കേരളീയ ആഭരണങ്ങൾ
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത...
കേരളീയ ആഭരണങ്ങൾ

കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ളമണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീകളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്തവ സ്ത്രീകളുടെ കഴുത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
“നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളുകൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
2.
കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി
യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുരുവും പലയിനം പൂക്കളും കർണാഭരണങ്ങളായി ഉപയോഗിച്ചിരുന്നു. കേരളത്തിലെ സ്ത്രീകൾ കാതിലണിഞ്ഞിരുന്ന 'തോട'കൾ പലതരത്തിലുണ്ടായിരുന്നു. പണ്ടു കാലത്ത് കാത് നീട്ടിവളർത്തുന്ന സമ്പ്രദായമായിരുന്നു. കാതിന്റെ നീണ്ട ഭാഗം ഊഞ്ഞാൽപോലെ നീണ്ടു കിടക്കും. അതിൽ അണി ഞ്ഞിരുന്ന ആഭരണമാണ് തോട. നടുവിൽ തോടുപോലെ കാതിന്റെ വളയം ഒതുങ്ങി ഇരിക്കുന്ന ആഭരണമാണ് തോട. ഇത് തനി സ്വർണ ത്തിൽ പണിയുവാൻ നല്ല ധനശേഷിയുള്ളവർക്കേ പറ്റൂ. അതുകൊ ണ്ടുതന്നെ സാധാരണക്കാർ കൈതയോല ചുരുട്ടിയാണു കാതിൽ ഇടുന്നത്. കരി ചേർത്തരച്ച അരക്കോ, തേനീച്ചക്കൂട്ടിൽനിന്നെടു ക്കുന്ന മെഴുകോ, കൈതയോല ചുരുളിനകത്തുവച്ച് അതിന്റെ ഒരു വശത്ത് കുന്നിക്കുരുക്കൾ പതിച്ചുവച്ചാൽ ഈ തോടയ്ക്ക് 'ചൂതുമണി' എന്നു പേർ. കാഴ്ചയിൽ ചുവന്ന കല്ലുവച്ച ആഭരണംപോലെയായി രിക്കും. പ്രായം ചെന്നവരാണിതു ധരിക്കുക. ഇതിൽതന്നെ 'ഉള്ളാട' വിഭാഗത്തിലുള്ള സ്ത്രീകൾ, ഓലച്ചുരുളോ, ലോഹച്ചുരുളോ ധരി ക്കുന്നു. പണ്ട് നമ്പ്യാർ 'കാതിലോല, നല്ലതാളി' എന്നു പറഞ്ഞതിന്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത് കാതിലണിയുന്ന ഈ 'ഓല'യുടെ അറിവുംകൂടിയാണ്. ഇങ്ങനെ അണിയുന്ന 'ഓല'യിൽതന്നെ നമ്പൂ തിരി സ്ത്രീകൾക്കിടയിൽ 'പനയോല' കൊണ്ടുള്ള ആഭരണമാണ് പ്രധാനം. പനയോല വെൺകളിമണ്ണിൽ മുക്കി (അതിനെ ചേടി എന്ന് പറയും) വെളുപ്പുനിറം വരുത്തിയാണ് അണിയുന്നത്. മറ്റു ജാതി ക്കാരുടെ ഓലയ്ക്ക് ചുവന്ന നിറമാണ് വിധി. ഇതിൽതന്നെ കുറിച്യർ
കാതിൽ 'പിച്ചളത്തോട'യാണ് അണിയുക. തോടയുടെ മറ്റൊരു പണിയർ എന്നിങ്ങനെ ഗോത്രസംസ്കൃതിയുമായി ബന്ധപ്പെട്ടവർ, പേരാണ് 'തക്ക'
കാതിൽ അണിയുന്ന ആഭരണങ്ങളിൽ മേക്കാത്കുത്തി അണിയുന്നവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ചിറ്റ്' എന്ന പേരിലാണിത് അറിയുന്നത്. 'മനച്ചിറ്റ്', 'ചെറുചിറ്റ്' എന്നിവയ്ക്ക് നമ്പൂതിരിമാർക്കിട യിലാണ് പ്രചാരം. ക്രിസ്ത്യാനികൾക്കിടയിൽ മേയ്ക്കാത് കുത്തന്ന രീതിയുണ്ട്. അതിന് 'മേയ്ക്കാ മോതിരം' എന്നു പേർ. അതിൽത്തന്നെ ഒരു പവൻ തൂക്കത്തിൽ ചതുരവടിവിൽ നിർമ്മിക്കുന്ന കാതിലയ്ക്ക് കുന്നംകുളം ഭാഗത്ത് 'അന്തോണിക്കാതില' എന്നൊരു ദേശപ്പേരുണ്ട്. പൊതുവേ മറ്റു ജാതിക്കാർക്കിടയിൽ ചിറിന് പ്രചാരം കുറവാണ്. കുറുമർ, ഉള്ളാടർ, പണിയർ തുടങ്ങിയഗോത്രവർഗ്ഗക്കാർക്കിടയിലുംമേക്കാത് കുത്തുന്ന രീതിയുണ്ട്. ചുവന്ന മഞ്ചാടി പിടിപ്പിച്ച മെഴുകു 'തോടകൾ' ആണ് അവർ അണിയുന്നത്.
കഴുത്തും കാതും കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വൈവിധ്യമുള്ളത് 'വള'കളിലാണ്. വളകളിൽ നിരവധി ഭേദങ്ങളുണ്ട്. നമ്പൂ തിരിസ്ത്രീകൾ പൊതുവേ, സ്വർണവളകളല്ല ഉപയോഗിക്കുക. ഓട്ടുവളകളാണ് അവർക്കു പറഞ്ഞിട്ടുള്ളത്.
വളകളിൽ കാണുന്ന പ്രത്യേക ഇനങ്ങൾ, ഒഴുക്കൻവള, ഒറ്റവള, പൂട്ടുവള, തരിവള, കൊത്തുവള ഇങ്ങനെയുള്ള സാധാരണ വളകളാണ്. ഇതുകൂടാതെ സവിശേഷമായ ഒരു ഇനമാണ് 'രാമായണം' കൊത്തിയ വള. സ്ത്രീകൾ മാത്രമാണിത് ഉപയോഗിക്കുന്നത്. അതും പ്രായമാ യവർ. ഈശ്വരസങ്കല്പവുമായി ഇഴചേർന്നതിനാൽ ശുദ്ധാശുദ്ധസ കല്പങ്ങൾ ഇതിലുണ്ട്. സീതാസ്വയംവരം, ലക്ഷ്മണോപദേശം, വന യാത്ര, സീതാപഹരണം, ഹനുമദ്സംഗമം, അശോകവനം, മൃതസഞ്ജീ വനി, രാവണവധം, പട്ടാഭിഷേകം ഇത്രയും രാമായണ സന്ദർഭങ്ങളാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. ഇതുപോലെതന്നെ പ്രധാനമാണ് അഷ്ടലക്ഷ്മി, ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, ആദിലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി ഈ ദേവത കളെ കൊത്തിയ വള. ആഭരണം എന്ന സൗന്ദര്യസങ്കല്പത്തിനപ്പുറത്ത് ഒരു 'ദൈവികക്യപ' തേടൽ കൂടിയാണത്. ദശാവതാരം കൊത്തിയ വളയും ഈ കൂട്ടത്തിൽപെടുന്നു. ഈ വളകളിൽ പ്രത്യേകരീതിയി ലുള്ള കൊത്തുപണികൾ ചെയ്യാറുണ്ട്. മുന്തിരി 'കൊത്തിയ വള' ആ കൂട്ടത്തിൽപെടുന്നു.
വള കഴിഞ്ഞാൽ പ്രധാനപ്പെട്ട ആഭരണമാണ് മോതിരം. 'പത്തു വിരലിലും പൊന്മോതിര'മണിഞ്ഞവരെക്കുറിച്ച് പാട്ടുകളിലും കാവ്യ ങ്ങളിലും പരാമർശം ഉണ്ട്. മോതിരങ്ങളുടെ പേരുകൾ അവയുടെ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പീഠമോതിരം പീഠത്തിന്റെ ആകൃതിയിലുള്ള മുകൾഭാഗത്തോടുകൂടിയതാണ്. തടമോതിരം എന്നാൽ പ്രധാന മോതിരം ഊരിപ്പോകാതിരിക്കാൻ തടയായിട്ട്, ഇരുവശത്തും ഇടുന്ന ചെറിയ മോതിരംതന്നെ. കാവറുമോതിരം, അതിൻ്റെ ക്ലാവർ രൂപത്തിനാലാണ് ആ പേരിന് അർഹമായത്. ഒഴുക്കൻ മോതിരം അഥവാ കണ്ണ് മോതിരത്തിന് മോതിരത്തിൻ്റെ കട്ട കണ്ണിൻ്റെ ആക്യ പ്രത്യേകിച്ച് കൊത്തുപണികളില്ലാത്തതുതന്നെ. മുതിരപ്പുറം മോതിരം സവിശേഷതയുള്ളതാണ്. ഒൻപത് കല്ലുകളുള്ള മോതിരത്തിൻ്റെ തിയിലായിരിക്കും. ഇതുകൂടാതെ നവരത്നമോതിരം വളരെയധികം കേന്ദ്രസ്ഥാനത്ത് വൈരമാണ്. വൈരക്കല്ലിൻ്റെ വലത്തുവശത്തായി മുത്ത്, മറുവശത്ത് ജാതിനീല (ഇന്ദ്രനീലം) ചുമപ്പ് പവിഴം, വെള്ള പച്ചക്കല്ല്. തുടർന്ന് തൊട്ട് വലത്തുതന്നെ വെള്ളക്കല്ല്, അതിനടുത്ത് താണ് (മത്സ്യമാംസങ്ങൾ കഴിക്കുന്നവർ ഇടതുകൈയിൽ ഉപയോഗി ക്കല്ല് എന്നിങ്ങനെ ക്രമീകരിക്കുന്നു. സമയദോഷത്തിന് പരിഹാരമാ യിട്ടാണീ മോതിരം ധരിക്കുന്നത്. അത് വലതുകൈയിൽ ധരിക്കേണ്ട ക്കുന്നതാണുത്തമം എന്ന് തട്ടാന്മാർക്കിടയിൽ അഭിപ്രായഭേദം കാണു ന്നുണ്ട്).
സമയദോഷത്തിനണിയുന്ന ഈ മോതിരം എപ്പോഴും ഉപയോ ഗിക്കുന്നതു ശരിയല്ല. വൈരക്കല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഇതുപോലെ വിശ്വാസതലവുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരം. സാധാരണപവിത്രക്കെട്ടിൽനിന്ന് വ്യത്യസ്തമായി വലതുവശം കെട്ടാണ് പവിത്രമോതിരത്തിന്. അതി ൽത്തന്നെ പയ്യന്നൂർ പെരുമാൾ ക്ഷേത്രത്തിൽ പൂജിച്ചു വാങ്ങുന്ന മോതിരത്തിന് മഹത്ത്വം കൂടും. പൊതുവേ നമ്പൂതിരിമാരാണ് ഇതണിയുക. ഇതുകൂടാതെ 'പുലിനഖ' മോതിരം, ആനവാൽ മോതിരം എന്നിവയും പ്രചാരത്തിലുള്ളവയാണ്. 'ആനവാൽ' കെട്ടിച്ചാൽ രാത്രി യിൽ ഭയന്നു കരയുന്നതിന് ഒറ്റമൂലിയായി. പുലിനഖവും ഇത്തരം ഗുണം ചെയ്യും. വീരശൂരപരാക്രമികൾക്കു ചേർന്നതാണല്ലോ അത്. പഴയ നായാട്ടുകാലത്തിൻ്റെ ഓർമ്മകൾ ഇതിലടങ്ങുന്നുണ്ടാകണം. ഇതിൽത്തന്നെ ചെറിയ 'നഖ'മാണെങ്കിൽ 'കീരിപ്പല്ല്' എന്നാണു പറ യുക. താന്ത്രികാവശ്യങ്ങൾക്കായി പവിത്രമോതിരം ഉപയോഗിക്കുന്നു.
ആഭരണങ്ങളിൽ മൂക്കുത്തിക്കും സ്ഥാനമുണ്ട്. മുതുവന്മാർക്കി ടയിൽ, വിവാഹത്തിന് വധു, വരൻ്റെ മുമ്പിലെത്തിയാൽ വരൻ ഒരു മോതിരവും മൂക്കുത്തിയും ചീപ്പും സമ്മാനിക്കുമത്രേ. മൂക്കിൻറെ രണ്ടുവശത്തും തുളച്ച് ഇടുന്ന രീതി ഉള്ളാടന്മാർക്കിടയിൽ കാണുന്നു. വലതുമൂക്കും ഇടതുമൂക്കും കുത്തുന്നതിൽ ജാതീയമായ വേർതി രിവുണ്ട്. കമ്മാളർ, ശില്പാചാരി, ചെട്ടി, കൊങ്ങിണി, വാണിയൻ, തീയൻ, പുലയൻ എന്നിവർ മൂക്കുത്തി ധരിക്കുന്നതിൽ ശ്രദ്ധിച്ചു പോന്നു. 'മൂക്കുവള'യും ഇവരിൽ പ്രചാരത്തിലുണ്ട്.
മെയ്യഴക്' കൂട്ടുന്ന ആഭരണങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നല്കുന്ന സമുദായം മുസ്ലിങ്ങളുടേതാണ്. അവരുടെ ആഭരണങ്ങ ൾക്കു പ്രത്യേക പേരുകളുണ്ട്. 'മണിയൻ മാട', അതിലൊന്നാണ്. രണ്ടറ്റത്തും കുഴൽപോലുള്ള ആഭരണമാണിത്. ചങ്കിൽ അടക്കിക്കെ ട്ടുന്ന 'കാറ', കാഴ്ചയിൽ നാഗപടത്തോടടുത്ത് നില്ക്കും. പൊതുവേ മുസ്ലിംആഭരണങ്ങളിൽ കാണുന്ന അലുക്കുണ്ടാവില്ല നാഗപടത്തിന്. 'ചങ്കേലസ്സ്' നീളത്തിൽ വരിയായി ചിട്ടപ്പെടുത്തിയാൽ പരത്തിൻകൂ ട്ടമായി. അണ്ടിയേലസ്സ്, കശുമാങ്ങയണ്ടിയുടെ രൂപത്തിലുള്ള മാല യാണ്. കഴുത്തിൽ എന്നപോലെ കാതിലും അലുക്കുകളുള്ള കമ്മലാണ് ഉപയോഗിക്കുക. കാതില അഥവാ മിന്നിപ്പടി എന്നു പറയുന്നത് കാഴ്ചയിൽ വലുതായിരിക്കും. പത്താക്ക്, പതക്കം, തൊരട്, പൊള്ള മണി, പവിഴേലസ്സ്, ആമാടക്കൂട്ടം, മടിയേലസ്സ് ഇവയൊക്കെ മുസ്ലി ങ്ങൾക്കിടയിൽ പ്രചാരമുള്ളവയാണ്. ചങ്കേലസ്സ് കോവയ്ക്കയുടെ ആകൃതിയിൽ ചരടിൽ കോർത്തിടുന്ന മാലയാണ്. 'ഉറുക്ക്' എന്നൊരു ആഭരണം പെൺകുട്ടികളുടെ കൈയിൽ കെട്ടുമ്പോൾ 'കൈയുറുക്ക്' എന്നറിയപ്പെടുന്നു. അണ്ടിയേലസ്സ് ആൺകുട്ടികളും ധരിക്കുന്നു.
മെയ്യാഭരണങ്ങൾക്ക് ചരിത്രപരവും വംശപരവുമായ ബന്ധങ്ങ ളുണ്ട്. പാരമ്പര്യത്തനിമയും കാണാം. ജനിച്ച് 90 ദിവസം കഴിഞ്ഞാൽ-ചിലേടത്ത് 28-നുതന്നെ കുട്ടിയുടെ കാത് കുത്തുന്നു. നാരകമുള്ളു കൊണ്ട് കാതു തുളച്ച് (കാരമുള്ളും ഉപയോഗിക്കും) ആഭരണം ഇടു വിക്കും.
പേരിടലിന് 'പേരുമണി'യും ചാർത്തുന്നു. തിരണ്ടുകല്യാണം കഴിഞ്ഞാൽ കഴുത്തിലും കാതിലും മൂക്കിലും കൈയിലും കൈവി രലുകളിലും അരക്കെട്ടിലും ആഭരണങ്ങൾ അണിയുന്നു. വെള്ളിയ രഞ്ഞാണം, സ്വർണ അരഞ്ഞാണം ഏലസ്സുകളും കാൽത്തളകളും വഴിപോലെ ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ ആഭരണഭ്രമം അവൻ സ്യഷ്ടിച്ച ദേവീദേവന്മാർക്കും ആഭരണമണിയിക്കുന്നതിൽ കാണാം. 'മണിത്താലി' 108 മണി, 101 മണി, 51 മണി എന്നിങ്ങനെ അളവുകളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയാണ്-ദേവീദേവന്മാർക്കു കിരീടവും കാപ്പും പതിവാണ്. 'ഗൗരീശങ്കരം' ക്ഷേത്രച്ചടങ്ങിനുപയോഗിക്കുന്ന മോതിരമാണ്. വീരന്മാരുടെ കാതിൽ നാഗകുണ്ഡലവും കുട്ടിക്കാപ്പും സ്വർണ അരപ്പട്ടയും കച്ചേലസ്സും കാണാം. 'വീരത്തണ്ട്' വീരപരാക്ര മികൾക്കുള്ളതാണ്. അംഗദവും മണികാഞ്ചിയും പഴയ നാടോടി പാരമ്പര്യത്തിൽ തന്നെയുള്ള ആഭരണങ്ങളാണ്.
ഇതുകൂടാതെ വ്രതാനുഷ്ഠാനങ്ങളുടെ കാലത്ത് തുളസിമാലയും രുദ്രാക്ഷമാലയും പളുങ്കുമാലയും ധരിക്കുന്നു. രക്ഷായന്ത്രങ്ങളും ഉറുക്കുകളും ഏലസ്സുകളും 'താന്ത്രിക' വിദ്യയുമായി ബന്ധപ്പെട്ടവ യാണ്.ആഭരണങ്ങളിലെ ശ്രദ്ധേയമായ ഒരുകാര്യം മുസ്ലിങ്ങൾക്കിടയിലെ 'കാതുകുത്തും' തട്ടാന്മാർക്കിടയിലെ അവകാശമാണ് എന്നതാണ്. 'ചിറ്റും' ക്രിസ്ത്യൻ സമുദായത്തിലെ 'താലി'യും ഹിന്ദുക്കൾക്കിടയിലെ വിവാഹത്തിനുള്ള 'ചിറ്റ്' കൊണ്ടുവരുന്ന തട്ടാനെ വിളക്കും നിറയും വച്ച് സ്വീകരിച്ച്, വധുവിൻ്റെ അറയിൽ കടന്നുചെന്ന് ചിറ്റ് കാതിലിട്ട് കൊളുത്തുറപ്പിക്കാനുള്ള അവകാശം തട്ടാനുണ്ട്. അതിന് പ്രതിഫ ലമായി അരിയും നെല്ലും പഴവുമൊക്കെയാണു നല്കുക. അതുപോലെ ക്രിസ്ത്യാനികൾക്കിടയിലെ 'താലി' കെട്ടിന്റെയന്ന് തട്ടാൻ തന്നെ താലി നല്കി അവകാശം വാങ്ങുന്നു. ഹിന്ദുക്കളുടെ കുട്ടിയുടെ 'കാതു കുത്തും' ഇതുപോലെ പ്രതിഫലം വാങ്ങാതെ 'അവകാശം' വാങ്ങി നടത്തുന്ന ചടങ്ങായിരുന്നു. ആഭരണങ്ങൾ ആവശ്യക്കാരൻ്റെ വീട്ടിൽ ചെന്നിരുന്ന് പണിഞ്ഞിരുന്ന പഴയകാലത്ത്, കവളപ്പാറയിലെ രാമനും കോന്തനും ചേർന്ന്, ഒരിക്കൽ അമ്പലം പണിയും കഴിഞ്ഞു വരുന്ന സമയത്ത് ദക്ഷിണയായി കിട്ടിയ മുണ്ടും നാളികേരവും ആലിൻചോ ട്ടിൽവച്ച് വിശ്രമിക്കവേ, രാമൻതട്ടാൻ തൻ്റെ കൈയിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് നാളികേരം കൊത്തിയെടുത്തു. അതു കണ്ട കോന്തൻ മുത്തപ്പൻ രാമനെ കൊന്നുകളഞ്ഞുവത്രേ. നാട്ടാ ചാരപ്രകാരം കോന്തൻ മുത്തപ്പനെ നാടുകടത്തി. ആ സമയത്തു കൊടുങ്ങല്ലൂരമ്പലത്തിൽ വിദഗ്ദ്ധനായ തട്ടാനെ ആവശ്യം വന്നെന്നും അങ്ങനെ കോന്തൻ മുത്തപ്പനെ വെള്ളാങ്കല്ലൂർ പടിഞ്ഞാറുഭാഗത്ത് വിളിച്ചിരുത്തിയെന്നും പറയുന്നു. ഈ കുടുംബക്കാർ പിന്നീട് 'തൃപ്രയാർ' എന്ന വീട്ടുപേരിനർഹരായത്രേ. പൊതുവേ തട്ടാന്മാർ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. പണ്ടത്തെ സാമൂഹികഘടനയിൽ അവർക്കുണ്ടാ യിരുന്ന പ്രാധാന്യം, ആഭരണങ്ങളുടെ പ്രസക്തിയിലേക്കുകൂടി വെളിച്ചം വീശുന്നു.
ഓടും ചകിരിയും ഉപയോഗിച്ച് സ്ഫുടം ചെയ്തെടുത്ത തനി തങ്കത്തിൽ ആഭരണങ്ങൾ നെയ്തെടുത്ത കരവിരുത് ഇന്ന് യന്ത്ര ങ്ങൾക്കു വഴിമാറിയെങ്കിലും, മെയ്യഴകിലെ പാരമ്പര്യത്തിളക്കം ഒളി മങ്ങാതെ നിലനില്ക്കുന്നു എന്നതാണ് സത്യം. “
1.കേരളീയ ആഭരണങ്ങൾ
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ളമണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീകളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്തവ സ്ത്രീകളുടെ കഴുത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
“നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളുകൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
2.
കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി
യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുര