|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Kodumpapi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊടുംപാപി
1.“പാലക്കാട് ജില്ലയിൽ നിലനിൽക്കുന്ന ഒരു മഴയനുഷ്ഠാനമാണ്കൊടുംപാപി.മഴഇല്ലാതെയിരിക്കുന്ന കാലത്ത്മഴ വരുത്തുന്നതിന...
കൊടുംപാപി
1.“പാലക്കാട് ജില്ലയിൽ നിലനിൽക്കുന്ന ഒരു മഴയനുഷ്ഠാനമാണ്കൊടുംപാപി.മഴഇല്ലാതെയിരിക്കുന്ന കാലത്ത്മഴ വരുത്തുന്നതിനുവേണ്ടിയുള്ള ഒരു ചടങ്ങാണ് കൊടുംപാപിയെ കെട്ടിവലിച്ചുകൊണ്ടുവരുക. വൈക്കോൽ കൊണ്ട് ആൾരൂപം ഉണ്ടാക്കുന്നു.
'കൊടുംപാപിവന്നേ
കൊടുംമഴപെയ്തേ'
എന്നുപറഞ്ഞ്ഓരോ വീടിന്റെയും മുന്നിലൂടെ ഈ ആൾരൂപത്തെ വലിച്ചുകൊണ്ടുപോകുന്നു. ഓരോ വീടിൻ്റെയും മുന്നിൽചെന്നശേഷം
"എന്റെ
അച്ചിയേ, എന്റെ ഉണ്ണിയേ, എൻ്റെ അമ്മോ"
എന്നു പറഞ്ഞ് നിലവിളിക്കുകയും നെഞ്ചത്തടിച്ച് ഉറക്കെ കരയുകയും ചെയ്യുന്നു. വീട്ടുകാർ നിലവിളിച്ചു കരയുന്നവർക്ക് അരിയോ പൈസയോ നൽകുന്നു. ഒടുവിൽ കൊടുംപാപിയെ നിരത്തിലിട്ടു കത്തിക്കുന്നു. കൊടുംപാപി വന്നാൽ മഴപെയ്യും എന്നാണ് വിശ്വസിക്കുന്നത്. “
2.കൊടുംപാപി
“മലപ്പണ്ടാരങ്ങളെന്നറിയപ്പെടുന്ന 'വീരശൈവ'ൻമാരുടെ ഒരു പ്രകടനം. ആന്ധ്രയിൽ നിന്ന് തമിഴുനാടു വാഴി കേരളത്തിലെത്തിയവരത്രെ ഇവർ. പാലക്കാടുജില്ലയിൽ മലപ്പണ്ടാ രങ്ങളെ ധാരാളമായികാണാം.വൈക്കോലും വാഴപ്പോളയുംകൊണ്ട് ഒരു കോലം കെട്ടിയുണ്ടാക്കി, അതുമെടുത്തുകൊണ്ട്,പാട്ടുപാടിക്കളിച്ച് നാടുമുഴുവൻ തെണ്ടി പണമുണ്ടാക്കുകയാണവർ ചെയ്യുന്നത്. നാടിന് നാശം ചെയ്യുന്ന 'കൊടുംപാപി'യു ടെ പ്രതിരൂപമത്രെ വൈക്കോൽ കൊണ്ട് കെട്ടിചമച്ച കോലം. കൊ ടുംപാപി നശിച്ചിരിക്കയാണെന്നും ഇനി മഴപെയ്യുമെന്നും അവർ പാട്ടിലൂടെ വ്യക്തമാക്കുന്നു. “
Show more
|
.1.കൊടുംപാപിയുംകൊപ്പിയാളയും,വർക്കി എടക്കളത്തൂർ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:1704 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:304.Link
|
| 2 | kolam thullal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.“കോലംതുള്ളൽ തെക്കൻകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്.. ഗണകസമുദായത്തിൽപ്പെട്ടവരാണു കോലംതുള്ളൽ നടത്തുന്നത്. ഭഗവതീക്ഷേത്രങ്...
1.“കോലംതുള്ളൽ തെക്കൻകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്.. ഗണകസമുദായത്തിൽപ്പെട്ടവരാണു കോലംതുള്ളൽ നടത്തുന്നത്. ഭഗവതീക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും കോലംതുള്ളൽ നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ പടയണി എന്ന കലാരൂപവുമായി ബന്ധിപ്പിച്ചാണ് കോലംതുള്ളൽ. ഗൃഹങ്ങളിലാവട്ടെ സ്ത്രീകളിലുള്ള ബാധോച്ചാടനത്തിനുവേണ്ടിയും. വീടുകളിൽ അലങ്കരിച്ച പന്തലിൽ വച്ചാണു കോലം തുള്ളൽ നടക്കുക. പന്തലിൽ യക്ഷി, ഗന്ധർവ്വൻ തുടങ്ങിയ ബാധകളുടെ കളങ്ങൾ പഞ്ചവർണപ്പൊടികൾകൊണ്ടു വരച്ചിരിക്കും. പിണിയാളെ കളത്തിലിരുത്തിയാണു കളംവരയ്ക്കുക. കളത്തിൽ പൂക്കളിട്ടു പൂജിച്ചശേഷം ഗണകന്മാർ പാട്ടുപാടിത്തുടങ്ങും. ചെറുമദ്ദളവും ഉടുക്കും കിണ്ണവുമാണ് വാദ്യങ്ങൾ. ഗന്ധർവ്വൻപാട്ട് (മാരാർപാട്ട്) ആണ് മുഖ്യമായും പാടുന്നത്.
പാട്ടിന്റെ മൂർദ്ധന്യത്തിൽ പിണിയാൾക്ക് ബാധയിളകും. തുടർന്നു കോലംതുള്ളൽ നടക്കും. പാളകളിൽ കരി, മഞ്ഞൾ, ചെങ്കല്ല്, ചുണ്ണാമ്പ് മുതലായ വസ്തുക്കൾ ഉപയോഗിച്ചു കോലങ്ങൾ വരയ്ക്കും. യക്ഷിക്കോലം, പക്ഷിക്കോലം, കാലൻകോലം, മാടൻകോലം, പിശാചുകോലം തുടങ്ങി പല ദേവതകളുടെയും കോലങ്ങൾ തലയിൽ ധരിച്ചാണു കോലം തുള്ളുന്നത്. കൊട്ടും പാട്ടും കോലംതുള്ളലിനു കൊഴുപ്പേകും. കോലം തുള്ളലിൽ ഗണകന്മാർ ചാറ്റുപാട്ടുകൾ പാടാറുണ്ട്. “
2.കോലം തുള്ളൽ
“ഭഗവതീക്ഷേത്രങ്ങളിൽ പടയണിയുടെ ഭാഗമായും വീടുകളിൽ ബാധനീക്കുന്നതിനുമായി നടത്തുന്ന അനുഷ്ഠാനമാണ് കോലം തുള്ളൽ, ദക്ഷിണ കേരളത്തിലാണ് കോലം തുള്ളലിനു പ്രചാരം. കാളീസേവയുമാ യി ബന്ധപ്പെട്ടതാണ് കോലം തുള്ളലിൻ്റെ ഐതിഹ്യം. ദാരികവധത്തിനു ശേഷവും കാളിയുടെ കോപം അടങ്ങിയില്ലത്രേ. ഇതേത്തുടർന്നു തന്റെ ഭൂ തഗണങ്ങളെക്കൊണ്ട് കോലങ്ങൾ കെട്ടി തുള്ളിച്ചു. കോലം തുള്ളുന്നത് ക ണ്ട് കാളിയുടെ കോപം അടങ്ങി. ഈ മുഹൂർത്തങ്ങളുടെ സസ്മരണ ഉണർ ത്താനാണത്രേ കോലം തുള്ളൽ നടത്തുന്നത്. പാർവതിക്കുണ്ടായ ഗന്ധർ വബാധ നീക്കാൻ കോലം കെട്ടി തുള്ളിയതിൻ്റെ തുടർച്ചയായാണ് ഇന്നു കാണുന്ന കോലം തുള്ളൽ നിലവിൽ വന്നത് എന്നു വിശ്വസിക്കുന്നവരുമു ണ്ട്. പടയണിയുടെ ഭാഗമായി വ്യത്യസ്ത കോലങ്ങൾ കെട്ടി തുള്ളാറുണ്ട്. യക്ഷി, പക്ഷി, മറുത, മാടൻ, പിശാച്, ഭൈരവി, കാലൻ എന്നിവയാണ് പ്ര ധാന പടയണി കോലങ്ങൾ.
ഗണകസമുദായക്കാരാണ് കോലം എഴുതുന്നത്. സാംബവർ തുടങ്ങി യ സമുദായക്കാരും കോലം തുള്ളൽ നടത്താറുണ്ട്. പച്ചപ്പാളകളിൽ രൂപ ങ്ങൾ വരച്ചാണ് കോലങ്ങൾ ഉണ്ടാക്കുന്നത്. പ്രകൃതിജന്യമായ നിറക്കൂട്ടുകളാണ് രൂപങ്ങൾ വരയാൻ ഉപയോഗിക്കുന്നത്. ചെങ്കല്ല് അരച്ചെടുത്ത് ചുവപ്പും മാവില വാട്ടി കരിച്ച് കറുപ്പും ഉണ്ടാക്കുന്നു.ചണ്ണ കൊണ്ടുണ്ടാക്കുന്നതാണ് മഞ്ഞനിറം, കോലത്തിൻ്റെ വലുപ്പത്തിനും ആകൃതിക്കും അനുസരിച്ച് ഉപയോഗിക്കുന്ന പാളകളുടെ എണ്ണം കൂടും. രണ്ടു മുതൽ നൂറ്റൊ ന്ന് പാളകൾ വരെ ഉപയോഗിച്ച് കോലങ്ങൾ നിർമ്മിക്കാറുണ്ട്. ആയിരത്തി ഒന്ന് പാളകൾ കൊണ്ടുണ്ടാക്കിയ ഭൈരവിക്കോലവും അപൂർവമായി ഉപ യോഗിക്കാറുണ്ട്. തപ്പ്, ഇലത്താളം, മദ്ദളം എന്നീ വാദ്യോപകരണങ്ങളാ ണ് കോലം തുള്ളലിൽ ഉപയോഗിക്കുന്നത്.
വീടുകളിൽ പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് കോലം തുള്ള ൽ നടത്തുന്നത്. കുലവാഴ, പൂക്കുല, കുരുത്തോല എന്നിവ കൊണ്ട് അല ങ്കരിച്ച് പന്തലിൽ നില വിളക്കുകത്തിച്ചു വെക്കണം. കോലം തുള്ളലിന് താലപ്പൊലിയും വെളിച്ചപ്പാടും ഉണ്ടായിരിക്കും. പൂജാദികർമ്മങ്ങൾക്ക് മേ ഷം ഗന്ധർവന്റേയും യക്ഷിയുടേയും കളം വരച്ചു പാട്ടുപാടും.
കോലംതുള്ളലിന് പാടുന്ന പാട്ടിൽ നിന്ന്:
അമ്പാലേ വീടും പുരയും മേൽ മാളികയും
ഗോപുരവും അഴകൊടുനരപതി
കുളികുറി സുഖമൊടു മടവയർ
കളിയുമതൊരേടംപൊൻപോലെ
നാടിതു വരുവാൻ ഇച്ചെളിയവർ
തന്നെനികത്തിവച്ചുധനധാന്യമതിൽ
പ്രാഴിക്കണംവേദിയരുട്ട്വടിവോടെ
യിരുന്നൊരു കാലത്തെഴുന്നെള്ളി
അച്ചുതനവിടെ,അച്ചുതനെകണ്ടിതു
മബാഹലി തിരുവുള്ളം ചെയ്തഴകോട്
ആരണരേയെന്തിവിടത്തിന്ഉഴറ്റൊടു
വന്നതു ചൊല്ലേണം കച്ചഴലാൽ
വന്നടിയേനൊരുപൂജയുറ്റേണ്ടുകിലാശ
അതിനടിയനു ഭുവനിയിൽ
മൂവടി തരണമിതേ മാവലിരാജാ!
വാദ്യത്തിനു ചെണ്ട,മദ്ദളം,ഇലത്താളം,ചേങ്ങില,ഉടുക്ക്,തിമില,കൊമ്പ് തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. വെളിച്ചപ്പാട് പാ ട്ടിനൊത്ത് നൃത്തം ചവിട്ടും. കോഴിയെ വെട്ടി ബലി കൊടുക്കുന്ന ചടങ്ങോടെയാണ് കോലം തുള്ളൽ സമാപിക്കുന്നത്".
Show more
|
.1.അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2582 2 .നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 113 -115.Link
|
| 3 | Dabar |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദബർ
1. “നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യഘ ടകങ്ങളാണ് മാപ്പിളഖലാസികളും (ഖമ്മാലികൾ) ഓടായികളും മതസൗ...
ദബർ
1. “നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യഘ ടകങ്ങളാണ് മാപ്പിളഖലാസികളും (ഖമ്മാലികൾ) ഓടായികളും മതസൗഹൃദത്തിൻ്റെ ഈടുറ്റ പാരമ്പര്യത്തിൽ ഒരേ മേൽക്കൂരക്ക് കീഴിൽ അവരിന്നും തൊഴിൽ കണ്ടെത്തുന്നു. അപ്രകാരം ബേപ്പൂരിലെ നാടൻ കപ്പൽ പണിശാല സാങ്കേതിക വിനിമിയത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും ഒരു അപൂർവ്വ മാതൃകയാവുന്നു. പെരുന്തച്ചനും മ.റ്റു മരപ്പണിക്കാരും അവരുടെ തൊഴിലു കളിൽ മുഴുകുമ്പോൾ ഖലാസികൾ അവരുടെ പ്രത്യേക പ്രവർത്തനങ്ങളിൽ ദത്തശ്രദ്ധരാവുന്നു. മരങ്ങൾ പണിശാലയിൽ അടുപ്പിക്കുക. ഉരുവിന്റെ അകമ്പുറം മീനെണ്ണ പുരട്ടുക. ഓരായങ്ങളിൽ കല്പാത്ത് (പരുത്തിതുണി) അടിക്കുക. ഉരുവിന്റെ ആഴൽനിലയോളം 'ചെരിവി' (മൃഗകൊഴുപ്പ്) പൂശുക. ഉരുക്കൾ കരയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിങ്ങനെ, ബേപ്പൂരും പരിസരത്തുമായി നൂറോളം ഖലാസി കുടുംബങ്ങളുണ്ട് .
‘ഉരു കടലിലിറക്കുമ്പോൾ ഖലാസികൾ 'അംബയും' 'ജബാബും' പാടും. അംബ പാടികൊടുക്കുന്നതും ജബാബ് ഏറ്റ് പാടുന്നതുമാണ്. അള്ളാഹുവിനെയും പ്രവാചകനെയും പ്രകീർത്തിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. സാമൂഹ്യജീവിതത്തിൻ്റെ നിരവധി സന്ദർഭങ്ങൾ അതിൽ നിഴലിക്കുന്നു. കാവ്യഗുണം കുറവാണെങ്കിലും ഹൃദ്യമായ ഈണവും താളവുമുണ്ട്. പാട്ടിൽ ദബറും ദബറിനുചുറ്റും ഖലാസികളും കറങ്ങുന്നു. ഉരുവിനെചുറ്റി ദബറിൽ കോർത്ത ഇരുമ്പ് ചരട് മുറുകുന്നു. ഉരു അനങ്ങുന്നു. “
2 “.ദബർ, ദവ്വൽ, ദബാർ, ബീഞ്ച എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന മരയന്ത്രമാണ് ഖലാസികളുടെ ശക്തിസ്രോതസ്സ്. കാഴ്ചയിൽ അത് എണ്ണയാട്ടുന്ന മരച്ചക്കുപോലിരിക്കും. പെരുമൺ ദുരന്തത്തിൽ ടുന്ന മരയന്ത്രമാണ് ഖലാസികളുടെ ശക്തിസ്രോതസ്സ്. കാഴ്ചയിൽ കായലിൽ പതിച്ച ബോഗികൾ കയറ്റാൻ ഈ മരയന്ത്രം കൊണ്ടുവ ന്നപ്പോൾ ചില ആധുനിക സാങ്കേതിക വിദഗ്ദ്ധർ പരിഹസിച്ചുവത്രേ, ക്രെയിനുകൾ തോറ്റിടത്ത് ഈ പ്രാകൃതവസ്തുവോ എന്ന മട്ടിൽ. ദബർ പ്രാക്യതമല്ലെന്നു വൈകാതെ അവർക്ക് ബോധ്യപ്പെട്ടു. ബോഗി കൾ ഒന്നൊന്നായി ദബർ കരയ്ക്കെക്കെടുത്തു. ഇതുപോലെ എത്രയോ സ്ഥലങ്ങളിൽ ദബർ അതിന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു.
ക്രെയിനുകൾ ഭാരക്ഷമതയനുസരിച്ച് വിവിധ വലിപ്പത്തിലും രൂപത്തിലുമുണ്ടെങ്കിലും ദബർ ഒന്നേയുള്ളൂ. ഖലാസികളുടെ മൂപ്പ രിലൊരാളായ മുഹമ്മദ്കോയ പറയുന്നു: “ദബറിന്റെ ഭാരം താങ്ങാ നുള്ള കഴിവിന് അളവില്ല. ഒന്നുകിൽ ഇരുമ്പു ചരടുകൾ പൊട്ടണം അല്ലെങ്കിൽ ദബർ പിളരണം.'
അഞ്ചര അടിയോളം ഉയരത്തിൽ ഷഡ്ഭുജാകൃതിയിലുള്ള 'കുട്ടി'യാണ് ദബറിന്റെ പ്രധാനഭാഗം. നാല് കാലുകളിൽ ബന്ധിപ്പിച്ച 'തട്ടുപലകകൾക്കുള്ളിൽ ഈ കുട്ടി അനായാസം കറങ്ങുന്നു. രണ്ട് തട്ടുപലകകൾ ഭൂനിരപ്പിലും മറ്റ് രണ്ടു തട്ടുപലകകൾ കുട്ടിയുടെ മധ്യഭാഗത്തും സ്ഥിതിചെയ്യുന്നു. മേൽത്തട്ട് പലകയ്ക്കും കുട്ടിയുടെ മേൽഭാഗത്തിനും ഇടയിൽ എതിർധ്രുവങ്ങളിൽ രണ്ട് തുളകളുണ്ട്. ഈ തുളകളിലാണ് കുട്ടി തിരിയാൻ ആവശ്യമായ മരത്തണ്ടുകൾ ഘടിപ്പിക്കുന്നത്. വളരെ ലളിതമാണ് ദബറിൻ്റെ പ്രവർത്തനം. ദബർ തിരിയുന്നതിന് അനുസരിച്ച് ഉരുവിനെ ചുറ്റി ദബറിൽ ബന്ധിപ്പിച്ച ഇരുമ്പ് ചരടുകൾ മുറുകാൻ തുടങ്ങുന്നു. ഇരുമ്പുചരടുകൾ വിവിധ കപ്പികൾക്കുള്ളിലൂടെ സഞ്ചരിക്കുന്നു. കപ്പികൾ രണ്ടു തരമുണ്ട്. ഒറ്റപ്പുള്ളിയും ഇരട്ടപ്പുള്ളിയും. കപ്പികളുടെ എണ്ണം കൂടുമ്പോൾ ദബറിൻ്റെ ഭാരക്ഷമത വർദ്ധിക്കും.
ദബറിന്റെ പ്രവർത്തനം ആരംഭിക്കും മുമ്പ് ഉരുവിന്റെ അടിയിൽ ചില ഏർപ്പാടുകളുണ്ട്. ഉരുവിൻ്റെ രണ്ടു പള്ളയിലും വിലങ്ങനെ മരത്തിൻ്റെ ഉരുളുകൾ ഇടുന്നു. ഈ ഉരുളുകൾ പൂവുത്തിയാണ്. മറ്റേതൊരു മരത്തിനെക്കാൾ കെല്പു പൂവുത്തിക്കുണ്ടത്രേ. ഈ ഉരുളുകൾക്കു മീതേ നീണ്ട മരത്തിൽ രൂപം നൽകിയ 'മക്കിടി'കൾ ഘടിപ്പിച്ച 'ഗാലൂസ്.' ഗാലൂസിന് മീതേ വീണ്ടും മരക്കഷണങ്ങൾ. അവയ്ക്കു മേൽ ഉരുവിൻ്റെ പള്ളയിലമർന്ന്, കയർ ചുറ്റുകൾ. ഉരുവിന്റെ ഇരുപാർശ്വങ്ങളിൽവെച്ച ഈ കയർച്ചുറ്റുകളിൽ ഉരുമ്മിയാണ് ഉരു ഇഴയുന്നത്. “
Show more
|
.1. ഊത്താല , വി.എച്ച് ദിരാർ സംസ്കൃതി പബ്ലിക്കേഷൻസ്, കണ്ണൂർ, 1995 - പുറം 89 2.മാപ്ലഖലാസികളും ദബറും,വി.എച്ച്. ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1948.Link
|
| 4 | Beppur Uru |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ബേപ്പൂർ ഉരു
1”.കോഴിക്കോടു ജില്ലയിലെ ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുവാണു ബേപ്പൂർ ഉരു എന്ന പേരിൽ അറിയപ്പെടുന്നത്.ബൂം,സമ്പൂക്...
ബേപ്പൂർ ഉരു
1”.കോഴിക്കോടു ജില്ലയിലെ ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുവാണു ബേപ്പൂർ ഉരു എന്ന പേരിൽ അറിയപ്പെടുന്നത്.ബൂം,സമ്പൂക്ക്,ബ്രിഗ് എന്നീ പേരുകളിൽ ഇവിടെനിർമ്മിക്കുന്ന ഉരുക്കൾ ലോകപ്രസിദ്ധമാണ്. കൂടാതെ തൂത്തുക്കുടി മോഡൽ, പാകിസ്താൻ മോഡൽ ഉരുക്കളും ഇവിടെ നിർമ്മിക്കുന്നുണ്ട്. ഇതിൻ്റെ നിർമ്മാണത്തിന്റെയും അളവിന്റെയും കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.ആവശ്യക്കാരന്റെ താത്പര്യങ്ങൾക്കനുസരിച്ചു പല വലിപ്പവും കേവുഭാരവുമുള്ള ഉരുക്കൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. അനന്യമായ സാങ്കേതികമികവും പരമ്പരാഗത ശാസ്ത്രബോധവും ഉരു ഉപയോഗിക്കുന്ന കടലിന്റെ സ്വഭാവത്തിനനുസരിച്ചുള്ള നിർമ്മാണവൈവിധ്യവുമാണു ബേപ്പൂർഉരുക്കളെ പ്രസിദ്ധമാക്കിയത്. പ്രത്യേകം തയ്യാറാക്കിയ കപ്പൽപന്തലിൽ ഉറപ്പുള്ള മരങ്ങളുപയോഗിച്ചാണിവ നിർമ്മിക്കുന്നത്. ഓരോ ഭാഗത്തും ഉപയോഗിക്കുന്ന മരത്തിനും മരം ഉറപ്പിക്കുന്ന ആണിക്കും വ്യത്യാസമുണ്ട്. പ്രത്യേക സംസ്കരണം നടത്തിയാണ് ഇവയൊക്കെ ഉപയോഗിക്കുന്നത്.”
2.ബേപ്പൂരിലെ ഉരുനിർമ്മാണം
ബേപ്പൂർ
“മലബാറിലെ പഴയ തുറമുഖങ്ങളിൽ ഒന്നായ 'ചാലിയ'ത്തിൻ്റെ മറുകരയാണ് ബേപ്പൂർ. ചാലിയത്തെപ്പറ്റി ഇബ്നുബത്തൂത്ത (1344 ജനുവരി 7 ബുധൻ) ഇങ്ങനെ പരാമർശിക്കുന്നു: "ഏറ്റവും മനോഹരമായ പട്ടണമാണ് ചാലിയം. ജനങ്ങളുടെ പ്രധാന തൊഴിൽ നെയ്ത്താണ്. വിദഗ്ദ്ധരായ തൊളിലാളികൾ നെയ്യുന്ന വസ്ത്രങ്ങൾ അതീവമനോഹരങ്ങളാണ്. ഇവിടത്തെ പേരിലാണ് അത് അറിയപ്പെടുന്നതും" (വസ്ത്രം നെയ്യുന്നവർക്ക് ചാലിയന്മാർ എന്നു പിന്നീട് പേരുവന്നു.ചാലിയം എന്ന പേർ ചാലിയാറുമായുള്ള ബന്ധത്തിൽ നിന്നുമാകാം). 'വായ്പ്പുരയെന്നും''വടപ്പരനാട്' എന്നുമായിരുന്നു ബേപ്പൂരിൻ്റെ പഴയ പേരുകൾ. ടിപ്പുസുൽത്താൻ ബേപ്പൂർ ടൗണിന് സുൽത്താൻ പട്ടണമെന്ന് നാമകരണം ചെയ്തു. തമിഴ്നാട്ടിലെ നീലഗിരി താലൂക്കിലുള്ള ഇളംപലാരിക്കുന്നുകളിൽ ഉറവകൊള്ളുന്ന ചാലിയാർ 169 കി.മീറ്റർ പ്രയാണം ചെയ്ത് ബേപ്പൂർ പുഴയിൽ അറബിക്കടലുമായി സന്ധിക്കുന്നു. ഈ ബേപ്പൂർ പുഴയുടെ അരികിലാണ് പുതിയ ബേപ്പൂർ തുറമുഖവും ഉരുനിർമ്മാണകേന്ദ്രങ്ങളും.(നാടൻചരക്കുകപ്പലുകൾക്ക് ഉരു എന്ന് പേർ. വെസ്സലെന്നും ലാഞ്ചിയെന്നും കപ്പലെന്നും ആളുകൾ വിളിക്കുന്നു).
ഓടായികൾ
ഓടായികളാണ് കപ്പൽ നിർമ്മാണരംഗത്തെ പരമ്പരാഗത സാങ്കേതികസമൂഹം. ആശാരി സമുദായത്തിലെ ഒരുപജാതിയാണ് അത്. മരത്തിൽ ഓടങ്ങൾക്കു രൂപം നൽകുന്ന പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതാണ് ആ കുലനാമമെന്ന് വ്യക്തം. എന്നാൽ ആശാരിസമുദായത്തിലെ വിഘടിതജാതിയുടെ സ്വഭാവം അത് ആർജ്ജിച്ചിട്ടില്ല. അതായത് വിവാഹം, മരണം തുടങ്ങി എല്ലാ സാമുദായിക ചടങ്ങുകളിലും ആചാരങ്ങളിലും അവർ ഒന്നിച്ചു നിൽക്കുന്നു. എന്നാൽ ഓടായികൾക്കു സമൂഹത്തിലും സമുദായത്തിലും കുലീനവും പ്രമുഖവുമായൊരു സ്ഥാനം കല്പിച്ചിരുന്നു. ഗൃഹസന്ദർശനവേളകളിൽ ഓടായികളെ പ്രത്യേകം പരിഗണിച്ചിരുന്നു. പായയുടെ മീതേ ഒരു പലകകൂടി ഇട്ടുകൊടുക്കും. ഓടായികളും മരവും തമ്മിലുള്ള സഹജമായ ബന്ധം സാമൂഹികജീവിതത്തിൽ പ്രതീകാത്മകസ്വഭാവമുള്ള ഒരു ആചാരമായി രൂപപ്പെട്ടതാകാം അത്.
ഉരുനിർമ്മിതിയുടെ സാങ്കേതിക പടവുകൾ
40 അടി (കേവുഭാരം 80 ടൺ) മുതൽ 115 അടി (കേവുഭാരം 650 ടൺ) വരെ നീളം വരുന്ന ഉരുക്കൾ ബേപ്പൂരിൽ പണിയുന്നു. ഉരുക്കൾ പല ആകൃതിയിലുണ്ട്. ബൂം, സമ്പൂക്ക്, ബ്രിഗ്ഗ് (വിരീക്ക്), തൂത്തുക്കു ടിമോഡൽ, പാകിസ്ഥാൻ മോഡൽ എന്നിങ്ങനെ. അവയിൽ പെരുമ കൂടുതലുള്ളത് ആദ്യത്തെ മൂന്നു തരങ്ങൾക്കാണ്. ബൂം അറബിക ളുടെ ഇഷ്ടരൂപമാണ്. ഉയർന്നുനില്ക്കുന്ന അണിയവും അമരവുമാണ് അതിന്റെ പ്രത്യേകത. കച്ചുകാരും അതിഷ്ടപ്പെടുന്നു. പക്ഷേ, അമരവും അണിയവും ഉയരം കുറച്ചിരിക്കുമെന്നുമാത്രം. ഉയരങ്ങൾക്കു കാഴ്ചച്ചന്തത്തിനപ്പുറം ഗുണമേന്മയുമായി ബന്ധമൊന്നുമില്ലത്രേ. അമരത്തിലേക്കു കൂർത്തുവരുന്ന സ്വഭാവമാണ് ബൂമിന്റേതെങ്കിൽ സമ്പൂക്കിൻ്റേതു വീതിയിലാണ്. കാരണം, അതിൻ്റെ അമരം പരന്നിരിക്കുന്നു. സമ്പൂക്ക് അധികവും യാത്രയ്ക്കും മത്സ്യബന്ധനത്തിനുമാണ് ഉപയോഗിക്കുന്നത്. ബ്രിഗ്ഗിന് അമരഭാഗം 'ആരാ'കൃതിയിൽ വളഞ്ഞിരിക്കുന്നു.
മരങ്ങൾ, ആണികൾ
തേക്ക്, വെൺതേക്ക്, വാക, വേങ്ങ, കരിമരുത്, വെള്ളമരുത്, ചടച്ചി എന്നീ കടുത്ത മരങ്ങളിൽ ഉരുക്കൾ രൂപപ്പെടുന്നു. എല്ലാ കാട്ടുമരങ്ങളും ഉപയോഗിക്കാം. ആഞ്ഞിലി ഒഴികെ. അതിൽ ഇരുമ്പാണികൾ പിടിക്കില്ല. പലകകളും അമര-അണിയങ്ങളും മലബാർ തേക്കുകളാണ്. ഇരുമ്പാണികൾ എന്നന്നേക്കുമായി കടിച്ചിരിക്കും. എന്നാൽ റങ്കൂൺ, മലേഷ്യൻ തേക്കുകളിൽ നാലോ അഞ്ചോ ആഴ്ചകൾ പിന്നിടുമ്പോഴേക്കും ആണികൾക്ക് ഇളക്കം നേരിടുമത്രേ.
ഉരുവിന്റെ വലിപ്പത്തിനും പുറം പലകകളുടെ എണ്ണത്തിനും ആനുപാതികമാണ് ഉരുവിൽ പ്രയോഗിക്കുന്ന ഇരുമ്പ് ആണികളുടെ
എണ്ണം.മരയാണികളും ഉപയോഗിക്കുന്നു. അധികം വരുന്ന തുളകൾ അടയ്ക്കാൻ. തേക്കിലാണ് ഈ ആണികൾ മെനയുന്നത്. മരയാണികളെ 'കുടുതി'കൾ എന്നു വിളിക്കുന്നു. ഇരുമ്പാണികൾ തറയ്ക്കുമ്പോൾ പുന്നെണ്ണയിൽ നനച്ച പരുത്തിത്തി രികൾ തിരുകുന്നു. ആണികൾ തുരുമ്പിക്കാതിരിക്കാനും തുളകൾ ക്കു കേടുപറ്റാതിരിക്കാനും അത് സഹായിക്കുന്നു. കൂടാതെ പണിപൂർത്തിയാകുമ്പോൾ ഉരുവിൻ്റെ ആഴൽ നിലയോളം ആണി കൾക്കു മീതേ പുന്നെണ്ണയിൽ ഉരുക്കിയെടുത്ത പന്തവും (പൈനാ വുമരത്തിൻ്റെ ചറം) ചുണ്ണാമ്പും ചേർത്ത് മിശ്രിതം പിടിപ്പിക്കുന്നു. ആണിപ്പഴുതിലെ സൂക്ഷ്മദ്വാരങ്ങൾ അടയുകയും ആണിയെ തുരുമ്പിൽനിന്ന് അത് സംരക്ഷിക്കുകയും ചെയ്യുന്നു”.
Show more
|
.1.ദേശസൂചകങ്ങൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന്, ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് , പുറം : 2750 2.ബേപ്പൂരിലെ ഉരു നിർമ്മാണം, വി.എച്ച് ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1931 -1942.Link
|
| 5 | Mapla khalasikal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാപ്പിള ഖലാസികൾ
1.“നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാപ്ലഖലാസികളും (ഖമ്മാലികൾ) ഓടായിക...
മാപ്പിള ഖലാസികൾ
1.“നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാപ്ലഖലാസികളും (ഖമ്മാലികൾ) ഓടായികളും. മത സൗഹാർദ്ദത്തിന്റെ ഈടുറ്റ പാരമ്പര്യത്തിൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അവരിന്നും തൊഴിൽ കണ്ടെത്തുന്നു. അപ്രകാരം ബേപ്പൂരിലെ നാടൻ കപ്പൽ പണിശാല സാങ്കേതികവിനിമയത്തിൻറെയും പാരസ്പര്യത്തിന്റെയും ഒരു അപൂർവ്വ മാതൃകയാവുന്നു. പെരുന്തച്ചനും മറ്റു മരപ്പ ണിക്കാരും അവരുടെ തൊഴിലുകളിൽ മുഴുകുമ്പോൾ ഖലാസികൾ അവരുടെ പ്രത്യേക പ്രവർത്തനങ്ങളിൽ ദത്തശ്രദ്ധരാവുന്നു. മരങ്ങൾ പണിശാലയിൽ അടുപ്പിക്കുക, ഉരുവിൻ്റെ അകമ്പുറം മീനെണ്ണ പുര ട്ടുക, ഓരായങ്ങളിൽ കല്പാത്ത് (പരുത്തിത്തുണി) അടിക്കുക. ഉരു വിൻ്റെ ആഴൽ നിലയോളം ചെരിവി (മൃഗക്കൊഴുപ്പ്) പൂശുക, ഉരുക്കൾ കരയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിങ്ങനെ ബേപ്പൂരും പരിസരത്തുമായി നൂറോളം ഖലാസി കുടുംബങ്ങളുണ്ട്.
'അംബ'യും 'ജബാബും'
ഉരു കടലിലിറക്കുമ്പോൾ ഖലാസികൾ 'അംബ'യും 'ജബാബും' പാടും. അംബ പാടിക്കൊടുക്കുന്നതും ജബാബ് ഏറ്റുപാടുന്നതു മാണ്. അല്ലാഹുവിനെയും പ്രവാചകനെയും പ്രകീർത്തിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. സാമൂഹ്യജീവിതത്തിൻ്റെ നിരവധി സന്ദർഭങ്ങൾ അതിൽ നിഴലിക്കുന്നു. കാവ്യഗുണം കുറവാണെങ്കിലും ഹൃദ്യമായ ഈണവും താളവുമുണ്ട് പാട്ടിൽ. ദബറും ദബറിനു ചുറ്റും ഖലാസി കളും കറങ്ങുന്നു. ഉരുവിനെ ചുറ്റി ദബറിൽ കോർത്ത് ഇരുമ്പുചരട് മുറുക്കുന്നു. ഉരു അനങ്ങുന്നു.
“ഓ...ടിനാ...ബേ...ഐസാ...
ഓബലമാലേ ഐസാ...
പോരട്ടങ്ങനെ ഐസാ...
മീനാച്ചിമോളേ ഐസാ...
ആലാളത്ത് തങ്ങളെ ഐസാ...
ഓബലമാലേ ഐസാ..."
എന്നിങ്ങനെയാണ് അംബക്കാരനും ഒത്തുപിടിക്കുന്നവരും പാടുന്നത്.
2.മാപ്പിള ഖലാസി
“കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ. പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,ഡബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.
കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണപദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായിപാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. പെരുമൺ തീവണ്ടി ദുരന്തത്തിൽ അഷ്ടമുടിക്കായലിൽ നിന്ന് യാത്രികർ കുടുങ്ങിക്കിടന്ന ഐലന്റ് എക്സ്പ്രസ്സിന്റെ ബോഗികൾ പുറത്തെടുക്കുന്നതിനായി മാപ്പിള ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി.കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ.
ചില വ്യവസായശാലകളിൽ ഖലാസി എന്ന തസ്തികയുണ്ട്. ഭാരം ഉയർത്തുന്ന ജോലികൾക്കാണ് ഇവരുടെ നിയമനം.
പദോല്പത്തി
കറുപ്പും വെളുപ്പും കൂടിക്കലർന്നത് എന്ന അർഥമുള്ള ഖിലാസി(خلاسي)എന്ന അറബി പദത്തിൽ നിന്നാണ് ഈ പദത്തിൻറെ ഉത്ഭവം. അറബിനാടുകളുമായി പുരാതന കാലം മുതൽക്കേ കോഴിക്കോടിനുണ്ടായ വാണിജ്യബന്ധമാകാം ഇതിന് കാരണം. രണ്ട് വർണ്ണങ്ങളിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചവർ എന്ന അർഥത്തിൽ അറബികൾക്ക് കേരളീയ വനിതകളിൽ പിറന്ന സന്തതികളെയാണ് അതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പിന്നീട് അവരുടെ തലമുറ ആ പേരിലറിയപ്പെട്ടു.”
3.ബേപ്പൂർ ഖലാസികൾ
“കടലുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരമ്പരാഗതമായി ഏർപ്പെട്ട് ജീവിച്ചുവരുന്ന ഒരുകൂട്ടം ആളുകളാണ് ഖലാസികൾ എന്നറിയപ്പെടുന്നത്. കോഴിക്കോടിനടുത്തുള്ള ബേപ്പൂർ, ചാലിയം എന്നീ പ്രദേശങ്ങളിലെ ഏതാനും കുടുംബങ്ങളാണിവർ. ഇവരിൽ ഭൂരിഭാ ഗവും മുസ്ലിം സമുദായത്തിൽപെട്ടവരായതിനാൽ 'മാപ്പിള ഖലാസികൾ' എന്നും ഇവരുടെ ആസ്ഥാനം ബേപ്പൂർ ആയതിനാൽ 'ബേപ്പൂർ ഖലാസികൾ' എന്ന പേരിലും അറിയപ്പെടുന്നു. യന്ത്രങ്ങളെക്കൊണ്ടു പോലും ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങൾ ഖലാസികൾ ലാഘവ പൂർവ്വം ചെയ്തുവരുന്നു. ആരോഗ്യവും അധ്വാനശേഷിയും ആത്മ വിശ്വാസവും പ്രായോഗികബുദ്ധിയും ഏറെയുള്ള വിഭാഗമാണ് ഖലാസികൾ. ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുക്കൾ കടലിലേക്കു തള്ളി ഇറക്കുകയും തുറമുഖത്ത് വന്നടുക്കുന്ന കപ്പലുകളും പത്തേമാരി കളും തുറമുഖത്തേക്കു വലിച്ചടുപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് ഇവർ പരമ്പരാഗതമായി ചെയ്തുവരുന്നത്. വലിയ ഭാരം പൊക്കാനുള്ള കഴിവും ഉരുക്കളുടെ അറ്റകുറ്റപ്പണിയിലുള്ള പ്രാവീണ്യവും ഉള്ള ഖലാസികൾ നല്ല മുങ്ങൽ വിദഗ്ദ്ധർകൂടിയാണ്. ഖലാസികളുടെ സംഘത്തലവൻ 'മൂപ്പൻ' എന്നാണ് അറിയപ്പെടുന്നത്. മൂപ്പൻ്റെ നേതൃത്വത്തിൽ മറ്റുള്ളവർ പരിശീലനം നേടുകയാണു പതിവ്. ദബർ (ദാവർ), സ്ലെങ്കി, വടം, കപ്പി, കയറ് തുടങ്ങിയവയാണ് ഇവരുടെ തൊഴിലുപകരണങ്ങൾ. ചക്കിൻ്റെ ആകൃതിയിൽ തടികൊണ്ട് നിർ മ്മിക്കുന്നതാണ് ദബർ. ഇതു കറങ്ങാവുന്ന തരത്തിൽ തറയിൽ ഉറപ്പിച്ചു നിർത്തുന്നു. ദബറിൻ്റെ ദ്വാരത്തിലൂടെ കടത്തുന്ന കഴകളാണ് ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നത്. നീക്കേണ്ട വസ്തുവും ദബറും തമ്മിൽ ഉരുക്കുവടംകൊണ്ട് ബന്ധിക്കുന്നു. ആളുകൾ കഴകൾ ശക്തമായി കറക്കുന്നതിനനുസരിച്ച് ദബർ കറങ്ങുകയും വടം അതിൽ ചുറ്റുകയും ചെയ്യും. ഇതിനനുസരിച്ച് വലിച്ചുകയറ്റേണ്ട വസ്തു ആവശ്യാനുസരണം നീങ്ങുന്നു. ഇതാണ് ദബറിന്റെ തത്ത്വം. ഇടുക്കി അണക്കെട്ടു നിർമ്മാണവേളയിൽ കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനു ഖലാസികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. 1988-ൽ ഉണ്ടായ പെരുമൺ ട്രെയിൻ ദുരന്തത്തിലും കായലിൽ വീണ ബോഗികൾ പൊക്കിയെടുക്കുന്നതിൽ ഖലാസികൾ തങ്ങളുടെ കഴിവ് വ്യക്തമാക്കുകയുണ്ടായി “ .
Show more
|
.1.മാപ്ലഖലാസികളും ദബറും,വി.എച്ച്. ദിരാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം ,1947 2 .മാപ്പിള ഖലാസി കഥ പറയുന്നു- സി.എം മുസ്തഫഹാജി ചേലേമ്പ്ര, പ്രതീക്ഷ ബുക്സ്, കോഴിക്കോട്, പുറം 45-51 3.ദേശ സൂചകങ്ങൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2718.Link
|
| 6 | Aravana Payasam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അരവണപ്പായസം
1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്...
അരവണപ്പായസം
1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരവണപ്പായസം “
2.’’ശബരിമലഅയ്യപ്പക്ഷേത്രത്തിലെ മുഖ്യമായൊരു നിവേദ്യം. അരവണപ്പായസം ഉച്ചപ്പൂജയ്ക്കാണ് പതിവ്. അരി നന്നായി വെന്ത ശേഷം ശർക്കരയിട്ട് നെയ്യ് ചേർത്ത് വറ ട്ടിയെടുത്ത് മറ്റു ചേരുവകൾ ചേർക്കണം. നാൽപ്പത് ലിറ്റർ ഉണക്കലരിക്ക് പാണ്ടിശർക്കര (നാടൻ)200 കിലോ, നെയ്യ് 10 ലിറ്റർ, കൽക്കണ്ടം 600 ഗ്രാം, മുന്തിരി 720 ഗ്രാം, ഏലക്ക 720 ഗ്രാം, ചുക്കുപൊടി720 ഗ്രാം, ജീരകം 360 ഗ്രാം, നാളികേരം 16 എണ്ണം എന്ന കണക്കിലാണ് വേണ്ടത്. അരവണമഹർഷിയാൽ നിർമിത മായതുകൊണ്ടാണ് അരവണപ്പായസമെന്ന് പേരുണ്ടായതെന്ന് പലരും വിശ്വസിക്കുന്നു (ബുദ്ധസന്ന്യാസി സംഘനേതാവായ അരവണ അടികൾ തന്നെയാണോ എന്ന് നിശ്ചയമില്ല). ദക്ഷിണകേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും അരവണ ഉണ്ടാകും “
Show more
|
.1.അന്നം ദേശസൂചകങ്ങൾ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ പുറം 44 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:42.Link
|
| 7 | Ambalappuzha Kachupp |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അമ്പലപ്പുഴ കാച്ചുപ്പ്
1.“ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാ ക്കിയെടുക്കുന്ന ഉപ്പാണ് അമ്പലപ്പുഴ...
അമ്പലപ്പുഴ കാച്ചുപ്പ്
1.“ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാ ക്കിയെടുക്കുന്ന ഉപ്പാണ് അമ്പലപ്പുഴ കാച്ചുപ്പ്. ഭഗവാൻ്റെ നൈവേദ്യങ്ങളിൽ ചേർക്കാനും ക്ഷേത്രത്തിലെ മറ്റടിയന്തര ആവശ്യങ്ങൾക്കുമാണ് ഇതുപയോഗിക്കുന്നത്. ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കേ മൂലയിൽ ഉപ്പുകാച്ചുപുരയെന്ന പേരിൽ ഒരു മുറിയിലാണ് ഉപ്പു കാച്ചിയിരുന്നത്. ആമയിടപുരയ്ക്കൽ വീട്ടുകാർക്കാണ് ഉപ്പുകാച്ചുന്നതിനുള്ള അവകാശം. സാധാരണ ഉപ്പ് നാലിരട്ടി വെള്ളം ചേർത്ത് അലിയിക്കുന്നു. ഈ വെള്ളത്തിൻ്റെ മുകളിൽ അടിയുന്ന അഴുക്ക് കനം കുറഞ്ഞ പലകകൊണ്ട് വടിച്ചുകളയും. ഈ വെള്ളം ഏഴെട്ടു ദിവസം അതുപോലെ സൂക്ഷിക്കുന്നു. അതിനുശേഷം അടുപ്പത്ത് വെച്ച് ചെറിയചൂടിൽ തിളപ്പിക്കുന്നു. നാലിൽ മൂന്നുഭാഗം വെള്ളം വറ്റിക്കഴിയുമ്പോൾ തീയണച്ച് ചെറുചൂടോടെ ഇട്ടേക്കും. അടുത്ത ദിവസം ഒന്നുകൂടി തീ കത്തിക്കുന്നു. ഇതോടെ ഉപ്പുവെള്ളം കുഴമ്പുപരുവത്തിലാവും. അതിൽനിന്ന് ചെറുകുമിളകൾ ഉയരുകയും ഗോപുരാകൃതി കൈക്കൊള്ളുകയും ചെയ്യും. കുമിളകൾ ഈ രീതിയിൽ രൂപപ്പെടുന്ന തരത്തിൽ തീ ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കല്ലുപ്പിന്റെ അഞ്ചിലൊരുഭാഗം ഇങ്ങനെ പരലായി ലഭിക്കുമെന്നാണ് കണക്ക്. കാച്ചുപ്പ് നിർമ്മിച്ചെടുക്കുന്നത് ഇപ്രകാരമാണെങ്കിലും അമ്പലപ്പുഴ ക്ഷേത്രത്തിൽ നിർമ്മിക്കുമ്പോൾ മാത്രമേ ശരിക്കുള്ള പരൽരൂപം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഇതിന്റെ തൂവെള്ള നിറവും രുചിയും മറ്റുള്ളിടങ്ങളിൽ നിർമ്മിച്ചാൽ ഇത്ര കിട്ടുകയില്ലെന്നും പറയപ്പെടുന്നു. “
2.അമ്പലപ്പുഴ കാച്ചുപ്പ്
“അമ്പലപ്പുഴക്ഷേത്രത്തിൽ ഉപ യോഗിച്ചുവന്നിരുന്ന കാച്ചി ശുദ്ധീകരിച്ച ഉപ്പ്. അങ്ങാടിയിൽനിന്നു വാങ്ങിയ ഉപ്പ് വെള്ളത്തിൽ ലയിപ്പിച്ച് അഴുക്ക് നീക്കി പുളിപ്പിച്ച്, കാച്ചിക്കുറുക്കിയെടുക്കുന്നതാണ് കാച്ചുപ്പ്. വലിയ അടിയന്തരങ്ങൾക്ക് ഇപ്രകാരം കാച്ചുപ്പ് തയ്യാറാക്കുന്ന പതിവ് ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും കാണാം. എന്നാൽ, അമ്പലപ്പുഴയിൽ ഉപ്പ് കാച്ചിയെടു ക്കുന്നതിന് ചില സവിശേഷതകൾ കാണാമായിരുന്നു. അവിടെ ഉപ്പ് കാച്ചിയെടുപ്പാൻ അവകാശപ്പെട്ട വീട്ടുകാരും കാച്ചുന്നതിന് പ്രത്യേക സ്ഥലവുമുണ്ടായിരുന്നു. “
Show more
|
.1.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:142.Link
|
| 8 | Koyilandi hukka |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊയിലാണ്ടി ഹുക്ക
1. “അറേബ്യയിൽ പുകവലിക്കുന്നതിനു പണ്ടുകാലത്ത് മണ്ണുകൊണ്ടുള്ള ഹുക്കകൾ പ്രചാരത്തിലിരുന്നുവത്രേ. കൊയിലാണ്ട...
കൊയിലാണ്ടി ഹുക്ക
1. “അറേബ്യയിൽ പുകവലിക്കുന്നതിനു പണ്ടുകാലത്ത് മണ്ണുകൊണ്ടുള്ള ഹുക്കകൾ പ്രചാരത്തിലിരുന്നുവത്രേ. കൊയിലാണ്ടിയിലെ മൂശാരിമാരെക്കൊണ്ട് പുതുമയുള്ള രീതിയിൽ ഒരു ഹുക്ക നിർ മ്മിച്ച് ഷെയ്ക്കിനു സമ്മാനിച്ചപ്പോൾ അദ്ദേഹം അതീവ സന്തുഷ്ടനായിയെന്നും അങ്ങനെ കൊയിലാണ്ടി ഹുക്കയ്ക്കു പ്രചാരമുണ്ടായി എന്നു മാണ് കഥ. 'പന്തലായിനി ഹുക്ക' എന്ന പേരിലും ഇവ പ്രശസ്തമാണ്. പിച്ചളയിലാണ് കൊയിലാണ്ടി ഹുക്ക നിർമ്മിക്കുന്നത്. 'തൊണ്ട്' എന്നാണ് മൂശാരിമാർ ഇതിനു പറഞ്ഞിരുന്നത്. ഒരു കിലോഗ്രാം ചെമ്പും 800 ഗ്രാം നാകവും ചേർത്തുരുക്കിയാണ് മഞ്ഞനിറമുള്ള പിച്ചള രൂപപ്പെടുത്തിയിരുന്നത്. പിച്ചളകൊണ്ടുണ്ടാക്കുന്ന തൊണ്ടിൽ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ ഉള്ള ചിത്രപ്പണികളും നടത്തിയിരുന്നു. വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ നടത്തുന്നതിന് 'വെള്ളി വയ്ക്കുക' എന്നാണു പറയുന്നത്. മെഴുകുകൊണ്ട് അച്ചുണ്ടാക്കി ആ അച്ചിലാണ് ഹുക്ക വാർത്തെടുക്കുന്നത്. മെഴുക് ഉടുത്തുക എന്നാണ് മെഴുകിൽ അച്ചുണ്ടാക്കുന്നതിനു മൂശാരിമാർ പറഞ്ഞിരുന്നത്. പന്തലായിനിയിലെ പരമ്പരാഗത മൂശാരികുടുംബമായ കുനിയിൽ തറവാട്ടുകാരാണ് ഇപ്രകാരം ആദ്യത്തെ പിച്ചള ഹുക്ക നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അനവധി ദിനങ്ങളിലെ പ്രവർത്തനത്തിലൂടെയാണ്
അച്ച് നിർമ്മിച്ചിരുന്നത്. അച്ചുണ്ടാക്കിക്കഴിഞ്ഞാൽ പിന്നത്തെ പണി കരു അഥവാ മോൾഡ് കൊത്തിയെടുക്കലാണ്. മോൾഡ് തയ്യാറാ യിക്കഴിഞ്ഞാൽ മണ്ണും ചാണകവും കൂട്ടി വളരെ നേർമ്മയിൽ അരച്ചെടുത്ത് അത് പൊതിയുന്നു. ഒന്നാം മണ്ണിടുക എന്നാണിതിന് പറയുക. മണ്ണ് പിച്ചളയിൽ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനാണ് ചാണകം ചേർത്ത് അരയ്ക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കുന്നു. വെയിലത്തുവെച്ച് ഉണക്കിയാൽ മെഴുക് ഉരുകിപ്പോകും എന്നതിനാൽ വെയിലത്തുവെക്കാതെ ഉണക്കിയെടുക്കണം. ഒന്നാം മണ്ണ് ഉണങ്ങി ക്കഴിഞ്ഞാൽ കുറച്ചുകൂടി രണ്ടാം മണ്ണ് തേച്ചു വീണ്ടും ഉണക്കിയെടുക്കണം. തുടർന്ന് മൂന്നാം മണ്ണും തേച്ച് വീണ്ടും ഉണക്കിയെടുക്കുന്നു. 6-7 ദിവസംകൊണ്ടുമാത്രം പൂർത്തിയാകുന്ന പ്രവൃത്തിയാണിത്. തുടർന്ന് കരു ഉലയിൽവെച്ച് ചൂടാക്കിയെടുക്കും. കരുവിന്റെ ഉള്ളുകായൽ പൂർണ്ണമായ ശേഷമേ ഉലയിൽനിന്ന് പുറത്തെടുക്കു കയുള്ളൂ. കരു മുഴുവനായും ചൂടായിക്കഴിഞ്ഞാൽ അതിന്റെ ഉള്ളിൽ നിന്നും തീനാളം പുറത്തുവരും. ഇതിനാണ് 'ഉള്ളുകായൽ' എന്നു പറയുന്നത്. തുടർന്നാണ് വാർക്കൽ. പിച്ചള ഉരുക്കി കരുവിലേക്ക് ഒഴിക്കുന്ന പ്രക്രിയയാണ് വാർക്കൽ. ഏറ്റവുമധികം ശ്രദ്ധ ആവശ്യ മുള്ളൊരു ഘട്ടമാണിത്. ചൂട് അധികമായാൽ കരു വീണ്ടും പൊട്ടും. ഓരോ സെക്കന്റും വളരെ നിർണ്ണായകമാണ് ഈ ഘട്ടത്തിൽ. വാർ ക്കൽ കഴിഞ്ഞാൽ പിച്ചളയോടുകൂടിയ കരുക്കൾ ചൂടാറാനായി വെക്കുന്നു. ചൂടാറിക്കഴിഞ്ഞാൽ കരു പൊട്ടിക്കുകയും മോൾഡിൻ്റെ രൂപത്തിലുള്ള പിച്ചളപ്പാത്രം ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അരംകൊണ്ട് രാകുകയും ചീന്തുളികൊണ്ട് പരണ്ടി കക്കൻ കുഴഞ്ഞ് മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം മരക്കരികൊണ്ട് ഉരച്ചു മിനുസപ്പെടുത്തുന്നു. കരിയിടുക എന്നാണ് ഇതിനു പറഞ്ഞിരുന്നത്. മിനുസപ്പെടുത്തലിന് ഇപ്പോൾ ഉരക്കടലാസാണ് ഉപയോഗിക്കുന്നത്. അറൂളികൊണ്ട് ഡിസൈനുകൾ വെട്ടിയെടുത്ത് അരക്കും മറ്റും ഉപയോഗിച്ച് ഒന്നുകൂടി മിനുസപ്പെടുത്തുന്നു. മൂട്, മൊകരം, പടി, പൊതിത്തട്ട്, നരമ്പ്, ഇരുപ്പൂ, കാല്, കല്ല, തോട, കൊഴല്, താലി, ചില്ല്, പൂവ്വ്, കര, ചുരുൾ എന്നിവയാണ് ഹുക്കയുടെ പ്രധാനഭാഗങ്ങൾ. മൊകരവും മൂടും തമ്മിൽ ബന്ധിപ്പിക്കുന്നു. 'നരമ്പ്' എന്നഭാഗം ഉപയോഗിച്ച് മൊകരത്തിൻ്റെയും മൂടിൻ്റെയും പല്ലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നു. മൊകരവും മൂടും ബന്ധിപ്പിച്ചു കഴിഞ്ഞാൽ മൊകരം പൊതിഞ്ഞ തട്ടിന്മേൽ കയറ്റിവെക്കുന്നു. “
2.ഹുക്കവേലയുടെ രീതിശാസ്ത്രം
‘’സൂക്ഷ്മമായ കരവിരുതിലൂടെ രൂപംകൊള്ളുന്ന മലബാർ ഹുക്ക ഏറെ രൂപലാവണ്യവും വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു. ആദ്യം മൂന്ന് ഭാഗങ്ങളായി മെഴുകിൽ ഹുക്കയുടെ രൂപം മെനയുന്നു. മൂടി, മുഖാരം, ഇരിപ്പ് എന്നിങ്ങനെ.മൂടി മേൽഭാഗവും മുഖാരം നടുഭാഗവും ഇരിപ്പ് അടിഭാഗവുമാണ്. ഈ മെഴുകൂരൂപങ്ങൾ കളിമണ്ണും കരിമണ്ണും ചേർത്ത് പൊടിച്ചെടുത്ത മിശ്രിതത്തിൽ പൊതിയുന്നു. ഈ മൺകുപ്പായമാണ് കരു. ഇവ ഇളംവവെയിലിലും കാറ്റിലും ഉണക്കിയെടുക്കണം.
കരുക്കൾ ആലയിൽ ചൂടാക്കും. ഇന്ധനത്തിന് ലീക്കോകരി പ്രയോഗി ക്കുന്നു. മെഴുകുരൂപം ഉരുകിപ്പോവുന്നു. കരുവിനുള്ളിൽ ഹുക്കയുടെ രൂപം ഒരു ശൂന്യസ്ഥലമാവുന്നു. ഈ ശൂന്യതയിലാണ് മൂശയിൽ തിളപ്പിച്ചെടുത്ത പിച്ചളലായനി നിറയുന്നത്. ഒരു കിലോ ചെമ്പും 800ഗ്രാം തുത്തനാകവും ഉരുക്കിയാണ് ഇവർ പിച്ചള ഉണ്ടാക്കുന്നത്. വാർക്കൽ പ്രക്രിയക്ക് വളരെ ജാഗ്രതവേണം. നേരിയ അശ്രദ്ധപോലും ഉല്പ്പന്നത്തിനു കേട് വരുത്തും. ഇനി അലങ്കാരപ്പണികളാണ്. ജർമ്മൻ വെള്ളിയിൽ പക്ഷികളുടെയും മൃഗ ങ്ങളുടെയും നീർപാത്രങ്ങളുടെയും ചിത്രരൂപങ്ങൾ വാർത്തെടുക്കുന്നു. (ഈ നീർപാത്രരൂപങ്ങൾക്ക് ചീനകളിമൺപാത്രങ്ങളോടും പൂക്കൾക്ക് ചീന വ്യാളിയോടൊപ്പമുള്ള പൂക്കളോടും സാദൃശ്യമുണ്ട്) വെള്ളിയിലെ ചിത്രരൂപങ്ങളി ലേറ്റ പണിക്കുറ്റം ചണക്കല്ലിൽ രാകിയും കടഞ്ഞും വൃത്തിയാക്കുന്നു. ഈ അലങ്കാരപ്പണികളിലാണ് ഓരോ പണിക്കാരനും തൻ്റെ സൗന്ദര്യബോധം തെളിയിക്കുന്നത്. ചിത്രരൂപങ്ങൾക്കിടയിലെ തുളകൾ അരക്ക് കൊണ്ട് അടക്കുന്നു. ജർമ്മൻ സിൽവറിൽ വാർക്കുന്ന ചിത്രരൂപങ്ങളുടെ അച്ചുകൾ ഈയത്തിൽ കൊത്തിയുണ്ടാക്കുന്നു.
'മൂടി'ലാണ് പിച്ചളക്കുഴൽ ഘടിപ്പിക്കുക. 'മുഖാരവും' 'മൂടും' ഇണക്കിയെടുക്കാൻ പിച്ചളയിൽ 'ഞരമ്പുകൾ. ഇവ ചേർന്നു നില്ക്കുന്ന ഭാഗത്തിന് 'പൊതിക്കെട്ട്' എന്നു പറയുന്നു. മുഖാരത്തിനും മൂടിനും വെളിയിലാണ് ചെത്തിമിനുക്കിയ ചിരട്ടകൾ. മുഖാരത്തിൽ പിരികൾ ഉള്ളതുകൊണ്ട് ഇരിപ്പിൽ തിരിച്ചിറക്കാം.
ഇരുമ്പ്-ഉരുക്കിൽ തീർത്ത 50ഓളം പണിയായുധങ്ങൾ ഇവർ ഉപയോ ഗിക്കുന്നുണ്ട്. ഇവ സ്വയം നിർമ്മിക്കുന്നു. ഇരുമ്പിന്മേലുള്ള ഈ കൊല്ലകുടും ബങ്ങളുടെ സാങ്കേതികജ്ഞാനം ഇനിയും അറ്റുപോയിട്ടുമില്ല".
Show more
|
.1.ദേശ സൂചകങ്ങൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2726-27 2. ഊത്താല , വി.എച്ച് ദിരാർ , സംസ്കൃതി പ്രസിദ്ധീകരണം, കണ്ണൂർ 1995 , പുറം : 71.Link
|
| 9 | kala kettu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാളകെട്ട്
1.“ഭഗവതീക്ഷേത്രക്കാവുകളിൽ പൂരത്തിൻ്റെ തലേദിവസം നടത്തുന്ന ആഘോഷമാണ് കാളകെട്ട്. 'കാളവേല' എന്നും ഇതിനു പേരുണ്ട്.വ...
കാളകെട്ട്
1.“ഭഗവതീക്ഷേത്രക്കാവുകളിൽ പൂരത്തിൻ്റെ തലേദിവസം നടത്തുന്ന ആഘോഷമാണ് കാളകെട്ട്. 'കാളവേല' എന്നും ഇതിനു പേരുണ്ട്.വള്ളുവനാടൻപ്രദേശങ്ങളിലെ കാവുകളിൽ ഇന്നും കാളവേല കൊണ്ടാടപ്പെടുന്നു. മുള, വൈക്കോൽ, തുണി, പട്ട്, മരം എന്നിവയുപയോഗിച്ച് കാളകളുടെ രൂപം കെട്ടിയുണ്ടാക്കുന്നു. അലങ്കരിച്ച് ഭംഗിവരുത്തും.കൊട്ടുമേളം,കുരവ, ആർപ്പുവിളി എന്നിവയോടുകൂടി കാവിലേക്കെഴുന്നള്ളിക്കലാണ് പ്രധാനചടങ്ങ്. തട്ടകമെന്നുപേരുള്ള കാവിൻ്റെ അധികാരപരിധിയിൽ അനേകം തറകളടങ്ങുന്ന ദേശങ്ങളുണ്ട്. ഓരോ തറയിൽനിന്നും കാളയെ എഴുന്നള്ളിച്ചു കൊണ്ടുപോകും.
അതതു തറക്കാർ ഒരു നിശ്ചിത സ്ഥാനത്തുവച്ചു തറവാടുകാരുടെ ആഭിമുഖ്യത്തിൽ കാളയെ കെട്ടിയുണ്ടാക്കും. അതിനാവശ്യമായ സാധനങ്ങൾ ഓരോ തറവാട്ടിൽനിന്നും കൊടുക്കണമെന്നാണ് നാട്ടുനടപ്പ്. തറക്കാർ കാളവേലദിവസം അവിടെയെത്തി കാളയെ തോളിലേറ്റി കൂക്കിയും ആർത്തും വിളിച്ചുകൊണ്ടു കാവിലേക്കു പോകും. മൂന്നു വട്ടം ക്ഷേത്രത്തിനു പ്രദക്ഷിണം നടത്തി കാളയിറക്കുകയും ചെയ്യും. കൃഷിക്കാരുടെ ആഘോഷമാണ് കാളവേല. കന്നുകാലികളുടെ ആയുരാരോഗ്യങ്ങൾക്കുവേണ്ടി ഗ്രാമദേവതയോടുള്ള കർഷകരുടെ കൂട്ടപ്രാർത്ഥനയാണ് കാളവേല. കുംഭം, മീനം, മേടം മാസങ്ങളിലാണ് ഇതു നടത്തുന്നത് “.
2.കാളവേല
കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മണ്ണിനോടും ജീവജാല ങ്ങളോടും ഉള്ള ആരാധനയും വിധേയത്വവും നിഴലിക്കുന്നവയാണ് ഈ അനു ഷ്ഠാനങ്ങൾ. മണ്ണിൽ നിന്നാണ് നമുക്ക് ആവശ്യമുള്ള അന്നം വിളയിക്കുന്നത് എന്ന് ആദിമ കാർഷിക സമൂഹം അംഗീകരിച്ചിരുന്നു. ഇത്തരത്തിലുള്ള തിരി ച്ചറിവ് വെളിപ്പെടുത്തുന്ന കലാരൂപങ്ങളിലൊന്നാണ് “കാളവേല"
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് കാളവേല അരങ്ങേറുന്നത്. കാളയുടെ രൂപം മരം, തോല്, മുള, മരക്കൊമ്പ്,തുണി,വൈക്കോൽ തുടങ്ങിയവ കൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നു. പലതരം അലങ്കാരങ്ങളും ഈ രൂപത്തിൽ ചെയ്യാറുണ്ട്. പ്രാദേശികവ്യത്യാസങ്ങൾക്കനുസരിച്ച് കാളയുടെ രൂപത്തിലും അലങ്കാര പണികളിലും വ്യതിയാനങ്ങൾ കാണാം. അലങ്കരിച്ച കാളരൂപത്തെ വിവിധ ദേശവാസികൾ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്കൊപ്പം പരിസരപ്രദേശങ്ങളിലേക്കും “കാഴ്ച കൊണ്ടുപോവും. കാളവേല നടത്തിയാൽ കന്നുകാലികൾക്കും കൃഷിക്കും സമൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. കെട്ടുകാഴ്ചയോടൊപ്പം വാദ്യമേളങ്ങളും അണിനിരക്കാറുണ്ട്.
കാളവേലയോട് സാമ്യതയുള്ള നിരവധി കലാരൂപങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ “മറുതാച്ചി നട”, പാലക്കാട് പ്രദേശത്തെ “കാളക്കെട്ട്”, ഉത്തരകേരളത്തിലെ“എരുതുകളി,മൂരിക്കെട്ട്” തുടങ്ങിയ കലാരൂപങ്ങൾ ഇത്തരത്തിലുള്ളവയാണ്.
3.“പുരാതനകാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോൾ കന്നുകാലികൾ പ്രത്യേകിച്ച് കാളകൾ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗവും സന്തതസഹചാരിയുമായിരുന്നു. നിലം ഉഴുന്നതിനും ഭാരം വലിക്കുന്നതിനും ചക്കാട്ടുന്നതിനുമെല്ലാം ആശ്രയം കാളകളായിരുന്നു. അതു കൊണ്ടുകൂടിയാവാം ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ കെട്ടുകാഴ്ചയിൽ കാളയുടെ രൂപം ആഘോഷപൂർവ്വം അലങ്കരിച്ച് പ്രദർശിപ്പിച്ചുപോരുന്നത്.വൈക്കോലിൽ പൊതിഞ്ഞ കാളയുടെ മൂലരൂപം ചക്രങ്ങളുള്ള ചട്ടങ്ങളിൽ ഉറപ്പിച്ച് വെള്ളയും ചുവപ്പും തുണി പിടിപ്പിച്ച് തടിയിൽ മനോഹരമായി കൊത്തിയെടുത്ത നന്ദികേശശിരസ്സ് ഉറപ്പിച്ച് കുടമണിമാലകൾ കഴുത്തിൽ അണിയിച്ച് ആർപ്പും ആരവവും വാദ്യഘോഷങ്ങളുമായി ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടുവരുന്നതായ കാഴ്ച ഏറെ ഹൃദ്യമാണ്. അദ്ധ്വാനമഹത്ത്വത്തിന്റെയും കാർഷികസമ്പൽസമൃദ്ധിയുടെയും പ്രതീകം തന്നെ യാണ് ഈ ചമയക്കാളകൾ. കുംഭം, മീനം, മേടം മാസങ്ങളിലാണ് ഇത് നടത്താറുള്ളത്.
ചില ക്ഷേത്രങ്ങളിലെങ്കിലും കതിരുകാളകളെ കെട്ടുന്ന രീതിയുമുണ്ടായിരുന്നു. വൈക്കോലിൽ പൊതിഞ്ഞ കാളയുടെ മൂലരൂപത്തിൽ വെള്ളയും ചുവപ്പും തുണി പിടിപ്പിക്കുന്നതിനു പകരം നെൽക്കതിരുകൾകൊണ്ട് അലങ്കരിക്കുകയാണ് ചെയ്യുന്നത്. കാളയുടെ ശരീരഭാഗങ്ങൾ മുഴുവനും നെൽക്കതിരുകൾകൊണ്ട് മനോഹരമായി പൊതിയുന്നു. “
Show more
|
.1.അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,ജന : എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2573 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 90 3. കാളകെട്ട് അദ്ധ്വാന സംസ്കാരത്തിൻ്റെ ആഘോഷം , കാർഷികാചാരങ്ങൾ: കാഴ്ചയും വിചാരവും മുരളീധരൻ തഴക്കര , സാഹിത്യ പ്രവർത്തക സഹകരണ സംഘം 2011 പുറം:84.Link
|
| 10 | kalivilakku |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആട്ടവിളക്ക് /കളി വിളക്ക്
1 “കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയവിളക്കാണ് ആട്ടവിളക്ക് അല്ലെങ്കി...
ആട്ടവിളക്ക് /കളി വിളക്ക്
1 “കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയവിളക്കാണ് ആട്ടവിളക്ക് അല്ലെങ്കിൽ കളിവിളക്ക്. അജ്ഞതയുടെ അന്ധകാരവും അബദ്ധധാരണയും കഥകളിപ്പന്തലിൽനിന്നും തുടച്ചു മാറ്റുന്നതാണ് ഇത് എന്നാണു വിശ്വാസം. കളിവിളക്കിന് ചില സവിശേഷ
ലക്ഷ്യങ്ങളുണ്ട്. മനയോല തേച്ച് രൂപപ്പെടുത്തിയിരിക്കുന്ന നടന്റെ മുഖത്തെ ഭാവരസങ്ങൾക്ക് എണ്ണവിളക്കിന്റെ പ്രകാശത്തിൽ വേണ്ടത്ര തിളക്കം ലഭിക്കുന്നു. നടന്റെ മുഖം കാണാവുന്ന ഉയരത്തിലാണ് ആട്ടവിളക്കിന്റെ അല്ലെങ്കിൽ എണ്ണവിളക്കിന്റെ ഉയരം. തിരനോട്ട സമയത്ത് നടൻ തിരശീലകൊണ്ട് വീശിയാലും തിരികെടാത്ത വിധം പടർന്നുകത്തുന്നതാണ്, ഇതിന്റെ സവിശേഷത. തിരനോട്ടത്തിന് ഭംഗിയേറുകയും ചെയ്യുന്നു. കളിവിളക്കിന് ഏകദേശം നാലടി ഉയരമുണ്ടാവും . മേൽത്തട്ടിന് ഒന്നരയടി വ്യാസവും ഉണ്ട്. ഇങ്ങനെയുള്ള വെള്ളോട്ടുവിളക്കാണ് ആട്ടവിളക്ക് “
2.കളിവിളക്ക്
“കലാപ്രകടനങ്ങൾക്ക് അരങ്ങിൽ കത്തിച്ചുവയ്ക്കാറുള്ള നിലവിളക്ക്. മുടിയേറ്റ്, കൃഷ്ണനാട്ടം, കഥകളി, ചാക്യാർകൂത്ത്, കണ്യാർകളി പൂര ക്കളി തുടങ്ങിയ മിക്ക കലാനിർവ ഹണങ്ങൾക്കും കളിവിളക്ക് ഉണ്ടാകും. വൈദ്യുതദീപപ്രകാശത്തിലല്ല പ്രാക്തനകലകൾ അവതരിപ്പിച്ചു പോന്നത്. കഥകളിയിലും മറ്റും വിളക്ക് പേരിനുമാത്രമായിട്ടുണ്ടെങ്കിലും തീരെ ഒഴിവാക്കിയിട്ടില്ല.
കൃഷ്ണനാട്ടം, മുടിയേറ്റ്, കഥകളി തുടങ്ങിയവയ്ക്ക് നടൻമാരുടെ മുഖഭാവങ്ങൾ വ്യക്തമായിക്കാണത്തക്ക ഉയരമുള്ളതായിരിക്കും കളിവിളക്ക്. അരങ്ങിന്റെ മുമ്പിലാണത് വയ്ക്കുക. കണ്യാർ കളി, പൂരക്കളി, തിരുവാതിരക്കളി തുടങ്ങിയ കലാപ്രകടനങ്ങൾ മിക്കതും വിളക്കിനെ ചുറ്റിയുള്ളതായിരിക്കും. കളിവിളക്കിനെ വന്ദിക്കുകയെന്നത് കലാനിർഹണങ്ങളിലെ ഒരു ചടങ്ങാണ്. കളിവിളക്കുകൾ ഓടുകൊണ്ട് വാർത്തുണ്ടാ ക്കുന്നവയാണ്. ചിലേടങ്ങളിൽ, വലിയ കളിവിളക്കു (ആട്ടവിളക്ക്) കളുടെ കാലുകൾ മരംകൊണ്ട് നിർമിച്ച് കാണാറുണ്ട്. ക്ഷേത്രങ്ങളിലും മറ്റും ഉൽസവാദികൾക്കും ആട്ടവിളക്കിന്റെ വലുപ്പമുള്ള വിളക്കുകൾ കത്തിച്ചുവയ്ക്കാറുണ്ട്. കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം തുടങ്ങിയവയ്ക്കു വയ്ക്കുന്ന ആട്ടവിളക്കിന് മൂന്നരയടിയിലധികം ഉയരം കാണാം “.
Show more
|
.1.അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ, വോള്യം 3,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2629 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 208 - 209.Link
|
| 11 | kaliyoottu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാളിയൂട്ട്
1.“ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനും കുടിയിരുത്തുന്നതിനും പ്രേതാത്മാക്കളെ ആവാഹിക്കുന്നതിനുംവേണ്ടിയാണ് '...
കാളിയൂട്ട്
1.“ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനും കുടിയിരുത്തുന്നതിനും പ്രേതാത്മാക്കളെ ആവാഹിക്കുന്നതിനുംവേണ്ടിയാണ് 'കാളിയൂട്ട്’ എന്ന മന്ത്രവാദക്കളം വരയ്ക്കുന്നത്. ദേവപ്രീതിയാണ് അടിസ്ഥാനമെങ്കിലും പ്രേതബാധകളെ ഒഴിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഏഴു വൃത്താകൃതിയും അതിനുള്ളിലൊരു സുദർശനചക്രവും എന്നതാണ് ഇതിന്റെ രീതി.വൃത്താകൃതിക്കുള്ളിൽപഞ്ചാക്ഷരിമന്ത്രംകൊണ്ട് നിറയ്ക്കുന്നു. പഞ്ചവർണ്ണപ്പൊടികളാണ് ഉപയോഗിക്കുന്നതെങ്കിലും ചുവപ്പിനു പ്രഥമസ്ഥാനം ഉണ്ട്. ദേവിയുടെ പിൻബലത്താൽ പ്രേതത്തെ ആവാഹിക്കുന്ന കാളിയൂട്ട് ചില അവസരങ്ങളിൽ കന്യാശാവിനെ കുടിയിരുത്താനും ഉപയോഗിക്കാറുണ്ട്. വാത്തിയെന്ന വിഭാഗക്കാരാണ് ക്ഷേത്രത്തിൽ ഈ കളം വരയ്ക്കുന്നത്.”
2.കാളിയൂട്ട്
‘’കാളീസങ്കല്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ് കാളിയൂട്ട്’. തിരുവനന്തപുരം ജില്ലയിലാണ് കാളിയൂട്ടിനു പ്രാധാന്യം. ഇവിടെ കാളീ ക്ഷേത്രങ്ങൾ മുടിപ്പുരകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.ഭദ്രകാളിയുടെ മുടി സൂക്ഷിക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് മുടിപ്പുര എന്ന പേര് വന്നത്. ശിവൻ്റെ ജടയിൽ നിന്നാണ് കാളി പിറന്നത് എന്ന ഒരു ഐതിഹ്യമുണ്ട്. മുടിപ്പുര എന്ന പേരിന് ആ സങ്കൽപ്പത്തിൻ്റേയും സ്വാധീനമുണ്ടാകാം.
മുടിപ്പുരകളിലെ പൂജാരിമാരെ വാത്തിമാരെന്നാണ് വിളിക്കുന്നത്. വാത്തിമാരാണ് കാളിയൂട്ടിലെ പ്രധാന കാർമ്മികർ. ഭദ്രകാളിയുടെ വേഷം കെട്ടിയ വാത്തി കളംകാവൽ ചടങ്ങ് നടത്തും. മുടിപ്പുരക്കു ചുറ്റുമുള്ള സുരക്ഷ ഉറപ്പാക്കുന്നുവെന്നു സങ്കൽപ്പിക്കുന്ന ചടങ്ങാണിത്. കളംകാവലും അണിയറകെട്ടലും കഴിഞ്ഞതിനു ശേഷമാണ് അനുഷ്ഠാനനാടകം അരങ്ങേറുന്നത്.വിശദമായ ചടങ്ങുകളോടെ നടത്തുന്ന ഉച്ചബലിയാണ് പ്രധാനം. ഭദ്രകാളീയാമത്തിൽ നടത്തുന്ന ചടങ്ങാണിത്. ബലിക്കളത്തിൽ ദേവി വടക്കോട്ട് തിരിഞ്ഞിരിക്കും. ഒരു മടഞ്ഞ ഓലയിൽ മൂന്ന് വാത്തിമാർ ഇരുന്നു പാടും. വാദ്യങ്ങളും ഉണ്ടാകും.48ദിവസമെടുത്തു പാടിത്തീർക്കാനുള്ളതാണ് ഭദ്രകാളിത്തോറ്റം പാട്ട്. എന്നാൽ ഉത്സവദിവസങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലോടെ തോറ്റമവതരിപ്പിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ മുടിക്കഭിമുഖമായിട്ട പന്തലിലിരുന്നാണ്തോറ്റം പാടുന്നത്.കുഴിത്താളമാണ് മുഖ്യ വാദ്യോപകരണം.
ഭദ്രകാളിത്തോറ്റം പാട്ടിലെ ഭാഗം:
1. 'ഓലയിലെന്നെ ചുഴിയരുത്
ഉറക്കത്തിലെന്നെ സ്മരിക്കരുത്
ഇടവഴി നീളെ മുള്ളരുത്
പിള്ളേർ ചെവിയിൽ കൊടുക്കരുത്...'
2. അസുരനായുള്ള തേര്
ദാരികന് വനമുറയാളെ
അവൻ വിളിച്ചുകൊണ്ട്
വനവാസം വാഴുന്ന
വനമുറയാള് ദാരികൻ
മുമ്പിലോടി ചെല്ലുന്നുണ്ട്
കേൾക്കയല്ലോ
എന്റെ വനമുറയാള്...
ദേവി ആവേശിച്ച വാത്തി ഉറഞ്ഞു തുള്ളി അരിയും കമുകിൻ പൂവും ഭസ്മവും മറ്റും തൂവും. കുരുതിയും നടത്തും. തുടർന്ന് ദാരികൻ അയക്കുന്ന സൈനികൻ്റെ സങ്കല്പത്തിലുള്ള ഒരാൾ ബലിക്കളം അലങ്കോലപ്പെടുത്തും.ഇതോടെ ഉച്ചബലി സമാപിക്കും. തുടർന്നാണ് ദിക്കുബലി. ഉച്ചബലിക്ക് സമാനമായ ചടങ്ങുകളാണ് ദിക്കുബലിയിലും നട ത്തുന്നത്. ദിക്കുബലിക്കു ശേഷം ദാരികനെ തിരഞ്ഞ് വീട് തോറും എത്തുന്ന ഭദ്രകാളിയെ നാട്ടുകാർ നിറപറയോടെ എതിരേൽക്കും. നാലു ദിക്കിലും ദാരികനെ കണ്ടെത്താനാകുന്നില്ല. തുടർന്ന് എട്ട് ദിവസം വ്രതാനുഷ്ഠാനങ്ങളോടെയുള്ള നല്ലിരിപ്പ് ചടങ്ങ് നടത്തും. തുടർന്നുള്ള ചടങ്ങാണ് പറണേറ് ആകാശത്ത് കണ്ടെത്തുന്ന ദാരികനുമായുള്ള ആകാശയുദ്ധം അഥവാ പറന്നുള്ള യുദ്ധം എന്നതുകൊണ്ടാവാം ഈ പേര് വന്നത്. ആകാശ യുദ്ധത്തിന് ശേഷം പോര് ഭൂമിയിൽ വെച്ചാകുന്നു. ഘോരമായ യുദ്ധപ്രതീതിയുണ്ടാക്കുന്ന സന്ദർഭമാണിത്. ഏഴു യുദ്ധങ്ങളുടെ അന്ത്യത്തിൽ കാളി ദാരികന്റെ തല കൊയ്തെടുക്കുന്നു എന്നാണ് സങ്കല്പം.
ആറാട്ടിനുശേഷം ദേവി മുടിപ്പുരക്കുള്ളിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കുന്നു. വളരെ ഉയരത്തിൽ തെങ്ങ് നാട്ടിക്കൊണ്ട് കെട്ടിയുണ്ടാക്കിയ തട്ടിൽ വെച്ചാണ് കാളിയും ദാരികനും തമ്മിലുള്ള സംവാദവും പോർവിളിയും. ദേവിക്കു വിജയം നേരാൻ ഭൂതഗണങ്ങൾ നടത്തുന്ന വെള്ളാട്ടംകളിയെന്ന നൃത്തവും ചടങ്ങുകളുടെ ഭാഗമായി നടക്കും. ചില പ്രദേശങ്ങളിൽ വെള്ളാട്ടംകളിക്കു പകരം പപ്പര്കളിയാണ് നടത്തുന്നത്. ശക്തമായ അനുഷ്ഠാനധാരകളോടു കൂടിയ നാടോടിനാടകമാണ് കാളിയൂട്ട്’.ഒരു ഗ്രാമത്തെ മുഴുവൻ വേദിയാക്കി മാറ്റുന്ന ഈ അനുഷ്ഠാന കലാരൂത്തിൽ നാടകാംശങ്ങളും അനുഷ്ഠാനാംശങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നു. “
Show more
|
.റഫറൻസ്: 1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2557 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287 അധിക സഹായ ഗ്രന്ഥങ്ങൾ’ 1.ബാലചന്ദ്രൻ കീഴോത്ത്, ഫോക്ലോറും പ്രാദേശിക സംസ്കൃതിയും കണ്ണൂർ, സമയം പബ്ലിക്കേഷൻസ് -2005. 2.ബി.ആർ.സുരേഷ്,പറണേറ്റ്,തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -2008..Link
|
| 12 | Kavadiyattam |  | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാവടിയാട്ടം
1.“കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മകരമാസത്തിലെ തൈപ്പൂയം നാളിൽ നടത്തിവരുന്ന ഒരു വഴിപാടാണു കാവടിയാട്ടം. ...
കാവടിയാട്ടം
1.“കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മകരമാസത്തിലെ തൈപ്പൂയം നാളിൽ നടത്തിവരുന്ന ഒരു വഴിപാടാണു കാവടിയാട്ടം. ഇതിന് സുബ്രഹ്മണ്യൻതുള്ളൽ എന്നും പേരുണ്ട്. സുബ്രഹ്മണ്യപ്രീതിക്കുവേണ്ടിയാണിത്.സുബ്രഹ്മണ്യസ്വാമിക്കു സമർപ്പിക്കുന്ന അഭിഷേകക്കാവടിയിൽനിന്നാണു കാവടിയാട്ടത്തിൻ്റെ ഉത്ഭവം. ഒരനുഷ്ഠാന നർത്തനമാണിത്. ഹരിപ്പാട്, കൂർക്കഞ്ചേരി (തൃശൂർ) തുടങ്ങിയ സ്ഥലങ്ങളിലെ ഷണ്മുഖക്ഷേത്രങ്ങളിൽ തൈപ്പൂയം,വിഷു തുടങ്ങിയ ദിവസങ്ങളിൽ കാവടിയഭിഷേകം ആഘോഷപൂർവ്വമായ ഒരുത്സവ പരിപാടിയാണ്. തൃശൂർ, പാലക്കാട് ജില്ലകളിലാണ് കാവടിയാട്ട ത്തിനു കൂടുതൽ പ്രചാരമുള്ളത്. സുബ്രഹ്മണ്യന് അഭിഷേകം ചെയ്യാനുള്ള പാൽ,ഭസ്മം,പനിനീര് എന്നിവ രണ്ടുവശത്തും തൂക്കിയിട്ട ഒരു തണ്ട് ആണ് ഇത്. കാവ് എന്നും പറയും. കാവടിയാട്ടത്തിന് കൂടുതൽ അലങ്കാരവും ഭംഗിയുമുള്ള അമ്പലക്കാവടി,പൂക്കാവടി, ഗോപുരക്കാവടി എന്നിവ ഉപയോഗിക്കും. ഈ കാവടികൾക്ക് അലങ്കരിച്ച 20 മുതൽ 25വരെ തട്ടുകൾ കാണും. പീലിക്കാവടിക്കു മയിൽപ്പീലി ധാരാളം കാണും
പൂക്കൾ ചേർന്ന തട്ടുകളാണ് പൂക്കാവടിക്ക്. ഗോപുരത്തിന്റെ ആകൃതിയിൽ ഗോപുരക്കാവടി നിർമ്മിക്കും.ഊരുചുറ്റുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന കാവടിക്കാരുണ്ട്. ഇവർ ചുമലിൽ വഹിക്കുന്ന കമാനാകൃതിയിലുള്ളതും മരംകൊണ്ട് നിർമ്മിക്കുന്നതുമാണു സാധാരണ കാവടി. ഇതു കൈകൊണ്ടു തൊടാതെ ശരീരം മുഴുവനും സഞ്ചരിപ്പിക്കുന്ന ഒരു മെയ്യഭ്യാസ കലാപ്രകടനമാണ് കാവടിയാട്ടം. മയിൽപ്പീലിക്കെട്ടു പിടിച്ച ഭക്തജനങ്ങളും ഈ കാവടിയാട്ടം നടത്തുന്നവരും നാല്പത്തിയൊന്നു ദിവസമോ ഏഴു ദിവസമോ വ്രതമെടുത്തിരിക്കണം. കൂടാതെ അവരുടെ നാക്കിൽ സുബ്രഹ്മണ്യൻ്റെ ആയുധമായ ശൂലം(വേൽ) കേറ്റി, പീലിക്കെട്ടും കൈയിൽ പിടിച്ചിട്ടുണ്ടായിരിക്കണം.
ദേഹമാസകലം ഭസ്മംപൂശി,ശൂലംകേറ്റി കൗപീനം മാത്രംധരിച്ച് തുള്ളുന്ന സുബ്രഹ്മണ്യഭക്തന്മാർ ഈശ്വരചൈതന്യം ആവാഹിച്ച മനുഷ്യരായി കണക്കാക്കുന്നു. അവരെ ഭക്ത്യാദരവോടെ ജനങ്ങൾ ആരാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ തയ്യാറാക്കിയ കാവടികൾ ഒത്തുചേർന്ന് കാവടിയാട്ടത്തിൽ മത്സരം നടക്കാറുണ്ട്. ദേശക്കാർ തമ്മിലാണു മത്സരിക്കുക. കാവടികളുടെ മുന്നിൽ പൂശാരിമാർ ഉണ്ടാകും. മയിൽപ്പീലിക്കെട്ടു കൈയിൽ പിടിച്ച് താളത്തിൽ ചുവടുവച്ചാണ് പൂശാരികളുടെ നടപ്പ്. കാവടികളുടെ ഘോഷയാത്രയും ചില ക്ഷേത്രങ്ങളിൽ പതിവുണ്ട്. മുത്തുക്കുട,കൊടിക്കൂറകൾ എന്നിവ ഘോഷയാത്രയെ ആകർഷകമാക്കും. പഞ്ചവാദ്യം,നാഗസ്വരം എന്നീ വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്ര വരിക. പന്തലിൽ കയറിയാൽ വാദ്യഘോഷങ്ങൾ മുറുകുകയും കാവടിക്കാരുടെ ആട്ടം ചടുലമാവുകയും ചെയ്യും. കൊട്ടിൻ്റെ ആവേശത്തിൽ കാവടിക്കാരോടൊപ്പം ഭക്തരും ചുവടുവയ്ക്കും. നാവിലൂടെയും ശരീരഭാഗങ്ങളിലൂടെയും ശൂലങ്ങൾ കുത്തിക്കയറ്റി ഭസ്മക്കുറിധരിച്ച് കാവടിയെടുക്കാതെ കാവടിയാട്ടം നടത്തുന്ന ഭക്തന്മാരുമുണ്ട് “
2.കാവടിയാട്ടം
“സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യൻ തുള്ളൽ എന്നും ഈ അനു ഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലിൽ വെച്ചു കൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടി യുണ്ടാക്കുന്നത്. ലോഹത്തകിടുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള കാവടിയും പ്രചാരത്തിലുണ്ട്. മയിൽപ്പീലി,വർണ്ണവസ്തുക്കൾ ഇവകൊണ്ട് കാവടിയെ ആകർഷകമായ രീതിയിൽ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവ ടികൾ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം,നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.
പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയിൽ ചലിപ്പിച്ചുകൊണ്ടാണ് കാവടിയാട്ടം നടത്തുന്നത്. ഒറ്റക്കും, സംഘം ചേർന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയിൽ മെയ്വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യൻ്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളിൽ നടത്താറുണ്ട്. “
Show more
|
.1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ,ജനറൽ എഡിറ്റർ’: ഡോ:സി.ആർ രാജഗോപാലൻ ഡിസി ബുക്സ് വോളും 3, പുറം : 2570, 2571 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 93.Link
|
| 13 | kalam pattu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കളംപാട്ട്
1.“ദേവതകളുടെ രൂപം കളമായി വരച്ച് പാട്ടുപാടുന്ന ഒരു അനുഷ്ഠാനകർമ്മമാണ് കളംപാട്ട്. വീട്ടുമുറ്റത്ത് പ്രത്യേകം കെട്...
കളംപാട്ട്
1.“ദേവതകളുടെ രൂപം കളമായി വരച്ച് പാട്ടുപാടുന്ന ഒരു അനുഷ്ഠാനകർമ്മമാണ് കളംപാട്ട്. വീട്ടുമുറ്റത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിൽവച്ചാണ് കളംപാട്ട് നടത്തുന്നത്.കുരുത്തോല,പൂക്കുല മുതലായവകൊണ്ട് കളം അലങ്കരിക്കും. പഞ്ചവർണ്ണപ്പൊടികൊണ്ട്,വിമാനഗന്ധർവൻ, ഭൈരവൻ,രക്തേശ്വരി,ഉടൽവരട്ടി,കരുകലക്കി തുടങ്ങിയ ദേവതകളുടെ രൂപങ്ങൾ കളമായി വരയ്ക്കുന്നു. ഒരു ആശയത്തെയോ വികാരത്തെയോ അല്ല മറിച്ച് അന്തർദർശനത്തിന്റെ ഫലമായുണ്ടാകുന്ന മൂർത്തീസങ്കല്പങ്ങളാണ് ഇവയിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. സാമുദായികനന്മയെ ഉദ്ദേശിച്ചു നടത്തുന്ന ഒരനുഷ്ഠാനം എന്ന പ്രത്യേകതകൂടി കളംപാട്ടിനുണ്ട്. കളമെഴുത്തിലെ വർണ്ണവൈവിധ്യം ഭക്തജനങ്ങൾക്ക് ഔഷധരൂപേണ ഫലം ചെയ്യുന്നു. അത്യുത്തരകേരളത്തിലെ കണിയാന്മാരാണ് ഇതു നടത്തുന്നത്. അപൂർവ്വം ചിലേടങ്ങളിൽ വണ്ണാന്മാരും കളംപാട്ട് നടത്താറുണ്ട്”.
2.കളമ്പാട്ട്
‘’ഉത്തരകേരളത്തിൽ കണ്ണൂർ,തളിപ്പറമ്പ,ഹോസ്ദുർഗ്ഗ് എന്നീ പ്രദേശങ്ങളിൽ കളമ്പാട്ട് എന്ന പേരിലും, മദ്ധ്യകേരളത്തിൽ പൊന്നാനിതാലൂക്ക്, ചാവക്കാട് താലൂക്ക്, പെരിന്തൽമണ്ണ എന്നീ പ്രദേശങ്ങളിൽ കളമെഴുതിപ്പാട്ട് എന്ന പേരിലും പ്രചാരമുള്ള കലാരൂപം
ഉത്തരകേരളത്തിൽ കണിയാന്മാർ, പെരുവണ്ണാന്മാർ എന്നീ സമുദായക്കാരും, മദ്ധ്യകേരളത്തിൽ കല്ലാറ്റക്കുറുപ്പന്മാർ എന്ന വിഭാഗക്കാരും കൈകാര്യം ചെയ്യുന്നു. തികച്ചും അനുഷ്ഠാനപരമായ കലയാണിത്.കലാകാരൻമാർക്ക് പ്രായപരിധിയില്ല.ഓലക്കുടയുണ്ടാക്കൽ,ഗണിതം എന്നീ തൊഴിലുകൾ ചെയ്തു ജീവിക്കുന്നവരാണ് ഉത്തരകേരളത്തിലെ കലാകാരന്മാർ.ഉത്ഭവം ക്രിസ്തുവർഷം പതിമൂന്നാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിലാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആറ് നൂറ്റാണ്ട് പഴക്കമുണ്ടെന്നു വിശ്വസിക്കാം. അഞ്ചു മുതൽ പതിനഞ്ചുപേർ വരെ പങ്കെടുക്കുന്നു
പഞ്ചവർണ്ണപ്പൊടികൾ കൊണ്ട് കളം വരക്കുന്നു. ഭദ്രകാളിരൂപം കളത്തിലെഴുതും. ബാധോപദ്രവമുള്ള സ്ത്രീ മംഗല്യസ്ത്രീകളൊന്നിച്ചു കളത്തിലിറങ്ങും. അപ്പോൾ കണിയാന്മാർ കളമിറക്കുപാട്ടുപാടും. പിന്നെ കളത്തിലരി എന്ന കർമ്മം നടക്കും. പിന്നീടു കിഴിയെടുക്കലാണ്. കളത്തിലിറങ്ങുമ്പോൾ വായമൂടിക്കെട്ടിയ കലത്തിലെ കിഴികളിൽനിന്നും ഒന്ന് എടുക്കും. അതു കഴിഞ്ഞാൽ പൂക്കുല നിവർത്തിപ്പിടിച്ചു സ്ത്രീ കളത്തിനു തൊട്ടുനിൽക്കും. തുടർന്നു, ബാധാചലനപ്പാട്ട് പിന്നെ ബാലിവിജയം, കല്യാണസൌഗന്ധികം,നളചരിതം തുടങ്ങിയവയിലെ പാട്ടുകളാണ് ആലപിക്കുക. അവസാനം സന്താനഗോപാലത്തിലെ പാട്ടു പാടും. പൊലീവുപാട്ടു പാടി പ്രകടനം നിർത്തുന്നു.
മദ്ധ്യകേരളത്തിൽ, കളത്തിൽ ഭദ്രകാളിരൂപം എഴുതുന്നതിനു പുറമെ വേട്ടക്കൊരുമകൻ, അയ്യപ്പൻ,അന്തിമഹാകാളൻ എന്നീ ദേവന്മാരുടെ രൂപങ്ങൾ വരച്ചു കളമ്പാട്ട് നടത്താറുണ്ട്. പാടുന്ന സ്തോത്രങ്ങളും മറ്റും അതതു ദേവന്മാരെക്കുറിച്ചുള്ളവയാണ്.ഉച്ചപ്പാട്ട്കളമെഴുത്തും,സന്ധ്യവേലപൂജ,പാട്ട്,വെളിച്ചപ്പാട്എന്നീ പ്രകാരമാണ് ചടങ്ങുകൾ. കളമെഴുതിപ്പാട്ട് എന്നാണ് ഇതിന്റെ പേർ.വെളിച്ചപ്പാടിന്റെനൃത്തം വൈശിഷ്ട്യമുള്ളതാണ്.
ചെറിയ കൈമണി അല്ലെങ്കിൽ ചെറിയ ഇലത്താളം വാദ്യോപകരണമായി ഉപയോഗിക്കും. കളമെഴുതിപ്പാട്ടിനും നന്തുണിയാണ് സംഗീത വാദ്യോപകരണം ചെണ്ടയും മദ്ദളവും സന്ധ്യവേല എന്ന ചടങ്ങിനുപയോഗിക്കും.രാത്രിയാണ് കലാപ്രകടനം.പന്തലിട്ട് കുരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കണം.നിലവിളക്കും ഉപയോഗിക്കും. പന്തലിന്റെ നാലുമൂലക്കും തൂക്കുവിളക്കുണ്ടാകും. സ്ത്രീകൾ ഭംഗിയായി വസ്ത്രധാരണം ചെയ്ത് മുടിചെരിച്ചു കെട്ടിവെച്ച് കളമ്പാട്ടിനും ഒരുങ്ങുന്നു. കളമെഴുതിപ്പാട്ടിൽ വെളിച്ചപ്പാട് നൃത്തത്തിനും പ്രത്യേകവേഷമില്ല.കുറപ്പന്മാർ,തെയ്യമ്പാടികൾ,തിയ്യാടികൾ മുതലായ സമുദായക്കാർ അയ്യപ്പ ഭദ്രകാളി ക്ഷേത്രങ്ങളിൽ കളമെഴുതിപ്പാടുന്നതിനും കളമ്പാട്ട് എന്നാണു പറയുക. എന്നാൽ ഇതു ക്ഷേത്രകലയാണ്.കണിയാന്മാരുടെ കളമ്പാട്ടു സാമൂഹികമായ ഒരാചാരമാണ്. ഗർഭരക്ഷക്കും സന്താന ലാഭത്തിനും ദേഹസുഖത്തിനും വേണ്ടി ഇതു നടത്തുന്നു. “
എം. വി. വിഷ്ണുനമ്പൂതിരി - കളമ്പാട്ട്
വി. എസ്. നമ്പൂതിരിപ്പാട് - കളമെഴുതിപ്പാട്ട്
3.കളം പാട്ട് അഥവാ കളമ്പാട്ട്:
“കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കൻ കേരളത്തിൽ നടപ്പുള്ളതിൽ നിന്നും വിഭിന്നമാണ് വട ക്കൻ കേരളത്തിലെ അനുഷ്ഠാനങ്ങൾ. ഗർഭബലികർമ്മത്തിന്റെ ഭാഗമായാണ് ഈ അനുഷ്ഠാനം നടത്താറുള്ളത്. കുട്ടികൾ ഇല്ലാതിരിക്കുന്നതും ഗർഭഛിദ്രം ഉണ്ടാകുന്നതും യക്ഷഗന്ധർവന്മാരുടെ ബാധകാരണമാണ് എന്നാണ് വിശ്വാസം, യക്ഷഗന്ധർവന്മാരെ പ്രീതിപ്പെടുത്തുന്നത് വഴി സന്താനലാഭമുണ്ടാകുമെന്നും കൂടാതെ ഗർഭഛിദ്രം ഒഴിവാക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു.കണിയാൻ അഥവാ കണിശന്മാരാണ് കാർമ്മികർ വണ്ണാൻ സമുദായക്കാരും കളംപാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കർമ്മങ്ങൾ നടക്കുന്നത്.ഗന്ധർവൻ,കരുകലക്കി, ഭൈരവൻ,രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരയുന്നത്.കളത്തിലെ രൂപത്തിന് മുന്നിൽ പിണിയാളെ നിർത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല,മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത് പാട്ടും താളവും മുറുകുമ്പോൾ പിണിയാൾ ഉറഞ്ഞുതുള്ളുകയും കളം മായ്ക്കുകയും ചെയ്യും.പൊലിച്ചു പാട്ടും ഈ ചടങ്ങിൻ്റെ ഭാഗമാണ്.വീട്ടുകാർക്കും കാണികൾക്കും ഐശ്വര്യം നേർന്നുകൊണ്ടു പാടുന്ന ഈ സന്ദർഭത്തിൽ പാട്ടു കാർക്കു പണവും സമ്മാനങ്ങളും നൽകുന്ന പതിവുമുണ്ട്. “
Show more
|
.1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,വോള്യം3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ.രാജഗോപാലൻ, 'പുറം:2561 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 34 -35 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 77 -78.Link
|
| 14 | Kavarakali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കവരകളി
1.”വൈകുന്നേരവും രാത്രികാലങ്ങളിലും മലനായാടി സമുദായത്തിൽപ്പെട്ടവർ ഒരുമിച്ചുകൂടി നേരമ്പോക്കിനുവേണ്ടി കളിക്കുന്ന...
കവരകളി
1.”വൈകുന്നേരവും രാത്രികാലങ്ങളിലും മലനായാടി സമുദായത്തിൽപ്പെട്ടവർ ഒരുമിച്ചുകൂടി നേരമ്പോക്കിനുവേണ്ടി കളിക്കുന്ന ഒരു കലാരൂപമാണ് കവരകളി. മാൻ വർഗ്ഗത്തിൽപ്പെട്ട ഒരു മൃഗമാണ് കവര. കവരയുടെ വേഷംകെട്ടി ഒരാൾ മധ്യത്തിലും മറ്റുള്ളവർ ചുറ്റിലുമായി കളിക്കും. വാഴയിലയും കുരുത്തോലയും കീറി കാലിലും കൈയിലും അരയിലും വച്ചുകെട്ടിയാണ് കവരയെ അലങ്കരിക്കു ന്നത്. സ്ത്രീപുരുഷന്മാരെല്ലാം കളിയിൽ പങ്കെടുക്കും. പുരുഷന്മാർ 'കവരക്കോൽ' കൈയിലെടുക്കും. വക്കാണം കൂടാനുള്ള കാരണങ്ങൾ, വനത്തിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ, മുള്ളുവെട്ടി വഴിയൊരുക്കുന്ന വിധം എന്നിവയെക്കുറിച്ചെല്ലാം കവരകളിയിൽ വർണ്ണിക്കുന്നു.”
2.കവരകളി
തൃശൂർ ജില്ലയിലെ ആദിമനി വാസിവിഭാഗത്തിൽപ്പെട്ട മലനായാ ടികളുടെ ഒരു വിനോദകലാനിർവഹണം. കവര എന്നത് ഒരുതരം മാനാണ്. കവരവേഷം കെട്ടി കളിക്കു ന്നതുകൊണ്ടാണ് ആ പേരുണ്ടായത്. അരയിലും കൈകാലുകളിലും മറ്റും കുരുത്തോല, വാഴയില എന്നി വയാണ് അലങ്കരിക്കുക. കവര വേഷത്തിനുചുറ്റും മലനായാടി വിഭാഗത്തിൽപ്പെട്ട സ്ത്രീകളും പുരുഷന്മാരും ചേർന്നു നിൽക്കും. അവർ ചുവടുവെച്ചു കളിക്കും. പുരുഷന്മാർ 'കവരക്കോൽ' കയ്യിലേന്തും. കവരകളിക്ക് പ്രത്യേകം പാട്ടുകളുണ്ട്.കാട്ടിലെ കാഴ്ച്ചകൾ, നായാട്ടിന്റെ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം പാട്ടിൽ വർണിക്കും. ഒരു പാട്ടിൽ ഭാര്യാഭർത്തൃകലഹം ആഖ്യാനം ചെയ്യുന്നുണ്ട് “.
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2636 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:177.Link
|
| 15 | Sanghakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2618 - 2619 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 226 - 227.Link
|
| 16 | Bda veli |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ബ്ടാവേലി
1.“കുംഭമാസത്തിലെ ശിവരാത്രിദിനത്തിൽ ആലുവ മണൽപ്പുറത്തു നടത്തുന്ന ഒരു അനുഷ്ഠാനമാണ് ബ്ടാവേലി. കർക്കിടകമാസത്തി...
ബ്ടാവേലി
1.“കുംഭമാസത്തിലെ ശിവരാത്രിദിനത്തിൽ ആലുവ മണൽപ്പുറത്തു നടത്തുന്ന ഒരു അനുഷ്ഠാനമാണ് ബ്ടാവേലി. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസം എറണാകുളം, കോട്ടയം ജില്ലയിലെ വീരശൈവരുടെ ഗൃഹങ്ങളിലും ഈ അനുഷ്ഠാനം നടത്താറുണ്ട്. ശിവസ്തുതിപരവും പിതൃക്കളെ സംബന്ധിച്ചതുമായ ഈ അനുഷ്ഠാനം വീടുകളിൽ അവതരിപ്പിക്കുന്നത് ഐശ്വര്യകർമ്മമായി കരുതുന്നു. ചുവരിൽ തൂക്കിയിടാവുന്നതരത്തിൽ പ്രത്യേകം നീളവും വീതിയുമുള്ള ലംബമായ ചിത്രത്തുണിയാണ് ബ്ടാവേലി. നിലവിള ക്കുകൊളുത്തി നിറപറവച്ച് ദക്ഷിണ നല്കിയാണ് ബ്ടാവേലി വായിക്കുന്നത്. നീണ്ടഗദ്യത്തിൽ ഏകസ്വരത്തിലുള്ള ഒരുതരം വായനയാണ് ഇതിനു വേണ്ടത്.
പ്രത്യേക അളവിലുള്ള തുണിയിൽ വരച്ച ചിത്രമാണു ബ്ടാവേലി. വെളുത്ത മൻമൽ തുണിയിൽ മനയോലയും അരിമാവും ചേർത്തു കുറുക്കിയുള്ള പശ തേക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ ഉണങ്ങുന്നതോടെ ചിത്രം വരയ്ക്കാൻ പാകത്തിൽ തുണിക്ക് മിനുസം ലഭിക്കുന്നു. മനയോലയുടെയും അരിമാവിൻ്റെയും കൂട്ട് തുണിക്കു കാവിമഞ്ഞ നിറം നൽകുന്നു. അതിൽ കറുപ്പു നിറം ഉപയോഗിച്ചാണു രൂപങ്ങൾ വരയ്ക്കുന്നത്. ആന, നാഗം, ശിവഭൂതഗണങ്ങൾ, ശിവൻ, വിളക്ക്, പശു, കുടം, കൂവളം, വഞ്ചി, വീട്, പുലി, സരസ്വതി തുടങ്ങിയവരുടെ ദ്വിമാനമായ രേഖാചിത്രങ്ങളാണ് ഓരോ കള്ളിയിലും വരയ്ക്കുക. മയിൽപ്പീലിപ്പാവോ ഈർക്കിലോ ബ്രഷായി ഉപയോഗിക്കുന്നു”.
2.ശിവഭക്തൻമാരായ വീരശൈവർക്ക് തൊഴിൽ ചെയ്ത് ജീവിക്കുവാൻ ശിവൻ ദാനം ചെയ്തതാണത്രേ ബ്ടാവേലി. ഇതിനെ ഡാവേലി, മ്ലാവേലി, രാവേലി എന്നിങ്ങനെയും വ്യവഹരിക്കാറുണ്ട്. പൂർവ്വികരിൽ ഒരാൾക്കു ലഭിച്ച ഈ ചിത്രം ഓരോരുത്തരായി പകർത്തി ഉപയോഗിച്ചുവന്നുവത്രേ. ശിവഭക്തി പ്രകടിപ്പിക്കുന്ന ശിരുതൊണ്ടൻ നായനാരുടെ കഥയാണ് ചിത്രങ്ങളിൽ വരച്ചിരിക്കുന്നത്. ദൈവം അബ്രഹാമിനെ പരീക്ഷിക്കുന്ന പഴയ നിയമത്തിലെ കഥയോട് സാമ്യമുള്ളതാണ് ഈ കഥ.
'പെരിയപുരാണ'ത്തിൽ പറയുന്ന ഈ കഥ ശൈവമാതാനുയായികളിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശിരുതൊണ്ടുനായനാരുടെ (ഭദ്രഭക്തൻ) ഏകമകനായിരുന്നു ശ്രീലാളൻ. ശ്രീപരമേശ്വരൻ ഒരു ദിവസം നായനാരെ പരീക്ഷിക്കുവാൻ സന്യാസിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അതിഥിക്ക് ആവശ്യമായതെന്തും നൽകാൻ നായനാർ തയ്യാറാകുന്നു. മകനെ കൊന്ന് കറിവച്ച് സദ്യനൽകണണെന്ന് സന്യാസി ആവശ്യ പ്പെടുന്നു. ഊണിനിരിക്കുമ്പോൾ ഒരു കുട്ടി ഇല്ലാതെ ഊണുകഴിക്കില്ലെന്ന് സന്യാസി പറയുന്നു. തനിക്ക് ഒരു മകനേ ഉള്ളൂവെന്ന് നായനാർ പറഞ്ഞപ്പോൾ മകനെ വിളിച്ചുനോക്കാൻ സന്യാസി പറഞ്ഞു. നായനാർ ശ്രീലാളനെ വിളിച്ചപ്പോൾ കുട്ടി ഉറക്കത്തിൽ നിന്നെഴുന്നേറ്റപോലെ വരികയും ചെയ്തു. ഇത് തമിഴിൽ അറുപത്തിമൂന്നു നായനാർമാരെ പറ്റിയുള്ള കഥകളിൽ ഒന്നാണ്. മയിലാപ്പൂരിലെ കാപാലീശ്വരക്ഷേത്രത്തിൽ അറുപത്തി മൂന്ന് നായനാർമാരുടേയും വിഗ്രഹമുണ്ട്. അറുപത്തിമൂവർ തിരുവിഴ എന്ന
ഉത്സവത്തിൽ ഈ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നു. വടക്കൻകേരളത്തിലെ പാണൻമാരുടെ ഭൈരവൻ(ചീരാളൻ) തോറ്റത്തിന് ഈ കഥയുമായി സാമ്യമുണ്ട്. ശ്രീഭദ്രഭക്തചരിതം എന്ന തുള്ളൽ കൃതിയിലും ഈ കഥയാണ്.
ശിവരാത്രിയുടെ ഉത്ഭവകഥയും ഇതിനോടനുബന്ധമായി പറയു ന്നുണ്ട്. പതിനെട്ടുകള്ളികളിലായി ഓരോകഥാഭാഗവും വരച്ചിരിക്കുന്നു. വടി കൊണ്ട് ചൂണ്ടിക്കാണിച്ച് അടിയിൽനിന്ന് മുകളിലേയ്ക്കാണ് ചിത്രങ്ങൾ വായിക്കുന്നത്. അടിയിൽ ഇടതുഭാഗത്തുനിന്ന് നിരനിരയായി വായിച്ച് മുകളിൽ വലതുഭാഗത്തുവരെ വായിച്ചവസാനിപ്പിക്കുവാൻ ഒരു മണിക്കൂ റിൽ കൂടുതലെടുക്കുന്നു. വീട്ടിലെ ചുമരിലാണ് ചിത്രം തൂക്കിയിടുക വായിക്കുന്ന ആൾ അതിനുമുന്നിൽ കൂന്തുകാലിൽ ഇരിക്കുന്നു. ഏതു വീട്ടിലാണോ അവതരിപ്പിക്കുന്നത് ആ ഗൃഹനാഥന്റെ പേരും പറഞ്ഞു കൊണ്ടാണ് വായന അവസാനിപ്പിക്കുന്നത്. പാരമ്പര്യമായി ഇതു വായി ക്കുനറിയുന്നവർക്ക് മാത്രമേ പ്രത്യേക ഭാഷയിലും ഈണത്തിലുള്ള ഈ പ്രകടനം സാധ്യമാകൂ. കേട്ടു മാത്രം പരിശീലിക്കാൻ കഴിയില്ല ന്നാണ് കാരണവൻമാരുടെ പക്ഷം. ഡാവേലിവായന തുടങ്ങിയാൽ അ സാനിക്കുന്നതുവരെ നിറുത്താൻ പാടില്ലെന്നാണ് നിയമം.”
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2676- 77 2. ബ്ടാവേലി ചിത്രപ്പാട്ടു വായന,ഗോത്രകലാവടിവുകൾ, കേരള സാഹിത്യ അക്കാദമി തൃശൂർ , 2011,ഡോ: സി.ആർ രാജഗോപാലൻ, പുറം: 103 -104.Link
|
| 17 | Kuthiyottam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1. ‘’മധ്യതിരുവിതാംകൂറിലും തെക്കൻ തിരുവിതാംകൂറിലുമുള്ള ദേവീക്ഷേത്രങ്ങളിലും കാളീകാവുകളിലും നടത്തിവരുന്ന അനുഷ്ഠാനമ...
1. ‘’മധ്യതിരുവിതാംകൂറിലും തെക്കൻ തിരുവിതാംകൂറിലുമുള്ള ദേവീക്ഷേത്രങ്ങളിലും കാളീകാവുകളിലും നടത്തിവരുന്ന അനുഷ്ഠാനമാണു കുത്തിയോട്ടം.ഭദ്രകാളിയാണ് കുത്തിയോട്ടത്തിൽ പ്രധാനം. ഉർവരദേവതയായ അമ്മ ഇവിടെ രോഗദേവതയാണ്. വസൂരിപോലുള്ള പകർച്ചവ്യാധികൾകൊണ്ടു ജനങ്ങളെ കഷ്ടപ്പെടുത്താതിരിക്കുന്നതിനു വലിയ ഒരു സമൂഹം നടത്തുന്നതാണ് ഈ വഴിപാട്.
ഭഗവതിക്കു കുട്ടികളെ ബലിനല്കുന്നുവെന്നാണു സങ്കല്പം. കുത്തിയോട്ടത്തിനു നിയോഗിച്ചിട്ടുള്ള കുട്ടികളുടെ ഉദരപാർശ്വങ്ങളിൽ ഏകദേശം രണ്ടു മാറോളം (10 അടിയോളം) നീളമുള്ളതും വെള്ളിയിലോ സ്വർണ്ണത്തിലോ തീർത്തതുമായ ചെറിയ നൂൽകമ്പി കുത്തി വരിയുക എന്നാണ് ഉദ്ദേശിക്കുന്നത്. കമ്പി കുത്തിയിറക്കുന്ന സ്ഥലത്തുനിന്നും ക്ഷേത്രത്തോളം എത്തിക്കുന്നതാണ് ചടങ്ങ്. ഇതിനു ചൂരൽക്കൂത്ത് എന്നു പറയുന്നു. കുട്ടികളാണു പ്രധാന കഥാപാത്രങ്ങൾ. ആടുകയും പാടുകയും ചെയ്യുന്ന കലാകാരന്മാരുടെ അടുത്ത് അവർ എപ്പോഴും ഉണ്ടാകും. കുംഭമാസത്തിലെ ശിവരാത്രിക്കാണു കുത്തിയോട്ടം നടക്കുന്നത്. അവസാന ദിവസത്തെ കെട്ടുകാഴ്ചനാളിൽ കുതിരകെട്ടുന്നവർക്കു കൊടുക്കുന്ന കഞ്ഞിയാണ് കുതിരച്ചുവട്ടിൽ കഞ്ഞി.
കുത്തിയോട്ടത്തിൽ 'കുത്തലും ഓട്ടവും' നടക്കുന്നുണ്ട്. പ്രാർത്ഥനനടത്തുന്ന വ്യക്തിയുടെ വീട്ടിൽ പന്തലിട്ട് അലങ്കരിച്ച് ദേവിക്കു സ്ഥാനം കല്പിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ആശാന്റെ കീഴിൽ അഭ്യസനം ആരംഭിക്കും. കളരിയഭ്യാസമുറപ്രകാരമുള്ള ചാട്ടവും കളിയുമാണ് അഭ്യസിക്കുക. ഗൃഹത്തിൽ അലങ്കരിച്ച ദേവീസ്ഥാനത്തിൻ്റെ മുന്നിൽവച്ചും അഭ്യസനം നടക്കും. ദേവിസന്നിധിയിൽ വച്ചുതന്നെയാണു വേഷമണിയുക. മുഖത്തു വർണ്ണപ്പുള്ളികൾ, തലയിൽ പാളത്തൊപ്പി, ചുവന്നപട്ടുടുപ്പ്, ശരീരത്തിൽ മറ്റ് ആഭരണങ്ങൾ എന്നിവയാണു പ്രധാന വേഷങ്ങൾ. ചെണ്ട, കുറുങ്കുഴൽ, താലപ്പൊലി, കുരവ എന്നിവയാണു വാദ്യങ്ങൾ.കുത്തിയോട്ടത്തിൻ്റെ ചടങ്ങുകൾക്ക് പ്രാദേശികഭേദങ്ങൾ ഉണ്ട്. നാല്പത്തൊന്നുദിവസം മുമ്പേ വ്രതം എടുക്കുന്നവരും ഒരാഴ്ചത്തെ വ്രതമെടുക്കുന്നവരും ഉണ്ട്. മത്സ്യ മാംസങ്ങൾ ഉപേക്ഷിക്കുക പതിവുണ്ട്.ആലപ്പുഴജില്ലയിൽ ചില പ്രദേശങ്ങളിൽ കുത്തിയോട്ടസംഘങ്ങൾ വീടുകൾ സന്ദർശിക്കുക പതിവുണ്ട്. കുംഭത്തിലെ ഭരണിമുതൽ മീനത്തിലെ അശ്വതിവരെയാണ് ഈ സന്ദർശനം. “
2.കുത്തിയോട്ടം
“തിരുവനന്തപുരം ജില്ലയിൽ പ്രചാരത്തിലുള്ള കലയാണിത്.ചിറയിൻകീഴ് താലൂക്കിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ നടക്കുന്നു.അനുഷ്ഠാനപരമായ ഈ കല ഈഴവ സമുദായക്കാർ കൈകാര്യം ചെയ്യുന്നു.മദ്ധ്യവയസ്കരാണ് ഇതിൽ പങ്കെടുക്കുന്നത്.കലാകാരന്മാർ കർഷകത്തൊഴിലാളികളാണ്.അഞ്ചുപേർ
പങ്കെടുക്കുന്ന ഈ പ്രകടത്തിനുദ്ദേശം ആയിരത്തി ഇരുനൂറുവർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.
ദേവീക്ഷേത്രങ്ങളിൽ ഉത്സവവേളകളിൽ പ്രദർശിപ്പിക്കുന്ന കലയാണിത്. ഓട്ടൻതുള്ളലിന് ഉപയോഗിക്കുന്നതുപോലെയുള്ള കിരീടംധരിച്ച ഒരാളും മൂന്നു നിറത്തിൽ ചുട്ടികുത്തിയ നാലുപേരും ചേർന്നു താളംചവുട്ടി നൃത്തംവയ്ക്കും. ദുർഗ്ഗയെ കീർത്തിക്കുന്ന പാട്ടുകളും,പടപ്പാട്ടുകളും, കളരിപ്പാട്ടുകളും,ഈശ്വരകീർത്തനങ്ങളും പാടിക്കൊണ്ട് വാദ്യമേളത്തോടെയാണ് നൃത്തം നടത്തുക. ഫലിതപ്രധാനമായ പാട്ടുകളും പാടും. ഗഞ്ചിറ,കൈമണി,ചപ്ലാക്കട്ട എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഈ പ്രകടനം ഒരു മണിക്കൂർവരെ നീണ്ടുനിൽക്കും.രംഗത്ത് ചുവന്ന പട്ടുകൾകൊണ്ട് മറകൾ ഉണ്ടാക്കുക പതിവാണ്.നിലവിളക്കും ഉപയോഗിക്കുന്നു. പ്രത്യേക വേഷവിധാനമില്ല. “
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2574 , 2575 2.നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 30.Link
|
| 18 | karuneeliyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരുനീലിയാട്ടം
1” “പറയർ ആടിയും പാടിയും വന്നിരുന്ന കരുനീലിയാട്ടം (കരിനീലിയാട്ടം) ഭാരതപ്പുഴയുടെ തീരങ്ങളിലാണു കാണുന്നത്...
കരുനീലിയാട്ടം
1” “പറയർ ആടിയും പാടിയും വന്നിരുന്ന കരുനീലിയാട്ടം (കരിനീലിയാട്ടം) ഭാരതപ്പുഴയുടെ തീരങ്ങളിലാണു കാണുന്നത്. ഈ പാട്ട് തുടങ്ങുന്നത് സ്തുതിപ്പോടുകൂടിയാണ്. ഇവിടെ ദിക്കുകളെയും ആകാശത്തെയും ഭൂമിയെയും വണങ്ങുന്നു. കരുണവും ഭക്തിയും കലർന്ന ആലാപനശൈലിയാണ് ആദ്യം.
തെക്കേ മലബാറിലെ പറയർ അവരുടെ കുടിലുകളുടെ മുറ്റത്ത് മകരം, കുംഭം മാസങ്ങളിൽ ചെറിയ തറയുണ്ടാക്കി കുങ്കുമംവച്ച് കരുനീലിയെ കുടിയിരുത്തി ആരാധിക്കുമായിരുന്നു. ഓരോ വീട്ടിലും ആരാധിക്കാൻ പറ്റുകയില്ലെന്നുവന്നപ്പോൾ ഓരോ സമൂഹത്തിലുമുള്ള ചില വീടുകളിൽമാത്രം കരുനീലിയാട്ടം അവശേഷിച്ചു. പകർച്ച വ്യാധികളുണ്ടാകാതിരിക്കുക, സന്താനസൗഭാഗ്യമുണ്ടാവുക, പ്രകൃതികോപം ഉണ്ടാകാതിരിക്കുക, നല്ല വിളവ് കിട്ടുക എന്നെല്ലാമുള്ള പ്രാർത്ഥനയോടെ കരുനീലിയെ പ്രീതിപ്പെടുത്താനാണ് കരുനീലിയാട്ടം നടത്തുന്നത്.
കരുനീലിയാട്ടത്തിലെ വേഷങ്ങൾക്കു പ്രത്യേകതയുണ്ട്. കാട്ടുവള്ളി ചതച്ചെടുത്തു നാരുകളാക്കി കറുപ്പിച്ച മുടിയും കരി, മഞ്ഞൾ, അരിപ്പൊടി, പച്ചിലയരച്ച കൂട്ട് എന്നിവകൊണ്ടുള്ള മുഖത്തെഴുത്തുമാണ് വേഷം. ശരീരത്ത് നിറങ്ങൾ തേച്ചുപിടിപ്പിച്ചിരിക്കും. നീലിക്കു വലിയ ഒരരിവാളും മുറവും കൈവശമുണ്ട്. കരുനീലിയാട്ടത്തിലെ മാണി ഒരു ഫലിത കഥാപാത്രമാണ്. നീലിയുടെ പ്രതിഷ്ഠയായി സങ്കല്പിച്ചുള്ള നീലിക്കല്ലിൽ കോഴിക്കുരുതി നടത്തിയാണു ചടങ്ങുകൾ അവസാനിപ്പിക്കുന്നത്.ചെണ്ട, മരം, കുറുംകുഴൽ എന്നിവയാണു പ്രധാന വാദ്യങ്ങൾ.നൃത്തവും സംഗീതവും നാടകീയതയുംചേർന്ന പറയരുടെ വ്യത്യ സ്തമായ കലയാണു കരുനീലിയാട്ടം’’.
2.കരിനീലിയാട്ടം /മലവായിയാട്ടം
“നീലിയാട്ടം. മലവഴിയാട്ടം. "മലവായി' ആട്ടത്തിന് മലപ്പുറം ജില്ലയിലെ ചിലഭാഗങ്ങളിൽ കരിനീലിയാട്ടം എന്നു പറയും. പറയസമുദായക്കാരുടെ ആരാധനാമൂർത്തിയാണ് ഈ നീലി. . കരിനീലിയാട്ടത്തിന് പ്രത്യേകം പാട്ടുകളുമുണ്ട്. പറയർ ഈ ദേവതയെ പ്രീണിപ്പിക്കുവാൻ മലവാഴിയാട്ടം നടത്തി വുരുന്നു. തലപ്പിള്ളി താലൂക്കിലും പരിസരപ്രദേശങ്ങളിലുമാണ് മലവാ ഴിയാട്ടം നടത്തിവരുന്നത്. ഉർവരാരാധനാപരമാണ് ഇത്. മലവാഴിയാ ട്ടത്തിന് പ്രത്യേകം പാട്ടുകളുണ്ട്. കളമെഴുത്തും ഇതോടനുബന്ധിച്ച് നടത്തും. ചെണ്ട, മരം, കുറുംകുഴൽ എന്നീ വാദ്യോപകരണങ്ങളാണ് ആട്ടത്തിനുപയോഗിക്കുക”.
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2540 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:180 .Link
|
| 19 | karagattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരകാട്ടം
1.”പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ഒരു കലാരൂപമാണ് കരകാട്ടം. കുംഭക്കളിയെന്നും ഇതിനു പേരുണ്ട്. അലങ്കരിച്ച കുംഭ...
കരകാട്ടം
1.”പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ഒരു കലാരൂപമാണ് കരകാട്ടം. കുംഭക്കളിയെന്നും ഇതിനു പേരുണ്ട്. അലങ്കരിച്ച കുംഭം ശിരസ്സിലേറ്റി വാദ്യത്തോടൊപ്പം അഭ്യാസപ്രകടനങ്ങളോടെ നൃത്തംവയ്ക്കുന്നു.സ്ത്രീയും പുരുഷനും ഈ നൃത്തരൂപത്തിലെ അംഗങ്ങളാണ്. തമിഴ് മലയാളം ചുവയുള്ള പാട്ടുകൾ പാടി ആടിത്തിമിർക്കുന്നു. പൊയ്ക്കാൽ കുതിരകളും ഇതോടൊപ്പം ചുവടുവയ്ക്കും. കുതിരയുടെ ശരീരഭാഗം ഉണ്ടാക്കി അതിനു നടുവിൽ കൃത്രിമക്കാലുകൾ ഘടിപ്പിച്ച കലാകാരൻ കുതിരപ്പുറത്തു സവാരി ചെയ്യുന്നതുപോലെ നീങ്ങും. ഇടയ്ക്ക് ഇയാൾ നൃത്തവും ചെയ്യും. പാലക്കാടാണ് കരകാട്ടം നടന്നുവരുന്നത്. “
2.കരഗാട്ടം
“പളിയന്മാർ,മലപ്പുലയർ തുടങ്ങിയ ചില ആദിമനിവാസികൾ മുത്തുമാരിയമ്മയെ പാട്ടുപാടി സ്തുതിച്ചുകൊണ്ടു നടത്തിവരുന്ന ആട്ടം. തലയിൽ അമ്മൻകുടം ഉണ്ടാകും. കുടത്തിൽ ചേമ്പിന്റെ ഇലകളും ചെറുനാരങ്ങയും മറ്റും അടങ്ങിയിരിക്കും. വ്രതമെടുത്തുകൊണ്ട് ചെയ്യുന്ന താളപ്രധാനമായ കരഗാട്ടത്തിന് 'പത്തടിപ്പാട്ടുക'ളെന്ന ആവർത്തനസ്വഭാവമുള്ള അനുഷ്ഠാനപ്പാട്ടുകളാണ് പാടുക. “
Show more
|
. 1.അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2638 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:177.Link
|
| 20 | Kannal kalam Pattu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കന്നൽകളം പാട്ട്
1.”ഉത്തരകേരളത്തിൽ പുലയസമുദായക്കാർ നടത്തുന്ന അനുഷ്ഠാനകർമ്മമാണ് കന്നൽകളം പാട്ട്.കളംകുറിക്കൽ,പാട്ടുപാടൽ,ദേ...
കന്നൽകളം പാട്ട്
1.”ഉത്തരകേരളത്തിൽ പുലയസമുദായക്കാർ നടത്തുന്ന അനുഷ്ഠാനകർമ്മമാണ് കന്നൽകളം പാട്ട്.കളംകുറിക്കൽ,പാട്ടുപാടൽ,ദേവതകളുടെ കോലംകെട്ടിയാടൽ തുടങ്ങിയവ കന്നൽകളം പാട്ടിൻ്റെഭാഗമാണ്.ഗർഭിണികളെ യക്ഷഗന്ധർവാദികൾ ബാധിക്കുമെന്നും അവയെ ഉച്ചാടനം ചെയ്തില്ലെങ്കിൽ അപകടമാണെന്നും പുലയർ വിശ്വസിക്കുന്നു.ഗർഭത്തിന്റെ അഞ്ചാം മാസത്തിലാണു കന്നൽകളമ്പാട്ടു നടത്തുന്നത്. ഇതൊരു മാന്ത്രികകർമ്മമാണ്.മാന്ത്രികന്മാരായ കുരിക്കന്മാരുടെ മേൽനോട്ടത്തിലാണ് കന്നൽകളം പാട്ടുനടത്തുക.ഉതിരക്കാളി,കരുവാൾ,ഗന്ധർവൻ,പരവ,വൈരവൻ തുടങ്ങിയ ദേവതകൾ ദുർമരണം സംഭവിച്ചു പ്രേതാത്മാക്കളായിത്തീർന്നു.ഈ മൂർത്തികളുടെ കോലംകെട്ടി നർത്തനം ചെയ്യുന്നതാണ് ആദ്യചടങ്ങ്. ചോതിയൻ, മാവിലത്തി, മാവിലൻ,മാപ്പിള,ചുടല എന്നീ കോലങ്ങളാണു കെട്ടിയാടുന്നത്.ഐങ്കോലം എന്നാണിതിനു പേര്. ഒരു പാലക്കൊമ്പ് കുഴിച്ചിട്ട് അതിനു ചുറ്റും മാന്ത്രികചക്രങ്ങൾ വരയ്ക്കും.കോഴി, തേങ്ങ എന്നിവ പാലക്കൊമ്പിനു സമീപം വച്ചിരിക്കും. കർമ്മങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ പാലക്കൊമ്പു കിളച്ചെടുത്ത് ഗർഭിണിയെയും കൂട്ടി ആറ്റിൻകരയിലേക്കു കൊണ്ടുപോകും. അവിടെ ചില ചടങ്ങുകൾ നടത്തി പിണിയാളെ ആറ്റിൽ കുളിപ്പിച്ചുകൊണ്ടുവരും.ആറ്റിൻകരയിൽനിന്നു മടങ്ങുന്നതോടൊപ്പം പാല ആറ്റിലൊഴുക്കുന്നു.
പാലക്കൊമ്പിനൊപ്പം യക്ഷി ഗന്ധർവന്മാർ ഒഴിഞ്ഞുപോകുമെന്നാണു വിശ്വാസം.കന്നൽകളം പാട്ടുമായി ബന്ധപ്പെടുത്തി 'ചിമ്മാനക്കളി' എന്ന വിനോദകലാപ്രകടനം പുലയർ നടത്താറുണ്ട്. വണ്ണാന്മാർ. മാവിലർ, കണിയാന്മാർ എന്നിവരുടെ മാന്ത്രികകർമ്മമായ കെന്ത്രോൻപാട്ടുമായി ഇതിന് ഏറെ സാമ്യമുണ്ട്.”
2.കന്നൽകളമ്പാട്ട്
“ഉത്തരകേരളത്തിൽ ഗർഭിണികളെ പുരസ്കരിച്ചു നടത്താറുള്ള കർമം.കളംകുറിക്കൽ, പാട്ടുപാടൽ,ദേവതകളുടെ കോലം കെട്ടിയാടൽ തുടങ്ങിയവ കന്നൽകളമ്പാട്ടിന്റെ ഭാഗമാണ്. കണിയാന്മാരുടെയും വണ്ണാന്മാരുടെയും കളംപാട്ട്, വണ്ണാന്മാരുടെ കെന്ത്രോൻപാട്ട്,കന്നൽക്കൂത്ത് എന്നിവ കന്നൽകളമ്പാട്ടിന്റെ ധർമം തന്നെയാണ് നിർവഹിക്കുന്നത്.
അഞ്ചാംമാസത്തിലാണ് പുലയർ കന്നൽകളംപാട്ട് നടത്തുന്നത്. മാന്ത്രികന്മാരായ കുരിക്കന്മാരുടെ മേൽനോട്ടത്തിലാണ് ആ കർമം നടത്തുക.പരവ, വൈരോൻതിറ,ഇതിരക്കാളി,കരുവാൾ,പാലോചന്തൻ(കാമൻ),കെന്ത്രോൻ(ഗന്ധർവൻ) തുടങ്ങിയ ദേവതകളുടെയും ദുർമരണം പ്രാപിച്ച് മൂർത്തികളായിത്തീർന്ന ചോതിയാൻ, മാവിലത്തി, മാവിലൻ,മാപ്പിള,ചുടല എന്നിവരുടെ (ഐങ്കോലം)യും കോലങ്ങൾ കെട്ടി നർത്തനം ചെയ്യും. ഒരുപാലക്കൊമ്പ് കളത്തിൽ കുഴിച്ചിട്ട് അതി നുസമീപം മാന്ത്രികചക്രങ്ങൾ കുറിക്കും. കർമസമാപനത്തിൽ പാലക്കൊമ്പ് പൊരിച്ചെടുത്ത് ആറ്റിൻകരയിലേക്കു പോകും.പിണിയാളെ ആറ്റിൽ കുളിപ്പിച്ചുകൊണ്ടുവരും.കന്നൽകളംപാട്ടിനോടനുബന്ധിച്ച് 'ചിമ്മാനക്കളി' എന്ന വിനോദവും നടത്താറുണ്ട്.കന്നൽകളമ്പാട്ടിന് ദേവതകളെയും മൂർത്തികളെയും സംബന്ധിച്ച പാട്ടു കളും തോറ്റങ്ങളും പാടാറുണ്ട്. പ്രധാനവാദ്യം തുടി’.
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം 2538 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:152.Link
|