിതന്നെയാണ് ഈ ക്രിസ്തീയപാട്ടുകളിലും കാണുന്നത്. ഗാനാത്മകവൃത്തമാണ് ക്രിസ്തീയ പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ളത്. മംഗല്യപ്പാട്ടുകൾ രചനകൊണ്ടു മധുരമാണ്. കഠിനപദങ്ങളോ പരുഷപദങ്ങളോ രചനയിൽ ഇല്ല. കേൾക്കാൻ ഇമ്പമുള്ളവയാണ് ഈ പാട്ടുകൾ. നാടോടി സാഹിത്യത്തിൻ്റെ ചൈതന്യം അതിന്റെ ഗാനാ ത്മകതയാണെന്നു കാണാം. പ്രകൃതിയിൽനിന്ന് പാഠങ്ങൾ പഠിക്കു കയും അത് പാട്ടുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികൾ മതപരമായി ക്രൈസ്തവരും സാംസ്കാരിക മായി ഭാരതീയരും ആരാധനാപരമായി പൗരസ്ത്യരുമാണ്. ഈ പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളും ജീവിതശൈലിയും മംഗല്യപ്പാട്ടുകളിൽ (കല്യാണപ്പാട്ടുകളിൽ) പ്രതിഫലിക്കുന്നുണ്ട് എന്നതു കൗതുകം ജനിപ്പിക്കുന്ന വസ്തുതയാണ്. തലമുറകൾ കൈമാറി പാടിവന്ന ഈ പാട്ടുകൾ നാടിൻ്റെ ഉണർത്തുപാട്ടുകളാണ്.’'’ |
..Link | |
| 7 | തുയിലുണർത്തുപാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"യിത് തെയ് വം തന്ന വരമാ... തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങ്ടെ അവകാസം..."
ചുണ്ടിലും മ...
"യിത് തെയ് വം തന്ന വരമാ... തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങ്ടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ടിൻ്റെ ഈരടികൾമാത്രമുള്ള തുയിലുണർത്തു പാട്ടുകാർ തുടി നെഞ്ചോടുചേർത്തുവെച്ച് പറയുന്നു. തട്ടകത്തെ മേലാളൻമാരുടെ ഐശ്വര്യസമൃദ്ധിക്കായി സ്വന്തം ജീവവായുപോലും പാട്ടിലൂടെ അർപ്പിക്കുന്നവരാണ് തുയിലുണർത്തുപാട്ടുകാർ. ഒരു ദേശത്തിനു മുഴുവൻ നൻമകൾ പ്രദാനംചെയ്യാൻ തിരുവരം ലഭിച്ച നാട്ടുസംഗീതമാണു തുയിലുണർത്ത്. പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് ഈരേഴു ലോകങ്ങളിലും തുടികൊട്ടി പാടിയുണർത്തിയിരുന്ന തിരുവരങ്കത്ത് പാണനാരുടെ ജീവിതത്തിൽനിന്നും തുടങ്ങുന്നതാണ് കേരളത്തിലെ തുയിലുണർത്തുപാട്ടിൻ്റെ ചരിത്രം. പാണനാരുടെ പിൻമുറയിൽപ്പെട്ട പാണൻമാരാണ് കേരളത്തിലെ തുയിലുണർത്തുപാട്ടുകാർ.
കർക്കിടകം പിറന്നാൽ അത് തിരുവരങ്കൻമാരുടെ കാലമാണ്. കർക്കിടകത്തിൻ്റെ പഞ്ഞം തീർത്ത് ചിങ്ങത്തിൻ്റെ സമൃദ്ധിനേരുന്ന തുയിലുണർത്തുപാട്ടിൻ്റെ കാലം. തുടിയും തുടിക്കോലുമായി മൂന്നു നാഴി അരിക്കും മൂന്നുമുഴം മുണ്ടിനും വേണ്ടിയുള്ള തുയിലുണർത്ത്. കല്ലും മുള്ളും നീക്കി, കാലപാമ്പിനേയും നോക്കി ദേശംചുറ്റുന്ന തുയിലുണർത്ത്.
കർക്കിടകം മുതലാണെങ്കിലും ചിലയിടങ്ങളിൽ ചിങ്ങത്തിലെ അത്തംനാൾ മുതലും തുയിലുണർത്തുപാട്ട് അരങ്ങേറാറുണ്ട്. ഓരോ വീട്ടുകാരും നിലവിളക്കുകൊളുത്തി പാട്ടുകാരെ സ്വീകരിച്ചിരുത്തും. ഉണരാത്തവരെ ഉണർത്താനുള്ള 'ശീവോതിപ്പാട്ടാ'ണ് ആദ്യം. ഇത് പാണനാരുടെ ചരിത്രകഥയുടെ സംക്ഷിപ്തവിവരണംകൂടിയാണ്.
“എന്തവനേ ഹരി ആദിനാഥാ തുയിലുണരൂ ഏഴരനാഴിക പുലരാനുള്ളപ്പോൾ എഴുന്നേറ്റന്റേയ് ശീവോതി... വെള്ളിവിളക്ക് പൊൻവിളക്ക് രണ്ടുവിളക്കുമെടുത്തയ്..." ഇങ്ങനെയാണ് ശീവോതിപ്പാട്ട് തുടങ്ങുന്നത്. ശീവോതിപ്പാട്ടു കഴിഞ്ഞാൽ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഗീതങ്ങളാണ്. ആറ്റിൽ നീരാടുന്ന ആച്ചികളെന്നു വിശേഷിപ്പിക്കുന്ന അമ്പാടിയിലെ ഗോപികമാരുടെ, ആറ്റിൻകരയിലുള്ള ആടകൾ ആലിൻകൊമ്പത്ത് തൂക്കിയിട്ടു രസിക്കുന്ന കൃഷ്ണൻ്റെ ലീലാവിലാസങ്ങളാണ് ഇതിവൃത്തം. കഴുത്തിനൊപ്പം വെള്ളത്തിൽനിന്ന് വസ്ത്രം ആവശ്യപ്പെടുന്ന ഗോപികമാരോട്, കരയ്ക്കുകയറി കൈകൂപ്പിനിന്നാൽ ആടകൾ തരാമെന്നാണ് പാട്ടിൽ ശ്രീകൃഷ്ണൻ പറയുന്ന മറുപടി.
തെക്കുനിന്ന് വടക്കോട്ട് ഉദിച്ചെഴുന്നള്ളുന്നുവെന്നു വിശ്വസിക്കുന്ന തൃക്കാക്കരയപ്പൻ്റെ പുരാവൃത്തത്തെ സൂചിപ്പിക്കുന്ന 'തൃക്കാക്കരയപ്പൻ പാട്ടാ'ണ് അടുത്തത്. തൃക്കാക്കരയപ്പനെ 'മാതേര്', 'മകത്തടേൻ' എന്നിങ്ങനെ പാട്ടിൽ വിശേഷിപ്പിക്കുന്നു. കളിമണ്ണിൽ സ്തൂപാകൃതിയിൽ രൂപപ്പെടുത്തുന്ന തൃക്കാക്കരയപ്പനെ ഉത്രാടംനാൾ മുതൽ പത്തോണംവരെ പ്രതിഷ്ഠിക്കണമെന്നാണ് പാട്ടിലെ സന്ദേശം.
വീടുകളിലെ ഓരോ അംഗങ്ങളേയും കുറിച്ചുള്ള 'നാവോറ്' പാടലാണ് തുയിലുണർത്തുപാട്ടിൻ്റെ അവസാനം. 'നാവോറ്' എന്നത് നാരായണസ്തുതിയാണ്. പേരും നാളും നീളെ പാടുന്നതിലൂടെ ആടിയോടി വളരാനുള്ള പാണനാരുടെ അനുഗ്രഹാശിസ്സാണ് നാവോറ്.
നാവോറിൻ്റെ ഓരോ വരി പാടിക്കഴിയുമ്പോഴും ഓരോ ദോഷങ്ങൾ അകന്നുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നാവോറ് പാടിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും തൃപ്തി കണ്ടെത്തുന്നവർ ഏറെയാണ്. "
|
..Link | |
| 8 | നാടോടികൈവേലകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" നാടോടിക്കലകളും കൈവേലകളും നമ്മുടെ സാമൂഹികജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കലാകാരൻ്റെ പാരമ്പര്യമായ അറിവ...
" നാടോടിക്കലകളും കൈവേലകളും നമ്മുടെ സാമൂഹികജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കലാകാരൻ്റെ പാരമ്പര്യമായ അറിവിന്റെയും സ്വന്തം കരവിരുതിൻ്റെയും ഉത്പന്നമാണ് കരകൗശലവസ്തു. നൂറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ചതും മുമ്പുണ്ടായിരുന്ന അതേ വൈകാരികബന്ധത്തോടും വിശ്വാസത്തോടുംകൂടി തുടർന്നുപോരുന്നതുമാണ് നാടോടിക്കൈവേലകൾ. നാടോടി കരവിരുതുകളെ പൊതുവേ മൂന്നായി തരം തിരിക്കാം.
1) ആത്മീയജീവിതവുമായി ബന്ധപ്പെട്ടവയാണ് ആദ്യത്തേത്. അനുഷ്ഠാനവും ആരാധനയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നിർമ്മാണം ഈ വിഭാഗത്തിൽ പെടുന്നു.
2) ഭൗതികജീവിതവുമായി ബന്ധപ്പെട്ടവ, വീട്ടാവശ്യങ്ങൾക്കും മറ്റു നിത്യോപയോഗങ്ങൾക്കുമുള്ളവ ഇതിൽപെടുന്നു.
3) വിനോദവുമായി ബന്ധപ്പെട്ടവ.
അയ്യായിരം വർഷങ്ങൾക്കുമുമ്പുള്ള സിന്ധുനദീതടസംസ്കാരം മുതലുള്ള കൈവേലകളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്കു ലഭ്യമാണ്. സൈന്ധവ തടങ്ങളിൽനിന്നും കളിമണ്ണുകൊണ്ടു നിർമ്മിച്ച ഒട്ടേറെ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പ്രതിമകൾ എന്നിവ ലഭിക്കുകയുണ്ടായി. ഈജിപ്തിലെ ഉൽഖനനങ്ങളിൽനിന്നും ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടെടുത്തത് കരകൗശല വസ്തുക്കൾ നാം കയറ്റുമതി ചെയ്തിരുന്നു എന്നതിന് തെളിവാണ്. മികച്ച ഗുണനിലവാരമുള്ളവയായിരുന്നു ഈ വസ്തുക്കൾ എന്നതു ശ്രദ്ധേയമാണ്. നൂറ്റാണ്ടുകളായി നമ്മുടെ വ്യവസ്ഥിതി നിലനിന്നിരുന്നത് ഈ കൈവേലകളിലാണ്. സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും വ്യത്യസ്തമായ കൈവേലകളിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് കാര്യക്ഷമമായ തൊഴിൽ വിഭജനം നിലനിന്നു പോന്നിരുന്നു. ഈ കൈവേലകൾക്കു മാന്യതയും അർഹമായ അംഗീകാരവും ലഭിച്ചിരുന്നു.
വിദേശികളുടെ വരവോടുകൂടി ഈ സ്ഥിതിക്കു മാറ്റം വന്നു. ബ്രിട്ടീഷുകാർ അധികാരം കൈയാളാൻ തുടങ്ങിയപ്പോൾ യൂറോപ്പിൽ ഉത്പാദനവും വിപണനവും ഊർജ്ജിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് അവർ മുൻതൂക്കം നല്കിയത്. ഫാക്ടറിയിൽ ഉത്പാദിപ്പിക്കപ്പെട്ട വിലകുറഞ്ഞ വസ്തുക്കൾ ഇവിടെ ധാരാളമായി ലഭ്യമാകാൻ തുടങ്ങി. യന്ത്രങ്ങൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുമായി മത്സരിച്ചു നിൽക്കുന്നതിനുവേണ്ടി ആഭ്യന്തര ഉത്പന്നങ്ങളുടെ വസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കേണ്ടി വന്നു. കാലക്രമേണ ഇത് കരകൗശല വസ്തുക്കളുടെ ഉത്പാദനം അവസാനിക്കുന്നതിന് വഴിതെളിച്ചു. കൈവേലക്കാർ പട്ടിണിയിലായി. അവരുടെ ഉത്പന്നങ്ങൾക്കു ഭാരിച്ച നികുതി ചുമത്തപ്പെട്ടു. വിലയും ഗുണനിലവാരവും കുറഞ്ഞ ഇറക്കുമതിവസ്തുക്കൾ, പ്രത്യേകിച്ചും തുണിത്തരങ്ങൾ നാട്ടിലെ ഉത്പന്നങ്ങളുടെമേൽ ശാശ്വതവിജയം കൈവരിച്ചു. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. നമ്മുടെ തൊഴിൽസംസ്കാരത്തെ തൂത്തെറിഞ്ഞു. തൊഴിലാളികൾ കൈത്തൊഴിലുപേക്ഷിച്ചു നിത്യവൃത്തിക്കായി പട്ടണങ്ങളിലേക്കു ചേക്കേറി.
കൈവേലകളിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുകയും കയറ്റുമതി ചെയ്തിരുന്നതും തുണിത്തരങ്ങളാണ്. തുണികളുടെ നിറങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാണാവുന്നതാണ്. ഭൂമി ശാസ്ത്രപരമായും സാമൂഹികമായും സാമ്യമുള്ള പ്രദേശങ്ങളിലൊക്കെ ഒരേ മാതൃകയിലുള്ള രീതികൾ കൈത്തറിരംഗത്തു കണ്ടുവരുന്നു. മരുഭൂമിപ്രദേങ്ങളിൽ സൂര്യതാപമേറ്റു മങ്ങിയ നിറങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന മിറർവർക്ക് അവിടത്തെ ജനങ്ങളുടെ വെള്ളത്തോടുള്ള ആർത്തിയുടെ ലക്ഷണമാണ്. കണ്ണാടിയിൽനിന്നുള്ള പ്രതിഫലനം ഒരു ജലധാരയുടെ പ്രതീതി ഉളവാക്കുമത്രേ. മലമ്പ്രദേശങ്ങളിൽ കമ്പിളി ധാരാളമായി ഉപയോഗിക്കുന്നു. കേരളത്തിലെയും ബംഗാളിലെയും സാരികളുടെ പാറ്റേണുകൾക്കു മറ്റു കാര്യങ്ങളിലെന്നപോലെ സാമ്യമുണ്ട്. "
ഏറ്റവും കൂടുതൽ സിൽക്ക് കയറ്റുമതി ചെയ്തിരുന്നത് ഇന്ത്യയിൽ നിന്നുമാണ്. തമിഴ്നാട്ടിലെ കാഞ്ചിപുരം, കുംഭകോണം, തഞ്ചാവൂർ എന്നീ പ്രദേശങ്ങൾ കല്യാണസാരികൾക്കു കേളി കേട്ടതാണ്. ആന്ധ്ര പ്രദേശിലെ പോച്ചംപിള്ളി, പട്ടോലസാരികളുടെ കേന്ദ്രമാണ്. പഞ്ചാബ് പ്രദേശത്തെ ഹോഷ്യാരി പണികളും കാശ്മീരിലെ ഷാളുകളും പ്രസിദ്ധമാണ്. ഹരിയാനയിലും പഞ്ചാബിലും ഡറിപോലുള്ള കാർപ്പറ്റുകളും ധാരാളം നിർമ്മിച്ചുവരുന്നു. കേരളത്തിൽ വസ്ത്ര നിർമ്മാണത്തിൻ്റെ കുത്തക ചാലിയസമുദായത്തിനായിരുന്നു. "
പരമ്പരാഗത കൈവേലകൾ: "കൊല്ലപ്പണി, ആശാരിപ്പണി, ആഭരണ നിർമ്മാണം, വാദ്യനിർമ്മിതി, നെയ്ത്തുപണി തുടങ്ങിയ പരമ്പരാഗതമായ കൈവേലകൾ അറിയാവുന്ന കുലപതികളാണ് നാടോടികൾ. " നാടോടിത്തത്തിന്റെ കൈത്തഴങ്ങൾ: " നെയ്ത്തുശാലകളും ഇരുമ്പൂത്താലകളും കളിമൺപാത്ര ആലകളും മുളപ്പണിക്കൂട്ടങ്ങളും നാടോടിത്തത്തിന്റെ കൈത്തഴക്കങ്ങളാണ് ." ആശാരിപ്പണി: " ഊത്താലകളിലെ ഇരുമ്പു നിർമ്മാണം, ആശാരിപ്പണിയിലെ ശില്പ കലാനൈപുണ്യം, കൈത്തറി നിർമാണത്തിലെ നാടൻ സാങ്കേതികത ഇതെല്ലാം നാടോടി പൈതൃകത്തിന്റെ ഭാഗമാണ് ". ഉല: " ഉലയിലൂതിയ പൊന്നിന് മിന്നിത്തെളിയാൻ മാത്രമേ കഴിയൂ."
|
..Link | |
| 9 | കുണ്ടൽപ്പണി | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" വയനാടൻ ആദിവാസി പശ്ചാത്തലത്തിൽ രൂപപ്പെട്ട് എഴുപതുകൾ വരെ നിലനിന്നിരുന്ന അടിമപ്പണിയായിരുന്നു കുണ്ടൽപ്പണി. കരാറുപണിയെ...
" വയനാടൻ ആദിവാസി പശ്ചാത്തലത്തിൽ രൂപപ്പെട്ട് എഴുപതുകൾ വരെ നിലനിന്നിരുന്ന അടിമപ്പണിയായിരുന്നു കുണ്ടൽപ്പണി. കരാറുപണിയെന്നും ഇതിനർത്ഥമുണ്ട്. ഒരു വർഷത്തേക്ക് വയലേലകളിലും പുരയിടങ്ങളിലും കൃഷിപ്പണിയിലേർപ്പെടാൻ പണിയൻ, അടിയൻ എന്നീ വിഭാഗങ്ങളിലെ കുടുംബങ്ങളുമായി ജന്മിമാർ ഏർപ്പാടാക്കുന്ന കരാറുപണിയാണിത്. കുടുംബസമേതമുള്ള അടിമവ്യാപാരംതന്നെ ആണ് കുണ്ടൽപ്പണിക്കരാറിലൂടെ നടക്കുന്നത്. കുണ്ടൽ എന്നത് ഒരു പ്രാദേശികപദമാണ്. കുണ്ടപ്പണി = അടിമപ്പണി എന്ന് ശബ്ദതാരാവലിയിൽ അർത്ഥം കാണുന്നുണ്ട്. താഴ്ന്നതരം തൊഴിൽ എന്നും അർത്ഥം നൽകിയിട്ടുണ്ട്. ഒരാൾക്ക് കീഴിൽ സ്ഥിരമായി തൊഴിലെടുക്കുന്നതിനെ കുണ്ടപ്പണി എന്ന് കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വ്യവഹരിക്കപ്പെടുന്നുണ്ട്.
ഈശ്വരവിശ്വാസത്തിൻ്റെ പശ്ചാത്തലം ഈ അടിമക്കരാറിന് നൽകുന്നതിൽ വയനാട്ടിലെ ജന്മിമാർ വിജയിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് വള്ളിയൂർക്കാവുമായി ഈ അടിമവ്യാപാരത്തിനുള്ള ബന്ധം. വയനാട്ടിലെ ആദിവാസികളുടെ മുഖ്യ ആരാധനാസ്ഥലമായ വള്ളിയൂർക്കാവിൻ്റെ മുറ്റത്തുവെച്ച് വള്ളിയൂരമ്മയുടെ സാക്ഷ്യം അവകാശപ്പെട്ടുകൊണ്ടാണ് കരാർ. വള്ളിയൂർക്കാവ് ഉത്സവം കഴിഞ്ഞ് ഒരു ദിവസമാണ് ആദിവാസികൾ കാവിൽ ഒത്തുചേരുക. അന്നുമുതൽ അടുത്ത വള്ളിയൂർക്കാവ് ഉത്സവംവരെ ഒരു വർഷത്തേക്ക് പണവും നെല്ലും കൊടുത്ത് ആദിവാസികുടുംബങ്ങളെ സ്വന്തമാക്കുന്നു. ഒരാണിനും പെണ്ണിനും കൂടി ഇരുപത് രൂപയാണ് നിശ്ചയിക്കപ്പെട്ട പണം. നിപ്പുപണം എന്നാണ് ഇതറിയപ്പെടുന്നത്. നിപ്പുപണത്തിനോടൊപ്പം ആറു പൊതി നെല്ലും കൊടുക്കും. ഒരു പൊതി നെല്ല് അമ്പത് സേർ ആണ്. ജന്മിയുടെ വയലേലകളിലും പറമ്പുകളിലും വീട്ടിലും ഉള്ള ഏത് പണിയും ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. പുരുഷനും സ്ത്രീക്കും ഒരുമിച്ച് നിപ്പുപണവും നെല്ലും കൊടുക്കുന്നതിൻ്റെ യുക്തി അവരെ ഒന്നിച്ചാണ് വിലയ്ക്കെടുക്കുന്നത് എന്ന തോന്നൽ അടിമകളിൽ സൃഷ്ടിക്കുക എന്നതാണ്. മുൻവർഷങ്ങളിൽ തങ്ങളുടെ വയലേലകളിൽ പണിയെടുത്ത കുടുംബങ്ങളെത്തന്നെയായിരിക്കും തുടർന്നുള്ള വർഷങ്ങളിലും നെല്ലും പണവും നൽകി സ്വന്തമാക്കുന്നത്. വള്ളിയൂരമ്മയിൽ ആദിവാസികൾക്കുള്ള അതിരുകടന്ന വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് ജന്മിമാർ. വള്ളിയൂർക്കാവിൽവച്ച് നടക്കുന്ന കൈമാറ്റപ്രക്രിയ ആയതിനാൽ ഒരു ആദിവാസിയും കരാർലംഘനം നടത്താറില്ല. ഉത്സവംവരെയാണ് അടിമപ്പണി എന്നതിനാൽ ഉത്സവം കഴിഞ്ഞ് അടുത്ത കരാറിനുള്ള ദിവസം വരുന്നതുവരെ ഏതാനും ദിവസങ്ങൾ മാത്രമാണ് വയനാട്ടിലെ ആദിവാസികൾ സ്വാതന്ത്ര്യത്തിൻ്റെ രുചി അറിയുന്നത്. വയലേലകൾ ഒഴിഞ്ഞുകിടക്കുന്ന സമയവുമായിരിക്കും ഇത്.
സ്വന്തമായി ഭൂമിയോ കൂരകളോ ഇല്ലാത്തവരാണ് പണിയ- അടിയ കുടുംബങ്ങളിൽ ഏറെയും. ഇത്തരക്കാരാണ് കുണ്ടൽപ്പണിക്കരാറിൽ ഏർപ്പെടുന്നത്. അവർക്ക് വയൽക്കരകളിൽത്തന്നെ കൂരവെക്കാൻ ജന്മി അനുവാദം നൽകും. വിശാലമായ ഒരു വയലിൻ്റെ കരയിൽ ഇത്തരത്തിലുള്ള പതിനാറോ ഇരുപതോ കൂരകൾ കാണും. അതിരാവിലെ വയലിലെത്താനും അവരുടെ അധ്വാനസമയം പരമാവധി വിനിയോഗിക്കാനും വാസസ്ഥാനത്തിൻ്റെ സാമീപ്യം സഹായിക്കും. ചില ജന്മിമാരുടെ കീഴിൽ പണിയർ മാത്രമായിരിക്കും കുണ്ടൽക്കാർ. മറ്റു ചില ജന്മിമാർ അടിയരെ മാത്രമായിരിക്കും കരാറുപണിക്ക് നിർത്തുക. പണിയരെയും അടിയരെയും ഒരേ വയലിൽ പണിക്കുനിർത്തുന്ന സ്വഭാവം പൊതുവേ കുറവായിരുന്നു. വിള മാത്രം കൃഷിചെയ്തിരുന്ന പാടങ്ങളിൽ എടവം മുതൽ മകരം വരെയാണ് ആദിവാസികൂട്ടായ്മ ആവശ്യമായി വരുന്നത്. ചോമാല, തുണ്ടി, ഗന്ധകശാല, ചേറ്റുവെളിയൻ എന്നീ വിത്തുകളാണ് അക്കാലങ്ങളിൽ വയനാടൻ പാടങ്ങളിൽ സാധാരണയായി കൃഷിചെയ്യുന്ന നെല്ലിനങ്ങൾ. മണ്ണൊരുക്കുന്ന ജോലി പുരുഷനും ഞാറ് നടീൽ മുതൽ കൊയ്യുന്നതു വരെയുള്ള ജോലി സ്ത്രീകളും നിർവഹിക്കുന്നു. നെല്ല് ജന്മിയുടെ പത്തായത്തിലെത്തിക്കഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ ജന്മിയുടെ വീട്ടിലെയും പറമ്പിലെയും പണികൾ സ്ത്രീകളെ കാത്തിരിക്കുന്നുണ്ടാവും. ചില ജന്മിമാർ തങ്ങളുടെ പറമ്പുകളിൽ പൊനംകൃഷി നടത്താറുണ്ട്. കന്നുകാലികളെ സംരക്ഷിക്കുന്ന ചുമതല പുരുഷന്മാർക്കാണ്. "
|
..Link | ||
| 10 | ഐങ്കുടി കമ്മാളർ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
'' കൈവേല കമ്മാളവർഗ്ഗക്കാരുടെ ജീവിതവൃത്തിയായിരുന്നു. ഇവരെ പലപ്പോഴും തമിഴ് കമ്മാളരെന്നും മലയാള കമ്മാളരെന്നും...
'' കൈവേല കമ്മാളവർഗ്ഗക്കാരുടെ ജീവിതവൃത്തിയായിരുന്നു. ഇവരെ പലപ്പോഴും തമിഴ് കമ്മാളരെന്നും മലയാള കമ്മാളരെന്നും തിരിച്ചിരുന്നു. 'വിശ്വപുരാണ'ത്തിലെ ഒരു കഥയിൽ വിശ്വ ബ്രഹ്മന്റെ ഉത്പത്തി പറയുന്നുണ്ട്. ശിവൻ്റെ തൃക്കണ്ണിൽനിന്നുണ്ടായ വിശ്വബ്രഹ്മന്, അഞ്ചു മക്കൾ പിറന്നു. ഓരോരുത്തരും ഓരോ തൊഴിൽ സ്വീകരിച്ചു: ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, കല്ലൻ എന്നിവരെല്ലാം ആ അഞ്ചു മക്കളുടെ പരമ്പരയിൽപ്പെടുന്നു എന്നാണു കരുതുന്നത്. ഇതിൽ അഞ്ചു വിഭാഗക്കാർക്കു പൂണൂൽ ധരിക്കാൻ അവകാശമുണ്ടായിരുന്നതായും എ.ഡി. 1004-ലെ രാജചോളൻ്റ തഞ്ചാവൂർ ലിഖിതത്തിൽ ഇവർക്ക് അയിത്തമുള്ളവരായി രേഖപ്പെടുത്തിയിട്ടുള്ളതായും എൽ.എ. കൃഷ്ണയ്യർ എഴുതുന്നുണ്ട്.
കൃഷിപ്പണിയെക്കാൾ ഉയർന്ന തലത്തിലാണ് കമ്മാളരുടെ പണികൾ ഗണിക്കപ്പെട്ടിട്ടുള്ളത്. കൃഷിയായുധങ്ങൾ നല്കുന്നവർ ഇക്കൂട്ടരാണ് എന്നതുതന്നെ അതിലെ ആദ്യത്തെ യുക്തി. ആദ്യകാലത്ത് മരംകൊണ്ടുള്ള കലപ്പയും പിന്നീട് മരത്തിൽ ലോഹം പിടിപ്പിച്ച കലപ്പയും ഉപയോഗിച്ചു. കലപ്പയും കൊയ്യാനും കിളയ്ക്കാനുമുള്ള പണിയായുധങ്ങളും ഉണ്ടാക്കുന്ന ഇക്കൂട്ടർ കൃഷിയുടെ അടിസ്ഥാന ഘടകനിർമ്മാതാക്കൾ (Infrastructure builders of Agriculture) ആയിത്തീർന്നു. ആശാരിയും കൊല്ലനും കൃഷിയുമായി അവ്വിധത്തിൽ നേരിട്ടു ബന്ധപ്പെട്ടു. കലപ്പയ്ക്ക് ഇന്നു നാം കാണുന്ന ആകൃതിയിലേക്കുള്ള പരിണാമം ഉണ്ടായതു കാലക്രമത്തിലാണ്. അത് ഓരോ ഘട്ടത്തിൽ നിർമ്മിച്ചവരുടെ രൂപബോധം, കലാമർമ്മജ്ഞത, ഉപയോഗിതയും രൂപവും തമ്മിൽ ബന്ധപ്പെടുത്തുക എന്ന ഡിസൈൻ ബോധം, ഉപയോഗിക്കുമ്പോഴനുഭവിക്കേണ്ട ആയാസക്കുറവ് (Mechanical advantage) എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ആദ്യകാലത്ത് തൊഴിൽ വിഭജനം വൈദഗ്ദ്ധ്യവുമായി ബന്ധപ്പെട്ടതായിരുന്നു. പിന്നീടതു കുലത്തൊഴിലായി. അതും കഴിഞ്ഞ് ചാതുർവർണ്ണ്യവുമായി ബന്ധപ്പെട്ട് ഉച്ചനീചത്വം വന്നുപെട്ടു. ഒരു ഋഗ്വേദസൂത്രത്തിൽ ഇതു കാണാം: “ഞങ്ങളുടെ ചിന്തകൾ വിഭിന്നങ്ങളാണ്. പ്രവൃത്തികളും വ്യത്യസ്തങ്ങളാണ്. ആശാരി മരം മുറിക്കാനാഗ്രഹിക്കുന്നു. വൈദ്യനുരോഗം വേണം. സോമവുമായി ദേവന്മാരെ ആരാധിക്കുന്നവരെ കവി സ്നേഹിക്കുന്നു. കൈവേലക്കാരൻ സ്വത്തുള്ളവരെ ഇഷ്ടപ്പെടുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകൾകൊണ്ടും പക്ഷികളുടെ തൂവൽകൊണ്ടും കല്ലുകൾകൊണ്ടും പാറക്കഷണങ്ങൾകൊണ്ടും ഇവർ ആയുധങ്ങളുണ്ടാക്കുന്നു. ഞാൻ കവിയാണ്. എൻ്റെ അച്ഛൻ വൈദ്യനാണ്. അമ്മ ഉരലിൽ നെല്ലു കുത്തുന്നു. ഞങ്ങൾ വ്യത്യസ്ത ചിന്തകൾ ഉള്ളവരാണ്. ഞങ്ങളെല്ലാവരും സ്വന്തം തൊഴിലുകളെ ഒരു പശുവിനെ എന്നപോലെ പിന്തുടരുന്നു.'' ഒരേ മരത്തെ വൈദ്യൻ ഔഷധത്തിനുതകുമോ എന്നും തച്ചൻ മരപ്പണിക്കുതകുമോ എന്നും നോക്കുന്ന വീക്ഷണവ്യത്യാസം വേലയുടെയും സാങ്കേതിക ജ്ഞാനത്തിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും വ്യത്യാസം കൂടിയാണ്. കല്ലൻ (കല്ലാശാരി /ശില്പി) ഓരോ കല്ലും പഠിച്ച് അതിനെ വേർതിരിച്ചു മനസ്സിലാക്കി ഓരോ കല്ലും എന്തിന് ചേർന്നതെന്നു നിശ്ചയിക്കുന്ന ജ്ഞാനിയാണ്. കല്ലിനെ പ്രാഥമികമായി ആണ്, പെണ്ണ്, നപുംസകം എന്നു തിരിക്കുന്നത് ഈ നാട്ടറിവിലൂടെയാണ്. തച്ചനും വൈദ്യനും മരം നോക്കി സ്വന്തം വിജ്ഞാനവീക്ഷണത്തിലൂടെ കാര്യങ്ങൾ ഗ്രഹിച്ചു പ്രവർത്തിക്കുന്ന പോലെ കല്ലനും തന്റെ മേഖലയിലെ കാര്യങ്ങൾ പഠിക്കുകയും ഗവേഷണം നടത്തി, ആ പ്രയോഗജ്ഞാനം പിൻതലമുറയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഈ പാരമ്പര്യം ഓരോ നാട്ടിലെ വിഭവത്തെയും കാലാവസ്ഥയെയും സമ്പത്തിനെയും ആവശ്യത്തെയും സൗന്ദര്യ ബോധത്തെയും ആശ്രയിച്ചിരിക്കും. ഓരോ നാട്ടിലെയും അറിവ് അതാതു നാട്ടിലെ വിദഗ്ദ്ധർക്കേ അറിയാൻ കഴിയൂ. ജ്ഞാനവും തൊഴിലിനോട് ആത്മാർത്ഥതയും കഴിവും പ്രശസ്തിയും ഉള്ള ഒരാശാരിയോട് മറ്റൊരു ദേശത്തെ നാടുവാഴി കെട്ടിടം പണിയാനാവശ്യപ്പെട്ടപ്പോൾ തനിക്ക് 'ആ നാട്ടിലെ കാറ്റ്' അറിയില്ല എന്നു പറഞ്ഞതായ ഒരൈതിഹ്യം നമ്മുടെ നാട്ടിലുണ്ടല്ലോ. ഓരോ നാട്ടിലെയും കാറ്റിനെക്കുറിച്ചുള്ള അറിവ് അന്നാട്ടുകാർക്കേ അറിയൂ. ഈ നാട്ടറിവ് നിരീക്ഷണത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഫലമാണ്. പഴയമട്ടിലുള്ള വാമൊഴി പഠനരീതിയെ (പഠിക്കുകയാണെന്നറിയാതെ പഠിച്ചു പോകുന്ന, ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമായ രീതി) അതിൻ്റെ ഗവേഷണ സമ്പ്രദായത്തിൽത്തന്നെ കാണേണ്ടതുണ്ട്, അതായിരിക്കും നാട്ടറിവുപഠന/ഗവേഷണ സമ്പ്രദായം.
മൂശാരിമാർ മറ്റൊരു ദേശത്തു ചെന്നു ലോഹം വാർക്കുമ്പോൾ തൻ്റെ ടെക്നോളജിയല്ല അവിടത്തേത് എന്നു കൃത്യമായി അറിയുന്നവരാണ്. സ്വന്തം നാട്ടിൽ താനുപയോഗിക്കുന്ന മണ്ണും അവർ കൂടെകൊണ്ടുപോകുന്നു. അവർ ചെല്ലുന്ന നാട്ടിലും മൂശാരിമാരുണ്ട്. അവർ 'അവിടെ' ലോഹം വാർക്കുന്നവരാണ്. അവരവിടത്തെ മണ്ണുപയോഗിക്കുന്നു. എന്നാൽ പുറത്തു നിന്നു വരുന്ന മൂശാരിക്ക് അവിടത്തെ മണ്ണിന്റെ ഘടന അറിയില്ല എന്നതിനാലും തൻ്റെ നാട്ടിലെ മണ്ണിൻ്റേതു കൃത്യമായി അറിയാമെന്നതിനാലുമാണ്, 'അബദ്ധം പറ്റാതിരിക്കാൻ സ്വന്തം മണ്ണും' കൊണ്ടുപോകുന്നത്. ഒരസംസ്കൃത വസ്തുവിന്റെ സ്വഭാവം, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള അറിവ് ഇതിൽ അടങ്ങിയിരിക്കുന്നു. ഓരോ പ്രാദേശികവാർപ്പിലും ഉള്ള സാങ്കേതികതയുടെ അതിസൂക്ഷ്മ വ്യത്യാസമാണ് ഇതിൽ സ്പഷ്ടമാകുന്നത്. ഈ നാട്ടറിവുകളുടെ സമഗ്രതയാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ഗവേഷണവും. കേരളത്തിലെ ലോഹവിദ്യയെക്കുറിച്ച് പല പഠനക്കൂട്ടുകളും പരമ്പരാഗതമായി നമുക്കു ലഭിച്ചിരുന്നത് നവീനശാസ്ത്രത്തിന്റെ വരവോടെ നിലച്ചുപോയിട്ടുണ്ട്. നാട്ടറിവുകളിൽനിന്നു പുരോഗതി പ്രാപിച്ച് നവീനതയിലേക്കു കുതിക്കുക എന്ന സ്വാഭാവിക പരിണാമത്തിനു പകരം അതിനെ പാടെ തള്ളിക്കളയാൻ പലരും തയ്യാറായി. അതിനാൽ ചില 'സൂക്ഷ്മവിദ്യകൾ' നമുക്കു നഷ്ടമായിട്ടുണ്ട്. "
|
..Link | ||
| 11 | ചീറുമ്പപ്പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കരിമ്പാലർക്കിടയിൽ കരിഞ്ചാമുണ്ഡി, പുള്ളിഭഗവതി എന്നീ യക്ഷീസങ്കല്പത്തിലുള്ള ദേവതകളെക്കുറിച്ച് മിത്തുകളുണ്ട്. ...
"കരിമ്പാലർക്കിടയിൽ കരിഞ്ചാമുണ്ഡി, പുള്ളിഭഗവതി എന്നീ യക്ഷീസങ്കല്പത്തിലുള്ള ദേവതകളെക്കുറിച്ച് മിത്തുകളുണ്ട്. 'ചീറുമ്പ' ഇവരുടെ സവിശേഷമായ ആരാധനയ്ക്ക് പാത്രമാണ്. ഒരേസമയത്ത് തുറക്കുകയും അടയുകയും ചെയ്യുന്ന ഒൻപത് വാതിലുകളോടുകൂടിയ 'മേലൂർക്കോട്ട'യെപ്പറ്റി കരിമ്പാലരുടെ 'ചീറുമ്പപ്പാട്ടി'ൽ പറയുന്നുണ്ട്. " " കരിമ്പാലരുടെ അനുഷ്ഠാനഗാനങ്ങളിൽ ഏറ്റവും മുഖ്യമെന്നു പറയാവുന്നത് 'ചീർമ'യെ സംബന്ധിച്ചുള്ള പാട്ടാണ്. തീയർ, ആശാരിമാർ, മുക്കുവർ, കരിമ്പാലർ എന്നീ സമുദായക്കാരാണ് ചീറുമ്പ (ചീർമ്മ)യെ ആരാധിക്കുന്നത്. ഇവർക്കെല്ലാം 'ചീറുമ്പപ്പാട്ടു'മുണ്ട്. കരിമ്പാലരുടെ ചീറുമ്പപ്പാട്ടാണ് ഇതിൽ ചേർത്തിട്ടുള്ളത്.
മേലൂർക്കോട്ട: "ശ്രീമഹാദേവന് വീണ്ടും മാരിപ്പനിയും പെരുംതലക്കുത്തും പിടിപെട്ടു. കണിശനെ വരുത്തി രാശിവെപ്പിച്ചപ്പോൾ, ഐവർ മക്കളുടെ ജനനമുണ്ടാകുമെന്ന് മനസ്സിലായി. മഹാദേവന്റെ തൃക്കണ്ണിൽനിന്ന് ഐവർ പൊൻമക്കൾ ഉത്ഭവിച്ചു. ലോകരക്ഷയ്ക്കായി കീഴ് ലോകം ചെല്ലുവാൻ ആ പിതാവ് കലിപ്പിച്ചു. അവർക്കുവേണ്ടി മേലൂർക്കോട്ടയും പാൽക്കുളവും നിർമ്മിക്കപ്പെട്ടു. വേണ്ടുന്ന ആഭരണങ്ങളും ശ്രീമഹാദേവൻ നൽകി. ഐവർ പൊൻമക്കൾ മേലൂർക്കോട്ടയിൽ എഴുന്നള്ളി അവർ പാൽക്കുളം ചാടിക്കുളിച്ച് പാലും പഴവും ഭക്ഷിച്ച് പൊൻകിടക്കയിൽ കിടന്ന് ചൂതും ചതുരംഗവും കളിച്ചു.
ചീറുമ്പമാർ ഇരുവരും വഴിപോകുമ്പോൾ കാനത്തൂര് തടത്തിലെത്തി തെങ്ങേറുന്ന തീയനോട് ഇളന്നീർ ആവശ്യപ്പെട്ടു .ഇളനീർ പറിച്ചാൽ അതിൻ്റെ ഉടമ കൊന്നുകളയുമെന്ന് അവൻ പറഞ്ഞപ്പോൾ, വീണ്ടും സൃഷ്ടിക്കുമെന്ന് ചീറുമ്പമാർ പറഞ്ഞു. അവൻ ഇളന്നീർ സമ്മാനിച്ചു. വിവരമറിഞ്ഞ കാനത്തൂരിണക്കന്മാരും കൈക്കോളറും അവനെ കൊന്നുകളഞ്ഞു. മേലൂര് ക്കോട്ടയിലെത്തിയ ഇരുവർ ചീറുമ്പമാർ സ്വപ്നംവഴി അവന്റെ മരണവാർത്തയറിഞ്ഞു. അവർ വന്ന് അവൻ്റെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കണ്ണ് കാക്ക കൊണ്ടുപോയിരിക്കയാണ്. ആ ദേവതമാർ തീയച്ചെറുക്കനെ പുനഃസ്യഷ്ടിച്ചു. ഒരു കണ്ണേ അവന്നുള്ളു. അവനെ വീട്ടിൽകൊണ്ട് കുടിയിരുത്തി. അവന്ന് ഒരു പട്ട് സമ്മാനിച്ചു. ഭണ്ഡാരപ്പൊന്നും പടിപ്പൊന്നും വാങ്ങാനുള്ള അവകാശവും അവന്നു നൽകി. " ഗുരുനാരായണ മുമ്മൊഴി ചൊല്ലി സ്തുതിക്കുന്നു ഗുരുനാരായണ മുമ്മൊഴി ചൊല്ലി സ്തുതിക്കുന്നു. ആരെക്കൊണ്ട് മുമ്മൊഴി ചൊല്ലി സ്തുതിക്കേണ്ട് മേലിലോകം വസിക്കുന്ന നല്ല ഉടയതമ്പുരാനെക്കൊണ്ട്. ഇവരെക്കൊണ്ടുടനെ മുമ്മൊഴി ചൊല്ലി സ്തുതിക്കുമ്പം തപ്പും തകരാറും വന്നുപോയെങ്കില് ചീതോം പ്രാന്തും കുട്ടോം കുരിപ്പും' കൊടുക്കല്ലടിയന് നിങ്ങളൊരു ഭണ്ഡാരത്തിലെ പൊന്നും പൂപോലെയും അടിയന് ചീത്തനു മല്ലേ തമ്പുരാനെയിപ്പോൾ. മേലിലോകോം കീഴിലോകോമുടനെ പോകവെ നാള് മേലിലോകോം കീഴിലോകോമുടനെ തോന്നപ്പെടുന്നു' കീഴിലോകേ പുല്ല് പുഷ്പങ്ങളും തോന്നപ്പെടുന്ന് നീരുനാലു മങ്ങുടനെ തോന്നപ്പെടുന്ന്. അങ്ങ് മേലിലോകൊടനെ തോന്നപ്പെടുന്ന് മേല് ലോകം മേലൂർ തൃക്കോട്ടയും തോന്നി പയ്യീല്' കോതാവരീനീം' തോന്നിയ നാളില് വായേല് ചെങ്കതളീം തോന്നിയ നാളില് പാലാനേ പാലടക്കയും തോന്നിയ നാളില് പാലാനേ പാൽ വെറ്റിലയും തോന്നിയ നാളില് വെള്ളിവാളും തൃക്കോട്ടയില് തോന്നപ്പെടുന്ന് ചാടിക്കുളിക്കും ശ്രീപാലാഴിചെന്താമരപ്പാൽക്കുളവും തോന്നുന്നു.”
|
..Link | |
| 12 | തോടുകൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"തോട് എന്നതിന് നീർച്ചാൽ എന്നാണ് പൊതുവേ അർത്ഥം. വെള്ളം അതിന്റെ സ്വാഭാവികവഴിക്ക് ചാലാകുന്നവ നീർച്ചാലുകളായും കൃത്രിമമാ...
"തോട് എന്നതിന് നീർച്ചാൽ എന്നാണ് പൊതുവേ അർത്ഥം. വെള്ളം അതിന്റെ സ്വാഭാവികവഴിക്ക് ചാലാകുന്നവ നീർച്ചാലുകളായും കൃത്രിമമായി വെട്ടിയുണ്ടാക്കുന്നവ തോടുകളായും അറിയപ്പെടുന്നു. കോളിലേക്കൊഴുകുന്ന മനുഷ്യ നിർമ്മിതമായ തോടുകൾ അവയുടെ ആഴത്തിനും വീതിക്കുമനുസരിച്ച് മൂന്നു തരത്തിലുണ്ട്.
(1) ചെറുതോടുകൾ: ഇവയിലധികവും ചെറുകുളങ്ങളിൽനിന്നും തുടങ്ങുന്നവയാണ്. ചിലയിടത്ത് ചെറിയ, ഒറ്റപ്പെട്ട വയലിൽനിന്നോ ഞാറ്റുകളളികളിൽ നിന്നോ ഇത് ആരംഭിക്കുന്നു. പരമാവധി 2 മീറ്റർവരെ വീതിയും 1 മീറ്ററോളം ആഴവും ഇവയ്ക്കുണ്ടാവും. മണൽപ്രദേശമാകയാൽ മഴക്കാലത്തെ പെയ്ത്തുവെള്ളമത്രയും ഈ കുളങ്ങളിലേക്കും തോടുകളിലേക്കും കിനിഞ്ഞിറങ്ങും. കുളത്തിൽ ഉറവുപിടിക്കുന്നതോടെ മഴക്കാലത്ത് ഈ തോടുകളിലൂടെ ഒഴുക്കു തുടങ്ങുകയായി.
(2) ഇടത്തരം തോടുകൾ: ഒരു ചെറുതോട്ടിലേക്ക് അടുത്തുള്ള ഒന്നോ രണ്ടോ കുളങ്ങളിൽനിന്നുള്ള വെള്ളം കൂടിച്ചേരുന്ന തോടിന് ക്രമത്തിൽ ആഴവും വീതിയും കൂടുന്നു. ഇവയ്ക്ക് 2-6 മീറ്റർ വീതി ഉണ്ടാകും. ഏതാണ്ട് അത്രതന്നെ ആഴവും വരും. ചെറുതോടുകളിൽ പൊതുവേ വൃക്ഷങ്ങൾ നിലനിർത്താറില്ല. എന്നാൽ തോട് വലുതാവുമ്പോഴേക്കും അതിൽ ധാരാളം വൃക്ഷലതാദികൾ വളരുകയായി.
മഴക്കാലം കഴിഞ്ഞ് ഒഴുക്കുനിന്ന് വെള്ളം വറ്റിയാൽ തോട്ടിൽ രണ്ടു കൈക്കോട്ട് വീതിയിൽ 2 അടിയോളം ആഴത്തിൽ മണ്ണെടുത്ത് അടുത്തുള്ള തെങ്ങിൻ തടത്തിൽ ഇട്ടുകൊടുക്കും, തോട്ടുവക്കത്തെ തെങ്ങുകൾ അധികം കായ്ഫലം തരികയും ചെയ്യും. തോട്ടിൽ മണ്ണിടിച്ചിലുള്ള ഭാഗത്ത് മണ്ണ് മാടിക്കയറ്റി കൈക്കോട്ടുകൊണ്ടോ പച്ചമടൽകൊണ്ടോ അടിച്ചമർത്തുന്നതും പതിവുണ്ട്.
(3)പെരുംതോടുകൾ : പല ഇടത്തരം തോടുകൾ ചേരുമ്പോൾ പെരുംതോടായി. പെരുംതോട് തുറക്കുന്നത് കോൾനിലങ്ങളിലേക്കാണ്. സുമാർ 10 മീറ്റർവരെ വീതിയും 5-7 മീറ്റർ ആഴവും ഇവയ്ക്കുണ്ടാകും. ഇവിടെയും മണ്ണെടുക്കലും മണ്ണ് മാടലും പതിവാണ്. നിരവധിയിനം സസ്യലതാദികൾ തോടുവക്കിന്റെ സംരക്ഷണത്തിൽ വളരുന്നു.
പരിസ്ഥിതിയിലുള്ള സ്വാധീനം: വളരെയടുത്തകാലംവരെ നിലനിന്നിരുന്ന ഒരു കാർഷികസംസ്കാരം ഈ മേഖലയിലുണ്ടായിരുന്നു. തെങ്ങുകളുടെ പുഷ്ടിക്ക് നേരത്തെ വിവരിച്ച പോലെ തോടുകൾ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. വൃത്താകൃതിയിൽ തീർത്ത ഇവിടുത്തെ കുളക്കരയിലാണ് വെള്ളം താഴ്ന്നശേഷം പച്ചക്കറി കൃഷിചെയ്തിരുന്നത്. വെള്ളരി, മത്തൻ, കുമ്പളം, ചീര, കയ്പ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കുളത്തിൽനിന്നും കുടത്തിൽ വെള്ളം മുക്കി നനച്ചാണ് കൃഷി.
മഴക്കാലത്ത് പെയ്ത്തുവെള്ളമത്രയും ഒഴുകിപ്പോകാനാണ് തോടുകൾ. കുളങ്ങളുടെയും തോടുകളുടെയും സാമീപ്യം അടുത്തുള്ള കിണറുകളിൽ ജലലഭ്യത വേനൽക്കാലത്തും ഉറപ്പാക്കുന്നു (ഹരിനാരായണൻ, 1997).
ജൈവാംശം സമൃദ്ധമായി ഒഴുക്കിക്കൊണ്ട് കോൾപാടങ്ങളിലേക്ക് എത്തിക്കുന്ന തോടുകൾ കോൾനിലങ്ങളിലെ ഫലഭൂയിഷ്ഠത കൂട്ടുന്നു.
എല്ലാ കുളങ്ങളും തോടുമായും തോട് കോൾപ്പാടവുമായും ജലബന്ധം പുലർത്തുകയാൽ നാനാജാതിയിൽപെട്ട മീനുകൾക്ക് വംശവർദ്ധനവിനുള്ള സാഹചര്യമൊരുക്കുന്നു. വേനലിൽ ആഴം കുറഞ്ഞ കുളങ്ങളിൽനിന്നും ചളിയിളക്കി മീൻ പിടിക്കുന്ന പതിവ് ഇപ്പോഴും തുടർന്നുവരുന്നുണ്ട്. കുളങ്ങൾ നിറഞ്ഞ് തോട്ടിലൂടെ ഒഴുക്കുതുടങ്ങുമ്പോൾ മീനുകൾ ദേശാടനവും പ്രജനനവും നടത്തുന്നു. ഈ പതിവാണ് മീനുകളുടെ വൈവിദ്ധ്യം നിലനിന്നു വരുന്നതിനുള്ള പ്രധാന കാരണമായി നിലകൊള്ളുന്നത്. വിസ്തൃതമായ പദ്മനാഭപുരം ക്ഷേത്രക്കുളത്തിൻ്റെ തോട്ടിലേക്കു തുറക്കുന്ന ദ്വാരം തോട് റോഡായപ്പോൾ ഏതാനും വർഷക്കാലം ജലബന്ധമറ്റു പോവുകയും കുളത്തിൽ സമൃദ്ധമായി ഉണ്ടായിരുന്ന കരിമീൻ, പൂച്ചട്ടി എന്നിവ വംശമറ്റം പോവുകയും ചെയ്തത് ഇവിടെ സ്മരണീയമാണ്.
ഇന്നത്തെ ഭൂവിനിയോഗം: കൃഷിയിൽനിന്നും ഒട്ടൊക്കെ പിൻവാങ്ങിയ അവസ്ഥയിലാണ് ഇന്നത്തെ തീരപ്രദേശം. വിളയുടെയും വിളവിൻ്റെയും ഫലപുഷ്ടിയുടെയും അളവുകോൽ അപ്രസക്തമാവുകയും ഗതാഗത സൗകര്യവും പ്രധാന റോഡിനോടുള്ള അടുപ്പവും സ്ഥലത്തിൻ്റെ മൂല്യനിർണയത്തിൽ പ്രഥമഗണനീയമാവുന്ന അവസ്ഥ വരികയും ചെയ്തു. 1950-കളിലാണ് കടലിനു സമാന്തരമായി കോട്ടപ്പടി മുതൽ കുണ്ടുകടവുവരെ തെക്കുവടക്ക് നീളുന്ന റോഡ് നിർമ്മിക്കപ്പെട്ടത്. ഇതിനായി പല ഭാഗങ്ങളിലും തോട്ടുവരമ്പ് വലുതാക്കി റോഡാക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷം നിർമ്മിക്കപ്പെട്ട ഒട്ടേറെ അനുബന്ധറോഡുകൾ തോടുകൾ നികത്തി ഉണ്ടാക്കപ്പെട്ടവയാണ്. വടക്കേക്കാട് എന്ന പുതുപട്ടണത്തിനടുത്ത് തോട്ടിൽ വലിയ പൈപ്പിട്ട് തൂർത്ത് ബഹുനിലക്കെട്ടിടങ്ങൾവരെ ഉണ്ടാക്കപ്പെട്ടു. പലയിടത്തും മാലിന്യങ്ങൾ ഒഴുക്കാനും നിക്ഷേപിക്കാനുമുള്ള സ്ഥലമായി തോട് മാറി. മറ്റു പലയിടത്തും തോടുകൾക്കും കുളങ്ങൾക്കും നീരൊഴുക്ക് തടസ്സപ്പെടുകയും പിന്നീടവ നികത്തപ്പെടുകയും ചെയ്തു. ചിലയിടങ്ങളിൽ നീരൊഴുക്കിനുള്ള ഒരടിസ്ഥലം വിട്ട് ഇരുവശവും കരിങ്കല്ലുകെട്ടി മണ്ണിട്ട് തൂർക്കപ്പെട്ടു. ചുരുക്കത്തിൽ ജൈവികത നഷ്ടപ്പെട്ട ഒരു സംവിധാനമായി ബാക്കിയുള്ള തോടുകൾ ഇവിടെ അവശേഷിക്കുന്നു. തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപ്പെടുന്ന ഉദ്ദേശ്യം 1 ചതുരശ്ര കി.മീ. സ്ഥലം പഠനവിധേയമാക്കിയപ്പോൾ അതിൽ 5-ഓളം ഞാറ്റുകള്ളികളും 2 വയലുകളും 62 കുളങ്ങളും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒട്ടനവധി തോടുകളും രേഖപ്പെടുത്തുകയുണ്ടായി. കണക്കിൽ ഉൾപ്പെട്ട 62 കുളങ്ങളിൽ 16 കുളങ്ങൾ മുഴുവനായും തൂർക്കപ്പെട്ടു കഴിഞ്ഞു. 10 എണ്ണം പാതി തൂർക്കപ്പെട്ടും കഴിഞ്ഞു. വയലുകളും ഞാറ്റുകള്ളികളും മിക്കവാറും നികത്തപ്പെട്ടു കഴിഞ്ഞു. 6-ഓളം ഗതാഗതയോഗ്യമായ റോഡുകൾ നിർമ്മിക്കപ്പെട്ടത് ഇതിനകത്തെ ഇടത്തരം തോടുകൾ തൂർത്തിട്ടാണ്. "
|
..Link | ||
| 13 | ചാലക്കുടിപ്പുഴ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുഴകൾ -ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ - പശ്ചിമഘട്ടത്തിലെ ആനമല തറവാട്ടിൽ നിന്നു...
"കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുഴകൾ -ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ - പശ്ചിമഘട്ടത്തിലെ ആനമല തറവാട്ടിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് എന്ന്, തറവാട് കുളം തോണ്ടുന്ന മലയാളികളിൽ പലർക്കും അറിയില്ല " - 70 വയസ്സു കഴിഞ്ഞ ഒരു നാടൻ കൃഷിക്കാരൻ. ഈ നാടൻ കൃഷിക്കാരൻ്റെ അറിവുകളിൽനിന്ന് പുഴ എന്ന പ്രകൃതി പ്രതിഭാസം പാലം, മണൽ, ജീൻപൂൾ, വെള്ളപ്പൊക്കം, മരണക്കുഴി, ടൂറിസം എന്നിങ്ങനെ എത്രയോ തലങ്ങളിലേക്ക് ഛിന്നഭിന്നമാകുന്നത് മലയാളി കണ്ടുകൊണ്ടിരിക്കുന്നു.
കേരളത്തിൻ്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതി കുന്നുകൾക്കും, കിഴക്ക് ആനമല പർവ്വതനിരകൾക്കും, തെക്ക് ഉയരംകുറഞ്ഞ ഇടമല താഴ്വാരത്തിനും, പടിഞ്ഞാറ് തൃശൂർ സമതലങ്ങൾക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ് ചാലക്കുടി നദീതാഴ്വാരം. 144 കിലോമീറ്റർ നീളമുള്ള കേരളത്തിലെ അഞ്ചാമത്തെ വലിയ പുഴയായ ചാലക്കുടിപ്പുഴയുടെ ആകെ പുഷ്ടിപ്രദേശം 1700 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 300 ച.കി.മീ. തമിഴ്നാട്ടിലാണ്. അഞ്ച് ലക്ഷത്തിൽപരം ആളുകൾ പുഴയെ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നു.
ചാലക്കുടിപ്പുഴയുടെ നാശത്തിനേറ്റവും വലിയ കാരണം തമിഴ്നാട്ടിലും കേരളത്തിലുമായുള്ള അണക്കെട്ടുകളുടെ ശൃംഖലകളും അതോടനുബന്ധിച്ചുള്ള വനനാശവും ആണെന്ന് കഴിഞ്ഞ കുറേ യാത്രകളിൽ കാണാൻ കഴിഞ്ഞു. എന്നാൽ പെരിങ്ങൽകുത്തിന് താഴെ വാഴച്ചാലും അതിരപ്പിള്ളിയും വെള്ളച്ചാട്ടങ്ങളായും, കണ്ണൻ കുഴിയുടെ ചെറിയ ഒഴുക്കായും, ചാർപ്പവെള്ളച്ചാട്ടത്തിൻ്റെ തുള്ളിച്ചാട്ടമായും പുതുജീവൻ വച്ചുവരുന്ന പുഴയ്ക്ക് വെറ്റിലപ്പാറയിൽനിന്നു തന്നെ ജലസേചനത്തിൻ്റെ പേരിൽ ജലമൂറ്റൽ ഭീഷണിയാണ്. ഇതിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ എണ്ണപ്പന ജലസേചന പദ്ധതിയും ഉൾപ്പെടും (കേരളത്തിൽ ഇന്നുത്പാദിപ്പിക്കുന്ന എണ്ണക്കുരു സംസ്കരിക്കാനുള്ള സംവിധാനംപോലുമില്ല!). പുഴയ്ക്കിനിയുമെത്രയോ താഴോട്ടൊഴുകണമെന്നും സമതലങ്ങളിലെയും തീരപ്രദേശങ്ങളിലെയും കുടിവെള്ളം തൊട്ടുള്ള അടിസ്ഥാനജീവിതത്തെ നേരിടണമെന്നും ആരോർക്കുന്നു. എന്നിട്ടുമോരോ പുഞ്ചകൃഷിക്കും ഒരനുഷ്ഠാനം പോലെ തുമ്പൂർമുഴിയിൽനിന്ന് വെള്ളംകിട്ടാൻ സമതലങ്ങളിലെ കൃഷിക്കാർ നിവേദനം മുതൽ സത്യാഗ്രഹം വരെ എൻജിനീയർമാരുടെ ഓഫീസിൽ നടത്തുന്നു.പുഴ എത്ര പെട്ടെന്ന് എൻജിനീയർമാരുടെ ടി എം സി കണക്കുകളിലേക്ക് ചുരുങ്ങി !
വാഴച്ചാലിൽ എത്തിയാൽപ്പിന്നെ ഒഴുക്കാണ്. ജലവും ശിലയും കാറ്റുംചേർന്ന ഒഴുക്ക്. രാവിലെ പെരിങ്ങൽകുത്തിൽനിന്നും യാത്രയാരംഭിച്ചു. കാരാന്തോട് വഴി ഒരു കൊമ്പൻകുട്ടിയിലേക്കാണു ലക്ഷ്യം.ഉണങ്ങിയ പ്ലാന്റേഷനുകളുടെ ചൂട് നല്ലോണം . എങ്കിലും പക്ഷികൾ, മലയണ്ണാൻ, കരിങ്കുരങ്ങ്, ആനയുടെ ചൂളംവിളി (!) എല്ലാംചേർന്ന് യാത്രയിലലിഞ്ഞു എല്ലാവരും. നാലു വേഴാമ്പലുകൾ വഴിക്കുകുറുകെ പറന്നു. ഡോളർ ബേർഡ് വാലുകുലുക്കികൾ (Wagtails), തിത്തിരിപ്പക്ഷികൾ (Lapurings), മരംകൊത്തികൾ (Woodpeckers), ഷാമക്കിളി,... പക്ഷികൾ ഈ വെയിലിലും ചൂടിലും ചെറിയ പച്ചത്തുരുത്തുകൾ കണ്ടെത്തി വിശ്രമിക്കുന്നു. വൈദ്യുതിബോർ ഡിൻ്റെ വയറിനു കുറുകെ ഒഴുകാത്ത പുഴ.
പെരിങ്ങൽകുത്ത് റിസർവോയറിലും വെള്ളം കമ്മിയായിരുന്നു. ഷോളയാർ റിസർവോയറിലെ തുരുത്തുകളിലേക്കു നടന്നുചെല്ലാം. പറമ്പിക്കുളത്തുനിന്നും വാഴച്ചാലിലേക്ക് പറിച്ചു നടപ്പെട്ട കാടർ കുടുംബത്തിലെ നാരായണൻ പഴയ വഴികളിലൂടെ മുമ്പേ നടന്നു...
ചാലക്കുടിപ്പുഴയിലും കൈവഴികളിലുമായി 6 വൻകിട അണക്കെട്ടുകൾ നിലവിലുണ്ട്. കേരളാതിർത്തിയിൽ മലക്കപ്പാറയിലുള്ള അപ്പർ ഷോളയാർ അണക്കെട്ടിന്റേതാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ റിസർവോയർ. പറമ്പിക്കുളം - അലിയാർ പദ്ധതിയുടെ ഭാഗമായി മൂന്ന് ജലസേചന-ജലവൈദ്യുത അണക്കട്ടുകളും ലോവർ ഷോളയാർ, പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുതപദ്ധതികളും അവയുടെ റോഡുകളും കോളനികളും പവ്വർ ഹൗസുകളും ക്വാറികളുമെല്ലാംകൂടി ആയിരക്കണക്കിന് ഏക്കർ ജൈവവൈവിദ്ധ്യസമ്പന്നമായ വനങ്ങൾ ചാലക്കുടിപ്പുഴത്തടത്തിൽ നശിപ്പിച്ചിരിക്കുന്നു.
നെല്ലിയമ്മയുടെ ഊരായിരുന്ന നെല്ലിയാമ്പതിയിൽ 1830-കളിൽ ബ്രിട്ടീഷുകാർ കാടുവെട്ടി കാപ്പിപോലുള്ള നാണ്യവിളകൾ കൃഷി ചെയ്യുവാൻ ആരംഭിച്ചു. കേരളത്തിലെ ഏറ്റവും നിബിഡവും വൈവിദ്ധ്യമാർന്നതുമായ ആനമലയുടെ നാശവും ഇതോടൊപ്പമാരംഭിച്ചു. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, പറമ്പിക്കുളത്തുനിന്നും തടിവെട്ടിയിറക്കുന്നതിനായി ട്രാംവേ (Tramway) എന്ന എൻജിനീയറിങ് സംരംഭവും ആരംഭിച്ചു. തുടർന്ന് ഒന്നാം ലോകമഹായുദ്ധകാലത്ത് ചാലക്കുടിയിലെ ആനമല മരംഡിപ്പോയിലേക്ക് കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള തടികൾ ട്രാംവേയിലൂടെ എത്തിക്കൊണ്ടിരുന്നു. പറമ്പിക്കുളത്തെയും സമീപപ്രദേശങ്ങളിലെയും കാടുകളുടെ വ്യാപകനാശം ഇക്കാലത്തുണ്ടായി. 1940-കളോടെ ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്ക് നിർമ്മാണം തുടങ്ങിയ ആനമല റോഡ്, പെരിങ്ങൽകുത്ത് അണക്കെട്ടുനിർമ്മാണത്തിനു പുറമേ വ്യാപകമായ കള്ളത്തടിവെട്ടിനും വഴിയൊരുക്കി. "
|
..Link | |
| 14 | വിത്തിടീൽപ്പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ജനതയുടെ പരമ്പരാഗതമായ അറിവുകളുടെ വെളിപ്പെടുത്തലുകളാണ് കൃഷിപ്പാട്ടുകൾ. മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥിതികളുടെയും ...
" ജനതയുടെ പരമ്പരാഗതമായ അറിവുകളുടെ വെളിപ്പെടുത്തലുകളാണ് കൃഷിപ്പാട്ടുകൾ. മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥിതികളുടെയും കണ്ണാടിയാണവ. ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട നാട്ടറിവുകളെ സ്വതസ്സിദ്ധമായ താളബോധത്തോടെ വായ്ത്താരിയായി കൈമാറിയതാണ് ഈ പാട്ടുകൾ. അതുകൊണ്ട് അവയിൽ സാമൂഹിക ജീവിതത്തിന്റെ കതിരുകളുണ്ട്. ജനനം മുതൽ മരണം വരെയുള്ള ജീവിതമുഹൂർത്തങ്ങളെ വിഷയമാക്കിക്കൊണ്ടുള്ള വൈവിധ്യമാർന്ന നിരവധി പാട്ടുകൾ ഇതിലുൾപ്പെടുന്നു. പാട്ടുകളിൽ അന്നത്തെ കൃഷിരീതിമാത്രമല്ല, നീതിന്യായം, വിദ്യാഭ്യാസം, കല, തത്ത്വചിന്ത, കൂലിസമ്പ്രദായം, ജാത്യാചാരം തുടങ്ങിയവയും പ്രതിപാദ്യ വിഷയമാണ്. മനുഷ്യൻ തലമുറകളിലൂടെ മനുഷ്യനോടു സംവദിച്ചതിൻ്റെ പഴക്കമുള്ള ശബ്ദരേഖകൾ പരമ്പരാഗതമായി ഈ പാട്ടുകളിൽ, പ്രത്യേകിച്ച് പഴഞ്ചൊൽ പ്രായമായ പാട്ടുകളിൽ കാണാം. പഴഞ്ചൊല്ലുകളിൽ ആശയങ്ങൾ സംഗ്രഹിതരൂപത്തിലായിരിക്കും. പാട്ടുകളിൽ അവയുടെ വിവരണാത്മക വെളിച്ചപ്പെടലുകളാണുള്ളത്. കൃഷിവേളകളെ മധുരതരമാക്കാൻ പാടുന്ന പാട്ടുകളിൽ വടക്കൻപാട്ടുകളും തെക്കൻ പാട്ടുകളും പെടും. ഇവ വീരാപദാന കഥകളാണ്. എന്നാൽ ഞാറ്റുവേല ക്രമമനുസരിച്ച് വിളവ് ഇറക്കുന്നതു മുതൽ അടുത്ത കൃഷിക്ക് വിത്ത് ഉണക്കി സൂക്ഷിക്കുന്നതു വരെയുള്ള അറിവുകളുടെ വ്യാപനം നടത്തുന്നു. "
" വിത്തിടീൽപ്പാട്ട്: വിത്തിടീലിന് അതിൻ്റെതായൊരു പ്രത്യേകതയുണ്ട്. പൂട്ടിയൊരുക്കി വളമിട്ട് തയ്യാറാക്കിയ പാടങ്ങളിൽ മാനം തൊടുന്ന കൊമ്പുള്ള കാളകളെ തങ്ങളുടെ നിയന്ത്രണത്തിന് വിധേയമാക്കി കോണോടുകോണും ഒരേ അകലത്തിലും പൊഴിപിടിക്കുന്ന യുവാക്കൾ ... പത്തിനൊന്ന് എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്ത ചാരവും വിത്തും ചെറുകുട്ടകളിൽ എടുത്ത് ഇടത്തേ കയ്യിലെ കുട്ടയും വിത്തും സാവധാനം കറക്കി വലത്തു കയ്യുടെ മൂന്നു വിരലുകൊണ്ട് ഒരേ അളവിലും അകലത്തിലും കാളപ്പുറകെ ഓടിയും നടന്നും വിത്തിടുന്ന കിടാത്തികളും ഒന്നിനു പുറകേ ഒന്നായി കാളകളും പൊഴിപിടിക്കുന്ന കിടാത്തന്മാരും വിത്തിടുന്ന കിടാത്തികളും പാടത്ത് തകൃതിയായി വിത്തിടീൽ നടത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ താളത്തിനനുസരിച്ച് ചുവടു വയ്ക്കുന്നതിന് ഉതകുന്ന പാട്ടുകൾ അവരുടെ ഉള്ളിൽ നിന്ന് പുറപ്പെടാറുണ്ട്.
1.'തെയ്യിത്തിനുന്ത തിനുത്തിനും-താര താരാ-തിനുന്ത, തിനുന്തിനും-താരാ കൊച്ചു കോവിന്നനാ കൊച്ചുമ്പരാൻ വെള്ളിവളക്കാരൻ കൊച്ചുമ്പരാൻ .................................. ................................... നാളെ നമുക്കൊരു-വിത്തിടീലാണേ മുണ്ടക കണ്ടത്തി-വിത്തിടീലാണേ നമ്മുടെ കണ്ടത്തി കല്ലു കണ്ടെത്തി മണ്ണു കണ്ടെത്തി-മണകണ്ടെത്തി കല്ലു കണ്ടെത്തി കര കണ്ടെത്തി നാളെ നമുക്കൊരു-വിത്തിടീലാണേ തെയ്യിത്തിനിന്താ,തിനുന്തിനും-താരേ ആറു പറക്കണ്ടം വിത്തിട്ടുകേറി നൂറു പറക്കണ്ടം വിത്തിട്ടുകേറി തെയ്യിത്തിനുന്താ”
2.പൊന്നിൻചിങ്ങമാസത്തിൽ പുത്തരിക്കഞ്ഞി കുടിക്കുവാൻ ശുഭപ്രതീക്ഷകളുമായി കഴിഞ്ഞു കൂടുന്ന കർഷകർ വിത്തു വിതയ്ക്കുന്നു. വിതയ്ക്കുന്നത് പാട്ടുപാടിയാണ്:
“തിത്തിന്നോ തിനുതിനോ-തക തിത്തിന്നോ തിനുതിനോ അരികുറുക, ചെറുകുറുക ചീരകച്ചെമ്പാവ വിത്തെല്ലാം വാരിപോകുന്നേ തിത്തിനോ .... വിത്തളം വീതളം വീതകച്ചെമ്പാവ വിത്തെല്ലാം വാരിപോകുന്നേ തിത്തിനോ…”
വിത്തറിവു നൽകുന്ന ചൊൽപ്പാട്ടുകളാണിവ. 'കാലം നോക്കി കൃഷി', ‘വിത്തനുസരിച്ചു വിള' എന്നറിഞ്ഞിരുന്ന കർഷകൻ്റെ വിത്തിടൽ ക്രമമാണ് ഈ പാട്ടുകളിൽ വിവരിക്കുന്നത്. "
|
..Link | |
| 15 | മലബാർ കല്യാണ ഭക്ഷണം | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മുസ്ലിം ഭക്ഷണത്തിൻ്റെ നാട്ടറിവുകൾക്ക് മനുഷ്യൻ്റെ വ്യത്യസ്ത ജീവിതാവസ്ഥകളിൽ നിലനിന്ന സങ്കീർണ്ണതകളെയും മ...
" മുസ്ലിം ഭക്ഷണത്തിൻ്റെ നാട്ടറിവുകൾക്ക് മനുഷ്യൻ്റെ വ്യത്യസ്ത ജീവിതാവസ്ഥകളിൽ നിലനിന്ന സങ്കീർണ്ണതകളെയും മൂല്യബോധത്തെയും ഉൾക്കൊള്ളാൻ അന്നത്തിനു കഴിഞ്ഞിട്ടുണ്ട്. ആദ്യം ഇത് വിശപ്പടക്കാനുള്ള ഉപാധി എന്ന നിലയ്ക്കായിരുന്നുവെങ്കിൽ പിന്നീട് രുചിയെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ അധിഷ്ഠിതമായി. സമകാലിക നാഗരിക വ്യവസ്ഥിതിയിൽ ജീവിതത്തിൻ്റെ മുഖമുദ്രതന്നെ ആനന്ദമാണ്. നമ്മുടെ ഭക്ഷണവും രുചിയോടൊപ്പംതന്നെ വർണ്ണവൈവിധ്യവും ഫാഷനുമെല്ലാം പരിഗണിക്കുന്നുണ്ട്. പരസ്യങ്ങളിൽ വലിയൊരു പങ്ക് ഭക്ഷണപദാർത്ഥങ്ങളാവുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. ആഘോഷവേളകളിലെ വിഭവങ്ങളും ഭക്ഷണരീതിയുമെല്ലാം സവിശേഷമായിരിക്കും. ഇതിൽ ശ്രദ്ധേയം കോഴിക്കോട്ടുകാരുടെ വിവാഹാഘോഷങ്ങളാണ്. ഇതിൽ ഭക്ഷണം വളരെ പ്രധാനമാണെന്നു മാത്രമല്ല ഒരു തീരാബാദ്ധ്യതയുംകൂടിയാണ്. കല്യാണാവശ്യത്തിനായി കൊണ്ടുവരുന്ന അരിച്ചാക്കുകൾ കെട്ടഴിക്കുന്നതു മുതൽ ഇതു തുടങ്ങുകയായി. 'മൂടയിക്കാൻ' അമ്മായിക്കാണവകാശം. അമ്മായി എത്തി ചാക്കിൻ കെട്ടഴിച്ചാൽ അരി ചേറൽ തുടങ്ങുകയായി. ഇതിനായി വരുന്ന ബന്ധുക്കളെല്ലാം ചായയ്ക്കുള്ള പലഹാരമോ പണമോ കൊണ്ടുവരണമെന്നതു നിർബന്ധമാണ്. വിവാഹാഘോഷങ്ങൾ അനേക ദിവസം നീണ്ടുനിൽക്കുന്നുവെങ്കിലും രണ്ടു ദിവസങ്ങളിലാണ് മുഖ്യ ചടങ്ങുകൾ. 'വെറ്റിലക്കെട്ടും മയിലാഞ്ചീം' എന്ന പേരിൽ തലേദിവസമുള്ള ചടങ്ങ് സ്ത്രീകൾക്കുവേണ്ടിയുള്ളതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ വെറ്റിലയൊന്നും ഇന്ന് പതിവല്ല. 'പണ്ടു കാലത്ത് ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ഇന്നൊക്കെ മൊസേക്കിന്റെ തറയല്ലേ? തുപ്പി കേടുവരുത്ത്യാലോന്ന് കരുതീട്ടാവും' എന്നാണ് അവരുടെ ഭാഷ്യം. പെണ്ണിൻ്റെ ഉമ്മയും അമ്മായിയും റോജ (പാക്ക്) യും മിഠായിയുമായി സ്ത്രീകളെ എതിരേൽക്കുന്ന പതിവ് ഇന്നുമുണ്ട്. അടുത്തദിവസമാണ് ശരിക്കുള്ള കല്യാണം. അന്ന് വരൻ വധൂഗൃഹത്തിൽ എത്തുന്നതിന് തുല്യമത്രേ. മറ്റ് പ്രദേശക്കാർക്ക് ഇതു തികച്ചും അസഹനീയമായി അനുഭവപ്പെടുന്നു. കാരണം മണിക്കൂറുകളോളം വിളമ്പിവച്ച ചോറിനു മുന്നിൽ ഇവർക്ക് പുത്യാപ്ലയെ കാത്തിരിക്കേണ്ടിവരാറുണ്ട്. അന്നുതന്നെയാണ് പുത്യാപ്ല അറയിൽ കൂടാനെത്തുന്നത്. രാത്രിയുള്ള ചടങ്ങാണത്. രാത്രിഭക്ഷണത്തിനായി വരനും ചങ്ങാതിമാരും ഉണ്ടാവും. ഇവരോടൊപ്പം മറ്റൊരു വിഭാഗമായി കാരണവന്മാരും കാരണോത്തികളും എത്തുന്നു. അതാണ് 'മൂടേം പണോം' എന്ന ആഘോഷം. പണ്ടുകാലംമുതലേ പറഞ്ഞുവന്ന പേരെന്നല്ലാതെ പണത്തിൻ്റെ ഇടപാടുകളൊന്നും നിലനിന്നിരുന്നോ എന്നവർക്കറിയില്ല. എങ്കിലും ഇതാണ് ഏറ്റവും കേമമാവേണ്ട സൽക്കാരം. എത്രതരം വിഭവങ്ങൾ വേണമെന്നതിലൊന്നും നിർബന്ധമില്ല. ഓരോരുത്തരുടേയും കഴിവിനനുസരിച്ചുണ്ടാക്കുന്നു. ഒന്നു രണ്ടു വിഭവങ്ങളും മധുരവുമെല്ലാം മിക്ക വീടുകളിലുമുണ്ടാവും. ഇന്ന് പുഡ്ഡിങ്, ഫ്രൂട്ട് സലാഡ് എന്നിവയോടൊപ്പം തന്നെ 'മുട്ടമാലയും' 'മുട്ടസൊർക്ക'യുമെല്ലാമായാണ് മധുരവിഭവങ്ങൾ നൽകുന്നത്. ആദ്യത്തെ ഭക്ഷണം കഴിഞ്ഞാലുടനേ പായസവും പഴങ്ങളുമെല്ലാമടങ്ങുന്ന രണ്ടാമത്തെ വിഭവത്തിലേക്കു നീങ്ങണം. വലിയ വീട്ടിലെ വിരുന്നുകളധികവും ഇന്ന് 'ബുഫേ' സ്റ്റെലിലാണ്. പണ്ട് ഒരേ പാത്രത്തിൽനിന്ന് എല്ലാവരും ഒരുമിച്ചു കഴിച്ചിരുന്നുവത്രേ. 'സാൻ' എന്ന പേരുള്ള വലിയ പ്ലേറ്റുകളിലാണു ഭക്ഷണം വിളമ്പിയിരുന്നത്.
അറയും ഒരുക്കങ്ങളുമൊക്കെ കണ്ടശേഷം കാരണവന്മാരെല്ലാം തിരിച്ചു പോകുന്നു. കൂട്ടുകാർ അറയിൽ കയറി പാട്ടുംബഹളവുമായി കൂടുന്നു. അറ കഴിയുന്നത്ര അലങ്കോലമാക്കുക. ചെറിയ ഏതു വസ്തുവും 'അടിച്ചു മാറ്റുക' ഇതിനൊക്കെ കൂട്ടുകാർക്ക് അവകാശം ഉണ്ട്. ചിലപ്പോൾ ഇവർ പോയിക്കിട്ടണമെങ്കിൽ പുത്യാപ്ല ഇവർക്കു പണം കൊടുക്കേണ്ടിവരും. പിറ്റേന്നു രാവിലെ ചായ കുടിക്കാൻ തന്നെ ഇവർ ഹാജരാകുകയും ചെയ്യും. അന്നു പുത്യാപ്ലവീട്ടിലേക്കുള്ള ചായയും പലഹാരങ്ങളും പെൺവീട്ടുകാർ തയ്യാറാക്കിക്കൊടുത്തയയ്ക്കണം. പുത്യാപ്ലയിൽനിന്ന് ചായപ്പൈസ വാങ്ങുന്നതും ഈ ദിവസത്തെ രസകരമായ ചടങ്ങാണ്. പെണ്ണിന്റെ ഇത്താത്തമാരോ എളാമയോ ആണ് ചോദിക്കാനെത്തുക. ഇത് പെട്ടെന്ന് കൊടുക്കാതെ ചെക്കൻ കളിപ്പിക്കുന്നു. ഒടുവിൽ ചെരുപ്പോ ഷർട്ടോ ഒളിപ്പിച്ചുവെച്ച് ഇത് പിടിച്ചുവാങ്ങുന്നു. അതോടെ അയാൾ ആ വീട്ടിലെ അംഗമാവുകയാണ്. അടുത്തത് 'ഇരുത്തം' എന്ന ചടങ്ങാണ്. ഇത് ആണിൻ്റെ വീട്ടിൽ സ്ത്രീകൾ കൂടുന്ന ചടങ്ങാണ്. കല്യാണപ്പിറ്റേന്ന് പെണ്ണ് വീട്ടിലെത്തിയാലാണ് ഇതു തുടങ്ങുന്നത്. ഇതിലും ഭക്ഷണത്തിനു തന്നെയാണ് പ്രാധാന്യം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരാൾ നേരത്തേ കഴിച്ചുകഴിഞ്ഞാലും ഒരുമിച്ചേ എണീക്കാവൂ. 'സഭ പൊളിക്കുന്നത് ' കാരണവൻമാരാകണമെന്നതും അലിഖിതനിയമംതന്നെ. ഭക്ഷണം കഴിക്കുന്ന രീതിയിൽ മറ്റൊരു സവിശേഷതയുള്ളത് ചായയും പലഹാരങ്ങളുമാണ് കഴിക്കുന്നതെങ്കിൽ ചായ ഒടുവിലേ കൊണ്ടുവരാവൂ എന്നു നിർബന്ധമാണ്. ചായ കൊണ്ടുവരൽ തിന്നുന്നത് നിർത്താനുള്ള സൂചനയായാണ് ഇവർ കണക്കാക്കുന്നത്. "
|
..Link | ||
| 16 | നാട്ടാചാരങ്ങളിലെ കോഴിയും കാക്കയും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഒരാചാരമാണ് കോഴിവെട്ട്. കാവുതീണ്ടലിന് ഏഴുനാൾ മുമ്പ് കോഴിവെട്ട് ത...
"പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഒരാചാരമാണ് കോഴിവെട്ട്. കാവുതീണ്ടലിന് ഏഴുനാൾ മുമ്പ് കോഴിവെട്ട് തുടങ്ങുന്നു. ഇപ്പോൾ പ്രതീകാത്മകമായി കോഴിക്കല്ല് ചുവന്ന പട്ടുകൊണ്ട് മൂടി അതിനു മുകളിൽ കോഴിയെ വയ്ക്കുകയാണ് പതിവ്. കോഴിക്കല്ല് മൂടൽ എന്ന് ഈ ചടങ്ങറിയപ്പെടുന്നു. മന്ത്രവാദകർമ്മങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പക്ഷിയാണ് കോഴി. ചില ക്ഷേത്രങ്ങളിൽ വഴിപാടായി കോഴിയെ പറപ്പിക്കാറുണ്ട്. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ വഴിപാടാണ് കോഴി. ക്രിസ്ത്യൻ സമുദായത്തിലും കോഴിക്ക് പ്രാധാന്യമുണ്ട്. വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ കൊണ്ടാടുന്ന ദിവസം കോഴി ഒരു വിശേഷവഴിപാടായി പള്ളികളിൽ നൽകിവരുന്നു. എല്ലാവീടുകളിൽ നിന്നും ഓരോ കോഴിയെ തിരുസന്നിധിയിൽ സമർപ്പിക്കും. കോഴിയില്ലായെങ്കിൽ ലേലം വിളിച്ച് കോഴിയെ നൽകും. സഹദായുടെ ചാത്തം വീടുകളിൽ നടത്തുമ്പോൾ കോഴിക്കറിയും പിടിയും നെയ്യപ്പവും നിർബന്ധമാണ്. തുടർച്ചയായി പാമ്പിനെ സ്വപ്നം കണ്ടാൽ അല്ലെങ്കിൽ വീടുകളിൽ പാമ്പ് വരികയോ ചെയ്താൽ കോഴിയെ വഴിപാടായി പുണ്യവാളന് നൽകുന്നു. ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയും സന്നിധാനത്തിൽ വെച്ച് കോഴിയെ വെട്ടി ഭക്ഷിക്കുന്നതും ഒരു വിശേഷാൽ ചടങ്ങായി ഇന്നും കരുതുന്നു. 'ഇടപ്പള്ളി പള്ളീലെ കോഴിക്കള്ളൻ' എന്നു കുട്ടികൾ പരസ്പരം കളിയാക്കാറുണ്ട്. മുസ്ലിം സമുദായത്തിന്റെ പെരുന്നാളുകളിലും കോഴി ഒരു പ്രധാന ഭക്ഷണയിനമാണ്. 'ബിസ്മി' ചൊല്ലി നമസ്കാരം ഉള്ളയാളായിരിക്കണം കോഴിയെ കൊല്ലേണ്ടത്. 'ബിസ്മില്ലാഹി റഹ്മാനി റഹിം' എന്ന് ബിസ്മി ചൊല്ലിയിട്ടു വേണം കോഴിയെ അറക്കാൻ തുടങ്ങേണ്ടത്. കോഴിയെ അറുത്തു തീരുന്നതുവരെ "അല്ലാഹു അക്ബർ" എന്ന് മന്ത്രിച്ചുകൊണ്ടിരിക്കണം . കോഴി മരിച്ചു എന്നേ അവർ പറയൂ; ചത്തു എന്ന് അവർ പറയാറില്ല. പള്ളിയിൽ നേർച്ചക്കോഴിയെ കൊടുക്കുന്ന പതിവ് മുസ്ലിം സമുദായത്തിലുമുണ്ട്. ഇതത്രയും കോഴിയുമായി ബന്ധപ്പെട്ട ആചാരങ്ങളാണല്ലോ. കോഴിയെക്കുറിച്ച് നാട്ടിൻപുറങ്ങളിൽ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് രാത്രിയിൽ കൂവുന്നത് അശുഭലക്ഷണമാണെന്നുള്ളത്. നല്ല വലിപ്പമുള്ള ഒരു പക്ഷിയാണ് കാലൻകോഴി അഥവാ തച്ചൻ കോഴി. കറുത്ത വർണത്തോടുകൂടിയ ഈ പക്ഷി രാത്രികാലങ്ങളിൽ മരക്കൊമ്പിൽ വന്നിരുന്ന് ചിലയ്ക്കാറുണ്ട്. 'ഗുഗു-ഗുഗു' എന്നിങ്ങനെ ക്രമത്തിലുള്ള ശബ്ദം കേട്ടാൽ 'കുത്തിച്ചുടു' എന്നു പറയുന്നതായി തോന്നും. ഈ ശബ്ദം സമീപപ്രദേശത്ത് ആരുടെയോ മരണം വിളിച്ചോതുന്നതാണെന്ന വിശ്വാസം ഗ്രാമീണർക്കിടയിലുണ്ട്. അതുകൊണ്ടാണ് ഈ പക്ഷിയെ കാലൻകോഴിയെന്നു വിളിക്കുന്നത്. കാലൻ കോഴി കൂവിയാൽ മരണം ഉറപ്പാണത്രേ! “നത്തു കരഞ്ഞാൽ ഒത്തു കരയും" എന്നാണല്ലോ നാട്ടിൻപുറത്തുള്ള ചൊല്ല്. യഥാർത്ഥത്തിൽ ഈ പക്ഷി തൻ്റെ ഇണയെ വിളിക്കുന്ന ശബ്ദമാണിത്. ഈ പക്ഷി യമദൂതനാണെന്ന സങ്കല്പത്തിൽനിന്നാവാം ഈ ചൊല്ലുണ്ടായത്. “നത്തു വാഴുന്നിടത്ത് ശ്രീയുണ്ടാവില്ലെ"ന്നാണ് മുത്തശ്ശിമാർ പറയാറുള്ളത്. നത്തു കരഞ്ഞാൽ കുട്ടികൾക്ക് ദോഷമുണ്ടാകും. ഉപ്പ്, കടുക് എന്നിവ ചേർത്ത് അടുപ്പിലിട്ട് പ്രതിക്രിയ ചെയ്യണം. “നത്തു കടിച്ചൊരു കയ്യാണേ വിരലുകൾ മാറ്റിത്തന്നെന്നാൽ നെല്ലിക്ക, പാവക്ക തന്നീടാം" എന്നു കുട്ടികൾ പാടി കളിക്കാറുണ്ട്. ഈ പക്ഷിയെക്കുറിച്ച് മൈസൂരിൻ്റെ ചില ഭാഗങ്ങളിലുള്ള വിശ്വാസം വളരെ അതിശയോക്തിപരമായതാണ്. ഒരു വലിയ കൂമനെ എട്ടു ദിവസത്തേക്കു ഭക്ഷണമൊന്നും കൊടുക്കാതെ കൂട്ടിലടച്ചിട്ട്, ഒരു വടികൊണ്ട് നല്ലപോലെ പ്രഹരിച്ചാൽ അത് മനുഷ്യനെപ്പോലെ ഭംഗിയായി സംസാരിക്കുമെന്നും അതിനുശേഷം കോമരങ്ങളെപ്പോലെ വരം കൊടുക്കുമെന്നും പ്രശ്നം പറയുമെന്നും വിശ്വസിക്കുന്നു. നമ്മൾ ഇങ്ങനെയൊക്കെ കരുതുന്ന ഈ പക്ഷിയെ ഗ്രീക്കുകാർ അവരുടെ വിജ്ഞാനദേവത(അഥീന)യുമായി ബന്ധപ്പെടുത്തി ആരാധിക്കുന്നു! “കദളിവാഴക്കൈയിലിരുന്ന് കാക്കയിന്ന് വിരുന്നു വിളിച്ചു വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ." ഈ വരികൾ പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കേരളീയരുടെ മനസ്സിൽ അടിയുറച്ച ഒരു വിശ്വാസമാണ് കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നുള്ളത്. പരുക്കൻ ശബ്ദത്തിൽ കൂനിക്കൂടിയിരുന്ന് കാക്ക കരഞ്ഞാലാണ് വിരുന്നുകാരെത്തുക. കാക്കയുടെ വാലിരിക്കുന്ന ദിശയിൽനിന്നാവും അതിഥിയെത്തുക എന്നും പറയപ്പെടുന്നു. അതുപോലെതന്നെ വീടിൻ്റെ വടക്കുഭാഗത്ത് കാക്കക്കൂട് നല്ലതല്ല എന്നൊരു ധാരണ പഴമക്കാരുടെയിടയിലുണ്ട്. മരണവുമായി ബന്ധപ്പെട്ട പക്ഷിയാണ് കാക്ക. തെക്കുവശത്ത് കാക്ക കുളിക്കുന്നതു കണ്ടാൽ ബലി കുളിക്കേണ്ടി വരും. മലയാളികളുടെ ദിനചര്യയും മരണാനന്തരകർമങ്ങളുമായും കാക്ക വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും സിനിമകളിലും മറ്റും കാക്കകളെ മരണത്തിൻ്റെ പ്രതീകമായി ചിത്രീകരിക്കാറുണ്ട്. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തിൽ പിതൃക്കൾ ബലിച്ചോറുണ്ണാൻ വന്നേക്കാമെന്നും അതിനാൽ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും 'ഉശനസ്മൃതി'യിൽ പറഞ്ഞിരിക്കുന്നു. ബലിച്ചോറ് കാക്ക കൊത്തിയില്ലെങ്കിൽ ആത്മാക്കൾ ബലി സ്വീകരിച്ചിട്ടില്ലെന്നും കർമ്മങ്ങൾ പൂർത്തിയായില്ലെന്നും കരുതുന്നു. 'ഉത്തരരാമായണ' ത്തിലും ഇതിനെക്കുറിച്ച് സൂചനയുണ്ട്. മയിലിനെക്കുറിച്ച് പരാമർശിക്കുന്നിടത്ത് പറഞ്ഞ കഥയിൽ കാലൻ രക്ഷപ്പെടുന്നത് കാക്കയുടെ രൂപത്തിലാണ്. അതുകൊണ്ട് മേലിൽ മനുഷ്യൻ പിതൃക്കളെ പൂജിക്കുമ്പോൾ ബലിച്ചോറ് കാക്കകളുടെ അവകാശമായിരിക്കും എന്ന് യമൻ അവരെ അനുഗ്രഹിച്ചു. അന്നുമുതൽക്കാണത്രേ കാക്കകളും ബലിച്ചോറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായത്. പാലുള്ള ഉണക്കമരത്തിലിരുന്ന് കരയുന്ന കാക്കയെ കണികണ്ടു പോയാൽ പോയ ആൾ പിന്നീടൊരിക്കലും തിരിച്ചു വരില്ല എന്നൊരു പരാമർശം 'മൃച്ഛകടിക’ത്തിൽ കാണാം. "
|
..Link | |
| 17 | ബാലരോഗങ്ങളുടെ നാട്ടുവൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“കേരളമങ്ങോളമിങ്ങോളം നാല്പത്തിനാലു നദികളും അവയുടെ ഉപനദികളുമായി വിഭജിച്ചു കിടന്നിരുന്ന, ഗതാഗതസൗകര്യം തുലോം കുറവായിരു...
“കേരളമങ്ങോളമിങ്ങോളം നാല്പത്തിനാലു നദികളും അവയുടെ ഉപനദികളുമായി വിഭജിച്ചു കിടന്നിരുന്ന, ഗതാഗതസൗകര്യം തുലോം കുറവായിരുന്ന, തദ്ദേശീയമായ നാട്ടുരാജ്യങ്ങളായി ഭരണമാളിയിരുന്ന മുൻകാലത്ത് ആരോഗ്യ പരിരക്ഷണം നടത്തിയിരുന്നത് നാട്ടുവൈദ്യന്മാരായിരുന്നു. വിഷചികിത്സ, ബാലചികിത്സ, അസ്ഥിരോഗചികിത്സ തുടങ്ങിയ അവശ്യം മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവർ അതതു നാട്ടിൽതന്നെയുണ്ടായിരുന്നു. ചികിത്സ മിക്കപ്പോഴും വൈദ്യൻ തരുന്ന കുറിപ്പടിക്കനുസരിച്ച് പ്രാദേശികമായി ലഭ്യമായ ഔഷധങ്ങളുപയോഗിച്ച് വീട്ടിൽത്തന്നെ തയ്യാറാക്കി ഉപയോഗിക്കേണ്ടവയുമായിരുന്നു. വൈപുല്യപ്പെട്ടുവന്ന ഈ ശാസ്ത്രശാഖ പതിനാറാം നൂറ്റാണ്ടു മുതലിങ്ങോട്ട് ക്രമത്തിൽ ക്ഷയിക്കുകയാണുണ്ടായത്. കോളനിവാഴ്ചയുടെ ആദ്യകാലത്തു തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസും അതിൽ പരാമർശിക്കപ്പെട്ട ചെടികളുടെ ഇന്നത്തെ ഉപയോഗവും താരതമ്യം ചെയ്താൽ ഈ അന്തരം ബോദ്ധ്യമാവും. ഉദാഹരണത്തിന് മാവിന്റെ തൊലിയും ഇലഞെട്ടിയും പശയും പട്ടനീരും ഔഷധാവശ്യത്തിനെടുക്കുന്നതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാൽ മിക്കവയും ഇന്ന് പ്രയോഗത്തിലില്ലാത്ത അവസ്ഥയിലാണുള്ളത്. നാട്ടുചികിത്സയിൽ കേരളത്തിൽ ഉപയോഗിച്ചിരുന്നതും ഇന്നും പ്രയോഗത്തിലുള്ളതുമായ ഏതാനും ഔഷധസസ്യോപയോഗം ഇവിടെ പ്രതിപാദിക്കുന്നു. ബാലചികിത്സയിൽ കേരളത്തിൻ്റെ സംഭാവന എണ്ണപ്പെട്ടതാണ്. കുട്ടികളുടെ മലബന്ധം നീക്കാൻ ബ്രഹ്മിനീരു കൊടുക്കുന്ന പതിവ്, അക്ഷരസ്ഫുടതയ്ക്ക് സ്വർണ്ണനൂലടിച്ച വയമ്പരച്ചുകൊടുക്കൽ എന്നിവ ഇന്നും അനുവർത്തിച്ചുവരുന്ന ശീലങ്ങളാണ്. കുട്ടികൾക്ക് ഉരമരുന്നായി ഇടംപിരിവലമ്പിരി, ജാതിക്ക, പാൽക്കായം, മായാക്ക്, രുദ്രാക്ഷം, വാൽമുളക്, തിപ്പലി, ഗ്രാമ്പൂ, വരട്ടുമഞ്ഞൾ, പീനാറിശംഖ് എന്നിവ ഉപയോഗപ്പെടുത്താറുണ്ട്. പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയ്ക്ക് പനിക്കൂർക്ക വാട്ടി നിറുകയിലിടുന്നതും ചിരങ്ങിന് തെച്ചി വേരരച്ചു പുരട്ടുന്നതും തെച്ചിപ്പൂവിട്ടു കാച്ചിയ എണ്ണ പുരട്ടുന്നതും രോഗശമനം വരുത്തുന്നു. കുട്ടികളുടെ തലവേദന മാറാൻ പുത്തരിച്ചുണ്ടയും ചന്ദനവും നെറ്റിയിലരച്ചിടുന്നു. ഗ്രഹണി മാറാൻ കറിവേപ്പിലയോ മുത്തങ്ങയോ അരച്ചു കൊടുക്കുന്നു. തലയിലും മേലും എണ്ണതേച്ചു കുളിക്കുന്ന പതിവ് കേരളീയർക്കുണ്ട്. പുല്ലാനിയില, നാല്പാമരത്തൊലി, രാമച്ചം, വാതക്കൊടിയില, കുരുമുളകുവള്ളി, പ്ലാവിലഞെട്ട്, മാവിലഞെട്ട്, മഞ്ഞൾ എന്നിവയെല്ലാം പല അവസരങ്ങളിൽ കുളിക്കാനുള്ള വെള്ളം തിളപ്പിക്കാനെടുക്കുന്നു. പ്രസവശേഷം സ്ത്രീകൾ നിർബന്ധമായും ഇങ്ങനെ ഔഷധീകരിച്ച വെള്ളത്തിൽ വേണം കുളിക്കാൻ. സോപ്പിനുപകരം ചതച്ച ഇഞ്ചത്തോൽ വേണം ശരീരം വൃത്തിയാക്കാൻ. പ്രസവശേഷം ഇല കുറുക്കി കൊടുക്കുന്ന പതിവുണ്ട്. യമകണ്ടിപ്പച്ചില സമം അരി അരച്ചതും കരിപ്പെട്ടിയും ചേർത്തു തയ്യാറാക്കിയ കുറുക്ക് പ്രസിദ്ധമാണ്. മുക്കുറ്റി, മലതാങ്ങി, കറിവേപ്പ്, പനത്തി, കുടലൊതുക്കി എന്നിവയെല്ലാം കുറുക്കിനെടുക്കുന്നതാണ്. പ്രസവം അനായാസം നടക്കാൻ കുറുന്തോട്ടിവേരു കഷായം നിത്യേന ശീലിക്കണം. 'ആയിരം കുറുന്തോട്ടി അകത്തായാൽ അയലറിയാതെ പെറാം' എന്ന പഴമൊഴി ഈ ശീലത്തെ വാഴ്ത്തുന്നു. ബാലചികിത്സപോലെ വിഷചികിത്സയും കേരളത്തിൽ അഭിവൃദ്ധിപ്പെട്ട ശാഖയാണ്. ചെറുചീര അരച്ചു കഴിക്കുന്നതും പുറമേ കെട്ടുന്നതും ഏതുവിധം വിഷവും ശമിപ്പിക്കാൻ നന്ന്. തൊട്ടാരട്ടിക്കും ഇതേ ഗുണമുള്ളതായി പറയപ്പെടുന്നു. ചിലന്തിപ്പടം ചിലന്തിവിഷത്തിനുള്ള പ്രതിവിധിയാണ്. പഴുതാര, തേരട്ട എന്നിവയുടെ വിഷത്തിന് കരളകത്തിൻ്റെ ഇലയും മഞ്ഞളും അല്ലെങ്കിൽ തുളസിയും മഞ്ഞളും അരച്ചിടാം. കേരളത്തിലെ ഈർപ്പം മൂടിയ കാലാവസ്ഥയിൽ പനി, ചുമ, ജലദോഷം തുടങ്ങിയ വ്യാധികൾ വരാൻ സാധ്യത കൂടുതലാണ്. കിരിയാത്ത്, പർപ്പടകപ്പുല്ല്, തുളസി, കുരുമുളക്, വത്സനാഭി, അമൃത്, സ്വരസം എന്നിവയെല്ലാം പനി കുറയ്ക്കാനുള്ള മരുന്നുകളാണ്. ഇവ തനിച്ചും കൂട്ടായും ഉപയോഗിക്കാറുണ്ട്. പുളിഞരമ്പും ജീരകവും അരച്ചുകഴിക്കുന്നത് പനി കുറയ്ക്കും. കണ്ടകാരി, ആടലോടകം, താന്നി, കാട്ടുചേന എന്നിവ ചുമ ശമിപ്പിക്കാനും, കഞ്ഞുണ്ണി, തുളസിയില, പുഷ്കരമൂലം, ആടലോടകം, വത്സനാഭി എന്നിവ ശ്വാസസംബന്ധമായ അസുഖങ്ങളിലും അനുകൂലഗുണം തരുന്നു . അസ്ഥിഭംഗം സംഭവിച്ചാൽ കോലരക്ക്, പഞ്ചമൺ പഴുക്ക (മീറ) ചങ്ങലംപരണ്ട, മുറികൂട്ടി (ചുവപ്പും പച്ചയും), ഞാവൽ എന്നിവ ഉപയോഗപ്പെടുത്തുന്നു. തീപ്പൊള്ളലിന് തേൻ പുരട്ടുകയും വശളച്ചീര, കണാരം, അമൃതിൻ നൂറ് എന്നിവ ലേപനം ചെയ്യുകയും നാല്പാമരത്തോലിലിട്ടു തിളപ്പിച്ചാറിയ വെള്ളം ധാരയിടുകയും ചെയ്യാറുണ്ട്. താടവീക്കം അഥവാ മുണ്ടിനീര് വന്നാൽ പ്ലാച്ചാണ (ഒരിനം കുമിൾ) അരച്ചിടുന്നതും ആനപ്പല്ലരച്ചിടുന്നതും ഗുണകരമാണ്. നീരിന് കുന്നിയില പതിക്കുകയോ മുരിങ്ങയില അരച്ചിടുകയോ ചെയ്യാറുണ്ട്. കീഴാർനെല്ലിയും ആവണക്കിൻ തുമ്പും അരച്ച് ആട്ടിൻപാലിൽ കലക്കി കൊടുക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള കൺകണ്ട ഔഷധമായി കണക്കാക്കുന്നു. കേരളീയർ മുൻകാലങ്ങളിൽ കർക്കിടകമാസത്തിൽ പത്തില കഴിക്കുന്ന ചടങ്ങുണ്ടായിരുന്നു. കർക്കിടകത്തിലെ ആദ്യപത്തു ദിവസങ്ങൾ ഓരോ സസ്യത്തിൻ്റെ ഇലകൾ കറിവെച്ചുകൂട്ടുന്ന പതിവാണിത്. മഞ്ഞൾ, കുമ്പളം, പയർ, ചേന, ചേമ്പ്, ചീര, താള്, തകര, നെയ്കുനുപ്പൻ, മുള്ളൻ ചീര എന്നിവയാണിത്. രോഗപ്രതിരോധശക്തി വർദ്ധിക്കാനും ശരീരശക്തിയുണ്ടാവാനും ഇതു നല്ലതാണ്. മുത്തങ്ങ ദീപനത്തിനും പാടത്താളിയും കുടകപ്പാലയും അതിസാരത്തിനും ഉപയോഗപ്പെടുത്തുന്നു. പുളിങ്കുരുത്തോടു പൊടിച്ച് പാലിൽ ചാലിച്ചു കൊടുക്കുന്നതും നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ് എന്നിവയും വെള്ളപോക്കിനെ നിയന്ത്രിക്കാൻ ശക്തിയുള്ള മരുന്നുകളാണ്. മൂത്രത്തിൽകല്ലിന് മുതിര, കല്ലുരുക്കി, കല്ലൂർവഞ്ചി എന്നിവയും ഉപയോഗപ്പെടുത്തുന്നു. ഞെരിഞ്ഞിൽ, തമിഴാമവേര് എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തിൽകല്ലു വരാതിരിക്കാൻ നല്ലതാണ്.”
|
..Link | |
| 18 | പാട്ടുകളിലെ പൂക്കൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മറ്റു നാടുകളോടൊപ്പമോ, അതിലധികമോ ആയി കേരളം നാടൻ ഗാനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ ഗ്രാമീണഗാനങ്ങളുടെ മട്ടും താളവും മ...
"മറ്റു നാടുകളോടൊപ്പമോ, അതിലധികമോ ആയി കേരളം നാടൻ ഗാനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ ഗ്രാമീണഗാനങ്ങളുടെ മട്ടും താളവും മേളവും ഗ്രാമീണജീവിതഭംഗിയെയും പ്രകൃതിഭംഗിയെയും അടിസ്ഥാനപ്പെടുത്തിയതാണ്. പ്രകൃതീശ്വരി കനിഞ്ഞ കേരളത്തിൽ പൊന്നോണത്തിന് സ്ത്രീകൾ പൂവമ്പൻ്റെ ലീലയെക്കുറിച്ച്പാടുന്നു: “ഒന്നാനാം അരുമലയ്ക്ക് ഒരായിരം കന്യമാര് കന്യമാരും ഭഗവാനും കൂടിയാടി പൂവിറുത്തു പൂവിറുത്തു നിൽക്കയാലേ കന്യമാർക്ക് മൈതളർച്ച മൈതളർന്നു കൈതളർന്നു നാട്ടാറ്റിൽ വീണുപോയി കണ്ടു നിന്ന ഭഗവാനും കൈപിടിച്ചു മൈതണച്ചു." ഇങ്ങനെ പൂവിറുത്തു തളർന്ന നാരിമാരെ ഭഗവാൻ കൈപിടിച്ചു ശരീരക്ഷീണം തീർക്കുന്നതായാണ് ഈ ഹേമന്തോത്സവത്തിലെ പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ഏവർക്കും കണ്ണിനാനന്ദം നൽകുന്നവയാണല്ലോ പുഷ്പങ്ങൾ. ഓരോ പുഷ്പത്തെക്കുറിച്ചും ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പാൽക്കടലിൽ മുളച്ച ഒരു ചെന്താമരയെപ്പറ്റി: "ഗംഗനീരൊഴുകുന്ന പാൽക്കടലിൽ താനേ മുളച്ചൊരു ചെന്താമര പുലരേ നോക്കുന്നേരം മൊട്ടുപൂവ്വ് ഉച്ചയ്ക്കു നേരേ വിരിയും പൂവ്വ് അന്തിക്കു നോക്കുമ്പോ വാടും പൂവ്വ് എങ്ങനെ ഞാനിനി പൂവിറുക്കും." ഇങ്ങനെ പാടുന്ന കുഞ്ഞ് പുസ്തകക്കെട്ട് തോണിയാക്കി, പൊന്നെഴുത്താണി തുഴയാക്കി ചെന്ന് പൂവ് നേടുന്നു. അതിസുന്ദരമായ പുഷ്പം ലഭിച്ചതിന് കുഞ്ഞ് ദൈവത്തിനു നന്ദി പറയുന്നു. പണ്ട് മുല്ല നടാത്ത മുറ്റങ്ങൾ ഉണ്ടാവാറില്ല. മുല്ലതന്നെ എത്ര തരം ? റോസമുല്ല അല്ലെങ്കിൽ ചക്കമുല്ല, പിച്ചകം, കോയമ്പത്തൂർ മുല്ല എന്ന പേരിലറിയപ്പെടുന്ന ഇനം, സാധാരണ മുല്ല ഇങ്ങനെ പോകുന്നു. കൂടാതെ മറ്റു മുല്ലകളെപ്പോലെ മണമില്ലാത്തവയും ഉണ്ട്. ഒരു നാടൻ ഗാനത്തിലെ വരികളിൽ സൗന്ദര്യസൂനങ്ങളായ പൂമുല്ലയെ സ്വന്തം മുറ്റത്തുതന്നെ നട്ടുവിരിയിച്ചു. പുഷ്പങ്ങൾക്കു കോട്ടം വരുത്താതെ വെള്ളിത്തളികയിൽ ഇറുത്തിട്ട് മാലകെട്ടി ഗുരുവായൂരപ്പന് കാഴ്ച വെക്കുകയാണ്. ഈ ഗാനം "ഇന്നലെ ഞാനൊരു മുല്ല നട്ടു മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു. മുല്ലമേൽ മുന്നാഴി പൂവ്വും ചൊരിഞ്ഞു ഏതിലിറുക്കേണം മുല്ലപ്പൂവ് തളികനിറയോളം പൂക്കളിറുത്തു ഗുരുവായൂരപ്പനും കാഴ്ച വെച്ചു..." ഇങ്ങനെ പോകുന്നു. ഏഴു തോഴിമാർ ഏഴു മലയും ഏഴരുവിയും കടന്ന് അല്ലിമുല്ലപ്പൂ മരങ്ങൾ തേടിയ കഥ മലയുടെ മക്കളുടെ വരികളിൽ നിറഞ്ഞു നിൽക്കുന്നു. “ഏഴേഴു തോഴിമാര് പൂവൊടിക്കാൻ പോകുന്നു ഏഴുകൂട മെനഞ്ഞെടുത്തു പൂവൊടിക്കാൻ പോകുന്നു. ഏഴാനാം മലകഴിഞ്ഞ് ഏഴരുവിയും കഴിഞ്ഞ് ആ മലയും കാൺമതുണ്ടേ അല്ലിമുല്ലപ്പൂമരങ്ങൾ. ഇങ്ങനെ അറുത്ത പൂക്കളെല്ലാം തമ്പുരാൻ്റെ തിരുമുമ്പിൽ അർപ്പി ക്കുന്നു. മങ്കമാർ ഒത്തുകൂടി ഒന്നാകും തിരുവേലിയിലെ ചിത്തിരക്കൊമ്പത്തു പൂത്ത പൂവിറുത്ത കഥയിങ്ങനെ തുടരുന്നു: "ഒന്നാകും വേലീ ചിത്തിരക്കൊമ്പേ പൂത്തിറങ്ങിയ പൂമലരേ! പൂ പറിക്കെടി പൂക്കണ്ണിക്കോരടീ കോർത്തെടുക്കടീ മങ്കപ്പെണ്ണേ."
|
..Link | |
| 19 | വിലക്കപ്പെട്ട പൂക്കൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പുഷ്പത്തിൽ ദേവീദേവന്മാർ കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസം വളരെ മുമ്പുതന്നെ നാടോടിജനതയിൽ അടിയുറച്ചിട്ടുണ്ട്. ഇതിൽ ദു...
"പുഷ്പത്തിൽ ദേവീദേവന്മാർ കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസം വളരെ മുമ്പുതന്നെ നാടോടിജനതയിൽ അടിയുറച്ചിട്ടുണ്ട്. ഇതിൽ ദുർദ്ദേവതകളാണ് ഭൂരിപക്ഷവും. ഇത്തരം വിശ്വാസത്തിന്റെ പ്രതിഫലനമാണ് പൂവുകളുടെ വിലക്കുകളായി പ്രത്യക്ഷപ്പെടുന്നത്. മധ്യാഹ്നസമയങ്ങളിലും രാത്രികാലങ്ങളിലും ചില പൂവുകൾ പറിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയാറുണ്ട്. പൂവിലെ ബാധകൾ പ്രവേശിക്കാൻ സാധ്യതയുള്ളതിനാലാണ് ചുവന്ന ചെമ്പരത്തിപ്പൂവ് നട്ടുച്ച സമയത്ത് പറിക്കാനോ തലയിൽ ചൂടാനോ പാടില്ലെന്നു പറയുന്നത്. ചെമ്പരത്തിപ്പൂവിൻ്റെ ഞെട്ടുഭാഗം നീക്കിക്കളഞ്ഞാൽ ബാധയ്ക്ക് ശമനമുണ്ടായി എന്ന വിശ്വാസവും നിലവിലുണ്ട്. അതുപോലെ കാട്ടുചെക്കിപ്പൂവ് ഉച്ചസമയങ്ങളിൽ പറിക്കാറില്ല. ചെക്കിയിൽ യക്ഷി കുടിയിരിക്കുന്നുണ്ടെന്ന വിശ്വാസമുണ്ട്. ചെക്കിപ്പൂവ് ചൂടുമ്പോൾ അതിലെ ആണി കളഞ്ഞേ എടുക്കാവൂ എന്ന വിശ്വാസത്തിനും അടിസ്ഥാനം ഈ ബാധാസങ്കല്പംതന്നെയാണ്. പൂജയ്ക്കെടുക്കുമ്പോഴും ചെക്കിപ്പൂവിൻ്റെ ആണി കളയണമെന്നാണ് നിയമം. ബാധോപദ്രവവും മറ്റും ഭംഗിയുള്ള വസ്തുക്കൾക്കാണല്ലോ ബാധിക്കാറുള്ളത്. മനോഹരമായ പുഷ്പങ്ങളിൽ ദേവതമാർ ആവേശിക്കുകയും പൂ പറിക്കാനെത്തുന്ന സുന്ദരിമാരായ സ്ത്രീകളെ അവ ബാധിക്കുകയും ചെയ്യുന്നു. വണ്ണാൻ സമുദായത്തിലെ അനുഷ്ഠാന മന്ത്രവാദകർമ്മമായ കെന്ത്രോൻ പാട്ടിലെ 'ശാപവും പാപവും' നീക്കുന്ന പാട്ടിൽ പുഷ്പങ്ങളിലെ ദേവതമാരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
“കൂത്തും കണ്ട് മലയരികെ വയിപോരുന്നേരം ഇടവഴിക്കുന്നൊരു തൊടുകുളം കീഞ്ഞ് കുളിച്ചിനിപണ്ട് അവിടുന്നൊരു പുഷ്പം പറിച്ച് മുടിയിൽ ചൂടിനി പുഷ്പത്തിന്മേൽ ബാധിച്ച ചില ദേവതയുണ്ട്. കാമൻ, ഭൂതം, മാഞ്ഞാൾ, ഗന്ധർവ്വൻ കൂടി പിള്ളതിന്നി, കരുകലക്കി, കൂടിറ്റ്ണ്ട് കാട്ടൂർപാവാ രുധിരമോഹിനി കൂടിറ്റ്ണ്ട്" ആദിബ്രഹ്മരെ പൊൻമകൾ പൂ പറിച്ച് ചൂടിയപ്പോൾ ബാധിച്ച ദേവതകളാണ് കാമൻ, ഭൂതം, പിള്ളതിന്നി തുടങ്ങിയവരെല്ലാം. ആര്യരാജപുത്രി പൂ പറിക്കാൻ ചെന്നപ്പോൾ പൂവിൽനിന്ന് ഘോര രൂപത്തോടുകൂടിയ പൂമാരുതൻ പ്രത്യക്ഷപ്പെട്ടെന്നും തൽസമയം നാരി മോഹിച്ചു വീണെന്നും പൂമാരുതൻ്റെ തോറ്റംപാട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. പുഷ്പത്തിൽ വായു രൂപത്തിലിരിക്കുന്ന ശിവാംശഭൂതമാണ് പൂമാരുതനെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂവിലെ ദേവചൈതന്യത്തിന്റെ ആവിഷ്കാരമായി മാറുന്ന അപൂർവ്വ തെയ്യക്കോലങ്ങളിൽ ഒന്നാണ് പൂമാരുതൻ. പൂവിന്റെ പ്രഭാവത്തിൽനിന്ന് ദേവത അവതരിച്ച കഥയും നാടോടി വിജ്ഞാനത്തിൽ കാണാം. തിരുവർകാട്ട് ഭഗവതിയുടെ ഉത്പത്തികഥ ഇത്തരത്തിൽ പെട്ട ഒന്നാണ്. "ശിവൻ ശ്രീപാൽക്കടലിൽ കുളിച്ചുവന്ന് ചുകന്ന പൂവും ചെമ്പുകയ്യാട്ടയിൽ വെള്ളപ്പൂവുമായ് ശ്രീകൈലാസം അണയക്കൊടുക എത്തിയേടത്ത് ചാണകഴ്കി ചന്ദനമുരസി കൂട്ടൊപ്പിച്ചു ചെക്കി കുറുഞ്ഞി മുല്ല മല്ലിക പിച്ചകം മുരിക്കെരിക്ക് മണിനാഗമുല്ല തിരുവടയാളം പന്ത്രണ്ടു കുറി വലിച്ചു ആനത്തോല് പുലിത്തോല് അരയൊപ്പിച്ചു വെള്ളിപ്പൂണൂൽ പൊൻ പൂണൂൽ വലത്തണിഞ്ഞു. എല്ലയിലും ബല വീര്യമായ് വെളുത്ത ചെമ്പരത്തി പുഷ്പം പറിച്ച് ആയിരത്തെട്ട്... തൃജ്ജടയിൽ പൂവണിഞ്ഞു വെള്ളിച്ചൂരക്കോൽ പൊൻ ചൂരക്കോൽ കയ്യിൽ പിടിച്ച് ആടനടന്നു അന്നനടനം ആദിഭഗവാൻ മയിൽനടനം കുയിൽ നടനം ആദി ഭഗവാൻ മുത്തുപോൽ മുഖം വിയർത്തു തോന്നിയല്ലവിട..."
ചെക്കി, കുറുഞ്ഞിമുല്ല, മല്ലിക, പിച്ചകം, മുരിക്ക്, എരിക്ക്, മണിനാഗമുല്ല തുടങ്ങിയ പുഷ്പങ്ങൾ ചേർത്ത് അരച്ചുണ്ടാക്കിയ പന്ത്രണ്ട് കുറി വലിച്ചാണ് ശിവൻ നൃത്തം ചെയ്യുന്നത്. എല്ലാറ്റിലും ബലവും വീര്യവുമുള്ള വെളുത്ത ചെമ്പരത്തി ജടയിലും ചൂടുന്നുണ്ട്. നടനം ചെയ്യുമ്പോൾ മുഖത്തുനിന്ന് മുത്തുപോലെ വന്ന, കുറിക്കൂട്ടിനാൽ സുഗന്ധപൂരിതമായ വിയർപ്പിൽനിന്നാണ് ചൈതന്യഭാസുരയായ മാടായിക്കാവിൽ ഭഗവതി (തിരുവർകാട് ഭഗവതി) അവതരിക്കുന്നത്. പൂക്കളുടെ മഹത്ത്വമാണ് ഇവിടെ വ്യക്തമാകുന്നത്. ഓരോ പൂവിനും അതിന്റേതായ പ്രഭാവലയമുണ്ട് എന്ന വിശ്വാസം പ്രാചീന ജനതയ്ക്കുണ്ടായിരുന്നു. അതിൽനിന്ന് ഉരുത്തിരിയുന്നതാണ് പുഷ്പകേന്ദ്രിതമായ ഇത്തരം പുരാവൃത്തങ്ങൾ. "
|
..Link | |
| 20 | ദേവീദേവന്മാരും പൂക്കളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. കറുക (ദുർവ്വ): നിലത്തു പറ്റിച്ചേർന്നു വളരുന്ന അതിപ്രധാനമായ ഒരു ഔഷധസസ്യം.
2. കൃഷ്ണ(വിഷ്ണു)ക്രാന്തി: വരണ...
1. കറുക (ദുർവ്വ): നിലത്തു പറ്റിച്ചേർന്നു വളരുന്ന അതിപ്രധാനമായ ഒരു ഔഷധസസ്യം. 2. കൃഷ്ണ(വിഷ്ണു)ക്രാന്തി: വരണ്ടമണ്ണിൽ നിലത്തു പടർന്നു വളരുന്ന ഒരു സസ്യം. ചെറിയ (നീലനിറത്തിലുള്ള) പൂക്കളുണ്ടാവും. 3. തിരുതാളി: വെളുത്ത പൂവുണ്ടാവുന്ന ഒരു വള്ളിച്ചെടി 4. പൂവ്വാംകുറുന്നില: എല്ലാ സ്ഥലങ്ങളിലും വളരും 5.കയ്യോന്നി (കഞ്ഞുണ്ണി) 6. മുക്കൂറ്റി: മഞ്ഞപൂക്കളോടുകൂടി എല്ലാ സ്ഥലത്തും വളരുന്നു. 7. നിലപ്പന: നിലത്തു പടർന്നു വളരുന്നു. 8. ഉഴിഞ്ഞ: ഒരു വള്ളിച്ചെടി 9. ചെറുവൂള: ഇലഞെട്ടിൽ വെളുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്ന പോലെ പൂക്കൾ കാണും. 10. മുയൽച്ചെവി (മോച്ചമി): ഇവയെയാണ് ദശപുഷ്പങ്ങൾ എന്നു പറയുന്നത്. ഈ ദശപുഷ്പങ്ങൾ ഓരോന്നും ഓരോ ദേവതമാരെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതുമാണ്. ഈ പത്തു പൂക്കളിൽ ഏതെങ്കിലും ഒന്നു കിട്ടിയില്ലെങ്കിൽ പകരം തുളസി മതി. 1. കറുക: ആദിത്യദേവനെ പ്രതിനിധാനം ചെയ്യുന്നു. ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനം. കറുക പല തരത്തിലുണ്ട്. വെൺകുറുക രക്തപ്രസാദിനിയാണ്. ത്വഗ്രോഗങ്ങളകറ്റാൻ കറുക ഉത്തമം. പ്രമേഹം-പ്രഷർ എന്നിവയുടെ സംഹാരിയാണ്. ആരോഗ്യത്തിനുത്തമം. തലയിൽ ചൂടാൻ മാത്രമല്ല, ഭക്ഷണത്തിനും നല്ലതുതന്നെ. ബലിപ്പുല്ലായും ഉപയോഗിക്കുന്നുണ്ട്. ഗണപതിക്കു വളരെ പ്രിയപ്പെട്ടതാണ് കറുക എന്നു പുരാണകഥകൾ പറയുന്നുണ്ട്. 2. കൃഷ്ണ (വിഷ്ണു) ക്രാന്തി: മഹാവിഷ്ണുവാണ് ദേവൻ. കഫക്കെട്ട്, ജ്വരം എന്നിവയെ ശമിപ്പിക്കും. മുടിക്ക് ഉത്തമം. 3. തിരുതാളി: ലക്ഷ്മീദേവിയാണ് ദേവത. ഐശ്വര്യദായിനിയാണ്. ബുദ്ധിക്കും മുടിയഴകിനും ഉത്തമം. 4. പൂവ്വാംകുറുന്നില: ബ്രഹ്മാവാണ് ദേവൻ. 'പൂവ്വാങ്കുറുന്നിലയ്ക്കു പടിപ്പുരപൊന്ന് ' എന്നാണ് ചൊല്ല്. ഇതു തലയിൽ ചൂടുന്നത് ഐശ്വര്യദായകമാണ്. ദാരിദ്ര്യദുഃഖങ്ങളകലാൻ ഉത്തമം. ജലദോഷം, പനി എന്നിവയ്ക്ക് പ്രായഭേദമെന്യേ പൂവ്വാങ്കുറുന്നില ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചെറിയകുട്ടികൾക്ക് ജലദോഷം, പനി എന്നിവയ്ക്ക് കഷായം വെച്ചു കൊടുക്കുന്നു. എണ്ണ കാച്ചാനും വെള്ളം തിളപ്പിച്ച് കുടിക്കാനും കൺമഷിയുണ്ടാക്കാനും ഈ സസ്യം ഉപയോഗിക്കുന്നു. കണ്ണിനു കുളിർമ്മ നൽകുന്നു. 5- കുയ്യോന്നി (കഞ്ഞുണ്ണി): ശിവനെ പ്രതിനിധാനം ചെയ്യുന്നു. ശിരോരോഗസംഹാരിയാണ്. കഫ, വാതരോഗങ്ങൾക്കുപയോഗിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കും. തലമുടി വളരാൻ ഉത്തമം. 6. മുക്കുറ്റി ശ്രീപാർവ്വതിയാണ് ദേവത. ഇതു തലയിൽ ചൂടിയാൽ കുടുംബസൗഖ്യം ഫലം. നീരെടുത്ത് നെറ്റിയിൽ പൊട്ടുതൊടാറുണ്ട്. ശരീരകാന്തിക്കുത്തമം. താരൻനിവാരിണിയാണ്. 7. നിലപ്പന: ഭൂമിദേവി ദേവത. ഇതു തലയിൽ ചൂടിയാൽ ക്ഷമ, വിവേകം എന്നിവയുണ്ടാവും. ശരീരപുഷ്ടിയും ബലവുമുണ്ടാകും. തല-ചെവി - വേദനസംഹാരി, സ്ത്രീസഹജമായ രോഗങ്ങൾക്കുത്തമം. 8. ഉഴിഞ്ഞ: ഇന്ദ്രനാണ് ദേവൻ. സർവ്വാഭീഷ്ടലാഭമാണ് ഫലം. മുടിക്കുത്തമം. അകാലനരയകറ്റുന്നു. കഫ-പിത്തങ്ങളെ കളയും. ഇതിന്റെ വേര് ഉളുക്കിനും, സന്നിക്കും നന്ന്. 9. ചെറുവൂള: യമനാണ് ദേവൻ. ആയുർവർദ്ധനം ഫലം. മൂത്രതടസ്സം, നീര് എന്നിവയ്ക്ക് ഔഷധം. പിതൃക്കൾക്കു ബലിയിടാൻ ഇതിൻ്റെ ഇല ഉപയോഗിക്കുന്നു. 10. മുയൽചെവിയൻ (മോച്ചമി): കാമദേവനാണ് ദേവൻ. സൗന്ദര്യ സിദ്ധി, വാതം, വ്രണം എന്നിവയുടെ സംഹാരി. വായുകോപം അകറ്റാൻ ഉത്തമം. ഇങ്ങനെ സർവൈശ്വര്യപ്രദായിനിയും സർവ്വരോഗനിവാരിണിയുമായ ദശപുഷ്പങ്ങൾ ദിവസവും പ്രഭാതത്തിൽ തലയിൽ ചൂടേണ്ടത് അത്യാവശ്യംതന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകൾ. പ്രഭാതത്തിൽ കുളി കഴിഞ്ഞു വേണം ഇതു ചൂടുവാൻ. സാധാരണയായി ഇതു മാല കെട്ടിയാണ് ചൂടുക. മാല കെട്ടാതെയും ചൂടാം. "
|
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല













