Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Thumbi thullal | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
“സ്ത്രീകളുടെ ഒരു ഓണക്കാലവിനോദമാണ് തുമ്പിതുള്ളൽ.
തിരുവാതിരയ്ക്കും തുമ്പിതുള്ളാറുണ്ട്. കുറേ സ്ത്രീകൾ വട്ടത്തിലിരിക്കുന്ന...
“സ്ത്രീകളുടെ ഒരു ഓണക്കാലവിനോദമാണ് തുമ്പിതുള്ളൽ.
തിരുവാതിരയ്ക്കും തുമ്പിതുള്ളാറുണ്ട്. കുറേ സ്ത്രീകൾ വട്ടത്തിലിരിക്കുന്നു. നടുവിലൊരാൾ തുമ്പച്ചെടികളോ മരത്തുപ്പോകൊണ്ടു മുഖം മറച്ചു കണ്ണുമടച്ചിരിക്കുന്നു. ചുറ്റിലുമിരിക്കുന്ന സ്ത്രീകൾ 'എന്താ തുമ്പി തുള്ളാത്തേ, കിണ്ണത്തിച്ചന്ദനം പോരാഞ്ഞോ' എന്നിങ്ങനെയുള്ള പാട്ടുപാടും. കുറേ കഴിഞ്ഞു തുമ്പി ഉറഞ്ഞുതുള്ളാൻ തുടങ്ങും. കൈയിലുള്ള തുമ്പകൊണ്ടു മറ്റുള്ള പെണ്ണുങ്ങളുടെ പിറകേ ഓടി അടിക്കും. ഇങ്ങനെ ഓടിക്കളിച്ചശേഷം മറ്റൊരു പാട്ടുപാടി സ്ത്രീകൾ അവരുടെ കൈയിലുള്ള തൂപ്പുകൊണ്ട് തുമ്പിയെ അടിക്കും. ഇതാണ് തുമ്പിതുള്ളൽ’’
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684
തുമ്പിതുള്ളൽ
‘’ഓണാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായ കളി. പെൺകുട്ടികളാണ് സാധാരണ കളിക്കുന്നത്. ഒരാൾ നടുവിൽ ഇരിക്കും. കൈയിൽ തുമ്പച്ചെടിയോ മരത്തുപ്പോ ഉണ്ടാ കും. മറ്റുള്ളവർ പാട്ടുപാടി കൊണ്ട് മരത്തൂപ്പ് എടുത്ത് നടുക്ക് ഇരിക്കുന്ന കുട്ടിയെ അടിക്കും. രസകരമായ രീതിയിലാണ് ഈ പാട്ടുകൾ പാടുന്നത്.
തുമ്പിതുള്ളൽ പാട്ട്:
“അക്കര നിക്കണ വേങ്കാമരത്തിലെ
ഒന്നാംതുളസിമേൽ ആടിവാ തുമ്പീ
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
മൂളി വാ തുമ്പീ നീ മുഴങ്ങി വാ തുമ്പീ
ആളുകൾ പോരായോ,
അലങ്കാരം പോരായോ?
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
കൊടുകൾ പോരായോ,
കുരവകൾ പോരായോ?
മുളിവാ തുമ്പീ മുഴങ്ങിവാ തുമ്പീ
എന്തെന്റെ തുമ്പീ നീ
തുള്ളാതിരിക്കുന്നു?
പൂവു പോരായോ,
അലങ്കാരം പോരായോ?
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
അലഞ്ഞുവാ തുമ്പീ നീ മൂളി വാതുമ്പീ
മൂളി വാ തുമ്പീ നീ മുഴങ്ങി വാ തുമ്പീ”
മറ്റൊരു പാട്ട്:
“ഒന്നാം തുമ്പിയും അവർ പെറ്റ മക്കളും
പോക നടപ്പറ തുമ്പിതുള്ളാൻ
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽ മാല പൊന്മാല”
പാട്ട് മുറുകുന്നതോടെ നടുക്കിരിക്കുന്ന കുട്ടി ഉറഞ്ഞു തുള്ളി മറ്റുള്ളവരുടെ പിന്നാലെ ഓടും. തുടർന്നു മറ്റൊരു പാട്ടു പാടി തുമ്പിയെ അടിക്കും. രസകരങ്ങളായ ഒട്ടേറെ തുമ്പിപ്പാട്ടുകൾ പ്രചാരത്തിലുണ്ട്. തുമ്പി ഉണരാനും തുമ്പിയെ അടിക്കാനും പാട്ടുകൾ വേറെ വേറെയാണ് “
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144
Show more
|
.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,.Link | ||
| 2 | Thira | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2686-2684,ഗോപാലൻ നായർ. ...
അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2686-2684,ഗോപാലൻ നായർ. സി, മലബാറിലെ തിറയാട്ടങ്ങൾ, കോഴിക്കോട്, മാതൃഭൂമി ബുക്സ് 2010. നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 141 - 143
Show more
|
.https://youtu.be/a6OHD-AOxcQ?si=9zS5p80bjD7bKFRF.Link | |
| 3 | Thumbithullal | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷ...
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684
Show more
|
.https://youtu.be/sgj7z4xp5Rs?si=E2IYpVVFqQxeOdG1.Link | ||
| 4 | Porattu | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
പൊറാട്ട് കൂട്ടപ്പൊറാട്ട് “ഒറ്റപ്പാലം താലൂക്കിൽ നിലനിന്നിരുന്ന ഒരു പൊറാട്ട് നാടകരീതിയാണ് കൂട്ടപ്പൊറാട്ട്. ഈ സംഘത്തി...
പൊറാട്ട് കൂട്ടപ്പൊറാട്ട് “ഒറ്റപ്പാലം താലൂക്കിൽ നിലനിന്നിരുന്ന ഒരു പൊറാട്ട് നാടകരീതിയാണ് കൂട്ടപ്പൊറാട്ട്. ഈ സംഘത്തിൽ 12 പേരുണ്ടാകും. പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടുന്നത്. കുറവൻ, കുറത്തി, ചെറുമി, ചെറുമൻ, ദാസി, പൂക്കാരി, കുമ്പാരൻ, തൊട്ടിയൻ, തൊട്ടിച്ചി, മണ്ണാൻ, മണ്ണാത്തി, കാശിപണ്ടാരം, തിരുവരങ്കൻ എന്നീ വേഷങ്ങളാണു രംഗത്തു വരുന്നത്. ഇതാണ് കൂട്ടപ്പൊറാട്ടിൻ്റെ രീതി. പൊറാട്ട് നാടകം പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലയാണ് പൊറാട്ട് നാടകം. ഇതിനെ നാടകംകളി എന്നും പെലാട്ടു നാടകമെന്നും പൊറാട്ടുകളിയെന്നും വിളിച്ചിരുന്നു. പൊറാട്ട് നാടകത്തിനു ഗ്രന്ഥങ്ങളോ അപൂർവ്വരേഖകളോ ഉള്ളതായി ആർക്കും അറിയില്ല. പൂർണ്ണമായും ഒരു രംഗകലയായിട്ടാണ് പൊറാട്ട് നാടകം അവതരിപ്പിക്കുന്നത്. പ്രത്യേകമായ കാലമൊന്നും ഇതിൻ്റെ അവതരണത്തിനില്ല. ഏതവസരത്തിലും ഇത് അവതരിപ്പിക്കാറുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ പരസ്പ രവഴക്കും സംശയവും സംശയനിവാരണവും പുനരേകീകരണവും മറ്റും പ്രത്യക്ഷമായും പരോക്ഷമായും ഇതിൽ പ്രതിപാദിക്കുന്നു. സഭ്യേതരമായ പാട്ടുകളും സംഭാഷണങ്ങളുമാണ് ഉപയോഗിക്കുന്നത്. രാമായണത്തിലെ ഭാഗങ്ങളും ഉപയോഗിക്കുന്നു. പൊറാട്ടു നാടകം രാത്രി തുടങ്ങിയാൽ പുലരുന്നതുവരെ നീണ്ടു നില്ക്കാറുണ്ട്. 10 മുതൽ 14 വരെ കഥാപാത്രങ്ങൾ നാടകത്തിലുണ്ടാകും. പിൻപാട്ടുകാരനും ചെണ്ട, ഇലത്താളം, മൃദംഗം എന്നിവയും പൊറാട്ടിന്റെ ഭാഗമാണ്. നാടകത്തിൻ്റെ തുടക്കത്തിൽ ഒരു ആൺകുട്ടി ട്രൗസർ, ഷർട്ട്, തൊപ്പി, വലതുകൈയിൽ വടി, ഇടതുകൈയിൽ ടൗവൽ എന്നീ വേഷവിധാനങ്ങളുമായി വന്ന് ഗണപതി, സരസ്വതി എന്നിവരെ സ്തുതിക്കുന്നു. ആശീർവാദം വാങ്ങി നാടകത്തിനു തെറ്റുകളും കുറവുകളും സദയം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. അതിനുശേഷം സ്ത്രീവേഷമാണു (ദാസി) വരുന്നത്. സാരി, ബ്ലൗസ്, ആഭരണങ്ങൾ വേഷഭൂഷാദികളോടുകൂടി ഇടതുകൈയിൽ തുണിയുമായാണു പ്രവേശിക്കുന്നത്. പിന്നീട് രംഗത്തെത്തുന്നത് കോമാളിയാണ് (അച്ഛൻ). ട്രൗസറും ഏതെങ്കിലും തരത്തിലുള്ള കോട്ടുമാണു വേഷം. മുഖത്തു തോന്നിയപോലെ ചായം തേച്ചുപിടിച്ചിരിക്കും. കൂമ്പൻതൊപ്പിയുള്ള ഈ രൂപം ആരെയും ചിരിപ്പിക്കുന്നതാണ്. പിന്നീടു കുറവനും കുറത്തിയും അളിയൻ കുറവനും വരും. കുറവനും അളിയനും തമ്മിൽ വഴക്കടിക്കുന്നു. കോമാളി ഇടപെട്ട് ശാന്തമാക്കുന്നു. അതിനുശേഷം പൂക്കാരത്തീം കള്ളനും ഈ സമയത്തു കടന്നുവരും. മറ്റു രംഗങ്ങളിലേതുപോലെതന്നെ കോമാളി അവരെ പരിചയപ്പെടുത്തുന്നു. അതിനുശേഷമാണു ചെറുമനും ചെറുമിയും വരുന്നത്. ചെറുമനും ചെറുമിയുമായി വഴക്കിടുന്നു. മറ്റു രംഗങ്ങളിലേതുപോലെ കോമാളി അവരെ ഉപദേശിച്ചു പറഞ്ഞുവിടുന്നു. ഇതിനു പുറമേ തെക്കനും-തെക്കത്തിയും മണ്ണാനും-മണ്ണാത്തിയും ഇളംകുറത്തിയും കള്ളിയും തൊട്ട്യാനും തൊട്ടിച്ചിയും കഥാപാത്രങ്ങളാണ്. അവസാനം എല്ലാവരുംകൂടി വട്ടത്തിൽ നിന്നു മംഗളം പാടിക്കളിച്ചു നാടകം അവസാനിപ്പിക്കുന്നു. സ്ത്രീവേഷങ്ങൾ ഈ കലാരൂപത്തിലെ ഒരു അവിഭാജ്യഘടകമാണെങ്കിലും സ്ത്രീകളാരും ഇതിൽ പങ്കെടുക്കുന്നില്ല. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്. കൊയ്തൊഴിഞ്ഞ നെൽപ്പാടത്തോ മൈതാനത്തോ അമ്പലപ്പറമ്പുകളിലോ ആണ് അരങ്ങേറുന്നത്. ചതുരത്തിലുള്ള പന്തലും അതിനോടുചേർന്നു പിന്നിലേക്ക് അണിയറയും തയ്യാറാക്കുന്നു. സ്റ്റേജിൽ സാധാരണ പാട്ടുകാരും ചോദ്യക്കാരനും എപ്പോഴുമുണ്ടാകും. ചോദ്യക്കാരനെ വിദൂഷകൻ എന്നു പറയും. ഓരോ പൊറാട്ടും പ്രവേശിക്കുന്നു. ചോദ്യക്കാരൻ ചോദ്യങ്ങൾ ചോദിക്കുന്നു, മറുപടി പറയുന്നു. ഈ രീതിയിൽ പറയാനുള്ളത് രംഗവാസികളെ മനസ്സിലാ ക്കുന്നു. ശേഷം അടുത്ത പൊറാട്ട് വരുന്നു. ഇങ്ങനെ വരുന്ന പൊറാട്ടുകൾ വിവിധ ജാതികളിൽപ്പെട്ടതും വൈവിധ്യമുള്ള സ്വഭാ വത്തോടുകൂടിയതുമാണ്. എല്ലാ പൊറാട്ടുകളെയും പരസ്പരം പരിചയപ്പെടുത്തുന്നതും ചോദ്യക്കാരനാണ്. നൃത്തവും സംഗീതവും സംഭാഷണവും അഭിനയവും താളമേളങ്ങളുമെല്ലാം കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ശാലിയപ്പൊറാട്ട് മീനമാസത്തിലെ പൂരോത്സവത്തിൻ്റെ ഭാഗമായി ശാലിയ സമുദായം നടത്തിവരുന്ന പൊറാട്ടു നാടകമാണു ശാലിയപൊറാട്ട്. ശാലിയപ്പൊറാട്ടിനു കണ്ണുതട്ടാതിരിക്കാനായി ആലാമി വേഷമാണു രംഗത്തെത്തുന്നത്. പിന്നീട് ദേവിയുടെ രൂപാന്തരമായ ദൈവക്കോല സമാനമായ അട്ട കൊടംപോതി കെട്ടിയാടുന്നു. മുരിക്കിൻ്റെ വാളും അരയിലും കാലിലും അട്ടകൊടംകൊണ്ടുണ്ടാക്കിയ ചിലങ്കയുമാണിതിന്റെ വേഷം. തുടർന്നു നാട്ടുരാജാക്കന്മാരെ പ്രതിനിധീകരിക്കുന്ന വിധത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കവും തുടർന്നു പയറ്റും. ശാലിയപ്പൊറാട്ടിലെ പ്രധാനവേഷമായ ശാലിയനാണ് അടുത്തതായി രംഗത്തെത്തുന്നത്. തുടർന്ന് വേട്ടുവരും വേട്ടുവത്തിയും വേട്ടയ്ക്കിറങ്ങുന്നു. ശേഷം ചെത്തുകാരൻ, മുസലിയാർ, വാണിയച്ചെ ക്കൻ, മണിയാണി എന്നിങ്ങനെ ഓരോരുത്തർ രംഗത്തെത്തുന്നു. ശ്രീപോർക്കലി ഭഗവതിക്ക് മൂവാളും കുഴിച്ചാമുണ്ഡി പടയുടെ രംഗ ങ്ങൾ കാണിച്ചുകൊടുത്തതിന്റെ സങ്കല്പത്തിലുള്ളതാണ് പുറാട്ട്കളി യെന്നാണ് ഐതിഹ്യം. സാമൂഹ്യവിമർശനസ്വഭാവമുള്ള കലാരൂപ മാണ് ഇത്. അത്യുത്തരകേരളത്തിലെ ചില ഭാഗങ്ങളിലാണ് ശാലിയപൊറാട്ട് കണ്ടുവരുന്നത്. അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2693 - 95 https://share.google/IStEKr2bth3duvQK1 പൊറാട്ടുകളി (പൊറാട്ടുനാടകം) തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിൽ ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നീ താലൂക്കുകളിലും പ്രചാരത്തിലുള്ള കല.സാമൂഹികവിനോദമായ ഈ കല പാണസമുദായക്കാർ കൈകാര്യം ചെയ്യുന്നു. ചെറുപ്പക്കാരും മദ്ധ്യവസ്കരും ഇതിൽ പങ്കെടുക്കുന്നു.ഓലക്കുട കെട്ടുക, കുട്ടയും പനമ്പും നെയ്യുക, കൂലിവേല ചെയ്യുക എന്നിവയാണു ഈ കലാകാരന്മാരുടെ പ്രവർത്തികൾ. ഉദ്ദേശം നൂറ്റിയമ്പതു വർഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. രസകരമായ പാട്ടുകളും നർമ്മഭാഷണവും താളത്തിനനുസരിച്ചുള്ള പടുലമായ നൃത്തവും ഉൾക്കൊള്ളുന്നതാണ് ഈ കലാരൂപം. വിദൂഷകൻ കോമാളിത്തം കലർന്ന സംഭാഷണം കൊണ്ട് എല്ലാവരെയും രസിപ്പിക്കും. ദാസി, മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, ചെറുമനും ചെറുമിയും, തള്ളമണ്ണാത്തി, ചോദ്യക്കാരൻ എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. ഒപ്പം ഗായകസംഘവും. പൊറാട്ടുകൾക്കിടക്ക് കളിയാശാനും കഥാപാത്രമാകും. ഓരോ സമുദായത്തിൻറയും ജീവിതരീതി ഫലിതം കലർന്ന സംഭാഷണത്തിലൂടെയും പാട്ടിലൂടെയും രംഗത്ത് അവതരിപ്പിക്കുന്നു. ചെണ്ട, മദ്ദളം, ഇലത്താളം, ഹാർമ്മോണിയം എന്നീ വാദ്യോപകരണങ്ങൾ ഉപയോ ഗിക്കും. രാത്രി പത്തുമണിക്കു തുടങ്ങിയാൽ പുലരുംവരെ പ്രദർശനം ഉണ്ടാകും. ഒഴിഞ്ഞ പറമ്പുകളിലോ പാടങ്ങളിലോ പന്തലിട്ട് കളിയമ്പലം നിർമ്മിക്കുന്നു. നാലുകാലുള്ള പന്തലിനു നടുവിൽ കർട്ടൻ കെട്ടുന്നു. ഇരിക്കാൻ ബഞ്ചും കസേരയും. ഇങ്ങനെയാണ് അരങ്ങൊരുക്കുന്നത്. പുരുഷന്മാരാണ് വേഷം കെട്ടുക. ഓരോ സമുദായക്കാരുടെയും സാധാരണ വേഷം കെട്ടി കളിക്കുന്നു. സ്ത്രീകഥാപാത്രങ്ങൾ മാത്രമടങ്ങിയ പുറാട്ടുകളിയും അവതരിപ്പിക്കപ്പെടാറുണ്ട് അതിന് പാങ്കളി എന്നു പേരു പറയും. നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 179 - 180 പൊറാട്ടും പൊറാട്ടുനാടകവും ഫലിതപ്രിയരാണ് മലയാളികളെന്നു കേരളത്തിലെ പരമ്പ രാഗതകലകൾ പരിശോധിച്ചാൽ മനസ്സിലാകും. പ്രാചീന കലാരൂപങ്ങളായ കൂത്തും കൂടിയാട്ടവും ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിരുന്നു. പ്രാചീന കലകളുടെ അംശങ്ങളെ ചേർത്തുകൊണ്ട് കുഞ്ചൻ നമ്പ്യാർ രൂപം കൊടുത്തെ തുള്ളലിന്റെ ജീവൻ ഫലിതമാണ്. ആദിവാസികലകളിലും നാടൻ കലകളിലും ചിരിയുടെ ഈ മിന്നലാട്ടം കാണാം. ഗോത്രകലാരൂപങ്ങളിലും മറ്റു നാടൻകലകളിലും ഹാസ്യത്തിൻ്റെ ഈ ദൗത്യം ഏറ്റെടുത്തിരുന്നത് പൊറാട്ടുകളാണ്. പുറമെയുള്ള ആട്ടം എന്ന അർത്ഥത്തിലാണത്രെ പൊറാട്ട് എന്ന വാക്ക് രൂപംകൊണ്ടത്. തെയ്യം, കാളിയൂട്ട്, മുടിയേറ്റ്, കെന്ത്രോൻപാട്ട്, കണ്യാർകളി, ഐവർ നാടകം, ചവിട്ടു നാടകം, കോതാമ്മൂരിയാട്ടം, കുറ ത്തിയാട്ടം, പടയണി തുടങ്ങിയ കലാരൂപങ്ങളിലെല്ലം പൊറാട്ട് രൂപമോ അതിന്റെ വകഭേദങ്ങളോ പ്രത്യക്ഷമാണ്. പൂരക്കളിയിലും പൊറാട്ടുണ്ട്. കാളിയൂട്ടിലെ പൊറാട്ടുകളാണ് പരദേശിയും ബ്രാഹ്മണനും കുടിയനും. വെലിക്കളിയിൽ മായിലോൻ, മാപ്പിള, യോഗി; കണ്യാർകളിയിൽ കുറവൻ, കുറത്തി, മണ്ണാത്തി, പറയൻ, ചക്കിലിയൻ, കുടിയൻ, നായ്ക്കൻ, പാമ്പാട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പൊറാട്ടാണ്. മുടിയേറ്റിലെ കൂളിയെ പൊറാട്ടായി കരുതാം. പൊറാട്ടുകളി പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാ ട്ടുനാടകം. പൊറാട്ടുകളി എന്നും പറയും പാണന്മാരാണ് പൊറാട്ടുനാടകം അവതരിപ്പിക്കുന്നത്. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകൾ എന്നിവ പൊറാട്ടിൽ കാണാം. വിദൂഷകൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, മണ്ണാത്തി, ദാസി, ചൊക്ലിയൻ ഇവരൊക്കെ യാണ് പൊറാട്ടിലെ കഥാപാത്രങ്ങൾ. സ്ത്രീ കഥാപാത്രങ്ങളെ പുരുഷന്മാർ തന്നെയാണ് അവതരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലാണ് പൊറാട്ടിന് പ്രചാരം. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിലും പൊറാട്ടുകളി അവതരിപ്പി ക്കാറുണ്ട്. അമ്പലപ്പറമ്പിലോ, കൊയ്ത്തു കഴിഞ്ഞ പാടത്തോ, മൈതാനത്തോ തയ്യാറാക്കിയ പന്തലിലാണ് പൊറാട്ടുനാടകം അരങ്ങേറുന്നത്. ചതുരാ കൃതിയിലുള്ള പന്തലിനോട് ചേർത്ത് കലകാരന്മാർക്ക് ഒരുങ്ങാനുള്ള അണിയറ പണിയും. കളി നടക്കുന്നതിന് മുന്നോടിയായി കേളികൊട്ട് ഉണ്ടാകും. ചെണ്ടയും ഇലത്താളവുമാണ് കേളികൊട്ടിനുപയോഗിക്കുന്ന വാദ്യങ്ങൾ. ഒരു ചോദ്യക്കാരൻ, ദാസി, കുറവൻ, കുറത്തി, പൂക്കാരി, വണ്ണാത്തി, വണ്ണാൻ, തൊട്ടിയൻ, തൊട്ടിച്ചി, ചെറുമി തുടങ്ങിയ പൊറാട്ട് വേഷങ്ങൾ രംഗത്ത് വരാറുണ്ട്. വിദൂഷകൻ്റെ റോളാണ് ചോദ്യക്കാരന്റേത്. ചോദ്യക്കാരൻ പൊറാട്ടുനാടകത്തിലെ സ്ഥിരം കഥാപാത്രമാണ്. നാടകവും കാണികളും തമ്മിലുള്ള സുദൃഢമായ ബന്ധം ഉറപ്പുവരുത്തുന്നത് ചോദ്യക്കാരനിലൂടെയാണ്. പൊറാട്ടുകളെ പരിചയപ്പെടുത്തുന്നതു മുതൽ ഫലിത പ്രയോഗങ്ങളും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുമായി നാടകം നിറഞ്ഞുനിൽക്കുന്ന ചോദ്യക്കാരൻ നാട്ടരങ്ങിലെ 'സൂത്രധാര നാണെന്നു പറയാം. പൊറാട്ടുനാടകത്തിലെ ചോദ്യക്കാരന്റെ സ്തുതി: ശരണം ശരണം ഉണ്ണിമറവനേ അൻപാ ശരണം ഉണ്ണിമറവനേ അരുളിടും പൊരുളേ മേനിയൻ അംബ മതിരയിലുറയിൻ്റെ മീനാംബികയേ ദേവി ശരണം ശരണം ഉണ്ണിമറവനേപരമേശ്വരീ നമുക്കരുളും ചിഞ്ചീവി പാർത്തലത്തോർ മഹിമ പരമ കൃപാകരി പരമാനന്ദപാദം കഥാപാത്രമായ മണ്ണാത്തിയുടെ പാട്ട്: ദേശം തറയൊക്കെ ചുറ്റി തുണിവാങ്ങാൻ വന്നവളാണെന്റെ പേര് ചീരുവാണ്. ദേശം തറയൊക്കെ ചുറ്റി തുണിവാങ്ങി നല്ലോണം ആവിങ്കൽ വെച്ച് പുഴുങ്കിട്ട് നല്ലോണം വെന്ത തുണികളെടുത്തിട്ട് വെള്ളമുള്ള സ്ഥലം തേടി നടന്നിട്ട് കല്ലതും ചെരിച്ചുവച്ചിട്ടറഞ്ഞിട്ട് നീളം പിടിച്ചു തുണിയൂരിയിട്ട് നീലവും നിറുത്തി കഞ്ഞിപിഴിഞ്ഞിട്ട് വേലിയിലോ വെയിലത്തോ ഇട്ടുണക്കിയിട്ട് പട്ടുപോലെയതിനെയും മടക്കീട്ട് പക്വമായ കട്ടികൊണ്ടൊന്നടിച്ചിട്ട് ദേശത്തും തറയിൽക്കൊണ്ട് കൊടുത്തിട്ട് ഏറ്റുകൂലി വാങ്ങിയെന്റെ നാള് കഴിച്ചു മാറ്റിവച്ചിട്ടെന്റെ മക്കൾ പുലരില്ല ചോറ്റിനും കഞ്ഞിക്കും വേണ്ടീട്ടയയ്ക്കില്ല കോടിമുണ്ടലക്കീടുവാൻ പാട്ടമുണ്ടല്ലോ. പാടറിഞ്ഞു കൂലിതരാനാളുമില്ലല്ലോ. കുത്തടക്കം മുണ്ടു തന്നാൽ ബുദ്ധിമുട്ടാണ് കുറ്റവും പറഞ്ഞിട്ടെന്നെ വിട്ടയയ്ക്കല്ലേ എണ്ണത്തട്ടു കയ്യിലുണ്ടു തമ്പുരാട്ടി എണ്ണതന്നിട്ടെന്നെ വേഗം അയയ്ക്കണെ. പ്രധാന കഥാപാത്രമായ ചോദ്യക്കാരൻ എല്ലാ പൊറാട്ടുകളുമായി രസകരമായ സംഭാഷണത്തിലേർപ്പെട്ടു കൊണ്ടാണ് കളി മുന്നോട്ട് കൊണ്ട് പോകുന്നത്. പരിഹാസവും ഫലിതവും ചേർന്ന സംഭാഷണത്തിന് അശ്ലീലച്ചുവയും കാണും. അശ്ലീലം കൂടിയാൽ കളിയാശാൻ ഇടപെടും. പല നിറത്തോടു കൂടിയ ഉടുപ്പും, അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് ചോദ്യക്കാരന്റെ വേഷം. നീളം കൂടിയ തൊപ്പിയും ധരിക്കും. ചടുലമായ ചുവടു കളാണ് ചോദ്യക്കാരൻ്റേത്. കളി തുടങ്ങുന്നതിന് മുമ്പ് പ്രധാന പാട്ടു കാരനായ ചോദ്യക്കാരൻ്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് സ്തുതിഗീതം അവതരിപ്പിക്കുന്ന രീതിയും ഉണ്ട്. എല്ലാ പൊറാട്ടുകളും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് തങ്ങളുടെ ഭാഗം തുടങ്ങുന്നത്. ഒരോ പൊറാട്ട് വേഷത്തിന്റേയും ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അരങ്ങിൽ വിസ്തരിക്കും. പൊറാട്ടുനാടകത്തിലെ കഥാപാത്രങ്ങളെല്ലാം സമൂഹത്തിൽ താഴേക്കിടയിൽ നിൽക്കുന്നവരാണെന്നു കാണാം. അവരുടെ ജീവിതത്തിന്റെ വിശദീകരണങ്ങളാണ് ഒരോ പൊറാട്ടും രംഗത്ത് അവതരിപ്പിക്കുന്നത്. മംഗളഗാനത്തോടെയാണ് കളി അവസാനിക്കുന്നത്. കുറിപ്പുകൾ: ഉണ്ണിമറ വേനേ =ഉണ്ണി ഗണപതി; മതിര=മധുര; ചിഞ്ചീവി=ചിരംജ്ജീവി; ഉഷൽ മാതു =ഭൂമിദേവി; യാവരെൻ്റെ എക്കം കൊള്ള=എൻ്റെ ആഗ്രഹം ആര് കേൾക്കും; ഭാസി =ദേവദാസി; പാർപുകൾപരം കുൻറു വാഴുമേ = പാരിൽ പുകൾ പെറ്റ കുന്നിൽ വാഴും കൈലാസവാസൻ (ശിവൻ), ഫേലനേ =വേലനേ; ശിങ്കാരി = ശൃംഗാരി 1. (പാട്ട് അവലംബം) ജി. ഭാർഗ്ഗവൻ പിള്ള, പൊറാട്ടുനാടകവും മറ്റും, കോട്ടയം, നാഷനൽ ബുക് സ്റ്റാൾ -2000. 2. കെ. വിശ്വം, ചെമ്പകശ്ശേരി, പൊറാട്ടുനാടകം-പശ്ചാത്തലം (പൊലിക ത്രൈമാസിക, - vol.III Issue.1). നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 218- 221 https://youtu.be/q56BLddHx6w?si=AizjUq9Flg-rhZsn |
.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2693 - 95,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 218- 221.Link | |
| 5 | pothottam | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2695,...
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2695,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 222- 23
Show more
|
.https://youtu.be/86DJIau1J1A?si=GKTKPIiDLj7elEyb.Link | |
| 6 | Mangalam Kali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്...
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്രീകളാണ് ഇതിൽ പാട്ടും നൃത്തവും ചെയ്യുന്നത്. പുരുഷന്മാർ പാട്ടു പാടുകയും തുടികൊട്ടുകയും ചെയ്യും. പത്തുമിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കളിയിൽ പ്രത്യേക ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ല. വ്യത്യസ്ത തരത്തിലുള്ള ചുവടുകളാണ് തുടിപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് വയ്ക്കുക. സ്ത്രീകൾ ചൂരൽകൊണ്ടു സ്വന്തം പുറ ത്തടിച്ചു കളിക്കുകയും ചെയ്യും.അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായ ക്കാരുടെ മംഗള കർമ്മങ്ങൾക്ക് മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
സ്ത്രീകൾ കൈമുട്ടിക്കളിക്കുകയും സംഗീതത്തിനനുസരിച്ച് ചുവടുകൾ മാറ്റുകയും ചെയ്യും. ഈ സമയത്തു പുരുഷന്മാർ സ്ത്രീകളുടെ ചുറ്റും നടന്ന് തുടികൊണ്ടുമുട്ടി കാൽ അല്പം മടക്കി ചുവടുകൾ വയ്ക്കും. രാവിലെ തുടങ്ങുന്ന കളി വൈകിട്ടുവരെയും വൈകിട്ടാണ് കളിയെങ്കിൽ രാവിലെ വരെയും നീണ്ടുനില്ക്കും. കല്യാണപ്പന്തലിലാണ് മംഗലംകളിയുടെ വേദി. പന്തലിന്റെ നടുക്കുള്ള തൂണിനെ ചുറ്റിയാണു കളി നടക്കുക. രാത്രിയാണ് സാധാരണയായി കളി നടക്കുക. വിവാഹത്തിനുശേഷം വധൂവരന്മാർ ജന്മിമാരെ സന്ദർശിക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിൻ്റെ സമയത്തും മംഗലംകളി നടക്കും. വൈവിധ്യമാർന്ന പാട്ടുകളാണു മംഗലംകളിയുടേത്. പന്തൽവന്ദനം, ഗുരുവന്ദനം എന്നിവയ്ക്കു ശേഷമാണു പാട്ട് ആരംഭിക്കുക. അളിയൻപാട്ട്, ചാളപ്പാട്ട്, അറണപ്പാട്ട്, പൂതപ്പാട്ട് എന്നിങ്ങനെ പലതരം പാട്ടുകൾ മംഗലംകളിക്കു പാടാറുണ്ട് ‘’
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697
മങ്ങലംകളി
‘’ അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായക്കാരുടെ മംഗള കർമ്മങ്ങൾക്ക് ‘മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങ ലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
‘’ഹരിഹരി ശങ്കര നാരായണ ദൈവേ
പത്തും പലപേരും കൂടിയ സഭയില് നാലുകാലും വീതമുള്ള പന്തലും സഭയിന്ന് ആളേറെക്കൂടിയിരിക്കും സഭയിങ്കൽ
ഒന്നു മറിയാത്ത ബാലപുരുഷൻ ഞാൻ അറിവില്ലാക്കിടാവ് ഞാനാകുന്നു പയിതല് ചുങ്കുചുമലേറ്റി നിന്നു സഭയില്
കൂടിയ സഭയില് അനുവാദം ചോതിച്ചു എൻറെ കുരുവറു പഠിപ്പിച്ച നാടകം ഞാനൊന്നു സഭയില് ചൊല്ലട്ടെ ലോകരേ എടകയ്യകൊട്ടൊരു വീമ്പുറയെ കൊട്ടാകും വലം കയ്യ കെട്ടൊരു വീമ്പുറയെ കൊട്ടാകും ഞാൻ തട്ടും തട്ടിനങ്ങൊരു
തട്ടുമോശം വന്നിനെങ്കില് കൊട്ടിത്തിരിച്ചുതരേണമെന്റെച്ചന്മാരെ കാരണന്മാരെ ഞാൻ പാടും പാട്ടിനങ്ങാരു നാവുമോശം വന്നുവെങ്കില്
പാടിത്തിരിച്ചു തരേണമെൻ്റെച്ചന്മാരെ കാരണന്മാരെ എന്റെ ഗുരുവിന്റെ നാടകം ചൊല്ലുന്നു പന്തലരങ്ങതിലും ചൊല്ലിക്കളിക്കട്ടെ പന്തലരങ്ങതിലും ചൊല്ലിക്കളിക്കുന്നു.’’
മാവിലരുടെ മങ്ങലംകളിപാട്ട്:
‘’ചെന്നുമ ചെന്നുമത്തോ ചെന്നു കള്ളര മയ്യച്ചെന്നു ഒന്നാം കൊല്ലിബയ്യേ പാവാ ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ
രണ്ടാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ
മൂന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ നാലാം കൊല്ലി വയ്യേ വാവാ
ചിങ്കിരി നായാടുവാൻ അഞ്ചാം കൊല്ലി വായ്യേ വാവാ
ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ’’
ഏഴോളം തുടികൾ ഉപയോഗിച്ചുകൊണ്ടാണ് മാവിലർ അവരുടെ മങ്ങലംകളി അവതരിപ്പിക്കുന്നത്. മുപ്പതോളം പേർ കളിസംഘത്തിലുണ്ടാവും. കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിമാരുടെ വീടുകളിൽ ചെല്ലുമ്പോഴും പാട്ട് പാടും. ഓരോ പാട്ടിലും ഓരോ കഥയാണ് പറയുന്നത്. ഒരു പാട്ടിൽ നിന്ന് മറ്റൊരു പാട്ടിലേക്ക് മാറുന്നതിനനുസരിച്ച് ഈണവും താളവും മാറും കൂട്ടായ്മയുടെ ജീവിതപരിസരവും അവരുടെ ദുരിതങ്ങളും ദുഃഖങ്ങളു മെല്ലാം പാട്ടിൽ വിശദീകരിക്കുന്നതായി കാണാം.
വൃത്താകൃതിയിൽ നിന്നാണ് കളിക്കുന്നത്. വാദ്യക്കൊഴുപ്പിൽ ചടുലമായി ചുവടുകൾവെച്ചും വട്ടംകറങ്ങിയും കളിക്കും. മാവിലരുടെ മങ്ങലംകളിക്കു തുടിയാണ് വാദ്യം. പുരുഷന്മാരും സ്ത്രീകളും ഇതിൽ പങ്കെടുക്കും. തുടിയുടെ താളത്തിൽ മതിമറന്നു നൃത്തം ചെയ്യും. ചില പ്രദേശങ്ങളിൽ വധൂവരന്മാരെ നാട്ടുപ്രമാണിയുടേയോ ജന്മിയുടേയോ വീട്ടിലേക്ക് ആനയിച്ച് അവിടെവെച്ചാണ് കളി. പ്രമാണിമാരോടുള്ള വിധേയത്വം തെളിയിക്കുന്നതാണ് ഈ ചടങ്ങ്. അതോടെ മങ്ങലത്തിന് അംഗീകാരമായി. പ്രമാണിമാരുടെ വീട്ടിൽ നിന്ന് വധൂവരൻമാർക്കും കളിക്കാർക്കും സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്.
സാംസ്കാരിക സദസ്സുകളിലും അടുത്ത കാലത്തായി മങ്ങലംകളി അവതരിപ്പിച്ചു വരുന്നുണ്ട്’’
ആവേദകർ:
1. കെ. കുമാരൻ, മാട്ടൂൽ, കണ്ണൂർ ജില്ല.
2. കുഞ്ഞിരാമൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
3. എം. അനന്തൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
റഫാൻസ്
1. ഡോ. എം.വി. വിഷ്ണ നമ്പൂതിരി, പഴയപാട്ടുകൾ, കോട്ടയം, നാഷനൽ ബുക്സ്റ്റാൾ -1986.
2. സി. ബാലൻ (എഡിറ്റർ) കാസർകോട് ചരിത്രവും സമൂഹവും, കാസർകോട് ജില്ലാ പഞ്ചായത്ത് -2000.
3. ഡോ. ആർ.സി. കരിപ്പത്ത്, മലയിലെ മാവിലന്മാർ, തിരുവനന്തപുരം, സാംസ്കാരിക വകുപ്പ് -2005.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240
Show more
|
.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240,അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697,.Link | |
| 7 | Mangalam Kali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്...
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്രീകളാണ് ഇതിൽ പാട്ടും നൃത്തവും ചെയ്യുന്നത്. പുരുഷന്മാർ പാട്ടു പാടുകയും തുടികൊട്ടുകയും ചെയ്യും. പത്തുമിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കളിയിൽ പ്രത്യേക ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ല. വ്യത്യസ്ത തരത്തിലുള്ള ചുവടുകളാണ് തുടിപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് വയ്ക്കുക. സ്ത്രീകൾ ചൂരൽകൊണ്ടു സ്വന്തം പുറ ത്തടിച്ചു കളിക്കുകയും ചെയ്യും.അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായ ക്കാരുടെ മംഗള കർമ്മങ്ങൾക്ക് മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
സ്ത്രീകൾ കൈമുട്ടിക്കളിക്കുകയും സംഗീതത്തിനനുസരിച്ച് ചുവടുകൾ മാറ്റുകയും ചെയ്യും. ഈ സമയത്തു പുരുഷന്മാർ സ്ത്രീകളുടെ ചുറ്റും നടന്ന് തുടികൊണ്ടുമുട്ടി കാൽ അല്പം മടക്കി ചുവടുകൾ വയ്ക്കും. രാവിലെ തുടങ്ങുന്ന കളി വൈകിട്ടുവരെയും വൈകിട്ടാണ് കളിയെങ്കിൽ രാവിലെ വരെയും നീണ്ടുനില്ക്കും. കല്യാണപ്പന്തലിലാണ് മംഗലംകളിയുടെ വേദി. പന്തലിന്റെ നടുക്കുള്ള തൂണിനെ ചുറ്റിയാണു കളി നടക്കുക. രാത്രിയാണ് സാധാരണയായി കളി നടക്കുക. വിവാഹത്തിനുശേഷം വധൂവരന്മാർ ജന്മിമാരെ സന്ദർശിക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിൻ്റെ സമയത്തും മംഗലംകളി നടക്കും. വൈവിധ്യമാർന്ന പാട്ടുകളാണു മംഗലംകളിയുടേത്. പന്തൽവന്ദനം, ഗുരുവന്ദനം എന്നിവയ്ക്കു ശേഷമാണു പാട്ട് ആരംഭിക്കുക. അളിയൻപാട്ട്, ചാളപ്പാട്ട്, അറണപ്പാട്ട്, പൂതപ്പാട്ട് എന്നിങ്ങനെ പലതരം പാട്ടുകൾ മംഗലംകളിക്കു പാടാറുണ്ട് ‘’
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697
മങ്ങലംകളി
‘’ അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായക്കാരുടെ മംഗള കർമ്മങ്ങൾക്ക് ‘മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങ ലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
‘’ഹരിഹരി ശങ്കര നാരായണ ദൈവേ
പത്തും പലപേരും കൂടിയ സഭയില് നാലുകാലും വീതമുള്ള പന്തലും സഭയിന്ന് ആളേറെക്കൂടിയിരിക്കും സഭയിങ്കൽ
ഒന്നു മറിയാത്ത ബാലപുരുഷൻ ഞാൻ അറിവില്ലാക്കിടാവ് ഞാനാകുന്നു പയിതല് ചുങ്കുചുമലേറ്റി നിന്നു സഭയില്
കൂടിയ സഭയില് അനുവാദം ചോതിച്ചു എൻറെ കുരുവറു പഠിപ്പിച്ച നാടകം ഞാനൊന്നു സഭയില് ചൊല്ലട്ടെ ലോകരേ എടകയ്യകൊട്ടൊരു വീമ്പുറയെ കൊട്ടാകും വലം കയ്യ കെട്ടൊരു വീമ്പുറയെ കൊട്ടാകും ഞാൻ തട്ടും തട്ടിനങ്ങൊരു
തട്ടുമോശം വന്നിനെങ്കില് കൊട്ടിത്തിരിച്ചുതരേണമെന്റെച്ചന്മാരെ കാരണന്മാരെ ഞാൻ പാടും പാട്ടിനങ്ങാരു നാവുമോശം വന്നുവെങ്കില്
പാടിത്തിരിച്ചു തരേണമെൻ്റെച്ചന്മാരെ കാരണന്മാരെ എന്റെ ഗുരുവിന്റെ നാടകം ചൊല്ലുന്നു പന്തലരങ്ങതിലും ചൊല്ലിക്കളിക്കട്ടെ പന്തലരങ്ങതിലും ചൊല്ലിക്കളിക്കുന്നു.’’
മാവിലരുടെ മങ്ങലംകളിപാട്ട്:
‘’ചെന്നുമ ചെന്നുമത്തോ ചെന്നു കള്ളര മയ്യച്ചെന്നു ഒന്നാം കൊല്ലിബയ്യേ പാവാ ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ
രണ്ടാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ
മൂന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ നാലാം കൊല്ലി വയ്യേ വാവാ
ചിങ്കിരി നായാടുവാൻ അഞ്ചാം കൊല്ലി വായ്യേ വാവാ
ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ’’
ഏഴോളം തുടികൾ ഉപയോഗിച്ചുകൊണ്ടാണ് മാവിലർ അവരുടെ മങ്ങലംകളി അവതരിപ്പിക്കുന്നത്. മുപ്പതോളം പേർ കളിസംഘത്തിലുണ്ടാവും. കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിമാരുടെ വീടുകളിൽ ചെല്ലുമ്പോഴും പാട്ട് പാടും. ഓരോ പാട്ടിലും ഓരോ കഥയാണ് പറയുന്നത്. ഒരു പാട്ടിൽ നിന്ന് മറ്റൊരു പാട്ടിലേക്ക് മാറുന്നതിനനുസരിച്ച് ഈണവും താളവും മാറും കൂട്ടായ്മയുടെ ജീവിതപരിസരവും അവരുടെ ദുരിതങ്ങളും ദുഃഖങ്ങളു മെല്ലാം പാട്ടിൽ വിശദീകരിക്കുന്നതായി കാണാം.
വൃത്താകൃതിയിൽ നിന്നാണ് കളിക്കുന്നത്. വാദ്യക്കൊഴുപ്പിൽ ചടുലമായി ചുവടുകൾവെച്ചും വട്ടംകറങ്ങിയും കളിക്കും. മാവിലരുടെ മങ്ങലംകളിക്കു തുടിയാണ് വാദ്യം. പുരുഷന്മാരും സ്ത്രീകളും ഇതിൽ പങ്കെടുക്കും. തുടിയുടെ താളത്തിൽ മതിമറന്നു നൃത്തം ചെയ്യും. ചില പ്രദേശങ്ങളിൽ വധൂവരന്മാരെ നാട്ടുപ്രമാണിയുടേയോ ജന്മിയുടേയോ വീട്ടിലേക്ക് ആനയിച്ച് അവിടെവെച്ചാണ് കളി. പ്രമാണിമാരോടുള്ള വിധേയത്വം തെളിയിക്കുന്നതാണ് ഈ ചടങ്ങ്. അതോടെ മങ്ങലത്തിന് അംഗീകാരമായി. പ്രമാണിമാരുടെ വീട്ടിൽ നിന്ന് വധൂവരൻമാർക്കും കളിക്കാർക്കും സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്.
സാംസ്കാരിക സദസ്സുകളിലും അടുത്ത കാലത്തായി മങ്ങലംകളി അവതരിപ്പിച്ചു വരുന്നുണ്ട്’’
ആവേദകർ:
1. കെ. കുമാരൻ, മാട്ടൂൽ, കണ്ണൂർ ജില്ല.
2. കുഞ്ഞിരാമൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
3. എം. അനന്തൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
റഫാൻസ്
1. ഡോ. എം.വി. വിഷ്ണു നാരായണൻ നമ്പൂതിരി പഴയപാട്ടുകൾ, കോട്ടയം, നാഷനൽ ബുക്സ്റ്റാൾ -1986.
2. സി. ബാലൻ (എഡിറ്റർ) കാസർകോട് ചരിത്രവും സമൂഹവും, കാസർകോട് ജില്ലാ പഞ്ചായത്ത് -2000.
3. ഡോ. ആർ.സി. കരിപ്പത്ത്, മലയിലെ മാവിലന്മാർ, തിരുവനന്തപുരം, സാംസ്കാരിക വകുപ്പ് -2005.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240
Show more
|
.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240,അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697,.Link | |
| 8 | vatithallu | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ |
വടിതല്ല്
“താളനിബദ്ധമായ ചുവടുവയ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയും ചെയ്യുകയാണു വടിതല്ലിൻ്റെ സ്വഭാവം. ഇതൊരുവിനോ...
വടിതല്ല്
“താളനിബദ്ധമായ ചുവടുവയ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയും ചെയ്യുകയാണു വടിതല്ലിൻ്റെ സ്വഭാവം. ഇതൊരുവിനോദകലയാണ്. മധ്യകേരളത്തിലെ ഹരിജനങ്ങൾക്കിടയിലാണ് ഇതു കൂടുതൽ പ്രചാരത്തിലിരിക്കുന്നത്. രണ്ടുപേർക്കാണ് ഇതിൽ പങ്കെടുക്കാവുന്നത്. കളി നടക്കുമ്പോൾ താളമേളക്കൊഴുപ്പ് കൂട്ടു വാൻ ചെണ്ടകൊട്ടും നടത്താറുണ്ട്. കളരിപ്പയറ്റിലെ വടിപ്പയറ്റി നോട് ഈ കലയ്ക്കു സാമ്യമുണ്ട്’’
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:
2697-98
വടിതല്ല്
‘’എറണാകുളം, പറവൂർ, കുറ്റിപ്പുഴ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കല.
ഹരിജനങ്ങളാണ് ഇതിൻ്റെ നടത്തിപ്പുകാർ. അനുഷ്ഠാനമായും സാമൂഹിക വിനോദ മായും നടത്തിവരുന്നു.ഇതിൽ ഭാഗഭാക്കാകുന്ന കലാകാരന്മാർക്കും പ്രായപരിധിയില്ല. കൃഷിയാണ് ഈ കലാകാരന്മാരുടെ തൊഴിൽ.
ഉല്പത്തികാലം - ഉദ്ദേശം ബി. സി. അഞ്ഞൂറ് എന്നു കണക്കാക്കുന്നു.രണ്ടു പേർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചെണ്ടകൊട്ടിൻറെ താളക്രമമനുസരിച്ച് ചുവടുവെച്ച് ഒരാൾ വടികൊണ്ട് അടിക്കുന്നു . അപരൻ കലാപരമായി ചുവടുവെച്ച് അടിതടുക്കുന്നു.ചെറിയ ചെണ്ടയാണ് വാദ്യോപകരണം.
ഏതു സമയത്തും പ്രദർശിപ്പിക്കാം.
പ്രദർശനത്തിനും ഒന്നോ രണ്ടോ മണിക്കൂർ വേണം.അരങ്ങോ, ദീപവിധാനമോ, വേഷവിധാനമോ, ചമയമോ, ആവശ്യമില്ല.
രണ്ടു പേരുടെ കയ്യിലും ഓരോ വടി ഉണ്ടായിരിക്കും“
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 209
Show more
|
.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697-98നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 209,.Link | |
| 9 | vattakkali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2698 -99നാടോടിദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 211,
Show more
|
.https://youtu.be/X6eONs32BzE?si=yotiC-fE0z3U05eU https://youtu.be/X6eONs32BzE?si=nCOwtCrF384LM3cr.Link | |
| 10 | velakali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 270...
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2700 - 01,നാടോടി ദൃശ്യകലാസൂചിക, കേരളസംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 217-218,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287
Show more
|
.https://youtu.be/kAyuIg-JFSo?si=i2APX6OAmJnVicbM.Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല






