Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Vayalattam | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | :അഭിരാഗ് ബാബു, കോറോം |
വയലാട്ടം
1.“ഉഗ്രമൂർത്തിയായ മുണ്ട്യൻപറമ്പിൽ ഭഗവതി, കാവിലേക്കു വരുമ്പോൾ വഴിക്കുവെച്ച് ആയിരം തെങ്ങിൻചാമുണ്ഡി (രക്തചാമു...
വയലാട്ടം
1.“ഉഗ്രമൂർത്തിയായ മുണ്ട്യൻപറമ്പിൽ ഭഗവതി, കാവിലേക്കു വരുമ്പോൾ വഴിക്കുവെച്ച് ആയിരം തെങ്ങിൻചാമുണ്ഡി (രക്തചാമുണ്ഡി) എതിർത്തതിന്റെ അനുസ്മരണച്ചടങ്ങാണ് മൂവാരിമാരുടെ ഇടയിലുള്ള വയലാട്ടം.മുണ്ട്യൻപറമ്പിൽ ചാമുണ്ഡിയുടെ കോമരവും, ശക്തേശ്വരിയുടെ കോലവും അഭിമുഖമായി നിന്നുകൊണ്ടു മുന്നോട്ടും പിറകോട്ടുമായി ചെയ്യുന്ന നൃത്തം ഏതാണ്ട് ഒരു മണിക്കൂർവരെ നീളും. ചാമുണ്ഡിയുടെ വെളിച്ചപ്പാടിൻ്റെ രണ്ടു കക്ഷത്തിലുമായിഎട്ടു പന്തങ്ങൾ പ്രത്യേക വിധത്തിൽ കത്തിച്ചുപിടിച്ചിരിക്കും. നന്നാലു പന്തങ്ങളെ ഒന്നിപ്പിക്കുന്ന ദണ്ഡ് വെളിച്ചപ്പാടിൻ്റെ പുറകിൽനിന്ന് അവകാശികൾ പിടിച്ചിരിക്കും. കൈയിൽ വാളും പരിചയും പിടിച്ചാണ് വെളിച്ചപ്പാട് നൃത്തം വെക്കുന്നത്. ക്ഷേത്രമതിലിനു പുറത്തുനിന്നാണ് ആട്ടം തുടങ്ങുക. തുടർന്നു വെളിച്ചപ്പാടും രക്തേശ്വരിയും ക്ഷേത്രത്തിലേക്കു പ്രവേശിച്ച് ഓരോ പള്ളിയറയ്ക്കു ചുറ്റും നൃത്തം വെച്ചു കൊണ്ടു പ്രദക്ഷിണം നടത്തുന്നു. ഉത്സവം നടക്കുന്ന മൂന്നു ദിവസവും ഈ ചടങ്ങുണ്ടായിരിക്കും.”
2.വയലാട്ടം
“പരദേവതമാർ വയലാടി കരകയറി.. ഇനി മൂന്നു കൊല്ലത്തെ കാത്തിരിപ്പ്..
എന്റെ ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിരായ പങ്ങടം കുതിരിലാണ് മൂവാരി സമൂഹത്തിന്റെ നാലാം കഴകമായ നീലങ്കൈ കഴകം. ലോകമാതാവ് അന്നപൂർണേശ്വരി പട്ടംകെട്ടി പരവതാനി വിരിച്ചു നീലങ്കൈ ഭഗവതിയായി കുടികൊള്ളുന്ന ദേവസങ്കേതം.. കാലത്തിന്റെ ഒഴുക്കിൽ വഴിപിഴക്കാത്ത ആചാര -വിശ്വാസങ്ങളുള്ള ജനപഥം.. ഇന്നലെ രാത്രി നീലങ്കൈ ചാമുണ്ഡി മുടിയഴിച്ചതോടെ ഈ തവണത്തെ മൂവാണ്ട് കളിയാട്ടം സമാപിച്ചു.. മറ്റെവിടെയും കാണാത്ത വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങളാണ് ഇവിടുത്തെ പ്രത്യേകത.മൂന്നാം കളിയാട്ടനാൾ വൈകിട്ട് കുംഭസൂര്യൻ പൊന്നുപൊടിക്കുന്ന സായം സന്ധ്യയിൽ നടക്കുന്ന വയലാട്ടം കാണാൻ ഒരു ഗ്രാമം മുഴുവൻ തിക്കിത്തിരക്കി കാത്തിരിക്കും.അണിയറ കല്ലിലെ കുത്തുവിളക്കിനെ ധ്യാനിച്ചിരുന്ന് കോലക്കാർ മുഖത്തു ചായില്യമിടും. ഉടുത്തു കെട്ടി തോറ്റം ചൊല്ലി നേരെയൊരൊട്ടമാണ് വയലിലേക്ക്. ഈ സമയം കോമരത്താന്മാർ വടക്കേ ആൽ തൊഴുതു വന്നു തയാറായി കഴിഞ്ഞിരിക്കും. തുടർന്ന് പൊയ്പ്പോയ കാർഷിക സംസ്കൃതിയുടെ സ്മരണയെന്നോളം ഏതാണ്ടൊരു മണിക്കൂറു നീളുന്ന വയലാട്ടം.ശേഷം നീലങ്കൈ ചാമുണ്ഡി വടക്കേ ആൽ ലക്ഷ്യമാക്കി ഓടിമറയും. വിഷ്ണുമൂർത്തിയും കോമരവും ആ ജനസഞ്ചയവും നേരെ കുളക്കരയിലേക്ക്.. പടിഞ്ഞാറേവയലിൽ പ്രത്യക്ഷയാവുന്ന ചാമുണ്ഡിയെ കൈ പിടിച്ചുകയറ്റി മൊഴിചൊല്ലി കാൽ കഴുകും. ആയിരം തെങ്ങിൽ മരക്കലമേറി വന്നതിന്റെ സ്മരണ പുതുക്കൽ.. പിന്നീട് പൂർണരൂപത്തിൽ ഉദയം ചെയ്യുന്ന, ശതകോടി സൂര്യപ്രഭയാർന്ന തേജോമൂർത്തി നീലങ്കൈ ചാമുണ്ഡിക്കായുള്ള കാത്തിരിപ്പ്.പിറ്റേന്നു നേരം പുലരുന്നത് മുതൽ ഉപദേവി -ദേവന്മാരുടെ ഉറഞ്ഞാട്ടമാണ്.ഉച്ചിയിൽ കനൽവാരിയെറിയുന്ന നട്ടുച്ചക്ക് ജനസാഗരത്തിൻ നടുവിൽ ചെന്താമരപ്പൂ പോലെ മാതാവ് ഉദയം ചെയ്തു .പ്രാക്കെഴുത്തിന്റെ പ്രഭ, ചെക്കിപ്പൂ മാല കോർത്ത പുറത്തട്ടുമുടി, പൊൻപട്ടം കെട്ടിയ തലപ്പാളി.മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറ്റവും സൗന്ദര്യമുള്ള ദൈവം നേരെ വയലിലേക്ക്.. തലേനാൾ നടന്ന ചടങ്ങുകളുടെ ആവർത്തനം.. നീലങ്കൈചാമുണ്ഡി തിരിച്ചെത്തുന്നതോടെ വിശ്വാസകനലിൽ വെന്ത ചെമ്പും ചോറും എടുത്തു മൂന്ന് പ്രദക്ഷിണം.. അകമ്പടിയായി ഉച്ചൂളികടവത് ഭഗവതിയും നീലങ്കൈ ഭഗവതിയും.ഉച്ചവെയിലിനോടൊപ്പം ഓട്ടുരുളിയിൽ പതഞ്ഞു പൊങ്ങിയത് വിശ്വാസം തന്നെ. പത്തു മണിയോടെ വിഷ്ണുമൂർത്തി ഭാഗ്യത്തെ ചൊല്ലികെട്ടി കോലരൂപം വെടിഞ്ഞു.. ചൂട്ടുകറ്റകളുടെ പൊൻപ്രഭയിൽ ചാമുണ്ഡിയുടെ പ്രദക്ഷിണം.ചിതറി തെറിച്ച തീപ്പൊരികൾക്കിടയിലുടെ പീഠംകയറി പട്ടോല വിശേഷം..
"ആയിരം തെങ്ങിൽ അന്ന് ഞാനുമെന്റെ മാതാവും നങ്കൂരമിട്ടു..
അന്നെന്റെ പന്ത്രണ്ടിലത്തിന്റെ കെട്ടും ചുറ്റും മട്ടും മാതിരിയും കണ്ടു കയ്യൊഴിഞ്ഞുടെന്ന് കരുതി,ഈ സ്ഥലം മുൻപേതുവായി ഞാൻ കയ്യെടുത്തുവല്ലോ പന്ത്രണ്ടില്ലേ..
നിങ്ങളെ കണ്ടാൽ എനിക്ക് തികഞ്ഞുവെന്നും, എന്നെ കണ്ടാൽ നിങ്ങൾക്ക് തികഞ്ഞുവെന്നും രണ്ടവസ്ഥയിലല്ലോ.. നിങ്ങളെ കൊത്തിപ്പറക്കാനും വയ്യ, ഇട്ടു പോകാനും വയ്യ മാതാവിന്.. എന്റെ വലം മുല ചുരത്തിയ അമൃതത്തിന്റെ മധുരം മറന്നിട്ടില്ലല്ലോ എന്റെ പന്ത്രണ്ടില്ലം.. എണ്ണിയാലൊടുങ്ങാത്ത സ്ഥാനമുണ്ടെന്നാകിലും നിങ്ങൾ കൊണ്ടകൂട്ടിയ പള്ളിയറ എനിക്കെന്റെ കൈലാസം തന്നെയാണ് കേട്ടോ.. നിന്റെ ഹൃത്താകുന്ന പൊത്തിലെ പഞ്ചവര്ണ കിളിയായി ഞാൻ നിലനിന്നു പോരുന്നുണ്ട്.”. കഥ ചൊല്ലി ദേവകാര്യം മൊഴിഞ്ഞു പീഠമിറങ്ങുമ്പോൾ നേരം ഒരു മണിയോടടുത്തു.. പുഷ്പവൃഷ്ടി ഏറ്റുവാങ്ങി അലറിയുറഞ്ഞ് തൃപ്പടിമേൽ വീണ ദൈവത്തെ സഹായികൾ താങ്ങിയെടുത് മുടിയഴിച്ചു.. "
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2615- 2616 2.ആവേദകൻ :അഭിരാഗ് ബാബു, കോറോം.Link |
| 2 | Mookkan Chathan | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മൂക്കൻചാത്തൻ തോറ്റം
1"ചാത്തന് കർമ്മം, മുടികൾ ആട്ടം എന്നിവ ഇല്ലാത്തതുകൊണ്ട് ജനത്തിന് പൊറുതി കിട്ടിയില്ല. കർമ്മങ്ങൾ ചെയ...
മൂക്കൻചാത്തൻ തോറ്റം
1"ചാത്തന് കർമ്മം, മുടികൾ ആട്ടം എന്നിവ ഇല്ലാത്തതുകൊണ്ട് ജനത്തിന് പൊറുതി കിട്ടിയില്ല. കർമ്മങ്ങൾ ചെയ്തുപോരുന്ന ആളുടെ വീട്ടിൽ ചെന്ന് ഉപദ്രവം തുടങ്ങി.
ചെറുമക്കൾ ചൊള്ളൻ കുത്തി മരിച്ചു. കന്നുകളും ചത്തുപോയി. പാടത്ത് ഞാറ് കരിഞ്ഞുപോയി. മഴ പെയ്തില്ല. കുളി, ശാപ്പാടും മുടക്കമായി. പണിക്കരെ കൊണ്ടുവന്ന് രാശി എട്ടും പന്ത്രണ്ട് പക്ക ങ്ങളും നോക്കി.വേല കഴിക്കുന്ന ഭഗവതിയല്ല. കൂത്ത് കഴിക്കുന്ന തേവരല്ല. കൊട്ട്, തോറ്റങ്ങൾ മുടിയെടുക്കുന്ന ദൈവങ്ങളാണിത്. നിങ്ങൾ കർമ്മം മുടക്കിയിരിക്കുന്നു. അവർക്ക് കർമ്മം കൊടുക്കണം.
പണിക്കർ ഒഴിവ് കണ്ടു. പാക്കനാരച്ചനെ വിളിക്കണം. അവർ പറയുന്ന ഒരുക്ക് വേണം. പാക്കനാർ വന്നു. ഒരുക്ക് പറഞ്ഞു.
മൂന്ന് എടങ്ങഴി നെല്ലിൻ്റെ ഒരുക്ക് വേണം. ഒരു മടൽ കുരുത്തോല, ചെന്തെങ്ങിന്റെ ഒരു ഇളനീര്, നാല് കാലിൽ ഒരു പീഠം, ഒരു ചെണ്ട, കൂവിത്തെളിഞ്ഞ കോഴി, തെങ്ങിൻ്റെ കള്ള്, റാക്ക്, ഒരുകൂട്ട് അണലം എന്നിവ വേണം.ആടിക്കൊട്ടിക്കൊണ്ടു പോയ്ക്കോളാം എന്ന് പാക്കനാർ പറഞ്ഞു. ആപത്ത് തീർന്നു.
ചടങ്ങ്
മൂന്ന് കളങ്ങൾ വേണം. 16 കള്ളി, 9 കള്ളി, 5 കള്ളി എന്നിങ്ങനെ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇത്തിൾക്കണ്ണിപ്പൊടി, കരിപ്പൊടി എന്നിവയാണ് കളംവരയ്ക്കാൻ ഉപയോഗിക്കുന്നത്. കളത്തിലോരോ ന്നിലും വാഴൻ്റെ നറുക്ക് വെയ്ക്കും. അതിൽ ഓരോ തിരിവയ്ക്കും. കളം വരയ്ക്കുമ്പോഴാണ് തോറ്റം ചൊല്ലുക. നാളികേരം വെട്ടിവെയ്ക്കും. നിലവിളക്ക് കൊളുത്തിവെയ്ക്കും.
അഞ്ചു കള്ളിക്കളം ഉത്തമമല്ല. അതിന് കള്ള് വേണം. രാത്രിയാണ് ചടങ്ങുകൾ. തോറ്റം ചൊല്ലിക്കഴിഞ്ഞാൽ മുടിയെടുക്കും. മുടിയെ ടുക്കുന്ന ആൾ മത്സ്യം, മാംസം എന്നിവ കഴിക്കാറില്ല. നോയമ്പിലാണ്. മുടി പീലികൊണ്ടാണ്. ഉണ്ടത്തൊപ്പിയുണ്ട്. കാതോല കെട്ടിയിരിക്കും. കൈയിൽ ഗദ ധരിച്ചിരിക്കും. ചാത്തന് കളിക്കാനായി കൈയിൽ രണ്ട് വടിയും വേണം.
ഭഗവതിക്കാവുകളിലെ വേലയ്ക്ക് വീടുകൾ തോറും കയറിയിറങ്ങാറുണ്ട്. കളി കഴിഞ്ഞ് കൂക്കി വിളിക്കും. വീട്ടുകാരിൽനിന്ന് തലേക്കെട്ട് ചോദിക്കും. 'മൂക്കൻ ചാത്തന് തലേക്കെട്ട് വേണം' അലക്കിയ മുണ്ടെടുത്തു മൂക്കൻ ചാത്തന് കൊടുക്കും.”
2.മൂക്കാൻ ചാത്തൻ
“കല്ലടിക്കോടൻ മലയിൽ നിന്നു പൊട്ടിപ്പിറന്ന മുപ്പത്തിയാറു ദേവത കളിൽപ്പെട്ടതാണ് മൂക്കാൻ (മൂക്കൻ) ചാത്തൻ. മലവാഴിയുടെ സഹോദര നത്രെ ഈ ദേവത. മലവാഴിയാട്ട ത്തിൽ ഈ ദേവത ആടും. ഈദേവത കള്ളാടി, മാണിക്കാരൻ, മുത്തപ്പൻ, മുണ്ട്യൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ടത്രെ. മുഖാവരണമണിഞ്ഞ വേഷമാണ് ഈ ദേവതയുടെ കോലം.
പാട്ടുപാടിക്കൊണ്ടാണ് രംഗപ്രവേശം. 'മൂക്കൻ ചാത്തൻ തോറ്റ' ത്തിൽ ഈ ദേവതയുടെ പുരാസങ്കൽപമടങ്ങുന്നു. “
Show more
|
.1.മൂക്കൻചാത്തൻതോറ്റം, ഹരി ആനന്ദകുമാർ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2327-2330 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:741.Link |
| 3 | Nilakkali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നിലക്കളി
1.“വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ ഉത്സവാദികളോട് അനുബന്ധിച്ച് പാണസമുദായത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതാണ് നിലക്കളി...
നിലക്കളി
1.“വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ ഉത്സവാദികളോട് അനുബന്ധിച്ച് പാണസമുദായത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതാണ് നിലക്കളി തളികക്കളി എന്നും ഇതിനു പേർ പറയുന്നു. ഒരു നീണ്ടവടിയുടെ ഒരറ്റം തളികയുടെ മധ്യത്തിൽവച്ച് ഉയർത്തിയശേഷം തിരിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് കളിക്കാർ പ്രത്യേകവേഷം അണിയാറുണ്ട്. കളിക്കാരൻ മുഖത്തു ചായം തേയ്ക്കും. വെളുത്തതും ചുവന്നതുമായ ഞൊറിവച്ചു വസ്ത്രങ്ങൾ ഉടുക്കും. വാദ്യമേളങ്ങളുടെ താളത്തിനനുസരിച്ചാണു ചുവടുകൾ വയ്ക്കുന്നത്.പാർവതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനാണു നിലക്കളി നടത്തുന്നതെന്നാണു വിശ്വാസം.”
2.നിലകളി
“വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ കാവുകളിലെ ഉൽസവാദിക ളോടനുബന്ധിച്ച് പാണ(മലയ)സമു ദായത്തിൽപ്പെട്ടവർ അവതരിപ്പി ക്കുന്നതാണ് നിലകളി. മലയർ
നടത്തുന്നതുകൊണ്ട് 'മലകളി' യെന്നും തളിക എടുത്തുകൊണ്ടുള്ള നൃത്തം ഇതിലുള്ളതിനാൽ 'തളികകളി' എന്നും പേർ പറയാറുണ്ട്. കളിക്കാരൻ മുഖത്ത് തേക്കാറുണ്ട്. വെളുത്തതും ചുവന്നതുമായ വസ്ത്രങ്ങൾ ഞൊറിവെച്ചുടുക്കും. വാദ്യ ത്തിന്റെ താളത്തിന്നനുഗുണമായി ചുവടുകൾ വെച്ചുകൊണ്ടുള്ള നൃത്തമാണിത്. കളിക്കാരൻ കൈയിൽ ഒരു ചെമ്പുതളികയെടുക്കും. നൃത്ത ത്തിന്നിടയിൽ തളിക മേൽപ്പോട്ടെറിഞ്ഞ് പിടിക്കുക, ഒരു നീണ്ടവടിയുടെ ഒരറ്റം തളികയുടെ മധ്യത്തിൽ വച്ച് ഉയർത്തിയശേഷം തിരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ചില അഭ്യാസങ്ങൾ കാണിക്കും. പാർവതീ പരമേശ്വരൻമാരെ പ്രീണിപ്പിക്കുവാനു ള്ളതാണ് നിലകളിയെന്നാണ് വിശ്വാസം”
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2687 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:518.Link |
| 4 | Pallikkottu | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പള്ളിക്കൊട്ട്
1.”മുസ്ലിങ്ങളുടെ ഒരു വിനോദമാണ് പള്ളിക്കെട്ട് എന്നറിയപ്പെടുന്നത്. സംഘമായാണ് ഇതു കളിക്കുന്നത്. ഈ കളി മുട്ട...
പള്ളിക്കൊട്ട്
1.”മുസ്ലിങ്ങളുടെ ഒരു വിനോദമാണ് പള്ളിക്കെട്ട് എന്നറിയപ്പെടുന്നത്. സംഘമായാണ് ഇതു കളിക്കുന്നത്. ഈ കളി മുട്ടും വിളിയും എന്ന പേരിലും അറിയപ്പെടുന്നു. നേർച്ചപ്പിരിവുകാരും പള്ളിക്കെട്ട് സംഘ ത്തിൽ ഉണ്ടായിരിക്കും. ഇവരെല്ലാവരും ഒന്നിച്ച് കുഴൽവിളികളും പാട്ടുകളുമായി മുന്നോട്ടുനീങ്ങുന്നതാണ് ഈ വിനോദത്തിൻന്റെ രീതി.”
2.പള്ളിക്കൊട്ട്
“ഇസ്ലാം മതക്കാർക്കിടയിൽ പ്രചാരത്തിലുള്ള കലാപ്രകടനം. പള്ളിക്കൊട്ടിനു 'മുട്ടുംവിളിയും' എന്നു കൂടി പേർ പറയാറുണ്ട്. ഒരു പ്രത്യേകതരം കുഴലാണ് വാദ്യോപകരണം. നേർച്ചപിരിവുകാരോടൊപ്പം പള്ളിക്കൊട്ടു സംഘവും സഞ്ചരിക്കാറുണ്ട് “
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2687 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:559.Link |
| 5 | Pulayaradi | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പുലയരടി
1. “ഉത്തരകേരളത്തിലെ പുലയർക്കിടയിൽ നിലനിന്നിരുന്ന ഒരു വിനോദ കലാപ്രകടനമാണ് പുലയരടി. രണ്ടു സംഘങ്ങളായിത്തിരിഞ്ഞു മത...
പുലയരടി
1. “ഉത്തരകേരളത്തിലെ പുലയർക്കിടയിൽ നിലനിന്നിരുന്ന ഒരു വിനോദ കലാപ്രകടനമാണ് പുലയരടി. രണ്ടു സംഘങ്ങളായിത്തിരിഞ്ഞു മത്സരിച്ചാണ് പുലയരടി കളിക്കുക. കളിക്കാരുടെ കൈകളിൽ കമ്പുകളുണ്ടാകും. പുലയർ പുലയരടിയോടനുബന്ധിച്ച് തുടികൊട്ടിപ്പാട്ടും നടത്തും.”
2 .പുലയരടി
“ഉത്തരകേരളത്തിലെ പുലയർക്കിടയിൽ നിലവിലുള്ള വിനോദകലാപ്രകടനം. രണ്ടു ചേരികളി ലായിത്തിരിഞ്ഞ് മൽസരിച്ചാണ് കളിക്കുക. കളിക്കാരുടെ കൈകളിൽ കമ്പുകളുണ്ടാകും. പുലയർ പുലയരടിയോടനുബന്ധിച്ച് തുടി കൊട്ടിപ്പാട്ടും നടത്തും. കായികശേ ഷിയുള്ളവർക്കേ ഇതിൽ പങ്കെടു ക്കാനാവൂ. “
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2692 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:602.Link |
| 6 | Kerala kalamandalam | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
കേരള കലാമണ്ഡലം
“1930-ൽ സ്ഥാപിതമായ ഒരു കലാസാംസ്കാരിക സ്ഥാപനമാണ് കലാമണ്ഡലം. ലളിതകലകളെയും നാടൻ കലകളെയും വികസിപ്പി ച്ചെടുക...
കേരള കലാമണ്ഡലം
“1930-ൽ സ്ഥാപിതമായ ഒരു കലാസാംസ്കാരിക സ്ഥാപനമാണ് കലാമണ്ഡലം. ലളിതകലകളെയും നാടൻ കലകളെയും വികസിപ്പി ച്ചെടുക്കുക, കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാർകൂത്ത്, തുള്ളൽ എന്നീ ദൃശ്യകലകൾക്കു കളിയോഗങ്ങൾ സൃഷ്ടിക്കുക. അവയ്ക്കുപ്രത്യേക കളരികൾ സ്ഥാപിക്കുക. സാഹിത്യം, ചിത്രകല, സംഗീതം എന്നീ കലകൾക്കു സമ്പൂർണ്ണ ശിക്ഷണം നൽകുക എന്നി വയാണ് കലാമണ്ഡലത്തിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ. മഹാകവി വള്ളത്തോളാണ് ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ.
അതിമനോഹരമായ ഒരു കൂത്തമ്പലം കലാമണ്ഡലത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്. ഈ നാട്യഗൃഹം, പ്രാചീന നാട്യശാലയുടെ മാതൃകയിൽ നാട്യശാസ്ത്രം, വിഷ്ണുധർമ്മോത്തര പുരാണം, ശില്പരത്നം, തന്ത്ര സമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണു നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2636.Link | |
| 7 | chozhi kettu | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചോഴികെട്ട്
1.“തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് വള്ളുവനാടൻഗ്രാമങ്ങളിൽ നടക്കുന്ന വിനോദകലയാണ് ചോഴികെട്ട്. പരമശിവനെ പതിയാ...
ചോഴികെട്ട്
1.“തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് വള്ളുവനാടൻഗ്രാമങ്ങളിൽ നടക്കുന്ന വിനോദകലയാണ് ചോഴികെട്ട്. പരമശിവനെ പതിയായി ലഭിക്കുന്നതിനുവേണ്ടി ഉറക്കമൊഴിച്ച് വ്രതംനോറ്റിരിക്കുന്ന പാർവതീദേവി. ദേവിയെ സന്തോഷിപ്പിക്കുന്നതിന് ശിവൻ ഭൂതഗണങ്ങളെ സൃഷ്ടിച്ചു. അവർ ഓരോരോ വിനോദങ്ങളിലൂടെയും ഗാനങ്ങളിലൂലെടെയും പാർവതിയെ പ്രീതിപ്പെടുത്തുന്നു.ഭൂതഗണങ്ങളുടെ തുള്ളൽകണ്ടശേഷമാണ് പാർവതി തുടിച്ചുകുളിക്കു പോയത് എന്നത്രേ ഐതിഹ്യം. ചോഴികണ്ടു കുളിക്കുക എന്ന നാട്ടുചൊല്ലിന്റെ പൊരുൾ ഇതാണത്രേ.
ചോഴികൾ, കാലൻ, മുത്തിയമ്മ, കണക്കപ്പിള്ള എന്നിവരാണു ചോഴികെട്ടിലെ പ്രധാനവേഷങ്ങൾ. ശിവൻ്റെ ഭൂതഗണങ്ങളാണു ചോഴികൾ എന്നാണു സങ്കല്പം. നാലു ചോഴികളാണ് പൊതുവേ ഒരു സംഘത്തിൽ ഉണ്ടായിരിക്കുക. മുത്തിയമ്മ കാലൻ്റെ പത്നിയാണെന്നും കാലനാൽ പിഴപ്പിക്കപ്പെട്ടവൾ ആണെന്നുമുള്ള ഭിന്ന സങ്കല്പങ്ങൾ ഉണ്ട്. കാലന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തൻ എന്ന സങ്കല്പമാണു കണക്കപ്പിള്ളയിലുള്ളത്. അകമ്പടിവാദ്യക്കാരായി രണ്ടു ചെണ്ടക്കാരും ഒരു ഇലത്താളക്കാരനുമായാൽ ചോഴിയുടെ സംഘം പൂർത്തിയായി. വൈകിട്ട് ആറുമണിയോടെ ചോഴികെട്ടിന്റെ തയ്യാ റെടുപ്പുകൾ ആരംഭിക്കും. ഉണങ്ങിയ വാഴച്ചപ്പ് പാദംമുതൽ തലവരെ വച്ചുകെട്ടി അറ്റം തലയ്ക്കുമുകളിൽ മുടിപോലെ കൂട്ടിക്കെട്ടിയതാണു ചോഴിയുടെ വേഷം (ധനുമാസത്തിലെ ശൈത്യത്തിൽനിന്നും രക്ഷ നേടാനുള്ള ഒരു ഉപായംകൂടിയാണ് ഉണക്കവാഴച്ചപ്പുകൊണ്ടുള്ള ഈ മൂടിക്കെട്ട്). കണ്ണിൻ്റെ ഭാഗത്ത് രണ്ടു ദ്വാരങ്ങളിട്ടിരിക്കും. കാലനും മുത്തിയമ്മയ്ക്കും മുഖവും തലയും മറയ്ക്കുന്ന, മരത്തിൽ വരച്ചെടുത്തിട്ടുള്ള പ്രത്യേക മുഖാവരണങ്ങളുമുണ്ടായിരിക്കും. നീണ്ടുവളഞ്ഞ ദംഷ്ട്രകളും കരിതേച്ചുപിടിപ്പിച്ച മുഖരൂപവും ദേഹം മുഴുവൻ പുതച്ചിരിക്കുന്ന കറുത്ത കമ്പിളിയും ചലിക്കുമ്പോൾ പുറപ്പെടുന്ന അരമണിയുടെ ശബ്ദവും എല്ലാംചേർന്നു ഭീതിജനകമായ ദൃശ്യമാണു കാലന്റേത്. വായയുടെ ഭാഗത്തായി ഒരു ദ്വാരമിട്ടിരിക്കും. അറ്റത്തുകയർ കെട്ടിയ ഉലക്കയുമായി അരമണി കിലുക്കിക്കൊണ്ടാണ് കാലന്റെ വരവ്. ഉലക്കകൊണ്ടു പ്രായമായവരെ അളന്നു നോക്കിയശേഷം കാലപുരിയിലേക്കു കൊണ്ടുപോകണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നു. കാലൻ തന്റെ ഇരകളെ ഉലക്കയിൽ വരിഞ്ഞുകെട്ടി കൊണ്ടുപോകുന്നു എന്നാണു സങ്കല്പം.
ഏറെ പ്രായംചെന്ന ഒരു മുത്തശ്ശിയുടെ രൂപമാണു മുത്തിയമ്മയുടേത്. ഗർഭിണികളുടേതുപോലെ വയറിന്റെ ഭാഗം തുണിയും മറ്റും വച്ചുകെട്ടി വീർപ്പിച്ചിട്ടുണ്ടായിരിക്കും. വാർദ്ധക്യവും ദുഃഖവും സ്ഫുരിക്കുന്ന, പല്ലുകൊഴിഞ്ഞ, കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്ന, ദയനീ യമുഖമാണ് മരത്തിൽ വരച്ചെടുക്കുന്ന മുത്തിയുടെ മുഖാവരണത്തിന്റേത്. മുഷിഞ്ഞതും പഴകിയതുമായ സാരിയും ജാക്കറ്റും കൊണ്ട് ശരീരം മറച്ചിരിക്കും. പ്രസവവേദനകൊണ്ടെന്നപോലെ, ഇടയ്ക്കിടെ ദീനശബ്ദങ്ങളും മുത്തി ഉണ്ടാക്കിക്കൊണ്ടിരിക്കും (മറ്റു വേഷ ങ്ങളും വ്യത്യസ്തരീതിയിലുള്ള ശബ്ദങ്ങൾ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്).
ഓരോ വീടുകളിൽനിന്നും മരിക്കാറായവരുടെ കണക്കെടുക്കുക എന്നതത്രേ കണക്കപ്പിള്ളയുടെ പണി. ഇതിനായി ഒരു നോട്ടുപുസ്തകവും പേനയും സദാ കൊണ്ടുനടക്കും.
കളിക്കാർ വേഷം കെട്ടിക്കഴിഞ്ഞാൽ നേരേ സമീപത്തുള്ള ക്ഷേത്ര ത്തിലെത്തി ദേവിയെ തൊഴുതശേഷം ക്ഷേത്രമുറ്റത്ത് കളി ആരംഭിക്കുന്നു.
പിന്നീട് ദേശത്തെ നമ്പൂതിരിഇല്ലങ്ങളിലും നായർ കുടുംബങ്ങളിലും ചോഴിയും കൂട്ടരും കയറിയിറങ്ങി നോമ്പുനോറ്റിരിക്കുന്ന സ്ത്രീജനങ്ങളുടെ രാവുകളെ സജീവമാക്കുന്നു. വീടുകൾ കയറി യിറങ്ങൽ പരിപാടിക്കു കൃത്യമായൊരു മാർഗരേഖ ഉണ്ട്. ഹിന്ദുഗൃഹങ്ങളിലാണു സാധാരണ ചോഴികൾ കയറുകയെങ്കിലും അന്യമതസ്ഥർ ആവശ്യപ്പെട്ടാൽ അവരുടെ വീടുകളിലും ചോഴികൾ കളിക്കുന്നു. രാത്രിഭക്ഷണത്തിനുശേഷം ആരംഭിക്കുന്ന ഈ ഗൃഹസന്ദർശനം നേരം പുലരുന്നതുവരെ നീണ്ടുനില്ക്കും. ദേശത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്നാരംഭിച്ച് സമീപഗൃഹങ്ങൾ തുടർച്ചയായി കയറിയിറങ്ങുന്ന രീതിയുമുണ്ട്.
സൂര്യൻ ഉദിക്കുന്നതിനു തൊട്ടുമുമ്പായി കളിക്കു തുടക്കം കുറിച്ച ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രസന്നിധിയിൽ വീണ്ടും തുള്ളി, വെച്ചുകെട്ടുകളും ആട്ടക്കോപ്പുകളും അഴിക്കുന്നു. ഇതോടെ ചോഴികെട്ടിനു സമാപനമായി. തുടർന്ന് ദേഹത്തു വച്ചുകെട്ടിയ ചപ്പുകെട്ടുകൾ ക്ഷേത്രപരിസരത്തുവച്ചുതന്നെ തീയിട്ടു നശിപ്പിച്ചു കളയും. വച്ചുകെട്ടുകൾ നശിപ്പിക്കാതെ എവിടെയെങ്കിലും സൂക്ഷി ക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യരുതെന്നാണു വിശ്വാസം.തിരുവാതിരകളിക്കു പാടുന്ന പാട്ടുകൾതന്നെയാണു ചോഴിയുടെ തുള്ളലിനും പാടുന്നത്. ഇവയിലധികവും ശ്രീപാർവതിയെയും പരമശിവനെയും ബന്ധപ്പെടുത്തിയുള്ളവയാണ്. മുത്തിയമ്മ പാടുകയും മറ്റുള്ളവർ അതേറ്റുപാടുകയുമാണു രീതി. ചെണ്ടയും ഇലത്താളവുമാണു ചോഴികെട്ടിൻ്റെ വാദ്യങ്ങൾ. ഇവയുടെ താളത്തിനൊപ്പിച്ചു മുത്തിയമ്മ ഒഴികെയുള്ളവർ വട്ടത്തിൽ ചുവടുവച്ച് കളിക്കുന്നു. കൈകൊട്ടിക്കളിയുടെ ലളിതമായ ചുവടുകൾതന്നെയാണു ചോഴികെട്ടിലും ഉപയോഗിക്കുന്നത്”.
2.ചോഴിക്കളി
“ചോഴികൾ എന്നാൽ ഭൂതഗണങ്ങൾ എന്നാണർത്ഥം. മദ്ധ്യകേരളത്തിൽ പ്രചാരത്തിലുള്ള വിനോദകലാരൂപമാണ് ചോഴിക്കളി, ചോഴിക്കെട്ട് എന്നും പറയും. ചോഴികൾ രണ്ടു വിധത്തിലുണ്ട്. കുടച്ചോഴിയും, തിരുവാതിരച്ചോഴിയും. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്. തിരുവാതിര ആഘോ ഷത്തിനോടനുബന്ധിച്ച് അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി.
ചോഴിക്കളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. സ്ത്രീകൾക്കുമാത്രമായി പരമശിവൻ പാർവ്വതീദേവിക്ക് അനുഗ്രഹിച്ചു നൽകിയ ആഘോഷമാണ് ചോഴി എന്നാണ് ഒരു വിശ്വാസം. ആ ദിവസം ശിവന്റെ ഭൂതഗണങ്ങൾ വീടുകളിൽ വന്ന് സ്ത്രീകളെക്കണ്ട് സൽക്കാരങ്ങൾ സ്വീകരിക്കുമെന്നും ഐതിഹ്യത്തിൽ പറയുന്നു.
ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകൾകൊണ്ട് പ്രത്യേകിച്ചും വാഴയിലകൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിർന്നവർ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും. ചിത്രഗുപ്തൻ, യമൻ, മുത്തിയമ്മ തുടങ്ങിയ വേഷങ്ങളാണ് ചോഴികളെ അനുഗമിക്കുന്നത്. കറുത്ത തുടുപ്പം മുഖം മൂടിയും ഇവർ ധരിക്കും. വൃദ്ധയുടെ വേഷത്തിലാണ് മുത്തിയമ്മ ഇറങ്ങുന്നത്.
തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളിൽ വെളുപ്പിനാണ് ചോഴികൾ ഇറങ്ങുന്നത്. ചില സ്ഥലങ്ങളിൽ മകയിരം നാളിൽ അർദ്ധരാത്രി മുതൽ കളി അവതരിപ്പിക്കാറുണ്ട്. ചോഴികൾക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.
തിരുവാതിര ചോഴിക്ക് നിശ്ചിതമായ പാട്ടുകൾ ഇല്ല. ഭക്തിരസപ്രധാനമായ വിഷയങ്ങളെടുത്ത് അപ്പപ്പോൾ പാട്ടുകൾ ഉണ്ടാക്കി പാടാറാണ് പതിവ്.
ചോഴികൾ വീടുകളിൽ വന്നു പാടിയാൽ ഐശ്വര്യം ഉണ്ടാവും എന്നാണ് വിശ്വാസം, വീട്ടിലെത്തുന്ന ചോഴികൾക്ക് സ്ത്രീകൾ പണവും വസ്ത്രവും മറ്റു സമ്മാനങ്ങളും നൽകും. "
3.ചോഴികെട്ട്
“ആതിരോൽസവവുമായി ബന്ധ പ്പെട്ട് പുരുഷൻമാർ അവതരിപ്പി ക്കുന്ന വിനോദകല. മധ്യകേരള ത്തിൽ (വള്ളുവനാടൻ പ്രദേശത്ത്) നടപ്പുള്ള കലാപ്രകടനമാണ് ചോഴി കെട്ട്. ഇതിന് 'ചോഴിക്കളി' എന്നും പറയും. മകയിരം നാളിൽ പാതിരയ്ക്ക് ഈ കളി തുടങ്ങും. ഇതിന് ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ, യമൻ, ചിത്ര ഗുപ്തൻ, ചോഴികൾ, മുത്തിയമ്മ എന്നീ വേഷങ്ങളാണ് ചോഴിക്കളി യിൽ ഉണ്ടായിരിക്കുക. യമന്റെ ഭൂത ഗണങ്ങളെന്ന സങ്കൽപത്തിലുള്ള വേഷങ്ങളാണ് ചോഴികൾ. കുട്ടിക ളാണ് ചോഴികളുടെ വേഷം കെട്ടു ന്നത്. മറ്റു വേഷങ്ങൾ മുതിർന്നവർ തന്നെ കെട്ടും. ശരീരത്തിൽ വാഴ യുടെ ഉണങ്ങിയ ഇലകൾ വച്ചുകെ ട്ടുന്ന വേഷങ്ങളാണ് ചോഴിവേഷ ങ്ങൾ. ചോഴിവേഷമെടുക്കുന്ന കുട്ടി കൾ കൈകൊട്ടിക്കളിക്കും. ചിത്രഗുപ്തൻ, യമൻ എന്നീ വേഷങ്ങൾ മുഖം മൂടിയും കറുത്ത ഉടുപ്പും ധരിക്കും. വൃദ്ധയുടെ വേഷമാണ് മുത്തി യമ്മ. ചില പാട്ടുകളും ചോഴികെട്ടിന് പാടുമത്രെ. ചോഴിക്കളിക്കാർ ഭവനംതോറും ചെന്ന് കളിച്ചാൽ, അവർക്ക് പണവും മറ്റും ലഭിക്കും. ഈ ചോഴികെട്ട് തിരുവാതിരച്ചോഴി എന്ന പേരിലും അറിയപ്പെടുന്നു. കുടച്ചോഴി എന്ന പേരിൽ മറ്റൊരു തരം ചോഴികളിയുണ്ട്. "
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2679 - 81 2 .നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 130- 132 3.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:399.Link |
| 8 | Kalyanakkali | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കല്യാണക്കളി
“താലികെട്ടുകല്യാണത്തോടനുബന്ധിച്ചു നടത്തുന്ന വിനോദപരമായ ഒരു കളിയാണു കല്യാണക്കളി. പുരുഷന്മാരാണു കല്യാണക്കളി യ...
കല്യാണക്കളി
“താലികെട്ടുകല്യാണത്തോടനുബന്ധിച്ചു നടത്തുന്ന വിനോദപരമായ ഒരു കളിയാണു കല്യാണക്കളി. പുരുഷന്മാരാണു കല്യാണക്കളി യിൽ പങ്കെടുക്കുന്നത്. നായന്മാരുടെയും ഈഴവരുടെയും കുറവ രുടെയും മറ്റുമിടയിൽ ഈ വിനോദത്തിനു കൂടുതൽ പ്രചാരമുണ്ടാ യിരുന്നത്. ദേശം, സമുദായം, എന്നിവയുടെ വ്യത്യാസമനുസരിച്ച് അവതരണക്രമത്തിലും വ്യത്യാസമുണ്ട്. പാട്ടുകൾ പാടിയും ചുവടുവച്ചും ആണ് ഈ കളി കളിക്കുന്നത്. പുരാണകഥകളെ ആസ്പദമാക്കിയുള്ള പാട്ടുകളാണു കല്യാണക്കളിയിൽ പാടുന്നത്. ഓണക്കാ ലത്തെ ഒരു വിനോദമായും കല്യാണക്കളികൾ നടത്താറുണ്ട്. “
2.കല്യാണക്കളി
“താലികെട്ടുകല്യാണത്തോടനു ബന്ധിച്ചു നടത്തുന്ന വിനോദപര മായ കലാപ്രകടനം. 'കല്യാണക്കളി'യിൽ പുരുഷന്മാരാണ് ഏർപ്പെടുന്നത്. നായന്മാരുടെയും ഈഴവരു ടെയും കുറവരുടെയും മറ്റുമിടയിൽ ഈ വിനോദത്തിന് കൂടുതൽ പ്രചാ രമുണ്ടായിരുന്നുവത്രെ. ദേശം, സമുദായം എന്നിവയുടെ വ്യത്യാസമനുസരിച്ച് അവതരണക്രമത്തിലും വ്യത്യാസം കാണാം. പാട്ടുകൾ പാടിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടുമുള്ളതാണ് ഈ കളി. പുരാണകഥകളെ ആസ്പദിച്ചുള്ള ഗാന ങ്ങളാണ് പാടുക. കല്യാണക്കളി ചിലേടങ്ങളിൽ ഓണക്കാലത്തെ വിനോദമെന്ന നിലയിലും പ്രചരിച്ചിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലും ഈ കളി പതിവുണ്ടായിരുന്നു.
തെക്കൻ തിരുവിതാംകൂറിൽ പണ്ട് കല്യാണത്തിന് നായന്മാർ പരിശകളിയും നാടാർസമുദായക്കാർ കമ്പടികളിയും അവതരിപ്പിച്ചു വന്നിരുന്നു. അവ 'കല്യാണക്കളി' എന്ന നിലയിൽ അറിയപ്പെട്ടിരുന്നുവത്രേ. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2639 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:192.Link | |
| 9 | Parichamuttu kali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പരിചമുട്ടിക്കളി /പരിചമുട്ടുകളി
1.“മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രചാരത്തിലുള്ള ആയോധനപരമായ കലാപ്രകടനമാണിത്. വാളും...
പരിചമുട്ടിക്കളി /പരിചമുട്ടുകളി
1.“മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രചാരത്തിലുള്ള ആയോധനപരമായ കലാപ്രകടനമാണിത്. വാളും പരിചയും ഇളക്കിക്കൊണ്ട്ഏതാനും പേർ വട്ടമിട്ടുനിന്നു വെട്ടും തടയും നടത്തുകയാണു പരിച മുട്ടിക്കളിയുടെ സ്വഭാവം. വിവിധ സമുദായക്കാർ ഇതിൽ ഏർപ്പെട്ടിരിക്കുന്നു. പരിചമുട്ടിക്കളിക്കാർ കാലിൽ ചിലങ്കകെട്ടാറുണ്ട്. ചില സ്ഥലത്ത് ചെണ്ട ഉപയോഗിക്കാറുണ്ട്. എന്നാൽ വാദ്യം നിർബന്ധമില്ല.
കേരളത്തിലെ നസ്രാണികൾക്കിടയിൽ പരിചമുട്ടിക്കളിക്കു വളരെ പ്രചാരമുണ്ട്. കല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ഇത് ഒഴിച്ചുകൂടാത്തതാണ്.
ചരിചമുട്ടിക്കളിക്കുമ്പോൾ അതിൻ്റെ ചുവടുവയ്പിനും താളത്തിനും അനുഗുണമായ പാട്ടുകളും പാടാറുണ്ട്. 'പരിചമുട്ടുകളി' എന്ന പേരിലാണു ചിലേടത്ത് ഇത് അറിയപ്പെടുന്നത്.
കളിക്കാർ വെളുത്തമുണ്ട് കച്ചകെട്ടിയുടുക്കും. ഇടതുകൈയിൽ പരിചയും വലതുകൈയിൽ പ്രത്യേകവടിയും എടുക്കും. മുരുക്കു തടികൊണ്ടാണു പരിച ഉണ്ടാക്കുന്നത്. ചായംതേച്ച് ഭംഗിവരുത്തും. ചിലമ്പുകൾ പിടിപ്പിക്കുന്നവരുമുണ്ട്. നിലവിളക്കിനു ചുറ്റുമായാണു കളിക്കുക. വന്ദനഗാനത്തോടെയാണു കളി ആരംഭിക്കുന്നത്. പാട്ടി നൊത്തു താളത്തിൽ ചുവടുവച്ചു കളിക്കും. പാട്ടിൻ്റെ അന്ത്യത്തിൽ താളം മുറുകും. പാമ്പാട്ടം എന്നൊരു രംഗവും ചില സ്ഥലങ്ങളിൽ കാണുവാൻ കഴിയും. കുത്തുപാട്ടുകളും പരസ്പരം ആക്ഷേപി ക്കുന്ന പാട്ടുകളും ഇതിൽ ഉണ്ടാവും.
പരിചമുട്ടുകളിക്ക് ആശാൻ നേതൃത്വം നല്കാറുണ്ട്. സാംബവർ, മാപ്പിളമാർ എന്നിവർ പരിചമുട്ടുകളിയിൽ ഏർപ്പെടാറുണ്ട്. ഒരു ഓണക്കാല വിനോദമാണെങ്കിലും കല്യാണം തുടങ്ങിയ വിശേഷാ വസരങ്ങളിൽ ഈ കലാപ്രകടനം നടത്താറുണ്ട്. പരിചമുട്ടുകളി എന്നു പേർപറയും.മാപ്പിളമാരുടെ പരിചമുട്ടുകൾക്കു പാടുന്ന പാട്ടുകൾ പടപ്പാട്ടുകൾ ആണ് അധികവും “.
2.പരിചമുട്ടിക്കളി
“ആയോധനപരമായ കലാപ്രകട നം. വാളും പരിചയും ഇളക്കിക്കൊണ്ട് ഏതാനും പേർ വട്ടമിട്ടുനിന്ന് വെട്ടും തടയും നടത്തുകയാണ് പരി ചമുട്ടിക്കളിയുടെ സ്വഭാവം. മധ്യകേരളത്തിലും ദക്ഷിണ കേരള ത്തിലുമാണ് ഇതിന് കൂടുതൽ പ്രചാ രം. വിവിധ സമുദായക്കാർ ഇതിൽ ഏർപ്പെട്ടുപോരുന്നു. പരിചമുട്ടിക്കളിക്കാർ കാലിൽ ചിലങ്കകെട്ടാറുണ്ട്. ചിലേടങ്ങളിൽ ചെണ്ടയും മറ്റും കൊട്ടുക പതിവുണ്ട്. എന്നാൽ പിന്നണിവാദ്യം വേണമെന്നു നിർബന്ധമില്ല.
കേരളത്തിലെ നസ്രാണി കൾക്കിടയിൽ പരിചമുട്ടിക്കളിക്ക് വളരെ പ്രചാരമുണ്ട്. കല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷാവ സരങ്ങളിൽ ഈ കലാപ്രകടനം ഒഴി ച്ചുകൂടാത്തതാണ്. സാംബവർ തുടങ്ങിയ ദലിതർക്കിടയിൽ പരിചമുട്ടിക്കളി നടപ്പുണ്ട്. ഓണക്കാലത്തെ ഒരു വിനോദമെന്ന നിലയിലും അതിന് പ്രാധാന്യമുണ്ട്. 'ഐവർ നാടക'മെന്ന കലാപ്രകടനത്തിലും ഇതിന് സ്ഥാനമുണ്ട്. മാപ്പിളമാരും പരിചമുട്ടിക്കളിയിൽ ഏർപ്പെടും. കല്യാണാവസരങ്ങളിലാണ് അവർ അത് അവതരിപ്പിക്കുന്നത്.
പരിചമുട്ടിക്കളിക്കുമ്പോൾ, അതിന്റെ ചുവടുവയ്പ്പ്പിനും താള ത്തിനും അനുഗുണമായ പാട്ടുകൾ പാടാറുണ്ട്. നസ്രാണികളുടെ പരി ചമുട്ടിക്കളിപ്പാട്ടുകൾക്ക് തോമ്മാശ്ലീ ഹായുടെയും മറ്റും ചരിതങ്ങളാണ് വിഷയം.
'പരിചമുട്ടുകളി' എന്ന പേരി ലാണ് ചിലേടങ്ങളിൽ ഈ കളി അറിയപ്പെടുന്നത്. അങ്കമാലിയിലും മറ്റും ഈ പേരാണ് നിലവിലുള്ളത്. കളിക്കാർ വെളുത്ത മുണ്ട് കച്ചകെ ട്ടിയുടുക്കും. ഇടതുകൈയിൽ പരി ചയും വലതുകൈയിൽ പ്രത്യേകവടിയും എടുക്കും. മുരുക്കുതടികൊ ണ്ടാണ് പരിച ഉണ്ടാക്കുന്നത്. ചായം തേച്ച് ഭംഗി വരുത്തും. ചിലമ്പുകൾ പിടിപ്പിക്കുന്നവരുമുണ്ട്. നിലവിളക്കിനു ചുറ്റുമായാണ് കളിക്കുക. വന്ദനഗാനത്തോടെ കളി ആരംഭിക്കും. പാട്ടുകൾ ആശാൻ പാടിക്കൊടുക്കുമ്പോൾ മറ്റുള്ളവർ ഏറ്റുപാടും. പാട്ടിനൊത്ത് താളത്തിൽ ചുവടു വെച്ച് കളിക്കും. പാട്ടിന്റെ അന്ത്യ ത്തിൽ താളം മുറുകും. വൈവിധ്യ മുള്ള ചുവടുവെപ്പുകളും മുട്ടും പരി ചമുട്ടുകളിയിൽ കാണാം. 'പാമ്പാട്ടം' എന്ന ഒരു രംഗവും ചിലേടങ്ങളിൽ പതിവുണ്ട്. പരിചമുട്ടുകളിക്ക് പാട്ടു കൾ പ്രധാനമാണ്. കുത്തുപാട്ടു കളും പരസ്പരം ആക്ഷേപിക്കുന്ന പാട്ടുകളും അവയിൽ അടങ്ങിയിരിക്കും".
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2688 - 89 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:555 3.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 157 - 158 4.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 183-184.Link |
| 10 | Kottippadal | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊട്ടിപ്പാടൽ
1. “സാംബവ സമുദായങ്ങളിൽ നിലവിലുള്ള ഒരു ആചാര ആഘോഷമാണ് കൊട്ടിപ്പാടൽ. ഇതൊരു ഒത്തുചേരലിന്റെയും കൂട്ടായ്മയു ടെയു...
കൊട്ടിപ്പാടൽ
1. “സാംബവ സമുദായങ്ങളിൽ നിലവിലുള്ള ഒരു ആചാര ആഘോഷമാണ് കൊട്ടിപ്പാടൽ. ഇതൊരു ഒത്തുചേരലിന്റെയും കൂട്ടായ്മയു ടെയും നാടോടിസംഗീതമാണ്. മൂർത്തമായ ദൈവികവിശ്വാസമോ, നിറംപിടിപ്പിച്ച ഐതിഹ്യങ്ങളോ ഇല്ലാതെ നാട്ടുപഴമയും പാരമ്പര്യവും മാത്രം ഉൾക്കൊണ്ടുള്ള നാടൻസംഗീതമാണിത്.
വീട്ടിലെ വേലയോ, ദേശത്തെ പൂരമോ കഴിഞ്ഞാൽ ബന്ധുക്ക ളെല്ലാം പിറ്റേന്ന് ഉച്ചതിരിഞ്ഞാണു പിരിയുക. ഇതിനെ 'തെയ്യാർ' കഴിഞ്ഞ് പോകുക എന്നും പറയാറുണ്ട്. കള്ളും കോഴിയിറച്ചിയും കൂട്ടിയുള്ള കൂശാലാണ് 'തെയ്യാർ.' തുടർന്നുള്ള ലഹരി വിടാതെ കാരണവന്മാർ ചെണ്ടയും മരവും കുഴലുമെടുത്തു വട്ടത്തിൽനിന്ന് തലയും മെയ്യുമാട്ടി താളാത്മകമായി കൊട്ടിപ്പാടുന്നു. ദേവീദേവന്മാരെ ആദരിക്കുന്നതിലൂടെ സ്വന്തം പൂർവ്വികരെക്കൂടി പ്രീതിപ്പെടുത്തുക യാണ് ഈ ചടങ്ങുകൊണ്ടുദ്ദേശിക്കുന്നത്.
ഏതു ദേവീ-ദേവന്മാരുടെ ഉത്സവമാണോ കഴിഞ്ഞത് അതിനോടു ബന്ധപ്പെട്ട തോറ്റങ്ങൾ പാടി സ്തുതിച്ചാണ് കൊട്ടിപ്പാടൽ ആരംഭി ക്കുക. ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണു കഴിഞ്ഞതെങ്കിൽ ഭഗവതിയെക്കുറിച്ച് നാലുമലവാരം (നാലുദിക്ക്) പാടി വിധിമൂലം തോറ്റം ചൊല്ലി തോറ്റം പാടി സ്തുതിക്കുന്നു.
"വാഴ്ക വാഴ്ക ദൈവമ്മേ കിഴക്കൊരു ഉദിവാരം വാഴ്കമ്മേ പടിഞ്ഞാറ് ഉദിവാരം വാഴ്കമ്മേ തെക്കൊരു ഉദിവാരം വാഴ്കമ്മേ വടക്കൊരു ഉദിവാരം വാഴ്കമ്മേ വാഴ്ക വാഴ്ക ദൈവമ്മേ"
ദേശത്തെ പൂരമായാൽ ക്ഷേത്രത്തിൻ്റെ വടക്കുംവാതിക്കലിൽ പയ്യപന്തലുണ്ടാക്കി ഉണ്ണിതാതരവും നടക്കാളിയും കെട്ടി, ഉണ്ണിക്കാ ളയും വലിയതേരുമായി മുടക്കാത്ത വഴിപാടോടെ അവർ ക്ഷേത്ര ത്തിലെത്തുന്നു. ഈ അടിയാളന്മാർ താഴത്തെക്കാവിലെ പയ്യപന്തലിൽ തുള്ളിയും അരിയെറിഞ്ഞും തങ്ങളുടെ നിത്യസാന്നിധ്യം അറിയിക്കുന്നു.
ദേവീ-ദേവന്മാരെ വാഴ്ത്തിപ്പാടിക്കഴിഞ്ഞാൽ 'കൊട്ടിപ്പാട'ലിലെ 'കുറുമ്പാട്ട് തുടങ്ങുകയായി. പാട്ടുകാരിൽ ഒരാൾ പാടിക്കൊടുക്കു കയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യും.
"താല താല പുലല താല താലാല താല പുലാലെ മാനത്തൊരു മണിമങ്ക മകനെപ്പെറ്റിരുപ്പുണ്ട് അതെന്താണെന്നറിഞ്ഞുവാ കുറിഞ്ഞു തത്തേ ആ മാങ്ങ ഈ മാങ്ങ തോട്ടത്തിലെളം മാങ്ങ ഇപ്പൊം ഉള്ള പെങ്കുട്ട്യേൾക്ക് തിന്നൂടാ അയ്യയ്യ...
പുല്ലൂട്ടി കടക്കണ്ട വളർകൊമ്പ് പിടിക്കണ്ട വളയിട്ട പെൺകുട്ട്യോൾടെ അടികൊള്ളണ്ട കെറയ്കറ കെട്ടറക്ക ചുള്ളികൊമ്പൻ ചൂരാവാല നിനക്കുണ്ടൊരു വീരാചങ്ങല കരുതിപ്പോയേ. അയ്യയ്യയ്യാ...
ചതിച്ചൊരു ചതിയല്ല പിടിച്ചൊരു പിടിയല്ല കപ്പക്കാരൻ കുഞ്ഞിപ്പോക്കറ് ചതിച്ച ചതി."
ഒരു തുടർകഥയുടെ സാരാംശമില്ലാത്ത വരികളാണ് മേലുദ്ധരിച്ചത്.
പണ്ടുകാലത്തുണ്ടായിരുന്നവർ പരസ്പര സംഭാഷണത്തിന് പാട്ടു കളും ഉപയോഗിച്ചിരുന്നുവെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. നിമി ഷനേരംകൊണ്ട് പാട്ടുകളുണ്ടാക്കാൻ അവർക്ക് അസാമാന്യകഴിവു ണ്ടായിരുന്നു. എന്നാൽ തുടർക്കഥയുടെ സാരാംശമുള്ള പാട്ടുകൾ പാടുമ്പോഴേ പാട്ടുകാർക്കും കാണികൾക്കും ഒരുപോലെ ആസ്വാ ദനവും ഹരവും ഉണ്ടാകുകയുള്ളൂ.
"വട്ടത്തില് കുഴികുത്തി ശരത്തില് വാഴവെച്ചു ആയൊരു വാഴയ്ക്ക് നനച്ചുണ്ടാക്കി ആയൊരു വാഴയ്ക്ക് വേണ്ടുവോളം വളമിട്ടു ശുശ്രൂഷകളും ചെയ്തുപോന്നൂ ആയൊരു വാഴയ്ക്ക് ശുശ്രൂഷ ചെയ്തപ്പോ ആയൊരു വാഴ കുലച്ചുവന്നു ആയൊരു വാഴ കുലച്ചതാനിൽക്കുമ്പോ ആരാര് വെട്ടണം ന്ന് തർക്കമായി ആയൊരു കായകുല കുലച്ചതാ കണ്ടപ്പോ തമ്പുരാന് വെട്ടണംന്ന് പൂതി തോന്നി ആയൊരു കായകുല തമ്പ്രാൻ വെട്ടാണെങ്കിൽ തമ്പ്രാന്റെ ഇറയത്ത് തൂങ്ങിച്ചാവും ഞാൻ ആയൊരു കായകുല വെട്ടികൊടുന്നതാ
നാട്ടുസംഗീതം
പതിനാറ് പണത്തിന് വിറ്റുഞാനും ആയൊരു പണംകൊണ്ട് ചെന്ന് മണി മുക്കുമണി കല്ലുമണി പവിഴമണി മണികളും വാങ്ങി ചാട്ട്നൂല് ചരട്നൂല് പട്ടുനൂല് പവിഴനൂല് ഇങ്ങനെ നാല് തരം നൂലും വാങ്ങി ആയൊരു കല്ലുമാല കഴുത്തില് കോർത്തിട്ട് എവിടേക്യായിന്ന് വിരുന്ന് പൂവ്വാ ആയൊരു കല്ലുമാല കഴുത്തില് കെട്ടിയിട്ട് അമ്മാവന്റെ വീട്ടിലേക്ക് വിരുന്നും പൂവ്വാ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നും പോയപ്പോ അമ്മാവനും അമ്മായീം വിരുന്നുംപോയി"
സാഹചര്യങ്ങൾക്കനുസരിച്ചാണ് ഏതു പാട്ടുകൾ പാടണമെന്ന തിര ഞ്ഞെടുപ്പ് ഉണ്ടാകുന്നത്. കൂടെ പാടുന്നവർ കഴിവുകുറഞ്ഞവരാ ണെങ്കിൽ വളരെ ലളിതമായ പാട്ടുകളാണ് പാടുക.
"തേരഴക് തേരഴക് ആരുടെ തേരഴക് ദേശത്തെ പറയന്റെ തേരഴക് മുടിയഴക് മുടിയഴക് ആരുടെ മുടിയഴക് ദേശത്തെ പറയൻ്റെ മുടിയഴക് കുതിരഴക് കുതിരഴക് ആരുടെ കുതിരഴക് ദേശത്തെ പറയൻ്റെ കുതിരഴക് കാളഴക് കാളഴക് ആരുടെ കാളഴക് ദേശത്തെ പറയൻ്റെ കാളഴക്"
പഴമയുടെ അംശങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന ഇത്തരം പാട്ടുകളെല്ലാംതന്നെ ഒരിക്കലും എഴുതപ്പെടാതെ തലമുറകളായി പാടി കൈമാറിപ്പോരുന്നു. ജീവിത കഷ്ടപ്പാടുകൾക്കിടയിൽ ഇത്തരം പാട്ടുകളുടെ ഒരു വരിപോലും മറക്കാതെ മനസ്സിൽ സൂക്ഷിക്കാനു ള്ള വലിയൊരു ഓർമ്മശക്തി നിരക്ഷരരും പഴംതലമുറക്കാരുമായ ഇക്കൂട്ടർക്ക് ഉള്ളതു ചെറിയ കാര്യമല്ല.
2.കൊട്ടിപ്പാടൽ
മധ്യകേരളത്തിലെ സാംബ വരുടെ ഇടയിൽ നിലവിലുള്ള ഒര നുഷ്ഠാനച്ചടങ്ങ്. പൂരമോ, വേല യോ കഴിഞ്ഞാൽ സാംബവർ ഒന്നി ച്ചുകൂടി കൊട്ടിപ്പാടുക പതിവാണ്. ചെണ്ട, മരം, കുഴൽ എന്നിവ യൊക്കെ അതിനുണ്ടാകും. വേല/ഉൽസവം കഴിഞ്ഞകാവിലെ ദേവി യെക്കുറിച്ചാണ് ആദ്യം പാടുക. പിന്നെ 'കുറുമ്പാട്ട്' പാടും. തുടർന്ന് പാട്ടുകൾ പാടും. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയുമാണ് 'കൊട്ടിപ്പാട'ലിന്റെ സ്വഭാവം.
2. ബാധോപദ്രവമോ, ദൃഷ്ടിദോഷാദികളോ പിടിപെട്ടാൽവണ്ണാൻ, മലയൻ തുടങ്ങിയവർ നടത്തുന്ന
'നീക്കൽകർമ'ത്തിനും കൊട്ടിപ്പാടുക പതിവാണ് “
Show more
|
.1.കൊട്ടിപ്പാടൽ,കല്ലൂർ ഉണ്ണികൃഷ്ണൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2341-43 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:833.Link |
| 11 | Pannikkettu | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പന്നിക്കെട്ട്
1.“തെക്കൻ കേരളത്തിൽ വിശേഷിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകലയാണു പന്നിക്കെട്ട്. പന്നിയുടെയു...
പന്നിക്കെട്ട്
1.“തെക്കൻ കേരളത്തിൽ വിശേഷിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകലയാണു പന്നിക്കെട്ട്. പന്നിയുടെയും നായാട്ടുകാരുടെയും വേഷമണിഞ്ഞുകൊണ്ടുള്ള വിനോദമാണിത്. വൈക്കോലും ഉണക്കിലകളും ഉപയോഗിച്ചാണു വേഷംകെട്ടുന്നത്. പുരുഷന്മാരാണ് പന്നിക്കെട്ടു കളിക്കുന്നത്. തിരുവാതിരമഹോത്സവത്തിനു പന്നിക്കളി അഥവാ പന്നിക്കെട്ടുകളി ചിലയിടങ്ങളിൽ പതിവുണ്ട്. രാത്രികാലങ്ങളിലാണ് ഈ കലാപ്രകടനം അരങ്ങേറുന്നത്. “
2.പന്നികെട്ട്
“ദക്ഷിണകേരളത്തിൽ, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിൽ പ്രചാരമുള്ള വിനോദകല. പന്നികളുടെയും നായാട്ടുകാരുടെയും വേ ഷമണിഞ്ഞുകൊണ്ടുള്ള കളിയാണ് 'പന്നികെട്ട്'. വൈക്കോലും ഉണക്കിലകളും മറ്റുമാണ് വേഷങ്ങൾക്ക് വെച്ചുകെട്ടുക. ഈ പ്രാകൃതനൃത്തം രാത്രികാലങ്ങളിലാണ് പതിവ്.
തിരുവാതിരോൽസവത്തിനും മറ്റും പന്നികെട്ടുകളി ചിലേടങ്ങളിൽ പതിവുണ്ട്. പുരുഷൻമാരുടെ വിനോദമാണിത്. “
Show more
|
. 1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2688 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:550.Link |
| 12 | Pana | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാന
1. “വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായ...
പാന
1. “വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണ് പാന. ദേശക്കാരുടെ ഉത്സവമായതിനാൽ 'ദേശപ്പാന' എന്നും ഇതിനു പേരുണ്ട്. പാനനൃത്തം, പാനപിടിത്തം എന്നിങ്ങനെയും പാനയ്ക്കു പല പേരുകൾ കാണുന്നു. കാളിയുടെ ആരാധനാരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാന. നായന്മാരാണ് പ്രധാനമായും പാന നട ത്തുന്നത്. അറുപത്തിനാലു കാലുകൾ നാട്ടി കുരുത്തോല, കുലവാഴ എന്നിവകൊണ്ട് അലങ്കരിച്ച പന്തലിൽവച്ചാണു പാന നടത്തുന്നത്. പന്തലിന് ഉപയോഗിക്കുന്ന മരം പാലമാത്രമാണ്. നാലു മുഖങ്ങളും നാലു തട്ടകങ്ങളും ഉള്ളതാണ് പാനപ്പന്തൽ മധ്യത്തിൽ ഉള്ള പതിനാറു കാലിനുള്ളിലാണ് ഭദ്രകാളിയുടെ തട്ടകം. ഭദ്രകാളിത്തട്ടകത്തിനു കിഴക്കു വേട്ടയൊരുമകൻ തട്ടകവും വടക്ക് ശാസ്താവിന്റെ തട്ട കവും തെക്ക് വാദ്യക്കാർക്കുള്ള തട്ടകവും പടിഞ്ഞാറ് കാണികൾ ക്കുള്ള തട്ടകവുമാണ്.
പാനപൂജ ആരംഭിക്കുന്നതിനുമുമ്പ് പന്തൽശുദ്ധി വരുത്തും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കൊമ്പ്, എഴുന്നള്ളി ച്ചുകൊണ്ടുവന്ന് പാനപ്പന്തലിൽ ഭദ്രകാളിതട്ടകത്തിന്റെ മദ്യത്തിൽ പാലക്കൊമ്പു നാട്ടും. പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുക. പഞ്ചവർണ്ണപ്പൊടികൾകൊണ്ട് ഈ തറയിൽ പത്മക്കളമിടും. തുടർന്നു ഭദ്രകാളിയുടെ ശ്രീകോവിലിൽ പിഠവും ചുകപ്പു വാളും വെക്കുന്നു.
പിന്നീട് പാനക്കാരുടെ ആശാൻ പൂജ ആരംഭിക്കുന്നു. താളനി ബദ്ധമായ ചുവടുകളോടെയാണു നൃത്തം വയ്ക്കുന്നത്. പൂജയെത്തു ടർന്നു കുരുതി തർപ്പണവും തിരിയുഴിച്ചിലും നടക്കും. പന്തമോ കത്തിച്ച തിരികളോ കൈയിൽവച്ചുകൊണ്ടാണ് ഈ കർമങ്ങൾ ചെയ്യുന്നത്. പാനയ്ക്കു കേളികൊട്ടുന്ന ചടങ്ങുണ്ട്. അനുഷ്ഠാനക്രിയ കളുടെ ഇടവേളകളിൽ വിശ്രമസമയത്ത് കാണികളെ രസിപ്പിക്കാനാണു കേളി കൊട്ടുന്നത്.
പാനപിടിത്തം എന്ന ചടങ്ങും പാനയോടൊപ്പമുണ്ട്. കുളിച്ച് ഞൊറിഞ്ഞുടുത്തു പാലക്കൊമ്പ് കൊരുത്ത പാനത്തണ്ടും പൂക്കുലയുമേന്തിക്കൊണ്ടു പാനക്കാരുടെ സംഘം നൃത്തം ചെയ്യുന്നതാണ് പാനപിടിത്തം. തുടർന്നു പാനത്തോറ്റം ചൊല്ലും. തെക്കുഭാഗത്തി രുന്നാണ് തോറ്റം ചൊല്ലുന്നത്. നാലു ദിവസത്തെ പാനയാണെങ്കിൽ ഒന്നാം ദിവസം ഗണപതിത്തോറ്റവും രണ്ടാം ദിവസം ശാസ്താംതോ റ്റവും മൂന്നാം ദിവസം ദാരികത്തോറ്റവും ചെറിയ കാളിത്തോറ്റവും നാലാം ദിവസം വലിയകാളി നാടകത്തോറ്റവുമാണു പാടുക. തുടർന്ന് വെളിച്ചപ്പാട് മണ്ഡപത്തിനു പ്രദക്ഷിണം വച്ച് മണ്ഡപം തകർക്കുന്ന തോടുകൂടി പാന അവസാനിക്കുന്നു. വെളിച്ചപ്പാടിൻ്റെ അരുളപ്പാടു കളും ഉണ്ടാകും. ചെണ്ട, മദ്ദളം, പറ, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണു പാനയ്ക്കുപയോഗിക്കുനന പ്രധാന വാദ്യങ്ങൾ. നാലു ദിവസം ആണ് സാധാരണയായി പാന നടക്കുന്നത്. ഒരു പകൽകൊണ്ട് അവസാനിക്കുന്ന പാനയുണ്ട്. കളിപ്പാന എന്നാണ് ഇതിന്റെ പേര്. ഒരു രാവും പകലുംകൊണ്ട് അവസാനിക്കുന്ന പാന പണിപ്പാനയാണ്. പല സ്ഥലങ്ങളിലെ പാനകളുടെ ചടങ്ങുകൾ വ്യത്യസ്തങ്ങളാണ്. പാന അവസാനിക്കുന്ന ദിവസം പ്ലാവിൻവിറക് കത്തിച്ചുണ്ടാക്കിയ കനലിൽ വെളിച്ചപ്പാടന്മാരും പാനക്കാരും ചാടുന്ന ചടങ്ങുണ്ട്. കനൽപ്പാന എന്നാണിതിൻ്റെ പേര്. പാന നടത്തുന്നതിന് ഒരു മണ്ഡ ലക്കാലം പാനക്കാർ വ്രതശുദ്ധിയോടെ പരിശീലനം ആരംഭിക്കാ റുണ്ട്. വാദ്യക്കാർ, നൃത്തക്കാർ, തോറ്റം പാടുന്നവർ തുടങ്ങിയവ രൊക്കെ ചേർന്ന പരിശീലനത്തിന് ഇടപ്പാന എന്നാണു പറയുന്നത്.”
2.പാന
“മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ പ്രചാരത്തിലുള്ള അനുഷ്ഠാനപര മായ കലാപ്രകടനമാണിത്. ഭദ്രകാളി പ്രീതിക്കും വഴിപാടായി നടത്തുന്നു. ഒറ്റക്കും കൂട്ടായും ഇതു നടത്താറുണ്ട്.
അഞ്ചുവർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ചു വരക്കുന്ന 'അഷ്ടകോൺ' കളം . ഇടക്കിടക്കു പീലിക്കണ്ണുകളും വരച്ചിരിക്കും. ഈ കളത്തിനുചുറ്റുമാണ് കലാപ്രകടനം. ദിക്പൂജ, തിരിഉഴിച്ചിൽ എന്നീ ചടങ്ങുകൾ നൃത്തപ്രധാനമാണ്. കൊട്ടിനനുസരിച്ച് പാട്ടും, അതനുസരിച്ച് ചുവടുവച്ചുള്ള നൃത്തനൃത്യങ്ങളും നടത്തപ്പെടുന്നു. ദദ്രകാളി സ്തുതിഗീതങ്ങളാണു പാട്ടിന് ഉപയോഗിക്കുന്നത്. കലാപ്രകടനത്തിന്റെ അവസാനത്തിൽ വെളിച്ചപ്പാടുതുള്ളുന്നു.
പറ (ഒരു പ്രത്യേകതരം ചെണ്ട) യാണു കൊട്ടാൻ ഉപയോഗിക്കുക.രാത്രിയിൽ നടത്തുന്ന ഈ കലാപ്രകടനം രണ്ടോ മൂന്നോ മണിക്കൂർ നേരം നീണ്ടുനിൽക്കും.
വിതാനിച്ച പന്തലിൽ ചിത്രത്തൂണുകളിൽ ഉയർന്നുനിൽക്കുന്ന മണ്ഡപം. കുലവാഴയും അരങ്ങും കൊണ്ടുള്ള അലങ്കാരങ്ങൾ. മണ്ഡപത്തിൽ വിവിധ വർണ്ണത്തിലുള്ള പൊടികൾ ഉപയോഗിച്ചു കളം വരക്കുന്നു.
നിലവിളക്കാണ് ഉപയോഗിക്കുക”’
3.പാന
കാളിയുടെ ആരാധനാക്രമങ്ങളിൽ മുഖ്യമാണ് പാന. വള്ളുവനാട്, പൊന്നാനി, ഏറനാട്, കൊച്ചി, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂർവമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണിത്. ദേശക്കാരെല്ലാം സഹകരിച്ചു നടത്തേണ്ട ഉൽസവമാ യതിനാൽ അതിനെ 'ദേശപ്പാന' എന്നും പറയാറുണ്ട്. നൃത്തം, പാനപിടുത്തം എന്നിങ്ങനെ പാനയ്ക്ക് പല പേരുകളുമുണ്ട്.
അലങ്കരിച്ച പന്തലിൽ വെച്ചാണ് പാന നടത്തേണ്ടത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകൾ വേണ മെന്നാണ് നിശ്ചയം. പന്തൽക്കാലുകളും പടങ്ങുകളുമൊക്കെ പാലകൊ ണ്ടുള്ളതായിരിക്കണം. കുരുത്തോല, കുലവാഴ മുതലായവകൊണ്ട് പന്തൽ അലങ്കരിക്കും. നാലു മുഖങ്ങളും നാലു തട്ടകങ്ങളുമുള്ളതാണ് പാനപ്പന്തൽ. മധ്യത്തിലുള്ള പതിനാറുകാലിനുള്ളിലാണ് ഭദ്രകാളിത്തട്ടകം. അതിനുകിഴക്ക് വേട്ടയ്ക്കൊരു മകൻതട്ടകവും വടക്ക് ശാസ്താവിൻ്റെ തട്ടകവും തെക്ക് വാദ്യക്കാർക്കുള്ള തട്ടകവും പടിഞ്ഞാറുഭാഗം കാണികൾക്ക് നിൽക്കുവാനുള്ളതുമാണ്.
പന്തൽ ശുദ്ധിവരുത്തിയശേഷം പാലക്കൊമ്പ് എഴുന്നള്ളിക്കും. വാ ദ്യഘോഷത്തോടുകൂടി പാലവൃക്ഷ ത്തിനടുത്തുചെന്ന് പാലക്കൊമ്പു കൊണ്ടുവരും. പാനപ്പന്തലിൽ ഭദ്ര കാളിത്തട്ടകത്തിൻ്റെ മധ്യത്തിൽ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുക
ആ തറയിൻമേൽ പഞ്ചവർണ പ്പൊടികൊണ്ട് 'പത്മ'മിടും. പാലക്കൊമ്പിനു കിഴക്കുവശമാണു ഭദ്രകാളിയുടെ ശ്രീകോവിൽ. അവിടെ പീഠവും ചുകപ്പും വാളും വെക്കുന്നു. പിന്നീട് പാനക്കാരുടെ ആശാൻ പൂജ കഴിക്കുന്നു.
നൃത്തം വെച്ചുകൊണ്ടാണ് പൂജ നിർവഹിക്കുന്നത്. തുടർന്ന് കുരുതി തർപ്പണവും നടത്തും. തിരിയുഴിച്ചിൽ പാനയുടെ ഒരു മുഖ്യചടങ്ങാണ്. കൈയിൽ ജ്വലിക്കുന്ന തിരികളും പന്തങ്ങളുമായി നർത്തനം ചെയ്തുകൊണ്ടാണ് ഈ കർമം നിർവഹിക്കുന്നത്.
പാനയ്ക്ക് 'കേളിക്കൈ കൊട്ടുന്ന
പതിവുണ്ട്. വിശ്രമസമയത്ത് കാണികളെ രസിപ്പിക്കാനാണ് കേളികൊട്ടുന്നത്. അതിനുശേഷം 'പാനപിടുത്തം' എന്ന ചടങ്ങും നടക്കും. കുളിച്ച് കച്ചഞൊറിഞ്ഞുടുത്ത് പാലക്കൊമ്പു കൊണ്ടുള്ള പാനത്തണ്ടും പൂക്കുലയുമേന്തിക്കൊണ്ട് പാനക്കാരുടെ സംഘം നൃത്തംചെയ്യുന്നതാണ് 'പാനപിടുത്തം'
'പാന പിടുത്ത'ത്തിനു ശേഷമാണ് തോറ്റം ചൊല്ലുന്നത്. തെക്കു ഭാഗത്തിരുന്നാണ് തോറ്റം പാടുക. നാലുദിവസത്തെ ഉൽസവമാണെങ്കിൽ ആദ്യദിവസം ഗണപതിത്തോ റ്റവും രണ്ടാംദിവസം ശാസ്താം തോറ്റവും മൂന്നാംദിവസം ദാരിക ത്തോറ്റം, ചെറിയകാളിത്തോറ്റം എന്നിവയും നാലാംദിവസം വലിയ കാളി നാടകത്തോറ്റവുമാണ് പാടുക. തോറ്റം പാടിക്കഴിഞ്ഞാൽ വെളിച്ചപ്പാടാണ്. മണ്ഡപത്തിൽ മൂന്നു പ്രദക്ഷിണം വെച്ച് ഒടുവിൽ മണ്ഡപം തകർക്കുന്നു. അരുളപ്പാടും നടക്കും, പറ, ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ് എന്നിവയാണ് പാനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോ പകരണങ്ങൾ.
കളിപ്പാന, പള്ളിപ്പാന എന്നിങ്ങനെ പാന രണ്ടുതരമുണ്ട്. ഒരു പകൽകൊണ്ട് അവസാനിക്കുന്നത് കളിപ്പാനയും ഒരു രാപ്പകൽകോണ്ട് കഴിക്കുന്നത് പള്ളിപ്പാനയുമാണ്.
പാനോൽസവത്തിന് ഒരു മണ്ഡലക്കാലം മുൻപേ പാനക്കാർ വ്രതമെടുത്ത് പരിശീലനം തുടങ്ങും.വാദ്യക്കാരും നൃത്തക്കാരും തോറ്റം പാടുന്നവരും ചേർന്നുകൊണ്ടുള്ള ആ പരിശീലനത്തിന് 'ഇടപ്പാന' എന്നാണു പറയുന്നത്.
“പാന' സമാപിക്കുന്ന നാളിൽ 'കനൽച്ചാട്ടം' എന്ന ചടങ്ങുകൂടി പതിവുണ്ട്. പ്ലാവിന്റെ വിറകുകത്തിച്ചുണ്ടാക്കിയ കനലിൽ പാനക്കാരും വെളിച്ചപ്പാടൻമാരും ചാടും.
നായൻമാരും മറ്റും നടത്തുന്ന 'പാന'യുടെ രീതിയാണ് ഇവിടെ പ്രസ്താവിച്ചത്. പാട്ടുകുറുപ്പൻമാരുടെ രീതിയിൽ ചില വ്യത്യാസങ്ങൾ കാണാം. കുറുപ്പൻമാർ പാന ക്കളമായിടുന്നത് 'അഷ്ടകോൺകളമാണ്. പടയണിയുമായി ബന്ധപ്പെട്ടും പാന പതിവുണ്ട്.
ഭദ്രകാളിക്കെന്ന പോലെ ചാത്തൻ, പറക്കുട്ടി, കരിങ്കുട്ടി എന്നിവർക്കും മറ്റുചില സമുദായക്കാർ 'പാന' നടത്താറുണ്ട്. അതിന്റെ ചടങ്ങു കൾക്ക് വ്യത്യാസമുണ്ടായിരിക്കും. “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2603 -2604 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 167 3.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:577-78.Link |
| 13 | Poorakkali | ![]() | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂരക്കളി
1.”വടക്കേ മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും പ്രചാരത്തിലു ള്ള അനുഷ്ഠാനകലയാണ് പൂരക്കളി. മീനമാസത്തിലെ കാർത്തിക...
പൂരക്കളി
1.”വടക്കേ മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും പ്രചാരത്തിലു ള്ള അനുഷ്ഠാനകലയാണ് പൂരക്കളി. മീനമാസത്തിലെ കാർത്തിക തൊട്ട് പൂരംനാൾവരെ ഒൻപതു നാളുകളിലായി ആടിപ്പാടിക്കളിക്കുന്നകലാപ്രകടനമാണിത്. തീയൻ, മണിയാണി, മുക്കുവൻ, മൊയോൻ, ചാലിയൻ, ആശാരി, തട്ടാൻ, കൊല്ലൻ, മൂശാരി തുടങ്ങി വിവിധ സമുദായക്കാർക്ക് അവരുടേതായ പൂരക്കളികളുണ്ട്.
രംഭ തുടങ്ങിയ ദേവസ്ത്രീകൾ ദേവലോകത്തും രതിദേവീ തുടങ്ങിയവർ പാതാളലോകത്തും അഹല്യാദികൾ ഭൂലോകത്തും വസന്തപൂജ നടത്തിയതിൻ്റെ സ്മരണയാണത്രേ പൂരക്കളി.
കാവുകളിലെ സ്ഥാനികരും ഭാരവാഹികളും ചേർന്നു പൂരക്കളി യാശാനായ പണിക്കരെ കളിക്കു ക്ഷണിച്ച് ഏല്പിക്കുന്നതുതൊട്ടു പൂരക്കളിയുടെ ചടങ്ങുകൾ ആരംഭിക്കുകയായി. പൂരക്കളിക്കു മറുത്തുകളി എന്നൊരു ഭാഗമുണ്ട്. മത്സരക്കളിയാണ് മറുത്തുകളി. മറുത്തുകളിക്കേണ്ട പണിക്കരെ, അതിഥിയായിക്കണ്ട് ആർഭാടപൂർവം സ്വീകരിക്കും. കളിസ്ഥലത്തെ പണിക്കർ സ്വാഗതസ്തി (വന്ദന ശ്ലോകം എന്നു പറയും) ചൊല്ലി താംബൂലം നല്കി സ്വീകരിക്കും. ഓരോ സംഘങ്ങളായിട്ടാണു കളി നടക്കുക. കളിക്കുന്നതിനായി പണിക്കരും ശിഷ്യന്മാരും പന്തലിലേക്ക് ഇറങ്ങുന്ന ചടങ്ങാണ് പന്ത ൽപ്രവേശം. തുടർന്ന് ഇഷ്ടദേവതാവന്ദന, ദീപവന്ദന, നമവന്ദന, നമാക്ഷരവന്ദന തുടങ്ങിയ വന്ദനാശ്ലോകങ്ങൾക്കുശേഷമാണ്
കളിനടക്കുക. പാട്ടുപാടി ചുവടുവച്ചാണ് കളിക്കുക. ചടുലമായ ചുവടുകളാണ് പൂരക്കളിയുടേത്. പൂരമാല, ഗണപതിപ്പാട്ട്, ഗണപതി, സരസ്വതി, ശ്രീകൃഷ്ണസ്തുതികൾ എന്നിവയും പാടും. രാമായണ ഭാരതകഥകൾ പാടിക്കൊണ്ടുള്ള കളികളും അങ്കം, പട, ചായൽ, പാമ്പാട്ടം, ശൈഖിക്കൂത്ത്, ശക്തികൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധയിനം കളികൾ പൂരക്കളിയിലുണ്ട്. പൊലിച്ച പാട്ടുപാടി തൊഴുന്ന പാട്ടോടെ പൂരക്കളി അവസാനിക്കും.വിജ്ഞാനപ്രകടനത്തിൻ്റെ കളിയരങ്ങാണ് പൂരക്കളിയിലെമറുത്തുകളി, തത്ത്വമീമാംസ, വ്യാകരണത്തർക്കം, ജ്യോതിഷം തുട ങ്ങിയ വിഷയങ്ങൾ തലനാരിഴകീറിയുള്ള ചർച്ചയാണ് മറുത്തുകളിയിൽ നടക്കുക.”
2.പൂരക്കളി
കേരളത്തിന്റെ വടക്കു കണ്ണൂർ ജില്ലയിൽ തുലോം പ്രചാരമുള്ള നാടകീയ നൃത്തകലയാണിത്.
പ്രധാനമായും തിയ്യ (ഈഴവ) സമുദായക്കാരുടെ കലാപ്രകടനമാണ്. ശാലിയർ, മണിയാണിമാർ, കമ്മാളർ, മുക്കുവർ എന്നീ സമുദായക്കാരും പൂരക്കളി നടത്താറുണ്ടു്. ദേവീക്ഷേത്രങ്ങളിൽ അനുഷ്ഠാനപരമായും സാമൂഹികവിനോദമായും നടത്തുന്നു.
പതിനഞ്ചു മുതൽ അറുപതുയസ്സുവരെയുള്ളവർ കലാപ്രകടനത്തിൽ പങ്കെടുക്കും. പ്രായ ത്തേക്കാൾ പ്രധാനം ആരോഗ്യത്തിനാണ്. കൃഷി, നെയ്ത്ത്, മീൻപിടുത്തം, കല്ലുവെട്ട് തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവർ ഇതിൽ ഭാഗഭാക്കാകുന്നു.
ഉദ്ദേശം ആയിരം വർഷത്തെ പഴക്കമുണ്ടെന്നു അവകാശപ്പെടുന്നു. ഇതിലെ പാട്ടുകളുടേയും ഗദ്യത്തിൻറയും ഭാഷാരീതി നോക്കിയാൽ ഈ പഴക്കമുണ്ടെന്നും ഊഹിക്കാം.ഇരുപതോ മുപ്പതോ പേർ അടങ്ങിയ സംഘമാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. ഗുരുനാഥൻ സംഘത്തെ നയിക്കുന്നു. അദ്ദേഹത്തിനും പണിക്കർ എന്നാണു സ്ഥാനപേർ.
വിവിധ താളത്തിലും ഈണത്തിലുമുള്ള പതിനെട്ടുഗാനങ്ങൾ പാടിക്കൊണ്ടുള്ള അഭ്യാസപ്രകടനവും നൃത്തവുമുണ്ട്. രണ്ടുസംഘക്കാർ ഒരേവിധം മത്സരത്തിന് തയ്യാറായി കളി തുടങ്ങുന്നു. അനുക്രമമായ ചടങ്ങുകളായാണ് കളി നടത്തുക. പദ്യങ്ങൾ ചൊല്ലി അവതരിപ്പിച്ച ശേഷം ശിവന്റെ നടനവിഷയകമായ ലീലാ വിലാസത്തേക്കുറിച്ച് മണിപ്രവാളഭാഷയി ലുള്ള മനോഹരഗാനങ്ങൾ ആലപിക്കുന്നു. ശിവസംബന്ധിയായ സാഹിത്യവിഭാഗത്തെ 'ശൈവനാടക' മെന്നു പറയും. പാർവ്വതിയെ സംബന്ധിച്ചതു 'ശക്തി നാടക' മെന്നും, നാടകം കഴിയുമ്പൊഴേക്കും നേരംപുലരും.
വാദ്യോപകരണങ്ങൾ ഇല്ലാതെ കളിനടത്താറുണ്ട്. എന്നാൽ ചെണ്ട, പെരുമ്പറ ഇലത്താളം, ശംഖ്, നാഗസ്വരം, എന്നിവ ഉപയോഗിച്ചും കളി പതിവുണ്ട്. കാലത്ത്, എട്ടു മണിക്കും തുടങ്ങിയാൽ പിറേദിവസം കാലത്ത് എട്ടുമണിക്കേ അവസാനിക്കൂ. രാവും പകലും തുടർച്ചയായുള്ള പ്രകടനം.
അലങ്കരിച്ച് ഒരുക്കിയ പന്തൽ ,പന്തലിന്റെ മദ്ധ്യത്തിൽ ഒരു പീഠത്തിൽ നിലവിളക്കു ചുറ്റും തിരിയിട്ട് കത്തിച്ചുവക്കുന്നു.
കലാകാരന്മാരേവരും ചുവന്ന പട്ടുകൊണ്ട് തറ്റുടുക്കുന്നു (കോത്തുടുക്കുന്നു എന്നു പറയും). അതിനു മീതേ കച്ചഞൊറിഞ്ഞ് അലങ്കരിക്കും. പിന്നീടു കറുത്ത ഉറുമാൽ കോണോടുകോൺ മടക്കി,കെട്ടു മുൻവശം വരത്തക്കവണ്ണം കെട്ടും. ഓരോസംഘത്തിലേയും പണിക്കർ വള ധരിക്കുന്നു. പൂരക്കളി ആദ്യം സ്ത്രീകളുടെ മാത്രം കളിയായിരുന്നു. എന്നാൽ ഇന്നു സ്ത്രീകൾ കളിക്കാറില്ല. “
3. പൂരക്കളി
ഉത്തര കേരളത്തിലെ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും മീന പി മാസത്തിലെ പൂരത്തിന് സമാപിക്ക അക്കവിധം ഒൻപതു നാളുകളി ലായി ആടിപ്പാടി കളിക്കുന്ന അനു ഷ്ഠാനകല. മണിയാണി. തീയൻ, മുക്കുവൻ, മൊയോൻ, ചാലിയൻ, ആശാരി, തട്ടാൻ, കൊല്ലൻ, മൂവാരി എന്നീ സമുദായക്കാർ ഈ കലാപ്ര കടനം നടത്തിവരുന്നു.
പൂരക്കളിക്ക് ഉപയോഗിക്കുന്ന പാട്ടുകളിൽ പൂരക്കളിയുടെയും പൂരോൽസവത്തിന്റെയും ഉൽപത്തി പുരാവൃത്തങ്ങൾ ആഖ്യാനം ചെയ്യുന്നു. കാമദഹനവുമായി ബന്ധപ്പെട്ട താണ് അതിലൊന്ന്. കാമദേവൻ ശിവന്റെ കോപാഗ്നിയിൽ വെന്തുന ശിച്ചശേഷം രതി വിലപിക്കാൻ തുടങ്ങി. പൂവമ്പന്റെ നാശം കൊണ്ടുണ്ടായ ദുഃഖം ദേവസുന്ദരികൾ പര മേശ്വരനോട് ഉണർത്തിച്ചു. മനസ്സലിഞ്ഞ പരമേശ്വരൻ കുസുമങ്ങൾ കൊണ്ട് കാമരൂപമുണ്ടാക്കി പൂജിച്ചാൽ ദുഃഖം തീരുമെന്ന് അനുഗ്രഹി ച്ചു. അതനുസരിച്ച് ദേവസുന്ദരിമാരും പാർവതിയും ശ്രീമഹാദേവൻ്റെ തിരുമുമ്പിൽ വച്ചു കാമദേവനെ സങ്കൽപിച്ച് പീഠമിട്ട് ഭക്തിപൂർവം പൂവിടുകയും മലരമ്പൻ്റെ രൂപമുണ്ടാക്കുകയും ചെയ്തു. അവർ കാമനെ സങ്കൽപത്തിൽ പുനഃസൃഷ്ടിച്ച തിന്റെ ഫലമായി മലരമ്പൻ്റെ വിള യാട്ടുമുണ്ടായത്രെ. ദേവസ്ത്രീകൾ
ആ സന്ദർഭത്തിൽ പാടിക്കളിച്ചു. ഈ കർമം ഭൂമിയിലുള്ള വനിതകളും അനുകരിച്ചു കന്ദർപ്പൻ ശ്രീകൃഷ്ണൻ്റെ പുത്രനായി (പ്രദ്യുമ്നനായി) മീനമാസത്തിലെ പൂരം നാളിലാണ് ജനിച്ചതെന്നും അതിനെത്തുടർന്ന് വനിതകൾ കാമനെ ആരാധിച്ചുവെന്നുമാണ് മറ്റൊരു കഥ. ബ്രഹ്മലോ കത്തുചെന്ന് പൂരയെന്ന കന്നിയുടെ പൂരവേല കാണുവാൻ കഴിഞ്ഞ ശ്രീകൃഷ്ണൻ പൂരയെ വൃന്ദാവനത്തിലേക്ക് ആനയിക്കുകയും ഗോപികമാരോടൊപ്പം ശ്രീകൃഷ്ണൻ ആടിത്തിമിർക്കുകയും ചെയ്തു. പൂരയെ ദുർഗയായി സങ്കൽപച്ച് ആരാധിക്കുവാനും പൂരവേല നടത്തുവാനും ശ്രീകൃഷ്ണൻ ഗോപൻമാരോട് ഉപദേശിച്ചു. അപ്രകാരം പൂരവേല ആരംഭിച്ചുവെന്നൊരു കഥയുണ്ട്. രാസക്രീഡയുടെ അനുസ്മരണ മാണ് പൂരക്കളിയുടെ പിന്നിലുള്ള തെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കാവുകളിലെ സ്ഥാനികരും ഭാര വാഹികളും ചേർന്ന് പൂരക്കളിയാശാനായ 'പണിക്ക'രെ കളിക്കു ക്ഷണി ച്ച് ഏൽപിക്കുന്നതോടെയാണ് പൂര ക്കളിയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. പൂരക്കളി മറുത്തു (മൽസര) കളിയായി നടത്തുമ്പോൾ അതിഥിയായി വരുന്ന പണിക്കരെ ആർഭാടപൂർവം സ്വീകരിക്കും. കളിസ്ഥലത്തെ പണിക്കർ മംഗളശ്ലോകം ചൊല്ലുകയും താബൂലദാനം ചെയ്യുക യും വേണം. പണിക്കരും ശിഷ്യൻ മാരും കച്ചിലയും ചുറയും ധരിച്ച് കളിക്കുവാൻ സന്നദ്ധരായി കളിയരങ്ങിൽ പ്രവേശിക്കുന്ന ചടങ്ങാണ് 'പന്തൽ പ്രവേശനം'. ഇഷ്ടദേവതാ വന്ദന, ദീപവന്ദന, നവവന്ദന, നവാക്ഷരവന്ദന തുടങ്ങിയ വന്ദനകൾക്കു ശേഷമാണ് കളികൾ ആരംഭിക്കുക. പൂരമാല, ഗണിപതിപ്പാട്ട്, ഗണപതി -സരസ്വതി-ശ്രീകൃഷ്ണ സ്തുതികൾ, രാമായണ-ഭാരതകഥകൾ പാ ടിക്കൊണ്ടുള്ള കളികൾ, അങ്കം, പട, ചായൽ, പാമ്പാട്ടം, ശൈവക്കൂത്ത്, ശക്തിക്കൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധരംഗങ്ങൾ, പൂര ക്കളിയിലുണ്ട്. പൂരക്കളിയുടെ സമാ പനഘട്ടത്തിൽ പൊലിച്ചുപാട്ട് പാടും. 'തൊഴുന്ന പാട്ടോ'ടു കൂടിയാണ് കളി അവസാനിക്കുന്നത്.
വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് പൂരക്കളി. ഇമ്പമുള്ള രാഗങ്ങളിൽ പാടി താളാത്മകമായ കാൽവയ്പ്പുകളോടെ ചെയ്യുന്ന ഈ നർത്തനകല പ്രേക്ഷകരുടെ കണ്ണും കരളും കവരാതിരിക്കയില്ല. “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2 606 -2607 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 175 -176 3.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:624- 25.Link |
| 14 | Dashapushpangal | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദശപുഷ്പങ്ങൾ
1. “ദശപുഷ്പം എന്നു കേട്ടാൽ പത്തുതരം പൂക്കൾ എന്നു ധരിക്കാനിടയുണ്ട്. വൈദികതാന്ത്രിക ഭാഷകളിൽ ഇലകളെയും പുഷ്പം...
ദശപുഷ്പങ്ങൾ
1. “ദശപുഷ്പം എന്നു കേട്ടാൽ പത്തുതരം പൂക്കൾ എന്നു ധരിക്കാനിടയുണ്ട്. വൈദികതാന്ത്രിക ഭാഷകളിൽ ഇലകളെയും പുഷ്പം എന്നു വിളിക്കാറുണ്ട്. തുളസിയിലയും കൂവളത്തിലയും പൂക്കളായി കണക്കാക്കാറുണ്ടല്ലോ. അതുപോലെ ഔഷധയോഗ്യമായ പത്തുതരം ചെറു ചെടികളാണിവ. ഇവയുടെ ഔഷധവീര്യം കണ്ടറിഞ്ഞ് ആചാരഭാവേന ഋഷീശ്വരന്മാർ മാനവസമൂഹത്തിനു പ്രദാനം ചെയ്ത വിധിയാകാം-നിയമമാകാം-ദശപുഷ്പം ചൂടുക എന്നത്. ദശപുഷ്പങ്ങളെക്കുറിച്ച് ഒരു ശ്ലോകം ഇങ്ങനെ പറയുന്നു.
“പൂവ്വാങ്കുറുന്തല, മുയൽച്ചെവി, വിഷ്ണു, ദുർവ്വാ കയ്യുണ്ണുഴിഞ്ഞ, തിരുതാളി, നിലപ്പനാ ച മുക്കുറ്റിയും ചെറുവൂളാ ദശപുഷ്പാ നാമം എല്ലാമറിഞ്ഞു വന്ദനം ചെയ്ക നിത്യം."
ഒരു വിഷചികിത്സാഗ്രന്ഥമായ ജ്യോത്സനികയിൽ ആറും ഏഴും (പേജ് 37) അധികാരങ്ങളിൽ ദശപുഷ്പങ്ങളെ മേൽ എഴുതിയ പ്രകാരം സൂചിപ്പിക്കുന്നു. ഇതിൽ നിത്യവും ദശപുഷ്പധാരണം ആകാമെന്നും അതു വന്ദനത്തോടെ വേണമെന്നും ധരിപ്പിക്കുന്നു. ഇതിലെ 'മണ്ഡലി ചികിത്സ' എന്ന അദ്ധ്യായത്തിൽ (അധികാരത്തിൽ) ദശപുഷ്പങ്ങ ളോരോന്നിന്റെയും ഗുണങ്ങളും ചികിത്സാവിധികളും പ്രയോഗവും അതതിന്റെ പ്രഭാവമനുസരിച്ച് വർണ്ണിച്ചിട്ടുമുണ്ട്. “
2.ദശപുഷ്പങ്ങൾ
“നാടോടിവൈദ്യം എന്ന വിഷയത്തിലൂടെ ഒരു ജനതയുടെ മാനസികതലവും പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യനും അഭൗമശക്തികൾ തമ്മിലും ഉള്ള ബന്ധത്തെപ്പറ്റി ജനത്തിനുള്ള ബോധപൂർവവും ബോധാതീതവുമായ ധാരണ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നതാണ്. എല്ലാവർക്കും അറിയാവുന്നതും, എല്ലാവരും പ്രയോഗിച്ചു വരു ന്നതുമായ ചികിത്സാരീതികളുണ്ട് നാടൻ വൈദ്യത്തിൽ. രോഗം വന്നതിനുശേഷം ഇല്ലാതാക്കുന്നതാണ് ഒരു രീതി. രോഗം വരാതിരി ക്കാൻ വേണ്ടി ചികിത്സിക്കുന്നതാണ് മറ്റൊന്ന്. ഇതെല്ലാം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് വീട്ടമ്മമാരാണ്. എന്നാൽ പിന്നീട് വൈദ്യശാലകൾ ഇവ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. ഇങ്ങനെ കേരളത്തിലെ നാടോടിവൈദ്യത്തിൽ നിന്ന് വ്യത്യസ്തമായി ജനകീയവൈദ്യം എന്നു വിളിക്കാവുന്ന മറ്റൊരു രീതിയിലുള്ളതാണ് ആയുർവേദം. അലോപ്പതി ചികിത്സ വന്നതിനുശേഷം ഇത് നാട്ടുവൈദ്യം എന്ന പേരിൽ അറിയപ്പെ ടുന്നു. എങ്കിലും ചില നാടൻ ചികിത്സകൾ ആയുർവേദത്തിൽപ്പെടുന്നില്ല എന്നുകൂടി വ്യക്തമാക്കുന്നതാണ് ഇവയുടെ പ്രയോഗം. പണ്ട് കാലത്ത് പനി വന്നാൽ കഷായം ഉണ്ടാക്കി കഴിക്കുന്നു. നമ്മുടെ ചുറ്റുപാടിൽ നിന്ന് കിട്ടുന്ന ഔഷധ ച്ചെടികൾ ഉപയോഗിച്ച് അടുക്കളയിലെ അയമോദകം, ജീരകം, ചുക്ക് എന്നിവ കൂട്ടി കഷായം ഉണ്ടാക്കുന്നു. ഇത് ആയുർവേദചി കിത്സയല്ല. നാടൻ ചികിത്സയാണ്.അടുക്കളത്തോട്ടത്തിലെ ഔഷധച്ചെടികളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ചെറിയ പ്രബന്ധം.
ആയുർവേദത്തിൽ “ദശപുഷ്പം" എന്നു പറയുന്നത് ഔഷധ വീര്യ മുള്ള പത്ത് ചെടികളാണ്. ഈ ഔഷധച്ചെടികൾ രോഗപ്രതിരോധത്തിനും, രോഗം വന്നതിനുശേഷം ചികിത്സിക്കാനും ഉപയോഗിക്കുന്നു. കളരി ചികിത്സയിൽ വളരെ പ്രാധാന്യം കൊടുക്കുന്ന ചെടികളാണ് "ദശ പുഷ്പം." ദശപുഷ്പങ്ങൾക്ക് പത്ത് തരത്തിലുള്ള ദേവതകളെയും ദേവ മാരെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ രാമായണ മാസങ്ങളിൽ സ്ത്രീകൾ ദശപുഷ്പം ചൂടാറുണ്ട്. പത്ത് ചെടികൾ ചുവടെ ചേർക്കുന്നു.
1. കറുക (Botanical Name:- Cynodon dactylon)
ഇതിന്റെ ദേവൻ ആദിത്യൻ ആണ്. കറുക ഉപയോഗിക്കുന്നത് സമൂ ലമാണ്. കറുകപുല്ല് സമൂലം എടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തപ്രവാഹം നിലയ്ക്കും. "
മുറിവുകളിൽ രക്തം ഉണ്ടാവുമ്പോൾ കറുക അരച്ചുവച്ചുകെട്ടിയാൽ രക്തപ്രവാഹം കുറയുന്നു. ഉന്മാദം, അപസ്മാരം, മാനസിക രോഗം എന്നി വയ്ക്ക് കറുകനീര് ഔഷധമാണ്. കറുകയുടെ നീര് നാഡികൾക്ക് ബല മുണ്ടാക്കുന്നു. പ്രസവിച്ച സ്ത്രീകൾ കൂവളം, കറുക എന്നിവ കഴിച്ചാൽ അവർക്ക് ഉണ്ടാവുന്ന കുട്ടികൾക്ക് "കോങ്കണ്ണ്” മാറി കിട്ടും.
2. മുക്കുറ്റി (Botanical Name:- Biophytum Sensitivum)
ഇതിന്റെ ദേവത പാർവതിയാണ്. സമൂലമാണ് ഇത് പ്രയോഗിക്കാറ്.മുക്കൂറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറി കിട്ടും മുക്കുറ്റിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് എളുപ്പം ഉണങ്ങും. മുക്കുറ്റി തേനിൽ ചേർത്ത് കഴിക്കാമെങ്കിൽ ചുമ, കഫകെട്ട് എന്നിവ ശമിക്കും.
പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാക്കുന്നതിന്, മുക്കുറ്റിയുടെ ഇല ശർക്കരയും ചേർത്ത് കുറുക്കി കഴിച്ചാൽ മതി.മുക്കുറ്റിയുടെ ഇലയും പറങ്കിമാവിൻ്റെ തൊലിയും അരച്ച് തേച്ചാൽ ശരീരത്തിലുണ്ടാകുന്ന വെള്ളപ്പാടുകൾ മാറി കിട്ടും.
3. മുയൽചെവിയൻ (Botanical Name: Emilia Sonchifolia)
കാമദേവൻ ആണ് ഇതിലെ ദേവൻ. മുയൽച്ചെവി സമൂലമായി ഉപ യോഗിച്ചുവരുന്നു. ഇലകൾ മാത്രമെടുത്ത് നല്ലതുപോലെ കഴുകിച്ചതച്ച് നീര് അൽപ്പം പോലും കരടില്ലാതെ അരിച്ചെടുത്ത് കണ്ണിൽ ഒഴിക്കുകയാ ണെങ്കിൽ കണ്ണിലെ അസുഖങ്ങൾ മാറുന്നു. മുയൽച്ചെവിയൻ ഇല പച്ച കഴുകിത്തുടച്ചശേഷം ഉപ്പുകല്ലുകൂട്ടി ഞവിടി കിട്ടുന്ന നീര് ടോൺസ് ലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാൽ ശമനം കിട്ടുന്നു. മുയൽച്ചെവിയൻ സമൂലം ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനി ശമിക്കും. ഉദരവിരയ്ക്കും ശമനമുണ്ടാവും.
4. വിഷ്ണുക്രാന്തി(Botanical Name :- Evolvalus Alsinoides)
ശ്രീകൃഷ്ണനാണ് ഇതിലെ ദേവൻ. വിഷ്ണുക്രാന്തി ഇടിച്ചു പിഴിഞ്ഞ് 5 മി ലി, 10 മി ലി നെയ്യ് ചേർത്ത് ദിവസവും രണ്ടുനേരം എന്ന കണക്കിൽ ഉപയോഗിച്ചാൽ ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നിവ ഇല്ലാ താക്കുന്നു.
നീര് കുടിച്ചാൽ ബുദ്ധിശക്തി വർധിക്കും, തലമുടി വർധിപ്പിക്കും, വിഷ്ണു ക്രാന്തി സമൂലം 25 ഗ്രാം, 200 മി ലി വെള്ളത്തിൽ കഷായം വെച്ച് 50 മി മി ആക്കി വറ്റിച്ച് 25 മി മി രാവിലെയും വൈകിട്ടും തുടർന്ന് 7 ദിവസംകഴിച്ചാൽപനികുറയ്ക്കുംരക്തശുദ്ധിയുണ്ടാക്കും.
5. പൂവാങ്കുറുന്നില അല്ലെങ്കിൽ പൂവാങ്കുറുന്തൽ (Botanical Name: Vernonia Cineria)
പൂവാങ്കുറുന്തൽ സമൂലം തിളപ്പിച്ച് ആറിയ വെള്ളം കുടിച്ചാൽ എത്ര കഠിനമായ പനിയും മാറിക്കിട്ടും. അതുപോലെ ശരീരത്തിലെ താപം കുറ യ്ക്കുന്നു, രക്തശുദ്ധി ഉണ്ടാക്കുന്നു. പൂവാങ്കുറുന്തല നീര് അരിച്ചെടുത്ത് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ അസുഖങ്ങൾ മാറിക്കിട്ടും. പൂവാങ്കുറുന്തല നീരും ചന്ദനവും പാലിൽ ചതച്ചിട്ട് ആ പാൽ കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചെങ്കണ്ണ് മാറിക്കിട്ടും. പൂവാങ്കുറുന്തല സമൂലം കാട്ടുതുളസി, പേരയ്ക്ക ഇല, കരിനൊച്ചി ഇവയോടൊപ്പം തിളപ്പിച്ച് ആ ആവികൊണ്ടാൽ എത്ര വലിയ പനിയും മാറിക്കിട്ടും, തൊണ്ടയടപ്പ് രോഗവും ഇതുമൂലം ഒഴിവാ കുന്നു.
6. നിലപ്പന:- (Botanical Name:- Curculigo orchioids)
മൂലകാണ്ഡമാണ് (Root stock) ഉപയോഗിക്കുന്നത്. ഭൂമിദേവിയാണ് ദേവത. 3 ഗ്രാം മുതൽ 6 ഗ്രാം വരെ വേര് ഉണക്കിപ്പൊടിച്ച് പൊടി തേനിൽ ചേർത്തോ പാലിൽ കലക്കിയോ ദിവസം രണ്ടു നേരം വീതം ഉപയോഗി ച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക്, മൂത്രച്ചൂട്, പുരുഷന്മാരിലെ ലൈംഗിക ദൗർബല്യം എന്നിവ ശമിപ്പിക്കും. മഞ്ഞപ്പിത്തത്തിന് പാലിൽ കലക്കി 3 മുതൽ 6 ഗ്രാം വരെ രണ്ടു നേരം കുടിച്ചാൽ രോഗം മാറിക്കിട്ടും. നിലപ്പന വലിയ വിഷഹാരിയാണ്.
7. ഉഴിഞ്ഞ(Botanical Name: Cardiospermum Halicacabum)
ദേവൻ ഇന്ദ്രൻ ആണ്. ചെടി സമൂലം ഉപയോഗിക്കുന്നു. വാതരോ ഗത്തിന് ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നു. പനി ശമിപ്പിക്കുന്നു. ഉഴിഞ്ഞ ഇല വെള്ളത്തിലിട്ട് ഞവിടി ആ വെള്ളംകൊണ്ട് തലമുടി കഴുകിയാൽമുടിശുദ്ധിയാവുന്നു. ആർത്തവതടസം ദൂരീകരിക്കുന്നതിന് ഇല വറുത്ത് അരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ മതിയാകും.
വൃഷ്ണവീക്കം മാറാൻ ഉഴിഞ്ഞയുടെ ഇല അരച്ച് ലേപനം ചെയ്താൽ മതി. ഉഴിഞ്ഞ ഇല ആവണക്കെണ്ണയിൽ വേവിച്ച് അരച്ചുപുരട്ടി യാൽ വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദനയോടുകൂടിയ നീര് എന്നിവ ശമിപ്പിക്കുന്നു.
8. കയ്യോന്നി (Botanical Name : Eclipta Alba)
ദേവൻ ശിവൻ ആണ്. ചെടി സമൂലം ഉപയോഗിക്കുന്നു. കഫവാത രോഗങ്ങൾ ശമിപ്പിക്കുന്നു. വേദനകുറയ്ക്കുന്നു. മുടിവളരാൻ സഹായി ക്കുന്നു. വണത്തെ ശുദ്ധീകരിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കുന്നു. കയ്യോന്നി സമൂലം അരച്ചു പിഴിഞ്ഞ നീര് എന്നും രാവിലെ കഴിക്കാമെ ങ്കിൽ പ്ലീഹ കരൾ എന്നീ അവയവങ്ങൾക്കുള്ള വീക്കം ശമിപ്പിക്കുന്നു. മഞ്ഞ പ്പിത്തം, നിശാന്ധത എന്നീ അസുഖങ്ങൾ ശമിപ്പിക്കുന്നു. കയ്യോന്നി ഇടിച്ചു പിഴിഞ്ഞനീരിൽ കൽക്കമാക്കി ച്ചേർത്ത് എള്ളെണ്ണയിൽ വിധിപ്രകാരം കാച്ചി അരിച്ചെടുത്ത് എണ്ണ പതിവായി തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ ഒഴിവാക്കുകയും മുടി ധാരാളമായി വളരുകയും ചെയ്യുന്നു.
9. ചെറൂള (Botanical Name: Aerva Ianatu)
ഇതിലെ ദേവൻ യമധർമനാണ്. സമൂലമാണ് ഉപയോഗിക്കുന്നത് എങ്കിലും വേരാണ് അധികം ഉപയോഗിക്കുന്നത്. ബലിയിടാൻ ചെറൂള ഉപയോഗിക്കാറുണ്ട്. ചെറൂള കഷായം വെച്ചുകഴിച്ചാൽ മൂത്രാശയക്കല്ല് ദ്രവിച്ച് പോകുന്നു. ഗർഭകാലത്തെ രക്തസ്രാവം ശമിപ്പിക്കുന്നു. ചെറൂള തേങ്ങാപ്പാലിൽ അരച്ച് തുണിയിൽ കെട്ടി ഒട്ടിച്ചാൽ നീര് മാറി കിട്ടും. കളരി മർമ ചികിത്സയിൽ ചെറൂള വളരെ ഉപയോഗമുള്ളതാണ്.
10. തിരുതാളി (Epomia Cepiyeria)
തിരുതാളിയുടെ ദേവത ശ്രീ ഭഗവതിയാണ്. ഫലം ഐശ്വര്യവും കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം ഉണ്ടാകുന്നതിന് തിരുതാളി ഇല കഷായം വെച്ച് കൊടുക്കുന്നു. തിരുതാളി ഇലയാണ് കൂടുതലായി ഉപയോഗിക്കാറ്.ഗർഭാശയരോഗങ്ങൾ ശമിപ്പിക്കാനും ഇതിന് കഴിയും.
കളരി മർമചികിത്സയിൽ മരുന്നുകഞ്ഞിയിൽ ദശപുഷ്പങ്ങൾ ചേർക്കാറുണ്ട്. ഇതിന് അനുബന്ധമായി പല ഔഷധച്ചെടികൾ ഉപയോ ഗിക്കുമെങ്കിലും ദശപുഷ്പത്തിൻ്റെ സ്ഥാനം ഗണനീയമാണ്. ആയുർവേദ ചികിത്സയിലും, നാടൻ ചികിത്സാരംഗത്തും "ദശപുഷ്പങ്ങൾ " ഉപയോ ഗിക്കുന്നത് സർവസാധാരണമാണ് ".
Show more
|
.1.ദശപുഷ്പങ്ങൾ, എം.വി ചന്ദ്രമോഹൻ,പുറം 1368 , നാട്ടറിവുകൾ, വോള്യം 2, ഡി.സി ബുക്സ്, ജന:എഡിറ്റർ ഡോ: സി.ആർ രാജഗോപാലൻ 2.നാട്ടറിവ്, ഭാഗം ഒന്ന്, എഡിറ്റർ’: ഡോ: കെ.എം അനിൽ , ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2009 , പുറം 104 -107.Link |
| 15 | Pechiyamman Kovilile Villadi Chan Pattu | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട്
1.”ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാ...
പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട്
1.”ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്.
വംശോത്പത്തി
ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോ ഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും.
പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും.
കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്.
പൂമിതി
വില്ലടിച്ചാൻപാട്ട് തുടങ്ങിയ ദിവസംമുതൽ എല്ലാവരും വീടുകളിൽ നിന്ന് ക്ഷേത്രത്തിലേക്കു വിറക് കൊണ്ടുവരുന്നു. മൂന്നാംദിവസം വൈകുന്നേരം എല്ലാവരും കുളിച്ച് തീ കൂട്ടുന്നു. തീ കത്തിത്തീരുമ്പോൾ ഒരാൾപൊക്കത്തിൽ കനൽ ഉണ്ടാകും. ഇതു പിന്നീട് അഞ്ചുമീറ്റർ നീളത്തിൽ പരത്തി ഒരു കനൽമെത്തയാക്കിയിടുന്നു. നാലാംദിവസം രാവിലെ പുലരുംമുൻപേ സമുദായത്തിലെ എല്ലാവരും കുളിച്ചു വന്ന് ഈ കനൽമെത്തയിലൂടെ നടക്കും. ഈ ചടങ്ങിന് ഒരുങ്ങുന്നവർ പതിനഞ്ചു ദിവസത്തെ വ്രതമെടുക്കണം. ഈ കനലാട്ടത്തിന് 'പൂമിതി' എന്നാണു പറയുന്നത്.
വില്ലടിച്ചാൻപാട്ട്
വില്ലടിച്ചാൻ പാട്ടിൽ ഇവർ പ്രധാനമായും പേച്ചിയമ്മയെക്കുറിച്ചുള്ള പാട്ടാണു പാടുന്നത്. ഗണപതിപ്പാട്ടോടുകൂടിയാണ് വില്ലടിച്ചാൻപാട്ട്തുടങ്ങുന്നത്. പേച്ചിയമ്മ, കാളിയമ്മ, മാരിയമ്മ, കറുപ്പസ്വാമി, ചങ്കി ലിക്കറുപ്പൻ, മധുരവീരൻ, മഞ്ചണപേച്ചി തുടങ്ങിയ ദേവതമാരെക്കു റിച്ചും വില്ലടിച്ചാൻ പാട്ടിൽ പാടുന്നുണ്ട്. അഗ്നിപുരാണം 98-ാം അദ്ധ്യായം, വാല്മീകി രാമായണം ബാലകാണ്ഡം 36-ാം സർഗ്ഗം, വാമനപുരാണം 51 ഉം 53 ഉം അദ്ധ്യായങ്ങൾ, ദേവീഭാഗവതം, ഭാഗ വതചതുർത്ഥസ്കന്ധം, ബ്രഹ്മാണ്ഡപുരാണം 43-ാം അദ്ധ്യായം, ഉത്തരരാമായണം, പത്മപുരാണം 121-ാം അദ്ധ്യായം, മഹാഭാരതം (ആദിപർവ്വം, വനപർവ്വം, വിരാടപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, ശാന്തിപർവ്വം, അനുശാസന പർവ്വം, അശ്വമേധപർവ്വം) ഇവിടെ യൊക്കെ സതിയുടെയോ പാർവ്വതിയുടെയോ കഥകൾ കാണു ന്നുണ്ട്. പേച്ചിയമ്മൻപാട്ടിൽ പരാമർശിക്കുന്നതുപോലുള്ള ഒരു കഥ ഇതിഹാസപുരാണങ്ങളിലൊന്നും കാണുന്നില്ല.
പേച്ചിയമ്മൻപാട്ടിലെ കഥ
ദക്ഷൻ നടത്തിയ ആദ്യത്തെ വലിയ യാഗത്തിൻ്റ ഫലമായി സതി പിറക്കുന്നു. അവൾ അസുരന്മാരുടെകൂടെ കാട്ടിൽ വളർന്നു. കാട്ടിൽ വളർന്ന ഈ അസുരകുമാരിയെ ശിവൻ സ്വീകരിക്കുന്നത് മറ്റു ദേവ താർ ഇഷ്ടപ്പെട്ടില്ല. ശിവൻ അവളെ ആരുമറിയാതെ വിവാഹം ചെയ്യുന്നു. പിന്നീട് നടത്തുന്ന യാഗത്തിൽ ദക്ഷൻ ദേവന്മാരെ ക്ഷ ണിക്കുന്നില്ല. അസുരനിഗ്രഹത്തിനായി ദേവന്മാർ ദക്ഷന്റെ കൊട്ടാ രത്തിലേക്ക് വേഷംമാറി വരുന്നു. വിഷ്ണു കറുപ്പസ്വാമിയാകുന്നു.
ചങ്കിലിക്കറുപ്പൻ, മധുരവീരൻ തുടങ്ങിയ മൂർത്തികൾ ഇന്ദ്രാദി ദേവൻമാർ രൂപംമാറി വന്നവരാണ്. ശിവനിന്ദ ചെയ്യുന്നതുകൊണ്ട് ദാക്ഷായണി പേച്ചിയമ്മനായി വന്ന് യാഗവേദി തകർക്കുകയും അസുര നിഗ്രഹം ചെയ്യുകയും ചെയ്യുന്നു. പേച്ചിയമ്മൻ പിന്നീട് കാട്ടിൽ മറയുന്നു. കാട്ടിൽ പേച്ചിയമ്മനെ പൂജിച്ച് പ്രീതിപ്പെടുത്തി യത് കുശവസമുദായക്കാരായിരുന്നു എന്ന് അവർ വിശ്വസിക്കുന്നു.
ദക്ഷയാഗത്തിൽ അന്തരിച്ച സതീദേവിയുടെ മൃതദേഹം ശിവൻ എടുത്തുകൊണ്ടുപോയി എന്നും അങ്ങനെ പോകുമ്പോൾ വിഷ്ണു പിന്നാലെ ചെന്ന് ആ മൃതശരീരത്തിൻ്റെ അവയവങ്ങൾ മുറിച്ചുവെന്നും ഓരോ അവയവവും വീണസ്ഥലം ഓരോ കാളീക്ഷേത്രമായി പരിണ മിച്ചുവെന്നുമാണ് ഉത്തരേന്ത്യയിലെ പ്രധാന കാളീക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളിലൊന്ന് (കേരളത്തിലെ കാളീസേവ-ചേലനാട്ട് അച്യുത മേനോൻ പു. 107). ഇതുമായി മുകളിൽ പറഞ്ഞ വില്ലടിച്ചാൻ പാട്ടിലെ കഥയ്ക്ക് ബന്ധമൊന്നും കാണുന്നില്ല. ദാരികനെ വധിച്ച കാളിയുമായോ കണ്ണകിയുമായോ ഈ കഥയ്ക്ക് ബന്ധമില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ ആര്യ പുരാണകഥകളിലും ഈ കഥ കാണുന്നില്ല.
ഗണപതിവൃത്തം
വില്ലടിച്ചാൻ പാട്ട് തുടങ്ങുന്നത് ഗണേശപ്രാർത്ഥനയോടുകൂടിയാണ്. ഗണപതിവൃത്തം എന്നാണ് ഇതിനു പേർ പറയുന്നത്.
Show more
|
.പേച്ചിയമ്മൻ കോവിലിലെ വില്ലടിച്ചാൻപാട്ട്, ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2314 - 2319.Link |
| 16 | Mathira | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാതിര
1. “കാസർഗോഡു ജില്ലയിലെ കോപ്പാളന്മാരുടെ നൃത്തവിശേഷമാണ് മാതിര. സ്ത്രീകളാണ് മാതിര കളിച്ചുവരുന്നത്. കാർഷികസമൃദ്ധി...
മാതിര
1. “കാസർഗോഡു ജില്ലയിലെ കോപ്പാളന്മാരുടെ നൃത്തവിശേഷമാണ് മാതിര. സ്ത്രീകളാണ് മാതിര കളിച്ചുവരുന്നത്. കാർഷികസമൃദ്ധിയെ വിളിച്ചറിയിക്കുന്ന ഗ്രാമീണ നൃത്തവിശേഷമാണിത്. സ്വന്തം ജീവിതാ നുഭവങ്ങളും രീതികളും നാട്ടുനടപ്പും പുരാണകഥകളുമായി ബന്ധപ്പെടുത്തി പുതിയ രീതികളിൽ വ്യാഖ്യാനിച്ചാണ് മാതിര അവതരിപ്പി ക്കുന്നത്. രണ്ടാം വിളവെടുപ്പിനുശേഷം ധനു, മകരം മാസങ്ങളിലാണ് മാതിരയുമായി സ്ത്രീകളുടെ നൃത്തസംഘം വീടുകളിൽ എത്തു ന്നത്. രണ്ടാം വിളയുടെ കൊയ്ത്തു കഴിഞ്ഞ് നെല്ല് കുമിഞ്ഞു കൂടുന്ന മാസമാണ് ധനു-മകര മാസങ്ങളെന്നതിനാൽ എല്ലാ കുടുംബവും സമ്പൽസമൃദ്ധമായിരിക്കും. എട്ടോളം സ്ത്രീകളാണ് നൃത്തം ചെയ്യു ന്നത്. ദോളം എന്ന വാദ്യോപകരണം പുരുഷന്മാർ കൊട്ടും. മാതിരക്കളിക്കു പാട്ടുകൾ ഉണ്ട്. ശ്രീകൃഷ്ണലീലകൾ ആണ് പാട്ടിലെ പ്രമേയം. മദറു, ഭേരു എന്ന പേരിലറിയപ്പെടുന്ന രണ്ടു സ്ത്രീകളാണ് ആദ്യകാലങ്ങളിൽ 'മാതിര' കളിച്ചിരുന്നത്. അതിനാൽ ഈ നൃത്തരൂപത്തിന് മദറുകളി എന്ന പേരുകൂടി സിദ്ധിച്ചിട്ടുണ്ട്. “
2.മാതിര
“കാസർകോടുജില്ലയിലെ കോപ്പാള സ്ത്രീകളുടെ ഒരു നൃത്തവിശേ ഷമാണ് മാതിര (മാദിര). രണ്ടാം വിള വെടുപ്പിനു ശേഷം ഭവനം തോറും നൃത്തസംഘം ചെന്ന് അവ തരിപ്പിക്കും. എട്ടോളം സ്ത്രീകൾ നൃത്തം ചെയ്യും. ദോള് എന്ന വാദ്യോ പകരണം വാദനം ചെയ്യുന്നത് പുരു ഷനായിരിക്കും. മാതിരക്കളിക്ക് പാട്ടു പാടും. നൃത്തമാരംഭിക്കു മ്പോൾ വീട്ടിലുള്ളവർ മുറത്തിൽ നെല്ലുകൊണ്ടുവയ്ക്കും. നൃത്തം വയ്ക്കുന്നതിനിടയിൽത്തന്നെ ആമേൽപ്പോട്ടെറിഞ്ഞ് പുറം കമിഴ്ത്തി മുറമെടുത്ത് തലയിൽ വച്ച് നൃത്തം ചെയ്യും. വായ്ത്താരി കലർന്നതാണ് മാതിരക്കളിയുടെ പാട്ടുകൾ. ശ്രീകൃഷ്ണലീലകൾ പാട്ടിൽ വർണിക്കുന്നു”.
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2696 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:707.Link |
| 17 | Meenakshi kalyanam | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മീനാക്ഷികല്യാണം
1. “പാലക്കാടൻ ഭാഗങ്ങളിലെ പരദേശബ്രാഹ്മണരുടെ നാടകമാണ് മീനാ ക്ഷികല്യാണം. കഥകളിയുടെ സ്വാധീനം വളരെ സ്പഷ...
മീനാക്ഷികല്യാണം
1. “പാലക്കാടൻ ഭാഗങ്ങളിലെ പരദേശബ്രാഹ്മണരുടെ നാടകമാണ് മീനാ ക്ഷികല്യാണം. കഥകളിയുടെ സ്വാധീനം വളരെ സ്പഷ്ടമായി ഇതിൽകാണുന്നു. തമിഴും മലയാളവും ചേർന്ന സംഗീതനാടകമാണിത് ചുരുഷവേഷങ്ങൾക്കു കഥകളിയോടും സ്ത്രീവേഷങ്ങൾക്കു നാട കങ്ങളോടുമാണു സാമം. പുരുഷവേഷത്തിന്റെ രംഗപ്രവേശത്തിന് ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് ഉപയോഗിക്കുക. സീതി വേഷങ്ങൾക്കാകട്ടെ മൃദംഗം, ഫിഡിൽ, ഹാർമ്മോണിയം എന്നിവയും.”
2.മീനാക്ഷീകല്യാണം
പാലക്കാട്ടും മറ്റുമുള്ള പരദേശ ബ്രാഹ്മണർ വളർത്തിയെടുത്ത ഒരു നാടകമാണ് മീനാക്ഷികല്യാണം. കഥകളിയും നാടകവും യോജിപ്പി ച്ചുണ്ടാക്കിയതത്രെ അത്. തമിഴ്-മലയാളത്തിലുള്ള സംഗീതനാടകമാ ണത്. കഥ, ഹാലാസ്യമാഹാത്മ്യ ത്തിൽ നിന്നെടുത്തിട്ടുള്ളതാണ്.
പുരുഷവേഷങ്ങൾക്ക് കഥകളിവേഷ ങ്ങളോട് സാമ്യമുണ്ട്. സ്ത്രീവേഷങ്ങൾക്ക് നാടകങ്ങളോടാണ് അടുപ്പം. പുരുഷവേഷം രംഗത്തു വരുമ്പോൾ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയും, മറ്റു വേഷ ങ്ങൾ വരുമ്പോൾ മൃദംഗം, ഫിഡിൽ, ഹാർമോണിയം, തിത്തി തുടങ്ങിയവയും വാദ്യോപകരണങ്ങളായി ഉപയോഗിക്കും”
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2696-97 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:721-22.Link |
| 18 | Panarkali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാണർകളി
1 ‘“മധ്യകേരളത്തിലെ പാണന്മാരും പുള്ളുവരും നടത്തുന്ന വിനോദമാ ണു പാണർകളി. കരി, ചുണ്ണാമ്പ്, ചെങ്കല്ല് എന്നിവകൊണ...
പാണർകളി
1 ‘“മധ്യകേരളത്തിലെ പാണന്മാരും പുള്ളുവരും നടത്തുന്ന വിനോദമാ ണു പാണർകളി. കരി, ചുണ്ണാമ്പ്, ചെങ്കല്ല് എന്നിവകൊണ്ട് ദേവതാ രൂപങ്ങൾ ചിത്രീകരിച്ച പാളകൾ തലയിൽ ധരിക്കും. കുരുത്തോല കൊണ്ടുള്ള കങ്കണങ്ങളും കാൽച്ചിലമ്പും അരഞ്ഞാണവും അണിയും. ചന്ദനക്കുറിയും ഉണ്ടാവും പുള്ളുവക്കുടമാണ് ഇതിന്റെ വാദ്യം. ഗൃഹദോഷപരിഹാരത്തിനും ഐശ്വര്യവൃത്തിക്കുമാണ് ഈ കലാപ്രകടനം. താളത്തിനൊത്തു നൃത്തം ചെയ്യും. മാവ്, ആല് എന്നിവയുടെ കൊമ്പുകൾ കുലുക്കിക്കൊണ്ടും കൊച്ചുകുട്ടികളും പാണർക്കളിയിൽ പങ്കെടുക്കും. എല്ലാ മാസവും ഒന്നാംതീയതിയാണു പാണർകളി നടത്തുന്നത്. “
2.പാണാർകളി
“തുളുനാടൻ ഗ്രാമങ്ങളിൽ ഇന്നും നിലവിലുള്ള അനുഷ്ഠാന നർത്ത നങ്ങളിലൊന്ന്. നാഗപൂജ നടത്തു ന്ന വേളകളിൽ പാണൻമാരാണ് ഇതിൽ ഏർപ്പെടുന്നത്. വേഷമണിഞ്ഞുകൊണ്ട് വാദ്യത്തിന്നനുഗുണമായി ചെയ്യുന്ന ആട്ടമാണത്. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2690,2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:576.Link |
| 19 | Parunthattam | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പരുന്താട്ടം
1:”പറയന്മാരുടെ ഇടയിലുണ്ടായിരുന്ന ഒരു കലാപ്രകടനമാണ് പരുന്താട്ടം. പരുന്തിൻ്റെ വേഷമണിഞ്ഞ് ചെയ്യുന്ന നൃത്തമ...
പരുന്താട്ടം
1:”പറയന്മാരുടെ ഇടയിലുണ്ടായിരുന്ന ഒരു കലാപ്രകടനമാണ് പരുന്താട്ടം. പരുന്തിൻ്റെ വേഷമണിഞ്ഞ് ചെയ്യുന്ന നൃത്തമാണിത്. പരുന്തുകളി എന്ന പേരിലും ഇതറിയപ്പെടുന്നു”
2.പരുന്താട്ടം
“പറയരുടെയും മറ്റുമിടയിൽ പ്ര ചാരത്തിലുള്ള കലാപ്രകടനം. പരു ന്തുവേഷമണിഞ്ഞ് ചെയ്യുന്ന നർത്ത നമാണത്.ചിലേടങ്ങളിൽ പരുന്തുകളി എന്ന പേരിലാണ് കലാപ്രകടനം കാണുന്നത്. “
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2689 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:557.Link |
| 20 | Kathakali | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കഥകളി
“അന്തർദേശീയ പ്രശസ്തിനേടിയ കേരളീയകലാരൂപമാണ് കഥകളി ചതുർവിധാഭിനയങ്ങളും കഥകളി എന്ന കലയിൽ ഉണ്ട്. നൃത്തം അഭിനയം, സംഗീ...
കഥകളി
“അന്തർദേശീയ പ്രശസ്തിനേടിയ കേരളീയകലാരൂപമാണ് കഥകളി ചതുർവിധാഭിനയങ്ങളും കഥകളി എന്ന കലയിൽ ഉണ്ട്. നൃത്തം അഭിനയം, സംഗീതം, എന്നീ സുകുമാരകലകളും ഈ കലാപ്രകടന ത്തിൽ സമ്മേളിച്ചിരിക്കുന്നു.
കോഴിക്കോട് സാമൂതിരിരാജാവിൻ്റെ മേൽനോട്ടത്തിൽ നടത്തി യിരുന്ന കൃഷ്ണനാട്ടമാണ് കഥകളിയുടെ ഉത്പത്തിക്കു കാരണമാ യതെന്നു പറയപ്പെടുന്നു. കൊട്ടാരക്കര തമ്പുരാൻ തൻ്റെ കൊട്ടാര ത്തിൽ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നതിന് ക്ഷണിക്കുകയും സാമൂതിരിരാജാവ് ക്ഷണം നിരസിക്കുകയും ചെയ്തു. കൃഷ്ണ നാട്ടം കണ്ടുരസിക്കാൻ മാത്രം കഴിവുള്ളവർ അവിടെ ഇല്ലെന്ന് ആക്ഷേ ചിക്കുകകൂടി ചെയ്തപ്പോൾ കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം എന്ന പുതിയ കഥാപ്രസ്ഥാനം ആരംഭിച്ചു. ഈ കലാരൂപം പരിഷ്ക രിച്ചാണ് കഥകളി രൂപപ്പെടുത്തിയതെന്നാണ് ഐതിഹ്യം. കോലം തുള്ളൽ, മുടിയേറ്റ്, തിറ തുടങ്ങിയ കലാരൂപങ്ങളുടെ ഒട്ടേറെ കലാംശങ്ങൾ കഥകളിയിൽ ഉണ്ട്. രാമനാട്ടമാണ് കഥകളിയുടെ ആദ്യരൂപം.
വെട്ടത്തുരാജാവ്, കപ്ലങ്ങാട്ട് നമ്പൂതിരി, കല്ലടിക്കോട്ട് കളരിയിലെ ചാത്തുപ്പണിക്കർ എന്നിവർ ആണ് കഥകളിയെ പ്രധാനമായും പരിഷ്കരിച്ചവർ.
ആട്ടവിളക്ക്
കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയ വിളക്കാണ് ആട്ടവിളക്ക് അല്ലെങ്കിൽ കളിവിളക്ക്. അജ്ഞതയുടെ അന്ധകാരവും അബദ്ധധാരണയും കഥകളിപ്പന്തലിൽനിന്നും തുടച്ചു മാറ്റുന്നതാണ് ഇത് എന്നാണു വിശ്വാസം. കളിവിളക്കിന് ചില സവിശേഷ
കലയറിവുകൾ
ലക്ഷ്യങ്ങളുണ്ട്. മനയോല തേച്ച് രൂപപ്പെടുത്തിയിരിക്കുന്ന നടന്റെ മുഖത്തെ ഭാവരസങ്ങൾക്ക് എണ്ണവിളക്കിന്റെ പ്രകാശത്തിൽ വേണ്ടത്ര തിളക്കം ലഭിക്കുന്നു. നടൻ്റെ മുഖം കാണാവുന്ന ഉയരത്തിലാണ് ആട്ടവിളക്കിന്റെ അല്ലെങ്കിൽ എണ്ണവിളക്കിന്റെ ഉയരം. തിരനോട്ടസ മയത്ത് നടൻ തിരശീലകൊണ്ട് വീശിയാലും തിരികെടാത്ത വിധം ചടർന്നുകത്തുന്നതാണ്, ഇതിൻ്റെ സവിശേഷത. തിരനോട്ടത്തിന് ഭംഗിയേറുകയും ചെയ്യുന്നു. കളിവിളക്കിന് ഏകദേശം നാലടി ഉയരവും മേൽത്തട്ടിന് ഒന്നരയടി വ്യാസവും ഉണ്ട്. ഇങ്ങനെയുള്ള വെള്ളോ ട്ടുവിളക്കാണ് ആട്ടവിളക്ക്.
കേളികൊട്ട്
കേളികൊട്ട് കഥകളിയുടെ ആദ്യ ചടങ്ങാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് കഥകളി നടക്കാൻ പോകുന്നു എന്നു പ്രസിദ്ധപ്പെടുത്തു ന്നത് കേളികൊട്ടിലൂടെയാണ്. കളി നടക്കുന്ന സ്ഥലത്തോ അതിന ടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തുവെച്ചോ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ ചേർന്നു നടത്തുന്ന വാദ്യപ്രകടനമാണിത്. സന്ധ്യയ്ക്കു മുമ്പ് നടത്തുന്ന ഈ ചടങ്ങ് അവസാനിക്കുന്നതോടെയാണ് നട താർ വേഷം അണിഞ്ഞ് അണിയറയിൽ പ്രവേശിക്കുന്നത്.
അരങ്ങുകേളി
കഥകളി രംഗത്ത് വിളക്കു കൊളുത്തുന്നതോടെ മദ്ദളവും ചേങ്ങി ലയും ഇലത്താളവും ഉപയോഗിച്ചു നടത്തുന്ന മേളമാണ് അരങ്ങു കേളി. കഥകളി ആരംഭിക്കുന്നു എന്നതിൻ്റെ സൂചനയാണിത്. മദ്ദള ക്കേളി, കേളിക്കെ എന്നൊക്കെ അരങ്ങുകേളിയെ പറയാറുണ്ട്.
തോടയം
കഥകളിയിലെ പൂർവ്വരംഗമാണ് തോടയം. അരങ്ങുകേളി കഴിഞ്ഞാൽ രണ്ടുപേർ വന്ന് തിരശ്ശീല പിടിച്ച് തോടയം ആരംഭിക്കുന്നു. കളിയുടെ നിർവിഘ്ന പരിസമാപ്തിക്കുള്ള ഈശ്വരാരാധനാപരമായ ചടങ്ങാണ് തോടയം. നൃത്തത്തിനു പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. രണ്ടു മിനുക്കുവേഷങ്ങൾ തിരശ്ശീലയ്ക്കു പിന്നിൽനിന്ന് ഗായകർ പാടുന്ന ഈശ്വരസ്തുതികൾക്കനുസൃതമായി നൃത്തം ചെയ്യുന്നതാണ് ഇതിന്റെ രീതി. മദ്ദളമാണ് പ്രധാന വാദ്യം. കഥകളിയിൽ പ്രയോഗിക്കുന്ന ചെമ്പട, ചമ്പ, പഞ്ചാരി, അടന്ത, എന്നീ നാല് താളങ്ങളും അവയുടെ നാലു കാലങ്ങളും തോടയത്തിൽ പ്രയോഗിക്കുമെങ്കിലും വാദ്യമായി ചെണ്ട ഉപയോഗിക്കാറില്ല.എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
ധനാശിനൃത്തം
കഥകളിയിലെ ഏറ്റവും ഒടുവിലത്തെ ചടങ്ങാണ് ധനാശിന്യത്തം. പച്ചവേഷം ഈശ്വരസ്തുതിരൂപത്തിൽ കലാശമെടുത്തുകൊണ്ടാണ് ഈ ചടങ്ങ് നിർവ്വഹിക്കുന്നത്.
കഥകളിയിൽ പുറപ്പാട് വേഷങ്ങൾ ചടങ്ങ് കലാശിപ്പിച്ച് രംഗത്തു നിന്നും മറയുന്നതോടെയാണ് മേളപ്പദം തുടങ്ങുന്നത്. വാദ്യക്കാരും ഗായകരും മുന്നോട്ടു കയറിനിന്ന് പ്രാഗല്ഭ്യ പ്രകടനം നടത്തുന്ന താണ് ഈ ചടങ്ങ്. മേളപ്പദത്തിന് ചമ്പ താളമാണ് ഉപയോഗിക്കു ന്നത്. നാല്പതക്ഷരകാലത്തിൽ ആദ്യം കൊട്ടുകയും പാടുകയും ചെയ്യുന്നു.
പുറപ്പാട്
കഥകളിയിൽ കഥാഭാഗത്തിന്റെ അഭിനയം ആരംഭിക്കുന്നതിനുമുമ്പ് നടത്തുന്ന ഒരു ചടങ്ങാണ് പുറപ്പാട്. തോടയവും വന്ദനശ്ലോകവും കഴിഞ്ഞാണ് ഇതു നടക്കുന്നത്. നായികാനായകന്മാരുടെ പുറപ്പാ ടുതന്നെയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. കഥാനായകൻ ഗുണഗണങ്ങൾ അവതരിപ്പിക്കുന്ന 'നിലപ്പദം' ചൊല്ലിക്കൊണ്ടാണ് പുറപ്പാട് ആരംഭിക്കുന്നത്. കഥ ആരംഭിക്കുന്നതിനു മുമ്പുള്ള കഥാ പുരുഷന്മാരുടെ നില, സ്ഥിതി എന്നിവ പ്രസ്താവിക്കുന്ന പദം എന്ന അർത്ഥത്തിലാണ് 'നിലഷദം' എന്നു പറയുന്നത്.
കഥകളിയിലെ പ്രധാനപ്പെട്ട പലവിധ നൃത്തങ്ങളും പുറപ്പാടിൽ അണിനിരക്കുന്നുണ്ട്. ചെണ്ട ഈ സമയത്താണ് അരങ്ങത്ത് ഉപയോ ഗിച്ചുതുടങ്ങുന്നത്. ചിട്ടപ്രകാരമുള്ള ചുവടുവയ്പ്പുകളും നോക്കുകളും ഭാവപ്രകടനങ്ങളും മാത്രമാണ് പുറപ്പാടിൽ അവതരിപ്പിക്കാറുള്ളത്. വടക്കൻ കേരളത്തിൽ രണ്ടോ നാലോ കൃഷ്ണമുടി വെച്ച വേഷങ്ങ ളാണ് പുറപ്പാട് നടത്താറുള്ളത്.
കഥാഭിനയം
കഥകളിയിൽ കഥാഭിനയം തുടങ്ങുന്നത് മേളപ്പദം കഴിഞ്ഞാണ്. ഗായകർ രംഗാവതരണ ശ്ലോകം ചൊല്ലിത്തീരുന്നതോടെ നിർദ്ദിഷ്ട കഥാപാത്രങ്ങൾ പ്രവേശിച്ച് അഭിനയത്തിലേക്കു കടക്കുന്നു. കഥക ളിയിലെ അഭിനയത്തിൽ മുദ്രകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
കഥകളിച്ചിട്ടകൾ
കപ്ലിങ്ങാടൻ സമ്പ്രദായം
കഥകളിയിലെ മേളം, നൃത്തം, രസാഭിനയം, ആഹാര്യം, അവതരണ രീതി എന്നിങ്ങനെ എല്ലാ അംശങ്ങളിലും പരിഷ്കാരങ്ങൾ നടത്തി അവതരിപ്പിച്ച ആട്ടരീതിയാണ് കപ്ലിങ്ങാടൻ സമ്പ്രദായം എന്ന പേരിൽ അറിയപ്പെടുന്നത്. കഥകളിയുടെ രൂപം പുനഃസംവിധാനം ചെയ്യുന്ന തിൽ കാർത്തികതിരുനാളും കപ്ലിങ്ങാട്ട് നാരായണൻ നമ്പൂതിരിയും ചേർന്ന് 1785-'88 കാലത്ത് ഏർപ്പെടുത്തിയ പരിഷ്കാരങ്ങളെ അടി സ്ഥാനമാക്കിയാണ് ഈ സമ്പ്രദായം രൂപപ്പെട്ടത്.
കഥകളിയിൽ സാത്വികാഭിനയത്തിനും രസാവിഷ്കരണത്തിലു മാണ് കപ്ലിങ്ങാടൻ സമ്പ്രദായം പ്രാധാന്യം നല്കിയിരിക്കുന്നത്. അരിമ്പോടുകൂടിയതും കനമുള്ളതുമായ ചുട്ടി നിഷ്കർഷിച്ച് നടത്തിയ പരിഷ്കരണം വേഷങ്ങളെ പൂർവ്വാധികം ആകർഷകമാക്കി. കത്തി, ചുവന്നതാടി എന്നീ വേഷങ്ങൾക്ക് മൂക്കിലും നെറ്റിയുടെ നടുവിലും ചുട്ടിപ്പൂവു വേണമെന്നു നിശ്ചയിച്ചു. സ്ത്രീവേഷങ്ങളിലെന്നപോലെ മിനുക്കുവേഷങ്ങൾക്കും വെള്ളമനയോലത്തേപ്പ് നടപ്പാക്കി. കിരീട ങ്ങൾക്കും ആഭരണങ്ങൾക്കും പ്രൗഢിയും ഭംഗിയും വർദ്ധിപ്പിച്ചതോ ടൊപ്പം കത്തിവേഷങ്ങളെ മനോഹരമാക്കുകയും ചെയ്തു. മഞ്ജു തരയിലെ ചരണങ്ങൾ വിവിധ രാഗങ്ങളായി പാടുന്ന സമ്പ്രദായം കപ്ലിങ്ങാട്ട് ഏർപ്പെടുത്തിയതാണ്. കഥകളിമേളത്തിനു ഗാംഭീര്യവും നടന്റെ രംഗപ്രവേശത്തോടു തികഞ്ഞ ഇണക്കത്തിലാക്കിയതും ഈ സമ്പ്രദായമാണ്.
കല്ലടിക്കോടൻ സമ്പ്രദായം
കഥകളിയിലെ ഒരു ആട്ടരീതിയാണ് കല്ലടിക്കോടൻ സമ്പ്രദായം.
കോട്ടയം തമ്പുരാനും കോട്ടയം കളരിയിലെ മുഖ്യആചാര്യനായി രുന്ന വെള്ളാട്ട് ചാത്തുണ്ണിപ്പണിക്കരുംകൂടി ആവിഷ്കരിച്ചതാണ് ഈ രീതി മാതൃകാപരമായ അടുക്കും ചിട്ടയും ലഭിച്ച കല്ലടിക്കോടൻ സമ്പ്രദായത്തിൽ വേഷം കലാശം, മുദ്ര, സംഗീതം, മേളം എന്നിവയി ലെല്ലാംതന്നെ അതിൻ്റെ വ്യക്തിത്വം ദർശിക്കുവാനാകും. രാമനാട്ടം അന്യൂനമായ കഥകളിയുടെ രൂപം കൈവരിച്ചത് ഈ സമ്പ്രദായത്തി ലൂടെയാണ്. നൃത്തനൃത്യനാട്യാംഗങ്ങളെ കഥകളിയിൽ ഉപയോഗിച്ച് ഉജ്ജ്വലതയും രസികതയും പ്രദാനം ചെയ്തത് കല്ലടിക്കോടൻ സമ്പ്ര ദായമാണ്.
കല്ലുവഴിച്ചിട്ട
കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ രംഗക്കൊഴുപ്പും കല്ലടിക്കോടൻ സമ്പ്രദായത്തിലെ ചൊല്ലിയാട്ടത്തിൻ്റെ സൗഷ്ടവവും യോജിപ്പിച്ചെ
ചും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ to
ടുത്ത കഥകളി അവതരണസമ്പ്രദായമാണ് കല്ലുവഴിച്ചിട്ട. വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ചിത്രഭാനു ചെറിയഫൻ നമ്പൂതിരിപ്പാടും കുത്ത ന്നൂർ ശങ്കുപ്പണിക്കരും കരുമാനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതരും ആയിരുന്നു കല്ലുവഴിച്ചിട്ട സമ്പ്രദായത്തിന്റെ ശില്പികൾ.
കഥകളിയിലെ നൃത്താംശത്തിനാണ് കല്ലുവഴിച്ചിട്ടയിൽ പ്രാധാന്യം നൽകുന്നത്. നടന് മെയ്യിന് അയവ്, ഉലച്ചിൽ, ശക്തി, മുറുക്കം, ഒതുക്കം എന്നീ ഗുണങ്ങൾ വേണമെന്നു കല്ലുവഴിച്ചിട്ട സമ്പ്രദായം നിഷ്കർഷിക്കുന്നു. വിരലുകൾ ഒതുക്കി മെയ്യിൽകൊണ്ട് മുദ്രകൾ കാണിക്കുന്നു. കലാശമെടുക്കുമ്പോൾ ഒരു ലഘുവൃത്തത്തിൽമാത്രം ചലിക്കുന്നു. ശരീരത്തിൻ്റെ നിലയ്ക്ക് ഒത്ത ഒതുക്കത്തിലേ കരചലനങ്ങൾ നടത്താവൂ എന്ന് ഈ സമ്പ്രദായം നിർദ്ദേശിക്കുന്നു.
കഥകളി വേഷങ്ങൾ
കഥകളിവേഷത്തിൽ ഉപയോഗിക്കുന്ന അരമീറ്റർ വീതിയും ഏകദേശം ഏഴെട്ടുമീറ്റർ നീളവുമുള്ള ഒരു തുണിയാണ് ഉടുത്തുകെട്ട് കച്ച. കഥകളിവേഷത്തെ ബൃഹത്താക്കിക്കാണിക്കുന്ന ഘടകമാണ് ഉടു ത്തുകെട്ട്. കഥാപാത്രത്തിൻ്റെ സ്വഭാവത്തിനനുസൃതമായി ഉടുത്തു കെട്ടിനു വ്യത്യാസങ്ങളുണ്ട്. ഉടുത്തുകെട്ടിനു പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്. ഉള്ളുവാൽ, ഉടുത്തുകെട്ടുകച്ച, കരവാൽ എന്നിങ്ങനെ.
ഉടുത്തുകെട്ടുകച്ച വിരിച്ചു നീളത്തിലാക്കി അരയിൽ ചുറ്റി അതിൽ മുപ്പതോളം ഉള്ളൂവാലുകൾ നടുക്കു വിടർന്നുനില്ക്കത്തക്കവണ്ണം മടക്കി തൂക്കിയിടുന്നു. അതിനുശേഷം ഉള്ളുവാൽ മുഴുവൻ മൂട ത്തക്കവണ്ണം ആറു കരവാലുകൾ ഉടുത്തുകെട്ടുകച്ചയിൽ തൂക്കി യിട്ട് ഉടുത്തുകെട്ടുകച്ച അരയിൽ ബന്ധിക്കുന്നു.
ശിരസ്സിൽ വെക്കുന്ന കിരീടത്തിൻ്റെ വലിപ്പമനുസരിച്ച് ഉടുത്തു കെട്ടിനും വലിപ്പമുണ്ടാകും. വേഷത്തിനനുസരിച്ച്, ഉടുത്തുകെട്ടിനു മീതേ ധരിച്ചിരിക്കുന്ന ഞൊറിക്ക് നിറവ്യതിയാനം ഉണ്ടാകും. ശ്രീക്യ ഷ്ണനു മഞ്ഞ ഞൊറിയും ബലരാമനു നീല ഞൊറിയും കരിവേഷ ങ്ങൾക്കു കറുത്ത ഞൊറിയുമാണുള്ളത്. മറ്റുള്ളവർക്കെല്ലാം വെളുത്ത ഞൊറിയാണു കെട്ടുന്നത്. ഉടുത്തുകെട്ടിൻ്റെ നേരേ മുൻഭാഗത്ത് ആനയുടെ നെറ്റിപ്പട്ടത്തിൻ്റെ ആകൃതിയിലുള്ള ചിത്രപ്പണി ചെയ്ത ഒരു പട്ട് തൂക്കിയിടുന്നു. ഇതിനു മുന്തി എന്നാണു പറയുക. അരയിൽ കച്ചമുറുക്കിക്കഴിഞ്ഞ് ഉടുത്തുകെട്ടിൻ്റെ നേരേ മുൻഭാഗത്ത് മുകളിൽ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവയ്പ് എന്ന ആഭരണം ധരിക്കാ റുണ്ട്. കഥകളിയിലെ വേഷങ്ങളെ സാമാന്യമായി അഞ്ചായി തിരിക്കാം.
മിനുക്ക്, പച്ച, കത്തി, താടി, കരി എന്നിവയാണ്. ഇവയിൽ ചിലതിന് അവാന്തര വിഭാഗങ്ങളുണ്ട്. ഇന്നു സാധാരണ കളിച്ചുകാണുന്ന കഥകളിയിൽ എല്ലാംകൂടി വൈവിധ്യമാർന്ന അറുപതോളം വേഷവിധാനങ്ങൾ കാണുവാൻ കഴിയും. പഴുപ്പ്, ചെമപ്പ്, എഴുത്ത്, പൊയ്മുഖം, നരസിംഹം, ഭദ്രകാളി, ഹംസം എന്നിങ്ങനെ പ്രത്യേകം വേഷങ്ങളും തരംതിരിവുകളുമുണ്ട്.
എഴുത്ത്
കഥകളിയിൽ ചുട്ടിയില്ലാത്തതും പാത്രസ്വഭാവം അനുസരിച്ച് വിവിധ വർണ്ണങ്ങൾകൊണ്ട് ചിത്രപ്പണി നടത്തുന്നതുമായ വേഷങ്ങളുടെ മുഖത്തെ തേപ്പിനെയാണ് എഴുത്ത് എന്നു പറയുന്നത്. പക്ഷി, കാർക്കോടകൻ, വീരഭദ്രൻ മുതലായവ ഈ രീതിയിലുള്ള വേഷങ്ങ ളാണ്.
കത്തി
രജോഗുണ പ്രധാനികളായ കഥാപാത്രങ്ങൾക്കാണ് കത്തിവേഷം. ദുഃസ്വഭാവികളും ഗർവിഷ്ഠരുമായ രാജാക്കന്മാർ, രാക്ഷസന്മാർ, അസുരന്മാർ തുടങ്ങിയ കഥാപാത്രങ്ങളെ കത്തിവേഷം പ്രതിനി ധാനം ചെയ്യുന്നു. ദുര്യോധനൻ, രാവണൻ, കീചകൻ, നരകാസുരൻ എന്നിവരൊക്കെ കത്തിവേഷത്തിൽപെടുന്നു. നെറ്റിയിൽ രണ്ടു പുരികത്തിന്റെയും മുകളിൽക്കൂടിയും കണ്ണുകൾക്കു താഴെയായി മൂക്കിനോടുചേർന്ന് ഇരുവശത്തും സ്വല്പം നീളത്തിൽ കത്തിയുടെ ആകൃതിയിൽ അല്പം വളച്ചു ചായില്യംതേച്ച്, അതു മഷികൊണ്ട് ഒതുക്കി, അരികിൽ ചുട്ടികുത്തിയാണ് കത്തിവേഷത്തിൻ്റെ എഴുത്ത്. മൂക്കിന്റെ അഗ്രത്തിലും നെറ്റിയുടെ നടുക്കും കടേശംകൊണ്ടുള്ള ഉരുണ്ട ചുട്ടിപ്പൂവ് ഒട്ടിച്ചു പിടിപ്പിക്കുന്നു. കത്തിവേഷം കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. കണ്ണിനുതാഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന ഭാഗത്തിൻ്റെ അറ്റം വളച്ചുവര ച്ചാൽ കുറുംകത്തിയും നീട്ടിവരച്ചാൽ നെടുംകത്തിയുമായി.
കരി
കഥകളിയിൽ രാക്ഷസസ്ത്രീകളുടെയും കാട്ടാളന്മാരുടെയും പൊതു വായ വേഷമാണ് കരി. കരിവേഷത്തിലെ എല്ലാ അംശങ്ങളാലും കറുപ്പ് നിറത്തിനാണ് പ്രാധാന്യമുള്ളത്. പുരുഷ വേഷങ്ങളെ ആൺക രിയെന്നും സ്ത്രീവേഷങ്ങളെ പെൺകരിയെന്നും തരംതിരിവുകളുണ്ട്. ആൺകരിക്ക് മുഖത്ത് തൂവൽപോലെ കതിർപ്പുള്ള ചുട്ടിയും മുരി ക്കിൻപൂവും ഉണ്ടായിരിക്കും. കറുത്ത കൃത്രിമ താടിയും ഉണ്ട്. കുപ്പാ യവും ഉടുത്തുകെട്ടും കറുപ്പുനിറത്തിലുള്ളതായിരിക്കും. പെൺക രിയുടെ മുഖത്ത് കറുപ്പു പൂശി വെള്ളപ്പുള്ളികൾ കുത്തുകയും മാറത്ത് മരംകൊണ്ടുള്ള കുചങ്ങൾ ഘടിപ്പിച്ചിരിക്കുകയും ചെയ്യും. മുടിക്കും ഉടുത്തുകെട്ടിനും സ്ത്രീപുരുഷ കഥാപാത്രങ്ങൾ തമ്മിൽ ഒട്ടും വ്യത്യാസങ്ങളില്ല.നുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
കാട്ടാളൻ, ഗുഹൻ എന്നിവർ ആൺകരി വിഭാഗത്തിലും ശൂർപ്പണഖ, ഹിഡിംബി, ഉലൂപി, സിംഹിക, നക്രതുണ്ഡി, പൂതന, താടക എന്നിവർ പെൺകരി വിഭാഗത്തിലും പെടുന്നു.
കറുത്തതാടി
കഥകളിയിൽ കലി, വിഷ്ണുജ്വരം മുതലായവർക്ക് ഉപയോഗിക്കുന്ന വേഷമാണ് കറുത്തതാടി. ഈ വേഷത്തിൻ്റെ താടിയും കുപ്പായവും കറുത്ത നിറത്തിലുള്ളതായിരിക്കും.
ചെമപ്പ്
ആദിത്യൻ, അഗ്നി, മദോൽക്കടൻ, കൃത്യ തുടങ്ങിയ വേഷങ്ങൾക്കു പച്ചയുടെ സ്ഥാനത്ത് ഉപയോഗിക്കുന്നതാണ് ചെമപ്പ്, ചായില്യ ത്തിൽ മനയോലയോ ചുട്ടിയരിയോ കൂട്ടിയരച്ചാണ് ഈ നിറം നിർമ്മി ക്കുന്നത്.
ചെമന്നതാടി
കഥകളിയിലെ ഏറ്റവും ഭീകരമായ വേഷമാണ് ചെമന്നതാടി. അഹ ങ്കാരികളും ദുഷ്കർമ്മനിരതരുമായവർക്ക് ചെമന്ന താടിയാണ് കഥ കളിയിൽ നൽകിയിരിക്കുന്നത്. ചെമന്നതാടി വേഷത്തിൻ്റെ തേപ്പിൽ ചുവപ്പ് വർണ്ണത്തിനായിരിക്കും പ്രാധാന്യം. മുഖത്ത് ആദ്യം ചായില്യം തേക്കുന്നു. കണ്ണിനു ചുറ്റും കറുപ്പുനിറം തേക്കുന്നു. കറുപ്പും ചെമപ്പും വേർതിരിക്കുന്ന ഭാഗത്ത് ചുട്ടിയിട്ട് അരികു കത്രിച്ച കടലാസ് ചുട്ടി വെച്ചുപിടിപ്പിക്കുന്നു. ചൂണ്ടപ്പൂവിട്ട് കണ്ണുകൾ ചുമപ്പിക്കും. മൂക്കത്തെ ചുട്ടിപ്പൂവിന് കത്തിയുടേതിനേക്കാൾ വലിപ്പം കൂടും. ചെമന്ന താടി യുടെ വലിയ കിരീടത്തിന് കുറ്റിച്ചാമരം അല്ലെങ്കിൽ പൊടിപ്പുകിരീടം എന്നു പറയുന്നു. ചെമന്നതാടി വേഷത്തിൽ കഥാപാത്രസ്വഭാവം അനുസരിച്ച് തേപ്പിന് നേരിയ വ്യത്യാസങ്ങൾ വരുത്താറുണ്ട്. ദുശ്ശാ സനൻ, ബകൻ, ബാലി, സുഗ്രീവൻ, സുദർശനചക്രം, നരകാസുരൻ എന്നിവർക്കെല്ലാം ചെമന്നതാടി വേഷമാണുള്ളത്.
താടി
കഥകളിയിൽ തമോഗുണപ്രധാനമായ ഒരു വേഷമാണ് താടി. കനവും വീതിയുമുള്ള ഒരുതരം കൃത്രിമത്താടി വെച്ചുകെട്ടുന്നതുകൊണ്ടാണ് ഇതിലെ വേഷങ്ങൾക്കു താടി വേഷം എന്നു പേരുവന്നത്. താടിയുടെ നിറത്തെ ആധാരമാക്കി ചെമന്നതാടി, വെള്ളത്താടി, കറുത്തതാടി എന്നിങ്ങനെ മൂന്ന് അവാന്തര വിഭാഗങ്ങളുണ്ട്. കഥകളി വേഷ ത്തിൽ ബകന് ചുവന്നതാടിയും കലിക്ക് കറുത്തതാടിയും ഹനുമാന് വെള്ളത്താടിയുമാണുള്ളത്.
കഥകളിയിലെ ഒരു വേഷവിഭാഗമാണ് പച്ച. അർജ്ജുനൻ, നളൻ, ധർമ്മപുത്രൻ, യാദവർ, ദേവേന്ദ്രൻ, രാമലക്ഷ്മണന്മാർ എന്നിവരൊക്കെ സ്വീകരിക്കുന്നത് പച്ച വേഷമാണ്. മുഖത്ത് ചൂട്ടിക്കകത്തുള്ള ഭാഗം മുഴുവൻ പച്ചമനയോല തേക്കുന്നതുകൊണ്ടാണ് ഈ വിഭാഗത്തി ലുള്ള വേഷങ്ങളെ പച്ച എന്നു വിളിക്കുന്നത്. നെറ്റിയുടെ മധ്യഭാഗ ത്തായി വെള്ള മനയോലയും ചായില്യവും തേച്ച് ഗോപി വരയ്ക്കുക, മഷികൊണ്ട് കണ്ണും പുരികവും എഴുതുക, ചുണ്ടിൽ ചുവന്ന ചായം തേച്ചു പിടിപ്പിക്കുക, തുടങ്ങിയ അലങ്കാരങ്ങൾ പച്ച വേഷത്തിന് ആവശ്യമാണ്. പച്ചവേഷം ഇളംപച്ച, കടുംപച്ച എന്നിങ്ങനെ രണ്ടു വിധമുണ്ട്.
പഴുപ്പ്
മനയോലയിൽ അല്പം ചായില്യം ചേർത്തുണ്ടാക്കുന്ന ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പഴുപ്പ് വേഷത്തിന്. ബ്രഹ്മാവ്, ശിവൻ, ബലഭദ്രൻ എന്നിവരെ പഴുപ്പു വർണ്ണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പച്ച വേഷത്തിലുള്ളതുപോലെയാണ് അലങ്കാരങ്ങൾ.
പൊയ്മുഖം
കഥകളിയിൽ കഥാപാത്രങ്ങൾക്കനുയോജ്യമായ മരമുഖം ഉപയോ ഗിക്കുന്ന കഥാപാത്രത്തിനാണ് പൊയ്മുമുഖം എന്നു പറയുന്നത്. അംഗദൻ, സാധാരണ വാനരന്മാർ, ഗണപതി, കാള, പന്നി എന്നീ കഥാപാത്രങ്ങൾ പാത്രാനുസരണമായ പൊയ്മുഖം ധരിക്കുന്നു.
ഭീരു
കഥകളിയിലെ പ്രധാന ഹാസ്യവേഷമാണ് ഭീരു. കൂടിയാട്ടത്തിലെ വിദൂഷകൻ്റെ സ്ഥാനം വഹിക്കുന്ന ഈ കഥാപാത്രത്തിന് ഹാസ്യബീ ഭത്സരസങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അഭിനയരീതി യാണുള്ളത്. വികൃതമായ കുപ്പായവും ഉടുത്തുകെട്ടുമാണ് ഈ വേഷത്തിന്റേത്. വക്രാകൃതിയിലുള്ള മുഖത്ത് വികൃതരൂപത്തിൽ പല നിറത്തിലുള്ള വരകളുണ്ടായിരിക്കും.
മിനുക്ക്
കഥകളിയിലെ ബ്രാഹ്മണർ, സ്ത്രീകഥാപാത്രങ്ങൾ, ഋഷിമാർ, ദൂതൻ, തേരാളി തുടങ്ങിയ കഥാപാത്രങ്ങൾക്കുള്ള വേഷമാണ് മിനുക്കു വേഷം. മനയോല വെള്ളം ചേർത്ത് മുഖത്തരച്ചു തേക്കുന്നതിനാണ് മിനുക്ക് എന്നു പറയുന്നത്. മുഖം മിനുക്കി കഴിഞ്ഞാൽ വേഷ ത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് കണ്ണും പുരികവും മഷികൊണ്ട് എഴു തുകയും ചുണ്ട് ചുവപ്പിക്കുകയും നെറ്റിയിൽ ഗോപിക്കുറി തൊടു വിക്കുകയും ചെയ്യുന്നു
വെള്ളത്താടി
കഥകളിയിലെ സത്വഗുണപ്രധാനരായ കഥാപാത്രങ്ങൾക്കാണ് വെള്ള ത്താടി ഉപയോഗിക്കുന്നത്. ഈ വേഷത്തിന് വട്ടമുടി എന്നും പേരുണ്ട്. ഹനുമാൻ, ജാംബവാൻ, നന്ദികേശ്വരൻ തുടങ്ങിയവർ വെള്ളത്താ ടിക്കാരായ വേഷക്കാരാണ്. വെള്ളത്താടിയും വെളുത്ത കുപ്പായവു മാണ് ഇവരുടെ വേഷം. വെള്ളത്താടി വേഷത്തിൻ്റെ മുഖത്തെ തേപ്പും ചുട്ടിയും കിരീടവുമെല്ലാം ചെമന്ന താടിയിൽനിന്നും വ്യത്യസ്തമാണ്.
ചുട്ടികുത്ത്
കഥകളിയിലെ ഒരു പ്രധാനപ്പെട്ട അലങ്കാരമാണ് ചുട്ടി. തലച്ചമയത്തി ൽപ്പെടുന്ന ചുട്ടി അരിയും ചുണ്ണാമ്പും മൂന്നിന് ഒന്ന് എന്ന തോതിൽ കലർത്തി അരച്ച് മിനുസപ്പെടുത്തിയുണ്ടാക്കിയ കൂട്ടുപയോഗിച്ചാണ് കുത്തുന്നത്. 'ചുട്ടികുത്ത്' എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊഴിച്ച് രണ്ട് ചെവിവരെയും വട്ടത്തിൽ ചുട്ടിമാവ് വെച്ചുപിടിപ്പിച്ച് അതിന്റെ മീതേ അർദ്ധചന്ദ്രാകൃതിയിൽ വെട്ടിയ കട്ടിയുള്ള കടലാസ് അമർത്തിപ്പി ടിക്കുന്നതിനെയാണ് ചുട്ടി എന്നു പറയുന്നത്. ആദ്യമായി ഒരു കോലു പയോഗിച്ച് നടൻ വരച്ച തേപ്പിന് അനുസരിച്ച് അതിൻ്റെ അരികുകളിൽ ചുട്ടിമാവ് അണിയുന്നു. മുഖത്തെ രോമകൂപങ്ങളിൽ അതു പിടിച്ചുനിൽക്കാൻ വേണ്ടി അതിനെ ഈർക്കിൽ തുണ്ടുകൊണ്ട് ഉറപ്പിക്കുന്നു. ഈ അണിയലിനു മീതേയാണ് കടലാസ് വെട്ടി അമർത്തിപ്പിടിപ്പിക്കുന്നത്. "
Show more
|
.അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2628-2636.Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല

















