Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Aadhivaasi Then Sekharanam | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മലയർ, കുറുമർ, കാണിക്കാർ എന്നിവർ തേനെടുപ്പിൽ വിദഗ്ദ്ധരാണ്. കൂറ്റൻ തേൻമരങ്ങളുടെ ചിറ്റാംകൊമ്പത്തായിരിക്കും തേൻകൂടുകൾ...
“മലയർ, കുറുമർ, കാണിക്കാർ എന്നിവർ തേനെടുപ്പിൽ വിദഗ്ദ്ധരാണ്. കൂറ്റൻ തേൻമരങ്ങളുടെ ചിറ്റാംകൊമ്പത്തായിരിക്കും തേൻകൂടുകൾ. 'എന്നെയെടുക്കാൻ ഒരു ചൂട്ടും ആളും ആട്ടാംവള്ളിയും വരുമ്പോൾ താങ്ങാമോ' എന്ന് കൊമ്പിനോടു സമ്മതം ചോദിച്ചേ തേനീച്ച കൂടു കെട്ടുകയുള്ളൂ എന്നാണ് മലയരുടെ വിശ്വാസം. തേനെടുത്തു കഴിഞ്ഞയുടൻ കമ്പു പൊട്ടിവീണ അനുഭവമുണ്ടായിട്ടുണ്ടത്രേ. നിലാവില്ലാത്ത രാത്രിയിൽ മലയനും മലയത്തിയും കൂടിയാണ് തേനെടുക്കാൻ പോവുക. മുളയാണിയടിച്ച് ഈറ്റ വെച്ചു കെട്ടിയാണ് മരത്തിൽ കയറുക. മലയൻ ഇറക്കിക്കൊടുക്കുന്ന ആട്ടാംവള്ളിയിൽ തേൻപാട്ട, മുക്കാഞ്ഞാലി തുടങ്ങിയവ മലയത്തി കെട്ടിക്കൊടുക്കുന്നു. വക്കയുടെ നാരു മെടഞ്ഞതാണ് ആട്ടാംവള്ളി. അല്ലിക്കൊടിവള്ളി മൂന്നെണ്ണം വെച്ചുകെട്ടി പടി കെട്ടിയാണ് വൻതേൻ എടുക്കുന്നത്. തേനിളക്കം നോക്കി തേൻകൂട് എവിടെയുണ്ടെന്നറിയുന്നു. ഈച്ചയുടെ മൂളൽ ഏതു മരത്തിലാണ് ഒതുങ്ങുന്നത് അവിടെയായിരിക്കും തേൻ. വൻതേൻ, ചെറുതേൻ, ചീളേൻ, കോൽത്തേൻ, ചപ്പോൻ, കുറുന്തേൻ എന്നിങ്ങനെ ആറുതരം തേനുണ്ടത്രേ. ഫെബ്രുവരിയിൽ പൂക്കുന്ന വാഴപ്പുന്ന, വടപ്പുന്ന എന്നിവയും ഏപ്രിലിൽ പൂക്കുന്ന ചെറുപുന്ന, പൂള, കരിഞ്ചുരുളി, വെള്ളച്ചുരുളി, പോങ്ങ്, പാമരം എന്നിവയുമാണ് പ്രധാന മധുമരങ്ങൾ. തേനീച്ചക്കുത്തിൽനിന്ന് രക്ഷനേടാൻ കാട്ടുചണ്ണയരച്ചു കൈയിലും മുഖത്തും പൂശിയാണ് കാണിക്കാർ തേനെടുക്കുന്നത്. കുത്തു കിട്ടിയാൽ നൂലിയില അരച്ചിടുന്നു. കുത്തേറ്റു നീരുവന്നാൽ കടമാന്തോരയില തൊട്ടുരിയാടാതെ പറിച്ച് അരച്ചിടുന്നു. ഇനിയുമെത്രയോ കാട്ടറിവുകൾ. സ്വന്തം തട്ടകത്തുപോലും അന്യനും തിരസ്കൃതനുമായി അടിക്കടി തോറ്റുകൊണ്ടിരിക്കുമ്പോഴും വംശാഭിമാനത്തിൻ്റെ ചുരയ്ക്കാത്തുണ്ടിലൊളിപ്പിച്ച് ആദിവാസി കാത്തുവെച്ച അപൂർവ്വാനുഭവങ്ങളുടെ സഞ്ചിതസമ്പത്താണ് കാട്ടറിവുകൾ. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം മുറിഞ്ഞാൽ പിന്നെ ആദിവാസിയില്ല.”
“വിഭവ താഴ്വര , കാലം, ശേഖരണ വിദ്യ എന്നിവയിൽ നിന്നാണ് ഭക്ഷണപ്രജ്ഞ വളർന്നു വികസിച്ചത്. പ്രാചീന സംഘകാലത്ത് ഇപ്രകാരം ഒരു ജീവിത രീതി ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് തിണസങ്കല്പം. ഭക്ഷണ വിഭവശേഖരണം കുലത്തൊഴിലായും അത് ഗോത്ര നൈപുണ്യമായും പരിസ്ഥിതി അടയാളമായും മാറുന്നത് കാണാം. കുറിഞ്ഞി തിണയുടെ പ്രധാന തൊഴിൽ തേൻ ശേഖരണമായിരുന്നു. " |
. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: കേരളത്തിൻ്റെ ഗോത്രവർഗ്ഗ സസ്യവിജ്ഞാനം (ഇ. ഉണ്ണികൃഷ്ണൻ), ഡി. സി. ബുക്സ്, കോട്ടയം, 2021. പുറം 1326 - 1327. ഡോ. സി. ആർ. രാജഗോപാലൻ, മണ്ണിന്റെ ലാവണ്യം പ്രതിരോധം, ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം, 2017, പുറം 29..Link | |
| 2 | Gothravargga Grihopakaranangal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ആദിവാസികൾ ഉറി തൊട്ട് ഉപ്പുകലം വരെയുണ്ടാക്കുന്നത് പരിസരങ്ങളിൽ ലഭ്യമായ വസ്തുക്കൾകൊണ്ടാണ്. മുളങ്കുറ്റികളും ചുരയ്ക്കാ...
“ആദിവാസികൾ ഉറി തൊട്ട് ഉപ്പുകലം വരെയുണ്ടാക്കുന്നത് പരിസരങ്ങളിൽ ലഭ്യമായ വസ്തുക്കൾകൊണ്ടാണ്. മുളങ്കുറ്റികളും ചുരയ്ക്കാത്തൊണ്ടുമാണ് അവരുടെ പ്രധാന സംഭരണപാത്രങ്ങൾ. ഈറ്റ കൊണ്ടോ ചൂരലുകൊണ്ടോ നിർമ്മിച്ച പൂനിക്കൊട്ടയിലാണ് ചോലനായ്ക്കൻമാർ വനവിഭവം ശേഖരിക്കുന്നത്. പീച്ചിയിലെ മലയർ ഇതിന് ചാക്കുകളുപയോഗിക്കുന്നു. മുളങ്കുറ്റിയിലാണ് പല ആദിവാസികളും തേൻ സംഭരിച്ചുവയ്ക്കുന്നത്. ഉപ്പും മുളകും ഇട്ടുവയ്ക്കാൻ ചുരയ്ക്കാത്തൊണ്ടുപയോഗിക്കുന്നു. മലയരുടെ വറ്റിക്കുടുക്ക മത്തൻ്റെ തോടാണ്. കാട്ടുതെങ്ങോലയീർക്കിൽകൊണ്ട് ഇവർ ചൂലുണ്ടാക്കാറുണ്ട്. മിക്ക ആദിവാസികളും കുറുന്തോട്ടിച്ചൂൽ ഉപയോഗിക്കുന്നു. ഈറ്റച്ചീളുകൊണ്ടുള്ള അറക്കത്തി ചോലനായ്ക്കർ ക്ഷൗരം ചെയ്യാനുപയോഗിക്കുന്നു. വേഴ്മരത്തടികൊണ്ടാണ് അട്ടപ്പാടിക്കാർ ഉരലുണ്ടാക്കുന്നത്. മുള ചതച്ച് കട്ടിലും ഇരിപ്പിടങ്ങളും ഏറുമാടവും ഉണ്ടാക്കുന്നതിൽ ഇവരെല്ലാം വൈദഗ്ദ്ധ്യം നേടിയവരാണ്. കൈത്തൊഴിലിനുള്ള അസംസ്കൃത വസ്തുക്കൾ: മുള, ഈറ്റ, ചൂരൽ എന്നിവകൊണ്ടുള്ള കുട്ടമെടച്ചിൽ ഉപജീവനമാക്കിയ ആദിവാസികൾ ധാരാളമുണ്ട്. പുല്ലാനിവള്ളി കീറിയെടുത്തും മോതിരവള്ളിമെടഞ്ഞും പാൽവള്ളികൊണ്ടും കാസർഗോഡുള്ള ചെറവന്മാർ കുട്ട നെയ്യാറുണ്ട്. കണ്ടൽച്ചതുപ്പുകളിൽ ചെമ്മീൻ തപ്പിപ്പിടിക്കുന്ന പുലയസ്ത്രീകൾ 'കുരിയ' എന്ന ചതുപ്പിലെ പോട്ടപ്പുല്ലു ചതച്ചുണ്ടാക്കിയ ഒരുതരം ചെറിയ കൂട കടിച്ചുപിടിക്കാറുണ്ട്. കണ്ണാമ്പൊട്ടിയെന്ന കണ്ടൽച്ചെടിയുടെ വേര് ചെത്തിയെടുത്ത് പുലയർ കോർക്കുണ്ടാക്കാറുണ്ട്. മന്നാൻ, ചെറവർ, കാണിക്കാർ തുടങ്ങിയവർ മുളകൊണ്ടുള്ള തെറ്റാലിയിൽ കല്ലെയ്ത് ചെറുമൃഗങ്ങളെ വീഴ്ത്തുന്നവരാണ്. മുളയോ കാനക്കമുകോ നാരയുടെ ഒറ്റക്കൊമ്പോ കൊണ്ട് വില്ലും കോളി(ആൽ)യുടെ ഊന്നുവേരിലെ തൊലി ചതച്ച് വിൽച്ചരടും മുളയോ കാട്ടുകമുകോ അമ്പും ഉപയോഗിച്ചും ഇവർ വേട്ടയാടാറുണ്ട്. ഈറ്റകൊണ്ടുള്ള ഊത്താൻ കുഴലുപയോഗിച്ച് പക്ഷികളെ പിടിക്കുന്നു, മുതുവാന്മാരും വിഷവന്മാരും. കുറിച്യരുടെ ചൂണ്ടൽപ്പിടിയും മുളതന്നെ. കാണിക്കാർ വിത്തിടാനുപയോഗിക്കുന്നത് വാഴപ്പുന്നയുടെ തടികൊണ്ടുണ്ടാക്കുന്ന തോട്ടക്കമ്പുകൊണ്ടാണ്. മത്സ്യവിഷം: നഞ്ചു കലക്കി മീൻ പിടിക്കാനറിയാം, ആദിവാസികൾക്ക്. നീർവാളക്കുരു, മരോട്ടിക്കുരു, മലങ്കാര, ഇഞ്ച, കക്കുവള്ളിത്തൊലി, കല്ലകൊയെച്ച, മേടൻ തുടങ്ങി നിരവധി മത്സ്യവിഷങ്ങൾ ഇവർക്കറിയാം. ഒരു വിഷച്ചെടിയേ അല്ലാത്ത മുത്തിളും 'മുത്തിളിൻ്റെ അളിയനു'മാണ് ചെറുവരുടെ നഞ്ച്. ഇതു കലക്കിയാൽ മീനുകൾ കണ്ണുകാണാൻ വയ്യാതെ പൊന്തിക്കിടക്കുമത്രേ. വനവിഭവശേഖരണം: ആദിവാസികളുടെ പരമ്പരാഗത തൊഴിലുകളായ കൃഷിയും നായാട്ടും അവരുടെ ഭക്ഷണം നേടുക എന്ന ജൈവികാവശ്യത്തെ തൃപ്തിപ്പെടുത്തിയിരുന്നെങ്കിൽ വനവിഭവശേഖരണമെന്ന തൊഴിൽ ഭൗതികാവശ്യത്തിന്റെ നിവൃത്തിക്കാണ്. ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിലെ വനത്തിൽനിന്നും 120-ഓളം വനവിഭവങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ പീച്ചിക്കാട്ടിലെ മലയർ നൂറിലേറെ സസ്യോത്പന്നങ്ങൾ ശേഖരിക്കുന്നുവെന്നാണ് കേരള വനഗവേഷണ കേന്ദ്രത്തിലെ ഒരു പഠനം കാണിക്കുന്നത്. ലഘുവനവിഭവങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായ തൃശ്ശൂരിൽ 150-ലേറെ പച്ചമരുന്നുകൾ എത്തിച്ചേരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പീച്ചിക്കാട്ടിൽനിന്നത്രേ. പച്ച, പരുത എന്നു മലയരും, ചോല, പതി എന്നിങ്ങനെ ചോലനായ്ക്കരും ഹരിതവനത്തെയും ഇലപൊഴിയും വനത്തെയും വേർതിരിച്ചു മനസ്സിലാക്കുന്നുണ്ട്. വനവിഭവങ്ങളോരോന്നും വിളയുന്ന കാടും പറിക്കേണ്ട കാലവും രീതിയും ഇവർക്കറിയാം. അമൽപ്പൊരി, അടപതിയൻ, കോലിഞ്ചി, നന്നാറി, ശതാവരി, പാട, പാൽമുതുക്ക് എന്നീ കിഴങ്ങുകളും ഓരില, മൂവില, കാട്ടുതിപ്പലി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, മധുരക്കുറിഞ്ഞി, തവിഴാമ എന്നിവയുടെ വേരും മണ്ണുണങ്ങുന്നതിനു മുമ്പ് പറിച്ചെടുക്കണം. പാച്ചോറ്റി, ഇഞ്ച എന്നിവയുടെ തൊലിയും, ത്രിഫല, കഴഞ്ചിക്കുരു, കാഞ്ഞിരക്കുരു, പരണ്ടക്കുരു, മുള്ളിലക്കുരു എന്നിവയും പുന്ന, നാഗമരം, വയണ എന്നിവയുടെ പൂക്കളും കാട്ടുപത്രിയും ഇവരുടെ വനവിഭവങ്ങളിൽ പെടുന്നു. എണ്ണയ്ക്കായി വറ്റോടൽ, പാലി, നാങ്ക്, പൂവം, മരോട്ടി എന്നിവയുടെ വിത്തുകളും വെള്ള പൈനിൻ്റെയും തെള്ളിയുടെയും കറയും ഇവരെടുക്കുന്നു. ഡിസംബർ - മാർച്ച് കാലങ്ങൾ ചീനിക്കാ ശേഖരണത്തിൻ്റെതാണ്. മുതുക്കിൻകിഴങ്ങും ഇക്കാലത്തെടുക്കുന്നു. 1994 ഡിസംബർ മുതൽ 95 ഫെബ്രുവരി വരെ പീച്ചിയിലെ 20 കുടുംബങ്ങളിലെ 40 പേർ ചേർന്ന് 388 ശേഖരണ യാത്രകളിലായി 4665 കി.ഗ്രാം ചീനിക്കയും ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 332 യാത്രകളിൽ 10,008 കി.ഗ്രാം മുതുക്കിൻകിഴങ്ങും ശേഖരിച്ചതായി കണക്കെടുത്തിട്ടുണ്ട്. ഷാംപൂവ്യവസായികൾ ചീനിക്കയും കാലിത്തീറ്റ നിർമ്മാതാക്കൾ മുതുക്കും വാങ്ങിക്കുന്നു. അമിതമായ ശേഖരണംമൂലം ഇവ അവിടെ അപൂർവ്വമായി തുടങ്ങിയിരിക്കുന്നു. ചീനിക്കായ പെട്ടെന്ന് ഉണങ്ങി വീഴാൻ വള്ളി മുറിച്ചിടുന്ന പതിവും ചിലയിടത്തുണ്ട്. ചീനിക്കായുടെ കാലം തീരുന്നതോടെ തേൻകാലം തുടങ്ങുന്നു. മെയ് അവസാനം വരെ മധുവസന്തമാണ്.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: കേരളത്തിൻ്റെ ഗോത്രവർഗ്ഗ സസ്യവിജ്ഞാനം (ഇ. ഉണ്ണികൃഷ്ണൻ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1323 - 1326..Link | |
| 3 | Naattaachaarathile Garudanum Mayilum | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഭാരതീയ വിശ്വാസമനുസരിച്ച് പക്ഷിരാജനാണ് ഗരുഡൻ. വിഷ്ണുവിന്റെ വാഹനവും കൊടിയടയാളവുമായ ഗരുഡനെ ദർശിക്കുന്നത് വിഷ്ണ...
“ഭാരതീയ വിശ്വാസമനുസരിച്ച് പക്ഷിരാജനാണ് ഗരുഡൻ. വിഷ്ണുവിന്റെ വാഹനവും കൊടിയടയാളവുമായ ഗരുഡനെ ദർശിക്കുന്നത് വിഷ്ണുദർശനത്തിന് തുല്യമായി കരുതുന്നു. വേദങ്ങളും മന്ത്രങ്ങളും ഗരുഡന്റെ രൂപത്തിലാണ് വരുന്നതെന്ന് ഛാന്ദോപനിഷത്തിൽ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഗരുഡനെ ആരും കൊല്ലാറില്ല. പുതിയ കെട്ടിടത്തിനായി സ്ഥാനക്കാരൻ വന്ന് കുറ്റിയടിക്കുമ്പോൾ ആകാശത്ത് ഗരുഡൻ പറക്കുന്നത് ശുഭസൂചനയായി കരുതുന്നു. വിഷം ഇറക്കാനുള്ള 'കരുത്ത് പ്രയോഗ'ത്തിൽ ഗരുഡകരുത്ത് മുഖ്യമാണ്. ഗരുഡൻ്റെ രൂപം ചിത്രീകരിച്ച യന്ത്രം ധരിച്ചാൽ വിഷബാധ ഉണ്ടാകുകയില്ല എന്ന് വിശ്വസിക്കുന്നു. മലപ്പുറം ജില്ലയിലെ ഗരുഡൻകാവ് ക്ഷേത്രത്തിൽ പ്രധാന മൂർത്തിയായ വിഷ്ണുവിനെക്കാൾ പ്രാധാന്യം ഉപദേവനായ ഗരുഡനുണ്ട്. സർപ്പദോഷം മാറാൻ ഇവിടെ മുട്ട വഴിപാട് നടത്തിയിരുന്നു. മുട്ട ക്ഷേത്രത്തിനു പുറത്തു കൊണ്ടു വന്ന് വയ്ക്കും. അകത്തു കയറ്റില്ല. ഇത് ലേലം ചെയ്തു കിട്ടുന്ന പണം ഭണ്ഡാരത്തിലിടുന്നു. ചില സംസ്ഥാനങ്ങളിൽ 'ഗരുഡവാഹനനൃത്തം' എന്ന പേരിൽ ഒരു നൃത്തകല നടത്തിവരുന്നതായി കാണുന്നു. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും അഷ്ടനാഗങ്ങളിൽ ഒന്നായ വാസുകിയും തമ്മിലുള്ള യുദ്ധവും ഇതിൽ ഗരുഡൻ്റെ വിജയവുമാണ് ഇതിവൃത്തം. ഇതിഹാസങ്ങളിലെ വീരാപദാനകഥകളും ഉൾപ്പെടുത്തിക്കാണുന്നു. ദക്ഷിണ കേരളത്തിലെ കാളീക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരനുഷ്ഠാന കലാപ്രകടനമാണ് 'ഗരുഡൻതൂക്കം'. കാളീക്ഷേത്രങ്ങളിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കും മറ്റും വേണ്ടി നടത്തുന്ന ഒരു നേർച്ചയാണിത്. അനുഷ്ഠാനാംശം കുറവാണെങ്കിലും ഗരുഡൻതൂക്കവുമായി സാദൃശ്യമുള്ള 'ഗരുഡൻപറവ' ദേവീക്ഷേത്രങ്ങളിലെ ഒരു ഉത്സവക്കളിയാണ്. 'കാല'ത്തെ കുറിക്കുന്ന പക്ഷികൂടിയാണ് ഗരുഡൻ. കൃഷ്ണപ്പരുന്ത് ഗരുഡൻതന്നെയാണെന്നും വിശ്വസിക്കുന്നു. യാത്രാരംഭത്തിൽ ആകാശത്തിലൂടെ കൃഷ്ണപ്പരുന്ത് പറക്കുന്നതു കണ്ടാൽ പോകുന്ന കാര്യം സാധിക്കും എന്ന് കരുതുന്നു. സുബ്രഹ്മണ്യൻ്റെ വാഹനമായ മയിലുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ കാവടിയാട്ടത്തിന് വേഷക്കാർ മയിൽപ്പീലികൊണ്ട് അലങ്കരിച്ച നൃത്തോപകരണം ഉപയോഗിക്കുന്നതും ഇക്കാരണത്താലാണ്. മറ്റു കാവടികളെക്കാൾ പ്രാധാന്യമുള്ളതാണ് പീലിക്കാവടി. പ്രത്യേക നോമ്പും ചിട്ടവട്ടങ്ങളും ഈ അനുഷ്ഠാനത്തിന് പിന്നിലുണ്ട്. പുണ്യപക്ഷിയായി കരുതുന്ന മയിലിനെ ആരും കൊല്ലാറില്ല. കൊന്നാൽ ആ പാപം തീർക്കാൻ ക്ഷേത്രത്തിൽ പോയി ഇന്ദ്രനെ ധ്യാനിച്ച് പാപപരിഹാരകർമ്മം ചെയ്യാറുള്ളതായി മുതിർന്നവർ പറയുന്നു. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ഭൂമിയിലെ രാജാക്കന്മാരെ ജയിക്കാനായി ഒരിക്കൽ രാവണൻ പുഷ്പകവിമാനത്തിൽ യാത്ര തിരിച്ചു. 'ഉശിരവീരം' എന്ന താഴ് വരയിൽ ചെന്നിറങ്ങിയ രാവണൻ അവിടെ ഒരാശ്രമത്തിൽ യാഗം നടക്കുന്നത് കണ്ട് അവിടേക്ക് ചെന്നു.രാവണനെ കണ്ട മാത്രയിൽ അവിടെ സന്നിഹിതരായിരുന്ന ഇന്ദ്രാദിദേവകൾ ഓരോരോ വേഷം ധരിച്ച് രക്ഷപ്പെട്ടു. ഇന്ദ്രനു കിട്ടിയ വേഷം മയിലിന്റേതാണ്. അന്നുമുതൽ ഇന്ദ്രന് മയിലിനോട് ഒരു പ്രത്യേക മമത ഉണ്ടായി. മയിലിനെ ഇങ്ങനെ അനുഗ്രഹിക്കുകയും ചെയ്തു. "നിങ്ങൾക്ക് യാതൊരു അസുഖവും ഉണ്ടാകില്ല. നിങ്ങളെ ആരും കൊല്ലില്ല. അഥവാ കൊന്നാൽ അയാളുടനെ മരിക്കും." മിക്കവാറും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മയിലിനെ വളർത്തുന്നുണ്ട്. തിരുവിതാംകൂർ പ്രദേശത്തെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ ഒരനു ഷ്ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമാണ് വേഷം. മയിൽ പീലി വിരിച്ചാടിയാൽ മഴ പെയ്യും എന്ന് കരുതുന്നു. ഇവയെക്കാൾ കൗതുകകരമായ വിശ്വാസം കുട്ടികൾക്കിടയിലുണ്ട്. മയിൽപ്പീലി മാനം കാണാതെ സൂക്ഷിച്ചാൽ പെറ്റു പെരുകും എന്ന് വിശ്വസിച്ച് എത്രയോ നാളുകൾ പുസ്തകത്താളുകൾക്കിടയിൽ മയിൽപ്പീലി സൂക്ഷിച്ചിട്ടുണ്ട്! നമ്മിലെ മധുരോദാരമായ ഓർമ്മകൾക്കും വർണ്ണശബളമായ സ്വപ്നങ്ങൾക്കും ഒരു നനുത്ത മയിൽപ്പീലിസ്പർശമാണല്ലോ ഉള്ളത്. പീലി വിരിച്ചാടുന്ന മയിലിനെ സ്വപ്നത്തിൽ ദർശിക്കുന്നത് ഉള്ളിലുള്ള അഹങ്കാരത്തിൻ്റെ പ്രതിഫലനമാണത്രേ!” |
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2),പൈതൃകം തിരഞ്ഞെടുത്ത ലേഖനം: പക്ഷികൾ ഗ്രാമങ്ങളിൽ ( ജീജ തോട്ടയ്ക്കാട്ടുകര ) ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1467-1469..Link | |
| 4 | Kalam Paattile Paalayum Vaakayum | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പുലയരുടെ പല കർമ്മങ്ങൾക്കും മരവും മരക്കൊമ്പും ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുക്കളായി വരുന്നുണ്ട്. അവർ കെന്ത്രോൻ പാട്ട്...
“പുലയരുടെ പല കർമ്മങ്ങൾക്കും മരവും മരക്കൊമ്പും ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുക്കളായി വരുന്നുണ്ട്. അവർ കെന്ത്രോൻ പാട്ട് (കന്നൽകളം പാട്ട്) നടത്തുന്നത് പാലമരത്തിനു മുന്നിലാണ്. പാലമരത്തിനു (കൊണ്ടുവന്നു നട്ട പാലച്ചെടി) ചുറ്റുമായാണ് വിഷ്ണ്വാർകളം പഞ്ചവർണ്ണപ്പൊടികൊണ്ട് വരയ്ക്കേണ്ടത്. അല്ലെങ്കിൽ വരച്ച കളത്തിനു മദ്ധ്യത്തിൽ ഒരു പാലക്കമ്പു കൊണ്ടുവന്നു സ്ഥാപിക്കുന്നു. ഈ മരത്തിനു മുകളിൽ രണ്ടു തേങ്ങയോടൊപ്പം ഒരു കോഴിയെയും തൂക്കിയിടുന്നു. പിന്നീടാണ് മാന്ത്രികകർമ്മങ്ങൾ തുടങ്ങുന്നത്. കർമ്മങ്ങൾ കഴിഞ്ഞാൽ പാലക്കമ്പു കിളച്ചെടുത്ത് പിണിയാൾക്കൊപ്പം ആറ്റിൻകരയിലേക്കു കൊണ്ടുപോകുന്നു. പുഴവക്കത്തുള്ള കർമ്മങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനു മുന്നേ പാല ആറ്റിലൊഴുക്കുന്നു. പാലമരത്തിലാണ് പ്രേതങ്ങളും പിശാചുക്കളും അധിവസിക്കുന്നതെന്ന വിശ്വാസമാണ് ഇതിനു പിറകിലുള്ളത്. പാലമരവുമായി ബന്ധപ്പെട്ട ഒരു കഥ കന്നൽകളം പാട്ടിലെ 'പാലോ ചന്ദ്രൻ' എന്ന പാട്ടിൽ പ്രതിപാദിച്ചു കാണുന്നു. ഒരിക്കൽ പരമശിവൻ നായാട്ടിനു പോയി. കാട്ടിലെത്തിയപ്പോൾ ജട കുടഞ്ഞുകെട്ടി, കുടഞ്ഞുകെട്ടിയപ്പോൾ ഉതിർന്ന മുടി ഒരു കുറ്റിച്ചെടിയിൽ ചുറ്റിവെച്ചു. നായാട്ടു കഴിഞ്ഞുവന്നപ്പോൾ ചുറ്റിവെച്ച മുടി നാഗങ്ങളായി മാറിയതായി കണ്ടു. ശിവൻ ഉതിർന്ന മുടി ചുറ്റിവെച്ചത് പാലച്ചെടി യിലാണ് എന്നാണ് വിശ്വാസം. തിരണ്ടുമങ്ങലം ചടങ്ങിൽ വാകമരത്തിന്റെ സാന്നിദ്ധ്യം: തിരണ്ടുമങ്ങലവുമായി ബന്ധപ്പെട്ട ആചാരത്തിൽ വാകമരത്തെ ബന്ധിപ്പിച്ചുകൊണ്ട് ഉള്ള ചില ചടങ്ങുകൾ പുലയസമുദായക്കാർ ക്കുണ്ട്. വീട്ടിലെ ഒരു പ്രത്യേക മുറിയിൽ ആണ് ആദ്യമായി രജസ്വലയായ പെൺകുട്ടി പുറത്തേക്ക് അധികം ഇറങ്ങാതെ കഴിച്ചുകൂട്ടേണ്ടത്. ഇങ്ങനെ ഏഴു ദിവസം ഈ മുറിയിൽ കഴിയണം. ഏഴാം ദിവസം അനുഷ്ഠിക്കാനുള്ള ചില ചടങ്ങുകൾക്കുവേണ്ടി വീട്ടുമുറ്റത്ത് ഒരു വാകത്തയ്യോ ഒരു വലിയ വാകമരക്കമ്പോ കുഴിച്ചിടുന്നു. പഞ്ചവർണ്ണപ്പൊടികൊണ്ട് ഒരു ഷഡ്കോണ കളമിട്ട് അതിൻ്റെ നടുവിൽ വേണം വാകത്തൈ കുഴിച്ചിടേണ്ടത്. ഏഴാം ദിവസം ആറു കൂട്ടുകാരികളോടെ അവൾ മുറ്റത്തേക്കിറങ്ങണം. അതിൽ നാലുപേർ അവൾക്കു മുകളിൽ ശുഭ്രവസ്ത്രത്തിൻ്റെ ഒരു മേലാപ്പ് നാലു മൂലകളിലായി പിടിച്ചുകൊണ്ടാണ് വാകയുടെ അരികിലേക്കു വരേണ്ടത്. അവൾക്ക് ഇരുവശവും രണ്ടു പെൺകുട്ടികൾ ഇതിനു പുറമേ വേണം. വാകച്ചോട്ടിൽ അവിൽ, മലർ, പഞ്ചങ്ങൾ, നിലവിളക്ക് ഇവ വെക്കുന്നു. ഇതിനു പുറമേ ഒരു ഉരൾ, ഉലക്ക, കത്തി ഇവയും തയ്യാറാക്കിയിരിക്കും. പെൺകുട്ടിയെ മേലാപ്പോടെ വാകയ്ക്ക് ചുറ്റും നടത്തിക്കുന്നു. അപ്പോൾ അവളും കൂട്ടുകാരികളും താഴെ കൊടുത്ത പാട്ട് പാടണം.
“കുഞ്ഞി വിരുന്തിയും മെല്ലാത്തിരളുന്നു ചെമ്മാതിരെ ചെമ്മാരിച്ചിയും പൊള്ളരെ പൊള്ളച്ചീം തലക്ക് വെള്ളം കൂട്ടി പോയ മണ്ണകം കെറ്റുന്നു തമ്പുരാൻ കൂലോത്തും പോകുന്നാ ചെമ്മാരി കോണിക്കും തായേലും വന്നാട നിക്ക്ന്ന് അതു തന്നെ കാണുന്നാ ചേണിച്ചേരി തമ്പുരാൻ കോണിക്ക് നിന്നങ്ങ് ചോദിച്ചു തമ്പുരാൻ എന്തായി വന്നെൻ്റെ ചെമ്മാരി ഇപ്പോള്? അന്നേരം പറയുന്നാ ചെമ്മാരിയാണല്ലോ കുഞ്ഞി വിരുന്തിയോള് മെയ്യാന്തി രണ്ടിന് അതിനെന്ത് വേണ്ടുവെൻ്റെ ചെമ്മാരി ഇപ്പോള്? നിങ്ങളെ ജാതി മരിയാതയ്ക്കൊത്തേ വണ്ണം മെയ്യാതിരളയും നന്നായി കുളിച്ചോള വേണ്ടുന്നതൊക്കെപ്പറഞ്ഞോളെ ചെമ്മാരി പറഞ്ഞതണ്ടൊക്കെ കൊടുക്കുന്നു തമ്പുരാൻ വാങ്ങിയങ്ങ് പോകുന്നാ ചെമ്മാരി വേഗത്തിൽ ചാളത്തറവാട്ടിൽ കൊണ്ടങ്ങ് വെക്കുന്നു ആടന്നും പോകുന്നോട്ടുണ്ടല്ലോ ചെമ്മാരി അന്നാട്ടിൽ വേലനെ കണ്ടു പറയുന്നു അന്നേത്തി ഞാനങ്ങ് വന്നോളാം ചെമ്മാരി ആറും കഴിഞ്ഞിട്ടങ്ങേഴാം ദിവസമല്ലോ വാകയുമായിട്ട് വേലനും വന്നുവല്ലോ വാക നിറുത്തുന്നാ ക്രിയകൾ വെക്കുന്നാ പൊള്ളരെ പൊള്ളച്ചീം ചെമ്മാരീരെ ചെമ്മാരീച്ചീം ആറോളം കന്നിമ്മാരും കുഞ്ഞി വിരുന്തിയും മേലാപ്പും നിറയാലെ പോരുന്നോട്ടുണ്ടല്ലോ വാകമുരട് വളച്ച് നിറുത്തുന്നു. അതു തന്നെ കാണുന്നാ അന്നാട്ടിൽ വേലനും വാകപ്പൊലി പൊലിച്ച് വാകതറുപ്പിച്ചു വാക തറുപ്പിച്ചു വാക ഇടുപ്പിച്ചു വാരിയെടുത്ത് കുളിക്കാനയക്കുന്നു കടവെറങ്ങി മെയ്യാതിരള കുളിക്കുന്നു മേലാപ്പും മുണ്ടോണ്ടും മീൻവല വെച്ചങ്ങ് കോരിയെടുത്ത മീൻ കിണ്ണത്തിലിട്ടല്ലോ വാകമുരട്ടാട കൊണ്ടങ്ങ് വെക്ക്ന്നാ വേലനും നോക്കി പറയുന്നോട്ടുണ്ടല്ലോ കട വീണ് കിട്ടിയെ മീങ്കളി നോക്കിക്കോ പെറ്റു വെരുങ്ങലും ഒറ്റക്കിടാവാണ് ഒറ്റക്കിടാവെങ്കിലാങ്കുട്ടിയാണല്ലോ." വാകയ്ക്കു വലംവെച്ച ശേഷം പെൺകുട്ടി കത്തികൊണ്ട് ആ വാകയുടെ തൊലി ചെത്തിയെടുത്ത് അവിടെ കൊണ്ടുവെച്ച ഉരലിൽ ഇട്ട് ഇടിച്ച് താളി തയ്യാറാക്കുന്നു. ഈ താളി തേച്ചു വേണം അവൾ കുളിക്കാൻ. കുളിക്കുന്നതോടൊപ്പം മേലാപ്പുകെട്ടിയ മുണ്ടിൽ കിട്ടാവുന്ന മീൻ പിടിച്ച് തിരിച്ചു വരുന്നു. ആ മീനുകളെ വാകച്ചോട്ടിൽ സമർപ്പിക്കുന്നു. വേലൻ (കർമ്മി) ആ മീനുകളെ എണ്ണി ഒറ്റയോ ഇരട്ടയോ എന്നു നോക്കുന്നു. ഒറ്റയാണ് കിട്ടിയതെങ്കിൽ ലക്ഷണംകൊണ്ട് വിവാഹശേഷം അവൾ ഒരാൺകുഞ്ഞിനെ പ്രസവിക്കുമെന്നാണ് വിശ്വാസം. ഈ വാകച്ചോട്ടിൽ അവൾ കഞ്ഞിവെച്ചു കുടിക്കുന്ന ചടങ്ങുമുണ്ട്. ചടങ്ങുകളെല്ലാം കഴിഞ്ഞാൽ കർമ്മി ഈ വാകക്കൊമ്പ് അരിഞ്ഞു കൂട്ടി ദൂരെ കളയുന്നു.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ പാല്യം 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: മരം - ആരാധനയുടെ വിഭിന്ന മുഖങ്ങൾ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം:1332-1334..Link | |
| 5 | Paramparaagatha Marunnennakal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
എണ്ണകൾ പലവിധം
‘’പരമ്പരാഗതമായിത്തന്നെ നാം കേരളീയരെല്ലാം എണ്ണ ഉപയോഗിക്കുന്നവരാണ്. കേരങ്ങളുടെ നാട്ടിൽ വെളിച്...
എണ്ണകൾ പലവിധം ‘’പരമ്പരാഗതമായിത്തന്നെ നാം കേരളീയരെല്ലാം എണ്ണ ഉപയോഗിക്കുന്നവരാണ്. കേരങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണ ഒരുവിധം ഏവർക്കും സുലഭമായി കിട്ടാറുണ്ട്. എണ്ണതേച്ചുകുളി ആയുരാരോഗ്യം നിലനിർത്തുമെന്ന് നമ്മുടെ പൂർവ്വികർക്ക് അറിയാമായിരുന്നു. ഈ തേച്ചുകുളി കഴുത്തിലെയും പുറത്തെയും ശരീരത്തിലെ മുഴുവൻ തന്നെ പേശികളെയും കശേരുക്കളെയും പോഷിപ്പിക്കുകയും അവ വലിഞ്ഞു മുറുകുന്നതിനെ തടയുകയും ചെയ്യുന്നു. അതുവഴി നട്ടെല്ലിനുണ്ടാകാവുന്ന സമ്മർദ്ദത്തെ വളരെയധികം ലഘൂകരിക്കുന്നു. എണ്ണതേച്ചു കുളി തലയ്ക്കും കണ്ണിനും ശരീരത്തിനും തണുപ്പു പകരുന്നു. മുടി അറ്റം പിളരുന്നത് തടയപ്പെടുന്നു. മുടിക്ക് നല്ല മയവും കൈവരും. മുടിയുടെ വളർച്ചയ്ക്കും ശരീരത്തിൻ്റെ ആരോഗ്യത്തിനും പലതരം എണ്ണകൾ കാച്ചി തേക്കാറുണ്ട്. 1. കയ്യുണ്ണി, ബ്രഹ്മി, ചെമ്പരത്തിമൊട്ട്, കറിവേപ്പില, വെള്ളക്കുന്നിപ്പരിപ്പ്, ആട്ടിൻപാൽ (ഒരു തുടം) ബാക്കിയെല്ലാം സമം നീരെടുത്ത് അത്രയും വെളിച്ചെണ്ണ ചേർത്ത് മണൽ പാകത്തിൽ കാച്ചി തേക്കുക (മുടിയുണ്ടാകും). 2. ഉഴിഞ്ഞ ഇല എണ്ണ കാച്ചി തേക്കുക (മുടി വളരും). 3. കയ്യുണ്ണി എണ്ണ കാച്ചി തേക്കുക (മുടി വളരാനും കണ്ണിന് കുളിർമയ്ക്കും നല്ലതാണ്). 4. ചെമ്പരത്തി പൂവ് (5 ഇതൾ) എണ്ണ കാച്ചി തേക്കുക. 5. മൈലാഞ്ചി ഇല, കയ്യുണ്ണി ഇല ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേക്കുന്നത് മുടി വളരാൻ നല്ലതാണ്. 6. കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേക്കുന്നത് മുടി കറുക്കാൻ നല്ലതാണ്. 7. കറ്റാർവാഴ ഇല, കീഴാർനെല്ലി, വേപ്പില, മയിലാഞ്ചിയില, തുളസി ഇല (ഒരു കതിർ) ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ താരൻ പോകയും മുടി വളരുകയും ചെയ്യും. 8. കയ്യുണ്ണി, പച്ച നെല്ലിക്ക ഇവ ഇടിച്ചു പിഴിഞ്ഞ നീര് ഒരിടങ്ങഴി, എണ്ണ ഒരു ഇടങ്ങഴി, താന്നിക്കാപരിപ്പ്, ഇരട്ടിമധുരം ഇവ ആറാറു കഴഞ്ച്, കൽക്കം പശുവിൻപാൽ നാലിടങ്ങഴി കാച്ചി തേച്ചാൽ കഷണ്ടി മാറും. 9. വിഷ്ണുക്രാന്തി, കല്ലൂർവഞ്ചി, എള്ളിൻപൂവ്, ഞെരിഞ്ഞിൽ ഇവ കൽക്കൻ ചേർത്ത് എണ്ണ കാച്ചി തേക്കുക, കഷണ്ടി മാറും. 10. കൂവളത്തിൻ്റെ ഇല, കയ്യുണ്ണി നീരും പാലും എണ്ണയും നാഴി വീതം കുറുന്തോട്ടി വേര്, മുത്തങ്ങ ഇവ കൽക്കൻ ചേർത്ത് കാച്ചി തേക്കുക. മുടി കറുക്കാൻ വളരെ നല്ലതാണ്. 11. പച്ചില, ചന്ദനം, ഇരുവേലി, രാമച്ചം, കാരകിൽ ഇവ 3 കഴഞ്ച് വീതം അരച്ച് കലക്കി ഇരുനാഴി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ച് തേച്ചാൽ മുടി സമൃദ്ധമായി വളരും. 12. കറ്റാർവാഴപ്പോളനീരിൽ ഉലുവയിട്ട് 3 ദിവസം വെച്ച് മുള വന്നാൽ വെയിലത്തു വെച്ച് ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് തേച്ച് കുളിക്കുക. മുടി വളരും. 13. നീല അമരിയില നീര്, നാളികേരപ്പാൽ, ചെറുനാരങ്ങാനീര് ഇവയിൽ അന്നഭേദി അരച്ചു ചേർത്തു വെളിച്ചെണ്ണ കാച്ചി തേച്ചാൽ മുടി കൊഴിച്ചിൽ നില്ക്കും. 14. നീല അമരി ശുദ്ധി ചെയ്ത ഗന്ധകവും മനയോലയും ഗോമൂത്രത്തിലരച്ച് കലക്കി കടുകെണ്ണ ചേർത്ത് കാച്ചി തലയിൽ തേച്ചാൽ പേൻ നശിക്കും. 15. ചെമ്പരത്തിപ്പൂവ്, കയ്യുണ്ണി ഇല, കറ്റാർവാഴത്തണ്ട്, സീതാർമുടി ഇവ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് നാളികേരപ്പാലും വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേച്ചാൽ തലമുടി നന്നായി വളരും. 16. അശോകപ്പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി കൊച്ചുകുട്ടികൾക്ക് തേച്ചാൽ ചെരങ്ങും ചൊറിയും മാറിക്കിട്ടും. 17. തേക്കിന്റെ കൂമ്പ് എള്ളെണ്ണയിൽ മുറുക്കി തേച്ചാൽ തൈറോയിഡിന് നല്ലതാണ്. “ “പച്ചില, ചന്ദനം, ഇരുവേലി, രാമച്ചം, കാരകിൽ ഇവ 3 കഴഞ്ചു വീതം അരച്ചു കലക്കി ഇരുനാഴി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ചു തേക്കുക, മുടി വളരും. കറ്റാർവാഴപ്പോള നീരിൽ ഉലുവയിട്ട് 3 ദിവസം ഇട്ട് മുളവന്നാൽ വെയിലത്തു വെച്ച് ഉണക്കി പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് തേച്ചു കുളിക്കുക, മുടി വളരും. ഉമ്മത്തിൻകായ, മുത്തങ്ങ, നെല്ലിക്ക, രാമച്ചം, കടുക്ക, ജട ഇവ 3 കഴഞ്ച് അരച്ച് രണ്ടു നാഴി നല്ലെണ്ണയിൽ കലക്കി കാച്ചി തേക്കുക മുടിക്കു നല്ലതാണ്. ഇരട്ടിമധുരം, കരിംകൂവളക്കിഴങ്ങ്, പെരുങ്കുരുമ്പവേര്, കഞ്ഞുണ്ണി നീര്, നല്ലെണ്ണ, പശുവിൻപാൽ ഇവ ചേർത്ത് കാച്ചി തേച്ചാൽ ഉറപ്പുള്ളതും കറുത്തും ഇടതൂർന്നതുമായ മുടി ഉണ്ടാകും. ഉഴിഞ്ഞ, വിളഞ്ഞ നെല്ലിക്ക, നീരാരൽ, ആവണക്കില, അമൃതുവള്ളി, പൂക്കൈതവേര്, കഞ്ഞുണ്ണി, കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞരച്ച് ഇരട്ടിമധുരം അഞ്ജനക്കല്ല് കൽക്കമായി നാലിരട്ടി പശുവിൻപാൽ ചേർത്ത് എണ്ണ കാച്ചി തേക്കുന്നതു മുടിക്ക് അത്യുത്തമമാണ്. നീലഅമരിയില നീര്, നാളികേരപ്പാൽ, ചെറുനാരങ്ങനീര് ഇവയിൽ അന്നഭേദി അരച്ചുചേർത്ത് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കും. താന്നിത്തൊലി, താന്നിയില, താന്നിവേര്, താന്നിപ്പൂവ്, താന്നിക്കായ ഇവ കഷായം വയ്ക്കുക. എരുമപ്പാൽ, അമരിയിലനീര്, പനങ്കുല നീര് ചേർത്ത് സമം എണ്ണയും ത്രിഫലത്തോട്, അഞ്ജനക്കല്ല്, ഇരട്ടിമധുരം, വെളുത്ത കുന്നിവേര് ഇവ കൽക്കമായി കാച്ചി തേച്ചാൽ മുടി കൊഴിച്ചിൽ നില്ക്കും, നര മാറും. പിച്ചകത്തില, അലിംചില (കുങ്കുമം) ഉങ്ങില, കൊടുവേലിയില ഇവ എട്ടുപലംവീതം എട്ടുനാഴി വെള്ളത്തിൽ ഇടിച്ചു പിഴിഞ്ഞ് അരിച്ച് ഇരുനാഴി വെളിച്ചെണ്ണ ചേർത്തു കാച്ചി മണൽ പാകം അരിച്ചെടുത്ത് തേക്കുന്നതു താരൻ ഇല്ലാതാക്കും. കരിംജീരകം കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുന്നതും താരൻ മാറ്റും. മൈലാഞ്ചിയില സ്വല്പം ഉലുവയും ചേർത്തരച്ച് വെയിലത്തു വെച്ച് ഉണക്കി, നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ കാച്ചി തലയോട്ടിയിൽ പുരട്ടുക. താരൻ നിശ്ശേഷം ഇല്ലാതാവും. നീലഅമരി ശുദ്ധിചെയ്ത ഗന്ധകവും മനയോലയും ചേർത്ത് ഗോമൂത്രത്തിലരച്ചു കലക്കി കടുകെണ്ണ ചേർത്ത് കാച്ചി തലയിൽ തേച്ചാൽ പേൻ നശിക്കും. ഉമ്മത്തിലനീരിൽ ഉമ്മത്തിൻ്റെ ഇലതന്നെ അരച്ചു കലക്കി ചേർത്ത് കാച്ചി എണ്ണ തേക്കുന്നതും പേൻ ഇല്ലാതാക്കും. ത്രിഫല, വേങ്ങക്കാതൽ ഇവയുടെ കഷായത്തിൽ അമരിവേര് അഞ്ജനം, ഇരട്ടിമധുരം, ഇവ കൽക്കം ചേർത്ത് ഇടങ്ങഴി കഞ്ഞുണ്ണി നീര്, ഇടങ്ങഴി എണ്ണയും കൂട്ടി കാച്ചി തേക്കുക. കഞ്ഞുണ്ണിനീര് നാഴി, എണ്ണ നാഴി, കൽക്കത്തിന് പുരാണകിട്ടം കഞ്ഞുണ്ണി, താമരക്കിഴങ്ങ്, ഇരട്ടിമധുരം ഇവ അര വീതം കഴഞ്ച് അരച്ചു കലക്കി വറ്റിച്ച് ചെളിപാകത്തിൽ നെല്ലിക്ക, വെള്ളക്കരിമ്പ് ഇവയുടെ നീര് നാഴി ചേർത്ത് കാച്ചി തേക്കുക. മുടി കറുക്കാൻ വിശേഷമാണ്. താമരയല്ലി, വിഷ്ണുക്രാന്തി, തവിഴാമയില ഇവ ചുട്ടു കരിച്ച് തുല്യം അഞ്ജനക്കല്ല്, നുള്ള് കർപ്പൂരം ഇവ ചേർത്ത് വെളിച്ചെണ്ണയിലരച്ച് കുഴമ്പാക്കുക. നേത്രരോഗങ്ങൾക്കു പുരട്ടുന്ന കൺമഷിയാണിത്. പഴുത്ത അടയ്ക്കയുടെ കരി, ഇരട്ടിമധുരം, ത്രിഫലത്തോട് ഇലയും ചുട്ടുകരിച്ചത് ഇവ ചേർത്തു പൊടിച്ച് വസ്ത്രം കരിച്ച പൊടി ചേർത്ത് അഞ്ജനം, പച്ചക്കർപ്പൂരം ഇവ ശീലപ്പൊടിയാക്കി വെളിച്ചെണ്ണ നെയ്യും ചേർത്തരച്ചു കുഴമ്പാക്കി കൺമഷിയായി ഉപയോഗിക്കാം. എല്ലാം തുല്യഅളവിലെടുക്കണം. എള്ള്, കടുക്ക, മഞ്ഞൾ, കൊട്ടം ഇവ അരച്ചു പുരട്ടി ഉണങ്ങിയാൽ തിരുമ്മിക്കളഞ്ഞ് കുളിക്കുക. ശരീരത്തിന് നല്ല നിറം കിട്ടും. നെന്മേനിവാകയില, പാച്ചോറ്റിത്തൊലി, മഞ്ഞൾ, മരമഞ്ഞൾ തൊലി, മുത്തങ്ങവേര് ഇവ അരച്ചു തിരുമ്മി ഉണങ്ങിയാൽ കുളിക്കുക. നല്ല ശരീരകാന്തി ലഭിക്കും. നാഗപ്പൂവ്, ചന്ദനം, കോലരക്ക്, മഞ്ചട്ടിപ്പൊടി, ഇരട്ടിമധുരം, തകരം, രാമച്ചം, പതിമുഖം, കരിംകൂവളക്കിഴങ്ങ്, പേരാൽവേര്, അത്തി മൊട്ട്, താമരയല്ലി, ദശമൂലം (എല്ലാം 500 ഗ്രാം വീതം) പത്തു ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് രണ്ടു ലിറ്ററാക്കി മഞ്ചട്ടിപ്പൊടി, ഇരട്ടി മധുരം, കോലരക്ക്, രക്തചന്ദനം, വലിയ ഇരട്ടിമധുരം ഇവ ചേർത്ത് ആട്ടിൻപാലും അരലിറ്റർ വെളിച്ചെണ്ണയും കൂട്ടിച്ചേർത്ത് കാച്ചി തേക്കുക. നല്ല ദേഹകാന്തി ലഭിക്കും.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2) പൈതൃകം ശേഖരിച്ച ലേഖനം: സൗന്ദര്യസംരക്ഷണം - വിഭവങ്ങളും രീതികളും (ഡോ. ലീന എം. എ.), ഡി. സി. ബുക്സ്, കോട്ടയം ,2021, പുറം 1362 - 1363. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സൗന്ദര്യവർധനയ്ക്ക് നാടൻ സസ്യങ്ങൾ (ഉഷ വി. ജി.), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1390-1391..Link | |
| 6 | Vamsheeya Vaidyam | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഏതെങ്കിലുമൊരു വിശ്വാസത്തിലധിഷ്ഠിതമായി പരമ്പരാഗത രീതിയിൽ നടന്നുവരുന്ന ക്രിയകളെ ആചാരമെന്നു വിളിക്കുന്നു. വിശ്വാസമാണ...
“ഏതെങ്കിലുമൊരു വിശ്വാസത്തിലധിഷ്ഠിതമായി പരമ്പരാഗത രീതിയിൽ നടന്നുവരുന്ന ക്രിയകളെ ആചാരമെന്നു വിളിക്കുന്നു. വിശ്വാസമാണു നാടോടി വൈദ്യത്തിന് അടിസ്ഥാനം. അതുകൊണ്ടു തന്നെ ഇത് ഒരാചാരംകൂടിയാവുന്നു. നാടോടിവൈദ്യത്തിന് പ്രാകൃതികവും അഭൗമവുമായ രണ്ടു ചികിത്സാ മാർഗ്ഗങ്ങളുണ്ട്. പ്രത്യക്ഷ ലക്ഷണങ്ങളിലൂന്നിയുള്ളതാണ് ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് ഒരുതരത്തിലുള്ള നിദാനചികിത്സയാകുന്നു. ആയുർവേദത്തിലേതു പോലെ ശാസ്ത്രീയമായ നിദാനശോധകങ്ങൾ അഭൗമചികിത്സയ്ക്കില്ല. മതപരവും അനുഷ്ഠാനപരവുമായ ചില കർമ്മങ്ങളിലൂടെയാണ് നിദാനചികിത്സ നടത്തുന്നത്. ഗർഭമലസാൻ ഗന്ധർവ്വനും കരുകലക്കിയും പോലുള്ള ദേവതകളാണു കാരണമെന്നു വിശ്വസിക്കുകയും ഗർഭരക്ഷയ്ക്കായി കെന്ത്രോൻ പാട്ടും 'മലയറാട്ടവും' നടത്തുകയും ചെയ്യുന്നത് നാടോടിവൈദ്യത്തിലെ നിദാനചികിത്സയത്രേ. രോഗം മാറാൻ ഉറുക്കെഴുതിക്കെട്ടുന്നതും സോറിയാസിസ് ശമിക്കാൻ പാമ്പിനു മുട്ട നേദിക്കുന്നതും ഇതേ ചികിത്സാമാർഗ്ഗത്തിനുദാഹരണങ്ങളാണ്. ഇന്നു നാം അന്ധവിശ്വാസമെന്നു വിളിക്കുന്ന ഈ ചികിത്സാമാർഗ്ഗങ്ങൾ വിശാലാർത്ഥത്തിൽ ഒരുതരം മാനസിക ചികിത്സ കൂടിയാണ്. ദേഹം ചുവന്നു തുടുക്കുന്ന 'തൂവക്കാടി'യെന്ന രോഗത്തിന് അത്യുത്തരകേരളത്തിൽ 'തച്ചുമന്ത്രം' എന്ന അനുഷ്ഠാന കർമ്മം നടത്താറുണ്ട്. ഇതിന് കാരിലഞ്ഞി, കരിനൊച്ചി എന്നീ ഔഷധച്ചെടികളെക്കൊണ്ട് രോഗിയെ ഉഴിയുകയും ഇതു നടത്തുന്ന മലയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ചില അനുഷ്ഠാനപ്പാട്ടുകൾ പാടുകയും ചെയ്യും. ഈ രണ്ടു ചെടികളും ദേഹത്തുണ്ടാവുന്ന തിണർപ്പുകൾ മാറ്റാൻ ശക്തിയുള്ളവയത്രേ. അനുഷ്ഠാനകർമ്മങ്ങൾ രോഗിയിൽ ശമനബോധമുണ്ടാക്കുമ്പോൾ തൂപ്പുകളായുപയോഗിക്കുന്ന ഔഷധികൾ ശമനൗഷധങ്ങളായി വർത്തിക്കുന്നു. മരുന്നും മന്ത്രവുമിവിടെ ഒരേസമയം ഫലിക്കുന്നു. നാടോടിചികിത്സയ്ക്ക് രണ്ടു കൈവഴികളുണ്ട്-ഗൃഹവൈദ്യവും പാരമ്പര്യവൈദ്യവും. ഗൃഹവൈദ്യം വീട്ടമ്മമാരുടെ ചികിത്സയാണ്; നാമോരോരുത്തരും അറിയാതെതന്നെ സ്വായത്തമാക്കിയ ഔഷധജ്ഞാനമാണ്. കൈ മുറിഞ്ഞാൽ തെങ്ങിൻചുണങ്ങ്(മൊരി) വെച്ചു കെട്ടുന്നതും അർശസ്സിന് നത്തയ്ക്കു കറിവെച്ചുകൂട്ടുന്നതും ഗൃഹവൈദ്യമാണ്. ആയുർവേദവും പാരമ്പര്യവൈദ്യവും തമ്മിൽ വളരെ നേർത്ത അതിർവരമ്പേയുള്ളൂ. പഞ്ചഭൂത ത്രിദോഷസിദ്ധാന്തങ്ങൾ, പ്രാമാണിക ഗ്രന്ഥങ്ങൾ നല്കുന്ന ഔഷധവിധികൾ എന്നിവ അടിസ്ഥാനമാക്കി നിർവഹിക്കപ്പെടുന്ന ആയുർവേദത്തെപ്പോലെ ഏതെങ്കിലുമൊരു സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ അരോഗാവസ്ഥയെ നിർവചിക്കുന്നില്ല പാരമ്പര്യവൈദ്യം. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കേരളത്തിൻ്റെ ഗോത്രവർഗ്ഗ സസ്യവിജ്ഞാനം (ഇ. ഉണ്ണികൃഷ്ണൻ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1317-1318..Link | |
| 7 | Kaanikkarude Maravijnjanam | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മരങ്ങൾ-മരം-വിരുച്ചം
വിരുച്ചങ്കള് - വൃക്ഷങ്ങൾ
മെരുത് - മരുത് - തളിരില പേറ്റുകാരികൾക്ക് വേതുകാച്ചി കുളിക്കുന്...
“മരങ്ങൾ-മരം-വിരുച്ചം വിരുച്ചങ്കള് - വൃക്ഷങ്ങൾ മെരുത് - മരുത് - തളിരില പേറ്റുകാരികൾക്ക് വേതുകാച്ചി കുളിക്കുന്നതിന് ഉപയോഗിക്കും. വേഞ്ച - വേങ്ങ ചോരവേങ്ങാക്കറ പല്ലിൽ തേക്കും. കാതൽ തിളപ്പിച്ചു കുടിച്ചാൽ തടി കുറയും. പിന്ന - പുന്ന - വേരുവെട്ടിയാൽ വെള്ളം കുടിക്കാൻ കിട്ടും. ആറുമാവ് - പേഴ് - കാതൽ ചിരവത്തടിയാക്കും. പട്ട രക്താർശ്ശസ്സിനുള്ള മരുന്നുമാണ്. കുളമാവ് - ഊറാവ് - പട്ട അരച്ചു ചൂടാക്കി പ്ലാസ്റ്ററിട്ടാൽ നീരു വറ്റും. വാവ - വാക -പട്ട ത്വഗ്രോഗങ്ങൾക്കും താളിക്കും ഉപയോഗിക്കാം. പാല - പല തരത്തിലുണ്ട്. മരുന്നിനും ഉപകരണങ്ങളുണ്ടാക്കാനുമെടുക്കും. കൊന്ന - പൂവ്കിണി - പട്ട പല്ലുവേദനയ്ക്ക് മുറുക്കാനും കവിൾക്കൊള്ളാനും നന്ന്. വെങ്കട്ട - ഈടുറ്റ തടി - വിറകിനെടുക്കുന്നു. എയിനി -അയണി - ഉരൾ മുതൽ വീട്ടാവശ്യത്തിനുപയോഗിക്കുന്നു. താണി - താന്നിക്കാ - മരുന്നിന്. കടുക്ക - കടുക്കാ - മരുന്നിന് ഉപയോഗിക്കുന്നു. നെല്ലി - കായ - ഭക്ഷണം, മരുന്ന്. വാതംപറത്തി - വാതരോഗികൾ വേരിട്ടു കുളിക്കാൻ. പൊയിണ് - പയിൻ - വെള്ളക്കുന്തിരിക്കം - നല്ല മരുന്ന് (പൊൻ കുന്തിരിക്കം ) പൂവണ് - മൂട്ടിക്കാ - ഭക്ഷണത്തിനു നന്ന് തെള്ളിമരം - കുന്തിരിക്കമരം. കറുത്തയിനം പോങ്ക് - ഈടുറ്റത്. ഉലക്ക മുതലുള്ള ഉപകരണങ്ങളുണ്ടാക്കും നാങ്ക് - കാട്ടുമരം - കടുപ്പമുള്ള കറുത്ത തടി. ഇലുപ്പ - ആറ്റിൻകരയിൽ കാണും. പഴം ഭക്ഷ്യയോഗ്യം. താളിക്കു നന്ന്. മൂങ്കാലി - മൂങ്കാലി - വീടുകെട്ടാനും മറ്റും കൊള്ളാം. പാതിരി - തടി വിറകിനെടുക്കും. മണലി - പഴം പക്ഷികൾക്കു പ്രിയപ്പെട്ടതാണ്. കുമ്പിള് - കായ്കൾ കൂരനും മറ്റു മൃഗങ്ങളും കഴിക്കും. അമ്പയം - അമ്പഴം - തിന്നാൻ കൊള്ളാം. കാഞ്ചി - പഴം ശീമനെല്ലിക്കപോലെയാണ്. അച്ചാറിന് നന്ന്. വെഞ്ചി - ആറ്റുമരം (വഞ്ചി) - ഇലുപ്പ മരം. ചെന്നല് - പുളിവാക - കാതൽകൊണ്ട് ഉപകരണങ്ങളുണ്ടാക്കാം. ചിലഞ്ചില് - കാട്ടിലഞ്ഞി - തടി കടുപ്പമാണ് - ഉപകരണങ്ങളുണ്ടാക്കുന്നതിന് എടുക്കുന്നു. ഉതി - തടി വിറകിനു മാത്രം നന്ന്. വെല്ലവം - വല്ലവം - വീടിൻ്റെ ഉത്തരം, കഴുക്കോൽ എന്നിവ വയ്ക്കുന്നതിന് എടുക്കുന്നു. വിരുക്ക് - മുരുക്ക് - മുള്ളുമിരുക്ക് - മുള്ളില്ലാത്തതിൻ്റെ നാര് പലതരം ഉപകരണമുണ്ടാക്കാനെടുക്കും. അകിൽ - അകില് - സുഗന്ധവൃക്ഷം. കെരുന്താളി - കരുന്താളി - രക്തശുദ്ധിക്ക് കാതലിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനെടുക്കും. ഈട്ടി - വീട്ടി - കൊതുകുതിരിക്ക് നല്ലത്. പുക സമൃദ്ധം. വയണ - കറുവ - വിശുക്ക് - കറിമസാല. പിണറ് - പിണറ്റുങ്കാ - പിണംപുളി - കുടംപുളി - ഈ മരത്തിന്റെ പട്ട ഉണക്കി കരിയാക്കി പല്ലുതേച്ചാൽ പല്ലു കേടുണ്ടാവില്ല. വെടിപ്ലാവ് - ചക്കയിലെ മുള്ളുകൊണ്ടാൽ വിഷമാണ്. ഭൂതംകൊല്ലി - പലതരം വടികളുണ്ടാക്കാൻ പ്രസിദ്ധമായത്. പാലകൻ - ഇതിൻ്റെ വേരിലുണ്ടാകുന്ന ഒരുതരം കായ് പല രോഗങ്ങൾക്കും മരുന്നാണ്. എല്ലൂറ്റി - എല്ലൂറ്റി പട്ട അരച്ചു പൂശിയാൽ പൊട്ടലുള്ള എല്ല് ഊറിപ്പിടിക്കും. തീമ്പിലാവ് - പട്ട പാക്കിനു പകരം മുറുക്കാനുപയോഗിക്കും. കാനാംപ്ലാവ് - കാട്ടുചക്ക - ഭക്ഷണമാണ്. വേവ് - മലവേമ്പ് - കൂരമാനും മറ്റും കായ്കൾ തിന്നും. കാനാങ്കമു - കാനങ്കവുങ്ങ് - ചെറിയ പാക്ക് മുറുക്കാൻ കൊള്ളാം. തടി ഉപകരണങ്ങൾക്ക് എടുക്കുന്നു. കാന്തക്കമു - കാന്തക്കമുക് - പാള പാത്രമാക്കി ആഹാരം കഴിക്കാൻ എടുക്കുന്നു. കളഞ്ഞ - ചളങ്ങ - മൊട്ടച്ചിയും ചടച്ചിയും രണ്ടു തരമുണ്ട്. കായ്കൾ വെട്ടി പരിപ്പെടുത്തു വെള്ളത്തിലിട്ട് കട്ടൂറ്റി നഞ്ചുകളഞ്ഞ് പലഹാരമാക്കിയും കഴിക്കും. ഉലട്ടി - ഇരട്ടി - വെട്ടി ഇടിച്ചു തെളിച്ച് മാവു കുറുക്കിയോ പലഹാരമുണ്ടാക്കിയോ തിന്നും. പരണ്ട - വള്ളി ചതച്ചു തേച്ചു കുളിക്കാം. ഷാംപൂപോലെ മെഴുക്കുപോകും. അരി ഊറ്റിയോ കട്ടൂറ്റിക്കളഞ്ഞ് അരച്ചു പലഹാരമാക്കുകയോ ചെയ്യാം. വെരുഞ്ചൊറിയൻ - അംശം ദേഹത്തു പുരണ്ടാൽ ചൊറിഞ്ഞവശരാകും.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ, ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം : കാണിക്കാരുടെ വനവിജ്ഞാനം (ലക്ഷ്മി കെ. എം.), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1329-1331..Link | |
| 8 | Thaalichedikalum Pachilamarunnukalum | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“വെട്ടിഇല നീര് പിഴിഞ്ഞ് - തണുപ്പിന്
കുറുന്തോട്ടി - മുടിക്കു നല്ലത്
ഉമ്മത്തിൻ ഇല നീര് - താരന്
കഞ്ഞുണ്ണി എണ...
“വെട്ടിഇല നീര് പിഴിഞ്ഞ് - തണുപ്പിന് കുറുന്തോട്ടി - മുടിക്കു നല്ലത് ഉമ്മത്തിൻ ഇല നീര് - താരന് കഞ്ഞുണ്ണി എണ്ണ - കണ്ണിനു നല്ലത് ചെമ്പരത്തിയില - മെഴുക്കു കളയാൻ; പൂവ്, മുടി ഉണ്ടാകാൻ നീരോലി ഇല - മുടിക്കു നല്ലതാണ് ഇഞ്ച - താളിയായും മേലുതേക്കാനും ഉലുവ - താളി - മുടി വളരാൻ തൈര് - ചെമ്പരത്തിയില - മുടിയിലെ അഴുക്കുകളയാനും മുടി വളരാനും. വെള്ളിലത്താളി - മുടി വളരുന്നതിന് ചെറുപയർ പൊടി - പഴങ്കഞ്ഞിയിൽ ചേർത്ത് തേച്ചാൽ മുടിക്കു നല്ലതാണ്. മൈലാഞ്ചി ഇല, കഞ്ഞുണ്ണി എന്നിവയുടെ നീരു പിഴിഞ്ഞ് വെളിച്ചണ്ണ കാച്ചി മുടി വളരാൻ തേക്കുന്നു. കറിവേപ്പില എണ്ണ കാച്ചിയാൽ മുടി കറുക്കും. പച്ചമഞ്ഞൾ - തൊലിക്ക് നല്ല നിറം കിട്ടാൻ (ആൺകുട്ടികൾക്ക് പാടില്ല). മൈലാഞ്ചിക്കുപകരം കോലരക്ക് ഉപയോഗിക്കാം അകിൽ എണ്ണ ആമവാതം, സന്ധിഗതവാതം, സന്ധിവേദന എന്നിവയ്ക്ക് പുരട്ടിയാൽ നീരും വേദനയും കുറയും. ഇതിൻ്റെ നീര് ശ്വാസകോശരോഗത്തിനും നല്ലതാണ്. ശ്വാസതടസ്സത്തിന് - വെറ്റിലനീര്, ചെറിയ ആടലോടകം, പനി ക്കൂർക്കയില, ചുവന്ന തൃത്താവിൻ്റെ ഇല എന്നിവയുടെ നീര് ചെറുതേനിൽ കഴിക്കുക. മഞ്ഞപ്പിത്തം - കീഴാർനെല്ലി, മുത്തങ്ങ എന്നിവ അരച്ചു കഴിക്കുക. ഉലുവ - പ്രമേഹത്തിന്, താളിക്ക്, മുലപ്പാൽ ഉണ്ടാകാൻ. ഉറക്കം കിട്ടാൻ (ഭ്രാന്തിൻ്റെ ചികിത്സയും) നെല്ലിക്കത്തോട്, പശുവിൻ മോരിലരച്ച് പുതിയ വെണ്ണ നീര് കളഞ്ഞതും ചേർത്ത് കഴിക്കുക. സർപ്പഗന്ധി - രക്തസമ്മർദ്ദം, തലചുറ്റൽ എന്നിവയ്ക്ക് ഉണങ്ങിയ വേര് 1 ഗ്രാം, ത്രിഫലചൂർണ്ണം 1 ഗ്രാം എന്നിവ ചേർത്ത് ദിവസേന 3 നേരം കഴിക്കുക. അമൃത് അഥവാ ചിറ്റമൃത് - ത്വഗ്രോഗം, പ്രമേഹം പെരുമുട്ട് വാതം, സന്ധിവാതം എന്നിവയ്ക്ക് ഇതിൻ്റെ വള്ളിയും ത്രിഫലയും സമമെടുത്തു കഷായം വെച്ചാൽ നന്ന്. ഇരുവേലി - തലമുടി വളരുവാനും രക്തം ശുദ്ധീകരിക്കാനും. ചക്കരക്കൊല്ലി -ഹൃദയത്തെയും രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കുന്നു. വേര് പാമ്പുവിഷത്തിനു നല്ലതാണ്. പ്രമേഹരോഗികൾക്കും നല്ലതാണ്. പച്ചില - അരുചി, തുമ്മൽ, അർശസ്സ് എന്നിവയ്ക്കു നല്ലതാണ്. ച്യവനപ്രാശം, ദശമൂലഹരിതകി, ദന്തി ഹരിതകിലേഹം, ദശമൂല രസായനം എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്. കച്ചോലം- ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കുള്ള ഔഷധമാണ്. വെറ്റിലകൂട്ടി (മുറുക്കുമ്പോഴായാലും മതി) കച്ചോലം അല്പം കൂട്ടി ചവച്ച് നീരിറക്കുക. എല്ലാവിധ ശ്വാസകോശരോഗങ്ങൾക്കും നല്ലതാണ്. ഛർദ്ദിയുള്ളവർ കച്ചോലം ഉണക്കിപ്പൊടിച്ച് കഴിക്കുക. പുല്ലാനിയിലനീര് മലമ്പനി, ഹൃദ്രോഗം എന്നിവ ശമിക്കാൻ നല്ലതാണ്. പാമ്പുവിഷത്തിനും അത്യുത്തമം. ചെമ്പകത്തിന്റെ പട്ട, പൂവ്, മൊട്ട്, വേരിൻ്റെ തൊലി എന്നിവ വിഷഹരവും വയറുകടി ശമിപ്പിക്കുന്നതുമാണ്. ചെമ്പകത്തിന്റെ തൊലിയും പൂവും 15 ഗ്രാം വീതം ചതച്ചരച്ച് വെള്ളത്തിൽ കലക്കി ആ വെള്ളം അരിച്ചെടുത്ത് കഴിക്കുന്നത് മലേറിയയ്ക്കുള്ള പ്രതിവിധി യാണ്. കഞ്ഞുണ്ണി, പച്ച നെല്ലിക്ക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഒരിടങ്ങഴി, എണ്ണ ഒരു ഇടങ്ങഴി, താന്നിക്ക പരിപ്പ്, ഇരട്ടി മധുരം ഇവ ആറാറു കഴഞ്ച് കൽക്കം, പശുവിൻ പാൽ, നാലിടങ്ങഴി ഇവ കാച്ചി തേച്ചാൽ കഷണ്ടി മാറും. വിഷ്ണു ക്രാന്തി, കല്ലൂർവഞ്ചി, എള്ളിൻപൂവ് ഞെരിഞ്ഞിൽ ഇവ കൽക്കൻ ചേർത്ത് എണ്ണ കാച്ചി തേക്കുന്നതും തുല്യഫലമാണ്. കൂവളത്തില, കുഞ്ഞുണ്ണി ഇവയുടെ നീര്, പാലും എണ്ണയും എല്ലാം നാഴി വീതം എടുത്ത് കുറുന്തോട്ടിവേര്, മുത്തങ്ങ ഇവ കൽക്കൻ ചേർത്ത് കാച്ചി തേക്കുക, മുടി കറുക്കും.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: സൗന്ദര്യവർധനയ്ക്ക് നാടൻ സസ്യങ്ങൾ (ഉഷ വി. ജി.) ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1388 - 1390..Link | ||
| 9 | Kaanikkaarude Paambu Visha Vaidyam | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
വിഷചികിത്സയും ഔഷധസസ്യങ്ങളും:
“കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റു...
വിഷചികിത്സയും ഔഷധസസ്യങ്ങളും: “കാണിക്കാർക്കിടയിൽ നടക്കുന്ന അപകടമരണങ്ങളിൽ പ്രധാനമായി ഉണ്ടാകുന്നത് പാമ്പുകടിയേറ്റും ആനയുടെ ചവിട്ടേറ്റുമാണ്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ കാണിക്കാർക്കിടയിലെ പ്ലാത്തി (വൈദ്യൻ) രൂപപ്പെടുത്തിയിട്ടുള്ള പലതരം ചികിത്സാരീതികളുണ്ട്. ഇതിൽ മരുന്നും മന്ത്രവും ചാറ്റും എല്ലാം ഒരുമിച്ചും, വെവ്വേറെയും നടത്താറുണ്ട്. വിഷക്കല്ലു വഴിയും വിഷമിറക്കുന്ന പ്രയോഗം ഇന്ന് കാണിക്കാർക്കിടയിൽ കാണാം. വിഷക്കല്ലിൻ്റെ നിർമ്മാണം വളരെ പ്രയാസമേറിയതാണെങ്കിലും വിഷക്കല്ല് കടിവായിൽ വച്ച് വിഷം ചോർത്തിയെടുത്ത് ജീവൻ തിരിച്ചു കിട്ടിയവർ അനവധിയാണത്രേ. വിഷക്കല്ലിന്റെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ചില പ്രധാന ദ്രവ്യങ്ങളാണ് നദിക്കരയിൽനിന്നു കിട്ടുന്ന വെള്ളാരംകല്ല്, തുളസിയില, തുമ്പയില, പെരുംതുമ്പയില, വെറ്റില, വലിയ അരയൻ, ചുവന്ന അകിൽ, അണലിവേഗം തുടങ്ങിയവ. അരച്ചും, പുടപാകം ചെയ്തും ഒരു പ്രത്യേകരീതിയിൽ ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകളെ ഒരു കല്ലിൻ്റെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഒരു കല്ലിന് ഒരു ഗ്രാം മുതൽ രണ്ടു ഗ്രാം വരെ തൂക്കം ഉണ്ടാവും. കടിവായിൽ കല്ല് വെക്കുമ്പോൾ അത് ഒട്ടിപ്പിടിക്കും. തുടർന്ന് മന്ത്രോച്ചാരണം നടത്തും. വിഷാംശം വലിച്ചെടുത്തു കഴിയുമ്പോൾ കടിവായിൽ നിന്ന് കല്ല് താനേ വീഴും. താഴെവീണ കല്ല് ഉടൻ ശുദ്ധിയാക്കാൻ രണ്ടു മണിക്കൂർ നേരം പശുവിൻപാലിൽ ഇട്ട് വയ്ക്കുകയാണ് പതിവ്. പിന്നെ പുറത്തെടുക്കുന്ന കല്ല് ഉണക്കിയശേഷം ഭസ്മത്തിലോ കഞ്ചാവിൻ്റെ ഉണങ്ങിയ ഇലയിലോ പുകയിലയിലോ സൂക്ഷിച്ചു വെക്കുന്നു.കല്ലിൻ്റെ വീര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഇരുപതു പ്രാവശ്യംവരെ ഒരു കല്ല് വിഷമിറക്കാൻ ഉപയോഗിക്കാം. കാണിക്കാർ വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചെറിയ അരയൻ, വലിയ അരയൻ, കറ്റുൽവയണ തുടങ്ങിയവ.”
“ഒരുകാലത്ത് പുറംലോകവുമായി സമ്പർക്കം പുലർത്താതെ സ്വന്തം ജീവിതശൈലിയുമായി ഇഴുകിച്ചേർന്ന് പരാശ്രയം കൂടാതെ കാടുകളിൽ ജീവിച്ച ഗോത്രവർഗ്ഗക്കാരുടെ പിൻതലമുറക്കാരെയാണ് പിൽക്കാലത്ത് ട്രൈബ് അഥവാ ആദിവാസികൾ എന്ന് നിർവ്വചിക്കപ്പെട്ടത്. പല രാജ്യങ്ങളിലും ഇത്തരം ഗോത്രവർഗ്ഗക്കാർ ഇന്നും ജീവിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരുടെയും ജീവിതരീതികളിൽ കാര്യമായ വ്യതിയാനം വന്നിട്ടുണ്ടെങ്കിലും, ഒരു ന്യൂനപക്ഷം ഇന്നും പ്രാകൃതജീവിതം നയിക്കുന്നവരാണ്. ആഫ്രിക്കയിലും, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ഗോത്രവർഗ്ഗക്കാരെ ഇന്നും കാണാം. ഇന്ത്യയിൽ 227 ഗോത്രവർഗ്ഗങ്ങളിലായി 550 ഓളം ആദിവാസി ജാതികൾ ഉണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഗോത്രസസ്യവിജ്ഞാനം എന്നു പറയുമ്പോൾ ഗോത്രവർഗ്ഗക്കാരുടെ ജീവസന്ധാരണപ്രക്രിയയുമായി നേരിട്ടോ പരോക്ഷമായോ ബന്ധം പുലർത്തുന്ന സസ്യങ്ങളാണ് പ്രധാന വിഷയം. അവ ഔഷധമാകാം, ആഹാരമാകാം, ഇന്ധനം ആകാം, സാമ്പത്തികലാഭം നേടിത്തരുന്നതാകാം. ചില പ്രത്യേക ഉപയോഗസാദ്ധ്യതയുള്ളതാവാം. ഇത്തരം സസ്യങ്ങളുടെ തിരിച്ചറിയൽ, അതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഗവേഷണ വിഷയമാക്കാനാവും. നമ്മുടെ രാജ്യമുൾപ്പെടെ ലോകത്തെമ്പാടും ഇത്തരം ഗവേഷണപഠനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗോത്ര വിജ്ഞാനം എന്ന വിഷയത്തിൽ ഒരു ശാസ്ത്രീയ വിശകലനത്തിനു മുതിരുമ്പോൾ മൊത്തത്തിൽ അവരുടെ വിജ്ഞാനശൈലിയെ ഗോത്രപരിസ്ഥിതിവിജ്ഞാനത്തിൽ ഉൾപ്പെടുത്തി വിലയിരുത്താൻ കഴിയും. ഇവിടെ പ്രകൃതിയും മനുഷ്യനുമായുള്ള ആധാരാധേയ ബന്ധം പ്രധാനമായി വരുമ്പോൾ ഈ വിഷയത്തിലുൾപ്പെടുത്തി വരുന്ന മറ്റു വിജ്ഞാന ശാഖകളെ പ്രത്യേകമായി കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, എത് നോ ബയോളജി (ഗോത്രജീവശാസ്ത്രീയ വിജ്ഞാനം). പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാരും, ചുറ്റുമുള്ള ജീവജാലങ്ങളുമായി അവർക്കുള്ള സഹവർത്തിത്വം, അടുത്തറിയൽ, പരസ്പരബന്ധം എന്നിവയെക്കു റിച്ചു പഠിക്കുന്നതിനുവേണ്ടി രൂപം കൊടുത്ത ഒരു ശാസ്ത്രശാഖയാണ് എത്നോ ബയോളജി. ഇതിൽത്തന്നെ പല അവാന്തര വിഭാഗങ്ങളുമുണ്ട് - ഗോത്രസസ്യവിജ്ഞാനീയം ( എത്നോ ബോട്ടണി), ഗോത്ര ജന്തുവിജ്ഞാനീയം (എത്നോ സുവോളജി), ഗോത്ര ഔഷധവിജ്ഞാനീയം (എത്നോ മെഡിസിൻ) തുടങ്ങിയവ. ഗോത്രജീവ വിജ്ഞാനീയ (എത്നോ ബയോളജി) ത്തിൽ സംയോജിതവും സമഗ്രവും ആസൂത്രിതവുമായ പഠനങ്ങൾക്കു തുടക്കം കുറിക്കുന്നത് 1982-ലാണ്. കേന്ദ്രപരിസ്ഥിതി വനമന്ത്രാലയത്തിൻ്റെ കീഴിലുള്ള ആൾ ഇന്ത്യാ കോ-ഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ടാണ് മേൽപ്പറഞ്ഞ വിഷയത്തിൽ ശാസ്ത്രീയമായ ഒരു പഠനം ആരംഭിച്ചത്. ഡോ. പി. പുഷ്പാംഗദന്റെ നേതൃത്വത്തിൽ നാളിതുവരെ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്താനും ശേഖരിക്കാനും കഴിഞ്ഞ അറിവുകൾ വളരെ വിലപ്പെട്ടതും അമൂല്യവും ഗവേഷണവിഷയമാക്കാൻ പോന്നവയുമാണ്. ഇന്ത്യയിൽ ഏതാണ്ട് 10000 ത്തിനു മുകളിൽ സസ്യജനുസ്സുകൾ ഗോത്രവർഗ്ഗക്കാർ അവരുടെ വിവിധങ്ങളായ ആഹാര, ആരോഗ്യ, സാമ്പത്തിക സുരക്ഷാകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിവന്നിരുന്നു എന്നാണ് പ്രസ്തുത പഠനങ്ങൾ കാണിക്കുന്നത്. ഇതിൽ ഏതാണ്ട് 3000 സസ്യങ്ങളെക്കുറിച്ചു മാത്രമേ ശാസ്ത്രലോകത്തിന് അറിവ് ഉണ്ടായിരുന്നുള്ളൂ. ഇതിൽ പലതും ഇതുവരെ അറിയപ്പെടാതിരുന്നതും പുതുമയുള്ളതും വളരെ വിലപ്പെട്ടതും ഗവേഷണത്തിന് അനുയോജ്യമായവയുമാണെന്നു കാണാം. കഴിഞ്ഞ പത്തു വർഷക്കാലമായി കേരളത്തിലെ ആദിവാസിമേഖലകളിൽ ലേഖകൻ നടത്തിയ പഠനങ്ങളിൽനിന്നു വ്യക്തമായത് മൃതപ്രായമായിക്കൊണ്ടിരിക്കുന്ന ഗോത്രവിജ്ഞാനത്തിൻ്റെ ചേതനയറ്റമുഖമാണ്. തലമുറ തലമുറകളായി കൈമാറിവന്ന ഗോത്രവിജ്ഞാനത്തിന്റെ ബാക്കി നില്ക്കുന്ന അറിവുകൾ അൻപതു വയസ്സിനു മുകളിൽ ഉള്ളവരിൽ മാത്രമാണ്. കേരളത്തിലെ ഉൾക്കാടുകളിൽ വസിക്കുന്ന വിവിധ ആദിവാസികൾ ഉപയോഗിക്കുന്ന സസ്യങ്ങളുടെ വിവിധോപയോഗങ്ങൾ ലേഖകൻതന്നെ ശാസ്ത്രീയമായി ശേഖരിക്കുകയും അതിനെ ആസ്പദമാക്കിയുള്ള ഗവേഷണ പഠനങ്ങൾ ഇന്ന് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വംശീയ വൈദ്യഗവേഷണ വിഭാഗത്തിൽ നടന്നുവരികയുമാണ്. സസ്യവിജ്ഞാനവും ചികിത്സയും: കേരളത്തിലെ ആദിവാസികളിൽ സസ്യാധിഷ്ഠിതമായ ഒട്ടേറെ നാട്ടറിവുകൾ കൈമുതലായുള്ളവരാണ് കാണിക്കാർ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ള കാടുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്നവരാണ് കേരളത്തിലെ കാണിക്കാർ. തലമുറകളായി കൈമാറി വന്ന ഗോത്രവിജ്ഞാനങ്ങളിൽ പലതും അവരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾക്കൊപ്പം മൺ മറഞ്ഞുകൊണ്ടിരിക്കുന്നു. രോഗമകറ്റാൻ മരുന്നും മന്ത്രവും ഒറ്റയ്ക്കും വെവ്വേറെയും പ്രയോഗിക്കുന്ന ഒരു രീതിയാണ് കാണിക്കാരുടേത്. മലദൈവങ്ങളെ പ്രീതിപ്പെടുത്തി അസുഖങ്ങൾ മാറ്റാൻ ചാറ്റും കൊടുതിയും എല്ലാം ഇന്നും അവർ നടത്തിവരുന്നു. പ്രകൃതി കോപിച്ചാൽ എല്ലാം നശിക്കും എന്ന വിശ്വാസം അവരിൽ നിലനിന്നിരുന്നതിനാൽ സസ്യസംരക്ഷണകാര്യങ്ങളിൽ ഇന്നും അവർ അതീവ ശ്രദ്ധാലുക്കളാണ്. ആത്മീയതയുടെ പരിവേഷം നല്കി മലദൈവങ്ങളെ പ്രതിഷ്ഠിച്ച് പണ്ടു കാലത്ത് ഉൾവനങ്ങളിൽ 'ഹോട്ട് സ്പോട്ടു'കളും 'ബയോസ്ഫിയർ റിസർവു'കളും തനതു ശൈലിയിൽ ഉണ്ടാക്കി മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൾ തടഞ്ഞ് പ്രകൃതിയെ പരിപൂർണ്ണമായി സംരക്ഷിച്ച പാരമ്പര്യമായിരുന്നു കാണിക്കാരുടേതെന്ന് ബന്ധപ്പെട്ട പഠനങ്ങളിലൂടെ ലേഖകനു വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ട്.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), പൈതൃകം ശേഖരിച്ച ലേഖനം:കാണിക്കാരുടെ സസ്യവിജ്ഞാനം (ഡോ. എസ്. രാജശേഖരൻ) എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1380- 1384..Link | |
| 10 | Navagrahappookkal | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി...
സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി - കരിങ്കൂവളം. എല്ലാ ദേവന്മാർക്കും ഉപയോഗിക്കുന്ന പുഷ്പങ്ങൾ: തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല. ശിവന് കൂവളത്തിൻ്റെ ഇല പ്രധാനം (അർജ്ജുനൻ്റെ മുന്നിൽ തപസ്സിനൊടുവിൽ വേടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ശിവൻ നടത്തിയ പരീക്ഷണത്തിൽ ക്ഷീണിതനായപ്പോൾ ആരാധിച്ചതു കൂവളത്തില കൊണ്ട് എന്ന് സങ്കല്പം). ഭദ്രകാളിക്ക് ചെമ്പരത്തി. വീരഭദ്രനും ഗണപതിക്കും ഇത് ഉപയോഗിക്കാം. ഔഷധവീര്യമില്ലാത്ത പുഷ്പങ്ങളൊന്നും തന്നെ കേരളത്തിൽ സ്വീകാര്യമല്ലെന്ന വസ്തുത പ്രത്യേകതയാണ്. കറുകഹോമം ഗണപതിക്കും ശിവനും പ്രധാനപ്പെട്ടതാണ്. തുളസി: ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസിപ്പൂ. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാമബാണമേറ്റ് ശരീരം വെടിഞ്ഞ രാവണന്റെ ഭാര്യ മണ്ഡോദരി പിന്നീട് ഭഗവാൻ്റെ കാരുണ്യംകൊണ്ട് തുളസിച്ചെടിയായിയത്രേ. അശോകം: സീതാദേവിയുടെ ദുഃഖത്തിന് ശമനം നൽകുവാൻ അശോക വൃക്ഷങ്ങൾ നിറഞ്ഞ അശോകവനിക്ക് കഴിഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും പുണ്യവൃക്ഷമാണ്. ഔഷധം എന്നതിലുപരി സീതാദുഃഖം തീർത്ത ഈ പുഷ്പവൃക്ഷത്തിന് സ്ത്രീരോഗവും ദുഃഖവും മാറ്റാൻ കഴിയുന്നു എന്നാണ് സങ്കല്പം. മന്ദാരം: ദുശുണ്ഡി മുനിയെ കണ്ട് പരിഹസിച്ച് ചിരിച്ച ധൗമ്യപുത്രനും ശൗനക ശിഷ്യനുമായ മന്ദാരനും ഭാര്യ ശമീകയും ലഭിച്ച ശാപത്തിൽനിന്ന് രക്ഷപ്പെടാൻ ഗണേശനെ ആരാധിച്ചു (മുനി അവരെ വൃക്ഷങ്ങൾ ആക്കുകയാണ് ചെയ്തത്). തൃപ്തനായ അദ്ദേഹം അവരെ ഇഷ്ടപ്പെട്ട വൃക്ഷങ്ങളാക്കി അനുഗ്രഹിച്ചു. അതുകൊണ്ടുതന്നെ ഗണപതിക്കിഷ്ടപ്പെട്ട പൂക്കളാണത്രേ മന്ദാരം. കൈതപ്പൂവിനു ശിവൻ്റെ ശാപം ഏറ്റതുമൂലം പൂജയ്ക്ക് ഉപയോഗി ക്കുന്നില്ല എന്നു വിശ്വസിക്കുന്നു. പൂക്കൾ: പണ്ട് നമ്പൂതിരിസമുദായത്തിൽ വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന സ്ത്രീ തൻ്റെ പെട്ടികളുടെ കൂട്ടത്തിൽ ഒരു ഭാണ്ഡംകൂടി കരുതിയിരുന്നു. ഇതിന് 'കണ്ണാടിപ്പൈക്കൂറ' എന്നാണ് പറയുന്നത്. ഇതിൽ വാൽക്കണ്ണാടി, നെല്ല്, ഉണങ്ങലരി, കൺമഷി, മഞ്ഞചെപ്പ്, ഓടങ്ങൾ, പൂവിത്തുകൾ എന്നിവ ഉണ്ടായിരിക്കും. മന്ദാരം, തുളസി, ശംഖുപുഷ്പം എന്നിവയുടെ വിത്തുകളാണ് ഉണ്ടാവുക. കുടിവെപ്പു കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ നല്ല സമയം നോക്കി മറ്റു സുമംഗലികളുടെ അകമ്പടിയോടെ വിത്തു കുഴിച്ചിട്ട് നനയ്ക്കുന്നു. പിന്നീട് ഇവർ ശിവപാർവ്വതിമാരുടെ സ്തുതി പാടി കൈകൊട്ടി കളിക്കുന്നു. ഓരോ ചടങ്ങിലും പൂക്കൾക്ക് ഉള്ള പ്രാധാന്യം ഇങ്ങനെ നമുക്കറിയാൻ സാധിക്കുന്നു. പൂക്കൾ എല്ലാം നല്ലതാണ്. ചിലതിന് മണമില്ല, സൗന്ദര്യമുണ്ട്. എന്നാൽ ചിലതിനാകട്ടെ നേരേ തിരിച്ചും. എങ്കിലും ഒരു പൂവിനെയും നമുക്ക് വെറുക്കാനാവില്ല. ഓരോന്നിനും അതിൻ്റെതായ പ്രാധാന്യമുണ്ട്. പൂക്കൾക്ക് ഏറ്റവും പ്രാധാന്യമുള്ളത് ക്ഷേത്രങ്ങളിൽതന്നെയാണ്. അതുകൊണ്ടുതന്നെ പൂക്കളെയും വൈഷ്ണവം, ശൈവം എന്നു വേർതിരിച്ചിട്ടുണ്ട്. കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, നാഗം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമങ്ങളും വൈഷ്ണവപൂക്കളുമാണ്. എന്നാൽ ശിവാരാധനയ്ക്ക് പ്രാധാന്യമുള്ളത് എരുക്കിൻപൂവ്, കരവീരം, അശോകം, പ്ലാശ്, ദർഭ, കർപ്പൂരതുളസി, കറുക, മന്ദാരം, കൂവളം എന്നിങ്ങനെ ശൈവവർഗ്ഗത്തിൽ പെട്ടവയ്ക്കാണ്. ദേവിക്കാകട്ടെ വെള്ളത്താമര, ചുവന്ന താമര, ചെമ്പരത്തി, അശോകപ്പൂവ്, കൃഷ്ണക്രാന്തി, മന്ദാരം, കറുക, നന്ത്യാർവട്ടം എന്നിങ്ങനെ ശാക്തേയ പുഷ്പങ്ങൾ ഉപയോഗിക്കാം. തുളസിയുടെ ഇലയെപ്പറ്റി ധാരാളം ഐതിഹ്യങ്ങളുമുണ്ട്. അതിൽ ഒന്ന് മധുരയിലേക്ക് തിരിച്ചു ചെന്ന കൃഷ്ണന് ദേവകിയും വസുദേവരും രക്ഷയ്ക്കുവേണ്ടി തുലാഭാരം നേർന്നു എന്നും, എന്തൊക്കെ തട്ടിൽ വെച്ചിട്ടും തുല്യമാകാതെ ഒടുക്കം തുളസിയില ഇടേണ്ടി വന്നു എന്നുമാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2 )പൈതൃകം തിരഞ്ഞെടുത്ത ലേഖനം : പാട്ടുകളിലെ പൂക്കൾ ( ഉഷ വി. ജി. ) ഡി. സി. ബുക്സ്, കോട്ടയം, 2021,പുറം1548 -1550..Link | ||
| 11 | Hortus Malabaricus | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഡാനിഷ് ഭാഷയിൽ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പദം വിവക്ഷിക്കുന്നത് 'മലബാറിലെ സസ്യാരാമം' എന്നാണ്. 167...
“ഡാനിഷ് ഭാഷയിൽ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പദം വിവക്ഷിക്കുന്നത് 'മലബാറിലെ സസ്യാരാമം' എന്നാണ്. 1678 മുതൽ 1693 കാലഘട്ടത്തിൽ നെതർലാൻഡിലെ ആംസ്റ്റർഡാമിൽനിന്നും 12 വാല്യ ങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്തകമാണിത്. മനോഹരമായി കൊത്തിയെടുത്ത് ആലേഖനം ചെയ്ത സസ്യരൂപങ്ങൾ നമ്മെ ഇന്നും വിസ്മയപ്പെടുത്തുന്നു. ഈ ഗ്രന്ഥനിർമ്മാണത്തിൽ രംഗഭട്ടൻ, വിനായക പണ്ഡിതൻ, അപ്പുഭട്ടൻ, ഇട്ടി അച്യുതൻ എന്നീ തദ്ദേശീയരായ സസ്യവിദഗ്ദ്ധരുടെ സഹായമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അവിട്ടംതിരുനാൾ ലൈബ്രറിയിൽ ഹോർത്തൂസിൻ്റെ പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ കൃതിയാണ് 'ഹോർത്തൂസ് മലബാറിക്കസ്'. മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥമെന്ന ബഹുമതിയുമിതർഹിക്കുന്നു. മുന്നൂറിലേറെ വർഷങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച ഈ വിശിഷ്ട ഗ്രന്ഥത്തിന്റെ ഗ്രന്ഥകർത്താവ് ഹെൻഡ്രിക്ക് ആഡ്രിയൻ വാൻ റീഡ് ടോട്ട് ഡ്രാക്കൻസ്റ്റീൻ (1636-1691) ആണ്. ബൃഹത്തായ ഈ ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങൾ ലാറ്റിൻഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നതിനാൽ ലാറ്റിൻ ഭാഷയിലും സസ്യശാസ്ത്രത്തിലും സാമാന്യ പരിജ്ഞാനമുള്ളവർക്കേ ഇത് വിശകലനം ചെയ്യാൻ കഴിയൂ എന്നത് സ്വാഭാവികമാണല്ലോ. ജാക്കോബ് (1976), ഫൗർണിയൻ (1978, 1980), ഹെനിഗർ (1980), മണിലാൽ (1979, 1988) എന്നിവർ ഹോർത്തൂസിൻ്റെ സസ്യശാസ്ത്രപരവും ചരിത്രപരവും സാമൂഹിക, സാംസ്കാരികപരവുമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. സസ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടായിത്തീർന്ന 'ഹോർത്തൂസ് മലബാറിക്കസ്' പിന്നീടുള്ള പഠനങ്ങളിൽ കേരളത്തിൻ്റെ ചരിത്രപരവും ഭാഷാപരവും ശാസ്ത്രപരവുമായ സത്യങ്ങളിലേക്ക് വെളിച്ചം വീശുകയുണ്ടായി. ഹെനിഗറുടെ 'ഹോർത്തൂസ് മലബാറിക്കസും വാൻ റീഡും' എന്ന കൃതിയിൽ 1) ഡച്ച് കമ്പനിയിലെ സൈനികനായ വാൻ റീഡിന്റെ സസ്യനിരീക്ഷണം. 2) 1678-1693 കാലയളവിൽ രൂപംകൊണ്ട ഹോർത്തൂസിന്റെ ഉത്ഭവത്തെക്കുറിച്ചൊരവലോകനം. 3) 17, 18 നൂറ്റാണ്ടുകളിൽ സസ്യശാസ്ത്രരംഗത്തേക്ക് ഹോർത്തൂസ് നല്കിയ സംഭാവനകൾ. എന്നിങ്ങനെ ഈ സസ്യശാസ്ത്ര ചരിത്രത്തെ മൂന്നു ഭാഗങ്ങളിലായി സമന്വയിപ്പിച്ചിരിക്കുന്നു. ഹോർത്തൂസ് മലബാറിക്കസിന്റെ ഉത്പത്തി ഹെനിഗറിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. ഡച്ച് സൈന്യാധിപൻ വാൻ റീഡ്: 1636-ൽ ജനിച്ച വാൻ റീഡിനെ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ആംസ്റ്റർഡാമിലെ പുരാതന ദേവാലയത്തിൽവെച്ച് ക്രിസ്ത്യൻ സഭയിൽ ചേർത്തു. ജനനംകൊണ്ട് പ്രസിദ്ധമായ കുടുംബത്തിൽ വളർന്ന വാൻ റീഡിൻ്റെ ജീവിതം തികച്ചും വ്യതിരിക്തമായിരുന്നു. 14-ാം വയസ്സിൽ വീടുവിട്ട വാൻ റീഡ് കമ്പനിപ്പട്ടാളത്തിൽ ചേരുന്നത് 20-ാം വയസ്സിലാണ്. 1657-ൽ കടൽമാർഗ്ഗം കിഴക്കൻദേശങ്ങളിലേക്ക് യാത്ര പുറപ്പെട്ടു. ഇതിനിടയിൽ കേപ് ഓഫ് ഗുഡ് ഹോപ്പ് (ആഫ്രിക്കയുടെ മുനമ്പ്) സന്ദർശിക്കാനിടയായി. ഈ യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് ഒരുപാടു നല്ല സുഹൃത്തുക്കളെ ലഭിക്കുകയുണ്ടായി. ജോൺ ബാക്സ്, സെയ്ൻ മാർട്ടിൻ എന്നിവരുമായുള്ള സൗഹൃദം പിന്നീട് അവിടത്തെ സസ്യശാസ്ത്രം വിപുലീകരിക്കുന്നതിന് സഹായകമായി. 1657-ൽ വാൻ റീഡും കൂട്ടരും ബട്ടാവിയയിലെത്തുമ്പോൾ വാൻ ഗിയോൺ അവിടത്തെ ഗവർണറായിരുന്നു. 1661-നു ശേഷമാണ് വാൻ റീഡിന് കമ്പനിക്കീഴിൽ ഒരു ഉന്നത പദവി ലഭ്യമാകുന്നത്. ബട്ടാവിയയിൽ അക്കാലത്ത് വിവിധയിനം രോഗങ്ങൾ തലപൊക്കിയിരുന്നു . ആംസ്റ്റർഡാമിൽനിന്ന് മരുന്നുകൾ പലതും എത്തിച്ചുവെങ്കിലും എല്ലാം നിഷ്ഫലമായിരുന്നു. അങ്ങനെ ഏഷ്യൻ മരുന്നുകൾക്ക് പ്രചാരമേറി. തത്ഫലമായി ബറ്റാവിയയിൽ മരുന്നുകളുടെ ഒരു ശേഖരമുണ്ടാകുകയും ചെയ്തു. വാൻ ഗിയോൻ വെട്ടിപ്പിടിക്കൽ തുടർന്നുകൊണ്ടേയിരുന്നു. ഗോവയിൽ പോർട്ടുഗീസ് സങ്കേതമായിരുന്നതുകൊണ്ട് അദ്ദേഹം തന്റെ ശ്രദ്ധ മലബാറിലേക്കു തിരിച്ചുവിട്ടു. മലബാറിൻ്റെ വിഘടിത ഭരണം വിദേശികളെ ആകർഷിച്ചു. അന്ന് പ്രൗഢികൊണ്ടും സൗന്ദര്യംകൊണ്ടും മുന്നിലായിരുന്ന കൊച്ചിയിലും ഡച്ചുകാർ ഒരു കണ്ണു വെച്ചു. അവർ അതിനായി കൊച്ചി രാജാവ് രാജവർമ്മയുടെ അനുജൻ വീര കേരളവർമ്മയുമായി സഖ്യം ചേർന്നു. തത്സമയം വാൻ റീഡും കൂട്ടരും കൊടുങ്ങല്ലൂർ കീഴടക്കി കൊച്ചി ലക്ഷ്യമാക്കി തിരിച്ചു. തന്റെ ഉറ്റ സുഹൃത്തായ വീരകേരളവർമ്മയുടെ പിതൃസഹോദരിയായ മഹാറാണി ഗംഗാധരലക്ഷ്മിയെ സംരക്ഷിക്കുകയും ചെയ്തു. 1663-ൽ വാൻ റീഡ് സുഹൃത്തുക്കളും ചേർന്ന് കൊച്ചി നഗരവും കോട്ടയും കീഴടക്കി. വീരകേരളവർമ്മയെ രാജാവായി വാഴിക്കുകയും ചെയ്തു. വാൻ റീഡ് കൗൺസിലർ ആയി നിയമിതനുമായി. “ “മലബാറിലെ ആദ്യത്തെ കൗൺസിലറായ വാൻ റീഡിന് 'റെജിഡോർ മേയർ' എന്ന ബഹുമതി നല്കിയത് പോർട്ടുഗീസുകാരാണ്. റാണി ഗംഗാധരലക്ഷ്മിക്ക് സംരക്ഷണം നല്കിയതിൻ്റെ പേരിൽ കേരളീയരുടെ സംതൃപ്തി പിടിച്ചുപറ്റാൻ വാൻ റീഡിനു കഴിഞ്ഞു. സസ്യനിരീക്ഷണ തത്പരനായിരുന്ന വാൻ റീഡിന് സൈന്യാധിപൻ, ഡിപ്ലോമാറ്റ് എന്ന കാരണങ്ങളാലൊക്കെ സസ്യനിരീക്ഷണത്തിനായി ചെലവഴിക്കാൻ സമയം ലഭിച്ചില്ല. പക്ഷേ, മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരു ഗ്രന്ഥം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അതിനിടയിൽ കൊച്ചി രാജസഭയിൽ കയറാനവസരം കിട്ടി. തന്മൂലം ഹോർത്തൂസിലേക്ക് സസ്യങ്ങൾ ശേഖരിക്കുന്നതിനും തയ്യാറെടുപ്പിനുമായി ഒരു സംഘത്തെ ലഭിക്കുമെന്നുള്ള ധാരണ ലഭിക്കുകയും ചെയ്തു. ഹോർത്തൂസ് മലബാറിക്കസിലൂടെ ഡച്ചു കമ്പനിക്ക് അസാമാന്യ നേട്ടം സിദ്ധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ മലബാറിലെ ഔഷധസസ്യസമ്പത്തിനെ അപഗ്രഥിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം തയ്യാറെടുത്തു.1665 ഫെബ്രുവരിയിൽ അദ്ദേഹം കൊച്ചി വിട്ടു. ഇതിനിടയിൽ മലബാർ ഡച്ചധീനതയിൽ കൂടുതൽ പ്രബലമായി. മലബാർ സിലോണിനു കീഴെ വന്നു. സിലോണിൻ്റെ ഗവർണറായിരുന്ന വാൻ -ഗിയോന് മലബാറിൽ കൂടുതൽ സ്വാധീനമുണ്ടാവുകയും കച്ചവട കുത്തകകൾ ഉറപ്പിക്കാൻ ഇതു സഹായിക്കുകയും ചെയ്തു. ഈ സമയത്ത് കേരളത്തിലാകമാനം കറപ്പ് എന്ന ലഹരിപദാർത്ഥത്തിൻ്റെ പ്രയോഗം വ്യാപിച്ചിരുന്നു. കുരുമുളക്, തേങ്ങ ഇവയ്ക്കു പകരമായി കറപ്പ്, പട്ടുവസ്ത്രങ്ങൾ എന്നിവ ഇറക്കുമതി ചെയ്യപ്പെട്ടു.
1665-ൽ വാൻ റീഡ് ഗോവ സന്ദർശിച്ചു. പിന്നീട് കൊല്ലം താവളമാക്കുകയും നിയോഹോഫ് എന്ന സഹപ്രവർത്തകനായ ഭരണാധികാരിയെ ഒഴിവാക്കി സ്വയം ഭരണം ഏറ്റെടുക്കുകയും ചെയ്തു. മലബാറിനെക്കുറിച്ച് രണ്ടു പ്രധാന വിവരണങ്ങൾ അദ്ദേഹം തന്റെ മേലുദ്യോഗസ്ഥനു കൈമാറി. മലബാറിനെക്കുറിച്ചെഴുതിയിരുന്ന ആദ്യ ലേഖനത്തിൽ, ഏറ്റെടുത്ത ദൗത്യം വിജയിക്കാൻ സാധിച്ചതിനു പുറമേ അവിടത്തെ ഭൂപ്രകൃതിയെക്കൂടി വർണ്ണിച്ചിരുന്നു. 'ഇളകി കിടക്കുന്ന മണൽ, കളകളാരവം മുഴക്കുന്ന ഒരുപാടു നദികൾ, മൗനം തുളുമ്പുന്ന തടാകങ്ങൾ, ഇടുങ്ങിയ നദിക്കെട്ടുകൾ, കരിമ്പനക്കൂട്ടങ്ങൾ... കഷൽസൗകര്യം നന്നേ പ്രയാസം, കരിമ്പനത്തുണ്ടുകൾ ചങ്ങാടങ്ങളായി ഉപയോഗിക്കാം' എന്നിങ്ങനെ പോകുന്നു വിവരണം. ഭരണത്തിൽനിന്ന് വാൻ റീഡിനാൽ ഒഴിവാക്കപ്പെട്ട നിയോഹോഫ് കൊല്ലത്തെക്കുറിച്ചിപ്രകാരം എഴുതിയിരിക്കുന്നു. 'സുന്ദരമായ പൂന്തോട്ടങ്ങൾ, ഇടതൂർന്നു നില്ക്കുന്ന വൻവൃക്ഷങ്ങൾ, ഇടയ്ക്കിടെ തലയാട്ടിക്കൊണ്ടിരിക്കുന്ന കേരവൃക്ഷങ്ങൾ, അത്യന്തം ശുദ്ധമായ പ്രാണവായു.' 'ഫലഭൂയിഷ്ഠമായ ഭൂപ്രകൃതി, പഴവർഗ്ഗങ്ങൾ തഴച്ചുവളർന്ന ഭൂമി, കിന്നാരം പറയുന്ന കുരുമുളകുവള്ളികൾ, മരങ്ങളെ ആലിംഗനം ചെയ്യുന്ന മറ്റിളംവള്ളികൾ.' 'കുറ്റിച്ചെടിയിൽ നിറഞ്ഞു തുളുമ്പുന്ന മധുരനാരങ്ങകൾ, പുഴകൾനൃത്തം വയ്ക്കുന്ന ആ സുന്ദരഭൂമിയിൽ മുളകൾകൊണ്ടുള്ള വീടുകൾക്ക് കൗതുകമേറുന്നതായി തോന്നുന്നു. ഇടയ്ക്കെത്തിനോക്കുന്ന കരിങ്കൽ ക്കൊട്ടാരങ്ങൾ..." 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന വരിയെ അന്വർത്ഥമാക്കുന്ന നിയോഹോഫിൻ്റെ വർണ്ണന വാൻ റീഡ് ശരിവയ്ക്കുകയും സസ്യശാസ്ത്ര തത്പരനായ നിയോഹോഫിനെ പിരിച്ചുവിട്ടത് ദോഷമായോയെന്ന് ശങ്കിക്കുകയും ചെയ്തു. ഒരു ഭരണാധികാരിയായും ഏറ്റെടുത്ത ഏതു ദൗത്യവും വിജയിപ്പിക്കുന്ന പ്രകൃതമുള്ളവനുമായ തനിക്ക് സസ്യനിരീക്ഷണ കാര്യത്തിൽ ഒരുപാടു പരിമിതികൾ ഉണ്ടെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നുണ്ട്.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: ഹോർത്തൂസ് മലബാറിക്കസിന്റെ രചനാ ചരിത്രത്തിലൂടെ (സിനി എം. ,സ്മിത വി മേനോൻ)ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1341-1344...Link | |
| 12 | Neeridangalile Karapparavakal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പല കരപ്പറവകൾക്കും വെള്ളത്തോട് ഇരബന്ധവും ആത്മബന്ധവുമുണ്ട്. മഴക്കാലം മിക്ക പക്ഷികൾക്കും പ്രണയപ്രജനനകാലമാണ്. വെള്ളത്...
“പല കരപ്പറവകൾക്കും വെള്ളത്തോട് ഇരബന്ധവും ആത്മബന്ധവുമുണ്ട്. മഴക്കാലം മിക്ക പക്ഷികൾക്കും പ്രണയപ്രജനനകാലമാണ്. വെള്ളത്തോടുള്ള ഈ ജൈവബന്ധം പ്രകടമാക്കുന്ന ചില പക്ഷികളെ നോക്കാം. മഴക്കാലത്തെ കാക്കക്കുളി കേരളത്തിൻ്റെ നാട്ടുകാഴ്ചയാണ്. തുന്നാരൻ എന്ന പറവ ഈർപ്പമുള്ള സ്ഥലങ്ങളിലാണ് കൂടുമെനയുന്നത്. പുഴയോരങ്ങളിലും കായലോരങ്ങളിലും നെൽപ്പാടങ്ങളിലും ഇവയെ കാണാം. അടയ്ക്കാപ്പക്ഷിയെന്നും ചാണക്കുരുവി എന്നും ഇവയ്ക്കു പേരുണ്ട്. തൂക്കണം കുരുവി (ആറ്റക്കുരുവി) സാധാരണ വളരെ ഉയരത്തിലാവും കൂടുണ്ടാക്കുന്നത്. എന്നാൽ ജലാശയങ്ങളുടെ മുകളിലാണെങ്കിൽ വളരെ താഴെയാവും കൂടുണ്ടാവുക. ശത്രു വെള്ളത്തിലൂടെ എത്തില്ലെന്ന ധൈര്യമാണവയ്ക്ക്. അതുപോലെ കായലാറ്റ എന്ന കിളികൾ ഉയർന്ന മരങ്ങളിൽ അല്ലെങ്കിൽ വെള്ളത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകളിലാണ് കൂടുകൂട്ടുക. വേമ്പനാട്ടിലും തെക്കൻ തടാകങ്ങളിലും ഇവയെ കാണാം. ആറ്റച്ചെമ്പനും ചുട്ടിയാറ്റയും വെള്ളത്തിനടുത്താവും കൂടുണ്ടാക്കുക. ജലജീവികളായ ഞണ്ടിനെയും തവളയെയും മത്സ്യത്തെയും ആഹരിക്കുന്ന കൃഷ്ണപ്പരുന്ത് നനവുള്ളിടത്താവും പാർക്കുക. വലയിടുന്നിടത്തും ഇവയെ കാണാം. വലക്കാരെ വകവയ്ക്കാതെ മീൻ റാഞ്ചി മറയാൻ ഇവയ്ക്ക് വിരുതു കൂടുതലാണ്. വ്യത്യസ്ത വേഗത്തിൽ പറക്കാൻ വൈദഗ്ദ്ധ്യമുള്ള പരുന്തുകൾ വെള്ളത്തിലൂടെ പോകുന്ന ഇരയെ ദൂരെനിന്നു കണ്ടുപിടിക്കുന്നു. ചക്കിപ്പരുന്ത് മറ്റൊരിനമാണ്. ചുട്ടിപ്പരുന്തെന്ന് മറ്റൊരിനവുമുണ്ട്. കാടക്കൊക്കുകളും നീർക്കാടയും തീരപ്രദേശത്തിന്റെ നിവാസികളാണ്. കൈതക്കള്ളൻ പേരു സൂചിപ്പിക്കുംപോലെ കൈതക്കാട്ടിലും പൊന്തയിലും കാണുന്ന ചെറിയതും വരകുറികളുള്ളതുമായ കിളിയാണ്. ഈറ്റപ്പൊളപ്പനാകട്ടെ കരപ്രദേശത്തും താമസിക്കും. വയൽക്കുരുവി മഴക്കാലത്ത് ചിലച്ചുതുടങ്ങുന്നു, താക്കോൽകൂട്ടംപോലെ. മലഞ്ചെരുവിലെ ചോലകളിലാണ് ചോലക്കുടുവൻ്റെ ഇടം. നീണ്ടു വളഞ്ഞ് മഞ്ഞ കൊക്കുള്ള ഇവർക്ക് ബുൾബുളിനെക്കാൾ നീളമുണ്ട്. വേഴാമ്പലും ചെമ്പോത്തും: നാടോടിക്കഥാകൗതുകം പകരുന്ന പറവകളാണ് വേഴാമ്പലും ചെമ്പോത്തും. മഴപെയ്യുമ്പോൾ മാത്രമേ വേഴാമ്പലിന് വെള്ളം കുടിക്കാനാകൂ എന്നു വിശ്വസിക്കപ്പെടുന്നു. ജലാംശം ധാരാളമുള്ള പഴങ്ങളാണ് അവ കഴിക്കുന്നതെന്നതുകൊണ്ട് വെള്ളം കുടിക്കേണ്ടതില്ലെന്നും .ഇവയുടെ ജന്മവുമായി ബന്ധപ്പെട്ട ഒരു നാടോടിക്കഥയുണ്ട്. ദാഹനീരുമായി ബന്ധപ്പെട്ടതാണത്. കന്നുകൾക്ക് വെള്ളം കൊടുക്കാതെ പശുക്കളെ പീഡിപ്പിച്ച ചാത്തൻ എന്ന ആൾ ഗോശാപത്താൽ വേഴാമ്പലായി തീർന്നു എന്നാണ് കഥ . മൃഗങ്ങൾക്ക് വെള്ളം കൊടുക്കുവാനുള്ള ഉപകരണമായ ‘കട്ടോടം’ തലയിൽ ചുമന്നു കൊണ്ടും ദാഹം സദാ അനുഭവിച്ചു കൊണ്ടും ജീവിക്കണം എന്നായിരുന്നു ശിക്ഷ. ‘കട്ടോടൻ ചാത്തൻ’ എന്നു വേഴാമ്പലിനു പേര് വരാൻ കാരണം ഈ കഥയാണ്. മഴനീര് കട്ടോടത്തിലൂടെ വീണാൽ മാത്രമേ ഇവയ്ക്ക് വെള്ളം കുടിക്കാനാവു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ‘മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ‘ എന്ന് നാടോടി സങ്കല്പം / ചൊല്ല് രൂപപ്പെട്ടു നിലനിൽക്കുന്നത്. പുരാതനകാലങ്ങളിൽ തന്നെ കാർമേഘവർണ്ണനയുടെ ഒരു ഘടകമാണ് ഈ വേഴാമ്പൽ ദുഃഖം. മലയാളസാഹിത്യത്തിന്റെ വ്യത്യസ്ത ദശകളിൽപോലും ഈ ‘വേഴാമ്പൽ കാത്തിരിപ്പ് ‘രൂപകമായി കടന്നുവരുന്നത് കാണാം. വേഴാമ്പലിന് വെള്ളം കിട്ടാതിരിക്കെ, ചെമ്പോത്തിന് ഇരുമ്പുരുക്കി വെള്ളമാക്കാൻ കഴിവുള്ള വിദ്യ അറിയാമെന്ന് നാടോടി വിശ്വാസം. ചെമ്പോത്തിന്റെ കൂടു കണ്ടുപിടിക്കാൻ ആയാൽ മാത്രമേ ചെമ്പോത്തിനെ കൊണ്ട് ഇക്കാര്യം സാധിച്ചു കിട്ടുകയുള്ളൂ എന്ന് മാത്രം. വെള്ളത്തിൻ്റെ അഭാവവും പ്രഭാവവും ഉച്ചകോടിയിൽ നിൽക്കുന്ന നാടോടി കൗതുകങ്ങളാണ് ഇവ രണ്ടും. “
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ( വാല്യം 2) , പൈതൃകം ശേഖരിച്ച ലേഖനം: നീരിടങ്ങളിലെ പറവകൾ (ഡോ. എ. നുജൂ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം:1464-1466..Link | |
| 13 | Pulludheenavum Pakshipeedayum | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>പി. കെ. കുഞ്ഞിരാമൻ പുള്ളുവൻ, തളിപ്പറമ്പ്</p> <p>എൻ. വി. കണ്ണപ്പെരുവണ്ണാൻ, പഴയങ്ങാടി</p> <p>പുള്ളുവൻ നാരായണൻ വൈദ്യർ, തളിപ്പറമ്പ്</p> |
“ആദിമജനതയുടെ ആചാരങ്ങളിൽ പക്ഷികളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസങ്ങളും അപൂർവ്വമായി നിലനിൽക്കുന്നു. നാടോടി സംസ്കാരത...
“ആദിമജനതയുടെ ആചാരങ്ങളിൽ പക്ഷികളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസങ്ങളും അപൂർവ്വമായി നിലനിൽക്കുന്നു. നാടോടി സംസ്കാരത്തിൽ വംശോത്പത്തികഥയിൽപോലും പക്ഷിക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ് പുള്ളുവരുടെ ഉത്പത്തി പുരാവൃത്തം. മക്കളില്ലാത്തവർക്ക് സ്വർഗ്ഗം നിഷിദ്ധമായതുകൊണ്ട് മന്നപാല മഹർഷിക്ക് സ്വർഗ്ഗം ലഭിക്കില്ലെന്ന് ദേവൻമാർ പറഞ്ഞു. ചുറ്റിലും നോക്കിയ മന്നപാല മഹർഷി പുള്ളുപക്ഷിയുടെ കൂടും അതിലെ മുട്ടകളും കണ്ടു. മഹർഷി തൻ്റെ ചൈതന്യത്തെ ആ മുട്ടകളിലേക്ക് പ്രവേശിപ്പിക്കുകയും ഇരുപത്തൊന്ന് ദിവസംകൊണ്ട് ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്തു. നിങ്ങൾ ഭൂലോകത്തു ചെന്ന് പാട്ടുപാടിയും ചികിത്സ ചെയ്തും ജീവിച്ചുകൊള്ളുക എന്നു പറഞ്ഞ് മഹർഷി അവരെ അനുഗ്രഹിച്ചു. ആ സന്തതിപരമ്പരയാണ് തങ്ങളെന്നും അതിനാൽ പുള്ളുദീനത്തിനുള്ള ചികിത്സയ്ക്കുള്ള അധികാരം തങ്ങൾക്കുമാത്രം ഉള്ളതാണെന്നും ഇവർ വിശ്വസി ക്കുന്നു. പുള്ളുദീനം ഒഴിപ്പിക്കൽ: ചെറിയ കുട്ടികൾക്കാണ് പുള്ളുദീനം ഉണ്ടാകുന്നത്. ഗർഭിണിയായ സ്ത്രീ രാത്രി വീടിനു പുറത്തേക്ക് പോകുമ്പോൾ പുള്ളുപക്ഷി ഗർഭിണിയുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയാൽ പ്രസവാനന്തരം കുട്ടിക്ക് ഈ ദീനം ഉണ്ടാകും എന്നാണ് രോഗകാരണത്തെക്കുറിച്ചുള്ള വിശ്വാസം. കുട്ടിയുടെ വയർ വീർത്തിരിക്കും. കൈയും കാലും മെലിഞ്ഞും തല ചെറുതായും ഇരിക്കും. കുട്ടി ശബ്ദിക്കുന്നത് പുള്ളിനെപ്പോലെ ആയിരിക്കും. രോഗി പക്ഷിയുടെ നോട്ടത്തിന്റെ രീതിയിൽ നോക്കുകയും ചിറകു കുടയുന്നതുപോലെ കൈകാൽ ഇട്ടടിക്കുകയും ചെയ്യും. ഭക്ഷണത്തിന് ആർത്തി കാണിക്കും. അമ്മയ്ക്ക് മുലപ്പാൽ ഉണ്ടാകില്ല. മരുന്നിനു പുറമേ മാന്ത്രികക്രിയ ചെയ്തില്ലെങ്കിൽ കുട്ടി ജീവിക്കുകയില്ലെന്നാണ് വിശ്വാസം. ലക്ഷണപ്രകാരം അസുഖം പുള്ളുദീനമാണെന്നു തീരുമാനിക്കപ്പെട്ടാൽ ചികിത്സയുടെ ആദ്യപടി മാന്ത്രികകർമ്മങ്ങളാണ്. രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പുള്ളുബാധയെ നീക്കലിൻ്റെ ചടങ്ങുകൾ നടത്തുന്നു. മലര്, ഇളനീര്, കോഴി, തേങ്ങ, ഉണങ്ങലരി, പുഴുക്കലരിതുടങ്ങിയ പൂജാദ്രവ്യങ്ങൾക്കു പുറമേ കുളത്തിലെ പാവി, ജീവനോടെയുള്ള കണ്ണിപ്പരൽമത്സ്യം എന്നിവകൂടി വേണം. അരി പരത്തി ഓട്ടിലിട്ട് വാട്ടിയെടുത്ത ഓട്ടട, കുഴച്ച മണ്ണുകൊണ്ടുണ്ടാക്കിയ മണ്ണട, കരിയരച്ച് ഇലയിലാക്കി ചുട്ട കരിയട എന്നീ വിശേഷദ്രവ്യങ്ങൾ പൂജയ്ക്കു പ്രധാനമാണ്. മദ്യവും പൂജയ്ക്കു കൂടിയേ കഴിയൂ. കുട്ടിയെ കുളിപ്പിക്കാനുള്ള വെള്ളം തയ്യാറാക്കുന്നതിലെ വിചിത്ര ആചാരവും ശ്രദ്ധേയമാണ്. ഏഴു വീടുകളിലെ കിണറുകളിൽനിന്ന് ആ വീടുകളിലെ വീട്ടുകാർ ഉണരുന്നതിനുമുന്നേ വെള്ളം ശേഖരിക്കണം. ഇവ കൊണ്ടു വന്ന് കൂട്ടിചേർത്ത് വെക്കണം. ഇങ്ങനെ മൂന്നു ദിവസം കൊണ്ടു വരണം. ഈ വെള്ളംകൊണ്ട് കുട്ടിയെ ആദ്യമായി അകത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ പുറത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ വരച്ച കളത്തിൻ്റെ അരികിൽ നിന്ന് കുളിപ്പിക്കുന്നു. വീടിൻ്റെ പുറന്തളത്തിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുകന്നപൊടി, പച്ചപ്പൊടി ഇവകൊണ്ട് കളം വരയ്ക്കുന്നു. പീഡയുള്ള കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തിൽ മൂന്നു നേരവും അരമണിക്കൂർ വീതം ഇരിക്കണം. കളത്തിൻ്റെ നാലു ഭാഗങ്ങളിലായി ഇലയിൽ തിരി കത്തിച്ചു വെക്കും. പൂജ കഴിഞ്ഞാൽ ഉഴിയാൻ കൈബലി തയ്യാറാക്കേണ്ടതുണ്ട്. വാഴ ഒരടി നീളത്തിൽ മുറിച്ചുകൊണ്ടു വരുന്നു. അതിനു മുകളിൽ തിരിയോല ചീന്തി ധാരാളമായി ഭംഗിയിൽ കുത്തിവെക്കുന്നു. ഈ തട്ടിനു നടുവിൽ മുക്കണ്ണൻ (മൂന്നു തണ്ടുള്ള) കോത്തിരി കത്തിച്ച് കുത്തിനിറുത്തുന്നു. ഈ കൈബലിയിൽ കോഴിയെ അറുത്ത് ചോര ഒഴിക്കണം. രാവിലെ, ഉച്ചയ്ക്ക്, രാത്രി ഇങ്ങനെ മൂന്നു നേരം ചെയ്യുന്ന മാന്ത്രികാനുഷ്ഠാനത്തിൻ്റെ ഒടുവിൽ ഈ കൈബലികൊണ്ടുള്ള ഉഴിച്ചിൽചടങ്ങ് നടത്തുന്നു. രാവിലെയും ഉച്ചയ്ക്കും ഉള്ള കർമ്മങ്ങൾ അരമണിക്കൂർ വീതം ഉള്ളതാണ്. രാത്രിയിലത്തെ കർമ്മങ്ങൾ കഴിയാൻ ഏതാണ്ട് പ്രഭാതമാകും. ഗണപതിനിവേദ്യത്തോടെ പൂജ ആരംഭിക്കുന്നു. ധാരാളം സ്തോത്രങ്ങളും പാട്ടുകളും ഇതുമായി ബന്ധപ്പെട്ട് രാത്രിസമയത്തെ ചടങ്ങിൽ പാടി വരുന്നു. ഇതിൽ ഭൈരവൻസ്തോത്രവും കാളീസ്തോത്രവും പ്രധാനമാണ്. പക്ഷിപീഡയ്ക്ക് ഓല വായിക്കൽ: വണ്ണാൻ സമുദായക്കാരും പക്ഷിപീഡയ്ക്ക് വ്യത്യസ്തമായ രീതിയിൽ മാന്ത്രികക്രിയകളും മരുന്നുകളും ചെയ്തുവരുന്നു. ഗർഭിണിയായ സ്ത്രീയുടെ തലയ്ക്കു മുകളിൽക്കൂടി പുള്ളുപക്ഷി പറന്നുപോയാൽ ആ സ്ത്രീ പ്രസവിച്ച കുട്ടിക്ക് ഉണ്ടാകുന്നതാണ് പുള്ളുരോഗം എന്നു തന്നെയാണ് ഇവരുടെയും വിശ്വാസം. 'ഓല വായിച്ചുനീക്കൽ' ആണ് അതിന് വണ്ണാൻമാർ ചെയ്യുന്ന മുഖ്യമായ കർമ്മം. വീടിൻ്റെ പുറത്തളത്തിൽ പഞ്ചവർണ്ണപ്പൊടികൊണ്ട് പക്ഷിക്കളം വരയ്ക്കുന്നു. അരിപ്പൊടി, കരിപ്പൊടി, മഞ്ഞൾപ്പൊടി, ചുകപ്പുപൊടി (നൂറും മഞ്ഞളും ചേർത്തത്), പച്ചപ്പൊടി (കുങ്കുമമരത്തിന്നില പൊടിച്ചത്) ഇവകൊണ്ട് അഷ്ടകോണിട്ട് അതിനുശേഷം കർണ്ണികാരവൃത്തം വരച്ച് അതിനു മുകളിൽ അഞ്ചു പക്ഷിയുടെ പഞ്ചവർണ്ണത്തിലുള്ള രൂപം വരച്ച് വെക്കുന്ന ഈ കളം ഏതാണ്ട് ഒരു മീറ്റർ വ്യാസാർദ്ധമുള്ളതായിരിക്കും. ആ കത്തളത്തിനു നടുവിൽ പിലാവിറക്, കൊന്നവിറക്, പാറോംവിറക്, കൂരാം വിറക്, വലിയ കടലാടി ഇവകൊണ്ട് അഗ്നി ജ്വലിപ്പിച്ച് ഹോമകുണ്ഡം തയ്യാറാക്കുന്നു. പുതുക്കുടുക്കയിൽ (മൺകലം) കറുത്തരി (നെല്ലിൻ്റെ ചൂളി മാത്രം പോയ അരി) കൊണ്ട് ചോറുണ്ടാക്കുന്നു. നൈച്ചിങ്ങ (അട്ടക്കൂട്), മണ്ണട്ട, പോത്രാം കണ്ണി(നെറ്റിയിൽ സ്വർണ്ണനിറമുള്ള ചൊട്ടയുള്ള മത്സ്യം), പീച്ചാളി (വയലുകളിൽ കാണുന്ന ഞണ്ടുവർഗ്ഗത്തിൽപ്പെട്ട ഒരിനം), പക്ഷിപീഡ ബാധിച്ച കുട്ടിയുടെ നഖം, മുടി എന്നിവയും ചേർത്തു വേണം ചോറ് വേവിച്ചെടുക്കാൻ. പിന്നീട് അത് ഒരു വാഴയിലയിൽ ഇട്ട് അതുകൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുന്നു. ഈ കർമ്മം നടത്തുന്നതിനു മുന്നേ പുള്ളുപീഡ ബാധിച്ച കുട്ടിയെ കുളിപ്പിക്കേണ്ടതുണ്ട്. മൂന്നു ദിവസംകൊണ്ടു നടത്തുന്ന ഈ കർമ്മം തുടങ്ങുന്ന ആദ്യദിവസംതന്നെ കാക്കയും കോഴിയും ഇര എടുക്കുന്നതിനു മുമ്പ് (പ്രഭാതത്തിനു മുന്നേ) നാലു കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് ഒരു മൺകുടത്തിലാക്കി അതിൽ നാല്പാമരം, പാറമുള്ള്, പാറ ഇറച്ചി ഇവയിട്ട് വായ മൂടിക്കെട്ടി പൂജിക്കും. പാനിയിൽ സംഭരിച്ചു വെച്ച് പൂജിച്ചുവെച്ച ഈ വെള്ളംകൊണ്ടു വേണം കുട്ടിയെ കർമ്മാവസാനം കുളിപ്പിക്കാൻ. കർമ്മം തുടങ്ങുമ്പോൾ കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തിനരികെ വന്ന് ഇരിക്കണം. ഗണപതിവിളക്ക് വലതുഭാഗത്ത് കത്തിച്ചുവെക്കും. പഞ്ചങ്ങളും ഗുരുതിയും മുതിർച്ചയും കളത്തിനരികെ വെക്കണം. കർമ്മി ആദ്യം ചുകന്ന ഗുരുതി, കറുത്ത ഗുരുതി ഇവ രണ്ടു കൈകൊണ്ടും തൊട്ട് കുട്ടിയുടെ മൂർദ്ധാവ് മുതൽ പാദം വരെ മൂന്നു തവണ ഉഴിയുന്നു. ഇതിനു സന്ധുകർമ്മം എന്നാണ് പറയുന്നത്. 'ദൃഷ്ടിയും മാറും നനയ്ക്കൽ' എന്നും പറയാറുണ്ട്. അതിനുശേഷം ആൾരൂപത്തിനു മുകളിൽ മൂന്നു നറുക്കില വെച്ച് അതിൽ അരിയും മലരും വിതറി മൂന്നു തിരി കത്തിച്ച് കുട്ടിയെ ഉഴിഞ്ഞ് നറുക്കിലയിൽ വെക്കുന്നു. ആൾരൂപത്തിൻ്റെ ശിരസ്സിലും ഉദരത്തിലും പാദത്തിലും ആണ് നറുക്കില വെക്കുന്നത്. ദൃഷ്ടിയും മാറും ഉഴിയുമ്പോൾ താഴെ പറയുന്ന മന്ത്രം ചൊല്ലുന്നു. "ഓം അടി ശുദ്ധിയായ നമഃ മുടി ശുദ്ധിയായ നമഃ മൂർത്തി തൊട്ടു മൂലാധാരം സ്വാധിഷ്ടാനം, മണി പൂരകം, ശുദ്ധി, ആജ്ഞ ഇങ്ങനെ ആറാധാരത്തിൽ പിടിക്കും നീരോടുനിലമിറങ്ങിപോക; ആദിമൂല ശ്രീ പരമഗുരുവേ സ്വാഹാം ഗുരുവിനാണ. ” ചോറുണ്ടാക്കാൻ കളത്തിനു നടുവിൽ മുകളിൽ പറഞ്ഞ വിറകുകൾ കൂട്ടി കത്തിച്ചു കറുത്ത അരി വെച്ചു കഴിഞ്ഞാൽ ചോറാകുന്നതുവരെ കളത്തിനു മുന്നിലിരുന്നാണ് ഓല വായിക്കുന്നത്.” |
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാലും 2), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: പക്ഷിപീഡ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 1451-1456..Link |
| 14 | Neeridangalile Paravakal | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
മീൻകൊത്തി:
“ 'മീൻകൊത്തി' എന്ന പേരിൻ്റെ കാരണം വ്യക്തമാണല്ലോ. മീൻകൊത്തികൾ പല തരം ഉണ്ട്. ചെറിയ മീൻകൊത്തി, ...
മീൻകൊത്തി: “ 'മീൻകൊത്തി' എന്ന പേരിൻ്റെ കാരണം വ്യക്തമാണല്ലോ. മീൻകൊത്തികൾ പല തരം ഉണ്ട്. ചെറിയ മീൻകൊത്തി, വലിയ മീൻകൊത്തി, മീൻ കൊത്തിച്ചാത്തൻ, കാക്ക മീൻകൊത്തി എന്നിങ്ങനെ. ചെറിയ മീൻകൊത്തിക്ക് അങ്ങാടിക്കുരുവിയുടേതിനെക്കാൾ അല്പംകൂടി വലിപ്പം കാണും. ചെറിയ വാല് ഇടയ്ക്കിടെ താളം പിടിച്ചുകൊണ്ട് വെള്ളത്തിലേക്കു നോക്കിയിരിക്കുന്ന ഈ ചെറുപറവ ശരംപോലെ പാഞ്ഞ്, വെള്ളത്തിൽ വീഴുന്നു. തിരികെ പറക്കുമ്പോൾ കൊക്കിൽ മീൻ പിടയുന്നുണ്ടാവും. വെള്ളത്തിനു മീതെ നിശ്ചിത സ്ഥലത്ത് പറന്നു നിൽക്കാൻ (മുന്നോട്ടു പോകാതെ) ഇവയ്ക്കു കഴിയും. വലിയ മീനാണ് കൊക്കിലുടക്കിയതെങ്കിൽ അതിനെ കല്ലിലോ മരച്ചില്ലയിലോ തല്ലി പരുവപ്പെടുത്തി വിഴുങ്ങുന്നു. പുള്ളിമീൻ കൊത്തിയും ഈ രീതി തന്നെ അവലംബിക്കുന്നു. മീൻകൊത്തിച്ചാത്തന് വലിപ്പം കൂടും. ആ പറവ പാറി നിൽക്കില്ല. 'ക്ലെ ക്ലെ' എന്നു ശബ്ദിക്കുന്ന ഇവ മഴക്കാലത്ത് 'കിലു കിലു' എന്നു പാടും. പ്രേമവും പ്രജനനവും മഴക്കാലത്താണ്. കുളം, പുഴ, വെള്ളക്കെട്ടുകൾ, വയലുകൾ ഒക്കെയാണ് ഇവറ്റയുടെ സങ്കേതങ്ങൾ. വലിയ കൊക്ക് ഇവയുടെ പ്രത്യേകതയാണ്. മുങ്ങാക്കോഴി: ജലകേളിയിൽ മിടുക്കരായ മുങ്ങാക്കോഴികൾ പൂർണ്ണമായും നീർപ്പക്ഷികളാണ്. അലയിളകാതെ താഴ്ന്ന് ഊളിയിട്ട് ആഴത്തിലേക്ക് പോകാനുള്ള വിരുത് അപാരമാണ്. ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന ഇവർ നന്നായി പറക്കുകയും ചെയ്യുന്നു. കുറേ നേരം വെള്ളത്തിനുമുകളിൽ മുന്നോട്ട് ഓടിയാണ് പറക്കുക. അഞ്ഞൂറോളം കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന ഇവർ ഒരിടത്ത് ആറു മാസംവരെയുണ്ടാകും. ചണ്ടിയും ആമ്പലുമുള്ള കുളങ്ങൾ പ്രിയമാണ്. നീന്തൽമത്സരവും പ്രേമവും ഇടകലരുന്ന ഇവരുടെ പ്രജനനകാലം മഴ കഴിയുന്നതോടെയാണ്. വെള്ളത്തോടുള്ള ഇവറ്റയുടെ മമത മെയ്വഴക്കത്തിൽ വെളിപ്പെട്ടുന്നു. ചേരക്കോഴി: നീണ്ടുനേർത്ത കഴുത്തും കറുപ്പുനിറവുമുള്ള ചേരക്കോഴിക്ക് ചക്കിപ്പരുന്തിൻ്റെ വലിപ്പം ഉണ്ട്. വെള്ളതൂങ്ങുന്ന തൂവലുകൾ. വാലഗ്രം അർദ്ധവൃത്തം. താറാവിൻ്റേതുപോലെ കാലുകൾ. മുങ്ങാങ്കുഴിയിടാൻ സമർത്ഥർ. വേഗത്തിൽ പറക്കും. പകൽ ചിറകു നിവർത്തി നിൽക്കും. കായലുകളും തടാകങ്ങളുമാണ് സങ്കേതം. മലമ്പുഴപോലുള്ള സ്ഥലങ്ങളിൽ ധാരാളം കാണാം. കൂർത്തു നീണ്ട കൊക്കിന്റെ വക്കിലെ 'പല്ലു'കളിൽ ഇര കുടുങ്ങിക്കിടക്കും. മഴക്കാലത്താണ് പ്രജനനം. കുളക്കോഴികൾ: വെള്ളവും പൊന്തക്കാടും ഇടകലരുന്നയിടങ്ങളിൽ നിലത്തു നടന്ന് ഇരതേടുന്ന കുളക്കോഴികൾ കേരളീയരുടെ നാടോടിസംസ്കൃതിയിൽ പരിചിതമാണ്. തീപ്പൊരിക്കണ്ണൻ വലിയ കോഴിയാണ്. ചതുപ്പുകളിൽ കാണപ്പെടുന്നു. മിന്നിത്തിളങ്ങുന്ന ഊതയും പച്ച കലർന്ന നീലയും ചേർന്ന നീലക്കോഴികൾ കാഴ്ചയിൽ സുന്ദരമാണ്. നെല്ലിക്കോഴികൾ എന്ന വേറെയിനവും കാണാം. ഈർക്കിലിക്കാലൻ എന്നും ചവറുകാലി എന്നും പേരുള്ള താമരക്കോഴികൾക്ക് നീണ്ട കാലും വിരലുമാണ് ഉള്ളത്. ഇവ ജലസസ്യങ്ങൾക്കു മുകളിലൂടെ തെന്നി നടന്നു പോകും. പിടക്കോഴിക്കാണ് പൂവനെക്കാൾ കരുത്തുള്ളത്. നാടൻ താമരക്കോഴി, വാലൻ താമരക്കോഴി എന്നിങ്ങനെ വകഭേദങ്ങൾ വേറെയുമുണ്ട്. ആറ്റുമണൽക്കോഴി മണലിലെ കുഴിയെ കൂടായി സ്വീകരിക്കുന്നു. പാലക്കാടൻ പുഴയോരങ്ങളിലാണിവ കാണപ്പെടുക. ചെറുമണൽക്കോഴി, പൊൻമണൽക്കോഴി, ചാരമണൽക്കോഴി എന്നിങ്ങനെ മണൽക്കോഴികളും അനേകമിനമുണ്ട്. കേരളത്തിൽ കോഴിയിനങ്ങൾ സൗമ്യമായി ജീവിച്ചുപോന്നിരുന്നു. ഇന്നു മിക്കയിനങ്ങളും നശിച്ചുകഴിഞ്ഞു. ജലാശയങ്ങളുടെയും നീരിടങ്ങളുടെയും മരണം ഈർപ്പത്തോടു ജൈവബന്ധമുള്ള നീർക്കോഴികൾക്കും മരണം വിധിക്കുന്നു. നീർകൊക്കുകൾ: ജലസമ്പർക്കമില്ലാതെ നിലനിൽക്കാൻ കഴിയാത്ത പറവകളാണ് കൊക്കുകൾ. വെടിവെച്ചും കെണിവെച്ചും ഒരിടത്ത് ഇവ നശിക്കുമ്പോൾ നീരിടങ്ങളുടെ അഭാവത്താൽ മറുവശത്ത് ഇല്ലാതാകുന്നു. കർഷകന്റെ കൂട്ടായ ഈ പറവയില്ലാത്ത കേരളത്തെ സങ്കല്പിക്കുക വയ്യ. കാഴ്ചയിൽ തവിട്ടും പറക്കുമ്പോൾ വെള്ളയുമായ കുളക്കൊക്ക് ഋതുക്കൾക്കനുസരിച്ച് നിറം മാറുന്നവയാണ്. ഉറങ്ങുംപോലെ നടിച്ച് വെള്ളത്തിൽ ഉറ്റുനോക്കിയിരിക്കുന്ന ഇവ പെട്ടെന്നു കഴുത്തു നീട്ടി മീൻ പിടിക്കുന്നു. പനമരത്തിൽ കൂടുണ്ടാക്കുന്ന ഇവ മഴക്കാലത്ത് പ്രജനനം നടത്തുന്നു. കഴുകനോളം വലിപ്പവും നീണ്ട കാലുമുള്ള ചാരനിറക്കാരായ കൊക്കുകളാണ് ചാരമുണ്ടി. ഇപ്പോൾ അപൂർവ്വം. ഇവയ്ക്ക് കഠാരപോലെ കൂർത്ത കൊക്ക് ഉണ്ട്. നിശ്ചലരായിരുന്നു മീൻ പിടിക്കും. ജലസമൃദ്ധിയുള്ള സ്ഥലത്തു കാണപ്പെടുന്നു (കാണപ്പെട്ടിരുന്നുവെന്നു പറയേണ്ട കാലമായി). ചാര-ഊതനിറത്തിൽ മെലിഞ്ഞ ശരീരക്കാരാണ് ചായുമുണ്ടികൾ. ഇവയ്ക്ക് പുൽക്കൂട്ടങ്ങളാണ് പഥ്യം. വെള്ളരിക്കൊക്കുകൾ മെലിഞ്ഞവരാണ്. കഴുത്തിനസാധാരണ നീളം. പെരുമുണ്ടി, കാലിമുണ്ടി, തിരമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി എന്നിങ്ങനെ വകഭേദങ്ങൾ. ഇവയിൽ ചിലതിന് ആഭരണത്തൂവലുകൾ കാണാം. (പ്രജനന കാലത്ത്) ഒരുകാലത്ത് വെള്ളക്കാർക്ക് ഇവയോട് ഭ്രമം തോന്നി. സ്ത്രീകൾക്ക് അണിയാൻവേണ്ടി ഇവ വിപണനം ചെയ്യപ്പെട്ടു. അന്ന് വമ്പിച്ച വംശനാശത്തിന് ഇരയായെങ്കിലും വളർത്താൻ തുടങ്ങിയതോടെ അവ രക്ഷപ്പെട്ടു. മേയുന്ന മൃഗങ്ങളെ അനുഗമിക്കുന്നത് ഇവരിൽ പ്രധാനമായും കാലിമുണ്ടികളാണ്. തിരമുണ്ടിക്ക് കടലും കായലും പ്രിയം.
പാതിരാക്കൊക്കിന് കുളക്കൊക്കിൻ്റെ ആകൃതിയാണ്. പകലുണ്ണാൻ എന്നും ഇവയ്ക്ക് പേരുണ്ട്. മാണിക്യക്കണ്ണുകളാണ് ഇവയ്ക്കുള്ളത്. പുഴ ,കായൽ, തടാകം എന്നിവിടങ്ങളിലാണ് വാസം. ഇവ രാത്രി മാത്രമേ ഇര തേടുകയുള്ളൂ. പകൽ ഒളിഞ്ഞിരിക്കുന്ന ഇവ കൂടുതൽ കാണപ്പെടുന്നത് കുമരകത്താണ്. മഴക്കൊച്ച കൈതക്കാടുകളിൽ ഒളിച്ചിരിക്കുന്നു. മഴയിൽ പുറത്തുവന്ന് ഇര തേടുന്നു. കുളക്കൊക്കിനെക്കാൾ ചെറുതാണ് ഇവർ. ചെമ്പിച്ച തവിട്ടു നിറം. 'ക്കൊ' എന്നു ശബ്ദിക്കുന്ന ഇവർ മഴക്കാലത്ത് കൂടുനിർമ്മിച്ച് മുട്ടയിടുന്നു. മറ്റൊരു ഇനമാണ് കരിങ്കൊച്ച. നാണം കുണുങ്ങികളായ ഇവയ്ക്ക് കറുപ്പുനിറമാണ്. ചിന്നക്കൊക്ക്: കുളക്കൊക്കിനെക്കാൾ ചെറുതാണ്. കരുവാരക്കുരുവാകട്ടെ മൂന്നര അടി ഉയരമുള്ള കൂറ്റനാണ്. തടിച്ചു കൂർത്തു നീണ്ട കറുത്ത കൊക്ക്. തേക്കടി, തട്ടേക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ കാണാം. ചെറിയ നീർക്കാക്ക: ചേരക്കോഴിക്കൊപ്പമാണു കാണപ്പെടുക. തിളക്കമുള്ള കറുപ്പ്. കുറിയ കഴുത്ത്. കാക്കത്താറാവെന്നും പേര്. മുങ്ങാക്കോഴിയെപ്പോലെ പറക്കും. ഊളിയിടും. അണിചേർന്നാണു പറക്കുക. കോട്ടയം - തിരുവനന്തപുരം ഭാഗത്ത് കാണാം. എരണ്ടകൾ: താറാവിനോടാണ് സാമ്യം. ഋതുക്കളിൽ നിറം മാറുന്ന ഇവർ ദേശാടനം ചെയ്യുന്നു. ജലസസ്യങ്ങളും മറ്റും കഴിക്കുന്ന ഈ രാപ്പക്ഷി വെള്ളമുള്ളിടത്തെ ചില ചെറുജീവികളെയും ഭക്ഷിക്കുന്നു. വെള്ളക്കണ്ണി, പച്ച എരണ്ട, ചൂളൻ എരണ്ട, വരി എരണ്ട എന്നിങ്ങനെ ഇനഭേദങ്ങൾ. വ്യൂഹം ചമഞ്ഞ് കൂട്ടമായി ഇവ പറക്കുന്നു. ഏറിയകൂറും നീർപ്പക്ഷിയാണിത്.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വാല്യം 2, പൈതൃകം തിരഞ്ഞെടുത്ത ലേഖനം :നീരിടങ്ങളിലെ പറവകൾ(ഡോ. എ. നുജും, ഡി .സി . ബുക്സ്, കോട്ടയം, 2021 , പുറം1461-1464..Link | ||
| 15 | Maavilan Paatt | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഓരോ സമുദായവും മറ്റൊന്നിനെക്കാൾ ഉന്നതമാണ് തങ്ങളുടെ സാമൂഹിക പദവി എന്ന് വിശ്വസിക്കുകയും അതിന് ഉപോദ്ബലകമായ പുരാവൃത്തങ്...
"ഓരോ സമുദായവും മറ്റൊന്നിനെക്കാൾ ഉന്നതമാണ് തങ്ങളുടെ സാമൂഹിക പദവി എന്ന് വിശ്വസിക്കുകയും അതിന് ഉപോദ്ബലകമായ പുരാവൃത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. തങ്ങൾ പുലയർ, ചെറോന്മാർ, വേട്ടുവർ എന്നിവരെ അപേക്ഷിച്ച് ഉന്നതരാണെന്ന് കരുതുന്നവരാണ് മാവിലർ. കൊറഗരെ ഇവർ അയിത്തക്കാരായാണ് കാണുന്നത്. ചെറോന്മാരെക്കുറിച്ച് ഇവരുടെ പഴമൊഴി 'ചെറോക്കൂട്ട് പട്ടം മുറ്റെ' എന്നാണ്. ചെറോന്മാരുമായുള്ള കൂട്ട് പട്ടം (പുര) ത്തിൻ്റെ മുറ്റം വരെ മാത്രമേ പാടുള്ളുവത്രെ. ആചാരോപചാരങ്ങൾ,ആരാധനാരീതികൾ, ഉത്സവാഘോഷങ്ങൾ, സംസ്കാരച്ചടങ്ങുകൾ, വിശ്വാസങ്ങൾ, വിലക്കുകൾ, ഭക്ഷണരീതികൾ, വേഷവിധാനങ്ങൾ, വ്യവഹാരഭാഷ തുടങ്ങിയവയിലെല്ലാം പുരാതനത്വം കാത്തുപോരുന്ന മാവിലർ ദ്രാവിഡ സംസ്കൃതിയുടെ വിധാതാക്കളാണെന്നു പറയാം. പണ്ടൊരുകാലത്ത് ചെറുമന്മാർ എന്ന് മറ്റുള്ളവർ പേരിട്ടുവിളിച്ചിരുന്ന ഇക്കൂട്ടരാണ് ക്രി. മുൻപ് 4000-വും 5000-വും വർഷങ്ങൾക്കു മുമ്പ് നമ്മുടെ വനവിഭവങ്ങളുടെ സൗന്ദര്യവും സുഗന്ധവും കടലിനക്കരെവരെ എത്തിച്ചതെന്ന് കരുതണം. അങ്ങനെ കേരളത്തിൻ്റെ പ്രാക്തന സംസ്കാരസുഗന്ധം മറുനാടുകളിലെത്തിച്ച ഈ അധഃകൃതർ ആദികേരളത്തിൽ കാട്ടരചന്മാരായി കഴിഞ്ഞിരുന്നു എന്നൂഹിക്കാം. ബുദ്ധിയും കൗശലവും കൈമുതലുള്ള പുതിയ വർഗ്ഗം കടന്നുവന്നതോടെ ചെറുമന്മാർ ചെറോന്മാരും പുല (കൃഷിനിലം) ത്തിൻ്റെ ഉടമകളെ പേരിൽമാത്രം പുലയരും കാടിന്റെ ഉടമകളെ കാടന്മാരുമാക്കി അധഃപതിപ്പിക്കുകയായിരുന്നു.
മാവിലരുടെ ജീവിതമുഹൂർത്തങ്ങളിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന തുടിതാളവും പാട്ടും സവിശേഷമായ ഒരു ഘടകമാണ്. നിരക്ഷരതയും പേറി കാലപ്പടവുകളിലൂടെ കേറിവന്ന മാവിലമൂപ്പന്മാർ വാമൊഴി വഴക്കങ്ങളിലൂടെയാണ് വർഗ്ഗസംസ്കൃതി സംരക്ഷിച്ചുപോന്നത്. ഒരർത്ഥത്തിൽ ജീവിത സംസ്കാരക്രിയകളിലുടനീളം പാടി വന്ന ഈ പാട്ടുകൾ സ്വസമുദായ പാരമ്പര്യ സമ്പന്നത അനുസ്മരിക്കാനും സമൂഹജീവിതത്തിൽ പരിപാലിക്കപ്പെടേണ്ട ധാർമ്മികമൂല്യങ്ങൾ ഏതെന്നറിയിക്കാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാനുമാണ് ശ്രമിച്ചിട്ടുള്ളത്. സമൂഹത്തിന് വേണ്ട സന്മാർഗ്ഗോപദേശങ്ങൾ പ്രതിപാദിക്കുന്ന അനേകം പാട്ടുകളിലൂടെ ഒരുതരത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസലക്ഷ്യംകൂടി ഇവയിലൂടെ കൈവരിക്കപ്പെടുന്നുണ്ട്.
വിവാഹനേരത്ത് തലയടിയാൻ (മൂപ്പൻ) മീറ (വരൻ) നോട് 'കാജ് കാജ് കുള്ളത്ത്റ മീറാ കാജ്ക്കദപ്പളും പൈത മീറാ' എന്ന് വർഗ്ഗോത്പത്തി പാരമ്പര്യം ചോദിക്കുന്നതും 'അള്ളത്ത് സിരുമുടി ചൂവനക്കാ കുന്ദവ്വറ മീറന ദെട്ടി കെട്ടി' എന്നു തുടങ്ങി ഉത്തരമോതുന്നതും മറ്റൊരു സമുദായത്തിനും ഇല്ലാത്ത ചടങ്ങാണ്. വിവാഹിതനാകുന്ന മാവിലന്റെ ആദ്യയോഗ്യത വർഗ്ഗ പാരമ്പര്യബോധമാണെന്ന് ഇവർ നിശ്ചയിച്ചിരിക്കുന്നു. എഴുതിവെച്ച താളിയോലകളല്ല പഴന്തലമുറകളിലൂടെ കൈമാറിവന്ന ഈ പാട്ടുകളാണ് ഇവരുടെ പ്രമാണം. തെയ്യത്തിന്റെ തോറ്റംപാട്ടുകളിലെല്ലാം അടിച്ചമർത്തിയ അധീശവർഗ്ഗത്തെ മന്ത്രതന്ത്രാദികളിലൂടെ പരാജയപ്പെടുത്തിയ മാവില പൂർവ്വികരുടെ മഹിമാതിരേകങ്ങളാണ് പുകഴ്ന്നുപാടുന്നത്. മഹാപരാക്രമിയായ 'ചിങ്കം' ചിങ്കത്താർ വീരനാകുന്നത് മഹാപണ്ഡിതനായ നമ്പൂരിമന്ത്രവാദിയെ പരാജയപ്പെടുത്തിയാണ്. 'പെരിയ പിയച്ച' ചിങ്കൻ ദുർമൃതിക്കാണ് അടിയറ പറയേണ്ടിവന്നത്. എശമാന (യജമാനൻ) മാറ് പണം നല്കി വാങ്ങിയ ഒരടിമ ദുരിതം തിന്നാൻ വിധിക്കപ്പെട്ടവനാണ്. വേദന ചാറ്റൽമഴപോലെ പതിഞ്ഞു പെയ്യുന്ന അവൻ്റെ നെഞ്ചൊഴുകിവന്ന ഒരു പണിപ്പാട്ടാണ് ഏവോഞ്ചിമറട്ട് പാട്ട്.
ഏവൊഞ്ചി മറട്ട്ണ്ടികെ ഊറു കുടുപ്പാള്? ഏവൊഞ്ചി മറട്ട്ണ്ടികെ ഊറു കുടുപ്പാള്? കുക്കുത്ത മറട്ട്ണ്ടികെ ഊറു കുടുപ്പാള് -ബുക്ക... ഏവൊഞ്ചി മറ്ട്ട്ണ്ടികെ ഊറു കുടുപ്പാള്? ബങ്കണ മറ്ത്ത്ണ്ടികെ ഊറു കുടുപ്പാള് -ബുക്ക- ഏവൊഞ്ചി മറത്ത്ണ്ടികെ ഊറു കുടുപ്പാള്? മരുത് ത്ത മറത്ത്ണ്ടികെ ഊറു കുടുപ്പാള് -ബുക്ക-
അടിമപ്പണിയെടുക്കാൻ മടിച്ചുനിൽക്കുന്ന മാവിലനെ മരത്തിൽ കെട്ടിയിട്ട് ചെമ്മുതിറ് (ചോണോനുറുമ്പു) കൂട് കുടയാൻ ഒരുങ്ങുന്നതും മുതിറിൻ കൂട് എവിടെയുണ്ടാകും എന്നതിനുത്തരവും അവൻതന്നെ പറഞ്ഞുകൊടുക്കുന്നതുമായ രംഗമാണിത്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ( വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം:മാവിലരുടെ ജീവിതവും സംസ്കാരവും ( ഡോ. ആർ. സി . കരിപ്പത്ത്) ഡി. സി. ബുക്സ്, കോട്ടയം, 2021. പുറം 47,50-51..Link | |
| 16 | Neerum Marangalum | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കട...
"ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കിൽനിന്ന് പടിഞ്ഞാറുവശം മൂന്നു കോൽ മാറി ഒന്നര ആൾ ആഴത്തിൽ കുഴിച്ചാൽ വെള്ളം കാണുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാർ പറയാറുണ്ട്. ഇത്തരം പ്രവചനങ്ങൾ സത്യമായി അനുഭവപ്പെടാറുണ്ട്. മേല്പറഞ്ഞ ലക്ഷണമുള്ളിടത്ത് അര ആൾ ആഴത്തിൽ കുഴിച്ചാൽ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയിൽ വെട്ടുപാറയും അതിനടിയിൽ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവൽ വൃക്ഷമുള്ളിടത്തുനിന്ന് മൂന്നുകോൽ വടക്ക് രണ്ടാൾ ആഴത്തിൽ നീരുറവ കാണാമത്രേ. പകുതി കുഴിക്കുമ്പോൾത്തന്നെ വെളുത്ത തവളയെയും ലോഹഗന്ധമുള്ള മണ്ണും കാണും. മേല്പറഞ്ഞ മരത്തിന്റെ കിഴക്കുവശം മൺപുറ്റുണ്ടെങ്കിൽ, വൃക്ഷത്തിൽനിന്ന് മൂന്നുകോൽ തെക്കായി കുഴിച്ചാൽ ജലം കാണുമെന്നും അത് സ്വാദുള്ളതായിരിക്കുമെന്നും പറയപ്പെടുന്നു. കുഴിക്കുമ്പോൾ അവിടെ മത്സ്യം, പ്രാവിൻ്റെ നിറമൊത്ത കല്ല്, നീലമണ്ണ് എന്നിവ കണ്ടാൽ ജലം സുലഭമായി ലഭിക്കുമെന്നറിയണം.
ബാഹ്യമായി ജലം കാണാത്തിടത്ത് കരിനൊച്ചിയും അതിനടുത്ത് മൺപുറ്റും കാണുകയാണെങ്കിൽ മൂന്നുകോൽ തെക്കോട്ടുമാറി രണ്ടേകാൽ ആൾ ആഴത്തിൽ കുഴിച്ചാൽ സമൃദ്ധമായി ജലം ലഭിക്കുമെന്ന് പറയാറുണ്ട്. ചുവന്നമത്സ്യം, കപിലനിറമുള്ള മണ്ണ്, വെളുത്ത മണ്ണ്, കല്ലോടുകൂടിയ മണൽ എന്നിവ കുഴിയിൽ യഥാക്രമം കണ്ടാൽ അതിനടിയിൽ വെള്ളമുണ്ടാകുമെന്ന് നിർണ്ണയിക്കാം. അത്തിമരമുള്ളിടത്തുനിന്ന് മൂന്നുകോൽ പടിഞ്ഞാറ് മാറി, രണ്ടര ആൾ ആഴത്തിൽ കുഴിച്ചാൽ ശുദ്ധമായ നീരുറവ കാണും. നീർമരുതിൻ്റെ വടക്കുവശം പുറ്റ് കണ്ടാൽ, മൂന്നുകോൽ പടിഞ്ഞാറ് മാറി, മൂന്നര ആൾ ആഴത്തിൽ നീരുറവ കാണുമെന്നാണ് ലക്ഷണം പറയേണ്ടത്. അവിടെ കുഴിക്കുമ്പോൾ യഥാക്രമം വെളുത്തഗൗളി, കറുപ്പും വെളുപ്പും കൂടിയ മണ്ണ്, കറുത്തമണ്ണ്, മഞ്ഞമണ്ണ്, വെളുത്തമണൽ എന്നിവയും അതിനടിയിൽ ജലധാരയും കാണുമത്രേ.
ലന്തമരം, പേയത്തി, താന്നി, ഉങ്ങ്, മൈലെള്ള്, തെങ്ങ്, കരിമ്പന, മരമഞ്ഞൾ, അമ്പഴം, നീർമാതളം, പനച്ചി, നെന്മേനിവാക തുടങ്ങിയ ചില വൃക്ഷങ്ങളുടെ സമീപത്തായി പുറ്റു കാണുകയാണെങ്കിൽ അവയുടെ സമീപം നിശ്ചിതദൂരത്ത് കുഴിയെടുത്താൽ നിശ്ചിത ആഴത്തിൽ വെള്ളം കാണുമെന്ന് ലക്ഷണം പറയാറുണ്ട്. കമ്പിപ്പാല വൃക്ഷം നിൽക്കുന്നിടത്തുനിന്ന് മൂന്നുകോൽ കിഴക്കോട്ടുമാറിയും, പലകപ്പയ്യാനി നിൽക്കുന്നേടത്തുനിന്ന് രണ്ടുകോൽ വടക്കുപടിഞ്ഞാറ് മാറിയും നീരൊഴുക്കുകാണാം. വൃക്ഷങ്ങളുടെ അടിവശത്ത് എപ്പോഴും തവളയെ കാണുകയാണെങ്കിൽ അവിടെനിന്ന് ഒരുകോൽ വടക്കോട്ടുമാറി കുഴിയെടുത്താൽ വെള്ളം കാണുമത്രേ. പ്ലാശ്മരം,ലന്തമരം തുടങ്ങിയവയോ, കൂവളം,അത്തി എന്നിവയോ ഒന്നിച്ചുനിൽക്കുന്നതിൻ്റെ സമീപത്ത് കുഴിച്ചാലും ജലം ഉണ്ടാകും. വ്ളാമരത്തിൻ്റെ തെക്ക് പുല്ല് കാണുകയാണെങ്കിൽ വടക്കോട്ട് ഏഴുകോൽ മാറി കുഴിയെടുത്താൽ വെള്ളം കിട്ടും.
വൃക്ഷങ്ങൾ മൃദുലങ്ങളായിരിക്കുക, കൊമ്പുകൾ നീണ്ട് തൂങ്ങി നിൽക്കുക എന്നീ ലക്ഷണങ്ങൾ ജലസാമീപ്യത്തെയാണ് സൂചിപ്പിക്കുന്നത്. മുള്ളില്ലാത്ത വൃക്ഷങ്ങൾക്കിടയിൽ മുള്ളുള്ള മരമോ, മുള്ളുള്ളവയുടെ മധ്യേ മുള്ളില്ലാത്ത മരമോ കാണപ്പെടുന്നതും ജലലഭ്യതയെയാണ് കാണിക്കുന്നത്. മരത്തിൻ്റെ ഏതെങ്കിലും ശാഖ താണ്, നിറഭേദത്തോടെ കാണപ്പെട്ടാൽ അതിൻ്റെ സമീപം മൂന്ന് ആൾ ആഴത്തിൽ വെള്ളം കിട്ടുമെന്ന് കരുതാം.
നിലത്ത് ചവിട്ടിയാൽ അവിടെ ശബ്ദമുണ്ടാകുന്നുവെങ്കിൽ അടിയിൽ നിരൊഴുക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതിയായ ചൂടോ, പുകയോ അനുഭവപ്പെടുന്നതും ജലസാന്നിധ്യസൂചനയാണ്. അത്തരം പ്രദേശങ്ങളിൽ രണ്ടാൾ ആഴത്തിൽ കുഴിച്ചാൽ ശക്തമായ നീരുറവ കാണാം. കൊന്നയുടെയോ പ്ലാശിൻ്റെയോ പൂവ് വെളുത്തതായി കാണപ്പെടുന്നുണ്ടെങ്കിൽ അവിടെ രണ്ടുകോൽ തെക്കുമാറി രണ്ടാൾ ആഴത്തിൽ വെള്ളം ലഭിക്കുമെന്നാണ് കരുതേണ്ടത്.
നീരൊഴുക്കുകളിലും നദികളിലും മറ്റും ഒരേ ഗുണമുള്ള ജലമല്ല കാണപ്പെടുന്നത്. നിറത്തിനും രസത്തിനും സാന്ദ്രതയ്ക്കും വ്യത്യാസം ഉണ്ടായിരിക്കും. ആകാശത്തിൽനിന്ന് മഴയായി ഭൂമിയിൽ പതിക്കുന്നത് ഒരേ രസവും നിറവും ഉള്ള ജലമാണ്. ഭൂമിയിൽ അത് നാനാ നിറങ്ങളും രസങ്ങളും ഉള്ളതായിത്തീരുന്നത് ഭൂമിയുടെ പ്രകാരഭേദമത്രേ. സ്ഥലഭേദമനുസരിച്ചാണ് ജലത്തിന് ഗുണഭേദം സംഭവിക്കുന്നത്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ടേ നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം ശേഖരിച്ച ലേഖനം:നീരറിവുകൾ (ഡോ. എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി .ബുക്സ് ,കോട്ടയം, 2021,പുറം: 1609 -1611..Link | ||
| 17 | Paaramparya Peppatti Visha Vaidhyam | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കല്ലാട്ട് രാമക്കുറുപ്പ്, ഒല്ലൂർ</p> |
“പടവലമൂലാദികഷായം ആങ്കോലാദിഗുളിക മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുക. ആങ്കോലത്തിന്റെ വേര് ചന്ദനമരയ്ക...
“പടവലമൂലാദികഷായം ആങ്കോലാദിഗുളിക മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുക. ആങ്കോലത്തിന്റെ വേര് ചന്ദനമരയ്ക്കുന്നപോലെ പശുവിൻപാലിലരച്ചു മുറിവായിൽ പുരട്ടുക. വില്വാദിഗുളിക യുക്തമായ അരിഷ്ടാസവങ്ങളിൽ ചേർത്തു കഴിക്കുക. (ആങ്കോലവേര് അരച്ചു പുരട്ടുന്നതിനുപകരം ദുർവ്വാഘൃതവും പുരട്ടാം). പത്ഥ്യം: മത്സ്യം, മാംസം, മുട്ട, മെഴുക്ക്, പച്ചവെള്ളം ഇവ പാടില്ല. (ഇപ്പോൾ പുകവലിയും മദ്യപാനവും ഉൾപ്പെടുത്തണം).
തിളപ്പിച്ച പാലോ പാലുംവെള്ളമോ കുടിക്കാം. ഇന്തുപ്പും കുരുമുളകും ചേർത്തു പൊടിച്ച പൊടി ചമ്മന്തിയായി തൊട്ടുകൂട്ടി ചോറുണ്ണാം. അത്യാവശ്യമെങ്കിൽ തിളപ്പിച്ച വെള്ളം ചെറുവെക്കചൂടോടെ ഉപയോഗിച്ചു കുളിക്കാം. മൂന്നു ദിവസത്തെ ചികിത്സ കഴിഞ്ഞപ്പോൾ നിശ്ചയിച്ചത്. കുരുമുളകും തിപ്പലിയും സമം വീതം പൊടിച്ച പൊടി ഓരോ ടീസ്പൂൺ പശുവിൻ നെയ്യിലോ ചൂടുവെള്ളത്തിലോ ചാലിച്ച് കാലത്തും വൈകിട്ടും കഴിക്കുക. പത്ഥ്യം തുടരുക. പേ മാറിയോ ബാക്കിയുണ്ടോ എന്ന് രണ്ടാഴ്ച കഴിഞ്ഞ് ഇളക്കി നോക്കി മനസ്സിലാക്കണം. നീല ഉമ്മത്തിൻ്റെ കുരു, കുരുമുളക് ഇവ മൂന്നു ഗ്രാം വീതം പൊടിച്ച് പശുവിൻ മോരിൽ കലക്കി രാവിലെ കൊടുക്കണം. (എട്ടു വയസ്സിനു താഴെയുള്ളവർക്ക് ഈ മരുന്നു കൊടുക്കാൻ പാടില്ല.) നല്ല ആരോഗ്യമുള്ളവർക്ക് ആറുഗ്രാംവരെ ചേർക്കാം.
ഈ മരുന്നു കൊടുക്കുന്നതിനു മുമ്പ് രോഗിയുടെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞിരിക്കണം. ഉപ്പിടാതെ വയറു നിറച്ച് കഞ്ഞിയും കുടിച്ചിരിക്കണം. കുരുമുളകും ഇന്തുപ്പുംകൂടി പൊടിച്ച ചമ്മന്തി അല്പം തൊട്ടുകൂട്ടാം. മരുന്നുപൊടി കലക്കാൻ ഉരി പശുവിൻമോരുവരെ ഉപയോഗിക്കാം.
വാതിലും ജനലും അടച്ചു പൂട്ടാവുന്ന മുറിയിൽവെച്ചാണ് ഈ മരുന്നു കൊടുക്കേണ്ടത്. കാലത്തു മരുന്നു കൊടുത്താൽ ഉച്ചതിരിഞ്ഞ് നാലുമണിക്ക് രോഗിയെ പുറത്തു കടത്താം. രണ്ടു ഗ്രാം വീതം ഇന്തുപ്പും ജീരകവും പൊടിച്ചത് പശുവിൻനെയ്യിൽ ചൂടാക്കി ചെറുചൂടോടുകൂടി നിറുകയിലും തലയിലും തേക്കണം. ചൂടാക്കിയ നെയ്യ് ശരീരത്തിലും പുരട്ടാം. ഒരു മണിക്കൂർ നേരം രോഗിയെ കീഴ്പോട്ടു തലോടിക്കൊണ്ടിരിക്കണം. യഥാവിധി സ്ഥാപിച്ച വെള്ളം നിറച്ച കിണ്ണത്തിൽ വെള്ളം നിറച്ച കിണ്ടി കമഴ്ത്തിവെച്ച് രോഗിയെ യഥാസ്ഥാനത്തിരുത്തി രോഗിയുടെ നിറുകയിൽ ജലധാര ചെയ്യുക. ഒരു മണിക്കൂർ സമയത്തെ ജലധാരയ്ക്കുശേഷം തോർത്തി കുരുമുളകു വറുത്തു പൊടിച്ചു പൊടി നിറുകയിൽ തിരുമ്മുക. (ജലധാരയ്ക്കു മാത്രം പച്ചവെള്ളം ഉപയോഗിക്കാം.) പിന്നെ രോഗിക്ക് ചോറോ കുഞ്ഞിയോ കൊടുക്കാം. കറികൾ പാടില്ല. ഈ ഘട്ടത്തിൽ ചേന, കയ്പക്ക, പയറ്, കണ്ണൻകായ ഇവ ഇന്തുപ്പും കുരുമുളകും ചേർത്തുവെച്ച് അല്പം പശുവിൻ നെയ്യിൽ താളിച്ചതു കഴിക്കാം. പപ്പടം ചുട്ടു കൂട്ടാം.
ഇളക്കിയപ്പോൾ പേയുടെ ലക്ഷണം കാണിച്ചില്ലെങ്കിൽ --കുരയ്ക്കുകയോ വായിൽനിന്നും വെള്ളം ഒഴുകുകയോ ഉണ്ടായില്ലെങ്കിൽ പിന്നെ ഇളക്കി നോക്കേണ്ടതില്ല. പത്ഥ്യം പാലിച്ചാൽ മതി. ഇളക്കിയപ്പോൾ പേയുടെ ലക്ഷണം കാണിച്ചുവെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഇളക്കിനോക്കണം. പേയുടെ ലക്ഷണം കാണാതാവുന്നതു വരെ ഒരാഴ്ച വിട്ട് പിന്നീടും ഇളക്കണം. പേയുടെ ലക്ഷണം കാണിക്കുന്നില്ലെങ്കിൽ പിന്നീട് ആങ്കോലാദിഘൃതം ഒരു മാസം കഴിക്കണം. 90 ദിവസംവരെ പത്ഥ്യവും പാലിക്കണം. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ) എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1) പൈതൃകം ശേഖരിച്ച ലേഖനം: കെ. രാമക്കുറുപ്പ് സംസാരിക്കുന്നു, (എം. ആർ. വിജയരാഘവൻ), ഡി. സി. ബുക്സ് ,കോട്ടയം, 2021, പുറം : 1010-1011..Link |
| 18 | Theyyavum Naagamrigaadikalum | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മൃഗരൂപം പൂണ്ട ദേവതകളെക്കുറിച്ച് നാടൻ പുരാവൃത്തങ്ങളിൽ നിന്ന് പലതും ഗ്രഹിക്കുവാൻ കഴിയും. പുരാണേതിഹാസാദികളിൽ കാണുന്ന...
“മൃഗരൂപം പൂണ്ട ദേവതകളെക്കുറിച്ച് നാടൻ പുരാവൃത്തങ്ങളിൽ നിന്ന് പലതും ഗ്രഹിക്കുവാൻ കഴിയും. പുരാണേതിഹാസാദികളിൽ കാണുന്ന സങ്കല്പങ്ങൾ ഉന്നത പുരാവൃത്തങ്ങളാണെങ്കിൽ, നാടൻ ആഖ്യാനങ്ങളിൽ നിമ്നപുരാവൃത്തങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നു പറയാം. തെയ്യാട്ടത്തിലും തിറയാട്ടത്തിലും മൃഗങ്ങളായും നാഗങ്ങളായും പ്രത്യക്ഷപ്പെടുന്ന ദേവതകളുണ്ട്. ദേവീദേവന്മാർ, ഇതിഹാസ പുരാണ കഥാപാത്രങ്ങൾ, യക്ഷൻ, യക്ഷി, ഭൂതം, പരേതർ, വീരന്മാർ എന്ന സങ്കല്പങ്ങളിലെല്ലാം തെയ്യങ്ങളുണ്ട്. അതുപോലെതന്നെ നാഗദൈവങ്ങളും മൃഗദൈവങ്ങളും കോലസ്വരൂപമായി ആടുന്നു. ഈ ദേവതകളുടെ ചരിതം ആഖ്യാനം ചെയ്യുന്ന പാട്ടുകളാണ് തോറ്റംപാട്ടുകൾ. തെയ്യം തിറകളുടെ രംഗത്ത് നാഗദേവതകളുണ്ട്. നാഗകണ്ഠനും നാഗകന്നിയും നാഗത്തെയ്യങ്ങളിൽ പ്രധാനങ്ങളാണ്. ശ്രീപാൽക്കടലിന്റെ നടുവിലുള്ള വെള്ളിമാൻ കല്ലിന്റെ അരികത്തുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപം മണിനാഗപ്പുറ്റുണ്ടെന്നും അവിടെയാണ് നാഗകണ്ഠേശ്വരനും നാഗകന്നിയമ്മയും ഒരു നൂറായിരക്കോടി നാഗമക്കളും ഉത്ഭവിച്ചതെന്നും വണ്ണാൻമാരുടെ തോറ്റംപാട്ടിൽ ഗ്രഹിക്കാം. വെള്ളിമാൻ കല്ലിന്നരികെയുള്ള വെള്ളിപ്പാൽ ശംഖിൽനിന്ന് 'എൺമൂവായിരക്കോടി നാഗമക്കൾ' ഉണ്ടായതായി ചിങ്കത്താന്മാരുടെ തോറ്റത്തിലും കാണുന്നു. പാണൻ, മുന്നൂറ്റാൻ എന്നീ സമുദായക്കാർ നാഗകാളി, നാഗ ഭഗവതി എന്നീ ദേവതകളെ കോലസ്വരൂപമായി കെട്ടിയാടിവരുന്നു.
'നാഗത്തെക്കൊണ്ടല്ലിവര് നടുക്കണിയുന്നോ മൂർഖനക്കൊണ്ടല്ലിവര് മുടിക്കണിയുന്നോ' എന്നിങ്ങനെയാണ് ആ ദേവതകളുടെ രൂപവർണ്ണന തോറ്റംപാട്ടിൽ കാണുന്നത്. രാമവില്യം കഴക (തൃക്കരിപ്പൂര്) ത്തിലും മറ്റും 'നാഗത്തിൽ ദൈവം' എന്ന പേരിൽ ഒരു ദേവതയുണ്ട്.
'കുറുന്തിനിപ്പാട്ട്' എന്ന അനുഷ്ഠാന ബലികർമ്മത്തിൻ്റെ ഭാഗമായി വണ്ണാന്മാർ കെട്ടിയാടുന്ന കുറുന്തിനിക്കാമൻ (നാഗക്കാമൻ) ഒരു നാഗത്തെയ്യമാണ്. നാഗപ്രീതിക്കുവേണ്ടിയാണ് കുറുന്തിനിപ്പാട്ട് നടത്തിവന്നത്. തെയ്യാട്ടത്തിന്റെ രംഗത്ത് പുലിദൈവങ്ങളുണ്ട്. മൃഗദേവതകളാണവ. പുലിരൂപമെടുത്ത പാർവ്വതീപരമേശ്വരന്മാരാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയൂരുനയനൻ എന്നീ ഐവർ പുലിമക്കളും പുള്ളിക്കരിങ്കാളി എന്ന പുലിമകളും അവർക്കുണ്ടായ സന്താനങ്ങളാണ്. ഇവർ വിശപ്പടക്കുവാൻവേണ്ടി കുറുമ്പ്രാതിരിവാണവരുടെ ആലയിൽ അഴികൾ തകർത്ത് പ്രവേശിക്കുകയും പശുക്കളെ മുഴുവൻ കൊന്നു ഭക്ഷിക്കുകയും ചെയ്തു. വാണോരുടെ നിർദ്ദേശമനുസരിച്ച് പുലികളെ നശിപ്പിക്കുവാൻ കരിന്തിരിനായർ സന്നദ്ധനായി. പുലികൾ വരുന്ന വഴിക്ക് അയാൾ ഒളിചമച്ചു. പുലികൾ രാത്രിയിൽ ആ വഴിക്കു വന്ന് ഒളിയെല്ലാം തട്ടിത്തകർത്തു. വൃക്ഷത്തിനുമുകളിൽ ഒളിഞ്ഞിരിക്കുന്ന നായരെ പുലിക്കണ്ടൻ വൃഷണം പിളർന്ന് കൊന്നു. കരിന്തിരിനായരും 'ദൈവക്കരു'വായി മാറി.
"വ്യാഘ്രാകൃതിപൂണ്ടവരും പുലി- രൂപത്തെ വെടിഞ്ഞു ധരായാം ശീഘ്രതരം നല്ല പുലി – ദൈവങ്ങളുമായാൻ" എന്നാണ് തോറ്റംപാട്ടിൽ പറയുന്നത്.
വാരാഹി സങ്കല്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. 'പഞ്ച്' എന്നതിന് പന്നി എന്ന് അർത്ഥമുണ്ട്. മാവിലർ കെട്ടിയാടുന്ന മനിപ്പനത്തെയ്യം ഒരു പന്നിത്തെയ്യമത്രേ. വിഷ്ണുമൂർത്തിത്തെയ്യം മഹാവിഷ്ണുവിന്റെ നരസിംഹാവതാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. കാളിയെ പാതാളമൂർത്തിയായ 'മടയിൽച്ചാമുണ്ഡി'യായി സങ്കല്പിക്കാറുണ്ട്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി അവരെ അനുഗമിച്ചുകൊണ്ട് ആകാശപാതാളങ്ങളിൽ പോയതുകൊണ്ടത്രേ ആ സങ്കല്പമുണ്ടായത്. മടയിൽച്ചാമുണ്ഡിയും പന്നിമുഖിയമ്മയാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: തെയ്യവും നാഗമൃഗാദികളും (ഡോ. എം. വി. വിഷ്ണുനമ്പൂതിരി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം: 215- 217..Link | ||
| 19 | Aadhivaasi Nrutha Kalayum Kulachihnnangalum | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
''ആദിവാസികൾക്ക് മൃഗങ്ങളും സസ്യങ്ങളും കുലചിഹ്നങ്ങളാണ്. വൃക്ഷങ്ങളും മൃഗങ്ങളുമായി തങ്ങൾക്ക് രക്തബന്ധ (Kinship) മുണ്...
''ആദിവാസികൾക്ക് മൃഗങ്ങളും സസ്യങ്ങളും കുലചിഹ്നങ്ങളാണ്. വൃക്ഷങ്ങളും മൃഗങ്ങളുമായി തങ്ങൾക്ക് രക്തബന്ധ (Kinship) മുണ്ടെന്നും അവർ കുലപിതാമഹന്മാരുമാണെന്നും ഉള്ള 'ടോട്ടമിസം' എന്ന വിശ്വാസ സംഹിതയുടെ സ്വാധീനവും ഇത്തരം കഥകളിലുണ്ട്. കുലചിഹ്നങ്ങളെ അവർ വെട്ടാറില്ല, കൊല്ലാറില്ല. ഇങ്ങനെ മിത്തിൽ ലോകവീക്ഷണവും വിശ്വാസസംഹിതയും കാത്തുപോന്നു. ഇങ്ങനെ ജൈവവൈവിധ്യത്തെ നിലനിർത്തിയ വിശ്വാസ സംഹിതയുടെ ആവിഷ്കാരമാണ് പ്രാചീന സൗന്ദര്യശാസ്ത്രം. ആദിവാസികളുടെ കാട്ടുമൃഗവിജ്ഞാന (Aboriginal Zoology) ത്തിലടങ്ങിയിരിക്കുന്ന ഗോത്രാശയങ്ങൾ ഏറെയാണ്. പറമ്പിക്കുളത്തെ കാടർ പറഞ്ഞ മൃഗകഥകളിൽ കരടി, പുലി, ആന, കാട്ടുപോത്ത് എന്നിവയെ ബന്ധുക്കളായാണ് അവതരിപ്പിക്കുന്നത്. മുത്തച്ഛൻ എന്നുപോലും അഭിസംബോധന ചെയ്യുന്നുണ്ട്. ഗോത്രാംഗങ്ങൾക്കു വേണ്ട തേൻ, അരി, കാട്ടുകിഴങ്ങുകൾ എന്നിവ സുലഭമായി എത്തിച്ചിരുന്നത് ഈ മൃഗങ്ങളാണെന്നും പിന്നീട് ആർത്തി മൂത്ത മനുഷ്യൻ ഇവയെ ചതിക്കുകയാണുണ്ടായതെന്നുമുള്ളതാണ് പറമ്പിക്കുളത്തുനിന്നും ശേഖരിച്ച കഥകളുടെ അർത്ഥം.
ശരീര ഗോത്രഭാഷ: വർണ്ണ പ്രതീകത്തെക്കാൾ ശരീരത്തിൻ്റെ ആംഗിക ചിഹ്ന(Body kinetics) ങ്ങൾക്കാണ് ആദിവാസികൾ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ശരീരത്തിന്റെ ദൃശ്യത്തിനെക്കാൾ അത് പ്രദാനം ചെയ്യുന്ന ഊർജ്ജത്തിലാണ് സംഘമനസ്സ് വിഹരിക്കുന്നത്. ശരീരംതന്നെ ഗോത്രാശയങ്ങൾ വിനിമയം ചെയ്യുന്ന ഒരു ചിഹ്നവ്യവസ്ഥയാണ്. ഗോത്രത്വ (Tribalism) ത്തെസംബന്ധിക്കുന്ന ആശയവിനിമയങ്ങൾ ആട്ടങ്ങളിലും വാദ്യങ്ങളുടെ ശബ്ദഘടനയിലുമാണ് കാണുന്നത്. ആട്ടത്തോടൊപ്പമുള്ള നാദവ്യവസ്ഥ ചേർന്ന് ഗോത്രസന്ദേശം രൂപംകൊള്ളുന്നു. ഓരോ ഗോത്രത്തിനും പ്രത്യേക വാദ്യങ്ങളുണ്ട്. കരിമ്പ്, മങ്കെ, കുഴൽ, തുടി, കൊക്കര, മൺപെറ, മത്താളം, ഉറുമി തുടങ്ങിയ വാദ്യങ്ങളുടെ അടികളും രാഗങ്ങളും ജനനം, തെരണ്ടുകല്യാണം, മരണം, വിവാഹം, വിപത്ത്, സന്തോഷം, നായാട്ട് തുടങ്ങിയ അനേകം ആശയങ്ങളെ വ്യക്തമാക്കുന്നതാണ്. കാട്ടിലെ കാഴ്ചകളാണ് ശരീരഭാഷയുടെ വ്യാകരണമായി മാറുന്നത്. അത് മാൻകളി, കൂരാൻകളി, ഏലേലക്കരടി, തോട്ടിപ്പതന, ഗദ്ദിക എന്നിവയായി മാറുന്നു. ഓരോ നൃത്തവടിവുകളും ശബ്ദങ്ങളും ഗോത്രമനസ്സിൽ ഉണ്ടാക്കുന്ന വംശപ്രതീകാത്മകതയിലാണ് ആദിവാസികലയുടെ പൊരുൾ കിടക്കുന്നത്. കരടിനായാട്ടുമായി ബന്ധപ്പെട്ട പാട്ടിലും നൃത്തത്തിലും സമകാലിക പ്രതിസന്ധികളും കൂട്ടിച്ചേർക്കുന്നുണ്ട്.
“ഏലേലക്കരടി ഏലേലക്കരടി മണ്ണിക്കിരുത്തുവാ ഏലേലക്കരടി മണ്ണാങ്കുയിക്കരടികളോ ഏലേലക്കരടി കാളക്കരുത്തുവാ ഏലേലാക്കരടി കീർമാണ ചെങ്കരടി ഏലേലക്കരടി വന്തവാസിക്കരടികളാ ഏലേലാക്കരടി."
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: 'ആദിവാസി ' സൗന്ദര്യശാസ്ത്രം (ഡോ. സി. ആർ. രാജഗോപാലൻ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം: 36 - 38..Link | ||
| 20 | Kaattupaattum Gothra Puraavruthavum | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ആദിവാസി പാട്ടുകളൊക്കെ കൂട്ടായ്മയുടെ ആശയാഭിലാഷങ്ങളും സൗന്ദര്യ വീക്ഷണങ്ങളും അവതരിപ്പിക്കുന്നതാണ്. ഉർവ്വരതയ്ക്ക...
"ആദിവാസി പാട്ടുകളൊക്കെ കൂട്ടായ്മയുടെ ആശയാഭിലാഷങ്ങളും സൗന്ദര്യ വീക്ഷണങ്ങളും അവതരിപ്പിക്കുന്നതാണ്. ഉർവ്വരതയ്ക്കും പ്രകൃതിയുടെ കനിവിനും വേണ്ടി പാടുന്ന ഈ പാട്ടുകൾ അവർക്ക് മന്ത്രതുല്യമാണ്.
"ചോളപൊരി വേണലോ കോലകെട്ടിക്കോ" (പണിയർ)
കോലം കെട്ടി ആട്ടമാടിയാലേ ചോളം വലുതാകൂ എന്ന് ഈ പാട്ടിൽ പറയുന്നു. നദികളും മലകളും കിളികളും ഗ്രാമദേവതകളും ആദിവാസി പാട്ടുകളിൽ നിറഞ്ഞുവരുന്നു. ജീവിക്കുന്ന വനപരിസ്ഥിതിയെ മുഴുവൻ പുരാവൃത്ത കഥാപാത്രങ്ങളാക്കി ആരാധനയോടെ അവതരിപ്പിക്കുന്നു. അട്ടപ്പാടിയിലെ മണ്ണൂക്കാരൻ വയലുകളിൽ കൃഷി നടത്തുന്നതിനു മുമ്പ് ചൊല്ലുന്ന വിത്തുമന്ത്രം നോക്കുക:
“കല്ലുപുരണ്ടതാ കാവേരി ഉള്ളു പുറന്തതോ പൂലോക കിളക്കേള് ഒരു സ്വാമേയ് കാവിലമ്മേ ഏഴിലമല എല്ലി, ഗുണം വരുത്തമ്മേ" (ഇരുളർ)
ആവാസവ്യവസ്ഥയെ സ്വാംശീകരിച്ച ഈ വരികളിൽ പരിസ്ഥിതി സൗന്ദര്യ ബോധം (Eco Aesthetics) കാണാം. കാട്ടിലെ ഫ്ളോറയും ഫോനയുമാണ് മിക്ക പാട്ടുകളിലും പകർത്തുന്നത്. നായാട്ടുപാട്ടിലും കിളിയാട്ടുപാട്ടിലും തേൻപാട്ടിലുമൊക്കെ ഈ ആരണ്യച്ഛായകൾ കാണാം. മലവേടരുടെ ഒരു വിത്തുകിളപ്പാട്ട് ഇങ്ങനെയാണ്:
“തിത്തന്നം തെയ്യന്നം തെയ്യന്നം താരെ തിത്തനം തെയ്യന്നം തെയ്യന്നം താരെ തൃക്കൊടി വാഴയും വെട്ടിച്ചവിട്ടി തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) തൃക്കൊടി വാഴയ്ക്ക് ഒന്നല്ലോ കയ്യും വന്നേ തൃക്കൊടി പെണ്ണിനു ഒന്നല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) തൃക്കൊടി വാഴയ്ക്കു രണ്ടല്ലൊ കയ്യും വന്നേ തൃക്കൊടി പെണ്ണിനു രണ്ടല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) .................. തൃക്കൊടി വാഴയ്ക്കു പത്തല്ലോ കയ്യും വന്നേ തൃക്കൊടി പെണ്ണിനു പത്തല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ" (2)
(തെന്മല പഞ്ചായത്തിലെ നല്ലാൻ വെള്ളത്താൻ പാടിയത്. സമ്പാദനം: എം. സെബാസ്റ്റ്യൻ)
വാഴയ്ക്കു പത്തു കയ്യു വരുന്നതും തൃക്കൊടി പെണ്ണിന് പത്തുമാസം തികയുന്നതുമായ സാമ്യകല്പന സ്വന്തം തിണയിൽനിന്നു ശേഖരിച്ചതാണ്. ജൈവ മേഖലയുടെ ഇമേജറി ആദിവാസിഭാവനയുടെ കൂടപ്പിറപ്പാണ്.
ഗോത്രപുരാവൃത്തങ്ങൾ:
വയനാട്ടിലെ മുള്ളുക്കുറുമരുടെ ഒരു ഉത്പത്തിപുരാവൃത്തം നോക്കുക: 'ഭീമാകാരമായ ഒരു മുട്ട പിളർന്നാണ് ഈ ലോകമുണ്ടായത്. അതിന്റെ ഉള്ളിൽനിന്ന് ആദിമുഖനായ വെള്ളക്കാലിയപ്പനും അവൻ്റെ വാഹനമായ മൂങ്ങയും ജനിച്ചു. മുകൾഭാഗം അനാദിയായ ആകാശമായി. കീഴ്ഭാഗം ഭൂമിയും. ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ ജലവും നിറഞ്ഞു. പറന്നു ക്ഷീണിച്ച മൂങ്ങ ആദിമുഖനോടു പറഞ്ഞു, 'എനിക്ക് വിശ്രമിക്കുവാൻ അല്പം മണ്ണു വേണം.' വെള്ളക്കാലിയപ്പന്റെ ഇച്ഛാശക്തികൊണ്ട് വെള്ളത്തിൽനിന്ന് കര പൊന്തിവന്നു. സസ്യങ്ങളും മൃഗങ്ങളുമുണ്ടായി. മൂങ്ങ സന്തുഷ്ടയായി. എല്ലാ സൃഷ്ടിയും കഴിഞ്ഞപ്പോൾ ഏതോ ഒന്നിൻ്റെ കുറവനുഭവപ്പെട്ടു. ആ ആദിമമനുഷ്യൻ്റെ വേദനയിൽ നിന്നായിരുന്നു പെണ്ണിൻ്റെ ജന്മം. അവളെ ആദിമുഖൻ പത്നിയായി സ്വീകരിച്ചെങ്കിലും ഒരു രാവേ അവരൊന്നിച്ചു കഴിഞ്ഞുള്ളൂ. ആദിമുഖൻ പ്രപഞ്ചത്തിൻ്റെ മറുകരയിലേക്ക് യാത്രയായി. വിരഹിയായ ആദിപത്നി സ്വപ്നത്തിൽ അവനെ കണ്ടെത്തി. അവർക്ക് മൂന്നു പുത്രന്മാർ ജനിച്ചു. മൂന്നുപേരും പിതാവിൻ്റെ ആത്മാവുതേടിയിറങ്ങി. അവസാനം ഒരു കാട്ടരുവിയിൽ ആത്മാവിനെ കണ്ടെത്തി. ആ വെള്ളക്കാലിയപ്പൻ്റെ കുടുംബത്തിൽ നിന്നാണ് കുറുമഗോത്രമുണ്ടായത് ! (ഐവ്വ്-ഇ.ടി. രാജു). ആദിവാസിസൗന്ദര്യബോധത്തിൻ്റെ വേരുകൾ ഇത്തരം ആഖ്യാനങ്ങളിൽ കാണാം. അനുഷ്ഠാന സൗന്ദര്യങ്ങളിലും അല്ലാതെ കഥപറയുന്ന സന്ദർഭങ്ങളിലും അവതരിപ്പിക്കുന്ന ഇത്തരം പുരാവൃത്തങ്ങൾ മിക്കതും ഉത്പത്തികഥ (Origin myths) കളാണ്. ഗോത്രത്തിന്റെ ഉത്ഭവം, ഭൂമിയുടെ കഥ, സാഹചര്യങ്ങളോട് പോരാടി ഗോത്രങ്ങൾ നിലനിന്നത് എന്നിവ കഥകളിൽ ആവിഷ്കരിക്കുന്നുണ്ട്. കാട്ടുകഥകളിൽ ഗോത്ര മഹിമയാണ് പറയുന്നത്. മനുഷ്യനിൽ നിന്നു വേറിട്ട അഭൗമമായ സങ്കല്പങ്ങളല്ല അവയിലുള്ളത്. തങ്ങൾ കഴിഞ്ഞുകൂടുന്ന ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഗോത്രഭാവന. ഭൂമിയും മലയും വൃക്ഷങ്ങളും പുഴയുമെല്ലാം മിത്തിക്കൽ കഥാപാത്രങ്ങളായി മാറുന്നു. ഈ കഥയിൽ ഗോത്രപിതാമഹാ രാധനയാണ് കാണുന്നത്. വംശം നിലനിന്നതും പരിസ്ഥിതികളോട് പോരാടിയതും അലഞ്ഞു തിരിഞ്ഞതും വംശത്തിന്റെ വേരുകൾ കണ്ടെത്തിയതുമൊ ക്കെയാണ് ഇതിവൃത്തം ചൂണ്ടിക്കാണിക്കുന്നത്. പുരാവൃത്തിലെ 'കഥനാംശ ' (Mytheme) ങ്ങളുടെ ഘടനാത്മക പഠനത്തിലൂടെ വംശത്തിൻ്റെ കണ്ണിയാണ് ഓരോ ഗോത്രാംഗവും എന്നത് മനസ്സിലാകുന്നു. വംശീയാനുഭൂതിയുടെ സൗന്ദര്യചരിത്രമാ ണിവിടെ ആവിഷ്കരിക്കുന്നത്. 'എനിക്കു വിശ്രമിക്കുവാൻ അല്പം മണ്ണു വേണം' എന്ന കഥനാംശം ഗോത്രങ്ങൾ എന്നും നിലനില്പിനു വേണ്ടി പോരാടിയതിൻ്റെ/യാഥാർത്ഥ്യത്തിൻ്റെ ചരിത്രമാണ് കാണി ക്കുന്നത്. പിതാമഹൻ്റെ ആത്മാവു കൂടിയിരിക്കുന്ന നദിയെയും അവൻ പൊന്നുപോലെ കാത്തുപോന്നു. ബന്ധുത്വകൂട്ടായ്മയുടെ ഉത്സവമാണ് പ്രകൃതിയെന്ന് അറിഞ്ഞ് ആരാധിച്ചു. ഈ കഥ മനുഷ്യകേന്ദ്രീകൃതമല്ല. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: ആദിവാസി സൗന്ദര്യശാസ്ത്രം (ഡോ. സി. ആർ. രാജഗോപാലൻ), ഡി.സി.ബുക്സ്, കോട്ടയം, 2021 ,പുറം 34 -36 ..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല













