ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | പൂവട | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂവട
poovada
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കു...
പൂവട
poovada
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അടചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പന്റെ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റുകളിക്കുന്നത്.പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും, പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും. “
2 .പൂരട
മീനമാസത്തിലെ പൂരോൽസവ ത്തിന് കാമനും മറ്റു ദേവതകൾക്കും നിവേദ്യം കഴിപ്പാൻ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതീക്ഷേത്ര ങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശർക്കരയും നാളികേരവും അൽപം ഉപ്പും ചേർത്തു കുഴച്ച് പ്ലാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയിൽ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരംനാളിൽ സന്ധ്യക്കു മുമ്പായി പൂരപ്പൂക്കളെല്ലാം വാരിയെടുത്ത് പ്ലാവ് തുടങ്ങിയ പാലുള്ള മരത്തിന്റെ മുരട്ടിൽ കൊണ്ടിടുമ്പോൾ അതിനുള്ളിൽ പൂരടയും വയ്ക്കാറുണ്ട്. "
Show more
|
..Link |
| 2 | കുടക്കല്ലുകൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുടക്കല്ലുകൾ
1.അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്...
കുടക്കല്ലുകൾ
1.അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുകൾ എന്നറിയപ്പെടുന്ന വെട്ടുകല്ലിൽ നിർമ്മിച്ച ഇവ മെഗാലിത്തിക് കാലത്തെ, ഉദ്ദേശം ക്രി.മു. 1000-500 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുരാതന ജനവിഭാഗങ്ങളുടെ ശവക്കല്ലുകളത്രേ! സവിശേഷമായ ആകൃതിയുൾക്കൊള്ളുന്ന ഇവ സൈലോസൈബെ, അമാനിറ്റ തുടങ്ങിയ മാരകവിഷമേറുന്ന കൂണുകളുമായി ഏറെ സാദൃശ്യം കാണിക്കുന്നു.
വലിയ കൂണുകളുടെ ആകൃതിയിൽ വെട്ടുകല്ലിൽ തീർത്ത 'കുടക്കല്ലുകൾ' പോർക്കുളം, കുന്നംകുളം, എയ്യാൽ, മൊറയൂർ, ദേവികുളം, മായനാട്, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
2. ക്രി.മു. 1000-500 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകശിലകൾ അക്കാലത്തെ പ്രമുഖരെ മറവുചെയ്ത സ്ഥലമത്രേ. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ മുതൽ മലേഷ്യ വരെയുള്ള ഭാഗങ്ങളിൽ ഇത്തരം സ്മാരകസ്തൂപങ്ങൾ കാണുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണധികമായി ഇവ കണ്ടെത്തിയിട്ടുള്ളത്. വ്യത്യസ്ത മനുഷ്യസംസ്കാരമുള്ള ഈ ലോകരാജ്യങ്ങളിൽ നിർമ്മിക്കപ്പെട്ട കുടക്കല്ലുകളിലെ ഈ സമാനതയ്ക്ക് ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
3.പ്രധാനമായും മൂന്നു തരത്തിൽ പെട്ട സ്മാരകശിലകളാണുള്ളത്.
1. ചതുരത്തിലുള്ള ഒരറയ്ക്ക് നാലു വശവും മുകൾത്തട്ടും പരന്ന കല്ലുകൾകൊണ്ടു നിർമ്മിച്ചത്.
2 ചതുരത്തിലുള്ള ഒരറയും മൂന്നു വശവും കൽക്കെട്ടും.
3.നാലു കല്ലുകൾകൊണ്ട് തീർത്ത കാലുകളും അതിനു മുകളിൽ അടി പരന്നതും മുകൾവശം അർദ്ധ വൃത്താകൃതിയിലുള്ളതുമായ ഒറ്റക്കല്ലുള്ളവയാണ്.
കാലുകൾക്കടിയിലെ അറയിൽ ചാരവും എല്ലുകളും അടക്കം ചെയ്തതിന്റെ മറ്റ് അവശിഷ്ടങ്ങളും ചിലതിൽ മരിച്ചയാളുടെ അവശ്യവസ്തുക്കളും കാണുന്നു. ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽപെടു ന്നവയാണ് കുടക്കല്ലുകൾ, ഇവ കേരളത്തിൽ മാത്രം കണ്ടെടുത്തവയാണ് ".
Show more
|
..Link |
| 3 | പച്ച കുത്തൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പച്ച കുത്തൽ
1.'’ശാരീരികസംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗ...
പച്ച കുത്തൽ
1.'’ശാരീരികസംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗങ്ങളെ അലങ്കരിക്കുകയാണ് അതിൻ്റെ സ്വഭാവം. ഒരു കാലത്ത് ഗ്രാമീണർക്കിടയിൽ പച്ചകുത്ത് സർവസാധാരണമായിരുന്നു. കുറവരും മറ്റുമാണ് ഈ തൊഴിലുമായി നടക്കുന്നത്. പ്രത്യേകതരം ചെടികളുടെ ഇലകളുടെ നീരും ചില രാസവസ്തുക്കളും ചേർത്താണ് പച്ചകുത്തുവാനുള്ള മഷി ഉണ്ടാക്കുന്നത്. കാലുകൾ, പുറം, മാറിടം എന്നിവിടങ്ങളിൽ മാത്രമല്ല മുഖത്തുപോലും പച്ച കുത്തി അലങ്കരി ക്കുമത്രേ. ആദിവാസികൾക്കിടയിൽ ഇന്നും അതു നിലവിലുണ്ട്. എന്നാൽ, ഗ്രാമീണ പ്രദേശങ്ങളിൽ ഇന്നു കണ്ടുവരുന്നില്ല.’’
2.പച്ചകുത്തൽ
“പ്രാകൃതരായ മനുഷ്യർ ശരീരാലങ്കാരത്തിൻ്റെയോ വിശ്വാസങ്ങളുടെയോ ഭാഗമായി ശരീരത്തിൽ പച്ചകുത്തുന്ന സമ്പ്രദായമുണ്ടായി. സാമൂഹ്യസ്ഥിതി, കൂട്ടായ്മ, ലൈംഗികസ്വഭാവം എന്നിവ അതിൽ വരുന്നു. ഏതു ശരീരത്താണോ പച്ചകുത്തിയിരുന്നത് അയാളുടെ വ്യക്തിത്വം പച്ചകുത്തിൽ പ്രതിഫലിച്ചിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്നതും മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞുപോകുന്നതുമായ പച്ചകുത്തു രീതികൾ ഉണ്ടായിരുന്നു. സ്ഥിരമായി നില്ക്കുന്ന പച്ചകുത്ത് ആ സമൂഹത്തിന്റെ സ്ഥിരതയെയാണ് അടയാളപ്പെടുത്തുന്നത്. ചില സമൂഹങ്ങളിൽ പ്രത്യേക ചടങ്ങുകളോടെയാണു പച്ചകുത്തൽ നടക്കുന്നത്.
ആദിവാസികളിൽ സ്ത്രീകളാണു കൂടുതലായും പച്ചകുത്തുന്നതായി കണ്ടുവരുന്നത്. പ്രായപൂർത്തിയായ സ്ത്രീകളാണു പച്ചകു ത്താറുള്ളത്. നെറ്റി, കവിൾ, മാറ്, കൈ, കാല്, എന്നീ ശരീരഭാഗങ്ങളാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. വാൾ, ശംഖ്, സ്വസ്തികം, പൂവ്, പക്ഷി എന്നീ രൂപങ്ങളാണ് പുരുഷന്മാരിൽ കാണുന്ന അടയാളങ്ങൾ. ത്രികോണം, ചതുരം, വർത്തുളം എന്നീ ആകൃതികളിൽ ബിന്ദുക്കൾ സ്ത്രീകൾ ആലേഖനം ചെയ്യുന്നു.
പായപ്പുല്ലും പയർവർഗത്തിൽപെട്ട യവരയിലയും മുലപ്പാലിൽ ചാലിച്ചു കട്ടിയുള്ള ദ്രാവകത്തിൽ മുക്കിയ നാരകമുള്ളുകൊണ്ടോ ഇരുമ്പിന്റെ സൂചികൊണ്ടോ ആണ് പച്ചകുത്തുന്നത്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളുമാണു പച്ചകുത്തിയിരുന്നത്.
പച്ചകുത്തൽ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു വിഭാഗമാണ് കുറവൻമാർ.ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന ഒരു പ്രാചീനസമ്പ്രദായമാണു പച്ചകുത്തൽ. മുഖത്തും ശരീരഭാഗങ്ങളിലുമായി ഒരു പ്രത്യേ കതരം മഷി ഉപയോഗിച്ച് പച്ചകുത്തുന്ന രീതി പല സമൂഹങ്ങളിലും കാണാനാവും. വ്യക്തികളുടെ കുലം,ഗോത്രം,സാമൂഹ്യപദവി,കുലചിഹ്നം എന്നിവയുടെ പ്രതീകമായാണു പച്ചകുത്തൽ നടത്തുന്നത്.പച്ച,നീല എന്നീ നിറങ്ങളിലാണു പച്ചകുത്തൽ നടത്തുന്നത്. സസ്യങ്ങളുടെ ചാറുകൾ, പശകൾ,ധാതുദ്രവ്യങ്ങൾ,കരി,ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതിവസ്തുക്കളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. മഷികൊണ്ടു രൂപം വരച്ച് അതിൽ സൂചികുത്തി മഷി തിരുമ്മിപ്പിടിപ്പിച്ചാണ് ഇതിൻ്റെ ചിത്രണരീതി. പച്ചകുത്തൽ കുലത്തൊഴിലായി ചെയ്യുന്ന ചില സമുദായങ്ങളുണ്ട്. ഓരോ സമുദായവും പ്രത്യേക രീതികളിൽ തയ്യാറാക്കിയ മഷിയാണിതിന് ഉപയോഗിക്കുന്നതും. അകത്തിച്ചീരയും മഞ്ഞളും കൂട്ടിയിടിച്ചു തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി മുലപ്പാലിലോ വെള്ളത്തിലോ ചാലിച്ചാണു കുറുമർ പച്ചകുത്താൻ മഷി നിർമ്മിക്കുന്നത്.ചിലർ കയ്യോന്നി, കറുക എന്നിവയും ഉപയോഗിക്കാറുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു പച്ചകുത്തലിൽ വരയ്ക്കുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, തേര്, വാൾ, ശൂലം, ശംഖ്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.ബിന്ദു,നേർരേഖഎന്നീ രീതികളിലാണു പച്ചകുത്തൽ നടത്താറുള്ളത്.
ഗോത്രവർഗ്ഗക്കാരുടെ പച്ചകുത്തൽ
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണു മിക്ക ഗോത്രവർഗ്ഗക്കാരും പച്ചകുത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാണി ക്കാരുടെ ഇടയിൽ സ്ത്രീപുരുഷഭേദമെന്യേ പച്ചകുത്തൽ നടത്തിയിരുന്നു. സ്ത്രീകളാണ് പച്ചകുത്തൽ സാധാരണയായി ചെയ്തു കൊടുത്തിരുന്നത്. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവും കാണിക്കാർ പച്ചകുത്തിയിരുന്നു. സൂചികൊണ്ടു കുത്തി ചോരപൊടിയുന്ന ഭാഗത്തു ചിരട്ടക്കരിയോ, വിളക്കുമഷിയോ മുലപ്പാലിൽ ചേർത്ത മിശ്രിതവും തേക്കുന്നു. മുറിവു കരിയുന്നതുവരെ ഈ മിശ്രിതം ലേപനം ചെയ്തുകൊണ്ടിരിക്കും. വയനാട്ടിലെ വേട്ടകുറുമർ നെറ്റിയിൽ രണ്ടു ചെവിയെയും ബന്ധിപ്പിക്കത്തക്കവിധം നീളത്തിൽ പച്ചകുത്താറുണ്ട്. മുലപ്പാലും അമരച്ചപ്പും കരിയും ചേർന്ന മിശ്രിതമാണ് ഇവർ ഇതിന് ഉപയോഗിക്കുന്നത്. പാലക്കാട് ജില്ലയിലെ ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗക്കാർ പച്ചകുത്തൽ അനുഷ്ഠാനമായും കുലമഹിമയായും കൊണ്ടുനടക്കുന്നവ രാണ്. പച്ചകുത്തിയാൽ രക്തം വെയ്ക്കുമെന്നും 'വിളർച്ച' മാറുമെന്നും വിശ്വാസമുള്ളതുകൊണ്ട് ഇവർ പ്രസവശേഷം സ്ത്രീകളിലും പച്ച കുത്തൽ നടത്താറുണ്ട്. വനത്തിൽനിന്നുകിട്ടുന്ന തൊണ്ടക്കുരുവിൻ്റെ പരിപ്പെടുത്തു കരിയും പച്ചമഞ്ഞളും ചേർത്തരച്ച മിശ്രിതം ഒരു ചെറുകമ്പിൽ മുക്കിയെടുത്തു വരച്ചശേഷം സൂചികൊണ്ട് അതിന്റെ പുറത്തു വരച്ചാണ് കുറുമ്പർ സമുദായക്കാർ പച്ചകുത്തൽ നടത്തുന്നത്. സൂര്യൻ, ചന്ദ്രൻ, ഉലക്ക തുടങ്ങിയ ബിംബങ്ങളെ കുറുമ്പരുടെ പച്ചകുത്തലിൽ കാണാം.’’
3.പച്ചകുത്ത് (Tattooing)
“പ്രാചീന മനുഷ്യർ ശരീരം മോടി പിടിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരുപാധിയാണ് പച്ചകുത്ത് എന്ന ശരീരചിത്രകല, മായ്ച്ചു കളയാൻ പറ്റാത്തവിധം ത്വക്കിനടിയിലേക്ക് ഒരു പ്രത്യേകതരം മഷി കുത്തിച്ചേർത്ത് ശരീരഭാഗങ്ങളെ സ്ഥിരമായി നിറം പിടിപ്പിക്കലാണ് പച്ചകുത്ത്. “ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന സ്വഭാവം പ്രാക്തനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഈ സമ്പ്രദായത്തിൻ്റെ മറ്റൊരു രീതിയാകാം പച്ചകുത്ത്. പുകയുന്ന തീക്കൊള്ളി ദേഹത്തേല്ക്കുമ്പോൾ പൊള്ളിയ ഭാഗത്ത് കരിയൂറിച്ചേർത്ത് സ്ഥിരമായ വടു വീഴുന്നത് കണ്ടതിൽനിന്നാകാം പച്ചകുത്തൽ എന്ന ആശയത്തിന്റെ ജനനം" എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇലകളുടെ ചാറുകൾ, പഴങ്ങൾ, ധാതുദ്രവ്യങ്ങൾ, കരി, ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതി വസ്തുക്കളിൽനിന്നും ചാലിച്ചെടുക്കുന്ന കുഴമ്പുകളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കിയെടുക്കുന്നത്. അകത്തിച്ചീരയും മഞ്ഞളും ചേർത്ത് തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി വെള്ളത്തിലോ മുലപ്പാലിലോ ചാലിച്ചാണ് പച്ചകുത്തുവിദഗ്ധരായ കുറവർ പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. ചില സമുദായങ്ങൾ കയ്യോന്നി,കറുക എന്നീ ഔഷധസസ്യങ്ങളും ഉപയോഗിക്കാറുണ്ട്. മഷികൊണ്ട് രൂപം വരച്ച് അതിൽ സൂചി കുത്തി മഷി തിരുമ്മിപിടിപ്പിച്ച് വരയ്ക്കുന്നതുകൊണ്ടാണ് ചിത്രങ്ങൾ മായാതെ കിടക്കുന്നത്. പച്ച, നീല എന്നീ നിറങ്ങളാണ് സാധാരണയായി പച്ചകുത്തുന്ന ചിത്രങ്ങളിൽ കാണുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പച്ചകുത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, വാൾ, ശൂലം, ശംഖ്, തേര്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
'പച്ചകുത്തുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ആദിവാസി സമൂഹങ്ങൾ. ആദിവാസികളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും പച്ചകുത്തുന്നത്. ഒരു മെയ്യലങ്കാരം എന്നതിനുമപ്പുറം ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മമാണ് പച്ചകുത്തുന്ന ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 'പച്ചകുത്ത് ആദിവാസി സംസ്കൃതി യുടെ മുദ്രയാണ്. നെറ്റി, കവിൾ, കൈകാലുകൾ, മാറ് എന്നീ ശരീര ഭാഗങ്ങളിൽ വിവിധതരം മുദ്രകൾ അടയാളപ്പെടുത്തുന്നത് ഗോത്രസംസ്കാരത്തിന്റെ ഭാഗമാണ്.വാൾ,ശൂലം,ശംഖ്,സ്വസ്തിക,പക്ഷി,പൂവ് എന്നീ ചിത്രരൂപങ്ങൾ പുരുഷന്മാരിലും വർത്തുളം, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ സ്ത്രീകളിലുമാണ് സാധാരണയായി ആലേഖനം ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അധിവസിക്കുന്ന കാണിക്കാരുടെ ഇടയിൽ സ്ത്രീകളും പുരുഷന്മാരും പ്രത്യേക തരത്തിൽ പച്ചകുത്തിയിരുന്നു. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവുമാണ് പച്ചകുത്തിയിരുന്നത്. വയനാട് ജില്ലയിലെ വേട്ടകുറുമസ്ത്രീകൾ നെറ്റിയിൽ നീളത്തിൽ ഒരു ചെവി തൊട്ട് മറുചെവി വരെ കുത്തുകുത്തായി പച്ചകുത്തുന്നു. യവരയുടെ ഇലയും കരിയും ചേർത്തരച്ചെടുത്ത് അതിൽ മുലപ്പാൽ ചേർത്താണ് പച്ചകുത്തലിനുള്ള മഷി ഇവർ ഉണ്ടാക്കുന്നത്. കുത്തിക്കഴിഞ്ഞാൽ ചുണ്ടയുടെ ഇല പിഴിഞ്ഞ് തൊലിപ്പുറത്തായി തേയ്ക്കും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ് വരകളിൽ താമസിക്കുന്ന ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ഗോത്രവിഭാഗങ്ങളിൽ പച്ചകുത്ത് വ്യാപകമായി കാണപ്പെടുന്നു. പച്ചകുത്തുന്നത് കുലമഹിമയായി കാണുന്ന ഇവരിൽ സ്ത്രീകൾ മിക്കവാറും വിവാഹത്തിനു മുമ്പ് തന്നെ പച്ചകുത്തിയിരിക്കും.
അട്ടപ്പാടിയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന കുറുമ്പർ വനത്തിൽനിന്നും ശേഖരിക്കുന്ന തോണ്ടക്കുരുവിന്റെ പരിപ്പെടുത്ത് തേങ്ങ ചിരട്ടയിലിട്ട് കരിയും പച്ചമഞ്ഞളും ചേർത്ത് അരയ്ക്കുന്നു. ഈ മിശ്രിതം ഒരു ചെറിയ കമ്പിൽ മുക്കിയെടുത്ത് ആദ്യം നെറ്റിയിൽ ചിത്രം വരയ്ക്കുന്നു. പിന്നീട് സൂചികൊണ്ട് ചിത്രത്തിൽ കുത്തിവരക്കുന്നു. പച്ചകുത്തുമ്പോൾ പാട്ട് പാടുന്ന പതിവും ഇവർക്കിടയിലുണ്ട്. കുറുമ്പ സ്ത്രീകൾ നെറ്റിയിലാണ് പ്രധാനമായും പച്ചകുത്തു ന്നത്. ചില സ്ത്രീകൾ നെറ്റിയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൂര്യൻ, ചന്ദ്രൻ, ഉലയ്ക്ക, കുറേ കുത്തുകൾ (ചെറിയ പൊട്ടുകൾ) തുടങ്ങിയ ചിത്രങ്ങൾ പച്ചകുത്തുന്നു. ഇതേ സമയം ചില സ്ത്രീകൾ നെറ്റിയിൽ ചന്ദ്രൻ, ഉലയ്ക്ക, ഒറ്റപൊട്ട് എന്നീ ചിത്രരൂപങ്ങൾ മാത്രമോ, ഒറ്റപൊട്ട് മാത്രമോ ആയി പച്ചകുത്ത് ഒതുക്കി നിർത്തിയിരിക്കുന്നതായി കാണാം.നീലഗിരിയിലെ കുറുമ്പർ സ്ത്രീകളുടെ നെറ്റിയിൽ ശിവൻ്റെ അടയാളം പച്ചകുത്താറുണ്ട്. ഇവർ ശിവഭക്തരാണ് തങ്ങളെന്ന് വിശ്വസിക്കുന്നു" എന്ന് ചില പഠനങ്ങളിൽ പറയുന്നു.
അക്ഷരജ്ഞാനമില്ലാതിരുന്ന കാലഘട്ടത്തിൽ പല സമൂഹങ്ങളും വീരപരാക്രമങ്ങൾ രേഖപ്പെടുത്തുവാനുള്ള ഒരു ഉപാധിയായി പച്ച കുത്തലിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു വ്യക്തിയുടെ കുലം, ഗോത്രം, ടോട്ടം, സാമൂഹിക പദവി തുടങ്ങിയവയുടെയെല്ലാം പ്രതീകമായാണ് പച്ചകുത്ത് പല സമൂഹങ്ങളിലും നിലനിന്നിരുന്നത്. "സമൃദ്ധമായി ശരീരത്തിൽ പച്ചകുത്തിയിരുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ മാതാപിതാക്കൾ ഉയർന്ന സാമ്പത്തികനിലവാരമുള്ളവരും, അവളെ അത്യധികം സ്നേഹിക്കുന്നവരുമാണെന്ന് മന സ്സിലാക്കുവാൻ സാധിക്കുമെന്ന്" പച്ചകുത്തലിനെ സമൂഹത്തിലെ പദവിയുമായി ബന്ധപ്പെടുത്തി ഗോൾഡൻ വെയ്സർ പറയുന്നു.
ശത്രുക്കളിൽനിന്നും രക്ഷനേടുന്നതിനും പരലോകത്തെത്തുമ്പോൾ സ്വർഗ്ഗം കിട്ടുന്നതിനും പച്ചകുത്ത് വേണമെന്ന വിശ്വാസിക്കുന്നവരാണ് ഗോത്രവിഭാഗങ്ങൾ. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റേണ്ടതായി വരുമെങ്കിലും ശരീരത്തോടൊപ്പം പോകുന്ന ഏക മെയ്യലങ്കാരമാണ് പച്ചകുത്ത്. ഇതു കൊണ്ട് തന്നെ പച്ചകുത്തിയില്ലെങ്കിൽ മോക്ഷം കിട്ടില്ലെന്ന വിശ്വാസം വേട്ടകുറുമർക്കിടയിൽ പ്രബലമാണ്. വയനാട്ടിലെ കാട്ടുനായ്ക്കൻ സ്ത്രീകൾക്കിടയിൽ പച്ചകുത്താത്തവരെ വളരെ മോശമായി ചിത്രീകരിക്കുന്നു. കയ്യിലും, നെറ്റിയിലും, കവിളിലുമാണ് ഈ സ്ത്രീകൾ പച്ചകുത്തുന്നത്. പച്ചകുത്താത്തവരെ പരലോകത്തെത്തുമ്പോൾ പ്രേതാത്മാക്കൾ പാമ്പിൻ്റെ മുള്ളെടുത്ത് കുത്തുമെന്ന വിശ്വാസമാണ് വയനാട് ജില്ലയിലെ പണിയവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. നെറ്റിയിൽ പച്ചകുത്താതെ പരലോകത്തെത്തുന്ന വരുടെ നെറ്റിയിൽ മറ്റ് പരേതാത്മാക്കൾ മുളകരച്ചിടുമെന്ന് അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗങ്ങളിലെ ചിലർ വിശ്വസിക്കുന്നു.
പച്ചകുത്ത് പ്രതികൂല അവസ്ഥകളെ പ്രതിരോധിക്കുവാൻ ശക്തിനൽകുമെന്ന് ഗോത്രവിഭാഗങ്ങൾ വിശ്വസിക്കുന്നു. പ്രസവശേഷം അമ്മയ്ക്ക് വിളർച്ച അനുഭവപ്പെട്ടപ്പോൾ രണ്ട് കൈത്തണ്ടകളിലും വളരെ വിപുലമായ തോതിൽ പച്ചകുത്തിയ സ്ത്രീകളെ ഇരുളർക്കിടയിൽ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചകുത്തുന്നതിലൂടെ രക്തം വെച്ച് വിളർച്ച മാറി കിട്ടുമെന്ന വിശ്വാസമാണ് ഇതിനു പുറകിൽ പ്രവർത്തിച്ചത്. കാർഷികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പണിയർ ഞാറ്നടുമ്പോൾ കൈകൾക്ക് നീര് വയ്ക്കാതിരിക്കുവാനും പച്ചകുത്തിയിരുന്നു. വനവിഭവശേഖരണത്തിനായി കാട്ടിൽ പോകുമ്പോൾ വേനൽ,മഞ്ഞ്,മഴ തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുവാനുള്ള പ്രതിരോധശേഷി നൽകുവാൻ പച്ചകുത്തലിന് കഴി യുമെന്ന വിശ്വാസവുമുണ്ട്. മലദൈവങ്ങളുടെ ചിത്രംതന്നെ ശരീരത്തിൽ പച്ചകുത്തിയാൽ വനത്തിൽ പോകുമ്പോൾ എല്ലാവിധ ആപ ത്തുകളിൽനിന്നും ഇവർ തങ്ങളെ രക്ഷിക്കുമെന്ന സങ്കല്പവും ആദിവാസി വിഭാഗങ്ങൾ സൂക്ഷിച്ചുപോരുന്നു. വനത്തിൽ പോകുമ്പോൾ വിഷജന്തുക്കളുടെ കടി ഏല്ക്കാതിരിക്കുവാൻ അവയുടെ ചിത്രങ്ങൾ കൈത്തണ്ടയിൽ പച്ചകുത്താറുണ്ട്. (ഉദാഹരണത്തിന് പാമ്പ്, തേൾ തുടങ്ങിയവയുടെ ചിത്രങ്ങൾ). ശരീരത്തെ ഭൂതപ്രേതാദികളിൽനിന്നും രക്ഷിക്കുന്നതിനു വേ ണ്ടിയും പച്ചകുത്താറുണ്ട്. ഇങ്ങനെ പച്ചകുത്തൽ ഒരു രക്ഷാകവചമായും ഗോത്രസമൂഹങ്ങളിൽ നിലനി ല്ക്കുന്നു”
Show more
|
..Link |
| 4 | പൂവട /പൂരട | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂവട / പൂരട
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയ...
പൂവട / പൂരട
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അടചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പന്റെ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റുകളിക്കുന്നത്.പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും, പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും. “
2 .പൂരട
മീനമാസത്തിലെ പൂരോൽസവ ത്തിന് കാമനും മറ്റു ദേവതകൾക്കും നിവേദ്യം കഴിപ്പാൻ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതീക്ഷേത്ര ങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശർക്കരയും നാളികേരവും അൽപം ഉപ്പും ചേർത്തു കുഴച്ച് പ്ലാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയിൽ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരംനാളിൽ സന്ധ്യക്കു മുമ്പായി പൂരപ്പൂക്കളെല്ലാം വാരിയെടുത്ത് പ്ലാവ് തുടങ്ങിയ പാലുള്ള മരത്തിന്റെ മുരട്ടിൽ കൊണ്ടിടുമ്പോൾ അതിനുള്ളിൽ പൂരടയും വയ്ക്കാറുണ്ട്. "
Show more
|
..Link |
| 5 | കൂടൽമാണിക്കം മുക്കുടിക്കഷായം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയ...
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂടൽമാണിക്യം മുക്കുടി കഷായം “
2.മുക്കുടി
‘’കർക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞൾ, ആടലോടകവേര്, കുട കപ്പാലവേര് എന്നിവ മോരിൽ അരച്ച് തിളപ്പിച്ചാണ് ആ പാനീയമു ണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങൾക്കെല്ലാം പരിഹാരമത യിത്. കുടിക്കുവാൻ സ്വാദില്ലാത്തതുകൊണ്ട് നിർബ്ബന്ധ പൂർവ്വം കുടിപ്പിക്കേണ്ടിവരും.
കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് മുക്കുടിക്കഷായം. ഇത് തുലാം മാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ഭരതസ്വാമിക്ക് (കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ) സമർപ്പിക്കുന്നു.കൂടാതെ, വഴുതനങ്ങ നിവേദ്യവും ഇതോടൊപ്പം പ്രധാനമാണ്.”
Show more
|
..Link |
| 6 | സംഘക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാ...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
3.സംഘക്കളി
സംഘക്കളിയുടെ ഉൽഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഒരൈതിഹ്യമുണ്ട്. പള്ളിബാണപ്പെരുമാൾ കേരളം ഭരിച്ചിരുന്ന കാലത്ത് ബുദ്ധശാസ്ത്രം പറഞ്ഞുകേൾപ്പിക്കുകയും അത് സത്യമാണെന്ന് ധരിച്ച പെരുമാൾ എല്ലാവരും ആ മാർഗം അനുഷ്ഠിക്കണമെന്ന് കൽപിക്കുകയും ചെയ്തു. ബ്രാഹ്മണർ തൃക്കാ രിയൂരമ്പലത്തിൽ ചെന്ന് പോംവഴിയെന്തെന്ന് ചിന്തിച്ചുകൊണ്ടിരിക്ക വെ, ജംഗമൻ എന്നൊരു മഹർഷി അവിടെവന്ന് നാലുപാദമുള്ള ഒരു മന്ത്രം അവർക്ക് ഉപദേശിച്ചു. ഒരു
മണ്ഡലക്കാലം ഇപ്രകാരം തൃക്കാരി യൂരപ്പനെ ഭജിച്ചപ്പോൾ ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂര(ഘ)ൻ ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്നീ ആറു ശാസ്ത്രികൾ അവിടെ വന്നുചേർന്നു. ഇവരും ബ്രാഹ്മണരും കൂടി പെരുമാളെക്ക ബ്, തങ്ങളും ബൗദ്ധന്മാരും തമ്മിൽ വാദിച്ചാൽ തങ്ങൾ തോറ്റുവെങ്കിൽ നാവുമുറിച്ച് നാട്ടിൽ നിന്ന് തങ്ങളെ അകറ്റാമെന്നും ബൗദ്ധന്മാർ തോറ്റു വെങ്കിൽ അവരെയും അപ്രകാരം ചെയ്യണമെന്നും അഭ്യർഥിച്ചു. ഈ ശാസ്ത്രിമാരുടെ സഹായത്തോടു കൂടി ബ്രാഹ്മണർക്ക് ബൗദ്ധന്മാരെ തോൽപിക്കുവാൻ കഴിഞ്ഞു. 'നാലുപാദം' ചൊല്ലി ദീപപ്രദക്ഷിണം, ചെയ്യുന്നത് ആപത് നിവാരണത്തിന് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിനാൽ, അന്നുമുതൽ ഈ അനുഷ്ഠാനം ആരംഭിച്ചുവത്രെ. സംഘ ക്കളിയുടെ ഉത്ഭവം ഇപ്രകാരമാ ണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും തൃക്കാരിയൂരാണ് പാനേകളിയുടെ ഉത്ഭവസ്ഥാനം. ഈ ഐതിഹ്യത്തോടു സദൃശമായൊരു കഥ പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽ കാ ണാം. സംഘക്കളിയുടെ ആഗമം
പ്രാചീന കേരളത്തിലെ ആയുധാ ഭ്യാസരീതിയെ അവലംബിച്ചാണെന്ന് ചിലർ ഊഹിക്കുന്നുണ്ട്. ബ്രാഹ്മണരെക്കൂടി ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നു. പ്രാരംഭകാ ലത്ത് ഓരോരോ സന്ദർഭങ്ങളിൽ യോധസംഘങ്ങൾ അടവുകളും പയറ്റുകളും അരങ്ങത്തുകാണിച്ചുവ ന്നിരുന്നതിൽ നിന്നായിരിക്കണം സംഘക്കളിയുടെ ആഗമമെന്നും, വെറും ആയുധാഭ്യാസപ്രദർശനമായി തുടങ്ങിവെച്ച സംഘങ്ങളിൽ പിൽക്കാലത്ത് മതപരമായും സാമുദായികമായും പല നവീനാംശങ്ങൾ വന്നു ചേർന്നതായിരിക്കണമെന്നു മാണ് അവരുടെ അഭ്യൂഹം. എന്തായാലും, സംഘക്കളി വിനോദത്തിനു മാത്രമുള്ളതല്ല. ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകർമമാണ്”.
Show more
|
..Link |
| 7 | സീതകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സീതകളി
1.“കേരളത്തിലെ അനാഢ്യവർഗ്ഗത്തിൻ്റെ രംഗകലകളിൽ ഒന്നാണ് സീതകളി. പഴയ തിരുവിതാംകൂറിലെ ചില ദിക്കുകളിൽ ഈ കലാരൂപം കണ്ടുവര...
സീതകളി
1.“കേരളത്തിലെ അനാഢ്യവർഗ്ഗത്തിൻ്റെ രംഗകലകളിൽ ഒന്നാണ് സീതകളി. പഴയ തിരുവിതാംകൂറിലെ ചില ദിക്കുകളിൽ ഈ കലാരൂപം കണ്ടുവരുന്നു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലും തിരുവനന്തപുരം ജില്ലയിലെ ഉൾനാടുകളിലും സീതകളി അവതരിപ്പിക്കുന്നുണ്ട്. രാമായണകഥയെ അടിസ്ഥാനമാക്കി തൗര്യത്രികത്തിന്റെ അകമ്പടിയോടെ വീടുകൾതോറും കയറിയിറങ്ങി, പകൽവെട്ടത്തിലാണ് ഈ കലാരൂപം അരങ്ങേറുക. വെറും നിലത്ത് ഉമ്മറത്തിന് അഭിമുഖമായി നിന്ന് ഒരേ താളത്തിലും ചുവടിലും ഈ നാടകം അവതരിപ്പിക്കുന്നു. ഇരുപതോളം വരുന്ന സംഘത്തിൽ കുറച്ചുപേർ പാടുകയും അല്ലാത്തവർ ആടിക്കളിക്കുകയും ചെയ്യും.
ഒന്നാം ഓണം മുതൽ അഞ്ചാം ഓണംവരെയുള്ള ദിവസങ്ങളിൽ അരങ്ങേറുന്ന ഈ കലാരൂപം ജാതിമതഭേദമെന്യേ എല്ലാ വീടുകളുടെ മുന്നിലും അവതരിപ്പിക്കുന്നു. വീട്ടുകാർ നൽകുന്ന സംഭാവനയും പൊലിവും സീതകളിക്കാരുടെ പ്രതിഫലവും ഓണാഘോഷവുമായിത്തീരുന്നു. വേടർ, കുറവർ, പുലയർ മുതലായ സമുദായക്കാർ അവതരിപ്പിക്കുന്ന ഈ രംഗകല അനുഷ്ഠാനേതരമാണെന്നതും ഇവിടെ പ്രസ്താവ്യമത്രേ! പ്രത്യേക ക്ഷണപ്രകാരം കാവുകളിലോ വ്യക്തികളുടെ പറമ്പുകളിലോ മുൻകാലത്ത് സീതകളി അരങ്ങേറിയിരുന്നു.
പകൽവെട്ടത്തിൽ വീട്ടുമുറ്റത്ത് അരങ്ങേറുന്ന ഈ കലാരൂപം ശ്രദ്ധേയമാകുന്നത് നടീനടന്മാരുടെ അംഗാഭിനയവൈദഗ്ദ്ധ്യം കൊണ്ടാണ്. ഏറിയകൂറും ലളിതമായ ചുവടുകൾവച്ച്, നേർരേഖയിൽ നിന്ന് അകത്തും പുറത്തും ചവിട്ടുന്ന ചലനമാണ് ഉള്ളത്. എന്നാൽ പിന്നിലെ പാട്ടും താളവും മുറുകുമ്പോൾ ശരീരചലനവും ചുവടുകളും ദ്രുതമാകുന്നു. പ്രത്യേക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരിയിൽ നിന്നും മുന്നോട്ടിറങ്ങി മുറ്റം നിറഞ്ഞ് അഭിനയിക്കുന്ന സന്ദർഭങ്ങളുമുണ്ട്. അഭ്യാസപ്രകടനത്തോടൊപ്പം മുഖാഭിനയത്തിൻ്റെ മിഴിവും ഇവിടെ പ്രകടമാക്കാറുണ്ട്. ലങ്കാദഹനം അഭിനയിക്കുന്ന ഹനുമാൻ, തീപിടിച്ച വാലുമായി വീടിനു ചുറ്റും ഓടിക്കളിക്കുന്ന രംഗങ്ങളും ഇതിൽ കാണാൻ കഴിയും. സമുദ്രലംഘനത്തിനായി കുതിച്ചുയരുന്ന രംഗത്തിൽ അന്തരീക്ഷത്തിൽ പരമാവധി ഉയരുന്ന നടനും മണ്ണിൽ ഒറ്റച്ചിറകടിച്ച് പിടഞ്ഞുവീഴുന്ന ജഡായുവും സീതകളിയിലുണ്ട്.”
2.സീതകളി
“കരിമ്പാലരുടെ ഒരു കലാരൂപമാണു സീതകളി. സീത, മരമുടൻ, ചനിയൻ എന്നീ മൂന്നു കഥാപാത്രങ്ങളാണു സീതകളിയിലുള്ളത്.മാർമുല,തലപ്പാളി എന്നിവയാണ് സീതയുടെ വേഷവിധാനം. പനിയനു മുഖത്ത് കണ്ണാമ്പാളയും മരമുടനു മരംകൊണ്ടുള്ള പൊയ്മുഖവും ഉണ്ടായിരിക്കും. മരമുടൻ കൈയിൽ ഒരു വടി എടുത്തിരിക്കും. അരയിലും നെറ്റിയിലും വാഴയില കീറിക്കെട്ടി ഉടുത്ത ഒറ്റമുണ്ടിന്റെ കോന്തല പിടിച്ചുകൊണ്ടാണു പനിയൻ്റെ നർത്തനം. സീതവേഷവും അവരോടൊപ്പം നർത്തനംചെയ്യും. പുരുഷന്മാർതന്നെയാണ് സീതയുടെ വേഷവും കെട്ടുക. പേറ്റിക്കളി, മേറ്റിക്കളി എന്നെല്ലാം ഇതിനെ പറയാറുണ്ട്.
തുടിയാണു പ്രധാനവാദ്യം. വീടുകൾതോറുംചെന്നു സീതകളി നടത്തുക പതിവാണ്.നെല്ല്,അരി,പണം മുതലായവ ഭവനങ്ങളിൽനിന്നും ലഭിക്കും. സീതകളിപ്പാട്ടുകൾ സീതകളിക്കു പാടുന്ന പാട്ടുകൾ ആണ്.വടക്കേമലബാറിലെ മാവിലർക്കിടയിൽ സീതകളി പതിവുണ്ട്. സീതയും പൊട്ടൻ,പനിയൻ എന്നീ മക്കളുമാണ് മാവിലരുടെ സീതകളിയിലെ വേഷങ്ങൾ. “
3.സീതകളി
വേടർ,കുറവർ,പുലയർ എന്നിവർ ഓണക്കാലത്ത് ഓരോ വീടുകളുടെ മുന്നിലും അവതരിപ്പിച്ചിരുന്ന അനുഷ്ഠാനേതരകലാരൂപമാണ്സീതകളി. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഉൾഗ്രാമങ്ങളിൽ സീതകളി ഉണ്ടായിരുന്നു. ഇരുപതോളം പേർ ഇതിൽ ഉണ്ട്. വീട്ടുമുറ്റത്തുള്ള വെറും നിലത്ത് താളത്തിൽ ചുവടുവച്ച് ഇവർ പാടിയാടുന്നു. നേർരേഖയിൽ അകത്തും പുറത്തും ചവിട്ടുന്ന ചലനമാണിത്. മുഖാഭിനയവും ഉണ്ട്. ലങ്കാദഹനവും ഹനുമാൻ്റെ ആകാശഗമനവും ജടായുവിന്റെ പ്രകടനവും സീതകളിയിലുണ്ട്.
ഇതിലെ വാദ്യങ്ങൾ ഗഞ്ചിറ, ഡ്രം, ചെണ്ട, കൈമണി, ജാലരു,ചപ്ലക്കട്ട എന്നിവയാണ്. പാട്ട് ഇഴഞ്ഞമട്ടിൽ ആരംഭിച്ച് അനുക്രമം മുറുകി അവസാനിക്കുന്നു.നടീനടന്മാർക്ക് ഉടുത്തുകെട്ടും മുഖത്തെഴുത്തുമുണ്ട്. രാമലക്ഷ്മണന്മാർക്കു മീശയില്ലെങ്കിലും രാവണനു മീശയും കൃതാവും വരയ്ക്കാറുണ്ട്.പകൽസമയത്താണ് ഈ കലാരൂപം അരങ്ങേറുന്നത്
കരിമ്പാലരുടെ സീതക്കളി
കണ്ണൂർ-കാസർകോട് ജില്ലകളിൽ താമസിക്കുന്ന കരിമ്പാലരുടെ ഇട യിൽ പ്രചാരമുള്ള കലാരൂപമാണ് സീതക്കളി. ചീതക്കളി എന്നും പറയും. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലാണ് കരിമ്പാലർ കൂടുതലായും അധിവസിക്കുന്നത്. പുനം കൃഷിയായിരുന്നു ഇവരുടെ പ്രധാന തൊഴിൽ, കാട്ടിലും കാടിനടുത്ത സ്ഥലങ്ങളിലും താമസിക്കുന്ന കരിമ്പാലരുടെ മറ്റൊരു പ്രധാന തൊഴിൽ മൃഗങ്ങളെ വേട്ടയാടലാണ്. കരിമ്പാലർ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. കരി എന്ന വാക്കിന് കൃഷിസ്ഥലവുമായി ബന്ധപ്പെട്ട അർത്ഥമുണ്ട്. മലയിൽ കൃഷി ചെയ്യുവാൻ കാട് വെട്ടിത്തെളിയിച്ച് തീയിടണം. ഇതിന് തീയിട്ടു കരിക്കുക എന്നും പറയാറുണ്ട്. നിലം കരിച്ച് പാലിക്കുന്നവരെന്ന നിലക്കായിരിക്കണം കരിമ്പാലർ എന്ന പേര് വന്നത് എന്ന് വിശ്വസിക്കുന്നു. മരുമക്കത്തായ സമ്പ്രദായക്കാരാണ് കരിമ്പാലർ.
വിവിധ അനുഷ്ഠാനങ്ങളും അതുമായി ബന്ധപ്പെട്ട കലാരൂപങ്ങളം കരിമ്പാലരുടെ ഇടയിൽ നിലവിലുണ്ട്. ജനനം, തിരണ്ടുകല്ല്യാണം, വിവാഹം, മരണം എന്നീ ചടങ്ങുകൾക്ക് കരിമ്പാലരുടെ ഇടയിൽ ഒട്ടേറെ കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇതി ലധികവും. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങളും നിലവിലുണ്ട്.തെയ്യത്തോടനുബന്ധിച്ചുള്ള കന്നിയാട്ടം, കൂളിയെ പ്രസാദിപ്പിക്കാനുള്ള കൂളിയാട്ടം, കൃഷിയുമായി ബന്ധപ്പെട്ട മൂർച്ചക്കലശം, പുത്തരിക്കലശം, നായാട്ടുമായി ബന്ധപ്പെട്ട ഇറച്ചിക്കലശം എന്നിവ അവയിൽ ചിലതാണ്. സീതക്കളിയിൽ സീതയാണ് പ്രധാന കഥാപാത്രം. രാമായണത്തിലെ സീതയുടെ കഥയുമായി സാമ്യമുണ്ടെങ്കിലും അവതാരകരായ ആദി വാസികളുടെ ലോകവീക്ഷണത്തിനനുസരിച്ച മാറ്റം കഥയിലും കളിയിലും പ്രകടമാണ്. സീതയും രണ്ട് മക്കളും രംഗത്ത് വന്നാണ് കളി തുടങ്ങുന്നത്. കെട്ടുന്നത്.തുടി,കുഴൽ തുടങ്ങിയ വാദ്യങ്ങളും ഉപയോഗിക്കും.പൊട്ടൻ,പനിയൻ എന്നിവരാണ് മക്കൾ. പുരുഷന്മാരാണ് സ്ത്രീവേഷവും കെട്ടുക ഹാസ്യത്തിലൂന്നിയ പാട്ടാണ് സീതക്കളിയുടെ മറ്റൊരു സവിശേഷത.പാട്ടുപാടിക്കൊണ്ടാണ് കളി അവതരിപ്പിക്കുന്നത്.
സീതക്കളിക്ക് പാടുന്ന പാട്ട്:
രാവണകൂലോത്തെ രാവണത്തമ്പുരാൻ
മേലാനംമേൽക്കോട്ടപണിയാലെടുക്കുവാൻ കല്ലുകൊത്തുംകൈക്കൊത്ത്യാളെ തേടിവരുത്തുന്നേൻ
മണ്ണെടുക്കുംമൺകോര്യാരെ
തേടിവരുത്തുന്നേൻ.
ആശാരിമൂശാരേതേടിവരുത്തുന്നേൻ
ജാതിയും ചന്ദനംമരങ്ങൾ മുറിക്കുന്നേൻ
ഈറുന്നം പാറുന്നം പലകയാലാക്കുന്നേ
ഏഴുകൊല്ലം കൊണ്ടൊരുങ്ങുന്ന കോട്ടയും
മൂക്കാതം കൊണ്ടങ്ങു കോട്ടപണിതീർത്തു
പട്ടുംവളയുംകൊടുക്കുന്നുവാശിക്ക് പണിക്കാരെക്കൂലികൊടുക്കുന്നുതമ്പുരാൻ രാവണക്കൂലോത്തെരാവണത്തമ്പുരാൻ, മൂത്താശാരിയെവിളിക്കുന്നതെന്തെല്ലോ
സീത,മരമീടൻ,പനിയൻ എന്നീ വേഷങ്ങൾ സീതക്കളിയിൽ ഉണ്ടാകും.മാവിലർ പോലുള്ള മറ്റു ചിലസമുദായങ്ങൾക്കിടയിലുംസീതക്കളിപ്രചാരത്തിലുണ്ട്.
ആവേദകർ:
വിവരണവും പാട്ടും തന്നത് -ആലിച്ചേരി ചാമൻ, കയനി കോളനി, പരിക്കളം, കണ്ണൂർ ജില്ല.
Show more
|
..Link |
| 8 | വില്ലടിച്ചാൻപാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വില്ലടിച്ചാൻപാട്ട്
1.‘“തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ ...
വില്ലടിച്ചാൻപാട്ട്
1.‘“തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. വില്ലുപാട്ട്, വില്ലടിപ്പാട്ട്,വില്ലുകൊട്ടിപ്പാട്ട് എന്നിങ്ങനെ വിവിധ പേരുകൾ ഈ കലാരൂപത്തിനുണ്ട്. വില്ല്,കുടം, കോൽ എന്നിവയാണ് പാട്ടിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.കരിമ്പനക്കാതൽ കടഞ്ഞെടുത്ത കമ്പിൽ ചരടുകെട്ടി ചിലങ്കകൾ ഘടിപ്പിച്ചാണു വില്ലു നിർമ്മിക്കുന്നത്. വില്ലുകോൽകൊണ്ടാണു വില്ലിൽ കൊട്ടുന്നത്. ലോഹനിർമ്മിതമാണ് കുടം. കുടത്തിൻ്റെ മുഖം തോൽകൊണ്ടു പൊതിഞ്ഞിരിക്കും. ആശാൻ വില്ലിലും ശിഷ്യന്മാർ കുടത്തിലും കോൽകൊണ്ടു തട്ടും. വില്ല് മുഖ്യഉപകരണമായതിനാലാണു വില്ലടിച്ചാൻപാട്ട് എന്നു പേരുവന്നത്. വയ്ക്കോൽ വലയത്തിലാണു കുടം വയ്ക്കുന്നത്. ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്തുന്നതിനാണു വില്ലടിച്ചാൻപാട്ടു നടത്തുന്നത്. വീരപുരുഷാരാധനയും പാതിവ്രത്യത്തിൻ്റെ മഹത്ത്വവും ഇതിന് അടിസ്ഥാനമാകുന്നു. വീരനോ പതിവ്രതയ്ക്കോ അപമൃത്യു സംഭവിച്ചാൽ അവർ മാടൻ, മറുത, യക്ഷി തുടങ്ങിയ ബാധകളായി മാറുമെന്നും വിശ്വസിച്ചുപോരുന്നു. അവരുടെ ചരിതങ്ങൾ, വീരകഥകൾ എന്നിവ പാടി പുകഴ്ത്തിയാൽ ബാധോപദ്രവം ഇല്ലാതാക്കാം എന്നാണ് വിശ്വാസം. ഗണപതി, സരസ്വതി, ഇഷ്ടദേവത, സഭ, ഗുരു എന്നിവരെ വന്ദിച്ചു ശ്ലോകങ്ങൾ പാടിക്കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. ദേവതാചരിതമാണ് പിന്നീടു പാടുക. ഇത് ഒരു കഥാഗാനമാകും. പന്തൽവരം, പൂപ്പട, കുടിയിരുത്ത് എന്നീ പേരുകളിലുള്ള ചില ഗാനങ്ങൾ പിന്നീടുപാടും. തെക്കൻ തിരുവിതാംകൂറിൻ്റെ പ്രാദേശികഭാഷയിലാണു മിക്ക ഗാനങ്ങളും രചിച്ചിട്ടുള്ളത്. തമിഴിൻ്റെ സ്വാധീനം മിക്ക പാട്ടുകളിലും ഉണ്ട് “.
2.വില്ലടിച്ചാൻ പാട്ട്
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലും പരിസരപ്രദേശങ്ങളി >ലും പ്രചാരമുള്ള കലയാണ്. നാടാർ സമുദായക്കാരാണ് ഈ കലാപ്രകടനം സാധാരണ നടത്തിവരാറുള്ളത്. അനുഷ്ഠാനപരമായും വിനോദപരമായും നടത്തപ്പെടുന്നു. മുപ്പതുവയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് പങ്കെടുക്കാറുള്ളത്. കൃഷിയും കൂലിവേലയുമാണ് കലാകാരന്മാരുടെ മററു തൊഴിലുകൾ. പ്രാചീനകാലം മുതലേ നിലവിലുള്ള ഈ കലയുടെ കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
ഈ കലാപ്രകടനത്തിന് അഞ്ചു പേരെങ്കിലും വേണം.
ഓരോ കുടുംബത്തിലേയും പരദേവതാലയങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് വില്ലടിച്ചാൻ പാട്ട് പാടിക്കുന്നു. അതതു ദേവാലയങ്ങളിലെ ദേവതമാരെക്കുറിച്ചുള്ള പാട്ടാണു പാടുക പതിവ്.
ചിലങ്ക ഘടിപ്പിച്ച വില്ല്, ഞാൺ, വീശുകോൽ, ജാലർ, കടം, വിശറി, ഡോലക്ക് എന്നിവയാണു വാദ്യോപകരണങ്ങൾ.
പകലും രാത്രിയും പാടും. ഒരു കഥ തുടങ്ങിയാൽ അവസാനിക്കുന്നതുവരെയാണ് പ്രദർശനസമയം. ഗണപതി പൂജക്കുള്ള സാധനങ്ങൾ ഒരുക്കിവെച്ച ഒരു സ്ഥലമാണ് അരങ്ങ്. നിലവിളക്കല്ലാതെ മറ്റു ദീപവിധാനങ്ങളൊന്നുമില്ല.തലയിൽ നേര്യതുകൊണ്ടുള്ള ഒരു കെട്ടും ചന്ദനക്കുറികളും ആണ് കലാകാരന്മാരുടെവേഷം’’
Show more
|
..Link |
| 9 | വേലകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വേലകളി
1.“ദക്ഷിണകേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ആയോധന നൃത്ത രൂപമാണ് വേലകളി. ഇതു രൂപംകൊണ്ടത് അമ്പലപ്പുഴ ക്ഷേത്രത്തി ൽന...
വേലകളി
1.“ദക്ഷിണകേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ആയോധന നൃത്ത രൂപമാണ് വേലകളി. ഇതു രൂപംകൊണ്ടത് അമ്പലപ്പുഴ ക്ഷേത്രത്തി ൽനിന്നാണ് എന്നു വിശ്വസിക്കപ്പെടുന്നു.
ഇരുപത്തിയഞ്ചിലധികം ആളുകൾ ഇതിൽ പങ്കെടുക്കുന്നു. ഇതിലെ വേഷം യോദ്ധാക്കളുടേതാണ്. ദേവാസുരയുദ്ധത്തിന്റെ സങ്കല്പമാണ് വേലകളിക്കു പിന്നിൽ. ചുവന്ന തലക്കെട്ട്, കൈവള, മാല, പരിച,വാൾ തുടങ്ങിയവ വേഷത്തിൻ്റെ ഭാഗമാണ്. അരയിൽ ചുവപ്പുവസ്ത്രമാണു ധരിക്കുന്നത്. വേഷങ്ങൾ കണ്ണെഴുതി പൊട്ടു തൊടും. കൈയിൽ പരിചയും ചുരികക്കോലും ഉണ്ടാകും.
മദ്ദളം, ഇലത്താളം, കുറുങ്കുഴൽ, തപ്പ് തുടങ്ങിയ വാദ്യങ്ങളാണു വേലകളിക്കായി ഉപയോഗിക്കുന്നത്. യുദ്ധമുറപോലുള്ള ചുവടുവയ്പാണു വേലകളിയുടെ രീതി. വേലകളി പ്രധാനമായും മധ്യകേര ളത്തിലാണു കാണുന്നത്. അപൂർവമായി തെക്കൻകേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ചും വേലകളി നടത്താറുണ്ട്. കുരുക്ഷേത്രയുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് വേലകളി. പ്രായം കുറഞ്ഞവർ മുമ്പിലും കൂടിയവർ പിന്നിലുമായിട്ടാണ് അണിനിരക്കുക”.
2.വേലകളി
“മദ്ധ്യതിരുവിതാംകൂറിൽ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു നടത്തിവരുന്ന വൃന്ദനൃത്തമാണിത്. പ്രത്യേക ജാതിക്കാരുടേതാണെന്നു പറയുവാൻ വയ്യ. ഹിന്ദുക്കളിൽ പല വിഭാഗക്കാരും കൈകാര്യം ചെയ്യുന്നുണ്ടു്.
അനുഷ്ഠാനപരമായ ഈ കലാരൂപം ഏതു പ്രായത്തിലുള്ളവരും അവതരിപ്പിക്കാറുണ്ട്. വിവിധതൊഴിലുകളിൽ കഴിയുന്നവരാണ് ഈ കളി നടത്തുന്നതും, കുരുപാണ്ഡവ യുദ്ധത്തിൻറയോ ദേവാസുര യുദ്ധത്തിൻറയോ സങ്കല്പമാണ് ഇതിനു പിന്നിലെന്നു പഴമക്കാർ വിശ്വസിക്കുന്നു. ഉല്പത്തികാലത്തെക്കുറിച്ചും യാതൊരു വിവരവുമില്ല.
അൻപതും അതിൽ കൂടുതലും പേർ പങ്കെടുക്കുന്ന സംഘനൃത്തമാണിത്. ഭടന്മാരുടെ വേഷമണിഞ്ഞ നടന്മാർ യുദ്ധമുറയിൽ ചുവടുവച്ച് കളിക്കുന്നു. നർത്തകരുടെ നിരയിൽ നിന്നു ഒന്നോ രണ്ടോ പേർ മുന്നോട്ടുകയറി അടവുകൾ കാണിക്കും. വൈവിധ്യമുള്ള നില്പുകളും ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമായ ഒരു നൃത്തവിശേഷമാണിത്.
ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ചു കൊണ്ടു നടത്തുമ്പോൾ ഇതിനെ 'തിരുമുമ്പിൽ വേല' എന്നു പറയുന്നു. കുളക്കടവിൽ വച്ചും നടത്തും. അപ്പോൾ ‘കുളത്തിൽ വേല' എന്നാണു പറയുക.
നടന്മാരുടെ പിന്നിൽ കൊടി തുള്ളിച്ചുകൊണ്ടും വായ്ത്താരികൾ പറഞ്ഞുകൊണ്ടും നാട്ടുകാർ ചിലർ ചാടിക്കളിക്കാറുണ്ട്. ഒറ്റ, മാത്ര, പടിവട്ടം എന്നെല്ലാം പേരായ താളങ്ങൾ ഉപയോഗിക്കുന്നു.ചില പ്രദേശങ്ങളിൽ കരടിയുടേയും കടുവയുടേയും പൊയ്മുഖംവച്ചുകെട്ടിയ 'വേല മുടക്കി'കൾ നൃത്തക്കാരുടെ കൂടെ ഗോഷ്ടികാണിച്ചു തുള്ളാറുണ്ട്.
തവിൽ, ശുദ്ധമദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു.
പ്രദർശനത്തിനു നിശ്ചിതസമയമില്ല.
അരങ്ങ് ഒരുക്കേണ്ടതില്ല. അമ്പലമുറ്റത്തും കുളക്കരയിലുമാണ് കളി. ഭടൻ്റെ വേഷം കെട്ടുന്നു. തലയിൽ കട്യാവു കൊണ്ട് കോണിലേക്ക് കൂർത്തു നിൽക്കുന്ന കെട്ട്, അതിനു കസവു കൊണ്ടുള്ള അരിക്ക് വെച്ചിരിക്കും മാറിൽ നിറയെ മാല. തോൾ വളയും കൈവളയും അണിയും ഇടത്തേ കയ്യിൽ ചായം തേച്ച പരിചയും വലത്തേ കയ്യിൽ ചൂരൽ കൊണ്ടുള്ള ചുരികക്കോലുമായി കളിക്കൊരുങ്ങുന്നു അമ്പലപ്പുഴ (ചെമ്പകശ്ശേരി )യിലാണ് ഈ ദൃശ്യകല രൂപം കൊണ്ടത് .രാജാവിൻ്റെ കീഴിൽ മാത്തൂർ പണിക്കരും വെള്ളൂർ കുറുപ്പും വേലകളി സംഘങ്ങളെ പുലർത്തിയിരുന്നു. അമ്പലപുഴ വാണിരുന്ന ‘പൂരാടം പിറന്ന പുണ്യപുരുഷൻ’കളിപരിഷ്കരിച്ച് പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു’’
3.വേലകളി
“മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനപരമായ ആയോധനകലയാണ് വേലകളി. അമ്പലപ്പുഴ അഥവാ ചെമ്പകശ്ശേരിയിലാണ് വേലകളി രൂപം കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്നു. മഹാഭാരത യുദ്ധത്തിന്റേയോ, ദേവാസുര യുദ്ധത്തിൻ്റേയോ സങ്കല്പമാണ് ഇതിൻ്റെ പിന്നിലെന്നാണ് വിശ്വാസം. അമ്പതിലേറെ ആളുകൾ പങ്കെടുക്കും. ആകർഷകമായ വേഷമാണ് കളിക്കാരുടേത്. കളിസംഘം പരിചയും ചുരികയും ഏന്തി അരയിൽ കച്ചയോ പട്ടയോ ധരിച്ചിരിക്കും. കണ്ണെഴുതി ചന്ദനക്കുറിയും തൊടും. വൈവിധ്യമാർന്ന നില്പുകളും താളത്തികവാർന്ന ചുവടുകളും കളിയുടെ പ്രത്യേകതയാണ്. നർത്തകരോടൊപ്പം നാട്ടുകാരും കൊടി പാറിപ്പിച്ചു കൊണ്ട് വായ്ത്താരികളും ചൊല്ലി കൂടെ കൂടുന്നതോടെ കളിക്കു ഹരമേറും. മദ്ദളം, ഇലത്താളം, കുഴൽ എന്നീ ഉപകരണങ്ങൾ കളിക്കു മേളക്കൊഴുപ്പേ കുന്നു. ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ചു വേലകളി അരങ്ങേ റാറുണ്ട്. ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ട് നടത്തുമ്പോൾ 'തിരുമുമ്പിൽ വേല' എന്നും കുളക്കടവിൽ വെച്ചുള്ളതിനെ 'കുളത്തിൽ വേല' എന്നും പറയും.’’
Show more
|
..Link |
| 10 | തച്ചോളിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തച്ചോളിക്കളി
1. “ഉത്തരകേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോടുജില്ലയിൽ നടക്കുന്ന ഒരു വിനോദമാണു തച്ചോളിക്കളി. വിളക്കിനുചുറ്റ...
തച്ചോളിക്കളി
1. “ഉത്തരകേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോടുജില്ലയിൽ നടക്കുന്ന ഒരു വിനോദമാണു തച്ചോളിക്കളി. വിളക്കിനുചുറ്റും ആളുകൾ വട്ട മിരുന്നാണു കളിക്കുന്നത്. കൈമുട്ടിയും ചുവടുവച്ചു പാട്ടുകൾ പാടിയുമാണു കളിക്കുന്നത്. തച്ചോളിപ്പാട്ടുകളാണ് ഇതിനു പാടു ന്നത്. അതിന് തച്ചോളിക്കളി എന്നു പറയുന്നു.
കോഴിക്കോടുജില്ലയിലെ വടകര, കടത്തിനാട് എന്നീ പ്രദേശങ്ങ ളിലാണ് ഇതു ധാരാളമായി കാണുന്നത്. കോൽക്കളിയുമായി ഇതിനു നേരിയ ബന്ധമുണ്ട്.”
2 തച്ചോളിക്കളി
“ഉത്തരകേരളത്തിൽ, പ്രത്യേകി ച്ചും കോഴിക്കോടുജില്ലയിൽ, നട പ്പുള്ള ഒരു വിനോദം. വിളക്കിനു ചുറ്റും ആളുകൾ വട്ടമിട്ടുനിന്നാണ് കളിക്കുക. കൈമുട്ടിയും ചുവടു വെച്ചും പാട്ടുകൾ പാടിയും കളി ക്കുന്ന തച്ചോളിക്കളിക്ക് കോൽക്ക ളിയുമായി നേരിയ ബന്ധം കാണാം. പക്ഷേ കളിക്കാർ കമ്പുകൾ (കോ ലുകൾ) ഉപയോഗിക്കുന്നില്ല. തച്ചോ ളിപ്പാട്ടുകളാണ് ഇതിനു പാടുന്നത്.അതുകൊണ്ടാണ് 'തച്ചോളിക്കളി' എന്നപേരു ലഭിച്ചത്. ഇതിന് വലിയ ആകർഷകതയൊന്നുമില്ലെങ്കിലും നാട്ടുമ്പുറങ്ങളിൽ ജനങ്ങൾക്ക് ഇഷ്ടമായ വിനോദമാണ്.”
Show more
|
..Link |
| 11 | ഞാറ്റുവേല | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഞാറ്റുവേല
1. "ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യനു സമീപം എത്തിച്ചേരുന്ന ദിനങ്ങളാണ് ഒരു ഞാറ്റുവേല. ഈ സമയത്ത് കാണുന്ന നക്...
ഞാറ്റുവേല
1. "ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യനു സമീപം എത്തിച്ചേരുന്ന ദിനങ്ങളാണ് ഒരു ഞാറ്റുവേല. ഈ സമയത്ത് കാണുന്ന നക്ഷത്രങ്ങളെ നോക്കി ഓരോ ഞാറ്റുവേലയ്ക്കും ആ നക്ഷത്രങ്ങളുടെ പേരുകൾ വിളിച്ചുവന്നു. 27 ഞാറ്റുവേലകളാണ് ആകെ. 13 ദിവസമാണ് ഒരു ഞാറ്റു വേല. തിരുവാതിര മാത്രം 15 ദിവസം നീണ്ടുനില്ക്കുന്നു.
ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള മഴവിഭജനം മലയാളിക്കറിയാമായിരുന്നു. ഓരോ ഞാറ്റുവേലയ്ക്കും പെയ്ത മഴയുടെ അളവ്, ദൈർഘ്യം, വ്യത്യസ്ത കാറ്റിൻ്റെ ഗതി, ഉർവ്വരത, ഗുണം എന്നിവ വിവേ ചിച്ചറിയാൻ ഈ നാട്ടറിവുകൾക്കു കഴിഞ്ഞിരുന്നു. 10 ഞാറ്റുവേല എന്ന തായിരുന്നു കണക്ക്. അതനുസരിച്ച് മഴയ്ക്ക് പേരുകളും പറഞ്ഞുവന്നു.
പുണതത്തടിയൻ (പുണർതംഞാറ്റുവേലയിലെ തടിച്ച തുള്ളികൾ)
ശക്രാന്തിത്തടിയൻ (തിരുവാതിരയിലെ ജലസമൃദ്ധി)
ചിറമുറിയൻ (ചിറകൾ കവിയുന്ന ജലംവരവ്)
2.ഞാറ്റുവേല
“സൂര്യൻ നിൽക്കുന്ന നക്ഷത്രം.'ഞായർ' എന്നാൽ സൂര്യൻ എന്നും, 'വേല' എന്നാൽ സമയം എന്നും അർത്ഥം ‘ഒരു നക്ഷത്രത്തിൽസൂര്യൻ നിൽക്കുന്ന കാലത്തെ 'ഞാ റ്റുവേല' എന്നു പറയാം. തിരുവാതിര നക്ഷത്രത്തിൽ നിൽക്കുന്ന കാലം തിരുവാതിര ഞാറ്റുവേല. പുണർതത്തിൽ സൂര്യൻ നിൽക്കുന്ന സമയം പുണർതംഞാറ്റുവേല. അത്തത്തിലാണ് നിൽക്കുന്നതെങ്കിൽ അത്തംഞാറ്റുവേല, ഞാറ്റുവേലയും കൃഷിയും തമ്മിൽ ഏറെ ബന്ധ മുണ്ടെന്ന് ഗ്രാമീണർ ഇന്നും വിശ്വസിക്കുന്നു. ഓരോമാസത്തിലും ഇന്നയിന്ന ഞാറ്റുവേലയ്ക്ക് ഇന്നയിന്ന കൃഷിപ്പണി നടത്തണമെന്ന് കൃഷിക്കാർക്കറിയാമായിരുന്നു.“
Show more
|
..Link |
| 12 | ചിമ്മാനക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചിമ്മാനക്കളി
1. “ പുലയരുടെ ഗർഭബലികർമ്മത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ചിമ്മാനക്കളിപ്പാട്ട്’. അതിൽ വിവിധ തരം കടലുകളുടെ ...
ചിമ്മാനക്കളി
1. “ പുലയരുടെ ഗർഭബലികർമ്മത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ചിമ്മാനക്കളിപ്പാട്ട്’. അതിൽ വിവിധ തരം കടലുകളുടെ പേരു പറയുന്നുണ്ട്
“ആരിയക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ഇരുള്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ചോരക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ചൊവ്വക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ പൂത്താലിക്കടലിന് കപ്പലോടിപോരുന്നത താമരക്കടലില് കപ്പലങ്ങെത്തുന്നേരം”
ഈ വരികൾ ചിമ്മാനക്കളിപ്പാടിലുള്ളതാണ്.”
2.ചിമ്മാനക്കളി
ഉത്തരകേരളത്തിലെ പുലയരുടെ ഒരു കലാപ്രകടനം. നേരമ്പോക്ക്, സല്ലാപം എന്നൊക്കെ അർഥമുള്ള ഒരു പദമാണ് 'ചിമ്മാനം', ഡോ.ഗുണ്ടർട്ട് സൂചിപ്പിച്ചതുപോലെ, ഈ പദത്തിന് "pattering" എന്ന അർഥം യോജിക്കും. സംഭാഷണവും തമാശയും നിറഞ്ഞ ഒരു നാടകീയാവിഷ്കാരമാണത്.
'കന്നൽ കളമ്പാട്ട്' എന്ന ഗർഭബലികർമത്തോടനുബന്ധിച്ചാണ് പുല യർ ചിമ്മാനക്കളി നടത്തുന്നത്. ചിമ്മാനക്കളിക്ക് പാടുന്ന പാട്ടിന് 'ചോതിയും പിടയും പാട്ട്' എന്നാണ് പറയുക. മാവിലൻ, മാവിലത്തി, മാപ്പിള, ചോതിയാൻ തുടങ്ങിയ വേഷങ്ങൾ പാട്ടിന്റെയും തുടിവാദ്യ ത്തിന്റെയും താളത്തിന്നനുഗുണമായി നർത്തനം ചെയ്യും. ഇടയ്ക്കിടെ നർമസമ്പുഷ്ടമായ സംഭാഷണവും നടത്തും. ചോയികൾ പുനംകൊത്തുന്നതും, കാട്ടിനു തീവെക്കുന്നതും മണ്ണുകിളച്ച് വിത്തു വിതയ്ക്കുന്നതും, ധാന്യങ്ങൾ കൊയ്യുന്നതും, മാപ്പിള നടന്ന് കച്ചവടം നടത്തുന്നതും, മാവിലത്തിയുമായി ബന്ധത്തിൽ ഏർപ്പെടുന്നതുമൊക്കെ നാടകീയമായി അവതരിപ്പിക്കും. സമൂഹത്തിലെ അനാശാസ്യപ്രവണതകളുടെ നേർക്ക് വിരൽചൂണ്ടുന്ന ഒരു കലാപ്രകടനമാണ് ചിമ്മാനക്കളി’’
Show more
|
..Link |
| 13 | മാങ്ങാടൻ തോർത്ത് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാങ്ങാടൻ തോർത്ത്
1.“കണ്ണൂർ ജില്ലയിൽ കല്യാശ്ശേരിക്കടുത്തുള്ള പ്രദേശമാണ് മാങ്ങാട്, ചാലിയസമുദായത്തിൽ പെട്ടവർ കൂട്ടമായി താമ...
മാങ്ങാടൻ തോർത്ത്
1.“കണ്ണൂർ ജില്ലയിൽ കല്യാശ്ശേരിക്കടുത്തുള്ള പ്രദേശമാണ് മാങ്ങാട്, ചാലിയസമുദായത്തിൽ പെട്ടവർ കൂട്ടമായി താമസിക്കുന്ന ഇവിടെ നിർമ്മിക്കുന്ന തോർത്തുകൾ മാങ്ങാടൻ തോർത്ത് എന്ന പേരിൽ പ്രസിദ്ധമാണ്. കുറച്ച് പരുക്കൻ സ്വഭാവമുള്ള തോർത്താണ് മാങ്ങാടൻ തോർത്ത്. ഈട് കൂടുതൽ നിൽക്കുന്ന തോർത്തായതിനാൽ അധികവും പാവപ്പെട്ടവരായിരുന്നു ഈ തോർത്ത് ഉപയോഗിച്ചിരുന്നത്. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ നിത്യവസ്ത്രമാ യിട്ടാണ് ഈ തോർത്ത് പെതുവേ അറിയപ്പെട്ടിരുന്നത്. നാട്ടിപ്പണിക്കു പോകുമ്പോൾ ഉടുക്കാനും മാറ് മറയ്ക്കാനുമായിരുന്നു മുഖ്യമായും ഈ തോർത്ത് ഉപയോഗിച്ചിരുന്നത്. വീതി കൂടുതലായിരുന്നതിനാൽ കണങ്കാൽവരെ ഇത് ഇറങ്ങിക്കിടക്കുമായിരുന്നു. താളിയും എണ്ണയും മറ്റും തേക്കുന്നവർക്കു ശരീരത്തിലെ ജലാംശവും മറ്റും എളുപ്പം
തോർത്തിക്കളയുവാനും ഏറെ പ്രയോജനപ്രദമായിരുന്നു മാങ്ങാടൻ തോർത്തുകൾ. ദേഹണ്ണക്കാർ പ്രഥമന് ശർക്കര അരിക്കാനും തേങ്ങ പിഴിയാനും മറ്റും മാങ്ങാടൻ തോർത്താണ് ഉപയോഗിച്ചിരുന്നത്. ഒരാൾ ഒരുദിവസം 6 മുതൽ 10 വരെ തോർത്തുകൾ നെയ്തിരുന്നു.
മാങ്ങാടൻ തോർത്തിൻ്റെ പാവ്നൂലിനു ചില പ്രത്യേകതകളുണ്ട്. 10 നൂലാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നൂലിൻ്റെ പിരി കൂടുന്നതനുസരിച്ച് നൂല് നേർത്തുവരുന്നു. തോർത്തിൻ്റെ നൂല് ഇരട്ടിയായിഉപയോഗിച്ചുണ്ടാക്കുന്നവയാണ് ഈരെഴ തോർത്തുകൾ. പത്തൊറ്റ 2 പാവ് നൂല് വെള്ളത്തിൽ പൊതിർത്ത് തല്ലുവടികൊണ്ട് നെയ്യുന്നത്. പിന്നീടിത് വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു. 'പാവാ തല്ലി പതം വരുത്തുകയാണു തോർത്തുണ്ടാക്കുന്നതിനായി ആദ്യം റ്റുക' എന്നാണ് ഇതിനു പറഞ്ഞിരുന്നത്. കാന്തേങ്ങ വെള്ളത്തിലിട്ട് ലഭിക്കുന്ന കുഴമ്പുരൂപത്തിലുള്ള പശ തേച്ച് നൂലിനു ബലം വരുത്തും. ചിന്നീട് കാന്തേങ്ങ കുഴമ്പിനു പകരം കഞ്ഞിപ്പൊടി (സ്റ്റാർച്ച്) ഉപ യോഗിച്ചുതുടങ്ങി. ബലം വരുത്തിയ നൂലുകൾ കത്രികക്കോലിലൂടെ (പണിക്കോല്) കടത്തുകയും തുടർന്ന് അച്ചുതട്ടിലൂടെയും എടുക്കുന്നു. പാവ് വിരിക്കുക എന്നാണിതിനു പറയുക. ഓടത്തിൽ നൂൽ കയറ്റിയ നല്ലി ഊടായും ഉപയോഗിക്കുന്നു. ഇപ്രകാരം കൈകൊണ്ടും ഊടുപായിച്ച് അച്ചു തട്ടം (ബഡി) കൊണ്ട് ഇഴയടുപ്പിച്ച് 'പടപ്പി'ലേക്കു തോർത്തായി രൂപം മാറിവരുന്നു. കാന്തേങ്ങ: കിഴങ്ങുവർഗ്ഗത്തിൽ പ്പെട്ട ഒരു ചെടിയാണ് കാന്തേങ്ങ. ഇതു വെള്ളത്തിലിട്ട് ലഭിക്കുന്ന കുഴമ്പുരൂപത്തിലുള്ള പശ മാങ്ങാടൻ തോർത്തിൻ്റെ നൂലിന് ബലം വരുത്തുന്നതിനായി തേക്കുക പതിവുണ്ടായിരുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് 28 ഇഞ്ച്, 30 ഇഞ്ച്, 32 ഇഞ്ച്, 36 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്തത വലുപ്പത്തിലുള്ള തോർത്തുകൾ നിർമ്മിച്ചി രുന്നു. ഒരു ഇഞ്ചിൽ ഏകദേശം 30 നൂലാണ് ഉണ്ടായിരുന്നത്. 56/58 ഇഞ്ച് നീളമുള്ള തോർത്തിൻ്റെ വീതി 28/30 ഇഞ്ചായിരുന്നു. തോർ ത്തിൻ്റെ വീതിക്കു കരയായി അടയാളം വയ്ക്കുകയും പതിവായിരുന്നു. 'ചൊട്ടി' എന്നാണ് ഇതിനു പറഞ്ഞിരുന്നത്. തോർത്തിന്റെ നീളം നെയ്ത് എത്തുമ്പോഴാണു കരയായി ചൊട്ടി വയ്ക്കുന്നത്. മൂന്നിഞ്ചു കഴിഞ്ഞ് വീണ്ടും ചൊട്ടി വയ്ക്കും. ഇങ്ങനെ തുടർച്ചയായി നെയ്തു പോകുകയാണു പതിവ്. തുടർന്ന് ചൊട്ടി നോക്കി ഓരോരോ തോർ ത്തുകളായി മുറിച്ചെടുക്കുകയാണ് ഇതിൻ്റെ രീതി. കുഴിത്തറികളി ലാണ് ആദ്യകാലത്ത് തോർത്ത് നെയ്തെടുത്തിരുന്നത്. ഏതാണ്ട് ഒന്നര രണ്ടര അടി താഴ്ചയുള്ള കുഴികൾ ഉണ്ടാക്കി അതിനകത്ത് തറികൾ ഉറപ്പിച്ച് കുഴിയിൽ കാലുകൾ താഴ്ത്തിവെച്ച് ഇരുന്നാണു നെയ്തെടുക്കുക. ഓടം കൈകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും എറി യുകയാണു പതിവ് “
2 . ചാലിയർ
“വസ്ത്രനിർമാണം(നെയ്ത്ത്) കുലത്തൊഴിലാക്കിയ ഒരു ജാതി വിഭാഗം. ചാലിയർ, ശാലിയർ, പത്മ ശാലിയർ എന്നിങ്ങനെ പല പേരു കളിൽ ഇവർ അറിയപ്പെടുന്നു. ശല്യ മഹർഷിയുടെ സന്തതിപരമ്പരകളാ ണിവരെന്ന് വിശ്വസിക്കപ്പെടുന്നു ഇവർ "തെരു'കളിലാണ് അധിവസി ക്കുന്നത്. (നോ: ചാലിയത്തെരു). ചാലിയരിൽ ഇടങ്ക, വലങ്ക എന്നിങ്ങനെ രണ്ടുവിഭാഗക്കാരുണ്ട്. തെരു വിൻ്റെ മേൽനോട്ടം 'കാരണ വർ'ക്കാണ്. സംസ്കാരക്രിയകൾക്ക് 'പൊതുവാൻ' മേൽനോട്ടം വഹിക്കും. ചാലിയരുടെ ക്ഷുരകനും പൊതുവാനാണ്. മരിച്ചാൽ പതിമൂന്നാം ദിവസമാണ് അടിയന്തിരം കഴിക്കുക. 'ഇല്ല' സമ്പ്രദായം ചാലിയർക്കിടയിലുണ്ട്. ഇവർ പതിനെട്ടി ല്ലക്കാരത്രെ.
വലങ്കവിഭാഗക്കാരുടെ ആരാധനാലയം ഗണപതി മണ്ഡപങ്ങളാണ്. ഇടങ്കവിഭാഗക്കാർ ഭഗവതി(ദേ വി)യെ ഉപാസിക്കുന്നു. മൂവാളംകുഴി ച്ചാമുണ്ഡി മുഖ്യ ദേവതയാണ്. അവരുടെ സ്ഥാനങ്ങളിൽ തെയ്യം കെട്ടി യാടിക്കാറുണ്ട്. പയ്യന്നൂർ തെരുവിൽ അഷ്ടമച്ചാൽ ഭഗവതി(തായിപ്പരദേ വത)യാണ് മുഖ്യദേവത. ഇടങ്ക വിഭാഗം പൂരം ആഘോഷിക്കാറുണ്ട്. പുറാട്ട് അതിന്റെ ഭാഗമാണ്.”
Show more
|
..Link |
| 14 | ചപ്പകെട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചപ്പകെട്ട്
1.”ഉത്തരകേരളത്തിലെ ചില സ്ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന ഒരു കലാവിനോദമാണ് ചപ്പക...
ചപ്പകെട്ട്
1.”ഉത്തരകേരളത്തിലെ ചില സ്ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന ഒരു കലാവിനോദമാണ് ചപ്പകെട്ട്. ആ ദിവസം വൈകുന്നേരമാണ് ഇതു നടത്തുന്നത്. മൂന്നു യുവാക്കളാണ് ഇതിൽ പങ്കെടുക്കുന്നത്. ശിവൻ, പാർവ്വതി, സഹായി (വൈദ്യർ) എന്നിവരുടെ വേഷങ്ങൾ അവർ ധരിക്കുന്നു. മിക്കവാറും സന്ന്യാസിമാരുടെ വേഷങ്ങളായിരിക്കും. അതിനുവേണ്ടി വാഴച്ചപ്പാണ് (വാഴയുടെ ഉണങ്ങിയ ഇല) ഉപയോഗിക്കുന്നത്. അതെല്ലാം ശരീരത്തിൽ വച്ചുകെട്ടുന്നു. അതുകൊണ്ടുതന്നെ ഒരു കിരീടവും ഉണ്ടാക്കി തലയിൽ അണിയും. മുഖത്ത് കരികൊണ്ടു മീശവരയ്ക്കും. കണ്ണ് എഴുതുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്തു കാതിൽ ആഭരണമായി അണിയുന്നു. വീടുകളിലെ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷപ്രച്ഛന്നരായി സഞ്ചരിക്കുന്നു എന്നതാണ് ഇതിൻ്റെ സങ്കല്പം. ഈ വേഷക്കാർ തെരുവിലുള്ള ഓരോ വീട്ടിലും കയറിച്ചെല്ലുന്നു. പിന്നാലെ അകമ്പടിക്കാരും ഉണ്ടാകും. ഈ സമയത്ത് പടക്കങ്ങളും പൊട്ടിക്കും. വീട്ടിലെത്തുന്ന സംഘത്തെ വീട്ടുകാർ പുല്ലായ വിരിച്ചു കത്തിച്ചുവച്ച നിലവിളക്ക്, നിറനാഴി,കണിവെള്ളരിക്ക എന്നിവയോടെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. വീട്ടിലെത്തിയാൽ ശിവൻ്റെയും പാർവ്വതിയുടെയും വേഷക്കാർ ഒന്നും സംസാരിക്കാറില്ല. വീട്ടുകാർ ക്ഷേത്രത്തിൽ നിവേദിച്ച അപ്പം, നാളികേരം എന്നിവ സംഘക്കാർക്കു കൊടുക്കും. അവരുടെ താലത്തിൽ പണവും നിക്ഷേപിക്കും”
2. ചാലിയർ
“വസ്ത്രനിർമാണം(നെയ്ത്ത്) കുലത്തൊഴിലാക്കിയ ഒരു ജാതി വിഭാഗം. ചാലിയർ, ശാലിയർ, പത്മ ശാലിയർ എന്നിങ്ങനെ പല പേരു കളിൽ ഇവർ അറിയപ്പെടുന്നു. ശല്യ മഹർഷിയുടെ സന്തതിപരമ്പരകളാ ണിവരെന്ന് വിശ്വസിക്കപ്പെടുന്നു ഇവർ "തെരു'കളിലാണ് അധിവസി ക്കുന്നത്. (നോ: ചാലിയത്തെരു). ചാലിയരിൽ ഇടങ്ക, വലങ്ക എന്നി ങ്ങനെ രണ്ടുവിഭാഗക്കാരുണ്ട്. തെരു വിൻ്റെ മേൽനോട്ടം 'കാരണ വർ'ക്കാണ്. സംസ്കാരക്രിയകൾക്ക് 'പൊതുവാൻ' മേൽനോട്ടം വഹി ക്കും. ചാലിയരുടെ ക്ഷുരകനും പൊതുവാനാണ്. മരിച്ചാൽ പതി മൂന്നാം ദിവസമാണ് അടിയന്തിരം കഴിക്കുക. 'ഇല്ല' സമ്പ്രദായം ചാലി യർക്കിടയിലുണ്ട്. ഇവർ പതിനെട്ടി ല്ലക്കാരത്രെ.
വലങ്കവിഭാഗക്കാരുടെ ആരാധനാലയം ഗണപതി മണ്ഡപങ്ങളാണ്. ഇടങ്കവിഭാഗക്കാർ ഭഗവതി(ദേ വി)യെ ഉപാസിക്കുന്നു. മൂവാളംകുഴി ച്ചാമുണ്ഡി മുഖ്യ ദേവതയാണ്. അവ രുടെ സ്ഥാനങ്ങളിൽ തെയ്യം കെട്ടി യാടിക്കാറുണ്ട്. പയ്യന്നൂർ തെരുവിൽ അഷ്ടമച്ചാൽ ഭഗവതി(തായിപ്പരദേ വത)യാണ് മുഖ്യദേവത. ഇടങ്കവിഭാഗം പൂരം ആഘോഷിക്കാറുണ്ട്. പുറാട്ട് അതിന്റെ ഭാഗമാണ്.”
Show more
|
..Link |
| 15 | ചാകര | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചാകര
1. “ലോകത്തു മറ്റു കടലുകളിൽ കാണാത്തതും കേരള തീരത്ത് അറേബ്യൻ കടലിൽ മാത്രം കാണുന്നതുമായ പ്രതിഭാസമാണ് ചാകര. 'ചാകര' എ...
ചാകര
1. “ലോകത്തു മറ്റു കടലുകളിൽ കാണാത്തതും കേരള തീരത്ത് അറേബ്യൻ കടലിൽ മാത്രം കാണുന്നതുമായ പ്രതിഭാസമാണ് ചാകര. 'ചാകര' എന്നത് ശാന്തതയുള്ളിടം എന്നർത്ഥം വരുന്ന ഒരു തമിഴ് വാക്കാണ്. കടലെമ്പാടും അടിമുടി ഇളകി ആർത്തിരമ്പി അലറിയടിക്കുമ്പോൾ, ചില പ്രത്യേക ഭാഗങ്ങൾമാത്രം ശാന്തമായി കിടക്കും. ആ സ്ഥലത്തിനു പണ്ടു മുതൽ ചാകരയെന്നു പറയുന്നു. ചാകര ഉള്ളപ്പോൾ അപകടഭയം കൂടാതെ മത്സ്യബന്ധനത്തിനുപോ കാൻ കഴിയും. ഈയവസരത്തിൽ വിവിധതരം മത്സ്യങ്ങൾ വൻതോ തിൽ കിട്ടുന്നു. ഇതാണ് 'ചാകരക്കൊയ്ത്ത്.' ചാകരയെക്കുറിച്ച് പലതരം അഭിപ്രായങ്ങൾ നിലവിലുണ്ട്. വർഷകാലങ്ങളിൽ മലവെള്ളപ്പാച്ചിൽ നടക്കുമ്പോൾ നദികളിൽക്കൂടി ഒഴുകി കടലിൽ എത്തിച്ചേരുന്ന ഇലകളും മറ്റും അഴുകിച്ചേർന്ന് ഉണ്ടാകുന്നതാണ് ചാകര. എന്നാൽ പഴമക്കാരായ മത്സ്യത്തൊഴിലാളികൾ ഇത് അംഗീകരി ക്കുന്നില്ല.
നൂറ്റാണ്ടുകൾക്കുമുൻപു മുതൽതന്നെ കേരളത്തിന്റെ തീരക്കടലിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ചാകര. കൊച്ചി അഴിയുടെ രണ്ടു വശത്തുമായി എപ്പോഴും ചാകര കാണാം. അതിൽ വടക്കുഭാഗം കൊച്ചി ഹാർബർ രൂപംകൊള്ളുന്നതിനു വളരെ കാലം മുൻപേ പുതുവയ്പ് ഞാറയ്ക്കൽ പ്രദേശം ചെളി നിറഞ്ഞ ജലവിതാനമായി രുന്നു. ഇന്നും മറ്റു സ്ഥലങ്ങൾ ചെളിപ്രദേശമാണ്. ഉദ്ദേശം 40 വർഷങ്ങൾക്കു മുൻപ് ആലപ്പുഴയുടെ തീരത്ത് പ്രത്യക്ഷമായ ഒരു ചാകര കാലങ്ങളായി അവിടെ കിടന്നിരുന്നു. അത് കുറേശ്ശ കുറേ ശ്ശയായി തെക്കോട്ടുമാറി തോട്ടപ്പള്ളിയിൽചെന്ന് അവസാനിക്കുക
യുണ്ടായി. ഇപ്പോൾ പുന്നപ്രയുടെ തെക്ക് കുമീൻ പൊഴി ഭാഗത്തും വടക്ക് ചെത്തിഭാഗത്തും ചാകരയുണ്ട്.
കൊച്ചിയിൽ ഹാർബറും ഐലന്റും ഒരു കാലത്ത് ജലവും ചെളിയും കൊണ്ടു മൂടിക്കിടന്നതാണ്. പുതുവയ്പ് കടപ്പുറത്തു ചെന്നാൽ കരയിൽനിന്നും കിലോമീറ്ററുകൾക്കപ്പുറം വരെ കടലിലോട്ടു നീണ്ടു കിടക്കുന്ന ചെളിത്തട്ടുകാണാം. ആ ചെളിത്തട്ടിൽനിന്നും പടിഞ്ഞാറു വശത്തുള്ള ചെളിത്തട്ടുവേർപെട്ട് ഒഴുക്കിൽ അഴിയുടെ തെക്കുവശങ്ങളിൽ കരയിലടുക്കുന്നതാണു ചാകരയെന്ന് പഴമക്കാർ പറയുന്നു. ചാകര പടിഞ്ഞാറേക്കടലിൽകൂടി സഞ്ചരിക്കുമ്പോൾ എന്താണെന്നു തിരിച്ചറിയാൻ കഴിയാത്തവിധം സംഗീതാത്മകമായ ശബ്ദങ്ങൾ കേൾക്കുമായിരുന്നു എന്ന് കാരണവന്മാർ പറയുമായിരുന്നു. ചാകര എല്ലാതരത്തിലും ഐശ്വര്യപൂർണ്ണമാണ്.
ജലം ഉള്ളിടത്തെല്ലാം ചെളിയുമുണ്ട്. തോട്, കുളം, കായൽ, പുഴ തുടങ്ങി എല്ലായിടത്തും എന്തിന് കടലിൽ പത്തു-പതിനഞ്ചു കിലോ മീറ്റർ പടിഞ്ഞാറുവരെ ചെളിയുണ്ട്. ചില ഇനം മത്സ്യങ്ങൾ മുകൾപ്പരപ്പ് വിട്ട് കടലിൻ്റെ അടിപ്പരപ്പിൽകൂടി വരുമ്പോൾ കടലിൽ ചെളികലങ്ങിയ വെള്ളവും താരും ചുഴിയും കാണാം. ചാള (മത്തി), അയല, തിരണ്ടി തുടങ്ങിയ മത്സ്യങ്ങൾ വൻതോതിൽ കടലിൻ്റെ അടിത്തട്ടി ലൂടെ സഞ്ചരിക്കുമ്പോൾ ഈ ചെളി കടലിൻ്റെ മുകളിൽ പ്രത്യക്ഷ മാകുന്നു. കടലിൻ്റെ അടിത്തട്ടിലുള്ള ചെളി എക്കാലത്തും അവിടെത്തന്നെ കിടക്കും. എന്നാൽ ചാകരചെളി ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. അതിനു സ്ഥാനചലനം സംഭവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നു. കടൽത്തിരകൾ പലവിധത്തിൽ ഒടിയുമെങ്കിലും ചാകരയുള്ളിടത്തുമാത്രം കടൽ ഒടിയുന്നില്ല. ചാകര ഇല്ലാത്ത സ്ഥല ത്തുള്ള മത്സ്യത്തൊഴിലാളികൾ ചാകരയിൽ മീൻ പിടിക്കാൻ എത്തും. ചാകരപ്രദേശത്ത് ഒരു ഉത്സവപ്രതീതിയുണ്ടാകുന്നു”.
Show more
|
..Link |
| 16 | ചവിട്ടുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുകളി
1.“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷ...
ചവിട്ടുകളി
1.“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷം ഏതെങ്കിലും വീട്ടുമുറ്റത്തായിരിക്കും ചവിട്ടുകളി നടത്തുക. ചിലപ്പോൾ മൂന്നോണങ്ങൾ വരെ ഇത് ആവർത്തിക്കാറുണ്ട്. മങ്ങാട് കോളനിയിൽ ഈ വിനോദം മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. ചവിട്ടുകളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം കണ്ണകി കോവിലൻ കഥയാണ്. പൊന്മകനെ (കോവിലൻ) പാണ്ഡ്യരാജാവിന്റെ ഭടന്മാർ പിടിച്ചുകൊണ്ടുപോയ വിവരം ഒരു പുലയസ്ത്രീയിൽനിന്നും മനസ്സിലാക്കിയ ദേവി ആ ചെറുമസ്ത്രീയെ അനുഗ്രഹിക്കുന്നു. കുട്ടാടം പാടത്ത് ചൂലും മുറവും എടുത്തുചെന്നാൽ അന്നത്തേക്കുള്ള നെല്ലു കിട്ടും എന്നായിരുന്നു അനുഗ്രഹം. തുടർന്ന് പാണ്ഡ്യരാജ്യത്തെത്തിയ ദേവി രാജാവിനെ വധിച്ച് പൊന്മകനെ പുനർജ്ജനിപ്പിച്ചു തിരിച്ചു പോരുന്നു. പുലയസ്ത്രീക്കു ദേവി നല്കിയ അനുഗ്രഹത്തിന്റെ ഫലമാണ് നെല്ലടിക്കാൻ പോയാൽ ഇന്നും കൂടുതൽ നെല്ലു തങ്ങൾക്കു ലഭിക്കുന്നത് എന്നാണിവരുടെ വിശ്വാസം. ഇതിൻ്റെ സ്മരണയ്ക്കായാണു ചവിട്ടുകളി നടത്തുന്നതത്രേ.
നടുക്ക് ഒരു ഉരലോ സ്റ്റൂളോ വെച്ച് അതിനുമുകളിൽ വിളക്കു കത്തിച്ച് ചുറ്റും വട്ടത്തിൽ കൂടിനിന്ന് ചുവടുകൾ വെച്ചുള്ള കളിയാണ് ചവിട്ടുകളി. പത്തോ അതിൽ കൂടുതലോ പേർ ഇതിൽ പങ്കെടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കാളികളാകുന്ന ഒരു വിനോദമാണിത്. ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റുപാടി കൈകൊട്ടി കളിക്കുകയുമാണ് ഇതിൻ്റെ രീതി. കളിയിൽ പങ്കെടുക്കാത്തവർ നടുക്കുനിന്ന് പാടുകയും മറ്റുള്ളവർ അതേറ്റുപാടി കളിക്കുന്ന സമ്പ്രദായവും ഉണ്ട്. കളിക്ക് പാടുന്ന 'കുടൽമാല കുങ്കി' യുടെ പാട്ട് ദേവീസ്തുതിപരമായ ഗീതമാണ്. വടക്കൻപാട്ടുകളും ഇതിനു പാടാറുണ്ട് “.
2.ചവിട്ടുകളി
“ജോഡികളായി നിന്ന് ആറുമുതൽ ഏകദേശം പന്ത്രണ്ടുവരെ കളി ക്കാർ ഒരുമിച്ച് വട്ടത്തിൽ നിന്ന് താളം ചവുട്ടിയാണ് കളിക്കുന്നത്. പാട്ടിനൊപ്പിച്ചാണ് കൈയടിക്കുന്നതും താളം ചവിട്ടുന്നതും. ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നീ കാലങ്ങളിലൂടെ കളി കടന്നുപോ കുന്നു. അവസാനം ആവേശകരമായ മൂന്നാംകാലം കളിച്ച് കളി അവ സാനിപ്പിക്കും. ഇടയ്ക്കിടയ്ക്ക് വായ്ത്താരികളുമുണ്ട്. മുണ്ട് മടക്കി ക്കുത്തി, അതിനുമുകളിൽ ഒരു തോർത്ത് മുറുക്കിയുടുത്താണ് കളിക്കുന്നത്’’
3.ചവിട്ടുകളി
“കേരളത്തിന്റെ നാനാഭാഗങ്ങളി ലും, വിവിധ സമുദായങ്ങൾക്കിട യിൽ ചവിട്ടുകളി നിലവിലുണ്ട്. അവ യുടെ അവതരണക്രമത്തിലും പാട്ടിലും ചെറിയ തോതിൽ വ്യത്യാസം കാണുമെന്നുമാത്രം. ചവിട്ടുകളി പൊതുവെ കോൽക്കളിയോടു സാ ദൃശ്യമുള്ളതാണ്. പക്ഷേ, കോലു കൾ(കമ്പുകൾ) ആവശ്യമില്ലെന്നുമാത്രം. പത്തോ, പതിനാറോ പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ട(ജോഡി) യായിരിക്കണം. പ്രത്യേക വേഷവിധാനമൊന്നുമില്ല. മുണ്ടുടുത്ത്, തോർത്തുകൊണ്ട് അരയിൽ മുറുക്കിക്കെട്ടും. താളം ചവിട്ടിക്കൊണ്ടും, കൈകൾ മുട്ടിക്കൊണ്ടുമാണ് കളി. വിളംബകാല ത്തിൽ തുടങ്ങി ദ്രുതകാലത്തിൽ അവസാനിപ്പിക്കും. കോൽക്കളിയെപ്പോലെതന്നെ ഇരുന്നും നിന്നും, ചരിഞ്ഞും മറിഞ്ഞ് നടന്നുമൊക്കെ കളിക്കും. ചില ആദിമവർഗങ്ങളിൽ പുരുഷൻമാരെപ്പോലെ സ്ത്രീകളും ചവിട്ടുകളിയിൽ പങ്കെടുക്കും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ചവിട്ടുകളി നിലവിലുണ്ട്. വള്ളുവനാടൻ പ്രദേശങ്ങളിൽ ചെറുമർ, കണക്കർ, വേട്ടുവർ,പുലയർ എന്നീ വിഭാഗക്കാർ ഈ വിനോദകലയിൽ ഏർപ്പെടുന്നു. ഇടുക്കിജില്ലയിലെ ഊരാളികൾ, ഉള്ളാടർ, മലയരയർ തുടങ്ങിയവർക്കിടയിലുംചവിട്ടുകളിയുണ്ട്.വിശേഷാവസരങ്ങളിലും കാവുകളിലെ ഉൽസവവേളകളിലും ചവിട്ടുകളി അവതരിപ്പിക്കും.ചവിട്ടുകളിക്ക് പാട്ടുകളും പാടാറുണ്ട്. ചവിട്ടുകളിക്ക് ചെണ്ട തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നവരുണ്ട്.ഊരാളികൾ വാദ്യം കൊട്ടാറുണ്ട്.
ദക്ഷിണകേരളത്തിലെ പുലയ രുടെ 'പുലക്കളി' ചവിട്ടുകളിയോടു സാദൃശ്യമുള്ളതാണ്. വട്ടക്കളി, ചുവടുകളി എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനോദങ്ങളോടും ചവിട്ടു കളിക്ക് ബന്ധമുണ്ട്.ദക്ഷിണകേരളത്തിലെ കർഷ കർക്കിടയിൽ 'ചവിട്ടിക്കളി' എന്നൊരു വിനോദം നിലിവലിരുന്നു. നെൽക്കറ്റകൾ ചവിട്ടിമെതിക്കുവാൻ സഹായിക്കുന്ന കളിയാണത്”
Show more
|
..Link |
| 17 | ചാന്താട്ടുബിംബം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചാന്താട്ടുബിംബം
1.”ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ചാന്താട്ടുബിംബങ്ങൾ കാണാം. വരി ക്കപ്ലാവിന്റെ കേടുകൂടാത്ത ഭാഗം മുറിച്ചെടുത്...
ചാന്താട്ടുബിംബം
1.”ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ചാന്താട്ടുബിംബങ്ങൾ കാണാം. വരി ക്കപ്ലാവിന്റെ കേടുകൂടാത്ത ഭാഗം മുറിച്ചെടുത്ത് 4, 8, 16 എന്നീ സംഖ്യകളിലുള്ള കൈകളോടുകൂടിയാണ് ഇതു നിർമിക്കുന്നത്. ഈ ബിംബത്തിലാണു ചാന്താടുന്നത്. മരം ഉണങ്ങാതിരിക്കണം. ചാന്താട്ടുബിംബങ്ങളിൽ അഭിഷേകമോ പൂജാദികർമ്മങ്ങളോ നടത്തുകയില്ല. അതെല്ലാം അതിനു മുന്നിലുള്ള ശിലാബിംബത്തിലോ ലോഹ ബിംബത്തിലോ ആണ് നടത്തുക. മൂത്ത തേക്കിൻതടി മുറിച്ചു വേവിച്ച് അതിൽനിന്നു വാറ്റിയെടുക്കുന്ന ചാന്ത് ആടിയാൽ ബിംബത്തിൽ കട്ടപിടിച്ചിരിക്കും. അത്തരം ബിംബങ്ങളാണു ചാന്താട്ട് ബിംബങ്ങൾ “
2.ചാന്താട്ടുബിംബം
“ചില ഭദ്രകാളീക്ഷേത്രങ്ങളിൽ കാണുന്ന ദാരുബിംബം. പ്ലാവിൽ നിന്ന് ഒരു ഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത്. മരം ഉണങ്ങാതിരിക്കണം. ചാന്താട്ടുബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല. അതിനുമുന്നിലുള്ള ശിലാബിംബത്തിലോ ലോഹബിംബത്തിലോ പൂജകഴിക്കും. മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് അതിൽനിന്ന് വാറ്റി യെടുക്കുന്ന ചാന്ത് ആടിയാൽ ബിംബത്തിൽ കട്ടപിടിച്ചിരിക്കും. അത്തരം ബിംബങ്ങളാണ് ചാന്താട്ടു ബിംബങ്ങൾ”.
Show more
|
..Link |
| 18 | ചവിട്ടുനാടകം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാ...
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
2.ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.”
3.ചവിട്ടുനാടകം
‘“കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പു ഴവരെയുള്ള ക്രിസ്ത്യാനികളുടെ ഇടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകം. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ണ്. ആട്ടവും ചാട്ടവുമാണ് ചവിട്ടുനാട കത്തിന്റെ ജീവൻ. അധികം കനമില്ലാത്ത പലകകൾ പൊക്കത്തിൽ നിരത്തി തട്ടിട്ട്, അതിൻമേൽ നിന്നാണ് താളത്തോടെ ചവിട്ടുന്നത്.
വീരരസപ്രധാനമായ പല കഥകളും ചവിട്ടുനാടകത്തിൽ അഭിനയി ക്കാറുണ്ട്. വേദപുസ്തകത്തെയോ, പാശ്ചാത്യചരിത്രത്തെയോ, ക്രൈസ് തവസമുദായത്തെയോ സംബന്ധിച്ച കഥകളാണ് മിക്കവാറും. തുർക്കി കൾക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറൽമാൻ ചക്രവർത്തിയുടെ കഥയെ അടിസ്ഥാനമാക്കി യുള്ള 'കാറൽമാൻ നാടകം' ചവിട്ടുനാടകങ്ങളിൽ പ്രാതസ്മരണീയ മാണ്."
Show more
|
..Link |
| 19 | ചങ്കരനായാടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചങ്കരനായാടി /നായാടിക്കളി
1.‘’ദേശത്തെ പൂരങ്ങളുടെയും വേലകളുടെയും സന്ദേശമറിയിച്ചു കൊണ്ടു വീടുതോറും കയറിയിറങ്ങി വള്ളുവനാട...
ചങ്കരനായാടി /നായാടിക്കളി
1.‘’ദേശത്തെ പൂരങ്ങളുടെയും വേലകളുടെയും സന്ദേശമറിയിച്ചു കൊണ്ടു വീടുതോറും കയറിയിറങ്ങി വള്ളുവനാട്ടിലെ പാണന്മാർ കളിക്കുന്ന കളിയാണ് ചങ്കരനായാടി. ഇത് ഒരുതരം പൊറാട്ടുകളിയാണ്. തലയിൽ വാഴയുടെ പോളകൊണ്ട് തെരികയുണ്ടാക്കി അതിൽ കോഴിത്തൂവലുകൾ കുത്തിനിർത്തി, ദേഹമാസകലം കരിപൂശി, ചുട്ടികുത്തി തോളിലൊരു ഭാണ്ഡവും താളം പിടിക്കാൻ രണ്ടു മുളവടിയും അരയിൽ മണികളും കെട്ടി 'നായാടി'വീടുകൾ കയറിയിറങ്ങുന്നു. പാട്ടിനൊപ്പം ചെറിയ തോതിൽ കളിയുമുണ്ട്. പാട്ടിനു താളംപിടിക്കാൻ രണ്ടു മുളവടികൾ എടുക്കും. മിക്കവരുടെയും കൈയിൽ സ്വയം കെട്ടിയുണ്ടാക്കിയ ചെറിയ മൃഗത്തിന്റെ പ്രതിമയുമുണ്ടായിരിക്കും. ഈ പ്രതിമ മുറ്റത്തുവെച്ച് അതിനുചുറ്റുമാണ് നായാടി കളിക്കുന്നത്. വേല കാവുകയറുമ്പോൾ ചങ്കരനായാടിയും ഉണ്ടാകും”
2.നായാടിക്കളി
‘’വള്ളുവനാട്ടിലെ പാണൻ സമുദായക്കാരുടെ പ്രധാന ഉത്സവ വിനോദമാണ് നായാടിക്കളി. കാവുകളിലെ പൂരവേലകളോടനുബന്ധിച്ചാണ് ഈ കളി നടത്തുന്നത്. മരംകൊണ്ടുണ്ടാക്കിയ ആൾരൂപത്തെ നടുവിൽവെച്ച് പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സംഘമാണ് ഈ കലയിൽ ഏർപ്പെടുന്നത്. തുണികൊണ്ടുണ്ടാക്കിയ 'അരക്കോലം' അരയിൽ കെട്ടി ഒരു മുഴം നീളമുള്ള മുളങ്കോലുകൾ താളത്തിൽ കൊട്ടി ആകർഷകങ്ങളായ ചുവടുകൾ വച്ചുകൊണ്ടാണ് ഇതിൻ്റെ നിർവഹണം. പിന്നണിയിൽ പാടുന്ന പാട്ടിനനുസരിച്ചാവും ചുവടുകൾ വയ്ക്കുന്നത് കളിക്കാരെ ചങ്കരനായാടികൾ എന്നു വിളിക്കും വീടുകൾതോറും ചെന്ന് നായാടിക്കളി കളിക്കും താളപ്രധാനമായ പാട്ടുകളാണ് നായാടിപ്പാട്ടുകൾ “
3.നായാടിക്കളി
‘’തൃശൂർജില്ലയിലെ തൃശൂർ,തലപ്പിള്ളി എന്നീ താലൂക്കുകളിൽ പ്രചാരമുള്ള കല.പാണന്മാർ പാണന്മാർ എന്ന സമുദായക്കാരാണു ഈ കല അവതരിപ്പിക്കുന്നത്.ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന ഈ കല അനുഷ്ഠാനമായും സാമൂഹ്യവിനോദമായും നടത്തുന്നു.
പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഇതിലെ കലാകാരന്മാർക്കു പ്രായപരിധിയില്ല.കല്പണി, കാർഷികവൃത്തി എന്നിവയാണ് ഇവരുടെ തൊഴിലുകൾ.തലമുറകളായി കൈമാറിവരുന്ന ഈ കലയുടെ ഉല്പത്തികാലത്തെക്കുറിച്ച് വ്യക്തമായി അറിവില്ല.മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ കാലം മുതലായിരിക്കാം ഇതിന്റെ, ഉത്ഭവമെന്നു പറയപ്പെടുന്നു.ഒന്നുമുതൽ നാലുവരെ ആളുകൾ സാധാരണയായി ഇതിൽ പങ്കെടുക്കുന്നു.
ചുറ്റിയിരിക്കുന്ന മുണ്ടിനുമുകളിൽ, അരയിൽ തൊങ്ങൽ അണിഞ്ഞു മുണ്ടും തലയിൽ കെട്ടി, മീശ മീശ വെച്ച്, നെറ്റിയിലും ശരീരത്തിലും അരിച്ചാന്ത് ചന്ദനച്ചാന്ത്, കരിച്ചാന്ത് ഇവയിൽ ഏതെങ്കിലും ഒന്നുവാരിപ്പൂശി, ഒരു കയ്യിൽ നീളം കൂടിയതും, മറേറകയ്യിൽ നീളം കുറഞ്ഞതുമായ പനങ്കോല്, മുളങ്കോല്, ഇവയിൽ ഏതെങ്കിലും കൊണ്ടും പാട്ടിനൊപ്പം താളംപിടിച്ചു ചുവടുവക്കുന്നു. ആറിഞ്ചുനീളം വരുന്ന ഒരു മരപ്പാവയുടെ ചുറ്റും നിന്നും കൊണ്ടാണും നായാടികൾ പാട്ടുപാടികളിക്കുന്നത്. നാട്ടുപ്രമാണിയുടെ വീട്ടുമുററത്ത് നിലവിളക്ക്,നിറപറ എന്നിവ വച്ചിട്ടുണ്ടായിരിക്കും. ദേവിയേയോ ദേവനേയോ സ്തുതിക്കുന്നതിനു പുറമേ, രാമായണം, ഭാരതം എന്നിവയിലെ വരികളും ആലപിക്കാറുണ്ടു്. പകൽ അവതരിപ്പിക്കുന്ന ഈ കലയ്ക്ക്, പ്രത്യേകിച്ച് അരങ്ങൊരുക്കേണ്ട ആവശ്യമില്ല. വീട്ടുമുററവും ക്ഷേത്രമുറ്റവും ഈ കലയുടെ അവതരണ സ്ഥലങ്ങളാണ്.ദീപവിധാനമില്ല.ആദ്യകാലത്തുതറവാടുകളുടെ മുററത്തു നിലവിളക്കു കൊളുത്തിവക്കാറുണ്ടായിരുന്നു “
4.ചങ്കരനായാടി
“വള്ളുവനാട്ടിലെ പാണൻമാരുടെ ഒരുതരം പൊറാട്ടുകളി. ഈ നായാടിക്കളി പൂരം, വേല എന്നിവ യുടെ മുന്നോടിയായി ഭവനം തോറും ചെന്ന് അവതരിപ്പിക്കുന്നതാണ്: ദേഹം മുഴുവൻ കരിതേച്ച്, വെളുത്ത ചുട്ടികുത്തും, തലയിൽ വാഴപ്പോളകെട്ടി, കോഴിത്തൂവൽകുത്തും. തോളിൽ ഭാണ്ഡക്കെട്ടുമു ണ്ടാകും. ഇതാണ് ചങ്കരനായാടിയുടെ വേഷവിധാനം. കൈയിൽ താളം പിടിക്കാൻ രണ്ടുമുളവടികളുമെ ടുക്കും. നായാടിക്കളിക്ക് പ്രത്യേക പാട്ടുകൾ പാടും. വേല കാവുകയറുമ്പോൾ ശങ്കരനായാടിയും ഉണ്ടായിരിക്കും.
Show more
|
..Link |
| 20 | ഗരുഡൻ തൂക്കം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗരുഡൻതൂക്കം
1.“തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തപ്പെടാറുള്ള ഒരനുഷ്ഠാന കലാരൂപമാണ് ഗരുഡൻതൂക്കം. ഭദ്രകാളിക്ഷേത്രങ്ങള...
ഗരുഡൻതൂക്കം
1.“തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തപ്പെടാറുള്ള ഒരനുഷ്ഠാന കലാരൂപമാണ് ഗരുഡൻതൂക്കം. ഭദ്രകാളിക്ഷേത്രങ്ങളിലാണ് ഇതു കൂടുതൽ നടത്താറുള്ളതെങ്കിലും മധ്യതിരുവിതാംകൂറിലെ ചില വൈഷ്ണവക്ഷേത്രങ്ങളിലും ഗരുഡൻതൂക്കം പതിവുണ്ട്.
ഉത്സവകാലങ്ങളിൽ വഴിപാട് എന്ന നിലയ്ക്ക് 41 ദിവസത്തെ വ്രതാ നുഷ്ഠാനത്തിനുശേഷം ഗരുഡവേഷം കെട്ടി തൂക്കക്കാരൻ തൂക്കം അവതരിപ്പിക്കുന്നു. വിഷ്ണുവിൻ്റെ വാഹനമായ ഗരുഡനെ പ്രതി നിധാനംചെയ്ത് കുരുത്തോലത്തോരണംകൊണ്ടും ചുവന്ന കട്ടിയാവ് ഞൊറികൊണ്ടും അലങ്കരിച്ച രഥാകൃതിയിലുള്ള ചാടിലാണു തൂക്കം.
കഥകളിരീതിയിലുള്ള ഉടുത്തുകെട്ടും വട്ടക്കിരീടവും കങ്കണവും കേയൂരവും (തോൾവള) മെയ്ക്കോപ്പും അണിഞ്ഞ് മുഖത്തു പച്ച തേച്ച് വായ്മുഖത്ത് ഗരുഡന്റെ കൊക്കിനോടു സാമ്യമുള്ള കൊക്ക് വച്ചുകെട്ടുന്നു. കൈകളിൽ വാളും പരിചയുമായി അങ്കം വെട്ടുന്ന രീതിയിൽ ചമ്പട (8 അക്ഷരം), മുറിയടന്ത (7 അക്ഷരം) ക്രമത്തിൽ താളാത്മകമായി ചടുലമായി ചുവടുവയ്ക്കുന്നു.
തൂക്കക്കാരൻ ഗരുഡനെപ്പോലെ പാമ്പിനെ കൊത്തിയും മേനി മിനുക്കിയും ചിറകടിച്ചുയർന്നും പ്രകടനങ്ങൾ അവതരിപ്പിക്കും. രഥത്തിന്റെ തട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്ന നാണയം ചുണ്ടു കൊണ്ട് കൊത്തിയെടുക്കുന്നു.
ചെണ്ട, മദ്ദളം, ഇലത്താളം മുതലായവയാണ് പശ്ചാത്തലവാദ്യങ്ങൾ. നർത്തനത്തിനുശേഷം തൂക്കക്കാരൻ തൂക്കച്ചാടിൽ കയറുന്നു. ക്ഷേത്രപ്രദക്ഷിണം നടത്തി രക്താർപ്പണം ചെയ്യുന്നു. തുടർന്നു പുറത്തു രണ്ട് ചൂണ്ടകൾ കോർത്തു ചാടിൽ തൂങ്ങിക്കിടക്കും.
ദാരികന്റെ നിഗ്രഹത്തിനുശേഷം രക്തദാഹംതീരാത്ത കാളിക്ക് ഏതാനും തുള്ളി രക്തം ഗരുഡൻ നല്കുകയും കാളിയെ ശാന്തമാക്കുകയും ചെയ്തു. ഗരുഡൻതൂക്കത്തിന്റെ ഐതിഹ്യമാണിത്. ഗരുഡൻപറവ, ഗരുഡൻപയറ്റ് എന്നിവ ഗരുഡൻതൂക്കവുമായി ബന്ധപ്പെട്ട കലാപ്രകടനങ്ങളാണ്. ചാടിൽ തൂങ്ങിക്കിടക്കുന്ന പതിവ് ഈ രണ്ടു കലാരൂപങ്ങൾക്കുമില്ല.”
2.ഗരുഡൻതൂക്കം
“വൈക്കം - ഉദയനാപുരം, വടയാർ ഇളങ്കാവ്, മൂത്തേടത്തുകാവ്, മാങ്കൊമ്പ്, ബ്രഹ്മമംഗലം, കീഴുക്കാവ്, ആലപ്പുഴ, പഴയവീട്, വരണാട്ടമ്പലം, വടക്കം പരവൂർ. തൃപ്പൂണിത്തുറ തുടങ്ങിയ ഏതാനും ദദ്രകാളിക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള നൃത്തകലാ രൂപം.
അനുഷ്ഠാനപരമായ ഈ കല പ്രത്യേക ജാതിക്കാരോ സമൂഹമോ അല്ല കൈകാര്യം ചെയ്യുന്നത്.എത്ര കാലത്തെ പഴക്കമുണ്ടെന്നുപറയാൻ രേഖയില്ല.
രണ്ടോ മൂന്നോ ഗരുഡവേഷക്കാർ വാദ്യമേളങ്ങൾക്കനുസൃതമായി നൃത്തം വെക്കുന്നു.നർത്തകനെ തൂക്കക്കാരനെന്നു പറയും. ഗരുഡനെപ്പോലെ കൊക്കുകൊണ്ട് മേനി മിനുക്കിയും, കൊത്തിയും, പാമ്പിനെ കൊക്കിലേന്തിയും, ചിറകുവിരിച്ചാടി വട്ടമിട്ടുപറന്നുകൊണ്ടും നർത്തകന്മാർ ആനന്ദനൃത്തം ചെയ്യുന്നു. ആസ്വാദകരുടെ ആർപ്പുവിളിയും ചെണ്ടമേളവും ഇടക്കിടെയുള്ള വെടിക്കെട്ടും കൂടിയാകുമ്പോൾ യുദ്ധപ്രതീതി വളരുന്നു. അവസാനം തൂക്കക്കാരൻ മാത്രം ചാടിൽക്കയറി ക്ഷേത്രപ്രദക്ഷിണം ചെയ്തും രക്തദാനകമ്മം നിർവ്വഹിക്കുന്നു.
ദാരികയുദ്ധം നടന്ന അവസരത്തിൽ വിഷ്ണുവാഹനമായ ഗരുഡൻ ആകാശത്ത് വട്ടമിട്ടുപറന്ന് എല്ലാം നോക്കിക്കൊണ്ടിരുന്നു. ദാരികനെ വധിച്ചിട്ടും കത്തിജ്വലിച്ച കാളിയുടെകലി ഇറങ്ങിയില്ല. ഗരുഡനെ വെട്ടുവാൻ ഒരുങ്ങി. ആയിരം തവണ ക്ഷമായാചനം ചെയ്തിട്ടും ഗരുഡൻ്റെ മൂന്നു തുള്ളി രക്തം കുടിച്ചിട്ടേ കാളി അടങ്ങിയുള്ളൂ. ഈ കഥയെ ആധാരമാക്കി നടത്തുന്ന വഴിപാടാണിത്.
ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗി
ഒരു രാത്രി മുഴുവൻ പ്രദർശനം നീണ്ടുനിൽക്കും.
കൂത്തുപുരയുടെ ആകൃതിയിലുള്ള തൂക്കച്ചാട് പണിചെയ്തു വർണ്ണക്കടലാസും കുരുത്തോലയും കൊണ്ട് അലങ്കരിക്കുന്നു. ഈ തൂക്കച്ചാട്ടുകൾ ഇണവള്ളങ്ങളിലും ലോറികളിലും ഉന്തുവണ്ടികളിലും കയറ്റി വെള്ളത്തിലും കരയിലും നാനാസ്ഥലങ്ങളിലും ഘോഷയാത്രയായി നൃത്ത പ്രദർശനം നടത്തുന്നു.
നിലവിളക്ക് ഉപയോഗിക്കുകയാണ് പതിവു്.
തൂക്കച്ചാട്ട് വൈദ്യുതവിളക്കുകളാൽ അലങ്കരിക്കും.
നളചരിതത്തിലെ ഹംസത്തിന്റേതുപോലുള്ളതാണ് വേഷവിധാനം.
മീനമാസത്തിലെ അശ്വതിക്കും ഭരണിക്കും വടയാറ്റിൽ ഗരുഡൻതൂക്കമുണ്ട്.”
3.ഗരുഡൻ തൂക്കം
“ദക്ഷിണകേരളത്തിലെ കാളീ (ദേവീ) ക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരു അനുഷ്ഠാന കലാപ്രകട നം. ഇതിനെ 'തൂക്കം' എന്നുമാത്രം വിളിക്കുന്നവരുമുണ്ട്. ചിലർ 'വില്ലിൽ തൂക്കം' എന്നും പറയും. 'തൂക്കം' ഒരു നേർച്ച കൂടിയാണ്. ഭദ്രകാളി പ്രീതിക്കു വേണ്ടിയാണ് അത് നടത്തുന്നത്. ധനുമാസം മുതൽ മൂന്നുമാസക്കാലമാണ് തൂക്കം നടത്താറുള്ള കാലം.
ഗരുഡവേഷമണിഞ്ഞ നർത്തക രാണ് നൃത്തം ചെയ്യുക. രണ്ടോ മൂന്നോ വേഷങ്ങൾ താളത്തിനൊത്ത് നൃത്തം ചെയ്യും. ചുണ്ടും ചിറകുമൊക്കെ വെച്ചുകെട്ടിയ വേഷങ്ങൾ നർത്തനം ചെയ്യുന്നതുകണ്ടാൽ പക്ഷിയുടെ നർത്തനമെന്നു തോന്നും, വേഷക്കാരനെ തൂക്കക്കാരനെന്നാണ് പറയുക. തൂക്കക്കാരുടെ നർത്തനത്തെ (കളിയെ) 'തൂക്കം പയറ്റ്' എന്നും പറയും. ചെണ്ട, മദ്ദ ളം, ഇലത്താളം മുതലായവയാണ് പശ്ചാത്തലവാദ്യങ്ങൾ.
ഒടുവിൽ പ്രത്യേകം അലങ്കരിച്ച 'തൂക്കച്ചാടി'ൽ തൂക്കക്കാരൻ കയറുകയും, ക്ഷേത്രത്തിന് പ്രദക്ഷിണം വരികയും രക്തം അർപ്പിക്കുകയും ചെയ്യും. തൂക്കക്കാരൻ പുറത്ത് രണ്ട് ചൂണ്ടൽ കോർത്ത് ചാടിന്മേൽ കെട്ടിത്തൂങ്ങിക്കിടന്ന് കളിക്കും. ചിലേടങ്ങളിൽ, തൂക്കച്ചാട് അലങ്കരിച്ച കാള വണ്ടിയിലോ, കൈവണ്ടിയിലോ, വള്ളങ്ങളിലോ കയറ്റി ഘോഷയാത്ര ചെയ്യാറുമുണ്ട്.
ദാരികവധത്തിനുശേഷം രക്ത ദാഹംതീരാത്ത കാളി കലിതുള്ളി നിന്നു. മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്കയച്ചു. ഗരുഡൻ നൃത്തം ചെയ്തുകൊണ്ട് കാളി യുടെ മുമ്പിലെത്തി. ഗരുഡന്റെ രക്തം ഏതാനും തുള്ളികൾ ലഭിച്ച ശേഷമേ കാളിയുടെ കോപം ശമി ച്ചുള്ളൂ. 'ഗരുഡൻ തൂക്ക'ത്തിന്റെ പശ്ചാത്തലമായ ഐതിഹ്യമാണിത്. വൈക്കം, മങ്കൊമ്പ്, ആലപ്പുഴ, തൃപ്പൂ ണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ ഈ കലാപ്രകടനം ഇന്നും നടപ്പുണ്ട്.
'ഗരുഡൻ തൂക്കം' എന്ന കലയു മായി സാദൃശ്യമുള്ളതാണ് 'ഗരുഡൻ പറവ.' ഇതിനെ 'ഗരുഡൻ പയറ്റ്' എന്നും പറയും. ദേവീക്ഷേ ത്രങ്ങളിലെ ഒരുത്സവക്കളി തന്നെ യാണിതും. പക്ഷേ, ഇതിൽ അനു ഷ്ഠാനാംശം കുറവാണ്. വേഷങ്ങ ളുടെ നർത്തനം മാത്രമേയുള്ളൂ; ചാടിൽക്കയറി തൂങ്ങിക്കിടന്നുള്ള കളികളില്ല. 'ഗരുഡൻ പറവ'യിൽ പ്രയേണ ബാലന്മാരാണ് വേഷം കെട്ടുന്നത്. ഈ വേഷങ്ങൾ ഗരുഡൻ പറക്കുന്നതുപോലെ ചിറകു വീശിക്കളിക്കുകയും കൊക്കുകൊണ്ട്പഴവും മറ്റും കൊത്തുകയും ചെയ്യും. ഈ വേഷങ്ങൾ ഒരു വേള നളചരിതത്തിലെ 'ഹംസ'ത്തിൻ്റെ രൂപത്തെ അനുസ്മരിപ്പിക്കും.”
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല



















