|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Gandharvan thullal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗന്ധർവൻതുള്ളൽ
1.“കുറുപ്പന്മാർ ഗന്ധർവാദി ദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനമാണ് ഗന്ധർവൻതുള്ളൽ.ദേവാലയങ്ങ...
ഗന്ധർവൻതുള്ളൽ
1.“കുറുപ്പന്മാർ ഗന്ധർവാദി ദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനമാണ് ഗന്ധർവൻതുള്ളൽ.ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധർവൻതുള്ളൽ നടത്താറുണ്ട്. പ്രത്യേകം കെട്ടിയലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടികൾകൊണ്ട് ഗന്ധർവാദി രൂപങ്ങൾ കളമായി ചിത്രീകരിക്കും. ഗന്ധർവവേഷം ധരിച്ച് കുറുപ്പന്മാർ നർത്തനം ചെയ്യും ഗന്ധർവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങളും പാടുന്നു.അരിപ്പൊടി,കരിപ്പൊടി,മഞ്ഞൾപ്പൊടി,ചുവപ്പുപൊടി,പച്ചപ്പൊടി,എന്നിവയാണുകളമെഴുത്തിനായിഉപയോഗിക്കുന്നത്.കന്യകമാരെ ഗന്ധർവാദികൾ ബാധിക്കും എന്ന വിശ്വാസത്തിൽ നിന്നാണ് ഗന്ധർവ്വൻ തുള്ളൽ ഉത്ഭവിച്ചിട്ടുള്ളത്”
2.ഗന്ധർവൻ തുള്ളൽ
“ഗന്ധർവാദിദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനകലാപ്രകടനം. ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധർവൻ തുള്ളൽ നടത്താറുണ്ട്.
വിവാഹപ്രായമായ കന്യകമാരെ ഗന്ധർവാദികൾ ബാധിക്കുമെന്ന വിശ്വാസമാണ് ഇതിനവലംബം. കുറു പ്പൻമാരാണ് ഗന്ധർവൻതുള്ളൽ നടത്തുന്നത്. പ്രത്യേകം കെട്ടിയലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട് ഗന്ധർവാദിരൂപങ്ങൾ കള മായി ചിത്രീകരിക്കും. ഗന്ധർവൻമാരിൽ പ്രമാണി ചിത്രരഥനാണ്. ഗന്ധർവൻമാരെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ പാടുക ഗന്ധർവ്വ വേഷം ധരിച്ച് നർത്തനം ചെയ്യുക മുതലായവ മുഖ്യചടങ്ങുകളാണ്. തീയാട്ടിലും മറ്റും കാണുന്നതുപോലെ പന്തം ഉഴിയും.”
Show more
|
.1.അനുഷ്ഠാനകലകൾ , നാട്ടറിവുകൾ , വോള്യം 3,ജന : എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2583 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:336.Link
|
| 2 | Gadhika |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗദ്ദിക
1.“വയനാട്ടിലെ അടിയാന്മാർ തുടി ഉപയോഗിച്ചു നടത്തുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് ഗദ്ദിക. നാടിനെയും കുലത്തെയും കുടുംബത്...
ഗദ്ദിക
1.“വയനാട്ടിലെ അടിയാന്മാർ തുടി ഉപയോഗിച്ചു നടത്തുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് ഗദ്ദിക. നാടിനെയും കുലത്തെയും കുടുംബത്തെയും വ്യക്തിയെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുക എന്നതാണു കൊയ്ത്തു കഴിഞ്ഞ് നടത്തുന്ന ഈ മന്ത്രവാദച്ചടങ്ങിന്റെ ലക്ഷ്യവും സങ്കല്പവും. രോഗത്തെയും ദുരിത ങ്ങളെയും ഉച്ചാടനം ചെയ്യുവാൻ ഈ കർമത്തിലൂടെ സാധിക്കുമെന്നതാണ് വിശ്വാസം. ഇതിനു നാട്ടുഗദ്ദിക എന്നും പറയാറുണ്ട്. മലക്കാരി, കുട്ടിച്ചാത്തൻ, മാരി തുടങ്ങിയ ദേവതകളെ പ്രീതിപ്പെടു ത്താനും ഗദ്ദിക ഉപയോഗിക്കുന്നുണ്ട്.
ഗദ്ദികക്കാരൻ സവിശേഷ വേഷഭൂഷാദികളണിഞ്ഞു നാടുചുറ്റുകയും വീടുകൾ കയറിയിറങ്ങുകയും ചെയ്യും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ഈ യാത്ര. അടിയാന്മാർ തങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും ഗദ്ദികക്കാരനോടു പറയും. എല്ലാറ്റിനും പരിഹാരമുണ്ടാക്കുമെന്നും സകല തിന്മകളെയും ശത്രുക്കളെയും അകറ്റി നാട്ടാരെ രക്ഷിക്കുമെന്നും ഗദ്ദികക്കാരൻ്റെ അരുളപ്പാടുണ്ടാകും.മലക്കാരി,കുട്ടിച്ചാത്തൻ,കുളിയൻ,മാരി തുടങ്ങിയ ദേവതകൾ രോഗം വരു ത്തുമെന്നും ദേവതകളെ പ്രീതിപ്പെടുത്തി രോഗങ്ങളിൽനിന്നും രക്ഷ നേടാമെന്നും അടിയാന്മാർ വിശ്വസിക്കുന്നു. നാട്ടുമൂപ്പൻ, ചെറുമാരി എന്നിവരുടെ മേൽനോട്ടത്തിലാണ് ഗദ്ദിക നടത്തുക. ചുവന്ന തുണിയിൽനിന്നാണ് ഗദ്ദികക്കാർ ആടുന്നത്. ഒരോ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു പ്രത്യേകം പാട്ടുകൾ ഉണ്ട്. ഗദ്ദിക രണ്ടുതരമുണ്ട്. ചെറിയഗദ്ദിക, പൂജാഗദ്ദിക എന്നിങ്ങനെ. പൂജാഗദ്ദിക ചടങ്ങുകൾ കൊണ്ടു സങ്കീർണമാണ്. തുടിയാണ് ഗദ്ദികയ്ക്ക് ഉപയോഗിക്കുന്ന വാദ്യം.
2.ഗദ്ദിക
“വയനാട്ടിലെ അടിയാൻമാർ ആചരിക്കുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് 'ഗദ്ദിക'. വടക്കേ വയനാട്ടിലെ മാനന്തവാടി താലൂക്കിലെ ബ്രഹ്മഗിരിയുടെ താഴ്വാരങ്ങളിൽ താമസിക്കുന്ന ആദിവാസിവർഗക്കാരായ അടിയാൻമാർക്കിടയിലാണ് ഇത് നടപ്പുള്ളത്. ആണ്ടിലൊരിക്കൽ കൊയ്ത്തിനുശേഷമാണ് സാധാരണയായി ഈ അനുഷ്ഠാനം നടക്കുക. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുകയെന്നതാണ് ഗദ്ദികയുടെ സങ്കൽപം. രോഗം, ഈതിബാധ തുടങ്ങിയ ദുരിതങ്ങൾ ഉച്ചാടനം ചെയ്യുവാൻ ഈ കർമത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. നാടിന്റെ പൊതുവായ യോഗക്ഷേമത്തിനു വേണ്ടിയുള്ള പരിപാടിയാണതെന്നു പറയാം. 'നാട്ടുഗദ്ദിക' എന്നും ഇതിന് പേരുണ്ട്. ഗദ്ദികക്കാരൻ പ്രത്യേക വേഷഭൂഷാദികൾ അണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടുചുറ്റുകയും പടികൾ കയറിയിറങ്ങുകയും ചെയ്യും. വേഷമണിഞ്ഞവൻ ഉറഞ്ഞുതുള്ളുകയും അമറുകയും അട്ടഹസിക്കുകയും ചെയ്യും. അടിയാൻമാർ തങ്ങളുടെ ദുഃഖങ്ങളും, ദുരിതങ്ങളുമെല്ലാം 'ഗദ്ദികക്കാര'നോടു പറയു
എല്ലാറ്റിനും പരിഹാരമുണ്ടാക്കി സകലശത്രുക്കളെയും തിൻമക ളെയും അകറ്റി, നാടിനെയും നാട്ടാരെയും രക്ഷിക്കുമെന്ന് ഗദ്ദികക്കാരൻ അരുളിച്ചെയ്യും. ചുവന്നതുണിവിരിച്ച് അതിൽ നിന്നാണ് ആടുക. ദേവതകൾ രോഗം വരുത്തുമെന്ന വിശ്വാസം അവർക്കുണ്ട്. മലക്കാരി, കുട്ടിച്ചാത്തൻ, കുളിയൻ, മാരി തുടങ്ങിയ ദേവതകളെ പ്രീതിപ്പെടുത്തുക ഗദ്ദികയുടെ ലക്ഷ്യമത്രെ. നാട്ടുമൂപ്പൻ, ചെമ്മാരി എന്നിവരുടെ മേൽനോട്ട ത്തിലാണ് ഗദ്ദിക നടത്തുക. ഓരോ ദേവതയെക്കുറിച്ചുമുള്ള പാട്ടുകൾ പാടുമ്പോൾ ആ ദേവത ഉറഞ്ഞു തുള്ളും.
ചെറിയ ഗദ്ദിക, പൂജാഗദ്ദിക എന്നിങ്ങനെ ഗദ്ദിക രണ്ടു പ്രകാരം. പൂജാഗദ്ദികയ്ക്ക് കൂടുതൽ ചടങ്ങുകൾ ഉണ്ട്.കോഴികുരുതി,പൂജാഗദ്ദികയുടെ പ്രത്യേകതയാണ്. ഗദ്ദികയ്ക്ക് തുടിയാണ് വാദ്യം.”
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2583 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:335.Link
|
| 3 | Koppiyala |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊപ്പിയാള
1.മഴ വരുന്നതിനുവേണ്ടിയുള്ള , അനുഷ്ഠാനമാണ് കൊപ്പിയാള.എട്ടോ പത്തോ സ്ത്രീകൾ ഒത്തു ചേരുന്നു. ഇവരുടെ കൈയിൽ 'മൊന്ത...
കൊപ്പിയാള
1.മഴ വരുന്നതിനുവേണ്ടിയുള്ള , അനുഷ്ഠാനമാണ് കൊപ്പിയാള.എട്ടോ പത്തോ സ്ത്രീകൾ ഒത്തു ചേരുന്നു. ഇവരുടെ കൈയിൽ 'മൊന്തയും' 'വേപ്പില'യും പിടിച്ചിരിക്കും. വീടുകളിലെ മുറ്റത്ത് ഇവർ വട്ടത്തിൽ നിന്നു പാട്ടുപാടുന്നു. ഒപ്പം കളിയുമുണ്ട്. വീട്ടുകാർ ഇവർക്ക് അരി/നെല്ല്/പണം കൊടുക്കുന്നു. കൊപ്പിയാള കഴിഞ്ഞാൽ വൈകുന്നേരംതന്നെ മഴ വരുമെന്ന് വിശ്വസിക്കുന്നു. കൊപ്പിയാളയിൽ പാടിക്കളിക്കുന്ന (വട്ടത്തിൽ) പാട്ട് ഇതാണ്.
“ഊസിപോലെ മിന്നിമിന്നി ഊരെങ്കും മളെ കൊപ്പിയാള കാസുപോലെ മിന്നി മിന്നി കാടേങ്കം പെയ്യും മളൈ കൊപ്പിയാള ഇടി ഇടിയെ മള പെയ്തേ ഊരെല്ലാം പെയ്തുവരെ കൊപ്പിയാള വഴിയരികെ ഇടിമിന്നി കാടരികെ വാൾമിന്നി ഊരാളാം പ്പെയ്യും മളൈ കൊപ്പിയാള ഇടി ഇടിയെ മളപെയ്താൻ ആകാതോ കൊപ്പിയാള മാനത്തെ രാജാവേ മളപെയ്താൻ ആകാതോ കൊപ്പിയാള ഇരുകരയും പെയ്തുവാര കൊപ്പിയാള."
2.കൊപ്പിയാള
“പാലക്കാട് ജില്ലയിലെ കൊല്ല ങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിലവിലുള്ള മഴയ്ക്കുവേണ്ടിയുള്ള അനുഷ്ഠാനം. 'ഗൊപ്പിയാളം' എന്നും വ്യവഹാരമുണ്ട്. ഗംഗയെ കൈതട്ടി വിളിച്ചുവരുത്തുകയെന്നത ആ പദത്തിന്റെ അർഥം. സ്ത്രീകൾ വീടുതോറും ചെന്ന് വട്ടത്തിൽ നിന്ന് പാടിക്കളിക്കുകയാണ് അതിന്റെ സ്വഭാവം. ഒരു മൊന്തയുമെടുക്കും. വിളക്കുവെക്കും. ഒരു തളികയിൽ ഭസ്മചന്ദനാദികളും വേപ്പിലയും മറ്റും വയ്ക്കണമെന്നുണ്ട്. ഇവർ തുടർച്ചയായി മൂന്നുദിവസം പാടിക്കളിച്ചാൽ മഴയുണ്ടാകുമെന്നാണ് ജനവിശ്വാസം. ആന്ധ്രാപ്രദേശത്തുനിന്നും വന്നുചേർന്ന മലപ്പണ്ടാരവിഭാഗക്കാരാണ് ഗൊപ്പിയാളം നടത്തുന്നത്.നെല്ല്,അരി,പണം തുടങ്ങിയവ അവർക്ക് സമ്മാനിക്കും. തമിഴും തെലുങ്കും കലർന്ന പാട്ടുകളാണ് ഇതിന് പാടാറുള്ളത് “
Show more
|
.1.കൊടുംപാപിയുംകൊപ്പിയാളയും,വർക്കി എടക്കളത്തൂർ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:1704 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:304.Link
|
| 4 | Kongan Pada |  | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊങ്ങൻപട
1.“കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ ...
കൊങ്ങൻപട
1.“കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ സ്മരണ നിലനിർത്താനും പാലക്കാട്ടുജില്ലയിലെ ചിറ്റൂരിൽ നടത്തുന്ന ഒരാഘോഷമാണ് കൊങ്ങൻപട. 'ഭജനയിരിപ്പ്' എന്ന കൂട്ടപ്രാർത്ഥനയോ ടെയാണ് കൊങ്ങൻപടയുടെ ആരംഭം. പിറ്റേന്നു വടക്കേപ്പാടത്ത് കണ്യാർ എന്ന ചടങ്ങും മൂന്നാം ദിവസം പഴയന്നൂർ ഭഗവതിക്കാവിൽ കുമ്മാട്ടിയുമുണ്ട്. നാലാം ദിവസത്തെ ചടങ്ങാണ് പാണനും പാട്ടിയും നമ്പൂരിയും. അഞ്ചാം ദിവസം ആശാരി പൂശാരി വേല നടക്കും. ആറാം ദിവസം ആരതി എഴുന്നള്ളിപ്പുണ്ട്. ഓലവായന, പടമറിച്ചിൽ, കട്ടിൽശവം 'തുങ്കപ്പത്ത്' ഏഴൊടുക്കം എന്നിങ്ങനെ അനവധി ചടങ്ങുകളോടെ ദേശപ്രമാണക്കാരുടെ നിയന്ത്രണത്തിൽ ചടങ്ങ് അവസാനിക്കുന്നു. യുദ്ധവുമായിബന്ധപ്പെട്ടഒരുത്സവമാണ്എന്നപ്രത്യേകതയുംകൊങ്ങൻപടയ്ക്കുണ്ട്.കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ സ്മരണ നിലനിർത്താനും പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ നടത്തുന്ന ഒരാ ഘോഷമാണ് കൊങ്ങൻപട. 'ഭജനയിരിപ്പ്' എന്ന കൂട്ടപ്രാർത്ഥനയോ ടെയാണ് കൊങ്ങൻപടയുടെ ആരംഭം. പിറ്റേന്നു വടക്കേപ്പാടത്ത് കണ്യാർ എന്ന ചടങ്ങും മൂന്നാം ദിവസം പഴയന്നൂർ ഭഗവതിക്കാ വിൽ കുമ്മാട്ടിയുമുണ്ട്. നാലാം ദിവസത്തെ ചടങ്ങാണ് പാണനും പാട്ടിയും നമ്പൂരിയും. അഞ്ചാം ദിവസം ആശാരി പൂശാരി വേല നടക്കും. ആറാം ദിവസം ആരതി എഴുന്നള്ളിപ്പുണ്ട്. ഓലവായന, പടമറിച്ചിൽ, കട്ടിൽശവം 'തുങ്കപ്പത്ത്' ഏഴൊടുക്കം എന്നിങ്ങനെ അനവധി ചടങ്ങുകളോടെ ദേശപ്രമാണക്കാരുടെ നിയന്ത്രണത്തിൽ ചടങ്ങ് അവസാനിക്കുന്നു. യുദ്ധവുമായി ബന്ധപ്പെട്ട ഒരുത്സവമാണ് എന്ന പ്രത്യേകതയും കൊങ്ങൻപടയ്ക്കുണ്ട്. “
2.കൊങ്ങപ്പട
“പാലക്കാടുജില്ലയിലെ ചിറ്റൂർ ഭഗവതിക്ഷേത്രത്തിൽ കുഭമാസത്തിലെ കറുത്തവാവിന് നടത്താറുള്ള ഒരു പ്രാദേശികോൽസവം. കൊങ്ങപ്പടയുടെ ചിറ്റൂർ ആക്രമണവും ചിറ്റൂരിലെ നായൻമാരാൽ അവർക്കു ണ്ടായ നാശവും അനുസ്മരിപ്പിക്കുന്നതാണ് ഈ ഉൽസവം. 'കൊങ്ങപ്പട'യുൽസവത്തെ സംബന്ധിച്ച ചില ഐതിഹ്യങ്ങൾ ഉണ്ട്: കൊങ്ങനാട്ടിൽ (കോയമ്പത്തൂർ) നിന്ന് ചിറ്റൂരിൽ കച്ചവടത്തിന് വന്ന വ്യാപാരികൾക്ക് വെള്ളപ്പൊക്കം കൊണ്ട് നാശമുണ്ടായി. അവർ മടങ്ങി ചോളരാജാവിനെ കണ്ട്, ചിറ്റൂരിലെ ജനങ്ങൾ തങ്ങളെ കൊള്ളയടിച്ചുവെന്ന വ്യാജവാർത്ത ധരിപ്പിച്ചു. ചോള രാജാവ് ഇതിനു പകരം ചോദിക്കുവാൻ സൈന്യസമേതം പുറപ്പെട്ടു. കൊങ്ങപ്പടയെ നേരിടാൻ കഴിയാത്ത ആ നാട്ടുകാർ ഭഗവതിയെ ഭജിച്ചു. ഭഗവതിതന്നെ പ്രത്യക്ഷപ്പെട്ട് ആ പടയെ നശിപ്പിച്ചുവെന്നാണ് ജനവിശ്വാസം. കൊങ്ങപ്പടയുടെ ആക്രമണമുണ്ടായ സന്ദർഭത്തിൽ, ചിറ്റൂർപുഴയുടെ തീരത്തുള്ള ക്ഷേത്രത്തിലെ ദേവൻ മനുഷ്യരൂപം ധരിച്ച് ആ പടയെ നേരിട്ടുവെന്നാണ് മറ്റൊരൈതിഹ്യം.ഏതായാലും 'കൊങ്ങൻപട'യുൽസവത്തിന് ചരിത്രപ്രാധാന്യമുണ്ട്. യുദ്ധസ്മരണനിലനിർത്തുന്ന ഒരു ചടങ്ങാണത്. തമിഴരുടെ സംഭാവനയാണിത്. കൊങ്ങൻപ ടയ്ക്ക് വിപുലമായ ചടങ്ങുകളുണ്ട്. ആദ്യം കൂട്ടപ്രാർഥന. പിറ്റന്നാൾ പാടത്തുവെച്ച് കണ്യാർ. മൂന്നാം നാൾ പഴ യന്നൂർകാവിൽ കുമ്മാട്ടി. അടുത്ത ദിവസം വേല (പാണൻ, പാട്ടി തുടങ്ങിയ വേഷങ്ങൾ). അഞ്ചാം നാളിൽ പൂശാരി ആശാരിവേല. ആറാം ദിവസം അരത്തി, ഏഴുന്നള്ളിപ്പ്, കൊങ്ങൻപട. ഏഴാം ദിവസം 'ശേഖരിവേല' നടക്കും. വേട്ടയ്ക്കൊരുമകൻ കാവിൽ മലമകളി എട്ടാം ദിവസമാണ്. ഒൻപതാം ദിവസം ഭഗ വതിയുടെ എഴുന്നള്ളിപ്പും പത്താം നാളിൽ 'പള്ളും' നടക്കും. “
Show more
|
.1.അനുഷ്ഠാനകലകൾ , എന്നും കാത്തു സൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2581 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 300.Link
|
| 5 | Kathirukali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്ക...
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാരായ ചെറുമക്കൾ അവരുടെ അധ്വാനത്തിൻ്റെ ഫലം കൈനിറയെ വാരിയെടുത്തു തമ്പ്രാൻ്റെ പത്തായം നിറച്ച സന്തോഷത്തിൽ മതിമറന്ന് ആഹ്ലാദനൃത്തം ചെയ്യുന്നതാണ് കതിരുകളി.പാടവരമ്പുകളിലൂടെ തമ്പ്രാക്കന്മാരുടെ കളങ്ങളിലെത്തി കൊയ്ത്തുത്സവം ആഘോഷിക്കുന്നു. തങ്ങളുടെ ഐശ്വര്യത്തിനു കാരണക്കാരിയായ മന്നത്തെ ഭഗവതിക്ക് (കൂർമ്പഭഗവതിക്ക്) അർപ്പിക്കാനുള്ള കതിരുകൾ എഴുന്നള്ളിക്കും. താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കും. കർഷകത്തൊഴിലാളികളായ ഇവർക്കു കൂലിയായി ലഭിച്ച നെൽക്കതിരുകളാണു കാഴ്ചവയ്ക്കുന്നത്. വട്ടത്തിലായിനിന്നു താളത്തിൽ കാലുകൾവച്ചു കൊട്ടിനനുസരിച്ചു കളിച്ചാണ് കതിരുകളി നടത്തുന്നത്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയുടെ ആവേശം നല്കുന്നു. കളിയുടെ അന്ത്യത്തിൽ പൊലിപ്പാട്ടു പാടുന്ന സമ്പ്രദായവുമുണ്ട്”.
2.കതിരുകളി
“പാലക്കാടുജില്ലയിലും മറ്റും നിലവിലുള്ള അനുഷ്ഠാനപരമായ നൃത്തം. ചെറുമക്കളാണ് കതിരുകളിയിൽ ഏർപ്പെടുന്നത്. അവരുടെ ആരാധ്യദേവതയായ ശ്രീകുറുമ്പ യുടെ കാവിലേക്ക് കതിരെഴുന്നള്ളിച്ച് താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കുന്ന ഒരു ഉത്സവമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാർഷികത്തൊഴിലാളികളായ ഇവർക്ക് കൂലിയായി ലഭിച്ച നെൽക്കറ്റകളാണിവ. കൊല്ലങ്കോട്, പല്ലശ്ശന, നല്ലേപ്പുള്ളി, എലപ്പുള്ളി, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ കതിരുവേല നടക്കാറുണ്ട്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയ്ക്ക് ആവേശംപകരുന്നു. ദൈവങ്ങളെ വിളിച്ചുകൊണ്ട് പാടുന്ന പാട്ടുകളുടെ അന്ത്യത്തിൽ പൊലിപ്പാട്ടും പാടും.
Show more
|
.1അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ .വോളിയം മൂന്ന് -ജനറൽ എഡിറ്റർ ഡോ:സി. ആർ .രാജഗോപാലൻ, ഡി.സി ബുക്സ്, പുറം : 2538 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:163-64.Link
|
| 6 | Adavi |  | ഡോ: വിനിത വിജയൻ | പുസ്തക ങ്ങൾ | Nill |
അടവി
1.“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്ഠാനമാണ് അടവി. ദേവ...
അടവി
1.“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്ഠാനമാണ് അടവി. ദേവീക്ഷേത്രങ്ങളിൽ 41 ദിവസത്തെ വ്രതശുദ്ധിയോടെയാണ് ഇത നുഷ്ഠിക്കുന്നത്. ആലപ്പുഴജില്ലയിലെ പന്തളം, കുടശ്ശനാട്, കുരുമ്പാല എന്നിവിടങ്ങളിൽ നായൻമാരും പള്ളിപ്പാനയോടനുബന്ധിച്ചു വേല മാരുമാണ് ഈ ചടങ്ങു നടത്തുന്നത്. ശരീരത്തിലേല്ക്കുന്ന മുറിവുകളിൽ ഭസ്മം പുരട്ടുകയാണു ചെയ്യുന്നത്. ദേഹത്തു ചുറ്റിയ ചൂരൽ പരവന്മാരാണ് മുറിച്ചുമാറ്റുക. “
2.അടവിതുള്ളൽ
“തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും ആലപ്പുഴജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനുഷ്ഠാനമാണ് അടവി.ദേവീക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഈ അനുഷ്ഠാനം. വേലന്മാരുടെ ഇടയിലും നായർസമുദായക്കാരുടെ ഇടയിലും അടവി പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളിൽ സമുദായഭേദമനുസരിച്ചുള്ള വ്യത്യാസങ്ങൾ കാണാം. നീണ്ട വ്രതാനുഷ്ഠാനങ്ങളോടെയാണ് അടവി അനുഷ്ഠിക്കുന്നത്.
വിവിധതരം അടവികളുണ്ട്. വേളിയടവി, ആയിക്കൽ അടവി, ആയിരം വില്ലിയടവി, ആനയടവി തുടങ്ങിയ പേരുകളിൽ ഇതറിയപ്പെടുന്നു. ബാധ കാരണമാണ് അടവി തുള്ളുന്നത് എന്നാണ് വിശ്വാസം. വേളിയടവി ബാധിച്ചവർ ചൂരൽ ശരീരത്തിൽ ചുറ്റിയാണ് ഉറഞ്ഞുതുള്ളുന്നത്. ആയുധങ്ങളുടെയൊന്നും സഹായമില്ലാതെയാണ് ഇവർ ചൂരൽ പൊരിച്ചെടുക്കുന്നത്. ചൂരൽ ചുറ്റിയ ഭാഗങ്ങളിൽ മുറിവും ചതവും ഉണ്ടാവും. അനുഷ്ഠാനത്തിന്റെ അവസാനഘട്ടത്തിൽ ചൂരൽ അഴിച്ചെടുക്കുകയോ വെട്ടിമാറ്റു കയോ ചെയ്യും. മുറിവേറ്റ ഭാഗങ്ങളിൽ ഭസ്മം പൂശും. ആയിക്കൽ അടവി ബാധിച്ചവർ ഇരുമ്പുചങ്ങലയാണ് സ്വയം പീഡനത്തിനായി ഉപയോഗിക്കുന്നത്. തീയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പുചങ്ങല കൈയിലെടുക്കുകയും അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുകയും ചെയ്യും. ചുട്ടുപഴുത്ത ആനച്ചങ്ങലയും ദേഹത്ത് ചുറ്റി ഉറഞ്ഞുതുള്ളാറുണ്ട്. നാളികേരവുമായി ബന്ധപ്പെടുത്തിയാണ് ആയിരം വില്ലിയടവി. ബാധയേറ്റയാൾ നൂറുകണക്കിന് നാളികേരം അടിച്ചുടക്കും. ആനയടവി തുള്ളുന്ന ആൾ വലിയ ചൂണ്ടപ്പന പിഴുതെടുത്ത് തുള്ളും. ക്രൂരമായ ആചാരങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന ചടങ്ങുകളാണ് അടവിതുള്ളലിൻ്റെ ഭാഗമായി നടക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനങ്ങൾക്കെതിരെ പലഭാഗത്തുനിന്നായി വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു.”
3.അടവി
“ദേവീക്ഷേത്രങ്ങളിൽ വ്രതശുദ്ധി യോടെ നടത്തുന്ന ഒരനുഷ്ഠാനം. നായന്മാരും വേലന്മാരും ഇതിൽ ഏർപ്പെടാറുണ്ട്. ആലപ്പുഴ ജില്ലയിലെ പന്തളം, കുടശ്ശനാട്, കുര മ്പാല തുടങ്ങിയ പ്രദേശങ്ങളിൽ നായന്മാർ 'അടവി'യിൽ പങ്കുകൊള്ളുക പതിവാണ്. അടവിയിൽച്ചെന്ന് ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ പൊരിച്ചെടുത്ത് ദേഹത്തിൽ ചുറ്റിക്കൊണ്ട് ഉറഞ്ഞുതുള്ളി വരികയാണ് ആ അനുഷ്ഠാനത്തിന്റെ സ്വഭാവം. നാൽപ്പത്തൊന്ന് ദിവസം വ്രതമെടുത്തശേഷമേ അതിൽ പങ്കെടുക്കാവൂ. ശരീരത്തിൽ ചുറഞ്ഞ ചൂരൽ വള്ളികൾ വെട്ടിമുറിച്ചു മാറ്റുന്നത് പരവന്മാരാണ്. ചൂരൽ ചുറഞ്ഞ ഭാഗങ്ങളിൽ മുറിവും ചതവും പറ്റിയിരിക്കും. ആ ഭാഗങ്ങളിൽ ഭസ്മം തേക്കുകയാണ് പതിവ്. ആത്മപീഡനപരമായ ഈ ചടങ്ങ് വേലന്മാർ 'പള്ളിപ്പാന'യോട നുബന്ധിച്ച് നടത്താറുണ്ട്.”
Show more
|
. 1.അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2533 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287 3.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:14.Link
|
| 7 | Cherthala kallu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചേർത്തലക്കള്ള്
1. “ആലപ്പുഴജില്ലയിലെ ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ കള്ളിനു ഗുണമേന്മയും രുചിയും കൂടും. 'തിരുവിഴ'ക...
ചേർത്തലക്കള്ള്
1. “ആലപ്പുഴജില്ലയിലെ ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ കള്ളിനു ഗുണമേന്മയും രുചിയും കൂടും. 'തിരുവിഴ'കളെന്നും ഇതിനെപറയുന്നു. ഈ പ്രദേശത്തെ മണ്ണിൻ്റെ സവിശേഷതയാണ് ചേർത്തലക്കള്ളിന്റെ സവിശേഷ രുചിയുടെ നിദാനമെന്നു കരുതുന്നു. പ്രായ മായ തെങ്ങിന്റെ പാകമായ ചൊട്ടയാണ് ചെത്താനായി ഉപയോഗിക്കുന്നത്. കുലയ്ക്കു മൂന്നുതരം മൂപ്പാണ് ഉള്ളത്. നെല്ല്, പച്ചരി, പാൽ എന്നിങ്ങനെ. ഇതിൽ പച്ചരി പരുവത്തിലുള്ള കുലയാണു ചെത്തുന്നതിന് ഉപയോഗിക്കുക. 'കരുവി' എന്ന ഉപകരണം ഉപയോഗിച്ച് കുല തല്ലുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കണം. കുലമുറിക്കാൻ തേർകത്തിയാണ് ഉപയോഗിക്കുക. കുലയുടെ മുഖം ഓലക്കഷണംകൊണ്ട് കെട്ടിവലിച്ചുമുറുക്കുന്നു. കെട്ടിയ ഭാഗത്തെ വിടവ് അടയ്ക്കാൻ കത്തിച്ചെളി അഥവാ പശച്ചെളി ഉപയോഗിക്കുന്നു.8 ദിവസം കഴിയുമ്പോൾ കള്ളൊഴുകാൻ തുടങ്ങും. അപ്പോൾ കുടം കമിഴ്ത്തി കള്ള് ശേഖരിക്കുന്നു. ഒരു കുല മൂന്നുമാസം ചെത്താൻ സാധിക്കും. “
2.കള്ള്
“തെങ്ങിൽനിന്നോ പനയിൽ നിന്നോ എടുക്കുന്ന മദ്യം. ഈഴവർ, തീയർ മുതലായ പേരുകളിൽ അറി യപ്പെടുന്ന സമുദായക്കാരാണ് ഇ തിൽ ഏർപ്പെടുന്നത്. തരിസാപ്പള്ളി ശാസനം മുതൽ ഇവർ തെങ്ങുവളർ ത്തുകയും കള്ളുചെത്തുകയും ചെയ്യുന്നതായി പരാമർശിക്കുന്നുണ്ട്. പഴയ പല പാട്ടുകളിലും മദ്യോൽപാ ദനത്തിൻ്റെ വിവിധ വശങ്ങൾ വർ ണിക്കുന്നുണ്ട്.
തെങ്ങിന്റെയോ പനയുടെയോ മുകളിൽ കയറി മദ്യമെടുക്കുന്നതിന് 'ഏറ്റ്' എന്നാണ് പറയുക. അതിന് ഉപയോഗിക്കുന്ന കത്തി 'ഏറ്റു കുത്തി'യാണ്. നല്ലസമയം നോക്കി വേണം 'ഏറ്റ്' തുടങ്ങാൻ. 'കുലമു റിക്കുക' യാണ് ആദ്യത്തെ ചടങ്ങ്. കുലയുടെ അറ്റം മുറിച്ചാൽ, ആ ഭാഗം 'അടിച്ചാര' കൊണ്ട് മൂടിക്കെ
കുലയരിഞ്ഞുകെട്ടണം. പിന്നെ, 'കോലോട്ടു കോലു' കൊണ്ട് കൂല മുഴുവൻ പ്രത്യേകരീതിയിൽ തല്ലും. മൃഗങ്ങളുടെ നീളമുള്ള എല്ലിൽ ഈയ്യം ഉരുക്കിയൊഴിച്ചുണ്ടാക്കുന്ന ശക്തിയുള്ള മുഷ്ടിയാണ് ആ കോല്, പിന്നെ, കൂലയുടെ അടി മുതൽ അറ്റംവരെ ഓലകൊണ്ടോ, 'പാന്തം' കൊണ്ടോ മുറുക്കിക്കെട്ട ണം. ഏതാനും നാളുകൾക്കുള്ളിൽ മദ്യം ഒഴുകുവാൻ തുടങ്ങും. അതിന് 'കുലനനയുക' എന്നാണ് പ്രാദേശി കമായി പറയുന്നത്. മദ്യമെടുക്കേണ്ട ഘട്ടമായാൽ കുലയുടെ അറ്റത്ത് ഒരു കിളിയോല വച്ചശേഷമാണ് തലമൂടിക്കെട്ടുന്നത്. കുലയുടെ മുക ളിൽ കഴുത്തില്ലാത്ത ഒരു മൺകുടം (മാട്ടം) ചെരിച്ചു കമഴ്ത്തിവയ്ക്കും. ആ മൺപാത്രത്തിന് 'മാട്ടുപാനി' എന്നാണ് ഉത്തരകേരളീയർ പറ യുന്ന പേര് ആ പാത്രത്തിലേക്ക് കള്ളു വീഴുന്നത് കിളിയോലവഴി ക്കാണ്. ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും 'ഏറ്റു' നടത്തും. ഓരോപ്രാവശ്യവും കത്തി കൊണ്ട് കുലയുടെ അറ്റം അൽപം അരിഞ്ഞു കളഞ്ഞ് അതിൽ ട്ടും. രണ്ടുമൂന്നു ദിവസം ഇപ്രകാരം ഏച്ചിൽക്കുരുന്ന് (ഒരുതരം കാട്ടുത ളിര്) ഉരച്ചശേഷം, കിളിയോലവച്ച് അതിൻമീതെ മൂടിക്കെട്ടുകയും വേണം. “
Show more
|
.1.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ .വോളിയം മൂന്ന് -ജനറൽ എഡിറ്റർ ഡോ:സി. ആർ .രാജഗോപാലൻ, ഡി.സി ബുക്സ്, പുറം : 2736-37 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:211.Link
|
| 8 | kalathekk |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil |
കാളത്തേക്ക്
1. “വേനലിൽ പറമ്പുകൾ നനയ്ക്കാനാണ് കാളത്തേക്ക് പ്രധാന ഉപയോഗിക്കുന്നത്. പാടത്തേക്കും ഉപയോഗിച്ചിരുന്നു. കാളകട...
കാളത്തേക്ക്
1. “വേനലിൽ പറമ്പുകൾ നനയ്ക്കാനാണ് കാളത്തേക്ക് പ്രധാന ഉപയോഗിക്കുന്നത്. പാടത്തേക്കും ഉപയോഗിച്ചിരുന്നു. കാളകട പോത്തുകളെയോ ഉപയോഗിച്ചാണ് വെള്ളം തേവുന്നത്. കാളകളുടെ വലിപ്പം, കരുത്ത് ജലാശയത്തിന്റെ ആഴം എന്നിവയുടെ അടി സ്ഥാനത്തിലാണ് കുട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്. കുട്ടയ്ക്ക് ലോഹംകൊണ്ടുള്ള ഒരു പിടുത്തവും പിടിക്ക് ഒരു കൊളുത്തുമുണ്ടായിരിക്കും. 4 അടി നീളംവരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകൽക്കുഴലാണ് തുമ്പി. കുട്ടയുടെ അടി യിൽനിന്നും തള്ളിനിൽക്കുന്ന ഒരു ലോഹക്കുഴലിലായിരിക്കും തുമ്പി ഘടിപ്പിച്ചിരിക്കുന്നത്. കുട്ടയുടെ പിടിയുടെ കൊളുത്തിൽ നീളമുള്ള ആലാസ്കയർ ബന്ധിപ്പിച്ചിരിക്കും. തുമ്പിയിൽനിന്നും തുമ്പിക്കയറും കെട്ടിയിരിക്കും. തുമ്പിക്കയർ വണ്ണം കുറഞ്ഞതും കുട്ടക്കയറിനെക്കാൾ നീളം കുറഞ്ഞതുമായിരിക്കും. ഇവ രണ്ടും ചേർത്ത് നുകത്തിൽ ബന്ധിച്ചിരിക്കും. കമ്പക്കയർ തിരിയുന്നത് മരത്തടിയിലായിരിക്കും. ഈ മരത്തടി ജലാശയത്തിലേക്ക് ചരിച്ച് നാട്ടിയ രണ്ട് കാലിന്മേൽ ഉറപ്പിക്കുന്നു. മരത്തടി മരംകൊണ്ടുണ്ടാക്കിയ ഒരു ഫ്രെയിമിലാണ് തിരിയുന്നത്.
മൂന്നടി നീളം വരുന്ന ഒര ഒരു മരത്തടിയാണ് 'ഉരുൾ'. തുമ്പിക്കയർ തിരിയുന്നത് ഉരുളിലാണ്. ഉരുൾ പടക്കയുടെ അതേ ലവലിൽ കുറച്ചുമാത്രം ജലാശയത്തിലേക്ക് തള്ളിനിൽക്കുന്നു.
കഴുത്തിലുള്ള നുകവുംകൊണ്ട് കാളകൾ മുന്നോട്ടും പിന്നോട്ടും നടന്നാണ് വെള്ളം തേവുന്നത്. കാളകൾ പിന്നോട്ട് നടക്കുമ്പോൾ കയറുകൾ അഴയുകയും തേക്കുകൊട്ട ജലാശയത്തിലേക്ക് താഴു കയും അതിൽ വെള്ളം നിറയുകയും ചെയ്യുന്നു. കാളകൾ മുന്നോട്ടു നടക്കുമ്പോൾ കുട്ട ഉയരുകയും നീളം കുറഞ്ഞ തുമ്പിക്കയർ വലിയുന്നതിൻ്റെ ഫലമായി തുമ്പിമടങ്ങുന്നതുന്നതുകൊണ്ട് വെള്ളം ചോർന്നു പോകാതിരിക്കുകയും ചെയ്യുന്നു. കുട്ട മുകളിലെത്തുമ്പോൾ കുട്ട ചെരിയുകയും തുമ്പി നിവരുകയും ചെയ്യുന്നു. കുട്ടയിൽനിന്ന് വെള്ളംപടുക്കയിലേക്ക് വീഴുന്നു. ഒരു കുട്ടയിൽ ഏതാണ്ട് 133 ലിറ്റർ വെള്ള മുണ്ടായിരിക്കും. തേവുന്നതിന് ഉപയോഗിക്കുന്ന കാളകളെ പിന്നോക്കം നടക്കാൻ പഠിപ്പിക്കേണ്ടതുണ്ട്.
വിവിധവിഭാഗം ജനങ്ങളുടെ കൂട്ടായ്മ നാടൻ ജലസേചന സംവി ധാനങ്ങളിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. തേക്കുകുട്ട, വേത്ത്, ചക്രം മുതലായ ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നത് ആശാരി യാണ്. കാളത്തേക്കിൻ്റെ ചെമ്പുകൊണ്ടുള്ള കുട്ട മൂശാരിയുണ്ടാ ക്കുന്നു. ഇരുമ്പുകുട്ട, കാളത്തേക്കിൻ്റെ ആണി മുതലായവ കരുവാ നുണ്ടാക്കുന്നു. ഭൂവുടമ ആവശ്യപ്പെടാതെതന്നെ ഈ ഉപകരണങ്ങൾ ഉപചാരമെന്ന നിലയിൽ അതത് കൈവേലകൾ ചെയ്യുന്നവർ എത്തി ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും കാളത്തേക്കിൽ മനുഷ്യരു ടെയും മൃഗങ്ങളുടെയും ഒത്തൊരുമിച്ച അദ്ധ്വാനമാണ് ഉണ്ടാകുന്നത്. തുമ്പിയുണ്ടാക്കുന്നത് തോൽക്കൊല്ലനാണ്. വിവിധ ജലസേചന ഉപകരണങ്ങളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് അനേകം പാട്ടുകൾ പാടിയിരുന്നു. അവയെല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. “
2.കാളത്തേക്ക്
കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ് കാളത്തേക്ക് അഥവാ കബാലൈ. കേരളത്തിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക മോട്ടോർ പമ്പുകൾ ഇവയെ പുറന്തള്ളിയിരിക്കുന്നു.കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ് ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ് ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ് കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന് രണ്ടാളുടെ ആവശ്യമുണ്ട്
ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം എടുക്കാനാണ് കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ് വെള്ളം കോരുന്നത്. വേനലിൽ പറമ്പുകൾക്ക് ഈർപ്പം കൂട്ടുന്നതിനു ആഴമുള്ള കിണറുകളിൽ നിന്ന് ജലം എത്തിക്കാമെന്നതാണ് പ്രത്യേകത. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.
പ്രവർത്തനരീതി
ഒരു വലിയ ലോഹപ്പാത്രമാണ് തേക്കുകുട്ട. ഇത് അരക്കുട്ട, കാൽക്കുട്ട, മുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തിൽ തീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു. മൂന്നു നാലടി നീളം വരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല് (റബ്ബർ)ക്കുഴൽ ഇതിനോട് ഘടിപ്പിക്കുന്നു. ഇതാണ് തുമ്പി. തേക്കുകുട്ടയുടെ മൂട്ടിൽ നിന്നും തള്ളിനിൽകുന്ന ലോഹക്കുഴലിലാണ് തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയിൽ നിന്നും ഓരോ കയറുകൾ വീതം കെട്ടിയിരിക്കും. തുമ്പിക്കയർ കുട്ടയുടെ കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയർ കൊണ്ടാണ് ബന്ധിപ്പിക്കുക. വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയർത്തുമ്പോൾ തുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക.
കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ് (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ് വിളിക്കുന്നത്. തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ് ഇത്. കയറുകൾ രണ്ടും കാളകളെ പൂട്ടി നുകത്തിൽ ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു. “
3.കാളത്തേക്ക്
“ആഴമേറിയ കിണറുകളിൽനിന്ന് വെള്ളം കോരുവാൻ പണ്ട് ഉപയോ ഗിച്ചിരുന്ന ഒരു സംവിധാനം. വലി യതേക്കുകൊട്ട കമ്പക്കയറിൽ കെട്ടി കപ്പിയിലൂടെ കിണറ്റിൽ താഴ്ത്തും. രണ്ടുകാളകളെ കൂട്ടിക്കെട്ടിയ നുക ത്തിൽ കയറിൻ്റെ മറ്റേ അറ്റംകെട്ടും. കാളകൾ വലിച്ച് തേക്കുകൊട്ട ഉയർത്തും.’’
Show more
|
. 1.നാടോടി ജലസംരക്ഷണ രീതികളും ജലസേചന യന്ത്രങ്ങളും , കെ.പി ദിലീപ് കുമാർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:1691 - 1692 2 .സുജിത്കുമാർ, സി.കെ. 1999 ,മാർച്ച് 2008,. കൃഷിമലയാളം ,പ്രഥമ പതിപ്പ് കണ്ണൂർ: അക്ഷര സംസ്കൃതി. പുറം 53 - 54 3.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:177 അധിക സഹായ ഗ്രന്ഥങ്ങൾ സഹായകഗ്രന്ഥങ്ങൾ 1. കൃഷി മലയാളം, സി.കെ. സുജിത്കുമാർ, സംസ്കൃതി, കണ്ണൂർ. 2. എൻ്റെ സ്മരണകൾ, കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം. 3. Water Harvesting in Africa, internet copy..Link
|
| 9 | Kudachozhikkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
കുടചോഴിക്കളി
1.“പാലക്കാടുജില്ലയിലെ തൃത്താല,നാഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാർഷികകലയാണ് കുടചോഴിക്കളി. ...
കുടചോഴിക്കളി
1.“പാലക്കാടുജില്ലയിലെ തൃത്താല,നാഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാർഷികകലയാണ് കുടചോഴിക്കളി. മകരക്കൊയ്ത്ത് കഴിഞ്ഞ് ദേശത്തെ കാവുകളിൽ നടത്തുന്ന വിനോദ ത്തിൻ്റെയും അനുഷ്ഠാനത്തിൻ്റെയും സമ്മിശ്രരൂപം കലർന്ന ഒരു ചടങ്ങാണ് കുട ചോഴിക്കളി. ചെറുമർ, കണക്കർ തുടങ്ങിയവരാണ് ഈ കല അവതരിപ്പിക്കുന്നത്. തുടിയുടെ അകമ്പടിയോടെയാണ് ഈ കളി നടത്തുന്നത്. ഇതിനാവശ്യമായ കുടയും വിശറിയും പറയസമുദായക്കാരാണ് ഉണ്ടാക്കുന്നത്. കൊയ്ത്തുകഴിഞ്ഞാൽ ചോഴിക്കളിയുമായി പുലയർ കർഷകരുടെ വീടുകളിൽ എത്തുന്നു. അരി,നെല്ല്,വസ്ത്രം,പണം എന്നിവ വഴിപാടായി സ്വീകരിക്കുന്നു. വേലദിവസം രാവിലെ മുതൽ വീടുകളിൽ കയറിയതിനുശേഷം വൈകുന്നേരം കാവിലെത്തുന്നു.”
2.കുടച്ചോഴികളി
“പാലക്കാടുജില്ലയിലെ തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിലവിലുള്ള ഒരു കാർഷികനൃത്തം. ചെറുമർ, കണക്കർ തുടങ്ങിയ സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. കൈകളിൽ കുടയും വിശ റിയുമായി കൊയ്ത്തുകഴിഞ്ഞ വയലിലൂടെയാണ് ഇവർ കടന്നുപോവുക. 'വിശറിച്ചോഴി' എന്നും പറ
യും ഈ കളിക്ക് പാട്ടുകളുണ്ട്. തുടിയാണ് വാദ്യം. മകരക്കൊയ്ത്തിനു ശേഷമാണ് ചോഴികളുടെ പുറ പ്പാട്.”
Show more
|
.1.അനുഷ്ഠാനേതരകലകൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ.രാജഗോപാലൻ, 'പുറം:2641 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 246.Link
|
| 10 | kim Purushamugham |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിംപുരുഷമുഖം
1. “ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളുടെയും മുകൾഭാഗത്തും മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമുഖമാണു കിംപുരുഷമുഖം...
കിംപുരുഷമുഖം
1. “ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളുടെയും മുകൾഭാഗത്തും മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമുഖമാണു കിംപുരുഷമുഖം. പാമ്പിൻ്റെ മുഖംപോലെയുള്ള മൂന്നു കണ്ണ്, കരാളമായ മുഖം, ആട്ടി ൻകൊമ്പുപോലെ കൊമ്പ്, കുരങ്ങുമുഖം, വരാഹനേത്രം, ദ്രംഷ്ടകളും പുറത്തേക്കു തള്ളിയ നാവും ഇതിനുണ്ട്. ദേവാസുരയുദ്ധത്തിൽ കിംപുരുഷൻ്റെ തല മുറിഞ്ഞതു സ്മരിക്കാനാണു ജനങ്ങൾ ദേവാ ലയങ്ങളിൽ ഇവ കൊത്തുന്നതെന്നാണ് ഐതിഹ്യം. ഇതിനു മഴ കൊള്ളാതിരിക്കാൻ ചെമ്പുതകിടു സ്ഥാപിക്കും. കിംപിരിമുഖം എന്നും ഇതിനു പേരുണ്ട്.”
2.കിംപുരുഷ മുഖം
“ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും മറ്റും മേൽപ്പുരയുടെ മുകളിൽ മുൻഭാഗത്തു കാണുന്ന മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമായ മുഖം. പാമ്പിന്റെ മുഖംപോലുള്ള മൂന്നു കണ്ണ്, കരാളമായ മുഖം, ആട്ടിൻകൊമ്പ് പോലുള്ള കൊമ്പ്, കുരങ്ങിന്റെ മുഖത്തിനു തുല്യമായ മുഖം, വരാഹനേത്രം, ദംഷ്ട്രം, പുറത്തേക്കു നീട്ടിയനാക്ക് എന്നിവയാണ് കിംപുരുഷന്റെ സവിശേഷത. ഈ ശിൽപവുമായി ബന്ധ പ്പെട്ട് രണ്ടു കൈകളുമുണ്ടാകും.
ദേവാസുരയുദ്ധത്തിൽ കിംപുരുഷൻ്റെ തല മുറിഞ്ഞുപോയതിനെത്തുടർന്ന്, കിംപുരുഷന്റെ പ്രാർത്ഥനയുടെ ഫലമായി, ബ്രഹ്മാലയങ്ങളിലും ദേവാലയങ്ങളിലും കിംപുരുഷമുഖം പണിത് ജനങ്ങൾ എന്നെന്നും സ്മരിക്കുമെന്ന് ദേവൻമാർ അനുഗ്രഹിച്ചുവത്രെ. അതിൻ്റെ ഫലമാ യാണ് ദേവാലയങ്ങളിലും മറ്റും മരം കൊണ്ട് കിംപുരുഷമുഖം കൊത്തി വയ്ക്കുന്നതെന്നാണ് പുരാവൃത്തം വ്യക്തമാക്കുന്നത്. ഈ ശിൽപത്തിന് മഴകൊള്ളാതിരിപ്പാൻ മുകൾഭാഗത്തു ചെമ്പുകൊണ്ടുള്ള ആവരണം സാധാരണയായി കാണാറുണ്ട്. കേരളീയ ശിൽപകലയുടെ സവിശേഷതകളിലൊന്നാണ് കിംപു രുഷമുഖം. ഇതിനെ 'കിംപിരിമുഖം' എന്നും പറയും.”
Show more
|
.1.അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2702 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 241.Link
|
| 11 | Kudamoothu kali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുടംകളി / കുടമൂത്തു കളി
1.“ഓണക്കാലത്ത് മധ്യതിരുവിതാംകൂറിൽ യുവതികളവതരിപ്പിക്കുന്നവിനോദന്യത്തമാണ് കുടംകളി. എട്ടോ പത്തോ ...
കുടംകളി / കുടമൂത്തു കളി
1.“ഓണക്കാലത്ത് മധ്യതിരുവിതാംകൂറിൽ യുവതികളവതരിപ്പിക്കുന്നവിനോദന്യത്തമാണ് കുടംകളി. എട്ടോ പത്തോ യുവതികൾ വട്ടത്തി ൽനിന്നു പാട്ടിന്റെ താളത്തിനൊപ്പിച്ചു ചെപ്പുകുടം മുകളിലേക്കെറി ഞ്ഞും ഊതിയും കളിക്കുന്നതിനാലാണ് കുടംകളി എന്നു പേരുവ ന്നത്. ഊതി മുകളിലേക്കെറിഞ്ഞ കുടം താഴെ വീഴുംമുമ്പു പിടിക്കു കയും വീണ്ടും ഊതി മുകളിലേക്കെറിഞ്ഞു നൃത്തം ചവിട്ടുകയും ചെയ്യുന്നു. ചുറ്റും നില്ക്കുന്ന യുവതികൾ കുടമൂതുന്നവരെ കെ കൊട്ടിയും പാട്ടുപാടിയും താളം നല്കി പ്രോത്സാഹിപ്പിക്കുന്നു. ആർപ്പും കുരവയുമായി തുടരുന്ന കളി താളം മുറുകുന്നതോടെ കുടമൂതു ന്നവർ ഉന്മാദത്തിനടിപ്പെട്ടവരെപ്പോലെ ഉറഞ്ഞുതുള്ളി ബോധം കെട്ടു വീഴുന്നു. തുടർന്നു ചുറ്റും നില്ക്കുന്നവർ മുഖത്ത് വെള്ളം തളിച്ചെഴുന്നേല്പിക്കുന്നതോടെ കളിയവസാനിക്കുന്നു. മൊന്തക്കളി എന്നും ഇതിനു പേരുണ്ട്.
നായർസമുദായത്തിലോ തുല്യ സാമുദായികപദവിയുള്ളവരോ കളി അവതരിപ്പിക്കാറുണ്ട്. മാരിയമ്മപ്രീണനത്തിനായി നടത്തുന്ന കുംഭംകളിയെയും കുടംകളിയെന്നു പറയാറുണ്ട്. “
2.കുടമൂത്തുകളി
“വനിതകളുടെ ഒരു വിനോദം. വനിതകൾ വൃത്താകൃതിയിൽ കൈ കോർത്ത് പിടിച്ചുനിൽക്കും. അവർക്കിടയിൽ നാല് പെൺകുട്ടികൾ ചെപ്പുകുടം കൈകളിലേന്തി താളത്തിനൊത്ത് കളിക്കുന്നതാണ് കുടമൂത്തുകളി. കൈകൾകൊണ്ട് കുടം ഉയർത്തി ഒരേസമയം എല്ലാവരും അതിനുള്ളിലേക്ക് ഊതുകയും മേലോട്ട് എറിയുകയും അവ ഏറ്റു പിടിക്കുകയും ചെയ്യും. ഈ ഏറ്റുകളി തുടർന്നുകൊണ്ടിരിക്കും. ഒരേ സമയത്ത് എല്ലാവരും കുടത്തിൽ ഊതുമ്പോൾ പ്രത്യേക ധ്വനി ഉണ്ടാകും. കുടമുത്തുകളിക്ക് ചില പാട്ടുകളും പാടാറുണ്ട്. കുട മൂത്തു കളിക്ക് ചിലർ കുടമൂതിക്കളിയെന്നും കുടംകളിയെന്നുമൊക്കെ പറയുന്നതിന്റെ പൊരുൾ വ്യക്തമാണ്. തിരുവനന്തപുരം ജില്ലയിൽ പലേടത്തും മധ്യകേരളത്തിലും ഒരു ഓണക്കളിയായി ഇത് അവതരിപ്പി ക്കുന്നു.”
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2642 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 253.Link
|
| 12 | Aswavethali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അശ്വവേതാളി
1. “വള്ളുവനാട്ടിൽ പതിവുള്ള ഒരാഘോഷമാണ് 'അശ്വവേതാളി.' ഇതിനു 'കുതിരക്കെട്ടെ'ന്നും പറയാറുണ്ട്. മറ്റു പ്രദേശങ്ങളി...
അശ്വവേതാളി
1. “വള്ളുവനാട്ടിൽ പതിവുള്ള ഒരാഘോഷമാണ് 'അശ്വവേതാളി.' ഇതിനു 'കുതിരക്കെട്ടെ'ന്നും പറയാറുണ്ട്. മറ്റു പ്രദേശങ്ങളിൽ ദാരികവധ ത്തിനു പുറപ്പെടുന്ന ഭദ്രകാളീസങ്കല്പത്തിൽ തിറകെട്ടാറുണ്ട്. തിറയ്ക്കു പകരം വള്ളുവനാടൻ പ്രദേശത്തു നടപ്പുള്ള ആഘോഷമാണ് അശ്വവേതാളി”
2.കുതിരകെട്ട്
“ആലപ്പുഴ,കൊല്ലം തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന കെട്ടുകാഴ്ച. ദേവീക്ഷേത്രങ്ങളിലും മറ്റും ഒരു വഴിപാടുപോലെ നടത്തപ്പെടുന്നു. പല കരക്കാരുടെ വകയായിരിക്കുമത്. ഉൽസവങ്ങൾക്കെല്ലാം കുതിരകെട്ട് ഒരിനമാണ്. കോട്ടയത്തിനുതെക്ക് തിരുവിതാംകൂർ അടക്കമുള്ള പ്രദേശങ്ങളിലാണ് കുതിരകെട്ടിനു പ്രാചുര്യം. ചായക്കുതിര, പാണ്ടിക്കുതിര എന്നിങ്ങനെ കുതി രയുടെ രൂപത്തിന് തരഭേദമുണ്ട്. വലിയകുതിരകളെ ചക്രം ഘടിപ്പിച്ച് വലിക്കുന്ന പതിവുമുണ്ടത്രെ “ .
Show more
|
. 1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ ,വോളിയം മൂന്ന് ജനറൽ എഡിറ്റർ സി ആർ . രാജഗോപാൽ, ഡിസി ബുക്സ് ,പുറം : 2535 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 253.Link
|
| 13 | kuthu ratheeb |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുത്തുറാത്തീബ്
1.“ദൈവമന്ത്രോച്ചാരണം ചൊല്ലി ദഫ്മുട്ടിൻ്റെ താളത്തിനൊത്ത് ആയുധങ്ങളുമേന്തി ഭക്തിയുടെ നിറവിൽ നടക്കുന്ന ഒരു ...
കുത്തുറാത്തീബ്
1.“ദൈവമന്ത്രോച്ചാരണം ചൊല്ലി ദഫ്മുട്ടിൻ്റെ താളത്തിനൊത്ത് ആയുധങ്ങളുമേന്തി ഭക്തിയുടെ നിറവിൽ നടക്കുന്ന ഒരു കലാരൂപമാണ് കുത്തുറാത്തീബ്. കുത്തുറാത്തീബിനൊടുവിൽ തലയിൽ ആണി തറയ്ക്കുക, വാരിയെല്ലിൽ കത്തി കുത്തിയിറക്കുക, ശരീരത്തിൽ മുറിവുണ്ടാക്കുക തുടങ്ങിയവ ചെയ്യാറുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന മുറിവുകൾ റാത്തീബ് അവസാനിക്കുമ്പോഴേക്കും പൂർവസ്ഥിതിയിലാകും എന്നു വിശ്വസിക്കപ്പെടുന്നു. മുറിവിൽ മഞ്ഞൾപ്പൊടിയിടുകയും പട്ടുകൊണ്ടു മൂടുകയും ചെയ്യും. ഷിയാമുസ്ലിങ്ങളുടെ മതാനുഷ്ഠാനമായാണ് ഇതിനെ കണക്കാക്കുന്നത്.വീടിന് ഐശ്വര്യമുണ്ടാകുവാൻ കുത്തുറാത്തീബ് നടത്തിക്കൊള്ളാം എന്നു നേർച്ചകൾ നേരാറുണ്ട്. വസൂരിരോഗത്തെ ചെറുക്കാനും കുത്തുറാത്തീബ് നടത്താറുണ്ട്.
കുത്തുറാത്തീബ് നടത്താനായി നിർദിഷ്ടസ്ഥലത്ത് കിഴക്കുപടിഞ്ഞാറായി പ്രത്യേക പന്തലൊരുക്കും. രാത്രി പത്തു മണിയോടുകൂടി, റാത്തീബ് നടത്താനായി നിയോഗിച്ച പാട്ടുസംഘം (പ്രാർത്ഥന) പടിഞ്ഞാറ് അഭിമുഖമായി ഇരുന്ന് 'ജവാബ്' (ആദ്യ രണ്ടു വരി) ഉരുവിടുകയും അറവനമുട്ടിൻ്റെയോ ദഫ്മുട്ടിൻ്റെയോ ആദിതാളപശ്ചാത്തലത്തിൽ പ്രവാചകനെയും അനുയായികളെയും പുകഴ്ത്തുന്ന ദിക്റുകൾ (ദൈവസ്തുതികൾ) ചൊല്ലുകയും ചെയ്യുന്നതോടെ ഈ ചടങ്ങിനു തുടക്കമായി. അള്ളാഹുവിനെയും മുഹമ്മദ് നബിയെയും രിഫാളഹൻ ശൈയ്ഖിനെയും സ്തുതിച്ചുകൊണ്ടുള്ള ഗീതങ്ങളുടെ ആലാപനത്തിനൊത്തു പന്ത്രണ്ടോ അതിൽ കൂടുതലോ ആളുകൾ രണ്ടുവരികളായി നിന്നും ഇരുന്നും ദഫ്മുട്ടുന്നു. ബൈയ്ത്തിന്റെയും ദഫ്മുട്ടിന്റെയും മുറുക്കം കൂടുന്ന മുറയ്ക്ക് ദബ്ബൂസ്, കട്ടാരം,വാൾ,കതിര് എന്നീ ആയുധങ്ങൾ ശരീരത്തിൻ്റെ വിവിധഭാഗങ്ങളിൽ പ്രയോഗിക്കുന്നതാണ് കുത്തുറാത്തീബ്.'അസ്ത്തഹ്ഫിറുള്ള ഇൽ അളീം...' തുടങ്ങി ബിറൂഹിയാക്ക മുനവ്വർ, മുതഹ്ഹർ... എന്നു ദുആയിയിലൂടെ മൂന്നു സലാത്തോ ടുകൂടി 'അല്ലാഹുൻമ സെല്ലി അലാ സെയ്യിദിന, അള്ളാ മുഹൻമദിൻ സാഹിബിദലാളൽ, അള്ളാ.' എന്ന ബെയ്ത്ത് രണ്ടു മുട്ട്, മൂന്നു മുട്ട്, കോരിമുട്ട് എന്നീ മുട്ടുകളിലൂടെ റാത്തീബ് തുടങ്ങുകയായി. പിന്നീട് ബെയ്ത്തുകൾ പാടും:
“അശ്റക്കൽ ബദറൂ അലൈനാ ഫഹ്ഫത്ത് മിൽഹുൽബുദൂറു മിസ്ല മുസ്നിക്ക മാറ ഹൈന കത്തുയാ വജ് ഹസുദൂറി”
ഈ ബൈത്തോടുകൂടി ആയുധപ്പണി തുടങ്ങുകയായി. ആദ്യം ദബ്ബൂസ് എന്ന ആയുധമാണ് പ്രയോഗിക്കുന്നത്.
“സലാത്തുള്ള സലാമുള്ള അലാത്താഹാ സൂലുള്ള സലാത്തുള്ള സലാമുള്ള അലയാസീൻ ഹബിബില്ല "ശൈലില്ലാ ശയ്യീദഹമ്മദ് ശൈലില്ലാരീഫാഇൻ"
"മൗലാനായാ, മൗലാനാ, കുല്ലാനാ റഹ്മാനേനാലിൻ വസീലത്തി ഔലേന
സയ്യിദ് ശെയ്ഖ് രീഫാ ഇൻ എന്നീ ബെയ്ത്തുകളിലൂടെ കുത്ത് റാത്തീബ് അവസാനിക്കുന്നു”
2.കുത്തുറാത്തീബ്
“മാപ്പിളമാർക്കിടയിൽ പ്രാചുര്യത്തിലുള്ള അനുഷ്ഠാന ബദ്ധമായ ദഫ്മുട്ടും മറ്റും അടങ്ങിയ കർമം. വസൂരിരോഗത്തെ ഉപരോധിക്കുവാൻവേണ്ടി മലബാർ പ്രദേശങ്ങളിൽ കുത്തുറാത്തീബ് നടത്താറു ണ്ടായിരുന്നു. ഇത് നടത്തുന്ന പ്രത്യേക പാട്ടുസംഘം ഇന്നും ദുർല്ലഭമായുണ്ട്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിലാണ് ഇത് സാധാരണനടത്തുക. കളിക്കാർ അഭിമുഖമായിരുന്ന് ആദ്യം സ്തുതിപ്പാട്ടുകൾ പാടും. ക്രമേണ നിന്നു കൊട്ടും.പാട്ടിന്റെയും കൊട്ടിന്റെയും താളം മുറുകുമ്പോൾ അതിൽ ചിലർ കത്തി, കഠാരം തുടങ്ങിയ ആയുധങ്ങൾ കൊത്തി നെഞ്ചിലും മറ്റുശരീര ഭാഗങ്ങളിലും മുറിവേൽപിക്കും. കുത്ത് റാ ത്തീബ് ബൈത്തോടെയാണ് സമാപിക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനം. കണ്ടു നിൽക്കുവാൻ തന്നെ പ്രയാസമാണ്”
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2575 , 2576 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:255.Link
|
| 14 | kummi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുമ്മി
1 “സ്ത്രീകളുടെ ഒരു വിനോദക്കളിയാണു കുമ്മി. കൈകൊട്ടിക്കളിയുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. പെട്ടെന്നുള്ള കാൽവയ്പുകളു...
കുമ്മി
1 “സ്ത്രീകളുടെ ഒരു വിനോദക്കളിയാണു കുമ്മി. കൈകൊട്ടിക്കളിയുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. പെട്ടെന്നുള്ള കാൽവയ്പുകളും ശാരീരികചലനങ്ങളും കുമ്മിയടിക്കളിക്കുണ്ട്. സ്ത്രീകളുംബാലികമാരുംചേർന്നാണുകുമ്മിയടിക്കുന്നത്.ഓണാഘോഷത്തിനുംആതിരോത്സവത്തിനുമാണിതു നടത്തുന്നത്.കുമ്മുക എന്നതിന് അടിക്കുക എന്ന അർത്ഥമുണ്ട്. കയ്യടിച്ചു കളിക്കുകയാണ് കുമ്മിയിൽ ചെയ്യുന്നത്. ചില ആദിവാസിവിഭാഗങ്ങളും കുമ്മിഎന്ന പേരിൽ ചില കളികൾ അവതരിപ്പിക്കാറുണ്ട് മുതുവാൻ,പളിയൻ,മലനായാടി,വിഭാഗങ്ങളിൽ വിവിധതരത്തിലുള്ള കുമ്മികൾ ഉണ്ട് “
2.കുമ്മി
“വനിതകളുടെ ഒരു വിനോദകലാപ്രകടനം. കൈകൊട്ടിക്കളിയും കുമ്മിയും തമ്മിൽ വലിയ വ്യത്യാ സമില്ല. ആതിരോത്സവത്തിനും ഓണാഘോഷത്തിനും സ്ത്രീകളും ബാലികമാരും കൈകൊട്ടിക്കളിക്കുമ്പോൾ കുമ്മി കൂടി നടത്താറുണ്ട്. കൈകൊട്ടിക്കളിയെക്കാൾ ദ്രുതഗതി യിലുള്ള കാൽ വെയ്പുകളും ശാരീരിക ചലനങ്ങളും കുമ്മിയടിക്ക് ആവശ്യമാണ്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും കുമ്മിയടിക്കളിയുണ്ട്. ഉത്സവാഘോഷാദികളോടനുബന്ധിച്ചുതന്നെയാണ് അവിടങ്ങളിലും അവതരിപ്പിക്കുന്നത്. ഒരു സംഘനൃത്തമാണ് കുമ്മി എന്ന് പറയാം.
'കുമ്മുക' എന്നതിന് 'അടിക്കുക' എന്നാണർഥം. കൈയടിച്ചു കളിയാണല്ലോ അത്. കുമ്മിയടി രംഗം കഥകളി (ഉത്തരാസ്വയംവരം)യിലുണ്ട്.
ആദിമനിവാസികളിൽപ്പെട്ട ചില വിഭാഗക്കാർ 'കുമ്മി'യെന്ന പേരിൽ ചില കളികൾ അവതരിപ്പിക്കാറുണ്ട്. മലപ്പുലയൻ, മുതുവാൻ, പളിയൻ എന്നീ വർഗങ്ങളിൽപ്പെട്ട സ്ത്രീകൾ 'കുമ്മി' കളിക്കും. മധ്യകേരളത്തിലെ മലനായാടി സ്ത്രീകൾ നാട്ടുരാജാവിൻ്റെ എഴുന്നള്ളത്തുസമയത്ത് കുമ്മി അവതരിപ്പിക്കുന്നു.
കുമ്മിപ്പാട്ടുകൾ
കുമ്മിയടിക്ക് പ്രത്യേകം പാട്ടുകൾ പാടും. നിരവധി പാട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് പലതും നഷ്ടപ്പെട്ടിരിക്കുകയാണ്. കൃഷ്ണവിളയാട്ട് കുമ്മി, ഭക്തിവിഷയം കുമ്മി, വേദാന്തകുമ്മി, രമാ ഗൗരിസംവാദം കുമ്മി, രാമായണം കുമ്മി, ഗജേന്ദ്രമോക്ഷം കുമ്മി തുടങ്ങിയ ഏതാനും കൃതികൾ പ്രകാശിതമായിട്ടുണ്ട്.
മലനായാടികൾ, മലപ്പുലയർ, മുതുവാന്മാർ, പളിയർ തുടങ്ങിയ ചില ആദിമനിവാസികൾക്കിടയിൽ കുമ്മിപ്പാട്ടുകൾ പ്രാചുര്യത്തിലുണ്ട്. മാരിയമ്മ മധുരമീനാക്ഷി എന്നി വരെക്കുറിച്ചുള്ള പാട്ടുകൾ സാധാരണമാണ്. മലപ്പുലയർ ശബരിമല യെക്കുറിച്ച് പാടാറുണ്ട്. തൃശൂർജില്ലയിലെ പുലയർക്കിടയിൽ കുമ്മി പ്പാട്ടുകൾ നിലവിലുണ്ട്. അന്തർജന
ങ്ങൾ, അമ്പലവാസിസ്ത്രീകൾ, നായർസ്ത്രീകൾ തുടങ്ങിയവർ തിരുവാതിരക്കളിയുടെ ഭാഗ മായിപ്പാടുന്ന കുമ്മിപ്പാട്ടുകൾ ധാരാളമുണ്ട്.
“നന്ദിച്ചു വാഴ്ത്തിക്കളിച്ചിടേണം
സഭ വന്ദിച്ചു കുമ്മിയടിച്ചിടേണം"
എന്നിങ്ങനെ കുമ്മിയെ സംബന്ധിച്ച പരാമർശവും പാട്ടുകളിൽ കാണാം. ചില കഥകളിപ്പദങ്ങൾ കുമ്മിയടിക്ക് പാടിക്കേൾക്കാം. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ "വീരവിരാടകുമാരാ വിഭോ"...... എന്ന കുമ്മിപ്പാട്ട് പ്രശസ്തമാണ്. തുള്ളൽപ്പാട്ടുകളിലും 'കുമ്മി' കാണാം. 'കുമ്മി' ഒരു ഗാനരീതി (താളക്രമം)യായി മാറിയിരിക്കയാണ്. കുത്തിയോട്ടപ്പാട്ടുകളിലും കുമ്മിപ്പാട്ടുകൾ കാണാം. പാണ്ടിക്കുമ്മിക്ക് തമിഴ് ബന്ധമുണ്ട് “
Show more
|
.1.അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,'പുറം:2643 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:259-60.Link
|
| 15 | Kurathiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറത്തിയാട്ടം
1.“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങന...
കുറത്തിയാട്ടം
1.“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ടു രീതിയിലുണ്ട്. കുറവൻ, കുറത്തി, വൃദ്ധൻ, കള്ളുഷാപ്പുകാരൻ, നാട്ടുപ്രമാണി തുടങ്ങിയ വേഷങ്ങൾ വടക്കൻ കുറത്തിയാട്ടത്തിൽ ഉണ്ട്.ഗദ്യസംഭാഷണം കുറഞ്ഞതും ഗാനങ്ങൾ കൂടുതലുള്ളതുമായ നാടകമാണിത്. തൃശ്ശൂർപൂരം കാണുവാൻചെന്ന കുറത്തിയും കുറവനും ജനത്തിരക്കിൽപ്പെട്ടു വേർപിരിയുകയും ചുറ്റിത്തിരിയുകയും ഒടുവിൽ കണ്ടുമുട്ടുകയും പരസ്പരം പ്രണയകലഹത്തിനുശേഷം യോജിപ്പിലെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. മൃദംഗവും കൈമണിയുമാണു പിന്നണിവാദ്യങ്ങൾ. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്.
തെക്കൻ കുറത്തിയാട്ടത്തിൽ കുറത്തി, കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണുള്ളത്. പാർവതിയുടെയും മഹാലക്ഷ്മി യുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്നു പരസ്പരം ഭർത്താക്കന്മാരെ പഴിക്കുകയും സരസ്വതിസങ്കല്പത്തിലുള്ള മറ്റൊരു സ്ത്രീ വന്ന് ആ തർക്കം തീർക്കുകയുമാണിവിടെ. മുത്തിയമ്മ ഹാസ്യകഥാപാത്രമാണ് “.
2.കുറത്തിയാട്ടം
‘’കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും നടത്തുന്ന പ്രാചീന നൃത്തകല. ഈ അനുഷ്ഠാനമായ കല കുറവസമുദായക്കാർ നടത്തുന്നു.
ചെറുപ്പക്കാരും മദ്ധ്യവയസ്കരും ഒത്തുചേർന്നു നടത്തുന്ന കലാപ്രകടനമാണിത്. പാമ്പുകളെ പിടിച്ചും, നാടൻ പച്ചമരുന്നുകൾ പറിച്ചും, പക്ഷിശാസ്ത്രവും രേഖാശാസ്ത്രവും പറഞ്ഞും ഉപജീവനം നടത്തുന്നവരാണു കലാകാരന്മാർ. പ്രാചീനകലാരൂപമാണ്. ഏതു കാലത്താരംഭിച്ചു എന്നു പറയുവാൻ സാദ്ധ്യമല്ല. തെക്കൻ രീതിയിലുള്ള കലാപ്രകടനത്തിനു് മൂന്നു പേരും, വടക്കൻ രീതിയിലുള്ളതിന് എട്ടിലധികം പേരും വേണം.
തെക്കൻ രീതിയിലുള്ള കുറത്തിയാട്ടം: വിഷ്ണുവിൻറയും ശിവൻറെയും ഭാര്യമാരെ പ്രതിനിധീകരിച്ച് സ്ത്രീവേഷം ധരിച്ച രണ്ടു നടന്മാർ രംഗത്തു വരുന്നു. താളമേളത്തിനനുസരിച്ചു പാട്ടുകാർ പാടുന്നു. അതിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. ആംഗ്യസങ്കേതങ്ങളോടെ ഭാവപ്രധാനമാണ് നൃത്തം. അന്യോന്യം വാക്സമരം. വാക്കു മൂക്കുമ്പോൾ ഒരു കുറത്തിവന്നു സാന്ത്വനപ്പെടുത്തി രണ്ടുപേരേയും പറഞ്ഞയക്കും.
വടക്കൻ രീതിയിലുള്ള കുറത്തിയാട്ടം:
സംഗീതനാടകവുമായി ബന്ധമുള്ളതായി തോന്നും. കുറവൻ, കുറത്തി, കള്ളഷാപ്പുകാരൻ, നാട്ടുപ്രമാണി എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. തൃശൂർ പൂരത്തിനുപോയ കുറവനും കുറത്തിയും പരസ്പരം വേർപിരിയാനിടവരുന്നു, കുറെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന അവർ അനുഭവങ്ങൾ വിവരിക്കുന്നതാണ് പാട്ടിനും നൃത്തത്തിനും വിഷയം. മദ്യസേവയും അയിത്താചരണവും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചു കൊണ്ടുള്ള കലാരൂപമാണ്.
മൃദംഗം, കൈമണി, ചെറിയ മദ്ദളം, ഹാർമ്മോണിയം. ഇവയിൽ രണ്ടോ മൂന്നോ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു.
രാത്രിയിൽ ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം കളി തുടങ്ങും. രണ്ടോ മൂന്നോ മണിക്കൂർ സമയം കളി നീണ്ടുനിൽക്കും.
ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്തും നടത്തുന്നു. തിരശ്ശീലയും മറ്റു രംഗസജ്ജീകരണങ്ങളും ഉപയോഗിച്ച് അരങ്ങൊരുക്കും.നിലവിളക്ക് കത്തിച്ചുവച്ചാണു പ്രദർശനം.
സംഗീതനാടകങ്ങളിലെന്നപോലെ കഥാപാത്രങ്ങൾക്ക് അനുഗുണമായ വേഷം. കുറവനും കുറത്തിക്കും സാധാരണവേഷം, അതിനു ചേർന്ന ചമയങ്ങൾ. സാമൂഹിക പരിഷ്കരണം ഉന്നംവെച്ച് നടത്തുന്ന കലാപ്രകടനമാണ്. തമിഴ്നാട്ടിൽ നിന്നു വന്ന കുറവർ കേരളത്തിൽ പ്രചരിപ്പിച്ച കലയെന്ന് കരുതപ്പെടുന്നു. “
കുറത്തിയും കുറത്തിയാട്ടവും
“കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറവനും കുറത്തിയും എന്ന സങ്കല്പം നിലനിൽക്കുന്നുണ്ടു്. തമിഴ് സംസ്കാരത്തിൻ്റെ സ്വാധീനം ഈ പുരാവൃത്തസ്വീകരണത്തിലുണ്ടു്.
ഉത്തരകേരളത്തിലെ കുറത്തിത്തെയ്യങ്ങളും തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും നിലനിൽക്കുന്ന കുറത്തിയാട്ടവും കുറത്തിപ്പാട്ടും ഈ സാംസ്കാരികാംശത്തിന്റെ പാഠഭേദങ്ങളാണെന്നു വേണം കരുതാൻ. താണ ജാതിക്കാരുടേയും ഉയർന്ന ജാതിക്കാരുടേയും കലാരൂപങ്ങളിൽ
കുറത്തിയുടെ സ്വാധീനം കാണാം.
കുറത്തിയാട്ടം:
തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കുറത്തി ആട്ടം പ്രചാരത്തിലുണ്ട്. തെക്കൻ ജില്ലകളിൽ അനുഷ്ഠാനപരമായ ക്ഷേത്ര കലയാണ് കുറത്തിയാട്ടം. കുറവ സമുദായക്കാരാണ് കുറത്തിയാട്ടം നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവും പക്ഷിശാസ്ത്രം, കൈനോട്ടം ഇവ നടത്തി ഉപജീവനം കഴിക്കുന്നവരാണ്. പരമശിവൻ്റേയും മഹാവിഷ്ണുവിന്റേയും ഭാര്യമാരായ പാർവതിയും മഹാലക്ഷ്മിയും രംഗത്തുവരുന്നതോടെയാണ് കുറത്തി യാട്ടം ആരംഭിക്കുന്നത്. നടന്മാർ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. വാ ദൃവും പാട്ടും കാണും. മേളത്തിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. തുടർന്ന് അന്യോന്യം നടത്തുന്ന വാക്സമരമാണ്. ഭർത്താക്കന്മാരെ പഴിച്ചു കൊണ്ടുള്ള ഈ പ്രകടനത്തിനിടയിൽ മറ്റൊരു കുറത്തി എത്തുന്നു. തർക്കം തീർക്കാൻ എത്തുന്ന കുറത്തി സരസ്വതീദേവിയുടെ സങ്കല് പമാണ്.
വടക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ള കുറത്തിയാട്ടം തീർത്തും വ്യത്യസ്തമാണ്. സാമൂഹ്യപരിഷ്കാരം ലക്ഷ്യമാക്കിയുള്ള വിഷയങ്ങളെ അധികരിച്ച് ഉള്ള കലാപ്രകടനമാണിത്.സംഗീതനാടകങ്ങളുടെ സ്വാധീനം ഇതിൽ കാണാം. കുറവനും കുറത്തിക്കും പുറമെ നാട്ടുപ്രമാണിയും കള്ളു കുടിയനും രംഗത്തുണ്ടാകും. തൃശ്ശൂർപൂരം കാണാൻ ചെന്ന കുറവനും കുറത്തിയും മദ്യപിക്കുന്നു.കുറവനും കുറത്തിയും തിരക്കിൽ വേർപെട്ടു പോകുന്നു. വളരെക്കാലത്തെ ഊരുചുറ്റലിനു ശേഷം അവർ വീണ്ടും ഒത്തുചേരുന്നു. അനുഭവങ്ങൾ പങ്കുവെക്കുന്നു. സാമൂഹ്യപ്രശ്നങ്ങളെ വിമർശനപരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഉൽബു
ദ്ധരാക്കുക എന്ന ലക്ഷ്യം കൂടി ഈ കലാരൂപത്തിനുണ്ടായിരുന്നു.
രാമർശമുണ്ട്. പാലക്കാട് ജില്ലയിലെ പാങ്കളിയിലും സാമൂതിരിമാരുടെ ഇടയിൽ പ്രചാരമുള്ള സംഘക്കളിയിലും ഇതിനു സമാനമായ ഭാഗങ്ങളുണ്ട്.
കുറത്തിത്തെയ്യം:
കണ്ണൂർ, കാസർകോട് ജില്ലകളിൽ തെയ്യാഘോഷത്തിന്റെ ഭാഗമായി ചില തറവാടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കുറത്തിത്തെയ്യം കെട്ടി ആടാറുണ്ട്. കുറത്തി, കുഞ്ഞാർകുറത്തി, മലങ്കുറത്തി, പുള്ളിക്കുറത്തി, സേവക്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ട് തരം കുറത്തി ത്തെയ്യങ്ങൾ ഉണ്ടായിരുന്നത്രെ. ഇതിൽ പലതും മാന്ത്രിക മൂർത്തികളാണ്. മലയൻ, വേലൻ, കോപ്പാളർ, ചെരവൻ, പുലയർ എന്നീ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്. ഇവയിൽ മിക്ക തെയ്യങ്ങളുടേയും ഇതിവൃ ത്തങ്ങൾപാർവതിയേയും ശിവനേയും ബന്ധപ്പെടുത്തിയവയാണ്.
ഉർവര ദേവതയാണ് സാധാരണ കുറത്തിത്തെയ്യം. പാർവതിയുടെ അ വതാരമാണ് കുറത്തി എന്ന വിശ്വാസവും ചില സ്ഥലങ്ങളിൽ ഉണ്ട്. മണ്മറഞ്ഞ വീരവനിതകളുടെ ഓർമ്മക്കായി കെട്ടി ആടുന്ന കുറത്തിത്തെയ്യങ്ങളും ഉണ്ട്. “
4. കുറഞ്ഞിയാട്ടം
പ്രധാനമായും രണ്ടുതരം. വടക്കനും തെക്കനും. വടക്കൻ കുറത്തിയാട്ടം ഭാഷാ സംഗീതനാടക പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു ഗ്രാമീണകല യാണ്. ഈ നാടകരൂപത്തിൽ ഗദ്യ സംഭാഷണത്തെക്കാൾ ഗാനങ്ങൾ ക്കാണ് പ്രാധാന്യം. കുറത്തി, കുറ വൻ, നാട്ടുപ്രമാണി, കള്ളുഷാപ്പുകാരൻ, വൃദ്ധൻ തുടങ്ങിയ പല വേഷങ്ങളും രംഗത്തുവരും. തൃശൂർ പൂരം കാണുവാൻചെന്ന കുറ ത്തിയും കുറവനും തിരക്കിൽപ്പെട്ട് വേർപെടുകയും പരസ്പരം കാ
സംഗീതപ്രധാനമായ ഒരു ദൃശ്യ ലയാണ് കുറത്തിയാട്ടം തെക്കൻ കുറത്തിയാട്ടം, വടക്കൻ കുറത്തി വാട്ടം എന്നിങ്ങനെ അതിന് തരഭേ
വടക്കൻ കുറത്തിയാട്ടം ഭാഷാ സീതനാടക പ്രസ്ഥാനവുമായി സയമുള്ള ഒരു ഗ്രാമീണകല ഞാന് ഈ നാടകരൂപത്തിൽ ഗദ്യ സംഭാഷണത്തെക്കാൾ ഗാനങ്ങൾ ഞൻ പ്രാധാന്യം. കുറത്തി, കുറ 3. നാട്ടുപ്രമാണി, കള്ളുഷാ ഉരൻ വരാൻ തുടങ്ങിയ പല സലങ്ങളും രംഗത്തുവരും. തൃശൂർ കാണുവാൻ ചെന്ന കുറ സത്യം കുറവനും തിരക്കിൽപ്പെട്ട് സർചെടുകയും പരസ്പരം കാണാതെ ഊരുചുറ്റുകയും അവ സാനം കണ്ടുമുട്ടുകയും, പരസ്പര മുണ്ടായ പ്രണയകലഹത്തിനു ശേഷം ഇരുവരും യോജിപ്പിലെത്തു കയും ചെയ്യുന്നതാണ് വടക്കൻ കുറ ത്തിയാട്ടത്തിലെ പ്രമേയം. മദ്യ പാനം, അയിത്താചാരം തുടങ്ങിയ സാമൂഹികദോഷങ്ങളെ വിമർശിക്കു കയെന്ന ലക്ഷ്യം ഈ കലയുടെ പിന്നിലുണ്ട്. സ്ത്രീവേഷമെടുക്കു ന്നത് പ്രായേണപുരുഷൻമാരാണ്. കഥാപാത്രങ്ങൾ പാടുന്ന ഗാനങ്ങൾ ഏറ്റുപാടുവാൻ പിന്നണിഗായകൻ മാരുണ്ടാകും. മൃദംഗവും കൈമണി യുമാണ് പശ്ചാത്തല വാദ്യങ്ങൾ “
Show more
|
.1.അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം മൂന്ന്, ജനറൽ എഡിറ്റർ: സി. ആർ. രാജഗോപാലൻ, ഡി.സി. ബുക്സ് ,പുറം : 2 645 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 57-58 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 99-100 4.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:271.Link
|
| 16 | kennanchiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാര...
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാരായ ചെറുമക്കൾ അവരുടെ അധ്വാനത്തിൻ്റെ ഫലം കൈനിറയെ വാരിയെടുത്തു തമ്പ്രാൻ്റെ പത്തായം നിറച്ച സന്തോഷത്തിൽ മതിമറന്ന് ആഹ്ലാദനൃത്തം ചെയ്യുന്നതാണ് കതിരുകളി.പാടവരമ്പുകളിലൂടെ തമ്പ്രാക്കന്മാരുടെ കളങ്ങളിലെത്തി കൊയ്ത്തുത്സവം ആഘോഷിക്കുന്നു. തങ്ങളുടെ ഐശ്വര്യത്തിനു കാരണക്കാരിയായ മന്നത്തെ ഭഗവതിക്ക് (കൂർമ്പഭഗവതിക്ക്) അർപ്പിക്കാനുള്ള കതിരുകൾ എഴുന്നള്ളിക്കും. താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കും. കർഷകത്തൊഴിലാളികളായ ഇവർക്കു കൂലിയായി ലഭിച്ച നെൽക്കതിരുകളാണു കാഴ്ചവയ്ക്കുന്നത്. വട്ടത്തിലായിനിന്നു താളത്തിൽ കാലുകൾവച്ചു കൊട്ടിനനുസരിച്ചു കളിച്ചാണ് കതിരുകളി നടത്തുന്നത്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയുടെ ആവേശം നല്കുന്നു. കളിയുടെ അന്ത്യത്തിൽ പൊലിപ്പാട്ടു പാടുന്ന സമ്പ്രദായവുമുണ്ട്”.
2.കതിരുകളി
“പാലക്കാടുജില്ലയിലും മറ്റും നിലവിലുള്ള അനുഷ്ഠാനപരമായ നൃത്തം. ചെറുമക്കളാണ് കതിരുകളിയിൽ ഏർപ്പെടുന്നത്. അവരുടെ ആരാധ്യദേവതയായ ശ്രീകുറുമ്പ യുടെ കാവിലേക്ക് കതിരെഴുന്നള്ളിച്ച് താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കുന്ന ഒരു ഉത്സവമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാർഷികത്തൊഴിലാളികളായ ഇവർക്ക് കൂലിയായി ലഭിച്ച നെൽക്കറ്റകളാണിവ. കൊല്ലങ്കോട്, പല്ലശ്ശന, നല്ലേപ്പുള്ളി, എലപ്പുള്ളി, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ കതിരുവേല നടക്കാറുണ്ട്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയ്ക്ക് ആവേശംപകരുന്നു. ദൈവങ്ങളെ വിളിച്ചുകൊണ്ട് പാടുന്ന പാട്ടുകളുടെ അന്ത്യത്തിൽ പൊലിപ്പാട്ടും പാടും.
Show more
|
.1അനുഷ്ഠാനകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ .വോളിയം മൂന്ന് -ജനറൽ എഡിറ്റർ ഡോ:സി. ആർ .രാജഗോപാലൻ, ഡി.സി ബുക്സ്, പുറം : 2538 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:163-64.Link
|
| 17 | Kutta |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുട്ട
1.“കോരുകൊട്ട കേരളീയ പാരമ്പര്യകാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുള്ളതും സൗകര്യപ്രദവുമായ ഒരുതരം ...
കുട്ട
1.“കോരുകൊട്ട കേരളീയ പാരമ്പര്യകാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുള്ളതും സൗകര്യപ്രദവുമായ ഒരുതരം നീണ്ടവലിയ കൊട്ടയാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് അളക്കുന്നതിനും പത്തായത്തിൽ നിറയ്ക്കുന്നതിനും ഈ കുട്ട ഉപയോഗിക്കുന്നു. അതിനാലാണ് ഇതു കോരുകൊട്ട എന്ന പേരിൽ പരക്കെ അറിയപ്പെടുന്നത്.
കീഴാളസാംസ്കാരികധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരള ത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പി ലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ് ഇവ-കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെ ടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യ ത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും. ഈ ആരംഭഷണി കൾക്കു രാവിലെ മുതൽ ഉച്ചവരെ സമയം വേണ്ടിവരും.
കൊട്ട നെയ്യുന്നതിൻ്റെ അടിസ്ഥാന ഗണിത തത്ത്വം മാട് വയ്ക്കുക എന്നതാണ്. മാട് കൊട്ട നെയ്യുന്ന ആളിൻ്റെ (സ്ത്രീ/ പുരുഷൻ) ഒരുമാർ എന്നാണു പറയുക. കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത് ഈ അളവാണ്. കൈകൾ ഇരുവശത്തേക്കും വിരിച്ചാണ് മാടിൻ്റെ അളവ് എടുക്കുന്നത്. ഇതിനുശേഷം അലക് പാകും, കൊട്ടയുടെ പ്രത്യേ കതകൾ അനുസരിച്ച് കയറിയും ഇറങ്ങിയും ഒന്നിനുമുകളിൽ വേറൊന്നും. ഇങ്ങനെ ഓരോ കൊട്ടയുടേയും രൂപഭംഗി അനുസ രിച്ചാണു മാട് വെക്കുന്നത്.
കോരുകൊട്ടയുടെ നെയ്ത്തിന് 4 അലക് വീതം 32 അലക് പാകും. ഈ ഓരോ 4 അലകും 1 മുതൽ 4 വരെ ചെറിയ അലകുകൾ ഉള്ളതാണ്. ഈ അലകിൽനിന്നുമാണ് കൊട്ടയുടെ നെയ്ത്ത് തുട ങ്ങുന്നത്. കോരുകൊട്ടയിൽ നീണ്ട അലകുകളും ചെറിയ അലകുകളും ആവശ്യമായി വരും. കാരണം കോരുകൊട്ട നീണ്ടതും വലിയ ഉൾവ ശത്തോടുകൂടിയതുമാണെന്നറിയുക. തുടർന്ന് കോരുകൊട്ട നെയ്ത്ത് തുടങ്ങുകയും കൊട്ടയുടെ വക്കിൻ്റെ അരികുവരെ നെയ്യുകയുംചെയ്യുന്നു. പിന്നീട് വക്ക (വക്കിന് മാട് എന്നു പറയും) നല്ല ഉറപ്പിൽ തേര് കെട്ടണം. ഇതിന് കൂടുതൽ ബലമുള്ള അലകുകൾ വേണം. ഓട് കെട്ടാൻ പലവിധ ഡിസൈനുകൾ ഉപയോഗിക്കും. അതിനാൽ നല്ല ഭംഗിയും ബലവും മാടിനു ലഭിക്കും. ഏറെക്കാലം ഇത്തരം കൊട്ടകൾ ഉപയോഗിക്കാം.
കോരുകൊട്ടയുടെ അവസാന മിനുക്കുപണിയാണ് ഇനി. പച്ച പ്രകൃതിയിൽനിന്നും ലഭിക്കുന്ന എല്ലാ വസ്തുക്കളും സമരസപ്പെടുത്തി മണ്ണും ചാണകവും കൂട്ടിക്കുഴച്ചാണു കോരുകൊട്ട മെഴുകുന്നത്. ഉപയോഗിക്കുന്ന കാഴ്ച കൊട്ടനിർമ്മാണത്തിൽ പൂർണ്ണമാകുന്നതു ദർശിക്കാവുന്നതാണ്. വലതുകാലിൻ്റെ പുറത്തുവച്ച് ഇടതുകാൽ ചവുട്ടിപ്പിടിച്ചാണ് കോരുകൊട്ട നെയ്യുന്നത്. കോരുകൊട്ട നെയ്യാൻ മാണ് പറയസമുദായത്തിൽ ഇത്തരം നെയ്ത്തുകെട്ടുകൾ തലമുറ രണ്ടു ദിവസം വേണ്ടിവരും. പാരമ്പര്യമായി കാരണവന്മാരിൽനിന്നു കളിലേക്കു പകർന്നുകിട്ടുന്നത്.
കുംഭം
പ്രാചീനകാലങ്ങളിൽ കീഴാള ജനസമൂഹം തങ്ങളുടെ കുടിലുകളിൽ തങ്ങൾക്കാവശ്യമായ ധാന്യങ്ങൾ ശേഖരിച്ചുവെക്കുന്നതിനാണ് കുംഭം ഉപയോഗിക്കുന്നത്. സാധാരണ ഈറ്റയെടുത്ത് രണ്ടടി നീളത്തിൽ മുട്ട് നീർത്തി മുറിച്ചെടുക്കുന്നു. കുംഭത്തിൻ്റെ വലിപ്പം മുട്ടിന്റെ വ്യാ സത്തെ ആശ്രയിച്ചിരിക്കും. മുറിച്ചെടുത്ത ഈറ്റയുടെതന്നെ വശത്തു നിന്നും ചെറിയ അളികൾ താഴോട്ട് (മുട്ടിൻ്റെ അരിക്) കീന്തിയെടുക്കും. ഇങ്ങനെ കീന്തിയ ചെറിയ അളികൾ കൂട്ടിച്ചേർത്ത് മദ്ധ്യഭാഗം വലു താക്കി ഈറ്റകൊണ്ടുതന്നെ നെയ്തെടുക്കും. ഇങ്ങനെ നെയ്തെ ടുക്കുന്ന വലിയ കുഴലുപോലുള്ള രൂപത്തിൽ പച്ചമണ്ണും ചാണകവും കുഴച്ചുതേക്കും. ഇതിനുശേഷം വെയിലത്തുവെച്ച് നന്നായി ഉണക്കും. ഉണങ്ങിയതിനുശേഷം ഇതു ധാന്യങ്ങൾ സൂക്ഷിക്കുന്നതിന് ഉപയോ ഗിക്കാവുന്നതാണ്. പഴയ കാലങ്ങളിൽ പറയരുടെ കൂരകളിൽ മര ത്തൂണിൽ ചരടിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഇത്തരം കുംഭങ്ങൾ ധാരാളം കാണാമായിരുന്നു.
വല്ലംകൊട്ട
ഇതു വലുതും കൂടുതൽ സാധനങ്ങൾ കൊള്ളുന്നതുമായ ഒരുതരം വലിയകൊട്ടയാണ്. നാടൻ പലഹാരങ്ങൾ കൊണ്ടുനടന്ന് വിതരണം ചെയ്തിരുന്ന ആളുകളാണ് ഈ കൊട്ടകൾ ഉപയോഗിച്ചിരുന്നത്. വല്ലംകൊട്ടയുടെ പണികൾക്കു മുളയാണ് ഉപയോഗിക്കുന്നത്. മുളയുടെ ചെറിയ ഭാഗം മുറിച്ചെടുത്ത് അലകും അളിയും തയ്യാറാക്കുന്നു. ഇതിനുശേഷം കൊട്ടയുടെ ചുവട് പാകുന്നു. ഇതിന് എട്ട് പൂട്(കാല്) പാകുന്നു. പാകി നെയ്തുതുടങ്ങുന്നു. വല്ലംകൊട്ട നെയ്യു ന്നതിന് ഒരാഴ്ച വേണ്ടിവരും. ഇതിൻ്റെ വക്ക് വളരെ നന്നായി നെയ്യു ന്നതിനാൽ രണ്ടെണ്ണം പുറത്തും രണ്ടെണ്ണം അകത്തും നടുവിൽ ഒരെണ്ണം പിരിച്ചുകെട്ടും. അതിനാൽ നല്ല ഈടും ഭംഗിയും കൊട്ടയ്ക്ക് ലഭിക്കും.
കൊട്ടകൾ പലത്, പലപേരിൽ, പലതരത്തിൽ
വല്ലംകൊട്ട,മാട്കൊട്ട, പൊത്തുകൊട്ട, വളയക്കൊട്ട, പൂഴിക്കൊട്ട, കോരുകൊട്ട, തുണിക്കൊട്ട, അരിത്തൊട്ടി, ഒരുപറക്കൊട്ട, മീൻകൊട്ട, കൂലിക്കൊട്ട (പണിയാളർക്കു കൂലി കൊടുക്കാൻ ഉപയോഗിക്കുന്ന കൊട്ട), കയറ്റുകൊട്ട, തേക്കുകൊട്ട (വെള്ളം തേകുന്നതിന്), ഓരോ കൊട്ടയും പേരു സൂചിപ്പിക്കുന്നതുപോലെ ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഓരോന്നിൻ്റെയും നെയ്ത്തും അലക്,അളി,ഇവയും പ്രത്യേകം തയ്യാറാക്കിയിരുന്നുവല്ലംകൊട്ടയുടെ പണികൾക്കു മുളയാണ് ഉപയോഗിക്കുന്നത്. മുളയുടെ ചെറിയ ഭാഗം മുറിച്ചെടുത്ത് അലകും അളിയും തയ്യാറാക്കുന്നുക്കുന്നു. ഇതിനുശേഷം കൊട്ടയുടെ ചുവട് പാകുന്നു. ഇതിന് എട്ട് പൂട്(കാല്) പാകുന്നു. പാകി നെയ്തുതുടങ്ങുന്നു. വല്ലംകൊട്ട നെയ്യു ന്നതിന് ഒരാഴ്ച വേണ്ടിവരും.പഴമയുടെ കരുത്തും കാന്തിയും ആവോളം മേല്പറഞ്ഞ കൊട്ടകളിൽ പ്രതിഫലിക്കുന്നു.
കൊട്ടകൾ നെയ്യുന്നതിന് ഉപയോഗിക്കുന്ന ചില വള്ളികൾ മച്ചിൽവള്ളി, പരക്കണി, കൊങ്ങിണി, കാട്ടുനെല്ലി, ചെത്തി (കാട്ടു ചെത്തി) കുരുതില്, പാളക്കടിപ്പ്, വെണ്ണിലുവള്ളി, നീരൂരി, പാലുവള്ളി, പുല്ലാന്തി.”
2. കൂട്ട /കുട്ട.
“ഓട, മുള, ചൂരൽ മുതലായവ രൻ ചീന്തിയ പൊളികൾകൊണ്ട് മെട ഞ്ഞുണ്ടാക്കുന്ന ഉപകരണങ്ങൾ. കൂട, കുട്ട, കൊട്ട എന്നിങ്ങനെ 'കൂട്ട'യ്ക്ക് പ്രാദേശികമായി പേർവ്യത്യാസമുണ്ട്. വിത്തുകൂട്ട് (വിത്തു കൂട), മീൻ കൂട, തേങ്ങാക്കൂട, പൂക്കൂട എന്നിങ്ങനെ ഉപയോഗഭേദമനുസരിച്ച് പേരിൽ വ്യത്യാസമുണ്ട്. പത്തുപിടിക്കുന്ന കൂട്ട, അഞ്ചു പിടിക്കുന്ന കൂട്ട എന്നിങ്ങനെ കൂട്ടയിൽ പിടിക്കുന്ന നെല്ലിൻ്റെ അളവ നുസരിച്ചും കൂട്ടയ്ക്ക് തരഭേദമുണ്ട്. സാധാരണ കൂട്ടയിൽനിന്ന് ആകൃതി ഭേദമുള്ളതാണ് മൂലക്കുട്ട. കാട്ടുവള്ളികൾകൊണ്ട് ചിലർ കൂട്ട നിർമിക്കും. 'മോതിരകുട്ട' അതിന് തെളി വാണ്. ചെറിയ'വല്ല'വും കുട്ടയിൽ പെടും. ചിങ്കത്താൻ, കരിമ്പാലൻ, കുറിച്യൻ, പറയർ, വേലർ, കോപ്പാളർ തുടങ്ങിയ പല വർഗക്കാരും പര മ്പരാഗതമായി കുട്ട നിർമിക്കുന്നതിൽ കൗശലമുള്ളവരാണ്.”
Show more
|
.1.പലതരം കൊട്ടകൾ, ശശികുമാർ കുന്നന്താനം ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യംരണ്ട്ഡി .സി ബുക്സ് ,ജനറൽ എഡിറ്റർ ഡോക്ടർ സി ആർ രാജഗോപാലൻ പുറം 2125-27 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:280-81.Link
|
| 18 | Keruppakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കെറുപ്പക്കളി
1. “പറയർ, പുലയർ എന്നിവരുടെ ഇടയിലുള്ള ഒരു വിനോദകലയാണു കെറുപ്പക്കളി. ഗർഭബലികർമ്മത്തോടനുബന്ധിച്ചാണു പറയരു...
കെറുപ്പക്കളി
1. “പറയർ, പുലയർ എന്നിവരുടെ ഇടയിലുള്ള ഒരു വിനോദകലയാണു കെറുപ്പക്കളി. ഗർഭബലികർമ്മത്തോടനുബന്ധിച്ചാണു പറയരും പുലയരും ഇതു നടത്തുന്നത്. ഗർഭിണികളുടെ വേഷമണിഞ്ഞുകൊ ണ്ടുള്ള ഒരു പുറാട്ടുകളിയാണിത്. കോഴിക്കോട്, വയനാട് ജില്ലകളിൽ പറയർക്കിടയിൽ ഇതിനു വളരെ പ്രാധാന്യമുണ്ട്. “
2. “കെറുപ്പക്കളി
പറയരുടെ ഒരു വിനോദകല. ഗർഭബലികർമത്തോടനുബന്ധി ച്ചാണ് 'കെറുപ്പക്കളി' (ഗർഭക്കളി) അവതരിപ്പിക്കുന്നത്. ഗർഭിണികളുടെ വേഷമണിഞ്ഞുകൊണ്ടുള്ള ഒരു പുറാട്ടുകളിയാണിത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ പറയർക്കിടയിൽ ഈ കലയ്ക്ക് പ്രചാരമുണ്ട്. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2646 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|
| 19 | kennanchiyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കെന്നഞ്ചിയാട്ടം
1.“വട്ടത്തിൽനിന്ന് ഒരു തുണി കൈയിൽ മടക്കിപ്പിടിച്ചു ചുവടുവച്ചുചെയ്യുന്ന നൃത്തമാണ് കെന്നഞ്ചിയാട്ടം. ഇതിൽ ...
കെന്നഞ്ചിയാട്ടം
1.“വട്ടത്തിൽനിന്ന് ഒരു തുണി കൈയിൽ മടക്കിപ്പിടിച്ചു ചുവടുവച്ചുചെയ്യുന്ന നൃത്തമാണ് കെന്നഞ്ചിയാട്ടം. ഇതിൽ ആർക്കും പങ്കെടുക്കാവുന്നതാണ്. എന്നാലും ആണുംപെണ്ണും പരസ്പരം കൂട്ടിത്തൊടാൻ പാടില്ലാത്തതുകൊണ്ട് അവരുടെ സംഘങ്ങൾ വേറേവേറേ നിന്നാണു കളിക്കുന്നത്. ഇതിൽ പാട്ടില്ല. താളത്തിനനുസരിച്ചു ചുവടുവച്ച് കളിക്കുകയാണു ചെയ്യുന്നത്.
മലയപ്പുലയൻ, പളിയന്മാർ, മുതുവാന്മാർ, ഊരാളികൾ തുടങ്ങിയ ആദിമനിവാസികൾ അവതരിപ്പിക്കുന്ന വിനോദകലയാണിത്. നീളമുള്ള ചേലയോ മുണ്ടോ കൈയിൽവച്ചിരിക്കും. പളിയന്മാരുടെ കെന്നഞ്ചിയാട്ടം, വിവാഹം, മരണം, കാടുനീക്കൽ തുടങ്ങി ചില ചടങ്ങുകളുമായി ബന്ധപ്പെട്ടാണു നടത്തുന്നത്. പളിയന്മാരുടെ ഈ കലാനിർവഹണത്തിനു വാദ്യങ്ങളും പതിവുണ്ട് “.
2.കെന്നഞ്ചിയാട്ടം
“മലപ്പുലയർ, പളിയൻമാർ, മുതുവാൻമാർ, ഊരാളികൾ തുടങ്ങിയ ആദിമനിവാസികൾ അവതരിപ്പിക്കുന്ന വിനോദകല. സ്ത്രീകളും പുരുഷൻമാരും പങ്കെടുക്കും. ചില പ്പോൾ കുട്ടികളും കെന്നഞ്ചിയാട്ടം നടത്തും. നീളമുള്ള ചേലയോ, മുണ്ടോ മടക്കി കൈയിൽ എടുത്തിരിക്കും. താളപ്രധാനമാണ് കെന്നഞ്ചിയാട്ടം. പളിയൻമാർ കെന്നഞ്ചി യാട്ടം നടത്തുന്നത് വിവാഹം, മരണം, കാടുനീക്കൽ ആഘോഷം(മകരത്തിൽ) എന്നീ അവസരങ്ങളിലത്രെ. അവർ കെന്നഞ്ചിയാട്ടത്തിന് ചില പാട്ടുകളും പാടും. “
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2646 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|
| 20 | kelipathram |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കേളിപാത്രം
1.“ഉത്തരകേരളത്തിലെ യോഗി (ചോയി) സമുദായക്കാർ നടത്തിവരുന്ന അനുഷ്ഠാനകലയാണ് കേളിപാത്രം. ബ്രഹ്മാവിൻ്റെ ശിരസ്സറുത്ത...
കേളിപാത്രം
1.“ഉത്തരകേരളത്തിലെ യോഗി (ചോയി) സമുദായക്കാർ നടത്തിവരുന്ന അനുഷ്ഠാനകലയാണ് കേളിപാത്രം. ബ്രഹ്മാവിൻ്റെ ശിരസ്സറുത്ത പാപം തീരുന്നതിനു ഭിക്ഷാടത്തിനിറങ്ങിയ പരമേശ്വരൻ്റെ സങ്കല്പ ത്തിലാണ് ഇതു കൊണ്ടാടുന്നത്. വീടുതോറും നടന്നു ഭിക്ഷവാങ്ങുന്ന വേഷമാണിത്.സർപ്പഫണംകൊണ്ട് അലങ്കരിച്ച കിരീടം ധരിക്കും.പട്ടുടുക്കും. ഒരു പട്ട് കഴുത്തിൽ ചുറ്റിയിരിക്കും. ബ്രഹ്മാവിൻ്റെ കപാലം എന്ന സങ്കല്പത്തിൽ ഒരു പാത്രവും ചൂരലും ഒരു കൈയിലും കൈമണി മറുകൈയിലും പിടിക്കും. മണികൊട്ടിക്കൊണ്ടാണ് കേളീപാത്രം സഞ്ചരിക്കുന്നത്. ശരീരംമുഴുവൻ ഭസ്മം ധരിക്കും. ശിവക്ഷേത്രത്തിൽവച്ചാണ് വേഷങ്ങൾ അണിയുക.വേഷം ധരിച്ചുകഴിഞ്ഞാൽ ആരോടും സംസാരിക്കുകയില്ല.വീടുകളിൽ ചെന്നാൽ ഗൃഹനായിക അരിനല്കും. മൂന്നു പ്രാവശ്യമായാണ് അരിനല്കുന്നത്. മൂന്നാം തവണ അരി നല്കിയാൽ അല്പം അരിമണികൾ കേളിപാത്രം ഗൃഹനായികയ്ക്കു നല്കും. ഉച്ചവരെ ഭിക്ഷയെടുക്കുകയാണു പതിവ്. അതതുദിവസത്തേക്കുമാത്രമേ ഭിക്ഷയെടുക്കാവൂ എന്നാണ് വിശ്വാസം. കൂടുതൽ ഭിക്ഷയെടുത്താൽ അതു മത്സ്യങ്ങൾക്കു നല്കണമത്രേ.”
2.കേളിപ്പാത്രം
“വീടുതോറും നടന്ന് ഭിക്ഷവാങ്ങുന്ന ഒരു വേഷമാണ് കേളിപ്പാത്രം. ബ്രഹ്മശിരസ്സറുത്ത പാപം തീരാൻ ഭിക്ഷാടനത്തിനിറങ്ങിയ പര മേശ്വരന്റെ സങ്കൽപമാണിതിലുള്ളത്. ഉത്തരകേരളത്തിലെ ചോയി (യോഗി)സമുദായക്കാരാണ് കേളിപ്പാത്രം കെട്ടുന്നത്.സർപ്പഫണം മുതലായ അലങ്കാരങ്ങളോടുകൂടിയ കിരീടമാണ് ശിരസ്സിൽ ധരിക്കുക. പ്രത്യേകതരത്തിലുള്ള ഒരു പട്ടുടുക്കും.ഒരു പട്ട് കഴുത്തിൽ ഉപവീത മായി ധരിക്കും.ഒരു കൈയിൽ, ബ്രഹ്മകപാലമെന്ന സങ്കൽപത്തിൽ ഒരു പാത്രവും അതോടൊപ്പം ചൂരലും പിടിക്കും. മറുകൈയിൽ മണി പിടിച്ച് കൊട്ടിക്കൊണ്ടാണ് കേളിപ്പാത്രം സഞ്ചരിക്കുന്നത്. ശരീരമാസകലം ഭസ്മംധരിക്കും.ഏതെങ്കിലും ശിവക്ഷേത്രസന്നിധിയിൽ വച്ചായിരിക്കും വേഷമണിയുന്നത്.
വേഷമണിഞ്ഞാൽ അഴിക്കുന്നതു വരെ ആരോടും സംസാരിക്കുകയില്ല. ഭവനങ്ങളിൽച്ചെന്നാൽ ഗൃഹനായിക കേളിപ്പാത്രത്തിന്റെ കൈയിലെ പാത്രത്തിൽ മൂന്നുവട്ടം അരിയിടണം. ഓരോ പ്രാവശ്യം അരി യിട്ടാലും ഓരോ വട്ടം വരും. ഒടുവിൽ ഭിക്ഷാപാത്രത്തിൽ നിന്ന് അൽപം അരിമണികൾ ഗൃഹനായികയുടെ പാത്രത്തിൽ ഇടും,അത് ഐശ്വര്യദായകമാണെന്നാണ് വി ശ്വാസം. ഉച്ചവരെ മാത്രമേ ഭിക്ഷതെ ണ്ടുകയുള്ളു. അതതുദിവസത്തേക്കു വേണ്ട അരി മാത്രമേ ഭിക്ഷതെണ്ടാവൂ എന്നും, ശേഷിക്കുന്ന അരി കുളത്തിലെ മൽസ്യത്തിനു കൊടുക്കണമെന്നുമാണ് നിശ്ചയം. എന്നാൽ ഇത് മിക്കവാറും പാലിക്കാറില്ല “.
Show more
|
.1.അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം: 3, ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2578 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:296.Link
|