ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | കമ്പളംനാട്ടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കമ്പളം നാട്ടി /കമ്പളക്കളി
1.“ജന്മിമാരുടെ കീഴിൽ അടിമപ്പണിയെടുക്കുന്ന അടിയരെയും പണിയരെയും ചേർത്ത് വിശാലമായ നെൽവയലുകളി...
കമ്പളം നാട്ടി /കമ്പളക്കളി
1.“ജന്മിമാരുടെ കീഴിൽ അടിമപ്പണിയെടുക്കുന്ന അടിയരെയും പണിയരെയും ചേർത്ത് വിശാലമായ നെൽവയലുകളിൽ ഉൽസവാന്തരീക്ഷത്തിൽ നടത്തുന്ന നടീൽപ്രവൃത്തിയാണ് കമ്പളംനാട്ടി. തുടി എന്ന വാദ്യം ഉപയോഗിച്ച് താളത്തിൽ ആടുകയും പാടുകയുംചെയ്യുന്നു.വയൽവരമ്പിൽവെച്ചായിരിക്കും ആട്ടവും പാട്ടും. തുടിയുടെ താളത്തിലുള്ള ആട്ടവും കൂടിയാവുമ്പോൾ അതൊരു കളിയായി മാറും. അതിനാലാവാം ഇതിന് കമ്പളക്കളി എന്ന പേരുകൂടി ഉണ്ടായത്. പത്തും പതിനഞ്ചും ഏക്കർ വിസ്തൃതിയുള്ള പാടങ്ങളിൽ നിലവിലുള്ള പണിക്കാരെ വെച്ച് തനത് രീതിയിൽ കൃഷിപ്പണി നടത്തിയാൽ നിശ്ചിതദിവസംകൊണ്ട് ഞാറുനടീൽ തീരില്ല എന്ന തോന്നലുണ്ടാവുമ്പോൾ ജന്മി കമ്പളക്കളി ആസൂത്രണം ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം സ്ത്രീകളും പുരുഷന്മാരും വയലിലിറങ്ങി കമ്പളക്കളിയുടെ ആവേശം ഏറ്റുവാങ്ങി പുരുഷന്മാർ നിലമൊരുക്കുകയും സ്ത്രീകൾ നട്ട്കയറുകയും ചെയ്യുന്നു.ഞാറ് നട്ടുതുടങ്ങാൻ പാകത്തിൽ കുറച്ച്സ്ഥലം തലേന്നുതന്നെ ഒരുക്കിവെച്ചിരിക്കും. തുടിപ്പാട്ടിൻ്റെ പശ്ചാത്തലത്തിൽ അതിലലിഞ്ഞ് കൃഷിപ്പണിയിൽ മുഴുകുന്ന കൃഷിക്കാർ വാദ്യത്തിന്റെ താളത്തിനനുസരിച്ച് കൈകൾ ചലിപ്പിക്കുകയാണ്. മനസ്സ് മുഴുവൻ വാദ്യത്തിലും താളത്തിലും ആയതിനാൽ ആയാസമറിയാതെയാണ് അവർ ജോലി ചെയ്യുന്നത്. പണിയരെയും അടിയരെയും സംബന്ധിച്ചിടത്തോളം തുടിശബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ആചാരത്തിന്റെയും അനുഷ്ഠാനത്തിൻ്റെയും രൂപത്തിൽ തുടിശബ്ദം കേട്ടാണ് കുട്ടികൾ വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ തുടിതാളം കേൾക്കുമ്പോൾ ഒരനുഷ്ഠാനപ്രക്രിയയുടെ ഭാവം അവരുടെ മനസ്സിൽ വന്നുചേരും. തുടിയിൽ മുഴുകി ഭക്ഷണവും വിശ്രമവും മറന്ന് പണിയെടുക്കുമ്പോൾ മൂന്നുമണിയോടെ പതിനഞ്ച് ഏക്കർവരെയുള്ള വയലുകളിൽ ഞാറുനടൽ പൂർത്തിയായിരിക്കും. ഇരുന്നൂറ് മുതൽ മുന്നൂറ് വരെ അടിമകൾ ഇത്തരം ഉത്സവപ്രക്രിയയ്ക്ക് നിയോഗിക്കപ്പെടാറുണ്ട് “
2.കമ്പളം നാട്ടി
“വയനാട്ടിലും കുടകിലും മറ്റും ഞാറുനടുന്ന രീതി. വലിയ കൃഷിയുടമകൾ വേഗത്തിൽ ഞാറുനട്ടു തീരുവാൻ ചെയ്യുന്ന ഒരു ഏർപ്പാടാണ് കമ്പളംനാട്ടി. അറുപതും എഴുപതും പേർ വയലിൽ ഇറങ്ങി നാട്ടി നടുകയാണതിൻ്റെ സ്വഭാവം. ഞാറുനടുന്നതിന്റെ ക്രമമനുസരിച്ച് തുടികൊട്ടുവാനും കുഴൽ ഊതുവാനും ആളുകളുണ്ടാകും. ഞാറുനടുന്നവരിൽ ചിലർ ഉത്സാഹത്തിമിർപ്പു കൊണ്ട് നൃത്തം ചെയ്യും. കൃഷിപ്പണിയിലേർപ്പെടുന്ന സ്ത്രീപുരുഷന്മാർക്ക് പതിവിൽക്കവിഞ്ഞ കൂലിയും കിട്ടും. കമ്പളം നാട്ടി ഒരു ഉത്സവത്തിൻ്റെ പ്രതീതി തന്നെ ഉളവാക്കും. അതിനാൽ തദ്ദേശവാസികൾ അതു കാണുവാൻ കൃഷിസ്ഥലത്തു വന്നുചേരാറുണ്ട്. "കമ്പള'ങ്ങളിൽ ഞാറ് നടുന്നതുകൊണ്ടായിരിക്കാം 'കമ്പളംനാട്ടി' എന്നു പറയുന്നത്. “
1.കുണ്ടൽപ്പണി ഡോ: കുമാരൻ വയലേരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം ഒന്ന്,ഡി.സി.ബുക്സ്,ജന:എഡിറ്റർ ഡോ: സി.ആർ രാജഗോപാൽ,പുറം :339
2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:174
Show more
|
..Link |
| 2 | കുറ്റിയും കോലും | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറ്റിയും കോലും
Kuttiyum kolum
1.ഒരു ചെറിയവടിയും ഒരു വലിയ വടിയുമാണ് കുറ്റിയും കോലും. നിലത്ത് ചെറിയ കുഴിയുണ്ടാക്കി കു...
കുറ്റിയും കോലും
Kuttiyum kolum
1.ഒരു ചെറിയവടിയും ഒരു വലിയ വടിയുമാണ് കുറ്റിയും കോലും. നിലത്ത് ചെറിയ കുഴിയുണ്ടാക്കി കുറ്റി അതിനു കുറുകെ വയ്ക്കുന്നു. എന്നിട്ട് കോലുകൊണ്ട് തട്ടുന്നു. തട്ടുമ്പോൾ എതിർടീമിലെ ആരെങ്കിലും പിടിച്ചാൽ അവർക്ക് പത്ത് മാർക്ക്. പിടിച്ചില്ലെങ്കിൽ തുടർന്നു കളിക്കാം. പിന്നീട് എതിർ ടീമിലെ ആൾ കുറ്റി ഇട്ടു കൊടുക്കുന്നു. കളിക്കുന്നയാൾ കോലുകൊണ്ടു തട്ടുന്നു. തുടർന്ന് കൈത്തണ്ടയിൽ കോലുവച്ചും, നെറ്റിയിന്മേൽ വച്ചും, കാല് കണ്ണിയിൽ വച്ചും തട്ടുന്നു. തട്ടുന്നതിൻ്റെ ഊക്കനുസരിച്ച് കോൽ അകലേക്കു പോകുന്നു. അകലം അനുസരിച്ചു പോയിൻ്റ് കൂടുന്നു. കുഴിയുടെ ചാൺ അകലത്തിൽ വീണാൽ കളിയിൽനിന്ന് പുറത്താകും. പോയിന്റ് അള ക്കുന്ന വിധം ഇങ്ങനെയാണ്.
'സാദാ, മുറി, നായ, ഐറ്റി, ആർങ്ക്, ബില്ലീസ്, ഒന്ന്
സാദാ, മുറി, നായ, ഐറ്റി, ആർങ്ക്, ബില്ലീസ്, രണ്ട്...' എന്നിങ്ങനെ തുടർന്നുപോകുന്നു.
2.കുട്ടിയും കോലും
“ഇട്ടീം കോലും, ഉണ്ടയും കോലും എന്നീ കളികൾക്കു തുല്യമായ കളി.കളിക്കുപയോഗിക്കുന്ന കട്ട (പൂള്) ആണ് 'കട്ടി'. കളിയുടെ പേരിലെന്ന പോലെ കളിക്കുന്ന രീതിയിലും പ്രാദേശികവ്യത്യാസമുണ്ട്.
Show more
|
..Link |
| 3 | ഓലക്കുട | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓലക്കുട
1 “പണ്ടത്തെ നമ്പൂതിരിസ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒരു തരം കുടയാണിത്. അക്കാലത്ത് അന്തർജ്ജനങ്ങളെ അന്യന്മാർ കാണാ...
ഓലക്കുട
1 “പണ്ടത്തെ നമ്പൂതിരിസ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒരു തരം കുടയാണിത്. അക്കാലത്ത് അന്തർജ്ജനങ്ങളെ അന്യന്മാർ കാണാൻ പാടില്ലായിരുന്നു. അതിനാൽ അവർ ഈ കുടകൊണ്ട് സ്വയം മറച്ചിരുന്നു. ഇതിൻ്റെ മുകൾഭാഗത്തിനു കുറേ വിസ്താരമുണ്ടാകും. കാലിന്റെ നീളം കുറവുമായിരിക്കും. ഇതു മറച്ചുപിടിക്കാ നുള്ള സൗകര്യത്തിനുവേണ്ടിയാണ്. "വട്ടക്കുട' എന്നും ഇതിനു പേരുണ്ട്.
ഓലക്കുടകൾ നിർമ്മിച്ചിരുന്നതു പ്രധാനമായും പാണസമുദായത്തിൽ പെട്ടവരായിരുന്നു. ഹരിജനങ്ങളിൽ ചിലരും ഈ ജോലിയിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ ഒരു കൈത്തൊഴിലായിരുന്നു ഇത് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചു വീട്ടിൽവെച്ച് ജോലി ചെയ്യു കയായിരുന്നു പതിവ്. പണി പൂർത്തിയായാൽ ആവശ്യക്കാർ അവിടെ ചെന്നു വാങ്ങിക്കൊണ്ടുപോകും. ഇല്ലെങ്കിൽ ഇവർതന്നെ മറ്റു വീടുകളിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്നു “
2.ഓലക്കുട
പന(കുടപ്പന)യോല, മുള (ഓട) മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ചൂരലിന്റെയോ, ഓടയുടെയോ, മുളയുടെയോ കമ്പാണ് കുടയുടെ കാലായി ഘടിപ്പിക്കുന്നത്. കേരളത്തിൽ ഓലക്കുടയു ണ്ടാക്കുന്ന തൊഴിലിൽ പാരമ്പര്യവഴിക്ക് ഏർപ്പെട്ടുപോരുന്ന സമുദായക്കാരാണ് കണിയാന്മാരും പാണന്മാരും. 'കണി' എന്ന പദത്തിന്റെ അർഥം 'ഓലക്കുടച്ചട്ടം ഉണ്ടാക്കുക' എന്നാണ്. ചില കാവുകളിലും ക്ഷേത്രങ്ങളിലും ആണ്ടുതോറും കുട സമർപ്പിക്കാനുള്ള അവകാശം അവർക്കുണ്ട്. ചിലേടങ്ങളിൽ പാണന്മാർക്കാണ് ഈ അവകാശം. ദേശം, സമുദായം, തൊഴിൽ, ആചാരം, തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി കുടകൾക്ക് തരഭേദമുണ്ട്. തെക്കൻ കുടകളും വടക്കൻ കുടകളും ആകൃതി ഭേദമുള്ളവയാണ്.
പദവിയനുസരിച്ച് രാജാക്കന്മാർ സമ്മാനിക്കാറുണ്ടായിരുന്ന കുടയാണ് 'നെടിയകുട,' കേരള ബ്രാഹ്മണർ ഉപയോഗിച്ചുപോന്ന ഓലക്കുടയെ 'മനക്കുട' എന്നാണ് പറഞ്ഞിരുന്നത്. അന്തർജനങ്ങൾ ഉപയോഗിക്കുന്ന മനക്കുട (മറക്കുട)കൾക്ക് ദേശഭേദമനുസരിച്ച് ആകൃതിവ്യത്യാസമുണ്ട്. ഉത്തരകേരളത്തിൽ ഉപയോഗിക്കുന്ന മറക്കുട, 'വട്ടക്കുട'യാ ണ്. അതിന്റെ കാലിന് അധികം നീളമുണ്ടാകയില്ല. ദക്ഷിണകേരളത്തിലെ 'മറക്കുടകൾക്ക് കാലിന് നീളക്കൂടുതലുണ്ട്; വിസ്താരം കുറ വാണ്.
കന്യകമാർ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകൾ.' അവയ്ക്ക് കൂടുതൽ വലിപ്പം കാണുകയില്ല. അവർണ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ഉപയോഗിക്കുന്ന കുടകളാണ് 'കന്നിക്കുട'കൾ. അവ അൽപം കൂടി വലിപ്പമുള്ളവയാണ്. ഏകദേശം ഇവയോടു സാമ്യമുള്ള കുടകൾക്ക് 'കാൽക്കുട' എന്നാണ് ചിലേടങ്ങളിൽ പറയുക.
നായന്മാരും മറ്റും കല്യാണത്തിന് ഉപയോഗിക്കുന്ന ഒരുതരം കുടകളുണ്ട്, 'മങ്ങലക്കുട' കളാണവ. വധു കുടചൂടിയിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. നമ്പൂതിരിമാർ വേളിക്ക് പ്രത്യേക കുട എടുക്കുക പതിവായിരുന്നു. അതിൻ്റെ കാലിന് ഏഴു കമ്പുകൾ വേണമെന്നുണ്ട്. അതിനാൽ 'വേളിക്കുട'യ്ക്കു നീളം കൂടുതൽ കാണാം.
കൃഷിപ്പണിക്കാർ ഉപയോഗിക്കുന്ന കുട പ്രത്യേകതരമാണ്. ഒരു തരം 'കുണ്ടൻകുട'യാണ് കർഷകസ്ത്രീകൾ ഉപയോഗിക്കുക. ഉത്തര കേരളത്തിൽ അവയെ 'കളക്കുട' (പൊരിക്കുട) എന്നു പറയും. ഇവ തന്നെ കാലുള്ളവയും കാലില്ലാത്തവയും ഉണ്ട്. പുരുഷന്മാർ പണിയെടുക്കുമ്പോൾ ധരിക്കുന്ന തലക്കുട കളെ 'തൊപ്പിക്കുട' എന്നും പറയും. കന്നു പൂട്ടുമ്പോഴും മറ്റും തൊപ്പിക്കുടകൾ ധരിക്കും. മത്സ്യബന്ധനത്തിന് പോകുന്നവർ ധരിക്കുന്ന തൊപ്പിക്കു ടകൾ വലിപ്പം കുറഞ്ഞവയാണ്. അതിന് ചിലർ 'വീച്ചിൽക്കൂട' എന്നു പറയും.
ഓലക്കുടകളിൽ മറ്റൊരിനം ഉത്സവാദികൾക്ക് ഉയർത്തിപ്പിടിക്കുന്ന ചിത്രക്കുടകളാണ്. ചില കാവുകളിൽ കുട പിടിക്കുവാൻ പ്രത്യേകം അവകാശപ്പെട്ട 'കുടക്കാരൻ' ഉണ്ടായിരിക്കും.
ഓലക്കുടകളിൽ 'ആചാരക്കുട'കൾ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്. കാവുകളിലും മറ്റും ആചാരപ്പെട്ടവർ എടുക്കുന്ന കൂടയാണത്. ആചാരക്കുടകൾക്കും കന്യാക്കുടകൾക്കും ചിത്രക്കുടകൾക്കും ഉൾഭാഗത്ത് പട്ടുകൾ കൊണ്ട് അലങ്കരിച്ചോ, ചായങ്ങൾ തേച്ചോ മോടിവരുത്താറുണ്ട്. ഉത്തരകേരളത്തിലെ ചില തെയ്യങ്ങൾ ഓലക്കുട എടുക്കും. പാണന്മാരുടെ 'ഓണേശ്വരനും,' പുലയരുടെ 'സമ്പ്രദായം' എന്ന തെയ്യവും വണ്ണാ ന്മാരുടെ 'പാടാർകുളങ്ങര വീരനും' അതിന് തെളിവാണ്. ഓലക്കുടയെടുക്കുകയെന്നത് അനുഷ്ഠാനത്തിന്റെ ഒരു വശം കൂടിയാണ്. നമ്പൂതിരിമാർ സമാവർത്തനം, വേളി തുട
ങ്ങിയ കർമങ്ങൾക്ക് ക്രിയാംഗമായി ഓലക്കുട എടുക്കണമെന്നുണ്ട്.
ഇപ്രകാരം ഓലക്കുടകൊണ്ട് ആഘോഷം ആചാരം, അനുഷ്ഠാനം, തൊഴിൽ, തുടങ്ങിയ പല രംഗങ്ങളിലും പ്രയോജനമുണ്ടെന്നു പറയാം
കുടയെ സംബന്ധിച്ച പഴഞ്ചൊല്ലുകളും ശൈലികളും ഭാഷയിൽ ഉണ്ടാകുവാൻ കാരണം അത് ജീവിതവുമായി അത്രത്തോളം ബന്ധപ്പെട്ടതുകൊണ്ടുതന്നെ.
Show more
|
..Link |
| 4 | ഓണവില്ല് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണവില്ല്
1.“തിരുവനന്തപുരം ഭാഗങ്ങളിൽ ഓണക്കാലത്ത് കൈകൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഓണവില്ല്. വില്ലിന്റെ പ...
ഓണവില്ല്
1.“തിരുവനന്തപുരം ഭാഗങ്ങളിൽ ഓണക്കാലത്ത് കൈകൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഓണവില്ല്. വില്ലിന്റെ പാത്തി പനയുടെയോ കവുങ്ങിന്റെയോ പുറംപാളികൊണ്ടാണ് നിർമ്മിക്കുക. മുളകൊണ്ടാണ് ഞാൺ ഉണ്ടാക്കുക. ഇതിൻ ഞാണിൽ ചെറിയ കമ്പുകൊണ്ട് കൊട്ടിയാൽ വിവിധ ശബ്ദങ്ങൾ കേൾക്കാൻ കഴിയും. വൈദഗ്ദ്ധ്യമുള്ളവർ ഈ വില്ലിൽ മേൽതായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്.”
2.ഓണവില്ല്
“ഓണക്കാലത്ത് കൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന വില്ലിനെ ഓണവില്ല് എന്നാണ് വിശേഷിപ്പിച്ചി ട്ടുള്ളത്. വില്ലിന്റെ പാത്തി പനയുടെ യോ, കവുങ്ങിന്റെയോ പുറം പൊളി കൊണ്ട് നിർമിക്കും. മുളയും ഉപ യോഗിക്കും. വൈദഗ്ധ്യമുള്ളവർ മാത്രമല്ല, കുട്ടികൾ പോലും വില്ലിൽക്കൊട്ടി പലവിധ ശബ്ദങ്ങളുണ്ടാക്കി വിനോദിക്കുക പതിവായിരുന്നു. ഇന്ന് അത് നാമമാത്രമായിത്തീർന്നി രിക്കുന്നു.
മുളങ്കമ്പുകൊണ്ടോ മറ്റോ ചെറി യൊരു വില്ലുണ്ടാക്കി അലക്കിയ വസ്ത്രം, കൃഷ്ണപ്പാട്ടുഗ്രന്ഥം എന്നിവയോടൊപ്പം ചിങ്ങമാസം മുഴുവൻ പടിഞ്ഞാറ്റയിൽ വയ്ക്കുന്ന പതിവ് ഉത്തരകേരളത്തിൽ പല സമുദായക്കാർക്കിടയിലും ഇന്നും നിലവിലുണ്ട്. ഈ ചെറിയ വില്ലും ഓണവില്ലുതന്നെയാണ്. “ചിറ്റാടയും ചെറു ചിലമ്പുമൊരോണവില്ലു" മായി ഓടിക്കളിച്ച ഉണ്ണിക്കൃഷ്ണനെ ക്കുറിച്ചുള്ള ഭക്തിയായിരിക്കാം മേൽപ്പറഞ്ഞ ചടങ്ങിന് അവലംബം. ഓണത്താർ എന്ന തെയ്യം,ഒരു കൈയിൽ ചെറിയൊരു ഓണവില്ലും ധരി ച്ചാണ് വീടുതോറും വന്നാടുന്നത്”
Show more
|
..Link |
| 5 | ആര്യമ്മാലാനാടകം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
ആര്യമ്മാലാനാടകം
1.‘’പാലക്കാടുജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ആര്യമ്മാലാനാടകം. ആര്യമ്മാലയാട്ടം, ആര്യമ്മാല കൂത്ത്, ആര...
ആര്യമ്മാലാനാടകം
1.‘’പാലക്കാടുജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ആര്യമ്മാലാനാടകം. ആര്യമ്മാലയാട്ടം, ആര്യമ്മാല കൂത്ത്, ആര്യമ്മാലക്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. തമിഴ് സംഗീതപാരമ്പര്യം ഉൾക്കൊള്ളുന്ന കലാരൂപമാണിത്. ശിവനെ പരീക്ഷിക്കുന്ന പാർവ്വതി ശപിക്കപ്പട്ട് ഭൂലോകത്തിലെത്തുന്നു. ഇവിടെ ഗംഗാതീരത്ത് കാമാക്ഷി എന്ന പേരിൽ തപസ്സുചെയ്യുന്നു. ശിവനാൽ സൃഷ്ടിക്കപ്പെട്ട കാത്തവരായൻ മാതാവിനെ ശുശ്രൂഷിച്ചു കഴിയുന്നതിനിടയിൽ ഒരുനാൾ ആര്യമ്മാലയെ കണ്ട് മോഹിക്കാനിടവരുന്നു. ആരിയപ്പുരാജൻ കഴിച്ച യാഗാഗ്നിയിൽനിന്നും പിറന്ന ആര്യമ്മാല പുരുഷ ദർശനംപോലും കൂടാതെ കന്യകയായി കഴിയുന്നു. ആര്യമ്മാലയെ നേടിയെടുക്കാൻ വരം ചോദിക്കുന്ന കാത്തവരായനെ, ആര്യമ്മാലയിൽനിന്നും പല അടയാളസാധനങ്ങളും വാങ്ങിവരുവാൻ കാമാക്ഷി നിർദ്ദേശിക്കുന്നു. പല തടസ്സവാദങ്ങളും കാമാക്ഷി ഉന്നയിച്ചെങ്കിലും കാത്തവരായൻ ആര്യമ്മാലയെ വിവാഹം ചെയ്യുന്നു; ദമ്പതിമാരായി ജീവിക്കുന്നു. ഇതാണ് കഥ.
പുരുഷന്മാരാണ് ഈ നാടകത്തിൽ വേഷം കെട്ടുന്നത്. മുഖം മിനുക്കി, കിരീടം ധരിച്ച് മറ്റ് ആഭരണങ്ങൾ അണിഞ്ഞ് പ്രത്യേകം കെട്ടിയുണ്ടാക്കിയ കളിപ്പന്തലിൽ ആണ് നാടകം നടക്കുക. പദ്യങ്ങളും വിരുത്തങ്ങളും പാടി കഥ പൂർത്തിയാക്കും. ഇടയ്ക്കിടെ സംഭാഷണങ്ങളും ഉണ്ടാകും. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യങ്ങൾ. ഹാർമോണിയം, ഗഞ്ചിറ എന്നിവയും പ്രധാന വാദ്യങ്ങളായി ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്.കഥാപാത്രങ്ങൾതന്നെയാണു പാടുകയും ആടുകയും ചെയ്യുന്നത്. വാദ്യമേളങ്ങൾക്കു വേറേ ആൾക്കാരുണ്ട്. കളി നിയന്ത്രിക്കുന്നതിനു കളിയാശാന്മാരുണ്ട്.കൈക്കെട്ട്, അരക്കെട്ട്, കഥകളി കുപ്പായങ്ങൾ എന്നിവയാണു വേഷവിധാനം.മനയോലതേച്ചാണു മുഖംമിനുക്കുന്നത്. എണ്ണവിളക്കിനു മുന്നിലാണു കളിനടക്കുക. ഗണേശപൂജയോടെ ആരംഭിക്കുന്ന കളി പുലർച്ചയാണ് അവസാനിക്കുക”.
2.ആര്യമ്മാലയാട്ടം
“തമിഴ് സംഗീതനാടക പാരമ്പര്യം ഉൾക്കൊണ്ട ഒരു കലാരൂപം. ആര്യമ്മാലക്കളി, ആര്യമാലക്കൂത്ത് എന്നീ പേരുകളിലാണ് പണ്ട് അറിഞ്ഞിരുന്നത്. ഇപ്പോൾ 'ആര്യമാലനാടകം' എന്നും പറയാറുണ്ട്. പാല ക്കാടുജില്ലയിലാണ് ഇന്ന് കൂടുതൽ പ്രാചുര്യം. വേഷം കെട്ടുന്നത് പുരുഷന്മാരാണ്. മുഖംമിനുക്കി, തലയിൽ കിരീടം ധരിക്കും. മറ്റ് ആഭരണങ്ങളുമുണ്ടാകും. പ്രത്യേകം കെട്ടിയുണ്ടാക്കുന്ന കളിപ്പന്തലിലാണ് അവതരിപ്പിക്കുക. നടന്മാർക്ക് സംഗീതവാസനയും മെയ് വഴക്കവും വേണം. 'വിരുത്ത' ങ്ങളും പദങ്ങളു മാണ് പാടുക. ഇടയ്ക്കിടെ ഗദ്യസംഭാഷണവും കാണും.ചെണ്ട,മദ്ദളം,ഇലത്താളം എന്നിവയാണ് പിന്നണിവാദ്യങ്ങളായി ഉപയോഗിച്ചുവന്നത്. ഹർമോണിയം,ഗഞ്ചിറ തുടങ്ങിയവയും ഇപ്പോൾ പിന്നണി വാദ്യങ്ങളായി പതിവുണ്ട്. കഥാപാത്രങ്ങൾ പാടിയാടും.പക്കമേളക്കാരുടെ വായ്ത്താരിയും കേൾക്കാം.
പ്രത്യേകം ആശാന്റെ മേൽനോട്ടത്തിലാണ് ഈ കലാരൂപം അഭിനയിച്ചു പഠിക്കുന്നത്. ഈ ദേശീയ നൃത്തം തമിഴിൽ നിന്ന് ദത്തെടുത്ത താണെന്നൊരഭിപ്രായമുണ്ട്.
ഒരു ദേവകന്നിയായ ആര്യമാലയുടെ കഥയാണ് ആര്യമാല നാടകത്തിന് ഇതിവൃത്തം. ഭൂലോകത്ത് അഗ്നിയിലാണ് അവളുടെ ജനനം. ആര്യപ്പൂരാജാവ് അവളെ സംരക്ഷിച്ചു. കാർത്തവരാജൻ ആര്യമാലയെ വിവാഹം കഴിപ്പാൻ ആഗ്രഹിച്ചു. അമ്മയായ കാമാക്ഷിക്ക് അത് ഇഷ്ടമായിരുന്നില്ല. പല തടസ്സങ്ങൾക്കു ശേഷം അവർ ദമ്പതിമാരായി ത്തീർന്നു “
Show more
|
..Link |
| 6 | ആറന്മുളക്കണ്ണാടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആറന്മുളക്കണ്ണാടി
1. “പത്തനംതിട്ടജില്ലയിൽ പമ്പാനദിക്കരയിലെ ആറന്മുളഗ്രാമത്തിൽ മാത്രം നിർമ്മിക്കപ്പെടുന്ന ലോഹക്കണ്ണാടിയാണ്...
ആറന്മുളക്കണ്ണാടി
1. “പത്തനംതിട്ടജില്ലയിൽ പമ്പാനദിക്കരയിലെ ആറന്മുളഗ്രാമത്തിൽ മാത്രം നിർമ്മിക്കപ്പെടുന്ന ലോഹക്കണ്ണാടിയാണ്ആറന്മുളക്കണ്ണാടി.ലോഹപ്പണികളിൽഏറ്റവുംവിശിഷ്ടവുംവിശ്വപ്രസിദ്ധവുമാണിത്.ലോഹപാത്രങ്ങൾ നിർമ്മിക്കുന്നതുപോലെ മൂശയിൽ വാർത്തെടുക്കുന്ന സമ്പ്രദായമാണിതിനുള്ളത്. എന്നാൽ ഇതിന്റെ നിർമ്മാണപ്രവർത്തനത്തിന്റെ രീതിയും മറ്റും ആറന്മുളക്കണ്ണാടിയെ വ്യത്യസ്തമാക്കുന്നു.
സാധാരണ ഓട്ടുപാത്രങ്ങളിൽനിന്ന് ഒന്നരയിരട്ടി വെളുത്തീയം ചേർത്താണ് ആറന്മുളക്കണ്ണാടി നിർമ്മിക്കുന്നത്. കണ്ണാടി നിർമ്മാണത്തിന്റെ ആദ്യഘട്ടം ലോഹമുണ്ടാക്കുന്നതിനുള്ള 'മൂശ' അഥവാ 'കരു' നിർമ്മിക്കലാണ്. ഇതിനായി മണ്ണുകൊണ്ടു വൃത്താകൃതിയിൽ നിർമ്മിച്ച കട്ടകളെന്നുപേരുള്ള രണ്ടു വട്ടങ്ങൾ ചുട്ടെടുക്കുന്നു. പശയുള്ള ആറ്റുമണ്ണ് അരച്ചെടുത്താണ് ഇതു നിർമ്മിക്കുന്നത്. വൻതേനിൻ്റെ മെഴുകും വെളിച്ചെണ്ണയും ആവണക്കെണ്ണയും ചെഞ്ചല്യവും ചേർത്തു തയ്യാറാക്കുന്ന മെഴുകിലാണു കണ്ണാടിരൂപം നിർമ്മിക്കുന്നത്. മെഴുകു കടുത്തുപോകുമ്പോൾ വെള്ളത്തിൽ നനച്ചു ലോലമാക്കിയെടുക്കാറുണ്ട്. ഈ കൂട്ടുലോഹം രാത്രിയിലാണ് ഉരുക്കിയെടുക്കുന്നത്. രണ്ടും വെള്ളംപോലെ ഉരുകിപൊൻനിറമാകുമ്പോഴാണു കരുവിൽ ഒഴിക്കുക. നിരന്നപ്രതലത്തോടുകൂടിയ ഈ കട്ടകൾ ചേർത്തുവെച്ച് അതിനെ വീണ്ടും ചെളികൊണ്ടുപൊതിയും.ഇതിന്റെഉപരിതലത്തിൽഗോളാകൃതിയിൽരൂപപ്പെടുത്തിയെടുത്തിട്ടുള്ള അറയായ താളിൽ ലോഹക്കൂട്ടു നിറച്ചു മൂശ പൂർണ്ണമായും ചെളി കൊണ്ടു മൂടുന്നു. ഈ കരുവിനെ താള് കീഴ്വശത്തുവരുംവിധം നിറുത്തി ഉലയിൽവെച്ചു ചുട്ടെടുക്കും. ലോഹം ഉരുകിക്കഴിയുന്ന തുവരെ അഗ്നിയിൽ വയ്ക്കണം. അതിനുശേഷം ഉലയിൽനിന്നെടുത്തു വളരെ സൂക്ഷ്മതയോടെ കീഴ്ഭാഗം മുകളിലേക്കാക്കി മണ്ണിൽ കുഴിച്ചു നിർത്തുന്നു. ഉരുകിയ ലോഹക്കൂട്ടു വട്ടുകൾക്കിടയിൽ പരന്നു കണ്ണാടിയുടെ ആകൃതി രൂപപ്പെടും. ഉള്ളിലെ ലോഹക്കൂട്ടു തണുത്തുറയുമ്പോൾ വളരെ ശ്രദ്ധാപൂർവം മൂശതട്ടിയുടച്ചു വട്ടുകൾക്കിടയിൽനിന്നു ലോഹക്കണ്ണാടിയെ പുറത്തെടുക്കുന്നു. ഇതിനെ വിവിധ പ്രതലങ്ങളിൽ ഉരച്ചു മിനുസപ്പെടുത്തിയാണു കണ്ണാടി ശില്പം ഉണ്ടാക്കുന്നത്.
കണ്ണാടി മിനുസപ്പെടുത്തുന്നതിനുവേണ്ടി ആദ്യമായി പലകയിൽ ചാക്ക് ആണികൊണ്ടുറപ്പിക്കുന്നു. മൂശ പൊടിച്ചത് കിഴികെട്ടി ഈ ചാക്കിനു മുകളിൽ വിതറിയശേഷം മരോട്ടിയെണ്ണ തേച്ചുപിടിപ്പിക്കുന്നു. ഈ പ്രതലത്തിൽ ആദ്യം കണ്ണാടി ഉറയ്ക്കും. അതുകഴിഞ്ഞു മൃദുവായി പരുത്തിത്തുണിയിൽ മരോട്ടിയെണ്ണതേച്ച് അതിൽ ഉരച്ചു വീണ്ടും അതിമൃദുവായ പരുത്തിത്തുണിയിലുരച്ചുംഒടുവിൽ എണ്ണതേച്ച പട്ടുതുണിയിലുരച്ചും കണ്ണാടിമിനുസപ്പെടുത്തിയെടുക്കുന്നു. പലകയിൽ മെഴുകുകൊണ്ടു കണ്ണാടി ഉറപ്പിച്ചെടുത്താണു മിനുസ പ്പെടുത്തൽ നടത്തുക. ഇതിനായി ചെഞ്ചല്യവും മെഴുകും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം പശയായി ഉപയോഗിക്കുന്നു.മിനുക്കിയെടുത്ത കണ്ണാടി പിത്തളക്കൂട്ടിൽ ഉറപ്പിച്ചെടുക്കുകയാണു പതിവ്. രാകി മിനുസപ്പെടുത്തി ആകർഷകമാക്കിയ പിത്തളക്കൂട്ടിലെ അകത്തുള്ള വൃത്തത്തിന്റെ അളവിനൊത്തു കണ്ണാടി രാകിമുറിക്കുന്നു. മൂശപ്പൊടിയും പശയും ചേർത്തു ചട്ടക്കൂട്ടിൽ തേച്ചുപിടിപ്പിച്ചശേഷം ഫ്രെയിം ചൂടാക്കും. ഉരുകിയ പശയിൽ കണ്ണാടി പതിപ്പിച്ചശേഷം ദ്വാരങ്ങളടയ്ക്കാൻ ഈ മിശ്രിതം പുറം പ്രതലത്തിലും തേച്ചു പിടിപ്പിക്കും. ഇങ്ങനെയാണ് ആറന്മുളകണ്ണാടിയുടെ നിർമ്മിതി."ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കു പൂജാപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനായി മഹാരാജാവ് നാലഞ്ചുകുടുംബങ്ങളെ ക്ഷേത്രപരിസരത്ത് കൊണ്ടുവന്നു താമസിപ്പിച്ചു. ഇവർ ക്ഷേത്രത്തിലേക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനിടയിൽ ചെമ്പും ഈയവും ഒരു പ്രത്യേക അനുപാതത്തിൽ ഉരുക്കിയൊഴിച്ചപ്പോൾ അവിചാരിതമായി കണ്ണാടിപോലെ ഒരു ഫലകം രൂപപ്പെട്ടുവെന്നും അതു മിനുക്കിയെടുത്തതാണ് ആറന്മുളക്കണ്ണാടി എന്നുമാണു കഥ.
2.ആറന്മുളക്കണ്ണാടി
‘’ലോഹക്കണ്ണാടി. വെള്ളോടു പോലുള്ള ചില പ്രത്യേക ലോഹ ങ്ങൾ മൂശയിലുരുക്കി വാർത്തുണ്ടാക്കുന്നു. ഈ വാർപ്പുവിദ്യയുടെ രഹസ്യം ആറന്മുളദേശത്തുള്ള, പാരമ്പര്യ ലോഹവാർപ്പുകാരായ ഒന്നു രണ്ടു കുടുംബക്കാർക്കേ അറിയുകയുള്ളൂ. വെള്ളോടുകൊണ്ടുള്ള വാൽക്കണ്ണാടി അഷ്ടമംഗല്യ ത്തിനും മറ്റും വയ്ക്കുവാൻ വേണ്ടി മൂശാരിമാരെല്ലാം വാർത്തുണ്ടാക്കാറുണ്ട്. പക്ഷേ, ആറന്മുളക്കണ്ണാടി യിൽ കാണുന്നതുപോലെ അവയിൽ രൂപം തെളിഞ്ഞുകാണുകയില്ല. ലോഹശിൽപകലയുടെ മേന്മ വിളിച്ചറിയി ക്കുന്നതാണ് ആറന്മുളക്കണ്ണാടി.ഇന്ന് ആറന്മുളയിലുള്ള ഈ വാർപ്പു വേലക്കാർ തമിഴ്നാട്ടിൽ നിന്നുവന്ന ശിൽപവിദഗ്ധന്മാരുടെ പരമ്പരയിൽപ്പെട്ടവരാണ്”.
Show more
|
..Link |
| 7 | കുംഭകുടപൊങ്കൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.കുംഭകുടപൊങ്കൽ
“ഒരനുഷ്ഠാനകലയാണ് കുംഭകുടപൊങ്കൽ. കുംഭം നിറച്ച് ആഘോഷം ആരംഭിക്കുന്നു. പിച്ചളകൊണ്ടു നിർമ്മിച്ചതാണ് കുടം. ...
1.കുംഭകുടപൊങ്കൽ
“ഒരനുഷ്ഠാനകലയാണ് കുംഭകുടപൊങ്കൽ. കുംഭം നിറച്ച് ആഘോഷം ആരംഭിക്കുന്നു. പിച്ചളകൊണ്ടു നിർമ്മിച്ചതാണ് കുടം. നദിയിൽനിന്നും കുംഭത്തിൽ വെള്ളം നിറച്ച് കോവിലിലേക്കു കൊണ്ടുവരുന്നു. ആര്യവേപ്പിലയും പൂക്കളും അണിയിച്ച് കുംഭം ആകർഷകമാക്കിയിരിക്കും. കുടത്തിൽ ദൈവക്കോലംവച്ച് അതിൽ നാരങ്ങാമാല ചാർത്തുന്നു. ഇതു ശിരസ്സിലേറ്റി നൃത്തംവയ്ക്കുന്നയാളിൽ ദേവിയുടെ ശക്തി ആവാഹിക്കപ്പെടുന്നു. ഈ കുംഭത്തെ എതിരേറ്റ് പൂജിക്കാൻ ഓരോ വീടുകൾക്കു മുമ്പിലും പൂജാദ്രവ്യങ്ങളും ജലകുംഭവുമായി ആളുകൾ കാത്തുനില്ക്കും. കുംഭക്കാരൻ, കളഭം, ഭസ്മം കുങ്കുമം എന്നിവ അണിഞ്ഞിരിക്കും. അഗ്നിമാടൻ്റെ വേഷമിട്ട ഒരാളും കൂടെയുണ്ടാവും. ആര്യവേപ്പില കൈയിലേന്തി അതിനു മുകളിൽ ചട്ടിയിൽ വിറകിട്ട് എണ്ണ പകർന്നു തീ കത്തിച്ച് അഗ്നിമാടൻ തുള്ളും. തീച്ചട്ടിയെടുക്കാത്ത ഒരു മാടനും ഒപ്പം കൂടും. ഇതു ചുടലമാടനാണ്. ഈ നർത്തകൻ്റെ കൈയിൽ ചാട്ടവാറുണ്ട്. തുള്ളലിനൊപ്പം ചാട്ടവാർ ചുഴറ്റി സ്വന്തം ശരീരത്തിൽ അടിക്കും. ഇവർ കാലിൽചിലമ്പണിഞ്ഞിട്ടുണ്ടാവും.വാദ്യോപകരണങ്ങൾചടങ്ങിന്കൊഴുപ്പുകൂട്ടും.
ചെട്ടികുളങ്ങര, വെട്ടിയാർ, ചാമക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ തേരും കുതിരയും. ചേർത്തല,നീലംപേരൂർഎന്നിവിടങ്ങളിൽഅന്നവും,ചുനക്കര,ഓച്ചിറതുടങ്ങിയശിവക്ഷേത്രങ്ങളിൽ കാളയും. കൊല്ലംതാലൂക്കിലെ ക്ഷേത്രങ്ങളിൽ ചമയക്കുതിരകളും മറ്റു ചിലയിടങ്ങളിൽ പാണ്ഡവന്മാരുടെയും ഹനുമാന്റെയും ഭീമാകാരരൂപങ്ങളും കെട്ടുകാഴ്ചയായി പ്രദർശിപ്പിക്കുന്നു. മുഹ്റത്തോടനുബന്ധിച്ച് മുസ്ലിം സമുദായത്തിൽപെട്ടവരും ചിലേടങ്ങളിൽ കെട്ടുകാഴ്ച നടത്താറുണ്ട് “.
2.അമ്മൻ (കുടം) തുള്ളൽ
‘’അമ്മൻകോവിലുകളിൽ വെച്ച് നടക്കാറുള്ള അനുഷ്ഠാനനർത്തനം.ദേവതയുറഞ്ഞുതുള്ളുന്ന ഒരു തരം വെളിച്ചപ്പാടുതന്നെയാണത്. അലങ്കരിച്ച പിച്ചളക്കുടം തലയിൽ എഴുന്നള്ളിച്ചുവെച്ചാണ് 'അമ്മൻ' തുള്ളുക. ചെണ്ട, ഉടുക്ക്, ഇല ത്താളം തുടങ്ങിയ വാദ്യങ്ങൾ പശ്ചാത്തലമായുണ്ടാകും. ‘’
Show more
|
..Link |
| 8 | ഓണംതുള്ളൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണംതുള്ളൽ
1.‘“ശൈവവിശ്വാസികളായ വേലൻസമുദായക്കാരുടെ കലാരൂപമാണ്ഓണംതുള്ളൽ.കള്ളക്കർക്കിടകത്തിൽ പട്ടിണിയായി ഒന്നിച്ചു കൂടുന്...
ഓണംതുള്ളൽ
1.‘“ശൈവവിശ്വാസികളായ വേലൻസമുദായക്കാരുടെ കലാരൂപമാണ്ഓണംതുള്ളൽ.കള്ളക്കർക്കിടകത്തിൽ പട്ടിണിയായി ഒന്നിച്ചു കൂടുന്ന വേലന്മാർ ചിങ്ങമാസത്തിൽ നാടുചുറ്റാനിറങ്ങുന്നു. ഈ നാടു ചുറ്റലിൽ ഓണത്തെ പ്രകീർത്തിച്ച് തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്നുസ്ത്രീകളും മൂന്നു പുരുഷന്മാരും വേണം. മൂന്നുപുരുഷന്മാർ തുടികൊട്ടാനും പാടാനും രണ്ടു പെൺകുട്ടികൾ തുള്ളൽ അവതരിപ്പിക്കുവാനും മൂന്നാമത്തെയാൾ ഒരുക്കുകാരിയും കിണ്ണംകൊട്ടുകാരിയുമായി രംഗത്തുവരും.മുടിചൂടി ചോലപ്പുടവ ഞൊറിഞ്ഞുടുത്ത് കുരുത്തോലകൊണ്ടുള്ള കൈത്താമര പിടിച്ചാണ് തുള്ളൽക്കാരികൾ തുള്ളുക. വീടുകളിൽ നിലവിളക്ക് കത്തിച്ചു ഗണപതിക്കളമൊരുക്കി അതിനു മുന്നിലാണ് തുള്ളൽ നടത്തുക
ഗണപതിസ്തുതി, സന്താനഗോപാലം, മഹാബലികഥ എന്നിവയാണ് പാടുക. ഇതിനുശേഷം പലതരം വിദ്യകൾ അവതരി പ്പിക്കുന്നു. ഈ വിദ്യകൾ ഇരുന്നാണ് ചെയ്യുക. പാറാവളയം, നോക്കുവിദ്യ, നാലുപടവ്,എട്ടുപടവ്,കുഴലുംമടിയുംവിദ്യ,അറക്കക്കാരൻ,ആലുംകിളിയും,കിണ്ണം തുടങ്ങിയവയാണ് വിദ്യകൾ. ഒരു കോലിലധികം നീളം വരുന്ന 'ഉണ്ടക്കോൽ' എന്ന മരവടിയാണ് നോക്കുവിദ്യയിൽ ഉപയോഗിക്കുന്നത്. മൂക്കേവിദ്യ എന്നും ഇതിനു പറയും. നാലുപടവ്, എട്ടുപടവ് എന്നീ വിദ്യകൾ അവതരിപ്പിക്കുന്നതും മരം കൊണ്ടുള്ള ഉപകരണങ്ങൾ കൊണ്ടുതന്നെയാണ്. ഉപകരണങ്ങൾ മേൽചുണ്ടിന്റെ സഹായത്തോടെ മുഖത്തു നിവർത്തിയാണു വിദ്യകൾ അവതരിപ്പിക്കുന്നത്. കൈകളിലും കാലുകളിലും 'പാറാവളയം' എന്ന ഒരുതരം വളയമിട്ടു പാട്ടുപാടിയാണ് പാറാവളയം വിദ്യയുടെ അവതരണം. വിദ്യകളിൽ ഒടുവിൽ കാണിക്കുന്നത് കിണ്ണം എന്ന വിദ്യയാണ്. ഓണംതുള്ളലിലെ അവസാന ഇനം അമ്മാനയാട്ടമാണ്. ഇതിലാണ് തുള്ളൽക്കാരികളുടെ മികവ് ഏറ്റവും പ്രകടമാകുന്നത്. തടികൊണ്ടുള്ളതോ ഓടുകൊണ്ടുള്ളതോ ആയ 'അമ്മാനക്കാകൾ' ആണ് ഉപയോഗിക്കുക. ഒരേസമയം ഒരു തുള്ളൽക്കാരി നാല് അമ്മാനക്കാകൾകൊണ്ടാണ് ആടുന്നത്. പലതരം അമ്മാനപ്പാട്ടുകൾ ഉണ്ട്. അമ്മാനയാട്ടസമയത്ത് പാടുന്ന പാട്ടുകൾ ആണ് അമ്മാനപ്പാ ട്ടുകൾ. ദക്ഷയാഗം അമ്മാനപ്പാട്ട്, കിരാതം അമ്മാനപ്പാട്ട്, രാമായണം അമ്മാനപ്പാട്ട് എന്നിവ ഇവയിൽ ചിലതാണ്. അമ്മാനപ്പാട്ടുകൾ എല്ലാം ഇതിഹാസ അവലംബിതങ്ങളാണ്. അന്നത്തെ കാലത്തെ ചില പ്രമേയങ്ങളും ആഖ്യാനപ്പാട്ടുകളിൽ വിരളമായി കാണുന്നുണ്ട്. “
2.ഓണംതുള്ളൽ
“ദക്ഷിണകേരളത്തിൽ നടപ്പുള്ള കലാവിശേഷം. ഓണാഘോഷവുമായി ബന്ധപ്പെടുത്തി നടത്തുന്നതു കൊണ്ടാണ് 'ഓണംതുള്ളൽ' എന്നു പേരുണ്ടായത്. വേലസമുദായക്കാരുടെ തുള്ളലായതിനാൽ 'വേലൻ തുള്ളൽ' എന്നും പറയാം. രണ്ടു സ്ത്രീകളാണ് തുള്ളുന്നത്. തലയിൽ പ്രത്യേകതരം കിരീടം ധരിക്കും. കൈകളിൽ കുരുത്തോലത്തൊങ്ങൽ വീശിക്കൊണ്ടാണ് നർത്തനം. തുടിയും കിണ്ണവുമാണ് വാദ്യങ്ങൾ. രണ്ടോ മൂന്നോ വേലന്മാർ തുടികൊട്ടിപ്പാടും.കിണ്ണംകൊട്ടുന്നത് സ്ത്രീകളായിരിക്കും. മഹാബലിയുടെ ചരിതങ്ങളാണ് അപ്പോൾ പാടുന്നത്.
ഓണത്തുള്ളലിനോടനുബന്ധിച്ച് അമ്മാനാട്ടം, മൂക്കേവിദ്യ (നോക്കുവിദ്യ) എന്നീ കലാപ്രകടനങ്ങ ളുമുണ്ടാകും. മൂക്കിന്മേൽ ഒരു വടി നിറുത്തിവെച്ച് അതിന്മേൽ മരംകൊണ്ടുള്ള ഒരു പക്ഷിരൂപം വെച്ചുള്ള കളിയാണ് മൂക്കേവിദ്യ. അമ്മാനാട്ടത്തിനും, മൂക്കേവിദ്യയ്ക്കും പ്രത്യേകം പാട്ടുകൾ പാടാറുണ്ട്.ഓണക്കാലത്ത് വീടുതോറും ചെന്ന് ഓണംതുള്ളൽ നടത്തിയാൽ അവർക്ക് നെല്ലും അരിയും പണവും മറ്റും ലഭിക്കുമായിരുന്നു. മുറ്റത്ത് നിലവിളക്കു കത്തിച്ചുവച്ച് ഇവരെ സ്വീകരിക്കും. ഈ കലാവിദ്യ ഇന്ന് ക്ഷയോന്മുഖമാണ്. “
Show more
|
..Link |
| 9 | പാടത്തു പൂജ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാടത്തുപൂജ
1 “തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും തെക്കേ മലബാറിൽ ചുരുക്കം ചില പ്രദേശങ്ങളിലും 'പാടത്ത...
പാടത്തുപൂജ
1 “തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും തെക്കേ മലബാറിൽ ചുരുക്കം ചില പ്രദേശങ്ങളിലും 'പാടത്തുപൂജ' എന്ന പ്രകൃത്യാരാധനാപരമായ ഒരു ചടങ്ങ് നിലവിലുണ്ട്. ഇതിന് ഉദയംപൂജ, ആദിത്യപൂജ എന്നീ പേരുകളും പറയും. വയലുകളിൽ രണ്ടാം വിളവെടുപ്പിനുശേഷം, പന്തലുകൾ കെട്ടിയുണ്ടാക്കി അലങ്കരിക്കും. അവിടെവെച്ചാണ് ചടങ്ങുകൾ നടത്തുക. സൂര്യാഭിമുഖമായി നിന്നു കൊണ്ട് കീർത്തനാദികൾ പാടുകയെന്നത് പാടത്തുപൂജയുടെ പ്രത്യേകതയത്രേ. കൊട്ടും കുരവയും ആർപ്പുമൊക്കെ ഉണ്ടാവും.
പൂജാതാലം
മധുരക്കള്ളിൽ കുഴച്ചുണ്ടാക്കുന്ന അപ്പമാണ് കള്ളപ്പം.മീനം, മേടം മാസങ്ങളിലാണ് പാടത്തുപൂജ പ്രായേണ നടത്തിവരുന്നത്”
കള്ളപ്പം
2. ഉദയൻ പൂജ
“കോട്ടയം, ആലപ്പുഴ, തിരുവനന്ത പുരം എന്നീ ജില്ലകളിലും തെക്കേ മലബാറിൽ അപൂർവം ചിലേടങ്ങളിലും നിലവിലുള്ള അനുഷ്ഠാന കർമം. 'ഉദയൻപൂജ' എന്ന ഈ ആദിത്യപൂജക്ക് 'പാടത്തു പൂജ' എന്നും പേരുണ്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വയലുകളിൽ നിർമിച്ച അലങ്കരിച്ച പന്തലുകളിൽവെച്ചാണ് ഈ ആരാധന നടത്തുന്നത്. ഈ പ്രകൃതിപൂജക്ക് മധുരക്കള്ളിൽ കുഴ ച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യസാധനമാണ്. വയലുകളിലെ പന്തലുകളിൽ നിന്നുതന്നെയാണ് അപ്പം വാർക്കുന്നത്. അപ്പം നിറച്ച പാത്രങ്ങൾ കൈയിലേന്തി സൂര്യന്നഭിമുഖമായിനിന്ന് കീർത്തനങ്ങൾ പാടുക യെന്നത് ഈ ആരാധനയുടെ ഒരു സവിശേഷതയാണ്. കൊട്ടും കുരവയും ആർപ്പുമൊക്കെ ഉണ്ടാകും. ഈ സന്ദർഭത്തിൽ കൃഷ്ണപ്പരുന്ത് ആ അന്തരീക്ഷത്തിൽ പറന്നുകളി ക്കുമെന്നാണ് വിശ്വാസം. ഉർവരതാനുഷ്ഠാനപരമായ ഒരാരാധനാക്രമമാണിത്. തിരുവനന്തപുരത്തെ പുല യർക്കിടയിൽ ഉദയൻ (ഉദയം) പൂജയ്ക്ക് പ്രചാരമുണ്ട്. മീനം, മേടം മാസങ്ങളിലാണ് അവർ ഈ സൂര്യപൂജ നടത്തുന്നത്‘.പത്താമുദയം കൊണ്ട് അവസാനിക്കും തിരുവനന്തപുരത്തെ ‘ഉച്ചിനി’ മഹാകാളി ക്ഷേത്രത്തിൽ പുലയരുടെ ഉദയൻ പൂജ പതിവുണ്ട്’’
Show more
|
..Link |
| 10 | ഈടും കൂറും | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഈടും കൂറും
1. “ദേവാലയങ്ങളിലും ബ്രാഹ്മണഗൃഹങ്ങളിലും ചില അനുഷ്ഠാനകലകളുടെകൂടെ ചെയ്യുന്ന നൃത്തമാണ് ഈടും കൂറും. കളരിയിൽ ...
ഈടും കൂറും
1. “ദേവാലയങ്ങളിലും ബ്രാഹ്മണഗൃഹങ്ങളിലും ചില അനുഷ്ഠാനകലകളുടെകൂടെ ചെയ്യുന്ന നൃത്തമാണ് ഈടും കൂറും. കളരിയിൽ കച്ചകെട്ടിയവരാണ് നൃത്തംചവിട്ടുക. സങ്കേതബഹുലമായ ഈ നൃത്ത ത്തെയാണ് ഈടും കൂറും ചവിട്ടുക എന്നു പറയുന്നത്. തീയാട്ട്, കളമെഴുത്തുപാട്ട്, വേട്ടയ്ക്കൊരുമകൻപാട്ട് എന്നിവ നടക്കുമ്പോഴാണ് ഈ നൃത്തം നടക്കുക. തോരണം തകർക്കുക, കളം മായ്ക്കുക., അരുളപ്പാട് നടത്തുക എന്നിവയെല്ലാം ഈ നൃത്തത്തിന്റെ ഭാഗമാണ്. തുള്ളുകയും പറയുകയും ചെയ്യുന്നതുകൊണ്ട് ഈ കലാരൂപത്തിന് 'ഈടും കൂറും' എന്ന പേർ വന്നത്. “
2.ഈടും കൂറും
“ചില അനുഷ്ഠാനകലകളിൽ കോമരം (വെളിച്ചപ്പാട്) ഖഡ്ഗനൃത്തം ചെയ്യുമ്പോൾ ഈടും കൂറും തുള്ളാ റുണ്ട്.തീയാട്ട്,കളമെഴുത്തുപാട്ട് എന്നിവയിൽ തീയാടിമാർ,തെയ്യംപാടികൾ,കല്ലാറ്റക്കുറുപ്പന്മാർ എന്നിവർ ഈ സവിശേഷനർത്തനം ചെയ്യുക പതിവാണ്. തോരണം തകർക്കുക, കളംമായ്ക്കുക, കളപ്രദക്ഷിണം ചെയ്യുക, അരുളപ്പാട് നടത്തുക എന്നിവ അതിന്റെ ഭാഗമാണ്. തുള്ളുകയും പറയുകയും ചെയ്യുകയെന്ന ധർമം 'ഈടും കൂറി'നുണ്ട്. “
Show more
|
..Link |
| 11 | ഐവർകളി | ![]() | ഡോ :വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
ഐവർകളി
1.“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ട...
ഐവർകളി
1.“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഐവരായി പാണ്ഡവർ പാടിക്കളിച്ച കളിയാണ് ഐവർകളി എന്നാണ് ഐതിഹ്യം. ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ സമുദായങ്ങൾ കളിക്കുന്നതുകൊണ്ട് ഐവർകളി എന്ന പേരുവന്നു എന്നും അഭിപ്രായമുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് ഐവർകളി എന്ന പേരുവന്നിട്ടുള്ളതെന്ന് അഭിപ്രായമുണ്ട്. മേൽസൂചിപ്പിച്ച സമുദായങ്ങളെ കൂടാതെ കണിയാൻ, വേട്ടുവൻ, ചെറുമൻ, ഈഴവൻ, നായർ,മലയരയന്മാർ എന്നീ സമുദായക്കാരും ഐവർകളിയിൽ ഏർപ്പെടാറുണ്ട്.
മുച്ചാൺ വടിയുടെ അറ്റത്ത് മണികൾ കെട്ടി കോൽമണികൾ ഉണ്ടാക്കും. കോൽമണികൾ കുലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുകൾ പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. കളിയാശാൻ ആദ്യം പാടും. കളിക്കാർ ഏറ്റുപാടും. ഇലത്താളമാണു പാടാനുപയോഗിക്കുന്ന വാദ്യം. രാത്രിയാണു കളിനടക്കുക. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നായന്മാർ ഈ കളിയിൽ ഏർപ്പെടാറുണ്ട്. അഞ്ചുപേർ പാടിക്കളിക്കുകയാണു പതിവ്. ഐവർനാടകം,തട്ടിന്മേൽ കളി എന്നീ പേരുകളിലും 'ഐവർകളി' അറിയപ്പെടുന്നു .‘’
2.ഐവർകളി
‘’ഭഗവതിക്ഷേത(ഭദ്രകാളിക്കാവു)ങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും, ചുവടുകൾ വെച്ചുകൊണ്ടും പാട്ടുപാടി കളിക്കുകയാണ് ഈ കളിയുടെ സ്വഭാവം. ഭദ്രകാളിയെ തൃപ്തിപ്പെടുത്തുവാൻ പാണ്ഡവന്മാർ പാടിക്കളിച്ചിരുന്നതാണ് ഐവർകളി എന്നാണ് പുരാസങ്കൽപ്പം.ഐങ്കുടികമ്മാളരുടെ കളിയായതുകൊണ്ടാണ് ആ പേരുണ്ടായതെന്നാണ് മറ്റൊരു സങ്കല്പം. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നായന്മാരാണ് ഐവർകളി അവതരിപ്പിക്കുന്നത്. മറ്റു ചില സമുദായക്കാരും ഈ പേരിലുള്ള കളിയിൽ ഏർപ്പെടാറുണ്ടത്രേ. ഐവർകളിക്ക് ചിലർ 'ഐവർനാടകം' എന്നും പറയും. “
3.ഐവർകളി
കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനുഷ്ഠാനപരമായ കളിയാണ്. ഇപ്പോൾ മദ്ധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടും ചിലയിടങ്ങളിൽ 'പാണ്ഡവർകളി' എന്നും പേരുണ്ട്.
മുൻകാലങ്ങളിൽ ഈഴവ സമുദായക്കാർ മാത്രമാണ് ഈ കല കൈകാര്യം ചെയ്തിരു ന്നത്. ഇപ്പോൾ മറ്റു പിന്നോക്ക സമുദായക്കാരും അവതരിപ്പിക്കാറുണ്ട്.
പന്ത്രണ്ടു മുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവർ പങ്കെടുക്കുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരാണ് കലാകാരന്മാർ.
പൗരാണിക ദൃശ്യകല. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. അഞ്ചിൽ കൂടുതൽ കളിക്കാർ ചേർന്നും അവതരിപ്പിക്കുന്നു.
അലങ്കരിച്ച പന്തലിന്റെ നടുവിൽവച്ച നിലവിളക്കിനു ചുറ്റും കളിക്കാൻ വന്നു നിൽക്കും. ആദ്യം ദീപത്തെ വന്ദിക്കും. പിന്നെ കളിയച്ഛനെ കുമ്പിട്ടുതൊഴുതും അനുഗ്രഹം വാങ്ങുന്നു. തുടർന്നു കളിയച്ഛൻ പാട്ടുപാടികൊടുക്കും. അതനുസരിച്ചു കളിക്കാർ പ്രത്യേക
രീതിയിൽ ചുവടുവച്ച് കളിക്കും കളിക്കാർ പാട്ട് ഏറ്റുപാടി വീണ്ടും കളിക്കും. പൊന്തി എന്ന വാദ്യോപകരണം കിലുക്കിക്കൊണ്ടും ഇലത്താളത്തിൻറെ മേളത്തിനനുസരിച്ചും ആണ്
ഇലത്താളം, പൊന്തി (കുറുവടിയുടെ അറ്റത്ത് തരിവളകൾ കിലുങ്ങുമാറു ഘടിപ്പി വിട്ടുള്ള പ്രത്യേക വാദ്യോപകരണം) എന്നിവ വാദ്യത്തിനുപയോഗിക്കുന്നു. രാത്രി ഒൻപതു മണി മുതൽ പുലർച്ചേ നാലു മണിവരെ കളിക്കാറുണ്ട്.
മുളകൊണ്ട് പന്തൽ നാട്ടി കരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കുന്നു. അഞ്ചോ ഏഴോ തിരിയിട്ടുകുത്തിച്ച നിലവിളക്ക് പന്തലിൽ വച്ചിരിക്കും. കുളിച്ച് ചന്ദനക്കുറിയിട്ട്, മുണ്ടുടുത്തു. രണ്ടാം മുണ്ട് തലയിൽ കെട്ടി കളിക്കൊരുങ്ങുന്നു, പൊന്തി എന്ന വാദ്യോപകരണം കളിക്കാരുടെ കയ്യിലുണ്ടായിരിക്കും”
4.ഐവർകളി
‘’കേരളത്തിൽ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലാരൂപമാണ് ഐവർകളി. ഐവർനാടകം,പാണ്ഡവർകളി,തട്ടിന്മേൽ ക്കളി, കണ്ണിൽകുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരി പ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകർമ്മജരാണ് ഐവർകളി അവതരിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഈഴവർ, സാംബവർ, പുലയർ, വേട്ടുവർ തുടങ്ങിയവരും കളി അവതരിപ്പിക്കാറുണ്ട്. ഐങ്കുടിക്കമ്മാളർ അഞ്ചുസമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാർപ്പുശില്പി), കരുവാൻ (ലോഹശില്പി), തട്ടാൻ (ഹേമശില്പി), കമ്മാളർ (കല്ലുശില്പി) എന്നിവരാണിവർ. തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവർകളിക്ക് കൂടുതൽ പ്രചാരം.
ഐവർകളിയുടെ പേരിനെക്കുറിച്ചും ഉൽഭ വത്തെപ്പറ്റിയും പല ഐതിഹ്യകഥകളുമുണ്ട്. അഞ്ചു സമുദായക്കാരടങ്ങുന്ന ഐങ്കുടിക്കമ്മാളർ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഐവർകളി എന്ന പേര് വന്നത് എന്നാണ് വിശ്വാസം.ശ്രീകൃഷ്ണനാണ് പാണ്ഡവരെ ഐവർകളി പഠിപ്പിച്ചത് എന്ന പരാമർശം ഈ പാട്ടുകളിലുണ്ട്. ശ്രീകൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് കൂടുതലായും പാടിവരുന്നത്. ആശാനാണ് പാടാൻ നേതൃത്വം കൊടുക്കുന്നത്.
കുഴിത്താളവും പൊന്തി അഥവാ കോൽമണിയുമാണ് വാദ്യോപകര ണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപക രണങ്ങൾ, വട്ടക്കളി, പരിചക്കളി, കോൽക്കളി എന്നിങ്ങനെ മൂന്നുവിധത്തിൽ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി, മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടു വെച്ചുകൊണ്ടുള്ള കളിയാണ് കോൽക്കളി”
5.ഐവർകളി
“ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവകാലത്ത് നടത്താറുള്ള ഒരുതരം കളിയാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുപാടികളിക്കുകയാണ് അതിന്റെ സ്വഭാവം. മുച്ചാൺ
വടിയുടെ അറ്റത്ത് മണികൾ ഘടി പ്പിച്ചതാണ് 'കോൽമണി'. ആ ഉപ കരണത്തിന് 'പൊന്തി' എന്നു പറയും. കളിയാശാൻ ആദ്യം പാടും; കളിക്കാർ ഏറ്റുപാടും. കളിക്ക് താളക്കൊഴുപ്പ് കൂട്ടാൻ ഇലത്താളം പിന്നണിവാദ്യമായി ഉപയോഗിക്കാറുണ്ട്. രാത്രിയാണ് കളി പതിവ്.
ഭദ്രകാളിയെ തൃപ്തിപ്പെടുത്തു വാൻ പാണ്ഡവൻമാർ പാടിക്കളിച്ചതാണ് ഐവർകളി എന്നാണ് ഐതിഹ്യം. അതിന്റെ പശ്ചാത്തല ത്തിലാണ് ആ കളിക്ക് 'പാണ്ഡ വർകളി' എന്ന് പേരുണ്ടായത്. എന്നാൽ കമ്മാളരായ ആശാരി,മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ അഞ്ചുകൂട്ടർ പാടിക്കളി ക്കുന്നതുകൊണ്ടാണ് 'ഐവർകളി' എന്നു പറയുന്നതെന്ന് കേരള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിച്ചുകാണുന്നു. ഇന്ന് ഈ കളിയിൽ കമ്മാളർ മാത്രമല്ല, കണിയാൻ, വേട്ടുവർ, ചെറുമർ, ഈഴവർ തുടങ്ങി മറ്റു ചില സമുദായക്കാരും ഏർപ്പെടുന്നുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് 'ഐവർനാ ടക'മെന്ന പേര് ഉണ്ടായതെന്ന് പണ്ഡിറ്റ് കെ.പി. കറുപ്പൻ അഭിപ്രായപ്പെട്ടിരിക്കുന്നു.
കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലും നായന്മാരും തുല്യ സാമു ദായിക പദവിയുള്ളവരും ഐവർകളിയിൽ ഏർപ്പെട്ടിരുന്നുവെന്നതിനു തെളിവുകളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നായന്മാരാണ് ഐവർ കളി അവതരിപ്പിക്കുന്നത്. തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉൽസവക്കാലത്ത് ഇന്നും അവർ ഐവർകളി അവതരിപ്പിക്കാറുണ്ട്. അഞ്ചുപേർ വേഷമണിഞ്ഞ് പാടിക്ക ളിക്കും.
മലയരയന്മാർക്കിടയിലും ഐവർകളി എന്ന കലാനിർവഹണം നിലവിലിരിക്കുന്നു. അവരുടെ ആരാധനാകേന്ദ്രങ്ങളിൽ ഉൽസവം നടക്കുമ്പോഴാണ് അത് പതിവ്. ഐവർ കളിക്ക് ചിലേടങ്ങളിൽ 'തട്ടിന്മേൽ ക്കളി' എന്ന് പേർ പറയും. ഉയർന്ന തറയിൽനിന്നു കളിക്കുന്നതുകൊണ്ടാണ് ആ പേർ ലഭിച്ചത്. 'ഐവർ നാടകം' എന്നും ചിലർ പേർ നൽകിക്കാണുന്നു. “
Show more
|
..Link |
| 12 | ഏഴാമത്തുകളി | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഏഴാമത്തുകളി
1.“നമ്പൂതിരി, അമ്പലവാസി, നായർ എന്നീ വിഭാഗങ്ങൾ ഏർപ്പെട്ടിരുന്ന വിനോദമാണ് 'ഏഴാമത്തുകളി.' തിരുവിതാംകൂറിലാണ് ...
ഏഴാമത്തുകളി
1.“നമ്പൂതിരി, അമ്പലവാസി, നായർ എന്നീ വിഭാഗങ്ങൾ ഏർപ്പെട്ടിരുന്ന വിനോദമാണ് 'ഏഴാമത്തുകളി.' തിരുവിതാംകൂറിലാണ് ഏഴാമത്തു കളി നിലനിന്നിരുന്നത്. രാത്രിയിലാണ് അവതരിപ്പിക്കുന്നത്. പ്രഭുകുടുംബങ്ങളിലായിരുന്നു ഇതിന് അരങ്ങ്. പത്തു മുപ്പതുപേർ വരുന്ന സംഘമാണിതിനുള്ളത്. അവർ ആദ്യമായി വീട്ടുമുറ്റത്തു പന്തലിടും. പിന്നെ വിളക്കുകൊളുത്തി ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങളുടെ മേളവും തുടങ്ങും.കളിയോഗക്കാർ വിളക്കിനു ചുറ്റുമിരുന്നു ഗണപതിയെ ഭജിച്ചതിനുശേഷം ചോദ്യോത്തരങ്ങളാരംഭിക്കുന്നു. കുളത്തെപ്പറ്റിയാണു ചോദ്യം. അവസാനം വരുന്നയാൾ തോറ്റുപോകുന്നു. അയാളാണു കള്ളൻ. അയാൾ അണിയറയിലേക്കു പോയി രസിപ്പിക്കുന്ന വേഷത്തിൽ പ്രവേശിക്കുന്നു. ചോദ്യോത്തര രൂപത്തിലുള്ള മറ്റൊരിനം തുടരുന്നു. കേരളത്തിലുണ്ടായിരുന്ന ഒട്ടെല്ലാ ജാതിക്കാരുടെയും പ്രതിനിധികൾ ഏഴാമത്തുകളിയിൽ അണിനിരക്കും. കള്ളുകുടിയൻ, കള്ളൻ, കൊങ്ങിണി, നമ്പൂതിരി. അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങി പല ഹാസ്യകഥാപാത്രങ്ങളും രംഗത്തുവരും.ഏഴാം മുത്തിക്കളി,ഏഴാമട്ടുകളി,ഏവാമുത്തിപ്പുറപ്പാട്ട് എന്നിങ്ങനെ പല പേരുകളും ഇതിനു പറഞ്ഞുവരുന്നുണ്ട്. “
2.ഏഴാമത്തുകളി (ഏഴമത്തുകളി)
‘’യാത്രകളിയോട് പല അംശങ്ങളിലും സാമ്യമുള്ള ഈ കളി ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. ഏഴാമത്തുകളി എന്ന വാക്കിന് മൂന്നു വ്യുൽപത്തികൾ പ്രചാരത്തിലുണ്ട്.ഏഴുപേർ ചേർന്നുള്ളകളി’ഏഴുമൂർത്തികളുടെ പ്രയോഗമുള്ള കളി സപ്തഗ്രാമവാസ്തവ്യന്മാരുടെ കളി, എന്നിങ്ങനെയാണവവ.ഏഴുമൂർത്തികളുടെ പ്രയോഗം ഏഴാമത്തു കളിയിലില്ല; ആരൊക്കെ യാണ് സപ്തമൂർത്തികൾ എന്നും വ്യക്തമല്ല. സപ്തഗ്രാമവാസ്തവ്യന്മാരുടെ കളി എന്ന നിഷ്പത്തിയ്ക്ക് പ്രതിബന്ധമായി സപ്തഗ്രാമം ഏത്, എവിടെ എന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ എന്ന ചോദ്യം ഉത്തരം ലഭിക്കാതെ ഇപ്പോഴും നിലനില്ക്കുന്നു. ഏഴാളുകൾ ഒത്ത്,ഒരുമിച്ചു, നട ത്തുന്ന കളി എന്നായിരിക്കുമോ അർത്ഥം? ആദിയിൽ, ഒരുപക്ഷേ, ഏഴാളുകളുടെ സംഘമായിരിക്കാം ഈ കളിയിൽ ഉണ്ടായിരുന്നിരിക്കുക.’’
3.ഏഴാമത്തുകളി,ഏഴാമുത്തിക്കളി(ഏഴാമത്തിപുറപ്പാട്)
‘’മധ്യകേരളത്തിൽ നമ്പൂതിരി, അമ്പലവാസി തുടങ്ങിയ സമുദായത്തിൽ പ്രചാരമുണ്ടായിരുന്ന ഒരു ദൃശ്യകലാരൂപം. ഹാസ്യരസം കലർന്ന സാമൂഹ്യ വിനോദകലാരൂപമാണിത്.വിശേഷിച്ച് പ്രായപരിധിയോ തൊഴിലോ ഇതിലെ കലാകാരന്മാർക്കില്ല. കാലം വ്യക്തമായി നിർണയിക്കപ്പെട്ടിട്ടില്ല.
മുപ്പതോളം ആളുകളുൾക്കൊണ്ട ഒരു 'യോഗ'മാണ് ഈ കലാരൂപം ആവിഷ്കരിച്ചു പോരുന്നതു്. കളിയരങ്ങ് ഗൃഹാങ്കണം തന്നെ. സമയം രാത്രി. നടുമുറ്റത്തു പന്തലിട്ട് ഒരു നിലവിളക്കു കത്തിച്ചുവക്കണം.അത്താഴം കഴിഞ്ഞ് കളിക്കാർ ഒരു ചെമ്പ് കമഴ്ത്തിവെച്ച് അതിനു ചുറ്റുമിരിക്കുന്നു. കടങ്കഥാരൂപത്തിലുള്ള ഒരു പാട്ടുപാടി മറ്റുള്ളവരോട് ഉത്തരം പറയാൻ ആവശ്യപ്പെടും,
‘’ഞാൻ കളിക്കും കുളമല്ലൊ
ഏററുമാനൂർ തേവർകുളം
ഞാൻ കുളിക്കും കുളത്തിൻ്റെ
പേർ ചൊല്ലൂ മാരാ, “
എന്ന മട്ടിലാണ് ചോദ്യങ്ങളുടെ പോക്ക്. മറുപടിപറയാൻ അസമർത്ഥനായ ആൾ ഹാസ്യകഥാപാത്രമായിവന്നും സദസ്സിനെ രസിപ്പിക്കുന്നതാണ് ചടങ്ങ്.കൊങ്ങിണി, കള്ളുകുടിയൻ,രാവണൻ തുടങ്ങിയവരുടെ വേഷ ങ്ങൾ കെട്ടികളിക്കാറുണ്ട്. ഒന്നു കഴിഞ്ഞാൽ മറൊന്നു രംഗത്തുവരുന്നു.ഈ കലാപ്രകടനം നേരം വെളുക്കുന്നതുവരെ നീണ്ടുനിൽക്കും.ചെണ്ട,മദ്ദളം, ചേങ്ങില,ഇലത്താളം തുടങ്ങിയവ വാദ്യോപകരണങ്ങൾ.ഏതു കഥാപാത്രത്തെയാണോ നടൻ സങ്കല്പിക്കുന്നത് അതിനനുയോജ്യമായ ലളിതമായ വേഷം മാത്രമുണ്ടായിരിക്കും. “
റഫറൻസ് :
1. 'കേരളത്തിലെ നാടോടിനാടകങ്ങൾ' ഡോ- എസ്. കെ. നായർ.
2. 'നമ്മുടെ ദൃശ്യകല'-കെ. ആർ. പിഷാരൊടി.
4.ഏഴാമത്തുകളി
‘’സംഘക്കളിയുമായി ബന്ധമുള്ള അനുഷ്ഠാനകലാരൂപമാണ് ഏഴാമ ത്തുകളി. ഏഴാമത്തുക്കളി, ഏഴാമടുകളി, ഏഴാമുത്തിപ്പുറപ്പാട് എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്. പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിലും ഈ കളി പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് വിശ്വാസം. അതിൽ ആദ്യമായി കളി തുടങ്ങിയത് ഏഴാമത്തെ ഗ്രാമത്തിലായിരുന്നുവത്രെ.
രാത്രിയാണ് ഏഴാമത്തുകളി ആരംഭിക്കുന്നത്. കത്തിച്ചുവെച്ച നിലവി ളക്കിനു ചുറ്റും കളിക്കാർ ഇരിക്കും. ചോദ്യരൂപത്തിലുള്ള ഗാനങ്ങൾ കളിയിൽ പങ്കെടുക്കുന്ന ഇരുവിഭാഗങ്ങളും പാടികൊണ്ടാണ് കളി പുരോഗമിക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല തുടങ്ങിയ വാദ്യങ്ങൾ ഈ കലാരൂപത്തിൽ ഉപയോഗിക്കാറുണ്ട്.
പാട്ടിനൊപ്പം പലവിധ വേഷക്കാരും കളിയുടെ ഭാഗമായി രംഗത്തുവ രും കാണികളെ രസിപ്പിക്കാനായുള്ള ഹാസ്യകഥാപാത്രങ്ങളാണ് ഇതിൽ മിക്കതും. കളിയുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യം ചോദ്യ ങ്ങൾക്ക് ഉത്തരം നൽകാനാവാത്ത സംഘമാണ് ഇത്തരം ഹാസ്യകഥാപാ ത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നത്. കള്ളൻ, കള്ളുകുടിയൻ, കൊങ്ങിണി, നമ്പൂതിരി, അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങിയ കഥാപാത്രങ്ങളാണ് കാണികളെ രസിപ്പിക്കാനായി രംഗത്ത് എത്തുന്നത്. കളിയുടെ ഭാഗമായി സംഘത്തലവൻ, സംഘാംഗങ്ങൾക്ക് പരിഹാസപ്പേരുകൾ നൽകാറുണ്ട്. വാലാട്ടി, കാക്ക തുടങ്ങിയ പേരുകൾ ഇത്തരത്തിൽപ്പെടും.
ഉയർന്ന ജാതിക്കാരുടെ ഇടയിലാണ് ഏഴാമത്തുകളിക്ക് കൂടുതൽ പ്രചാരം. പുരുഷന്മാരാണ് കളി അവതരിപ്പിക്കാറുള്ളതെങ്കിലും ഈ സമു ദായങ്ങളിലെ സ്ത്രീകളും സജീവമായി കളികാണാൻ എത്താറുണ്ട്. “
5.ഏഴാമത്തുകളി
“പ്രാചീനകേരളത്തിലെ ആറുപ ത്തിനാലുഗ്രാമങ്ങളിൽ ഏർപ്പെടുത്തപ്പെട്ട പ്രാചീനവിനോദം. ഇത് സംഘക്കളിയുടെ സംക്ഷിപ്തരൂപമാണ്. ഏഴാമത്തുകളി, ഏഴാമുത്തി ക്കളി, ഏഴാമട്ടുക്കളി, ഏവാമുത്തിപ്പുറപ്പാട് എന്നിങ്ങനെ പല പേരുകൾ ഈ കലയ്ക്കുണ്ടെങ്കിലും ഏഴാമ ത്തുകളി എന്നതിനാണ് കൂടുതൽ പ്രചാരം. ഏഴാംഗ്രാമത്തിൽ തുടങ്ങി യതുകൊണ്ടാണ് ആ പേരുണ്ടായ തെന്നാണ് പറയപ്പെടുന്നത്. ഏഴാമ ത്തുകളിക്ക് കളിയോഗമുണ്ടായിരുന്നു. രാത്രിയാണ് അവതരിപ്പിക്കുക. വിളക്കിനുചുറ്റുമിരുന്ന് താളമേളങ്ങ ളോടുകൂടി പാട്ടുപാടുകയും രണ്ടു കൂട്ടർ ചോദ്യോത്തരം (പാട്ടുരൂപ ത്തിൽ) നടത്തുകയുമാണ് ഈ കളി യുടെ പ്രത്യേകത. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങൾ. കള്ളുകുടിയൻ, കള്ളൻ, കൊങ്ങിണി, നമ്പൂതിരി, അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങിയ പല ഹാസ്യാത്മകവേഷങ്ങളും അരങ്ങിൽ വന്ന് കാണികളെ രസിപ്പിക്കും.
ഏഴാമത്തുകളി തിരുവിതാംകൂറി ലാണ് കൂടുതൽ പ്രചരിച്ചിരുന്ന തെന്ന് മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. “
Show more
|
..Link | |
| 13 | ആണ്ടിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
1.അനുഷ്ഠാനകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജ...
1.അനുഷ്ഠാനകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2621 2 .നാടോടി ദൃശ്യകലാസൂചിക, കേരള സംഗീതനാടക അക്കാദമി, തൃശൂർ, 1978, പുറം 11 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 41 4.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:61
Show more
|
..Link | |
| 14 | കരടിനൃത്തം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരടിനൃത്തം /ഏലേലം കരടി /കരടി യാട്ടം
1.“ആദിവാസികളായ ഇരുളരുടെ കലാരൂപങ്ങളിലൊന്നാണ് കരടിനൃത്തം. കൂവാൽ എന്ന് ഇരുളർ വിളിക്ക...
കരടിനൃത്തം /ഏലേലം കരടി /കരടി യാട്ടം
1.“ആദിവാസികളായ ഇരുളരുടെ കലാരൂപങ്ങളിലൊന്നാണ് കരടിനൃത്തം. കൂവാൽ എന്ന് ഇരുളർ വിളിക്കുന്ന ഒരുതരം കുഴൽ ഈണത്തിൽ വായിച്ചുകൊണ്ടാണ് ഈ നൃത്തം നടത്തുന്നത്. ആട്ടവും പാട്ടും ചെണ്ടമേളവും ഉണ്ട് ഇങ്ങനെ ചെണ്ടകൊട്ടി കുഴലു വിളിച്ച് പാട്ടുപാടി നൃത്തം ചെയ്താൽ കരടികളുടെ ഉപദ്രവമുണ്ടാകില്ല എന്നാണ് ഇരുളരുടെ വിശ്വാസം”
2.കരടിയാട്ടം
“പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അഗളി(അട്ടപ്പാടി)യിൽ പ്രചരിച്ചുവരുന്ന അനുഷ്ഠാനപരമായ ഒരു കലാവിശേഷമാണു കരടിയാട്ടം.ആദിവാസി സമൂഹത്തിൽപ്പെട്ട ഇരുളർമാരാണ് ഈ കല അവതരിപ്പിക്കുന്നതു്. ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് പ്രായപരിധിയോ പ്രത്യേകതൊഴിലോ ഇല്ല. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഏതാണ്ട് പത്തോ പതിമൂന്നോ പേർ ഇതവതരിപ്പിക്കാൻ വേണം. ദൈവപ്രീതിക്കും, മരിച്ച ആളുടെ ആത്മ മോക്ഷത്തിനും ആയിട്ടാണ് ഉത്സവവേളകളിൽ ഈ കല അവതരിപ്പിക്കാറുള്ളത്.
“ഏലേലെ....കരടി ഏലേലെ”എന്നും വട്ടത്തിൽനിന്നും ചുവടുവച്ച് പാടിക്കളിക്കും.സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുനിന്നാണുപാടിക്കളിക്കുക.പറ(മദ്ദളം), തകിൽ,കുഴൽ,എന്നിവയാണ്സംഗീതോപകരണങ്ങൾ.പ്രദർശനത്തിനും സമയപരിധിയില്ല. അരങ്ങൊരുക്കേണ്ട ആവശ്യമില്ല. നടുവിൽ തീകൂട്ടി കത്തിയുയരുന്ന തീജ്വാലകളുടെ വെളിച്ചത്തിൽ കളിക്കുന്നു.പകലും കളി നടത്താറുണ്ട്. വേഷവിധാനങ്ങൾക്കു പ്രത്യേകതയില്ല. മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രിനാൾ ഈ കളി അവതരിപ്പിക്കാറുണ്ട്.”
3.ഏലേലം കരടി (കരടിനൃത്തം)
“ഇരുളരുടെ ഒരു പ്രധാന നൃത്തമാണ് ഏലേലം കരടി എന്നു വിളിക്കുന്ന കരടിനൃത്തം. ഇരുളരുടെ നായാട്ടുജീവിതം നിഴലിക്കുന്ന നൃത്തരൂപമാണിത്. ചെണ്ടമേളത്തോടെ പാട്ടുപാടി നൃത്തം ചെയ്താൽ കരടികൾ വഴിമാറിപ്പോകുമെന്നാണ് ഇവരുടെ വിശ്വാസം.
ഒരു സമൂഹനൃത്തം എന്ന രീതിയിലാണ് കരടിനൃത്തം അവതരിപ്പിക്കുന്നത്.സ്ത്രീകളും പുരുഷന്മാരും ഇതിൽ പങ്കെടുക്കുന്നു. വൃത്തത്തിൽ നിന്നാണ് കളിക്കുന്നത്. കരടിയെ വിളിച്ചു സംസാരിക്കുന്ന രീതിയിലാണ് പാട്ട്. കരടിവേഷം കെട്ടിയവരും ചേർന്ന് നൃത്തത്തിന് കൊഴുപ്പ് പകരും.
ഏലേലക്കരടിപ്പാട്ട്:
ഏലേലക്കരടി
ഏലേലക്കരടി
ആദിവാസിക്കരടികളും
ഏലേലക്കരടി
മണ്ണിക്കിരുത്തു വാ കരടി
ഏലേലക്കരടി
മണ്ണാങ്കുയിക്കരടികളൊ
ഏലേലക്കരടി
കിളക്കരുത്തു വാ കരടി
ഏലേലക്കരടി
ചെമ്മണ്ണൂര് വാ കരടി
ഏലേലക്കരടി
ആലമ്പാറുക്കു വാ കരടി
ഏലേലക്കരടി
ഇത്തടപ്പാറുക്കു വാ കരടി
ഏലേലക്കരടി
ഊതിമാനക്കരടി ലഗേ
ഏലേലക്കരടി
ആദിവാസിക്കരടി ലഗേ
ഏലേലക്കരടി
കിർമ്മാണ ചെങ്കരടി
വന്താവാസിക്കരടികളോ
ഏലേലക്കരടി
പടക്കിരുത്ത് വാ കരടി
ഏലേലക്കരടി
മദ്ദളം പോലുള്ള പൊറി, തോൽവാദ്യമായ മരം, ചീനിക്കുഴലിന്റെ ആകൃതിയിലുളള പീക്കി എന്നീ വാദ്യങ്ങളാണ് ഇരുളർ നൃത്തത്തിനും പാട്ടിനും ഉപയോഗിക്കുന്നത്”.
4.കരടിനൃത്തം
അട്ടപ്പാടിയിലെ ഇരുളരുടെ ഒരു കലാരൂപമാണിത്. സ്ത്രീകളും പുരുഷന്മാരും വട്ടത്തിൽ നിന്ന് വാദ്യമേളങ്ങളോടെ പാട്ട് പാടി നൃത്തം ചെയ്യുന്നു. കരടി വേഷം കെട്ടിയ ഒരാൾ കരടിയുടെ ഭാവഭേദങ്ങളോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇടയിലേക്ക് വന്ന് നൃത്തം ചെയ്യാൻ തുടങ്ങും. പാട്ടു പാടി നൃത്തം ചെയ്യുന്നവർ സംഘം ചേർന്ന് കരടി വേഷക്കാരനെ ഓടിച്ചു വിടുന്നതോടെ പാട്ടും നൃത്തവും അവസാനിക്കും. കാർഷികാനുഷ്ഠാനം എന്ന നിലയിലാണ് ഇരുളർ ഈ കലാരൂപം അവതരിപ്പിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കരടിയെ അവർ പ്രതീകമായി പാട്ടിലൂടെ അവതരിപ്പിച്ച് അതിനെ ചൊല്ലിയുള്ള ആശങ്കകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത് ഇരുളരെ സംബന്ധിച്ചിടത്തോളം നിത്യശല്യക്കാരനായ ഒരു കാട്ടുമൃഗമായതിനാലാവാം ഇത്തരത്തിലൊരു കലാരൂപം പിറവിയെടുത്തത്”
സഹായക ഗ്രന്ഥങ്ങൾ
ചുമ്മാർ ചൂണ്ടൽ,
കറുത്തകലകൾ, തൃശ്ശൂർ 1991.
Show more
|
..Link |
| 15 | അടയ്ക്കാ പുത്തൂർ കണ്ണാടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അടയ്ക്കാപുത്തൂർ ലോഹക്കണ്ണാടികൾ
“പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാ പുത്തൂരിൻ്റെ ഒരു തനതുമാതൃ...
അടയ്ക്കാപുത്തൂർ ലോഹക്കണ്ണാടികൾ
“പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാ പുത്തൂരിൻ്റെ ഒരു തനതുമാതൃകയാണ് ലോഹക്കണ്ണാടികൾ. 'അടയ്ക്കാപുത്തൂർ ലോഹക്കണ്ണാടികൾ' എന്നാണിവ അറിയപ്പെടുന്നത്. ചെമ്പും ഈയവും ഉപയോഗിച്ചുണ്ടാക്കുന്ന ലോഹക്കണ്ണാടിയുടെ നിർമ്മാണ ത്തിനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ അനുപാതം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു. അടയ്ക്കാപുത്തൂർ ഗ്രാമത്തിലെ 'കുമാരനിലയ'ത്തിൽ കൃഷ്ണകുമാർ മൂശാരിക്കേ ഇതിന്റെ രഹസ്യം അറിയൂ. ഉമിയും മരോട്ടി എണ്ണയും ചേർത്തു വാർത്തെടുക്കുന്ന കണ്ണാടി ലോഹം ഉരക്കടലാസ് (എമിരിപേപ്പർ) ഉപയോഗിച്ച് മിനുക്കിയെടുക്കുന്നു. തുടർന്ന് മെറ്റൽ പോളിഷ് ഉപയോഗിച്ച് ഇതു കടഞ്ഞെടുക്കും. പണ്ടുകാലത്ത് കൈകൊണ്ടാണ് കണ്ണാടി കടഞ്ഞെടുക്കുന്ന പ്രവൃത്തി ചെയ്തിരുന്നത്. ഇതോടെ ക്ലാവ് പിടിക്കാത്ത ലോഹക്കണ്ണാടി രൂപപ്പെടുന്നു. പിന്നീട് വ്യത്യസ്ത തരത്തിലുള്ള വെങ്കല ഫ്രെയിമുകളിൽ ഉറപ്പിക്കുന്നു. രണ്ടിഞ്ചു വ്യാസത്തിൽ വൃത്താകൃതിയിലുള്ള വാൽക്കണ്ണാടികളും ദീർഘവൃത്താകൃതിയിലുള്ള ലോഹക്കണ്ണാടികളുമാണ് ഇവിടെ പൊതുവേ നിർമ്മിക്കുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ആറന്മുളക്കണ്ണാടിയോടും കിടപിടിക്കുന്നതെന്ന് അവകാശപ്പെടുന്ന ഇവയുടെ വില ആറന്മുളക്കണ്ണാടിയുടെ പകുതിപോലും വരില്ലെന്നതാണ് ഇതിൻ്റെ വിശേഷത ‘’
2.അടയ്ക്കാപുത്തൂർ “ചെർപ്പുളശ്ശേരിക്കടുത്തുള്ള ഒരു സാധാരണ പാലക്കാടൻ ഗ്രാമമാണ്. ഈ ഗ്രാമത്തിൽ 'കുമാരനിലയ'ത്തിലെ പണിശാലയിലിരുന്ന് വൃദ്ധനായ ബാലൻമൂശാരി ലോഹകണ്ണാടികൾ മെനഞ്ഞെടുക്കുന്നു.
ഓടിലും പഞ്ചലോഹങ്ങളിലും വിദഗ്ദമായി വിഗ്രഹങ്ങൾ തീർത്തിരുന്ന ബാലൻ മൂശാരി ഒരു സാങ്കേതിക കൗതുകം മൂലമാണ് ലോഹകണ്ണാടി യുടെ നിർമ്മാണരഹസ്യം ആരാഞ്ഞിറങ്ങിയത്.
ലോഹങ്ങൾ (ചെമ്പും ഈയവും) തമ്മിലുള്ള അനുപാതം ബാലൻ മൂശാരി വീണ്ടും വീണ്ടും പരീക്ഷിച്ചു. അപ്രകാരം കുറ്റമറ്റ ഒരു ലോഹകണ്ണാടിക്കു വേണ്ട ലോഹക്കൂട്ടുകളിൽ അദ്ദേഹം എത്തിച്ചേർന്നു.
ആറന്മുള കണ്ണാടിയുടേതുപോലെ സാങ്കേതിക നിഗൂഢത അടയ്ക്കാപുത്തൂർ കണ്ണാടിയ്ക്കില്ല. ലോഹക്കൂട്ടിൻ്റെ അനുപാതം മാത്രം ബാലൻ മൂശാരി രഹസ്യമാക്കി വെക്കുന്നു. ഒരു നാടൻ ശാസ്ത്രജ്ഞന്റെ അന്വേഷണത്വരയുടെ അനന്തരഫലമെന്ന നിലയിൽ, അത് അദ്ദേഹത്തിന്റ അവകാശവുമാണ്. എന്നാൽ മിനുക്കു പണികളിൽ ഒട്ടും രഹസ്യമില്ല. ആദ്യം വാർത്തെടുത്ത കണ്ണാടിലോഹം ഉരകടലാസ് (എമിരി-പേപ്പർ ആണ്) പ്രയോഗിച്ച് മിനുക്കുന്നു. പിന്നെ മെറ്റൽ പോളിഷ് കൊണ്ട് കടച്ചിൽ പണി. അതോടെ ഒരിക്കലും ക്ലാവ് ഏൽക്കാത്ത ഉയർന്നതരം ലോഹകണ്ണാടി രൂപം കൊള്ളുന്നു. മുൻപ് കൈകൊണ്ടാണ് കടഞ്ഞിരുന്നത് ഇപ്പോൾ കടയാൻ മോട്ടോർ ഉപയോഗിക്കുന്നു.
6 തരം ലോഹകണ്ണാടികളാണ് ബാലൻ മൂശാരി നിർമ്മിക്കുന്നത്. ഏറ്റവും ചെറുത് രണ്ടിഞ്ചു വ്യാസത്തിൽ വൃത്താകൃതിയിലുള്ള വാൽകണ്ണാടിയാണ്. കമനീയമായി ആവിഷ്ക്കരിച്ച വെങ്കലചട്ടയിലാണ് ഈ കണ്ണാടി ഘടിപ്പിച്ചിട്ടുള്ളത്. 4-5 ഇഞ്ച് ദീർഘ വൃത്താകൃതിയിൽ ഉള്ളതാണ് അടുത്ത ലോഹകണ്ണാടികൾ. ഇവയിലൊന്ന് ചതുരപീഠത്തിലും മറ്റേത് ചങ്ങലപീഠത്തിലും ഉറപ്പിക്കുന്നു. വില ആറന്മുള കണ്ണാടിയുടെ പകുതിപോലും വരില്ല. ഗുണത്തിൽ ആറന്മുള കണ്ണാടിയേക്കാൾ മുന്തിയതാണ് അടയ്ക്കാപുത്തൂർ കണ്ണാടിയെന്ന് ബാലൻ മൂശാരി അവകാശപ്പെടുന്നു.”
Show more
|
..Link |
| 16 | വില്ലടിച്ചാൻപാട്ട് | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.വില്ലടിച്ചാൻപാട്ട്
തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ അവ...
1.വില്ലടിച്ചാൻപാട്ട്
തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. വില്ലുപാട്ട്, വില്ലടിപ്പാട്ട്,വില്ലുകൊട്ടിപ്പാട്ട് എന്നിങ്ങനെ വിവിധ പേരുകൾ ഈ കലാരൂപത്തിനുണ്ട്. വില്ല്,കുടം, കോൽ എന്നിവയാണ് പാട്ടിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.കരിമ്പനക്കാതൽ കടഞ്ഞെടുത്ത കമ്പിൽ ചരടുകെട്ടി ചിലങ്കകൾ ഘടിപ്പിച്ചാണു വില്ലു നിർമ്മിക്കുന്നത്. വില്ലുകോൽകൊണ്ടാണു വില്ലിൽ കൊട്ടുന്നത്. ലോഹനിർമ്മിതമാണ് കുടം. കുടത്തിൻ്റെ മുഖം തോൽകൊണ്ടു പൊതിഞ്ഞിരിക്കും. ആശാൻ വില്ലിലും ശിഷ്യന്മാർ കുടത്തിലും കോൽകൊണ്ടു തട്ടും. വില്ല് മുഖ്യഉപകരണമായതിനാലാണു വില്ലടിച്ചാൻപാട്ട് എന്നു പേരുവന്നത്. വയ്ക്കോൽ വലയത്തിലാണു കുടം വയ്ക്കുന്നത്. ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്തുന്നതിനാണു വില്ലടിച്ചാൻപാട്ടു നടത്തുന്നത്. വീരപുരുഷാരാധനയും പാതിവ്രത്യത്തിൻ്റെ മഹത്ത്വവും ഇതിന് അടിസ്ഥാനമാകുന്നു. വീരനോ പതിവ്രതയ്ക്കോ അപമൃത്യു സംഭവിച്ചാൽ അവർ മാടൻ, മറുത, യക്ഷി തുടങ്ങിയ ബാധകളായി മാറുമെന്നും വിശ്വസിച്ചുപോരുന്നു. അവരുടെ ചരിതങ്ങൾ, വീരകഥകൾ എന്നിവ പാടി പുകഴ്ത്തിയാൽ ബാധോപദ്രവം ഇല്ലാതാക്കാം എന്നാണ് വിശ്വാസം. ഗണപതി, സരസ്വതി, ഇഷ്ടദേവത, സഭ, ഗുരു എന്നിവരെ വന്ദിച്ചു ശ്ലോകങ്ങൾ പാടിക്കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. ദേവതാചരിതമാണ് പിന്നീടു പാടുക. ഇത് ഒരു കഥാഗാനമാകും. പന്തൽവരം, പൂപ്പട, കുടിയിരുത്ത് എന്നീ പേരുകളിലുള്ള ചില ഗാനങ്ങൾ പിന്നീടുപാടും. തെക്കൻ തിരുവിതാംകൂറിൻ്റെ പ്രാദേശികഭാഷയിലാണു മിക്ക ഗാനങ്ങളും രചിച്ചിട്ടുള്ളത്. തമിഴിൻ്റെ സ്വാധീനം മിക്ക പാട്ടുകളിലും ഉണ്ട് “.
2.വില്ലടിച്ചാൻ പാട്ട്
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലും പരിസരപ്രദേശങ്ങളി >ലും പ്രചാരമുള്ള കലയാണ്. നാടാർ സമുദായക്കാരാണ് ഈ കലാപ്രകടനം സാധാരണ നടത്തിവരാറുള്ളത്. അനുഷ്ഠാനപരമായും വിനോദപരമായും നടത്തപ്പെടുന്നു. മുപ്പതുവയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് പങ്കെടുക്കാറുള്ളത്. കൃഷിയും കൂലിവേലയുമാണ് കലാകാരന്മാരുടെ മററു തൊഴിലുകൾ. പ്രാചീനകാലം മുതലേ നിലവിലുള്ള ഈ കലയുടെ കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
ഈ കലാപ്രകടനത്തിന് അഞ്ചു പേരെങ്കിലും വേണം.
ഓരോ കുടുംബത്തിലേയും പരദേവതാലയങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് വില്ലടിച്ചാൻ പാട്ട് പാടിക്കുന്നു. അതതു ദേവാലയങ്ങളിലെ ദേവതമാരെക്കുറിച്ചുള്ള പാട്ടാണു പാടുക പതിവ്.
ചിലങ്ക ഘടിപ്പിച്ച വില്ല്, ഞാൺ, വീശുകോൽ, ജാലർ, കടം, വിശറി, ഡോലക്ക് എന്നിവയാണു വാദ്യോപകരണങ്ങൾ.
പകലും രാത്രിയും പാടും. ഒരു കഥ തുടങ്ങിയാൽ അവസാനിക്കുന്നതുവരെയാണ് പ്രദർശനസമയം. ഗണപതി പൂജക്കുള്ള സാധനങ്ങൾ ഒരുക്കിവെച്ച ഒരു സ്ഥലമാണ് അരങ്ങ്. നിലവിളക്കല്ലാതെ മറ്റു ദീപവിധാനങ്ങളൊന്നുമില്ല.തലയിൽ നേര്യതുകൊണ്ടുള്ള ഒരു കെട്ടും ചന്ദനക്കുറികളും ആണ് കലാകാരന്മാരുടെവേഷം’’
Show more
|
..Link |
| 17 | ഇരുളക്കൂത്ത് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
1.ഇരുളക്കൂത്ത്
ഇരുളവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു വിനോദമാണ് കൂത്ത്. മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം കൂത്ത് നടത്താ...
1.ഇരുളക്കൂത്ത്
ഇരുളവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു വിനോദമാണ് കൂത്ത്. മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം കൂത്ത് നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിശേഷാവസരങ്ങളായ വിവാഹം, വയസ്സറിയിക്കൽ, ഉത്സവങ്ങൾ ഇവയുമായെല്ലാം ബന്ധപ്പെട്ടാണ് കൂത്തു നടത്തുന്നത്. പാട്ടുപാടി ചുവടുവച്ച് ഉല്ലസിച്ചാണ് ഇരുളരുടെ കൂത്താട്ടം. ഇതിനു ചെറിയ തോതിൽ അനുഷ്ഠാനസ്വഭാവമുണ്ട്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുപാടിയാണ് കൂത്തു നടത്തുന്നത്. “
2.ഇരുളരുടെ പാട്ടും നൃത്തവും
അട്ടപ്പാടി പ്രദേശമാണ് ഇരുളരുടെ പ്രധാന ആവാസ കേന്ദ്രം. പെരിന്തൽമണ്ണ, ചിറ്റൂർ താലൂക്കുകളിലും ഇവർ താമസിക്കുന്നുണ്ട്. ചുരുണ്ട മുടിയും ഇരുണ്ട നിറവും ചെറിയ മൂക്കും ഉള്ളവരാണ് ഈ ഗോത്രവർഗക്കാർ. മലയാളവും, തമിഴും, കന്നഡയും ചേർന്ന പ്രത്യേക ഭാഷയാണിവരുടേത്.
നാടോടികളായ നായാട്ടുകാരായിരുന്നു ഇവർ. പിന്നീടാണ് കുടിൽ കെട്ടി താമസം തുടങ്ങിയത്. കൃഷിയും ആടുവളർത്തലും ഇപ്പോൾ ഉപജീവനമാർഗമാണ്. ഊരുതലവനാണ് ഗോത്രത്തിലെ പ്രധാനി. തലവന്റെ കീഴിൽ ഭണ്ടാരിയും കുറുംതലയുമുണ്ട്. ഇവരാണ് ഗോത്രസമൂഹത്തിലെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. ആഭരണപ്രിയരാണ് ഇവർ. അടിമുടി ആഭരണങ്ങൾ അണിയും.
മൃഗാരാധനയും, വൃക്ഷാരാധനയും ഇവരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ട്. ശിവനും ഭദ്രകാളിയുമാണ് പ്രധാന ആരാധനാമൂർത്തികൾ. ശിവന്റെ പ്ര തിരൂപങ്ങളായ മലദൈവങ്ങളേയും ബൈരമ്മ,മാരിയമ്മ,എല്ലമ്മ തുടങ്ങിയ സ്ത്രീദൈവങ്ങളേയും ആരാധിക്കുന്നു. മന്ത്രവാദത്തിലും കൂടോത്രത്തിലും വലിയ വിശ്വാസമാണ് ഇരുളർക്ക്.പൂജാരിയെ മണ്ണൂക്കാരൻ എന്നാണ് വിളിക്കുന്നത്.
വൈവിദ്ധ്യമാർന്ന ഒട്ടേറെ കലാരൂപങ്ങളുടെ അവകാശികളാണ് ഇരുളർ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ളതാണ് ഇതിൽ നല്ലൊരു വിഭാഗം. മാട്ടുപ്പൊങ്ങൽ ഇവരുടെ ആഘോഷങ്ങളിൽ പ്രധാനമാണ്. കാർഷികവൃത്തിയോടനുബന്ധിച്ച് നടത്തുന്ന ആഹ്ലാദനൃത്തമാണ് 'കുരുമ്പലം'. ആട്ടവും പാട്ടും നിറഞ്ഞ ഈ കലാരൂപം വിവാഹത്തിനും അവതരിപ്പിക്കാറുണ്ട്. മരണാനന്തര ചടങ്ങുകൾക്കും ഇരുളർക്ക് പ്രത്യേകം പാട്ടുകളുണ്ട്. വൃത്താകൃതിയി ൽ നിന്നാണ് ഇവർ നൃത്തം ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും നൃത്തത്തിൽ പങ്കെടുക്കും. നൃത്തത്തിന് പാടുന്ന വലിയൊരു ഗാനശേഖരം ഇരുളർക്കുണ്ട്. ദുൻപാട്ട്, ഒഡയൂര്, തെക്കുമല, വള്ളി വള്ളി തുടങ്ങിയവ അതിൽ ചിലതാണ് ‘’
Show more
|
..Link | |
| 18 | പൂതൻ കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂതൻകളി
“പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണു പൂതൻകളി. ദേശക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധ...
പൂതൻകളി
“പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണു പൂതൻകളി. ദേശക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് പൂതൻ (ഭൂതം) കെട്ടുന്നതിനുള്ള അവകാശം മണ്ണാന്മാർക്കാണ്. ദാരികനെ വധിക്കാൻ ശിവനേത്രത്തിൽനിന്നും പിറന്ന ഭദ്രകാളിയോടൊപ്പം ഭൂതഗണങ്ങളും ഉണ്ടായിയെന്നും ഭദ്രകാളിയുടെ നിർദ്ദേശ മനുസരിച്ച് ഭൂതഗണങ്ങൾ ദാരികനെ അന്വേഷിച്ചിറങ്ങി എന്നുമുള്ള സങ്കല്പത്തിലാണു പൂതൻ വീടുകളിൽച്ചെന്ന് നൃത്തം ചെയ്യുന്നത്. തുടിയാണ് പൂതനു മുഖ്യവാദ്യം. തുടിയിൽ 'ഇവിടുണ്ടോ, ഇവിടുണ്ടോ' എന്ന താളശബ്ദമുണ്ടാക്കുന്നത് ദാരികനെ അന്വേഷിക്കാനാണെന്നാണ് വിശ്വാസം. കഥകളിവേഷത്തോട് സാമ്യമുള്ളതാണു പൂതൻ്റെ വേഷം. ഭാരംകുറഞ്ഞ പീലിത്തണ്ട്, ചെങ്ങണപ്പുല്ല് എന്നിവ ഉപയോഗിച്ച് തുണികൊണ്ടു പൊതിഞ്ഞ് ഒരു തഴ കെട്ടിയുണ്ടാക്കുന്നു. ഇത് വണ്ണം കുറഞ്ഞ കയറുകൊണ്ട് മുഖവുമായി കെട്ടി ഉറപ്പിക്കുന്നു. ഇതിന്റെ പാർശ്വങ്ങളിൽ നാഗപടം കൊത്തിയിട്ടുണ്ടാകും. താടിയുടെ രണ്ടുഭാഗത്തും കുറച്ചു വെട്ടിമാറ്റി മയിൽപ്പീലികൊണ്ട് തലയ്ക്കു മുകളിലായി ചിത്രപ്പണികളും ചെയ്തിരിക്കും. കണ്ണ്, നാവ്, പല്ല് എന്നിവയും മുഖാവരണത്തിൽ ഉണ്ടായിരിക്കും. വിവിധനിറങ്ങൾ കോല ത്തിനുണ്ടായിരിക്കും. ഈ വേഷങ്ങളെ പലതരത്തിലുള്ള വസ്ത്രാലങ്കാരങ്ങൾ ആകർഷകങ്ങളാക്കുന്നു. പൂതൻ ,പട്ടാണ് ഉടുക്കുക. പിൻഭാഗം ഉയർത്തിക്കെട്ടും. പൊയ്മുഖം ധരിക്കുന്നതിനാൽ മുഖ ത്തെഴുത്തില്ല. വേഷം ധരിക്കുന്നതിനുമുമ്പ് അരിയും പൂവുമിട്ട് പൂജിക്കുന്ന സമ്പ്രദായമുണ്ട്. വേഷം ധരിച്ച് കാവിൽ നർത്തനമാടിയാണ് ഭവനങ്ങൾ സന്ദർശിക്കുക. വീടുകൾ നിലവിളക്കുകൊളുത്തി സ്വീകരിക്കുകയും നെല്ല്, അരി, പണം മുതലായവ നല്കുകയും ചെയ്യും. പാണൻസമുദായക്കാരും ചില ഭേദങ്ങളോടുകൂടി പൂതനെ കെട്ടാറുണ്ട്. ഇവരുടെ പൂതനു പൊയ്മുഖമില്ല. കുമിഴ്, മുരിക്ക് തുടങ്ങിയ മരങ്ങളുപയോഗിച്ചാണ് അണിയങ്ങൾ നിർമ്മിക്കുന്നത്. അരത്താലി, മാർത്താലി, വള, മുള്ളുവള, തോൾവള, കടകം, ഏലസ്സ്, അരഞ്ഞാണം എന്നിവയാണ് പ്രധാന ആഭരണങ്ങൾ. ഉടയാടകൾ ഉണക്കലരിയുടെ കഞ്ഞിയിൽ മുക്കി ബലപ്പെടുത്തുന്നു.
പൂതൻകളി
കോതാട്ടമ്പലം, മുല്ലാംപറമ്പത്തു ക്ഷേത്രം എന്നിവിടങ്ങളിൽ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയും കുംഭത്തിലെ പൂരം നാളിലും പൂതൻകളി നടത്തപ്പെടുന്നു. പൂതത്തിൻ്റെ മുഖാകൃതി വരച്ചുണ്ടാക്കിയ മുടി തലയിൽവച്ചു പ്രത്യേക ഉടുത്തു കെട്ടുകളോടും മെയ്യലങ്കാരങ്ങളോടുംകൂടിയതാണു പൂതന്റെ വേഷം. മുത്തപ്പന്മാരെ വന്ദിച്ചശേഷം ദേവിയെ വന്ദിക്കുന്നതിനായി പൂതൻ ക്ഷേത്രത്തിലേക്കു പുറപ്പെടുന്നു. ക്ഷേത്രത്തിലേക്കു വരുന്ന വഴിക്കുള്ള ഗൃഹങ്ങളിൽ തുള്ളി അനുഗ്രഹം നല്കുകയും അവർ നല്കുന്ന കാഴ്ചദ്രവ്യങ്ങൾ സ്വീകരിക്കുകയും പതിവുണ്ട്. ക്ഷേത്രാങ്കണത്തിലെത്തിയ തുടിയുടെ താളത്തിനൊത്തു പ്രത്യേക ചുവടുകൾവെച്ചു തുള്ളിയാടുന്നു. പകലും രാത്രിയിലും പൂതൻതുള്ളൽ നടക്കാറുണ്ട്.
2.പൂതംകളി
മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ പ്രചാര ത്തിലുള്ള കല. മണ്ണാന്മാർ കൈകാര്യം ചെയ്യുന്നു.പതിനെട്ടു മുതൽ നാൽപ്പത്തഞ്ചു വയസ്സു വരെ വയസ്സു പ്രായമുള്ളവർ അവതരിപ്പിക്കും. തുണിഅലക്കലും വൈദ്യവുമാണ് ഇവരുടെ കുലത്തൊഴിൽ . പൗരാണിക കലയാണ്. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. മൂന്നുപേർ ചേർന്നും പ്രദർശിപ്പിക്കും. തുടികൊട്ടുന്ന താളത്തിനനുസരിച്ചു നൃത്തം ചെയ്യും . ആദ്യം പതിഞ്ഞ മട്ടിൽ, പിന്നീട് വേഗത്തിൽ. മെയ്വഴക്കം ഈ നൃത്തത്തിനും ആവശ്യമാണ്. പാല,മുരുക്ക് എന്നീ മരങ്ങളിൽ കൊത്തിയുണ്ടാക്കി ചായം കൊടുത്ത പൊയ്മുഖം ധരിച്ചാണ് നൃത്തം ചെയ്യുക.
തുടി (ഒരുതരം ചെണ്ട) യാണ് വാദ്യോപകരണം.പ്രദർശനത്തിന് പതിനഞ്ചുമിനിറ്റു സമയം മതി. അരങ്ങൊരുക്കേണ്ട.പകലാണ് നടത്താറ്.രാത്രിയിലും ആകാം. അപ്പോൾ ഏതുവിധം വിളക്കുമാകാം. കാലിൽ ചിലങ്കയും അരയിൽ കച്ചയുമാണ് ചമയങ്ങൾ.മകരം തുടങ്ങി മേടംവരെ ഭഗവതിക്ഷേത്രങ്ങളിൽ പ്രദർശനം നടത്താറുണ്ട്. വഴിപാടായി പൂതംകെട്ടി ആടുന്നു. പൂതംകെട്ടി ആടുന്ന കലാകാരന്മാർ ഏഴുദിവസം വ്രതം അനുഷ്ഠിക്കണം.
Show more
|
..Link |
| 19 | പുള്ളുവക്കുടം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.പുള്ളുവക്കുടത്തിന്റെ നിർമ്മാണരീതി,സുധീർ മുള്ളൂർക്കര,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ജന: എഡിറ്റർ രാജഗോപാലൻ, ഡി.സ...
1.പുള്ളുവക്കുടത്തിന്റെ നിർമ്മാണരീതി,സുധീർ മുള്ളൂർക്കര,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ജന: എഡിറ്റർ രാജഗോപാലൻ, ഡി.സി ബുക്സ് പുറം : 2128 2.പുള്ളുവവാദ്യങ്ങൾ,പുള്ളുവരുംസർപ്പംപാട്ടും,ഗോപി ബുധനൂർ, കളം ബുക്സ് ,2011, ആലപ്പുഴ, പുറം 29-30
Show more
|
..Link |
| 20 | തിടമ്പുനൃത്തം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
തിടമ്പുനൃത്തം
“സാത്വികമൂർത്തികൾക്കു ക്ഷേത്രങ്ങളിലും മറ്റും അവരുടെ ഉത്സവാവസരങ്ങളിൽ ചെയ്യുന്ന ഒരു നൃത്തവിശേഷമാണ് തിടമ്പുന...
തിടമ്പുനൃത്തം
“സാത്വികമൂർത്തികൾക്കു ക്ഷേത്രങ്ങളിലും മറ്റും അവരുടെ ഉത്സവാവസരങ്ങളിൽ ചെയ്യുന്ന ഒരു നൃത്തവിശേഷമാണ് തിടമ്പുനൃത്തം. ശ്രീഭൂതബലി കഴിഞ്ഞ് പുറത്തെഴുന്നള്ളിച്ച തിടമ്പ്, നൃത്തം ചെയ്യുന്ന ആൾ ഏറ്റുവാങ്ങി തലയിൽ വെച്ചു പ്രത്യേകതാളത്തിൽ നൃത്തംചെയ്ത് ക്ഷേത്രം വലംവയ്ക്കുന്നു. നർത്തകൻ തറ്റുടുത്ത് ഉത്തരീയമിട്ട് ഉഷ്ണപീഠം (തലപ്പാവ്) ധരിച്ചിട്ടുണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, വള എന്നിവയും ധരിക്കും. നൃത്തത്തിനുശേഷം തിടമ്പ് ശ്രീകോവിലിലേക്കുതന്നെ എഴുന്നള്ളിക്കുന്നു. ബ്രാഹ്മണസമുദായക്കാരാണ് തിടമ്പുനൃത്തം ചെയ്യുന്നത്. തുളുനാട്ടിൽനിന്നാണ് ഈ അനുഷ്ഠാനം കടന്നുവന്നതെന്നു വിശ്വസിക്കുന്നു.
മാരാർ ചെണ്ട, വലംതല, ഇലത്താളം, ശ്രുതി, കുഴൽ, ശംഖ് മുതലായ വാദ്യങ്ങളിൽ സൃഷ്ടിക്കുന്ന താളത്തിനനുസരിച്ച് പദവിന്യാസം നടത്തുകയാണു തിടമ്പുനൃത്തത്തിൽ ചെയ്യുന്നത്. അലങ്കരിച്ച തിടമ്പാണ് എഴുന്നള്ളിക്കുന്നത്. പച്ചിലമാല, തെച്ചിമാല, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങൾ, കുടച്ചട്ടം പോലുള്ള രണ്ടു ചട്ടങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടാണ് തിടമ്പ് ആകർഷകമാക്കുന്നത്. തിടമ്പുനൃത്തത്തിനുമുമ്പിൽ വിളക്കു പിടിച്ചിരിക്കും. നമ്പീശൻ,വാരിയർ, പിഷാരടി തുടങ്ങിയവരാണ് വിളക്കുപിടിക്കുന്നത്. താളത്തി നനുസരിച്ചാണ് ചുവടുകൾ വയ്ക്കുന്നത്. നൃത്തം വെയ്ക്കുമ്പോൾ ഒരു കൈകൊണ്ടു തിടമ്പിൻ്റെ പിന്നിൽ പിടിച്ചിരിക്കും.
തകിലടി, അടന്ത, ചെമ്പട, പാഞ്ചാരി എന്നീ താളങ്ങളിലാണ് തിടമ്പുനൃത്തം നടത്തുക. ഓരോ താളവും കലാശക്കളിയോടെയാണ് അവസാനിപ്പിക്കുക. ഉത്സവം, പ്രതിഷ്ഠാദിനം എന്നീ സന്ദർഭങ്ങളിലാണ് തിടമ്പുനൃത്തം നടക്കുക. “
2.തിടമ്പ് നൃത്തചരിത്രം
‘’ക്ഷേത്രാനുഷ്ഠാനമായ തിടമ്പ് നൃത്തത്തിന്റെ ഉൽഭവം എങ്ങിനെയെന്നത് പല കഥകളിലൂടെയും പറഞ്ഞ് കേൾക്കുന്നുണ്ട്. ദേവചൈതന്യം ഊട്ടിയുറപ്പിക്കുക എന്നതും ക്ഷേത്രേശ്വരൻ്റെ പ്രീതിക്ക് പാത്രീഭവിക്കുക എന്നതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. ഇന്നും അവ പല തലത്തിലും തരത്തിലും തന്ത്രിമുഖ്യരുടെയും മുഖ്യ പൂജാരികളുടെയും കാർമികത്വത്തിൽ നടക്കുന്നുണ്ട്. ഉൽസവവും അത് തന്നെ ദ്യോതിപ്പിക്കുന്നു. ദേവനൃത്തം ഉത്തര മലബാറിൻ്റെ മാത്രം സ്വന്തമായ അനുഷ്ഠാനകലയാണ്. സമാജശ്രേണിയുടെ വിവിധ ഘട കങ്ങൾ ഇവയക്ക് വിവിധ തരത്തിൽ അനുഭൂതി പകർന്നിട്ടുണ്ട്. കുടി ലുകൾ മുതൽ ഇല്ലങ്ങളിലും മനകളിലും വരെ കെട്ടിയാടിക്കുന്ന തെയ്യവും തിറയും പോലെ കോലത്തിൻ്റെ മറ്റൊരു പകർപ്പാണ് ദേവനൃത്തമായ തിടമ്പെഴുന്നള്ളത്ത്. കോലക്കാരൻ അനുഷ്ഠാനത്തോടെ തിരുമുടി ശിരസ്സിലേറ്റുകയാണ് . പിന്നീട് ഉറഞ്ഞുകയറുമ്പോൾ കോലക്കാരൻ ദൈവമായിമാറുന്നു. ഭക്തർക്ക് കൈയെടുത്ത് അനുഗ്രഹം ചൊരിഞ്ഞ് പരിഭവം ഉഴിഞ്ഞെടുത്ത് അകറ്റുമ്പോൾ ആത്മസംതൃപ്തിയോടെ പിരിഞ്ഞുപോകുകയാണ് ഭക്തർ. പരമേഷ്ടിപരിഗ്രഹയെന്ന ആപ്തവാക്യം അനുഗൃഹീതമാക്കുന്ന അപൂർവ നിമിഷമാണ് ഉറഞ്ഞുതുള്ളുന്ന തെയ്യം പഠിപ്പിക്കുന്നത്. പര്യവസാനത്തോടെ കാണികൾ ഓരോന്നായി സങ്കട മോചിതനായി ശിരസ്സിൽ നിന്നു നുള്ളിയെടുത്തപൂവും തുളസിയും പ്രസാദമായി വാങ്ങി തിരിച്ചുപോകുന്നു”.
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല


















