|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | kim Purushamugham |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിംപുരുഷമുഖം
1. “ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളുടെയും മുകൾഭാഗത്തും മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമുഖമാണു കിംപുരുഷമുഖം...
കിംപുരുഷമുഖം
1. “ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളുടെയും മുകൾഭാഗത്തും മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമുഖമാണു കിംപുരുഷമുഖം. പാമ്പിൻ്റെ മുഖംപോലെയുള്ള മൂന്നു കണ്ണ്, കരാളമായ മുഖം, ആട്ടി ൻകൊമ്പുപോലെ കൊമ്പ്, കുരങ്ങുമുഖം, വരാഹനേത്രം, ദ്രംഷ്ടകളും പുറത്തേക്കു തള്ളിയ നാവും ഇതിനുണ്ട്. ദേവാസുരയുദ്ധത്തിൽ കിംപുരുഷൻ്റെ തല മുറിഞ്ഞതു സ്മരിക്കാനാണു ജനങ്ങൾ ദേവാ ലയങ്ങളിൽ ഇവ കൊത്തുന്നതെന്നാണ് ഐതിഹ്യം. ഇതിനു മഴ കൊള്ളാതിരിക്കാൻ ചെമ്പുതകിടു സ്ഥാപിക്കും. കിംപിരിമുഖം എന്നും ഇതിനു പേരുണ്ട്.”
2.കിംപുരുഷ മുഖം
“ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും മറ്റും മേൽപ്പുരയുടെ മുകളിൽ മുൻഭാഗത്തു കാണുന്ന മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമായ മുഖം. പാമ്പിന്റെ മുഖംപോലുള്ള മൂന്നു കണ്ണ്, കരാളമായ മുഖം, ആട്ടിൻകൊമ്പ് പോലുള്ള കൊമ്പ്, കുരങ്ങിന്റെ മുഖത്തിനു തുല്യമായ മുഖം, വരാഹനേത്രം, ദംഷ്ട്രം, പുറത്തേക്കു നീട്ടിയനാക്ക് എന്നിവയാണ് കിംപുരുഷന്റെ സവിശേഷത. ഈ ശിൽപവുമായി ബന്ധ പ്പെട്ട് രണ്ടു കൈകളുമുണ്ടാകും.
ദേവാസുരയുദ്ധത്തിൽ കിംപുരുഷൻ്റെ തല മുറിഞ്ഞുപോയതിനെത്തുടർന്ന്, കിംപുരുഷന്റെ പ്രാർത്ഥനയുടെ ഫലമായി, ബ്രഹ്മാലയങ്ങളിലും ദേവാലയങ്ങളിലും കിംപുരുഷമുഖം പണിത് ജനങ്ങൾ എന്നെന്നും സ്മരിക്കുമെന്ന് ദേവൻമാർ അനുഗ്രഹിച്ചുവത്രെ. അതിൻ്റെ ഫലമാ യാണ് ദേവാലയങ്ങളിലും മറ്റും മരം കൊണ്ട് കിംപുരുഷമുഖം കൊത്തി വയ്ക്കുന്നതെന്നാണ് പുരാവൃത്തം വ്യക്തമാക്കുന്നത്. ഈ ശിൽപത്തിന് മഴകൊള്ളാതിരിപ്പാൻ മുകൾഭാഗത്തു ചെമ്പുകൊണ്ടുള്ള ആവരണം സാധാരണയായി കാണാറുണ്ട്. കേരളീയ ശിൽപകലയുടെ സവിശേഷതകളിലൊന്നാണ് കിംപു രുഷമുഖം. ഇതിനെ 'കിംപിരിമുഖം' എന്നും പറയും.”
Show more
|
.1.അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2702 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 241.Link
|
| 2 | Kudamoothu kali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുടംകളി / കുടമൂത്തു കളി
1.“ഓണക്കാലത്ത് മധ്യതിരുവിതാംകൂറിൽ യുവതികളവതരിപ്പിക്കുന്നവിനോദന്യത്തമാണ് കുടംകളി. എട്ടോ പത്തോ ...
കുടംകളി / കുടമൂത്തു കളി
1.“ഓണക്കാലത്ത് മധ്യതിരുവിതാംകൂറിൽ യുവതികളവതരിപ്പിക്കുന്നവിനോദന്യത്തമാണ് കുടംകളി. എട്ടോ പത്തോ യുവതികൾ വട്ടത്തി ൽനിന്നു പാട്ടിന്റെ താളത്തിനൊപ്പിച്ചു ചെപ്പുകുടം മുകളിലേക്കെറി ഞ്ഞും ഊതിയും കളിക്കുന്നതിനാലാണ് കുടംകളി എന്നു പേരുവ ന്നത്. ഊതി മുകളിലേക്കെറിഞ്ഞ കുടം താഴെ വീഴുംമുമ്പു പിടിക്കു കയും വീണ്ടും ഊതി മുകളിലേക്കെറിഞ്ഞു നൃത്തം ചവിട്ടുകയും ചെയ്യുന്നു. ചുറ്റും നില്ക്കുന്ന യുവതികൾ കുടമൂതുന്നവരെ കെ കൊട്ടിയും പാട്ടുപാടിയും താളം നല്കി പ്രോത്സാഹിപ്പിക്കുന്നു. ആർപ്പും കുരവയുമായി തുടരുന്ന കളി താളം മുറുകുന്നതോടെ കുടമൂതു ന്നവർ ഉന്മാദത്തിനടിപ്പെട്ടവരെപ്പോലെ ഉറഞ്ഞുതുള്ളി ബോധം കെട്ടു വീഴുന്നു. തുടർന്നു ചുറ്റും നില്ക്കുന്നവർ മുഖത്ത് വെള്ളം തളിച്ചെഴുന്നേല്പിക്കുന്നതോടെ കളിയവസാനിക്കുന്നു. മൊന്തക്കളി എന്നും ഇതിനു പേരുണ്ട്.
നായർസമുദായത്തിലോ തുല്യ സാമുദായികപദവിയുള്ളവരോ കളി അവതരിപ്പിക്കാറുണ്ട്. മാരിയമ്മപ്രീണനത്തിനായി നടത്തുന്ന കുംഭംകളിയെയും കുടംകളിയെന്നു പറയാറുണ്ട്. “
2.കുടമൂത്തുകളി
“വനിതകളുടെ ഒരു വിനോദം. വനിതകൾ വൃത്താകൃതിയിൽ കൈ കോർത്ത് പിടിച്ചുനിൽക്കും. അവർക്കിടയിൽ നാല് പെൺകുട്ടികൾ ചെപ്പുകുടം കൈകളിലേന്തി താളത്തിനൊത്ത് കളിക്കുന്നതാണ് കുടമൂത്തുകളി. കൈകൾകൊണ്ട് കുടം ഉയർത്തി ഒരേസമയം എല്ലാവരും അതിനുള്ളിലേക്ക് ഊതുകയും മേലോട്ട് എറിയുകയും അവ ഏറ്റു പിടിക്കുകയും ചെയ്യും. ഈ ഏറ്റുകളി തുടർന്നുകൊണ്ടിരിക്കും. ഒരേ സമയത്ത് എല്ലാവരും കുടത്തിൽ ഊതുമ്പോൾ പ്രത്യേക ധ്വനി ഉണ്ടാകും. കുടമുത്തുകളിക്ക് ചില പാട്ടുകളും പാടാറുണ്ട്. കുട മൂത്തു കളിക്ക് ചിലർ കുടമൂതിക്കളിയെന്നും കുടംകളിയെന്നുമൊക്കെ പറയുന്നതിന്റെ പൊരുൾ വ്യക്തമാണ്. തിരുവനന്തപുരം ജില്ലയിൽ പലേടത്തും മധ്യകേരളത്തിലും ഒരു ഓണക്കളിയായി ഇത് അവതരിപ്പി ക്കുന്നു.”
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2642 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 253.Link
|
| 3 | Aswavethali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അശ്വവേതാളി
1. “വള്ളുവനാട്ടിൽ പതിവുള്ള ഒരാഘോഷമാണ് 'അശ്വവേതാളി.' ഇതിനു 'കുതിരക്കെട്ടെ'ന്നും പറയാറുണ്ട്. മറ്റു പ്രദേശങ്ങളി...
അശ്വവേതാളി
1. “വള്ളുവനാട്ടിൽ പതിവുള്ള ഒരാഘോഷമാണ് 'അശ്വവേതാളി.' ഇതിനു 'കുതിരക്കെട്ടെ'ന്നും പറയാറുണ്ട്. മറ്റു പ്രദേശങ്ങളിൽ ദാരികവധ ത്തിനു പുറപ്പെടുന്ന ഭദ്രകാളീസങ്കല്പത്തിൽ തിറകെട്ടാറുണ്ട്. തിറയ്ക്കു പകരം വള്ളുവനാടൻ പ്രദേശത്തു നടപ്പുള്ള ആഘോഷമാണ് അശ്വവേതാളി”
2.കുതിരകെട്ട്
“ആലപ്പുഴ,കൊല്ലം തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന കെട്ടുകാഴ്ച. ദേവീക്ഷേത്രങ്ങളിലും മറ്റും ഒരു വഴിപാടുപോലെ നടത്തപ്പെടുന്നു. പല കരക്കാരുടെ വകയായിരിക്കുമത്. ഉൽസവങ്ങൾക്കെല്ലാം കുതിരകെട്ട് ഒരിനമാണ്. കോട്ടയത്തിനുതെക്ക് തിരുവിതാംകൂർ അടക്കമുള്ള പ്രദേശങ്ങളിലാണ് കുതിരകെട്ടിനു പ്രാചുര്യം. ചായക്കുതിര, പാണ്ടിക്കുതിര എന്നിങ്ങനെ കുതി രയുടെ രൂപത്തിന് തരഭേദമുണ്ട്. വലിയകുതിരകളെ ചക്രം ഘടിപ്പിച്ച് വലിക്കുന്ന പതിവുമുണ്ടത്രെ “ .
Show more
|
. 1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ ,വോളിയം മൂന്ന് ജനറൽ എഡിറ്റർ സി ആർ . രാജഗോപാൽ, ഡിസി ബുക്സ് ,പുറം : 2535 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 253.Link
|
| 4 | kuthu ratheeb |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുത്തുറാത്തീബ്
1.“ദൈവമന്ത്രോച്ചാരണം ചൊല്ലി ദഫ്മുട്ടിൻ്റെ താളത്തിനൊത്ത് ആയുധങ്ങളുമേന്തി ഭക്തിയുടെ നിറവിൽ നടക്കുന്ന ഒരു ...
കുത്തുറാത്തീബ്
1.“ദൈവമന്ത്രോച്ചാരണം ചൊല്ലി ദഫ്മുട്ടിൻ്റെ താളത്തിനൊത്ത് ആയുധങ്ങളുമേന്തി ഭക്തിയുടെ നിറവിൽ നടക്കുന്ന ഒരു കലാരൂപമാണ് കുത്തുറാത്തീബ്. കുത്തുറാത്തീബിനൊടുവിൽ തലയിൽ ആണി തറയ്ക്കുക, വാരിയെല്ലിൽ കത്തി കുത്തിയിറക്കുക, ശരീരത്തിൽ മുറിവുണ്ടാക്കുക തുടങ്ങിയവ ചെയ്യാറുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന മുറിവുകൾ റാത്തീബ് അവസാനിക്കുമ്പോഴേക്കും പൂർവസ്ഥിതിയിലാകും എന്നു വിശ്വസിക്കപ്പെടുന്നു. മുറിവിൽ മഞ്ഞൾപ്പൊടിയിടുകയും പട്ടുകൊണ്ടു മൂടുകയും ചെയ്യും. ഷിയാമുസ്ലിങ്ങളുടെ മതാനുഷ്ഠാനമായാണ് ഇതിനെ കണക്കാക്കുന്നത്.വീടിന് ഐശ്വര്യമുണ്ടാകുവാൻ കുത്തുറാത്തീബ് നടത്തിക്കൊള്ളാം എന്നു നേർച്ചകൾ നേരാറുണ്ട്. വസൂരിരോഗത്തെ ചെറുക്കാനും കുത്തുറാത്തീബ് നടത്താറുണ്ട്.
കുത്തുറാത്തീബ് നടത്താനായി നിർദിഷ്ടസ്ഥലത്ത് കിഴക്കുപടിഞ്ഞാറായി പ്രത്യേക പന്തലൊരുക്കും. രാത്രി പത്തു മണിയോടുകൂടി, റാത്തീബ് നടത്താനായി നിയോഗിച്ച പാട്ടുസംഘം (പ്രാർത്ഥന) പടിഞ്ഞാറ് അഭിമുഖമായി ഇരുന്ന് 'ജവാബ്' (ആദ്യ രണ്ടു വരി) ഉരുവിടുകയും അറവനമുട്ടിൻ്റെയോ ദഫ്മുട്ടിൻ്റെയോ ആദിതാളപശ്ചാത്തലത്തിൽ പ്രവാചകനെയും അനുയായികളെയും പുകഴ്ത്തുന്ന ദിക്റുകൾ (ദൈവസ്തുതികൾ) ചൊല്ലുകയും ചെയ്യുന്നതോടെ ഈ ചടങ്ങിനു തുടക്കമായി. അള്ളാഹുവിനെയും മുഹമ്മദ് നബിയെയും രിഫാളഹൻ ശൈയ്ഖിനെയും സ്തുതിച്ചുകൊണ്ടുള്ള ഗീതങ്ങളുടെ ആലാപനത്തിനൊത്തു പന്ത്രണ്ടോ അതിൽ കൂടുതലോ ആളുകൾ രണ്ടുവരികളായി നിന്നും ഇരുന്നും ദഫ്മുട്ടുന്നു. ബൈയ്ത്തിന്റെയും ദഫ്മുട്ടിന്റെയും മുറുക്കം കൂടുന്ന മുറയ്ക്ക് ദബ്ബൂസ്, കട്ടാരം,വാൾ,കതിര് എന്നീ ആയുധങ്ങൾ ശരീരത്തിൻ്റെ വിവിധഭാഗങ്ങളിൽ പ്രയോഗിക്കുന്നതാണ് കുത്തുറാത്തീബ്.'അസ്ത്തഹ്ഫിറുള്ള ഇൽ അളീം...' തുടങ്ങി ബിറൂഹിയാക്ക മുനവ്വർ, മുതഹ്ഹർ... എന്നു ദുആയിയിലൂടെ മൂന്നു സലാത്തോ ടുകൂടി 'അല്ലാഹുൻമ സെല്ലി അലാ സെയ്യിദിന, അള്ളാ മുഹൻമദിൻ സാഹിബിദലാളൽ, അള്ളാ.' എന്ന ബെയ്ത്ത് രണ്ടു മുട്ട്, മൂന്നു മുട്ട്, കോരിമുട്ട് എന്നീ മുട്ടുകളിലൂടെ റാത്തീബ് തുടങ്ങുകയായി. പിന്നീട് ബെയ്ത്തുകൾ പാടും:
“അശ്റക്കൽ ബദറൂ അലൈനാ ഫഹ്ഫത്ത് മിൽഹുൽബുദൂറു മിസ്ല മുസ്നിക്ക മാറ ഹൈന കത്തുയാ വജ് ഹസുദൂറി”
ഈ ബൈത്തോടുകൂടി ആയുധപ്പണി തുടങ്ങുകയായി. ആദ്യം ദബ്ബൂസ് എന്ന ആയുധമാണ് പ്രയോഗിക്കുന്നത്.
“സലാത്തുള്ള സലാമുള്ള അലാത്താഹാ സൂലുള്ള സലാത്തുള്ള സലാമുള്ള അലയാസീൻ ഹബിബില്ല "ശൈലില്ലാ ശയ്യീദഹമ്മദ് ശൈലില്ലാരീഫാഇൻ"
"മൗലാനായാ, മൗലാനാ, കുല്ലാനാ റഹ്മാനേനാലിൻ വസീലത്തി ഔലേന
സയ്യിദ് ശെയ്ഖ് രീഫാ ഇൻ എന്നീ ബെയ്ത്തുകളിലൂടെ കുത്ത് റാത്തീബ് അവസാനിക്കുന്നു”
2.കുത്തുറാത്തീബ്
“മാപ്പിളമാർക്കിടയിൽ പ്രാചുര്യത്തിലുള്ള അനുഷ്ഠാന ബദ്ധമായ ദഫ്മുട്ടും മറ്റും അടങ്ങിയ കർമം. വസൂരിരോഗത്തെ ഉപരോധിക്കുവാൻവേണ്ടി മലബാർ പ്രദേശങ്ങളിൽ കുത്തുറാത്തീബ് നടത്താറു ണ്ടായിരുന്നു. ഇത് നടത്തുന്ന പ്രത്യേക പാട്ടുസംഘം ഇന്നും ദുർല്ലഭമായുണ്ട്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിലാണ് ഇത് സാധാരണനടത്തുക. കളിക്കാർ അഭിമുഖമായിരുന്ന് ആദ്യം സ്തുതിപ്പാട്ടുകൾ പാടും. ക്രമേണ നിന്നു കൊട്ടും.പാട്ടിന്റെയും കൊട്ടിന്റെയും താളം മുറുകുമ്പോൾ അതിൽ ചിലർ കത്തി, കഠാരം തുടങ്ങിയ ആയുധങ്ങൾ കൊത്തി നെഞ്ചിലും മറ്റുശരീര ഭാഗങ്ങളിലും മുറിവേൽപിക്കും. കുത്ത് റാ ത്തീബ് ബൈത്തോടെയാണ് സമാപിക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനം. കണ്ടു നിൽക്കുവാൻ തന്നെ പ്രയാസമാണ്”
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2575 , 2576 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:255.Link
|
| 5 | kummi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുമ്മി
1 “സ്ത്രീകളുടെ ഒരു വിനോദക്കളിയാണു കുമ്മി. കൈകൊട്ടിക്കളിയുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. പെട്ടെന്നുള്ള കാൽവയ്പുകളു...
കുമ്മി
1 “സ്ത്രീകളുടെ ഒരു വിനോദക്കളിയാണു കുമ്മി. കൈകൊട്ടിക്കളിയുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. പെട്ടെന്നുള്ള കാൽവയ്പുകളും ശാരീരികചലനങ്ങളും കുമ്മിയടിക്കളിക്കുണ്ട്. സ്ത്രീകളുംബാലികമാരുംചേർന്നാണുകുമ്മിയടിക്കുന്നത്.ഓണാഘോഷത്തിനുംആതിരോത്സവത്തിനുമാണിതു നടത്തുന്നത്.കുമ്മുക എന്നതിന് അടിക്കുക എന്ന അർത്ഥമുണ്ട്. കയ്യടിച്ചു കളിക്കുകയാണ് കുമ്മിയിൽ ചെയ്യുന്നത്. ചില ആദിവാസിവിഭാഗങ്ങളും കുമ്മിഎന്ന പേരിൽ ചില കളികൾ അവതരിപ്പിക്കാറുണ്ട് മുതുവാൻ,പളിയൻ,മലനായാടി,വിഭാഗങ്ങളിൽ വിവിധതരത്തിലുള്ള കുമ്മികൾ ഉണ്ട് “
2.കുമ്മി
“വനിതകളുടെ ഒരു വിനോദകലാപ്രകടനം. കൈകൊട്ടിക്കളിയും കുമ്മിയും തമ്മിൽ വലിയ വ്യത്യാ സമില്ല. ആതിരോത്സവത്തിനും ഓണാഘോഷത്തിനും സ്ത്രീകളും ബാലികമാരും കൈകൊട്ടിക്കളിക്കുമ്പോൾ കുമ്മി കൂടി നടത്താറുണ്ട്. കൈകൊട്ടിക്കളിയെക്കാൾ ദ്രുതഗതി യിലുള്ള കാൽ വെയ്പുകളും ശാരീരിക ചലനങ്ങളും കുമ്മിയടിക്ക് ആവശ്യമാണ്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും കുമ്മിയടിക്കളിയുണ്ട്. ഉത്സവാഘോഷാദികളോടനുബന്ധിച്ചുതന്നെയാണ് അവിടങ്ങളിലും അവതരിപ്പിക്കുന്നത്. ഒരു സംഘനൃത്തമാണ് കുമ്മി എന്ന് പറയാം.
'കുമ്മുക' എന്നതിന് 'അടിക്കുക' എന്നാണർഥം. കൈയടിച്ചു കളിയാണല്ലോ അത്. കുമ്മിയടി രംഗം കഥകളി (ഉത്തരാസ്വയംവരം)യിലുണ്ട്.
ആദിമനിവാസികളിൽപ്പെട്ട ചില വിഭാഗക്കാർ 'കുമ്മി'യെന്ന പേരിൽ ചില കളികൾ അവതരിപ്പിക്കാറുണ്ട്. മലപ്പുലയൻ, മുതുവാൻ, പളിയൻ എന്നീ വർഗങ്ങളിൽപ്പെട്ട സ്ത്രീകൾ 'കുമ്മി' കളിക്കും. മധ്യകേരളത്തിലെ മലനായാടി സ്ത്രീകൾ നാട്ടുരാജാവിൻ്റെ എഴുന്നള്ളത്തുസമയത്ത് കുമ്മി അവതരിപ്പിക്കുന്നു.
കുമ്മിപ്പാട്ടുകൾ
കുമ്മിയടിക്ക് പ്രത്യേകം പാട്ടുകൾ പാടും. നിരവധി പാട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് പലതും നഷ്ടപ്പെട്ടിരിക്കുകയാണ്. കൃഷ്ണവിളയാട്ട് കുമ്മി, ഭക്തിവിഷയം കുമ്മി, വേദാന്തകുമ്മി, രമാ ഗൗരിസംവാദം കുമ്മി, രാമായണം കുമ്മി, ഗജേന്ദ്രമോക്ഷം കുമ്മി തുടങ്ങിയ ഏതാനും കൃതികൾ പ്രകാശിതമായിട്ടുണ്ട്.
മലനായാടികൾ, മലപ്പുലയർ, മുതുവാന്മാർ, പളിയർ തുടങ്ങിയ ചില ആദിമനിവാസികൾക്കിടയിൽ കുമ്മിപ്പാട്ടുകൾ പ്രാചുര്യത്തിലുണ്ട്. മാരിയമ്മ മധുരമീനാക്ഷി എന്നി വരെക്കുറിച്ചുള്ള പാട്ടുകൾ സാധാരണമാണ്. മലപ്പുലയർ ശബരിമല യെക്കുറിച്ച് പാടാറുണ്ട്. തൃശൂർജില്ലയിലെ പുലയർക്കിടയിൽ കുമ്മി പ്പാട്ടുകൾ നിലവിലുണ്ട്. അന്തർജന
ങ്ങൾ, അമ്പലവാസിസ്ത്രീകൾ, നായർസ്ത്രീകൾ തുടങ്ങിയവർ തിരുവാതിരക്കളിയുടെ ഭാഗ മായിപ്പാടുന്ന കുമ്മിപ്പാട്ടുകൾ ധാരാളമുണ്ട്.
“നന്ദിച്ചു വാഴ്ത്തിക്കളിച്ചിടേണം
സഭ വന്ദിച്ചു കുമ്മിയടിച്ചിടേണം"
എന്നിങ്ങനെ കുമ്മിയെ സംബന്ധിച്ച പരാമർശവും പാട്ടുകളിൽ കാണാം. ചില കഥകളിപ്പദങ്ങൾ കുമ്മിയടിക്ക് പാടിക്കേൾക്കാം. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ "വീരവിരാടകുമാരാ വിഭോ"...... എന്ന കുമ്മിപ്പാട്ട് പ്രശസ്തമാണ്. തുള്ളൽപ്പാട്ടുകളിലും 'കുമ്മി' കാണാം. 'കുമ്മി' ഒരു ഗാനരീതി (താളക്രമം)യായി മാറിയിരിക്കയാണ്. കുത്തിയോട്ടപ്പാട്ടുകളിലും കുമ്മിപ്പാട്ടുകൾ കാണാം. പാണ്ടിക്കുമ്മിക്ക് തമിഴ് ബന്ധമുണ്ട് “
Show more
|
.1.അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,'പുറം:2643 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:259-60.Link
|
| 6 | Kurathiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറത്തിയാട്ടം
1.“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങന...
കുറത്തിയാട്ടം
1.“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ടു രീതിയിലുണ്ട്. കുറവൻ, കുറത്തി, വൃദ്ധൻ, കള്ളുഷാപ്പുകാരൻ, നാട്ടുപ്രമാണി തുടങ്ങിയ വേഷങ്ങൾ വടക്കൻ കുറത്തിയാട്ടത്തിൽ ഉണ്ട്.ഗദ്യസംഭാഷണം കുറഞ്ഞതും ഗാനങ്ങൾ കൂടുതലുള്ളതുമായ നാടകമാണിത്. തൃശ്ശൂർപൂരം കാണുവാൻചെന്ന കുറത്തിയും കുറവനും ജനത്തിരക്കിൽപ്പെട്ടു വേർപിരിയുകയും ചുറ്റിത്തിരിയുകയും ഒടുവിൽ കണ്ടുമുട്ടുകയും പരസ്പരം പ്രണയകലഹത്തിനുശേഷം യോജിപ്പിലെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. മൃദംഗവും കൈമണിയുമാണു പിന്നണിവാദ്യങ്ങൾ. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്.
തെക്കൻ കുറത്തിയാട്ടത്തിൽ കുറത്തി, കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണുള്ളത്. പാർവതിയുടെയും മഹാലക്ഷ്മി യുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്നു പരസ്പരം ഭർത്താക്കന്മാരെ പഴിക്കുകയും സരസ്വതിസങ്കല്പത്തിലുള്ള മറ്റൊരു സ്ത്രീ വന്ന് ആ തർക്കം തീർക്കുകയുമാണിവിടെ. മുത്തിയമ്മ ഹാസ്യകഥാപാത്രമാണ് “.
2.കുറത്തിയാട്ടം
‘’കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും നടത്തുന്ന പ്രാചീന നൃത്തകല. ഈ അനുഷ്ഠാനമായ കല കുറവസമുദായക്കാർ നടത്തുന്നു.
ചെറുപ്പക്കാരും മദ്ധ്യവയസ്കരും ഒത്തുചേർന്നു നടത്തുന്ന കലാപ്രകടനമാണിത്. പാമ്പുകളെ പിടിച്ചും, നാടൻ പച്ചമരുന്നുകൾ പറിച്ചും, പക്ഷിശാസ്ത്രവും രേഖാശാസ്ത്രവും പറഞ്ഞും ഉപജീവനം നടത്തുന്നവരാണു കലാകാരന്മാർ. പ്രാചീനകലാരൂപമാണ്. ഏതു കാലത്താരംഭിച്ചു എന്നു പറയുവാൻ സാദ്ധ്യമല്ല. തെക്കൻ രീതിയിലുള്ള കലാപ്രകടനത്തിനു് മൂന്നു പേരും, വടക്കൻ രീതിയിലുള്ളതിന് എട്ടിലധികം പേരും വേണം.
തെക്കൻ രീതിയിലുള്ള കുറത്തിയാട്ടം: വിഷ്ണുവിൻറയും ശിവൻറെയും ഭാര്യമാരെ പ്രതിനിധീകരിച്ച് സ്ത്രീവേഷം ധരിച്ച രണ്ടു നടന്മാർ രംഗത്തു വരുന്നു. താളമേളത്തിനനുസരിച്ചു പാട്ടുകാർ പാടുന്നു. അതിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. ആംഗ്യസങ്കേതങ്ങളോടെ ഭാവപ്രധാനമാണ് നൃത്തം. അന്യോന്യം വാക്സമരം. വാക്കു മൂക്കുമ്പോൾ ഒരു കുറത്തിവന്നു സാന്ത്വനപ്പെടുത്തി രണ്ടുപേരേയും പറഞ്ഞയക്കും.
വടക്കൻ രീതിയിലുള്ള കുറത്തിയാട്ടം:
സംഗീതനാടകവുമായി ബന്ധമുള്ളതായി തോന്നും. കുറവൻ, കുറത്തി, കള്ളഷാപ്പുകാരൻ, നാട്ടുപ്രമാണി എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. തൃശൂർ പൂരത്തിനുപോയ കുറവനും കുറത്തിയും പരസ്പരം വേർപിരിയാനിടവരുന്നു, കുറെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന അവർ അനുഭവങ്ങൾ വിവരിക്കുന്നതാണ് പാട്ടിനും നൃത്തത്തിനും വിഷയം. മദ്യസേവയും അയിത്താചരണവും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചു കൊണ്ടുള്ള കലാരൂപമാണ്.
മൃദംഗം, കൈമണി, ചെറിയ മദ്ദളം, ഹാർമ്മോണിയം. ഇവയിൽ രണ്ടോ മൂന്നോ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു.
രാത്രിയിൽ ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം കളി തുടങ്ങും. രണ്ടോ മൂന്നോ മണിക്കൂർ സമയം കളി നീണ്ടുനിൽക്കും.
ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്തും നടത്തുന്നു. തിരശ്ശീലയും മറ്റു രംഗസജ്ജീകരണങ്ങളും ഉപയോഗിച്ച് അരങ്ങൊരുക്കും.നിലവിളക്ക് കത്തിച്ചുവച്ചാണു പ്രദർശനം.
സംഗീതനാടകങ്ങളിലെന്നപോലെ കഥാപാത്രങ്ങൾക്ക് അനുഗുണമായ വേഷം. കുറവനും കുറത്തിക്കും സാധാരണവേഷം, അതിനു ചേർന്ന ചമയങ്ങൾ. സാമൂഹിക പരിഷ്കരണം ഉന്നംവെച്ച് നടത്തുന്ന കലാപ്രകടനമാണ്. തമിഴ്നാട്ടിൽ നിന്നു വന്ന കുറവർ കേരളത്തിൽ പ്രചരിപ്പിച്ച കലയെന്ന് കരുതപ്പെടുന്നു. “
കുറത്തിയും കുറത്തിയാട്ടവും
“കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറവനും കുറത്തിയും എന്ന സങ്കല്പം നിലനിൽക്കുന്നുണ്ടു്. തമിഴ് സംസ്കാരത്തിൻ്റെ സ്വാധീനം ഈ പുരാവൃത്തസ്വീകരണത്തിലുണ്ടു്.
ഉത്തരകേരളത്തിലെ കുറത്തിത്തെയ്യങ്ങളും തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും നിലനിൽക്കുന്ന കുറത്തിയാട്ടവും കുറത്തിപ്പാട്ടും ഈ സാംസ്കാരികാംശത്തിന്റെ പാഠഭേദങ്ങളാണെന്നു വേണം കരുതാൻ. താണ ജാതിക്കാരുടേയും ഉയർന്ന ജാതിക്കാരുടേയും കലാരൂപങ്ങളിൽ
കുറത്തിയുടെ സ്വാധീനം കാണാം.
കുറത്തിയാട്ടം:
തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കുറത്തി ആട്ടം പ്രചാരത്തിലുണ്ട്. തെക്കൻ ജില്ലകളിൽ അനുഷ്ഠാനപരമായ ക്ഷേത്ര കലയാണ് കുറത്തിയാട്ടം. കുറവ സമുദായക്കാരാണ് കുറത്തിയാട്ടം നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവും പക്ഷിശാസ്ത്രം, കൈനോട്ടം ഇവ നടത്തി ഉപജീവനം കഴിക്കുന്നവരാണ്. പരമശിവൻ്റേയും മഹാവിഷ്ണുവിന്റേയും ഭാര്യമാരായ പാർവതിയും മഹാലക്ഷ്മിയും രംഗത്തുവരുന്നതോടെയാണ് കുറത്തി യാട്ടം ആരംഭിക്കുന്നത്. നടന്മാർ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. വാ ദൃവും പാട്ടും കാണും. മേളത്തിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. തുടർന്ന് അന്യോന്യം നടത്തുന്ന വാക്സമരമാണ്. ഭർത്താക്കന്മാരെ പഴിച്ചു കൊണ്ടുള്ള ഈ പ്രകടനത്തിനിടയിൽ മറ്റൊരു കുറത്തി എത്തുന്നു. തർക്കം തീർക്കാൻ എത്തുന്ന കുറത്തി സരസ്വതീദേവിയുടെ സങ്കല് പമാണ്.
വടക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ള കുറത്തിയാട്ടം തീർത്തും വ്യത്യസ്തമാണ്. സാമൂഹ്യപരിഷ്കാരം ലക്ഷ്യമാക്കിയുള്ള വിഷയങ്ങളെ അധികരിച്ച് ഉള്ള കലാപ്രകടനമാണിത്.സംഗീതനാടകങ്ങളുടെ സ്വാധീനം ഇതിൽ കാണാം. കുറവനും കുറത്തിക്കും പുറമെ നാട്ടുപ്രമാണിയും കള്ളു കുടിയനും രംഗത്തുണ്ടാകും. തൃശ്ശൂർപൂരം കാണാൻ ചെന്ന കുറവനും കുറത്തിയും മദ്യപിക്കുന്നു.കുറവനും കുറത്തിയും തിരക്കിൽ വേർപെട്ടു പോകുന്നു. വളരെക്കാലത്തെ ഊരുചുറ്റലിനു ശേഷം അവർ വീണ്ടും ഒത്തുചേരുന്നു. അനുഭവങ്ങൾ പങ്കുവെക്കുന്നു. സാമൂഹ്യപ്രശ്നങ്ങളെ വിമർശനപരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഉൽബു
ദ്ധരാക്കുക എന്ന ലക്ഷ്യം കൂടി ഈ കലാരൂപത്തിനുണ്ടായിരുന്നു.
രാമർശമുണ്ട്. പാലക്കാട് ജില്ലയിലെ പാങ്കളിയിലും സാമൂതിരിമാരുടെ ഇടയിൽ പ്രചാരമുള്ള സംഘക്കളിയിലും ഇതിനു സമാനമായ ഭാഗങ്ങളുണ്ട്.
കുറത്തിത്തെയ്യം:
കണ്ണൂർ, കാസർകോട് ജില്ലകളിൽ തെയ്യാഘോഷത്തിന്റെ ഭാഗമായി ചില തറവാടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കുറത്തിത്തെയ്യം കെട്ടി ആടാറുണ്ട്. കുറത്തി, കുഞ്ഞാർകുറത്തി, മലങ്കുറത്തി, പുള്ളിക്കുറത്തി, സേവക്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ട് തരം കുറത്തി ത്തെയ്യങ്ങൾ ഉണ്ടായിരുന്നത്രെ. ഇതിൽ പലതും മാന്ത്രിക മൂർത്തികളാണ്. മലയൻ, വേലൻ, കോപ്പാളർ, ചെരവൻ, പുലയർ എന്നീ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്. ഇവയിൽ മിക്ക തെയ്യങ്ങളുടേയും ഇതിവൃ ത്തങ്ങൾപാർവതിയേയും ശിവനേയും ബന്ധപ്പെടുത്തിയവയാണ്.
ഉർവര ദേവതയാണ് സാധാരണ കുറത്തിത്തെയ്യം. പാർവതിയുടെ അ വതാരമാണ് കുറത്തി എന്ന വിശ്വാസവും ചില സ്ഥലങ്ങളിൽ ഉണ്ട്. മണ്മറഞ്ഞ വീരവനിതകളുടെ ഓർമ്മക്കായി കെട്ടി ആടുന്ന കുറത്തിത്തെയ്യങ്ങളും ഉണ്ട്. “
4. കുറഞ്ഞിയാട്ടം
പ്രധാനമായും രണ്ടുതരം. വടക്കനും തെക്കനും. വടക്കൻ കുറത്തിയാട്ടം ഭാഷാ സംഗീതനാടക പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു ഗ്രാമീണകല യാണ്. ഈ നാടകരൂപത്തിൽ ഗദ്യ സംഭാഷണത്തെക്കാൾ ഗാനങ്ങൾ ക്കാണ് പ്രാധാന്യം. കുറത്തി, കുറ വൻ, നാട്ടുപ്രമാണി, കള്ളുഷാപ്പുകാരൻ, വൃദ്ധൻ തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. തൃശൂർ പൂരം കാണുവാൻചെന്ന കുറ ത്തിയും കുറവനും തിരക്കിൽപ്പെട്ട് വേർപെടുകയും പരസ്പരം കാ
സംഗീതപ്രധാനമായ ഒരു ദൃശ്യ ലയാണ് കുറത്തിയാട്ടം തെക്കൻ കുറത്തിയാട്ടം, വടക്കൻ കുറത്തി വാട്ടം എന്നിങ്ങനെ അതിന് തരഭേ
വടക്കൻ കുറത്തിയാട്ടം ഭാഷാ സീതനാടക പ്രസ്ഥാനവുമായി സയമുള്ള ഒരു ഗ്രാമീണകല ഞാന് ഈ നാടകരൂപത്തിൽ ഗദ്യ സംഭാഷണത്തെക്കാൾ ഗാനങ്ങൾ ഞൻ പ്രാധാന്യം. കുറത്തി, കുറ 3. നാട്ടുപ്രമാണി, കള്ളുഷാ ഉരൻ വരാൻ തുടങ്ങിയ പല സലങ്ങളും രംഗത്തുവരും. തൃശൂർ കാണുവാൻ ചെന്ന കുറ സത്യം കുറവനും തിരക്കിൽപ്പെട്ട് സർചെടുകയും പരസ്പരം കാണാതെ ഊരുചുറ്റുകയും അവ സാനം കണ്ടുമുട്ടുകയും, പരസ്പര മുണ്ടായ പ്രണയകലഹത്തിനു ശേഷം ഇരുവരും യോജിപ്പിലെത്തു കയും ചെയ്യുന്നതാണ് വടക്കൻ കുറ ത്തിയാട്ടത്തിലെ പ്രമേയം. മദ്യ പാനം, അയിത്താചാരം തുടങ്ങിയ സാമൂഹികദോഷങ്ങളെ വിമർശിക്കു കയെന്ന ലക്ഷ്യം ഈ കലയുടെ പിന്നിലുണ്ട്. സ്ത്രീവേഷമെടുക്കു ന്നത് പ്രായേണപുരുഷൻമാരാണ്. കഥാപാത്രങ്ങൾ പാടുന്ന ഗാനങ്ങൾ ഏറ്റുപാടുവാൻ പിന്നണിഗായകൻ മാരുണ്ടാകും. മൃദംഗവും കൈമണി യുമാണ് പശ്ചാത്തല വാദ്യങ്ങൾ “
Show more
|
.1.അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം മൂന്ന്, ജനറൽ എഡിറ്റർ: സി. ആർ. രാജഗോപാലൻ, ഡി.സി. ബുക്സ് ,പുറം : 2 645 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 57-58 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 99-100 4.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:271.Link
|
| 7 | kennanchiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാര...
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാരായ ചെറുമക്കൾ അവരുടെ അധ്വാനത്തിൻ്റെ ഫലം കൈനിറയെ വാരിയെടുത്തു തമ്പ്രാൻ്റെ പത്തായം നിറച്ച സന്തോഷത്തിൽ മതിമറന്ന് ആഹ്ലാദനൃത്തം ചെയ്യുന്നതാണ് കതിരുകളി.പാടവരമ്പുകളിലൂടെ തമ്പ്രാക്കന്മാരുടെ കളങ്ങളിലെത്തി കൊയ്ത്തുത്സവം ആഘോഷിക്കുന്നു. തങ്ങളുടെ ഐശ്വര്യത്തിനു കാരണക്കാരിയായ മന്നത്തെ ഭഗവതിക്ക് (കൂർമ്പഭഗവതിക്ക്) അർപ്പിക്കാനുള്ള കതിരുകൾ എഴുന്നള്ളിക്കും. താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കും. കർഷകത്തൊഴിലാളികളായ ഇവർക്കു കൂലിയായി ലഭിച്ച നെൽക്കതിരുകളാണു കാഴ്ചവയ്ക്കുന്നത്. വട്ടത്തിലായിനിന്നു താളത്തിൽ കാലുകൾവച്ചു കൊട്ടിനനുസരിച്ചു കളിച്ചാണ് കതിരുകളി നടത്തുന്നത്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയുടെ ആവേശം നല്കുന്നു. കളിയുടെ അന്ത്യത്തിൽ പൊലിപ്പാട്ടു പാടുന്ന സമ്പ്രദായവുമുണ്ട്”.
2.കതിരുകളി
“പാലക്കാടുജില്ലയിലും മറ്റും നിലവിലുള്ള അനുഷ്ഠാനപരമായ നൃത്തം. ചെറുമക്കളാണ് കതിരുകളിയിൽ ഏർപ്പെടുന്നത്. അവരുടെ ആരാധ്യദേവതയായ ശ്രീകുറുമ്പ യുടെ കാവിലേക്ക് കതിരെഴുന്നള്ളിച്ച് താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കുന്ന ഒരു ഉത്സവമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാർഷികത്തൊഴിലാളികളായ ഇവർക്ക് കൂലിയായി ലഭിച്ച നെൽക്കറ്റകളാണിവ. കൊല്ലങ്കോട്, പല്ലശ്ശന, നല്ലേപ്പുള്ളി, എലപ്പുള്ളി, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ കതിരുവേല നടക്കാറുണ്ട്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയ്ക്ക് ആവേശംപകരുന്നു. ദൈവങ്ങളെ വിളിച്ചുകൊണ്ട് പാടുന്ന പാട്ടുകളുടെ അന്ത്യത്തിൽ പൊലിപ്പാട്ടും പാടും.
Show more
|
.1അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ .വോളിയം മൂന്ന് -ജനറൽ എഡിറ്റർ ഡോ:സി. ആർ .രാജഗോപാലൻ, ഡി.സി ബുക്സ്, പുറം : 2538 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:163-64.Link
|
| 8 | Kutta |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുട്ട
1.“കോരുകൊട്ട കേരളീയ പാരമ്പര്യകാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുള്ളതും സൗകര്യപ്രദവുമായ ഒരുതരം ...
കുട്ട
1.“കോരുകൊട്ട കേരളീയ പാരമ്പര്യകാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുള്ളതും സൗകര്യപ്രദവുമായ ഒരുതരം നീണ്ടവലിയ കൊട്ടയാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് അളക്കുന്നതിനും പത്തായത്തിൽ നിറയ്ക്കുന്നതിനും ഈ കുട്ട ഉപയോഗിക്കുന്നു. അതിനാലാണ് ഇതു കോരുകൊട്ട എന്ന പേരിൽ പരക്കെ അറിയപ്പെടുന്നത്.
കീഴാളസാംസ്കാരികധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരള ത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പി ലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ് ഇവ-കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെ ടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യ ത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും. ഈ ആരംഭഷണി കൾക്കു രാവിലെ മുതൽ ഉച്ചവരെ സമയം വേണ്ടിവരും.
കൊട്ട നെയ്യുന്നതിൻ്റെ അടിസ്ഥാന ഗണിത തത്ത്വം മാട് വയ്ക്കുക എന്നതാണ്. മാട് കൊട്ട നെയ്യുന്ന ആളിൻ്റെ (സ്ത്രീ/ പുരുഷൻ) ഒരുമാർ എന്നാണു പറയുക. കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത് ഈ അളവാണ്. കൈകൾ ഇരുവശത്തേക്കും വിരിച്ചാണ് മാടിൻ്റെ അളവ് എടുക്കുന്നത്. ഇതിനുശേഷം അലക് പാകും, കൊട്ടയുടെ പ്രത്യേ കതകൾ അനുസരിച്ച് കയറിയും ഇറങ്ങിയും ഒന്നിനുമുകളിൽ വേറൊന്നും. ഇങ്ങനെ ഓരോ കൊട്ടയുടേയും രൂപഭംഗി അനുസ രിച്ചാണു മാട് വെക്കുന്നത്.
കോരുകൊട്ടയുടെ നെയ്ത്തിന് 4 അലക് വീതം 32 അലക് പാകും. ഈ ഓരോ 4 അലകും 1 മുതൽ 4 വരെ ചെറിയ അലകുകൾ ഉള്ളതാണ്. ഈ അലകിൽനിന്നുമാണ് കൊട്ടയുടെ നെയ്ത്ത് തുട ങ്ങുന്നത്. കോരുകൊട്ടയിൽ നീണ്ട അലകുകളും ചെറിയ അലകുകളും ആവശ്യമായി വരും. കാരണം കോരുകൊട്ട നീണ്ടതും വലിയ ഉൾവ ശത്തോടുകൂടിയതുമാണെന്നറിയുക. തുടർന്ന് കോരുകൊട്ട നെയ്ത്ത് തുടങ്ങുകയും കൊട്ടയുടെ വക്കിൻ്റെ അരികുവരെ നെയ്യുകയുംചെയ്യുന്നു. പിന്നീട് വക്ക (വക്കിന് മാട് എന്നു പറയും) നല്ല ഉറപ്പിൽ തേര് കെട്ടണം. ഇതിന് കൂടുതൽ ബലമുള്ള അലകുകൾ വേണം. ഓട് കെട്ടാൻ പലവിധ ഡിസൈനുകൾ ഉപയോഗിക്കും. അതിനാൽ നല്ല ഭംഗിയും ബലവും മാടിനു ലഭിക്കും. ഏറെക്കാലം ഇത്തരം കൊട്ടകൾ ഉപയോഗിക്കാം.
കോരുകൊട്ടയുടെ അവസാന മിനുക്കുപണിയാണ് ഇനി. പച്ച പ്രകൃതിയിൽനിന്നും ലഭിക്കുന്ന എല്ലാ വസ്തുക്കളും സമരസപ്പെടുത്തി മണ്ണും ചാണകവും കൂട്ടിക്കുഴച്ചാണു കോരുകൊട്ട മെഴുകുന്നത്. ഉപയോഗിക്കുന്ന കാഴ്ച കൊട്ടനിർമ്മാണത്തിൽ പൂർണ്ണമാകുന്നതു ദർശിക്കാവുന്നതാണ്. വലതുകാലിൻ്റെ പുറത്തുവച്ച് ഇടതുകാൽ ചവുട്ടിപ്പിടിച്ചാണ് കോരുകൊട്ട നെയ്യുന്നത്. കോരുകൊട്ട നെയ്യാൻ മാണ് പറയസമുദായത്തിൽ ഇത്തരം നെയ്ത്തുകെട്ടുകൾ തലമുറ രണ്ടു ദിവസം വേണ്ടിവരും. പാരമ്പര്യമായി കാരണവന്മാരിൽനിന്നു കളിലേക്കു പകർന്നുകിട്ടുന്നത്.
കുംഭം
പ്രാചീനകാലങ്ങളിൽ കീഴാള ജനസമൂഹം തങ്ങളുടെ കുടിലുകളിൽ തങ്ങൾക്കാവശ്യമായ ധാന്യങ്ങൾ ശേഖരിച്ചുവെക്കുന്നതിനാണ് കുംഭം ഉപയോഗിക്കുന്നത്. സാധാരണ ഈറ്റയെടുത്ത് രണ്ടടി നീളത്തിൽ മുട്ട് നീർത്തി മുറിച്ചെടുക്കുന്നു. കുംഭത്തിൻ്റെ വലിപ്പം മുട്ടിന്റെ വ്യാ സത്തെ ആശ്രയിച്ചിരിക്കും. മുറിച്ചെടുത്ത ഈറ്റയുടെതന്നെ വശത്തു നിന്നും ചെറിയ അളികൾ താഴോട്ട് (മുട്ടിൻ്റെ അരിക്) കീന്തിയെടുക്കും. ഇങ്ങനെ കീന്തിയ ചെറിയ അളികൾ കൂട്ടിച്ചേർത്ത് മദ്ധ്യഭാഗം വലു താക്കി ഈറ്റകൊണ്ടുതന്നെ നെയ്തെടുക്കും. ഇങ്ങനെ നെയ്തെ ടുക്കുന്ന വലിയ കുഴലുപോലുള്ള രൂപത്തിൽ പച്ചമണ്ണും ചാണകവും കുഴച്ചുതേക്കും. ഇതിനുശേഷം വെയിലത്തുവെച്ച് നന്നായി ഉണക്കും. ഉണങ്ങിയതിനുശേഷം ഇതു ധാന്യങ്ങൾ സൂക്ഷിക്കുന്നതിന് ഉപയോ ഗിക്കാവുന്നതാണ്. പഴയ കാലങ്ങളിൽ പറയരുടെ കൂരകളിൽ മര ത്തൂണിൽ ചരടിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഇത്തരം കുംഭങ്ങൾ ധാരാളം കാണാമായിരുന്നു.
വല്ലംകൊട്ട
ഇതു വലുതും കൂടുതൽ സാധനങ്ങൾ കൊള്ളുന്നതുമായ ഒരുതരം വലിയകൊട്ടയാണ്. നാടൻ പലഹാരങ്ങൾ കൊണ്ടുനടന്ന് വിതരണം ചെയ്തിരുന്ന ആളുകളാണ് ഈ കൊട്ടകൾ ഉപയോഗിച്ചിരുന്നത്. വല്ലംകൊട്ടയുടെ പണികൾക്കു മുളയാണ് ഉപയോഗിക്കുന്നത്. മുളയുടെ ചെറിയ ഭാഗം മുറിച്ചെടുത്ത് അലകും അളിയും തയ്യാറാക്കുന്നു. ഇതിനുശേഷം കൊട്ടയുടെ ചുവട് പാകുന്നു. ഇതിന് എട്ട് പൂട്(കാല്) പാകുന്നു. പാകി നെയ്തുതുടങ്ങുന്നു. വല്ലംകൊട്ട നെയ്യു ന്നതിന് ഒരാഴ്ച വേണ്ടിവരും. ഇതിൻ്റെ വക്ക് വളരെ നന്നായി നെയ്യു ന്നതിനാൽ രണ്ടെണ്ണം പുറത്തും രണ്ടെണ്ണം അകത്തും നടുവിൽ ഒരെണ്ണം പിരിച്ചുകെട്ടും. അതിനാൽ നല്ല ഈടും ഭംഗിയും കൊട്ടയ്ക്ക് ലഭിക്കും.
കൊട്ടകൾ പലത്, പലപേരിൽ, പലതരത്തിൽ
വല്ലംകൊട്ട,മാട്കൊട്ട, പൊത്തുകൊട്ട, വളയക്കൊട്ട, പൂഴിക്കൊട്ട, കോരുകൊട്ട, തുണിക്കൊട്ട, അരിത്തൊട്ടി, ഒരുപറക്കൊട്ട, മീൻകൊട്ട, കൂലിക്കൊട്ട (പണിയാളർക്കു കൂലി കൊടുക്കാൻ ഉപയോഗിക്കുന്ന കൊട്ട), കയറ്റുകൊട്ട, തേക്കുകൊട്ട (വെള്ളം തേകുന്നതിന്), ഓരോ കൊട്ടയും പേരു സൂചിപ്പിക്കുന്നതുപോലെ ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഓരോന്നിൻ്റെയും നെയ്ത്തും അലക്,അളി,ഇവയും പ്രത്യേകം തയ്യാറാക്കിയിരുന്നുവല്ലംകൊട്ടയുടെ പണികൾക്കു മുളയാണ് ഉപയോഗിക്കുന്നത്. മുളയുടെ ചെറിയ ഭാഗം മുറിച്ചെടുത്ത് അലകും അളിയും തയ്യാറാക്കുന്നുക്കുന്നു. ഇതിനുശേഷം കൊട്ടയുടെ ചുവട് പാകുന്നു. ഇതിന് എട്ട് പൂട്(കാല്) പാകുന്നു. പാകി നെയ്തുതുടങ്ങുന്നു. വല്ലംകൊട്ട നെയ്യു ന്നതിന് ഒരാഴ്ച വേണ്ടിവരും.പഴമയുടെ കരുത്തും കാന്തിയും ആവോളം മേല്പറഞ്ഞ കൊട്ടകളിൽ പ്രതിഫലിക്കുന്നു.
കൊട്ടകൾ നെയ്യുന്നതിന് ഉപയോഗിക്കുന്ന ചില വള്ളികൾ മച്ചിൽവള്ളി, പരക്കണി, കൊങ്ങിണി, കാട്ടുനെല്ലി, ചെത്തി (കാട്ടു ചെത്തി) കുരുതില്, പാളക്കടിപ്പ്, വെണ്ണിലുവള്ളി, നീരൂരി, പാലുവള്ളി, പുല്ലാന്തി.”
2. കൂട്ട /കുട്ട.
“ഓട, മുള, ചൂരൽ മുതലായവ രൻ ചീന്തിയ പൊളികൾകൊണ്ട് മെട ഞ്ഞുണ്ടാക്കുന്ന ഉപകരണങ്ങൾ. കൂട, കുട്ട, കൊട്ട എന്നിങ്ങനെ 'കൂട്ട'യ്ക്ക് പ്രാദേശികമായി പേർവ്യത്യാസമുണ്ട്. വിത്തുകൂട്ട് (വിത്തു കൂട), മീൻ കൂട, തേങ്ങാക്കൂട, പൂക്കൂട എന്നിങ്ങനെ ഉപയോഗഭേദമനുസരിച്ച് പേരിൽ വ്യത്യാസമുണ്ട്. പത്തുപിടിക്കുന്ന കൂട്ട, അഞ്ചു പിടിക്കുന്ന കൂട്ട എന്നിങ്ങനെ കൂട്ടയിൽ പിടിക്കുന്ന നെല്ലിൻ്റെ അളവ നുസരിച്ചും കൂട്ടയ്ക്ക് തരഭേദമുണ്ട്. സാധാരണ കൂട്ടയിൽനിന്ന് ആകൃതി ഭേദമുള്ളതാണ് മൂലക്കുട്ട. കാട്ടുവള്ളികൾകൊണ്ട് ചിലർ കൂട്ട നിർമിക്കും. 'മോതിരകുട്ട' അതിന് തെളി വാണ്. ചെറിയ'വല്ല'വും കുട്ടയിൽ പെടും. ചിങ്കത്താൻ, കരിമ്പാലൻ, കുറിച്യൻ, പറയർ, വേലർ, കോപ്പാളർ തുടങ്ങിയ പല വർഗക്കാരും പര മ്പരാഗതമായി കുട്ട നിർമിക്കുന്നതിൽ കൗശലമുള്ളവരാണ്.”
Show more
|
.1.പലതരം കൊട്ടകൾ, ശശികുമാർ കുന്നന്താനം ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യംരണ്ട്ഡി .സി ബുക്സ് ,ജനറൽ എഡിറ്റർ ഡോക്ടർ സി ആർ രാജഗോപാലൻ പുറം 2125-27 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:280-81.Link
|
| 9 | Keruppakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കെറുപ്പക്കളി
1. “പറയർ, പുലയർ എന്നിവരുടെ ഇടയിലുള്ള ഒരു വിനോദകലയാണു കെറുപ്പക്കളി. ഗർഭബലികർമ്മത്തോടനുബന്ധിച്ചാണു പറയരു...
കെറുപ്പക്കളി
1. “പറയർ, പുലയർ എന്നിവരുടെ ഇടയിലുള്ള ഒരു വിനോദകലയാണു കെറുപ്പക്കളി. ഗർഭബലികർമ്മത്തോടനുബന്ധിച്ചാണു പറയരും പുലയരും ഇതു നടത്തുന്നത്. ഗർഭിണികളുടെ വേഷമണിഞ്ഞുകൊ ണ്ടുള്ള ഒരു പുറാട്ടുകളിയാണിത്. കോഴിക്കോട്, വയനാട് ജില്ലകളിൽ പറയർക്കിടയിൽ ഇതിനു വളരെ പ്രാധാന്യമുണ്ട്. “
2. “കെറുപ്പക്കളി
പറയരുടെ ഒരു വിനോദകല. ഗർഭബലികർമത്തോടനുബന്ധി ച്ചാണ് 'കെറുപ്പക്കളി' (ഗർഭക്കളി) അവതരിപ്പിക്കുന്നത്. ഗർഭിണികളുടെ വേഷമണിഞ്ഞുകൊണ്ടുള്ള ഒരു പുറാട്ടുകളിയാണിത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ പറയർക്കിടയിൽ ഈ കലയ്ക്ക് പ്രചാരമുണ്ട്. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2646 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|
| 10 | kennanchiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കെന്നഞ്ചിയാട്ടം
1.“വട്ടത്തിൽനിന്ന് ഒരു തുണി കൈയിൽ മടക്കിപ്പിടിച്ചു ചുവടുവച്ചുചെയ്യുന്ന നൃത്തമാണ് കെന്നഞ്ചിയാട്ടം. ഇതിൽ ...
കെന്നഞ്ചിയാട്ടം
1.“വട്ടത്തിൽനിന്ന് ഒരു തുണി കൈയിൽ മടക്കിപ്പിടിച്ചു ചുവടുവച്ചുചെയ്യുന്ന നൃത്തമാണ് കെന്നഞ്ചിയാട്ടം. ഇതിൽ ആർക്കും പങ്കെടുക്കാവുന്നതാണ്. എന്നാലും ആണുംപെണ്ണും പരസ്പരം കൂട്ടിത്തൊടാൻ പാടില്ലാത്തതുകൊണ്ട് അവരുടെ സംഘങ്ങൾ വേറേവേറേ നിന്നാണു കളിക്കുന്നത്. ഇതിൽ പാട്ടില്ല. താളത്തിനനുസരിച്ചു ചുവടുവച്ച് കളിക്കുകയാണു ചെയ്യുന്നത്.
മലയപ്പുലയൻ, പളിയന്മാർ, മുതുവാന്മാർ, ഊരാളികൾ തുടങ്ങിയ ആദിമനിവാസികൾ അവതരിപ്പിക്കുന്ന വിനോദകലയാണിത്. നീളമുള്ള ചേലയോ മുണ്ടോ കൈയിൽവച്ചിരിക്കും. പളിയന്മാരുടെ കെന്നഞ്ചിയാട്ടം, വിവാഹം, മരണം, കാടുനീക്കൽ തുടങ്ങി ചില ചടങ്ങുകളുമായി ബന്ധപ്പെട്ടാണു നടത്തുന്നത്. പളിയന്മാരുടെ ഈ കലാനിർവഹണത്തിനു വാദ്യങ്ങളും പതിവുണ്ട് “.
2.കെന്നഞ്ചിയാട്ടം
“മലപ്പുലയർ, പളിയൻമാർ, മുതുവാൻമാർ, ഊരാളികൾ തുടങ്ങിയ ആദിമനിവാസികൾ അവതരിപ്പിക്കുന്ന വിനോദകല. സ്ത്രീകളും പുരുഷൻമാരും പങ്കെടുക്കും. ചില പ്പോൾ കുട്ടികളും കെന്നഞ്ചിയാട്ടം നടത്തും. നീളമുള്ള ചേലയോ, മുണ്ടോ മടക്കി കൈയിൽ എടുത്തിരിക്കും. താളപ്രധാനമാണ് കെന്നഞ്ചിയാട്ടം. പളിയൻമാർ കെന്നഞ്ചി യാട്ടം നടത്തുന്നത് വിവാഹം, മരണം, കാടുനീക്കൽ ആഘോഷം(മകരത്തിൽ) എന്നീ അവസരങ്ങളിലത്രെ. അവർ കെന്നഞ്ചിയാട്ടത്തിന് ചില പാട്ടുകളും പാടും. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2646 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|
| 11 | kelipathram |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കേളിപാത്രം
1.“ഉത്തരകേരളത്തിലെ യോഗി (ചോയി) സമുദായക്കാർ നടത്തിവരുന്ന അനുഷ്ഠാനകലയാണ് കേളിപാത്രം. ബ്രഹ്മാവിൻ്റെ ശിരസ്സറുത്ത...
കേളിപാത്രം
1.“ഉത്തരകേരളത്തിലെ യോഗി (ചോയി) സമുദായക്കാർ നടത്തിവരുന്ന അനുഷ്ഠാനകലയാണ് കേളിപാത്രം. ബ്രഹ്മാവിൻ്റെ ശിരസ്സറുത്ത പാപം തീരുന്നതിനു ഭിക്ഷാടത്തിനിറങ്ങിയ പരമേശ്വരൻ്റെ സങ്കല്പ ത്തിലാണ് ഇതു കൊണ്ടാടുന്നത്. വീടുതോറും നടന്നു ഭിക്ഷവാങ്ങുന്ന വേഷമാണിത്.സർപ്പഫണംകൊണ്ട് അലങ്കരിച്ച കിരീടം ധരിക്കും.പട്ടുടുക്കും. ഒരു പട്ട് കഴുത്തിൽ ചുറ്റിയിരിക്കും. ബ്രഹ്മാവിൻ്റെ കപാലം എന്ന സങ്കല്പത്തിൽ ഒരു പാത്രവും ചൂരലും ഒരു കൈയിലും കൈമണി മറുകൈയിലും പിടിക്കും. മണികൊട്ടിക്കൊണ്ടാണ് കേളീപാത്രം സഞ്ചരിക്കുന്നത്. ശരീരംമുഴുവൻ ഭസ്മം ധരിക്കും. ശിവക്ഷേത്രത്തിൽവച്ചാണ് വേഷങ്ങൾ അണിയുക.വേഷം ധരിച്ചുകഴിഞ്ഞാൽ ആരോടും സംസാരിക്കുകയില്ല.വീടുകളിൽ ചെന്നാൽ ഗൃഹനായിക അരിനല്കും. മൂന്നു പ്രാവശ്യമായാണ് അരിനല്കുന്നത്. മൂന്നാം തവണ അരി നല്കിയാൽ അല്പം അരിമണികൾ കേളിപാത്രം ഗൃഹനായികയ്ക്കു നല്കും. ഉച്ചവരെ ഭിക്ഷയെടുക്കുകയാണു പതിവ്. അതതുദിവസത്തേക്കുമാത്രമേ ഭിക്ഷയെടുക്കാവൂ എന്നാണ് വിശ്വാസം. കൂടുതൽ ഭിക്ഷയെടുത്താൽ അതു മത്സ്യങ്ങൾക്കു നല്കണമത്രേ.”
2.കേളിപ്പാത്രം
“വീടുതോറും നടന്ന് ഭിക്ഷവാങ്ങുന്ന ഒരു വേഷമാണ് കേളിപ്പാത്രം. ബ്രഹ്മശിരസ്സറുത്ത പാപം തീരാൻ ഭിക്ഷാടനത്തിനിറങ്ങിയ പര മേശ്വരന്റെ സങ്കൽപമാണിതിലുള്ളത്. ഉത്തരകേരളത്തിലെ ചോയി (യോഗി)സമുദായക്കാരാണ് കേളിപ്പാത്രം കെട്ടുന്നത്.സർപ്പഫണം മുതലായ അലങ്കാരങ്ങളോടുകൂടിയ കിരീടമാണ് ശിരസ്സിൽ ധരിക്കുക. പ്രത്യേകതരത്തിലുള്ള ഒരു പട്ടുടുക്കും.ഒരു പട്ട് കഴുത്തിൽ ഉപവീത മായി ധരിക്കും.ഒരു കൈയിൽ, ബ്രഹ്മകപാലമെന്ന സങ്കൽപത്തിൽ ഒരു പാത്രവും അതോടൊപ്പം ചൂരലും പിടിക്കും. മറുകൈയിൽ മണി പിടിച്ച് കൊട്ടിക്കൊണ്ടാണ് കേളിപ്പാത്രം സഞ്ചരിക്കുന്നത്. ശരീരമാസകലം ഭസ്മംധരിക്കും.ഏതെങ്കിലും ശിവക്ഷേത്രസന്നിധിയിൽ വച്ചായിരിക്കും വേഷമണിയുന്നത്.
വേഷമണിഞ്ഞാൽ അഴിക്കുന്നതു വരെ ആരോടും സംസാരിക്കുകയില്ല. ഭവനങ്ങളിൽച്ചെന്നാൽ ഗൃഹനായിക കേളിപ്പാത്രത്തിന്റെ കൈയിലെ പാത്രത്തിൽ മൂന്നുവട്ടം അരിയിടണം. ഓരോ പ്രാവശ്യം അരി യിട്ടാലും ഓരോ വട്ടം വരും. ഒടുവിൽ ഭിക്ഷാപാത്രത്തിൽ നിന്ന് അൽപം അരിമണികൾ ഗൃഹനായികയുടെ പാത്രത്തിൽ ഇടും,അത് ഐശ്വര്യദായകമാണെന്നാണ് വി ശ്വാസം. ഉച്ചവരെ മാത്രമേ ഭിക്ഷതെ ണ്ടുകയുള്ളു. അതതുദിവസത്തേക്കു വേണ്ട അരി മാത്രമേ ഭിക്ഷതെണ്ടാവൂ എന്നും, ശേഷിക്കുന്ന അരി കുളത്തിലെ മൽസ്യത്തിനു കൊടുക്കണമെന്നുമാണ് നിശ്ചയം. എന്നാൽ ഇത് മിക്കവാറും പാലിക്കാറില്ല “.
Show more
|
.1.അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2578 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|
| 12 | Kodumpapi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊടുംപാപി
1.“പാലക്കാട് ജില്ലയിൽ നിലനിൽക്കുന്ന ഒരു മഴയനുഷ്ഠാനമാണ്കൊടുംപാപി.മഴഇല്ലാതെയിരിക്കുന്ന കാലത്ത്മഴ വരുത്തുന്നതിന...
കൊടുംപാപി
1.“പാലക്കാട് ജില്ലയിൽ നിലനിൽക്കുന്ന ഒരു മഴയനുഷ്ഠാനമാണ്കൊടുംപാപി.മഴഇല്ലാതെയിരിക്കുന്ന കാലത്ത്മഴ വരുത്തുന്നതിനുവേണ്ടിയുള്ള ഒരു ചടങ്ങാണ് കൊടുംപാപിയെ കെട്ടിവലിച്ചുകൊണ്ടുവരുക. വൈക്കോൽ കൊണ്ട് ആൾരൂപം ഉണ്ടാക്കുന്നു.
'കൊടുംപാപിവന്നേ
കൊടുംമഴപെയ്തേ'
എന്നുപറഞ്ഞ്ഓരോ വീടിന്റെയും മുന്നിലൂടെ ഈ ആൾരൂപത്തെ വലിച്ചുകൊണ്ടുപോകുന്നു. ഓരോ വീടിൻ്റെയും മുന്നിൽചെന്നശേഷം
"എന്റെ
അച്ചിയേ, എന്റെ ഉണ്ണിയേ, എൻ്റെ അമ്മോ"
എന്നു പറഞ്ഞ് നിലവിളിക്കുകയും നെഞ്ചത്തടിച്ച് ഉറക്കെ കരയുകയും ചെയ്യുന്നു. വീട്ടുകാർ നിലവിളിച്ചു കരയുന്നവർക്ക് അരിയോ പൈസയോ നൽകുന്നു. ഒടുവിൽ കൊടുംപാപിയെ നിരത്തിലിട്ടു കത്തിക്കുന്നു. കൊടുംപാപി വന്നാൽ മഴപെയ്യും എന്നാണ് വിശ്വസിക്കുന്നത്. “
2.കൊടുംപാപി
“മലപ്പണ്ടാരങ്ങളെന്നറിയപ്പെടുന്ന 'വീരശൈവ'ൻമാരുടെ ഒരു പ്രകടനം. ആന്ധ്രയിൽ നിന്ന് തമിഴുനാടു വാഴി കേരളത്തിലെത്തിയവരത്രെ ഇവർ. പാലക്കാടുജില്ലയിൽ മലപ്പണ്ടാ രങ്ങളെ ധാരാളമായികാണാം.വൈക്കോലും വാഴപ്പോളയുംകൊണ്ട് ഒരു കോലം കെട്ടിയുണ്ടാക്കി, അതുമെടുത്തുകൊണ്ട്,പാട്ടുപാടിക്കളിച്ച് നാടുമുഴുവൻ തെണ്ടി പണമുണ്ടാക്കുകയാണവർ ചെയ്യുന്നത്. നാടിന് നാശം ചെയ്യുന്ന 'കൊടുംപാപി'യു ടെ പ്രതിരൂപമത്രെ വൈക്കോൽ കൊണ്ട് കെട്ടിചമച്ച കോലം. കൊ ടുംപാപി നശിച്ചിരിക്കയാണെന്നും ഇനി മഴപെയ്യുമെന്നും അവർ പാട്ടിലൂടെ വ്യക്തമാക്കുന്നു. “
Show more
|
.1.കൊടുംപാപിയുംകൊപ്പിയാളയും,വർക്കി എടക്കളത്തൂർ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:1704 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:304.Link
|
| 13 | kolam thullal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.“കോലംതുള്ളൽ തെക്കൻകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്.. ഗണകസമുദായത്തിൽപ്പെട്ടവരാണു കോലംതുള്ളൽ നടത്തുന്നത്. ഭഗവതീക്ഷേത്രങ്...
1.“കോലംതുള്ളൽ തെക്കൻകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്.. ഗണകസമുദായത്തിൽപ്പെട്ടവരാണു കോലംതുള്ളൽ നടത്തുന്നത്. ഭഗവതീക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും കോലംതുള്ളൽ നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ പടയണി എന്ന കലാരൂപവുമായി ബന്ധിപ്പിച്ചാണ് കോലംതുള്ളൽ. ഗൃഹങ്ങളിലാവട്ടെ സ്ത്രീകളിലുള്ള ബാധോച്ചാടനത്തിനുവേണ്ടിയും. വീടുകളിൽ അലങ്കരിച്ച പന്തലിൽ വച്ചാണു കോലം തുള്ളൽ നടക്കുക. പന്തലിൽ യക്ഷി, ഗന്ധർവ്വൻ തുടങ്ങിയ ബാധകളുടെ കളങ്ങൾ പഞ്ചവർണപ്പൊടികൾകൊണ്ടു വരച്ചിരിക്കും. പിണിയാളെ കളത്തിലിരുത്തിയാണു കളംവരയ്ക്കുക. കളത്തിൽ പൂക്കളിട്ടു പൂജിച്ചശേഷം ഗണകന്മാർ പാട്ടുപാടിത്തുടങ്ങും. ചെറുമദ്ദളവും ഉടുക്കും കിണ്ണവുമാണ് വാദ്യങ്ങൾ. ഗന്ധർവ്വൻപാട്ട് (മാരാർപാട്ട്) ആണ് മുഖ്യമായും പാടുന്നത്.
പാട്ടിന്റെ മൂർദ്ധന്യത്തിൽ പിണിയാൾക്ക് ബാധയിളകും. തുടർന്നു കോലംതുള്ളൽ നടക്കും. പാളകളിൽ കരി, മഞ്ഞൾ, ചെങ്കല്ല്, ചുണ്ണാമ്പ് മുതലായ വസ്തുക്കൾ ഉപയോഗിച്ചു കോലങ്ങൾ വരയ്ക്കും. യക്ഷിക്കോലം, പക്ഷിക്കോലം, കാലൻകോലം, മാടൻകോലം, പിശാചുകോലം തുടങ്ങി പല ദേവതകളുടെയും കോലങ്ങൾ തലയിൽ ധരിച്ചാണു കോലം തുള്ളുന്നത്. കൊട്ടും പാട്ടും കോലംതുള്ളലിനു കൊഴുപ്പേകും. കോലം തുള്ളലിൽ ഗണകന്മാർ ചാറ്റുപാട്ടുകൾ പാടാറുണ്ട്. “
2.കോലം തുള്ളൽ
“ഭഗവതീക്ഷേത്രങ്ങളിൽ പടയണിയുടെ ഭാഗമായും വീടുകളിൽ ബാധനീക്കുന്നതിനുമായി നടത്തുന്ന അനുഷ്ഠാനമാണ് കോലം തുള്ളൽ, ദക്ഷിണ കേരളത്തിലാണ് കോലം തുള്ളലിനു പ്രചാരം. കാളീസേവയുമാ യി ബന്ധപ്പെട്ടതാണ് കോലം തുള്ളലിൻ്റെ ഐതിഹ്യം. ദാരികവധത്തിനു ശേഷവും കാളിയുടെ കോപം അടങ്ങിയില്ലത്രേ. ഇതേത്തുടർന്നു തന്റെ ഭൂ തഗണങ്ങളെക്കൊണ്ട് കോലങ്ങൾ കെട്ടി തുള്ളിച്ചു. കോലം തുള്ളുന്നത് ക ണ്ട് കാളിയുടെ കോപം അടങ്ങി. ഈ മുഹൂർത്തങ്ങളുടെ സസ്മരണ ഉണർ ത്താനാണത്രേ കോലം തുള്ളൽ നടത്തുന്നത്. പാർവതിക്കുണ്ടായ ഗന്ധർ വബാധ നീക്കാൻ കോലം കെട്ടി തുള്ളിയതിൻ്റെ തുടർച്ചയായാണ് ഇന്നു കാണുന്ന കോലം തുള്ളൽ നിലവിൽ വന്നത് എന്നു വിശ്വസിക്കുന്നവരുമു ണ്ട്. പടയണിയുടെ ഭാഗമായി വ്യത്യസ്ത കോലങ്ങൾ കെട്ടി തുള്ളാറുണ്ട്. യക്ഷി, പക്ഷി, മറുത, മാടൻ, പിശാച്, ഭൈരവി, കാലൻ എന്നിവയാണ് പ്ര ധാന പടയണി കോലങ്ങൾ.
ഗണകസമുദായക്കാരാണ് കോലം എഴുതുന്നത്. സാംബവർ തുടങ്ങി യ സമുദായക്കാരും കോലം തുള്ളൽ നടത്താറുണ്ട്. പച്ചപ്പാളകളിൽ രൂപ ങ്ങൾ വരച്ചാണ് കോലങ്ങൾ ഉണ്ടാക്കുന്നത്. പ്രകൃതിജന്യമായ നിറക്കൂട്ടുകളാണ് രൂപങ്ങൾ വരയാൻ ഉപയോഗിക്കുന്നത്. ചെങ്കല്ല് അരച്ചെടുത്ത് ചുവപ്പും മാവില വാട്ടി കരിച്ച് കറുപ്പും ഉണ്ടാക്കുന്നു.ചണ്ണ കൊണ്ടുണ്ടാക്കുന്നതാണ് മഞ്ഞനിറം, കോലത്തിൻ്റെ വലുപ്പത്തിനും ആകൃതിക്കും അനുസരിച്ച് ഉപയോഗിക്കുന്ന പാളകളുടെ എണ്ണം കൂടും. രണ്ടു മുതൽ നൂറ്റൊ ന്ന് പാളകൾ വരെ ഉപയോഗിച്ച് കോലങ്ങൾ നിർമ്മിക്കാറുണ്ട്. ആയിരത്തി ഒന്ന് പാളകൾ കൊണ്ടുണ്ടാക്കിയ ഭൈരവിക്കോലവും അപൂർവമായി ഉപ യോഗിക്കാറുണ്ട്. തപ്പ്, ഇലത്താളം, മദ്ദളം എന്നീ വാദ്യോപകരണങ്ങളാ ണ് കോലം തുള്ളലിൽ ഉപയോഗിക്കുന്നത്.
വീടുകളിൽ പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് കോലം തുള്ള ൽ നടത്തുന്നത്. കുലവാഴ, പൂക്കുല, കുരുത്തോല എന്നിവ കൊണ്ട് അല ങ്കരിച്ച് പന്തലിൽ നില വിളക്കുകത്തിച്ചു വെക്കണം. കോലം തുള്ളലിന് താലപ്പൊലിയും വെളിച്ചപ്പാടും ഉണ്ടായിരിക്കും. പൂജാദികർമ്മങ്ങൾക്ക് മേ ഷം ഗന്ധർവന്റേയും യക്ഷിയുടേയും കളം വരച്ചു പാട്ടുപാടും.
കോലംതുള്ളലിന് പാടുന്ന പാട്ടിൽ നിന്ന്:
അമ്പാലേ വീടും പുരയും മേൽ മാളികയും
ഗോപുരവും അഴകൊടുനരപതി
കുളികുറി സുഖമൊടു മടവയർ
കളിയുമതൊരേടംപൊൻപോലെ
നാടിതു വരുവാൻ ഇച്ചെളിയവർ
തന്നെനികത്തിവച്ചുധനധാന്യമതിൽ
പ്രാഴിക്കണംവേദിയരുട്ട്വടിവോടെ
യിരുന്നൊരു കാലത്തെഴുന്നെള്ളി
അച്ചുതനവിടെ,അച്ചുതനെകണ്ടിതു
മബാഹലി തിരുവുള്ളം ചെയ്തഴകോട്
ആരണരേയെന്തിവിടത്തിന്ഉഴറ്റൊടു
വന്നതു ചൊല്ലേണം കച്ചഴലാൽ
വന്നടിയേനൊരുപൂജയുറ്റേണ്ടുകിലാശ
അതിനടിയനു ഭുവനിയിൽ
മൂവടി തരണമിതേ മാവലിരാജാ!
വാദ്യത്തിനു ചെണ്ട,മദ്ദളം,ഇലത്താളം,ചേങ്ങില,ഉടുക്ക്,തിമില,കൊമ്പ് തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. വെളിച്ചപ്പാട് പാ ട്ടിനൊത്ത് നൃത്തം ചവിട്ടും. കോഴിയെ വെട്ടി ബലി കൊടുക്കുന്ന ചടങ്ങോടെയാണ് കോലം തുള്ളൽ സമാപിക്കുന്നത്".
Show more
|
.1.അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2582 2 .നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 113 -115.Link
|
| 14 | Dabar |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദബർ
1. “നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യഘ ടകങ്ങളാണ് മാപ്പിളഖലാസികളും (ഖമ്മാലികൾ) ഓടായികളും മതസൗ...
ദബർ
1. “നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യഘ ടകങ്ങളാണ് മാപ്പിളഖലാസികളും (ഖമ്മാലികൾ) ഓടായികളും മതസൗഹൃദത്തിൻ്റെ ഈടുറ്റ പാരമ്പര്യത്തിൽ ഒരേ മേൽക്കൂരക്ക് കീഴിൽ അവരിന്നും തൊഴിൽ കണ്ടെത്തുന്നു. അപ്രകാരം ബേപ്പൂരിലെ നാടൻ കപ്പൽ പണിശാല സാങ്കേതിക വിനിമിയത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും ഒരു അപൂർവ്വ മാതൃകയാവുന്നു. പെരുന്തച്ചനും മ.റ്റു മരപ്പണിക്കാരും അവരുടെ തൊഴിലു കളിൽ മുഴുകുമ്പോൾ ഖലാസികൾ അവരുടെ പ്രത്യേക പ്രവർത്തനങ്ങളിൽ ദത്തശ്രദ്ധരാവുന്നു. മരങ്ങൾ പണിശാലയിൽ അടുപ്പിക്കുക. ഉരുവിന്റെ അകമ്പുറം മീനെണ്ണ പുരട്ടുക. ഓരായങ്ങളിൽ കല്പാത്ത് (പരുത്തിതുണി) അടിക്കുക. ഉരുവിന്റെ ആഴൽനിലയോളം 'ചെരിവി' (മൃഗകൊഴുപ്പ്) പൂശുക. ഉരുക്കൾ കരയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിങ്ങനെ, ബേപ്പൂരും പരിസരത്തുമായി നൂറോളം ഖലാസി കുടുംബങ്ങളുണ്ട് .
‘ഉരു കടലിലിറക്കുമ്പോൾ ഖലാസികൾ 'അംബയും' 'ജബാബും' പാടും. അംബ പാടികൊടുക്കുന്നതും ജബാബ് ഏറ്റ് പാടുന്നതുമാണ്. അള്ളാഹുവിനെയും പ്രവാചകനെയും പ്രകീർത്തിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. സാമൂഹ്യജീവിതത്തിൻ്റെ നിരവധി സന്ദർഭങ്ങൾ അതിൽ നിഴലിക്കുന്നു. കാവ്യഗുണം കുറവാണെങ്കിലും ഹൃദ്യമായ ഈണവും താളവുമുണ്ട്. പാട്ടിൽ ദബറും ദബറിനുചുറ്റും ഖലാസികളും കറങ്ങുന്നു. ഉരുവിനെചുറ്റി ദബറിൽ കോർത്ത ഇരുമ്പ് ചരട് മുറുകുന്നു. ഉരു അനങ്ങുന്നു. “
2 “.ദബർ, ദവ്വൽ, ദബാർ, ബീഞ്ച എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന മരയന്ത്രമാണ് ഖലാസികളുടെ ശക്തിസ്രോതസ്സ്. കാഴ്ചയിൽ അത് എണ്ണയാട്ടുന്ന മരച്ചക്കുപോലിരിക്കും. പെരുമൺ ദുരന്തത്തിൽ ടുന്ന മരയന്ത്രമാണ് ഖലാസികളുടെ ശക്തിസ്രോതസ്സ്. കാഴ്ചയിൽ കായലിൽ പതിച്ച ബോഗികൾ കയറ്റാൻ ഈ മരയന്ത്രം കൊണ്ടുവ ന്നപ്പോൾ ചില ആധുനിക സാങ്കേതിക വിദഗ്ദ്ധർ പരിഹസിച്ചുവത്രേ, ക്രെയിനുകൾ തോറ്റിടത്ത് ഈ പ്രാകൃതവസ്തുവോ എന്ന മട്ടിൽ. ദബർ പ്രാക്യതമല്ലെന്നു വൈകാതെ അവർക്ക് ബോധ്യപ്പെട്ടു. ബോഗി കൾ ഒന്നൊന്നായി ദബർ കരയ്ക്കെക്കെടുത്തു. ഇതുപോലെ എത്രയോ സ്ഥലങ്ങളിൽ ദബർ അതിന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു.
ക്രെയിനുകൾ ഭാരക്ഷമതയനുസരിച്ച് വിവിധ വലിപ്പത്തിലും രൂപത്തിലുമുണ്ടെങ്കിലും ദബർ ഒന്നേയുള്ളൂ. ഖലാസികളുടെ മൂപ്പ രിലൊരാളായ മുഹമ്മദ്കോയ പറയുന്നു: “ദബറിന്റെ ഭാരം താങ്ങാ നുള്ള കഴിവിന് അളവില്ല. ഒന്നുകിൽ ഇരുമ്പു ചരടുകൾ പൊട്ടണം അല്ലെങ്കിൽ ദബർ പിളരണം.'
അഞ്ചര അടിയോളം ഉയരത്തിൽ ഷഡ്ഭുജാകൃതിയിലുള്ള 'കുട്ടി'യാണ് ദബറിന്റെ പ്രധാനഭാഗം. നാല് കാലുകളിൽ ബന്ധിപ്പിച്ച 'തട്ടുപലകകൾക്കുള്ളിൽ ഈ കുട്ടി അനായാസം കറങ്ങുന്നു. രണ്ട് തട്ടുപലകകൾ ഭൂനിരപ്പിലും മറ്റ് രണ്ടു തട്ടുപലകകൾ കുട്ടിയുടെ മധ്യഭാഗത്തും സ്ഥിതിചെയ്യുന്നു. മേൽത്തട്ട് പലകയ്ക്കും കുട്ടിയുടെ മേൽഭാഗത്തിനും ഇടയിൽ എതിർധ്രുവങ്ങളിൽ രണ്ട് തുളകളുണ്ട്. ഈ തുളകളിലാണ് കുട്ടി തിരിയാൻ ആവശ്യമായ മരത്തണ്ടുകൾ ഘടിപ്പിക്കുന്നത്. വളരെ ലളിതമാണ് ദബറിൻ്റെ പ്രവർത്തനം. ദബർ തിരിയുന്നതിന് അനുസരിച്ച് ഉരുവിനെ ചുറ്റി ദബറിൽ ബന്ധിപ്പിച്ച ഇരുമ്പ് ചരടുകൾ മുറുകാൻ തുടങ്ങുന്നു. ഇരുമ്പുചരടുകൾ വിവിധ കപ്പികൾക്കുള്ളിലൂടെ സഞ്ചരിക്കുന്നു. കപ്പികൾ രണ്ടു തരമുണ്ട്. ഒറ്റപ്പുള്ളിയും ഇരട്ടപ്പുള്ളിയും. കപ്പികളുടെ എണ്ണം കൂടുമ്പോൾ ദബറിൻ്റെ ഭാരക്ഷമത വർദ്ധിക്കും.
ദബറിന്റെ പ്രവർത്തനം ആരംഭിക്കും മുമ്പ് ഉരുവിന്റെ അടിയിൽ ചില ഏർപ്പാടുകളുണ്ട്. ഉരുവിൻ്റെ രണ്ടു പള്ളയിലും വിലങ്ങനെ മരത്തിൻ്റെ ഉരുളുകൾ ഇടുന്നു. ഈ ഉരുളുകൾ പൂവുത്തിയാണ്. മറ്റേതൊരു മരത്തിനെക്കാൾ കെല്പു പൂവുത്തിക്കുണ്ടത്രേ. ഈ ഉരുളുകൾക്കു മീതേ നീണ്ട മരത്തിൽ രൂപം നൽകിയ 'മക്കിടി'കൾ ഘടിപ്പിച്ച 'ഗാലൂസ്.' ഗാലൂസിന് മീതേ വീണ്ടും മരക്കഷണങ്ങൾ. അവയ്ക്കു മേൽ ഉരുവിൻ്റെ പള്ളയിലമർന്ന്, കയർ ചുറ്റുകൾ. ഉരുവിന്റെ ഇരുപാർശ്വങ്ങളിൽവെച്ച ഈ കയർച്ചുറ്റുകളിൽ ഉരുമ്മിയാണ് ഉരു ഇഴയുന്നത്. “
Show more
|
.1. ഊത്താല , വി.എച്ച് ദിരാർ സംസ്കൃതി പബ്ലിക്കേഷൻസ്, കണ്ണൂർ, 1995 - പുറം 89 2.മാപ്ലഖലാസികളും ദബറും,വി.എച്ച്. ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1948.Link
|
| 15 | Beppur Uru |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ബേപ്പൂർ ഉരു
1”.കോഴിക്കോടു ജില്ലയിലെ ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുവാണു ബേപ്പൂർ ഉരു എന്ന പേരിൽ അറിയപ്പെടുന്നത്.ബൂം,സമ്പൂക്...
ബേപ്പൂർ ഉരു
1”.കോഴിക്കോടു ജില്ലയിലെ ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുവാണു ബേപ്പൂർ ഉരു എന്ന പേരിൽ അറിയപ്പെടുന്നത്.ബൂം,സമ്പൂക്ക്,ബ്രിഗ് എന്നീ പേരുകളിൽ ഇവിടെനിർമ്മിക്കുന്ന ഉരുക്കൾ ലോകപ്രസിദ്ധമാണ്. കൂടാതെ തൂത്തുക്കുടി മോഡൽ, പാകിസ്താൻ മോഡൽ ഉരുക്കളും ഇവിടെ നിർമ്മിക്കുന്നുണ്ട്. ഇതിൻ്റെ നിർമ്മാണത്തിന്റെയും അളവിന്റെയും കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.ആവശ്യക്കാരന്റെ താത്പര്യങ്ങൾക്കനുസരിച്ചു പല വലിപ്പവും കേവുഭാരവുമുള്ള ഉരുക്കൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. അനന്യമായ സാങ്കേതികമികവും പരമ്പരാഗത ശാസ്ത്രബോധവും ഉരു ഉപയോഗിക്കുന്ന കടലിന്റെ സ്വഭാവത്തിനനുസരിച്ചുള്ള നിർമ്മാണവൈവിധ്യവുമാണു ബേപ്പൂർഉരുക്കളെ പ്രസിദ്ധമാക്കിയത്. പ്രത്യേകം തയ്യാറാക്കിയ കപ്പൽപന്തലിൽ ഉറപ്പുള്ള മരങ്ങളുപയോഗിച്ചാണിവ നിർമ്മിക്കുന്നത്. ഓരോ ഭാഗത്തും ഉപയോഗിക്കുന്ന മരത്തിനും മരം ഉറപ്പിക്കുന്ന ആണിക്കും വ്യത്യാസമുണ്ട്. പ്രത്യേക സംസ്കരണം നടത്തിയാണ് ഇവയൊക്കെ ഉപയോഗിക്കുന്നത്.”
2.ബേപ്പൂരിലെ ഉരുനിർമ്മാണം
ബേപ്പൂർ
“മലബാറിലെ പഴയ തുറമുഖങ്ങളിൽ ഒന്നായ 'ചാലിയ'ത്തിൻ്റെ മറുകരയാണ് ബേപ്പൂർ. ചാലിയത്തെപ്പറ്റി ഇബ്നുബത്തൂത്ത (1344 ജനുവരി 7 ബുധൻ) ഇങ്ങനെ പരാമർശിക്കുന്നു: "ഏറ്റവും മനോഹരമായ പട്ടണമാണ് ചാലിയം. ജനങ്ങളുടെ പ്രധാന തൊഴിൽ നെയ്ത്താണ്. വിദഗ്ദ്ധരായ തൊളിലാളികൾ നെയ്യുന്ന വസ്ത്രങ്ങൾ അതീവമനോഹരങ്ങളാണ്. ഇവിടത്തെ പേരിലാണ് അത് അറിയപ്പെടുന്നതും" (വസ്ത്രം നെയ്യുന്നവർക്ക് ചാലിയന്മാർ എന്നു പിന്നീട് പേരുവന്നു.ചാലിയം എന്ന പേർ ചാലിയാറുമായുള്ള ബന്ധത്തിൽ നിന്നുമാകാം). 'വായ്പ്പുരയെന്നും''വടപ്പരനാട്' എന്നുമായിരുന്നു ബേപ്പൂരിൻ്റെ പഴയ പേരുകൾ. ടിപ്പുസുൽത്താൻ ബേപ്പൂർ ടൗണിന് സുൽത്താൻ പട്ടണമെന്ന് നാമകരണം ചെയ്തു. തമിഴ്നാട്ടിലെ നീലഗിരി താലൂക്കിലുള്ള ഇളംപലാരിക്കുന്നുകളിൽ ഉറവകൊള്ളുന്ന ചാലിയാർ 169 കി.മീറ്റർ പ്രയാണം ചെയ്ത് ബേപ്പൂർ പുഴയിൽ അറബിക്കടലുമായി സന്ധിക്കുന്നു. ഈ ബേപ്പൂർ പുഴയുടെ അരികിലാണ് പുതിയ ബേപ്പൂർ തുറമുഖവും ഉരുനിർമ്മാണകേന്ദ്രങ്ങളും.(നാടൻചരക്കുകപ്പലുകൾക്ക് ഉരു എന്ന് പേർ. വെസ്സലെന്നും ലാഞ്ചിയെന്നും കപ്പലെന്നും ആളുകൾ വിളിക്കുന്നു).
ഓടായികൾ
ഓടായികളാണ് കപ്പൽ നിർമ്മാണരംഗത്തെ പരമ്പരാഗത സാങ്കേതികസമൂഹം. ആശാരി സമുദായത്തിലെ ഒരുപജാതിയാണ് അത്. മരത്തിൽ ഓടങ്ങൾക്കു രൂപം നൽകുന്ന പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതാണ് ആ കുലനാമമെന്ന് വ്യക്തം. എന്നാൽ ആശാരിസമുദായത്തിലെ വിഘടിതജാതിയുടെ സ്വഭാവം അത് ആർജ്ജിച്ചിട്ടില്ല. അതായത് വിവാഹം, മരണം തുടങ്ങി എല്ലാ സാമുദായിക ചടങ്ങുകളിലും ആചാരങ്ങളിലും അവർ ഒന്നിച്ചു നിൽക്കുന്നു. എന്നാൽ ഓടായികൾക്കു സമൂഹത്തിലും സമുദായത്തിലും കുലീനവും പ്രമുഖവുമായൊരു സ്ഥാനം കല്പിച്ചിരുന്നു. ഗൃഹസന്ദർശനവേളകളിൽ ഓടായികളെ പ്രത്യേകം പരിഗണിച്ചിരുന്നു. പായയുടെ മീതേ ഒരു പലകകൂടി ഇട്ടുകൊടുക്കും. ഓടായികളും മരവും തമ്മിലുള്ള സഹജമായ ബന്ധം സാമൂഹികജീവിതത്തിൽ പ്രതീകാത്മകസ്വഭാവമുള്ള ഒരു ആചാരമായി രൂപപ്പെട്ടതാകാം അത്.
ഉരുനിർമ്മിതിയുടെ സാങ്കേതിക പടവുകൾ
40 അടി (കേവുഭാരം 80 ടൺ) മുതൽ 115 അടി (കേവുഭാരം 650 ടൺ) വരെ നീളം വരുന്ന ഉരുക്കൾ ബേപ്പൂരിൽ പണിയുന്നു. ഉരുക്കൾ പല ആകൃതിയിലുണ്ട്. ബൂം, സമ്പൂക്ക്, ബ്രിഗ്ഗ് (വിരീക്ക്), തൂത്തുക്കു ടിമോഡൽ, പാകിസ്ഥാൻ മോഡൽ എന്നിങ്ങനെ. അവയിൽ പെരുമ കൂടുതലുള്ളത് ആദ്യത്തെ മൂന്നു തരങ്ങൾക്കാണ്. ബൂം അറബിക ളുടെ ഇഷ്ടരൂപമാണ്. ഉയർന്നുനില്ക്കുന്ന അണിയവും അമരവുമാണ് അതിന്റെ പ്രത്യേകത. കച്ചുകാരും അതിഷ്ടപ്പെടുന്നു. പക്ഷേ, അമരവും അണിയവും ഉയരം കുറച്ചിരിക്കുമെന്നുമാത്രം. ഉയരങ്ങൾക്കു കാഴ്ചച്ചന്തത്തിനപ്പുറം ഗുണമേന്മയുമായി ബന്ധമൊന്നുമില്ലത്രേ. അമരത്തിലേക്കു കൂർത്തുവരുന്ന സ്വഭാവമാണ് ബൂമിന്റേതെങ്കിൽ സമ്പൂക്കിൻ്റേതു വീതിയിലാണ്. കാരണം, അതിൻ്റെ അമരം പരന്നിരിക്കുന്നു. സമ്പൂക്ക് അധികവും യാത്രയ്ക്കും മത്സ്യബന്ധനത്തിനുമാണ് ഉപയോഗിക്കുന്നത്. ബ്രിഗ്ഗിന് അമരഭാഗം 'ആരാ'കൃതിയിൽ വളഞ്ഞിരിക്കുന്നു.
മരങ്ങൾ, ആണികൾ
തേക്ക്, വെൺതേക്ക്, വാക, വേങ്ങ, കരിമരുത്, വെള്ളമരുത്, ചടച്ചി എന്നീ കടുത്ത മരങ്ങളിൽ ഉരുക്കൾ രൂപപ്പെടുന്നു. എല്ലാ കാട്ടുമരങ്ങളും ഉപയോഗിക്കാം. ആഞ്ഞിലി ഒഴികെ. അതിൽ ഇരുമ്പാണികൾ പിടിക്കില്ല. പലകകളും അമര-അണിയങ്ങളും മലബാർ തേക്കുകളാണ്. ഇരുമ്പാണികൾ എന്നന്നേക്കുമായി കടിച്ചിരിക്കും. എന്നാൽ റങ്കൂൺ, മലേഷ്യൻ തേക്കുകളിൽ നാലോ അഞ്ചോ ആഴ്ചകൾ പിന്നിടുമ്പോഴേക്കും ആണികൾക്ക് ഇളക്കം നേരിടുമത്രേ.
ഉരുവിന്റെ വലിപ്പത്തിനും പുറം പലകകളുടെ എണ്ണത്തിനും ആനുപാതികമാണ് ഉരുവിൽ പ്രയോഗിക്കുന്ന ഇരുമ്പ് ആണികളുടെ
എണ്ണം.മരയാണികളും ഉപയോഗിക്കുന്നു. അധികം വരുന്ന തുളകൾ അടയ്ക്കാൻ. തേക്കിലാണ് ഈ ആണികൾ മെനയുന്നത്. മരയാണികളെ 'കുടുതി'കൾ എന്നു വിളിക്കുന്നു. ഇരുമ്പാണികൾ തറയ്ക്കുമ്പോൾ പുന്നെണ്ണയിൽ നനച്ച പരുത്തിത്തി രികൾ തിരുകുന്നു. ആണികൾ തുരുമ്പിക്കാതിരിക്കാനും തുളകൾ ക്കു കേടുപറ്റാതിരിക്കാനും അത് സഹായിക്കുന്നു. കൂടാതെ പണിപൂർത്തിയാകുമ്പോൾ ഉരുവിൻ്റെ ആഴൽ നിലയോളം ആണി കൾക്കു മീതേ പുന്നെണ്ണയിൽ ഉരുക്കിയെടുത്ത പന്തവും (പൈനാ വുമരത്തിൻ്റെ ചറം) ചുണ്ണാമ്പും ചേർത്ത് മിശ്രിതം പിടിപ്പിക്കുന്നു. ആണിപ്പഴുതിലെ സൂക്ഷ്മദ്വാരങ്ങൾ അടയുകയും ആണിയെ തുരുമ്പിൽനിന്ന് അത് സംരക്ഷിക്കുകയും ചെയ്യുന്നു”.
Show more
|
.1.ദേശസൂചകങ്ങൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന്, ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് , പുറം : 2750 2.ബേപ്പൂരിലെ ഉരു നിർമ്മാണം, വി.എച്ച് ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1931 -1942.Link
|
| 16 | Mapla khalasikal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാപ്പിള ഖലാസികൾ
1.“നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാപ്ലഖലാസികളും (ഖമ്മാലികൾ) ഓടായിക...
മാപ്പിള ഖലാസികൾ
1.“നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാപ്ലഖലാസികളും (ഖമ്മാലികൾ) ഓടായികളും. മത സൗഹാർദ്ദത്തിന്റെ ഈടുറ്റ പാരമ്പര്യത്തിൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അവരിന്നും തൊഴിൽ കണ്ടെത്തുന്നു. അപ്രകാരം ബേപ്പൂരിലെ നാടൻ കപ്പൽ പണിശാല സാങ്കേതികവിനിമയത്തിൻറെയും പാരസ്പര്യത്തിന്റെയും ഒരു അപൂർവ്വ മാതൃകയാവുന്നു. പെരുന്തച്ചനും മറ്റു മരപ്പ ണിക്കാരും അവരുടെ തൊഴിലുകളിൽ മുഴുകുമ്പോൾ ഖലാസികൾ അവരുടെ പ്രത്യേക പ്രവർത്തനങ്ങളിൽ ദത്തശ്രദ്ധരാവുന്നു. മരങ്ങൾ പണിശാലയിൽ അടുപ്പിക്കുക, ഉരുവിൻ്റെ അകമ്പുറം മീനെണ്ണ പുര ട്ടുക, ഓരായങ്ങളിൽ കല്പാത്ത് (പരുത്തിത്തുണി) അടിക്കുക. ഉരു വിൻ്റെ ആഴൽ നിലയോളം ചെരിവി (മൃഗക്കൊഴുപ്പ്) പൂശുക, ഉരുക്കൾ കരയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിങ്ങനെ ബേപ്പൂരും പരിസരത്തുമായി നൂറോളം ഖലാസി കുടുംബങ്ങളുണ്ട്.
'അംബ'യും 'ജബാബും'
ഉരു കടലിലിറക്കുമ്പോൾ ഖലാസികൾ 'അംബ'യും 'ജബാബും' പാടും. അംബ പാടിക്കൊടുക്കുന്നതും ജബാബ് ഏറ്റുപാടുന്നതു മാണ്. അല്ലാഹുവിനെയും പ്രവാചകനെയും പ്രകീർത്തിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. സാമൂഹ്യജീവിതത്തിൻ്റെ നിരവധി സന്ദർഭങ്ങൾ അതിൽ നിഴലിക്കുന്നു. കാവ്യഗുണം കുറവാണെങ്കിലും ഹൃദ്യമായ ഈണവും താളവുമുണ്ട് പാട്ടിൽ. ദബറും ദബറിനു ചുറ്റും ഖലാസി കളും കറങ്ങുന്നു. ഉരുവിനെ ചുറ്റി ദബറിൽ കോർത്ത് ഇരുമ്പുചരട് മുറുക്കുന്നു. ഉരു അനങ്ങുന്നു.
“ഓ...ടിനാ...ബേ...ഐസാ...
ഓബലമാലേ ഐസാ...
പോരട്ടങ്ങനെ ഐസാ...
മീനാച്ചിമോളേ ഐസാ...
ആലാളത്ത് തങ്ങളെ ഐസാ...
ഓബലമാലേ ഐസാ..."
എന്നിങ്ങനെയാണ് അംബക്കാരനും ഒത്തുപിടിക്കുന്നവരും പാടുന്നത്.
2.മാപ്പിള ഖലാസി
“കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ. പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,ഡബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.
കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണപദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായിപാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. പെരുമൺ തീവണ്ടി ദുരന്തത്തിൽ അഷ്ടമുടിക്കായലിൽ നിന്ന് യാത്രികർ കുടുങ്ങിക്കിടന്ന ഐലന്റ് എക്സ്പ്രസ്സിന്റെ ബോഗികൾ പുറത്തെടുക്കുന്നതിനായി മാപ്പിള ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി.കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ.
ചില വ്യവസായശാലകളിൽ ഖലാസി എന്ന തസ്തികയുണ്ട്. ഭാരം ഉയർത്തുന്ന ജോലികൾക്കാണ് ഇവരുടെ നിയമനം.
പദോല്പത്തി
കറുപ്പും വെളുപ്പും കൂടിക്കലർന്നത് എന്ന അർഥമുള്ള ഖിലാസി(خلاسي)എന്ന അറബി പദത്തിൽ നിന്നാണ് ഈ പദത്തിൻറെ ഉത്ഭവം. അറബിനാടുകളുമായി പുരാതന കാലം മുതൽക്കേ കോഴിക്കോടിനുണ്ടായ വാണിജ്യബന്ധമാകാം ഇതിന് കാരണം. രണ്ട് വർണ്ണങ്ങളിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചവർ എന്ന അർഥത്തിൽ അറബികൾക്ക് കേരളീയ വനിതകളിൽ പിറന്ന സന്തതികളെയാണ് അതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പിന്നീട് അവരുടെ തലമുറ ആ പേരിലറിയപ്പെട്ടു.”
3.ബേപ്പൂർ ഖലാസികൾ
“കടലുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരമ്പരാഗതമായി ഏർപ്പെട്ട് ജീവിച്ചുവരുന്ന ഒരുകൂട്ടം ആളുകളാണ് ഖലാസികൾ എന്നറിയപ്പെടുന്നത്. കോഴിക്കോടിനടുത്തുള്ള ബേപ്പൂർ, ചാലിയം എന്നീ പ്രദേശങ്ങളിലെ ഏതാനും കുടുംബങ്ങളാണിവർ. ഇവരിൽ ഭൂരിഭാ ഗവും മുസ്ലിം സമുദായത്തിൽപെട്ടവരായതിനാൽ 'മാപ്പിള ഖലാസികൾ' എന്നും ഇവരുടെ ആസ്ഥാനം ബേപ്പൂർ ആയതിനാൽ 'ബേപ്പൂർ ഖലാസികൾ' എന്ന പേരിലും അറിയപ്പെടുന്നു. യന്ത്രങ്ങളെക്കൊണ്ടു പോലും ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങൾ ഖലാസികൾ ലാഘവ പൂർവ്വം ചെയ്തുവരുന്നു. ആരോഗ്യവും അധ്വാനശേഷിയും ആത്മ വിശ്വാസവും പ്രായോഗികബുദ്ധിയും ഏറെയുള്ള വിഭാഗമാണ് ഖലാസികൾ. ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുക്കൾ കടലിലേക്കു തള്ളി ഇറക്കുകയും തുറമുഖത്ത് വന്നടുക്കുന്ന കപ്പലുകളും പത്തേമാരി കളും തുറമുഖത്തേക്കു വലിച്ചടുപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് ഇവർ പരമ്പരാഗതമായി ചെയ്തുവരുന്നത്. വലിയ ഭാരം പൊക്കാനുള്ള കഴിവും ഉരുക്കളുടെ അറ്റകുറ്റപ്പണിയിലുള്ള പ്രാവീണ്യവും ഉള്ള ഖലാസികൾ നല്ല മുങ്ങൽ വിദഗ്ദ്ധർകൂടിയാണ്. ഖലാസികളുടെ സംഘത്തലവൻ 'മൂപ്പൻ' എന്നാണ് അറിയപ്പെടുന്നത്. മൂപ്പൻ്റെ നേതൃത്വത്തിൽ മറ്റുള്ളവർ പരിശീലനം നേടുകയാണു പതിവ്. ദബർ (ദാവർ), സ്ലെങ്കി, വടം, കപ്പി, കയറ് തുടങ്ങിയവയാണ് ഇവരുടെ തൊഴിലുപകരണങ്ങൾ. ചക്കിൻ്റെ ആകൃതിയിൽ തടികൊണ്ട് നിർ മ്മിക്കുന്നതാണ് ദബർ. ഇതു കറങ്ങാവുന്ന തരത്തിൽ തറയിൽ ഉറപ്പിച്ചു നിർത്തുന്നു. ദബറിൻ്റെ ദ്വാരത്തിലൂടെ കടത്തുന്ന കഴകളാണ് ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നത്. നീക്കേണ്ട വസ്തുവും ദബറും തമ്മിൽ ഉരുക്കുവടംകൊണ്ട് ബന്ധിക്കുന്നു. ആളുകൾ കഴകൾ ശക്തമായി കറക്കുന്നതിനനുസരിച്ച് ദബർ കറങ്ങുകയും വടം അതിൽ ചുറ്റുകയും ചെയ്യും. ഇതിനനുസരിച്ച് വലിച്ചുകയറ്റേണ്ട വസ്തു ആവശ്യാനുസരണം നീങ്ങുന്നു. ഇതാണ് ദബറിന്റെ തത്ത്വം. ഇടുക്കി അണക്കെട്ടു നിർമ്മാണവേളയിൽ കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനു ഖലാസികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. 1988-ൽ ഉണ്ടായ പെരുമൺ ട്രെയിൻ ദുരന്തത്തിലും കായലിൽ വീണ ബോഗികൾ പൊക്കിയെടുക്കുന്നതിൽ ഖലാസികൾ തങ്ങളുടെ കഴിവ് വ്യക്തമാക്കുകയുണ്ടായി “ .
Show more
|
.1.മാപ്ലഖലാസികളും ദബറും,വി.എച്ച്. ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1947 2 .മാപ്പിള ഖലാസി കഥ പറയുന്നു- സി.എം മുസ്തഫഹാജി ചേലേമ്പ്ര, പ്രതീക്ഷ ബുക്സ്, കോഴിക്കോട്, പുറം 45-51 3.ദേശ സൂചകങ്ങൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2718.Link
|
| 17 | Aravana Payasam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അരവണപ്പായസം
1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്...
അരവണപ്പായസം
1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരവണപ്പായസം “
2.’’ശബരിമലഅയ്യപ്പക്ഷേത്രത്തിലെ മുഖ്യമായൊരു നിവേദ്യം. അരവണപ്പായസം ഉച്ചപ്പൂജയ്ക്കാണ് പതിവ്. അരി നന്നായി വെന്ത ശേഷം ശർക്കരയിട്ട് നെയ്യ് ചേർത്ത് വറ ട്ടിയെടുത്ത് മറ്റു ചേരുവകൾ ചേർക്കണം. നാൽപ്പത് ലിറ്റർ ഉണക്കലരിക്ക് പാണ്ടിശർക്കര (നാടൻ)200 കിലോ, നെയ്യ് 10 ലിറ്റർ, കൽക്കണ്ടം 600 ഗ്രാം, മുന്തിരി 720 ഗ്രാം, ഏലക്ക 720 ഗ്രാം, ചുക്കുപൊടി720 ഗ്രാം, ജീരകം 360 ഗ്രാം, നാളികേരം 16 എണ്ണം എന്ന കണക്കിലാണ് വേണ്ടത്. അരവണമഹർഷിയാൽ നിർമിത മായതുകൊണ്ടാണ് അരവണപ്പായസമെന്ന് പേരുണ്ടായതെന്ന് പലരും വിശ്വസിക്കുന്നു (ബുദ്ധസന്ന്യാസി സംഘനേതാവായ അരവണ അടികൾ തന്നെയാണോ എന്ന് നിശ്ചയമില്ല). ദക്ഷിണകേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും അരവണ ഉണ്ടാകും “
Show more
|
.1.അന്നം ദേശസൂചകങ്ങൾ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ പുറം 44 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:42.Link
|
| 18 | Ambalappuzha Kachupp |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അമ്പലപ്പുഴ കാച്ചുപ്പ്
1.“ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാ ക്കിയെടുക്കുന്ന ഉപ്പാണ് അമ്പലപ്പുഴ...
അമ്പലപ്പുഴ കാച്ചുപ്പ്
1.“ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാ ക്കിയെടുക്കുന്ന ഉപ്പാണ് അമ്പലപ്പുഴ കാച്ചുപ്പ്. ഭഗവാൻ്റെ നൈവേദ്യങ്ങളിൽ ചേർക്കാനും ക്ഷേത്രത്തിലെ മറ്റടിയന്തര ആവശ്യങ്ങൾക്കുമാണ് ഇതുപയോഗിക്കുന്നത്. ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കേ മൂലയിൽ ഉപ്പുകാച്ചുപുരയെന്ന പേരിൽ ഒരു മുറിയിലാണ് ഉപ്പു കാച്ചിയിരുന്നത്. ആമയിടപുരയ്ക്കൽ വീട്ടുകാർക്കാണ് ഉപ്പുകാച്ചുന്നതിനുള്ള അവകാശം. സാധാരണ ഉപ്പ് നാലിരട്ടി വെള്ളം ചേർത്ത് അലിയിക്കുന്നു. ഈ വെള്ളത്തിൻ്റെ മുകളിൽ അടിയുന്ന അഴുക്ക് കനം കുറഞ്ഞ പലകകൊണ്ട് വടിച്ചുകളയും. ഈ വെള്ളം ഏഴെട്ടു ദിവസം അതുപോലെ സൂക്ഷിക്കുന്നു. അതിനുശേഷം അടുപ്പത്ത് വെച്ച് ചെറിയചൂടിൽ തിളപ്പിക്കുന്നു. നാലിൽ മൂന്നുഭാഗം വെള്ളം വറ്റിക്കഴിയുമ്പോൾ തീയണച്ച് ചെറുചൂടോടെ ഇട്ടേക്കും. അടുത്ത ദിവസം ഒന്നുകൂടി തീ കത്തിക്കുന്നു. ഇതോടെ ഉപ്പുവെള്ളം കുഴമ്പുപരുവത്തിലാവും. അതിൽനിന്ന് ചെറുകുമിളകൾ ഉയരുകയും ഗോപുരാകൃതി കൈക്കൊള്ളുകയും ചെയ്യും. കുമിളകൾ ഈ രീതിയിൽ രൂപപ്പെടുന്ന തരത്തിൽ തീ ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കല്ലുപ്പിന്റെ അഞ്ചിലൊരുഭാഗം ഇങ്ങനെ പരലായി ലഭിക്കുമെന്നാണ് കണക്ക്. കാച്ചുപ്പ് നിർമ്മിച്ചെടുക്കുന്നത് ഇപ്രകാരമാണെങ്കിലും അമ്പലപ്പുഴ ക്ഷേത്രത്തിൽ നിർമ്മിക്കുമ്പോൾ മാത്രമേ ശരിക്കുള്ള പരൽരൂപം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഇതിന്റെ തൂവെള്ള നിറവും രുചിയും മറ്റുള്ളിടങ്ങളിൽ നിർമ്മിച്ചാൽ ഇത്ര കിട്ടുകയില്ലെന്നും പറയപ്പെടുന്നു. “
2.അമ്പലപ്പുഴ കാച്ചുപ്പ്
“അമ്പലപ്പുഴക്ഷേത്രത്തിൽ ഉപ യോഗിച്ചുവന്നിരുന്ന കാച്ചി ശുദ്ധീകരിച്ച ഉപ്പ്. അങ്ങാടിയിൽനിന്നു വാങ്ങിയ ഉപ്പ് വെള്ളത്തിൽ ലയിപ്പിച്ച് അഴുക്ക് നീക്കി പുളിപ്പിച്ച്, കാച്ചിക്കുറുക്കിയെടുക്കുന്നതാണ് കാച്ചുപ്പ്. വലിയ അടിയന്തരങ്ങൾക്ക് ഇപ്രകാരം കാച്ചുപ്പ് തയ്യാറാക്കുന്ന പതിവ് ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും കാണാം. എന്നാൽ, അമ്പലപ്പുഴയിൽ ഉപ്പ് കാച്ചിയെടു ക്കുന്നതിന് ചില സവിശേഷതകൾ കാണാമായിരുന്നു. അവിടെ ഉപ്പ് കാച്ചിയെടുപ്പാൻ അവകാശപ്പെട്ട വീട്ടുകാരും കാച്ചുന്നതിന് പ്രത്യേക സ്ഥലവുമുണ്ടായിരുന്നു. “
Show more
|
.1.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:142.Link
|
| 19 | Koyilandi hukka |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊയിലാണ്ടി ഹുക്ക
1. “അറേബ്യയിൽ പുകവലിക്കുന്നതിനു പണ്ടുകാലത്ത് മണ്ണുകൊണ്ടുള്ള ഹുക്കകൾ പ്രചാരത്തിലിരുന്നുവത്രേ. കൊയിലാണ്ട...
കൊയിലാണ്ടി ഹുക്ക
1. “അറേബ്യയിൽ പുകവലിക്കുന്നതിനു പണ്ടുകാലത്ത് മണ്ണുകൊണ്ടുള്ള ഹുക്കകൾ പ്രചാരത്തിലിരുന്നുവത്രേ. കൊയിലാണ്ടിയിലെ മൂശാരിമാരെക്കൊണ്ട് പുതുമയുള്ള രീതിയിൽ ഒരു ഹുക്ക നിർ മ്മിച്ച് ഷെയ്ക്കിനു സമ്മാനിച്ചപ്പോൾ അദ്ദേഹം അതീവ സന്തുഷ്ടനായിയെന്നും അങ്ങനെ കൊയിലാണ്ടി ഹുക്കയ്ക്കു പ്രചാരമുണ്ടായി എന്നു മാണ് കഥ. 'പന്തലായിനി ഹുക്ക' എന്ന പേരിലും ഇവ പ്രശസ്തമാണ്. പിച്ചളയിലാണ് കൊയിലാണ്ടി ഹുക്ക നിർമ്മിക്കുന്നത്. 'തൊണ്ട്' എന്നാണ് മൂശാരിമാർ ഇതിനു പറഞ്ഞിരുന്നത്. ഒരു കിലോഗ്രാം ചെമ്പും 800 ഗ്രാം നാകവും ചേർത്തുരുക്കിയാണ് മഞ്ഞനിറമുള്ള പിച്ചള രൂപപ്പെടുത്തിയിരുന്നത്. പിച്ചളകൊണ്ടുണ്ടാക്കുന്ന തൊണ്ടിൽ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ ഉള്ള ചിത്രപ്പണികളും നടത്തിയിരുന്നു. വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ നടത്തുന്നതിന് 'വെള്ളി വയ്ക്കുക' എന്നാണു പറയുന്നത്. മെഴുകുകൊണ്ട് അച്ചുണ്ടാക്കി ആ അച്ചിലാണ് ഹുക്ക വാർത്തെടുക്കുന്നത്. മെഴുക് ഉടുത്തുക എന്നാണ് മെഴുകിൽ അച്ചുണ്ടാക്കുന്നതിനു മൂശാരിമാർ പറഞ്ഞിരുന്നത്. പന്തലായിനിയിലെ പരമ്പരാഗത മൂശാരികുടുംബമായ കുനിയിൽ തറവാട്ടുകാരാണ് ഇപ്രകാരം ആദ്യത്തെ പിച്ചള ഹുക്ക നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അനവധി ദിനങ്ങളിലെ പ്രവർത്തനത്തിലൂടെയാണ്
അച്ച് നിർമ്മിച്ചിരുന്നത്. അച്ചുണ്ടാക്കിക്കഴിഞ്ഞാൽ പിന്നത്തെ പണി കരു അഥവാ മോൾഡ് കൊത്തിയെടുക്കലാണ്. മോൾഡ് തയ്യാറാ യിക്കഴിഞ്ഞാൽ മണ്ണും ചാണകവും കൂട്ടി വളരെ നേർമ്മയിൽ അരച്ചെടുത്ത് അത് പൊതിയുന്നു. ഒന്നാം മണ്ണിടുക എന്നാണിതിന് പറയുക. മണ്ണ് പിച്ചളയിൽ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനാണ് ചാണകം ചേർത്ത് അരയ്ക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കുന്നു. വെയിലത്തുവെച്ച് ഉണക്കിയാൽ മെഴുക് ഉരുകിപ്പോകും എന്നതിനാൽ വെയിലത്തുവെക്കാതെ ഉണക്കിയെടുക്കണം. ഒന്നാം മണ്ണ് ഉണങ്ങി ക്കഴിഞ്ഞാൽ കുറച്ചുകൂടി രണ്ടാം മണ്ണ് തേച്ചു വീണ്ടും ഉണക്കിയെടുക്കണം. തുടർന്ന് മൂന്നാം മണ്ണും തേച്ച് വീണ്ടും ഉണക്കിയെടുക്കുന്നു. 6-7 ദിവസംകൊണ്ടുമാത്രം പൂർത്തിയാകുന്ന പ്രവൃത്തിയാണിത്. തുടർന്ന് കരു ഉലയിൽവെച്ച് ചൂടാക്കിയെടുക്കും. കരുവിന്റെ ഉള്ളുകായൽ പൂർണ്ണമായ ശേഷമേ ഉലയിൽനിന്ന് പുറത്തെടുക്കു കയുള്ളൂ. കരു മുഴുവനായും ചൂടായിക്കഴിഞ്ഞാൽ അതിന്റെ ഉള്ളിൽ നിന്നും തീനാളം പുറത്തുവരും. ഇതിനാണ് 'ഉള്ളുകായൽ' എന്നു പറയുന്നത്. തുടർന്നാണ് വാർക്കൽ. പിച്ചള ഉരുക്കി കരുവിലേക്ക് ഒഴിക്കുന്ന പ്രക്രിയയാണ് വാർക്കൽ. ഏറ്റവുമധികം ശ്രദ്ധ ആവശ്യ മുള്ളൊരു ഘട്ടമാണിത്. ചൂട് അധികമായാൽ കരു വീണ്ടും പൊട്ടും. ഓരോ സെക്കന്റും വളരെ നിർണ്ണായകമാണ് ഈ ഘട്ടത്തിൽ. വാർ ക്കൽ കഴിഞ്ഞാൽ പിച്ചളയോടുകൂടിയ കരുക്കൾ ചൂടാറാനായി വെക്കുന്നു. ചൂടാറിക്കഴിഞ്ഞാൽ കരു പൊട്ടിക്കുകയും മോൾഡിൻ്റെ രൂപത്തിലുള്ള പിച്ചളപ്പാത്രം ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അരംകൊണ്ട് രാകുകയും ചീന്തുളികൊണ്ട് പരണ്ടി കക്കൻ കുഴഞ്ഞ് മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം മരക്കരികൊണ്ട് ഉരച്ചു മിനുസപ്പെടുത്തുന്നു. കരിയിടുക എന്നാണ് ഇതിനു പറഞ്ഞിരുന്നത്. മിനുസപ്പെടുത്തലിന് ഇപ്പോൾ ഉരക്കടലാസാണ് ഉപയോഗിക്കുന്നത്. അറൂളികൊണ്ട് ഡിസൈനുകൾ വെട്ടിയെടുത്ത് അരക്കും മറ്റും ഉപയോഗിച്ച് ഒന്നുകൂടി മിനുസപ്പെടുത്തുന്നു. മൂട്, മൊകരം, പടി, പൊതിത്തട്ട്, നരമ്പ്, ഇരുപ്പൂ, കാല്, കല്ല, തോട, കൊഴല്, താലി, ചില്ല്, പൂവ്വ്, കര, ചുരുൾ എന്നിവയാണ് ഹുക്കയുടെ പ്രധാനഭാഗങ്ങൾ. മൊകരവും മൂടും തമ്മിൽ ബന്ധിപ്പിക്കുന്നു. 'നരമ്പ്' എന്നഭാഗം ഉപയോഗിച്ച് മൊകരത്തിൻ്റെയും മൂടിൻ്റെയും പല്ലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നു. മൊകരവും മൂടും ബന്ധിപ്പിച്ചു കഴിഞ്ഞാൽ മൊകരം പൊതിഞ്ഞ തട്ടിന്മേൽ കയറ്റിവെക്കുന്നു. “
2.ഹുക്കവേലയുടെ രീതിശാസ്ത്രം
‘’സൂക്ഷ്മമായ കരവിരുതിലൂടെ രൂപംകൊള്ളുന്ന മലബാർ ഹുക്ക ഏറെ രൂപലാവണ്യവും വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു. ആദ്യം മൂന്ന് ഭാഗങ്ങളായി മെഴുകിൽ ഹുക്കയുടെ രൂപം മെനയുന്നു. മൂടി, മുഖാരം, ഇരിപ്പ് എന്നിങ്ങനെ.മൂടി മേൽഭാഗവും മുഖാരം നടുഭാഗവും ഇരിപ്പ് അടിഭാഗവുമാണ്. ഈ മെഴുകൂരൂപങ്ങൾ കളിമണ്ണും കരിമണ്ണും ചേർത്ത് പൊടിച്ചെടുത്ത മിശ്രിതത്തിൽ പൊതിയുന്നു. ഈ മൺകുപ്പായമാണ് കരു. ഇവ ഇളംവവെയിലിലും കാറ്റിലും ഉണക്കിയെടുക്കണം.
കരുക്കൾ ആലയിൽ ചൂടാക്കും. ഇന്ധനത്തിന് ലീക്കോകരി പ്രയോഗി ക്കുന്നു. മെഴുകുരൂപം ഉരുകിപ്പോവുന്നു. കരുവിനുള്ളിൽ ഹുക്കയുടെ രൂപം ഒരു ശൂന്യസ്ഥലമാവുന്നു. ഈ ശൂന്യതയിലാണ് മൂശയിൽ തിളപ്പിച്ചെടുത്ത പിച്ചളലായനി നിറയുന്നത്. ഒരു കിലോ ചെമ്പും 800ഗ്രാം തുത്തനാകവും ഉരുക്കിയാണ് ഇവർ പിച്ചള ഉണ്ടാക്കുന്നത്. വാർക്കൽ പ്രക്രിയക്ക് വളരെ ജാഗ്രതവേണം. നേരിയ അശ്രദ്ധപോലും ഉല്പ്പന്നത്തിനു കേട് വരുത്തും. ഇനി അലങ്കാരപ്പണികളാണ്. ജർമ്മൻ വെള്ളിയിൽ പക്ഷികളുടെയും മൃഗ ങ്ങളുടെയും നീർപാത്രങ്ങളുടെയും ചിത്രരൂപങ്ങൾ വാർത്തെടുക്കുന്നു. (ഈ നീർപാത്രരൂപങ്ങൾക്ക് ചീനകളിമൺപാത്രങ്ങളോടും പൂക്കൾക്ക് ചീന വ്യാളിയോടൊപ്പമുള്ള പൂക്കളോടും സാദൃശ്യമുണ്ട്) വെള്ളിയിലെ ചിത്രരൂപങ്ങളി ലേറ്റ പണിക്കുറ്റം ചണക്കല്ലിൽ രാകിയും കടഞ്ഞും വൃത്തിയാക്കുന്നു. ഈ അലങ്കാരപ്പണികളിലാണ് ഓരോ പണിക്കാരനും തൻ്റെ സൗന്ദര്യബോധം തെളിയിക്കുന്നത്. ചിത്രരൂപങ്ങൾക്കിടയിലെ തുളകൾ അരക്ക് കൊണ്ട് അടക്കുന്നു. ജർമ്മൻ സിൽവറിൽ വാർക്കുന്ന ചിത്രരൂപങ്ങളുടെ അച്ചുകൾ ഈയത്തിൽ കൊത്തിയുണ്ടാക്കുന്നു.
'മൂടി'ലാണ് പിച്ചളക്കുഴൽ ഘടിപ്പിക്കുക. 'മുഖാരവും' 'മൂടും' ഇണക്കിയെടുക്കാൻ പിച്ചളയിൽ 'ഞരമ്പുകൾ. ഇവ ചേർന്നു നില്ക്കുന്ന ഭാഗത്തിന് 'പൊതിക്കെട്ട്' എന്നു പറയുന്നു. മുഖാരത്തിനും മൂടിനും വെളിയിലാണ് ചെത്തിമിനുക്കിയ ചിരട്ടകൾ. മുഖാരത്തിൽ പിരികൾ ഉള്ളതുകൊണ്ട് ഇരിപ്പിൽ തിരിച്ചിറക്കാം.
ഇരുമ്പ്-ഉരുക്കിൽ തീർത്ത 50ഓളം പണിയായുധങ്ങൾ ഇവർ ഉപയോ ഗിക്കുന്നുണ്ട്. ഇവ സ്വയം നിർമ്മിക്കുന്നു. ഇരുമ്പിന്മേലുള്ള ഈ കൊല്ലകുടും ബങ്ങളുടെ സാങ്കേതികജ്ഞാനം ഇനിയും അറ്റുപോയിട്ടുമില്ല".
Show more
|
.1.ദേശ സൂചകങ്ങൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2726-27 2. ഊത്താല , വി.എച്ച് ദിരാർ , സംസ്കൃതി പ്രസിദ്ധീകരണം, കണ്ണൂർ 1995 , പുറം : 71.Link
|
| 20 | kala kettu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാളകെട്ട്
1.“ഭഗവതീക്ഷേത്രക്കാവുകളിൽ പൂരത്തിൻ്റെ തലേദിവസം നടത്തുന്ന ആഘോഷമാണ് കാളകെട്ട്. 'കാളവേല' എന്നും ഇതിനു പേരുണ്ട്.വ...
കാളകെട്ട്
1.“ഭഗവതീക്ഷേത്രക്കാവുകളിൽ പൂരത്തിൻ്റെ തലേദിവസം നടത്തുന്ന ആഘോഷമാണ് കാളകെട്ട്. 'കാളവേല' എന്നും ഇതിനു പേരുണ്ട്.വള്ളുവനാടൻപ്രദേശങ്ങളിലെ കാവുകളിൽ ഇന്നും കാളവേല കൊണ്ടാടപ്പെടുന്നു. മുള, വൈക്കോൽ, തുണി, പട്ട്, മരം എന്നിവയുപയോഗിച്ച് കാളകളുടെ രൂപം കെട്ടിയുണ്ടാക്കുന്നു. അലങ്കരിച്ച് ഭംഗിവരുത്തും.കൊട്ടുമേളം,കുരവ, ആർപ്പുവിളി എന്നിവയോടുകൂടി കാവിലേക്കെഴുന്നള്ളിക്കലാണ് പ്രധാനചടങ്ങ്. തട്ടകമെന്നുപേരുള്ള കാവിൻ്റെ അധികാരപരിധിയിൽ അനേകം തറകളടങ്ങുന്ന ദേശങ്ങളുണ്ട്. ഓരോ തറയിൽനിന്നും കാളയെ എഴുന്നള്ളിച്ചു കൊണ്ടുപോകും.
അതതു തറക്കാർ ഒരു നിശ്ചിത സ്ഥാനത്തുവച്ചു തറവാടുകാരുടെ ആഭിമുഖ്യത്തിൽ കാളയെ കെട്ടിയുണ്ടാക്കും. അതിനാവശ്യമായ സാധനങ്ങൾ ഓരോ തറവാട്ടിൽനിന്നും കൊടുക്കണമെന്നാണ് നാട്ടുനടപ്പ്. തറക്കാർ കാളവേലദിവസം അവിടെയെത്തി കാളയെ തോളിലേറ്റി കൂക്കിയും ആർത്തും വിളിച്ചുകൊണ്ടു കാവിലേക്കു പോകും. മൂന്നു വട്ടം ക്ഷേത്രത്തിനു പ്രദക്ഷിണം നടത്തി കാളയിറക്കുകയും ചെയ്യും. കൃഷിക്കാരുടെ ആഘോഷമാണ് കാളവേല. കന്നുകാലികളുടെ ആയുരാരോഗ്യങ്ങൾക്കുവേണ്ടി ഗ്രാമദേവതയോടുള്ള കർഷകരുടെ കൂട്ടപ്രാർത്ഥനയാണ് കാളവേല. കുംഭം, മീനം, മേടം മാസങ്ങളിലാണ് ഇതു നടത്തുന്നത് “.
2.കാളവേല
കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മണ്ണിനോടും ജീവജാല ങ്ങളോടും ഉള്ള ആരാധനയും വിധേയത്വവും നിഴലിക്കുന്നവയാണ് ഈ അനു ഷ്ഠാനങ്ങൾ. മണ്ണിൽ നിന്നാണ് നമുക്ക് ആവശ്യമുള്ള അന്നം വിളയിക്കുന്നത് എന്ന് ആദിമ കാർഷിക സമൂഹം അംഗീകരിച്ചിരുന്നു. ഇത്തരത്തിലുള്ള തിരി ച്ചറിവ് വെളിപ്പെടുത്തുന്ന കലാരൂപങ്ങളിലൊന്നാണ് “കാളവേല"
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് കാളവേല അരങ്ങേറുന്നത്. കാളയുടെ രൂപം മരം, തോല്, മുള, മരക്കൊമ്പ്,തുണി,വൈക്കോൽ തുടങ്ങിയവ കൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നു. പലതരം അലങ്കാരങ്ങളും ഈ രൂപത്തിൽ ചെയ്യാറുണ്ട്. പ്രാദേശികവ്യത്യാസങ്ങൾക്കനുസരിച്ച് കാളയുടെ രൂപത്തിലും അലങ്കാര പണികളിലും വ്യതിയാനങ്ങൾ കാണാം. അലങ്കരിച്ച കാളരൂപത്തെ വിവിധ ദേശവാസികൾ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്കൊപ്പം പരിസരപ്രദേശങ്ങളിലേക്കും “കാഴ്ച കൊണ്ടുപോവും. കാളവേല നടത്തിയാൽ കന്നുകാലികൾക്കും കൃഷിക്കും സമൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. കെട്ടുകാഴ്ചയോടൊപ്പം വാദ്യമേളങ്ങളും അണിനിരക്കാറുണ്ട്.
കാളവേലയോട് സാമ്യതയുള്ള നിരവധി കലാരൂപങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ “മറുതാച്ചി നട”, പാലക്കാട് പ്രദേശത്തെ “കാളക്കെട്ട്”, ഉത്തരകേരളത്തിലെ“എരുതുകളി,മൂരിക്കെട്ട്” തുടങ്ങിയ കലാരൂപങ്ങൾ ഇത്തരത്തിലുള്ളവയാണ്.
3.“പുരാതനകാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോൾ കന്നുകാലികൾ പ്രത്യേകിച്ച് കാളകൾ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗവും സന്തതസഹചാരിയുമായിരുന്നു. നിലം ഉഴുന്നതിനും ഭാരം വലിക്കുന്നതിനും ചക്കാട്ടുന്നതിനുമെല്ലാം ആശ്രയം കാളകളായിരുന്നു. അതു കൊണ്ടുകൂടിയാവാം ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ കെട്ടുകാഴ്ചയിൽ കാളയുടെ രൂപം ആഘോഷപൂർവ്വം അലങ്കരിച്ച് പ്രദർശിപ്പിച്ചുപോരുന്നത്.വൈക്കോലിൽ പൊതിഞ്ഞ കാളയുടെ മൂലരൂപം ചക്രങ്ങളുള്ള ചട്ടങ്ങളിൽ ഉറപ്പിച്ച് വെള്ളയും ചുവപ്പും തുണി പിടിപ്പിച്ച് തടിയിൽ മനോഹരമായി കൊത്തിയെടുത്ത നന്ദികേശശിരസ്സ് ഉറപ്പിച്ച് കുടമണിമാലകൾ കഴുത്തിൽ അണിയിച്ച് ആർപ്പും ആരവവും വാദ്യഘോഷങ്ങളുമായി ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടുവരുന്നതായ കാഴ്ച ഏറെ ഹൃദ്യമാണ്. അദ്ധ്വാനമഹത്ത്വത്തിന്റെയും കാർഷികസമ്പൽസമൃദ്ധിയുടെയും പ്രതീകം തന്നെ യാണ് ഈ ചമയക്കാളകൾ. കുംഭം, മീനം, മേടം മാസങ്ങളിലാണ് ഇത് നടത്താറുള്ളത്.
ചില ക്ഷേത്രങ്ങളിലെങ്കിലും കതിരുകാളകളെ കെട്ടുന്ന രീതിയുമുണ്ടായിരുന്നു. വൈക്കോലിൽ പൊതിഞ്ഞ കാളയുടെ മൂലരൂപത്തിൽ വെള്ളയും ചുവപ്പും തുണി പിടിപ്പിക്കുന്നതിനു പകരം നെൽക്കതിരുകൾകൊണ്ട് അലങ്കരിക്കുകയാണ് ചെയ്യുന്നത്. കാളയുടെ ശരീരഭാഗങ്ങൾ മുഴുവനും നെൽക്കതിരുകൾകൊണ്ട് മനോഹരമായി പൊതിയുന്നു. “
Show more
|
.1.അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,ജന : എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2573 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 90 3. കാളകെട്ട് അദ്ധ്വാന സംസ്കാരത്തിൻ്റെ ആഘോഷം , കാർഷികാചാരങ്ങൾ: കാഴ്ചയും വിചാരവും മുരളീധരൻ തഴക്കര , സാഹിത്യ പ്രവർത്തക സഹകരണ സംഘം 2011 പുറം:84.Link
|