ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | കൊട്ടിപ്പാടൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊട്ടിപ്പാടൽ
1. “സാംബവ സമുദായങ്ങളിൽ നിലവിലുള്ള ഒരു ആചാര ആഘോഷമാണ് കൊട്ടിപ്പാടൽ. ഇതൊരു ഒത്തുചേരലിന്റെയും കൂട്ടായ്മയു ടെയു...
കൊട്ടിപ്പാടൽ
1. “സാംബവ സമുദായങ്ങളിൽ നിലവിലുള്ള ഒരു ആചാര ആഘോഷമാണ് കൊട്ടിപ്പാടൽ. ഇതൊരു ഒത്തുചേരലിന്റെയും കൂട്ടായ്മയു ടെയും നാടോടിസംഗീതമാണ്. മൂർത്തമായ ദൈവികവിശ്വാസമോ, നിറംപിടിപ്പിച്ച ഐതിഹ്യങ്ങളോ ഇല്ലാതെ നാട്ടുപഴമയും പാരമ്പര്യവും മാത്രം ഉൾക്കൊണ്ടുള്ള നാടൻസംഗീതമാണിത്.
വീട്ടിലെ വേലയോ, ദേശത്തെ പൂരമോ കഴിഞ്ഞാൽ ബന്ധുക്ക ളെല്ലാം പിറ്റേന്ന് ഉച്ചതിരിഞ്ഞാണു പിരിയുക. ഇതിനെ 'തെയ്യാർ' കഴിഞ്ഞ് പോകുക എന്നും പറയാറുണ്ട്. കള്ളും കോഴിയിറച്ചിയും കൂട്ടിയുള്ള കൂശാലാണ് 'തെയ്യാർ.' തുടർന്നുള്ള ലഹരി വിടാതെ കാരണവന്മാർ ചെണ്ടയും മരവും കുഴലുമെടുത്തു വട്ടത്തിൽനിന്ന് തലയും മെയ്യുമാട്ടി താളാത്മകമായി കൊട്ടിപ്പാടുന്നു. ദേവീദേവന്മാരെ ആദരിക്കുന്നതിലൂടെ സ്വന്തം പൂർവ്വികരെക്കൂടി പ്രീതിപ്പെടുത്തുക യാണ് ഈ ചടങ്ങുകൊണ്ടുദ്ദേശിക്കുന്നത്.
ഏതു ദേവീ-ദേവന്മാരുടെ ഉത്സവമാണോ കഴിഞ്ഞത് അതിനോടു ബന്ധപ്പെട്ട തോറ്റങ്ങൾ പാടി സ്‌തുതിച്ചാണ് കൊട്ടിപ്പാടൽ ആരംഭി ക്കുക. ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണു കഴിഞ്ഞതെങ്കിൽ ഭഗവതിയെക്കുറിച്ച് നാലുമലവാരം (നാലുദിക്ക്) പാടി വിധിമൂലം തോറ്റം ചൊല്ലി തോറ്റം പാടി സ്‌തുതിക്കുന്നു.
"വാഴ്‌ക വാഴ്‌ക ദൈവമ്മേ കിഴക്കൊരു ഉദിവാരം വാഴ്‌കമ്മേ പടിഞ്ഞാറ് ഉദിവാരം വാഴ്‌കമ്മേ തെക്കൊരു ഉദിവാരം വാഴ്‌കമ്മേ വടക്കൊരു ഉദിവാരം വാഴ്‌കമ്മേ വാഴ്‌ക വാഴ്‌ക ദൈവമ്മേ"
ദേശത്തെ പൂരമായാൽ ക്ഷേത്രത്തിൻ്റെ വടക്കുംവാതിക്കലിൽ പയ്യപന്തലുണ്ടാക്കി ഉണ്ണിതാതരവും നടക്കാളിയും കെട്ടി, ഉണ്ണിക്കാ ളയും വലിയതേരുമായി മുടക്കാത്ത വഴിപാടോടെ അവർ ക്ഷേത്ര ത്തിലെത്തുന്നു. ഈ അടിയാളന്മാർ താഴത്തെക്കാവിലെ പയ്യപന്തലിൽ തുള്ളിയും അരിയെറിഞ്ഞും തങ്ങളുടെ നിത്യസാന്നിധ്യം അറിയിക്കുന്നു.
ദേവീ-ദേവന്മാരെ വാഴ്ത്തിപ്പാടിക്കഴിഞ്ഞാൽ 'കൊട്ടിപ്പാട'ലിലെ 'കുറുമ്പാട്ട് തുടങ്ങുകയായി. പാട്ടുകാരിൽ ഒരാൾ പാടിക്കൊടുക്കു കയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യും.
"താല താല പുലല താല താലാല താല പുലാലെ മാനത്തൊരു മണിമങ്ക മകനെപ്പെറ്റിരുപ്പുണ്ട് അതെന്താണെന്നറിഞ്ഞുവാ കുറിഞ്ഞു തത്തേ ആ മാങ്ങ ഈ മാങ്ങ തോട്ടത്തിലെളം മാങ്ങ ഇപ്പൊം ഉള്ള പെങ്കുട്ട്യേൾക്ക് തിന്നൂടാ അയ്യയ്യ...
പുല്ലൂട്ടി കടക്കണ്ട വളർകൊമ്പ് പിടിക്കണ്ട വളയിട്ട പെൺകുട്ട്യോൾടെ അടികൊള്ളണ്ട കെറയ്കറ കെട്ടറക്ക ചുള്ളികൊമ്പൻ ചൂരാവാല നിനക്കുണ്ടൊരു വീരാചങ്ങല കരുതിപ്പോയേ. അയ്യയ്യയ്യാ...
ചതിച്ചൊരു ചതിയല്ല പിടിച്ചൊരു പിടിയല്ല കപ്പക്കാരൻ കുഞ്ഞിപ്പോക്കറ് ചതിച്ച ചതി."
ഒരു തുടർകഥയുടെ സാരാംശമില്ലാത്ത വരികളാണ് മേലുദ്ധരിച്ചത്.
പണ്ടുകാലത്തുണ്ടായിരുന്നവർ പരസ്‌പര സംഭാഷണത്തിന് പാട്ടു കളും ഉപയോഗിച്ചിരുന്നുവെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. നിമി ഷനേരംകൊണ്ട് പാട്ടുകളുണ്ടാക്കാൻ അവർക്ക് അസാമാന്യകഴിവു ണ്ടായിരുന്നു. എന്നാൽ തുടർക്കഥയുടെ സാരാംശമുള്ള പാട്ടുകൾ പാടുമ്പോഴേ പാട്ടുകാർക്കും കാണികൾക്കും ഒരുപോലെ ആസ്വാ ദനവും ഹരവും ഉണ്ടാകുകയുള്ളൂ.
"വട്ടത്തില് കുഴികുത്തി ശരത്തില് വാഴവെച്ചു ആയൊരു വാഴയ്ക്ക് നനച്ചുണ്ടാക്കി ആയൊരു വാഴയ്ക്ക് വേണ്ടുവോളം വളമിട്ടു ശുശ്രൂഷകളും ചെയ്‌തുപോന്നൂ ആയൊരു വാഴയ്ക്ക് ശുശ്രൂഷ ചെയ്‌തപ്പോ ആയൊരു വാഴ കുലച്ചുവന്നു ആയൊരു വാഴ കുലച്ചതാനിൽക്കുമ്പോ ആരാര് വെട്ടണം ന്ന് തർക്കമായി ആയൊരു കായകുല കുലച്ചതാ കണ്ടപ്പോ തമ്പുരാന് വെട്ടണംന്ന് പൂതി തോന്നി ആയൊരു കായകുല തമ്പ്രാൻ വെട്ടാണെങ്കിൽ തമ്പ്രാന്റെ ഇറയത്ത് തൂങ്ങിച്ചാവും ഞാൻ ആയൊരു കായകുല വെട്ടികൊടുന്നതാ
നാട്ടുസംഗീതം
പതിനാറ് പണത്തിന് വിറ്റുഞാനും ആയൊരു പണംകൊണ്ട് ചെന്ന് മണി മുക്കുമണി കല്ലുമണി പവിഴമണി മണികളും വാങ്ങി ചാട്ട്നൂല് ചരട്നൂല് പട്ടുനൂല് പവിഴനൂല് ഇങ്ങനെ നാല് തരം നൂലും വാങ്ങി ആയൊരു കല്ലുമാല കഴുത്തില് കോർത്തിട്ട് എവിടേക്യായിന്ന് വിരുന്ന് പൂവ്വാ ആയൊരു കല്ലുമാല കഴുത്തില് കെട്ടിയിട്ട് അമ്മാവന്റെ വീട്ടിലേക്ക് വിരുന്നും പൂവ്വാ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നും പോയപ്പോ അമ്മാവനും അമ്മായീം വിരുന്നുംപോയി"
സാഹചര്യങ്ങൾക്കനുസരിച്ചാണ് ഏതു പാട്ടുകൾ പാടണമെന്ന തിര ഞ്ഞെടുപ്പ് ഉണ്ടാകുന്നത്. കൂടെ പാടുന്നവർ കഴിവുകുറഞ്ഞവരാ ണെങ്കിൽ വളരെ ലളിതമായ പാട്ടുകളാണ് പാടുക.
"തേരഴക് തേരഴക് ആരുടെ തേരഴക് ദേശത്തെ പറയന്റെ തേരഴക് മുടിയഴക് മുടിയഴക് ആരുടെ മുടിയഴക് ദേശത്തെ പറയൻ്റെ മുടിയഴക് കുതിരഴക് കുതിരഴക് ആരുടെ കുതിരഴക് ദേശത്തെ പറയൻ്റെ കുതിരഴക് കാളഴക് കാളഴക് ആരുടെ കാളഴക് ദേശത്തെ പറയൻ്റെ കാളഴക്"
പഴമയുടെ അംശങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന ഇത്തരം പാട്ടുകളെല്ലാംതന്നെ ഒരിക്കലും എഴുതപ്പെടാതെ തലമുറകളായി പാടി കൈമാറിപ്പോരുന്നു. ജീവിത കഷ്ടപ്പാടുകൾക്കിടയിൽ ഇത്തരം പാട്ടുകളുടെ ഒരു വരിപോലും മറക്കാതെ മനസ്സിൽ സൂക്ഷിക്കാനു ള്ള വലിയൊരു ഓർമ്മശക്തി നിരക്ഷരരും പഴംതലമുറക്കാരുമായ ഇക്കൂട്ടർക്ക് ഉള്ളതു ചെറിയ കാര്യമല്ല.
2.കൊട്ടിപ്പാടൽ
മധ്യകേരളത്തിലെ സാംബ വരുടെ ഇടയിൽ നിലവിലുള്ള ഒര നുഷ്‌ഠാനച്ചടങ്ങ്. പൂരമോ, വേല യോ കഴിഞ്ഞാൽ സാംബവർ ഒന്നി ച്ചുകൂടി കൊട്ടിപ്പാടുക പതിവാണ്. ചെണ്ട, മരം, കുഴൽ എന്നിവ യൊക്കെ അതിനുണ്ടാകും. വേല/ഉൽസവം കഴിഞ്ഞകാവിലെ ദേവി യെക്കുറിച്ചാണ് ആദ്യം പാടുക. പിന്നെ 'കുറുമ്പാട്ട്' പാടും. തുടർന്ന് പാട്ടുകൾ പാടും. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയുമാണ് 'കൊട്ടിപ്പാട'ലിന്റെ സ്വഭാവം.
2. ബാധോപദ്രവമോ, ദൃഷ്ടിദോഷാദികളോ പിടിപെട്ടാൽവണ്ണാൻ, മലയൻ തുടങ്ങിയവർ നടത്തുന്ന
'നീക്കൽകർമ'ത്തിനും കൊട്ടിപ്പാടുക പതിവാണ് “
Show more
|
..Link |
| 2 | പന്നിക്കെട്ട് | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പന്നിക്കെട്ട്
1.“തെക്കൻ കേരളത്തിൽ വിശേഷിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകലയാണു പന്നിക്കെട്ട്. പന്നിയുടെയു...
പന്നിക്കെട്ട്
1.“തെക്കൻ കേരളത്തിൽ വിശേഷിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകലയാണു പന്നിക്കെട്ട്. പന്നിയുടെയും നായാട്ടുകാരുടെയും വേഷമണിഞ്ഞുകൊണ്ടുള്ള വിനോദമാണിത്. വൈക്കോലും ഉണക്കിലകളും ഉപയോഗിച്ചാണു വേഷംകെട്ടുന്നത്. പുരുഷന്മാരാണ് പന്നിക്കെട്ടു കളിക്കുന്നത്. തിരുവാതിരമഹോത്സവത്തിനു പന്നിക്കളി അഥവാ പന്നിക്കെട്ടുകളി ചിലയിടങ്ങളിൽ പതിവുണ്ട്. രാത്രികാലങ്ങളിലാണ് ഈ കലാപ്രകടനം അരങ്ങേറുന്നത്. “
2.പന്നികെട്ട്
“ദക്ഷിണകേരളത്തിൽ, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകല. പന്നികളുടെയും നായാട്ടുകാരുടെയും വേ ഷമണിഞ്ഞുകൊണ്ടുള്ള കളിയാണ് 'പന്നികെട്ട്'. വൈക്കോലും ഉണക്കിലകളും മറ്റുമാണ് വേഷങ്ങൾക്ക് വെച്ചുകെട്ടുക. ഈ പ്രാകൃതനൃത്തം രാത്രികാലങ്ങളിലാണ് പതിവ്.
തിരുവാതിരോൽസവത്തിനും മറ്റും പന്നികെട്ടുകളി ചിലേടങ്ങളിൽ പതിവുണ്ട്. പുരുഷൻമാരുടെ വിനോദമാണിത്. “
Show more
|
..Link |
| 3 | പാന | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാന
1. “വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായ...
പാന
1. “വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്‌ഠാനകലയാണ് പാന. ദേശക്കാരുടെ ഉത്സവമായതിനാൽ 'ദേശപ്പാന' എന്നും ഇതിനു പേരുണ്ട്. പാനനൃത്തം, പാനപിടിത്തം എന്നിങ്ങനെയും പാനയ്ക്കു പല പേരുകൾ കാണുന്നു. കാളിയുടെ ആരാധനാരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാന. നായന്മാരാണ് പ്രധാനമായും പാന നട ത്തുന്നത്. അറുപത്തിനാലു കാലുകൾ നാട്ടി കുരുത്തോല, കുലവാഴ എന്നിവകൊണ്ട് അലങ്കരിച്ച പന്തലിൽവച്ചാണു പാന നടത്തുന്നത്. പന്തലിന് ഉപയോഗിക്കുന്ന മരം പാലമാത്രമാണ്. നാലു മുഖങ്ങളും നാലു തട്ടകങ്ങളും ഉള്ളതാണ് പാനപ്പന്തൽ മധ്യത്തിൽ ഉള്ള പതിനാറു കാലിനുള്ളിലാണ് ഭദ്രകാളിയുടെ തട്ടകം. ഭദ്രകാളിത്തട്ടകത്തിനു കിഴക്കു വേട്ടയൊരുമകൻ തട്ടകവും വടക്ക് ശാസ്‌താവിന്റെ തട്ട കവും തെക്ക് വാദ്യക്കാർക്കുള്ള തട്ടകവും പടിഞ്ഞാറ് കാണികൾ ക്കുള്ള തട്ടകവുമാണ്.
പാനപൂജ ആരംഭിക്കുന്നതിനുമുമ്പ് പന്തൽശുദ്ധി വരുത്തും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കൊമ്പ്, എഴുന്നള്ളി ച്ചുകൊണ്ടുവന്ന് പാനപ്പന്തലിൽ ഭദ്രകാളിതട്ടകത്തിന്റെ മദ്യത്തിൽ പാലക്കൊമ്പു നാട്ടും. പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുക. പഞ്ചവർണ്ണപ്പൊടികൾകൊണ്ട് ഈ തറയിൽ പത്മക്കളമിടും. തുടർന്നു ഭദ്രകാളിയുടെ ശ്രീകോവിലിൽ പിഠവും ചുകപ്പു വാളും വെക്കുന്നു.
പിന്നീട് പാനക്കാരുടെ ആശാൻ പൂജ ആരംഭിക്കുന്നു. താളനി ബദ്ധമായ ചുവടുകളോടെയാണു നൃത്തം വയ്ക്കുന്നത്. പൂജയെത്തു ടർന്നു കുരുതി തർപ്പണവും തിരിയുഴിച്ചിലും നടക്കും. പന്തമോ കത്തിച്ച തിരികളോ കൈയിൽവച്ചുകൊണ്ടാണ് ഈ കർമങ്ങൾ ചെയ്യുന്നത്. പാനയ്ക്കു കേളികൊട്ടുന്ന ചടങ്ങുണ്ട്. അനുഷ്‌ഠാനക്രിയ കളുടെ ഇടവേളകളിൽ വിശ്രമസമയത്ത് കാണികളെ രസിപ്പിക്കാനാണു കേളി കൊട്ടുന്നത്.
പാനപിടിത്തം എന്ന ചടങ്ങും പാനയോടൊപ്പമുണ്ട്. കുളിച്ച് ഞൊറിഞ്ഞുടുത്തു പാലക്കൊമ്പ് കൊരുത്ത പാനത്തണ്ടും പൂക്കുലയുമേന്തിക്കൊണ്ടു പാനക്കാരുടെ സംഘം നൃത്തം ചെയ്യുന്നതാണ് പാനപിടിത്തം. തുടർന്നു പാനത്തോറ്റം ചൊല്ലും. തെക്കുഭാഗത്തി രുന്നാണ് തോറ്റം ചൊല്ലുന്നത്. നാലു ദിവസത്തെ പാനയാണെങ്കിൽ ഒന്നാം ദിവസം ഗണപതിത്തോറ്റവും രണ്ടാം ദിവസം ശാസ്താംതോ റ്റവും മൂന്നാം ദിവസം ദാരികത്തോറ്റവും ചെറിയ കാളിത്തോറ്റവും നാലാം ദിവസം വലിയകാളി നാടകത്തോറ്റവുമാണു പാടുക. തുടർന്ന് വെളിച്ചപ്പാട് മണ്ഡപത്തിനു പ്രദക്ഷിണം വച്ച് മണ്ഡപം തകർക്കുന്ന തോടുകൂടി പാന അവസാനിക്കുന്നു. വെളിച്ചപ്പാടിൻ്റെ അരുളപ്പാടു കളും ഉണ്ടാകും. ചെണ്ട, മദ്ദളം, പറ, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണു പാനയ്ക്കുപയോഗിക്കുനന പ്രധാന വാദ്യങ്ങൾ. നാലു ദിവസം ആണ് സാധാരണയായി പാന നടക്കുന്നത്. ഒരു പകൽകൊണ്ട് അവസാനിക്കുന്ന പാനയുണ്ട്. കളിപ്പാന എന്നാണ് ഇതിന്റെ പേര്. ഒരു രാവും പകലുംകൊണ്ട് അവസാനിക്കുന്ന പാന പണിപ്പാനയാണ്. പല സ്ഥലങ്ങളിലെ പാനകളുടെ ചടങ്ങുകൾ വ്യത്യസ്തങ്ങളാണ്. പാന അവസാനിക്കുന്ന ദിവസം പ്ലാവിൻവിറക് കത്തിച്ചുണ്ടാക്കിയ കനലിൽ വെളിച്ചപ്പാടന്മാരും പാനക്കാരും ചാടുന്ന ചടങ്ങുണ്ട്. കനൽപ്പാന എന്നാണിതിൻ്റെ പേര്. പാന നടത്തുന്നതിന് ഒരു മണ്ഡ ലക്കാലം പാനക്കാർ വ്രതശുദ്ധിയോടെ പരിശീലനം ആരംഭിക്കാ റുണ്ട്. വാദ്യക്കാർ, നൃത്തക്കാർ, തോറ്റം പാടുന്നവർ തുടങ്ങിയവ രൊക്കെ ചേർന്ന പരിശീലനത്തിന് ഇടപ്പാന എന്നാണു പറയുന്നത്.”
2.പാന
“മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ പ്രചാരത്തിലുള്ള അനുഷ്ഠാനപര മായ കലാപ്രകടനമാണിത്. ഭദ്രകാളി പ്രീതിക്കും വഴിപാടായി നടത്തുന്നു. ഒറ്റക്കും കൂട്ടായും ഇതു നടത്താറുണ്ട്.
അഞ്ചുവർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ചു വരക്കുന്ന 'അഷ്ടകോൺ' കളം . ഇടക്കിടക്കു പീലിക്കണ്ണുകളും വരച്ചിരിക്കും. ഈ കളത്തിനുചുറ്റുമാണ് കലാപ്രകടനം. ദിക്പൂജ, തിരിഉഴിച്ചിൽ എന്നീ ചടങ്ങുകൾ നൃത്തപ്രധാനമാണ്. കൊട്ടിനനുസരിച്ച് പാട്ടും, അതനുസരിച്ച് ചുവടുവച്ചുള്ള നൃത്തനൃത്യങ്ങളും നടത്തപ്പെടുന്നു. ദദ്രകാളി സ്തുതിഗീതങ്ങളാണു പാട്ടിന് ഉപയോഗിക്കുന്നത്. കലാപ്രകടനത്തിന്റെ അവസാനത്തിൽ വെളിച്ചപ്പാടുതുള്ളുന്നു.
പറ (ഒരു പ്രത്യേകതരം ചെണ്ട) യാണു കൊട്ടാൻ ഉപയോഗിക്കുക.രാത്രിയിൽ നടത്തുന്ന ഈ കലാപ്രകടനം രണ്ടോ മൂന്നോ മണിക്കൂർ നേരം നീണ്ടുനിൽക്കും.
വിതാനിച്ച പന്തലിൽ ചിത്രത്തൂണുകളിൽ ഉയർന്നുനിൽക്കുന്ന മണ്ഡപം. കുലവാഴയും അരങ്ങും കൊണ്ടുള്ള അലങ്കാരങ്ങൾ. മണ്ഡപത്തിൽ വിവിധ വർണ്ണത്തിലുള്ള പൊടികൾ ഉപയോഗിച്ചു കളം വരക്കുന്നു.
നിലവിളക്കാണ് ഉപയോഗിക്കുക”’
3.പാന
കാളിയുടെ ആരാധനാക്രമങ്ങളിൽ മുഖ്യമാണ് പാന. വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണിത്. ദേശക്കാരെല്ലാം സഹകരിച്ചു നടത്തേണ്ട ഉൽസവമാ യതിനാൽ അതിനെ 'ദേശപ്പാന' എന്നും പറയാറുണ്ട്. നൃത്തം, പാനപിടുത്തം എന്നിങ്ങനെ പാനയ്ക്ക് പല പേരുകളുമുണ്ട്.
അലങ്കരിച്ച പന്തലിൽ വെച്ചാണ് പാന നടത്തേണ്ടത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകൾ വേണ മെന്നാണ് നിശ്ചയം. പന്തൽക്കാലുകളും പടങ്ങുകളുമൊക്കെ പാലകൊ ണ്ടുള്ളതായിരിക്കണം. കുരുത്തോല, കുലവാഴ മുതലായവകൊണ്ട് പന്തൽ അലങ്കരിക്കും. നാലു മുഖങ്ങളും നാലു തട്ടകങ്ങളുമുള്ളതാണ് പാനപ്പന്തൽ. മധ്യത്തിലുള്ള പതിനാറുകാലിനുള്ളിലാണ് ഭദ്രകാളിത്തട്ടകം. അതിനുകിഴക്ക് വേട്ടയ്ക്കൊരു മകൻതട്ടകവും വടക്ക് ശാസ്‌താവിൻ്റെ തട്ടകവും തെക്ക് വാദ്യക്കാർക്കുള്ള തട്ടകവും പടിഞ്ഞാറുഭാഗം കാണികൾക്ക് നിൽക്കുവാനുള്ളതുമാണ്.
പന്തൽ ശുദ്ധിവരുത്തിയശേഷം പാലക്കൊമ്പ് എഴുന്നള്ളിക്കും. വാ ദ്യഘോഷത്തോടുകൂടി പാലവൃക്ഷ ത്തിനടുത്തുചെന്ന് പാലക്കൊമ്പു കൊണ്ടുവരും. പാനപ്പന്തലിൽ ഭദ്ര കാളിത്തട്ടകത്തിൻ്റെ മധ്യത്തിൽ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുക
ആ തറയിൻമേൽ പഞ്ചവർണ പ്പൊടികൊണ്ട് 'പത്മ'മിടും. പാലക്കൊമ്പിനു കിഴക്കുവശമാണു ഭദ്രകാളിയുടെ ശ്രീകോവിൽ. അവിടെ പീഠവും ചുകപ്പും വാളും വെക്കുന്നു. പിന്നീട് പാനക്കാരുടെ ആശാൻ പൂജ കഴിക്കുന്നു.
നൃത്തം വെച്ചുകൊണ്ടാണ് പൂജ നിർവഹിക്കുന്നത്. തുടർന്ന് കുരുതി തർപ്പണവും നടത്തും. തിരിയുഴിച്ചിൽ പാനയുടെ ഒരു മുഖ്യചടങ്ങാണ്. കൈയിൽ ജ്വലിക്കുന്ന തിരികളും പന്തങ്ങളുമായി നർത്തനം ചെയ്‌തുകൊണ്ടാണ് ഈ കർമം നിർവഹിക്കുന്നത്.
പാനയ്ക്ക് 'കേളിക്കൈ കൊട്ടുന്ന
പതിവുണ്ട്. വിശ്രമസമയത്ത് കാണികളെ രസിപ്പിക്കാനാണ് കേളികൊട്ടുന്നത്. അതിനുശേഷം 'പാനപിടുത്തം' എന്ന ചടങ്ങും നടക്കും. കുളിച്ച് കച്ചഞൊറിഞ്ഞുടുത്ത് പാലക്കൊമ്പു കൊണ്ടുള്ള പാനത്തണ്ടും പൂക്കുലയുമേന്തിക്കൊണ്ട് പാനക്കാരുടെ സംഘം നൃത്തംചെയ്യുന്നതാണ് 'പാനപിടുത്തം'
'പാന പിടുത്ത'ത്തിനു ശേഷമാണ് തോറ്റം ചൊല്ലുന്നത്. തെക്കു ഭാഗത്തിരുന്നാണ് തോറ്റം പാടുക. നാലുദിവസത്തെ ഉൽസവമാണെങ്കിൽ ആദ്യദിവസം ഗണപതിത്തോ റ്റവും രണ്ടാംദിവസം ശാസ്‌താം തോറ്റവും മൂന്നാംദിവസം ദാരിക ത്തോറ്റം, ചെറിയകാളിത്തോറ്റം എന്നിവയും നാലാംദിവസം വലിയ കാളി നാടകത്തോറ്റവുമാണ് പാടുക. തോറ്റം പാടിക്കഴിഞ്ഞാൽ വെളിച്ചപ്പാടാണ്. മണ്ഡപത്തിൽ മൂന്നു പ്രദക്ഷിണം വെച്ച് ഒടുവിൽ മണ്ഡപം തകർക്കുന്നു. അരുളപ്പാടും നടക്കും, പറ, ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ് എന്നിവയാണ് പാനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോ പകരണങ്ങൾ.
കളിപ്പാന, പള്ളിപ്പാന എന്നിങ്ങനെ പാന രണ്ടുതരമുണ്ട്. ഒരു പകൽകൊണ്ട് അവസാനിക്കുന്നത് കളിപ്പാനയും ഒരു രാപ്പകൽകോണ്ട് കഴിക്കുന്നത് പള്ളിപ്പാനയുമാണ്.
പാനോൽസവത്തിന് ഒരു മണ്ഡലക്കാലം മുൻപേ പാനക്കാർ വ്രതമെടുത്ത് പരിശീലനം തുടങ്ങും.വാദ്യക്കാരും നൃത്തക്കാരും തോറ്റം പാടുന്നവരും ചേർന്നുകൊണ്ടുള്ള ആ പരിശീലനത്തിന് 'ഇടപ്പാന' എന്നാണു പറയുന്നത്.
“പാന' സമാപിക്കുന്ന നാളിൽ 'കനൽച്ചാട്ടം' എന്ന ചടങ്ങുകൂടി പതിവുണ്ട്. പ്ലാവിന്റെ വിറകുകത്തിച്ചുണ്ടാക്കിയ കനലിൽ പാനക്കാരും വെളിച്ചപ്പാടൻമാരും ചാടും.
നായൻമാരും മറ്റും നടത്തുന്ന 'പാന'യുടെ രീതിയാണ് ഇവിടെ പ്രസ്താവിച്ചത്. പാട്ടുകുറുപ്പൻമാരുടെ രീതിയിൽ ചില വ്യത്യാസങ്ങൾ കാണാം. കുറുപ്പൻമാർ പാന ക്കളമായിടുന്നത് 'അഷ്ടകോൺകളമാണ്. പടയണിയുമായി ബന്ധപ്പെട്ടും പാന പതിവുണ്ട്.
ഭദ്രകാളിക്കെന്ന പോലെ ചാത്തൻ, പറക്കുട്ടി, കരിങ്കുട്ടി എന്നിവർക്കും മറ്റുചില സമുദായക്കാർ 'പാന' നടത്താറുണ്ട്. അതിന്റെ ചടങ്ങു കൾക്ക് വ്യത്യാസമുണ്ടായിരിക്കും. “
Show more
|
..Link |
| 4 | പൂരക്കളി | ![]() | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂരക്കളി
1.”വടക്കേ മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും പ്രചാരത്തിലു ള്ള അനുഷ്‌ഠാനകലയാണ് പൂരക്കളി. മീനമാസത്തിലെ കാർത്തിക...
പൂരക്കളി
1.”വടക്കേ മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും പ്രചാരത്തിലു ള്ള അനുഷ്‌ഠാനകലയാണ് പൂരക്കളി. മീനമാസത്തിലെ കാർത്തിക തൊട്ട് പൂരംനാൾവരെ ഒൻപതു നാളുകളിലായി ആടിപ്പാടിക്കളിക്കുന്നകലാപ്രകടനമാണിത്. തീയൻ, മണിയാണി, മുക്കുവൻ, മൊയോൻ, ചാലിയൻ, ആശാരി, തട്ടാൻ, കൊല്ലൻ, മൂശാരി തുടങ്ങി വിവിധ സമുദായക്കാർക്ക് അവരുടേതായ പൂരക്കളികളുണ്ട്.
രംഭ തുടങ്ങിയ ദേവസ്ത്രീകൾ ദേവലോകത്തും രതിദേവീ തുടങ്ങിയവർ പാതാളലോകത്തും അഹല്യാദികൾ ഭൂലോകത്തും വസന്തപൂജ നടത്തിയതിൻ്റെ സ്‌മരണയാണത്രേ പൂരക്കളി.
കാവുകളിലെ സ്ഥാനികരും ഭാരവാഹികളും ചേർന്നു പൂരക്കളി യാശാനായ പണിക്കരെ കളിക്കു ക്ഷണിച്ച് ഏല്പിക്കുന്നതുതൊട്ടു പൂരക്കളിയുടെ ചടങ്ങുകൾ ആരംഭിക്കുകയായി. പൂരക്കളിക്കു മറുത്തുകളി എന്നൊരു ഭാഗമുണ്ട്. മത്സരക്കളിയാണ് മറുത്തുകളി. മറുത്തുകളിക്കേണ്ട പണിക്കരെ, അതിഥിയായിക്കണ്ട് ആർഭാടപൂർവം സ്വീകരിക്കും. കളിസ്ഥലത്തെ പണിക്കർ സ്വാഗതസ്തി (വന്ദന ശ്ലോകം എന്നു പറയും) ചൊല്ലി താംബൂലം നല്‌കി സ്വീകരിക്കും. ഓരോ സംഘങ്ങളായിട്ടാണു കളി നടക്കുക. കളിക്കുന്നതിനായി പണിക്കരും ശിഷ്യന്മാരും പന്തലിലേക്ക് ഇറങ്ങുന്ന ചടങ്ങാണ് പന്ത ൽപ്രവേശം. തുടർന്ന് ഇഷ്ടദേവതാവന്ദന, ദീപവന്ദന, നമവന്ദന, നമാക്ഷരവന്ദന തുടങ്ങിയ വന്ദനാശ്ലോകങ്ങൾക്കുശേഷമാണ്
കളിനടക്കുക. പാട്ടുപാടി ചുവടുവച്ചാണ് കളിക്കുക. ചടുലമായ ചുവടുകളാണ് പൂരക്കളിയുടേത്. പൂരമാല, ഗണപതിപ്പാട്ട്, ഗണപതി, സരസ്വതി, ശ്രീകൃഷ്‌ണസ്‌തുതികൾ എന്നിവയും പാടും. രാമായണ ഭാരതകഥകൾ പാടിക്കൊണ്ടുള്ള കളികളും അങ്കം, പട, ചായൽ, പാമ്പാട്ടം, ശൈഖിക്കൂത്ത്, ശക്തികൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധയിനം കളികൾ പൂരക്കളിയിലുണ്ട്. പൊലിച്ച പാട്ടുപാടി തൊഴുന്ന പാട്ടോടെ പൂരക്കളി അവസാനിക്കും.വിജ്ഞാനപ്രകടനത്തിൻ്റെ കളിയരങ്ങാണ് പൂരക്കളിയിലെമറുത്തുകളി, തത്ത്വമീമാംസ, വ്യാകരണത്തർക്കം, ജ്യോതിഷം തുട ങ്ങിയ വിഷയങ്ങൾ തലനാരിഴകീറിയുള്ള ചർച്ചയാണ് മറുത്തുകളിയിൽ നടക്കുക.”
2.പൂരക്കളി
കേരളത്തിന്റെ വടക്കു കണ്ണൂർ ജില്ലയിൽ തുലോം പ്രചാരമുള്ള നാടകീയ നൃത്തകലയാണിത്.
പ്രധാനമായും തിയ്യ (ഈഴവ) സമുദായക്കാരുടെ കലാപ്രകടനമാണ്. ശാലിയർ, മണിയാണിമാർ, കമ്മാളർ, മുക്കുവർ എന്നീ സമുദായക്കാരും പൂരക്കളി നടത്താറുണ്ടു്. ദേവീക്ഷേത്രങ്ങളിൽ അനുഷ്ഠാനപരമായും സാമൂഹികവിനോദമായും നടത്തുന്നു.
പതിനഞ്ചു മുതൽ അറുപതുയസ്സുവരെയുള്ളവർ കലാപ്രകടനത്തിൽ പങ്കെടുക്കും. പ്രായ ത്തേക്കാൾ പ്രധാനം ആരോഗ്യത്തിനാണ്. കൃഷി, നെയ്ത്ത്, മീൻപിടുത്തം, കല്ലുവെട്ട് തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവർ ഇതിൽ ഭാഗഭാക്കാകുന്നു.
ഉദ്ദേശം ആയിരം വർഷത്തെ പഴക്കമുണ്ടെന്നു അവകാശപ്പെടുന്നു. ഇതിലെ പാട്ടുകളുടേയും ഗദ്യത്തിൻറയും ഭാഷാരീതി നോക്കിയാൽ ഈ പഴക്കമുണ്ടെന്നും ഊഹിക്കാം.ഇരുപതോ മുപ്പതോ പേർ അടങ്ങിയ സംഘമാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. ഗുരുനാഥൻ സംഘത്തെ നയിക്കുന്നു. അദ്ദേഹത്തിനും പണിക്കർ എന്നാണു സ്ഥാനപേർ.
വിവിധ താളത്തിലും ഈണത്തിലുമുള്ള പതിനെട്ടുഗാനങ്ങൾ പാടിക്കൊണ്ടുള്ള അഭ്യാസപ്രകടനവും നൃത്തവുമുണ്ട്. രണ്ടുസംഘക്കാർ ഒരേവിധം മത്സരത്തിന് തയ്യാറായി കളി തുടങ്ങുന്നു. അനുക്രമമായ ചടങ്ങുകളായാണ് കളി നടത്തുക. പദ്യങ്ങൾ ചൊല്ലി അവതരിപ്പിച്ച ശേഷം ശിവന്റെ നടനവിഷയകമായ ലീലാ വിലാസത്തേക്കുറിച്ച് മണിപ്രവാളഭാഷയി ലുള്ള മനോഹരഗാനങ്ങൾ ആലപിക്കുന്നു. ശിവസംബന്ധിയായ സാഹിത്യവിഭാഗത്തെ 'ശൈവനാടക' മെന്നു പറയും. പാർവ്വതിയെ സംബന്ധിച്ചതു 'ശക്തി നാടക' മെന്നും, നാടകം കഴിയുമ്പൊഴേക്കും നേരംപുലരും.
വാദ്യോപകരണങ്ങൾ ഇല്ലാതെ കളിനടത്താറുണ്ട്. എന്നാൽ ചെണ്ട, പെരുമ്പറ ഇലത്താളം, ശംഖ്, നാഗസ്വരം, എന്നിവ ഉപയോഗിച്ചും കളി പതിവുണ്ട്. കാലത്ത്, എട്ടു മണിക്കും തുടങ്ങിയാൽ പിറേദിവസം കാലത്ത് എട്ടുമണിക്കേ അവസാനിക്കൂ. രാവും പകലും തുടർച്ചയായുള്ള പ്രകടനം.
അലങ്കരിച്ച് ഒരുക്കിയ പന്തൽ ,പന്തലിന്റെ മദ്ധ്യത്തിൽ ഒരു പീഠത്തിൽ നിലവിളക്കു ചുറ്റും തിരിയിട്ട് കത്തിച്ചുവക്കുന്നു.
കലാകാരന്മാരേവരും ചുവന്ന പട്ടുകൊണ്ട് തറ്റുടുക്കുന്നു (കോത്തുടുക്കുന്നു എന്നു പറയും). അതിനു മീതേ കച്ചഞൊറിഞ്ഞ് അലങ്കരിക്കും. പിന്നീടു കറുത്ത ഉറുമാൽ കോണോടുകോൺ മടക്കി,കെട്ടു മുൻവശം വരത്തക്കവണ്ണം കെട്ടും. ഓരോസംഘത്തിലേയും പണിക്കർ വള ധരിക്കുന്നു. പൂരക്കളി ആദ്യം സ്ത്രീകളുടെ മാത്രം കളിയായിരുന്നു. എന്നാൽ ഇന്നു സ്ത്രീകൾ കളിക്കാറില്ല. “
3. പൂരക്കളി
ഉത്തര കേരളത്തിലെ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും മീന പി മാസത്തിലെ പൂരത്തിന് സമാപിക്ക അക്കവിധം ഒൻപതു നാളുകളി ലായി ആടിപ്പാടി കളിക്കുന്ന അനു ഷ്‌ഠാനകല. മണിയാണി. തീയൻ, മുക്കുവൻ, മൊയോൻ, ചാലിയൻ, ആശാരി, തട്ടാൻ, കൊല്ലൻ, മൂവാരി എന്നീ സമുദായക്കാർ ഈ കലാപ്ര കടനം നടത്തിവരുന്നു.
പൂരക്കളിക്ക് ഉപയോഗിക്കുന്ന പാട്ടുകളിൽ പൂരക്കളിയുടെയും പൂരോൽസവത്തിന്റെയും ഉൽപത്തി പുരാവൃത്തങ്ങൾ ആഖ്യാനം ചെയ്യുന്നു. കാമദഹനവുമായി ബന്ധപ്പെട്ട താണ് അതിലൊന്ന്. കാമദേവൻ ശിവന്റെ കോപാഗ്നിയിൽ വെന്തുന ശിച്ചശേഷം രതി വിലപിക്കാൻ തുടങ്ങി. പൂവമ്പന്റെ നാശം കൊണ്ടുണ്ടായ ദുഃഖം ദേവസുന്ദരികൾ പര മേശ്വരനോട് ഉണർത്തിച്ചു. മനസ്സലിഞ്ഞ പരമേശ്വരൻ കുസുമങ്ങൾ കൊണ്ട് കാമരൂപമുണ്ടാക്കി പൂജിച്ചാൽ ദുഃഖം തീരുമെന്ന് അനുഗ്രഹി ച്ചു. അതനുസരിച്ച് ദേവസുന്ദരിമാരും പാർവതിയും ശ്രീമഹാദേവൻ്റെ തിരുമുമ്പിൽ വച്ചു കാമദേവനെ സങ്കൽപിച്ച് പീഠമിട്ട് ഭക്തിപൂർവം പൂവിടുകയും മലരമ്പൻ്റെ രൂപമുണ്ടാക്കുകയും ചെയ്തു. അവർ കാമനെ സങ്കൽപത്തിൽ പുനഃസൃഷ്‌ടിച്ച തിന്റെ ഫലമായി മലരമ്പൻ്റെ വിള യാട്ടുമുണ്ടായത്രെ. ദേവസ്ത്രീകൾ
ആ സന്ദർഭത്തിൽ പാടിക്കളിച്ചു. ഈ കർമം ഭൂമിയിലുള്ള വനിതകളും അനുകരിച്ചു കന്ദർപ്പൻ ശ്രീകൃഷ്ണൻ്റെ പുത്രനായി (പ്രദ്യുമ്‌നനായി) മീനമാസത്തിലെ പൂരം നാളിലാണ് ജനിച്ചതെന്നും അതിനെത്തുടർന്ന് വനിതകൾ കാമനെ ആരാധിച്ചുവെന്നുമാണ് മറ്റൊരു കഥ. ബ്രഹ്മലോ കത്തുചെന്ന് പൂരയെന്ന കന്നിയുടെ പൂരവേല കാണുവാൻ കഴിഞ്ഞ ശ്രീകൃഷ്ണൻ പൂരയെ വൃന്ദാവനത്തിലേക്ക് ആനയിക്കുകയും ഗോപികമാരോടൊപ്പം ശ്രീകൃഷ്ണൻ ആടിത്തിമിർക്കുകയും ചെയ്തു. പൂരയെ ദുർഗയായി സങ്കൽപച്ച് ആരാധിക്കുവാനും പൂരവേല നടത്തുവാനും ശ്രീകൃഷ്‌ണൻ ഗോപൻമാരോട് ഉപദേശിച്ചു. അപ്രകാരം പൂരവേല ആരംഭിച്ചുവെന്നൊരു കഥയുണ്ട്. രാസക്രീഡയുടെ അനുസ്‌മരണ മാണ് പൂരക്കളിയുടെ പിന്നിലുള്ള തെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കാവുകളിലെ സ്ഥാനികരും ഭാര വാഹികളും ചേർന്ന് പൂരക്കളിയാശാനായ 'പണിക്ക'രെ കളിക്കു ക്ഷണി ച്ച് ഏൽപിക്കുന്നതോടെയാണ് പൂര ക്കളിയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. പൂരക്കളി മറുത്തു (മൽസര) കളിയായി നടത്തുമ്പോൾ അതിഥിയായി വരുന്ന പണിക്കരെ ആർഭാടപൂർവം സ്വീകരിക്കും. കളിസ്ഥലത്തെ പണിക്കർ മംഗളശ്ലോകം ചൊല്ലുകയും താബൂലദാനം ചെയ്യുക യും വേണം. പണിക്കരും ശിഷ്യൻ മാരും കച്ചിലയും ചുറയും ധരിച്ച് കളിക്കുവാൻ സന്നദ്ധരായി കളിയരങ്ങിൽ പ്രവേശിക്കുന്ന ചടങ്ങാണ് 'പന്തൽ പ്രവേശനം'. ഇഷ്ടദേവതാ വന്ദന, ദീപവന്ദന, നവവന്ദന, നവാക്ഷരവന്ദന തുടങ്ങിയ വന്ദനകൾക്കു ശേഷമാണ് കളികൾ ആരംഭിക്കുക. പൂരമാല, ഗണിപതിപ്പാട്ട്, ഗണപതി -സരസ്വതി-ശ്രീകൃഷ്‌ണ സ്‌തുതികൾ, രാമായണ-ഭാരതകഥകൾ പാ ടിക്കൊണ്ടുള്ള കളികൾ, അങ്കം, പട, ചായൽ, പാമ്പാട്ടം, ശൈവക്കൂത്ത്, ശക്തിക്കൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധരംഗങ്ങൾ, പൂര ക്കളിയിലുണ്ട്. പൂരക്കളിയുടെ സമാ പനഘട്ടത്തിൽ പൊലിച്ചുപാട്ട് പാടും. 'തൊഴുന്ന പാട്ടോ'ടു കൂടിയാണ് കളി അവസാനിക്കുന്നത്.
വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് പൂരക്കളി. ഇമ്പമുള്ള രാഗങ്ങളിൽ പാടി താളാത്മകമായ കാൽവയ്പ്പുകളോടെ ചെയ്യുന്ന ഈ നർത്തനകല പ്രേക്ഷകരുടെ കണ്ണും കരളും കവരാതിരിക്കയില്ല. “
Show more
|
..Link |
| 5 | ദശപുഷ്പങ്ങൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദശപുഷ്പങ്ങൾ
1. “ദശപുഷ്‌പം എന്നു കേട്ടാൽ പത്തുതരം പൂക്കൾ എന്നു ധരിക്കാനിടയുണ്ട്. വൈദികതാന്ത്രിക ഭാഷകളിൽ ഇലകളെയും പുഷ്‌പം...
ദശപുഷ്പങ്ങൾ
1. “ദശപുഷ്‌പം എന്നു കേട്ടാൽ പത്തുതരം പൂക്കൾ എന്നു ധരിക്കാനിടയുണ്ട്. വൈദികതാന്ത്രിക ഭാഷകളിൽ ഇലകളെയും പുഷ്‌പം എന്നു വിളിക്കാറുണ്ട്. തുളസിയിലയും കൂവളത്തിലയും പൂക്കളായി കണക്കാക്കാറുണ്ടല്ലോ. അതുപോലെ ഔഷധയോഗ്യമായ പത്തുതരം ചെറു ചെടികളാണിവ. ഇവയുടെ ഔഷധവീര്യം കണ്ടറിഞ്ഞ് ആചാരഭാവേന ഋഷീശ്വരന്മാർ മാനവസമൂഹത്തിനു പ്രദാനം ചെയ്ത വിധിയാകാം-നിയമമാകാം-ദശപുഷ്‌പം ചൂടുക എന്നത്. ദശപുഷ്‌പങ്ങളെക്കുറിച്ച് ഒരു ശ്ലോകം ഇങ്ങനെ പറയുന്നു.
“പൂവ്വാങ്കുറുന്തല, മുയൽച്ചെവി, വിഷ്‌ണു, ദുർവ്വാ കയ്യുണ്ണുഴിഞ്ഞ, തിരുതാളി, നിലപ്പനാ ച മുക്കുറ്റിയും ചെറുവൂളാ ദശപുഷ്‌പാ നാമം എല്ലാമറിഞ്ഞു വന്ദനം ചെയ്ക നിത്യം."
ഒരു വിഷചികിത്സാഗ്രന്ഥമായ ജ്യോത്സനികയിൽ ആറും ഏഴും (പേജ് 37) അധികാരങ്ങളിൽ ദശപുഷ്‌പങ്ങളെ മേൽ എഴുതിയ പ്രകാരം സൂചിപ്പിക്കുന്നു. ഇതിൽ നിത്യവും ദശപുഷ്‌പധാരണം ആകാമെന്നും അതു വന്ദനത്തോടെ വേണമെന്നും ധരിപ്പിക്കുന്നു. ഇതിലെ 'മണ്ഡലി ചികിത്സ' എന്ന അദ്ധ്യായത്തിൽ (അധികാരത്തിൽ) ദശപുഷ്പങ്ങ ളോരോന്നിന്റെയും ഗുണങ്ങളും ചികിത്സാവിധികളും പ്രയോഗവും അതതിന്റെ പ്രഭാവമനുസരിച്ച് വർണ്ണിച്ചിട്ടുമുണ്ട്. “
2.ദശപുഷ്പങ്ങൾ
“നാടോടിവൈദ്യം എന്ന വിഷയത്തിലൂടെ ഒരു ജനതയുടെ മാനസികതലവും പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യനും അഭൗമശക്തികൾ തമ്മിലും ഉള്ള ബന്ധത്തെപ്പറ്റി ജനത്തിനുള്ള ബോധപൂർവവും ബോധാതീതവുമായ ധാരണ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നതാണ്. എല്ലാവർക്കും അറിയാവുന്നതും, എല്ലാവരും പ്രയോഗിച്ചു വരു ന്നതുമായ ചികിത്സാരീതികളുണ്ട് നാടൻ വൈദ്യത്തിൽ. രോഗം വന്നതിനുശേഷം ഇല്ലാതാക്കുന്നതാണ് ഒരു രീതി. രോഗം വരാതിരി ക്കാൻ വേണ്ടി ചികിത്സിക്കുന്നതാണ് മറ്റൊന്ന്. ഇതെല്ലാം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് വീട്ടമ്മമാരാണ്. എന്നാൽ പിന്നീട് വൈദ്യശാലകൾ ഇവ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. ഇങ്ങനെ കേരളത്തിലെ നാടോടിവൈദ്യത്തിൽ നിന്ന് വ്യത്യസ്‌തമായി ജനകീയവൈദ്യം എന്നു വിളിക്കാവുന്ന മറ്റൊരു രീതിയിലുള്ളതാണ് ആയുർവേദം. അലോപ്പതി ചികിത്സ വന്നതിനുശേഷം ഇത് നാട്ടുവൈദ്യം എന്ന പേരിൽ അറിയപ്പെ ടുന്നു. എങ്കിലും ചില നാടൻ ചികിത്സകൾ ആയുർവേദത്തിൽപ്പെടുന്നില്ല എന്നുകൂടി വ്യക്തമാക്കുന്നതാണ് ഇവയുടെ പ്രയോഗം. പണ്ട് കാലത്ത് പനി വന്നാൽ കഷായം ഉണ്ടാക്കി കഴിക്കുന്നു. നമ്മുടെ ചുറ്റുപാടിൽ നിന്ന് കിട്ടുന്ന ഔഷധ ച്ചെടികൾ ഉപയോഗിച്ച് അടുക്കളയിലെ അയമോദകം, ജീരകം, ചുക്ക് എന്നിവ കൂട്ടി കഷായം ഉണ്ടാക്കുന്നു. ഇത് ആയുർവേദചി കിത്സയല്ല. നാടൻ ചികിത്സയാണ്.അടുക്കളത്തോട്ടത്തിലെ ഔഷധച്ചെടികളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ചെറിയ പ്രബന്ധം.
ആയുർവേദത്തിൽ “ദശപുഷ്പം" എന്നു പറയുന്നത് ഔഷധ വീര്യ മുള്ള പത്ത് ചെടികളാണ്. ഈ ഔഷധച്ചെടികൾ രോഗപ്രതിരോധത്തിനും, രോഗം വന്നതിനുശേഷം ചികിത്സിക്കാനും ഉപയോഗിക്കുന്നു. കളരി ചികിത്സയിൽ വളരെ പ്രാധാന്യം കൊടുക്കുന്ന ചെടികളാണ് "ദശ പുഷ്‌പം." ദശപുഷ്‌പങ്ങൾക്ക് പത്ത് തരത്തിലുള്ള ദേവതകളെയും ദേവ മാരെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ രാമായണ മാസങ്ങളിൽ സ്ത്രീകൾ ദശപുഷ്‌പം ചൂടാറുണ്ട്. പത്ത് ചെടികൾ ചുവടെ ചേർക്കുന്നു.
1. കറുക (Botanical Name:- Cynodon dactylon)
ഇതിന്റെ ദേവൻ ആദിത്യൻ ആണ്. കറുക ഉപയോഗിക്കുന്നത് സമൂ ലമാണ്. കറുകപുല്ല് സമൂലം എടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തപ്രവാഹം നിലയ്ക്കും. "
മുറിവുകളിൽ രക്തം ഉണ്ടാവുമ്പോൾ കറുക അരച്ചുവച്ചുകെട്ടിയാൽ രക്തപ്രവാഹം കുറയുന്നു. ഉന്മാദം, അപസ്മാരം, മാനസിക രോഗം എന്നി വയ്ക്ക് കറുകനീര് ഔഷധമാണ്. കറുകയുടെ നീര് നാഡികൾക്ക് ബല മുണ്ടാക്കുന്നു. പ്രസവിച്ച സ്ത്രീകൾ കൂവളം, കറുക എന്നിവ കഴിച്ചാൽ അവർക്ക് ഉണ്ടാവുന്ന കുട്ടികൾക്ക് "കോങ്കണ്ണ്” മാറി കിട്ടും.
2. മുക്കുറ്റി (Botanical Name:- Biophytum Sensitivum)
ഇതിന്റെ ദേവത പാർവതിയാണ്. സമൂലമാണ് ഇത് പ്രയോഗിക്കാറ്.മുക്കൂറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറി കിട്ടും മുക്കുറ്റിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് എളുപ്പം ഉണങ്ങും. മുക്കുറ്റി തേനിൽ ചേർത്ത് കഴിക്കാമെങ്കിൽ ചുമ, കഫകെട്ട് എന്നിവ ശമിക്കും.
പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാക്കുന്നതിന്, മുക്കുറ്റിയുടെ ഇല ശർക്കരയും ചേർത്ത് കുറുക്കി കഴിച്ചാൽ മതി.മുക്കുറ്റിയുടെ ഇലയും പറങ്കിമാവിൻ്റെ തൊലിയും അരച്ച് തേച്ചാൽ ശരീരത്തിലുണ്ടാകുന്ന വെള്ളപ്പാടുകൾ മാറി കിട്ടും.
3. മുയൽചെവിയൻ (Botanical Name: Emilia Sonchifolia)
കാമദേവൻ ആണ് ഇതിലെ ദേവൻ. മുയൽച്ചെവി സമൂലമായി ഉപ യോഗിച്ചുവരുന്നു. ഇലകൾ മാത്രമെടുത്ത് നല്ലതുപോലെ കഴുകിച്ചതച്ച് നീര് അൽപ്പം പോലും കരടില്ലാതെ അരിച്ചെടുത്ത് കണ്ണിൽ ഒഴിക്കുകയാ ണെങ്കിൽ കണ്ണിലെ അസുഖങ്ങൾ മാറുന്നു. മുയൽച്ചെവിയൻ ഇല പച്ച കഴുകിത്തുടച്ചശേഷം ഉപ്പുകല്ലുകൂട്ടി ഞവിടി കിട്ടുന്ന നീര് ടോൺസ് ലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാൽ ശമനം കിട്ടുന്നു. മുയൽച്ചെവിയൻ സമൂലം ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനി ശമിക്കും. ഉദരവിരയ്ക്കും ശമനമുണ്ടാവും.
4. വിഷ്ണുക്രാന്തി(Botanical Name :- Evolvalus Alsinoides)
ശ്രീകൃഷ്ണനാണ് ഇതിലെ ദേവൻ. വിഷ്‌ണുക്രാന്തി ഇടിച്ചു പിഴിഞ്ഞ് 5 മി ലി, 10 മി ലി നെയ്യ് ചേർത്ത് ദിവസവും രണ്ടുനേരം എന്ന കണക്കിൽ ഉപയോഗിച്ചാൽ ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നിവ ഇല്ലാ താക്കുന്നു.
നീര് കുടിച്ചാൽ ബുദ്ധിശക്തി വർധിക്കും, തലമുടി വർധിപ്പിക്കും, വിഷ്ണു ക്രാന്തി സമൂലം 25 ഗ്രാം, 200 മി ലി വെള്ളത്തിൽ കഷായം വെച്ച് 50 മി മി ആക്കി വറ്റിച്ച് 25 മി മി രാവിലെയും വൈകിട്ടും തുടർന്ന് 7 ദിവസംകഴിച്ചാൽപനികുറയ്ക്കുംരക്തശുദ്ധിയുണ്ടാക്കും.
5. പൂവാങ്കുറുന്നില അല്ലെങ്കിൽ പൂവാങ്കുറുന്തൽ (Botanical Name: Vernonia Cineria)
പൂവാങ്കുറുന്തൽ സമൂലം തിളപ്പിച്ച് ആറിയ വെള്ളം കുടിച്ചാൽ എത്ര കഠിനമായ പനിയും മാറിക്കിട്ടും. അതുപോലെ ശരീരത്തിലെ താപം കുറ യ്ക്കുന്നു, രക്തശുദ്ധി ഉണ്ടാക്കുന്നു. പൂവാങ്കുറുന്തല നീര് അരിച്ചെടുത്ത് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ അസുഖങ്ങൾ മാറിക്കിട്ടും. പൂവാങ്കുറുന്തല നീരും ചന്ദനവും പാലിൽ ചതച്ചിട്ട് ആ പാൽ കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചെങ്കണ്ണ് മാറിക്കിട്ടും. പൂവാങ്കുറുന്തല സമൂലം കാട്ടുതുളസി, പേരയ്ക്ക ഇല, കരിനൊച്ചി ഇവയോടൊപ്പം തിളപ്പിച്ച് ആ ആവികൊണ്ടാൽ എത്ര വലിയ പനിയും മാറിക്കിട്ടും, തൊണ്ടയടപ്പ് രോഗവും ഇതുമൂലം ഒഴിവാ കുന്നു.
6. നിലപ്പന:- (Botanical Name:- Curculigo orchioids)
മൂലകാണ്ഡമാണ് (Root stock) ഉപയോഗിക്കുന്നത്. ഭൂമിദേവിയാണ് ദേവത. 3 ഗ്രാം മുതൽ 6 ഗ്രാം വരെ വേര് ഉണക്കിപ്പൊടിച്ച് പൊടി തേനിൽ ചേർത്തോ പാലിൽ കലക്കിയോ ദിവസം രണ്ടു നേരം വീതം ഉപയോഗി ച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക്, മൂത്രച്ചൂട്, പുരുഷന്മാരിലെ ലൈംഗിക ദൗർബല്യം എന്നിവ ശമിപ്പിക്കും. മഞ്ഞപ്പിത്തത്തിന് പാലിൽ കലക്കി 3 മുതൽ 6 ഗ്രാം വരെ രണ്ടു നേരം കുടിച്ചാൽ രോഗം മാറിക്കിട്ടും. നിലപ്പന വലിയ വിഷഹാരിയാണ്.
7. ഉഴിഞ്ഞ(Botanical Name: Cardiospermum Halicacabum)
ദേവൻ ഇന്ദ്രൻ ആണ്. ചെടി സമൂലം ഉപയോഗിക്കുന്നു. വാതരോ ഗത്തിന് ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നു. പനി ശമിപ്പിക്കുന്നു. ഉഴിഞ്ഞ ഇല വെള്ളത്തിലിട്ട് ഞവിടി ആ വെള്ളംകൊണ്ട് തലമുടി കഴുകിയാൽമുടിശുദ്ധിയാവുന്നു. ആർത്തവതടസം ദൂരീകരിക്കുന്നതിന് ഇല വറുത്ത് അരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ മതിയാകും.
വൃഷ്‌ണവീക്കം മാറാൻ ഉഴിഞ്ഞയുടെ ഇല അരച്ച് ലേപനം ചെയ്താൽ മതി. ഉഴിഞ്ഞ ഇല ആവണക്കെണ്ണയിൽ വേവിച്ച് അരച്ചുപുരട്ടി യാൽ വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദനയോടുകൂടിയ നീര് എന്നിവ ശമിപ്പിക്കുന്നു.
8. കയ്യോന്നി (Botanical Name : Eclipta Alba)
ദേവൻ ശിവൻ ആണ്. ചെടി സമൂലം ഉപയോഗിക്കുന്നു. കഫവാത രോഗങ്ങൾ ശമിപ്പിക്കുന്നു. വേദനകുറയ്ക്കുന്നു. മുടിവളരാൻ സഹായി ക്കുന്നു. വണത്തെ ശുദ്ധീകരിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കുന്നു. കയ്യോന്നി സമൂലം അരച്ചു പിഴിഞ്ഞ നീര് എന്നും രാവിലെ കഴിക്കാമെ ങ്കിൽ പ്ലീഹ കരൾ എന്നീ അവയവങ്ങൾക്കുള്ള വീക്കം ശമിപ്പിക്കുന്നു. മഞ്ഞ പ്പിത്തം, നിശാന്ധത എന്നീ അസുഖങ്ങൾ ശമിപ്പിക്കുന്നു. കയ്യോന്നി ഇടിച്ചു പിഴിഞ്ഞനീരിൽ കൽക്കമാക്കി ച്ചേർത്ത് എള്ളെണ്ണയിൽ വിധിപ്രകാരം കാച്ചി അരിച്ചെടുത്ത് എണ്ണ പതിവായി തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ ഒഴിവാക്കുകയും മുടി ധാരാളമായി വളരുകയും ചെയ്യുന്നു.
9. ചെറൂള (Botanical Name: Aerva Ianatu)
ഇതിലെ ദേവൻ യമധർമനാണ്. സമൂലമാണ് ഉപയോഗിക്കുന്നത് എങ്കിലും വേരാണ് അധികം ഉപയോഗിക്കുന്നത്. ബലിയിടാൻ ചെറൂള ഉപയോഗിക്കാറുണ്ട്. ചെറൂള കഷായം വെച്ചുകഴിച്ചാൽ മൂത്രാശയക്കല്ല് ദ്രവിച്ച് പോകുന്നു. ഗർഭകാലത്തെ രക്തസ്രാവം ശമിപ്പിക്കുന്നു. ചെറൂള തേങ്ങാപ്പാലിൽ അരച്ച് തുണിയിൽ കെട്ടി ഒട്ടിച്ചാൽ നീര് മാറി കിട്ടും. കളരി മർമ ചികിത്സയിൽ ചെറൂള വളരെ ഉപയോഗമുള്ളതാണ്.
10. തിരുതാളി (Epomia Cepiyeria)
തിരുതാളിയുടെ ദേവത ശ്രീ ഭഗവതിയാണ്. ഫലം ഐശ്വര്യവും കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം ഉണ്ടാകുന്നതിന് തിരുതാളി ഇല കഷായം വെച്ച് കൊടുക്കുന്നു. തിരുതാളി ഇലയാണ് കൂടുതലായി ഉപയോഗിക്കാറ്.ഗർഭാശയരോഗങ്ങൾ ശമിപ്പിക്കാനും ഇതിന് കഴിയും.
കളരി മർമചികിത്സയിൽ മരുന്നുകഞ്ഞിയിൽ ദശപുഷ്പങ്ങൾ ചേർക്കാറുണ്ട്. ഇതിന് അനുബന്ധമായി പല ഔഷധച്ചെടികൾ ഉപയോ ഗിക്കുമെങ്കിലും ദശപുഷ്പത്തിൻ്റെ സ്ഥാനം ഗണനീയമാണ്. ആയുർവേദ ചികിത്സയിലും, നാടൻ ചികിത്സാരംഗത്തും "ദശപുഷ്‌പങ്ങൾ " ഉപയോ ഗിക്കുന്നത് സർവസാധാരണമാണ് ".
Show more
|
..Link |
| 6 | പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട്
1.”ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാ...
പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട്
1.”ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്‌നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്‌കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്.
വംശോത്പത്തി
ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്‌ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്‌ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്‌ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോ ഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും.
പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും.
കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്‌മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്.
പൂമിതി
വില്ലടിച്ചാൻപാട്ട് തുടങ്ങിയ ദിവസംമുതൽ എല്ലാവരും വീടുകളിൽ നിന്ന് ക്ഷേത്രത്തിലേക്കു വിറക് കൊണ്ടുവരുന്നു. മൂന്നാംദിവസം വൈകുന്നേരം എല്ലാവരും കുളിച്ച് തീ കൂട്ടുന്നു. തീ കത്തിത്തീരുമ്പോൾ ഒരാൾപൊക്കത്തിൽ കനൽ ഉണ്ടാകും. ഇതു പിന്നീട് അഞ്ചുമീറ്റർ നീളത്തിൽ പരത്തി ഒരു കനൽമെത്തയാക്കിയിടുന്നു. നാലാംദിവസം രാവിലെ പുലരുംമുൻപേ സമുദായത്തിലെ എല്ലാവരും കുളിച്ചു വന്ന് ഈ കനൽമെത്തയിലൂടെ നടക്കും. ഈ ചടങ്ങിന് ഒരുങ്ങുന്നവർ പതിനഞ്ചു ദിവസത്തെ വ്രതമെടുക്കണം. ഈ കനലാട്ടത്തിന് 'പൂമിതി' എന്നാണു പറയുന്നത്.
വില്ലടിച്ചാൻപാട്ട്
വില്ലടിച്ചാൻ പാട്ടിൽ ഇവർ പ്രധാനമായും പേച്ചിയമ്മയെക്കുറിച്ചുള്ള പാട്ടാണു പാടുന്നത്. ഗണപതിപ്പാട്ടോടുകൂടിയാണ് വില്ലടിച്ചാൻപാട്ട്തുടങ്ങുന്നത്. പേച്ചിയമ്മ, കാളിയമ്മ, മാരിയമ്മ, കറുപ്പസ്വാമി, ചങ്കി ലിക്കറുപ്പൻ, മധുരവീരൻ, മഞ്ചണപേച്ചി തുടങ്ങിയ ദേവതമാരെക്കു റിച്ചും വില്ലടിച്ചാൻ പാട്ടിൽ പാടുന്നുണ്ട്. അഗ്നിപുരാണം 98-ാം അദ്ധ്യായം, വാല്മീകി രാമായണം ബാലകാണ്ഡം 36-ാം സർഗ്ഗം, വാമനപുരാണം 51 ഉം 53 ഉം അദ്ധ്യായങ്ങൾ, ദേവീഭാഗവതം, ഭാഗ വതചതുർത്ഥസ്കന്ധം, ബ്രഹ്മാണ്ഡപുരാണം 43-ാം അദ്ധ്യായം, ഉത്തരരാമായണം, പത്മപുരാണം 121-ാം അദ്ധ്യായം, മഹാഭാരതം (ആദിപർവ്വം, വനപർവ്വം, വിരാടപർവ്വം, ഭീഷ്‌മപർവ്വം, ദ്രോണപർവ്വം, ശാന്തിപർവ്വം, അനുശാസന പർവ്വം, അശ്വമേധപർവ്വം) ഇവിടെ യൊക്കെ സതിയുടെയോ പാർവ്വതിയുടെയോ കഥകൾ കാണു ന്നുണ്ട്. പേച്ചിയമ്മൻപാട്ടിൽ പരാമർശിക്കുന്നതുപോലുള്ള ഒരു കഥ ഇതിഹാസപുരാണങ്ങളിലൊന്നും കാണുന്നില്ല.
പേച്ചിയമ്മൻപാട്ടിലെ കഥ
ദക്ഷൻ നടത്തിയ ആദ്യത്തെ വലിയ യാഗത്തിൻ്റ ഫലമായി സതി പിറക്കുന്നു. അവൾ അസുരന്മാരുടെകൂടെ കാട്ടിൽ വളർന്നു. കാട്ടിൽ വളർന്ന ഈ അസുരകുമാരിയെ ശിവൻ സ്വീകരിക്കുന്നത് മറ്റു ദേവ താർ ഇഷ്ടപ്പെട്ടില്ല. ശിവൻ അവളെ ആരുമറിയാതെ വിവാഹം ചെയ്യുന്നു. പിന്നീട് നടത്തുന്ന യാഗത്തിൽ ദക്ഷൻ ദേവന്മാരെ ക്ഷ ണിക്കുന്നില്ല. അസുരനിഗ്രഹത്തിനായി ദേവന്മാർ ദക്ഷന്റെ കൊട്ടാ രത്തിലേക്ക് വേഷംമാറി വരുന്നു. വിഷ്‌ണു കറുപ്പസ്വാമിയാകുന്നു.
ചങ്കിലിക്കറുപ്പൻ, മധുരവീരൻ തുടങ്ങിയ മൂർത്തികൾ ഇന്ദ്രാദി ദേവൻമാർ രൂപംമാറി വന്നവരാണ്. ശിവനിന്ദ ചെയ്യുന്നതുകൊണ്ട് ദാക്ഷായണി പേച്ചിയമ്മനായി വന്ന് യാഗവേദി തകർക്കുകയും അസുര നിഗ്രഹം ചെയ്യുകയും ചെയ്യുന്നു. പേച്ചിയമ്മൻ പിന്നീട് കാട്ടിൽ മറയുന്നു. കാട്ടിൽ പേച്ചിയമ്മനെ പൂജിച്ച് പ്രീതിപ്പെടുത്തി യത് കുശവസമുദായക്കാരായിരുന്നു എന്ന് അവർ വിശ്വസിക്കുന്നു.
ദക്ഷയാഗത്തിൽ അന്തരിച്ച സതീദേവിയുടെ മൃതദേഹം ശിവൻ എടുത്തുകൊണ്ടുപോയി എന്നും അങ്ങനെ പോകുമ്പോൾ വിഷ്‌ണു പിന്നാലെ ചെന്ന് ആ മൃതശരീരത്തിൻ്റെ അവയവങ്ങൾ മുറിച്ചുവെന്നും ഓരോ അവയവവും വീണസ്ഥലം ഓരോ കാളീക്ഷേത്രമായി പരിണ മിച്ചുവെന്നുമാണ് ഉത്തരേന്ത്യയിലെ പ്രധാന കാളീക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളിലൊന്ന് (കേരളത്തിലെ കാളീസേവ-ചേലനാട്ട് അച്യുത മേനോൻ പു. 107). ഇതുമായി മുകളിൽ പറഞ്ഞ വില്ലടിച്ചാൻ പാട്ടിലെ കഥയ്ക്ക് ബന്ധമൊന്നും കാണുന്നില്ല. ദാരികനെ വധിച്ച കാളിയുമായോ കണ്ണകിയുമായോ ഈ കഥയ്ക്ക് ബന്ധമില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ ആര്യ പുരാണകഥകളിലും ഈ കഥ കാണുന്നില്ല.
ഗണപതിവൃത്തം
വില്ലടിച്ചാൻ പാട്ട് തുടങ്ങുന്നത് ഗണേശപ്രാർത്ഥനയോടുകൂടിയാണ്. ഗണപതിവൃത്തം എന്നാണ് ഇതിനു പേർ പറയുന്നത്.
Show more
|
..Link |
| 7 | മാതിര | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാതിര
1. “കാസർഗോഡു ജില്ലയിലെ കോപ്പാളന്മാരുടെ നൃത്തവിശേഷമാണ് മാതിര. സ്ത്രീകളാണ് മാതിര കളിച്ചുവരുന്നത്. കാർഷികസമൃദ്ധി...
മാതിര
1. “കാസർഗോഡു ജില്ലയിലെ കോപ്പാളന്മാരുടെ നൃത്തവിശേഷമാണ് മാതിര. സ്ത്രീകളാണ് മാതിര കളിച്ചുവരുന്നത്. കാർഷികസമൃദ്ധിയെ വിളിച്ചറിയിക്കുന്ന ഗ്രാമീണ നൃത്തവിശേഷമാണിത്. സ്വന്തം ജീവിതാ നുഭവങ്ങളും രീതികളും നാട്ടുനടപ്പും പുരാണകഥകളുമായി ബന്ധപ്പെടുത്തി പുതിയ രീതികളിൽ വ്യാഖ്യാനിച്ചാണ് മാതിര അവതരിപ്പി ക്കുന്നത്. രണ്ടാം വിളവെടുപ്പിനുശേഷം ധനു, മകരം മാസങ്ങളിലാണ് മാതിരയുമായി സ്ത്രീകളുടെ നൃത്തസംഘം വീടുകളിൽ എത്തു ന്നത്. രണ്ടാം വിളയുടെ കൊയ്ത്‌തു കഴിഞ്ഞ് നെല്ല് കുമിഞ്ഞു കൂടുന്ന മാസമാണ് ധനു-മകര മാസങ്ങളെന്നതിനാൽ എല്ലാ കുടുംബവും സമ്പൽസമൃദ്ധമായിരിക്കും. എട്ടോളം സ്ത്രീകളാണ് നൃത്തം ചെയ്യു ന്നത്. ദോളം എന്ന വാദ്യോപകരണം പുരുഷന്മാർ കൊട്ടും. മാതിരക്കളിക്കു പാട്ടുകൾ ഉണ്ട്. ശ്രീകൃഷ്‌ണലീലകൾ ആണ് പാട്ടിലെ പ്രമേയം. മദറു, ഭേരു എന്ന പേരിലറിയപ്പെടുന്ന രണ്ടു സ്ത്രീകളാണ് ആദ്യകാലങ്ങളിൽ 'മാതിര' കളിച്ചിരുന്നത്. അതിനാൽ ഈ നൃത്തരൂപത്തിന് മദറുകളി എന്ന പേരുകൂടി സിദ്ധിച്ചിട്ടുണ്ട്. “
2.മാതിര
“കാസർകോടുജില്ലയിലെ കോപ്പാള സ്ത്രീകളുടെ ഒരു നൃത്തവിശേ ഷമാണ് മാതിര (മാദിര). രണ്ടാം വിള വെടുപ്പിനു ശേഷം ഭവനം തോറും നൃത്തസംഘം ചെന്ന് അവ തരിപ്പിക്കും. എട്ടോളം സ്ത്രീകൾ നൃത്തം ചെയ്യും. ദോള് എന്ന വാദ്യോ പകരണം വാദനം ചെയ്യുന്നത് പുരു ഷനായിരിക്കും. മാതിരക്കളിക്ക് പാട്ടു പാടും. നൃത്തമാരംഭിക്കു മ്പോൾ വീട്ടിലുള്ളവർ മുറത്തിൽ നെല്ലുകൊണ്ടുവയ്ക്കും. നൃത്തം വയ്ക്കുന്നതിനിടയിൽത്തന്നെ ആമേൽപ്പോട്ടെറിഞ്ഞ് പുറം കമിഴ്ത്തി മുറമെടുത്ത് തലയിൽ വച്ച് നൃത്തം ചെയ്യും. വായ്ത്താരി കലർന്നതാണ് മാതിരക്കളിയുടെ പാട്ടുകൾ. ശ്രീകൃഷ്‌ണലീലകൾ പാട്ടിൽ വർണിക്കുന്നു”.
Show more
|
..Link |
| 8 | മീനാക്ഷീ കല്യാണം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മീനാക്ഷികല്യാണം
1. “പാലക്കാടൻ ഭാഗങ്ങളിലെ പരദേശബ്രാഹ്മണരുടെ നാടകമാണ് മീനാ ക്ഷികല്യാണം. കഥകളിയുടെ സ്വാധീനം വളരെ സ്പഷ...
മീനാക്ഷികല്യാണം
1. “പാലക്കാടൻ ഭാഗങ്ങളിലെ പരദേശബ്രാഹ്മണരുടെ നാടകമാണ് മീനാ ക്ഷികല്യാണം. കഥകളിയുടെ സ്വാധീനം വളരെ സ്‌പഷ്ടമായി ഇതിൽകാണുന്നു. തമിഴും മലയാളവും ചേർന്ന സംഗീതനാടകമാണിത് ചുരുഷവേഷങ്ങൾക്കു കഥകളിയോടും സ്ത്രീവേഷങ്ങൾക്കു നാട കങ്ങളോടുമാണു സാമം. പുരുഷവേഷത്തിന്റെ രംഗപ്രവേശത്തിന് ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് ഉപയോഗിക്കുക. സീതി വേഷങ്ങൾക്കാകട്ടെ മൃദംഗം, ഫിഡിൽ, ഹാർമ്മോണിയം എന്നിവയും.”
2.മീനാക്ഷീകല്യാണം
പാലക്കാട്ടും മറ്റുമുള്ള പരദേശ ബ്രാഹ്മണർ വളർത്തിയെടുത്ത ഒരു നാടകമാണ് മീനാക്ഷികല്യാണം. കഥകളിയും നാടകവും യോജിപ്പി ച്ചുണ്ടാക്കിയതത്രെ അത്. തമിഴ്-മലയാളത്തിലുള്ള സംഗീതനാടകമാ ണത്. കഥ, ഹാലാസ്യമാഹാത്മ്യ ത്തിൽ നിന്നെടുത്തിട്ടുള്ളതാണ്.
പുരുഷവേഷങ്ങൾക്ക് കഥകളിവേഷ ങ്ങളോട് സാമ്യമുണ്ട്. സ്ത്രീവേഷങ്ങൾക്ക് നാടകങ്ങളോടാണ് അടുപ്പം. പുരുഷവേഷം രംഗത്തു വരുമ്പോൾ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയും, മറ്റു വേഷ ങ്ങൾ വരുമ്പോൾ മൃദംഗം, ഫിഡിൽ, ഹാർമോണിയം, തിത്തി തുടങ്ങിയവയും വാദ്യോപകരണങ്ങളായി ഉപയോഗിക്കും”
Show more
|
..Link |
| 9 | പാണർകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാണർകളി
1 ‘“മധ്യകേരളത്തിലെ പാണന്മാരും പുള്ളുവരും നടത്തുന്ന വിനോദമാ ണു പാണർകളി. കരി, ചുണ്ണാമ്പ്, ചെങ്കല്ല് എന്നിവകൊണ...
പാണർകളി
1 ‘“മധ്യകേരളത്തിലെ പാണന്മാരും പുള്ളുവരും നടത്തുന്ന വിനോദമാ ണു പാണർകളി. കരി, ചുണ്ണാമ്പ്, ചെങ്കല്ല് എന്നിവകൊണ്ട് ദേവതാ രൂപങ്ങൾ ചിത്രീകരിച്ച പാളകൾ തലയിൽ ധരിക്കും. കുരുത്തോല കൊണ്ടുള്ള കങ്കണങ്ങളും കാൽച്ചിലമ്പും അരഞ്ഞാണവും അണിയും. ചന്ദനക്കുറിയും ഉണ്ടാവും പുള്ളുവക്കുടമാണ് ഇതിന്റെ വാദ്യം. ഗൃഹദോഷപരിഹാരത്തിനും ഐശ്വര്യവൃത്തിക്കുമാണ് ഈ കലാപ്രകടനം. താളത്തിനൊത്തു നൃത്തം ചെയ്യും. മാവ്, ആല് എന്നിവയുടെ കൊമ്പുകൾ കുലുക്കിക്കൊണ്ടും കൊച്ചുകുട്ടികളും പാണർക്കളിയിൽ പങ്കെടുക്കും. എല്ലാ മാസവും ഒന്നാംതീയതിയാണു പാണർകളി നടത്തുന്നത്. “
2.പാണാർകളി
“തുളുനാടൻ ഗ്രാമങ്ങളിൽ ഇന്നും നിലവിലുള്ള അനുഷ്‌ഠാന നർത്ത നങ്ങളിലൊന്ന്. നാഗപൂജ നടത്തു ന്ന വേളകളിൽ പാണൻമാരാണ് ഇതിൽ ഏർപ്പെടുന്നത്. വേഷമണിഞ്ഞുകൊണ്ട് വാദ്യത്തിന്നനുഗുണമായി ചെയ്യുന്ന ആട്ടമാണത്. “
Show more
|
..Link |
| 10 | പരുന്താട്ടം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പരുന്താട്ടം
1:”പറയന്മാരുടെ ഇടയിലുണ്ടായിരുന്ന ഒരു കലാപ്രകടനമാണ് പരുന്താട്ടം. പരുന്തിൻ്റെ വേഷമണിഞ്ഞ് ചെയ്യുന്ന നൃത്തമ...
പരുന്താട്ടം
1:”പറയന്മാരുടെ ഇടയിലുണ്ടായിരുന്ന ഒരു കലാപ്രകടനമാണ് പരുന്താട്ടം. പരുന്തിൻ്റെ വേഷമണിഞ്ഞ് ചെയ്യുന്ന നൃത്തമാണിത്. പരുന്തുകളി എന്ന പേരിലും ഇതറിയപ്പെടുന്നു”
2.പരുന്താട്ടം
“പറയരുടെയും മറ്റുമിടയിൽ പ്ര ചാരത്തിലുള്ള കലാപ്രകടനം. പരു ന്തുവേഷമണിഞ്ഞ് ചെയ്യുന്ന നർത്ത നമാണത്.ചിലേടങ്ങളിൽ പരുന്തുകളി എന്ന പേരിലാണ് കലാപ്രകടനം കാണുന്നത്. “
Show more
|
..Link |
| 11 | കഥകളി | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കഥകളി
“അന്തർദേശീയ പ്രശസ്‌തിനേടിയ കേരളീയകലാരൂപമാണ് കഥകളി ചതുർവിധാഭിനയങ്ങളും കഥകളി എന്ന കലയിൽ ഉണ്ട്. നൃത്തം അഭിനയം, സംഗീ...
കഥകളി
“അന്തർദേശീയ പ്രശസ്‌തിനേടിയ കേരളീയകലാരൂപമാണ് കഥകളി ചതുർവിധാഭിനയങ്ങളും കഥകളി എന്ന കലയിൽ ഉണ്ട്. നൃത്തം അഭിനയം, സംഗീതം, എന്നീ സുകുമാരകലകളും ഈ കലാപ്രകടന ത്തിൽ സമ്മേളിച്ചിരിക്കുന്നു.
കോഴിക്കോട് സാമൂതിരിരാജാവിൻ്റെ മേൽനോട്ടത്തിൽ നടത്തി യിരുന്ന കൃഷ്ണനാട്ടമാണ് കഥകളിയുടെ ഉത്പത്തിക്കു കാരണമാ യതെന്നു പറയപ്പെടുന്നു. കൊട്ടാരക്കര തമ്പുരാൻ തൻ്റെ കൊട്ടാര ത്തിൽ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നതിന് ക്ഷണിക്കുകയും സാമൂതിരിരാജാവ് ക്ഷണം നിരസിക്കുകയും ചെയ്‌തു. കൃഷ്ണ നാട്ടം കണ്ടുരസിക്കാൻ മാത്രം കഴിവുള്ളവർ അവിടെ ഇല്ലെന്ന് ആക്ഷേ ചിക്കുകകൂടി ചെയ്‌തപ്പോൾ കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം എന്ന പുതിയ കഥാപ്രസ്ഥാനം ആരംഭിച്ചു. ഈ കലാരൂപം പരിഷ്ക രിച്ചാണ് കഥകളി രൂപപ്പെടുത്തിയതെന്നാണ് ഐതിഹ്യം. കോലം തുള്ളൽ, മുടിയേറ്റ്, തിറ തുടങ്ങിയ കലാരൂപങ്ങളുടെ ഒട്ടേറെ കലാംശങ്ങൾ കഥകളിയിൽ ഉണ്ട്. രാമനാട്ടമാണ് കഥകളിയുടെ ആദ്യരൂപം.
വെട്ടത്തുരാജാവ്, കപ്ലങ്ങാട്ട് നമ്പൂതിരി, കല്ലടിക്കോട്ട് കളരിയിലെ ചാത്തുപ്പണിക്കർ എന്നിവർ ആണ് കഥകളിയെ പ്രധാനമായും പരിഷ്കരിച്ചവർ.
ആട്ടവിളക്ക്
കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയ വിളക്കാണ് ആട്ടവിളക്ക് അല്ലെങ്കിൽ കളിവിളക്ക്. അജ്ഞതയുടെ അന്ധകാരവും അബദ്ധധാരണയും കഥകളിപ്പന്തലിൽനിന്നും തുടച്ചു മാറ്റുന്നതാണ് ഇത് എന്നാണു വിശ്വാസം. കളിവിളക്കിന് ചില സവിശേഷ
കലയറിവുകൾ
ലക്ഷ്യങ്ങളുണ്ട്. മനയോല തേച്ച് രൂപപ്പെടുത്തിയിരിക്കുന്ന നടന്റെ മുഖത്തെ ഭാവരസങ്ങൾക്ക് എണ്ണവിളക്കിന്റെ പ്രകാശത്തിൽ വേണ്ടത്ര തിളക്കം ലഭിക്കുന്നു. നടൻ്റെ മുഖം കാണാവുന്ന ഉയരത്തിലാണ് ആട്ടവിളക്കിന്റെ അല്ലെങ്കിൽ എണ്ണവിളക്കിന്റെ ഉയരം. തിരനോട്ടസ മയത്ത് നടൻ തിരശീലകൊണ്ട് വീശിയാലും തിരികെടാത്ത വിധം ചടർന്നുകത്തുന്നതാണ്, ഇതിൻ്റെ സവിശേഷത. തിരനോട്ടത്തിന് ഭംഗിയേറുകയും ചെയ്യുന്നു. കളിവിളക്കിന് ഏകദേശം നാലടി ഉയരവും മേൽത്തട്ടിന് ഒന്നരയടി വ്യാസവും ഉണ്ട്. ഇങ്ങനെയുള്ള വെള്ളോ ട്ടുവിളക്കാണ് ആട്ടവിളക്ക്.
കേളികൊട്ട്
കേളികൊട്ട് കഥകളിയുടെ ആദ്യ ചടങ്ങാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് കഥകളി നടക്കാൻ പോകുന്നു എന്നു പ്രസിദ്ധപ്പെടുത്തു ന്നത് കേളികൊട്ടിലൂടെയാണ്. കളി നടക്കുന്ന സ്ഥലത്തോ അതിന ടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തുവെച്ചോ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ ചേർന്നു നടത്തുന്ന വാദ്യപ്രകടനമാണിത്. സന്ധ്യയ്ക്കു മുമ്പ് നടത്തുന്ന ഈ ചടങ്ങ് അവസാനിക്കുന്നതോടെയാണ് നട താർ വേഷം അണിഞ്ഞ് അണിയറയിൽ പ്രവേശിക്കുന്നത്.
അരങ്ങുകേളി
കഥകളി രംഗത്ത് വിളക്കു കൊളുത്തുന്നതോടെ മദ്ദളവും ചേങ്ങി ലയും ഇലത്താളവും ഉപയോഗിച്ചു നടത്തുന്ന മേളമാണ് അരങ്ങു കേളി. കഥകളി ആരംഭിക്കുന്നു എന്നതിൻ്റെ സൂചനയാണിത്. മദ്ദള ക്കേളി, കേളിക്കെ എന്നൊക്കെ അരങ്ങുകേളിയെ പറയാറുണ്ട്.
തോടയം
കഥകളിയിലെ പൂർവ്വരംഗമാണ് തോടയം. അരങ്ങുകേളി കഴിഞ്ഞാൽ രണ്ടുപേർ വന്ന് തിരശ്ശീല പിടിച്ച് തോടയം ആരംഭിക്കുന്നു. കളിയുടെ നിർവിഘ്ന പരിസമാപ്‌തിക്കുള്ള ഈശ്വരാരാധനാപരമായ ചടങ്ങാണ് തോടയം. നൃത്തത്തിനു പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. രണ്ടു മിനുക്കുവേഷങ്ങൾ തിരശ്ശീലയ്ക്കു പിന്നിൽനിന്ന് ഗായകർ പാടുന്ന ഈശ്വരസ്‌തുതികൾക്കനുസൃതമായി നൃത്തം ചെയ്യുന്നതാണ് ഇതിന്റെ രീതി. മദ്ദളമാണ് പ്രധാന വാദ്യം. കഥകളിയിൽ പ്രയോഗിക്കുന്ന ചെമ്പട, ചമ്പ, പഞ്ചാരി, അടന്ത, എന്നീ നാല് താളങ്ങളും അവയുടെ നാലു കാലങ്ങളും തോടയത്തിൽ പ്രയോഗിക്കുമെങ്കിലും വാദ്യമായി ചെണ്ട ഉപയോഗിക്കാറില്ല.എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
ധനാശിനൃത്തം
കഥകളിയിലെ ഏറ്റവും ഒടുവിലത്തെ ചടങ്ങാണ് ധനാശിന്യത്തം. പച്ചവേഷം ഈശ്വരസ്തുതിരൂപത്തിൽ കലാശമെടുത്തുകൊണ്ടാണ് ഈ ചടങ്ങ് നിർവ്വഹിക്കുന്നത്.
കഥകളിയിൽ പുറപ്പാട് വേഷങ്ങൾ ചടങ്ങ് കലാശിപ്പിച്ച് രംഗത്തു നിന്നും മറയുന്നതോടെയാണ് മേളപ്പദം തുടങ്ങുന്നത്. വാദ്യക്കാരും ഗായകരും മുന്നോട്ടു കയറിനിന്ന് പ്രാഗല്‌ഭ്യ പ്രകടനം നടത്തുന്ന താണ് ഈ ചടങ്ങ്. മേളപ്പദത്തിന് ചമ്പ താളമാണ് ഉപയോഗിക്കു ന്നത്. നാല്പതക്ഷരകാലത്തിൽ ആദ്യം കൊട്ടുകയും പാടുകയും ചെയ്യുന്നു.
പുറപ്പാട്
കഥകളിയിൽ കഥാഭാഗത്തിന്റെ അഭിനയം ആരംഭിക്കുന്നതിനുമുമ്പ് നടത്തുന്ന ഒരു ചടങ്ങാണ് പുറപ്പാട്. തോടയവും വന്ദനശ്ലോകവും കഴിഞ്ഞാണ് ഇതു നടക്കുന്നത്. നായികാനായകന്മാരുടെ പുറപ്പാ ടുതന്നെയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. കഥാനായകൻ ഗുണഗണങ്ങൾ അവതരിപ്പിക്കുന്ന 'നിലപ്പദം' ചൊല്ലിക്കൊണ്ടാണ് പുറപ്പാട് ആരംഭിക്കുന്നത്. കഥ ആരംഭിക്കുന്നതിനു മുമ്പുള്ള കഥാ പുരുഷന്മാരുടെ നില, സ്ഥിതി എന്നിവ പ്രസ്‌താവിക്കുന്ന പദം എന്ന അർത്ഥത്തിലാണ് 'നിലഷദം' എന്നു പറയുന്നത്.
കഥകളിയിലെ പ്രധാനപ്പെട്ട പലവിധ നൃത്തങ്ങളും പുറപ്പാടിൽ അണിനിരക്കുന്നുണ്ട്. ചെണ്ട ഈ സമയത്താണ് അരങ്ങത്ത് ഉപയോ ഗിച്ചുതുടങ്ങുന്നത്. ചിട്ടപ്രകാരമുള്ള ചുവടുവയ്പ്‌പുകളും നോക്കുകളും ഭാവപ്രകടനങ്ങളും മാത്രമാണ് പുറപ്പാടിൽ അവതരിപ്പിക്കാറുള്ളത്. വടക്കൻ കേരളത്തിൽ രണ്ടോ നാലോ കൃഷ്‌ണമുടി വെച്ച വേഷങ്ങ ളാണ് പുറപ്പാട് നടത്താറുള്ളത്.
കഥാഭിനയം
കഥകളിയിൽ കഥാഭിനയം തുടങ്ങുന്നത് മേളപ്പദം കഴിഞ്ഞാണ്. ഗായകർ രംഗാവതരണ ശ്ലോകം ചൊല്ലിത്തീരുന്നതോടെ നിർദ്ദിഷ്ട കഥാപാത്രങ്ങൾ പ്രവേശിച്ച് അഭിനയത്തിലേക്കു കടക്കുന്നു. കഥക ളിയിലെ അഭിനയത്തിൽ മുദ്രകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
കഥകളിച്ചിട്ടകൾ
കപ്ലിങ്ങാടൻ സമ്പ്രദായം
കഥകളിയിലെ മേളം, നൃത്തം, രസാഭിനയം, ആഹാര്യം, അവതരണ രീതി എന്നിങ്ങനെ എല്ലാ അംശങ്ങളിലും പരിഷ്‌കാരങ്ങൾ നടത്തി അവതരിപ്പിച്ച ആട്ടരീതിയാണ് കപ്ലിങ്ങാടൻ സമ്പ്രദായം എന്ന പേരിൽ അറിയപ്പെടുന്നത്. കഥകളിയുടെ രൂപം പുനഃസംവിധാനം ചെയ്യുന്ന തിൽ കാർത്തികതിരുനാളും കപ്ലിങ്ങാട്ട് നാരായണൻ നമ്പൂതിരിയും ചേർന്ന് 1785-'88 കാലത്ത് ഏർപ്പെടുത്തിയ പരിഷ്കാരങ്ങളെ അടി സ്ഥാനമാക്കിയാണ് ഈ സമ്പ്രദായം രൂപപ്പെട്ടത്.
കഥകളിയിൽ സാത്വികാഭിനയത്തിനും രസാവിഷ്കരണത്തിലു മാണ് കപ്ലിങ്ങാടൻ സമ്പ്രദായം പ്രാധാന്യം നല്കിയിരിക്കുന്നത്. അരിമ്പോടുകൂടിയതും കനമുള്ളതുമായ ചുട്ടി നിഷ്‌കർഷിച്ച് നടത്തിയ പരിഷ്കരണം വേഷങ്ങളെ പൂർവ്വാധികം ആകർഷകമാക്കി. കത്തി, ചുവന്നതാടി എന്നീ വേഷങ്ങൾക്ക് മൂക്കിലും നെറ്റിയുടെ നടുവിലും ചുട്ടിപ്പൂവു വേണമെന്നു നിശ്ചയിച്ചു. സ്ത്രീവേഷങ്ങളിലെന്നപോലെ മിനുക്കുവേഷങ്ങൾക്കും വെള്ളമനയോലത്തേപ്പ് നടപ്പാക്കി. കിരീട ങ്ങൾക്കും ആഭരണങ്ങൾക്കും പ്രൗഢിയും ഭംഗിയും വർദ്ധിപ്പിച്ചതോ ടൊപ്പം കത്തിവേഷങ്ങളെ മനോഹരമാക്കുകയും ചെയ്തു. മഞ്ജു തരയിലെ ചരണങ്ങൾ വിവിധ രാഗങ്ങളായി പാടുന്ന സമ്പ്രദായം കപ്ലിങ്ങാട്ട് ഏർപ്പെടുത്തിയതാണ്. കഥകളിമേളത്തിനു ഗാംഭീര്യവും നടന്റെ രംഗപ്രവേശത്തോടു തികഞ്ഞ ഇണക്കത്തിലാക്കിയതും ഈ സമ്പ്രദായമാണ്.
കല്ലടിക്കോടൻ സമ്പ്രദായം
കഥകളിയിലെ ഒരു ആട്ടരീതിയാണ് കല്ലടിക്കോടൻ സമ്പ്രദായം.
കോട്ടയം തമ്പുരാനും കോട്ടയം കളരിയിലെ മുഖ്യആചാര്യനായി രുന്ന വെള്ളാട്ട് ചാത്തുണ്ണിപ്പണിക്കരുംകൂടി ആവിഷ്‌കരിച്ചതാണ് ഈ രീതി മാതൃകാപരമായ അടുക്കും ചിട്ടയും ലഭിച്ച കല്ലടിക്കോടൻ സമ്പ്രദായത്തിൽ വേഷം കലാശം, മുദ്ര, സംഗീതം, മേളം എന്നിവയി ലെല്ലാംതന്നെ അതിൻ്റെ വ്യക്തിത്വം ദർശിക്കുവാനാകും. രാമനാട്ടം അന്യൂനമായ കഥകളിയുടെ രൂപം കൈവരിച്ചത് ഈ സമ്പ്രദായത്തി ലൂടെയാണ്. നൃത്തനൃത്യനാട്യാംഗങ്ങളെ കഥകളിയിൽ ഉപയോഗിച്ച് ഉജ്ജ്വലതയും രസികതയും പ്രദാനം ചെയ്‌തത് കല്ലടിക്കോടൻ സമ്പ്ര ദായമാണ്.
കല്ലുവഴിച്ചിട്ട
കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ രംഗക്കൊഴുപ്പും കല്ലടിക്കോടൻ സമ്പ്രദായത്തിലെ ചൊല്ലിയാട്ടത്തിൻ്റെ സൗഷ്ടവവും യോജിപ്പിച്ചെ
ചും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ to
ടുത്ത കഥകളി അവതരണസമ്പ്രദായമാണ് കല്ലുവഴിച്ചിട്ട. വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ചിത്രഭാനു ചെറിയഫൻ നമ്പൂതിരിപ്പാടും കുത്ത ന്നൂർ ശങ്കുപ്പണിക്കരും കരുമാനശ്ശേരി കൃഷ്‌ണൻകുട്ടി ഭാഗവതരും ആയിരുന്നു കല്ലുവഴിച്ചിട്ട സമ്പ്രദായത്തിന്റെ ശില്പികൾ.
കഥകളിയിലെ നൃത്താംശത്തിനാണ് കല്ലുവഴിച്ചിട്ടയിൽ പ്രാധാന്യം നൽകുന്നത്. നടന് മെയ്യിന് അയവ്, ഉലച്ചിൽ, ശക്തി, മുറുക്കം, ഒതുക്കം എന്നീ ഗുണങ്ങൾ വേണമെന്നു കല്ലുവഴിച്ചിട്ട സമ്പ്രദായം നിഷ്‌കർഷിക്കുന്നു. വിരലുകൾ ഒതുക്കി മെയ്യിൽകൊണ്ട് മുദ്രകൾ കാണിക്കുന്നു. കലാശമെടുക്കുമ്പോൾ ഒരു ലഘുവൃത്തത്തിൽമാത്രം ചലിക്കുന്നു. ശരീരത്തിൻ്റെ നിലയ്ക്ക് ഒത്ത ഒതുക്കത്തിലേ കരചലനങ്ങൾ നടത്താവൂ എന്ന് ഈ സമ്പ്രദായം നിർദ്ദേശിക്കുന്നു.
കഥകളി വേഷങ്ങൾ
കഥകളിവേഷത്തിൽ ഉപയോഗിക്കുന്ന അരമീറ്റർ വീതിയും ഏകദേശം ഏഴെട്ടുമീറ്റർ നീളവുമുള്ള ഒരു തുണിയാണ് ഉടുത്തുകെട്ട് കച്ച. കഥകളിവേഷത്തെ ബൃഹത്താക്കിക്കാണിക്കുന്ന ഘടകമാണ് ഉടു ത്തുകെട്ട്. കഥാപാത്രത്തിൻ്റെ സ്വഭാവത്തിനനുസൃതമായി ഉടുത്തു കെട്ടിനു വ്യത്യാസങ്ങളുണ്ട്. ഉടുത്തുകെട്ടിനു പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്. ഉള്ളുവാൽ, ഉടുത്തുകെട്ടുകച്ച, കരവാൽ എന്നിങ്ങനെ.
ഉടുത്തുകെട്ടുകച്ച വിരിച്ചു നീളത്തിലാക്കി അരയിൽ ചുറ്റി അതിൽ മുപ്പതോളം ഉള്ളൂവാലുകൾ നടുക്കു വിടർന്നുനില്ക്കത്തക്കവണ്ണം മടക്കി തൂക്കിയിടുന്നു. അതിനുശേഷം ഉള്ളുവാൽ മുഴുവൻ മൂട ത്തക്കവണ്ണം ആറു കരവാലുകൾ ഉടുത്തുകെട്ടുകച്ചയിൽ തൂക്കി യിട്ട് ഉടുത്തുകെട്ടുകച്ച അരയിൽ ബന്ധിക്കുന്നു.
ശിരസ്സിൽ വെക്കുന്ന കിരീടത്തിൻ്റെ വലിപ്പമനുസരിച്ച് ഉടുത്തു കെട്ടിനും വലിപ്പമുണ്ടാകും. വേഷത്തിനനുസരിച്ച്, ഉടുത്തുകെട്ടിനു മീതേ ധരിച്ചിരിക്കുന്ന ഞൊറിക്ക് നിറവ്യതിയാനം ഉണ്ടാകും. ശ്രീക്യ ഷ്ണനു മഞ്ഞ ഞൊറിയും ബലരാമനു നീല ഞൊറിയും കരിവേഷ ങ്ങൾക്കു കറുത്ത ഞൊറിയുമാണുള്ളത്. മറ്റുള്ളവർക്കെല്ലാം വെളുത്ത ഞൊറിയാണു കെട്ടുന്നത്. ഉടുത്തുകെട്ടിൻ്റെ നേരേ മുൻഭാഗത്ത് ആനയുടെ നെറ്റിപ്പട്ടത്തിൻ്റെ ആകൃതിയിലുള്ള ചിത്രപ്പണി ചെയ്ത ഒരു പട്ട് തൂക്കിയിടുന്നു. ഇതിനു മുന്തി എന്നാണു പറയുക. അരയിൽ കച്ചമുറുക്കിക്കഴിഞ്ഞ് ഉടുത്തുകെട്ടിൻ്റെ നേരേ മുൻഭാഗത്ത് മുകളിൽ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവയ്‌പ് എന്ന ആഭരണം ധരിക്കാ റുണ്ട്. കഥകളിയിലെ വേഷങ്ങളെ സാമാന്യമായി അഞ്ചായി തിരിക്കാം.
മിനുക്ക്, പച്ച, കത്തി, താടി, കരി എന്നിവയാണ്. ഇവയിൽ ചിലതിന് അവാന്തര വിഭാഗങ്ങളുണ്ട്. ഇന്നു സാധാരണ കളിച്ചുകാണുന്ന കഥകളിയിൽ എല്ലാംകൂടി വൈവിധ്യമാർന്ന അറുപതോളം വേഷവിധാനങ്ങൾ കാണുവാൻ കഴിയും. പഴുപ്പ്, ചെമപ്പ്, എഴുത്ത്, പൊയ്‌മുഖം, നരസിംഹം, ഭദ്രകാളി, ഹംസം എന്നിങ്ങനെ പ്രത്യേകം വേഷങ്ങളും തരംതിരിവുകളുമുണ്ട്.
എഴുത്ത്
കഥകളിയിൽ ചുട്ടിയില്ലാത്തതും പാത്രസ്വഭാവം അനുസരിച്ച് വിവിധ വർണ്ണങ്ങൾകൊണ്ട് ചിത്രപ്പണി നടത്തുന്നതുമായ വേഷങ്ങളുടെ മുഖത്തെ തേപ്പിനെയാണ് എഴുത്ത് എന്നു പറയുന്നത്. പക്ഷി, കാർക്കോടകൻ, വീരഭദ്രൻ മുതലായവ ഈ രീതിയിലുള്ള വേഷങ്ങ ളാണ്.
കത്തി
രജോഗുണ പ്രധാനികളായ കഥാപാത്രങ്ങൾക്കാണ് കത്തിവേഷം. ദുഃസ്വഭാവികളും ഗർവിഷ്‌ഠരുമായ രാജാക്കന്മാർ, രാക്ഷസന്മാർ, അസുരന്മാർ തുടങ്ങിയ കഥാപാത്രങ്ങളെ കത്തിവേഷം പ്രതിനി ധാനം ചെയ്യുന്നു. ദുര്യോധനൻ, രാവണൻ, കീചകൻ, നരകാസുരൻ എന്നിവരൊക്കെ കത്തിവേഷത്തിൽപെടുന്നു. നെറ്റിയിൽ രണ്ടു പുരികത്തിന്റെയും മുകളിൽക്കൂടിയും കണ്ണുകൾക്കു താഴെയായി മൂക്കിനോടുചേർന്ന് ഇരുവശത്തും സ്വല്പം നീളത്തിൽ കത്തിയുടെ ആകൃതിയിൽ അല്പം വളച്ചു ചായില്യംതേച്ച്, അതു മഷികൊണ്ട് ഒതുക്കി, അരികിൽ ചുട്ടികുത്തിയാണ് കത്തിവേഷത്തിൻ്റെ എഴുത്ത്. മൂക്കിന്റെ അഗ്രത്തിലും നെറ്റിയുടെ നടുക്കും കടേശംകൊണ്ടുള്ള ഉരുണ്ട ചുട്ടിപ്പൂവ് ഒട്ടിച്ചു പിടിപ്പിക്കുന്നു. കത്തിവേഷം കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. കണ്ണിനുതാഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന ഭാഗത്തിൻ്റെ അറ്റം വളച്ചുവര ച്ചാൽ കുറുംകത്തിയും നീട്ടിവരച്ചാൽ നെടുംകത്തിയുമായി.
കരി
കഥകളിയിൽ രാക്ഷസസ്ത്രീകളുടെയും കാട്ടാളന്മാരുടെയും പൊതു വായ വേഷമാണ് കരി. കരിവേഷത്തിലെ എല്ലാ അംശങ്ങളാലും കറുപ്പ് നിറത്തിനാണ് പ്രാധാന്യമുള്ളത്. പുരുഷ വേഷങ്ങളെ ആൺക രിയെന്നും സ്ത്രീവേഷങ്ങളെ പെൺകരിയെന്നും തരംതിരിവുകളുണ്ട്. ആൺകരിക്ക് മുഖത്ത് തൂവൽപോലെ കതിർപ്പുള്ള ചുട്ടിയും മുരി ക്കിൻപൂവും ഉണ്ടായിരിക്കും. കറുത്ത കൃത്രിമ താടിയും ഉണ്ട്. കുപ്പാ യവും ഉടുത്തുകെട്ടും കറുപ്പുനിറത്തിലുള്ളതായിരിക്കും. പെൺക രിയുടെ മുഖത്ത് കറുപ്പു പൂശി വെള്ളപ്പുള്ളികൾ കുത്തുകയും മാറത്ത് മരംകൊണ്ടുള്ള കുചങ്ങൾ ഘടിപ്പിച്ചിരിക്കുകയും ചെയ്യും. മുടിക്കും ഉടുത്തുകെട്ടിനും സ്ത്രീപുരുഷ കഥാപാത്രങ്ങൾ തമ്മിൽ ഒട്ടും വ്യത്യാസങ്ങളില്ല.നുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
കാട്ടാളൻ, ഗുഹൻ എന്നിവർ ആൺകരി വിഭാഗത്തിലും ശൂർപ്പണഖ, ഹിഡിംബി, ഉലൂപി, സിംഹിക, നക്രതുണ്ഡി, പൂതന, താടക എന്നിവർ പെൺകരി വിഭാഗത്തിലും പെടുന്നു.
കറുത്തതാടി
കഥകളിയിൽ കലി, വിഷ്ണുജ്വരം മുതലായവർക്ക് ഉപയോഗിക്കുന്ന വേഷമാണ് കറുത്തതാടി. ഈ വേഷത്തിൻ്റെ താടിയും കുപ്പായവും കറുത്ത നിറത്തിലുള്ളതായിരിക്കും.
ചെമപ്പ്
ആദിത്യൻ, അഗ്നി, മദോൽക്കടൻ, കൃത്യ തുടങ്ങിയ വേഷങ്ങൾക്കു പച്ചയുടെ സ്ഥാനത്ത് ഉപയോഗിക്കുന്നതാണ് ചെമപ്പ്, ചായില്യ ത്തിൽ മനയോലയോ ചുട്ടിയരിയോ കൂട്ടിയരച്ചാണ് ഈ നിറം നിർമ്മി ക്കുന്നത്.
ചെമന്നതാടി
കഥകളിയിലെ ഏറ്റവും ഭീകരമായ വേഷമാണ് ചെമന്നതാടി. അഹ ങ്കാരികളും ദുഷ്കർമ്മനിരതരുമായവർക്ക് ചെമന്ന താടിയാണ് കഥ കളിയിൽ നൽകിയിരിക്കുന്നത്. ചെമന്നതാടി വേഷത്തിൻ്റെ തേപ്പിൽ ചുവപ്പ് വർണ്ണത്തിനായിരിക്കും പ്രാധാന്യം. മുഖത്ത് ആദ്യം ചായില്യം തേക്കുന്നു. കണ്ണിനു ചുറ്റും കറുപ്പുനിറം തേക്കുന്നു. കറുപ്പും ചെമപ്പും വേർതിരിക്കുന്ന ഭാഗത്ത് ചുട്ടിയിട്ട് അരികു കത്രിച്ച കടലാസ് ചുട്ടി വെച്ചുപിടിപ്പിക്കുന്നു. ചൂണ്ടപ്പൂവിട്ട് കണ്ണുകൾ ചുമപ്പിക്കും. മൂക്കത്തെ ചുട്ടിപ്പൂവിന് കത്തിയുടേതിനേക്കാൾ വലിപ്പം കൂടും. ചെമന്ന താടി യുടെ വലിയ കിരീടത്തിന് കുറ്റിച്ചാമരം അല്ലെങ്കിൽ പൊടിപ്പുകിരീടം എന്നു പറയുന്നു. ചെമന്നതാടി വേഷത്തിൽ കഥാപാത്രസ്വഭാവം അനുസരിച്ച് തേപ്പിന് നേരിയ വ്യത്യാസങ്ങൾ വരുത്താറുണ്ട്. ദുശ്ശാ സനൻ, ബകൻ, ബാലി, സുഗ്രീവൻ, സുദർശനചക്രം, നരകാസുരൻ എന്നിവർക്കെല്ലാം ചെമന്നതാടി വേഷമാണുള്ളത്.
താടി
കഥകളിയിൽ തമോഗുണപ്രധാനമായ ഒരു വേഷമാണ് താടി. കനവും വീതിയുമുള്ള ഒരുതരം കൃത്രിമത്താടി വെച്ചുകെട്ടുന്നതുകൊണ്ടാണ് ഇതിലെ വേഷങ്ങൾക്കു താടി വേഷം എന്നു പേരുവന്നത്. താടിയുടെ നിറത്തെ ആധാരമാക്കി ചെമന്നതാടി, വെള്ളത്താടി, കറുത്തതാടി എന്നിങ്ങനെ മൂന്ന് അവാന്തര വിഭാഗങ്ങളുണ്ട്. കഥകളി വേഷ ത്തിൽ ബകന് ചുവന്നതാടിയും കലിക്ക് കറുത്തതാടിയും ഹനുമാന് വെള്ളത്താടിയുമാണുള്ളത്.
കഥകളിയിലെ ഒരു വേഷവിഭാഗമാണ് പച്ച. അർജ്ജുനൻ, നളൻ, ധർമ്മപുത്രൻ, യാദവർ, ദേവേന്ദ്രൻ, രാമലക്ഷ്‌മണന്മാർ എന്നിവരൊക്കെ സ്വീകരിക്കുന്നത് പച്ച വേഷമാണ്. മുഖത്ത് ചൂട്ടിക്കകത്തുള്ള ഭാഗം മുഴുവൻ പച്ചമനയോല തേക്കുന്നതുകൊണ്ടാണ് ഈ വിഭാഗത്തി ലുള്ള വേഷങ്ങളെ പച്ച എന്നു വിളിക്കുന്നത്. നെറ്റിയുടെ മധ്യഭാഗ ത്തായി വെള്ള മനയോലയും ചായില്യവും തേച്ച് ഗോപി വരയ്ക്കുക, മഷികൊണ്ട് കണ്ണും പുരികവും എഴുതുക, ചുണ്ടിൽ ചുവന്ന ചായം തേച്ചു പിടിപ്പിക്കുക, തുടങ്ങിയ അലങ്കാരങ്ങൾ പച്ച വേഷത്തിന് ആവശ്യമാണ്. പച്ചവേഷം ഇളംപച്ച, കടുംപച്ച എന്നിങ്ങനെ രണ്ടു വിധമുണ്ട്.
പഴുപ്പ്
മനയോലയിൽ അല്പം ചായില്യം ചേർത്തുണ്ടാക്കുന്ന ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പഴുപ്പ് വേഷത്തിന്. ബ്രഹ്മാവ്, ശിവൻ, ബലഭദ്രൻ എന്നിവരെ പഴുപ്പു വർണ്ണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പച്ച വേഷത്തിലുള്ളതുപോലെയാണ് അലങ്കാരങ്ങൾ.
പൊയ്മുഖം
കഥകളിയിൽ കഥാപാത്രങ്ങൾക്കനുയോജ്യമായ മരമുഖം ഉപയോ ഗിക്കുന്ന കഥാപാത്രത്തിനാണ് പൊയ്മുമുഖം എന്നു പറയുന്നത്. അംഗദൻ, സാധാരണ വാനരന്മാർ, ഗണപതി, കാള, പന്നി എന്നീ കഥാപാത്രങ്ങൾ പാത്രാനുസരണമായ പൊയ്‌മുഖം ധരിക്കുന്നു.
ഭീരു
കഥകളിയിലെ പ്രധാന ഹാസ്യവേഷമാണ് ഭീരു. കൂടിയാട്ടത്തിലെ വിദൂഷകൻ്റെ സ്ഥാനം വഹിക്കുന്ന ഈ കഥാപാത്രത്തിന് ഹാസ്യബീ ഭത്സരസങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അഭിനയരീതി യാണുള്ളത്. വികൃതമായ കുപ്പായവും ഉടുത്തുകെട്ടുമാണ് ഈ വേഷത്തിന്റേത്. വക്രാകൃതിയിലുള്ള മുഖത്ത് വികൃതരൂപത്തിൽ പല നിറത്തിലുള്ള വരകളുണ്ടായിരിക്കും.
മിനുക്ക്
കഥകളിയിലെ ബ്രാഹ്മണർ, സ്ത്രീകഥാപാത്രങ്ങൾ, ഋഷിമാർ, ദൂതൻ, തേരാളി തുടങ്ങിയ കഥാപാത്രങ്ങൾക്കുള്ള വേഷമാണ് മിനുക്കു വേഷം. മനയോല വെള്ളം ചേർത്ത് മുഖത്തരച്ചു തേക്കുന്നതിനാണ് മിനുക്ക് എന്നു പറയുന്നത്. മുഖം മിനുക്കി കഴിഞ്ഞാൽ വേഷ ത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് കണ്ണും പുരികവും മഷികൊണ്ട് എഴു തുകയും ചുണ്ട് ചുവപ്പിക്കുകയും നെറ്റിയിൽ ഗോപിക്കുറി തൊടു വിക്കുകയും ചെയ്യുന്നു
വെള്ളത്താടി
കഥകളിയിലെ സത്വഗുണപ്രധാനരായ കഥാപാത്രങ്ങൾക്കാണ് വെള്ള ത്താടി ഉപയോഗിക്കുന്നത്. ഈ വേഷത്തിന് വട്ടമുടി എന്നും പേരുണ്ട്. ഹനുമാൻ, ജാംബവാൻ, നന്ദികേശ്വരൻ തുടങ്ങിയവർ വെള്ളത്താ ടിക്കാരായ വേഷക്കാരാണ്. വെള്ളത്താടിയും വെളുത്ത കുപ്പായവു മാണ് ഇവരുടെ വേഷം. വെള്ളത്താടി വേഷത്തിൻ്റെ മുഖത്തെ തേപ്പും ചുട്ടിയും കിരീടവുമെല്ലാം ചെമന്ന താടിയിൽനിന്നും വ്യത്യസ്‌തമാണ്.
ചുട്ടികുത്ത്
കഥകളിയിലെ ഒരു പ്രധാനപ്പെട്ട അലങ്കാരമാണ് ചുട്ടി. തലച്ചമയത്തി ൽപ്പെടുന്ന ചുട്ടി അരിയും ചുണ്ണാമ്പും മൂന്നിന് ഒന്ന് എന്ന തോതിൽ കലർത്തി അരച്ച് മിനുസപ്പെടുത്തിയുണ്ടാക്കിയ കൂട്ടുപയോഗിച്ചാണ് കുത്തുന്നത്. 'ചുട്ടികുത്ത്' എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊഴിച്ച് രണ്ട് ചെവിവരെയും വട്ടത്തിൽ ചുട്ടിമാവ് വെച്ചുപിടിപ്പിച്ച് അതിന്റെ മീതേ അർദ്ധചന്ദ്രാകൃതിയിൽ വെട്ടിയ കട്ടിയുള്ള കടലാസ് അമർത്തിപ്പി ടിക്കുന്നതിനെയാണ് ചുട്ടി എന്നു പറയുന്നത്. ആദ്യമായി ഒരു കോലു പയോഗിച്ച് നടൻ വരച്ച തേപ്പിന് അനുസരിച്ച് അതിൻ്റെ അരികുകളിൽ ചുട്ടിമാവ് അണിയുന്നു. മുഖത്തെ രോമകൂപങ്ങളിൽ അതു പിടിച്ചുനിൽക്കാൻ വേണ്ടി അതിനെ ഈർക്കിൽ തുണ്ടുകൊണ്ട് ഉറപ്പിക്കുന്നു. ഈ അണിയലിനു മീതേയാണ് കടലാസ് വെട്ടി അമർത്തിപ്പിടിപ്പിക്കുന്നത്. "
Show more
|
..Link |
| 12 | പഴുക്കാക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴ...
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്കുല കെട്ടിത്തൂക്കിയിടുന്നു. കളിക്കിടയിൽ സമാർത്ഥ്യമുള്ളവർ അത് ഉരിഞ്ഞു തീർക്കുന്നു. ഇതാണു പഴുക്കാക്കളി. “
2.മാണിക്കച്ചെമ്പഴുക്ക
‘“ചെമ്പഴുക്കാകളി (പഴുങ്ങാക്കളി)യ്ക്കു പാടിവരുന്ന ഒരു പാട്ട്. 'മാണിക്കച്ചെമ്പഴുക്ക' എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവർത്തന സ്വഭാവമുള്ള ആ പാട്ടിൽ പാഠഭേദങ്ങൾ കാണാം.
“ആർകൈയിലാർകൈയിലെ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഒന്നു വലത്തു വന്നേ മാണിക്കച്ചെമ്പഴുക്ക..."
എന്നിങ്ങനെയാണ് ആ പാട്ടിന്റെ സ്വഭാവം. ഒരു വട്ടം കഴിഞ്ഞ് രണ്ടാം പ്രാവശ്യം പഴുക്ക കൈമാറുമ്പോൾ,
"രണ്ടു വലത്തുവന്നേ
മാണിക്കച്ചെമ്പഴുക്ക"
എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യവും പാടുവാൻ കഴിയും. ഈ വിനോദത്തിൽ പെൺകുട്ടികളും ചിലപ്പോൾ ആൺകുട്ടികളും ഏർപ്പെടും. ധനുമാസത്തിലെ ആതിരോത്സവത്തിന് രാത്രി ഉറക്കമിളയ്ക്കാൻ വനിതകളും ചെമ്പഴുക്കാകളി കളിക്കും. "
Show more
|
..Link |
| 13 | പാങ്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാങ്കളി
1. “പാണന്മാർ പാലക്കാടുജില്ലയിൽ നടത്തിവരുന്ന കലാപ്രകടനമാണു പാങ്കളി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ താലൂ...
പാങ്കളി
1. “പാണന്മാർ പാലക്കാടുജില്ലയിൽ നടത്തിവരുന്ന കലാപ്രകടനമാണു പാങ്കളി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ താലൂക്കുകളിലും മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിലും പാങ്കളി കൂടുതലായി കണ്ടുവരുന്നത്. കൊയ്ത്തൊഴിഞ്ഞ പാടത്ത്, ഉത്സവകാലത്ത് ഓണം, ശിവരാത്രി തുടങ്ങിയ അവസരങ്ങളിലും പാങ്കളി അരങ്ങേറുന്നു. ഇതിൽ ചോദ്യക്കാരനു പകരം പ്രവേശിക്കുന്നതു കോമാളിയാണ്. ട്രൗസറും ഉടുപ്പുമാണ് വേഷം. തലയിൽ നീണ്ട തൊപ്പിയുണ്ട്. സിന്ദൂരപ്പൊട്ട് തൊടും. മുഖം ചുമപ്പിക്കുകയും ചെയ്യും.
പാങ്കളി കേളികൊട്ടി ആരംഭിക്കുന്നു. സ്‌തുതി പാടുന്നു. തുടർന്നു കോമാളി പ്രവേശിക്കുന്നു. സംഭാഷണത്തിലും പാട്ടിലുമെല്ലാം ഫലിത മാണു പ്രകടമാവുന്നത്. 'അവൾ' സ്ത്രീവേഷം വരുന്നു. അവർ തമ്മിൽ പ്രേമനാടകം അഭിനയിക്കാൻ തുടങ്ങുന്നു. ശേഷം തൊട്ടിച്ചി പ്രവേ ശിക്കുന്നു. അതിനുശേഷം കോമാളിയും തൊട്ടിയുമായി സംഭാഷണം. തൊട്ടിയനും തൊട്ടിച്ചിയുമായി കണ്ടുമുട്ടുന്നു. അവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നു. അടുത്തതായി വണ്ണാത്തി പ്രവേശിക്കുന്നു തുടർന്നു വണ്ണാനും. അവർ തമ്മിലുള്ള തർക്കമുണ്ട്. അതിനുശേഷം തിരുവനന്തപുരത്തുകാരി കുറത്തി വരും. ഒടുവിൽ നളചരിതം കൈകൊട്ടിക്കളിയോടുകൂടി ഈ കളി അവസാനിക്കുന്നു.
സ്ത്രീവേഷം കെട്ടുന്നതു പുരുഷന്മാരാണ്. വേഷക്കാർ പാട്ടുപാടി സംഭാഷണം നടത്തും. തെക്കൻ, തെക്കത്തി, മണ്ണാൻ, മണ്ണാത്തി തുടങ്ങി പല കഥാപാത്രങ്ങളും രംഗത്തുവരും. മദ്ദളം, ചെണ്ട, ഇലത്താളം എന്നിവയാണു പ്രധാന പിന്നണിവാദ്യങ്ങൾ “
2.പാങ്കളി
പാലക്കാടു ജില്ലയിലെ പാണൻമാർ അവതരിപ്പിക്കുന്ന കലാനിർവഹണം. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും പാങ്കളി നടപ്പുണ്ട്. വിനോദപരമായ ഒരു കലാപ്രകടനമാണെങ്കിലും ആദ്യഭാഗത്ത് അനുഷ്ഠാനബന്ധം കാണാം. ചില ഭദ്രകാ ളിക്ഷേത്രങ്ങളിൽ വേലയ്ക്ക് പതി നാലുദിവസം നടത്തുന്ന "ഏഴുവട്ടം കളി' പാണൻമാരാണ് അവതരിപ്പി ക്കുന്നത്. അതുകൊണ്ട് അതിനെ പാങ്കളി എന്നു പറയും. ഒരേ കളി തന്നെ ഏഴുവട്ടം ആവർത്തിക്കുന്ന തുകൊണ്ട് ആ പേർ പറയുന്നത്.
ഏഴുവട്ടം കളി തീർന്നാൽ പാ ണൻമാർ പൊറാട്ടുകളി (പൊറാട്ടു നാടകം) അവതരിപ്പിക്കും. അതി നാൽ ഇതിനും 'പാങ്കളി' എന്നു പറയുമത്രെ.
'തെക്കത്തിനാടകം', 'തെക്കനും തെക്കത്തിയും' എന്നീ പേരുകളിലും അത് അറിയപ്പെടുന്നു. കൊയ്ത്‌തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ വെച്ചോ, ക്ഷേത്രപരിസരങ്ങളിൽവെച്ചോ ക ലാപ്രകടനം നടത്തും. സ്ത്രീവേഷം കെട്ടുന്നത് പുരുഷൻമാരാണ്. സ്ത്രീ കഥാപാത്രം മാത്രമുള്ള കളിയുമുണ്ട്. വേഷക്കാർ പാട്ടുപാടുകയും സംഭാഷണം നടത്തുകയും ചെയ്യും. വിദൂഷകവേഷത്തിലുള്ള ഒരു പൊ റാട്ടുകാരനാണ് കഥാഗതി നിയന്ത്രി ക്കുന്നത്. തെക്കൻ, തെക്കത്തി, മണ്ണാൻ, മണ്ണാത്തി തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. പാങ്കളിക്ക് ചെറിയ മദ്ദളം, ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ആവശ്യമാണ്. "
Show more
|
..Link |
| 14 | ഇരിഞ്ചയം പൂട്ടുകൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഇരിഞ്ചയം പൂട്ടുകൾ
1. “തിരുവനന്തപുരം ജില്ലയിലെ ഇരിഞ്ചയത്ത് നിർമ്മിക്കുന്ന, കള്ളത്താക്കോലിട്ട് ഒരിക്കലും തുറക്കാൻ പറ്റാത്...
ഇരിഞ്ചയം പൂട്ടുകൾ
1. “തിരുവനന്തപുരം ജില്ലയിലെ ഇരിഞ്ചയത്ത് നിർമ്മിക്കുന്ന, കള്ളത്താക്കോലിട്ട് ഒരിക്കലും തുറക്കാൻ പറ്റാത്ത പൂട്ടുകളാണ് ഇരിഞ്ചയം പൂട്ടുകൾ. ഇവ പ്രധാനമായും മൂന്നു തരത്തിലുണ്ട്. അലാറം പൂട്ടും മണിപ്പൂട്ടും വിലങ്ങുപൂട്ടും.
ഇരിഞ്ചയം അലാറം പൂട്ട്
താക്കോൽ ഓരോ തവണ തിരിക്കുമ്പോഴും തുടർച്ചയായി മുഴക്കത്തോടുകൂടിയ ശബ്ദം കേൾക്കുന്നവയാണ് അലാറം പൂട്ട്. ഓരോ തവണ തിരിക്കുമ്പോഴും പൂട്ടിനകത്തെ 'കള്ള'നിൽ കൊടുത്തിട്ടുള്ള വെട്ടു നീങ്ങുകയും സ്പ്രിങ് കറങ്ങുകയും ചെയ്യുന്നു. ഇതാണ് അലാറത്തെ ശബ്ദിപ്പിക്കുന്നത്. ഒരു സ്പ്രിങ് ഉള്ളതും രണ്ട് സ്പ്രിങ് ഉള്ളതുമായ അലാറം പൂട്ടുകളുണ്ട്. ടെമ്പർ കൂടിയ ഉരുക്കാണ് സ്പ്രിങ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 'വില്ലു'ണ്ടാക്കാനും ഉരുക്കാണ് ഉപയോഗിക്കുക. മറ്റു ഭാഗങ്ങളെല്ലാം ഇരുമ്പിലാണു നിർമ്മിക്കുക. ക്ഷേത്രങ്ങളിലാണ് അലാറം പൂട്ട് അധികമായി ഉപയോഗിക്കുന്നത്. വീടുകളിൽ സുരക്ഷിതത്വത്തിനായി ഈ പൂട്ട് ഉപയോഗിക്കാറുണ്ട്. പൂട്ട് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അയൽ വീട്ടിൽപ്പോലും അലാറം കേൾക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കള്ളത്താക്കോലിട്ട് ഇരിഞ്ചയം പൂട്ട് തുറക്കാനാവില്ല.
ഇരിഞ്ചയം മണിപ്പൂട്ട്
സൈക്കിൾബെല്ലിൻ്റെപോലെയുള്ള മുഴ ക്കത്തോടുകൂടിയ മണിശബ്ദമാണ് മണിപ്പൂട്ടിൻ്റേത്. താക്കോൽ തിരിക്കുന്നതിനനുസരിച്ച് വെട്ട് നീങ്ങുകയും തൽഫലമായി 'കള്ളൻ' വീഴുകയും ചെറിയ ഒരു ഹാമർ കിണ്ണത്തിൽ തട്ടി ശബ്ദമുണ്ടാക്കുകയും ചെയ്യും. കള്ളത്താക്കോലിട്ട് തുറക്കാനാവില്ല എന്നതാണ് മണിപ്പൂട്ടിന്റെ പ്രത്യേകത.
ഇരിഞ്ചയം വിലങ്ങുപൂട്ട്
കള്ളത്താക്കോലിട്ടു തിരിച്ചാൽ കൈകളിൽ വിലങ്ങുവീഴുന്നതാണ് വിലങ്ങുപൂട്ട്. വിലങ്ങുവീണാൽ യഥാർത്ഥ താക്കോലിട്ട് തുറക്കുംവരെ അനങ്ങാനാവില്ല. കതകിന്റെ രണ്ടു പടികളിലായാണ് വിലങ്ങുകൾ ഘടിപ്പിച്ചിരിക്കുന്നത്.”
2.പൂട്ടുകൾ
“പഞ്ചലോഹശിൽപി (കൊല്ലൻ മാർ)കളുടെ നിർമാണവൈദഗ്ധ്യ ത്തിന് ഉദാഹരണമാണ് പൂട്ടുകൾ. ക്ഷേത്രങ്ങൾ, മനകൾ, കോവിലക ങ്ങൾ, ഗൃഹങ്ങൾ തുടങ്ങിയവയിൽ കാണുന്ന പഴയ പൂട്ടുകൾ ശക്തി യിലും സാങ്കേതിക വിദ്യയിലും മികച്ചു നിൽക്കുന്നു. പറങ്കിപ്പൂട്ടുകളും മറ്റു ആധുനിക പൂട്ടുകളും പ്രാചുര്യത്തിൽ വരുന്നതുവരെ പഴയ മാതൃകയിലുള്ള പൂട്ടുകളാണ് ഉപയോഗിച്ചുവന്നത്. ഇന്നും അവ ഉപയോഗിക്കുന്നവരുണ്ട്. പൂട്ടുംതാഴും, കോൽപ്പൂട്ട് (പത്തായപ്പൂട്ട്), ആമ പൂട്ട്, തണ്ടും താഴും (സാധാരണഭവ നങ്ങൾക്ക്), നെരപ്പൂട്ട്, പത്തിപ്പൂട്ട്, പറ്റുപൂട്ട് എന്നിങ്ങനെ പല പേരുകളിലും സ്വഭാവത്തിലുമുള്ള പൂട്ടുകൾ നിലവിലുണ്ടായിരുന്നു. മണിച്ചിത്ര ത്താഴുപോലുള്ള ശിൽപഭംഗിയേറിയ പൂട്ടുകളും ഉണ്ടായിരുന്നു “
Show more
|
..Link |
| 15 | ചമ്പലങ്ങാടൻ കിണ്ണം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചമ്പലങ്ങാടൻ കിണ്ണം
“തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ദേശമാണു ചമ്പലങ്ങാട്. ഇവിടത്തെ ഓട്ടുകിണ്ണത്തിനു പുറമേ ചട...
ചമ്പലങ്ങാടൻ കിണ്ണം
“തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ദേശമാണു ചമ്പലങ്ങാട്. ഇവിടത്തെ ഓട്ടുകിണ്ണത്തിനു പുറമേ ചട്ടുകം, കുഴു, തവി എന്നിവയും പ്രസിദ്ധമാണ്. പുളിയുള്ള സാധനങ്ങൾ ഉപയോഗിച്ചാലും ക്ലാവു പിടിക്കുകയില്ല എന്ന ഗുണമുള്ള ഒരു സവിശേഷയിനം ഓട്ടുകിണ്ണമാണു ചമ്പലങ്ങാടൻ കിണ്ണം. “
Show more
|
..Link |
| 16 | ജാപ്പാണം പുകയില | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ജാപ്പാണം പുകയില
“ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്ന വിശേഷയിനം പുകയിലയാണു ജാപ്പാണം. ജാപ്പാണം എന്നതു സ്ഥലപ...
ജാപ്പാണം പുകയില
“ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്ന വിശേഷയിനം പുകയിലയാണു ജാപ്പാണം. ജാപ്പാണം എന്നതു സ്ഥലപ്പേരാണ്. ഈ പുകയിലയുടെ മഹത്ത്വം മറ്റൊരു പുകയിലയ്ക്കുമില്ലെ ന്നാണു പറയപ്പെടുന്നത്. യാപ്പാണൻ പുകയില എന്നും ഇതിനു പേരുണ്ട്. “
Show more
|
..Link |
| 17 | മലപ്പുറം കത്തി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മലപ്പുറം കത്തി
‘’ഇരുമ്പുപയോഗിച്ചുള്ള സാമഗ്രികളുടെ നിർമ്മാണത്തിലെ കരവിരുതിന്റെ ഉദാഹരണമാണു മലപ്പുറം കത്തി. 1921-ലെ മാ...
മലപ്പുറം കത്തി
‘’ഇരുമ്പുപയോഗിച്ചുള്ള സാമഗ്രികളുടെ നിർമ്മാണത്തിലെ കരവിരുതിന്റെ ഉദാഹരണമാണു മലപ്പുറം കത്തി. 1921-ലെ മാപ്പിള കലാപത്തോടെയാണു മലപ്പുറം കത്തി പ്രസിദ്ധമായിത്തീർന്നത്. “
Show more
|
..Link |
| 18 | തിരുവിഴ ഛർദ്ദി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തിരുവിഴ ഛർദ്ദി
“ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രത്തിൽനിന്നും പ്രസാദമായി ഒരു പ്രത്യേകമരുന്ന് നല്കിവരുന്നു. തിരുവിഴായിലെ ഛർ...
തിരുവിഴ ഛർദ്ദി
“ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രത്തിൽനിന്നും പ്രസാദമായി ഒരു പ്രത്യേകമരുന്ന് നല്കിവരുന്നു. തിരുവിഴായിലെ ഛർദ്ദി എന്നാ ണിതിനു പറയുക. ക്ഷേത്രപരിസരത്തുതന്നെ വളരുന്ന ഒരു വയ ല്ക്കാഞ്ഞിരം ചെടിയുടെ ഇലയാണു മരുന്നായി ഉപയോഗിക്കുന്നത്. ഇത് ഭ്രാന്ത്, കൈവിഷം, കുഷ്‌ഠം എന്നിവയ്ക്കുത്തമമാണെന്നു കരു തപ്പെടുന്നു. പാലലാടത്തുകുടുംബം എന്ന നായർ കുടുംബമാണു പാരമ്പര്യമായി ഈ മരുന്നു പറിച്ചു ക്ഷേത്രത്തിലേല്പിക്കുന്നത്. ഈ ഇലയിൽ വിഷാംശമുണ്ടെന്നും ഇതു പിന്നീടു പ്രതിഷ്ഠയ്ക്കു മുന്നിൽ സമർപ്പിക്കുമ്പോഴാണു വിഷാംശം നഷ്ടപ്പെട്ട് ഔഷധമായി മാറുന്ന തെന്നുമാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്. പാലിലരച്ചാണു മരുന്നു കുടിക്കേണ്ടത്. മരുന്നു സേവിച്ചുകഴി ഞ്ഞാൽ ഛർദ്ദിയും വയറിളക്കവും ആരംഭിക്കും. പക്ഷേ, വൈകു നേരത്തോടെ രോഗം ഭേദമാവും.
ഈ മരുന്നിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. പണ്ടു ക്ഷേത്രത്തിൽ ചാത്രം കഴുകാനായി ഒരു ഉണ്ണിവർഗക്കാരൻ വരുമായിരുന്നു. ഇദ്ദേഹം വലിയ ഭക്തനായിരുന്നു. പക്ഷേ, ക്ഷേത്രത്തിൽനിന്നും വല്ലപ്പോഴും ചോറുമാത്രമായിരുന്നു ലഭിച്ചിരുന്നത്. ദിവസവും ഇയാൾ പാത്രം കഴുകാൻ വരുമ്പോൾ ഒരു ഭ്രാന്തൻ ഇയാളെ ചീത്ത പറയുമായി രുന്നു. ഒരു ദിവസം ഇയാൾ മനംനൊന്തു ശിവനോടു പ്രാർത്ഥിക്കു കയും ഉറക്കത്തിൽ ക്ഷേത്രത്തിലെ ചെടിയുടെ ഇല പാലിലരച്ചു ഭ്രാന്തനു കൊടുത്താൽ മതിയെന്നു വെളിപാടുണ്ടാവുകയും ചെയ്‌തു. ഉണ്ണി അപ്രകാരം ചെയ്യുകയും ഭ്രാന്തൻ്റെ രോഗം മാറുകയും ചെയ്തു. “
Show more
|
..Link |
| 19 | നെടുമങ്ങാട് ആന | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നെടുമങ്ങാട് ആന
“സഹ്യപർവ്വതനിരകൾ അതിർത്തിയായുള്ള മലമ്പ്രദേശമാണു തിരുവനന്തപുരം ജില്ലയായ നെടുമങ്ങാട്. ഇവിടത്തെ ആനകൾക്ക...
നെടുമങ്ങാട് ആന
“സഹ്യപർവ്വതനിരകൾ അതിർത്തിയായുള്ള മലമ്പ്രദേശമാണു തിരുവനന്തപുരം ജില്ലയായ നെടുമങ്ങാട്. ഇവിടത്തെ ആനകൾക്കു മറ്റു ദേശങ്ങളിലെ ആനകളെ അപേക്ഷിച്ചു ഭംഗിയും ഉയരവും കൂടിയവയാണ് എന്നു പറയപ്പെടുന്നു.”
Show more
|
..Link |
| 20 | മാണൂർ കായ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാണൂർ കായ
“സ്വാദും മധുരവും ഏറെയുള്ള ഒരിനം പഴമാണ് മാണൂർകായ, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂരിൽ കൃഷിചെയ്യുന്ന ഈ ക...
മാണൂർ കായ
“സ്വാദും മധുരവും ഏറെയുള്ള ഒരിനം പഴമാണ് മാണൂർകായ, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂരിൽ കൃഷിചെയ്യുന്ന ഈ കായ ഉപയോഗിച്ചുണ്ടാക്കുന്ന പഴംനുറുക്ക് ഏറെ പ്രസിദ്ധമാണ്. പൂരാടവാണിഭത്തിലെ മുഖ്യ ഇനമാണ് ഈ കായകൾ. പ്രത്യേക പരിചരണങ്ങളോടെയാണ് മാണൂർകായ കൃഷിചെയ്യുന്നത്. ഉണ്ണി പൊട്ടിയ മൂപ്പുള്ള വാഴക്കന്നുകൾ വെണ്ണീറു പുരട്ടി വെയിലത്തു വെച്ച് ഉണക്കിയെടുക്കുന്നു. അഞ്ചു ദിവസത്തെ ഉണക്കം വേണ മെന്നാണ് നിയമം. പിന്നീട് കന്നിമാസത്തിൽ 'കരണം നോക്കി' നല്ല ദിവസത്തിൽ കന്നുകൾ നടുന്നു. കരണം നോക്കുന്നത് പണിക്കാരാണ്. നട്ട് പത്തു ദിവസം കഴിഞ്ഞാൽ തോലും വെണ്ണീരും കൂട്ടി കട മൂടുന്നു. 'പതിമൂട്ടം' എന്നാണിതിനു പറയുക. രണ്ടാഴ്‌ച കഴിഞ്ഞാൽ രണ്ടുപ്രാവശ്യം തോലിട്ട് വെണ്ണീർ വിതറി മൂടണം. തിണ്ടുകൾ ഉടച്ചാണു തോല് മൂടുന്നത്. രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും വെണ്ണീർ വിതറി മണ്ണ് കിളച്ചിടുന്നു. തുലാം മാസത്തിൽ തടംകോരി ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കും. നാലുമാസം കഴിഞ്ഞാൽ മുളകൊണ്ട് ഊന്നുകൊടുക്കും. ആറാം മാസത്തോടെ വാഴ കുലയ്ക്കുന്നു. കുലയ്ക്കു ചായാനായി ഇല മാറ്റിക്കൊടുക്കുന്നു. കുല കതിർ ചിന്തിയാൽ കായയ്ക്കു തുടം കിട്ടാനായി കടയ്ക്കൽ വെണ്ണീറിട്ട് മണ്ണ് കൂമ്പിക്കുന്നു. കായ കറിക്ക് പാകമാകുന്നതോടെ 'പൊത'യിടുന്നു. കിളികൾ വന്ന് കായകൾ കൊത്തി നശിപ്പിക്കാതിരിക്കാനാണിത്. ചുരുണ്ട് കായകൾ നിവർത്തിവെച്ച് അവയ്ക്കിടയിൽ വൈക്കോൽ തിരുകുന്നു. കായയുടെ മുകളിലും കുറച്ച് വൈക്കോൽ ഇട്ട് അതിനും മുകളിൽ വാഴച്ചപ്പിലയിട്ടാണു പൊതയിടുക. നട്ട് പത്താം മാസത്തിൽ (കുലച്ച് നാലുമാസം കഴിയുന്നതോടെ) കായ മൂപ്പായിട്ടുണ്ടാകും. ഏണ് ഉരുണ്ടാൽ മൂപ്പായി എന്നു മനസ്സിലാക്കാം. നിറം മാറിത്തുടങ്ങുകയും ചെയ്യും കായക്കുല വെട്ടി കുടപ്പൻ്റെ കിരി ഭാഗം മുറിച്ചു കളയാതെ തന്നെ പുക കൊടുത്ത് പഴുപ്പിക്കുന്നു ഇവയാണ് കാഴ്ചക്കുലകൾ”
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല



















