ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | .അറബനമുട്ടുകളി | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | nill |
1.അറബന എന്ന മുട്ടുവാദ്യനിർമ്മാണം,ബക്കർ എടക്കഴിയൂർ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം രണ്ട്,ജന:എഡിറ്റർ,സി. ആർ...
1.അറബന എന്ന മുട്ടുവാദ്യനിർമ്മാണം,ബക്കർ എടക്കഴിയൂർ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം രണ്ട്,ജന:എഡിറ്റർ,സി. ആർ. രാജഗോപാൽ, ഡി.സി.ബുക്സ്, പുറം : 2130- 2132 2.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2616 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 34
Show more
|
..Link |
| 2 | .കുമ്മാട്ടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | nill |
. 1.അനുഷ്ഠാനേതരകലകൾ , നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2642 2. 'കുമ്മാട്ടി' ചുമ്മാർ ചൂണ്...
. 1.അനുഷ്ഠാനേതരകലകൾ , നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2642 2. 'കുമ്മാട്ടി' ചുമ്മാർ ചൂണ്ടൽ,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 63-64 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 97
Show more
|
..Link |
| 3 | അമ്മാനയാട്ടം | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ | nill |
https://youtube.com/shorts/8dVcSypIess?si=6sshGui38thjwHZ4...
https://youtube.com/shorts/8dVcSypIess?si=6sshGui38thjwHZ4
Show more
|
..Link |
| 4 | കരടിനൃത്തം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | nill |
1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,വോള്യം3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ രാജഗോപാലൻ, പുറം:26382.നാടോടി...
1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,വോള്യം3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ രാജഗോപാലൻ, പുറം:26382.നാടോടിദൃശ്യകലാസൂചിക,കേരളസംഗീതനാടക അക്കാദമി, തൃശൂർ, 1978, പുറം 283.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 43
Show more
|
..Link |
| 5 | ആണ്ടിക്കളി. | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | nill |
1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാ...
1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2621
2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീതനാടകഅക്കാദമി, തൃശൂർ, 1978, പുറം 11
3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 412.
Show more
|
..Link |
| 6 | അടി ഉത്സവം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അടി
“കണ്ണൂരിലെ മാവിലക്കാവിൽ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന കായികശേഷി പ്രകടനമാണ് അടി. അഭ്യാസികളായനായർ പ്രമാണിമാരാണ്...
അടി
“കണ്ണൂരിലെ മാവിലക്കാവിൽ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന കായികശേഷി പ്രകടനമാണ് അടി. അഭ്യാസികളായനായർ പ്രമാണിമാരാണ് ഇതിൽ പങ്കെടുക്കുക. അവരെ അടികൈക്കോന്മാരെന്നു വിളിക്കും. ഒരു പൊതി അവിലിനുവേണ്ടി പടപൊരുതി മരിച്ച സഹോദരങ്ങളുടെ ഓർമ്മയ്ക്കായി അവരുടെ താവഴിക്കാരാണ് അടി നടത്തുക. മരിച്ചവരുടെ ഓർമ്മയ്ക്കായി രണ്ടു ശവമഞ്ചങ്ങൾ കച്ചേരിക്കാവിലേക്ക് എഴുന്നള്ളിക്കും. ദൈവത്താർ എന്ന തെയ്യത്തെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത, കച്ച ധരിച്ച അടിക്കാർ അവരുടെ ചേരിയിൽപ്പെട്ടവരുടെ ചുമലിൽ കയറിയിരുന്ന് അടി തുടങ്ങും. അരമണിക്കൂ റോളം അടി നീണ്ടുനില്ക്കും.
അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2533
അടി ഉത്സവം
ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് മാവിലാക്കാവ്. കണ്ണൂർ നഗരത്തിൽ നിന്ന് ഏതാണ്ട് പത്ത് കി.മീറ്റർ അകലെ മാവിലായി എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാവിലായിക്കാവിലെ പ്രധാന ദേവത ദൈവത്താറാണ്. കോലത്തുനാട്ടിൽ നാല് ദൈവത്താർ കാവുകളുണ്ട്. മാവിലായി, കാപ്പാട്, അണ്ടല്ലൂർ, പടുവിലായി എന്നീ
സ്ഥലങ്ങളിലായാണ് ഈ കാവുകൾ സ്ഥതിചെയ്യുന്നത്. ദൈവത്താർ സഹോദരങ്ങളാണ് ഓരോ കാവിലേയും പ്രധാന ദേവത. മാവിലാക്കാവ് ‘അടിക്കും', കാപ്പാട്കാവ് 'വെടിക്കും', അണ്ടലൂർ കാവ് 'തിക്കിനും' പടുവിലായിക്കാവ് 'പിടിക്കു'മാണ് പ്രസിദ്ധം. വിഷു വിളക്കിനോടനുബന്ധിച്ചാണ് ഈ കാവുകളിൽ ഉത്സവവും തെയ്യക്കോലങ്ങളും അരങ്ങേറുന്നത്.
മാവിലായി ദൈവത്താർക്ക് സംസാരശേഷിയില്ല എന്നാണ് വിശ്വാസം. സംസാരശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലവിലുണ്ട്. ഒരിക്കൽ നാലു സഹോദരന്മാരും നാടുചുറ്റിക്കാണാനിറങ്ങി. നടന്നു തളർന്ന ഇവർക്ക് കുടിക്കാൻ വെള്ളം കിട്ടിയില്ല. വീണ്ടും കുറേ നടന്നപ്പോൾ ചകിരി പൂഴ്ത്തിയ ഒരു ചളിക്കുണ്ട് കണ്ടു. തളർന്ന് അവശരായതുകൊണ്ട് കാപ്പാടു ദൈവത്താർ ചളിവെള്ളം കുടിച്ച് ദാഹം തീർക്കാൻ നിർദ്ദേശിച്ചു. ഈ വിവരം ആരും പുറത്തറിയിക്കരുതെന്നും പറഞ്ഞു. എന്നാൽ മാവിലായി ദൈവത്താർ ഇക്കാര്യം പുറത്തുപറയുമെന്ന് വിളിച്ചുകൂവി. കുപിതരായ സഹോദരങ്ങൾ മാവിലായി ദൈവത്താറുടെ നാവു പിഴുതെടുത്തു. അങ്ങനെയാണത്രെ മാവിലായി ദൈവത്താറിന് സംസാരശേഷി നഷ്ടപ്പെട്ടത്.
അടിപ്രിയനാണ് മാവിലായി ദൈവത്താർ. ഇതുസംബന്ധിച്ചും ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഈ പ്രദേശത്ത് കച്ചേരി ഇല്ലം എന്ന പേരിൽ ഒരു ഇല്ലം ഉണ്ടായിരുന്നു. ചമ്പകശ്ശേരി കോവിലകത്തു തമ്പുരാനും കുടുംബവുമായിരുന്നു അവിടെ താമസിച്ചിരുന്നത്. വിഷുവിന് മുന്നോടിയായി തമ്പുരാൻ്റെ കുടിയാന്മാർ മുൻ നിശ്ചയപ്രകാരമുള്ള പണവും കൃഷിയിൽ നിന്നുള്ള വിളവും ജന്മിയായ തമ്പുരാന്റെ വീട്ടിൽ എത്തിക്കണമെന്നായിരുന്ന നിശ്ചയം. അക്കൊല്ലത്തെ വിഷുവിന് അവിടുത്തെ തീയ്യപ്രമാണിയായിരുന്ന വണ്ണാത്തിക്കണ്ടി തറവാട്ടുകാരണവർ തൻ്റെ പുരയിടത്തിൽ കുത്തിയുണ്ടാക്കിയ അവിൽ ഒരു പുൽപ്പൊതിയിൽ തമ്പുരാന് കാഴ്ചവെച്ചു. ഈ അവിലിനു വേണ്ടി തമ്പുരാൻ്റെ രണ്ടു മക്കൾ അടിപിടികൂടി. മക്കളുടെ സ്വഭാവ ദൂഷ്യത്തിൽ മനംനൊന്ത് തൻ്റെ കുലദേവതയായ മാവിലായി ദൈവത്താറെ പേരുവിളിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥന കേട്ട് പ്രത്യക്ഷനായ ദൈവത്താർ കുട്ടികളുടെ വാശിയിൽ കൗതുകം പൂണ്ടു. കുട്ടികൾ തമ്മിൽ നടന്ന അടി എല്ലാ വർഷവും ഉത്സവത്തിന്റെ ഭാഗമായി നടത്താൻ ദേവത ആഗ്രഹിച്ചതായി ഇവിടുത്തെ കൂട്ടായ്മ വിശ്വസിച്ചു. മാവിലായിലെ വലിയവീടു തറവാട്ടിലെ നമ്പ്യാർ സമുദായത്തിൽപ്പെട്ട വാല്യക്കാരാണ് അടിയിൽ പങ്കെടുക്കുന്നത്. ഇവർ “അടിക്കൈക്കോന്മാർ" എന്നാണ് അറിയപ്പെടുന്നത്. കച്ചമുണ്ട് നൽകിയാണ് ഇവരെ സ്ഥാനപ്പേർ വിളിക്കുന്നത്. ജ്യേഷ്ഠന്മാരും-അനുജന്മാരും ഇളയ കൂർവാടെന്നും മൂത്ത കൂർവാടെന്നും രണ്ടു ഭാഗമായി നിന്നാണ് അടി നടത്തുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചു ഉത്സവം നടത്തുമ്പോൾ മാവിലായി ദൈവത്താറുടെ മുടി വെക്കുന്നത്. കുന്നത്തുഇടം, പാറെത്തുഇടം, കുനിമ്മലിടം എന്നീ സ്ഥലങ്ങളിൽ വെച്ചാണ്. എന്നാൽ മുടി അഴിക്കൽ മാവിലായിക്കാവിൽ വെച്ചാണ് നടത്തുന്നത്. വണ്ണാൻ സമുദായത്തിൽ പെട്ടവരാണ് ദൈവത്താറുടെ മുടി വെക്കുന്നത്. അകമ്പടിയായി ദൈവത്താറുടെ കൈപിടിച്ചു നടക്കേണ്ടതു അടിക്കൈക്കോന്മാരിൽ തലമുതിർന്ന രണ്ടു പേരാണ്. ഇവർ തലക്കൈക്കോന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. അറിയപ്പെടുന്നത്. ഉത്സവത്തിന് ഉത്സവത്തിന് ചെണ്ട കൊട്ടുന്നത് മാരാർ സമുദായത്തിൽപ്പെട്ടവരാണ്. വിവിധ സമുദായത്തിൽപ്പെട്ടവർക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങളാണ് മാവിലായിക്കാവിൽ പൂർവ്വികമായി നിശ്ചയിച്ചിട്ടുള്ളത്. മേടം രണ്ടിന് എല്ലാവർഷവും ഉത്സവം ആരംഭിക്കുന്നത് മാവിലായിലെ കുന്നോ ത്തിടത്തിൽ വെച്ചായിരിക്കും. അന്നു വാഴയുടെ പോള ജനമദ്ധ്യത്തിൽ എറിഞ്ഞുകൊടുക്കുന്നു. ഇത് ഇരു വിഭാഗവും പിടിച്ചെടുക്കാൻ ശ്രമിക്കുന്ന താണ്. ഈ ചടങ്ങ് “പോള പിടി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന നേർച്ച "വില്ലാട്ട'മാണ്. ഭക്തജനങ്ങൾ ഭാരവാഹികളിൽ നിന്നും നിശ്ചിതസംഖ്യകൊടുത്തു വാങ്ങുന്ന വില്ല് ദൈവത്താറെ ഏൽപ്പിക്കുന്നു. ദൈവത്താർ വില്ലുചുറ്റി പിന്നീട് അടിക്കൈക്കോന്മാർക്ക് എറിഞ്ഞു കൊടുക്കുന്നു. അതേ വില്ലുതന്നെ ഭക്തജനങ്ങൾ ദൈവത്താറെ ഏല്പിക്കുന്നു. അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞാൽ ദൈവത്താറും പരിവാരങ്ങളും നിശ്ചിതവഴിയിൽക്കൂടി കാടാച്ചിറയിലെ അരയാൽത്തറയിൽ എത്തുന്നു. പിന്നീട് അവിടെനിന്നും ഒരു കിലോമീറ്റർ അകലെ കച്ചേരിക്കാവിൽ എത്തുന്നു.
അവിടെവെച്ച് വില്ലാട്ടവും മറ്റു ചടങ്ങുകളും കഴിഞ്ഞാൽ അടിക്കെക്കോന്മാരും അവരുടെ സഹായികളും രണ്ടു ചേരിയായി അണിനിരക്കുന്നു.തുടർന്ന് പഴയ ആചാരത്തിനു കാരണമായ വണ്ണാത്തിക്കണ്ടി തറവാട്ടിലെ കാരണവർ പുൽക്കൂട്ടിൽ പൊതിഞ്ഞ അവിൽ നിശ്ചയസ്ഥാനത്തുനിന്നും ഭക്തജനങ്ങളിലേക്ക് എറിയുന്നു. അവിൽ കൂടു ലഭിച്ച ആളിനേയും അവിൽകൂടും തൻ്റെ ചേരിയിലേക്ക് എത്തിക്കുവാൻ ഭക്തജനങ്ങൾ നടത്തുന്ന മത്സരത്തിനു ശേഷം കൈക്കോന്മാർ ഏഴുപേർ വീതമുള്ള രണ്ടു ചേരിയായി അണിനിരക്കുന്നു. നല്ല ഉയരവും തടിമിടുക്കുമുള്ള ആളുടെ ചുമലിൽ ഇരുന്നാണ് അടി നടത്തുന്നത്. അപ്പോൾ ഭക്തരായ കാണികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആർപ്പുവിളിക്കുന്നു. എതിരാളിയെ എളുപ്പം വലിച്ചിഴച്ചു അടിച്ചുവീഴ്ത്താതിരിക്കുവാൻ തൻ്റെ തലമുടിയുടെ നീളം നേരത്തെ കുറയ്ക്കുന്നു. അടി പരസ്പരം ശക്തിയായി നടക്കും. കണ്ണും മുഖവും വികൃതമാവുന്ന സന്ദർഭങ്ങളുണ്ട്. അടി നിയന്ത്രിക്കാനുള്ള അധികാരം ദൈവത്താർക്കാണ്. അടി തുടങ്ങിയാൽ ചിലപ്പോൾ ഇരുപത് മിനുട്ടിലധികം നീണ്ടു നിൽക്കാറുണ്ട്. അടി തുടങ്ങുന്നതിനു മുൻപ് ദൈവത്താർ നിശ്ചിതസ്ഥാനത്ത് ഇരിക്കും. ആ സ്ഥാനത്തുതന്നെ ഇരുന്നുകൊണ്ടാണ് ദൈവത്താർ അടിയുത്സവം വീക്ഷിക്കുന്നത്. മാവിലാക്കാവിലെ ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന മറ്റൊരു ചടങ്ങാണ് 'തിക്കൽ'. തെയ്യം കെട്ടിയാടുന്ന 'പാറത്തിടത്തിലും' 'കുനിമ്മലിടത്തിലും' വെച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. അടിക്കൈക്കോന്മാരും ഭക്ത ജനങ്ങളും ഇതിൽ പങ്കെടുക്കുന്നു. അനുഷ്ഠാനബന്ധിയായ 'ഉന്തും തള്ളും' ആകർഷകമായ കാഴ്ചയാണ്.
'കയ്യൂക്ക്' നോക്കി 'കാര്യം' തീരുമാനിച്ചിരുന്ന ഒരു സംസ്കാരത്തിന്റെ അനുബന്ധമായിവേണം മാവിലാക്കാവിൽ നടക്കുന്ന ചടങ്ങുകളെ കാണാൻ.
ചരിത്രപരമായി നോക്കിയാൽ കളരിയും മറ്റ് ആയോധന കലകളും വളർന്നു സ്വാധീനം ചെലുത്തിയ ഒരു സാമൂഹ്യ പരിസരത്തിലാണ് അടിയുത്സവം നടക്കുന്നത്. അടിയുത്സവവും അതിൻ്റെ ഭാഗമായുള്ള 'തിക്കൽ' തുടങ്ങിയ അനുഷ്ഠാനങ്ങളും അത്തരമൊരു സംസ്കാരത്തിൻ്റെ ശേഷിപ്പുകളായി നിൽക്കുന്ന ഫോക്ലോർ പാഠങ്ങളാണെന്നു പറയാം. "മനുഷ്യൻ പരസ്പരം തല്ലി തളരുന്നത് കണ്ട് സന്തോഷിക്കുന്ന ദൈവം"-എന്ന സങ്കല്പം കണ്ണൂരിലെയും പരിസരങ്ങളിലെയും ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സ്വഭാവങ്ങളുമായി ചേർത്തുവായിക്കാവുന്നതാണ്. “
കുറിപ്പുകൾ:
കോലത്തുനാട് കോലത്തു രാജാക്കന്മാരുടെ അധീനപ്രദേശം.
തെക്ക് കോരപ്പുഴ മുതൽ വടക്ക് തുളുനാട് വരെയുള്ള ദേശം;
മുടി കിരീടം; വണ്ണാൻ തെയ്യം കെട്ടുന്ന ഒരു സമുദായം; തിക്കൽ ഉന്തും തള്ളും
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287
Show more
|
..Link |
| 7 | അടവി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്ഠാനമാണ് അടവി. ദേവീക്ഷേത്രങ്...
“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്ഠാനമാണ് അടവി. ദേവീക്ഷേത്രങ്ങളിൽ 41 ദിവസത്തെ വ്രതശുദ്ധിയോടെയാണ് ഇതനുഷ്ഠിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പന്തളം, കുടശ്ശനാട്, കുരുമ്പാല എന്നിവിടങ്ങളിൽ നായൻമാരും പള്ളിപ്പാനയോടനുബന്ധിച്ചു വേല മാരുമാണ് ഈ ചടങ്ങു നടത്തുന്നത്. ശരീരത്തിലേല്ക്കുന്ന മുറിവുകളിൽ ഭസ്മം പുരട്ടുകയാണു ചെയ്യുന്നത്. ദേഹത്തു ചുറ്റിയ ചൂരൽ പരവന്മാരാണ് മുറിച്ചുമാറ്റുക. “
അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2533
അടവിതുള്ളൽ
“തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും ആലപ്പുഴജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനുഷ്ഠാനമാണ് അടവി.ദേവീക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഈ അനുഷ്ഠാനം. വേലന്മാരുടെ ഇടയിലും നായർസമുദായക്കാരുടെ ഇടയിലും അടവി പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളിൽ സമുദായഭേദമനുസരിച്ചുള്ള വ്യത്യാസങ്ങൾ കാണാം. നീണ്ട വ്രതാനുഷ്ഠാനങ്ങളോടെയാണ് അടവി അനുഷ്ഠിക്കുന്നത്.
വിവിധതരം അടവികളുണ്ട്. വേളിയടവി, ആയിക്കൽ അടവി, ആയിരം വില്ലിയടവി, ആനയടവി തുടങ്ങിയ പേരുകളിൽ ഇതറിയപ്പെടുന്നു. ബാധ കാരണമാണ് അടവി തുള്ളുന്നത് എന്നാണ് വിശ്വാസം. വേളിയടവി ബാധിച്ചവർ ചൂരൽ ശരീരത്തിൽ ചുറ്റിയാണ് ഉറഞ്ഞുതുള്ളുന്നത്. ആയുധങ്ങളുടെയൊന്നും സഹായമില്ലാതെയാണ് ഇവർ ചൂരൽ പൊരിച്ചെടുക്കുന്നത്. ചൂരൽ ചുറ്റിയ ഭാഗങ്ങളിൽ മുറിവും ചതവും ഉണ്ടാവും. അനുഷ്ഠാനത്തിന്റെ അവസാനഘട്ടത്തിൽ ചൂരൽ അഴിച്ചെടുക്കുകയോ വെട്ടിമാറ്റു കയോ ചെയ്യും. മുറിവേറ്റ ഭാഗങ്ങളിൽ ഭസ്മം പൂശും. ആയിക്കൽ അടവി ബാധിച്ചവർ ഇരുമ്പുചങ്ങലയാണ് സ്വയം പീഡനത്തിനായി ഉപയോഗിക്കുന്നത്. തീയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പുചങ്ങല കൈയിലെടുക്കുകയും അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുകയും ചെയ്യും. ചുട്ടുപഴുത്ത ആനച്ചങ്ങലയും ദേഹത്ത് ചുറ്റി ഉറഞ്ഞുതുള്ളാറുണ്ട്. നാളികേരവുമായി ബന്ധപ്പെടുത്തിയാണ് ആയിരം വില്ലിയടവി. ബാധയേറ്റയാൾ നൂറുകണക്കിന് നാളികേരം അടിച്ചുടക്കും. ആനയടവി തുള്ളുന്ന ആൾ വലിയ ചൂണ്ടപ്പന പിഴുതെടുത്ത് തുള്ളും. ക്രൂരമായ ആചാരങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന ചടങ്ങുകളാണ് അടവിതുള്ളലിൻ്റെ ഭാഗമായി നടക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനങ്ങൾക്കെതിരെ പലഭാഗത്തുനിന്നായി വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു.”
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287
Show more
|
..Link |
| 8 | ഏഴാമത്തുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2623ഫോക്ലോർ പഠനങ്ങൾ,സമ്പാ : പി.രാമൻ, ദേശമംഗലം രാമ...
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2623ഫോക്ലോർ പഠനങ്ങൾ,സമ്പാ : പി.രാമൻ, ദേശമംഗലം രാമകൃഷ്ണൻ,മലയാളവിഭാഗം,കേരളസർവ്വകലാശാല March 1999, പുറം, 90നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 15-16നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 45
Show more
|
..Link | |
| 9 | ഐവർകളി | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഐവർകളി
“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ...
ഐവർകളി
“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഐവരായി പാണ്ഡവർ പാടിക്കളിച്ച കളിയാണ് ഐവർകളി എന്നാണ് ഐതിഹ്യം. ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ സമുദായങ്ങൾ കളിക്കുന്നതുകൊണ്ട് ഐവർകളി എന്ന പേരുവന്നു എന്നും അഭിപ്രായമുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് ഐവർകളി എന്ന പേരുവന്നിട്ടുള്ളതെന്ന് അഭിപ്രായമുണ്ട്. മേൽസൂചിപ്പിച്ച സമുദായങ്ങളെ കൂടാതെ കണിയാൻ, വേട്ടുവൻ, ചെറുമൻ, ഈഴവൻ, നായർ,മലയരയന്മാർ എന്നീ സമുദായക്കാരും ഐവർകളിയിൽ ഏർപ്പെടാറുണ്ട്.
മുച്ചാൺ വടിയുടെ അറ്റത്ത് മണികൾ കെട്ടി കോൽമണികൾ ഉണ്ടാക്കും. കോൽമണികൾ കുലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുകൾ പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. കളിയാശാൻ ആദ്യം പാടും. കളിക്കാർ ഏറ്റുപാടും. ഇലത്താളമാണു പാടാനുപയോഗിക്കുന്ന വാദ്യം. രാത്രിയാണു കളിനടക്കുക. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നായന്മാർ ഈ കളിയിൽ ഏർപ്പെടാറുണ്ട്. അഞ്ചുപേർ പാടിക്കളിക്കുകയാണു പതിവ്. ഐവർനാടകം, തട്ടി ന്മേൽ കളി എന്നീ പേരുകളിലും 'ഐവർകളി' അറിയപ്പെടുന്നു
.‘’അനുഷ്ഠാനകലകൾ , എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ, വോള്യം മൂന്ന് ജനറൽ എഡിറ്റർ.ഡോ:സി ആർ.രാജഗോപാലൻ,പുറം:2536
ഐവർകളി
‘’ഭഗവതിക്ഷേത(ഭദ്രകാളിക്കാവു)ങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും, ചുവടുകൾ വെച്ചുകൊണ്ടും പാട്ടുപാടി കളിക്കുകയാണ് ഈ കളിയുടെ സ്വഭാവം. ഭദ്രകാളിയെ തൃപ്തിപ്പെടുത്തുവാൻ പാണ്ഡവന്മാർ പാടിക്കളിച്ചിരുന്നതാണ് ഐവർകളി എന്നാണ് പുരാസങ്കൽപ്പം.ഐങ്കുടികമ്മാളരുടെ കളിയായതുകൊണ്ടാണ് ആ പേരുണ്ടായതെന്നാണ് മറ്റൊരു സങ്കല്പം. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നായന്മാരാണ് ഐവർകളി അവതരിപ്പിക്കുന്നത്. മറ്റു ചില സമുദായക്കാരും ഈ പേരിലുള്ള കളിയിൽ ഏർപ്പെടാറുണ്ടത്രേ. ഐവർകളിക്ക് ചിലർ 'ഐവർനാടകം' എന്നും പറയും. “
ഡോ. എം.വി വിഷ്ണുനമ്പൂതിരി, നാടൻ കലകൾ നാടൻ പാട്ടുകൾ,പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്, 2018, പുറം 125-26
ഐവർകളി
കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനുഷ്ഠാനപരമായ കളിയാണ്. ഇപ്പോൾ മദ്ധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടും ചിലയിടങ്ങളിൽ 'പാണ്ഡവർകളി' എന്നും പേരുണ്ട്.
മുൻകാലങ്ങളിൽ ഈഴവ സമുദായക്കാർ മാത്രമാണ് ഈ കല കൈകാര്യം ചെയ്തിരു ന്നത്. ഇപ്പോൾ മറ്റു പിന്നോക്ക സമുദായക്കാരും അവതരിപ്പിക്കാറുണ്ട്.
പന്ത്രണ്ടു മുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവർ പങ്കെടുക്കുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരാണ് കലാകാരന്മാർ.
പൗരാണിക ദൃശ്യകല. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. അഞ്ചിൽ കൂടുതൽ കളിക്കാർ ചേർന്നും അവതരിപ്പിക്കുന്നു.
അലങ്കരിച്ച പന്തലിന്റെ നടുവിൽവച്ച നിലവിളക്കിനു ചുറ്റും കളിക്കാൻ വന്നു നിൽക്കും. ആദ്യം ദീപത്തെ വന്ദിക്കും. പിന്നെ കളിയച്ഛനെ കുമ്പിട്ടുതൊഴുതും അനുഗ്രഹം വാങ്ങുന്നു. തുടർന്നു കളിയച്ഛൻ പാട്ടുപാടികൊടുക്കും. അതനുസരിച്ചു കളിക്കാർ പ്രത്യേക
രീതിയിൽ ചുവടുവച്ച് കളിക്കും കളിക്കാർ പാട്ട് ഏറ്റുപാടി വീണ്ടും കളിക്കും. പൊന്തി എന്ന വാദ്യോപകരണം കിലുക്കിക്കൊണ്ടും ഇലത്താളത്തിൻറെ മേളത്തിനനുസരിച്ചും ആണ്
ഇലത്താളം, പൊന്തി (കുറുവടിയുടെ അറ്റത്ത് തരിവളകൾ കിലുങ്ങുമാറു ഘടിപ്പി വിട്ടുള്ള പ്രത്യേക വാദ്യോപകരണം) എന്നിവ വാദ്യത്തിനുപയോഗിക്കുന്നു. രാത്രി ഒൻപതു മണി മുതൽ പുലർച്ചേ നാലു മണിവരെ കളിക്കാറുണ്ട്.
മുളകൊണ്ട് പന്തൽ നാട്ടി കരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കുന്നു. അഞ്ചോ ഏഴോ തിരിയിട്ടുകുത്തിച്ച നിലവിളക്ക് പന്തലിൽ വച്ചിരിക്കും. കുളിച്ച് ചന്ദനക്കുറിയിട്ട്, മുണ്ടുടുത്തു. രണ്ടാം മുണ്ട് തലയിൽ കെട്ടി കളിക്കൊരുങ്ങുന്നു, പൊന്തി എന്ന വാദ്യോപകരണം കുളിക്കാരുടെ കയ്യിലുണ്ടായിരിക്കും.
ഭദ്രകാളി ഭക്തനായ കർണ്ണനെ പാണ്ഡവന്മാർ വധിച്ചതറിഞ്ഞ് കാളി രൗദ്രവേഷമെടുത്ത് പാണ്ഡവവംശത്തെ മുടിക്കുവാൻ പുറപ്പെട്ടു. ഈ വിവരം ശ്രീകൃഷ്ണനറിഞ്ഞു; അദ്ദേഹം പാണ്ഡവന്മാരെ വരുത്തി, ദേവിയെ സ്തുതിച്ചു പാട്ടുപാടിക്കളിച്ചു ദേവീപ്രീതി നേടണമെന്ന് പറഞ്ഞു. ശ്രീകൃഷ്ണൻ തന്നെ നടുവിൽ വിളക്കായി നിന്നും പാട്ടുപാടിക്കൊടുത്ത് പാണ്ഡവ ന്മാരെക്കൊണ്ടു കളിപ്പിച്ചു. തൽഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. അതത്രേ ഐവർകളിയുടെ അടിസ്ഥാനം.
ഭദ്രകാളി സ്തുതിക്കു പുറമെ ശ്രീകൃഷ്ണചരിതവും രാമായണവും ഐവർകളിക്കു വിഷയമായി”.
വി. കെ. കുഞ്ഞിമാമുമാസ്റ്റർ, നാട്ടിക, തൃശൂർ - 'ഐവർ നാടകം' ചുമ്മാർചൂണ്ടൽ.
നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 20-21
ഐവർകളി
‘’കേരളത്തിൽ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലാരൂപമാണ് ഐവർകളി. ഐവർനാടകം,പാണ്ഡവർകളി,തട്ടിന്മേൽ ക്കളി, കണ്ണിൽകുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരി പ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകർമ്മജരാണ് ഐവർകളി അവതരിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഈഴവർ, സാംബവർ, പുലയർ, വേട്ടുവർ തുടങ്ങിയവരും കളി അവതരിപ്പിക്കാറുണ്ട്. ഐങ്കുടിക്കമ്മാളർ അഞ്ചുസമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാർപ്പുശില്പി), കരുവാൻ (ലോഹശില്പി), തട്ടാൻ (ഹേമശില്പി), കമ്മാളർ (കല്ലുശില്പി) എന്നിവരാണിവർ. തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവർകളിക്ക് കൂടുതൽ പ്രചാരം.
ഐവർകളിയുടെ പേരിനെക്കുറിച്ചും ഉൽഭ വത്തെപ്പറ്റിയും പല ഐതിഹ്യകഥകളുമുണ്ട്. അഞ്ചു സമുദായക്കാരടങ്ങുന്ന ഐങ്കുടിക്കമ്മാളർ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഐവർകളി എന്ന പേര് വന്നത് എന്നാണ് വിശ്വാസം.
ശ്രീകൃഷ്ണനാണ് പാണ്ഡവരെ ഐവർകളി പഠിപ്പിച്ചത് എന്ന പരാമർശം ഈ പാട്ടുകളിലുണ്ട്. ശ്രീകൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് കൂടുതലായും പാടിവരുന്നത്. ആശാനാണ് പാടാൻ നേതൃത്വം കൊടുക്കുന്നത്.
പാട്ടുകളിൽ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണകഥകളാണ്
പ്രതിപാദിക്കുന്നത്. ശ്രീകൃഷ്ണനാണ് പാണ്ഡവർക്ക് ഐവർകളി പഠിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളും പാട്ടിൽ പറയുന്നുണ്ട്.മഹാഭാരതത്തിൽ കർണ്ണനുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണൻ മരിച്ചു വീണു. കാളീഭക്തയാണ് അമ്മയായ കുന്തീദേവി. കാളിയുടെ തിരുനടയിലെത്തി കുന്തി
തന്റെ മകനെ അർജ്ജുനൻ ചതിച്ചു കൊന്നതാണെന്ന് ദുഃഖത്തോടെ അറിയി ച്ചു. കോപാന്ധയായ കാളി പകരം ചോദിക്കാനായി ഇറങ്ങി. ഇതറിഞ്ഞ ശ്രീകൃഷ്ണൻ കാളിയെ പിന്തിരിപ്പിക്കാനായി വിശ്വകർമ്മാവിനെ ഏർപ്പാടാക്കി. വിശ്വകർമ്മാവ് മക്കളായ മനു, മയ,ത്വഷ്ട,ശില്പി,വിശ്വജ്ഞർ
എന്നിവരോടൊപ്പം ദേവിയുടെ തിരുനടയിൽ എത്തി. പാണ്ഡവരുടെ വേഷത്തിൽ വന്ന അവർ ഐവർകളി അവതരിപ്പിച്ചു. ഭാരതയുദ്ധത്തിൻ്റെ മഹത്വം
മനസ്സിലാക്കിയ ദേവി പിന്തിരിഞ്ഞുവത്രെ, പഞ്ചപാണ്ഡവരുടെ കഥ പാടിക്കളി ക്കുന്നത് കൊണ്ട് ഐവർകളി എന്ന പേരു ലഭിച്ചു എന്നാണ് മറ്റൊരു വിശ്വാസം.
പതിനെട്ടരകാവുകളിലെ കുംഭഭരണി ആഘോഷത്തിനാണ് വിശ്വകർമ്മജർ ഐവർകളി അവതരിപ്പിക്കുന്നത്. സ്ഥിരമായ ഐവർകളി തറകളുള്ള ക്ഷേത്രങ്ങളുണ്ട്. മറ്റു സ്ഥലങ്ങളിൽ മരപ്പലക വിരിച്ച് തട്ടുകളുണ്ടാക്കും. ഇവിടെ പന്തലുണ്ടാക്കി കുരുത്തോലത്തോരണം തൂക്കും. കത്തിച്ച നിലവിളക്കിനു ചുറ്റം നിന്നുകൊണ്ടാണ് കളിക്കുന്നത്. ആശാൻ സ്തുതിഗീതം ചൊല്ലിക്കൊടുക്കും. മറ്റു കളിക്കാർ അത് ഏറ്റുപാടുകയും ചെയ്യും. പാട്ടിനൊത്ത് ചുവടുകളും വെക്കും. പതിഞ്ഞതാളത്തിലും ദ്രുതതാളത്തിലും ഉള്ള ചുവടുകളുണ്ട്. രാവിലെ തുടങ്ങിയ കളി ഉച്ചയോടെ സമാപിക്കും. ഭരണി ആഘോഷത്തിൻ്റെ ഭാഗമല്ലാതെയുള്ള കളി സന്ധ്യക്കു ശേഷമാണ് അരങ്ങേറുന്നത്.
കുഴിത്താളവും പൊന്തി അഥവാ കോൽമണിയുമാണ് വാദ്യോപകര ണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപക രണങ്ങൾ, വട്ടക്കളി, പരിചക്കളി, കോൽക്കളി എന്നിങ്ങനെ മൂന്നുവിധത്തിൽ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി, മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടു വെച്ചുകൊണ്ടുള്ള കളിയാണ് കോൽക്കളി”
റഫറൻസ്:
1. ശിവശങ്കരൻ.എം (സമ്പാദകൻ), വള്ളുവനാട്ടിലെ നാടൻ പാട്ടുകൾ, കോട്ടയം, കറൻറ് ബുക്സ് -2003.
2. ചുമ്മാർ ചൂണ്ടൽ, ഐവർ കുളി (പാട്ട് അവലംബം), കോട്ടയം എൻ.ബി.എസ് -1976.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 45-48
Show more
|
..Link | |
| 10 | ഒപ്പന | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഒപ്പന
“കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ഒപ്പന. വിവാഹത്തിനു വരനെ കാണിക്കുന്നതിനുമുമ്പ് വധുവിനെ ...
ഒപ്പന
“കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ഒപ്പന. വിവാഹത്തിനു വരനെ കാണിക്കുന്നതിനുമുമ്പ് വധുവിനെ ചമയങ്ങൾ അണിയിച്ചൊരുക്കാൻ ഇരുത്തുന്നതിന് ഒപ്പനയ്ക്കിരുത്തൽ എന്നാണു പറയുക. തിരണ്ടുകല്യാണത്തിനു മുസ്ലിംസ്ത്രീകൾ കന്യകയ്ക്കു ചുറ്റുമിരുന്ന് ഒപ്പനപ്പാട്ടു പാടുന്നതിന് ഒപ്പനമുട്ടുക എന്നും പറയാറുണ്ട്. ഒരു കലാരൂപമെന്നനിലയിൽ വിവാഹവുമായി ബന്ധപ്പെട്ടാണ് ഒപ്പനയ്ക്കു പ്രചാരം സിദ്ധിച്ചത്. സ്ത്രീകളാണ് ഈ കലയിൽ മുൻപന്തിയിൽ നില്ക്കുന്നത്. എങ്കിലും സുന്നത്ത് ചെയ്യപ്പെടുന്ന ബാലനെയും വിവാഹനാളിലെ മുഖവള (മുടിമുറിക്കൽ)യിലും മറ്റും പുതുമാപ്പിളയെയും പുരുഷന്മാർ ഒപ്പനവയ്ക്കുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കു പാരമ്പര്യമായി ലഭിച്ചിട്ടുള്ള കലാരൂപം ഇതു മാത്രമാണ്. വിവാഹത്തിൻ്റെ തലേരാത്രിയിലെ മൈലാഞ്ചിക്കല്യാണത്തിനും നാല്പതു കുളിക്കും നാത്തൂൻസത്കാരത്തിനും കാതുകുത്തിനും ഈദ് ദിനങ്ങളിലും പെൺകുട്ടികൾ ഒപ്പനപ്പാട്ടുകൾ പാടുക പതിവാണ്.
'അഫ' എന്ന അറബിപദമാണ് ഒപ്പനയായി
മാറിയത്. ഒരാൾ മുൻപാട്ടുപാടിയാൽ മറ്റുള്ളവർ ഏറ്റുപാടും. ഒപ്പനചായൽ, ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികൾ ഉണ്ട്. ചായൽ പാടുമ്പോൾ കൈകൾ മുട്ടുന്ന പതിവില്ല. മുറുക്കത്തിനുമാത്രമേ കൈമുട്ടുക പതിവുള്ളൂ. ശൃംഗാരരസപ്രധാനമായ പാട്ടുകൾ ആണ് ഒപ്പനയുടേത്. അപൂർവമായി പടപ്പാട്ടുകളും സങ്കല്പകഥാഗാനങ്ങളും ഒപ്പനയ്ക്കു പാടാറുണ്ട്. ആണൊപ്പനയ്ക്കുവേണ്ടി പുയ്യാപ്ല പാട്ടുകൾ”.
അനുഷ്ഠാനേതരകലകൾ ,
നാട്ടറിവുകൾ, ഡി.സി.ബുക്സ്, വോള്യം 3,ജനറൽ എഡിറ്റർ ഡോ: സി.ആർ രാജഗോപാലൻ, പുറം:2625
ഒപ്പന
‘’കല്യാണം, കാത്കുത്ത് കല്യാണം, സുന്നത്ത്, വയസ്സറിയിക്കൽ, നാൽപതുകുളി എന്നീ ചടങ്ങുകളോടനുബന്ധിച്ചാണ് ഒപ്പന നടത്താറുള്ളത്. കേരളത്തിൽ സർവത്ര പ്രാചുര്യമുള്ള കൈകൊട്ടിക്കളിയുമായാണ് ഇതിന് ബന്ധം. മലബാറിലെ മാപ്പിളമാർക്കിടയിലാണ് ഒപ്പനക്കളിക്ക് പ്രാമുഖ്യം. 'ഹഫ്ന' എന്ന അറബിപദമത്രെ 'ഒപ്പന'യായി മാറിയത്. മാപ്പിളപ്പാട്ടിലെ ഒരു 'ഇശലാ' (ഈണം, രീതി)ണ് 'ഒപ്പന'യെന്നു കരുതുന്നവരുമുണ്ട്. സ്ത്രീകളും പുരുഷന്മാരും 'ഒപ്പന'യിലേർപ്പെടാറുണ്ട്. വധുവിനെ അലങ്കരിച്ച് പന്തലിലേക്ക് ആനയിച്ച് പീഠത്തിലിരുത്തി, ചുറ്റും ഒരു സംഘം സ്ത്രീകൾ പാടിക്കളിക്കുന്നതാണ് കല്യാണത്തിന് സ്ത്രീകൾ അവതരിപ്പിക്കുന്ന ഒപ്പനയുടെ സ്വഭാവം. ഒരാൾ മുൻപാട്ടു പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ചെയ്യും. ഒപ്പന ചായൽ, ഒപ്പന മുറുക്കം എന്നീ രണ്ടിനങ്ങളുണ്ട്. ചായലിന് കൈകൊട്ടി താളം പിടിക്കില്ല. മുറുക്കം പാടുമ്പോൾ കൈകൾ കൊട്ടണം. ഒപ്പനക്കളിക്ക് ശൃംഗാരരസപ്രധാനമായ പ്രേമഗാനങ്ങൾ മാത്രമല്ല പടപ്പാട്ടുകളും സഞ്ചാര കഥപ്പാട്ടുകളും സങ്കൽപ്പ കഥാപ്പാട്ടുകളും പാടാറുണ്ട്. “
ഡോ. എം.വി വിഷ്ണുനമ്പൂതിരി, നാടൻ കലകൾ നാടൻ പാട്ടുകൾ,പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്, 2018, പുറം 125, 126
ഒപ്പന
കേരളത്തിൽ പൊതുവേയും വിശേഷിച്ചും മലപ്പുറം, കോഴിക്കോടും,കണ്ണൂർ ജില്ലകളിലെ മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമൂഹ്യവിനോദം.ഏതു പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം. പ്രത്യേക തൊഴിലൊന്നുമില്ല.കളിക്കാരും പിന്നണിക്കാരും കൂടി ഒരു സംഘത്തിൽ പതിനഞ്ചുപേരോളം ഉണ്ടാകും. ഏതാണ്ട് അറുനൂറുവർഷത്തെ പഴക്കം ഈ കലയ്ക്കുണ്ടെന്നു പറയപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും ഈ കല അവതരിപ്പിക്കാറുണ്ട്.
നിക്കാഹ് ദിവസം (കല്യാണ ദിവസം) സ്നേഹിതകളും ബന്ധുജനങ്ങളും മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലിലേക്കു കൊണ്ടുപോകും. ഒരു പീഠത്തിന്മേലിരുത്തി തോഴിമാർ പാട്ടുപാടി കൈകൊട്ടിക്കളിക്കും. പാട്ടിനു രണ്ടുമൂന്നു കൂട്ടുകാരികൾ നേതൃത്വം നൽകും. മാപ്പിള ഗാനങ്ങളാണ് പാടുന്നത്.
മുസ്ലീം വരനെ കൂട്ടുകാർ ഒപ്പനവെക്കുന്നതാണു പുരുഷന്മാരുടെ ഒപ്പന. പുതിയാപ്പിള (വരൻ) വധുവിന്റെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയിൽ വച്ചോ കല്യാണപ്പാട്ടു പാടി വരനെ കളിയാക്കും. ഹാർമ്മോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ.ഏതു സമയത്തും ഒപ്പന അവതരിപ്പിക്കാം. രാത്രിയിലായാൽ വളരെ മനോഹരമായിരിക്കും. പാട്ടിന്റെ വലുപ്പത്തിനനുസരിച്ചും അവതരിപ്പിക്കുന്ന സമയം കൂടും. ചുരുങ്ങിയത് പത്തുമിനിററുകൊണ്ടും കളിക്കാം.പ്രത്യേകിച്ച് അരങ്ങില്ല,വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രം മതി.വെളിച്ചത്തിനു സാധാരണ വിളക്കുകൾ ഉപയോഗിക്കുന്നു. ഇപ്പോൾ സ്പോട്ടുലൈററുകളും മറ്റും ഉപയോഗിക്കാറുണ്ട്.
മണവാട്ടിക്ക് മുസ്ലീം വധുവിൻറെ വേഷമാണ്. മാത്താബ് ഉടുത്തു കസവിൻറ ബ്ലൗസ്സ് ധരിച്ച്, വിലകൂടിയ കല്യാണത്തട്ടമിട്ടും കഴുത്തിലും കൈകാലുകളിലും ആഭരണങ്ങൾ അണിഞ്ഞുമാണ് വധു ഒരുങ്ങുന്നത്. സ്നേഹിതകൾ കാച്ചിത്തുണിയുടുത്ത്, തലയിൽ വെള്ളപ്പുള്ളിയുള്ള തട്ടമിട്ടു, കാലിൽ തണ്ടയും, അരയിൽ അരഞ്ഞാണവുമായി ഒരുങ്ങും’’.
നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 24
ഒപ്പന
“മലബാർമാപ്പിള(മുസ്ലിം)സംസ്കാരത്തിന്റെ സംഭാവനയാണ് ഒപ്പന.കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാർക്കകല്ല്യാണം, കാതുകുത്ത്,നാല്പതുകുളി,പിറപ്പുമുടികളയൽ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാറുക, കാതുകുത്തിനും സുന്നത്തിനും മറ്റും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിൻറേയും ഭാഗത്തുള്ള സംഘങ്ങൾ മത്സരബുദ്ധിയോടെ ഒപ്പന പാടും. നാണംകുണുങ്ങി നിൽക്കുന്ന മണവാട്ടിക്കു ചുററുംകൂടി കൂട്ടുകാരികൾ ഒപ്പനമുട്ടും. മാപ്പിളപ്പാട്ടിൻ്റെ ഒരു ഇശൽ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ. ശൃം ഗാരരസം നിറഞ്ഞ പാട്ടുകൾക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയിൽ പാടാറുണ്ട്.
പാട്ടിന് ചായൽ, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയൽ ചായൽമുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും. മണവാളൻ്റേയും മണവാട്ടി യുടേയും ആഭരണങ്ങളേയും വസ്ത്രങ്ങളേയും കുറിച്ച് പാട്ടുകളിൽ പ്രതിപാദിക്കും. കല്ല്യാണപ്പന്തലും മണിയറയുടെ മോടിയും വിഷയം തന്നെ. ക ല്ല്യാണാചാരങ്ങളും പാട്ടിൽ വിവരിക്കാറുണ്ട്.
അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു മുൻകാലത്തു ഒപ്പനപ്പാട്ടുകാർ ധരിച്ചിരുന്നത്. പുള്ളികളുള്ള കളർ തുണിയും തട്ടവുമണിഞ്ഞ വേഷം വർണ്ണശബളമായിരുന്നു. കസവു പിടിപ്പിച്ച മത്താവിയും, വെള്ള കാച്ചിതുണിയും, നിറമുള്ള നീളം കുപ്പായവും ധരിക്കാറുണ്ട്. മയിലാഞ്ചി അണിയുന്നത് വളരെ പ്രധാനമാണ്. കയ്യിലും കാലിലും മയിലാഞ്ചി അണിയും. കണ്ണിൽ സുറുമയും ചുണ്ടിൽ വെറ്റില ചുകപ്പും ഉണ്ടാകണം. അരയിൽ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളിൽ കുപ്പിവളയും ധരിക്കുക സാധാരണമാണ്. കാതില (കർണാഭരണം) പല തരമുണ്ട്. തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില -ഇവ അവയിൽ ചിലതു മാത്രം. കഴുത്തിൽ അണിയാൻ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് വേണ്ടത്. കൂടെ ചങ്കേലസ്സ്, പരന്നേലസ്സ്, കല്ലുമണി, പതക്കം, ചക്രമാല, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. ഒപ്പന നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇശലുകളുടെ മാത്രകൾക്കൊത്ത് കളിക്കാർ കൈമുട്ടണം.
പുരുഷന്മാരും ഒപ്പന അവതരിപ്പിക്കാറുണ്ട്. സ്ത്രീകളുടെ ഒപ്പനയിൽ നിന്ന് ഇതിന് പല മാററങ്ങളുമുണ്ട്. പുരുഷന്മാർ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്. മണിയറയിൽ വച്ചോ വരൻ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴോ ആണ് കൂട്ടുകാർ ഒപ്പന പാടുന്നത്. ഇടത്തോട്ടും വലത്തോട്ടും മുന്നിലോട്ടും പിന്നിലോട്ടും ചാഞ്ഞു കൊണ്ടാണ് കളി. വെള്ളമുണ്ടും ഷർട്ടും ആണ് സാധാരണ ഉപയോഗിക്കുന്ന വേഷം. തൊപ്പിയോ തലയിൽ കെട്ടോ ഉണ്ടാകും.
മാപ്പിളവീടുകളിലെ അകത്തളങ്ങളിൽനിന്നും ഒപ്പന ക്രമേണ സാംസ്കാരിക സദസ്സുകളിലേക്കും യുവജനോത്സവങ്ങളിലേക്കും പറിച്ചുനടപ്പെട്ടു. തനതുരീതികൾക്കൊപ്പം ഒട്ടേറെ പരിഷ്കാരങ്ങൾക്കും ഇതു വഴിവെച്ചു. ഹൃദ്യവും ആകർഷകവും ആയ ഒരു കലാവിരുന്നായി ഒപ്പന രൂപാന്തരപ്പെട്ടു എന്നു പറയാം.
കുറിപ്പ്:
'ഒപ്പന' ഒരു ദ്രാവിഡ പദമാണ്. അലങ്കരിക്കുക. ചാർത്തുക എന്നൊക്കെയാണ് പൊതുവായ അർത്ഥം. അനുഷ്ഠാനങ്ങളിൽ 'ഒപ്പിക്കുക' (ചാർത്തുക) തുടങ്ങിയ പ്രയോഗം കാണാം. കോയമ്പത്തൂരിലെ അലങ്കാര വസ്തുക്കൾ വിൽക്കുന്ന ഒരു തെരുവിന് 'ഒപ്പന' എന്ന പേരുണ്ട് “.
റഫറൻസ്:
1. വി.എം. കുട്ടി മാപ്പിളപ്പാട്ടിന്റെ ലോകം, പാപ്പിയോൺ, കോഴിക്കോട് -2006.
2. പക്കർ പന്നൂർ (എഡി.) മാപ്പിള കലാദർപ്പണം, കോട്ടയം, സാഹിത്യ പ്രസാധക സഹകരണ സംഘം -1998.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 49-51
Show more
|
..Link |
| 11 | സീതകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2713 - 14,നമ്മുട...
അനുഷ്ഠാനേതരകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2713 - 14,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 70-72,
Show more
|
..Link | |
| 12 | കുറത്തിയാട്ടം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറത്തിയാട്ടം
“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ട...
കുറത്തിയാട്ടം
“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ടു രീതിയിലുണ്ട്. കുറവൻ, കുറത്തി, വൃദ്ധൻ, കള്ളുഷാപ്പുകാരൻ, നാട്ടുപ്രമാണി തുടങ്ങിയ വേഷങ്ങൾ വടക്കൻ കുറത്തിയാട്ടത്തിൽ ഉണ്ട്.ഗദ്യസംഭാഷണം കുറഞ്ഞതും ഗാനങ്ങൾ കൂടുതലുള്ളതുമായ നാടകമാണിത്. തൃശ്ശൂർപൂരം കാണുവാൻചെന്ന കുറത്തിയും കുറവനും ജനത്തിരക്കിൽപ്പെട്ടു വേർപിരിയുകയും ചുറ്റിത്തിരിയുകയും ഒടുവിൽ കണ്ടുമുട്ടുകയും പരസ്പരം പ്രണയകലഹത്തിനുശേഷം യോജിപ്പിലെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. മൃദംഗവും കൈമണിയുമാണു പിന്നണിവാദ്യങ്ങൾ. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്.
തെക്കൻ കുറത്തിയാട്ടത്തിൽ കുറത്തി, കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണുള്ളത്. പാർവതിയുടെയും മഹാലക്ഷ്മി യുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്നു പരസ്പരം ഭർത്താക്കന്മാരെ പഴിക്കുകയും സരസ്വതിസങ്കല്പത്തിലുള്ള മറ്റൊരു സ്ത്രീ വന്ന് ആ തർക്കം തീർക്കുകയുമാണിവിടെ. മുത്തിയമ്മ ഹാസ്യകഥാപാത്രമാണ് “.
അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം മൂന്ന്, ജനറൽ എഡിറ്റർ: സി. ആർ. രാജഗോപാലൻ, ഡി.സി. ബുക്സ് ,പുറം : 2 645
കുറത്തിയാട്ടം
‘’കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും നടത്തുന്ന പ്രാചീന നൃത്തകല. ഈ അനുഷ്ഠാനമായ കല കുറവസമുദായക്കാർ നടത്തുന്നു.
ചെറുപ്പക്കാരും മദ്ധ്യവയസ്കരും ഒത്തുചേർന്നു നടത്തുന്ന കലാപ്രകടനമാണിത്. പാമ്പുകളെ പിടിച്ചും, നാടൻ പച്ചമരുന്നുകൾ പറിച്ചും, പക്ഷിശാസ്ത്രവും രേഖാശാസ്ത്രവും പറഞ്ഞും ഉപജീവനം നടത്തുന്നവരാണു കലാകാരന്മാർ. പ്രാചീനകലാരൂപമാണ്. ഏതു കാലത്താരംഭിച്ചു എന്നു പറയുവാൻ സാദ്ധ്യമല്ല. തെക്കൻ രീതിയിലുള്ള കലാപ്രകടനത്തിനു് മൂന്നു പേരും, വടക്കൻ രീതിയിലുള്ളതിന് എട്ടിലധികം പേരും വേണം.
തെക്കൻ രീതിയിലുള്ള കുറത്തിയാട്ടം: വിഷ്ണുവിൻറയും ശിവൻറെയും ഭാര്യമാരെ പ്രതിനിധീകരിച്ച് സ്ത്രീവേഷം ധരിച്ച രണ്ടു നടന്മാർ രംഗത്തു വരുന്നു. താളമേളത്തിനനുസരിച്ചു പാട്ടുകാർ പാടുന്നു. അതിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. ആംഗ്യസങ്കേതങ്ങളോടെ ഭാവപ്രധാനമാണ് നൃത്തം. അന്യോന്യം വാക്സമരം. വാക്കു മൂക്കുമ്പോൾ ഒരു കുറത്തിവന്നു സാന്ത്വനപ്പെടുത്തി രണ്ടുപേരേയും പറഞ്ഞയക്കും.
വടക്കൻ രീതിയിലുള്ള കുറത്തിയാട്ടം:
സംഗീതനാടകവുമായി ബന്ധമുള്ളതായി തോന്നും. കുറവൻ, കുറത്തി, കള്ളഷാപ്പുകാരൻ, നാട്ടുപ്രമാണി എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. തൃശൂർ പൂരത്തിനുപോയ കുറവനും കുറത്തിയും പരസ്പരം വേർപിരിയാനിടവരുന്നു, കുറെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന അവർ അനുഭവങ്ങൾ വിവരിക്കുന്നതാണ് പാട്ടിനും നൃത്തത്തിനും വിഷയം. മദ്യസേവയും അയിത്താചരണവും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചു കൊണ്ടുള്ള കലാരൂപമാണ്.
മൃദംഗം, കൈമണി, ചെറിയ മദ്ദളം, ഹാർമ്മോണിയം. ഇവയിൽ രണ്ടോ മൂന്നോ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു.
രാത്രിയിൽ ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം കളി തുടങ്ങും. രണ്ടോ മൂന്നോ മണിക്കൂർ സമയം കളി നീണ്ടുനിൽക്കും.
ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്തും നടത്തുന്നു. തിരശ്ശീലയും മറ്റു രംഗസജ്ജീകരണങ്ങളും ഉപയോഗിച്ച് അരങ്ങൊരുക്കും.നിലവിളക്ക് കത്തിച്ചുവച്ചാണു പ്രദർശനം.
സംഗീതനാടകങ്ങളിലെന്നപോലെ കഥാപാത്രങ്ങൾക്ക് അനുഗുണമായ വേഷം. കുറവനും കുറത്തിക്കും സാധാരണവേഷം, അതിനു ചേർന്ന ചമയങ്ങൾ. സാമൂഹിക പരിഷ്കരണം ഉന്നംവെച്ച് നടത്തുന്ന കലാപ്രകടനമാണ്. തമിഴ്നാട്ടിൽ നിന്നു വന്ന കുറവർ കേരളത്തിൽ പ്രചരിപ്പിച്ച കലയെന്ന് കരുതപ്പെടുന്നു. “
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 57-58
കുറത്തിയും കുറത്തിയാട്ടവും
“കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറവനും കുറത്തിയും എന്ന സങ്കല്പം നിലനിൽക്കുന്നുണ്ടു്. തമിഴ് സംസ്കാരത്തിൻ്റെ സ്വാധീനം ഈ പുരാവൃത്തസ്വീകരണത്തിലുണ്ടു്.
ഉത്തരകേരളത്തിലെ കുറത്തിത്തെയ്യങ്ങളും തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും നിലനിൽക്കുന്ന കുറത്തിയാട്ടവും കുറത്തിപ്പാട്ടും ഈ സാംസ്കാരികാംശത്തിന്റെ പാഠഭേദങ്ങളാണെന്നു വേണം കരുതാൻ. താണ ജാതിക്കാരുടേയും ഉയർന്ന ജാതിക്കാരുടേയും കലാരൂപങ്ങളിൽ
കുറത്തിയുടെ സ്വാധീനം കാണാം.
കുറത്തിയാട്ടം:
തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കുറത്തി ആട്ടം പ്രചാരത്തിലുണ്ട്. തെക്കൻ ജില്ലകളിൽ അനുഷ്ഠാനപരമായ ക്ഷേത്ര കലയാണ് കുറത്തിയാട്ടം. കുറവ സമുദായക്കാരാണ് കുറത്തിയാട്ടം നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവും പക്ഷിശാസ്ത്രം, കൈനോട്ടം ഇവ നടത്തി ഉപജീവനം കഴിക്കുന്നവരാണ്. പരമശിവൻ്റേയും മഹാവിഷ്ണുവിന്റേയും ഭാര്യമാരായ പാർവതിയും മഹാലക്ഷ്മിയും രംഗത്തുവരുന്നതോടെയാണ് കുറത്തി യാട്ടം ആരംഭിക്കുന്നത്. നടന്മാർ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. വാ ദൃവും പാട്ടും കാണും. മേളത്തിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. തുടർന്ന് അന്യോന്യം നടത്തുന്ന വാക്സമരമാണ്. ഭർത്താക്കന്മാരെ പഴിച്ചു കൊണ്ടുള്ള ഈ പ്രകടനത്തിനിടയിൽ മറ്റൊരു കുറത്തി എത്തുന്നു. തർക്കം തീർക്കാൻ എത്തുന്ന കുറത്തി സരസ്വതീദേവിയുടെ സങ്കല്പമാണ്.
വടക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ള കുറത്തിയാട്ടം തീർത്തും വ്യത്യസ്തമാണ്. സാമൂഹ്യപരിഷ്കാരം ലക്ഷ്യമാക്കിയുള്ള വിഷയങ്ങളെ അധികരിച്ച് ഉള്ള കലാപ്രകടനമാണിത്.സംഗീതനാടകങ്ങളുടെ സ്വാധീനം ഇതിൽ കാണാം. കുറവനും കുറത്തിക്കും പുറമെ നാട്ടുപ്രമാണിയും കള്ളു കുടിയനും രംഗത്തുണ്ടാകും. തൃശ്ശൂർപൂരം കാണാൻ ചെന്ന കുറവനും കുറത്തിയും മദ്യപിക്കുന്നു.കുറവനും കുറത്തിയും തിരക്കിൽ വേർപെട്ടു പോകുന്നു. വളരെക്കാലത്തെ ഊരുചുറ്റലിനു ശേഷം അവർ വീണ്ടും ഒത്തുചേരുന്നു. അനുഭവങ്ങൾ പങ്കുവെക്കുന്നു. സാമൂഹ്യപ്രശ്നങ്ങളെ വിമർശനപരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഉൽബു
ദ്ധരാക്കുക എന്ന ലക്ഷ്യം കൂടി ഈ കലാരൂപത്തിനുണ്ടായിരുന്നു.
രാമർശമുണ്ട്. പാലക്കാട് ജില്ലയിലെ പാങ്കളിയിലും സാമൂതിരിമാരുടെ ഇടയിൽ പ്രചാരമുള്ള സംഘക്കളിയിലും ഇതിനു സമാനമായ ഭാഗങ്ങളുണ്ട്.
കുറത്തിത്തെയ്യം:
കണ്ണൂർ, കാസർകോട് ജില്ലകളിൽ തെയ്യാഘോഷത്തിന്റെ ഭാഗമായി ചില തറവാടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കുറത്തിത്തെയ്യം കെട്ടി ആടാറുണ്ട്. കുറത്തി, കുഞ്ഞാർകുറത്തി, മലങ്കുറത്തി, പുള്ളിക്കുറത്തി, സേവക്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ട് തരം കുറത്തി ത്തെയ്യങ്ങൾ ഉണ്ടായിരുന്നത്രെ. ഇതിൽ പലതും മാന്ത്രിക മൂർത്തികളാണ്. മലയൻ, വേലൻ, കോപ്പാളർ, ചെരവൻ, പുലയർ എന്നീ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്. ഇവയിൽ മിക്ക തെയ്യങ്ങളുടേയും ഇതിവൃ ത്തങ്ങൾപാർവതിയേയും ശിവനേയും ബന്ധപ്പെടുത്തിയവയാണ്.
ഉർവര ദേവതയാണ് സാധാരണ കുറത്തിത്തെയ്യം. പാർവതിയുടെ അ വതാരമാണ് കുറത്തി എന്ന വിശ്വാസവും ചില സ്ഥലങ്ങളിൽ ഉണ്ട്. മണ്മറഞ്ഞ വീരവനിതകളുടെ ഓർമ്മക്കായി കെട്ടി ആടുന്ന കുറത്തിത്തെയ്യങ്ങളും ഉണ്ട്. “
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 99-100
Show more
|
..Link |
| 13 | ചവിട്ടുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുകളി
“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്ക...
ചവിട്ടുകളി
“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷം ഏതെങ്കിലും വീട്ടുമുറ്റത്തായിരിക്കും ചവിട്ടുകളി നടത്തുക. ചിലപ്പോൾ മൂന്നോണങ്ങൾ വരെ ഇത് ആവർത്തിക്കാറുണ്ട്. മങ്ങാട് കോളനിയിൽ ഈ വിനോദം മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. ചവിട്ടുകളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം കണ്ണകി കോവിലൻ കഥയാണ്. പൊന്മകനെ (കോവിലൻ) പാണ്ഡ്യരാജാവിന്റെ ഭടന്മാർ പിടിച്ചുകൊണ്ടുപോയ വിവരം ഒരു പുലയസ്ത്രീയിൽനിന്നും മനസ്സിലാക്കിയ ദേവി ആ ചെറുമസ്ത്രീയെ അനുഗ്രഹിക്കുന്നു. കുട്ടാടം പാടത്ത് ചൂലും മുറവും എടുത്തുചെന്നാൽ അന്നത്തേക്കുള്ള നെല്ലു കിട്ടും എന്നായിരുന്നു അനുഗ്രഹം. തുടർന്ന് പാണ്ഡ്യരാജ്യത്തെത്തിയ ദേവി രാജാവിനെ വധിച്ച് പൊന്മകനെ പുനർജ്ജനിപ്പിച്ചു തിരിച്ചു പോരുന്നു. പുലയസ്ത്രീക്കു ദേവി നല്കിയ അനുഗ്രഹത്തിന്റെ ഫലമാണ് നെല്ലടിക്കാൻ പോയാൽ ഇന്നും കൂടുതൽ നെല്ലു തങ്ങൾക്കു ലഭിക്കുന്നത് എന്നാണിവരുടെ വിശ്വാസം. ഇതിൻ്റെ സ്മരണയ്ക്കായാണു ചവിട്ടുകളി നടത്തുന്നതത്രേ.
നടുക്ക് ഒരു ഉരലോ സ്റ്റൂളോ വെച്ച് അതിനുമുകളിൽ വിളക്കു കത്തിച്ച് ചുറ്റും വട്ടത്തിൽ കൂടിനിന്ന് ചുവടുകൾ വെച്ചുള്ള കളിയാണ് ചവിട്ടുകളി. പത്തോ അതിൽ കൂടുതലോ പേർ ഇതിൽ പങ്കെടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കാളികളാകുന്ന ഒരു വിനോദമാണിത്. ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റുപാടി കൈകൊട്ടി കളിക്കുകയുമാണ് ഇതിൻ്റെ രീതി. കളിയിൽ പങ്കെടുക്കാത്തവർ നടുക്കുനിന്ന് പാടുകയും മറ്റുള്ളവർ അതേറ്റുപാടി കളിക്കുന്ന സമ്പ്രദായവും ഉണ്ട്. കളിക്ക് പാടുന്ന 'കുടൽമാല കുങ്കി' യുടെ പാട്ട് ദേവീസ്തുതിപരമായ ഗീതമാണ്. വടക്കൻപാട്ടുകളും ഇതിനു പാടാറുണ്ട് “.
അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:
2651-52
ചവിട്ടുകളി
“ജോഡികളായി നിന്ന് ആറുമുതൽ ഏകദേശം പന്ത്രണ്ടുവരെ കളി ക്കാർ ഒരുമിച്ച് വട്ടത്തിൽ നിന്ന് താളം ചവുട്ടിയാണ് കളിക്കുന്നത്. പാട്ടിനൊപ്പിച്ചാണ് കൈയടിക്കുന്നതും താളം ചവിട്ടുന്നതും. ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നീ കാലങ്ങളിലൂടെ കളി കടന്നുപോ കുന്നു. അവസാനം ആവേശകരമായ മൂന്നാംകാലം കളിച്ച് കളി അവ സാനിപ്പിക്കും. ഇടയ്ക്കിടയ്ക്ക് വായ്ത്താരികളുമുണ്ട്. മുണ്ട് മടക്കി ക്കുത്തി, അതിനുമുകളിൽ ഒരു തോർത്ത് മുറുക്കിയുടുത്താണ് കളിക്കുന്നത്’’
കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും, ഡോ:സീലിയ തോമസ് പെരുമ്പനാനി, കറൻ്റ് ബുക്സ്, 2010 ,പുറം: 22
Show more
|
..Link |
| 14 | ചവിട്ടുനാടകം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുനാടകം
“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം...
ചവിട്ടുനാടകം
“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2652-2654
ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടു നാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. യേശുക്രിസ്തുവിൻ്റെ 12 ശിഷ്യ മാരിൽ ഒരാളായ വിശുദ്ധ തോമസ് എ.ഡി. 52ൽ കേരളത്തിൽ ക്രിസ്തു മത പ്രചാരണം ആരംഭിച്ചു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങളുണ്ടായി. ക്നാനായിലെ തോമസിന്റെ നേതൃത്വത്തിലും സാപ്പോർ ഈശോയുടെ നേതൃത്വത്തിലും നടന്ന കുടിയേറ്റങ്ങൾ ഇതിൽ പ്രധാനമാണ്.
പോർച്ചുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറിച്ചു. കേരളത്തിലെ പരമ്പരാഗത സഭകളുടെ പാശ്ചാത്യവൽക്കരണശ്രമങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ക്രിസ്തീയ കലകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഗവേഷകർ രേഖ പ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.
കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കേരളീയമായ ഒരു വ്യക്തിത്വമുണ്ട്.വിവിധ സഭാപാരമ്പര്യങ്ങളുടെ സ്വാധീനം നിലനിൽക്കെത്തന്നെ കേരളീയ സാംസ്കാരിക പാരമ്പര്യത്തിൽ ഊന്നിയുള്ളതാണ് ഈ വ്യക്തിത്വരൂ പീകരണം. ഈയൊരു പ്രക്രിയയിൽ ചവിട്ടുനാടകം പോലുള്ള രംഗകലകൾ വഹിച്ച പങ്ക് പ്രധാനമാണ്. വിശ്വാസികളെ പ്രാദേശിക സംസ്കാരത്തോട് അടുത്തുനിൽക്കാനും അതേ അവസരത്തിൽ ക്രിസ്തീയവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താനും ഇത്തരം കലാരൂപങ്ങൾ സഹായിച്ചു എന്നു പറയാം”
.
റഫൻസ് :
സെബീന റാഫി, ചവിട്ടു നാടകം, കോട്ടയം, സാഹിത്യ സഹകരണ സംഘം -1964
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 125- 127
Show more
|
..Link |
| 15 | പച്ചകുത്തൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പച്ച കുത്തൽ
pachakuththal
'’ശാരീരിക സംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയി...
പച്ച കുത്തൽ
pachakuththal
'’ശാരീരിക സംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗങ്ങളെ അലങ്കരിക്കുകയാണ് അതിൻ്റെ സ്വഭാവം. ഒരു കാലത്ത് ഗ്രാമീണർക്കിടയിൽ പച്ചകുത്ത് സർവസാധാരണമായിരുന്നു. കുറവരും മറ്റുമാണ് ഈ തൊഴിലുമായി നടക്കുന്നത്. പ്രത്യേകതരം ചെടികളുടെ ഇലകളുടെ നീരും ചില രാസവസ്തുക്കളും ചേർത്താണ് പച്ചകുത്തുവാനുള്ള മഷി ഉണ്ടാക്കുന്നത്. കാലുകൾ, പുറം, മാറിടം എന്നിവിടങ്ങളിൽ മാത്രമല്ല മുഖത്തുപോലും പച്ച കുത്തി അലങ്കരി ക്കുമത്രേ. ആദിവാസികൾക്കിടയിൽ ഇന്നും അതു നിലവിലുണ്ട്. എന്നാൽ, ഗ്രാമീണ പ്രദേശങ്ങളിൽ ഇന്നു കണ്ടുവരുന്നില്ല.’’
സൗന്ദര്യവർദ്ധകനാട്ടറിവുകൾ, ഡോ:എം.വി.വിഷ്ണുനമ്പൂതിരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2438
പച്ചകുത്തൽ
“പ്രാകൃതരായ മനുഷ്യർ ശരീരാലങ്കാരത്തിൻ്റെയോ വിശ്വാസങ്ങളുടെയോ ഭാഗമായി ശരീരത്തിൽ പച്ചകുത്തുന്ന സമ്പ്രദായമുണ്ടായി. സാമൂഹ്യസ്ഥിതി, കൂട്ടായ്മ, ലൈംഗികസ്വഭാവം എന്നിവ അതിൽ വരുന്നു. ഏതു ശരീരത്താണോ പച്ചകുത്തിയിരുന്നത് അയാളുടെ വ്യക്തിത്വം പച്ചകുത്തിൽ പ്രതിഫലിച്ചിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്നതും മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞുപോകുന്നതുമായ പച്ചകുത്തു രീതികൾ ഉണ്ടായിരുന്നു. സ്ഥിരമായി നില്ക്കുന്ന പച്ചകുത്ത് ആ സമൂഹത്തിന്റെ സ്ഥിരതയെയാണ് അടയാളപ്പെടുത്തുന്നത്. ചില സമൂഹങ്ങളിൽ പ്രത്യേക ചടങ്ങുകളോടെയാണു പച്ചകുത്തൽ നടക്കുന്നത്.
ആദിവാസികളിൽ സ്ത്രീകളാണു കൂടുതലായും പച്ചകുത്തുന്നതായി കണ്ടുവരുന്നത്. പ്രായപൂർത്തിയായ സ്ത്രീകളാണു പച്ചകു ത്താറുള്ളത്. നെറ്റി, കവിൾ, മാറ്, കൈ, കാല്, എന്നീ ശരീരഭാഗങ്ങളാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. വാൾ, ശംഖ്, സ്വസ്തികം, പൂവ്, പക്ഷി എന്നീ രൂപങ്ങളാണ് പുരുഷന്മാരിൽ കാണുന്ന അടയാളങ്ങൾ. ത്രികോണം, ചതുരം, വർത്തുളം എന്നീ ആകൃതികളിൽ ബിന്ദുക്കൾ സ്ത്രീകൾ ആലേഖനം ചെയ്യുന്നു.
പായപ്പുല്ലും പയർവർഗത്തിൽപെട്ട യവരയിലയും മുലപ്പാലിൽ ചാലിച്ചു കട്ടിയുള്ള ദ്രാവകത്തിൽ മുക്കിയ നാരകമുള്ളുകൊണ്ടോ ഇരുമ്പിന്റെ സൂചികൊണ്ടോ ആണ് പച്ചകുത്തുന്നത്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളുമാണു പച്ചകുത്തിയിരുന്നത്.
പച്ചകുത്തൽ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു വിഭാഗമാണ് കുറവൻമാർ.ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന ഒരു പ്രാചീനസമ്പ്രദായമാണു പച്ചകുത്തൽ. മുഖത്തും ശരീരഭാഗങ്ങളിലുമായി ഒരു പ്രത്യേ കതരം മഷി ഉപയോഗിച്ച് പച്ചകുത്തുന്ന രീതി പല സമൂഹങ്ങളിലും കാണാനാവും. വ്യക്തികളുടെ കുലം,ഗോത്രം,സാമൂഹ്യപദവി,കുലചിഹ്നം എന്നിവയുടെ പ്രതീകമായാണു പച്ചകുത്തൽ നടത്തുന്നത്.പച്ച,നീല എന്നീ നിറങ്ങളിലാണു പച്ചകുത്തൽ നടത്തുന്നത്. സസ്യങ്ങളുടെ ചാറുകൾ, പശകൾ,ധാതുദ്രവ്യങ്ങൾ,കരി,ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതിവസ്തുക്കളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. മഷികൊണ്ടു രൂപം വരച്ച് അതിൽ സൂചികുത്തി മഷി തിരുമ്മിപ്പിടിപ്പിച്ചാണ് ഇതിൻ്റെ ചിത്രണരീതി. പച്ചകുത്തൽ കുലത്തൊഴിലായി ചെയ്യുന്ന ചില സമുദായങ്ങളുണ്ട്. ഓരോ സമുദായവും പ്രത്യേക രീതികളിൽ തയ്യാറാക്കിയ മഷിയാണിതിന് ഉപയോഗിക്കുന്നതും. അകത്തിച്ചീരയും മഞ്ഞളും കൂട്ടിയിടിച്ചു തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി മുലപ്പാലിലോ വെള്ളത്തിലോ ചാലിച്ചാണു കുറുമർ പച്ചകുത്താൻ മഷി നിർമ്മിക്കുന്നത്.ചിലർ കയ്യോന്നി, കറുക എന്നിവയും ഉപയോഗിക്കാറുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു പച്ചകുത്തലിൽ വരയ്ക്കുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, തേര്, വാൾ, ശൂലം, ശംഖ്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.ബിന്ദു,നേർരേഖഎന്നീ രീതികളിലാണു പച്ചകുത്തൽ നടത്താറുള്ളത്.
ഗോത്രവർഗ്ഗക്കാരുടെ പച്ചകുത്തൽ
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണു മിക്ക ഗോത്രവർഗ്ഗക്കാരും പച്ചകുത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാണി ക്കാരുടെ ഇടയിൽ സ്ത്രീപുരുഷഭേദമെന്യേ പച്ചകുത്തൽ നടത്തിയിരുന്നു. സ്ത്രീകളാണ് പച്ചകുത്തൽ സാധാരണയായി ചെയ്തു കൊടുത്തിരുന്നത്. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവും കാണിക്കാർ പച്ചകുത്തിയിരുന്നു. സൂചികൊണ്ടു കുത്തി ചോരപൊടിയുന്ന ഭാഗത്തു ചിരട്ടക്കരിയോ, വിളക്കുമഷിയോ മുലപ്പാലിൽ ചേർത്ത മിശ്രിതവും തേക്കുന്നു. മുറിവു കരിയുന്നതുവരെ ഈ മിശ്രിതം ലേപനം ചെയ്തുകൊണ്ടിരിക്കും. വയനാട്ടിലെ വേട്ടകുറുമർ നെറ്റിയിൽ രണ്ടു ചെവിയെയും ബന്ധിപ്പിക്കത്തക്കവിധം നീളത്തിൽ പച്ചകുത്താറുണ്ട്. മുലപ്പാലും അമരച്ചപ്പും കരിയും ചേർന്ന മിശ്രിതമാണ് ഇവർ ഇതിന് ഉപയോഗിക്കുന്നത്. പാലക്കാട് ജില്ലയിലെ ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗക്കാർ പച്ചകുത്തൽ അനുഷ്ഠാനമായും കുലമഹിമയായും കൊണ്ടുനടക്കുന്നവ രാണ്. പച്ചകുത്തിയാൽ രക്തം വെയ്ക്കുമെന്നും 'വിളർച്ച' മാറുമെന്നും വിശ്വാസമുള്ളതുകൊണ്ട് ഇവർ പ്രസവശേഷം സ്ത്രീകളിലും പച്ച കുത്തൽ നടത്താറുണ്ട്. വനത്തിൽനിന്നുകിട്ടുന്ന തൊണ്ടക്കുരുവിൻ്റെ പരിപ്പെടുത്തു കരിയും പച്ചമഞ്ഞളും ചേർത്തരച്ച മിശ്രിതം ഒരു ചെറുകമ്പിൽ മുക്കിയെടുത്തു വരച്ചശേഷം സൂചികൊണ്ട് അതിന്റെ പുറത്തു വരച്ചാണ് കുറുമ്പർ സമുദായക്കാർ പച്ചകുത്തൽ നടത്തുന്നത്. സൂര്യൻ, ചന്ദ്രൻ, ഉലക്ക തുടങ്ങിയ ബിംബങ്ങളെ കുറുമ്പരുടെ പച്ചകുത്തലിൽ കാണാം.’’
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , ജനറൽഎഡിറ്റർ: ഡോ:സി.ആർ രാജഗോപാലൻ,,വോള്യം 3, ഡി.സി.ബുക്സ്, പുറം: 2674 - 75
പച്ചകുത്ത് (Tattooing)
“പ്രാചീന മനുഷ്യർ ശരീരം മോടി പിടിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരുപാധിയാണ് പച്ചകുത്ത് എന്ന ശരീരചിത്രകല, മായ്ച്ചു കളയാൻ പറ്റാത്തവിധം ത്വക്കിനടിയിലേക്ക് ഒരു പ്രത്യേകതരം മഷി കുത്തിച്ചേർത്ത് ശരീരഭാഗങ്ങളെ സ്ഥിരമായി നിറം പിടിപ്പിക്കലാണ് പച്ചകുത്ത്. “ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന സ്വഭാവം പ്രാക്തനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഈ സമ്പ്രദായത്തിൻ്റെ മറ്റൊരു രീതിയാകാം പച്ചകുത്ത്. പുകയുന്ന തീക്കൊള്ളി ദേഹത്തേല്ക്കുമ്പോൾ പൊള്ളിയ ഭാഗത്ത് കരിയൂറിച്ചേർത്ത് സ്ഥിരമായ വടു വീഴുന്നത് കണ്ടതിൽനിന്നാകാം പച്ചകുത്തൽ എന്ന ആശയത്തിന്റെ ജനനം" എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇലകളുടെ ചാറുകൾ, പഴങ്ങൾ, ധാതുദ്രവ്യങ്ങൾ, കരി, ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതി വസ്തുക്കളിൽനിന്നും ചാലിച്ചെടുക്കുന്ന കുഴമ്പുകളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കിയെടുക്കുന്നത്. അകത്തിച്ചീരയും മഞ്ഞളും ചേർത്ത് തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി വെള്ളത്തിലോ മുലപ്പാലിലോ ചാലിച്ചാണ് പച്ചകുത്തുവിദഗ്ധരായ കുറവർ പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. ചില സമുദായങ്ങൾ കയ്യോന്നി,കറുക എന്നീ ഔഷധസസ്യങ്ങളും ഉപയോഗിക്കാറുണ്ട്. മഷികൊണ്ട് രൂപം വരച്ച് അതിൽ സൂചി കുത്തി മഷി തിരുമ്മി പിടിപ്പിച്ച് വരയ്ക്കുന്നതു കൊണ്ടാണ് ചിത്രങ്ങൾ മായാതെ കിടക്കുന്നത്. പച്ച, നീല എന്നീ നിറങ്ങളാണ് സാധാരണയായി പച്ചകുത്തുന്ന ചിത്രങ്ങളിൽ കാണുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പച്ചകുത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, വാൾ, ശൂലം, ശംഖ്, തേര്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
ബി.സി. രണ്ടായിരത്തിനു മുമ്പ് തന്നെ പച്ചകുത്തൽ നിലവിലുണ്ടായിരുന്നുവെന്ന് പുരാവസ്തുഗവേഷണങ്ങൾ തെളിയിക്കുന്നു. ഈജിപ്തിലെ മമ്മികളിൽനിന്നും കണ്ടെടുത്ത മൂന്ന് സ്ത്രീശരീരങ്ങളിലെ കൈകാലുകൾ, തോൾഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ കടുത്ത നീലനിറത്തിൽ ഏതാനും കുത്തുകൾ ഒറ്റവരിയായി കാണപ്പെട്ടിരുന്നു. എക്സിമോകൾ, പോളിനേഷ്യാ ദ്വീപിലെ ഗോത്രവർഗ്ഗ ക്കാർ, ആഫ്രിക്കയിലെ ഹോട്ടൻടോട്ട് വിഭാഗങ്ങൾ, ന്യൂസിലാൻ്റിലെ ഗോത്രവർഗ്ഗക്കാർ മാവോറികൾ, ഇന്തോനേഷ്യ, മലയ, ബർമ്മ, ജപ്പാൻ തുടങ്ങിയ രാജ്യക്കാർ എന്നിവർക്കിടയിൽ ഒരു കാലത്ത് പച്ചകുത്ത് വ്യാപകമായ ഒരു ശരീര അലങ്കാരമായിരുന്നു.
ദൈവത്തിൽനിന്നാണ് പച്ചകുത്ത് ഉണ്ടായതെന്നാണ് പോളിനേഷ്യക്കാർ വിശ്വസിക്കുന്നത്. പോളിനേഷ്യൻ സ്ത്രീകൾ ഭൂതപ്രേതാദികൾ അടുത്തു വരാതിരിക്കുവാനായി ചുണ്ടിലും, കൈത്തണ്ടയിലും പച്ചകുത്തിയിരുന്നു. തോളിൽ തത്തയുടെ രൂപം പച്ചകുത്തിയാൽ ഐശ്വര്യം വരുമെന്ന വിശ്വാസക്കാരാണ് ബർമ്മക്കാർ.
'പച്ചകുത്തുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ആദിവാസി സമൂഹങ്ങൾ. ആദിവാസികളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും പച്ചകുത്തുന്നത്. ഒരു മെയ്യലങ്കാരം എന്നതിനുമപ്പുറം ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മമാണ് പച്ചകുത്തുന്ന ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 'പച്ചകുത്ത് ആദിവാസി സംസ്കൃതി യുടെ മുദ്രയാണ്. നെറ്റി, കവിൾ, കൈകാലുകൾ, മാറ് എന്നീ ശരീര ഭാഗങ്ങളിൽ വിവിധതരം മുദ്രകൾ അടയാളപ്പെടുത്തുന്നത് ഗോത്രസംസ്കാരത്തിന്റെ ഭാഗമാണ്.വാൾ,ശൂലം,ശംഖ്,സ്വസ്തിക,പക്ഷി,പൂവ് എന്നീ ചിത്രരൂപങ്ങൾ പുരുഷന്മാരിലും വർത്തുളം, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ സ്ത്രീകളിലുമാണ് സാധാരണയായി ആലേഖനം ചെയ്യുന്നത്.
മധ്യപ്രദേശിലെ ഗോണ്ട് ഗോത്രവിഭാഗങ്ങൾ ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ രക്ഷയ്ക്കായി വ്യത്യസ്ത രൂപങ്ങളിൽ പച്ചകുത്താറുണ്ട്. ഇവർ ശക്തിക്കുവേണ്ടി ഹനുമാനും, ദഹനശേഷിക്കു വേണ്ടി ഭീമന്റെ ഗദയുമാണ് പച്ചകുത്തുന്നത്. ഈ ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്ത്രീകളുടെ പ്രധാന ശരീരാലങ്കാരംതന്നെ പച്ചകുത്ത് ആണ്. പച്ചകുത്തുന്ന ദിവസത്തെ പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനദിവസമായും അവൾക്ക് പക്വത വന്നതിൻ്റെ മുന്നോടിയായും ഇവർ കാണുന്നു. ഒരു പെൺകുട്ടി പച്ചകുത്താതെ മരിച്ചാൽ മരണ ശേഷം ദൈവം ശിക്ഷിക്കുമെന്ന വിശ്വാസവും ഇവർക്കിടയിലുണ്ട്. ഭൂമിയിൽനിന്നും പച്ചകുത്തി ശരീരം അലങ്കരിച്ചുവരുന്നവരെ മാത്രമാണ് ദൈവം സംരക്ഷിക്കുകയുള്ളുവെന്നാണ് ഇവർ വിശ്വസിക്കുന്നത്. മധ്യപ്രദേശിലെ ബെയ്ഗ ഗോത്രസമൂഹങ്ങൾക്ക് സ്ത്രീസൗന്ദര്യത്തെയും സൗന്ദര്യസങ്കല്പങ്ങളെയും സ്വാധീനിക്കുന്ന പ്രധാന മെയ്യലങ്കാരം പച്ചകുത്താണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അധിവസിക്കുന്ന കാണിക്കാരുടെ ഇടയിൽ സ്ത്രീകളും പുരുഷന്മാരും പ്രത്യേക തരത്തിൽ പച്ചകുത്തിയിരുന്നു. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവുമാണ് പച്ചകുത്തിയിരുന്നത്. വയനാട് ജില്ലയിലെ വേട്ടകുറുമസ്ത്രീകൾ നെറ്റിയിൽ നീളത്തിൽ ഒരു ചെവി തൊട്ട് മറുചെവി വരെ കുത്തുകുത്തായി പച്ചകുത്തുന്നു. യവരയുടെ ഇലയും കരിയും ചേർത്തരച്ചെടുത്ത് അതിൽ മുലപ്പാൽ ചേർത്താണ് പച്ചകുത്തലിനുള്ള മഷി ഇവർ ഉണ്ടാക്കുന്നത്. കുത്തിക്കഴിഞ്ഞാൽ ചുണ്ടയുടെ ഇല പിഴിഞ്ഞ് തൊലിപ്പുറത്തായി തേയ്ക്കും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ് വരകളിൽ താമസിക്കുന്ന ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ഗോത്രവിഭാഗങ്ങളിൽ പച്ചകുത്ത് വ്യാപകമായി കാണപ്പെടുന്നു. പച്ചകുത്തുന്നത് കുലമഹിമയായി കാണുന്ന ഇവരിൽ സ്ത്രീകൾ മിക്കവാറും വിവാഹത്തിനു മുമ്പ് തന്നെ പച്ചകുത്തിയിരിക്കും.
അട്ടപ്പാടിയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന കുറുമ്പർ വനത്തിൽനിന്നും ശേഖരിക്കുന്ന തോണ്ടക്കുരുവിന്റെ പരിപ്പെടുത്ത് തേങ്ങ ചിരട്ടയിലിട്ട് കരിയും പച്ചമഞ്ഞളും ചേർത്ത് അരയ്ക്കുന്നു. ഈ മിശ്രിതം ഒരു ചെറിയ കമ്പിൽ മുക്കിയെടുത്ത് ആദ്യം നെറ്റിയിൽ ചിത്രം വരയ്ക്കുന്നു. പിന്നീട് സൂചികൊണ്ട് ചിത്രത്തിൽ കുത്തിവരക്കുന്നു. പച്ചകുത്തുമ്പോൾ പാട്ട് പാടുന്ന പതിവും ഇവർക്കിടയിലുണ്ട്. കുറുമ്പ സ്ത്രീകൾ നെറ്റിയിലാണ് പ്രധാനമായും പച്ചകുത്തു ന്നത്. ചില സ്ത്രീകൾ നെറ്റിയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൂര്യൻ, ചന്ദ്രൻ, ഉലയ്ക്ക, കുറേ കുത്തുകൾ (ചെറിയ പൊട്ടുകൾ) തുടങ്ങിയ ചിത്രങ്ങൾ പച്ചകുത്തുന്നു. ഇതേ സമയം ചില സ്ത്രീകൾ നെറ്റിയിൽ ചന്ദ്രൻ, ഉലയ്ക്ക, ഒറ്റപൊട്ട് എന്നീ ചിത്രരൂപങ്ങൾ മാത്രമോ, ഒറ്റപൊട്ട് മാത്രമോ ആയി പച്ചകുത്ത് ഒതുക്കി നിർത്തിയിരിക്കുന്നതായി കാണാം.നീലഗിരിയിലെ കുറുമ്പർ സ്ത്രീകളുടെ നെറ്റിയിൽ ശിവൻ്റെ അടയാളം പച്ചകുത്താറുണ്ട്. ഇവർ ശിവഭക്തരാണ് തങ്ങളെന്ന് വിശ്വസിക്കുന്നു" എന്ന് ചില പഠനങ്ങളിൽ പറയുന്നു.
അക്ഷരജ്ഞാനമില്ലാതിരുന്ന കാലഘട്ടത്തിൽ പല സമൂഹങ്ങളും വീരപരാക്രമങ്ങൾ രേഖപ്പെടുത്തുവാനുള്ള ഒരു ഉപാധിയായി പച്ച കുത്തലിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു വ്യക്തിയുടെ കുലം, ഗോത്രം, ടോട്ടം, സാമൂഹിക പദവി തുടങ്ങിയവയുടെയെല്ലാം പ്രതീകമായാണ് പച്ചകുത്ത് പല സമൂഹങ്ങളിലും നിലനിന്നിരുന്നത്. "സമൃദ്ധമായി ശരീരത്തിൽ പച്ചകുത്തിയിരുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ മാതാപിതാക്കൾ ഉയർന്ന സാമ്പത്തികനിലവാരമുള്ളവരും, അവളെ അത്യധികം സ്നേഹിക്കുന്നവരുമാണെന്ന് മന സ്സിലാക്കുവാൻ സാധിക്കുമെന്ന്" പച്ചകുത്തലിനെ സമൂഹത്തിലെ പദവിയുമായി ബന്ധപ്പെടുത്തി ഗോൾഡൻ വെയ്സർ പറയുന്നു.
ശത്രുക്കളിൽനിന്നും രക്ഷനേടുന്നതിനും പരലോകത്തെത്തുമ്പോൾ സ്വർഗ്ഗം കിട്ടുന്നതിനും പച്ചകുത്ത് വേണമെന്ന വിശ്വാസിക്കുന്നവരാണ് ഗോത്രവിഭാഗങ്ങൾ. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റേണ്ടതായി വരുമെങ്കിലും ശരീരത്തോടൊപ്പം പോകുന്ന ഏക മെയ്യലങ്കാരമാണ് പച്ചകുത്ത്. ഇതു കൊണ്ട് തന്നെ പച്ചകുത്തിയില്ലെങ്കിൽ മോക്ഷം കിട്ടില്ലെന്ന വിശ്വാസം വേട്ടകുറുമർക്കിടയിൽ പ്രബലമാണ്. വയനാട്ടിലെ കാട്ടുനായ്ക്കൻ സ്ത്രീകൾക്കിടയിൽ പച്ചകുത്താത്തവരെ വളരെ മോശമായി ചിത്രീകരിക്കുന്നു. കയ്യിലും, നെറ്റിയിലും, കവിളിലുമാണ് ഈ സ്ത്രീകൾ പച്ചകുത്തുന്നത്. പച്ചകുത്താത്തവരെ പരലോകത്തെത്തുമ്പോൾ പ്രേതാത്മാക്കൾ പാമ്പിൻ്റെ മുള്ളെടുത്ത് കുത്തുമെന്ന വിശ്വാസമാണ് വയനാട് ജില്ലയിലെ പണിയവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. നെറ്റിയിൽ പച്ചകുത്താതെ പരലോകത്തെത്തുന്ന വരുടെ നെറ്റിയിൽ മറ്റ് പരേതാത്മാക്കൾ മുളകരച്ചിടുമെന്ന് അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗങ്ങളിലെ ചിലർ വിശ്വസിക്കുന്നു.
പച്ചകുത്ത് പ്രതികൂല അവസ്ഥകളെ പ്രതിരോധിക്കുവാൻ ശക്തിനൽകുമെന്ന് ഗോത്രവിഭാഗങ്ങൾ വിശ്വസിക്കുന്നു. പ്രസവശേഷം അമ്മയ്ക്ക് വിളർച്ച അനുഭവപ്പെട്ടപ്പോൾ രണ്ട് കൈത്തണ്ടകളിലും വളരെ വിപുലമായ തോതിൽ പച്ചകുത്തിയ സ്ത്രീകളെ ഇരുളർക്കിടയിൽ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചകുത്തുന്നതിലൂടെ രക്തം വെച്ച് വിളർച്ച മാറി കിട്ടുമെന്ന വിശ്വാസമാണ് ഇതിനു പുറകിൽ പ്രവർത്തിച്ചത്. കാർഷികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പണിയർ ഞാറ്നടുമ്പോൾ കൈകൾക്ക് നീര് വയ്ക്കാതിരിക്കുവാനും പച്ചകുത്തിയിരുന്നു. വനവിഭവശേഖരണത്തിനായി കാട്ടിൽ പോകുമ്പോൾ വേനൽ,മഞ്ഞ്,മഴ തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുവാനുള്ള പ്രതിരോധശേഷി നൽകുവാൻ പച്ചകുത്തലിന് കഴി യുമെന്ന വിശ്വാസവുമുണ്ട്. മലദൈവങ്ങളുടെ ചിത്രംതന്നെ ശരീരത്തിൽ പച്ചകുത്തിയാൽ വനത്തിൽ പോകുമ്പോൾ എല്ലാവിധ ആപ ത്തുകളിൽനിന്നും ഇവർ തങ്ങളെ രക്ഷിക്കുമെന്ന സങ്കല്പവും ആദിവാസി വിഭാഗങ്ങൾ സൂക്ഷിച്ചുപോരുന്നു. വനത്തിൽ പോകുമ്പോൾ വിഷജന്തുക്കളുടെ കടി ഏല്ക്കാതിരിക്കുവാൻ അവയുടെ ചിത്രങ്ങൾ കൈത്തണ്ടയിൽ പച്ചകുത്താറുണ്ട്. (ഉദാഹരണത്തിന് പാമ്പ്, തേൾ തുടങ്ങിയവയുടെ ചിത്രങ്ങൾ). ശരീരത്തെ ഭൂതപ്രേതാദികളിൽനിന്നും രക്ഷിക്കുന്നതിനു വേ ണ്ടിയും പച്ചകുത്താറുണ്ട്. ഇങ്ങനെ പച്ചകുത്തൽ ഒരു രക്ഷാകവചമായും ഗോത്രസമൂഹങ്ങളിൽ നിലനി ല്ക്കുന്നു”
മെയ്യെഴുത്തുകൾ,ഗോത്രസമൂഹങ്ങളുടെദൃശ്യസംസ്കാരം, മിനി’.പി.വി,കേരള ലളിതകലാ അക്കാദമി, തൃശൂർ, 2011,പുറം പുറം :30 -35
Show more
|
..Link |
| 16 | ചങ്കരനായാടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2650അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട...
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2650അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2687-88,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 136- 137
Show more
|
..Link |
| 17 | പതിച്ചിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
പതിച്ചിക്കളി
“പതിയവിഭാഗത്തിലെ സ്ത്രീകൾ ചെയ്യുന്ന ഒരു നൃത്തമാണു പതിച്ചിക്കളി. തെക്കേ വയനാട്ടിൽ കണ്ടുവരുന്ന ആദിവാസി വ...
പതിച്ചിക്കളി
“പതിയവിഭാഗത്തിലെ സ്ത്രീകൾ ചെയ്യുന്ന ഒരു നൃത്തമാണു പതിച്ചിക്കളി. തെക്കേ വയനാട്ടിൽ കണ്ടുവരുന്ന ആദിവാസി വർഗമായ പതിയർ അവരുടെ സ്ത്രീകളെ വിളിക്കുന്നതു പതിച്ചികൾ എന്നാണ്. വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിച്ചികൾ ചില വിനോദങ്ങളിൽ ഏർപ്പെട്ടുപോരുന്നു. നിലവിളക്കിനുചുറ്റും നിന്നുകൊണ്ടു കൈയടിച്ചു പാടിയാണു നൃത്തം ചെയ്യുന്നത് ഇതിനാണു പതിച്ചിക്കളി എന്നു പറയുന്നത്. വള്ളിയൂർക്കാവിലെ ഉത്സവത്തിനു പതി ച്ചിക്കളി പതിവായിരുന്നു. “
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2687
“കേരളത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗമായ പതിയരുടെയിടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് പതിച്ചിക്കളി. പതിയ വിഭാഗത്തിലെ സ്ത്രീകളാണ് പതിച്ചികൾ എന്ന് അറിയപ്പെടുന്നത്. വിവാഹം, ഉത്സവം തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഈ കലാരൂപംഅവതരിപ്പിക്കുന്നത്.നിലവിളക്കിനുചുറ്റും കൈയ്യടിച്ച്, പാട്ടുപാടി, താളത്തിൽ ചുവടുവച്ച് നൃത്തം ചെയ്താണ് ഇത് അവതരിപ്പിക്കുന്നത് “
ഡോ:ഷിഫ എസ്,നാടോടി സ്ത്രീരംഗകലകലകൾ, പുറം.12
പതിച്ചിക്കളി
വയനാട്ടിലെ ആദിവാസി സമൂഹത്തിൽപ്പെട്ട പതിയരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു കലാപ്രകടനമാണ്.
കല്യാണം, ഉത്സവം എന്നിവയോടനുബന്ധിച്ച്,നടത്തപ്പെടുന്ന ഒരു സാമൂഹിക വിനോദകല.
സ്ത്രീകൾമാത്രം പങ്കെടുത്തുവരുന്ന ഈ കലാരൂപത്തിന്റെ ഉല്പത്തികാലം അജ്ഞാത മാണ്. ഈ കലാപ്രകടനത്തിന് എത്ര കലാകാരികൾ വേണമെന്നു തിട്ടപ്പെടുത്തിയിട്ടില്ല. മുററത്തു കൊളുത്തിവച്ച നിലവിളക്കിനു ചുറ്റും നിന്നും കയ്യടിച്ചും പാട്ടുപാടിയും നൃത്തംവെക്കുന്നു. വേഷവിധാനവും താളക്രമവും നൃത്തത്തെ ആകർഷണീയമാക്കുന്നു.പ്രത്യേകിച്ചും വാദ്യോപകരണങ്ങളും അരങ്ങും ഇല്ല. നിലവിളക്കു കൊളുത്തിവെക്കു മെന്നല്ലാതെ മറ്റു ദീപവിധാനങ്ങളില്ല.
കലാകാരികൾ രണ്ടുകൈകളിലും നിറയെ വളകളിട്ടു, കാതിലും കഴുത്തിലും സ്വർണ്ണ ത്തിൻറയോ വെള്ളിയുടേയോ ആഭരണങ്ങൾ അണിഞ്ഞ്, തലയിൽ വൃത്താകൃതിയിൽ പൂക്കൾ ചൂടിയാണു പ്രകടനത്തിനിറങ്ങുന്നത്.
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 203
Show more
|
..Link | |
| 18 | പാവക്കഥകളി | ![]() | ഡോ:വിനിത വിജയൻ | പുസ്തകങ്ങൾ | nill |
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2691,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 162
Show more
|
..Link |
| 19 | പൂച്ചാരിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2692-93നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 174
Show more
|
..Link | |
| 20 | പുലിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ ...
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2692,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 201-202
Show more
|
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല


















