|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | പഴുക്കാക്കളി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴ...
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്കുല കെട്ടിത്തൂക്കിയിടുന്നു. കളിക്കിടയിൽ സമാർത്ഥ്യമുള്ളവർ അത് ഉരിഞ്ഞു തീർക്കുന്നു. ഇതാണു പഴുക്കാക്കളി. “
2.മാണിക്കച്ചെമ്പഴുക്ക
‘“ചെമ്പഴുക്കാകളി (പഴുങ്ങാക്കളി)യ്ക്കു പാടിവരുന്ന ഒരു പാട്ട്. 'മാണിക്കച്ചെമ്പഴുക്ക' എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവർത്തന സ്വഭാവമുള്ള ആ പാട്ടിൽ പാഠഭേദങ്ങൾ കാണാം.
“ആർകൈയിലാർകൈയിലെ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഒന്നു വലത്തു വന്നേ മാണിക്കച്ചെമ്പഴുക്ക..."
എന്നിങ്ങനെയാണ് ആ പാട്ടിന്റെ സ്വഭാവം. ഒരു വട്ടം കഴിഞ്ഞ് രണ്ടാം പ്രാവശ്യം പഴുക്ക കൈമാറുമ്പോൾ,
"രണ്ടു വലത്തുവന്നേ
മാണിക്കച്ചെമ്പഴുക്ക"
എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യവും പാടുവാൻ കഴിയും. ഈ വിനോദത്തിൽ പെൺകുട്ടികളും ചിലപ്പോൾ ആൺകുട്ടികളും ഏർപ്പെടും. ധനുമാസത്തിലെ ആതിരോത്സവത്തിന് രാത്രി ഉറക്കമിളയ്ക്കാൻ വനിതകളും ചെമ്പഴുക്കാകളി കളിക്കും. "
Show more
|
..Link
|
| 2 | പാങ്കളി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാങ്കളി
1. “പാണന്മാർ പാലക്കാടുജില്ലയിൽ നടത്തിവരുന്ന കലാപ്രകടനമാണു പാങ്കളി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ താലൂ...
പാങ്കളി
1. “പാണന്മാർ പാലക്കാടുജില്ലയിൽ നടത്തിവരുന്ന കലാപ്രകടനമാണു പാങ്കളി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ താലൂക്കുകളിലും മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിലും പാങ്കളി കൂടുതലായി കണ്ടുവരുന്നത്. കൊയ്ത്തൊഴിഞ്ഞ പാടത്ത്, ഉത്സവകാലത്ത് ഓണം, ശിവരാത്രി തുടങ്ങിയ അവസരങ്ങളിലും പാങ്കളി അരങ്ങേറുന്നു. ഇതിൽ ചോദ്യക്കാരനു പകരം പ്രവേശിക്കുന്നതു കോമാളിയാണ്. ട്രൗസറും ഉടുപ്പുമാണ് വേഷം. തലയിൽ നീണ്ട തൊപ്പിയുണ്ട്. സിന്ദൂരപ്പൊട്ട് തൊടും. മുഖം ചുമപ്പിക്കുകയും ചെയ്യും.
പാങ്കളി കേളികൊട്ടി ആരംഭിക്കുന്നു. സ്തുതി പാടുന്നു. തുടർന്നു കോമാളി പ്രവേശിക്കുന്നു. സംഭാഷണത്തിലും പാട്ടിലുമെല്ലാം ഫലിത മാണു പ്രകടമാവുന്നത്. 'അവൾ' സ്ത്രീവേഷം വരുന്നു. അവർ തമ്മിൽ പ്രേമനാടകം അഭിനയിക്കാൻ തുടങ്ങുന്നു. ശേഷം തൊട്ടിച്ചി പ്രവേ ശിക്കുന്നു. അതിനുശേഷം കോമാളിയും തൊട്ടിയുമായി സംഭാഷണം. തൊട്ടിയനും തൊട്ടിച്ചിയുമായി കണ്ടുമുട്ടുന്നു. അവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നു. അടുത്തതായി വണ്ണാത്തി പ്രവേശിക്കുന്നു തുടർന്നു വണ്ണാനും. അവർ തമ്മിലുള്ള തർക്കമുണ്ട്. അതിനുശേഷം തിരുവനന്തപുരത്തുകാരി കുറത്തി വരും. ഒടുവിൽ നളചരിതം കൈകൊട്ടിക്കളിയോടുകൂടി ഈ കളി അവസാനിക്കുന്നു.
സ്ത്രീവേഷം കെട്ടുന്നതു പുരുഷന്മാരാണ്. വേഷക്കാർ പാട്ടുപാടി സംഭാഷണം നടത്തും. തെക്കൻ, തെക്കത്തി, മണ്ണാൻ, മണ്ണാത്തി തുടങ്ങി പല കഥാപാത്രങ്ങളും രംഗത്തുവരും. മദ്ദളം, ചെണ്ട, ഇലത്താളം എന്നിവയാണു പ്രധാന പിന്നണിവാദ്യങ്ങൾ “
2.പാങ്കളി
പാലക്കാടു ജില്ലയിലെ പാണൻമാർ അവതരിപ്പിക്കുന്ന കലാനിർവഹണം. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും പാങ്കളി നടപ്പുണ്ട്. വിനോദപരമായ ഒരു കലാപ്രകടനമാണെങ്കിലും ആദ്യഭാഗത്ത് അനുഷ്ഠാനബന്ധം കാണാം. ചില ഭദ്രകാ ളിക്ഷേത്രങ്ങളിൽ വേലയ്ക്ക് പതി നാലുദിവസം നടത്തുന്ന "ഏഴുവട്ടം കളി' പാണൻമാരാണ് അവതരിപ്പി ക്കുന്നത്. അതുകൊണ്ട് അതിനെ പാങ്കളി എന്നു പറയും. ഒരേ കളി തന്നെ ഏഴുവട്ടം ആവർത്തിക്കുന്ന തുകൊണ്ട് ആ പേർ പറയുന്നത്.
ഏഴുവട്ടം കളി തീർന്നാൽ പാ ണൻമാർ പൊറാട്ടുകളി (പൊറാട്ടു നാടകം) അവതരിപ്പിക്കും. അതി നാൽ ഇതിനും 'പാങ്കളി' എന്നു പറയുമത്രെ.
'തെക്കത്തിനാടകം', 'തെക്കനും തെക്കത്തിയും' എന്നീ പേരുകളിലും അത് അറിയപ്പെടുന്നു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ വെച്ചോ, ക്ഷേത്രപരിസരങ്ങളിൽവെച്ചോ ക ലാപ്രകടനം നടത്തും. സ്ത്രീവേഷം കെട്ടുന്നത് പുരുഷൻമാരാണ്. സ്ത്രീ കഥാപാത്രം മാത്രമുള്ള കളിയുമുണ്ട്. വേഷക്കാർ പാട്ടുപാടുകയും സംഭാഷണം നടത്തുകയും ചെയ്യും. വിദൂഷകവേഷത്തിലുള്ള ഒരു പൊ റാട്ടുകാരനാണ് കഥാഗതി നിയന്ത്രി ക്കുന്നത്. തെക്കൻ, തെക്കത്തി, മണ്ണാൻ, മണ്ണാത്തി തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. പാങ്കളിക്ക് ചെറിയ മദ്ദളം, ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ആവശ്യമാണ്. "
Show more
|
..Link
|
| 3 | ഇരിഞ്ചയം പൂട്ടുകൾ |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഇരിഞ്ചയം പൂട്ടുകൾ
1. “തിരുവനന്തപുരം ജില്ലയിലെ ഇരിഞ്ചയത്ത് നിർമ്മിക്കുന്ന, കള്ളത്താക്കോലിട്ട് ഒരിക്കലും തുറക്കാൻ പറ്റാത്...
ഇരിഞ്ചയം പൂട്ടുകൾ
1. “തിരുവനന്തപുരം ജില്ലയിലെ ഇരിഞ്ചയത്ത് നിർമ്മിക്കുന്ന, കള്ളത്താക്കോലിട്ട് ഒരിക്കലും തുറക്കാൻ പറ്റാത്ത പൂട്ടുകളാണ് ഇരിഞ്ചയം പൂട്ടുകൾ. ഇവ പ്രധാനമായും മൂന്നു തരത്തിലുണ്ട്. അലാറം പൂട്ടും മണിപ്പൂട്ടും വിലങ്ങുപൂട്ടും.
ഇരിഞ്ചയം അലാറം പൂട്ട്
താക്കോൽ ഓരോ തവണ തിരിക്കുമ്പോഴും തുടർച്ചയായി മുഴക്കത്തോടുകൂടിയ ശബ്ദം കേൾക്കുന്നവയാണ് അലാറം പൂട്ട്. ഓരോ തവണ തിരിക്കുമ്പോഴും പൂട്ടിനകത്തെ 'കള്ള'നിൽ കൊടുത്തിട്ടുള്ള വെട്ടു നീങ്ങുകയും സ്പ്രിങ് കറങ്ങുകയും ചെയ്യുന്നു. ഇതാണ് അലാറത്തെ ശബ്ദിപ്പിക്കുന്നത്. ഒരു സ്പ്രിങ് ഉള്ളതും രണ്ട് സ്പ്രിങ് ഉള്ളതുമായ അലാറം പൂട്ടുകളുണ്ട്. ടെമ്പർ കൂടിയ ഉരുക്കാണ് സ്പ്രിങ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 'വില്ലു'ണ്ടാക്കാനും ഉരുക്കാണ് ഉപയോഗിക്കുക. മറ്റു ഭാഗങ്ങളെല്ലാം ഇരുമ്പിലാണു നിർമ്മിക്കുക. ക്ഷേത്രങ്ങളിലാണ് അലാറം പൂട്ട് അധികമായി ഉപയോഗിക്കുന്നത്. വീടുകളിൽ സുരക്ഷിതത്വത്തിനായി ഈ പൂട്ട് ഉപയോഗിക്കാറുണ്ട്. പൂട്ട് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അയൽ വീട്ടിൽപ്പോലും അലാറം കേൾക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കള്ളത്താക്കോലിട്ട് ഇരിഞ്ചയം പൂട്ട് തുറക്കാനാവില്ല.
ഇരിഞ്ചയം മണിപ്പൂട്ട്
സൈക്കിൾബെല്ലിൻ്റെപോലെയുള്ള മുഴ ക്കത്തോടുകൂടിയ മണിശബ്ദമാണ് മണിപ്പൂട്ടിൻ്റേത്. താക്കോൽ തിരിക്കുന്നതിനനുസരിച്ച് വെട്ട് നീങ്ങുകയും തൽഫലമായി 'കള്ളൻ' വീഴുകയും ചെറിയ ഒരു ഹാമർ കിണ്ണത്തിൽ തട്ടി ശബ്ദമുണ്ടാക്കുകയും ചെയ്യും. കള്ളത്താക്കോലിട്ട് തുറക്കാനാവില്ല എന്നതാണ് മണിപ്പൂട്ടിന്റെ പ്രത്യേകത.
ഇരിഞ്ചയം വിലങ്ങുപൂട്ട്
കള്ളത്താക്കോലിട്ടു തിരിച്ചാൽ കൈകളിൽ വിലങ്ങുവീഴുന്നതാണ് വിലങ്ങുപൂട്ട്. വിലങ്ങുവീണാൽ യഥാർത്ഥ താക്കോലിട്ട് തുറക്കുംവരെ അനങ്ങാനാവില്ല. കതകിന്റെ രണ്ടു പടികളിലായാണ് വിലങ്ങുകൾ ഘടിപ്പിച്ചിരിക്കുന്നത്.”
2.പൂട്ടുകൾ
“പഞ്ചലോഹശിൽപി (കൊല്ലൻ മാർ)കളുടെ നിർമാണവൈദഗ്ധ്യ ത്തിന് ഉദാഹരണമാണ് പൂട്ടുകൾ. ക്ഷേത്രങ്ങൾ, മനകൾ, കോവിലക ങ്ങൾ, ഗൃഹങ്ങൾ തുടങ്ങിയവയിൽ കാണുന്ന പഴയ പൂട്ടുകൾ ശക്തി യിലും സാങ്കേതിക വിദ്യയിലും മികച്ചു നിൽക്കുന്നു. പറങ്കിപ്പൂട്ടുകളും മറ്റു ആധുനിക പൂട്ടുകളും പ്രാചുര്യത്തിൽ വരുന്നതുവരെ പഴയ മാതൃകയിലുള്ള പൂട്ടുകളാണ് ഉപയോഗിച്ചുവന്നത്. ഇന്നും അവ ഉപയോഗിക്കുന്നവരുണ്ട്. പൂട്ടുംതാഴും, കോൽപ്പൂട്ട് (പത്തായപ്പൂട്ട്), ആമ പൂട്ട്, തണ്ടും താഴും (സാധാരണഭവ നങ്ങൾക്ക്), നെരപ്പൂട്ട്, പത്തിപ്പൂട്ട്, പറ്റുപൂട്ട് എന്നിങ്ങനെ പല പേരുകളിലും സ്വഭാവത്തിലുമുള്ള പൂട്ടുകൾ നിലവിലുണ്ടായിരുന്നു. മണിച്ചിത്ര ത്താഴുപോലുള്ള ശിൽപഭംഗിയേറിയ പൂട്ടുകളും ഉണ്ടായിരുന്നു “
Show more
|
..Link
|
| 4 | ചമ്പലങ്ങാടൻ കിണ്ണം |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചമ്പലങ്ങാടൻ കിണ്ണം
“തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ദേശമാണു ചമ്പലങ്ങാട്. ഇവിടത്തെ ഓട്ടുകിണ്ണത്തിനു പുറമേ ചട...
ചമ്പലങ്ങാടൻ കിണ്ണം
“തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ദേശമാണു ചമ്പലങ്ങാട്. ഇവിടത്തെ ഓട്ടുകിണ്ണത്തിനു പുറമേ ചട്ടുകം, കുഴു, തവി എന്നിവയും പ്രസിദ്ധമാണ്. പുളിയുള്ള സാധനങ്ങൾ ഉപയോഗിച്ചാലും ക്ലാവു പിടിക്കുകയില്ല എന്ന ഗുണമുള്ള ഒരു സവിശേഷയിനം ഓട്ടുകിണ്ണമാണു ചമ്പലങ്ങാടൻ കിണ്ണം. “
Show more
|
..Link
|
| 5 | ജാപ്പാണം പുകയില |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ജാപ്പാണം പുകയില
“ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്ന വിശേഷയിനം പുകയിലയാണു ജാപ്പാണം. ജാപ്പാണം എന്നതു സ്ഥലപ...
ജാപ്പാണം പുകയില
“ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്ന വിശേഷയിനം പുകയിലയാണു ജാപ്പാണം. ജാപ്പാണം എന്നതു സ്ഥലപ്പേരാണ്. ഈ പുകയിലയുടെ മഹത്ത്വം മറ്റൊരു പുകയിലയ്ക്കുമില്ലെ ന്നാണു പറയപ്പെടുന്നത്. യാപ്പാണൻ പുകയില എന്നും ഇതിനു പേരുണ്ട്. “
Show more
|
..Link
|
| 6 | മലപ്പുറം കത്തി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മലപ്പുറം കത്തി
‘’ഇരുമ്പുപയോഗിച്ചുള്ള സാമഗ്രികളുടെ നിർമ്മാണത്തിലെ കരവിരുതിന്റെ ഉദാഹരണമാണു മലപ്പുറം കത്തി. 1921-ലെ മാ...
മലപ്പുറം കത്തി
‘’ഇരുമ്പുപയോഗിച്ചുള്ള സാമഗ്രികളുടെ നിർമ്മാണത്തിലെ കരവിരുതിന്റെ ഉദാഹരണമാണു മലപ്പുറം കത്തി. 1921-ലെ മാപ്പിള കലാപത്തോടെയാണു മലപ്പുറം കത്തി പ്രസിദ്ധമായിത്തീർന്നത്. “
Show more
|
..Link
|
| 7 | തിരുവിഴ ഛർദ്ദി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തിരുവിഴ ഛർദ്ദി
“ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രത്തിൽനിന്നും പ്രസാദമായി ഒരു പ്രത്യേകമരുന്ന് നല്കിവരുന്നു. തിരുവിഴായിലെ ഛർ...
തിരുവിഴ ഛർദ്ദി
“ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രത്തിൽനിന്നും പ്രസാദമായി ഒരു പ്രത്യേകമരുന്ന് നല്കിവരുന്നു. തിരുവിഴായിലെ ഛർദ്ദി എന്നാ ണിതിനു പറയുക. ക്ഷേത്രപരിസരത്തുതന്നെ വളരുന്ന ഒരു വയ ല്ക്കാഞ്ഞിരം ചെടിയുടെ ഇലയാണു മരുന്നായി ഉപയോഗിക്കുന്നത്. ഇത് ഭ്രാന്ത്, കൈവിഷം, കുഷ്ഠം എന്നിവയ്ക്കുത്തമമാണെന്നു കരു തപ്പെടുന്നു. പാലലാടത്തുകുടുംബം എന്ന നായർ കുടുംബമാണു പാരമ്പര്യമായി ഈ മരുന്നു പറിച്ചു ക്ഷേത്രത്തിലേല്പിക്കുന്നത്. ഈ ഇലയിൽ വിഷാംശമുണ്ടെന്നും ഇതു പിന്നീടു പ്രതിഷ്ഠയ്ക്കു മുന്നിൽ സമർപ്പിക്കുമ്പോഴാണു വിഷാംശം നഷ്ടപ്പെട്ട് ഔഷധമായി മാറുന്ന തെന്നുമാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്. പാലിലരച്ചാണു മരുന്നു കുടിക്കേണ്ടത്. മരുന്നു സേവിച്ചുകഴി ഞ്ഞാൽ ഛർദ്ദിയും വയറിളക്കവും ആരംഭിക്കും. പക്ഷേ, വൈകു നേരത്തോടെ രോഗം ഭേദമാവും.
ഈ മരുന്നിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. പണ്ടു ക്ഷേത്രത്തിൽ ചാത്രം കഴുകാനായി ഒരു ഉണ്ണിവർഗക്കാരൻ വരുമായിരുന്നു. ഇദ്ദേഹം വലിയ ഭക്തനായിരുന്നു. പക്ഷേ, ക്ഷേത്രത്തിൽനിന്നും വല്ലപ്പോഴും ചോറുമാത്രമായിരുന്നു ലഭിച്ചിരുന്നത്. ദിവസവും ഇയാൾ പാത്രം കഴുകാൻ വരുമ്പോൾ ഒരു ഭ്രാന്തൻ ഇയാളെ ചീത്ത പറയുമായി രുന്നു. ഒരു ദിവസം ഇയാൾ മനംനൊന്തു ശിവനോടു പ്രാർത്ഥിക്കു കയും ഉറക്കത്തിൽ ക്ഷേത്രത്തിലെ ചെടിയുടെ ഇല പാലിലരച്ചു ഭ്രാന്തനു കൊടുത്താൽ മതിയെന്നു വെളിപാടുണ്ടാവുകയും ചെയ്തു. ഉണ്ണി അപ്രകാരം ചെയ്യുകയും ഭ്രാന്തൻ്റെ രോഗം മാറുകയും ചെയ്തു. “
Show more
|
..Link
|
| 8 | നെടുമങ്ങാട് ആന |  | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നെടുമങ്ങാട് ആന
“സഹ്യപർവ്വതനിരകൾ അതിർത്തിയായുള്ള മലമ്പ്രദേശമാണു തിരുവനന്തപുരം ജില്ലയായ നെടുമങ്ങാട്. ഇവിടത്തെ ആനകൾക്ക...
നെടുമങ്ങാട് ആന
“സഹ്യപർവ്വതനിരകൾ അതിർത്തിയായുള്ള മലമ്പ്രദേശമാണു തിരുവനന്തപുരം ജില്ലയായ നെടുമങ്ങാട്. ഇവിടത്തെ ആനകൾക്കു മറ്റു ദേശങ്ങളിലെ ആനകളെ അപേക്ഷിച്ചു ഭംഗിയും ഉയരവും കൂടിയവയാണ് എന്നു പറയപ്പെടുന്നു.”
Show more
|
..Link
|
| 9 | മാണൂർ കായ |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാണൂർ കായ
“സ്വാദും മധുരവും ഏറെയുള്ള ഒരിനം പഴമാണ് മാണൂർകായ, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂരിൽ കൃഷിചെയ്യുന്ന ഈ ക...
മാണൂർ കായ
“സ്വാദും മധുരവും ഏറെയുള്ള ഒരിനം പഴമാണ് മാണൂർകായ, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂരിൽ കൃഷിചെയ്യുന്ന ഈ കായ ഉപയോഗിച്ചുണ്ടാക്കുന്ന പഴംനുറുക്ക് ഏറെ പ്രസിദ്ധമാണ്. പൂരാടവാണിഭത്തിലെ മുഖ്യ ഇനമാണ് ഈ കായകൾ. പ്രത്യേക പരിചരണങ്ങളോടെയാണ് മാണൂർകായ കൃഷിചെയ്യുന്നത്. ഉണ്ണി പൊട്ടിയ മൂപ്പുള്ള വാഴക്കന്നുകൾ വെണ്ണീറു പുരട്ടി വെയിലത്തു വെച്ച് ഉണക്കിയെടുക്കുന്നു. അഞ്ചു ദിവസത്തെ ഉണക്കം വേണ മെന്നാണ് നിയമം. പിന്നീട് കന്നിമാസത്തിൽ 'കരണം നോക്കി' നല്ല ദിവസത്തിൽ കന്നുകൾ നടുന്നു. കരണം നോക്കുന്നത് പണിക്കാരാണ്. നട്ട് പത്തു ദിവസം കഴിഞ്ഞാൽ തോലും വെണ്ണീരും കൂട്ടി കട മൂടുന്നു. 'പതിമൂട്ടം' എന്നാണിതിനു പറയുക. രണ്ടാഴ്ച കഴിഞ്ഞാൽ രണ്ടുപ്രാവശ്യം തോലിട്ട് വെണ്ണീർ വിതറി മൂടണം. തിണ്ടുകൾ ഉടച്ചാണു തോല് മൂടുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വെണ്ണീർ വിതറി മണ്ണ് കിളച്ചിടുന്നു. തുലാം മാസത്തിൽ തടംകോരി ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കും. നാലുമാസം കഴിഞ്ഞാൽ മുളകൊണ്ട് ഊന്നുകൊടുക്കും. ആറാം മാസത്തോടെ വാഴ കുലയ്ക്കുന്നു. കുലയ്ക്കു ചായാനായി ഇല മാറ്റിക്കൊടുക്കുന്നു. കുല കതിർ ചിന്തിയാൽ കായയ്ക്കു തുടം കിട്ടാനായി കടയ്ക്കൽ വെണ്ണീറിട്ട് മണ്ണ് കൂമ്പിക്കുന്നു. കായ കറിക്ക് പാകമാകുന്നതോടെ 'പൊത'യിടുന്നു. കിളികൾ വന്ന് കായകൾ കൊത്തി നശിപ്പിക്കാതിരിക്കാനാണിത്. ചുരുണ്ട് കായകൾ നിവർത്തിവെച്ച് അവയ്ക്കിടയിൽ വൈക്കോൽ തിരുകുന്നു. കായയുടെ മുകളിലും കുറച്ച് വൈക്കോൽ ഇട്ട് അതിനും മുകളിൽ വാഴച്ചപ്പിലയിട്ടാണു പൊതയിടുക. നട്ട് പത്താം മാസത്തിൽ (കുലച്ച് നാലുമാസം കഴിയുന്നതോടെ) കായ മൂപ്പായിട്ടുണ്ടാകും. ഏണ് ഉരുണ്ടാൽ മൂപ്പായി എന്നു മനസ്സിലാക്കാം. നിറം മാറിത്തുടങ്ങുകയും ചെയ്യും കായക്കുല വെട്ടി കുടപ്പൻ്റെ കിരി ഭാഗം മുറിച്ചു കളയാതെ തന്നെ പുക കൊടുത്ത് പഴുപ്പിക്കുന്നു ഇവയാണ് കാഴ്ചക്കുലകൾ”
Show more
|
..Link
|
| 10 | പുളിയനം കല്ല് |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പുളിയനം കല്ല്
“എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് പുളിയിനം ഗ്രാമത്തിൽ നിന്നും ലഭിക്കുന്ന കെട്ടിടംപണിക്ക് ഉപയോഗിക്കുന...
പുളിയനം കല്ല്
“എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് പുളിയിനം ഗ്രാമത്തിൽ നിന്നും ലഭിക്കുന്ന കെട്ടിടംപണിക്ക് ഉപയോഗിക്കുന്ന സവിശേഷ യിനം കല്ലിനെയാണ് പുളിയനം കല്ലെന്നു പറയുന്നത്. ഉരുളൻ കല്ല്, കുപ്പിക്കല്ല് എന്നിങ്ങനെ രണ്ടുതരം കല്ലുകളുണ്ട്. മേൽമണ്ണ് മാറ്റുമ്പോൾ കാണുന്നവയാണ് ഉരുളൻ കല്ലുകൾ. ഉരുളൻ കല്ലുകൾ വെടിവെക്കാതെ ഉളി ഉപയോഗിച്ചു പൊട്ടിച്ചെടുത്ത് അമ്മിക്കല്ല്, ഉരൽ, പശിക്കല്ല്, വിരിക്കല്ല് എന്നിവ ഉണ്ടാക്കാനും വിഗ്രഹനിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഉരുളൻ കല്ലുകൾക്കു താഴെയുള്ള വിരിപാറ പൊടിച്ചെടുക്കുന്ന കുപ്പിക്കല്ലാണ് ശരിക്കു പുളിയനം കല്ല് എന്നു പറയുന്നത്. കെട്ടിടം പണിക്കാണ് ഈ കല്ലുകൾ ഉപയോഗിക്കുന്നത്. കൂടത്തിനടിച്ചാൽ ചീളുകൂടാതെ ഈ കല്ല് പൊട്ടിക്കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. കുപ്പിയുടേതുപോലെ പല മുഖങ്ങളിലായി കല്ലു കിട്ടുന്നതുകൊണ്ടാണ് ഇതിനെ കുപ്പിക്കല്ലെന്നു പറയുന്നത്. “
Show more
|
..Link
|
| 11 | ഞാറക്കൽ പൊതമുണ്ട് |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഞാറക്കൽ പൊതമുണ്ട്
“എറണാകുളം ജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്ത് പ്രവർത്തി ക്കുന്ന നെയ്ത്തുശാലയിൽ നിർമ്മിക്കുന്ന പ്രത്യേക ...
ഞാറക്കൽ പൊതമുണ്ട്
“എറണാകുളം ജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്ത് പ്രവർത്തി ക്കുന്ന നെയ്ത്തുശാലയിൽ നിർമ്മിക്കുന്ന പ്രത്യേക മുണ്ടാണ് ഞാറക്കൽ പൊതമുണ്ട്. തെക്കൻ കേരളത്തിൽ പൊതമുണ്ട് 'കവണി' മുണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്രിസ്ത്യൻ സമുദായക്കാ രാണ് ഈ മുണ്ട് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കൈകൊണ്ട് നിർമ്മിക്കുന്നവയാണ് ഞാറക്കൽ പൊതമുണ്ടുകൾ. അച്ചിൽ കാലുകൊണ്ട് പവുട്ടി അച്ചിനെ നീക്കി കൈകൊണ്ട് നെയ്യുന്നവയാണ് ഇതണ്ടുകൾ തവിട്ടുനിറത്തിലുള്ള ഇതിൽ കസവുനൂലും നിറമുള്ള കോട്ടൺ നൂലും ഉപയോഗിച്ച് ചിത്രപ്പണികളും ചെയ്യുന്നു. ഒരു പൊത ജൂബിന് 230 സെ.മി. നീളവും 130 സെ.മീ. വീതിയുമുണ്ടാകും. രണ്ടു മൂന്നു ദിവസം ഒരു മുണ്ടിൻ്റെ നിർമ്മാണത്തിന് എടുക്കും”.
Show more
|
..Link
|
| 12 | ചേന്ദമംഗലം കൈത്തറി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചേന്ദമംഗലം കൈത്തറി
“കൊച്ചി രാജ്യത്തെ മന്ത്രിയായിരുന്ന പാലിയത്തച്ചൻ്റെ ആസ്ഥാനം ചേന്ദമംഗലമായിരുന്നു. ഒരിക്കൽ പാലിയത്തച്ചന...
ചേന്ദമംഗലം കൈത്തറി
“കൊച്ചി രാജ്യത്തെ മന്ത്രിയായിരുന്ന പാലിയത്തച്ചൻ്റെ ആസ്ഥാനം ചേന്ദമംഗലമായിരുന്നു. ഒരിക്കൽ പാലിയത്തച്ചനെ മുഖം കാണിക്കാൻ വന്ന ഒരു കൈത്തറി വേഷധാരിയുടെ വസ്ത്രം ഇഷ്ടപ്പെട്ട അച്ചൻ അത്തരത്തിലുള്ള വസ്ത്രങ്ങൾ നിർമ്മിക്കാൻ നടത്തിയ ശ്രമഫല ജാണ് ചേന്ദമംഗലം കൈത്തറിയുടെ പുറകിൽ എന്നാണ് വിശ്വാസം. കോവിലകത്തുള്ളവർക്കുവേണ്ടിയാണ് ഇത്തരം വസ്ത്രങ്ങൾ നിർ ജിച്ചുതുടങ്ങിയത്. വിദഗ്ദ്ധരായ തൊഴിലാളികളെ കൊണ്ടുവന്ന് ചാർപ്പിച്ചാണ് കൈത്തറിനിർമ്മാണം ആരംഭിച്ചത്. പുളിയിലക്കര മുണ്ടുകളാണ് ചേന്ദമംഗലം കൈത്തറിയുടെ പ്രശസ്തി ഉയർത്തിയത്. കരയോടൊപ്പം കട്ടച്ചുട്ടി, വരിച്ചുട്ടി എന്നിങ്ങനെ പലതരം ചുട്ടി കൾ ചേർത്തുണ്ടാക്കുന്ന മുണ്ടുകളാണ് പുളിയിലക്കര മുണ്ടുകൾ. കുണ്ടഞ്ചിക്കര, ചുട്ടിക്കര തുടങ്ങിയ മുണ്ടിനങ്ങളും ചേന്ദമംഗലം കൈത്തറിയുടെ പ്രശസ്തിക്കു കാരണമായവയാണ്. ചേന്ദമംഗലം വേഷ്ടികൾക്കാണ് ആദ്യകാലത്ത് പ്രചാരം ഉണ്ടായിരുന്നത്. പിന്നീട് സാരി, സെറ്റ്മുണ്ട് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയായി. ഉയർന്ന തറികളിൽ തൊഴിലാളികളുടെ കലാവാസനയ്ക്കനുസരിച്ച് പുതിയ രൂപങ്ങളും ചിത്രങ്ങളും സർഗാത്മകമായി ഇണക്കിച്ചേർത്താണ് ചേന്ദമംഗലം കൈത്തറിയിൽ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. “
Show more
|
..Link
|
| 13 | തൃശൂർ പപ്പടം |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തൃശൂർ പപ്പടം
“തൃശൂർ ജില്ലയിലെ കുടുംബി സമുദായക്കാർ നിർമ്മിക്കുന്ന സവിശേഷ രുചിയാർന്ന പപ്പടമാണ് തൃശൂർ പപ്പടം. മേൽത്തരം ഉഴു...
തൃശൂർ പപ്പടം
“തൃശൂർ ജില്ലയിലെ കുടുംബി സമുദായക്കാർ നിർമ്മിക്കുന്ന സവിശേഷ രുചിയാർന്ന പപ്പടമാണ് തൃശൂർ പപ്പടം. മേൽത്തരം ഉഴുന്ന്, പപ്പട ക്കാരം, നല്ലെണ്ണ, തിളപ്പിച്ചാറിയ വെള്ളം, ഉപ്പ് എന്നിവ ചേർത്താണ് തൃശൂർ പപ്പടം നിർമ്മിക്കുന്നത്. തിളപ്പിച്ചാറ്റിയ വെള്ളവും ഉപ്പും നിശ്ചിത അനുപാതത്തിൽ കലർത്തി മാവാക്കുന്നു. അത് പരുവപ്പെ ടാനായി ഒരു ദിവസം പാത്തിയിൽ (മരപ്പാത്രം) വെക്കുന്നു. ഇത് പിറ്റേന്ന് എടുത്തു ദീർഘചതുരാകൃതിയിലുള്ള വലിയ അമ്മിയിൽ ചൂവ്വത്തിന്റെയോ പുളിയുടെയോ ഉലക്കകൊണ്ട് ഇടിച്ചുരുട്ടി മാവ് പാകപ്പെടുത്തുന്നു. ഇങ്ങനെ പാകപ്പെടുത്തിയ മാവ് നീളത്തിൽ ഉരുട്ടിയെടുക്കുന്നു. ഇതു ചെറിയ കഷണങ്ങളാക്കി മുറിച്ച് കല്ലിൽ പരത്തിയെടുത്തുണക്കുന്നു. ഇങ്ങനെയാണ് തൃശൂർ പപ്പടത്തിന്റെ നിർമ്മിതി കൃത്യമായ ചേരുവയോടു കൂടി പപ്പടം ഉണ്ടാക്കി വറുത്തെടുത്താൽ ഒരു നേരിയ കാറ്റൂതിയാൽ പപ്പടം തകരുമെന്നാണ് പ്രമാണം “
Show more
|
..Link
|
| 14 | പയ്യന്നൂർ പട്ട് |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പയ്യന്നൂർ പട്ട്
“കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഖാദിവ്യവസായത്തിൻ്റെ ഉത്പന്നമായി ഉണ്ടായതാണ് പയ്യന്നൂർപട്ട്. സാധാരണരീതിയി...
പയ്യന്നൂർ പട്ട്
“കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഖാദിവ്യവസായത്തിൻ്റെ ഉത്പന്നമായി ഉണ്ടായതാണ് പയ്യന്നൂർപട്ട്. സാധാരണരീതിയിൽ വെള്ളമുപയോഗിച്ചു കഴുകാമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. ചൂടേല്ക്കുമ്പോൾ ചുരുങ്ങിപ്പോകുകയോ വസ്ത്രത്തിനു കേടുപാടുകൾ സംഭവിക്കുകയോ ഇല്ല. നിർമ്മാണത്തിൻ്റെ ആദ്യഘട്ടം വാർ പ്പുണ്ടാക്കലാണ്. നൂലുകൾ വേർതിരിക്കുന്ന പ്രവർത്തനമാണിത്. തുടർന്ന് പാവാറ്റൽ അഥവാ പാവു കയറ്റൽ എന്ന പേരിലറിയപ്പെ ടുന്ന നൂല് ചുറ്റിയെടുക്കലാണ്. ഇതിനുശേഷം നൂലുകൾ നെയ്തു തറികളിൽ ബന്ധിപ്പിക്കുന്നു. ഒരു നൂല് താഴെയും ഒന്ന് മേലേയു മായി സംവിധാനം ചെയ്ത് അവയെ അന്യോന്യം ബന്ധിപ്പിക്കുന്നു. കരഭാഗത്ത് ഇഴകൾ കൂടുതൽ അടുപ്പിക്കുന്നു. അമ്പത്തഞ്ച് ഇഞ്ച് വീതിയിൽ അഞ്ചരമീറ്റർ സാരിക്ക് ഏതാണ്ട് 1320 നൂലുവരും. അന്യോന്യം യോജിപ്പിച്ച നൂലുകൾ തറികളിൽവെച്ച് നെയ്തെടു ക്കുന്നു. ഇത്തരത്തിൽ തയ്യാറായ സാരി ഒരു മണിക്കൂർ നേരം വെള്ളത്തിലിട്ടു തിളപ്പിക്കും. കൊക്കൂണിൻ്റെ പശ മാറ്റാനാണ് ഇത്. പിന്നീട് നിറം ചേർക്കുന്നു. ആവശ്യമെങ്കിൽ ബ്ലീച്ച് ചെയ്തു നിറവ്യ ത്യാസം വരുത്തുകയും ചെയ്യാം. സാരിയിൽ വൈവിധ്യമാർന്ന ഡിസൈനുകൾ വരയ്ക്കുകയാണ് അവസാനഘട്ടം. നിലത്തു കുഴിച്ചിടുന്ന 'കുഴിത്തറി'കളിലാണ് പയ്യന്നൂർ പട്ട് നെയ്തെടുക്കുന്നത്. തറിയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ നെയ്ത്തിനെ പ്രതികൂലമായി ബാധിക്കു കയും നൂല് പൊട്ടിപ്പോകാൻ ഇടയാകുകയും ചെയ്യും. അതിനാൽ 'തറി'കൾ അല്പംപോലും ഇളകാത്ത വിധത്തിൽ നിർത്തണം. പ്രത്യേകം ഉണ്ടാക്കുന്ന ചെറിയ 'ഓടം' ഉപയോഗിച്ചാണു പട്ട് നെയ്തെടുക്കു ന്നത്. കട്ടി കുറവായ പട്ടുനൂലുകൾ പരസ്പരം ഒട്ടിച്ചേരാൻ സാധ്യത ഉള്ളതിനാൽ നൂല് ചുറ്റിയ ഓടം എപ്പോഴും വെള്ളത്തിൽ താഴ്ത്തി വെയ്ക്കുന്നു. നെയ്യുന്ന സമയത്തും ജലസ്പർശം നൂലിന് ആവശ്യമാണ്. അച്ചിലെ കമ്പികളുടെ അകലം കുറഞ്ഞ് അടുത്തടുത്തായിരിക്കും. “
Show more
|
..Link
|
| 15 | എലവഞ്ചേരി കൊടുവാൾ |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
എലവഞ്ചേരി കൊടുവാൾ
“പാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ നിർമ്മിക്കുന്ന വിശേഷ പ്പെട്ട കൊടുവാളാണ് എലവഞ്ചേരി കൊടുവാൾ. മറ്റു കൊ...
എലവഞ്ചേരി കൊടുവാൾ
“പാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ നിർമ്മിക്കുന്ന വിശേഷ പ്പെട്ട കൊടുവാളാണ് എലവഞ്ചേരി കൊടുവാൾ. മറ്റു കൊടുവാളു കളെ അപേക്ഷിച്ച് കൂടുതൽ ഈടു കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കടുപ്പമേറിയ ഉരുക്ക് തല്ലിപ്പഴുപ്പിച്ചാണ് കൊടുവാൾ ഉണ്ടാക്കുന്നത്. പ്രത്യേക ഉലയിൽ കാച്ചി തല്ലി രൂപപ്പെടുത്തുന്നതിനാൽ ഇതിന്റെ വായ്ത്തല എന്നും മൂർച്ചയുള്ളതായിരിക്കും എന്ന ഗുണവും എലവഞ്ചേരി കൊടുവാളിനുണ്ട്. “
Show more
|
..Link
|
| 16 | തോട്ടര കത്തി |  | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് ...
ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2735
Show more
|
..Link
|
| 17 | മുടിക്കുളങ്ങര എണ്ണ |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മുടികുളങ്ങര എണ്ണ
“മുടികുളങ്ങര എണ്ണ'യുടെ പേരിൽ പ്രസിദ്ധമായിത്തീർന്ന ഗ്രാമമാണ് പാലക്കാട് ജില്ലയിലെ മുടികുളങ്ങര. പ്രത്യേക ...
മുടികുളങ്ങര എണ്ണ
“മുടികുളങ്ങര എണ്ണ'യുടെ പേരിൽ പ്രസിദ്ധമായിത്തീർന്ന ഗ്രാമമാണ് പാലക്കാട് ജില്ലയിലെ മുടികുളങ്ങര. പ്രത്യേക ഔഷധക്കൂട്ടുകൾ ചേർത്തു കാച്ചിയെടുക്കുന്ന എണ്ണയാണ് മുടികുളങ്ങര എണ്ണ. പത്തിലധികം പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേർത്താണ് ഇതു നിർമ്മിക്കുന്നത്. പൊട്ടൽ, ഉളുക്ക്, ചതവ്, പൊള്ളൽ, വാതം എന്നിവയ്ക്കുള്ള സിദ്ധൗഷധമാണ് മുടികുളങ്ങര എണ്ണ. വാതത്തിനു പ്രതിവിധിയായും ഈ എണ്ണ ഉപയോഗിക്കുന്നു. വെള്ളം നനയാതെ ഉപയോഗിക്കണമെന്നതാണ് ഇതിൻ്റെ പ്രാധാന്യം. ഇരുനൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള മുടികുളങ്ങര എണ്ണ പാരമ്പര്യമായി തയ്യാറാക്കിവരുന്നത് ഇവിടെയുള്ള കുറച്ചു കുടുംബങ്ങളാണ്. ഇതു തയ്യാറാക്കുന്ന വിധം ഇവർ രഹസ്യമായിത്തന്നെ സൂക്ഷിക്കുന്നു. “
Show more
|
..Link
|
| 18 | കരിപ്പോട് മുറുക്ക് |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരിപ്പോട് മുറുക്ക്
“പാലക്കാട് പുതുനഗരത്തിനടുത്തുള്ള കരിപ്പോട് എന്ന ഗ്രാമത്തിൽ നിർമ്മിക്കുന്ന സ്വാദേറിയ അരിമുറുക്കാണ് കര...
കരിപ്പോട് മുറുക്ക്
“പാലക്കാട് പുതുനഗരത്തിനടുത്തുള്ള കരിപ്പോട് എന്ന ഗ്രാമത്തിൽ നിർമ്മിക്കുന്ന സ്വാദേറിയ അരിമുറുക്കാണ് കരിപ്പോട് മുറുക്ക്.നെല്ലുവാങ്ങി കുത്തിയെടുക്കുന്ന അരിയും പൊള്ളാച്ചിയിൽനിന്നും വരുത്തുന്ന ഉഴുന്നുമാണ് മുറുക്കുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
അരിയും ഉഴുന്നും അരച്ച് എള്ളും ജീരകവും ഉപ്പും ചേർത്ത് ശുദ്ധ മായ വെളിച്ചെണ്ണയിലാണ് മുറുക്ക് വറുത്തെടുക്കുന്നത്. ഒരു മാസത്തോളം കേടുകൂടാതെയിരിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത. മുറുക്കുചുറ്റുന്നതും വറുത്തെടുക്കുന്നതും കൈകൊണ്ടാണ്. “
Show more
|
..Link
|
| 19 | പാലക്കാടൻ കത്തി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാലക്കാടൻ കത്തി
“പാലക്കാട് ജില്ലയിലെ എടത്തറ, പുതുശ്ശേരി, പെരുവെമ്പ് എന്നിവി ടങ്ങളിൽ നിർമ്മിക്കുന്ന മുനമൂർച്ചയുള്ള കത്തി...
പാലക്കാടൻ കത്തി
“പാലക്കാട് ജില്ലയിലെ എടത്തറ, പുതുശ്ശേരി, പെരുവെമ്പ് എന്നിവി ടങ്ങളിൽ നിർമ്മിക്കുന്ന മുനമൂർച്ചയുള്ള കത്തികളെയാണ് പാലക്കാ ടൻ കത്തി എന്നു പറയുന്നത്. ഈർച്ചമില്ലുകളിലെ ഉപയോഗശൂന്യ മായ ഈർച്ചവാളുകൾ ഉപയോഗിച്ചാണ് കത്തികൾ നിർമ്മിക്കുന്നത്. ഈർച്ചവാൾ കഷണങ്ങൾ മിനുക്കി സുന്ദരമാക്കി യന്ത്രത്തിലോ വെട്ടിരുമ്പിലോവെച്ച് ചെറിയ ആകൃതിയിൽ മുറിച്ചെടുത്താണ് കത്തിയുടെ അലക് ഉണ്ടാക്കുന്നത്. പൊള്ളാച്ചിയിൽനിന്നെത്തി ക്കുന്ന പഡാക്ക് മരമാണ് ചുവന്നനിറമുള്ള പിടിക്കുപയോഗിക്കു ന്നത്. പിടിയും കത്തിയും ചേരുന്ന ഭാഗത്ത് പിച്ചള വളയവും പിടിയുടെ അകത്ത് ചുറ്റും ഉണ്ടായിരിക്കും. കറിക്കത്തി, ഹൽവാക്കത്തി, ഇറച്ചിക്കത്തി എന്നീ വിഭാഗങ്ങളിലുള്ള കത്തികൾ പാലക്കാടൻ കത്തിയിലുണ്ട്. 6 ഇഞ്ചുമുതൽ 8 ഇഞ്ച് വരെയാണ് ഈ കത്തികളുടെ നീളം. കൃത്യമായ മുന, നല്ല മൂർച്ച, ആകൃതിഭംഗി, തിളക്കമേറെയുള്ള പ്രതലം എന്നിവയാണ് പാലക്കാടൻ കത്തിയുടെ പ്രത്യേകതകൾ. നല്ല വെള്ളനിറത്തോടുകൂടിയ അലകും ചുവപ്പുനിറത്തിലുള്ള പിടിയും കാഴ്ചയ്ക്ക് ഈ കത്തിയെ ആകർഷകമാക്കുന്നു. “
Show more
|
..Link
|
| 20 | ആലത്തൂർ ഉപ്പേരി |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആലത്തൂർ ഉപ്പേരി
‘’പാലക്കാടു ജില്ലയിലെ ആലത്തൂരിൽ ഉണ്ടാക്കുന്ന കായ ഉപ്പേരി ആലത്തൂർ ഉപ്പേരി എന്ന പേരിൽ പ്രസിദ്ധമാണ്. ക...
ആലത്തൂർ ഉപ്പേരി
‘’പാലക്കാടു ജില്ലയിലെ ആലത്തൂരിൽ ഉണ്ടാക്കുന്ന കായ ഉപ്പേരി ആലത്തൂർ ഉപ്പേരി എന്ന പേരിൽ പ്രസിദ്ധമാണ്. കൊതിപ്പിക്കുന്ന നിറവും മണവും രുചിയും അളന്നു മുറിച്ചതുപോലുള്ള രൂപവും ആലത്തൂർ ഉപ്പേരിയുടെ പ്രത്യേകതയാണ്. ശുദ്ധമായ വെളിച്ചെണ്ണ യിലാണ് ഉപ്പേരി വറുത്തെടുക്കുന്നത്. നാടൻ കായകൾമാത്രമേ ഇതിനുപയോഗിക്കൂ. തൊലികളഞ്ഞ് അരിഞ്ഞെടുത്ത കായ മഞ്ഞളിട്ടു കഴുകി കരിയടുപ്പിലെ ഓട്ടുരുളിയിൽ വറുത്തെടുക്കുന്നു. ആലത്തൂരും അഞ്ചുമൂർത്തി മംഗലത്തുമാണ് ഉപ്പേരി പ്രധാനമായും ഉണ്ടാക്കുന്നത്. “
Show more
|
..Link
|