Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Mudiyett Kadhaapaathrangal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിലെ നാടോടി നാടകങ്ങളിൽ അതിപ്രാചീനമായ കാവുപാരമ്പര്യത്തോളം പഴക്കമുള്ള അനുഷ്ഠാന രംഗകലയാണ് മുടിയേറ്റ്. തൃശ...
"കേരളത്തിലെ നാടോടി നാടകങ്ങളിൽ അതിപ്രാചീനമായ കാവുപാരമ്പര്യത്തോളം പഴക്കമുള്ള അനുഷ്ഠാന രംഗകലയാണ് മുടിയേറ്റ്. തൃശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നൂറോളം കാവുകളിൽ ഇന്നും ഈ നാട്ടരങ്ങ് നിലനിൽക്കുന്നു. പിൽക്കാല പരിഷ്കൃത രംഗകലകൾ വേഷവും ഊർജ്ജവും നേടിയത് മുടിയേറ്റ്, തെയ്യം, പടയണി പോലുള്ള നാടോടി നാടകങ്ങളിൽനിന്നായിരുന്നു. 'കാവുവട്ടം' എന്ന തുറന്ന അരങ്ങിൽ അനുഷ്ഠാന വിശ്വാസത്തോടെ എത്തിച്ചേരുന്ന ഗ്രാമീണരായ ആരാധകർക്കു മുമ്പിൽ, അവരുടെ സജീവ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന മുടിയേറ്റാണ് നമ്മുടെ തനതു നാടകപാരമ്പര്യം. ആട്ടം, പാട്ട്, കൊട്ട് (തൗര്യത്രികം) ഇവയുടെ ജീവഭാഷകൊണ്ട് ഈ നാടോടി നാടകം ത്രിഭംഗിയണിയുന്നു. അനുഷ്ഠാന ശരീരഭാഷയോടെയാണ് ഈ രംഗവേദിയുടെ നാടോടി ആട്ടപ്രകാരം രചിക്കുന്നത്. മുദ്രയേക്കാൾ മണ്ണിൽ നിന്ന് ഊർജ്ജം നേടുന്ന ചുവടുവയ്പിന്റെ നൃത്തവിന്യാസമാണ് മുടിയേറ്റിനുള്ളത്. രസാഭിനയത്തേക്കാൾ വ്രതാനുഷ്ഠാനം കൊണ്ട് സജ്ജമായ തട്ടകജനതയുടെ അനുഷ്ഠാന ലീലാവിലാസമാണ് ഈ ദൃശ്യകലയിലുള്ളത്.”
മുടിയേറ്റ് എന്ന പദം:
“കാളി - ദാരിക പോരിനെ അടിസ്ഥാനമാക്കിയുള്ള മുടിയേറ്റിൽ യുദ്ധ സന്നദ്ധയായി ശ്രീകോവിലിന് മുന്നിൽ നിന്ന് മുടിയേറ്റി പുറപ്പെടുന്നതിനെ സൂചിപ്പിക്കുന്നതാണ് മുടിയേറ്റ്. കാളി പുറപ്പാടാണ് മുടിയേറ്റിലെ ഏറ്റവും ഭക്തിനിർഭരമായ രംഗം. കാവിന് മുമ്പിൽവെച്ചാണ് കാളി മുടി തലയിൽ ധരിക്കുന്നത്. മുടിയേറ്റിയതിനുശേഷം പന്തങ്ങളിൽ തെളളിയെറിഞ്ഞ് ചടുലമായ ആട്ടം നടത്തി ചെമ്പടവട്ടത്തിൽ താലപ്പൊലിയുമായി വരുന്ന ദൃശ്യം കാണുവാനാണ് ആരാധകരായ ജനങ്ങൾ എത്തുന്നത്. അവർ കാളിയെ ആർപ്പുവിളിച്ച് ആനയിച്ചുകൊണ്ടുവരുന്നു. ദാരിക വധത്തിനുള്ള പുറപ്പാടാണിത്. വിജയത്തിന്റെ പ്രതീകമായ കിരീട ധാരണം (Coronation) എന്ന അർത്ഥത്തിലാണ് മുടിയേറ്റ് എന്ന പദം ഉണ്ടായത്. ഡോ. ഗുണ്ടർട്ട് ഈ അർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. ദാരികന്റെ മുടി(തല) യെടുക്കുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ഈ പദം ഉണ്ടായത് എന്ന വാദം ശരിയല്ല. കാളിയുടെ മുടിക്ക് ദാരുബിംബത്തിൻ്റെ സ്ഥാനമുണ്ട്. കലശമാടിയ ബിംബം തന്നെയാണിത്. കരിക്ക് നേദ്യം കഴിച്ച് നടയിൽ വച്ച് മുടി തലയിലേന്തിയാൽ ഒട്ടും ഭാരം തോന്നാറില്ലെന്ന് നടന്മാർ പറയുന്നു. തുടർന്ന് ശാന്തിക്ക് വെറ്റിലയും അടയ്ക്കയും ദക്ഷിണവയ്ക്കുന്നു. അതിന് തീർത്ഥദക്ഷിണ എന്നു പറയുന്നു. കരിക്ക് നിവേദ്യം കഴിഞ്ഞാൽ ശ്രീകോവിലിലെ ദേവിയുടെ ചൈതന്യം പിന്നെ മുടിയിലാണ്. " മുടിയേറ്റിൽ പ്രധാനമായും ഏഴ് കഥാപാത്രങ്ങളാണുള്ളത്.കാളി , കൂളി, ശിവൻ, ദാരിക ദാനവേന്ദ്രൻമാർ, നാരദൻ, കോയമ്പട നായർ. കാളി: “ മുഖത്ത് വിളക്കെണ്ണക്കരി തേച്ച് അതിനുമുകളിൽ അരിമാവും ചുണ്ണാമ്പും ചേർത്ത വെള്ള നിറം കൊണ്ട് വസൂരിക്കലയുടെ ചുട്ടികൾ എഴുതിയ കഥാപാത്രമാണ് കാളി. വായിൽ ദംഷ്ട്രയുണ്ടാകും. മുഖത്തും നെറ്റിയിലും ചെത്തിപ്പൂവ് പതിപ്പിച്ചു വയ്ക്കും. തലയിൽ ചുവന്നശീല കെട്ടിവയ്ക്കുന്നു. മാറ്റുകൊണ്ട് തറ്റുടുത്ത് ഉത്തരീയം കെട്ടി, തോൾവള,മുലവാറ്, ആഭരണങ്ങൾ, പൂമാലകൾ, പടിയരഞ്ഞാണം തുടങ്ങിയ അണേലങ്ങൾ, ഇട്ട് ശോഭിക്കുന്നു കാളി രൂപം .” കൂളി: “കാളിയുടെ അനുചരയായ കൂളി (പൂതം എന്നും വിളിക്കാറുണ്ട്) ഭൂതഗണങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ഒരു വിനോദകഥാപാത്രമാണ്. കരിതേച്ച് ഹാസ്യാത്മകമായ രീതിയിൽ മുഖത്തെഴുതുന്നു. ചുവന്ന കുപ്പായവും ഉത്തരീയവും അതിശയോക്തിയോടെ ഉന്തി നിൽക്കുന്ന വയറും കൂർത്തമുലയും വെച്ചുകെട്ടിയ വേഷമാണിത്. കൈയിൽ ഇലത്തൂപ്പു പിടിച്ചിരിക്കും .” ശിവൻ: മുടിയേറ്റ് നേരരങ്ങിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ശിവനാണ്. കാര്യമായ ആംഗിക പ്രകടനങ്ങൾ ഈ കഥാപാത്രത്തിനില്ല. മിനുക്കുവേഷമാണ്. കണ്ണെഴുത്തല്ലാതെ മുഖത്തു തേപ്പില്ല .” നാരദൻ: “നാരദനും ഒന്നാം രംഗത്തിൽ മാത്രമേ പ്രവേശിക്കുന്നുള്ളൂ. വെള്ള വസ്ത്രം ധരിച്ച് സന്യാസിമാരുടെ മുടിയും താടിയുമുള്ള ഈ വേഷം ശൈലീകൃതമല്ല. കയ്യിൽ ഓല ഗ്രന്ഥത്തെ പ്രതിനിധീകരിക്കുന്ന ഒരു കുരുത്തോലയുണ്ടായിരിക്കും. തിരശ്ശീലയ്ക്ക് പിന്നിലൂടെ തിരശ്ശീലയ്ക്ക് മുന്നിൽവന്ന് നാരദൻ അഭിനയിക്കുന്നു .” ദാരികദാനവേന്ദ്രന്മാർ: “മുടിയേറ്റിലെ പ്രതിനായക കഥാപാത്രങ്ങളായ ദാരികദാനവേന്ദ്രന്മാരുടെ വേഷം കത്തിയാണ്. ഈ കത്തി വേഷത്തിൻ്റെ സ്വാധീനം പിൽക്കാലത്ത് കഥകളിയിൽ കാണാം. വെളുത്ത ഉത്തരീയവും ചുവന്ന കുപ്പായവും മറ്റ് അലങ്കാര ചമയങ്ങളും ഈ വേഷത്തിനുണ്ട് .” കോയിമ്പട നായർ: “വേലക്കളിക്കാരുടെ വേഷത്തെ അനുസ്മരിപ്പിക്കുന്ന കോയിമ്പട നായർ മാത്രമാണ് ഈ അനുഷ്ഠാനനാടകത്തിലെ ദൈവികതയില്ലാത്ത കഥാപാത്രം. എങ്കിലും നന്ദികേശ്വരനെ പ്രതിനിധീകരിക്കുന്നതാണ് ഈ കഥാപാത്രമെന്ന് ചിലർക്കഭിപ്രായമുണ്ട്. മിനുക്ക് വേഷമാണ്. പടനായരുടേതു പോലെ ഇടതുകയ്യിൽ പരിചയും വലതുകയ്യിൽ ചെറിയ വാളുമുണ്ടായിരിക്കും. വെള്ളവസ്ത്രമാണ് ധരിക്കുന്നത്. 'കോയിമ്പട' എന്നും വിളിക്കാറുണ്ട്. കോയിൽ പടനായർ കോയിമ്പടനായർ ആയി. "
|
.ഡോ. സി. ആർ. രാജഗോപാലൻ, മുടിയേറ്റ്: നാടോടി നേരരങ്ങ്,അസെന്റ് ബുക്ക്സ് , കോട്ടയം, 2015 , പുറം 19 - 34..Link | |
| 2 | Kealeeya abharanangal | ![]() | ഡോ .വിനിത വിജയൻ | പുസ്തകങ്ങങ്ങൾ |
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്...
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ള മണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീ കളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്തവ സ്ത്രീകളുടെ കഴു ത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
2. “നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളു കൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുരുവും പലയിനം പൂക്കളും കർണാഭരണങ്ങളായി ഉപയോഗിച്ചിരുന്നു. കേരളത്തിലെ സ്ത്രീകൾ കാതിലണിഞ്ഞിരുന്ന 'തോട'കൾ പലതരത്തിലുണ്ടായിരുന്നു. പണ്ടു കാലത്ത് കാത് നീട്ടിവളർത്തുന്ന സമ്പ്രദായമായിരുന്നു. കാതിന്റെ നീണ്ട ഭാഗം ഊഞ്ഞാൽപോലെ നീണ്ടു കിടക്കും. അതിൽ അണി ഞ്ഞിരുന്ന ആഭരണമാണ് തോട. നടുവിൽ തോടുപോലെ കാതിന്റെ വളയം ഒതുങ്ങി ഇരിക്കുന്ന ആഭരണമാണ് തോട. ഇത് തനി സ്വർണ ത്തിൽ പണിയുവാൻ നല്ല ധനശേഷിയുള്ളവർക്കേ പറ്റൂ. അതുകൊ ണ്ടുതന്നെ സാധാരണക്കാർ കൈതയോല ചുരുട്ടിയാണു കാതിൽ ഇടുന്നത്. കരി ചേർത്തരച്ച അരക്കോ, തേനീച്ചക്കൂട്ടിൽനിന്നെടു ക്കുന്ന മെഴുകോ, കൈതയോല ചുരുളിനകത്തുവച്ച് അതിന്റെ ഒരു വശത്ത് കുന്നിക്കുരുക്കൾ പതിച്ചുവച്ചാൽ ഈ തോടയ്ക്ക് 'ചൂതുമണി' എന്നു പേർ. കാഴ്ചയിൽ ചുവന്ന കല്ലുവച്ച ആഭരണംപോലെയായി രിക്കും. പ്രായം ചെന്നവരാണിതു ധരിക്കുക. ഇതിൽതന്നെ 'ഉള്ളാട' വിഭാഗത്തിലുള്ള സ്ത്രീകൾ, ഓലച്ചുരുളോ, ലോഹച്ചുരുളോ ധരി ക്കുന്നു. പണ്ട് നമ്പ്യാർ 'കാതിലോല, നല്ലതാളി' എന്നു പറഞ്ഞതിന്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത് കാതിലണിയുന്ന ഈ 'ഓല'യുടെ അറിവുംകൂടിയാണ്. ഇങ്ങനെ അണിയുന്ന 'ഓല'യിൽതന്നെ നമ്പൂ തിരി സ്ത്രീകൾക്കിടയിൽ 'പനയോല' കൊണ്ടുള്ള ആഭരണമാണ് പ്രധാനം. പനയോല വെൺകളിമണ്ണിൽ മുക്കി (അതിനെ ചേടി എന്ന് പറയും) വെളുപ്പുനിറം വരുത്തിയാണ് അണിയുന്നത്. മറ്റു ജാതി ക്കാരുടെ ഓലയ്ക്ക് ചുവന്ന നിറമാണ് വിധി. ഇതിൽതന്നെ കുറിച്യർ
കാതിൽ 'പിച്ചളത്തോട'യാണ് അണിയുക. തോടയുടെ മറ്റൊരു പണിയർ എന്നിങ്ങനെ ഗോത്രസംസ്കൃതിയുമായി ബന്ധപ്പെട്ടവർ, പേരാണ് 'തക്ക'
കാതിൽ അണിയുന്ന ആഭരണങ്ങളിൽ മേക്കാത്കുത്തി അണി യുന്നവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ചിറ്റ്' എന്ന പേരിലാണിത് അറിയുന്നത്. 'മനച്ചിറ്റ്', 'ചെറുചിറ്റ്' എന്നിവയ്ക്ക് നമ്പൂതിരിമാർക്കിട യിലാണ് പ്രചാരം. ക്രിസ്ത്യാനികൾക്കിടയിൽ മേയ്ക്കാത് കുത്തന്ന രീതിയുണ്ട്. അതിന് 'മേയ്ക്കാ മോതിരം' എന്നു പേർ. അതിൽത്തന്നെ ഒരു പവൻ തൂക്കത്തിൽ ചതുരവടിവിൽ നിർമ്മിക്കുന്ന കാതിലയ്ക്ക് കുന്നംകുളം ഭാഗത്ത് 'അന്തോണിക്കാതില' എന്നൊരു ദേശപ്പേരുണ്ട്. പൊതുവേ മറ്റു ജാതിക്കാർക്കിടയിൽ ചിറിന് പ്രചാരം കുറവാണ്. കുറുമർ, ഉള്ളാടർ, പണിയർ തുടങ്ങിയ ഗോത്രവർഗ്ഗക്കാർക്കിടയിലുംമേക്കാത് കുത്തുന്ന രീതിയുണ്ട്. ചുവന്ന മഞ്ചാടി പിടിപ്പിച്ച മെഴുകു 'തോടകൾ' ആണ് അവർ അണിയുന്നത്.
കഴുത്തും കാതും കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വൈവിധ്യമുള്ളത് 'വള'കളിലാണ്. വളകളിൽ നിരവധി ഭേദങ്ങളുണ്ട്. നമ്പൂ തിരിസ്ത്രീകൾ പൊതുവേ, സ്വർണവളകളല്ല ഉപയോഗിക്കുക. ഓട്ടുവളകളാണ് അവർക്കു പറഞ്ഞിട്ടുള്ളത്.
വളകളിൽ കാണുന്ന പ്രത്യേക ഇനങ്ങൾ, ഒഴുക്കൻവള, ഒറ്റവള, പൂട്ടുവള, തരിവള, കൊത്തുവള ഇങ്ങനെയുള്ള സാധാരണ വളകളാണ്. ഇതുകൂടാതെ സവിശേഷമായ ഒരു ഇനമാണ് 'രാമായണം' കൊത്തിയ വള. സ്ത്രീകൾ മാത്രമാണിത് ഉപയോഗിക്കുന്നത്. അതും പ്രായമാ യവർ. ഈശ്വരസങ്കല്പവുമായി ഇഴചേർന്നതിനാൽ ശുദ്ധാശുദ്ധസ കല്പങ്ങൾ ഇതിലുണ്ട്. സീതാസ്വയംവരം, ലക്ഷ്മണോപദേശം, വന യാത്ര, സീതാപഹരണം, ഹനുമദ്സംഗമം, അശോകവനം, മൃതസഞ്ജീ വനി, രാവണവധം, പട്ടാഭിഷേകം ഇത്രയും രാമായണ സന്ദർഭങ്ങളാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. ഇതുപോലെതന്നെ പ്രധാനമാണ് അഷ്ടലക്ഷ്മി, ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, ആദിലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി ഈ ദേവത കളെ കൊത്തിയ വള. ആഭരണം എന്ന സൗന്ദര്യസങ്കല്പത്തിനപ്പുറത്ത് ഒരു 'ദൈവികക്യപ' തേടൽ കൂടിയാണത്. ദശാവതാരം കൊത്തിയ വളയും ഈ കൂട്ടത്തിൽപെടുന്നു. ഈ വളകളിൽ പ്രത്യേകരീതിയി ലുള്ള കൊത്തുപണികൾ ചെയ്യാറുണ്ട്. മുന്തിരി 'കൊത്തിയ വള' ആ കൂട്ടത്തിൽപെടുന്നു.
വള കഴിഞ്ഞാൽ പ്രധാനപ്പെട്ട ആഭരണമാണ് മോതിരം. 'പത്തു വിരലിലും പൊന്മോതിര'മണിഞ്ഞവരെക്കുറിച്ച് പാട്ടുകളിലും കാവ്യ ങ്ങളിലും പരാമർശം ഉണ്ട്. മോതിരങ്ങളുടെ പേരുകൾ അവയുടെ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പീഠമോതിരം പീഠത്തിന്റെ ആകൃതിയിലുള്ള മുകൾഭാഗത്തോടുകൂടിയതാണ്. തടമോതിരം എന്നാൽ പ്രധാന മോതിരം ഊരിപ്പോകാതിരിക്കാൻ തടയായിട്ട്, ഇരുവശത്തും ഇടുന്ന ചെറിയ മോതിരംതന്നെ. കാവറുമോതിരം, അതിൻ്റെ ക്ലാവർ രൂപത്തിനാലാണ് ആ പേരിന് അർഹമായത്. ഒഴുക്കൻ മോതിരം അഥവാ കണ്ണ് മോതിരത്തിന് മോതിരത്തിൻ്റെ കട്ട കണ്ണിൻ്റെ ആക്യ പ്രത്യേകിച്ച് കൊത്തുപണികളില്ലാത്തതുതന്നെ. മുതിരപ്പുറം മോതിരം സവിശേഷതയുള്ളതാണ്. ഒൻപത് കല്ലുകളുള്ള മോതിരത്തിൻ്റെ തിയിലായിരിക്കും. ഇതുകൂടാതെ നവരത്നമോതിരം വളരെയധികം കേന്ദ്രസ്ഥാനത്ത് വൈരമാണ്. വൈരക്കല്ലിൻ്റെ വലത്തുവശത്തായി മുത്ത്, മറുവശത്ത് ജാതിനീല (ഇന്ദ്രനീലം) ചുമപ്പ് പവിഴം, വെള്ള പച്ചക്കല്ല്. തുടർന്ന് തൊട്ട് വലത്തുതന്നെ വെള്ളക്കല്ല്, അതിനടുത്ത് താണ് (മത്സ്യമാംസങ്ങൾ കഴിക്കുന്നവർ ഇടതുകൈയിൽ ഉപയോഗി ക്കല്ല് എന്നിങ്ങനെ ക്രമീകരിക്കുന്നു. സമയദോഷത്തിന് പരിഹാരമാ യിട്ടാണീ മോതിരം ധരിക്കുന്നത്. അത് വലതുകൈയിൽ ധരിക്കേണ്ട ക്കുന്നതാണുത്തമം എന്ന് തട്ടാന്മാർക്കിടയിൽ അഭിപ്രായഭേദം കാണു ന്നുണ്ട്).
സമയദോഷത്തിനണിയുന്ന ഈ മോതിരം എപ്പോഴും ഉപയോ ഗിക്കുന്നതു ശരിയല്ല. വൈരക്കല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഇതുപോലെ വിശ്വാസതലവുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരം. സാധാരണപവിത്രക്കെട്ടിൽനിന്ന് വ്യത്യസ്തമായി വലതുവശം കെട്ടാണ് പവിത്രമോതിരത്തിന്. അതി ൽത്തന്നെ പയ്യന്നൂർ പെരുമാൾ ക്ഷേത്രത്തിൽ പൂജിച്ചു വാങ്ങുന്ന മോതിരത്തിന് മഹത്ത്വം കൂടും. പൊതുവേ നമ്പൂതിരിമാരാണ് ഇതണിയുക. ഇതുകൂടാതെ 'പുലിനഖ' മോതിരം, ആനവാൽ മോതിരം എന്നിവയും പ്രചാരത്തിലുള്ളവയാണ്. 'ആനവാൽ' കെട്ടിച്ചാൽ രാത്രി യിൽ ഭയന്നു കരയുന്നതിന് ഒറ്റമൂലിയായി. പുലിനഖവും ഇത്തരം ഗുണം ചെയ്യും. വീരശൂരപരാക്രമികൾക്കു ചേർന്നതാണല്ലോ അത്. പഴയ നായാട്ടുകാലത്തിൻ്റെ ഓർമ്മകൾ ഇതിലടങ്ങുന്നുണ്ടാകണം. ഇതിൽത്തന്നെ ചെറിയ 'നഖ'മാണെങ്കിൽ 'കീരിപ്പല്ല്' എന്നാണു പറ യുക. താന്ത്രികാവശ്യങ്ങൾക്കായി പവിത്രമോതിരം ഉപയോഗിക്കുന്നു.
ആഭരണങ്ങളിൽ മൂക്കുത്തിക്കും സ്ഥാനമുണ്ട്. മുതുവന്മാർക്കി ടയിൽ, വിവാഹത്തിന് വധു, വരൻ്റെ മുമ്പിലെത്തിയാൽ വരൻ ഒരു മോതിരവും മൂക്കുത്തിയും ചീപ്പും സമ്മാനിക്കുമത്രേ. മൂക്കിൻറെ രണ്ടുവശത്തും തുളച്ച് ഇടുന്ന രീതി ഉള്ളാടന്മാർക്കിടയിൽ കാണുന്നു. വലതുമൂക്കും ഇടതുമൂക്കും കുത്തുന്നതിൽ ജാതീയമായ വേർതി രിവുണ്ട്. കമ്മാളർ, ശില്പാചാരി, ചെട്ടി, കൊങ്ങിണി, വാണിയൻ, തീയൻ, പുലയൻ എന്നിവർ മൂക്കുത്തി ധരിക്കുന്നതിൽ ശ്രദ്ധിച്ചു പോന്നു. 'മൂക്കുവള'യും ഇവരിൽ പ്രചാരത്തിലുണ്ട്.
മെയ്യഴക്' കൂട്ടുന്ന ആഭരണങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നല്കുന്ന സമുദായം മുസ്ലിങ്ങളുടേതാണ്. അവരുടെ ആഭരണങ്ങ ൾക്കു പ്രത്യേക പേരുകളുണ്ട്. 'മണിയൻ മാട', അതിലൊന്നാണ്. രണ്ടറ്റത്തും കുഴൽപോലുള്ള ആഭരണമാണിത്. ചങ്കിൽ അടക്കിക്കെ ട്ടുന്ന 'കാറ', കാഴ്ചയിൽ നാഗപടത്തോടടുത്ത് നില്ക്കും. പൊതുവേ മുസ്ലിംആഭരണങ്ങളിൽ കാണുന്ന അലുക്കുണ്ടാവില്ല നാഗപടത്തിന്. 'ചങ്കേലസ്സ്' നീളത്തിൽ വരിയായി ചിട്ടപ്പെടുത്തിയാൽ പരത്തിൻകൂ ട്ടമായി. അണ്ടിയേലസ്സ്, കശുമാങ്ങയണ്ടിയുടെ രൂപത്തിലുള്ള മാല യാണ്. കഴുത്തിൽ എന്നപോലെ കാതിലും അലുക്കുകളുള്ള കമ്മലാണ് ഉപയോഗിക്കുക. കാതില അഥവാ മിന്നിപ്പടി എന്നു പറയുന്നത് കാഴ്ചയിൽ വലുതായിരിക്കും. പത്താക്ക്, പതക്കം, തൊരട്, പൊള്ള മണി, പവിഴേലസ്സ്, ആമാടക്കൂട്ടം, മടിയേലസ്സ് ഇവയൊക്കെ മുസ്ലി ങ്ങൾക്കിടയിൽ പ്രചാരമുള്ളവയാണ്. ചങ്കേലസ്സ് കോവയ്ക്കയുടെ ആകൃതിയിൽ ചരടിൽ കോർത്തിടുന്ന മാലയാണ്. 'ഉറുക്ക്' എന്നൊരു ആഭരണം പെൺകുട്ടികളുടെ കൈയിൽ കെട്ടുമ്പോൾ 'കൈയുറുക്ക്' എന്നറിയപ്പെടുന്നു. അണ്ടിയേലസ്സ് ആൺകുട്ടികളും ധരിക്കുന്നു.
മെയ്യാഭരണങ്ങൾക്ക് ചരിത്രപരവും വംശപരവുമായ ബന്ധങ്ങ ളുണ്ട്. പാരമ്പര്യത്തനിമയും കാണാം. ജനിച്ച് 90 ദിവസം കഴിഞ്ഞാൽ-ചിലേടത്ത് 28-നുതന്നെ കുട്ടിയുടെ കാത് കുത്തുന്നു. നാരകമുള്ളു കൊണ്ട് കാതു തുളച്ച് (കാരമുള്ളും ഉപയോഗിക്കും) ആഭരണം ഇടു വിക്കും.
പേരിടലിന് 'പേരുമണി'യും ചാർത്തുന്നു. തിരണ്ടുകല്യാണം കഴിഞ്ഞാൽ കഴുത്തിലും കാതിലും മൂക്കിലും കൈയിലും കൈവി രലുകളിലും അരക്കെട്ടിലും ആഭരണങ്ങൾ അണിയുന്നു. വെള്ളിയ രഞ്ഞാണം, സ്വർണ അരഞ്ഞാണം ഏലസ്സുകളും കാൽത്തളകളും വഴിപോലെ ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ ആഭരണഭ്രമം അവൻ സ്യഷ്ടിച്ച ദേവീദേവന്മാർക്കും ആഭരണമണിയിക്കുന്നതിൽ കാണാം. 'മണിത്താലി' 108 മണി, 101 മണി, 51 മണി എന്നിങ്ങനെ അളവുകളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയാണ്-ദേവീദേവന്മാർക്കു കിരീടവും കാപ്പും പതിവാണ്. 'ഗൗരീശങ്കരം' ക്ഷേത്രച്ചടങ്ങിനുപയോഗിക്കുന്ന മോതിരമാണ്. വീരന്മാരുടെ കാതിൽ നാഗകുണ്ഡലവും കുട്ടിക്കാപ്പും സ്വർണ അരപ്പട്ടയും കച്ചേലസ്സും കാണാം. 'വീരത്തണ്ട്' വീരപരാക്ര മികൾക്കുള്ളതാണ്. അംഗദവും മണികാഞ്ചിയും പഴയ നാടോടി പാരമ്പര്യത്തിൽ തന്നെയുള്ള ആഭരണങ്ങളാണ്.
ഇതുകൂടാതെ വ്രതാനുഷ്ഠാനങ്ങളുടെ കാലത്ത് തുളസിമാലയും രുദ്രാക്ഷമാലയും പളുങ്കുമാലയും ധരിക്കുന്നു. രക്ഷായന്ത്രങ്ങളും ഉറുക്കുകളും ഏലസ്സുകളും 'താന്ത്രിക' വിദ്യയുമായി ബന്ധപ്പെട്ടവ യാണ്.ആഭരണങ്ങളിലെ ശ്രദ്ധേയമായ ഒരുകാര്യം മുസ്ലിങ്ങൾക്കിടയിലെ 'കാതുകുത്തും' തട്ടാന്മാർക്കിടയിലെ അവകാശമാണ് എന്നതാണ്. 'ചിറ്റും' ക്രിസ്ത്യൻ സമുദായത്തിലെ 'താലി'യും ഹിന്ദുക്കൾക്കിടയിലെ വിവാഹത്തിനുള്ള 'ചിറ്റ്' കൊണ്ടുവരുന്ന തട്ടാനെ വിളക്കും നിറയും വച്ച് സ്വീകരിച്ച്, വധുവിൻ്റെ അറയിൽ കടന്നുചെന്ന് ചിറ്റ് കാതിലിട്ട് കൊളുത്തുറപ്പിക്കാനുള്ള അവകാശം തട്ടാനുണ്ട്. അതിന് പ്രതിഫ ലമായി അരിയും നെല്ലും പഴവുമൊക്കെയാണു നല്കുക. അതുപോലെ ക്രിസ്ത്യാനികൾക്കിടയിലെ 'താലി' കെട്ടിന്റെയന്ന് തട്ടാൻ തന്നെ താലി നല്കി അവകാശം വാങ്ങുന്നു. ഹിന്ദുക്കളുടെ കുട്ടിയുടെ 'കാതു കുത്തും' ഇതുപോലെ പ്രതിഫലം വാങ്ങാതെ 'അവകാശം' വാങ്ങി നടത്തുന്ന ചടങ്ങായിരുന്നു. ആഭരണങ്ങൾ ആവശ്യക്കാരൻ്റെ വീട്ടിൽ ചെന്നിരുന്ന് പണിഞ്ഞിരുന്ന പഴയകാലത്ത്, കവളപ്പാറയിലെ രാമനും കോന്തനും ചേർന്ന്, ഒരിക്കൽ അമ്പലം പണിയും കഴിഞ്ഞു വരുന്ന സമയത്ത് ദക്ഷിണയായി കിട്ടിയ മുണ്ടും നാളികേരവും ആലിൻചോ ട്ടിൽവച്ച് വിശ്രമിക്കവേ, രാമൻതട്ടാൻ തൻ്റെ കൈയിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് നാളികേരം കൊത്തിയെടുത്തു. അതു കണ്ട കോന്തൻ മുത്തപ്പൻ രാമനെ കൊന്നുകളഞ്ഞുവത്രേ. നാട്ടാ ചാരപ്രകാരം കോന്തൻ മുത്തപ്പനെ നാടുകടത്തി. ആ സമയത്തു കൊടുങ്ങല്ലൂരമ്പലത്തിൽ വിദഗ്ദ്ധനായ തട്ടാനെ ആവശ്യം വന്നെന്നും അങ്ങനെ കോന്തൻ മുത്തപ്പനെ വെള്ളാങ്കല്ലൂർ പടിഞ്ഞാറുഭാഗത്ത് വിളിച്ചിരുത്തിയെന്നും പറയുന്നു. ഈ കുടുംബക്കാർ പിന്നീട് 'തൃപ്രയാർ' എന്ന വീട്ടുപേരിനർഹരായത്രേ. പൊതുവേ തട്ടാന്മാർ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. പണ്ടത്തെ സാമൂഹികഘടനയിൽ അവർക്കുണ്ടാ യിരുന്ന പ്രാധാന്യം, ആഭരണങ്ങളുടെ പ്രസക്തിയിലേക്കുകൂടി വെളിച്ചം വീശുന്നു.
ഓടും ചകിരിയും ഉപയോഗിച്ച് സ്ഫുടം ചെയ്തെടുത്ത തനി തങ്കത്തിൽ ആഭരണങ്ങൾ നെയ്തെടുത്ത കരവിരുത് ഇന്ന് യന്ത്ര ങ്ങൾക്കു വഴിമാറിയെങ്കിലും, മെയ്യഴകിലെ പാരമ്പര്യത്തിളക്കം ഒളി മങ്ങാതെ നിലനില്ക്കുന്നു എന്നതാണ് സത്യം. “ |
.1.നാട്ടറിവുകൾ, ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466.Link | |
| 3 | Kurikkoottukal | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ |
കുറിക്കൂട്ടുകൾ
ചന്ദനം, കളഭം, കസ്തൂരി, കുങ്കുമം തുടങ്ങിയ കുറിക്കൂട്ടുകൾ ശരീരത്തിൽ അലങ്കരിക്കുന്നത് അംഗലാവണ്യം വർ...
കുറിക്കൂട്ടുകൾ ചന്ദനം, കളഭം, കസ്തൂരി, കുങ്കുമം തുടങ്ങിയ കുറിക്കൂട്ടുകൾ ശരീരത്തിൽ അലങ്കരിക്കുന്നത് അംഗലാവണ്യം വർദ്ധിപ്പിക്കുന്നതിനുകൂടിയാണ്. ഇവ ഏവരും ഇഷ്ടപ്പെടുന്ന വസ്തുക്കളാണെങ്കിലും സ്ത്രീകൾക്കു കൂടുതൽ പ്രിയം കാണും.
*ചന്ദനമുരസിക്കുറിയും വരച്ചു പെണ്ണ് എലക്കുറിയേഴും വരച്ചു മാതു പൊൻകൊണ്ടരച്ചു തിലകം തൊട്ട് കുങ്കുമംകൊണ്ടങ്ങ് പൊട്ടു കുത്തി അഞ്ജനമരച്ചിട്ടു കണ്ണെഴുതി ചന്ദനത്തൈലമെടുത്തു പെണ്ണ് കസ്തൂരി കളഭംകൂടി പൂശുന്നുണ്ട്."
എന്നീ വരികൾ താഴത്തുമഠത്തിലെ മാതു കുറിയിടുന്നതിനെക്കുറിച്ചുള്ള വർണനയാണ്.
"നല്ല കളഭവും കസ്തൂരിയും കോഴിക്കോടൻ ചാന്തും ചന്ദനവും നൽമണമൊന്നായിച്ചേർത്തു."
കൊണ്ട് പുരുഷന്മാരും കുറി വരയ്ക്കാറുണ്ടെന്നു കാണാം.
കുറിക്കൂട്ടുകളെക്കുറിച്ചു പറയുമ്പോൾ എടുത്തുപറയേണ്ട ഒരിന മാണ് വശീകരണക്കുറികൾ. മറ്റുള്ളവർക്ക് ആകർഷണമായി തോന്നി ക്കുകയാണല്ലോ വശീകരണം. സ്ത്രീവശ്യം, പുരുഷവശ്യം തുടങ്ങി യവ ശാരീരിക സൗന്ദര്യത്തിനടിസ്ഥാനമായി വരുന്ന കാര്യങ്ങളാണ്.
ആടി അടിയും അരിതാരവും അതിമധുരവും സമം കൂട്ടി ഗുളിക യുണ്ടാക്കി പശുവിൻ പാലിൽ തഴച്ചു തിലകം തൊട്ടാൽ സ്ത്രീവശ്യം.
ഗോരോജനം ഉമ്മത്തത്തിൻ ചപ്പ്, മനയില ഇവ അരച്ച്, യോനിയിൽ പുരട്ടുക. പുരുഷൻ പിരിയാതിരിക്കും.
അശോകത്തിന്റെ വടക്കു പോയ വേരും കർപ്പൂരവും തേനില രച്ചു ലിംഗലേപനം ചെയ്ക. സ്ത്രീകൾ വശ്യരാകും.
തൊട്ടാവാടി ഉരിയാടാതെ പറിച്ചു കൊണ്ടു വന്ന് നല്ലവണ്ണമരച്ച് ചുണ്ണാമ്പു കൂട്ടി കടഞ്ഞു നെറ്റിക്കു തിലകം തൊടുക, സ്ത്രീവശ്യം.
എന്നിങ്ങനെ ചില തിലകലേപനവിധികൾ മന്ത്രവാദ ഗ്രന്ഥങ്ങളിൽ കാണാൻ കഴിഞ്ഞു. “
2.കുറി നെറ്റിയിലും മറ്റും ഭസ്മം, ചന്ദ നം തുടങ്ങിയവകൊണ്ട് തൊടുന്ന അടയാളം. ഭസ്മക്കുറി, ചന്ദനക്കുറി, ഗോപിക്കുറി, കുങ്കുമക്കുറി, മഞ്ഞ ക്കുറി, കറുപ്പുകുറി എന്നിങ്ങനെ കുറികൾ പലവിധമുണ്ട്. ഇവയെ ല്ലാം തൊടുകുറിയാണ്. കളഭക്കുറി, ഗോരോചനക്കുറി എന്നിങ്ങനെയും കുറികൾ കാണാം. ഭസ്മചന്ദനാദി കൾ കുറിയിടുമ്പോൾ നെറ്റി, കൈ കൾ, നെഞ്ച്, പുറം, കൈമുട്ട്, കാൽ മുട്ട് എന്നിങ്ങനെ ഇന്നയിന്ന സ്ഥാന ങ്ങളിൽ വേണമെന്നുണ്ട്. ഇഷ്ടദേവതാചിഹ്നമാണ് കുറി. ശിവന് ഭസ്മക്കുറി, വിഷ്ണുവിന് ഗോപിക്കുറി, ചന്ദനക്കുറി എന്നിവ. ഭഗവതി (ദുർഗ)ക്ക് കുങ്കുമക്കുറി, രക്തചന്ദനക്കുറി എന്നിവ, സുബ്രഹ്മ ണ്യന് കുങ്കുമക്കുറി എന്നിങ്ങനെ ദേവതാഭേദമനുസരിച്ച് 'കുറി'യിൽ വ്യത്യാസം വരും. ആചാരപ്പെട്ട സ്ഥാനക്കാരും കോമരങ്ങളും വെളി ച്ചപ്പാടൻമാരും മറ്റും കുറിയിടുന്ന തിനെ 'ആചാരക്കുറി' എന്നു പറ യും. കളരിഗുരുക്കൻമാരുടെ കുറിയി ടൽ മറ്റൊരു പ്രകാരമാണ്.
കാവുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും മറ്റു ദേവതാസങ്കേത ങ്ങളിൽനിന്നും ഭക്തജനങ്ങൾക്ക് പ്രസാദമായി 'കുറി' ലഭിക്കും. കാവു കളിൽനിന്ന് കോമരങ്ങളും ആയ ത്താൻമാരും കൊടുക്കുന്ന കുറി, അരിയും മഞ്ഞളും ചേർത്ത് പൊടി ച്ചതാണ്. തെയ്യങ്ങളും തിറകളും കെട്ടിയാടുമ്പോൾ കുറി കൊടുക്കും. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുന്നത്. ഭൈരവൻ, ഗുളികൻ തുടങ്ങിയ ശിവാംശഭൂതരായ ദേവ തകൾ ഭസ്മമാണ് കുറിയായി നൽകുക. ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ, മുത്തപ്പൻ, വെളുത്തഭൂതം തുടങ്ങിയ കോലങ്ങൾ ഉണക്കലരിയാണ് പ്രസാദമായി കൊടുക്കുന്ന ത്. ഇവയെല്ലാം "പ്രസാദക്കുറി'കളാ ണ്. മാന്ത്രികമായ കുറികളാണ് മറ്റൊരിനം. അവയെ 'വശ്യക്കുറി' യെന്നു പറയും. |
.1.സൗന്ദര്യവർദ്ധക നാട്ടറിവുകൾ, ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2440 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:272 ..Link | |
| 4 | Kottakkayil | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത...
"കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ്. ഇവ കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും. ഈ ആരംഭപ്പണികൾക്കു രാവിലെ മുതൽ ഉച്ചവരെ സമയം വേണ്ടിവരും.
കൊട്ട നെയ്യുന്നതിൻ്റെ അടിസ്ഥാനഗണിത തത്ത്വം മാട് വയ്ക്കുക എന്നതാണ്. മാട് കൊട്ട നെയ്യുന്ന ആളിൻ്റെ (സ്ത്രീ/ പുരുഷൻ) ഒരുമാർ എന്നാണു പറയുക. കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത് ഈ അളവാണ്. കൈകൾ ഇരുവശത്തേക്കും വിരിച്ചാണ് മാടിന്റെ അളവ് എടുക്കുന്നത്. ഇതിനുശേഷം അലക് പാകും, കൊട്ടയുടെ പ്രത്യേകതകൾ അനുസരിച്ച് കയറിയും ഇറങ്ങിയും ഒന്നിനുമുകളിൽ വേറൊന്നും. ഇങ്ങനെ ഓരോ കൊട്ടയുടേയും രൂപഭംഗി അനുസരിച്ചാണു മാട് വെക്കുന്നത്. "
"ഈറ്റ, മുള, ചൂരൽ, കമ്പുകൾ, കോരപ്പുല്ല്, കൈത മുതലായ അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് കൊട്ട, പനമ്പ്, പായമുതലായവ നിർമ്മിക്കുന്നത്. അടുത്ത കാലത്ത് വാഴനാര് തുടങ്ങി പല വസ്തുക്കൾകൊണ്ടും കൗതുകകരമായ ബാഗുകളും കൊട്ടയും നെയ്യാൻ തുടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ഈന്തപ്പന, വില്ലോ മരത്തിന്റെ കമ്പുകൾ എന്നിവകൊണ്ടു വിവിധതരത്തിലുള്ള കൊട്ടകൾ നെയ്തുവരുന്നു.
കേരളത്തിൽ ഈറ്റ, മുള തുടങ്ങിയവകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നത് പ്രധാനമായും പറയസമുദായത്തിൽപ്പെട്ടവരാണ്. പറയൻ, സാംബവൻ എന്നീ പേരുകളിലറിയപ്പെടുന്ന സമുദായക്കാരാണ് കൊട്ട തുടങ്ങി അനേകം കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നത്. പാക്കനാരുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് പറയസമുദായക്കാർ. കാർഷികവൃത്തിക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളാണ് ഇവയിൽ പലതും. ജന്മനാ കലാകാരന്മാരായ ഇക്കൂട്ടർ കലാരൂപങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ സ്വയമുണ്ടാക്കുന്നു."
ഇക്കൂട്ടത്തിൽപ്പെടുന്ന ഒരു അവശ്യസാധനമാണ് കൊട്ടക്കയിൽ (അടച്ചൂറ്റി ) അഥവാ അരിവാല.
അടച്ച്വാറ്റി (കൊട്ടക്കയിൽ): " തിളച്ചുവെന്ത കഞ്ഞി അടുപ്പിൽനിന്ന് വാങ്ങി വാർത്ത് കഞ്ഞിവെള്ളവും ചോറും വേർതിരിക്കാനുള്ള ഉപകരണമാണ് അടച്ച്വാറ്റി. കഞ്ഞിക്കലത്തിൻ്റെ വായ് അടയ്ക്കുവാൻ പാകത്തിൽ ആകൃതിയൊപ്പിച്ച് മുറിച്ച് മിനുക്കിയെടുത്ത മരപ്പലക. ഈ പലകകൊണ്ട് കഞ്ഞിക്കലം അടച്ച് വിസ്താരമുള്ള ഒരു പാത്രത്തിൻ്റെ വക്കിൽ വെച്ച്, സാവധാനം ചെരിച്ച് പാത്രത്തിലേയ്ക്ക് കമഴ്ത്തുന്നു. അടച്ച്വാറ്റിയിന്മേൽ താങ്ങിയ അവസ്ഥയിൽ കഞ്ഞിക്കലം കമഴ്ന്നിരുന്നുകൊള്ളും. കലത്തിന്റെ വക്കിനും പലകയ്ക്കുമിടയിലൂടെ കഞ്ഞിവെള്ളം അടിയിലെ പാത്രത്തിലേക്കൊഴുകുന്നു. ചോറ് താഴേയ്ക്കു പോകാതെ അടച്ച്വാറ്റി തടയുന്നു. കഞ്ഞിക്കലം അടച്ച് വെള്ളം വാർത്തുകളയുന്ന ഉപകരണം എന്ന അർത്ഥത്തിലാകാം അടച്ച് വാറ്റി എന്നും അത് ലോപിച്ച് അടച്ച്വാറ്റി എന്നും പേരുണ്ടായത്. കാലം മാറിയപ്പോൾ കഞ്ഞിവാർക്കുവാൻ ലോഹനിർമ്മിതമായ സുഷിരപ്പാത്രങ്ങളും സുഷിരഅടപ്പുകളുംഎത്തി. അടച്ച്വാറ്റികൾ അധികപ്പറ്റായി. "
കൈയിൽക്കൊട്ട: "പുഴുങ്ങിയ നെല്ല് കോരി എടുക്കുന്നതിന് ഉപയോഗിക്കുന്ന കൊട്ടയാണിത്. "
|
.വിജയൻ കുമ്പളങ്ങാട്, പഴമയുടെ പെരുമകൾ, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2015, പുറം: 23, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പലതരം കൊട്ടകൾ (ശശികുമാർ കുന്നന്താനം), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2125. പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കൈവേലയുടെ നാട്ടറിവുകൾ (കെ. പി. ദിലീപ്കുമാർ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2098. ടി. കെ. മാറിയിടം, പഴമയുടെ തനിമ , കൈരളി ബുക്സ്, 2018, പുറം: 31 - 32..Link | ||
| 5 | Punam Krishi | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" 1. കോഴിയാള: മുള്ളൻകോഴിയാള, കല്ലരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുമുണ്ട്. മുള്ളൻകോഴിയാളയ്ക്ക് നീളത്തിലുള്ള ഓക്കയുണ്ട...
" 1. കോഴിയാള: മുള്ളൻകോഴിയാള, കല്ലരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുമുണ്ട്. മുള്ളൻകോഴിയാളയ്ക്ക് നീളത്തിലുള്ള ഓക്കയുണ്ടായിരിക്കും. കോഴിയാളകൾ മുന്തിയ വിളവു തരുന്ന ഇനങ്ങളാണ്.
2. അടുക്കൻ: കുറച്ചുനേരത്തേ പാകമാകുന്ന വിത്താണിത്. കറുത്തഅടക്കൻ, പെന്തിയടക്കൻ എന്നിങ്ങനെ വകഭേദങ്ങൾ ഉണ്ട്.
3. അരിക്കഴമ.
4. ചോലപെരുവിത്ത്-നേരത്തേ വിളയുന്ന ഇനമാണിത്.
5. ചീർപ്പാല: വളരെ പുരാതനമായ വിത്താണിത്. നെൽമണികൾ വളരെ ചെറുതാണെങ്കിലും നീളത്തിലുള്ള ഓക്ക കാണപ്പെടുന്നു. നല്ല വിളവുള്ള ഇനമാണ്.
6. എളുവിത്ത്.
7. പാൽകഴമ - മൂപ്പു കുറഞ്ഞതും, പൊതുവെ വിളവു കുറഞ്ഞതുമായ വിത്താണ്.
8. പുനക്കുറുവ - നാലുമാസം മൂപ്പ്, ചെറിയ മണികൾ, നെല്ലിന് ഇളം ചുവപ്പുനിറം. മഴ ശരിക്ക് ലഭിക്കുകയാണെങ്കിൽ നല്ലവണ്ണം വിളവു തരുന്ന ഇനമാണ്. നല്ലപോലെ പാകമായാൽ നെല്ലിന്റെ തോട് പൊളിഞ്ഞുനില്ക്കും.
ആദിവാസികൾ വിത്തുകളുടെ കൃത്യമായ മൂപ്പെത്രയെന്നോ, എത്ര വിളവു കിട്ടുമെന്നോ ഒന്നും കണക്കുവെക്കുന്നില്ല. മേൽപ്പറഞ്ഞ വിത്തുകളെല്ലാം വിഷുവിനു മുമ്പേ വിതയ്ക്കും. കന്നി-തുലാം മാസത്തോടെ എല്ലാ കൊയ്ത്തും കഴിയുകയും ചെയ്യും.
മുതുവാൻ ഉപയോഗിക്കുന്നത്/ഉപയോഗിച്ചിരുന്നത് മൂപ്പു കുറഞ്ഞവ:
1അരിമോടൻ: അരിമോടൻ വെളുത്തതും കറുത്തതും കാണപ്പെടുന്നു.
2. ആടിമോടൻ: കറുപ്പും വെളുപ്പും നിറത്തിൽ കാണപ്പെടുന്നു.
3. ചോരമോടൻ: വലിപ്പമുള്ള മണികൾ ചുവന്നിരിക്കും.
4. മഞ്ഞമാലി.
5. കുഞ്ചിനെല്ല്: വെളുത്ത വലിയ മണികൾ.
6. കുഞ്ചിമുള്ളൻ: നല്ല വെളുത്ത വലിയ മണികൾ. മങ്ങിയ ചുവപ്പുനിറവും. നീളമുള്ള ഓക്ക 'തൂവൽ' എന്ന് മുതുവർ പറയുന്നു.
7. തലപിരിച്ചാൻ നെല്ല്: കറുത്തതും വെളുത്തതുമുണ്ട്. കതിരുകൾ പൂമാതിരി വിരിഞ്ഞുവരും.
8. കല്ലുണ്ണി: ചെറിയ മണികളാണ്.
9. ഓണമുട്ടൻ: ചെറിയ മണികൾ, വെളുപ്പുനിറം.
മൂപ്പുകൂടിയവ:
1. പെരുവാഴ വിഭാഗത്തിൽ പെടുന്നവ അഞ്ചുതരമുണ്ട്.
1. വെള്ളപ്പെരുവാഴ - പേര് സൂചിപ്പിക്കുന്നതുപോലെ നെന്മണികൾക്കു വെളുപ്പുനിറം.
2. കരിമ്പെരുവാഴ-കറുത്ത പെരുവാഴ.
3. മാലിപ്പെരുവാഴ-നെന്മണികൾക്ക് ഓക്കയുണ്ടായിരിക്കും.
4. മഞ്ഞപ്പെരുവാഴ- മഞ്ഞളിൻ്റെ നിറമുള്ള പെരുവാഴ. അവിലുണ്ടാക്കാൻ നല്ലതാണ്.
5. മുണ്ടൻ പെരുവാഴ-കറുപ്പു വെളുപ്പു നിറങ്ങളിൽ കാണപ്പെടുന്നു. പെരുവാഴ ഇനങ്ങളിൽ ഒട്ടുമിക്കവയുടെയും ചെടികൾ നല്ല പൊക്കം വയ്ക്കുന്നവയാണ്. നെന്മണികൾക്ക് നല്ല വലിപ്പമുണ്ടായിരിക്കുകയും ചെയ്യും. എന്നാൽ മുണ്ടൻ പെരുവാഴച്ചെടികൾ ഉയരം കുറഞ്ഞവയാണ്. മണികളും ചെറുതായിരിക്കും.
2. പൂതകാളി-നെല്ല് കറുത്തിട്ടാണെങ്കിലും കരിമ്പെരുവാഴയുടെ അത്ര വരില്ല. വെള്ളപ്പെരുവാഴ, കരിമ്പെരുവാഴ, മാലിപ്പെരുവാഴ, പൂതകാളി എന്നിവ ഒരുമിച്ച് കൂട്ടി വിതയ്ക്കുക പതിവുണ്ട്.
3. കൂരിക്കണ്ണി
4. പുലിശി
5. പൂശകൻ-നല്ല നീളമുള്ള കറുപ്പുകലർന്ന നെന്മണികൾ. പലഹാരങ്ങൾ ഉണ്ടാക്കാൻ വിശിഷ്ടമാണ്.
6. വച്ചില നെല്ല്-വെളുപ്പുനിറമുള്ള നീളം കൂടിയ മണികൾ. ചെടികൾ ഉയരം കുറഞ്ഞവയാണ്.
7. ചെറക് നെല്ല്-ഈ ഇനം തികച്ചും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ നെന്മണികൾക്ക് ഇരുവശങ്ങളിലുമായി 'ചിറകു'ണ്ടായിരുന്നു. ഇത് പരാഗണത്തെസഹായിച്ചിരുന്നു. മണികളാകട്ടെ വെള്ളിനിറമുള്ള വയും. ഈ പ്രത്യേകതകൾ കാരണം ചിറകുവെച്ച മാലാഖമാരുടെ പ്രതീതി ഇവ ജനിപ്പിച്ചിരുന്നുവത്രേ. കറുപ്പുനിറത്തിലുള്ള ചിറകുനെല്ലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
8. തോക്കാൻ: വെളുത്ത മണികൾ. ഓക്കയുണ്ടായിരിക്കും.
9. ഊരാളിച്ചി: വലിയ മണികൾ, കതിർപ്രായത്തിൽ നെന്മണികൾ ചുവന്നിരിക്കുമെങ്കിലും പാകമാകുന്നതോടെ അത് കറുത്തു വരും. പണ്ടുകാലത്ത് കൃഷിചെയ്തിരുന്ന വിത്താണിത്.
10. പട്ടത്തിനെല്ല്: പരന്ന് വലിപ്പമുള്ള സ്വർണ്ണനിറംപൂണ്ട് നെന്മണികൾ. നെല്ല് കണ്ടാൽ ആരും കൊതിച്ചുപോകുമത്രേ.
മേൽസൂചിപ്പിച്ച പട്ടികകളിലെ മൂപ്പുകൂടിയ വിത്തുകൾ മീനം അവസാനം വിതച്ച് കന്നി-തുലാം മാസത്തോടെ വിളവെടുക്കും. മൂപ്പുകുറഞ്ഞവ മീനമാസം അവസാനം കൃഷിയിറക്കി കർക്കിടകത്തിൽ അല്ലെങ്കിൽ ചിങ്ങമാസം ആദ്യത്തോടെ കൊയ്തെടുക്കുകയും ചെയ്യും.
കോറ ഇനങ്ങൾ: മുതുവാന്മാർ പ്രധാനമായും രണ്ടുതരത്തിലുള്ള കോറ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്നുമാസം മൂപ്പുള്ള 'ചിരു കോറാനും' ആറുമാസത്തോളം പ്രായംവരുന്ന 'ചാമ്പൽ മുടിയനും.' "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: ആദിവാസികളും പുനംകൃഷിയും (സി. കെ. സജിത് കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം:122 -124..Link | |
| 6 | Kaakkaarissi Naadakam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മദ്ധ്യതിരുവിതാംകൂറിലെയും തെക്കൻകേരളത്തിലെയും നാടോടിനാടകമാണ് കാക്കാരിശ്ശി. സുന്ദരകാക്കാലൻ, രണ്ടു കാക്കാത്തികൾ, ലാടഗ...
"മദ്ധ്യതിരുവിതാംകൂറിലെയും തെക്കൻകേരളത്തിലെയും നാടോടിനാടകമാണ് കാക്കാരിശ്ശി. സുന്ദരകാക്കാലൻ, രണ്ടു കാക്കാത്തികൾ, ലാടഗുരു, കൗശികൻ, രാജാവ്, മന്ത്രി, കടുവ, വേടൻ എന്നിവരാണ് കഥാപാത്രങ്ങൾ. കാക്കാരുകളി, കാക്കാല നാടകം എന്നും പേരുണ്ട്. " " നാടോടിനാടകത്തിന്റെ ആട്ടച്ചിട്ടയും കളിരസാഖ്യാനവും നിറഞ്ഞ തെക്കൻ കേരളത്തിന്റെ തനതുനാടകമാണ് കാക്കാരിശ്ശിനാടകം. നാട്ടാശാന്മാരുടെ നേത്യത്വത്തിൽ പ്രസിദ്ധമായ സംഘങ്ങൾ ഉണ്ടായിരുന്നു. ഒരുകാലത്ത് കൊയ്ത്തുകഴിഞ്ഞ വയലുകളിലും ഉത്സവപ്പറമ്പുകളിലും ചില തറവാടുകളിലുമായിരുന്നു കാക്കാരിശ്ശിനാടകം അരങ്ങേറിയിരുന്നത്. കാക്കാരുകളി, കാക്കാലനാടകം, കാക്കാലച്ചിനാടകം, കാക്കാരിശ്ശിനാടകം, കാക്കാചരിതം എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. കാക്കാലസമുദായവും കാക്കാരിശ്ശിനാടകവും തമ്മിൽ ഒരു ബന്ധവുമില്ല. കൈനോട്ടം, സൽമന്ത്രവാദം, പാമ്പാട്ടം, പച്ചമരുന്നു ചികിത്സ, വർണ്ണമാലക്കച്ചവടം തുടങ്ങിയ തൊഴിലെടുത്ത് ഊരുചുറ്റി വല്ലപ്പോഴുമെത്തുന്ന കാക്കാലസമുദായത്തെ രൂപകമാക്കി മറ്റു സമുദായങ്ങൾ കെട്ടിയുണ്ടാക്കിയ ദേശനാടക ശില്പമാണിത്. മാത്രമല്ല വിദൂരമായ ഏതോ ഗ്രാമമൂലകളിൽ കഴിഞ്ഞു കൂടുന്നവരുമായിരുന്നു കാക്കാല സമുദായക്കാർ. ഇവർക്ക് ഗോത്രസ്വഭാവമുള്ള തനതായ നരവംശജീവിതക്രമവുമുണ്ട്. അവർ ജിപ്സികളെപ്പോലെ ഊരുചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതു പോലെ കാക്കാരിശ്ശിനാടകവും അവതരിപ്പിക്കുന്നു എന്നാണ് നാട്ടുകാരുടെ വിശ്വാസം. കാക്കാരുകളി ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത് പന്തളം, കരുനാഗപ്പള്ളി, മാവേലിക്കര, കുന്നത്തൂർ, കായംകുളം എന്നിവിടങ്ങളിലാണ്. പൊറാട്ടുനാടകത്തെപ്പോലെ താല്ക്കാലികമായി ഓലകൊണ്ടു കെട്ടിമറച്ച നാട്ടരങ്ങിലാണ് നാടകാവതരണം. തുറന്ന നേരരങ്ങിന്റെ സ്വഭാവം പുലർത്തുന്ന ഈ അർത്ഥപൂർണ്ണമായ ആട്ടക്കളത്തിൽ പ്രേക്ഷകരുടെ പങ്കാളിത്തത്തിന് ഏറെ സാദ്ധ്യതകളുണ്ടായിരുന്നു. ഫോക് ലോർ പ്രമേയം, പാട്ടുകൾ, നാടോടിഭാഷണം, പരിസരാഭിനയം, പ്രേക്ഷകപങ്കാളിത്തം തുടങ്ങിയ നാടോടി നാടകങ്ങളുടെ സവിശേഷതകൾ പൂർണ്ണമായി പ്രതിഫലിക്കുന്ന നാടോടിനാടകരൂപമാണ് കാക്കാരിശ്ശി, സങ്കേതബദ്ധമായ ക്രോഡീകൃത പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങൾ പാടെ ഉപേക്ഷിച്ചുകൊണ്ട് നാടോടി ശൈലീകരണ(Folk stylisation) ത്തിന്റെ നീരൊഴുക്കുള്ളതാണ് ഈ നാടകം. തൗര്യത്രികത്തിന്റെ സമഞ്ജസമായ നാട്ടുസൗന്ദര്യം കാക്കാരിശ്ശിയെ ജനപ്രിയ കലാരൂപമാക്കിമാറ്റി. നാടകത്തിൻ്റെ നാടോടി താളത്തെ പൊലിപ്പിക്കുന്നത് വാദ്യക്കാരാണ്. മുഖ്യഗായകനും ഏറ്റുപാട്ടുകാരും ഈ ശ്രുതിയിൽ ഇടകലർന്നുപാടുന്നു. പണയിൽ നാരായണക്കുറുപ്പ് ഈ രംഗത്തുള്ള പ്രസിദ്ധനായ ആശാനായിരുന്നു. ഇരിഞ്ചയത്തെ നടനകൈരളി കാക്കാരിശ്ശി പഠനകേന്ദ്രത്തിലെ ശ്രീധരൻ ആശാനും ഈ രംഗത്തെ പ്രഗത്ഭനായിരുന്നു. താമരക്കുടി ശശിധരൻപിള്ള, നൂറനാട് ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും കാക്കാരിശ്ശിനാടകത്തിൽ കേൾവികേട്ടവരാണ്. തെക്കൻ കേരളത്തിൽ ആശാന്മാരുടെ നേതൃത്വത്തിൽ ഒരുകാലത്ത് കാക്കാരിശ്ശി നാടക പരിശീലനക്കളരികളുണ്ടായിരുന്നു. കോന്തിക്കാക്കാനെന്നോ കരിക്കാക്കാനെന്നോ പേരുള്ള ഒരു കാക്കാൻ, മൂത്ത കുറത്തി, ഇളം കുറത്തി (മൂത്തോർത്തി, ഇളോർത്തി എന്ന് നാട്ടുമൊഴി) എന്നു വിളിക്കുന്ന രണ്ടു കാക്കാത്തിമാർ (കാക്കാലൻ്റെ രണ്ടു ഭാര്യമാരാണിവർ. നീലി, കാളി എന്നാണവരുടെ പേരുകൾ), സുന്ദരൻ കാക്കാൻ, വേടൻ, നാടകത്തിലെ വാദ്യക്കാരിൽ പ്രമാണിയായ ഒരാൾ, ചോദ്യക്കാരൻ (തമ്പ്രാൻ) എന്നീ കഥാപാത്രങ്ങളാണ് കാക്കാരിശ്ശി നാടകത്തിലുള്ളത്. വാദ്യക്കാർ പിൻപാട്ടുകാർ കൂടിയാണ്. ആദ്യമായി നാട്ടരങ്ങിൽ പ്രവേശിക്കുന്നത് രണ്ടു കാക്കാത്തിമാരാണ്. കരിമണിമാലയും ചില്ലുവളകളുമണിഞ്ഞ് നാടോടി മട്ടിലാണ് ഇവരുടെ രംഗപ്രവേശം. കൈനോട്ടവും പച്ചകുത്തലും അമ്മികൊത്തുമാണ് ഇവരുടെ തൊഴിലുകൾ. സദസ്സ്യരെ ആദ്യമായി കൈയിലെടുക്കുന്നത് ഈ കാക്കാത്തിമാരാണ്. കാക്കാനും കാക്കാത്തിമാരും തമ്മിലുള്ള സംഭാഷണത്തോടെ നാടകമാരംഭിക്കുന്നു. കാക്കാത്തിവർണ്ണന, വനവർണ്ണന, വേടന്റെ വരവ്, കടുവയുടെ വേഷംകെട്ടിയ ഒരാളുടെ വരവ്, വേടനും കാക്കാത്തിമാരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ നാടകം മുന്നോട്ടുപോകുന്നു. ഒരു കൈയിൽ പന്തമേന്തി ചുവടുവച്ചു പ്രേക്ഷകരുടെ ഇടയിൽനിന്നാണ് കരിക്കാക്കാലൻ്റെ വരവ്. ഇതും പ്രേക്ഷകപങ്കാളിത്തത്തിൻ്റെ രംഗക്രിയയാണ്. സദസ്സ് ഇരിക്കുന്ന സ്ഥലം മുഴുവൻ അർത്ഥപൂർണ്ണമായ അരങ്ങാക്കിമാറ്റുന്ന (semantic space) നടനക്രിയ ഈ രംഗപ്രവേശത്തിലുണ്ട്. "
|
.ഡോ. സി. ആർ. രാജഗോപാലൻ, നാട്ടുനാവ് മൊഴിമലയാളത്തിൻ്റെ കാതോരം,ചിന്ത പബ്ലിക്ഷേഴ്സ്, തിരുവനന്തപുരം, 2017, പുറം: 34 - 35, ഡോ.സി.ആർ. രാജഗോപാലൻ, മുടിയേറ്റ്: നാടോടി നേരരങ്ങ്, അസെൻഡ് ബുക്സ്, കോട്ടയം,2015, പുറം: 19..Link | |
| 7 | Karkkadakam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം -ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്...
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം -ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിൻ്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കം കായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്.
ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം.
"പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം”
ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്.
പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. "
" കർക്കടക സംക്രമവും കർക്കിടക വാവും ഔഷധസേവയും മരുന്നുകഞ്ഞിയും ചേട്ടയെ പുറത്താക്കലും ശീവോതിക്കുറിയും പത്തെലകഴിക്കലും തുയിലുണർത്തു പാട്ടും വള്ളംകളിയും ഇല്ലം നിറയും പുത്തരിയും ഇക്കാലത്താണ്. പറമ്പിൽ വിരിയുന്ന കാട്ടുചേമ്പിനും താളിനും തകരയ്ക്കും ആനത്തുമ്പയ്ക്കും ആയുസ്സിന്റെ ഔഷധ വീര്യമുള്ള സുവർണ്ണകാലം.”
" കർക്കിടകത്തെ പഞ്ഞമാസമായിട്ടാണ് കണക്കാക്കുന്നത്. പൊതുവേ ദാരിദ്ര്യത്തിന്റെയും രോഗപീഡകളുടെയും മാസമായതിനാലാകാം 'കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു' എന്ന് കാരണവന്മാർ പറഞ്ഞുപോന്നത്. കാർഷികസമൂഹത്തിൽ കർഷകരും കർഷകത്തൊഴിലാളികളും യാതൊരു പണിയുമില്ലാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുന്ന ജോലിയില്ലാക്കാലമായിരുന്നു അത്. കർക്കിടകത്തിൽ പത്തില കൂട്ടണമെന്നത് ഒരു സാമ്പ്രദായികരീതിയായിരുന്നു. താള്, തകര, ചീര, മത്തൻ, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെച്ചുണ്ണി എന്നിവയാണ് ഈ പത്തിലകൾ. ഇവയെല്ലാം കൂടി അരിഞ്ഞിട്ട് തോരൻ വച്ച് ചെറുചൂടോടെ കഴിക്കുന്നത് ഉദരസംബന്ധമായ രോഗങ്ങൾക്ക് പ്രതിരോധവും ഒപ്പം പോഷകപ്രദവുമായിരുന്നു.
ദേവന്മാർ ഇവയുടെ ഇലകളിൽ കർക്കിടക മാസത്തിൽ അമൃത് തലക്കുമെന്നും അതിനാൽ ഈ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന കറികൾക്ക് ഗുണമേറും എന്നുമാണ് വിശ്വാസം. മകരം - കുംഭം - മീനം മാസങ്ങളിലെ വെയിലിന്റെ കാഠിന്യത്താൽ ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന ഈ ഇലച്ചെടികൾ ഇടവപ്പാതിയോടെ പുതിയ നാമ്പിട്ട് ഇളം താളിച്ചു വളരുമ്പോൾ സ്വാഭാവികമായും ഇവയുടെ ഇലകൾക്ക് ഗുണം കൂടും. മാത്രമല്ല ഇവയൊന്നും വില കൊടുക്കാതെ തന്നെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും പറിച്ചെടുക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെയാകാം 'കർക്കിടകത്തിൽ പത്തില ' എന്ന ചൊല്ലുണ്ടായതും. 'വാഴക്കൂമ്പും വൻപയറും' 'ചേനത്തണ്ടും ചെറുപയറും' 'മത്തൻപൂവും മത്തനിലയും' മൊക്കെ തോരനുണ്ടാക്കി കഴിക്കുന്നതും കർക്കിടക മാസത്തിൽ പതിവുരീതിയായിരുന്നു. "
"കർക്കിടകം മാസങ്ങളുടെ കൂട്ടത്തിൽ അത്ര അഭികാമ്യമല്ല. പഞ്ഞമാസം, സൽകർമങ്ങൾക്കുചിതമല്ലാത്ത മാസം എന്നിങ്ങനെ ഏതാണ്ട് തഴയപ്പെട്ട മാസമാണ്. കള്ള കർക്കിടകം എന്നാണ് ആക്ഷേപം. ഓർത്തിരിക്കാത്ത നേരം മഴയും പിന്നെ വെയിലും വന്ന് കയറും. പ്രവചിക്കാനാവില്ല സ്വഭാവം. മകരക്കൊയ്ത്ത് കഴിഞ്ഞ് ഏതാണ്ട് അറയും പത്തായവും ശൂന്യമാകുന്ന കാലമാണത്. കരുതിവയ്ക്കാത്തവൻ ആകാശത്ത് നക്ഷത്രമെത്രയുണ്ടെന്ന് എണ്ണും. എറ്റവും കൂടുതൽ മരണങ്ങൾ പണ്ടു നടക്കുമായിരുന്ന മാസം കർക്കിടകമാണ്.... വാർധക്യമെത്തിയവർ ഈയൊരുമാസം കടന്നു കിട്ടാൻ നന്നേ മുട്ടിപ്പായി പ്രാർഥിക്കും. കാലന്റെ മാസം, കണക്കെടുപ്പ് കാലം എന്നാണ് വിളിപ്പേര്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കർക്കിടക മാസത്തെ മരുന്നു കഞ്ഞി (എൻ. സോമൻ വൈദ്യർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1104,ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: വയലരിയും കാലത്ത് (ഡോ.സി. ആർ. രാജഗോപാലൻ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം: 544, മുരളീധരൻ തഴക്കര ,കാർഷികാ ചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ 2015 , പുറം: 66 -67, മുരളീധരൻ തഴക്കര, നാട്ടുനന്മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013 പുറം 63..Link | |
| 8 | Odappazham | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ പാർശ്വങ്ങളിൽ ജന്മമെടുത്ത നാടോടിത്തത്തിന്റെ പുനഃസൃഷ്ടിയാണ് കലാഭവൻ മണി പാടിയ ഈ...
" ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ പാർശ്വങ്ങളിൽ ജന്മമെടുത്ത നാടോടിത്തത്തിന്റെ പുനഃസൃഷ്ടിയാണ് കലാഭവൻ മണി പാടിയ ഈ പാട്ട് - "ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി" ഈ പാട്ടിന്റെ നാടോടി ഈണവും വരികളിലെ തനതുചിഹ്നങ്ങളും അനവധി മണിക്കൂട്ടായ്മകൾക്കു ജന്മമേകി, ഇത് ഫാൻസ് സംസ്കാരത്തിന് അപ്പുറമുള്ള ജീവന്മരണ കൂട്ടായ്മയാണ്. സമർപ്പിതജനസമുദായമാണ്. സഭ്യവത്കൃതമല്ലാത്ത തൊഴിലാളി സംസ്കാരത്തിൻ്റെ സമാന്തര വേദികളിൽ മണികൂട്ടായ്മകൾ ഏറുമാടങ്ങൾ കെട്ടി. പരിഷ്കൃതിയുടെ ഔപചാരിക മേൽക്കോയ്മകൾ സെലിബ്രേറ്റിയുടെ വാസനാതൈലങ്ങൾ തളിച്ചപ്പോൾ പച്ചയായ കൂടപ്പുഴയുടെ ജീവിതമുഹൂർത്തങ്ങൾ മണി ഒപ്പിയെടുത്തു. സിനിമയിലെ അഴകൊഴമ്പൻ വരേണ്യതയെ പുല്ലുപോലെ തിരസ്കരിച്ചുകൊണ്ട് എന്നെന്നും മണ്ണിന്റെ പാട്ടുകാരൻ കൂടപ്പുഴയുടെ പച്ചിലക്കാടുകളിൽ നിത്യേന കാണുന്ന ഓടപ്പഴത്തെയും അതിൻ്റെ വർണ്ണത്തെയും തങ്ങളുടെ അടയാളമായി നിർമ്മിച്ചു. മുമ്പ് കാളിദാസനാണ് ഈ കാവ്യബിംബത്തെ സൗന്ദര്യത്തിന്റെ മുദ്രയാക്കി വർണ്ണിച്ചത്. പുതിയ കാളിദാസൻ നാട്ടു ലാവണ്യത്തിന്റെ മഹനീയ പ്രതീകമാക്കി ‘ഓടപ്പഴ’ത്തിന്റെ ‘പഴുക്കവർണ്ണം’ കാവ്യാത്മകമാക്കി. കൂടപ്പുഴയിലെ കടവുകളും കടത്തുവഞ്ചികളും പുഴക്കുളികളും വേനൽപ്പച്ചകളും പുഴപ്പാട്ടുകളും താരുണ്യത്തിൻ്റെ ഓർമ്മകളായി പാട്ടുകാരനിൽ കടന്നുവന്നു. സാർത്ഥവാഹകന്മാരും സഞ്ചാരികളായ നാട്ടുതതത്ത്വജ്ഞാനികളും ലാടവൈദ്യന്മാരും തമ്പടിച്ചിരുന്ന 'ചാലക്കുടി' യിലെ സംസ്കാരത്തിന്, അതിൻ്റെ പൈതൃകത്തിന് നാട്ടുപുരാണങ്ങളുണ്ട്. കാട്ടുപഴങ്ങളും ഓടക്കാടുകളും മയിലാട്ടവും പുലിയും പഞ്ചവർണക്കിളികളും പുഴമീനുകളും ജൈവവൈവിധ്യവും നിറഞ്ഞ പറമ്പിക്കുളം മലനിരകളിൽ നിന്നൊഴുകി വരുന്ന അനവധി ചോലകളുടെ അനുഗ്രഹമായ പുഴയുടെ സംസ്കൃതിയാണ് ചാലക്കുടിയെ നിർമ്മിച്ചത്. അവിടുത്തെ നാട്ടുചന്തകളും ബസ്സ്റ്റാൻഡും സ്കൂളും കൈവേലസംസ്കാരങ്ങളും തൊഴിലാളികളുടെ നിർമ്മിതികളും മണ്ണുപണിയും കലാഭവൻ മണിക്ക് പാട്ടിൻ്റെ ഉറവകളായിരുന്നു. ഈ പരിസരത്തു നിന്നുതന്നെയാണ് കണ്ണമുത്തനും കാർത്ത്യായനിയമ്മയും പുത്തേരിയും കണ്ണനാശാനും മണിയുടെ പ്രിയപ്പെട്ട അച്ഛൻ രാമനും ഉണ്ടായത്. ഇവരുടെ പുതുതലമുറയാണ് കലാഭവൻ മണിയായത്. ബാല്യത്തിൻ്റെ ഓർമ്മകളാണ് പാട്ടുകളുടെ സംസ്കാരപ്രചോദനമായി പുനരവതരിച്ചത്.”
ഓടമരം: "മഴകുറഞ്ഞ വനപ്രദേശങ്ങളിലാണ് ഓടമരം പൊതുവേ കണ്ടുവരുന്നത്. ഇടത്തരം മരങ്ങളിലൊന്നാണിത്. ഇലകൾക്കു ഭസ്മവർണ്ണമാണ്. പൂക്കൾ തീരെ ചെറുതാണ്. ഇളംമഞ്ഞനിറമാണു പൂക്കൾക്ക്. നേർത്ത മഞ്ഞയുമുണ്ട്. ഇതിന്റെ കായ തിന്നാൻ നല്ലതാണ്. വിത്തിൽനിന്ന് എണ്ണയെടുക്കാം. തടിക്ക് മങ്ങിയ വെള്ളനിറമാണുള്ളത്. ഭാരവും ഉറപ്പും ഉണ്ടെങ്കിലും പെട്ടെന്നു പൊട്ടിപ്പോകുന്ന തടിയാണ് ഓടമരത്തിന്റേത്.
അതുകൊണ്ടു മേല്ത്തരം പണിക്ക് പറ്റില്ല. വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. കായ് മൃഗങ്ങൾ ഭക്ഷിക്കുകയും വിത്ത് നശിക്കപ്പെടുകയും ചെയ്യുന്നു. വിത്തിന് ജീവിതക്ഷമത കുറവാണ്. ചെറിയ മുള്ളുള്ള ഈ മരത്തെ 'താപസമരം' എന്നും വിളിക്കാറുണ്ട്. "
" ഓടപ്പഴംപോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം എന്നെപ്പിരിഞ്ഞു നീപോയില്ലേടി ഇന്നു നിൻ്റെ വീട്ടില് കല്യാണാലങ്കാരം ഇന്നെൻ്റെ വീട്ടില് കണ്ണീരാണ്ടി (ഓട) ഓടുന്ന വണ്ടീലോ കിട്ടുന്നോരായാസം നിന്നെക്കുറിച്ചുള്ളതായിരുന്നു (2) ആളും ചുമരുമ്മേൽ ചിത്രം വരച്ചാലോ പുതുമഴപെയ്യുമ്പോൾ ചിത്രം മായും കുതിരയ്ക്കോ കൊമ്പില്ല മുതിരയ്ക്കോ മതിരില്ല പച്ചിലപാമ്പിനോ പത്തിയില്ല (ഓട) ഉപ്പുമുളയ്ക്കില്ല പാലിനോ കയ്പില്ല വീണയിൽ മീട്ടാത്ത രാഗമില്ല (2) പെണ്ണൊരുമ്പിട്ടാലോ പെരുമ്പാമ്പും വഴിമാറും കണ്ടാലറിയാത്തോൻ കൊണ്ടറിയും (ഓട) ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല കൂടപ്പുഴപ്പിന്നെ ഞാൻ കണ്ടിട്ടില്ല (ഓട) "
|
.ഡോ.സി. ആർ. രാജഗോപാലൻ, ഡയസ്പോറ ഏറുമാടങ്ങൾ, അടയാളം പബ്ലിക്കേഷൻസ്,തൃശ്ശൂർ, 2018, പുറം: 55, ഡോ. കെ. വിദ്യാസാഗർ (ജനറൽ എഡിറ്റർ),നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും,ഡി സി ബുക്സ്, കോട്ടയം, 2012, പുറം: 278, നാടൻപാട്ടുകൾ, കലാഭവൻ മണി, പുറം :18..Link | ||
| 9 | Aalayum Paniyaayudhangalum | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലു...
"പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലുകളെയും മരത്തടികളെയും ആയുധങ്ങളായി കണക്കാക്കിയിരുന്നു. വിവിധ തരത്തിലുള്ള കല്ലുകളെ മൂർച്ചപ്പെടുത്തി വിവിധ ആയുധങ്ങളായി ശിലായുഗത്തിൽ മനുഷ്യൻ പരിണമിപ്പിച്ചെടുത്തു. ലോഹങ്ങളുടെ കണ്ടുപിടിത്തവും ഉപയോഗവും കല്ലിൽനിന്നും മരത്തിൽ നിന്നും പുതിയൊരു കാഴ്ചപ്പാടിലേക്കും പുതിയൊരു ജീവിതരീതിയിലേക്കും മനുഷ്യനെ വളർത്തി. ഗോത്രവ്യവസ്ഥയിൽനിന്നും തുടർന്ന ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മനുഷ്യ വ്യവസ്ഥിതിയിൽ വമ്പിച്ച പരിവർത്തനത്തിനു വഴിതെളിച്ചു.
ഭൗതികഘടനയുമായി ബന്ധപ്പെട്ടതാണ് പണിയായുധങ്ങൾ. കാർഷികവൃത്തിയിലും അടുക്കളോപകരണങ്ങളിലും മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പണിയായുധങ്ങൾ. ജന്തുക്കളെയും മനുഷ്യനെയും സംഹരിക്കാൻപോലും ആയുധങ്ങൾ ഉപയോഗിക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് ഒരു അവശ്യഘടകമായി സാമൂഹികജീവിതത്തിൽ പണിയായുധങ്ങൾ ആദ്യകാലത്തെ മാറിയിരുന്നു. മനുഷ്യൻ്റെ ആവശ്യകത ആയുധങ്ങളുടെ നിർമ്മാണത്തിനു വഴിതെളിച്ചു. ഇതിൻപ്രകാരം സാമൂഹികഘടനയിൽ ആയുധങ്ങൾ നിർമ്മിക്കുന്ന ഒരു വിഭാഗവും ഉടലെടുത്തു. പണിയായുധങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തെ 'ആല'യെന്നും, അത് ഉണ്ടാക്കുന്ന ജനതയെ കൊല്ലൻ എന്നും വിളിക്കാൻ തുടങ്ങി. ജാതിവ്യവസ്ഥ നിലവിൽ വന്നതോടെ കൊല്ലപ്പണിക്കാർ ഒരു പ്രത്യേക വിഭാഗമായി സാമൂഹിക വ്യവസ്ഥിതിയിൽ നിലകൊള്ളുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആലകളുടെ ഘടനയിൽ വ്യത്യാസം കാണാം. കാരണം കാർഷികരീതിയിലുള്ള വൈവിധ്യം, ഓരോ പ്രദേശത്തിലെയും ജാതിഘടനയിലെയും സംസ്കാരത്തിന്റെയും വ്യത്യാസം തുടങ്ങിയവ ആലയുടെ ഘടനയിലും കടന്നു വരുന്നു. കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള പാറശ്ശാല ഭൂപ്രദേശത്തിലെ സംസ്കാരത്തിൻ്റെയും ഭാഷയുടെയും ജാതിസമൂഹങ്ങളുടെയും ഘടന ഇതരപ്രദേശങ്ങളിൽനിന്നും വേർതിരിച്ചു നിർത്തുന്നതാണ്. നാടാർ ജനതയുടെ അധിവാസകേന്ദ്രമായ ഈ പ്രദേശത്ത് ആലയുടെ ചരിത്രം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ഒരു പ്രത്യേകജനവിഭാഗമായി കൊല്ലന്മാർ ഈ പ്രദേശത്ത് അധിവസിക്കുന്നു. ഹൈന്ദവ വിശ്വാസികളാണിവർ. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്ന ആലകൾമാത്രമാണുള്ളത്. അതിൽത്തന്നെ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു. പനകയറ്റവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഘടനയാണ് ആദ്യകാലത്ത് നാടാർ ജനതയ്ക്ക് ഉണ്ടായിരുന്നത്. 'അരുവാത്തി' എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിൻ്റെ നിർമ്മാണവും കാളകളുടെ കാലിലെ ലാടവും ഉണ്ടാക്കുന്നതിലും ഇവിടത്തെ ആലകൾ പ്രസിദ്ധമായിരുന്നു. കൂടാതെ കാർഷികോപകരണങ്ങളായ മൺവെട്ടി, പിക്കാസ് എന്നിവയും വെട്ടുകത്തി, മീൻകത്തി, മരച്ചീനിവെട്ടി, ചെറിയ പിച്ചാത്തികൾ, പേനാക്കത്തി, ആക്കത്തി, വടിവാൾ തുടങ്ങിയ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് പണിയായുധങ്ങളിലും മാറ്റം വന്നു. പനകയറ്റം ഉപേക്ഷിച്ചതിനാൽതന്നെ ഇന്ന് അരുവാത്തി നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ ലാടവും ഇന്ന് അത്ര പ്രചാരത്തിലില്ല. ഇന്നു കൂടുതലായും കടലിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് ആവശ്യമുള്ള വല പിച്ചാത്തി, കശുവണ്ടി ഫാക്ടറികളിൽ ഉപയോഗിക്കുന്ന അണ്ടിപ്പിച്ചാത്തി, ആശാരിപ്പണിക്ക് ആവശ്യമായ ഉളി, കൊത്തുവേലക്കാർ ഉപയോഗിക്കുന്ന വിവിധതരം കരണ്ടികൾ, മറ്റു പിച്ചാത്തികൾ എന്നിവ ഉണ്ടാക്കുന്നതിൽ ആലകൾ ഒതുങ്ങി നിൽക്കുന്നു. ഇന്നും സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്താതെ സാമൂഹിക ഘടനയിൽ ദരിദ്രനാരായണന്മാരായി അധഃപതിക്കുന്ന കാഴ്ചയാണു കൊല്ലപ്പണിക്കാരുടെ ജീവിതത്തിൽ കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവരും മറ്റു തൊഴിലുകൾ ലഭിക്കാതെ പാരമ്പര്യമായി അനുവർത്തിച്ചുവരുന്ന കൊല്ലപ്പണി പിൻതുടർന്നു പോരുന്നു. ഇന്ന് ആലയുടെ സ്ഥാനം വെൽഡിങ് ഷോപ്പുകൾ കൈയടക്കിയിരിക്കുന്നു.
ആലയുടെ ഘടന: വീടിൻ്റെ മുറ്റത്തോ വശത്തോ പണിതിരിക്കുന്ന ഒരു ചെറിയ സ്ഥലമാണ് ആല. തോലുകൊണ്ടാണ് ആദ്യകാലത്ത് തുരുത്തി ഉണ്ടാക്കിയിരുന്നത്. വൃത്താകൃതിയിൽ തോലിൻ്റെ രണ്ടുവശവും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഒരു ഭാഗത്ത് ഒരു കുഴൽ ഘടിപ്പിച്ച് തോൽ മണ്ണു കൊണ്ടു മൂടുന്നു. കുഴലിൻ്റെ വായ്ഭാഗം അപ്പോഴും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഭാഗം കനലിന്റെ സമീപത്താണ്, മറുവശത്തുനിന്ന് തോലിൽ കൈകൊണ്ട് അമർത്തുമ്പോൾ വായു പ്രവഹിച്ച് കനലിനെ കത്തിക്കുന്നു. ഇന്നു തുരുത്തിയുടെയും തോലിൻ്റെയും സ്ഥാനം ബ്ലോവർ കൈയടക്കിയിരിക്കുന്നു. ബ്ലോവർ കൈകൊണ്ട് കറക്കിയാണ് കനലിനെ ആളിക്കുന്നത്. കനലായി ചിരട്ടക്കരിയോ കൽക്കരിയോ ആണ് ഉപയോഗിക്കുന്നത്. തുരുത്തിയെയും കനലിനെയും ചേർത്ത് ഉല എന്നാണു വിളിക്കുന്നത്.
തുരുത്തിയിൽനിന്നും പ്രവഹിക്കുന്ന വായുവിനാൽ ഉലയിലെ ചിരട്ടക്കരി ആളിക്കത്തുമ്പോൾ ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങൾ തീയിൽ വയ്ക്കുന്നു. ചുട്ടുപഴുത്ത ലോഹക്കഷണങ്ങളെ അടകളിൽ വച്ച് ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തുന്നു. ചുറ്റികകൾതന്നെ പലതരം കാണുന്നു. കൂടം, ഇടത്തരം ചുറ്റിക, ചെറിയ ചുറ്റിക."
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം ശേഖരിച്ച ലേഖനം: ആലയും പണിയായുധങ്ങളും (വി. സിമി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2042 - 2044..Link | ||
| 10 | Aarogyachollukal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
ഗൃഹവൈദ്യ സൂചിത ചൊല്ലുകൾ:
"ഗൃഹവൈദ്യം ആര് എന്നു തുടങ്ങി എന്നു പറയുക അസാദ്ധ്യമാണ്. ഏത് വൈദ്യശാസ്ത്രങ്ങളുട...
ഗൃഹവൈദ്യ സൂചിത ചൊല്ലുകൾ:
"ഗൃഹവൈദ്യം ആര് എന്നു തുടങ്ങി എന്നു പറയുക അസാദ്ധ്യമാണ്. ഏത് വൈദ്യശാസ്ത്രങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവ തനതു രാജ്യങ്ങളിലെ നാട്ടുവൈദ്യസമ്പ്രദായങ്ങളോട് കടപ്പെട്ടിരിക്കുന്നതായി കാണാം. ആയുർവേദത്തിൻ്റെയും ആധുനിക വൈദ്യത്തിന്റെയും പലേ ചികിത്സാവിധികളും പരിശോധിച്ചാൽ അവയുടെ ഉറവിടം നാടൻ ചികിത്സാവിധികളാണെന്നും അവയുടെ ശാസ്ത്രീയവിശകലനത്തിലൂടെ പുനഃസ്ഥാപിതമായതാണെന്നും മനസ്സിലാക്കാം. ഈ ചികിത്സാവിധികളിൽ പലതും വാമൊഴികളായി പ്രചരിച്ചവയാണ്. ഇവ പിന്നീട് ചൊല്ലുകളായി പരിണമിക്കുകയും ചെയ്തു.
വൈദ്യസൂചിത ചൊല്ലുകൾപോലെതന്നെ വ്യക്തിയുടെ ഭക്ഷണക്രമങ്ങളെ സൂചിപ്പിക്കുന്ന വാമൊഴികളും പ്രചാരത്തിലുണ്ട്. പല രോഗങ്ങൾക്കും ഔഷധസേവതന്നെ ആവശ്യമായി വരുന്നില്ല. ആഹാര ക്രമീകരണംകൊണ്ടും ഉപവാസംകൊണ്ടും അനുപാനങ്ങൾകൊണ്ടും പലേ രോഗങ്ങളും ശമിക്കുന്നു. പൂർവ്വികർ തങ്ങളുടെ അനുഭവസമ്പത്തിൽ ഇത് മനസ്സിലാക്കുകയും ചികിത്സാതത്ത്വങ്ങൾ എന്നതുപോലെ വാമൊഴികളായി ഇവ കൈമാറി വരികയും ചെയ്തു. നിരവധി വാമൊഴി ഉദാഹരണങ്ങൾ ഇതിന് ഉപോദ്ബലകമായി കണ്ടെത്താവുന്നതാണ്.
1. അന്നവിചാരം മുന്നവിചാരം പിന്നെ വിചാരം കാര്യവിചാരം 2. അത്താഴം അരവയർ 3. അത്താഴം അത്തിപ്പഴത്തോളം 4. അന്നം മുട്ടിയാൽ എല്ലാം മുട്ടും 5 . കർക്കിടകം ഒന്നിന് കുന്നിയോളം നൂറു തിന്നാൽ പന്നിപോലെ വളരും 6 . കുടി മുടിയെ തിന്നരുത് കുക്ഷി എരിഞ്ഞ് കിടക്കുകയുമരുത് 7. കുറച്ചുണ്ടാലും നിറച്ചുറങ്ങണം 8. വിശപ്പിനൊത്ത കറിയുമില്ല 9 .വിശക്കാൻ തക്കതുണ്ണണം മറക്കാൻ തക്കതു പറയണം 10. വയറുനിറഞ്ഞാൽ വായ് കയ്ക്കും 11. വായയ്ക്കു നല്ലത് വയറിനാകാ 12. നൂറുക്കി തിന്നാൽ നൂറു വയസ്സ് 13. ഗുരുവിനെ ദ്രോഹിച്ചാലും കുടലിനെ ദ്രോഹിക്കരുത് 14. ഭോജനം നന്നല്ലെങ്കിലും ഭാജനം നന്നായിരിക്കണം 15. ലംഘനം പരമൗഷധം ഗൃഹവൈദ്യ സൂചിതങ്ങൾ 1. വിടാജ്വരത്തിൻ വിഷ്ണുക്രാന്തി 2. നെന്മേനി തേച്ചാൽ പൊന്മേനിയാകും 3. ദശമാതാ ഹരീതകി 4. ചേരുനായർ ചതിച്ചാൽ താന്നിനായരെ പിടിക്കുക 5. ചുക്കില്ലാത്ത കഷായമില്ല 6. കുടകൻ നന്ന് ബുദ്ധിക്ക് 7. കണ്ണിൽ കുരുവിനു കൈവിരലൗഷധം ആരോഗ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സൂചിപ്പിക്കുന്ന ചൊല്ലുകൾ: ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള നാട്ടറിവുകൾ വാമൊഴിയായാണ് പ്രചാരത്തിലിരുന്നത്. ഈ വാമൊഴികൾ സമൂഹം പ്രയോഗത്തിലൂടെ സ്വായത്തമാക്കുന്നു. ക്രമേണ ഇത് പഴഞ്ചൊല്ലുകളായി രൂപാന്തരപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന പലേ ചൊല്ലുകളും ആഴമേറിയ ചികിത്സാതത്ത്വങ്ങളെ സൂചിപ്പിക്കുന്നതായി അവയുടെ പഠനങ്ങളിൽനിന്നും വിശകലനങ്ങളിൽനിന്നും മനസ്സിലാക്കാം. 'തടിച്ചവൻ പെടുക്കും ചടച്ചവൻ കുരയ്ക്കും' എന്ന ചൊല്ലുതന്നെ ഇതിനുദാഹരണമായിട്ടെടുക്കാം. തടിയേറിയവർക്കു പ്രമേഹരോഗത്തിനു സാദ്ധ്യത കൂടുതലാണ്. ധാരാളം മൂത്രമൊഴിക്കുന്നത് പ്രമേഹരോഗത്തിൻ്റെ പ്രാരംഭലക്ഷണമാണ്. 1. അരവൈദ്യൻ ആളെക്കൊല്ലി 2. അത്താഴം മുടക്കാൻ നീർക്കോലി മതി 3. അശ്മരിയിൽ മൂത്രം വഴുവഴുത്തിട്ടു വീഴും 4. അഷ്ടാംഗഹൃദയഹീനൻ ചികിത്സിക്കും ചികിത്സയിൽ മഞ്ഞളെല്ലാം വയമ്പായി, കർപ്പൂരം കൊടുവേലിയായ് 5. ആധിതന്നെ വ്യാധി 6. ആധി വ്യാധിയാകും 7. ആശാനു കൊടുക്കാത്തത്, വൈദ്യനു കൊടുക്കും 8. ഒരു വിദ്യ പഠിക്കിലോ വിഷവിദ്യ പഠിക്കണം വിഷവിദ്യ പഠിക്കിലോ വിഷമിച്ചു പഠിക്കണം 9. കടതല തീർച്ചപ്പെടുത്തിയതിനുശേഷമേ ചികിത്സ തുടങ്ങാവൂ 10. കുടുമയ്ക്കു മീതെ മർമ്മമില്ല നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ ആനന്ദാനുഭൂതികളുണർത്തുന്നവയാണ് ജീവിതാനുഭവങ്ങളിൽ കോർത്തിണക്കിയ ഈ പഴഞ്ചൊല്ലുകൾ. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ) എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: പഴഞ്ചൊല്ലുകളിലെ ആരോഗ്യദർശനം (ഡോ. കേസരി മേനോൻ), ഡി.സി. ബുക്സ്, കോട്ടയം ,2021, പുറം 1034 - 1036..Link | |
| 11 | Ezhuthaaniyum Kudippallikkoodangalum | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" അച്ചടി നിലവിൽവരുന്നതിനുമെത്രയോമുമ്പ് ആയിരക്കണക്കിനു താളിയോലകളിലായി നാട്ടുവിജ്ഞാനങ്ങളും നാട്ടുവൈദ്യ ഗ്രന്ഥങ്ങളും മ...
" അച്ചടി നിലവിൽവരുന്നതിനുമെത്രയോമുമ്പ് ആയിരക്കണക്കിനു താളിയോലകളിലായി നാട്ടുവിജ്ഞാനങ്ങളും നാട്ടുവൈദ്യ ഗ്രന്ഥങ്ങളും മന്ത്രവാദഗ്രന്ഥങ്ങളും തോല്പാവക്കൂത്തുകളും സർപ്പപ്പാട്ടും ഗൂഢശാസ്ത്രങ്ങളും ഓലയിൽത്തന്നെ എഴുതി നാട്ടിൽ പ്രചരിച്ചിരുന്നു. കേരളാ യൂണിവേഴ്സിറ്റി കൈയെഴുത്തു ഗ്രന്ഥാലയത്തിൽത്തന്നെ 65,000 ത്തോളമുണ്ട്. കോഴിക്കോടു സർവ്വകലാശാലയിൽ 15,000-വും. വിദേശത്തേക്ക് കട്ടെടുത്തുകൊണ്ടു പോയതെത്ര. കിട്ടാതെപോയതെത്ര തീയിട്ടവയെത്ര. 1300 റോളം നാട്ടുവൈദ്യഗ്രന്ഥങ്ങൾ, മണ്ണഴിതാളിയോലപ്പുരകൾ പോലെ എത്രയോ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നു. ആറ്-ആറര ഇഞ്ചു നീളമുള്ള എഴുത്താണി എഴുത്തുപോലെ ഒരായുധമാണ്. പിശാങ്കത്തികൂടിയുള്ള എഴുത്താണിയാണ് ഉണ്ടായിരുന്നത്. നാട്ടുകരുവാന്മാരുടെ ദേശസൂചകമായിരുന്നു അത്. ഒരു തല മൂർച്ച പോരെങ്കിൽ മറ്റേതലകൊണ്ട് എഴുതുന്ന എഴുത്താണിയാണ് പിന്നീടുണ്ടായത്. ഈ എഴുത്താണിക്ക് നല്ല ഭാരം വരും. കാണിപ്പയ്യൂർ ഇങ്ങനെ എഴുതിയിട്ടുണ്ട്. “ഒരുവിധം അഭ്യസ്തവിദ്യർക്കെല്ലാം ഓലയിൽ എഴുതാനും കഴിവുള്ളവരായിരിക്കും. ഇന്ന് പെന്നെടുത്ത് കടലാസിലെഴുതാൻ കഴിവുള്ളവരെപ്പോലെ അന്നൊക്കെ അഭ്യസ്തവിദ്യരിൽ ഓലേലെഴുതാൻ കഴിയാത്തവരെയും വളരെ അപൂർവ്വമായിട്ടേ കണ്ടിരുന്നുള്ളൂ. ഇന്ന് ഫൌണ്ടൻപെൻ എന്നപോലെ അത്തരക്കാർ എവിടെ പോകുമ്പോഴും എഴുത്താണിയുള്ള ഒരു പിശാങ്കത്തിയും കൂടി കൊണ്ടുനടക്കുക പതിവായിരുന്നു. അന്നൊക്കെ പിശാങ്കത്തി-പിച്ചാത്തി എന്നുപറഞ്ഞാൽ എഴുത്താണിയുള്ളതെന്നു പ്രത്യേകം പറയേണ്ടതായ ആവശ്യം ഉണ്ടായിരുന്നില്ല .” “ഓലയെഴുത്തിന് രണ്ടുകൈയുംവേണം. ഇടതുകൈയിന്റെ തള്ളവിരലിൽതാങ്ങി എഴുത്താണിയുടെ താളം. എഴുതുമ്പോളും പര പര ശബ്ദം. കരിമ്പനയിലും കുടപ്പനയിലും എഴുതിയിരുന്നു. രണ്ടു പൊളികൾ ചേർന്ന കരിമ്പനയുടെ രണ്ടോലകളിലാണ് എഴുതാറ് . ഒറ്റപ്പാളിയുള്ള കുടപ്പനയുടെ രണ്ടു ഭാഗത്തും എഴുതുവാൻ പറ്റും. കൂടുതൽ കാലം സൂക്ഷിക്കുവാൻ കുടപ്പനയിലാണ് എഴുതാറ്.” “കടലാസ് കണ്ടുപിടിക്കുന്നതിനുമുമ്പ് താളിയോല(പനയോല) യിലായിരുന്നു ഗ്രന്ഥരചന.മൂപ്പെത്തിയ പനയോല ചേറിലിട്ട് പാകപ്പെടുത്തി പുറത്തെടുത്ത് ഉണക്കിയ ശേഷം എഴുത്താണികൊണ്ട് (പേനക്കത്തിയുടെ മൂർച്ചമുനയുള്ള മൂലഭാഗം) എഴുതും. തുളസിയില തിരുമ്മി ആ നീര് ഓലയിൽ പുരട്ടിയാൽ ഓലയിൽ കുറിച്ച അക്ഷരങ്ങൾ തെളിഞ്ഞു കാണും. 'വെള്ളെഴുത്തുകാരൻ കണ്ണടവെച്ചാലെന്നപോലെ..' എന്ന് ഭാസ്കരഗുപ്തൻ എഴുതുന്നു. "
താളിയോല: "മൂത്തകരിമ്പന ഓലവെട്ടി ചീന്തി അളവുവച്ച് വെട്ടി ഒരുമാസം തടുക്കിലിടും, ഓല ചുളിയാതിരിക്കാൻ. പിന്നെ വെള്ളത്തിലിട്ട് ഉണക്കാനിടും. കരിങ്കല്ലുഭാരം വച്ച് ഓലകൾ വടിവുള്ളതാക്കും. ഒരേ അളവിലുള്ള എഴുതുവാൻ പാകത്തിലുള്ള ഓലകൾ ധാരാളമായി ഗ്രാമച്ചന്തകളിലും മറ്റും വാങ്ങുവാൻ കിട്ടിയിരുന്നു ". ഓലയും നാരായവും: "ആശാൻ എന്നതൊരു വംശപരമ്പരയാണെന്ന് കരുതാനാവുംവിധം സാമ്യമുണ്ടായിരുന്നു നാട്ടെഴുത്താശാന്മാർക്ക്. മിക്കപ്പോഴും എഴുത്താശാന്മാർ ഇടത്തരമോ അതിനും താഴെയോ സാമ്പത്തികസ്ഥിതിയുള്ളവരായിരുന്നു. എന്നാലും അവർക്ക് ആദരണീയമായ സ്ഥാനം എവിടെയും ലഭിച്ചു. ആശാന്റെ വീടിനോടു ചേർന്നോ അല്പം അകലെയായോ ഒരു ചെറിയ ഓലപ്പുര; അതാണ് ആശാൻപള്ളിക്കൂടം. ഓരോ പ്രദേശത്തും ഓരോ പേരാണതിന്-ആശാൻ കളരി, നിലത്തെഴുത്തുപള്ളിക്കൂടം, കുടിപ്പള്ളിക്കൂടം എന്നിങ്ങനെ. അതിന് ചന്തവും ചേലും കുറവാണ്. കുട്ടികൾ വെറും നിലത്തിരിക്കും. ആശാൻ ഒരു പീഠത്തിൽ അല്ലെങ്കിൽ കസേരയിൽ. മഹാവിഷ്ണുവിന് ചക്രായുധംപോലെ ചൂരൽ കാണും എപ്പോഴും കൈയിൽ. അക്ഷരം പഠിപ്പിക്കലാണ് മുഖ്യം. മണൽ നിരത്തി അതിലെഴുതിച്ചാണ് അക്ഷരമെഴുത്തു തുടങ്ങുന്നത്. കുരുന്നുവിരൽത്തുമ്പിൽ അത്രയൊന്നും മൃദുവല്ലാത്ത ആശാൻ്റെ കൈകൾ മുറുകെപ്പിടിച്ചാണ് എഴുതിക്കൽ. വിരൽത്തുമ്പിലെ നാഡികളുടെ കെട്ടുകൾ അക്ഷരത്തെ തലച്ചോറിൽ നേരിട്ട് വരച്ചിടുന്നുണ്ടാവാം. അതിനാൽ ആശാൻപള്ളിക്കൂടത്തിൽ നിലത്തെഴുത്തു പഠിച്ചവർക്ക് അക്ഷരത്തെറ്റ് എന്നൊരു ബാധ കൂടാറില്ല. ആശാനോടുള്ള ഭയഭക്തികൂടിയാകുമ്പോൾ പഠനം താനേ നടക്കും പുതിയ ശിശു മനഃശാസ്ത്രം ഇതൊന്നും അംഗീകരിച്ചേക്കില്ല, എങ്കിലും. ഓലയിൽ നാരായംകൊണ്ട് എഴുതാനുള്ള പരിശീലനം ആശാൻപള്ളിക്കൂടങ്ങളാണ് നൽകിയിരുന്നത്. കരിയും മഞ്ഞളും ചേർത്ത് മേലേ തേച്ചു കഴിഞ്ഞാൽ ഓലയിലെഴുതിയ അക്ഷരങ്ങൾക്ക് കൂടുതൽ തെളിച്ചം കിട്ടും. എഴുതിത്തരുന്ന അക്ഷരങ്ങൾ പലവുരു എഴുതിയും ചൊല്ലിയും പഠിച്ചുവശമാക്കി ആശാനെ എഴുതിയും പറഞ്ഞും കേൾപ്പിച്ചാലേ അടുത്ത പാഠം കിട്ടൂ. പനയോലയിൽ നാരായംകൊണ്ട് വടിവൊത്ത അക്ഷരത്തിൽ എഴുതുന്ന കൃശഗാത്രനായ ഒരു ആശാൻ്റെ ചിത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. "
" മുക്കണ്ണൻ കുടുക്കയിൽ മണലും ഓലയിൽ വരഞ്ഞ ആദ്യാക്ഷരങ്ങളും ഇരിക്കാൻ തഴപ്പായയുമായി കളരിയിലേയ്ക്ക്. അവിടെ തുടങ്ങുന്നു അറിവ് തേടും പ്രയാണം. അടുത്തവർഷം സ്ലേറ്റും കല്ലുപെൻസിലും മഷിത്തണ്ടുമായി ഒന്നാംക്ലാസിലേയ്ക്ക്. 'അവിടെ കൊട്ടുമണി'ക്കും 'കിലുക്കുമണി'ക്കും ശേഷം 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി...' എന്ന പ്രാർത്ഥനയോടെ തുടക്കം. എഴുത്ത്, വായന, മായ്ക്കൽ, വീണ്ടും എഴുത്ത്... വെള്ളം നിറഞ്ഞ മഷിത്തണ്ട് സ്ലേറ്റിൽ വെച്ചു അമർത്തിയാൽ അക്ഷരങ്ങൾ മായ്ക്കാം, അടുത്തവ എഴുതാം. "
|
.ഡോ. സി. ആർ. രാജഗോപാലൻ, നാട്ടുനാവ് മൊഴിമലയാളത്തിൻ്റെ കാതോരം ,ചിന്ത പബ്ലിഷേഴ്സ് , തിരുവനന്തപുരം, 2017,പുറം : 136 -137, ടി. കെ. മാറിയിടം, പഴമയുടെ തനിമ, കൈരളി ബുക്സ്, പുറം: 106, മുരളീധരൻ തഴക്കര, കാർഷികാചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ 2015, പുറം:21..Link | |
| 12 | Suriyaani Christiaanikalude Paaramparya Bhakshanangal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഭാരതത്തിലെ ഏറ്റവും പുരാതന ക്രൈസ്തവവിഭാഗം സുറിയാനി ക്രിസ്ത്യാനികളെന്നറിയപ്പെടുന്ന കൂട്ടരാണ്. തെക്കൻ തിര...
"ഭാരതത്തിലെ ഏറ്റവും പുരാതന ക്രൈസ്തവവിഭാഗം സുറിയാനി ക്രിസ്ത്യാനികളെന്നറിയപ്പെടുന്ന കൂട്ടരാണ്. തെക്കൻ തിരുവിതാംകൂറിലും മലബാർ മേഖലയിലും ഈ കൂട്ടർ പൊതുവേ കുറവാണ്. കൊല്ലം ജില്ല മുതൽ വടക്കോട്ട് തൃശൂർ ജില്ലവരെയാണ് സുറിയാനിക്കാരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാൽ ചാത്തന്നൂർ തൊട്ട് കുന്നംകുളംവരെ. ഈ പ്രദേശങ്ങളിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സാമാന്യം നല്ല ജനസാന്ദ്രത സുറിയാനി ക്രിസ്ത്യാനികൾക്കുണ്ട്. ക്രിസ്തുശിഷ്യനായ മാർത്തോമ്മാശ്ലീഹായാൽ സുവിശേഷീകരിക്കപ്പെട്ട ആദ്യതലമുറകളുടെ പിൻഗാമികളാണ് തങ്ങളെന്നും തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണരായിരുന്നുവെന്നും ക്രൈസ്തവസഭകൾ ലോകത്തിലുണ്ടായകാലം മുതലുള്ള ക്രൈസ്തവ പാരമ്പര്യം തങ്ങൾക്കുണ്ടെന്നും സിറിയൻ ഓർത്തോഡോക്സ് വിശ്വാസമെന്ന പുരാവൃത്തം തങ്ങൾക്കു പൊതുവായുള്ളതാണെന്നും അവർ കരുതുന്നു. അതിൻ്റെ തുടർച്ചയെന്നോണം, വേർപെട്ടുള്ള നിലനില്പും അതിലൂടെ ഉരുത്തിരിഞ്ഞ ആഹാരതാത്പര്യങ്ങളും, ഒട്ടേറെ പുതുമകളുള്ളതും പോഷക പ്രധാനവും രുചികരവുമായ മറ്റൊരു ഭക്ഷണശൈലിക്കു രൂപംകൊടുത്തതായി കരുതാം.
മറ്റെല്ലാസമൂഹങ്ങളെയുംപോലെ അവരുടെയും മുഖ്യാഹാരം നെല്ലരിച്ചോറുതന്നെ ആയിരുന്നു. 'ഇരുപ്പുഴുക്കൻ' എന്നറിയപ്പെടുന്ന പുഴുങ്ങൽ രീതിയിൽ തയ്യാറാക്കിയ നെല്ല്, തവിടുകളയാതെ കുത്തിയെടുത്ത് അരിയാക്കി പാറ്റി വൃത്തിയാക്കിയാണ് അവർ ഉപയോഗിച്ചിരുന്നത്. ഒരുപ്പുഴുക്കൻ രീതിയും ഉണ്ടായിരുന്നെങ്കിലും, അപ്രകാരമുള്ള അരിയോടുള്ള ആഭിമുഖ്യം കുറവായിരുന്നു. അരി നന്നായി കഴുകി, അധികം വെള്ളത്തിലിട്ടു വേവിച്ച് ബാക്കി വെള്ളം ഊറ്റിക്കളഞ്ഞാണു ചോറുണ്ടാക്കുക. ഈ രീതിയിലുണ്ടാക്കുന്ന ചോറിൽനിന്നും ധാരാളം പോഷകമൂല്യങ്ങൾ നഷ്ടപ്പെട്ടിരുന്നെങ്കിലും, അതോടൊപ്പം പോഷകസമൃദ്ധങ്ങളായ കറികൾ കഴിച്ചിരുന്നതിനാൽ ആ കുറവ് തീർത്തും പരിഹരിക്കപ്പെട്ടിരുന്നു. അക്കാലങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രത്യേകം വേർതിരിച്ച് ചോറുവെക്കുമായിരുന്നു. ഓരോ പ്രാവശ്യവും ചൂടോടെ ഭക്ഷണം കഴിക്കണമെന്നുള്ള നിർബന്ധവും അന്നുള്ളവർക്കുണ്ടായിരുന്നു. അതിരാവിലെതന്നെ കാപ്പികുടിയോടുകൂടിയാണ് ദിവസം ആരംഭിക്കുക; ഏതാണ്ട് ആറുമണിക്കുതന്നെ. അതിനുമുമ്പുതന്നെ എഴുന്നേറ്റ് സ്ത്രീകൾ അടുക്കളജോലികൾ ആരംഭിച്ചിരിക്കും. അടുപ്പിൽ തീ കത്തിച്ചാൽ ആദ്യത്തെ ജോലി കാപ്പി ഇടുകയാണ്. ഇന്നത്തെ രീതിയിലുള്ള ബഡ് കോഫികുടി ആയിരുന്നില്ല അന്നുണ്ടായിരുന്നത്. ഉണർന്നെഴുന്നേറ്റ് മുഖം കഴുകി, പല്ലുതേച്ചതിനുശേഷമാണ് ഈ പരിപാടി. അന്ന് എല്ലാവരും കുടിച്ചിരുന്നത് ചക്കര(കരുപ്പെട്ടി)ക്കാപ്പി ആയിരുന്നു. പോഴ്സലൈൻ കോപ്പകളിലാണ് കാപ്പി കുടിക്കുക; ചിലർ കവടിയുള്ള ഇരുമ്പുകോപ്പകളിലും. രണ്ടു കൈകളിലും കൂടി കോപ്പ താങ്ങിപ്പിടിച്ച് സാവകാശം ഊതി ആറ്റിക്കുടിക്കുക എന്നത് ഒരു പ്രത്യേക രീതിതന്നെ ആയിരുന്നു. മൂവാറ്റുപുഴ മുതൽ വടക്കോട്ട് ചായതന്നെയായിരുന്നു പ്രഥമ പാനീയം. നേരം വെളുത്താലുടനേതന്നെ ഒന്നുകിൽ കടുംചായ, അല്ലെങ്കിൽ പാലൊഴിച്ച ചായ കഴിച്ചുംകൊണ്ടാണ് ദിനാരംഭം. പശുക്കറവയുള്ള വീടുകളിൽ, കറന്നാലുടനേ പാലു കാച്ചി കുട്ടികൾക്കു പാലു കൊടുക്കാറുണ്ട്. ഒരു കോപ്പ പാൽ (ചെറു കോപ്പയിൽ). എട്ടരമണിയോടെ പ്രാതൽ തയ്യാറാകും. കഞ്ഞിതന്നെ ആയിരിക്കും മുഖ്യഭക്ഷണം. അതോടൊപ്പം ഒരു പുഴുക്ക് (കപ്പ, ചക്ക, ചേന, കാച്ചിൽ ഏതെങ്കിലുമൊന്ന്) ഉണ്ടായിരിക്കും. പച്ചക്കപ്പയോ, മറ്റ് പുഴുക്കുസാധനങ്ങളോ ഇല്ലെങ്കിൽ വാട്ടുകപ്പകൊണ്ടു പുഴുക്കുണ്ടാക്കും. അതിനായി തയ്യാറാക്കി വെച്ചിട്ടുള്ള വാട്ടുകപ്പ എല്ലാ വീട്ടിലും ഉണ്ടാകും. പുഴുക്കിന് ചുരുക്കമായി മീൻ കറിയും ഉണ്ടാകും. കഞ്ഞിക്കുള്ള മറ്റു കറികൾ പയറുതോരൻ, പപ്പടം ചുട്ടത്, കടുകുമാങ്ങ ഇവയെല്ലാം കൂടിയോ, അല്ലെങ്കിൽ ഏതെങ്കിലുമോ ആകാം. ചിലർ കഞ്ഞിയിൽ മോരൊഴിക്കും. പച്ചമോരോ കാച്ചിയമോരോ ഏതെങ്കിലും ഒന്ന്. പ്രാതലിന് പഴങ്കഞ്ഞിതന്നെ വേണമെന്നു നിർബ്ബന്ധം ഉള്ളവരും ഉണ്ട്. തലേദിവസം വൈകിട്ടത്തെ ചോറിൽ അല്പം തണുത്ത വെള്ളം ചേർത്ത്, കലത്തിൽ അടച്ചുവെച്ചാണു പഴങ്കഞ്ഞി തയ്യാറാക്കുന്നത്. അതോടൊപ്പം തലേദിവസത്തെ കറികളിൽ മിച്ചമുള്ളവയും കൂടാതെ അന്നുണ്ടാക്കുന്ന കറികളും ഉപയോഗിക്കും. പഴങ്കഞ്ഞിയിൽ ധാരാളം മോരൊഴിച്ച് നല്ല എരിവുള്ള കറികളോടൊപ്പം കഴിക്കുന്നതു രുചിപ്രദമാണ്. അന്നുവെക്കുന്ന കറികളെന്നുദ്ദേശിക്കുന്നതു ചൂടുകഞ്ഞിക്കുണ്ടാക്കുന്ന കറികൾതന്നെ. കഞ്ഞിയുടെ പതിവുകറികൾ വല്ലപ്പോഴുമൊക്കെ ഒന്നു മാറുകയും ചെയ്യും. ഒരു വൈവിധ്യത്തിനായി തേങ്ങാസമ്മന്തി, വാഴയ്ക്കാപ്പിരളൻ, മാങ്ങാത്തോരൻ, ഉപ്പുമാങ്ങായിട്ട മീൻകറി, ചെമ്മീനും മാങ്ങായും കറി, മീൻപീര, മീൻ വേവിച്ചത് തുടങ്ങി എന്തും കഞ്ഞിക്കും ആകാം. അതിനു വിലക്കുകൾ ഒന്നുമില്ല. അതിനാൽ ഇവയിൽ പലതും മാറി മാറി ഉണ്ടാക്കുകയും ചെയ്തിരുന്നു. അതുതന്നെ ഉച്ചയൂണിനും, ചിലപ്പോൾ അത്താഴത്തിനും കറിയായി ഉപയോഗിക്കുകയും ചെയ്യും. വളരെ ചുരുക്കം പേർ അന്നും പ്രാതലിന് പലഹാരങ്ങൾ കഴിച്ചിരുന്നു. പ്രധാനപ്പെട്ട പലഹാരം പുട്ടുതന്നെ. അരിപ്പുട്ട്, അത് പഴം, പുഴുങ്ങിയ ഏത്തയ്ക്കാ ഇവയിലേതെങ്കിലും ഒന്നുകൊണ്ടു കുഴച്ച് കഴിക്കും. ചിലർ കറി കൂട്ടിയും പുട്ടു കഴിക്കും. ഒരൊറ്റക്കറിയാണ് എല്ലാ ദിവസവും. കടലക്കറി! പഴമാങ്ങായുള്ള കാലത്ത്, നല്ല മധുരവും ദശക്കട്ടിയും ഉള്ള പഴമാങ്ങ ചെറുതായി നുറുക്കി, പുട്ടിൽ ചേർത്ത് ചിലർ കഴിച്ചിരുന്നു. ചുരുക്കമായി അവലു നനച്ചത്, കൊഴുക്കട്ട, വട്ടയപ്പം ഇവയും പ്രഭാതഭക്ഷണമാക്കാറുണ്ട്. ഈസ്റ്റർ, ക്രിസ്മസ്സ്, പെരുന്നാളുകൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ പ്രഭാതഭക്ഷണം വെള്ളയപ്പവും ഇറച്ചിക്കറിയും ആയി പുരോഗമിക്കും. എത്ര പാവപ്പെട്ടവൻപോലും പ്രസ്തുത ദിവസങ്ങൾ ആർഭാടമായി ആഘോഷിക്കാതിരിക്കില്ല. ഉച്ചഭക്ഷണം സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഹാരമാണ്. ചോറും കറിയും തന്നെ വിഭവങ്ങൾ. ശരാശരി പരുവത്തിൽ വെന്ത ഇരുപ്പുഴുക്കൻ അരിയുടെ ചോറും, അതോടൊപ്പം അല്പം മീൻകറിയും ഉണ്ടെങ്കിൽ തൃപ്തിയാണ്. പച്ചമീനില്ലെങ്കിൽ അല്പം ഉണക്കമീനെങ്കിലും ഉണ്ടായാൽ കൊള്ളാം. മീനിൽ ഏറ്റവും മുന്തിയതും പ്രിയങ്കരവും ആയത് പൂമീൻ ആണ്. പിന്നീട് കരിമീൻ, കാളാഞ്ചി, കണമ്പ്, വാള, ചേറുമീൻ, വരാൽ എന്നീ ക്രമത്തിലാണ് തിരുവിതാംകൂർ മേഖലയിലെ പ്രിയം. എന്നാൽ തൃശൂർ പ്രദേശങ്ങളിൽ പഥ്യം, അന്നും ഇന്നും ബ്രാൽ എന്ന് അവർ പറയുന്ന വരാലിനുതന്നെയാണ്. ആ കാലങ്ങളിൽ കടൽമത്സ്യങ്ങളെക്കാൾ താത്പര്യം ഉൾനാടൻ ജലാശയമത്സ്യങ്ങളോടായിരുന്നു. കായൽക്കൊഞ്ചും ചെമ്മീനും അത്യധികം രുചികരമായവയും അതിനാൽത്തന്നെ വളരെ വിലമതിക്കപ്പെടുന്ന ഭോജ്യവസ്തുക്കളും ആയിരുന്നു. അന്നും കടൽമീനുകൾ ലഭിച്ചിരുന്നു. ഐസിടാത്ത തനി പച്ചമീൻ തീരക്കടലിൽനിന്നും പിടിക്കുന്ന അവയെ നൊടിനേരത്തിനുള്ളിൽ പായ് കെട്ടിയ ചെറുവളളങ്ങളിൽ ഉൾപ്രദേശങ്ങൾവരെ എത്തിച്ചിരുന്നു. അയല, മത്തി, കുറിച്ചി അത്രമാത്രം. അയല സാധാരണയായി ചാറുവെക്കുകയാണു പതിവ്. ഒന്നുകിൽ മുളകരച്ച്, അല്ലെങ്കിൽ തേങ്ങായരച്ച്, മത്തിയാണെങ്കിൽ പീരക്കറി. കുറിച്ചി വറുക്കുകയും ചെയ്യും. ഇതാണു സാധാരണരീതി. ചെമ്മീൻ ഉണങ്ങിയതും ഒരു ഇഷ്ടഭോജ്യ വസ്തുവായിരുന്നു. പ്രത്യേകിച്ച് അരിച്ചെമ്മീൻ, ചെമ്മീൻ വറുത്ത് തേങ്ങാപ്പീരയും മുളകും, ഉള്ളിയും ചേർത്ത് ചതച്ചുണ്ടാക്കുന്ന സമ്മന്തിയും രുചികരമായ കറി ആയിരുന്നു. അക്കാലങ്ങളിൽ സാധാരണമായിരുന്ന ഉണക്കമീൻ പരവാ ആയിരുന്നു. അല്ലാത്തപക്ഷം അയല, മത്തി, കുറിച്ചി ഇവയും. ഉണക്കമീൻ വറുത്തോ ചുട്ടോ ഉപയോഗിക്കും. കൂടാതെ വറുത്തതോ ചുട്ടതോ ആയ മീൻ മുളകും ഉള്ളിയും തേങ്ങായും എല്ലാം ചേർത്ത്, അരകല്ലിൽവെച്ചു ചതച്ചെടുക്കാറുണ്ട്. തനിയെ ഭക്ഷിക്കുന്നതിനെക്കാൾ രുചി ഇപ്രകാരം ചതച്ചെടുത്തതിനാണ്. ചതയ്ക്കുമ്പോൾ അല്പം വെളിച്ചെണ്ണകൂടെ തളിച്ചാൽ സ്വാദ് പിന്നെയും മെച്ചപ്പെടും. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ ഭക്ഷണം (ചാണ്ടി ഏബ്രഹാം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 819 - 822..Link | |
| 13 | Palatharam Athirukal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
കയ്യാലകൾ:
" ഓരോയിടത്തെ പുരയിടവും അതിർത്തികെട്ടി തിരിക്കുന്ന കയ്യാലകൾ മണ്ണുകൊണ്ടുണ്ടാക്കുന്നത് എവിടെയുംപോലെ കേരളത...
കയ്യാലകൾ: " ഓരോയിടത്തെ പുരയിടവും അതിർത്തികെട്ടി തിരിക്കുന്ന കയ്യാലകൾ മണ്ണുകൊണ്ടുണ്ടാക്കുന്നത് എവിടെയുംപോലെ കേരളത്തിലുമുണ്ട്. മണ്ണു മതിലുകൾ (Mud Walls) ആണവ. പശിമയുള്ള മണ്ണ് പൊത്തിപ്പൊത്തി മതിലാകൃതിയുള്ള കൈയ്യാലകളുണ്ടാക്കും. കയ്യാലയുടെ ഇരുവശവും കൈകൊണ്ടോ ഏതെങ്കിലും പരന്ന ഉപകരണംകൊണ്ടോ കഴിയുന്നത് മിനുസപ്പെടുത്തും. മിനുസമുള്ള പ്രതലത്തിൽ മഴ വീണാൽ ഒലിച്ചുപൊയ്ക്കൊള്ളും. കയ്യാലയ്ക്ക് വലിയ കേടു സംഭവിക്കില്ല. ഓരോ കൊല്ലവും മഴക്കാലം കഴിഞ്ഞാൽ കേടായ ഭാഗം വീണ്ടും മണ്ണുപൊത്തി നേരെയാക്കും. കയ്യാലയ്ക്ക്/ മൺമതിലിന് മേൽക്കൂര വെക്കുന്ന പതിവുണ്ട്. മെടഞ്ഞ തെങ്ങോലയോ മറ്റേതെങ്കിലുമോ മൺമതിലിൻ്റെ മുകളിൽ മതിലിന്റെ നീളം മുഴുവനും വെക്കും.മതിലിന്റെ മുകളിൽ മഴവെള്ളം നേരിട്ടുവീണു മണ്ണ് കുത്തിയൊലിക്കാതെ അത് ഒരു സംരക്ഷണകൂരയായി നിലകൊള്ളും. ചില കയ്യാല മതിലുകൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി പടുത്തുയർത്തിയതാകും. അത് ഒന്നാകെ മണ്ണു കൊണ്ടു പൊതിഞ്ഞ് കൂടുതൽ ഉറപ്പാക്കും. അല്ലെങ്കിൽ കല്ലുകൾ കൂട്ടി വെക്കുമ്പോൾ മണ്ണുനിറച്ച് 'പൊത്തടയ്ക്കും '. ഇന്നും മതിലിന് കല്ലുകൾ കൂട്ടിവെച്ച് ഉയർത്തുമ്പോൾ കല്ലുകൾക്കിടയിലെ സ്ഥലം നിറയ്ക്കാൻ മണ്ണുപയോഗിക്കുന്നുണ്ട്. ഈ മണ്ണുകളിൽ ചെറു സസ്യം വളരും. ഇവയുടെ വേരുകൾ ഭിത്തിക്കുള്ളിലേക്കിറങ്ങി മണ്ണിനെ കൂടുതൽ ബലപ്പെടുത്തും.
പഴയ പല വീടുകളുടെപോലും ഭിത്തികൾ മണ്ണുകൊണ്ടായിരുന്ന പോലെ, വെട്ടുകല്ലുപയോഗിച്ച് ഭിത്തി നിർമ്മിക്കുമ്പോഴും രണ്ടു കല്ലുകൾക്കിടയിൽ മണ്ണുകുഴച്ചുവെച്ചാണ് അവ 'പതിപ്പിക്കുന്നത് '. സിമന്റിന്റെയും മറ്റും ഉപയോഗത്തിനു മുമ്പ് മണ്ണായിരുന്നു ഉറപ്പിക്കുന്ന പദാർത്ഥ (Binding material) മായി ഉപയോഗിച്ചിരുന്നത്. വെട്ടുകല്ലുപോലും ഉപയോഗിക്കാതെ പശിമയുള്ള മണ്ണുവെച്ച് ഭിത്തിയുണ്ടാക്കി മേൽക്കൂര മേയുന്ന നിർമ്മാണ വിദ്യ ഏറ്റവും ലളിതമാണ്. മൺഭിത്തികളിൽ ചാണകം തേച്ചുപിടിപ്പിച്ച് മിനുസപ്പെടുത്തും. തറയിലും മണ്ണിട്ട് ഇടിച്ചു നിരത്തി ഉറപ്പാക്കിയശേഷം ചാണകം മെഴുകുന്നത് ഒരുകാലത്ത് വളരെ പ്രചാരമുള്ള ഒരു നിർമ്മാണ രീതിയായിരുന്നു. മണ്ണ്, ഓല, മുള, കയർ, ചാണകം എന്നിങ്ങനെ പ്രകൃതിയിലെ അടിസ്ഥാനവിഭവങ്ങളുപയോഗിച്ചുള്ള വീടു നിർമ്മാണമാണ് ഇന്നും പല ആദിവാസി/ കുഗ്രാമപ്രദേശങ്ങളിലുള്ളത്. "
അതിരുകൾ: "അതിർത്തികൾ ഭൂമിയിൽ വന്നു തുടങ്ങിയതെന്നാണാവോ? സ്വന്തം എന്ന് തോന്നിത്തുടങ്ങിയപ്പോഴാവണം. ഭൂമിയുടെ അതിർത്തികൾ പലതരത്തിൽ പലയിടത്ത് കാണപ്പെട്ടു. മരങ്ങളായി, കല്ലുകളായി, കുന്നുകളായി, കുഴികളായി, ആറായി, തോടായി, കടലായി അങ്ങനെയങ്ങനെ... പിന്നെ പിന്നെ അതുപോരാതായി. വ്യക്തമായ ചില നിബന്ധനകൾ വേണ്ടി വന്നു. ഓരോ നാടിനും ഓരോ തരം അതിർത്തികൾ. അവിടവിടെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നവ.
കേരളത്തിന്റെ നാട്ടിൻപുറങ്ങൾ തനതായ അതിർത്തി രേഖകൾ കൊണ്ട് സമൂഹത്തിൻ്റെ വ്യക്തിത്വം വെളിവാക്കിയിട്ടുണ്ട്. മണ്ണുകൊണ്ട് അതിർത്തി തീർത്തും എല്ലായിടത്തും - അതിരുകൾ, കയ്യാലകൾ എന്നിങ്ങനെ. അതിരു തോന്നിക്കുക എന്നാണ് പറയുന്നത്. അതിർത്തി അടയാളപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ അതിനുള്ളൂ. ഒരാളുടെ അതിർത്തിയിൽ നിന്നും അയൽക്കാരൻ്റെ പറമ്പിലേക്ക് കടക്കാൻ തെല്ലും തടസമില്ല. മനുഷ്യനെ മനുഷ്യനിൽ നിന്നും അകറ്റുക ലക്ഷ്യമല്ല.
അതിർത്തികളിൽ വളർന്നുവന്ന മരങ്ങളും ചെടികളും ഒരടയാളമാണ് എന്നു കണ്ടിട്ടാണ് വേലികൾ ഉണ്ടാവുന്നത്. ചിലേടത്ത് ചെമ്പരത്തിയും കടലാവണക്കും മുരിക്കും കൈതയും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാണാം. പൂക്കളുടെ ഭംഗിയും അതിർത്തിയുടെ ധർമവും പരിസ്ഥിതിക്ക് പരിരക്ഷയും ഒരേ സമയം നിർവഹിക്കപ്പെടും എന്നതാണതിന്റെ ഗുണം. പിന്നെ അതിർത്തിക്കായി 'വേലി കെട്ടുക' എന്ന സ്ഥിതി വന്നു. വേലിയും വേലികെട്ടും വേലി പടർപ്പും ഒക്കെയായി ബന്ധപ്പെട്ട പദാവലികളുടെ സമാഹാരമാണ് നടത്തുന്നത്. പ്രാഥമികാന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടവ- ഇനിയും എത്രയോ വാക്കുകൾ വിവിധ ദേശങ്ങളിൽ ഉണ്ടാവും.
വേലി: പണ്ട് പുരയിടത്തിന്റെ അതിരറിയുവാൻ വേണ്ടി അയൽപക്കക്കാരുടെ സഞ്ചാരമോ കാഴ്ചയോ തടയാതെ നിലനിന്നു പോന്ന ഒരു അതിർത്തി നിർണയസംവിധാനം. അയലത്തെ പശു അതിക്രമിച്ചു കയറരുത് എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. മനുഷ്യന് നിർബാധം സഞ്ചരിക്കാൻ വേണ്ട വിടവുകൾ ഉണ്ടാവും. 'വേലി തന്നെ വിളവു തിന്നുക' എന്നത് പറഞ്ഞു പതിഞ്ഞ ശൈലിയാണല്ലോ.
വേലിക്കല്ല്: അതിര് തിട്ടപ്പെടുത്തുവനായി വേലി കെട്ടുന്നതിന് പകരം വേലിക്കല്ല് മാത്രം കുഴിച്ചിടുന്ന രീതിയുണ്ടായിരുന്നു. അപ്പോഴും ബന്തവസ്സായ വേലികെട്ടിമറച്ച് അയൽക്കാരുടെ സഞ്ചാരവും കാഴ്ചയും തടയാതെ അതിരിൽ അങ്ങിങ്ങായി വേലിക്കല്ല് നാട്ടിയിരുന്നു.
മുരിപ്പ്: ചെറിയ തിണ്ടുപോലെ അതിരുകോരി പുരയിടത്തിൻ്റെ അതിർത്തി തിരിച്ചിടുന്നു- അതിരു കണക്കാക്കി "മുരിപ്പിടുക' എന്നാണ് ഇതിന് സാധാരണ പറയുക. ഈ മുരിപ്പിൽ കന്നുകാലികൾക്കുള്ള ചിലതരം പുല്ലുകൾ നട്ടുവളർത്തുന്നവരുമുണ്ട്. മഴക്കാലത്ത് വെള്ളം ഒലിച്ചു ചാടി മണ്ണ് നഷ്ടമാകുന്നത് തടയുവാനുള്ള ഒരു പ്രതിരോധവുമായിരുന്നു മുരിപ്പ്.
എലിക: ഒരു പുരയിടത്തിൻ്റെ അഥവാ വസ്തുവിൻ്റെ എലിക പറയുമ്പോൾ നാല് അതിരുകളോടു ചേർന്നു കിടക്കുന്ന സ്ഥലം. റോഡ്, വീട്, തോട് എന്നിവയെല്ലാം കൃത്യമായി സൂചിപ്പിക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് ഒരു പുരയിടത്തിൻ്റെ എലിക പറയുമ്പോൾ വടക്ക് ചേർന്ന് മെയിൻ റോഡ്, തെക്ക് ചേർന്ന് നീരൊഴുക്കുതോട്, പടിഞ്ഞാറ് ചേർന്ന് ഞാറക്കണ്ടത്തിൽ ഔസേപ്പിൻ്റെ വീടും പുരയിടവും എന്നിങ്ങനെയാകും പറയുക.
സർവേക്കല്ല്: ഒരു പുരയിടം സർവേയോ, റീ സർവേയോ നടത്തി അളന്നു തിരിച്ച് അതിർത്തി നിർണയിച്ച് സർക്കാർ നിബന്ധനപ്രകാരം കോൺക്രീറ്റ് ചെയ്ത് കല്ല് കുഴിച്ചിടുന്നു. ഈ സർവേക്കല്ല് ഇളക്കി മാറ്റുവാനോ, സ്ഥാനം മാറ്റുവാനോ, സ്ഥാനം മാറ്റി ഇടുവാനോ പാടുള്ളതല്ല.
മുളവേലി: പുരയിടത്തിൻ്റെ അതിർത്തി കോരി മുരിപ്പിട്ട് അതിൽ ശീമക്കൊന്നയോ മരച്ചീനിക്കമ്പോ തുരന്നിട്ട് അനധികൃതമായ പോക്കുവരവ് തടയുന്നതിനായി മുളംചില്ലികൾ ചേർത്തുവച്ച് കെട്ടുന്നു. കല്ലൻ മുള ചെറുതായി കീറി ഈ മുളം കീറിൽ ചേർത്താണ് മുളച്ചില്ലികൾ കെട്ടിവയ്ക്കുന്നത് .
മറവേലി: വേലികെട്ടി ഓലകൊണ്ട് മറക്കുന്ന തരത്തിലേക്ക് വേലിക്ക് പരിഷ്ക്കാരം വന്നു. ഒരൽപ്പം സ്വകാര്യത- എൻ്റെ അതിർത്തിയിലേക്ക് നിൻ്റെ കണ്ണുകൾ കടന്നു വരേണ്ട എന്ന താക്കീത്. അങ്ങനെ സാധാരണ വേലി മറവേലിയായി മാറി.
മുള്ളുവേലി: മുളവേലിക്കും മുരിപ്പിനും മറ്റും ഉറപ്പുപോരാ എന്ന് തോന്നിയപ്പോഴാണ് 'മുള്ളുവേലി'യിലേക്കുള്ള ചുവടുമാറ്റം. അതിർത്തിയിൽ കല്ലോടു കല്ല് കയറുപിടിച്ച് തുല്യ അകലത്തിൽ കരിങ്കല്ലുകൊണ്ടുള്ള വേലിക്കല്ല് ആഴത്തിൽ തുരന്നിട്ട് ഉറപ്പിക്കുന്നു. അതിൽ ചുറ്റി മുള്ളുകമ്പി ബലമായി വലിച്ച് മുറുക്കി കെട്ടുന്നു. ചേർന്നുചേർന്ന് മുള്ളുകമ്പി വലിഞ്ഞു മുറുകി നിൽക്കുമ്പോൾ അതിനിടയിൽ കൂടി സഞ്ചാരം അസാധ്യമാകും പക്ഷേ കാഴ്ച തടസ്സപ്പെടുന്നില്ല എന്നത് ഭാഗ്യം.
മതിൽ: കാലത്തിന്റെ വലിയ ഗതിയിൽ മതിലുകൾ വ്യാപകമായി. കോട്ടകൾക്കും കൊട്ടാരങ്ങൾക്കും ക്ഷേത്രങ്ങൾക്കും മാത്രം പതിവുണ്ടായിരുന്ന ചുറ്റുമതിലുകൾ മെല്ലെ ഓരോരുത്തരും സ്വീകരിച്ചു. അയൽക്കാരനെ ശക്തമായി തള്ളിമാറ്റുന്നതായി മതിലുകൾ. ക്രമേണ മതിലിന് പൊക്കം കൂടിക്കൂടി വന്നു. അതിർത്തികൾ എന്ന സാങ്കേതിക സംജ്ഞയിൽ നിന്നും സ്വയം അകറ്റി നിർത്താൻ ഉപകരിക്കുന്ന വലിയ ആത്മപീഢനവസ്തുവായി മതിലുകൾ മാറി. വലിയ മതിലുകൾ ആഢ്യത്വ ചിഹ്നങ്ങളായി.
വേലിപ്പടർപ്പ്: പടർന്നു വളരുന്ന പല വള്ളിച്ചെടികളും വേലിയിൽ ചുറ്റിപ്പടർന്ന് സമൃദ്ധമായി വളരുമായിരുന്നു. ശംഖുപുഷ്പം പോലെയുള്ള വള്ളിച്ചെടികൾ വേലിപ്പടർപ്പിൽ പൂവിട്ടു നിൽക്കുന്നത് ഹൃദ്യമായൊരു കാഴ്ചയായിരുന്നു. ഹരിതാഭമായ ഒരു വേലിപ്പടർപ്പായി ഇത് മാറുന്നു. കാഴ്ചമറയ്ക്കുന്നില്ലെന്ന് മാത്രമല്ല ഈ ഹരിതവേലി കാഴ്ചയ്ക്ക് ഇമ്പമാകുകയാണ്.
കൈത: പുരയിടങ്ങളുടെ അതിർത്തി തിരിച്ച് അതിന്മേൽ നിരനിരയായി കൈതയും കടലാവണക്കും മറ്റും നടുന്നത് പഴയ രീതി. ആൺകൈതയും പെൺകൈതയുമുണ്ട്. കൈത വളർന്ന് കഴിഞ്ഞാൽ ഇവയുടെ മുള്ളുകാരണം അവയ്ക്കിടയിലൂടെ കടന്നുകയറുക ബുദ്ധിമുട്ടാകും. പഴയ നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ കൈതപ്പൂവിൻ്റെ ഹൃദയഹാരിയായ സുഗന്ധം അതൊരനുഭവമാണ്. കൈതയുടെ ഓല മുറിച്ചെടുത്ത് മുള്ളുചീകികളഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്തിരുന്നത്. കടലാവണക്കിൻ്റെ ഇലത്തണ്ട് ഒടിച്ച് ഊതി കുമിളകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന കാഴ്ച മറ്റൊരനുഭവം.
ശീമക്കൊന്ന: വളരെ പെട്ടെന്ന് വളരുന്നതും കടൽ കടന്നെത്തിയ വിദേശിയുമായ സസ്യമാണ് ശീമക്കൊന്ന. വേലികെട്ടാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നും വിധമുള്ള ആകൃതിയും പ്രകൃതിയുമാണ് ശീമക്കൊന്നക്ക്. നമ്മുടെ വേലികളെല്ലാം ശീമക്കൊന്ന കയ്യടക്കിയ ഒരു കാലമുണ്ടായിരുന്നു. ഒരേ ഘനത്തിൽ ഒരേ നീളത്തിൽ ബലമുള്ള കമ്പുകൾ. വേലികെട്ടാനായി ഉപയോഗിക്കുന്ന കമ്പുകളെ വേലിപ്പത്തലുകൾ എന്നാണ് പൊതുവേ പറയുക, പച്ചിലവളമായും കാലിത്തീറ്റയായുമൊക്കെ ശീമക്കൊന്നയുടെ ഇല ഉപയോഗിച്ചിരുന്നു.
വേലിച്ചീനി: വേലിപ്പത്തലായി മരച്ചീനിയുടെ ബലമുള്ളകമ്പും ഉപയോഗിച്ചിരുന്നു. 'എം4' എന്ന ഇനം മരച്ചീനിയുടെ കമ്പാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. വേലി പൊളിച്ച് പുതുതായി കെട്ടുമ്പോൾ മുരിപ്പിൽ വളർന്നു നിൽക്കുന്ന 'വേലിച്ചീനി' പിഴുതെടുക്കാം. സാധാരണയിൽ കവിഞ്ഞ കിഴങ്ങുപിടുത്തം വേലിച്ചീനിയുടെ പ്രത്യേകതയാണ്. ഇങ്ങനെ കിട്ടുന്ന മരച്ചീനി അയൽക്കാർക്കൊക്കെ പങ്കുവെയ്ക്കുകയും ചെയ്യും. അങ്ങനെ വേലിപ്പത്തൽ ഭക്ഷ്യസുരക്ഷയ്ക്കും അയൽപക്ക സൗഹൃദത്തിനും ഉപാധിയായി മാറുകയും ചെയ്യുന്നു.
ജൈവവേലി: സിമന്റും കരിങ്കല്ലും കൊണ്ടുള്ള മതിലിന് പകരം ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടുള്ള പ്രകൃതിയ്ക്കനുഗുണമായ സ്വാഭാവിക വേലിയാണിത്. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് പറയുമ്പോൾ, മുരിക്കും ശീമക്കൊന്നയും കൈതയും കടലാവണക്കും പതിമുഖവും മറ്റും നട്ടുവളർത്തിയുണ്ടാക്കുന്ന 'ജൈവവേലിയിലേക്ക്' മടങ്ങുന്നത് മണ്ണിനും മനുഷ്യനും പരിഃസ്ഥിതിക്കും സുഖദമാണ്. " |
.ഡോ. സി.ആർ. രാജഗോപാലൻ, (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം:406-408. മുരളീധരൻ തഴക്കര, നാട്ടുനന്മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം: 76 - 80..Link | |
| 14 | Sreepadmanaabha Swami Kshethram - Pulayarkkidayil Prachaaramulla Vaamozhi | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനം ശ്രീപദ്നാഭസ്വാമി ക്ഷേത്രമാണ്. നമ്മാഴ്...
" തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനം ശ്രീപദ്നാഭസ്വാമി ക്ഷേത്രമാണ്. നമ്മാഴ്വാർ പാടിപ്പുകഴ്ത്തിയിട്ടുള്ള പാടൽപെറ്റ തിരുപ്പതികങ്ങളുടെ കൂട്ടത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമുണ്ട്. നിരവധി ചരിത്രസാന്നിദ്ധ്യങ്ങളുടെ സാക്ഷി കൂടിയാണ് ഈ ക്ഷേത്രം. ഇവിടത്തെ ഓലച്ചുരുണകളിൽ രേഖപ്പടുത്തിയിട്ടുള്ളവ നമ്മുടെ ചരിത്രകാരന്മാരുടെ അനാസ്ഥകാരണം ഇനിയും പുറത്തുവന്നിട്ടില്ല. ശ്രീപദ്മനാഭസ്വാമിക്ഷേത്രം വലിയൊരു ജനാധിപത്യകേന്ദ്രമായിരുന്നു. ജാതിമതഭേദമെന്യേ ഉത്സവനാളുകളിൽ ജനങ്ങൾക്കു പരാതി ഉന്നയിക്കാൻ ഇവിടെ സംവിധാനമുണ്ടായിരുന്നു. അതു പരിഹരിച്ചശേഷം മാത്രമേ ഇവിടെ ഉത്സവം നടത്തിയിരുന്നുള്ളൂ. ഒരു മതസ്ഥാപനമെന്നതിലുപരി ഈ ക്ഷേത്രത്തിനു പ്രസക്തിയുണ്ടെന്നത്രേ ഇതിൽനിന്നു തെളിയുന്നത്. ഇവിടെ എല്ലാ ജാതിമതസ്ഥരുടെയും കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നതിൽ മുസ്ലിങ്ങളുടെ 'വേദക്കളി' എടുത്തു പറയേണ്ടതുണ്ട്. കർഷകപ്രക്ഷോഭങ്ങളുൾപ്പെടെ നിരവധി ജനകീയ സമരങ്ങൾക്കും ഈ ക്ഷേത്രം സാക്ഷിയായിട്ടുണ്ട്. അപ്പോഴെല്ലാം ജനങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത് ശ്രീപദ്മനാഭസ്വാമിക്ഷേത്രഗോപുരത്തിൽ രുധിരക്കൊടി അഥവാ ചെങ്കൊടി ഉയർത്തിക്കൊണ്ടായിരുന്നുവെന്നും ചുരുണകൾ വ്യക്തമാക്കുന്നു. രാജ്യവിസ്തൃതിക്കുശേഷം മാർത്താണ്ഡവർമ്മ നടത്തിയ ബുദ്ധിപൂർവനീക്കമായ തൃപ്പടിദാനവും ശ്രീപദ്മനാഭന്റെ മുമ്പിലായിരുന്നല്ലോ. ഇങ്ങനെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ഉത്പത്തിയെപ്പറ്റിയുള്ള വാമൊഴിചരിത്രങ്ങൾക്ക് ഇനിയും വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല.
തെക്കോട്ടുയാത്ര ചെയ്ത് അനന്തശയനത്തെത്തിയാൽ അവിടെ തന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നു ശ്രീകൃഷ്ണൻ യാദവവംശത്തിന്റെ പിൻഗാമിയായിരുന്ന കൃഷ്ണവർമ്മനു സ്വപ്നദർശനത്തിലൂടെ അറിയിച്ചു. അപ്രകാരം എഴുപത്തിരണ്ടു വൃഷ്ണികുടുംബങ്ങളോടൊപ്പം പുറപ്പെട്ട അദ്ദേഹം പൂജിച്ചിരുന്ന കൃഷ്ണവിഗ്രഹമാണത്രേ തിരുവമ്പാടിയിലേത്. ദിവാകരമുനിയോടു പിണങ്ങി കാസർഗോഡ് അനന്തപുരം ക്ഷേത്രത്തിൽനിന്ന് ശ്രീപദ്മനാഭൻ അനന്തപുരത്തെത്തിയെന്ന കഥ വളരെ പ്രസിദ്ധമാണ്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രോത്പത്തിയെപ്പറ്റി പുലയർക്കിടയിൽ പ്രചാരമുള്ള വാമൊഴി:
" തിരുവട്ടാറിലെ പോറ്റി മാലകെട്ടിക്കൊണ്ടു നില്ക്കുമ്പോൾ കുട്ടിയായെത്തി വിഷ്ണു ശല്യം ചെയ്തുവത്രേ. ശല്യം അസഹനീയമായപ്പോൾ പോറ്റി കുട്ടിയെ പുറംകൈകൊണ്ടു തള്ളിനീക്കി. ഇത് അപമാനമായിക്കരുതി പിണങ്ങിയ വിഷ്ണു അവിടെനിന്നിറങ്ങി. അഞ്ചു സഹോദരന്മാരുടെ ഏകസഹോദരിയായി മാലായെന്നൊരു പുലയസ്ത്രീയുമുണ്ടായിരുന്നു. അവൾ തിരുവനന്തപുരം നഗരത്തിനുള്ളിലെ മേലാറന്നൂർ ഏലായിൽ പണി ചെയ്തുകൊണ്ടു നില്ക്കുമ്പോൾ കുട്ടി കരമന വഴി വന്ന് അനന്തൻകാട്ടിലേക്കുള്ള വഴി ചോദിച്ചു. മാല വഴി പറഞ്ഞു കൊടുത്തു. കിള്ളിയാറു കടന്നു കുട്ടി അനന്തൻകാട്ടിലേക്കു പോയി രണ്ടു ദിവസത്തിനുശേഷം കാട്ടിൽ ചുള്ളിയൊടിക്കാനെത്തിയ മാലയെ വിശക്കുന്നുവെന്നു പറഞ്ഞു കരഞ്ഞപേക്ഷിച്ചുകൊണ്ട് കുട്ടി പിന്തുടർന്നു. കൈയിലൊന്നുമില്ലെന്നു പറഞ്ഞിട്ടും കരഞ്ഞുകൊണ്ടു കുട്ടി പിന്തുടർന്നതിനാൽ ദേഷ്യത്തോടെ മാലാദേവി കൈയിലുണ്ടായിരുന്ന അരിവാൾകൊണ്ട് അടുത്തുകിടന്നിരുന്ന കല്ലിൽ ഉരച്ചു കാണിച്ച് 'ഇനിയും ശല്യം ചെയ്താൽ ഇതുപോലെ അറുത്തുകളയു'മെന്ന് ഭീഷണിപ്പെടുത്തി. ഉടനെ കല്ലിൽ നിന്ന് ചോര പൊടിഞ്ഞു. കുട്ടിയുടെ ദിവ്യത്വം മനസ്സിലാക്കിയ മാല അവിടെ ഓവുപൊടിച്ചു (തനിയെ പൊടിച്ചത്) നിന്ന നെല്ലിൽനിന്നു നെന്മണികൾ ഊരിയെടുത്ത് കല്ലിലുരച്ച് കഷ്ടിച്ച് ഉമികളഞ്ഞ് അതു വേകിച്ചു ചിരട്ടയിൽ പകർന്നു കൊടുത്തു. അതായിരുന്നു ശ്രീപത്മനാഭൻ്റെ ആദ്യത്തെ നിവേദ്യം. ഈ ചിരട്ട സ്വർണ്ണംകെട്ടി ഇന്നും നിവേദ്യത്തിന് ഉപയോഗിച്ചുവരുന്നു.
മായാദേവിയുടെ കഥയ്ക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവവുമായിക്കൂടെ ബന്ധമുണ്ട്. മാല വളർത്തിയ സഹോദരപുത്രിയെ സമീപവാസികളായ നൂറ്റൊന്നുപേരിൽ ഒരാൾക്കു പെണ്ണു ചോദിച്ചെത്തി. മുട്ടാളന്മാരായ ഒരു കുടുംബത്തിലേക്കു പെണ്ണിനെക്കൊടുക്കാൻ മാല വിസമ്മതിച്ചു. ഇതിൽ ക്ഷുഭിതരായി നൂറ്റുവർ പല ദുഷ്പ്രവൃത്തികൾക്കും തുനിഞ്ഞു. അതെല്ലാം മാലയുടെ അഞ്ചു സഹോദരന്മാർ തകർത്തു. ഗത്യന്തരമില്ലാതെ നൂറ്റുവർ പേടിച്ചോടി. ഇതിന്റെ നാട്യാവതരണമാണത്രേ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവിലിരുന്ന ഐവർകളിയും വേലകളിയും. ഐവർകളി ഈഴവരായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഐവർകളി ഒഴിവാക്കി വേലകളി മാത്രം തുടർന്നു. വേലകളിക്കൊടുവിൽ കളിക്കാർ ഭയന്നോടുന്ന രംഗം ഇന്നുമുണ്ട്. മാലയുടെ കഥയെ സത്യമാക്കുന്ന ആചാരബന്ധവും ഇതുതന്നെ. ഐവർകളി പാണ്ഡവർകളിയായും വേലകളി നൂറ്റുവർകളിയായും പ്രസിദ്ധമാണെന്നുകൂടി ഓർക്കണം.
നിരവധി വാമൊഴിചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രം. മലയാളികൾ ചരിത്രത്തെ തോറ്റംപാട്ടുകളായി സൂക്ഷിച്ചുപോരുന്നു. കാണിക്കാർക്കിടയിൽ ഇതു ചാറ്റുപാട്ടുകളായും പ്രസിദ്ധമാണ്. അനുഷ്ഠാനത്തോടൊപ്പം ഇത്തരം പാട്ടുകൾ ആലപിച്ച് അവർ പരമ്പരകളിലേക്കു വാമൊഴി ചരിത്രഗാഥകൾ കൈമാറി. വിശ്വാസത്തിനും കാലത്തിനുമൊപ്പം അതിശയോക്തിയും അത്യുക്തിയും അവയിൽ കലർന്നിട്ടുണ്ടാകും. എന്നാൽ അവയെ നിസ്സാരങ്ങളായി തള്ളിക്കളയുന്നതു സാംസ്കാരികചരിത്രത്തോടു കാട്ടുന്ന അനീതിയാണ്. അക്ഷരജ്ഞാനം ലഭിച്ച മേലാളവർഗ്ഗം നിരക്ഷരനായ കീഴാളനോടു കാട്ടിയ ആ അനീതി ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെയാണ് വാമൊഴിചരിത്രത്തെ അംഗീകരിക്കാൻ ഇന്നും പല പണ്ഡിതന്മാരും മടിക്കുന്നത്. പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം - ഒരു വാമൊഴി ചരിത്രം, (ഡോ. എൻ. അജിത് കുമാർ), ഡി.സി. ബുക്സ് ,കോട്ടയം, 2021, പുറം: 2785 , 2794 ,2795..Link | ||
| 15 | Shilppa Shaasthram | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ശില്പശാസ്ത്രത്തിൻ്റെ പ്രതിപാദ്യം വാസ്തുശില്പം, പ്രതിമാശില്പം, ചിത്രശില്പം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്ന...
" ശില്പശാസ്ത്രത്തിൻ്റെ പ്രതിപാദ്യം വാസ്തുശില്പം, പ്രതിമാശില്പം, ചിത്രശില്പം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു. അനേകം നൂറ്റാണ്ടുകളിലെ പ്രായോഗിക ചിന്തയുടെയും അനുഭവജ്ഞാനത്തിൻ്റെയും ചൂടും വെളിച്ചവുമേറ്റ് ഈ മൂന്നു വിഭാഗങ്ങളും വേണ്ടത്ര സംസ്കാരവും ഫലപുഷ്ടിയും പ്രാപിച്ചിട്ടുണ്ട് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. സാധാരണ ദൃഷ്ടിക്കു സൂക്ഷ്മാർത്ഥം കണ്ടുപിടിക്കാൻ പ്രയാസമായ പല തത്ത്വങ്ങളും ഇവ സംബന്ധിച്ച് അനുവർത്തിക്കപ്പെടുന്നുണ്ട്. പലതും ഇന്ന വിശ്വാസത്തിൻ്റെയോ സങ്കല്പത്തിൻ്റെയോ സന്താനമാണെന്ന് സംശയിക്കത്തക്കവിധം അവിജ്ഞാന വിഷയമായിട്ടാണിരിക്കുന്നത്. ഇതു നിമിത്തം നവീന വിദ്യാഭ്യാസം സിദ്ധിച്ച ആളുകൾക്ക് ഇന്ത്യൻ ശില്പശാസ്ത്രം വെറും സാങ്കല്പിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രമാണെന്ന ധാരണകൂടി വന്നുപോയിട്ടുണ്ട്. ഭാരതീയ ശാസ്ത്രങ്ങളെല്ലാം ആദ്യകാലത്തെ യുക്തിചിന്താസരണി എങ്ങനെയോ നഷ്ടപ്പെടുകയാൽ ഈ സാങ്കല്പികത്വത്തിലേക്കു വഴുതിവീണു പോയതു വിചാരിക്കുമ്പോൾ ശില്പശാസ്ത്രത്തിൻ്റെ കാര്യത്തിൽ ഈയൊരവസ്ഥ വന്നുചേർന്നത് ഒരു അസാധാരണത്വമാണെന്ന് പറഞ്ഞുകൂടാ. യുക്തിവിചാരത്തിൻ്റെ ക്ലേശകാരിത കൈവെടിഞ്ഞു ഗതാനുഗതികത്വത്തിൻ്റെ തണലിൽ വിശ്രമം കൊള്ളുന്ന ഒരു ശീലം ലോകത്തിൽ സാർവത്രികമാണല്ലോ. അപ്പോൾ പഴയ ശാസ്ത്രങ്ങളിൽ പറഞ്ഞുകാണുന്ന തത്വങ്ങൾ യുക്തിചിന്തകൾക്കിണങ്ങാത്തവയല്ലെന്നും സൂക്ഷിച്ചു നോക്കിയാൽ അവയുടെ രഹസ്യം കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നും നിശ്ചയിക്കാം. വാസ്തുശില്പത്തിന്റെ കാര്യത്തിൽ ഗതാനുഗതികത്വം കുറച്ചധികം കാണാം. അതിനു കാരണം പലതാണ്. സാമാന്യജനങ്ങളുമായി ഈ ഭാഗം അധികം ബന്ധപ്പെട്ടിരിക്കുന്നു. ജീവിതവുമായി കൂടുതൽ ബന്ധപ്പെട്ട വിഷയമാകയാൽ ജനങ്ങളുടെ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കും ഇതിൽ കൂടുതൽ സാംഗത്യമുണ്ടാകുന്നതിൽ അത്ഭുതതപ്പെടാനില്ല. അപൂർവ്വസംഗതികൾ അനുവർത്തിക്കുന്നതിൽ യുക്തിയെക്കാൾ വിശ്വാസം മുന്നിട്ടുനില്ക്കുന്നു. പരമ്പരയായി അംഗീകരിച്ചുപോന്ന പ്രയോഗസമ്പ്രദായങ്ങൾ അനുസരിച്ചേ നന്മയുള്ളൂ എന്നാണ് ജനങ്ങളുടെ അഭിമതം. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യരുത്,ഇതു ചെയ്താൽ ഇന്നതാണ് ഗുണം, ഇതിൽനിന്നു തെറ്റിയാൽ ഇന്ന ആപത്തുണ്ട്- എന്നിങ്ങനെ- ശുഭാശുഭങ്ങളെ നിർദ്ദേശിച്ചുകൊണ്ട് ഓരോ കാര്യവും വിധിക്കയോ നിഷേധിക്കയോ ചെയ്യുകയാണ് ഈ മന:സ്ഥിതി കണ്ടതുനിമിത്തം ശാസ്ത്രകർത്താക്കൾ ചെയ്തത്. ഈ ശാസന നിമിത്തം ആളുകൾക്കു ഭയവും വിശ്വാസവും വളരുകയുണ്ടായെങ്കിലും, യുക്തിവിചാരം നഷ്ടപ്പെടുവാനാണ് ഇടവന്നത് എന്നു പറയാതെ കഴിയുകയില്ല. എന്നാലും ആ ഗതാനുഗതികത്വം അർത്ഥമില്ലാത്തതായിരുന്നില്ല. സുചിന്തിതവും ദൂരവ്യാപിയുമായിരുന്ന ആ ശാസ്ത്രാനുശാസനങ്ങൾ വാസ്തുവിദ്യയുടെ ഏതു ഭാഗത്തും ഈ ദീർഘദർശനം പ്രകടമായി കാണാം. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും സൂക്ഷ്മമായ പഠനം നടത്തിയശേഷമാണ് ശാസ്ത്രകാരന്മാർ പല തത്ത്വങ്ങളും കണ്ടെത്തിയിട്ടുള്ളത്. ഭൂമി തിരഞ്ഞെടുക്കുന്നതിലും അവിടെ ഗൃഹഗ്രാമാദികൾ ആരംഭിക്കുന്നതിലും എല്ലാ ബാഹ്യദർശനത്തിനുപുറമേ ആഭ്യന്തരമായ ഒരു ദർശനം കൂടി ഇന്ത്യൻ ശില്പകർത്താക്കൾ നിർവ്വഹിക്കുന്നതു കാണാം. സ്തംഭങ്ങൾ, ദ്വാരങ്ങൾ, തുലാലുവാദികൾ എന്നിങ്ങനെയുള്ള അംഗങ്ങളുടെ ഘടനയിൽപോലും ആ ദൃഷ്ടിവിശേഷം പതിയാതിരുന്നിട്ടില്ല. സൗന്ദര്യബോധവും തത്ത്വബോധവും സമ്മേളിച്ചതത്രേ അത്തരം മർമ്മസ്ഥാനങ്ങളെല്ലാം. ഗൃഹങ്ങളിൽ അഗ്നികോണിൽ ജലാശയം ചെയ്താൽ ആഗ്നേയരോഗമുണ്ടാകുമെന്നോ, വായുകോണിൽ സ്ത്രീനാശമുണ്ടാകുമെന്നോ പറയുന്നതിൻ്റെയും ദിഗ്ഭേദം പറ്റിയാൽ സന്താനങ്ങൾക്കും അർത്ഥത്തിനും നാശമുണ്ടാകുമെന്നോ, ഗൃഹാദിമദ്ധ്യസൂത്രം മാർഗ്ഗകൂപാദി മദ്ധ്യസൂത്രവുമായി വേധിച്ചാൽ വിനാശം, അപസ്മാരം മുതലായ ദോഷങ്ങൾ സംഭവിക്കുമെന്നോ വിധിക്കുന്നതിനും സ്തംഭതുലാദികൾ ദ്വാരമദ്ധ്യത്തിൽ പെട്ടാൽ മരണഫലമുണ്ടാകുമെന്നോ അവ മിന്നൽപിണരേറ്റു പോയാൽ അടുത്ത ഭാവിയിൽ ഗൃഹസ്ഥർക്കു മൃതിദോഷം വരുമെന്നോ അനുശാസിക്കുന്നതിനും പ്രേരകമായിട്ടുള്ളത് അനേക കാലത്തെ അനുഭവത്തിൽനിന്നു കിട്ടിയ തത്ത്വജ്ഞാനം തന്നെയാണ്. ദൈർഘ്യവിസ്താരങ്ങളുടെയും തദനുസാരമായ തുംഗതയുടെയും അധിഷ്ഠാനങ്ങളുടെ ആകൃതിവിശേഷങ്ങളുടെയും സ്തംഭാദികളുടെ വൃത്താഷ്ടാശ്രാദിഭേദങ്ങളുടെയും മാനോന്മാന ഘടനകളിൽ ശക്തിയും സൗന്ദര്യവുമാണു കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ശില്പവിഷയത്തിൽ കാണുന്ന അനുശാസനങ്ങൾ കേവലം ഗതാനുഗതികത്വത്തിന്റെ ഫലമല്ലെന്നും സൗന്ദര്യബോധത്തിൻ്റെയും തത്ത്വവിജ്ഞാനത്തിൻ്റെയും ഉത്തമസന്താനമാണെന്നും സമർത്ഥിച്ചാൽ പ്രയാസമില്ലെന്നു പറഞ്ഞുകൊള്ളട്ടെ."
|
.ഡോ.സി.ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ശില്പശാസ്ത്രം (ടി. കെ. പത്മനാഭൻ), ഡി. സി . ബുക്സ്, കോട്ടയം, 2021, പുറം 2054 - 2055..Link | ||
| 16 | Vishnumoorthee Chamayangal | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മലയസമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷ്ണുമൂർത്തി. 21 ഗുരുക്കന്മാരെ സങ്കൽപ്പിച്ചുള്ള വെള്ളി കൊണ്ട് നിർ...
"മലയസമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷ്ണുമൂർത്തി. 21 ഗുരുക്കന്മാരെ സങ്കൽപ്പിച്ചുള്ള വെള്ളി കൊണ്ട് നിർമ്മിതമായ തലപ്പാളിയാണ് ആദ്യമായി കെട്ടുന്നത്. പിന്നീട് വെക്കുന്ന കൂപ്പി മരം കൊണ്ടാണ് ഉണ്ടാക്കുന്നത്. ശിരസ്സിൽ അണിയുന്ന മുടിയും മറ്റ് ആഭരണങ്ങളും ഉറപ്പിച്ചു നിർത്തുന്നതിനുവേണ്ടിയാണ് കൂപ്പി വെക്കുന്നത്. തലയിൽ വച്ചാൽ ഉണ്ടാകുന്ന വേദന ഒഴിവാക്കാൻ കൂപ്പിയിൽ തുണി തുന്നിപ്പിടിപ്പിക്കുന്നു. തലപ്പാളിക്കു തൊട്ടു മുകളിലായി ഒരു ചാൺ അഞ്ചുവിരൽ നീളത്തിൽ (വ്യക്തിയുടെ വലിപ്പമനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ് ) പിടിപ്പിക്കുന്ന തലത്തണ്ട ചെക്കിപ്പൂവുകൊണ്ടാണു നിർമ്മിക്കുന്നത്. ഓരോ പിടി ചെക്കിപ്പൂവ് എടുത്തു വാഴക്കയറുകൊണ്ട് കെട്ടുന്നു. കെട്ടിവച്ച പത്തോ പന്ത്രണ്ടോ കൂട്ടം ചെക്കിപ്പൂവ് കയറുകൊണ്ടു അന്യോന്യം ബന്ധിച്ചാൽ തലത്തണ്ടയായി. ഇന്ന് സൗകര്യാർത്ഥം പൂവിനു പകരം പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിക്കാറുണ്ടങ്കിലും തലത്തണ്ടയ്ക്ക് ചെക്കിപ്പൂവുതന്നെ വേണമെന്നതു നിർബന്ധമാണ്. നെറ്റിയുടെ രണ്ടു വശങ്ങളിലായി വെക്കുന്ന 'ചെന്നിപ്പൂവും' ചെക്കിപ്പൂവുകൊണ്ടുതന്നെയാണ് ഉണ്ടാക്കേണ്ടത്. ഒരുകൂട്ടം ചെക്കിപ്പൂ ഒന്നിച്ചെടുത്ത് കെട്ടി, മറ്റു ശിരോലങ്കാരങ്ങളോട് ചേർത്തുവെക്കുന്നു.
ചെവിക്ക് അലങ്കാരമായി മുകളിലോളം കടന്നുനിൽക്കുന്ന ലക്ഷ്മിക്കാത് മരംകൊണ്ടാണുണ്ടാക്കുന്നത്. ഏഴിലംപാല, മുരിക്ക് തുടങ്ങിയ മരങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ചിത്രത്തെ പ്രകാശിപ്പിക്കാനും ആവശ്യത്തിനനുസരിച്ച് മുറിക്കാനും പാകപ്പെടുത്താനുമുള്ള സൗകര്യവും കണക്കിലെടുത്താണ് ഇത്തരം മരങ്ങൾ ഉപയോഗിക്കുന്നത്. പ്രത്യേക ആകൃതിയിൽ മുറിച്ച മരക്കഷണത്തിന് ആദ്യംതന്നെ നിറം പിടിപ്പിക്കുകയാണു ചെയ്യുന്നത്. കടയിൽനിന്നു വാങ്ങുന്ന അഭ്രത്തകിട് കത്തി ഉപയോഗിച്ച് നേർത്ത പാളികളാക്കുന്നു. ഇതിനെ പല നിറങ്ങളിലേക്കു മാറ്റാനും അവയുടെ നിറം മങ്ങിപ്പോകാതിരിക്കാനും പ്രത്യേക മാർഗ്ഗങ്ങളുണ്ട്. മഞ്ഞളിൻ്റെ നെയ്യ് (മഞ്ചണ), കോലരക്ക് പൊടിച്ചത്, ചായില്യം ഇവ ആവശ്യത്തിനു ചേർത്തു കുഴച്ച് തുണിയിൽ കിഴികെട്ടിവെക്കുക. അതിനുശേഷം ഒരു മൺപാത്രമെടുത്ത് അടുപ്പിൽവെച്ച് നന്നായി ചൂടാക്കുമ്പോൾ ലോഹത്തകിട് മൺപാത്രത്തിൻ്റെ മുകളിൽ വെക്കണം. ശക്തിയായി ചൂടുപിടിച്ചു കഴിഞ്ഞാൽ, തയ്യാറാക്കിയ കിഴി തകിടിൻ്റെ മുകളിൽ ഉരച്ചുപിടിപ്പിക്കുന്നു. വെളുത്ത തകിട് ചുവപ്പായി മാറുന്നു. ചായില്യത്തിനുപകരം മണയെല, മഷി ഇവ ഉപയോഗിച്ചാൽ അവ യഥാക്രമം മഞ്ഞയും കറുപ്പുമായി മാറുന്നു. ഈ തകിട് കൊത്തുപണി നടത്തിയ മരത്തിൻ്റെ മുകളിൽ ഒട്ടിക്കുന്നു. ചക്കയുടെ വെളിഞ്ഞറും മെഴുകും ചേർത്തുരുക്കിയ മിശ്രിതമാണ് പശയായി ഉപയോഗിക്കുന്നത്. ഇങ്ങനെ നിറം പിടിപ്പിച്ച മരപ്പലകയിൽ ഓരോന്നിലും മുകളിൽനിന്ന് താഴോട്ട് നാലുപൂവിതളുകൾ ഒറ്റയായും താഴെ ഭാഗത്തായി അഞ്ചിതളുള്ള പുഷ്പവും ഒട്ടിച്ചുവെക്കുന്നു. ചതുരാകൃതിയിലുള്ളതും ചുവപ്പുനിറത്തോടുകൂടിയവയുമായ ലോഹത്തകിടാണ് പുഷ്പദളങ്ങൾ ഉണ്ടാക്കാൻ എടുക്കുന്നത്. ഇതിനോടു ചേർന്ന്, കീഴ്ഭാഗത്തുള്ള തട്ടത്തിനു സമാനമായ വൃത്താകാരത്തിൻ്റെ മധ്യത്തിലും ഭംഗിക്കുവേണ്ടി ഇതൾ ചേർക്കാറുണ്ട്. തലത്തണ്ടയ്ക്കു മുകളിലായി കാണുന്നത് ഒമ്പതു നാഗഫണങ്ങളാണ്. മരത്തിൽ ശില്പവേലകൾ ചെയ്താണ് പാമ്പിൻ്റെ രൂപമുണ്ടാക്കുന്നത്. മരംകൊണ്ടുണ്ടാക്കുന്ന ആടയാഭരണങ്ങൾക്കെല്ലാം സാധാരണയായി ഉപയോഗിച്ചുവരുന്ന ഏഴിലംപാലയോ മുരിക്കോ തന്നെയാണ് ഇതിനും വേണ്ടത്. ഫണത്തിൻ്റെ ആകൃതിയിൽ മരം കൊത്തിയെടുത്ത്, അതിൽ പാമ്പെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ വരകളും അടയാളങ്ങളും കൊത്തിയുണ്ടാക്കുന്നു.അതിനുശേഷം നിറം പിടിപ്പിച്ച തകിട് ഇതിനുമുകളിൽ ഒട്ടിക്കുന്നു. അല്പം ചുവപ്പുകലർന്ന മഞ്ഞനിറമാണ് തകിടിൽ ചേർക്കുന്നത്. സർപ്പത്തിൻ്റെ നാവിന് ഇളകുന്ന പ്രതീതിയുണ്ടാക്കാൻ വെള്ളി അലുക്ക് തൂക്കിയിടുന്നു. ഒമ്പതു നാഗഫണങ്ങളുടെ മധ്യത്തിൽ സുഷിരമിട്ട, ഒന്നിച്ചു ചേർത്തുവെച്ച് നൂലുകൊണ്ട് തുന്നിക്കെട്ടുന്നു. ലക്ഷ്മിക്കാതിൻ്റെ മുകൾഭാഗത്തുള്ള സുഷിരങ്ങളിൽ കയർ കോർത്തെടുത്ത്, അതുമായി നാഗഫണങ്ങൾ ബന്ധിക്കുന്നു. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: തെയ്യക്കോലങ്ങളുടെ ചമയനിർമ്മാണം (ഗീത പി. കോറമംഗലം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 2046 - 2048..Link | ||
| 17 | Vaasthuvidhya | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വാസ്തുവിദ്യയിൽ കേരളത്തിനു പ്രത്യേക പാരമ്പര്യമുണ്ട്. വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങി വിവിധങ്ങളായ വാസ്തുവിദ്...
"വാസ്തുവിദ്യയിൽ കേരളത്തിനു പ്രത്യേക പാരമ്പര്യമുണ്ട്. വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങി വിവിധങ്ങളായ വാസ്തുവിദ്യാപദ്ധതികൾ ഭാരതത്തിൽ നിലവിലുണ്ടായിരുന്നു. അവയിൽനിന്നെല്ലാം ഭിന്നമായ പല പ്രത്യേകതകളും കേരളത്തിൽ നിലനിന്നതായി കാണാം. നേപ്പാളിലെ വാസ്തുവിദ്യയോടുമാത്രമേ കേരളീയരീതികൾക്ക് കൂടുതൽ ബന്ധമുള്ളൂവെന്നാണ് ചിലരുടെ പക്ഷം. കേരളത്തിലെ ഗൃഹനിർമ്മാണപദ്ധതിക്ക് 'വാസ്തുവിദ്യ' എന്ന പേര് പറയുന്നതു തന്നെ നേപ്പാളിലെ കപിലവസ്തുവിലെ ഗൃഹനിർമ്മാണപദ്ധതിയെ മാതൃകയാക്കിയതിനാലാണെന്നു കരുതുന്നവരുണ്ട്. ഇതു ശരിയാണെങ്കിൽത്തന്നെയും 'വാസ്തു' എന്ന പദത്തിൻ്റെ അർത്ഥം തള്ളിക്കളയുവാൻ കഴിയുകയില്ല. 'വാസ്തു' എന്ന പദത്തിന് 'സ്ഥലം' എന്ന് സാമാന്യമായി അർത്ഥം പറയാം. ഭവനം നിൽക്കുന്ന സ്ഥലം, ഭവനത്തിന്റെ ഇരിപ്പ് എന്നിവ വിശേഷാർത്ഥം. ഭവനം പണിയുന്നതിന് കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അതിർത്തി തിട്ടപ്പെടുത്തി പ്രത്യേകം തിരിച്ചുവയ്ക്കുന്ന സ്ഥലമാണ് 'വാസ്തു.' വാസ്തുവിന് ഭവനം എന്നും അർത്ഥം പറയാറുണ്ട്. 'വസിപ്പാനുള്ളത് ' എന്ന അർത്ഥം ഭവനത്തിനും അതു നിൽക്കുന്ന സ്ഥലത്തിനും യോജിക്കുമല്ലോ.
വാസ്തുവിദ്യാശാസ്ത്രം:
വാസ്തുവിനെക്കുറിച്ചുള്ള വിദ്യയാണ് അഥവാ വിജ്ഞാനമാണ് വാസ്തുവിദ്യ. ഭവനത്തിന് വാസ്തു തിരഞ്ഞെടുക്കുന്നതു മുതൽ ഭവനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിധികളെല്ലാം ഈ വിജ്ഞാനത്തിൽ അടങ്ങുന്നു. വാസ്തുവിദ്യയെക്കുറിച്ചു പ്രതിപാദിക്കുന്ന ചില ഗ്രന്ഥസംജ്ഞകൾ അതിനു തെളിവാണ്. ഭവനം, ക്ഷേത്രം ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ശില്പവേലകളെക്കുറിച്ചുള്ള അറിവുകൂടി പകർന്നുതരുന്നതാണ് ഈ വിജ്ഞാനീയമെന്നു പറയാം. ബ്രഹ്മാവിൽനിന്ന് ഉത്ഭവിച്ചതാണ് വാസ്തുവിദ്യ എന്നാണ് പുരാവൃത്തം. അറുപത്തിനാലു കലാവിദ്യകളിലൊന്നാണിത്. കൊച്ചുകുടിലുകൾ തൊട്ട് എട്ടുകെട്ടോ പതിനാറുകെട്ടോ ഉള്ള ബ്രഹ്മാലയങ്ങൾ, കൊട്ടാരങ്ങൾ എന്നിവവരെയും ചെറിയ ദേവതാസ്ഥാനം (കാവ്) തൊട്ട് പഞ്ചപ്രാകാരമുള്ള മഹാക്ഷേത്രങ്ങൾ വരെയുള്ള ആലയങ്ങളുടെ നിർമ്മാണത്തിലടങ്ങിയ തത്ത്വങ്ങൾ ഒന്നുതന്നെ. ഭവനങ്ങൾ എത്ര ചെറുതായാലും പ്രാഥമിക സൗകര്യങ്ങൾ പരിഗണിച്ചുള്ളതാണ് അവയുടെ നിർമ്മാണരീതി. സൗകര്യങ്ങൾ എത്രയും വർദ്ധിപ്പിച്ചുകൊണ്ടുവരാം. ദേവതാസങ്കേതങ്ങളുടെ കാര്യത്തിലും അടിസ്ഥാന സങ്കൽപ്പങ്ങൾ കുറഞ്ഞത് കാണാതിരിക്കില്ല. ആ സങ്കല്പങ്ങൾ വിപുലമാക്കി കൊണ്ടുവരികയും ചെയ്യാം. ഒരു പുര ചമയ്ക്കുന്നുവെങ്കിൽ തെക്കിനി വേണം ചമപ്പാൻ, രണ്ടു പുര ചമയ്ക്കുുന്നുവെങ്കിൽ തെക്കിനിയും പടിഞ്ഞാറ്റിയും നിർമ്മിക്കണം. മൂന്നു പുരയെങ്കിൽ വടക്കിനികൂടി നിർമ്മിക്കാം. നാലു പുരയാണെങ്കിൽ കിഴക്കിന് കൂടി വേണം.ഇതാണ് 'നാലു പുര' (നാലുകെട്ട്) യുടെ നിർമ്മാണ വിധി.ഇതു നാലും പോരെങ്കിൽ അഞ്ചാംപുര നിർമ്മിക്കാം. ഓരോ പുരയ്ക്കും മുഖം ഏതേതു ഭാഗത്തേക്കായിരിക്കണമെന്നും വിധിയുണ്ട്.
വാസ്തുവിജ്ഞാനഗ്രന്ഥങ്ങൾ:
വാസ്തുവിദ്യയെക്കുറിച്ച് സംസ്കൃതത്തിലും മലയാളത്തിലുമായി അനേകം ഗ്രന്ഥങ്ങൾ കേരളത്തിനു ലഭിച്ചിട്ടുണ്ട്. തന്ത്രസമുച്ചയം (പന്ത്രണ്ടാംപടലം), വാസ്തുവിദ്യ, ശില്പരത്നം, മനുഷ്യാലയചന്ദ്രിക എന്നിവ പ്രശസ്തങ്ങളാണ്. തന്ത്രസമുച്ചയത്തിന് വിമർശിനി, വിവരണം എന്നീ രണ്ട് വ്യാഖ്യാനങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ നമ്പൂതിരി രചിച്ചതാണ് 'ശില്പരത്നം' എന്ന സംസ്കൃത കൃതി. ശില്പരത്നം ഭാഷ (തൈക്കാട്ട് ഭാഷ) എന്ന ഭാഷാഗ്രന്ഥവുമുണ്ട്. 'മയമതം' എന്ന സംസ്കൃതകൃതി കേരളീയ ശില്പകലയുടെ പ്രാമാണിക ഗ്രന്ഥമത്രേ. മേല്പറഞ്ഞവയ്ക്കു പുറമേ മാനവ വാസ്തുലക്ഷണം, വിശ്വകർമ്മീയം, വാസ്തുലക്ഷണം, മനുഷ്യാലയചന്ദ്രിക, മനുഷ്യാലയദർപ്പണം തുടങ്ങി അനേകം കൃതികൾ എടുത്തുപറയേണ്ടതായുണ്ട്. എന്നാൽ ഇത്തരം ഗ്രന്ഥങ്ങളുടെ സംഭാവനയെക്കാൾ, പ്രായോഗികജ്ഞാനവും തൊഴിൽ വൈദഗ്ദ്ധ്യവുമുള്ള ശില്പികൾ ഗ്രാമീണപ്രദേശങ്ങളിൽ ഇന്നുമുണ്ടെന്നുള്ളതാണ് നാടൻ വിജ്ഞാനകുതുകികളെ കൂടുതൽ ആകർഷിക്കുന്ന വസ്തുത. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: വാസ്തുവിദ്യയും വാസ്തുപുരുഷസങ്കല്പവും (ഡോ.എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2067 - 2068..Link | |
| 18 | Mamburam Palliyile Annam | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മലപ്പുറം ജില്ലയിലെ ജനസമ്മിതിയുള്ള ആദ്ധ്യാത്മിക കേന്ദ്രമാണ് ഇന്ന് മമ്പുറം പള്ളി. ഇവിടെ സിയറാത്തി (സന്ദർശനം) നെത്തുന...
"മലപ്പുറം ജില്ലയിലെ ജനസമ്മിതിയുള്ള ആദ്ധ്യാത്മിക കേന്ദ്രമാണ് ഇന്ന് മമ്പുറം പള്ളി. ഇവിടെ സിയറാത്തി (സന്ദർശനം) നെത്തുന്നവർക്ക് ബർക്കത്തി (ഐശ്വര്യം) നായി അരിയും വെളിച്ചെണ്ണയും കുരുമുളകുമെല്ലാം നൽകാറുണ്ട്. ഈ അരിയിൽനിന്നല്പം വീട്ടിലെ അരിയോടു ചേർക്കുകയും ആ അരിപ്പൊതി ധാന്യങ്ങൾ സൂക്ഷിക്കുന്നിടത്ത് വയ്ക്കുകയും ചെയ്താൽ അരി 'ബട്ടറൂല' എന്നാണ് വിശ്വാസം (അറുക-ഇല്ലാതെയാവുക, പറ്റെ അറുക എന്നാവാം വാക്ക്). വിക്കും (stammer), കൊഞ്ഞ (അസ്പഷ്ടമായ ഉച്ചാരണം) യുമെല്ലാമുള്ള കുട്ടികൾക്ക് ഈ അരി കൊടുത്താൽ അസുഖം ഭേദമാകും. എത്രയോ അനുഭവകഥകൾ ഇവർക്കു പറയാനുണ്ട്! ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ അപസ്മാരത്തിന് ഉത്തമൗഷധമത്രേ. കുട്ടികളെ ഇതു തേപ്പിച്ച് കുളിപ്പിക്കുന്നു. മമ്പുറം നേർച്ചയും വളരെ പ്രസിദ്ധമാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങ് വൈകുന്നേരംവരെ നീളുന്ന ബർക്കത്തിൻ്റെ ചോറു വാങ്ങലാണ്. നെയ്ച്ചോറും പോത്തിൻകറിയുമാണു ലഭിക്കുക. ഇതിനായി നിൽക്കുന്ന വിശ്വാസികളുടെ നീണ്ടനിര ഉച്ചകഴിഞ്ഞാലും തീരുന്നില്ല. ഇതു മുഴുവനും അന്ന് തിന്നുതീർക്കാനുള്ളതല്ല. പലരും ഈ ചോറ് ഉണക്കി സൂക്ഷിക്കുന്നു. ചിലർ ഇത് പൊടിച്ചുവയ്ക്കുന്നു. കുട്ടികൾക്ക് വയറുവേദനപോലുള്ള അസുഖങ്ങൾ വന്നാൽ പെട്ടെന്ന് കലക്കിക്കൊടുക്കാനാണിത്. എല്ലാ വ്യാഴാഴ്ചയും ഇവിടെ കൂട്ടപ്രാർത്ഥന (സലാത്ത്) ഉണ്ടാകാറുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നു പോലും ഭക്തജനങ്ങൾ ഇതിൽ പങ്കെടുക്കാനായെത്തുന്നു. റംസാൻ മാസത്തെ വ്യാഴാഴ്ചകളിൽ വൈകുന്നേരം കഞ്ഞിയും ലഭിക്കുന്നു. ബർക്കത്തിനുള്ള കഞ്ഞി വിളമ്പുന്നതിലേക്കുള്ള വരവുകളും ഒട്ടും മോശമല്ല. അധികവും പണമായാണു നേർച്ച നൽകുന്നത്. വിളവുകളുടെ സമൃദ്ധിക്കായി കായ്ഫലങ്ങളും നെല്ലുമെല്ലാം ഇവിടേക്ക് നേർച്ചയാക്കുന്നു. കന്നുകാലികളെയും ഇത്തരത്തിൽ പള്ളിക്കു കൊടുക്കാറുണ്ട്. മമ്പുറത്തെ കൊടിയെടുക്കലും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ്. നെല്ലിന് മുഞ്ഞയുടെ ആക്രമണമുണ്ടാവുകയോ മഴ തുടങ്ങാൻ വൈകുകയോ ചെയ്താൽ ബന്ധപ്പെട്ട പ്രദേശങ്ങളിലുള്ളവർ മമ്പുറത്തെ കൊടി ഏറ്റുവാങ്ങി പ്രശ്നബാധിതമായ വയൽവക്കിലൂടെയും മഴയാവശ്യമായ പ്രദേശങ്ങളിലൂടെയും നടന്ന് സന്ധ്യയാവുമ്പോഴേക്കും തിരിച്ചേല്പിക്കുന്നു. വാദ്യമേളങ്ങളും മൗലൂദ് ചൊല്ലുന്നവരും അനേകം ഭക്തജനങ്ങളും ഇതിന് അകമ്പടിയായി വരുന്നു.
രോഗം, മരണം, വിളനാശം ഇവയിൽ പലതിനും ഭൗതികജീവിതത്തിൽ കാരണം കണ്ടെത്താൻ മനുഷ്യനു കഴിയുന്നില്ല. ഇതിൽനിന്നുമാവാം അതിഭൗതികശക്തികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വിശ്വാസമുണ്ടാകുന്നത്. വിശ്വാസത്തിൽ യുക്തിയെ തീർത്തും മാറ്റി നിർത്തുന്നു. ബോധാബോധപ്രേരണകളെല്ലാം ഒന്നായി ഇതിൽ സമർപ്പിതമാകുന്നു. 'ശാസ്ത്രീയ'മായ കൃഷിരീതികൾ മനുഷ്യൻ അവലംബിച്ചു തുടങ്ങി. പക്ഷേ, വിളനാശം തുടങ്ങിയവ വരുമ്പോൾ ഇപ്പോഴും ഇത്തരം വിശ്വാസങ്ങളിലേക്കു നീങ്ങുന്നതായി കാണാം. പ്രകൃതിയുടെ നിഗൂഢതയോടുള്ള ഒരാദരവും തന്നെയാണിത്തരം അനുഷ്ഠാനങ്ങളിലൂടെ പ്രകടമാകുന്നത്. മാനസിക ജീവിതവും ശാരീരിക ക്രിയകളും തമ്മിലുള്ള വൈരുദ്ധ്യത്തെ സംതൃപ്തമാക്കുന്ന ആദ്ധ്യാത്മികതലവും ഇത്തരം ചടങ്ങുകൾ പ്രദാനം ചെയ്യുന്നുണ്ടാവാം. ഈ ചടങ്ങ് മതപരം എന്നതിലപ്പുറം പ്രാദേശികമായ ഒരാവശ്യകതയിൽനിന്നാകയാൽ മതാനുഷ്ഠാനത്തിൻ്റെ ബാഹ്യവ്യത്യാസങ്ങളെ അവഗണിച്ച് പ്രകൃതിയുടെ വിശ്വാസങ്ങൾ കണ്ടെത്താവുന്നതാണ്. ഇവിടത്തെ വിശ്വാസികളിൽ വലിയ ശതമാനം അമുസ്ലിങ്ങളുമാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1),പൈതൃകം ശേഖരിച്ച ലേഖനം: മമ്പുറം പള്ളിയും അന്നവും (ഷംസാദ് ഹുസൈൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 840 - 841..Link | ||
| 19 | Mankudam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മൺകുടം മരണാനന്തരക്രിയയിൽ മറ്റൊരു തരത്തിൽ സിംബലാകുന്നുണ്ട്. കേരളത്തിൽ പലസമൂഹത്തിലും ചിതയ്ക്കു തീ കൊളുത്തിയ ശേഷം പര...
" മൺകുടം മരണാനന്തരക്രിയയിൽ മറ്റൊരു തരത്തിൽ സിംബലാകുന്നുണ്ട്. കേരളത്തിൽ പലസമൂഹത്തിലും ചിതയ്ക്കു തീ കൊളുത്തിയ ശേഷം പരേതൻ്റെ ക്രിയകൾ ചെയ്യുന്നവരിൽ ഒരാൾ ഒരു മൺകുടത്തിൽ വെള്ളമെടുത്ത് ചുമലിൽ വെച്ച് ചിതയ്ക്കു ചുറ്റും മൂന്നു തവണ പ്രദക്ഷിണം വെക്കും. അയാളുടെ പുറകെ മറ്റൊരു ബന്ധു ഒരു വെട്ടുകത്തിയുമായി നടന്ന് ഓരോ പ്രദക്ഷിണത്തിലും മൺകുടത്തിൽ ഓരോ തവണ കുത്തും. വെള്ളം ഒഴുകാൻ തുടങ്ങും. അങ്ങനെ മൂന്നു ദ്വാരങ്ങൾ ഉണ്ടാക്കി വെള്ളമൊഴുക്കും. മൂന്നാമത്തെ പ്രദക്ഷിണം കഴിഞ്ഞാൽ കുടം ചുമന്നയാൾ പുറകിലേക്ക് കുടമിട്ട് ഉടയ്ക്കുന്നു. കുടം ശരീരത്തിൻ്റെ/ഉർവരതയുടെ ചിഹ്നമാണ്. ബാല്യം, കൗമാരം, വാർദ്ധക്യം എന്ന മൂന്നവസ്ഥകളിലായി ജീവിതം ചോർന്നു പോയി ക്കൊണ്ടേയിരിക്കുന്നു. ഒടുവിൽ പൂർണ്ണമായും ജീവിതം ഉടയുന്നു. ഈ താത്ത്വികഭാവം ഏറ്റെടുക്കുന്ന സിംബോളിസം ശരീരം ദഹിപ്പിക്കുന്ന സമയത്ത് മൺകുടമുപയോഗിച്ച് 'അരങ്ങേറുന്നത്' ആചാരവും സന്ദർഭത്തിനനുസരിച്ച സാന്ദ്രനിമിഷവും നല്കുന്നു. മരണത്തിന്റെ സ്വാഭാവികത ഇതി ലുണ്ട്. 'മനുഷ്യൻ മണ്ണാകുന്നു' എന്ന ചൊല്ലിന്റെ ദൃശ്യാവിഷ്കാരമാണിത്.
പ്രതീക്ഷകൾ അടക്കംചെയ്ത പാത്രമാണ് കുടം. ലക്ഷ്യംവരെ സൂക്ഷിച്ചു കൊണ്ടു വന്ന പ്രതീക്ഷയാണ് 'പടിക്കലെത്തിയപ്പോൾ കുടം ഉടയ്ക്കുക' എന്ന ചൊല്ലിലുള്ളത്. ഇതിലെ കുടവും മൺകുടംതന്നെ. മണ്ണ് ചികിത്സയിലും പ്രധാനമാണ്. മണ്ണ് ശരീരം മുഴുവനും പൂശിയുള്ള ചികിത്സ ഇന്നും പല ആദിവാസി വൈദ്യവിധികളിലുണ്ട്. ”
“ മണ്ണിന്റെ സ്വഭാവമനുസരിച്ച് അതിനെ കളിമണ്ണ്, സെറാമിക് മണ്ണ്. ചെമ്മണ്ണ്, പൂഴിമണ്ണ്, പഞ്ചാരമണ്ണ്, ആറ്റുമണ്ണ്, കാട്ടുമണ്ണ് എന്നിങ്ങനെ പലതരത്തിൽ വിവക്ഷിക്കാറുണ്ട്. ടാൽക് (Talc) എന്ന അംശത്തിന്റെ ഉയർന്ന അളവാണ് ഉന്നത സെറാമിക് നിർമ്മിതിക്കുപയോഗിക്കുന്ന മണ്ണിലുള്ളത്. കുണ്ടറയിലും ആലുവായിലും കഴിഞ്ഞ നൂറ്റാണ്ടിൽ പ്രധാനപ്പെട്ട സെറാമിക് ഫാക്ടറികളിലെ ഉത്പന്നങ്ങൾ നല്ല പ്രചാരം നേടിയവയായിരുന്നു. മണ്ണ് അമിതമായി ചൂഷണം ചെയ്യുന്നത് ഒരു വലിയ ദുരന്തമായി മാറിയിരിക്കുന്ന ഇക്കാലത്ത് മണ്ണ് മനുഷ്യനുപയോഗിക്കുമ്പോൾ അത് പ്രകൃതി ചൂഷണമാകുന്നില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. ഏറ്റവും കുറവു ദോഷംമാത്രം വരുത്തുന്ന പദ്ധതികൾ ആവശ്യമാണ്. നഖം മുറിക്കുന്നപോലെ വേണം മണ്ണെടുക്കാൻ എന്ന ഒരു ആശയമുണ്ട്. കൂടുതലായി വളരുന്ന നഖമാണ് മുറിച്ച് കളയുന്നത്, അത് വീണ്ടു വളർന്നുകൊള്ളും. നഖം കടയോടെ പിഴുതു കളഞ്ഞാൽ നഖവളർച്ച നില്ക്കുമെന്നു മാത്രമല്ല, വിരലുകൊണ്ടുള്ള പ്രവൃത്തിയുടെ കാര്യക്ഷമതയും നശിക്കും. നദിയിലെ മണലൂറ്റുന്നതും പാടം നികത്തി ഇഷ്ടികക്കളമാക്കുന്നതും പ്രകൃതിയെ/മണ്ണിനെ നശിപ്പിക്കും. കാര്യക്ഷമമായി നഖം വളർത്തുന്ന/മുറിക്കുന്നപോലെയുള്ള മണ്ണുപയോഗം എന്നു പറയുന്നതിലെ മണ്ണറിവും പ്രകൃതിയ റിവും ഇന്ന് ഏറെ പ്രസക്തമാകുന്നു. 'നിലംതൊടാ മണ്ണ് (ഉത്തരത്തിൽ മണ്ണുകൊണ്ട് വേട്ടാളൻ ഉണ്ടാക്കുന്ന കൂട്) പോലെയുള്ള 'മണ്ണിന്റെ മണ'മില്ലാത്ത/സ്പർശമില്ലാത്ത അപ്പാർട്ടുമെൻ്റ് ജീവിതം നമ്മെ മണ്ണിൽനിന്ന് അകറ്റുന്നു. മണ്ണ് പ്രതിരോധത്തിൻ്റെ ഒരു അടയാളമായി എവിടെയും മാറിക്കഴിഞ്ഞു. അല്ലെങ്കിൽ മാറ്റിയെടുക്കണം. "
|
.ഡോ. സി. ആർ. രാജഗോപാലൻ,(ജനറൽ എഡിറ്റർ),കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്),പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ),ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം:409 -410..Link | |
| 20 | Mannariv | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മണ്ണിനെ തരം തിരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് പശിമ കൂടിയതെന്നും കുറഞ്ഞതെന്നും രണ്ടായി കാണാം. മണ്ണിലൂടെയുള്ള ജലക...
"മണ്ണിനെ തരം തിരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് പശിമ കൂടിയതെന്നും കുറഞ്ഞതെന്നും രണ്ടായി കാണാം. മണ്ണിലൂടെയുള്ള ജലകണികാസഞ്ചാരം മാത്രമല്ല, അതിലൂടെയുള്ള വായുസഞ്ചാരവും പ്രധാനമാണ്. പശിമ കൂടിയതിൽ വായുസഞ്ചാരം കുറയും. വെള്ളം അധികം താഴേക്ക് ഇറങ്ങത്തക്ക വിധത്തിലുള്ള സുഷിരങ്ങൾ കുറയും. ഈ സ്വഭാവമുള്ളിടത്ത് അതിന് അനുയോജ്യമായ കൃഷിയെ സാദ്ധ്യമാകൂ. നെൽപ്പാടവും അവയുടെ വരമ്പുകളും എന്നത് ഒരേ മണ്ണിൻ്റെ അടുത്തടുത്ത അസ്തിത്വത്തിലെ രണ്ടു ധർമ്മങ്ങൾ കാണിക്കുന്നു. നെൽക്കൃഷി ചെയ്യുന്ന മണ്ണിൽ വെള്ളം കെട്ടി നിന്ന് അത് ഏകദേശം കുഴമ്പുപോലുള്ള മണ്ണായി അനുഭവപ്പെടും. വെള്ളത്തിൽത്തന്നെ കിടക്കുന്ന മണ്ണാണത്. വേനൽക്കാലത്തു വെള്ളം വറ്റുമ്പോൾ മാത്രമേ അത് സാന്ദ്രതയേറിയ മണ്ണാകുകയുള്ളു. വരമ്പിലെ മണ്ണ് ഇതല്ല വരമ്പിലെ വെള്ളത്തിനരികെ സ്ഥിതിചെയ്യുന്ന മണ്ണാണ്, അതിന് കുഴമ്പു സ്വഭാവമല്ല, ദൃഢത്വമാണുള്ളത്. വയലിലും വരമ്പിലുമുള്ള സസ്യവളർച്ചയും സസ്യയിനങ്ങളും അതുകൊണ്ടുതന്നെ വ്യത്യാസമുള്ളതായിരിക്കും. വയലിൽ വെള്ളം കെട്ടിനിർത്തി കൃഷിചെയ്യാനുള്ള മണ്ണാണ് ആവശ്യമെങ്കിൽ വരമ്പിൽ അതിർത്തിമതിലിന്റെ ശക്തിയും ഉറപ്പുമുള്ള മണ്ണാണ് ആവശ്യം. അവിടെ കൃഷി 'ചെയ്യാതെ' പല സസ്യങ്ങളും പുല്ലും വളരും പലപ്പോഴും ഔഷധസസ്യങ്ങൾ ഇവിടെയാണ് കൂടുതൽ കാണുന്നത്. വയലിലെ ജലജീവികൾക്ക് മാളമുണ്ടാക്കി വസിക്കാനുള്ള മണ്ണും ഇതാണ്. തവള, ഞവണി, ഞണ്ട് എന്നിവയെല്ലാം ഈ മൺവാസികളാണ്. നദികൾ കൊണ്ടുവരുന്ന എക്കൽ മറ്റൊരിനം മണ്ണാണ്. ഇതിൽ മണ്ണിന്റെ അംശത്തെക്കാൾ ജൈവാവശിഷ്ടങ്ങളുടെ അംശമാണു കൂടുതൽ. കുഴമ്പുപോലെ കൊഴുത്ത് ഈ മൺദ്രാവകം കാട്ടിലെയും മറ്റു വേനൽക്കാല ജീർണ്ണാംശങ്ങളെ നാട്ടിലെത്തിക്കുമ്പോൾ അതിൻ്റെ വളക്കൂറ് കൃഷിയുടെ അവിഭാജ്യഘടകമാകുന്നു. "മണ്ണറിഞ്ഞുവേണം വിത്തുവിതയ്ക്കാൻ' എന്ന ചൊല്ല് മണ്ണറിവിൽ ഊന്നിയ ശാസ്ത്രമാണ്. കൃഷി ഭക്ഷണസുരക്ഷിതത്വം നല്കുമ്പോൾ മറ്റു പല ക്രിയകളും വ്യവസായത്തെയും കൈവേലയെയും അവ നിർമ്മിക്കുന്ന സംസ്കാരത്തെയും ഉത്പാദിപ്പിക്കുന്നു. ലോകത്തെവിടെയും മണ്ണ് സംസ്കൃതിയുടെ നാട്ടുചിഹ്നമാണ്. മൺശില്പങ്ങളും മൺനിർമ്മിതികളും ഓരോ പ്രദേശത്തെ ഭൗതിക സംസ്കാരത്തിന്റെ അടയാളങ്ങളാണ്. " മണ്ണും കുശവനും ദൈവോം : "മണ്ണിൻ്റെ വിവിധ അവസ്ഥകളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു ചൊല്ലുണ്ട്. 'കുശവനും ദൈവവും ഒരുപോലെ'. ദൈവം മനുഷ്യനെയും എല്ലാത്തിനെയും സൃഷ്ടിക്കുന്നു. കുശവനും മനുഷ്യരൂപവും (ദൈവരൂപംതന്നെയും) മറ്റു രൂപങ്ങളും സൃഷ്ടിക്കുന്നു. രണ്ടു പേരും ജലം, ഭൂമി (മണ്ണ്), വായു, ആകാശം (Space), അഗ്നി എന്നീ പഞ്ചഭൂതങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ സൃഷ്ടികർമ്മം നടത്തുന്ന ഇരുവരും തുല്യരാണ്. ഒരു വ്യത്യാസമേയുള്ളു. കുശവൻ ഉണ്ടാക്കിയ വസ്തുക്കൾ ഉണ്ടാക്കിയാൽ ഉടനെ, ഉപയോഗത്തിനു മുമ്പ് ചുടും. ദൈവം സൃഷ്ടിക്കുന്ന രൂപം (മനുഷ്യൻ പ്രധാനം) അതിന്റെ ഉപയോഗം കഴിഞ്ഞ് ചുടും. പഞ്ചഭൂതവും പ്രവൃത്തിയും രീതികളുമെല്ലാം കുശവനും ദൈവത്തിനും ഒന്നുതന്നെ. ഒരാൾ ഉപയോഗിക്കുന്നതിനു മുമ്പും മറ്റേയാൾ ഉപയോഗം കഴിഞ്ഞും (മരണം) ചുടും. മണ്ണിനെയും മൺരൂപനിർമ്മാണത്തെയും ആധാരമാക്കി ക്രോഡീകരിച്ച ഒരു ചൊല്ലാണിത്.കുശവന്റെ ചക്രവും (potter’s wheel) സൃഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു സിംബലായി തീർന്നു. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 405- 406,408 - 409..Link | ||
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല











