Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Aarogyachollukal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
ഗൃഹവൈദ്യ സൂചിത ചൊല്ലുകൾ:
"ഗൃഹവൈദ്യം ആര് എന്നു തുടങ്ങി എന്നു പറയുക അസാദ്ധ്യമാണ്. ഏത് വൈദ്യശാസ്ത്രങ്ങളുട...
ഗൃഹവൈദ്യ സൂചിത ചൊല്ലുകൾ:
"ഗൃഹവൈദ്യം ആര് എന്നു തുടങ്ങി എന്നു പറയുക അസാദ്ധ്യമാണ്. ഏത് വൈദ്യശാസ്ത്രങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവ തനതു രാജ്യങ്ങളിലെ നാട്ടുവൈദ്യസമ്പ്രദായങ്ങളോട് കടപ്പെട്ടിരിക്കുന്നതായി കാണാം. ആയുർവേദത്തിൻ്റെയും ആധുനിക വൈദ്യത്തിന്റെയും പലേ ചികിത്സാവിധികളും പരിശോധിച്ചാൽ അവയുടെ ഉറവിടം നാടൻ ചികിത്സാവിധികളാണെന്നും അവയുടെ ശാസ്ത്രീയവിശകലനത്തിലൂടെ പുനഃസ്ഥാപിതമായതാണെന്നും മനസ്സിലാക്കാം. ഈ ചികിത്സാവിധികളിൽ പലതും വാമൊഴികളായി പ്രചരിച്ചവയാണ്. ഇവ പിന്നീട് ചൊല്ലുകളായി പരിണമിക്കുകയും ചെയ്തു.
വൈദ്യസൂചിത ചൊല്ലുകൾപോലെതന്നെ വ്യക്തിയുടെ ഭക്ഷണക്രമങ്ങളെ സൂചിപ്പിക്കുന്ന വാമൊഴികളും പ്രചാരത്തിലുണ്ട്. പല രോഗങ്ങൾക്കും ഔഷധസേവതന്നെ ആവശ്യമായി വരുന്നില്ല. ആഹാര ക്രമീകരണംകൊണ്ടും ഉപവാസംകൊണ്ടും അനുപാനങ്ങൾകൊണ്ടും പലേ രോഗങ്ങളും ശമിക്കുന്നു. പൂർവ്വികർ തങ്ങളുടെ അനുഭവസമ്പത്തിൽ ഇത് മനസ്സിലാക്കുകയും ചികിത്സാതത്ത്വങ്ങൾ എന്നതുപോലെ വാമൊഴികളായി ഇവ കൈമാറി വരികയും ചെയ്തു. നിരവധി വാമൊഴി ഉദാഹരണങ്ങൾ ഇതിന് ഉപോദ്ബലകമായി കണ്ടെത്താവുന്നതാണ്.
1. അന്നവിചാരം മുന്നവിചാരം പിന്നെ വിചാരം കാര്യവിചാരം 2. അത്താഴം അരവയർ 3. അത്താഴം അത്തിപ്പഴത്തോളം 4. അന്നം മുട്ടിയാൽ എല്ലാം മുട്ടും 5 . കർക്കിടകം ഒന്നിന് കുന്നിയോളം നൂറു തിന്നാൽ പന്നിപോലെ വളരും 6 . കുടി മുടിയെ തിന്നരുത് കുക്ഷി എരിഞ്ഞ് കിടക്കുകയുമരുത് 7. കുറച്ചുണ്ടാലും നിറച്ചുറങ്ങണം 8. വിശപ്പിനൊത്ത കറിയുമില്ല 9 .വിശക്കാൻ തക്കതുണ്ണണം മറക്കാൻ തക്കതു പറയണം 10. വയറുനിറഞ്ഞാൽ വായ് കയ്ക്കും 11. വായയ്ക്കു നല്ലത് വയറിനാകാ 12. നൂറുക്കി തിന്നാൽ നൂറു വയസ്സ് 13. ഗുരുവിനെ ദ്രോഹിച്ചാലും കുടലിനെ ദ്രോഹിക്കരുത് 14. ഭോജനം നന്നല്ലെങ്കിലും ഭാജനം നന്നായിരിക്കണം 15. ലംഘനം പരമൗഷധം ഗൃഹവൈദ്യ സൂചിതങ്ങൾ 1. വിടാജ്വരത്തിൻ വിഷ്ണുക്രാന്തി 2. നെന്മേനി തേച്ചാൽ പൊന്മേനിയാകും 3. ദശമാതാ ഹരീതകി 4. ചേരുനായർ ചതിച്ചാൽ താന്നിനായരെ പിടിക്കുക 5. ചുക്കില്ലാത്ത കഷായമില്ല 6. കുടകൻ നന്ന് ബുദ്ധിക്ക് 7. കണ്ണിൽ കുരുവിനു കൈവിരലൗഷധം ആരോഗ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സൂചിപ്പിക്കുന്ന ചൊല്ലുകൾ: ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള നാട്ടറിവുകൾ വാമൊഴിയായാണ് പ്രചാരത്തിലിരുന്നത്. ഈ വാമൊഴികൾ സമൂഹം പ്രയോഗത്തിലൂടെ സ്വായത്തമാക്കുന്നു. ക്രമേണ ഇത് പഴഞ്ചൊല്ലുകളായി രൂപാന്തരപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന പലേ ചൊല്ലുകളും ആഴമേറിയ ചികിത്സാതത്ത്വങ്ങളെ സൂചിപ്പിക്കുന്നതായി അവയുടെ പഠനങ്ങളിൽനിന്നും വിശകലനങ്ങളിൽനിന്നും മനസ്സിലാക്കാം. 'തടിച്ചവൻ പെടുക്കും ചടച്ചവൻ കുരയ്ക്കും' എന്ന ചൊല്ലുതന്നെ ഇതിനുദാഹരണമായിട്ടെടുക്കാം. തടിയേറിയവർക്കു പ്രമേഹരോഗത്തിനു സാദ്ധ്യത കൂടുതലാണ്. ധാരാളം മൂത്രമൊഴിക്കുന്നത് പ്രമേഹരോഗത്തിൻ്റെ പ്രാരംഭലക്ഷണമാണ്. 1. അരവൈദ്യൻ ആളെക്കൊല്ലി 2. അത്താഴം മുടക്കാൻ നീർക്കോലി മതി 3. അശ്മരിയിൽ മൂത്രം വഴുവഴുത്തിട്ടു വീഴും 4. അഷ്ടാംഗഹൃദയഹീനൻ ചികിത്സിക്കും ചികിത്സയിൽ മഞ്ഞളെല്ലാം വയമ്പായി, കർപ്പൂരം കൊടുവേലിയായ് 5. ആധിതന്നെ വ്യാധി 6. ആധി വ്യാധിയാകും 7. ആശാനു കൊടുക്കാത്തത്, വൈദ്യനു കൊടുക്കും 8. ഒരു വിദ്യ പഠിക്കിലോ വിഷവിദ്യ പഠിക്കണം വിഷവിദ്യ പഠിക്കിലോ വിഷമിച്ചു പഠിക്കണം 9. കടതല തീർച്ചപ്പെടുത്തിയതിനുശേഷമേ ചികിത്സ തുടങ്ങാവൂ 10. കുടുമയ്ക്കു മീതെ മർമ്മമില്ല നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ ആനന്ദാനുഭൂതികളുണർത്തുന്നവയാണ് ജീവിതാനുഭവങ്ങളിൽ കോർത്തിണക്കിയ ഈ പഴഞ്ചൊല്ലുകൾ. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ) എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: പഴഞ്ചൊല്ലുകളിലെ ആരോഗ്യദർശനം (ഡോ. കേസരി മേനോൻ), ഡി.സി. ബുക്സ്, കോട്ടയം ,2021, പുറം 1034 - 1036..Link | |
| 2 | Ezhuthaaniyum Kudippallikkoodangalum | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" അച്ചടി നിലവിൽവരുന്നതിനുമെത്രയോമുമ്പ് ആയിരക്കണക്കിനു താളിയോലകളിലായി നാട്ടുവിജ്ഞാനങ്ങളും നാട്ടുവൈദ്യ ഗ്രന്ഥങ്ങളും മ...
" അച്ചടി നിലവിൽവരുന്നതിനുമെത്രയോമുമ്പ് ആയിരക്കണക്കിനു താളിയോലകളിലായി നാട്ടുവിജ്ഞാനങ്ങളും നാട്ടുവൈദ്യ ഗ്രന്ഥങ്ങളും മന്ത്രവാദഗ്രന്ഥങ്ങളും തോല്പാവക്കൂത്തുകളും സർപ്പപ്പാട്ടും ഗൂഢശാസ്ത്രങ്ങളും ഓലയിൽത്തന്നെ എഴുതി നാട്ടിൽ പ്രചരിച്ചിരുന്നു. കേരളാ യൂണിവേഴ്സിറ്റി കൈയെഴുത്തു ഗ്രന്ഥാലയത്തിൽത്തന്നെ 65,000 ത്തോളമുണ്ട്. കോഴിക്കോടു സർവ്വകലാശാലയിൽ 15,000-വും. വിദേശത്തേക്ക് കട്ടെടുത്തുകൊണ്ടു പോയതെത്ര. കിട്ടാതെപോയതെത്ര തീയിട്ടവയെത്ര. 1300 റോളം നാട്ടുവൈദ്യഗ്രന്ഥങ്ങൾ, മണ്ണഴിതാളിയോലപ്പുരകൾ പോലെ എത്രയോ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നു. ആറ്-ആറര ഇഞ്ചു നീളമുള്ള എഴുത്താണി എഴുത്തുപോലെ ഒരായുധമാണ്. പിശാങ്കത്തികൂടിയുള്ള എഴുത്താണിയാണ് ഉണ്ടായിരുന്നത്. നാട്ടുകരുവാന്മാരുടെ ദേശസൂചകമായിരുന്നു അത്. ഒരു തല മൂർച്ച പോരെങ്കിൽ മറ്റേതലകൊണ്ട് എഴുതുന്ന എഴുത്താണിയാണ് പിന്നീടുണ്ടായത്. ഈ എഴുത്താണിക്ക് നല്ല ഭാരം വരും. കാണിപ്പയ്യൂർ ഇങ്ങനെ എഴുതിയിട്ടുണ്ട്. “ഒരുവിധം അഭ്യസ്തവിദ്യർക്കെല്ലാം ഓലയിൽ എഴുതാനും കഴിവുള്ളവരായിരിക്കും. ഇന്ന് പെന്നെടുത്ത് കടലാസിലെഴുതാൻ കഴിവുള്ളവരെപ്പോലെ അന്നൊക്കെ അഭ്യസ്തവിദ്യരിൽ ഓലേലെഴുതാൻ കഴിയാത്തവരെയും വളരെ അപൂർവ്വമായിട്ടേ കണ്ടിരുന്നുള്ളൂ. ഇന്ന് ഫൌണ്ടൻപെൻ എന്നപോലെ അത്തരക്കാർ എവിടെ പോകുമ്പോഴും എഴുത്താണിയുള്ള ഒരു പിശാങ്കത്തിയും കൂടി കൊണ്ടുനടക്കുക പതിവായിരുന്നു. അന്നൊക്കെ പിശാങ്കത്തി-പിച്ചാത്തി എന്നുപറഞ്ഞാൽ എഴുത്താണിയുള്ളതെന്നു പ്രത്യേകം പറയേണ്ടതായ ആവശ്യം ഉണ്ടായിരുന്നില്ല .” “ഓലയെഴുത്തിന് രണ്ടുകൈയുംവേണം. ഇടതുകൈയിന്റെ തള്ളവിരലിൽതാങ്ങി എഴുത്താണിയുടെ താളം. എഴുതുമ്പോളും പര പര ശബ്ദം. കരിമ്പനയിലും കുടപ്പനയിലും എഴുതിയിരുന്നു. രണ്ടു പൊളികൾ ചേർന്ന കരിമ്പനയുടെ രണ്ടോലകളിലാണ് എഴുതാറ് . ഒറ്റപ്പാളിയുള്ള കുടപ്പനയുടെ രണ്ടു ഭാഗത്തും എഴുതുവാൻ പറ്റും. കൂടുതൽ കാലം സൂക്ഷിക്കുവാൻ കുടപ്പനയിലാണ് എഴുതാറ്.” “കടലാസ് കണ്ടുപിടിക്കുന്നതിനുമുമ്പ് താളിയോല(പനയോല) യിലായിരുന്നു ഗ്രന്ഥരചന.മൂപ്പെത്തിയ പനയോല ചേറിലിട്ട് പാകപ്പെടുത്തി പുറത്തെടുത്ത് ഉണക്കിയ ശേഷം എഴുത്താണികൊണ്ട് (പേനക്കത്തിയുടെ മൂർച്ചമുനയുള്ള മൂലഭാഗം) എഴുതും. തുളസിയില തിരുമ്മി ആ നീര് ഓലയിൽ പുരട്ടിയാൽ ഓലയിൽ കുറിച്ച അക്ഷരങ്ങൾ തെളിഞ്ഞു കാണും. 'വെള്ളെഴുത്തുകാരൻ കണ്ണടവെച്ചാലെന്നപോലെ..' എന്ന് ഭാസ്കരഗുപ്തൻ എഴുതുന്നു. "
താളിയോല: "മൂത്തകരിമ്പന ഓലവെട്ടി ചീന്തി അളവുവച്ച് വെട്ടി ഒരുമാസം തടുക്കിലിടും, ഓല ചുളിയാതിരിക്കാൻ. പിന്നെ വെള്ളത്തിലിട്ട് ഉണക്കാനിടും. കരിങ്കല്ലുഭാരം വച്ച് ഓലകൾ വടിവുള്ളതാക്കും. ഒരേ അളവിലുള്ള എഴുതുവാൻ പാകത്തിലുള്ള ഓലകൾ ധാരാളമായി ഗ്രാമച്ചന്തകളിലും മറ്റും വാങ്ങുവാൻ കിട്ടിയിരുന്നു ". ഓലയും നാരായവും: "ആശാൻ എന്നതൊരു വംശപരമ്പരയാണെന്ന് കരുതാനാവുംവിധം സാമ്യമുണ്ടായിരുന്നു നാട്ടെഴുത്താശാന്മാർക്ക്. മിക്കപ്പോഴും എഴുത്താശാന്മാർ ഇടത്തരമോ അതിനും താഴെയോ സാമ്പത്തികസ്ഥിതിയുള്ളവരായിരുന്നു. എന്നാലും അവർക്ക് ആദരണീയമായ സ്ഥാനം എവിടെയും ലഭിച്ചു. ആശാന്റെ വീടിനോടു ചേർന്നോ അല്പം അകലെയായോ ഒരു ചെറിയ ഓലപ്പുര; അതാണ് ആശാൻപള്ളിക്കൂടം. ഓരോ പ്രദേശത്തും ഓരോ പേരാണതിന്-ആശാൻ കളരി, നിലത്തെഴുത്തുപള്ളിക്കൂടം, കുടിപ്പള്ളിക്കൂടം എന്നിങ്ങനെ. അതിന് ചന്തവും ചേലും കുറവാണ്. കുട്ടികൾ വെറും നിലത്തിരിക്കും. ആശാൻ ഒരു പീഠത്തിൽ അല്ലെങ്കിൽ കസേരയിൽ. മഹാവിഷ്ണുവിന് ചക്രായുധംപോലെ ചൂരൽ കാണും എപ്പോഴും കൈയിൽ. അക്ഷരം പഠിപ്പിക്കലാണ് മുഖ്യം. മണൽ നിരത്തി അതിലെഴുതിച്ചാണ് അക്ഷരമെഴുത്തു തുടങ്ങുന്നത്. കുരുന്നുവിരൽത്തുമ്പിൽ അത്രയൊന്നും മൃദുവല്ലാത്ത ആശാൻ്റെ കൈകൾ മുറുകെപ്പിടിച്ചാണ് എഴുതിക്കൽ. വിരൽത്തുമ്പിലെ നാഡികളുടെ കെട്ടുകൾ അക്ഷരത്തെ തലച്ചോറിൽ നേരിട്ട് വരച്ചിടുന്നുണ്ടാവാം. അതിനാൽ ആശാൻപള്ളിക്കൂടത്തിൽ നിലത്തെഴുത്തു പഠിച്ചവർക്ക് അക്ഷരത്തെറ്റ് എന്നൊരു ബാധ കൂടാറില്ല. ആശാനോടുള്ള ഭയഭക്തികൂടിയാകുമ്പോൾ പഠനം താനേ നടക്കും പുതിയ ശിശു മനഃശാസ്ത്രം ഇതൊന്നും അംഗീകരിച്ചേക്കില്ല, എങ്കിലും. ഓലയിൽ നാരായംകൊണ്ട് എഴുതാനുള്ള പരിശീലനം ആശാൻപള്ളിക്കൂടങ്ങളാണ് നൽകിയിരുന്നത്. കരിയും മഞ്ഞളും ചേർത്ത് മേലേ തേച്ചു കഴിഞ്ഞാൽ ഓലയിലെഴുതിയ അക്ഷരങ്ങൾക്ക് കൂടുതൽ തെളിച്ചം കിട്ടും. എഴുതിത്തരുന്ന അക്ഷരങ്ങൾ പലവുരു എഴുതിയും ചൊല്ലിയും പഠിച്ചുവശമാക്കി ആശാനെ എഴുതിയും പറഞ്ഞും കേൾപ്പിച്ചാലേ അടുത്ത പാഠം കിട്ടൂ. പനയോലയിൽ നാരായംകൊണ്ട് വടിവൊത്ത അക്ഷരത്തിൽ എഴുതുന്ന കൃശഗാത്രനായ ഒരു ആശാൻ്റെ ചിത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. "
" മുക്കണ്ണൻ കുടുക്കയിൽ മണലും ഓലയിൽ വരഞ്ഞ ആദ്യാക്ഷരങ്ങളും ഇരിക്കാൻ തഴപ്പായയുമായി കളരിയിലേയ്ക്ക്. അവിടെ തുടങ്ങുന്നു അറിവ് തേടും പ്രയാണം. അടുത്തവർഷം സ്ലേറ്റും കല്ലുപെൻസിലും മഷിത്തണ്ടുമായി ഒന്നാംക്ലാസിലേയ്ക്ക്. 'അവിടെ കൊട്ടുമണി'ക്കും 'കിലുക്കുമണി'ക്കും ശേഷം 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി...' എന്ന പ്രാർത്ഥനയോടെ തുടക്കം. എഴുത്ത്, വായന, മായ്ക്കൽ, വീണ്ടും എഴുത്ത്... വെള്ളം നിറഞ്ഞ മഷിത്തണ്ട് സ്ലേറ്റിൽ വെച്ചു അമർത്തിയാൽ അക്ഷരങ്ങൾ മായ്ക്കാം, അടുത്തവ എഴുതാം. "
|
.ഡോ. സി. ആർ. രാജഗോപാലൻ, നാട്ടുനാവ് മൊഴിമലയാളത്തിൻ്റെ കാതോരം ,ചിന്ത പബ്ലിഷേഴ്സ് , തിരുവനന്തപുരം, 2017,പുറം : 136 -137, ടി. കെ. മാറിയിടം, പഴമയുടെ തനിമ, കൈരളി ബുക്സ്, പുറം: 106, മുരളീധരൻ തഴക്കര, കാർഷികാചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ 2015, പുറം:21..Link | |
| 3 | Suriyaani Christiaanikalude Paaramparya Bhakshanangal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഭാരതത്തിലെ ഏറ്റവും പുരാതന ക്രൈസ്തവവിഭാഗം സുറിയാനി ക്രിസ്ത്യാനികളെന്നറിയപ്പെടുന്ന കൂട്ടരാണ്. തെക്കൻ തിര...
"ഭാരതത്തിലെ ഏറ്റവും പുരാതന ക്രൈസ്തവവിഭാഗം സുറിയാനി ക്രിസ്ത്യാനികളെന്നറിയപ്പെടുന്ന കൂട്ടരാണ്. തെക്കൻ തിരുവിതാംകൂറിലും മലബാർ മേഖലയിലും ഈ കൂട്ടർ പൊതുവേ കുറവാണ്. കൊല്ലം ജില്ല മുതൽ വടക്കോട്ട് തൃശൂർ ജില്ലവരെയാണ് സുറിയാനിക്കാരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാൽ ചാത്തന്നൂർ തൊട്ട് കുന്നംകുളംവരെ. ഈ പ്രദേശങ്ങളിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സാമാന്യം നല്ല ജനസാന്ദ്രത സുറിയാനി ക്രിസ്ത്യാനികൾക്കുണ്ട്. ക്രിസ്തുശിഷ്യനായ മാർത്തോമ്മാശ്ലീഹായാൽ സുവിശേഷീകരിക്കപ്പെട്ട ആദ്യതലമുറകളുടെ പിൻഗാമികളാണ് തങ്ങളെന്നും തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണരായിരുന്നുവെന്നും ക്രൈസ്തവസഭകൾ ലോകത്തിലുണ്ടായകാലം മുതലുള്ള ക്രൈസ്തവ പാരമ്പര്യം തങ്ങൾക്കുണ്ടെന്നും സിറിയൻ ഓർത്തോഡോക്സ് വിശ്വാസമെന്ന പുരാവൃത്തം തങ്ങൾക്കു പൊതുവായുള്ളതാണെന്നും അവർ കരുതുന്നു. അതിൻ്റെ തുടർച്ചയെന്നോണം, വേർപെട്ടുള്ള നിലനില്പും അതിലൂടെ ഉരുത്തിരിഞ്ഞ ആഹാരതാത്പര്യങ്ങളും, ഒട്ടേറെ പുതുമകളുള്ളതും പോഷക പ്രധാനവും രുചികരവുമായ മറ്റൊരു ഭക്ഷണശൈലിക്കു രൂപംകൊടുത്തതായി കരുതാം.
മറ്റെല്ലാസമൂഹങ്ങളെയുംപോലെ അവരുടെയും മുഖ്യാഹാരം നെല്ലരിച്ചോറുതന്നെ ആയിരുന്നു. 'ഇരുപ്പുഴുക്കൻ' എന്നറിയപ്പെടുന്ന പുഴുങ്ങൽ രീതിയിൽ തയ്യാറാക്കിയ നെല്ല്, തവിടുകളയാതെ കുത്തിയെടുത്ത് അരിയാക്കി പാറ്റി വൃത്തിയാക്കിയാണ് അവർ ഉപയോഗിച്ചിരുന്നത്. ഒരുപ്പുഴുക്കൻ രീതിയും ഉണ്ടായിരുന്നെങ്കിലും, അപ്രകാരമുള്ള അരിയോടുള്ള ആഭിമുഖ്യം കുറവായിരുന്നു. അരി നന്നായി കഴുകി, അധികം വെള്ളത്തിലിട്ടു വേവിച്ച് ബാക്കി വെള്ളം ഊറ്റിക്കളഞ്ഞാണു ചോറുണ്ടാക്കുക. ഈ രീതിയിലുണ്ടാക്കുന്ന ചോറിൽനിന്നും ധാരാളം പോഷകമൂല്യങ്ങൾ നഷ്ടപ്പെട്ടിരുന്നെങ്കിലും, അതോടൊപ്പം പോഷകസമൃദ്ധങ്ങളായ കറികൾ കഴിച്ചിരുന്നതിനാൽ ആ കുറവ് തീർത്തും പരിഹരിക്കപ്പെട്ടിരുന്നു. അക്കാലങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രത്യേകം വേർതിരിച്ച് ചോറുവെക്കുമായിരുന്നു. ഓരോ പ്രാവശ്യവും ചൂടോടെ ഭക്ഷണം കഴിക്കണമെന്നുള്ള നിർബന്ധവും അന്നുള്ളവർക്കുണ്ടായിരുന്നു. അതിരാവിലെതന്നെ കാപ്പികുടിയോടുകൂടിയാണ് ദിവസം ആരംഭിക്കുക; ഏതാണ്ട് ആറുമണിക്കുതന്നെ. അതിനുമുമ്പുതന്നെ എഴുന്നേറ്റ് സ്ത്രീകൾ അടുക്കളജോലികൾ ആരംഭിച്ചിരിക്കും. അടുപ്പിൽ തീ കത്തിച്ചാൽ ആദ്യത്തെ ജോലി കാപ്പി ഇടുകയാണ്. ഇന്നത്തെ രീതിയിലുള്ള ബഡ് കോഫികുടി ആയിരുന്നില്ല അന്നുണ്ടായിരുന്നത്. ഉണർന്നെഴുന്നേറ്റ് മുഖം കഴുകി, പല്ലുതേച്ചതിനുശേഷമാണ് ഈ പരിപാടി. അന്ന് എല്ലാവരും കുടിച്ചിരുന്നത് ചക്കര(കരുപ്പെട്ടി)ക്കാപ്പി ആയിരുന്നു. പോഴ്സലൈൻ കോപ്പകളിലാണ് കാപ്പി കുടിക്കുക; ചിലർ കവടിയുള്ള ഇരുമ്പുകോപ്പകളിലും. രണ്ടു കൈകളിലും കൂടി കോപ്പ താങ്ങിപ്പിടിച്ച് സാവകാശം ഊതി ആറ്റിക്കുടിക്കുക എന്നത് ഒരു പ്രത്യേക രീതിതന്നെ ആയിരുന്നു. മൂവാറ്റുപുഴ മുതൽ വടക്കോട്ട് ചായതന്നെയായിരുന്നു പ്രഥമ പാനീയം. നേരം വെളുത്താലുടനേതന്നെ ഒന്നുകിൽ കടുംചായ, അല്ലെങ്കിൽ പാലൊഴിച്ച ചായ കഴിച്ചുംകൊണ്ടാണ് ദിനാരംഭം. പശുക്കറവയുള്ള വീടുകളിൽ, കറന്നാലുടനേ പാലു കാച്ചി കുട്ടികൾക്കു പാലു കൊടുക്കാറുണ്ട്. ഒരു കോപ്പ പാൽ (ചെറു കോപ്പയിൽ). എട്ടരമണിയോടെ പ്രാതൽ തയ്യാറാകും. കഞ്ഞിതന്നെ ആയിരിക്കും മുഖ്യഭക്ഷണം. അതോടൊപ്പം ഒരു പുഴുക്ക് (കപ്പ, ചക്ക, ചേന, കാച്ചിൽ ഏതെങ്കിലുമൊന്ന്) ഉണ്ടായിരിക്കും. പച്ചക്കപ്പയോ, മറ്റ് പുഴുക്കുസാധനങ്ങളോ ഇല്ലെങ്കിൽ വാട്ടുകപ്പകൊണ്ടു പുഴുക്കുണ്ടാക്കും. അതിനായി തയ്യാറാക്കി വെച്ചിട്ടുള്ള വാട്ടുകപ്പ എല്ലാ വീട്ടിലും ഉണ്ടാകും. പുഴുക്കിന് ചുരുക്കമായി മീൻ കറിയും ഉണ്ടാകും. കഞ്ഞിക്കുള്ള മറ്റു കറികൾ പയറുതോരൻ, പപ്പടം ചുട്ടത്, കടുകുമാങ്ങ ഇവയെല്ലാം കൂടിയോ, അല്ലെങ്കിൽ ഏതെങ്കിലുമോ ആകാം. ചിലർ കഞ്ഞിയിൽ മോരൊഴിക്കും. പച്ചമോരോ കാച്ചിയമോരോ ഏതെങ്കിലും ഒന്ന്. പ്രാതലിന് പഴങ്കഞ്ഞിതന്നെ വേണമെന്നു നിർബ്ബന്ധം ഉള്ളവരും ഉണ്ട്. തലേദിവസം വൈകിട്ടത്തെ ചോറിൽ അല്പം തണുത്ത വെള്ളം ചേർത്ത്, കലത്തിൽ അടച്ചുവെച്ചാണു പഴങ്കഞ്ഞി തയ്യാറാക്കുന്നത്. അതോടൊപ്പം തലേദിവസത്തെ കറികളിൽ മിച്ചമുള്ളവയും കൂടാതെ അന്നുണ്ടാക്കുന്ന കറികളും ഉപയോഗിക്കും. പഴങ്കഞ്ഞിയിൽ ധാരാളം മോരൊഴിച്ച് നല്ല എരിവുള്ള കറികളോടൊപ്പം കഴിക്കുന്നതു രുചിപ്രദമാണ്. അന്നുവെക്കുന്ന കറികളെന്നുദ്ദേശിക്കുന്നതു ചൂടുകഞ്ഞിക്കുണ്ടാക്കുന്ന കറികൾതന്നെ. കഞ്ഞിയുടെ പതിവുകറികൾ വല്ലപ്പോഴുമൊക്കെ ഒന്നു മാറുകയും ചെയ്യും. ഒരു വൈവിധ്യത്തിനായി തേങ്ങാസമ്മന്തി, വാഴയ്ക്കാപ്പിരളൻ, മാങ്ങാത്തോരൻ, ഉപ്പുമാങ്ങായിട്ട മീൻകറി, ചെമ്മീനും മാങ്ങായും കറി, മീൻപീര, മീൻ വേവിച്ചത് തുടങ്ങി എന്തും കഞ്ഞിക്കും ആകാം. അതിനു വിലക്കുകൾ ഒന്നുമില്ല. അതിനാൽ ഇവയിൽ പലതും മാറി മാറി ഉണ്ടാക്കുകയും ചെയ്തിരുന്നു. അതുതന്നെ ഉച്ചയൂണിനും, ചിലപ്പോൾ അത്താഴത്തിനും കറിയായി ഉപയോഗിക്കുകയും ചെയ്യും. വളരെ ചുരുക്കം പേർ അന്നും പ്രാതലിന് പലഹാരങ്ങൾ കഴിച്ചിരുന്നു. പ്രധാനപ്പെട്ട പലഹാരം പുട്ടുതന്നെ. അരിപ്പുട്ട്, അത് പഴം, പുഴുങ്ങിയ ഏത്തയ്ക്കാ ഇവയിലേതെങ്കിലും ഒന്നുകൊണ്ടു കുഴച്ച് കഴിക്കും. ചിലർ കറി കൂട്ടിയും പുട്ടു കഴിക്കും. ഒരൊറ്റക്കറിയാണ് എല്ലാ ദിവസവും. കടലക്കറി! പഴമാങ്ങായുള്ള കാലത്ത്, നല്ല മധുരവും ദശക്കട്ടിയും ഉള്ള പഴമാങ്ങ ചെറുതായി നുറുക്കി, പുട്ടിൽ ചേർത്ത് ചിലർ കഴിച്ചിരുന്നു. ചുരുക്കമായി അവലു നനച്ചത്, കൊഴുക്കട്ട, വട്ടയപ്പം ഇവയും പ്രഭാതഭക്ഷണമാക്കാറുണ്ട്. ഈസ്റ്റർ, ക്രിസ്മസ്സ്, പെരുന്നാളുകൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ പ്രഭാതഭക്ഷണം വെള്ളയപ്പവും ഇറച്ചിക്കറിയും ആയി പുരോഗമിക്കും. എത്ര പാവപ്പെട്ടവൻപോലും പ്രസ്തുത ദിവസങ്ങൾ ആർഭാടമായി ആഘോഷിക്കാതിരിക്കില്ല. ഉച്ചഭക്ഷണം സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഹാരമാണ്. ചോറും കറിയും തന്നെ വിഭവങ്ങൾ. ശരാശരി പരുവത്തിൽ വെന്ത ഇരുപ്പുഴുക്കൻ അരിയുടെ ചോറും, അതോടൊപ്പം അല്പം മീൻകറിയും ഉണ്ടെങ്കിൽ തൃപ്തിയാണ്. പച്ചമീനില്ലെങ്കിൽ അല്പം ഉണക്കമീനെങ്കിലും ഉണ്ടായാൽ കൊള്ളാം. മീനിൽ ഏറ്റവും മുന്തിയതും പ്രിയങ്കരവും ആയത് പൂമീൻ ആണ്. പിന്നീട് കരിമീൻ, കാളാഞ്ചി, കണമ്പ്, വാള, ചേറുമീൻ, വരാൽ എന്നീ ക്രമത്തിലാണ് തിരുവിതാംകൂർ മേഖലയിലെ പ്രിയം. എന്നാൽ തൃശൂർ പ്രദേശങ്ങളിൽ പഥ്യം, അന്നും ഇന്നും ബ്രാൽ എന്ന് അവർ പറയുന്ന വരാലിനുതന്നെയാണ്. ആ കാലങ്ങളിൽ കടൽമത്സ്യങ്ങളെക്കാൾ താത്പര്യം ഉൾനാടൻ ജലാശയമത്സ്യങ്ങളോടായിരുന്നു. കായൽക്കൊഞ്ചും ചെമ്മീനും അത്യധികം രുചികരമായവയും അതിനാൽത്തന്നെ വളരെ വിലമതിക്കപ്പെടുന്ന ഭോജ്യവസ്തുക്കളും ആയിരുന്നു. അന്നും കടൽമീനുകൾ ലഭിച്ചിരുന്നു. ഐസിടാത്ത തനി പച്ചമീൻ തീരക്കടലിൽനിന്നും പിടിക്കുന്ന അവയെ നൊടിനേരത്തിനുള്ളിൽ പായ് കെട്ടിയ ചെറുവളളങ്ങളിൽ ഉൾപ്രദേശങ്ങൾവരെ എത്തിച്ചിരുന്നു. അയല, മത്തി, കുറിച്ചി അത്രമാത്രം. അയല സാധാരണയായി ചാറുവെക്കുകയാണു പതിവ്. ഒന്നുകിൽ മുളകരച്ച്, അല്ലെങ്കിൽ തേങ്ങായരച്ച്, മത്തിയാണെങ്കിൽ പീരക്കറി. കുറിച്ചി വറുക്കുകയും ചെയ്യും. ഇതാണു സാധാരണരീതി. ചെമ്മീൻ ഉണങ്ങിയതും ഒരു ഇഷ്ടഭോജ്യ വസ്തുവായിരുന്നു. പ്രത്യേകിച്ച് അരിച്ചെമ്മീൻ, ചെമ്മീൻ വറുത്ത് തേങ്ങാപ്പീരയും മുളകും, ഉള്ളിയും ചേർത്ത് ചതച്ചുണ്ടാക്കുന്ന സമ്മന്തിയും രുചികരമായ കറി ആയിരുന്നു. അക്കാലങ്ങളിൽ സാധാരണമായിരുന്ന ഉണക്കമീൻ പരവാ ആയിരുന്നു. അല്ലാത്തപക്ഷം അയല, മത്തി, കുറിച്ചി ഇവയും. ഉണക്കമീൻ വറുത്തോ ചുട്ടോ ഉപയോഗിക്കും. കൂടാതെ വറുത്തതോ ചുട്ടതോ ആയ മീൻ മുളകും ഉള്ളിയും തേങ്ങായും എല്ലാം ചേർത്ത്, അരകല്ലിൽവെച്ചു ചതച്ചെടുക്കാറുണ്ട്. തനിയെ ഭക്ഷിക്കുന്നതിനെക്കാൾ രുചി ഇപ്രകാരം ചതച്ചെടുത്തതിനാണ്. ചതയ്ക്കുമ്പോൾ അല്പം വെളിച്ചെണ്ണകൂടെ തളിച്ചാൽ സ്വാദ് പിന്നെയും മെച്ചപ്പെടും. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ ഭക്ഷണം (ചാണ്ടി ഏബ്രഹാം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 819 - 822..Link | |
| 4 | Palatharam Athirukal | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
കയ്യാലകൾ:
" ഓരോയിടത്തെ പുരയിടവും അതിർത്തികെട്ടി തിരിക്കുന്ന കയ്യാലകൾ മണ്ണുകൊണ്ടുണ്ടാക്കുന്നത് എവിടെയുംപോലെ കേരളത...
കയ്യാലകൾ: " ഓരോയിടത്തെ പുരയിടവും അതിർത്തികെട്ടി തിരിക്കുന്ന കയ്യാലകൾ മണ്ണുകൊണ്ടുണ്ടാക്കുന്നത് എവിടെയുംപോലെ കേരളത്തിലുമുണ്ട്. മണ്ണു മതിലുകൾ (Mud Walls) ആണവ. പശിമയുള്ള മണ്ണ് പൊത്തിപ്പൊത്തി മതിലാകൃതിയുള്ള കൈയ്യാലകളുണ്ടാക്കും. കയ്യാലയുടെ ഇരുവശവും കൈകൊണ്ടോ ഏതെങ്കിലും പരന്ന ഉപകരണംകൊണ്ടോ കഴിയുന്നത് മിനുസപ്പെടുത്തും. മിനുസമുള്ള പ്രതലത്തിൽ മഴ വീണാൽ ഒലിച്ചുപൊയ്ക്കൊള്ളും. കയ്യാലയ്ക്ക് വലിയ കേടു സംഭവിക്കില്ല. ഓരോ കൊല്ലവും മഴക്കാലം കഴിഞ്ഞാൽ കേടായ ഭാഗം വീണ്ടും മണ്ണുപൊത്തി നേരെയാക്കും. കയ്യാലയ്ക്ക്/ മൺമതിലിന് മേൽക്കൂര വെക്കുന്ന പതിവുണ്ട്. മെടഞ്ഞ തെങ്ങോലയോ മറ്റേതെങ്കിലുമോ മൺമതിലിൻ്റെ മുകളിൽ മതിലിന്റെ നീളം മുഴുവനും വെക്കും.മതിലിന്റെ മുകളിൽ മഴവെള്ളം നേരിട്ടുവീണു മണ്ണ് കുത്തിയൊലിക്കാതെ അത് ഒരു സംരക്ഷണകൂരയായി നിലകൊള്ളും. ചില കയ്യാല മതിലുകൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി പടുത്തുയർത്തിയതാകും. അത് ഒന്നാകെ മണ്ണു കൊണ്ടു പൊതിഞ്ഞ് കൂടുതൽ ഉറപ്പാക്കും. അല്ലെങ്കിൽ കല്ലുകൾ കൂട്ടി വെക്കുമ്പോൾ മണ്ണുനിറച്ച് 'പൊത്തടയ്ക്കും '. ഇന്നും മതിലിന് കല്ലുകൾ കൂട്ടിവെച്ച് ഉയർത്തുമ്പോൾ കല്ലുകൾക്കിടയിലെ സ്ഥലം നിറയ്ക്കാൻ മണ്ണുപയോഗിക്കുന്നുണ്ട്. ഈ മണ്ണുകളിൽ ചെറു സസ്യം വളരും. ഇവയുടെ വേരുകൾ ഭിത്തിക്കുള്ളിലേക്കിറങ്ങി മണ്ണിനെ കൂടുതൽ ബലപ്പെടുത്തും.
പഴയ പല വീടുകളുടെപോലും ഭിത്തികൾ മണ്ണുകൊണ്ടായിരുന്ന പോലെ, വെട്ടുകല്ലുപയോഗിച്ച് ഭിത്തി നിർമ്മിക്കുമ്പോഴും രണ്ടു കല്ലുകൾക്കിടയിൽ മണ്ണുകുഴച്ചുവെച്ചാണ് അവ 'പതിപ്പിക്കുന്നത് '. സിമന്റിന്റെയും മറ്റും ഉപയോഗത്തിനു മുമ്പ് മണ്ണായിരുന്നു ഉറപ്പിക്കുന്ന പദാർത്ഥ (Binding material) മായി ഉപയോഗിച്ചിരുന്നത്. വെട്ടുകല്ലുപോലും ഉപയോഗിക്കാതെ പശിമയുള്ള മണ്ണുവെച്ച് ഭിത്തിയുണ്ടാക്കി മേൽക്കൂര മേയുന്ന നിർമ്മാണ വിദ്യ ഏറ്റവും ലളിതമാണ്. മൺഭിത്തികളിൽ ചാണകം തേച്ചുപിടിപ്പിച്ച് മിനുസപ്പെടുത്തും. തറയിലും മണ്ണിട്ട് ഇടിച്ചു നിരത്തി ഉറപ്പാക്കിയശേഷം ചാണകം മെഴുകുന്നത് ഒരുകാലത്ത് വളരെ പ്രചാരമുള്ള ഒരു നിർമ്മാണ രീതിയായിരുന്നു. മണ്ണ്, ഓല, മുള, കയർ, ചാണകം എന്നിങ്ങനെ പ്രകൃതിയിലെ അടിസ്ഥാനവിഭവങ്ങളുപയോഗിച്ചുള്ള വീടു നിർമ്മാണമാണ് ഇന്നും പല ആദിവാസി/ കുഗ്രാമപ്രദേശങ്ങളിലുള്ളത്. "
അതിരുകൾ: "അതിർത്തികൾ ഭൂമിയിൽ വന്നു തുടങ്ങിയതെന്നാണാവോ? സ്വന്തം എന്ന് തോന്നിത്തുടങ്ങിയപ്പോഴാവണം. ഭൂമിയുടെ അതിർത്തികൾ പലതരത്തിൽ പലയിടത്ത് കാണപ്പെട്ടു. മരങ്ങളായി, കല്ലുകളായി, കുന്നുകളായി, കുഴികളായി, ആറായി, തോടായി, കടലായി അങ്ങനെയങ്ങനെ... പിന്നെ പിന്നെ അതുപോരാതായി. വ്യക്തമായ ചില നിബന്ധനകൾ വേണ്ടി വന്നു. ഓരോ നാടിനും ഓരോ തരം അതിർത്തികൾ. അവിടവിടെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നവ.
കേരളത്തിന്റെ നാട്ടിൻപുറങ്ങൾ തനതായ അതിർത്തി രേഖകൾ കൊണ്ട് സമൂഹത്തിൻ്റെ വ്യക്തിത്വം വെളിവാക്കിയിട്ടുണ്ട്. മണ്ണുകൊണ്ട് അതിർത്തി തീർത്തും എല്ലായിടത്തും - അതിരുകൾ, കയ്യാലകൾ എന്നിങ്ങനെ. അതിരു തോന്നിക്കുക എന്നാണ് പറയുന്നത്. അതിർത്തി അടയാളപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ അതിനുള്ളൂ. ഒരാളുടെ അതിർത്തിയിൽ നിന്നും അയൽക്കാരൻ്റെ പറമ്പിലേക്ക് കടക്കാൻ തെല്ലും തടസമില്ല. മനുഷ്യനെ മനുഷ്യനിൽ നിന്നും അകറ്റുക ലക്ഷ്യമല്ല.
അതിർത്തികളിൽ വളർന്നുവന്ന മരങ്ങളും ചെടികളും ഒരടയാളമാണ് എന്നു കണ്ടിട്ടാണ് വേലികൾ ഉണ്ടാവുന്നത്. ചിലേടത്ത് ചെമ്പരത്തിയും കടലാവണക്കും മുരിക്കും കൈതയും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാണാം. പൂക്കളുടെ ഭംഗിയും അതിർത്തിയുടെ ധർമവും പരിസ്ഥിതിക്ക് പരിരക്ഷയും ഒരേ സമയം നിർവഹിക്കപ്പെടും എന്നതാണതിന്റെ ഗുണം. പിന്നെ അതിർത്തിക്കായി 'വേലി കെട്ടുക' എന്ന സ്ഥിതി വന്നു. വേലിയും വേലികെട്ടും വേലി പടർപ്പും ഒക്കെയായി ബന്ധപ്പെട്ട പദാവലികളുടെ സമാഹാരമാണ് നടത്തുന്നത്. പ്രാഥമികാന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടവ- ഇനിയും എത്രയോ വാക്കുകൾ വിവിധ ദേശങ്ങളിൽ ഉണ്ടാവും.
വേലി: പണ്ട് പുരയിടത്തിന്റെ അതിരറിയുവാൻ വേണ്ടി അയൽപക്കക്കാരുടെ സഞ്ചാരമോ കാഴ്ചയോ തടയാതെ നിലനിന്നു പോന്ന ഒരു അതിർത്തി നിർണയസംവിധാനം. അയലത്തെ പശു അതിക്രമിച്ചു കയറരുത് എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. മനുഷ്യന് നിർബാധം സഞ്ചരിക്കാൻ വേണ്ട വിടവുകൾ ഉണ്ടാവും. 'വേലി തന്നെ വിളവു തിന്നുക' എന്നത് പറഞ്ഞു പതിഞ്ഞ ശൈലിയാണല്ലോ.
വേലിക്കല്ല്: അതിര് തിട്ടപ്പെടുത്തുവനായി വേലി കെട്ടുന്നതിന് പകരം വേലിക്കല്ല് മാത്രം കുഴിച്ചിടുന്ന രീതിയുണ്ടായിരുന്നു. അപ്പോഴും ബന്തവസ്സായ വേലികെട്ടിമറച്ച് അയൽക്കാരുടെ സഞ്ചാരവും കാഴ്ചയും തടയാതെ അതിരിൽ അങ്ങിങ്ങായി വേലിക്കല്ല് നാട്ടിയിരുന്നു.
മുരിപ്പ്: ചെറിയ തിണ്ടുപോലെ അതിരുകോരി പുരയിടത്തിൻ്റെ അതിർത്തി തിരിച്ചിടുന്നു- അതിരു കണക്കാക്കി "മുരിപ്പിടുക' എന്നാണ് ഇതിന് സാധാരണ പറയുക. ഈ മുരിപ്പിൽ കന്നുകാലികൾക്കുള്ള ചിലതരം പുല്ലുകൾ നട്ടുവളർത്തുന്നവരുമുണ്ട്. മഴക്കാലത്ത് വെള്ളം ഒലിച്ചു ചാടി മണ്ണ് നഷ്ടമാകുന്നത് തടയുവാനുള്ള ഒരു പ്രതിരോധവുമായിരുന്നു മുരിപ്പ്.
എലിക: ഒരു പുരയിടത്തിൻ്റെ അഥവാ വസ്തുവിൻ്റെ എലിക പറയുമ്പോൾ നാല് അതിരുകളോടു ചേർന്നു കിടക്കുന്ന സ്ഥലം. റോഡ്, വീട്, തോട് എന്നിവയെല്ലാം കൃത്യമായി സൂചിപ്പിക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് ഒരു പുരയിടത്തിൻ്റെ എലിക പറയുമ്പോൾ വടക്ക് ചേർന്ന് മെയിൻ റോഡ്, തെക്ക് ചേർന്ന് നീരൊഴുക്കുതോട്, പടിഞ്ഞാറ് ചേർന്ന് ഞാറക്കണ്ടത്തിൽ ഔസേപ്പിൻ്റെ വീടും പുരയിടവും എന്നിങ്ങനെയാകും പറയുക.
സർവേക്കല്ല്: ഒരു പുരയിടം സർവേയോ, റീ സർവേയോ നടത്തി അളന്നു തിരിച്ച് അതിർത്തി നിർണയിച്ച് സർക്കാർ നിബന്ധനപ്രകാരം കോൺക്രീറ്റ് ചെയ്ത് കല്ല് കുഴിച്ചിടുന്നു. ഈ സർവേക്കല്ല് ഇളക്കി മാറ്റുവാനോ, സ്ഥാനം മാറ്റുവാനോ, സ്ഥാനം മാറ്റി ഇടുവാനോ പാടുള്ളതല്ല.
മുളവേലി: പുരയിടത്തിൻ്റെ അതിർത്തി കോരി മുരിപ്പിട്ട് അതിൽ ശീമക്കൊന്നയോ മരച്ചീനിക്കമ്പോ തുരന്നിട്ട് അനധികൃതമായ പോക്കുവരവ് തടയുന്നതിനായി മുളംചില്ലികൾ ചേർത്തുവച്ച് കെട്ടുന്നു. കല്ലൻ മുള ചെറുതായി കീറി ഈ മുളം കീറിൽ ചേർത്താണ് മുളച്ചില്ലികൾ കെട്ടിവയ്ക്കുന്നത് .
മറവേലി: വേലികെട്ടി ഓലകൊണ്ട് മറക്കുന്ന തരത്തിലേക്ക് വേലിക്ക് പരിഷ്ക്കാരം വന്നു. ഒരൽപ്പം സ്വകാര്യത- എൻ്റെ അതിർത്തിയിലേക്ക് നിൻ്റെ കണ്ണുകൾ കടന്നു വരേണ്ട എന്ന താക്കീത്. അങ്ങനെ സാധാരണ വേലി മറവേലിയായി മാറി.
മുള്ളുവേലി: മുളവേലിക്കും മുരിപ്പിനും മറ്റും ഉറപ്പുപോരാ എന്ന് തോന്നിയപ്പോഴാണ് 'മുള്ളുവേലി'യിലേക്കുള്ള ചുവടുമാറ്റം. അതിർത്തിയിൽ കല്ലോടു കല്ല് കയറുപിടിച്ച് തുല്യ അകലത്തിൽ കരിങ്കല്ലുകൊണ്ടുള്ള വേലിക്കല്ല് ആഴത്തിൽ തുരന്നിട്ട് ഉറപ്പിക്കുന്നു. അതിൽ ചുറ്റി മുള്ളുകമ്പി ബലമായി വലിച്ച് മുറുക്കി കെട്ടുന്നു. ചേർന്നുചേർന്ന് മുള്ളുകമ്പി വലിഞ്ഞു മുറുകി നിൽക്കുമ്പോൾ അതിനിടയിൽ കൂടി സഞ്ചാരം അസാധ്യമാകും പക്ഷേ കാഴ്ച തടസ്സപ്പെടുന്നില്ല എന്നത് ഭാഗ്യം.
മതിൽ: കാലത്തിന്റെ വലിയ ഗതിയിൽ മതിലുകൾ വ്യാപകമായി. കോട്ടകൾക്കും കൊട്ടാരങ്ങൾക്കും ക്ഷേത്രങ്ങൾക്കും മാത്രം പതിവുണ്ടായിരുന്ന ചുറ്റുമതിലുകൾ മെല്ലെ ഓരോരുത്തരും സ്വീകരിച്ചു. അയൽക്കാരനെ ശക്തമായി തള്ളിമാറ്റുന്നതായി മതിലുകൾ. ക്രമേണ മതിലിന് പൊക്കം കൂടിക്കൂടി വന്നു. അതിർത്തികൾ എന്ന സാങ്കേതിക സംജ്ഞയിൽ നിന്നും സ്വയം അകറ്റി നിർത്താൻ ഉപകരിക്കുന്ന വലിയ ആത്മപീഢനവസ്തുവായി മതിലുകൾ മാറി. വലിയ മതിലുകൾ ആഢ്യത്വ ചിഹ്നങ്ങളായി.
വേലിപ്പടർപ്പ്: പടർന്നു വളരുന്ന പല വള്ളിച്ചെടികളും വേലിയിൽ ചുറ്റിപ്പടർന്ന് സമൃദ്ധമായി വളരുമായിരുന്നു. ശംഖുപുഷ്പം പോലെയുള്ള വള്ളിച്ചെടികൾ വേലിപ്പടർപ്പിൽ പൂവിട്ടു നിൽക്കുന്നത് ഹൃദ്യമായൊരു കാഴ്ചയായിരുന്നു. ഹരിതാഭമായ ഒരു വേലിപ്പടർപ്പായി ഇത് മാറുന്നു. കാഴ്ചമറയ്ക്കുന്നില്ലെന്ന് മാത്രമല്ല ഈ ഹരിതവേലി കാഴ്ചയ്ക്ക് ഇമ്പമാകുകയാണ്.
കൈത: പുരയിടങ്ങളുടെ അതിർത്തി തിരിച്ച് അതിന്മേൽ നിരനിരയായി കൈതയും കടലാവണക്കും മറ്റും നടുന്നത് പഴയ രീതി. ആൺകൈതയും പെൺകൈതയുമുണ്ട്. കൈത വളർന്ന് കഴിഞ്ഞാൽ ഇവയുടെ മുള്ളുകാരണം അവയ്ക്കിടയിലൂടെ കടന്നുകയറുക ബുദ്ധിമുട്ടാകും. പഴയ നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ കൈതപ്പൂവിൻ്റെ ഹൃദയഹാരിയായ സുഗന്ധം അതൊരനുഭവമാണ്. കൈതയുടെ ഓല മുറിച്ചെടുത്ത് മുള്ളുചീകികളഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്തിരുന്നത്. കടലാവണക്കിൻ്റെ ഇലത്തണ്ട് ഒടിച്ച് ഊതി കുമിളകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന കാഴ്ച മറ്റൊരനുഭവം.
ശീമക്കൊന്ന: വളരെ പെട്ടെന്ന് വളരുന്നതും കടൽ കടന്നെത്തിയ വിദേശിയുമായ സസ്യമാണ് ശീമക്കൊന്ന. വേലികെട്ടാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നും വിധമുള്ള ആകൃതിയും പ്രകൃതിയുമാണ് ശീമക്കൊന്നക്ക്. നമ്മുടെ വേലികളെല്ലാം ശീമക്കൊന്ന കയ്യടക്കിയ ഒരു കാലമുണ്ടായിരുന്നു. ഒരേ ഘനത്തിൽ ഒരേ നീളത്തിൽ ബലമുള്ള കമ്പുകൾ. വേലികെട്ടാനായി ഉപയോഗിക്കുന്ന കമ്പുകളെ വേലിപ്പത്തലുകൾ എന്നാണ് പൊതുവേ പറയുക, പച്ചിലവളമായും കാലിത്തീറ്റയായുമൊക്കെ ശീമക്കൊന്നയുടെ ഇല ഉപയോഗിച്ചിരുന്നു.
വേലിച്ചീനി: വേലിപ്പത്തലായി മരച്ചീനിയുടെ ബലമുള്ളകമ്പും ഉപയോഗിച്ചിരുന്നു. 'എം4' എന്ന ഇനം മരച്ചീനിയുടെ കമ്പാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. വേലി പൊളിച്ച് പുതുതായി കെട്ടുമ്പോൾ മുരിപ്പിൽ വളർന്നു നിൽക്കുന്ന 'വേലിച്ചീനി' പിഴുതെടുക്കാം. സാധാരണയിൽ കവിഞ്ഞ കിഴങ്ങുപിടുത്തം വേലിച്ചീനിയുടെ പ്രത്യേകതയാണ്. ഇങ്ങനെ കിട്ടുന്ന മരച്ചീനി അയൽക്കാർക്കൊക്കെ പങ്കുവെയ്ക്കുകയും ചെയ്യും. അങ്ങനെ വേലിപ്പത്തൽ ഭക്ഷ്യസുരക്ഷയ്ക്കും അയൽപക്ക സൗഹൃദത്തിനും ഉപാധിയായി മാറുകയും ചെയ്യുന്നു.
ജൈവവേലി: സിമന്റും കരിങ്കല്ലും കൊണ്ടുള്ള മതിലിന് പകരം ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടുള്ള പ്രകൃതിയ്ക്കനുഗുണമായ സ്വാഭാവിക വേലിയാണിത്. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് പറയുമ്പോൾ, മുരിക്കും ശീമക്കൊന്നയും കൈതയും കടലാവണക്കും പതിമുഖവും മറ്റും നട്ടുവളർത്തിയുണ്ടാക്കുന്ന 'ജൈവവേലിയിലേക്ക്' മടങ്ങുന്നത് മണ്ണിനും മനുഷ്യനും പരിഃസ്ഥിതിക്കും സുഖദമാണ്. " |
.ഡോ. സി.ആർ. രാജഗോപാലൻ, (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം:406-408. മുരളീധരൻ തഴക്കര, നാട്ടുനന്മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം: 76 - 80..Link | |
| 5 | Sreepadmanaabha Swami Kshethram - Pulayarkkidayil Prachaaramulla Vaamozhi | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനം ശ്രീപദ്നാഭസ്വാമി ക്ഷേത്രമാണ്. നമ്മാഴ്...
" തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനം ശ്രീപദ്നാഭസ്വാമി ക്ഷേത്രമാണ്. നമ്മാഴ്വാർ പാടിപ്പുകഴ്ത്തിയിട്ടുള്ള പാടൽപെറ്റ തിരുപ്പതികങ്ങളുടെ കൂട്ടത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമുണ്ട്. നിരവധി ചരിത്രസാന്നിദ്ധ്യങ്ങളുടെ സാക്ഷി കൂടിയാണ് ഈ ക്ഷേത്രം. ഇവിടത്തെ ഓലച്ചുരുണകളിൽ രേഖപ്പടുത്തിയിട്ടുള്ളവ നമ്മുടെ ചരിത്രകാരന്മാരുടെ അനാസ്ഥകാരണം ഇനിയും പുറത്തുവന്നിട്ടില്ല. ശ്രീപദ്മനാഭസ്വാമിക്ഷേത്രം വലിയൊരു ജനാധിപത്യകേന്ദ്രമായിരുന്നു. ജാതിമതഭേദമെന്യേ ഉത്സവനാളുകളിൽ ജനങ്ങൾക്കു പരാതി ഉന്നയിക്കാൻ ഇവിടെ സംവിധാനമുണ്ടായിരുന്നു. അതു പരിഹരിച്ചശേഷം മാത്രമേ ഇവിടെ ഉത്സവം നടത്തിയിരുന്നുള്ളൂ. ഒരു മതസ്ഥാപനമെന്നതിലുപരി ഈ ക്ഷേത്രത്തിനു പ്രസക്തിയുണ്ടെന്നത്രേ ഇതിൽനിന്നു തെളിയുന്നത്. ഇവിടെ എല്ലാ ജാതിമതസ്ഥരുടെയും കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നതിൽ മുസ്ലിങ്ങളുടെ 'വേദക്കളി' എടുത്തു പറയേണ്ടതുണ്ട്. കർഷകപ്രക്ഷോഭങ്ങളുൾപ്പെടെ നിരവധി ജനകീയ സമരങ്ങൾക്കും ഈ ക്ഷേത്രം സാക്ഷിയായിട്ടുണ്ട്. അപ്പോഴെല്ലാം ജനങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത് ശ്രീപദ്മനാഭസ്വാമിക്ഷേത്രഗോപുരത്തിൽ രുധിരക്കൊടി അഥവാ ചെങ്കൊടി ഉയർത്തിക്കൊണ്ടായിരുന്നുവെന്നും ചുരുണകൾ വ്യക്തമാക്കുന്നു. രാജ്യവിസ്തൃതിക്കുശേഷം മാർത്താണ്ഡവർമ്മ നടത്തിയ ബുദ്ധിപൂർവനീക്കമായ തൃപ്പടിദാനവും ശ്രീപദ്മനാഭന്റെ മുമ്പിലായിരുന്നല്ലോ. ഇങ്ങനെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ഉത്പത്തിയെപ്പറ്റിയുള്ള വാമൊഴിചരിത്രങ്ങൾക്ക് ഇനിയും വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല.
തെക്കോട്ടുയാത്ര ചെയ്ത് അനന്തശയനത്തെത്തിയാൽ അവിടെ തന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നു ശ്രീകൃഷ്ണൻ യാദവവംശത്തിന്റെ പിൻഗാമിയായിരുന്ന കൃഷ്ണവർമ്മനു സ്വപ്നദർശനത്തിലൂടെ അറിയിച്ചു. അപ്രകാരം എഴുപത്തിരണ്ടു വൃഷ്ണികുടുംബങ്ങളോടൊപ്പം പുറപ്പെട്ട അദ്ദേഹം പൂജിച്ചിരുന്ന കൃഷ്ണവിഗ്രഹമാണത്രേ തിരുവമ്പാടിയിലേത്. ദിവാകരമുനിയോടു പിണങ്ങി കാസർഗോഡ് അനന്തപുരം ക്ഷേത്രത്തിൽനിന്ന് ശ്രീപദ്മനാഭൻ അനന്തപുരത്തെത്തിയെന്ന കഥ വളരെ പ്രസിദ്ധമാണ്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രോത്പത്തിയെപ്പറ്റി പുലയർക്കിടയിൽ പ്രചാരമുള്ള വാമൊഴി:
" തിരുവട്ടാറിലെ പോറ്റി മാലകെട്ടിക്കൊണ്ടു നില്ക്കുമ്പോൾ കുട്ടിയായെത്തി വിഷ്ണു ശല്യം ചെയ്തുവത്രേ. ശല്യം അസഹനീയമായപ്പോൾ പോറ്റി കുട്ടിയെ പുറംകൈകൊണ്ടു തള്ളിനീക്കി. ഇത് അപമാനമായിക്കരുതി പിണങ്ങിയ വിഷ്ണു അവിടെനിന്നിറങ്ങി. അഞ്ചു സഹോദരന്മാരുടെ ഏകസഹോദരിയായി മാലായെന്നൊരു പുലയസ്ത്രീയുമുണ്ടായിരുന്നു. അവൾ തിരുവനന്തപുരം നഗരത്തിനുള്ളിലെ മേലാറന്നൂർ ഏലായിൽ പണി ചെയ്തുകൊണ്ടു നില്ക്കുമ്പോൾ കുട്ടി കരമന വഴി വന്ന് അനന്തൻകാട്ടിലേക്കുള്ള വഴി ചോദിച്ചു. മാല വഴി പറഞ്ഞു കൊടുത്തു. കിള്ളിയാറു കടന്നു കുട്ടി അനന്തൻകാട്ടിലേക്കു പോയി രണ്ടു ദിവസത്തിനുശേഷം കാട്ടിൽ ചുള്ളിയൊടിക്കാനെത്തിയ മാലയെ വിശക്കുന്നുവെന്നു പറഞ്ഞു കരഞ്ഞപേക്ഷിച്ചുകൊണ്ട് കുട്ടി പിന്തുടർന്നു. കൈയിലൊന്നുമില്ലെന്നു പറഞ്ഞിട്ടും കരഞ്ഞുകൊണ്ടു കുട്ടി പിന്തുടർന്നതിനാൽ ദേഷ്യത്തോടെ മാലാദേവി കൈയിലുണ്ടായിരുന്ന അരിവാൾകൊണ്ട് അടുത്തുകിടന്നിരുന്ന കല്ലിൽ ഉരച്ചു കാണിച്ച് 'ഇനിയും ശല്യം ചെയ്താൽ ഇതുപോലെ അറുത്തുകളയു'മെന്ന് ഭീഷണിപ്പെടുത്തി. ഉടനെ കല്ലിൽ നിന്ന് ചോര പൊടിഞ്ഞു. കുട്ടിയുടെ ദിവ്യത്വം മനസ്സിലാക്കിയ മാല അവിടെ ഓവുപൊടിച്ചു (തനിയെ പൊടിച്ചത്) നിന്ന നെല്ലിൽനിന്നു നെന്മണികൾ ഊരിയെടുത്ത് കല്ലിലുരച്ച് കഷ്ടിച്ച് ഉമികളഞ്ഞ് അതു വേകിച്ചു ചിരട്ടയിൽ പകർന്നു കൊടുത്തു. അതായിരുന്നു ശ്രീപത്മനാഭൻ്റെ ആദ്യത്തെ നിവേദ്യം. ഈ ചിരട്ട സ്വർണ്ണംകെട്ടി ഇന്നും നിവേദ്യത്തിന് ഉപയോഗിച്ചുവരുന്നു.
മായാദേവിയുടെ കഥയ്ക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവവുമായിക്കൂടെ ബന്ധമുണ്ട്. മാല വളർത്തിയ സഹോദരപുത്രിയെ സമീപവാസികളായ നൂറ്റൊന്നുപേരിൽ ഒരാൾക്കു പെണ്ണു ചോദിച്ചെത്തി. മുട്ടാളന്മാരായ ഒരു കുടുംബത്തിലേക്കു പെണ്ണിനെക്കൊടുക്കാൻ മാല വിസമ്മതിച്ചു. ഇതിൽ ക്ഷുഭിതരായി നൂറ്റുവർ പല ദുഷ്പ്രവൃത്തികൾക്കും തുനിഞ്ഞു. അതെല്ലാം മാലയുടെ അഞ്ചു സഹോദരന്മാർ തകർത്തു. ഗത്യന്തരമില്ലാതെ നൂറ്റുവർ പേടിച്ചോടി. ഇതിന്റെ നാട്യാവതരണമാണത്രേ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവിലിരുന്ന ഐവർകളിയും വേലകളിയും. ഐവർകളി ഈഴവരായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഐവർകളി ഒഴിവാക്കി വേലകളി മാത്രം തുടർന്നു. വേലകളിക്കൊടുവിൽ കളിക്കാർ ഭയന്നോടുന്ന രംഗം ഇന്നുമുണ്ട്. മാലയുടെ കഥയെ സത്യമാക്കുന്ന ആചാരബന്ധവും ഇതുതന്നെ. ഐവർകളി പാണ്ഡവർകളിയായും വേലകളി നൂറ്റുവർകളിയായും പ്രസിദ്ധമാണെന്നുകൂടി ഓർക്കണം.
നിരവധി വാമൊഴിചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രം. മലയാളികൾ ചരിത്രത്തെ തോറ്റംപാട്ടുകളായി സൂക്ഷിച്ചുപോരുന്നു. കാണിക്കാർക്കിടയിൽ ഇതു ചാറ്റുപാട്ടുകളായും പ്രസിദ്ധമാണ്. അനുഷ്ഠാനത്തോടൊപ്പം ഇത്തരം പാട്ടുകൾ ആലപിച്ച് അവർ പരമ്പരകളിലേക്കു വാമൊഴി ചരിത്രഗാഥകൾ കൈമാറി. വിശ്വാസത്തിനും കാലത്തിനുമൊപ്പം അതിശയോക്തിയും അത്യുക്തിയും അവയിൽ കലർന്നിട്ടുണ്ടാകും. എന്നാൽ അവയെ നിസ്സാരങ്ങളായി തള്ളിക്കളയുന്നതു സാംസ്കാരികചരിത്രത്തോടു കാട്ടുന്ന അനീതിയാണ്. അക്ഷരജ്ഞാനം ലഭിച്ച മേലാളവർഗ്ഗം നിരക്ഷരനായ കീഴാളനോടു കാട്ടിയ ആ അനീതി ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെയാണ് വാമൊഴിചരിത്രത്തെ അംഗീകരിക്കാൻ ഇന്നും പല പണ്ഡിതന്മാരും മടിക്കുന്നത്. പദ്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം - ഒരു വാമൊഴി ചരിത്രം, (ഡോ. എൻ. അജിത് കുമാർ), ഡി.സി. ബുക്സ് ,കോട്ടയം, 2021, പുറം: 2785 , 2794 ,2795..Link | ||
| 6 | Keraleeya Shilpakala | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ശില്പശാസ്ത്രത്തിൻ്റെ പ്രതിപാദ്യം വാസ്തുശില്പം, പ്രതിമാശില്പം, ചിത്രശില്പം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്ന...
" ശില്പശാസ്ത്രത്തിൻ്റെ പ്രതിപാദ്യം വാസ്തുശില്പം, പ്രതിമാശില്പം, ചിത്രശില്പം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു. അനേകം നൂറ്റാണ്ടുകളിലെ പ്രായോഗിക ചിന്തയുടെയും അനുഭവജ്ഞാനത്തിൻ്റെയും ചൂടും വെളിച്ചവുമേറ്റ് ഈ മൂന്നു വിഭാഗങ്ങളും വേണ്ടത്ര സംസ്കാരവും ഫലപുഷ്ടിയും പ്രാപിച്ചിട്ടുണ്ട് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. സാധാരണ ദൃഷ്ടിക്കു സൂക്ഷ്മാർത്ഥം കണ്ടുപിടിക്കാൻ പ്രയാസമായ പല തത്ത്വങ്ങളും ഇവ സംബന്ധിച്ച് അനുവർത്തിക്കപ്പെടുന്നുണ്ട്. പലതും ഇന്ന വിശ്വാസത്തിൻ്റെയോ സങ്കല്പത്തിൻ്റെയോ സന്താനമാണെന്ന് സംശയിക്കത്തക്കവിധം അവിജ്ഞാന വിഷയമായിട്ടാണിരിക്കുന്നത്. ഇതു നിമിത്തം നവീന വിദ്യാഭ്യാസം സിദ്ധിച്ച ആളുകൾക്ക് ഇന്ത്യൻ ശില്പശാസ്ത്രം വെറും സാങ്കല്പിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രമാണെന്ന ധാരണകൂടി വന്നുപോയിട്ടുണ്ട്. ഭാരതീയ ശാസ്ത്രങ്ങളെല്ലാം ആദ്യകാലത്തെ യുക്തിചിന്താസരണി എങ്ങനെയോ നഷ്ടപ്പെടുകയാൽ ഈ സാങ്കല്പികത്വത്തിലേക്കു വഴുതിവീണു പോയതു വിചാരിക്കുമ്പോൾ ശില്പശാസ്ത്രത്തിൻ്റെ കാര്യത്തിൽ ഈയൊരവസ്ഥ വന്നുചേർന്നത് ഒരു അസാധാരണത്വമാണെന്ന് പറഞ്ഞുകൂടാ. യുക്തിവിചാരത്തിൻ്റെ ക്ലേശകാരിത കൈവെടിഞ്ഞു ഗതാനുഗതികത്വത്തിൻ്റെ തണലിൽ വിശ്രമം കൊള്ളുന്ന ഒരു ശീലം ലോകത്തിൽ സാർവത്രികമാണല്ലോ. അപ്പോൾ പഴയ ശാസ്ത്രങ്ങളിൽ പറഞ്ഞുകാണുന്ന തത്വങ്ങൾ യുക്തിചിന്തകൾക്കിണങ്ങാത്തവയല്ലെന്നും സൂക്ഷിച്ചു നോക്കിയാൽ അവയുടെ രഹസ്യം കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നും നിശ്ചയിക്കാം. വാസ്തുശില്പത്തിന്റെ കാര്യത്തിൽ ഗതാനുഗതികത്വം കുറച്ചധികം കാണാം. അതിനു കാരണം പലതാണ്. സാമാന്യജനങ്ങളുമായി ഈ ഭാഗം അധികം ബന്ധപ്പെട്ടിരിക്കുന്നു. ജീവിതവുമായി കൂടുതൽ ബന്ധപ്പെട്ട വിഷയമാകയാൽ ജനങ്ങളുടെ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കും ഇതിൽ കൂടുതൽ സാംഗത്യമുണ്ടാകുന്നതിൽ അത്ഭുതതപ്പെടാനില്ല. അപൂർവ്വസംഗതികൾ അനുവർത്തിക്കുന്നതിൽ യുക്തിയെക്കാൾ വിശ്വാസം മുന്നിട്ടുനില്ക്കുന്നു. പരമ്പരയായി അംഗീകരിച്ചുപോന്ന പ്രയോഗസമ്പ്രദായങ്ങൾ അനുസരിച്ചേ നന്മയുള്ളൂ എന്നാണ് ജനങ്ങളുടെ അഭിമതം. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യരുത്,ഇതു ചെയ്താൽ ഇന്നതാണ് ഗുണം, ഇതിൽനിന്നു തെറ്റിയാൽ ഇന്ന ആപത്തുണ്ട്- എന്നിങ്ങനെ- ശുഭാശുഭങ്ങളെ നിർദ്ദേശിച്ചുകൊണ്ട് ഓരോ കാര്യവും വിധിക്കയോ നിഷേധിക്കയോ ചെയ്യുകയാണ് ഈ മന:സ്ഥിതി കണ്ടതുനിമിത്തം ശാസ്ത്രകർത്താക്കൾ ചെയ്തത്. ഈ ശാസന നിമിത്തം ആളുകൾക്കു ഭയവും വിശ്വാസവും വളരുകയുണ്ടായെങ്കിലും, യുക്തിവിചാരം നഷ്ടപ്പെടുവാനാണ് ഇടവന്നത് എന്നു പറയാതെ കഴിയുകയില്ല. എന്നാലും ആ ഗതാനുഗതികത്വം അർത്ഥമില്ലാത്തതായിരുന്നില്ല. സുചിന്തിതവും ദൂരവ്യാപിയുമായിരുന്ന ആ ശാസ്ത്രാനുശാസനങ്ങൾ വാസ്തുവിദ്യയുടെ ഏതു ഭാഗത്തും ഈ ദീർഘദർശനം പ്രകടമായി കാണാം. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും സൂക്ഷ്മമായ പഠനം നടത്തിയശേഷമാണ് ശാസ്ത്രകാരന്മാർ പല തത്ത്വങ്ങളും കണ്ടെത്തിയിട്ടുള്ളത്. ഭൂമി തിരഞ്ഞെടുക്കുന്നതിലും അവിടെ ഗൃഹഗ്രാമാദികൾ ആരംഭിക്കുന്നതിലും എല്ലാ ബാഹ്യദർശനത്തിനുപുറമേ ആഭ്യന്തരമായ ഒരു ദർശനം കൂടി ഇന്ത്യൻ ശില്പകർത്താക്കൾ നിർവ്വഹിക്കുന്നതു കാണാം. സ്തംഭങ്ങൾ, ദ്വാരങ്ങൾ, തുലാലുവാദികൾ എന്നിങ്ങനെയുള്ള അംഗങ്ങളുടെ ഘടനയിൽപോലും ആ ദൃഷ്ടിവിശേഷം പതിയാതിരുന്നിട്ടില്ല. സൗന്ദര്യബോധവും തത്ത്വബോധവും സമ്മേളിച്ചതത്രേ അത്തരം മർമ്മസ്ഥാനങ്ങളെല്ലാം. ഗൃഹങ്ങളിൽ അഗ്നികോണിൽ ജലാശയം ചെയ്താൽ ആഗ്നേയരോഗമുണ്ടാകുമെന്നോ, വായുകോണിൽ സ്ത്രീനാശമുണ്ടാകുമെന്നോ പറയുന്നതിൻ്റെയും ദിഗ്ഭേദം പറ്റിയാൽ സന്താനങ്ങൾക്കും അർത്ഥത്തിനും നാശമുണ്ടാകുമെന്നോ, ഗൃഹാദിമദ്ധ്യസൂത്രം മാർഗ്ഗകൂപാദി മദ്ധ്യസൂത്രവുമായി വേധിച്ചാൽ വിനാശം, അപസ്മാരം മുതലായ ദോഷങ്ങൾ സംഭവിക്കുമെന്നോ വിധിക്കുന്നതിനും സ്തംഭതുലാദികൾ ദ്വാരമദ്ധ്യത്തിൽ പെട്ടാൽ മരണഫലമുണ്ടാകുമെന്നോ അവ മിന്നൽപിണരേറ്റു പോയാൽ അടുത്ത ഭാവിയിൽ ഗൃഹസ്ഥർക്കു മൃതിദോഷം വരുമെന്നോ അനുശാസിക്കുന്നതിനും പ്രേരകമായിട്ടുള്ളത് അനേക കാലത്തെ അനുഭവത്തിൽനിന്നു കിട്ടിയ തത്ത്വജ്ഞാനം തന്നെയാണ്. ദൈർഘ്യവിസ്താരങ്ങളുടെയും തദനുസാരമായ തുംഗതയുടെയും അധിഷ്ഠാനങ്ങളുടെ ആകൃതിവിശേഷങ്ങളുടെയും സ്തംഭാദികളുടെ വൃത്താഷ്ടാശ്രാദിഭേദങ്ങളുടെയും മാനോന്മാന ഘടനകളിൽ ശക്തിയും സൗന്ദര്യവുമാണു കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ശില്പവിഷയത്തിൽ കാണുന്ന അനുശാസനങ്ങൾ കേവലം ഗതാനുഗതികത്വത്തിന്റെ ഫലമല്ലെന്നും സൗന്ദര്യബോധത്തിൻ്റെയും തത്ത്വവിജ്ഞാനത്തിൻ്റെയും ഉത്തമസന്താനമാണെന്നും സമർത്ഥിച്ചാൽ പ്രയാസമില്ലെന്നു പറഞ്ഞുകൊള്ളട്ടെ."
|
.ഡോ.സി.ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ശില്പശാസ്ത്രം (ടി. കെ. പത്മനാഭൻ), ഡി. സി . ബുക്സ്, കോട്ടയം, 2021, പുറം 2054 - 2055..Link | |
| 7 | Vishnumoorthee Chamayangal | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മലയസമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷ്ണുമൂർത്തി. 21 ഗുരുക്കന്മാരെ സങ്കൽപ്പിച്ചുള്ള വെള്ളി കൊണ്ട് നിർ...
"മലയസമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷ്ണുമൂർത്തി. 21 ഗുരുക്കന്മാരെ സങ്കൽപ്പിച്ചുള്ള വെള്ളി കൊണ്ട് നിർമ്മിതമായ തലപ്പാളിയാണ് ആദ്യമായി കെട്ടുന്നത്. പിന്നീട് വെക്കുന്ന കൂപ്പി മരം കൊണ്ടാണ് ഉണ്ടാക്കുന്നത്. ശിരസ്സിൽ അണിയുന്ന മുടിയും മറ്റ് ആഭരണങ്ങളും ഉറപ്പിച്ചു നിർത്തുന്നതിനുവേണ്ടിയാണ് കൂപ്പി വെക്കുന്നത്. തലയിൽ വച്ചാൽ ഉണ്ടാകുന്ന വേദന ഒഴിവാക്കാൻ കൂപ്പിയിൽ തുണി തുന്നിപ്പിടിപ്പിക്കുന്നു. തലപ്പാളിക്കു തൊട്ടു മുകളിലായി ഒരു ചാൺ അഞ്ചുവിരൽ നീളത്തിൽ (വ്യക്തിയുടെ വലിപ്പമനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ് ) പിടിപ്പിക്കുന്ന തലത്തണ്ട ചെക്കിപ്പൂവുകൊണ്ടാണു നിർമ്മിക്കുന്നത്. ഓരോ പിടി ചെക്കിപ്പൂവ് എടുത്തു വാഴക്കയറുകൊണ്ട് കെട്ടുന്നു. കെട്ടിവച്ച പത്തോ പന്ത്രണ്ടോ കൂട്ടം ചെക്കിപ്പൂവ് കയറുകൊണ്ടു അന്യോന്യം ബന്ധിച്ചാൽ തലത്തണ്ടയായി. ഇന്ന് സൗകര്യാർത്ഥം പൂവിനു പകരം പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിക്കാറുണ്ടങ്കിലും തലത്തണ്ടയ്ക്ക് ചെക്കിപ്പൂവുതന്നെ വേണമെന്നതു നിർബന്ധമാണ്. നെറ്റിയുടെ രണ്ടു വശങ്ങളിലായി വെക്കുന്ന 'ചെന്നിപ്പൂവും' ചെക്കിപ്പൂവുകൊണ്ടുതന്നെയാണ് ഉണ്ടാക്കേണ്ടത്. ഒരുകൂട്ടം ചെക്കിപ്പൂ ഒന്നിച്ചെടുത്ത് കെട്ടി, മറ്റു ശിരോലങ്കാരങ്ങളോട് ചേർത്തുവെക്കുന്നു.
ചെവിക്ക് അലങ്കാരമായി മുകളിലോളം കടന്നുനിൽക്കുന്ന ലക്ഷ്മിക്കാത് മരംകൊണ്ടാണുണ്ടാക്കുന്നത്. ഏഴിലംപാല, മുരിക്ക് തുടങ്ങിയ മരങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ചിത്രത്തെ പ്രകാശിപ്പിക്കാനും ആവശ്യത്തിനനുസരിച്ച് മുറിക്കാനും പാകപ്പെടുത്താനുമുള്ള സൗകര്യവും കണക്കിലെടുത്താണ് ഇത്തരം മരങ്ങൾ ഉപയോഗിക്കുന്നത്. പ്രത്യേക ആകൃതിയിൽ മുറിച്ച മരക്കഷണത്തിന് ആദ്യംതന്നെ നിറം പിടിപ്പിക്കുകയാണു ചെയ്യുന്നത്. കടയിൽനിന്നു വാങ്ങുന്ന അഭ്രത്തകിട് കത്തി ഉപയോഗിച്ച് നേർത്ത പാളികളാക്കുന്നു. ഇതിനെ പല നിറങ്ങളിലേക്കു മാറ്റാനും അവയുടെ നിറം മങ്ങിപ്പോകാതിരിക്കാനും പ്രത്യേക മാർഗ്ഗങ്ങളുണ്ട്. മഞ്ഞളിൻ്റെ നെയ്യ് (മഞ്ചണ), കോലരക്ക് പൊടിച്ചത്, ചായില്യം ഇവ ആവശ്യത്തിനു ചേർത്തു കുഴച്ച് തുണിയിൽ കിഴികെട്ടിവെക്കുക. അതിനുശേഷം ഒരു മൺപാത്രമെടുത്ത് അടുപ്പിൽവെച്ച് നന്നായി ചൂടാക്കുമ്പോൾ ലോഹത്തകിട് മൺപാത്രത്തിൻ്റെ മുകളിൽ വെക്കണം. ശക്തിയായി ചൂടുപിടിച്ചു കഴിഞ്ഞാൽ, തയ്യാറാക്കിയ കിഴി തകിടിൻ്റെ മുകളിൽ ഉരച്ചുപിടിപ്പിക്കുന്നു. വെളുത്ത തകിട് ചുവപ്പായി മാറുന്നു. ചായില്യത്തിനുപകരം മണയെല, മഷി ഇവ ഉപയോഗിച്ചാൽ അവ യഥാക്രമം മഞ്ഞയും കറുപ്പുമായി മാറുന്നു. ഈ തകിട് കൊത്തുപണി നടത്തിയ മരത്തിൻ്റെ മുകളിൽ ഒട്ടിക്കുന്നു. ചക്കയുടെ വെളിഞ്ഞറും മെഴുകും ചേർത്തുരുക്കിയ മിശ്രിതമാണ് പശയായി ഉപയോഗിക്കുന്നത്. ഇങ്ങനെ നിറം പിടിപ്പിച്ച മരപ്പലകയിൽ ഓരോന്നിലും മുകളിൽനിന്ന് താഴോട്ട് നാലുപൂവിതളുകൾ ഒറ്റയായും താഴെ ഭാഗത്തായി അഞ്ചിതളുള്ള പുഷ്പവും ഒട്ടിച്ചുവെക്കുന്നു. ചതുരാകൃതിയിലുള്ളതും ചുവപ്പുനിറത്തോടുകൂടിയവയുമായ ലോഹത്തകിടാണ് പുഷ്പദളങ്ങൾ ഉണ്ടാക്കാൻ എടുക്കുന്നത്. ഇതിനോടു ചേർന്ന്, കീഴ്ഭാഗത്തുള്ള തട്ടത്തിനു സമാനമായ വൃത്താകാരത്തിൻ്റെ മധ്യത്തിലും ഭംഗിക്കുവേണ്ടി ഇതൾ ചേർക്കാറുണ്ട്. തലത്തണ്ടയ്ക്കു മുകളിലായി കാണുന്നത് ഒമ്പതു നാഗഫണങ്ങളാണ്. മരത്തിൽ ശില്പവേലകൾ ചെയ്താണ് പാമ്പിൻ്റെ രൂപമുണ്ടാക്കുന്നത്. മരംകൊണ്ടുണ്ടാക്കുന്ന ആടയാഭരണങ്ങൾക്കെല്ലാം സാധാരണയായി ഉപയോഗിച്ചുവരുന്ന ഏഴിലംപാലയോ മുരിക്കോ തന്നെയാണ് ഇതിനും വേണ്ടത്. ഫണത്തിൻ്റെ ആകൃതിയിൽ മരം കൊത്തിയെടുത്ത്, അതിൽ പാമ്പെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ വരകളും അടയാളങ്ങളും കൊത്തിയുണ്ടാക്കുന്നു.അതിനുശേഷം നിറം പിടിപ്പിച്ച തകിട് ഇതിനുമുകളിൽ ഒട്ടിക്കുന്നു. അല്പം ചുവപ്പുകലർന്ന മഞ്ഞനിറമാണ് തകിടിൽ ചേർക്കുന്നത്. സർപ്പത്തിൻ്റെ നാവിന് ഇളകുന്ന പ്രതീതിയുണ്ടാക്കാൻ വെള്ളി അലുക്ക് തൂക്കിയിടുന്നു. ഒമ്പതു നാഗഫണങ്ങളുടെ മധ്യത്തിൽ സുഷിരമിട്ട, ഒന്നിച്ചു ചേർത്തുവെച്ച് നൂലുകൊണ്ട് തുന്നിക്കെട്ടുന്നു. ലക്ഷ്മിക്കാതിൻ്റെ മുകൾഭാഗത്തുള്ള സുഷിരങ്ങളിൽ കയർ കോർത്തെടുത്ത്, അതുമായി നാഗഫണങ്ങൾ ബന്ധിക്കുന്നു. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: തെയ്യക്കോലങ്ങളുടെ ചമയനിർമ്മാണം (ഗീത പി. കോറമംഗലം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 2046 - 2048..Link | ||
| 8 | Vaasthuvidhya | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വാസ്തുവിദ്യയിൽ കേരളത്തിനു പ്രത്യേക പാരമ്പര്യമുണ്ട്. വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങി വിവിധങ്ങളായ വാസ്തുവിദ്...
"വാസ്തുവിദ്യയിൽ കേരളത്തിനു പ്രത്യേക പാരമ്പര്യമുണ്ട്. വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങി വിവിധങ്ങളായ വാസ്തുവിദ്യാപദ്ധതികൾ ഭാരതത്തിൽ നിലവിലുണ്ടായിരുന്നു. അവയിൽനിന്നെല്ലാം ഭിന്നമായ പല പ്രത്യേകതകളും കേരളത്തിൽ നിലനിന്നതായി കാണാം. നേപ്പാളിലെ വാസ്തുവിദ്യയോടുമാത്രമേ കേരളീയരീതികൾക്ക് കൂടുതൽ ബന്ധമുള്ളൂവെന്നാണ് ചിലരുടെ പക്ഷം. കേരളത്തിലെ ഗൃഹനിർമ്മാണപദ്ധതിക്ക് 'വാസ്തുവിദ്യ' എന്ന പേര് പറയുന്നതു തന്നെ നേപ്പാളിലെ കപിലവസ്തുവിലെ ഗൃഹനിർമ്മാണപദ്ധതിയെ മാതൃകയാക്കിയതിനാലാണെന്നു കരുതുന്നവരുണ്ട്. ഇതു ശരിയാണെങ്കിൽത്തന്നെയും 'വാസ്തു' എന്ന പദത്തിൻ്റെ അർത്ഥം തള്ളിക്കളയുവാൻ കഴിയുകയില്ല. 'വാസ്തു' എന്ന പദത്തിന് 'സ്ഥലം' എന്ന് സാമാന്യമായി അർത്ഥം പറയാം. ഭവനം നിൽക്കുന്ന സ്ഥലം, ഭവനത്തിന്റെ ഇരിപ്പ് എന്നിവ വിശേഷാർത്ഥം. ഭവനം പണിയുന്നതിന് കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അതിർത്തി തിട്ടപ്പെടുത്തി പ്രത്യേകം തിരിച്ചുവയ്ക്കുന്ന സ്ഥലമാണ് 'വാസ്തു.' വാസ്തുവിന് ഭവനം എന്നും അർത്ഥം പറയാറുണ്ട്. 'വസിപ്പാനുള്ളത് ' എന്ന അർത്ഥം ഭവനത്തിനും അതു നിൽക്കുന്ന സ്ഥലത്തിനും യോജിക്കുമല്ലോ.
വാസ്തുവിദ്യാശാസ്ത്രം:
വാസ്തുവിനെക്കുറിച്ചുള്ള വിദ്യയാണ് അഥവാ വിജ്ഞാനമാണ് വാസ്തുവിദ്യ. ഭവനത്തിന് വാസ്തു തിരഞ്ഞെടുക്കുന്നതു മുതൽ ഭവനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിധികളെല്ലാം ഈ വിജ്ഞാനത്തിൽ അടങ്ങുന്നു. വാസ്തുവിദ്യയെക്കുറിച്ചു പ്രതിപാദിക്കുന്ന ചില ഗ്രന്ഥസംജ്ഞകൾ അതിനു തെളിവാണ്. ഭവനം, ക്ഷേത്രം ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ശില്പവേലകളെക്കുറിച്ചുള്ള അറിവുകൂടി പകർന്നുതരുന്നതാണ് ഈ വിജ്ഞാനീയമെന്നു പറയാം. ബ്രഹ്മാവിൽനിന്ന് ഉത്ഭവിച്ചതാണ് വാസ്തുവിദ്യ എന്നാണ് പുരാവൃത്തം. അറുപത്തിനാലു കലാവിദ്യകളിലൊന്നാണിത്. കൊച്ചുകുടിലുകൾ തൊട്ട് എട്ടുകെട്ടോ പതിനാറുകെട്ടോ ഉള്ള ബ്രഹ്മാലയങ്ങൾ, കൊട്ടാരങ്ങൾ എന്നിവവരെയും ചെറിയ ദേവതാസ്ഥാനം (കാവ്) തൊട്ട് പഞ്ചപ്രാകാരമുള്ള മഹാക്ഷേത്രങ്ങൾ വരെയുള്ള ആലയങ്ങളുടെ നിർമ്മാണത്തിലടങ്ങിയ തത്ത്വങ്ങൾ ഒന്നുതന്നെ. ഭവനങ്ങൾ എത്ര ചെറുതായാലും പ്രാഥമിക സൗകര്യങ്ങൾ പരിഗണിച്ചുള്ളതാണ് അവയുടെ നിർമ്മാണരീതി. സൗകര്യങ്ങൾ എത്രയും വർദ്ധിപ്പിച്ചുകൊണ്ടുവരാം. ദേവതാസങ്കേതങ്ങളുടെ കാര്യത്തിലും അടിസ്ഥാന സങ്കൽപ്പങ്ങൾ കുറഞ്ഞത് കാണാതിരിക്കില്ല. ആ സങ്കല്പങ്ങൾ വിപുലമാക്കി കൊണ്ടുവരികയും ചെയ്യാം. ഒരു പുര ചമയ്ക്കുന്നുവെങ്കിൽ തെക്കിനി വേണം ചമപ്പാൻ, രണ്ടു പുര ചമയ്ക്കുുന്നുവെങ്കിൽ തെക്കിനിയും പടിഞ്ഞാറ്റിയും നിർമ്മിക്കണം. മൂന്നു പുരയെങ്കിൽ വടക്കിനികൂടി നിർമ്മിക്കാം. നാലു പുരയാണെങ്കിൽ കിഴക്കിന് കൂടി വേണം.ഇതാണ് 'നാലു പുര' (നാലുകെട്ട്) യുടെ നിർമ്മാണ വിധി.ഇതു നാലും പോരെങ്കിൽ അഞ്ചാംപുര നിർമ്മിക്കാം. ഓരോ പുരയ്ക്കും മുഖം ഏതേതു ഭാഗത്തേക്കായിരിക്കണമെന്നും വിധിയുണ്ട്.
വാസ്തുവിജ്ഞാനഗ്രന്ഥങ്ങൾ:
വാസ്തുവിദ്യയെക്കുറിച്ച് സംസ്കൃതത്തിലും മലയാളത്തിലുമായി അനേകം ഗ്രന്ഥങ്ങൾ കേരളത്തിനു ലഭിച്ചിട്ടുണ്ട്. തന്ത്രസമുച്ചയം (പന്ത്രണ്ടാംപടലം), വാസ്തുവിദ്യ, ശില്പരത്നം, മനുഷ്യാലയചന്ദ്രിക എന്നിവ പ്രശസ്തങ്ങളാണ്. തന്ത്രസമുച്ചയത്തിന് വിമർശിനി, വിവരണം എന്നീ രണ്ട് വ്യാഖ്യാനങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ നമ്പൂതിരി രചിച്ചതാണ് 'ശില്പരത്നം' എന്ന സംസ്കൃത കൃതി. ശില്പരത്നം ഭാഷ (തൈക്കാട്ട് ഭാഷ) എന്ന ഭാഷാഗ്രന്ഥവുമുണ്ട്. 'മയമതം' എന്ന സംസ്കൃതകൃതി കേരളീയ ശില്പകലയുടെ പ്രാമാണിക ഗ്രന്ഥമത്രേ. മേല്പറഞ്ഞവയ്ക്കു പുറമേ മാനവ വാസ്തുലക്ഷണം, വിശ്വകർമ്മീയം, വാസ്തുലക്ഷണം, മനുഷ്യാലയചന്ദ്രിക, മനുഷ്യാലയദർപ്പണം തുടങ്ങി അനേകം കൃതികൾ എടുത്തുപറയേണ്ടതായുണ്ട്. എന്നാൽ ഇത്തരം ഗ്രന്ഥങ്ങളുടെ സംഭാവനയെക്കാൾ, പ്രായോഗികജ്ഞാനവും തൊഴിൽ വൈദഗ്ദ്ധ്യവുമുള്ള ശില്പികൾ ഗ്രാമീണപ്രദേശങ്ങളിൽ ഇന്നുമുണ്ടെന്നുള്ളതാണ് നാടൻ വിജ്ഞാനകുതുകികളെ കൂടുതൽ ആകർഷിക്കുന്ന വസ്തുത. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: വാസ്തുവിദ്യയും വാസ്തുപുരുഷസങ്കല്പവും (ഡോ.എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2067 - 2068..Link | |
| 9 | Mamburam Palliyile Annam | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മലപ്പുറം ജില്ലയിലെ ജനസമ്മിതിയുള്ള ആദ്ധ്യാത്മിക കേന്ദ്രമാണ് ഇന്ന് മമ്പുറം പള്ളി. ഇവിടെ സിയറാത്തി (സന്ദർശനം) നെത്തുന...
"മലപ്പുറം ജില്ലയിലെ ജനസമ്മിതിയുള്ള ആദ്ധ്യാത്മിക കേന്ദ്രമാണ് ഇന്ന് മമ്പുറം പള്ളി. ഇവിടെ സിയറാത്തി (സന്ദർശനം) നെത്തുന്നവർക്ക് ബർക്കത്തി (ഐശ്വര്യം) നായി അരിയും വെളിച്ചെണ്ണയും കുരുമുളകുമെല്ലാം നൽകാറുണ്ട്. ഈ അരിയിൽനിന്നല്പം വീട്ടിലെ അരിയോടു ചേർക്കുകയും ആ അരിപ്പൊതി ധാന്യങ്ങൾ സൂക്ഷിക്കുന്നിടത്ത് വയ്ക്കുകയും ചെയ്താൽ അരി 'ബട്ടറൂല' എന്നാണ് വിശ്വാസം (അറുക-ഇല്ലാതെയാവുക, പറ്റെ അറുക എന്നാവാം വാക്ക്). വിക്കും (stammer), കൊഞ്ഞ (അസ്പഷ്ടമായ ഉച്ചാരണം) യുമെല്ലാമുള്ള കുട്ടികൾക്ക് ഈ അരി കൊടുത്താൽ അസുഖം ഭേദമാകും. എത്രയോ അനുഭവകഥകൾ ഇവർക്കു പറയാനുണ്ട്! ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ അപസ്മാരത്തിന് ഉത്തമൗഷധമത്രേ. കുട്ടികളെ ഇതു തേപ്പിച്ച് കുളിപ്പിക്കുന്നു. മമ്പുറം നേർച്ചയും വളരെ പ്രസിദ്ധമാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങ് വൈകുന്നേരംവരെ നീളുന്ന ബർക്കത്തിൻ്റെ ചോറു വാങ്ങലാണ്. നെയ്ച്ചോറും പോത്തിൻകറിയുമാണു ലഭിക്കുക. ഇതിനായി നിൽക്കുന്ന വിശ്വാസികളുടെ നീണ്ടനിര ഉച്ചകഴിഞ്ഞാലും തീരുന്നില്ല. ഇതു മുഴുവനും അന്ന് തിന്നുതീർക്കാനുള്ളതല്ല. പലരും ഈ ചോറ് ഉണക്കി സൂക്ഷിക്കുന്നു. ചിലർ ഇത് പൊടിച്ചുവയ്ക്കുന്നു. കുട്ടികൾക്ക് വയറുവേദനപോലുള്ള അസുഖങ്ങൾ വന്നാൽ പെട്ടെന്ന് കലക്കിക്കൊടുക്കാനാണിത്. എല്ലാ വ്യാഴാഴ്ചയും ഇവിടെ കൂട്ടപ്രാർത്ഥന (സലാത്ത്) ഉണ്ടാകാറുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നു പോലും ഭക്തജനങ്ങൾ ഇതിൽ പങ്കെടുക്കാനായെത്തുന്നു. റംസാൻ മാസത്തെ വ്യാഴാഴ്ചകളിൽ വൈകുന്നേരം കഞ്ഞിയും ലഭിക്കുന്നു. ബർക്കത്തിനുള്ള കഞ്ഞി വിളമ്പുന്നതിലേക്കുള്ള വരവുകളും ഒട്ടും മോശമല്ല. അധികവും പണമായാണു നേർച്ച നൽകുന്നത്. വിളവുകളുടെ സമൃദ്ധിക്കായി കായ്ഫലങ്ങളും നെല്ലുമെല്ലാം ഇവിടേക്ക് നേർച്ചയാക്കുന്നു. കന്നുകാലികളെയും ഇത്തരത്തിൽ പള്ളിക്കു കൊടുക്കാറുണ്ട്. മമ്പുറത്തെ കൊടിയെടുക്കലും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ്. നെല്ലിന് മുഞ്ഞയുടെ ആക്രമണമുണ്ടാവുകയോ മഴ തുടങ്ങാൻ വൈകുകയോ ചെയ്താൽ ബന്ധപ്പെട്ട പ്രദേശങ്ങളിലുള്ളവർ മമ്പുറത്തെ കൊടി ഏറ്റുവാങ്ങി പ്രശ്നബാധിതമായ വയൽവക്കിലൂടെയും മഴയാവശ്യമായ പ്രദേശങ്ങളിലൂടെയും നടന്ന് സന്ധ്യയാവുമ്പോഴേക്കും തിരിച്ചേല്പിക്കുന്നു. വാദ്യമേളങ്ങളും മൗലൂദ് ചൊല്ലുന്നവരും അനേകം ഭക്തജനങ്ങളും ഇതിന് അകമ്പടിയായി വരുന്നു.
രോഗം, മരണം, വിളനാശം ഇവയിൽ പലതിനും ഭൗതികജീവിതത്തിൽ കാരണം കണ്ടെത്താൻ മനുഷ്യനു കഴിയുന്നില്ല. ഇതിൽനിന്നുമാവാം അതിഭൗതികശക്തികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വിശ്വാസമുണ്ടാകുന്നത്. വിശ്വാസത്തിൽ യുക്തിയെ തീർത്തും മാറ്റി നിർത്തുന്നു. ബോധാബോധപ്രേരണകളെല്ലാം ഒന്നായി ഇതിൽ സമർപ്പിതമാകുന്നു. 'ശാസ്ത്രീയ'മായ കൃഷിരീതികൾ മനുഷ്യൻ അവലംബിച്ചു തുടങ്ങി. പക്ഷേ, വിളനാശം തുടങ്ങിയവ വരുമ്പോൾ ഇപ്പോഴും ഇത്തരം വിശ്വാസങ്ങളിലേക്കു നീങ്ങുന്നതായി കാണാം. പ്രകൃതിയുടെ നിഗൂഢതയോടുള്ള ഒരാദരവും തന്നെയാണിത്തരം അനുഷ്ഠാനങ്ങളിലൂടെ പ്രകടമാകുന്നത്. മാനസിക ജീവിതവും ശാരീരിക ക്രിയകളും തമ്മിലുള്ള വൈരുദ്ധ്യത്തെ സംതൃപ്തമാക്കുന്ന ആദ്ധ്യാത്മികതലവും ഇത്തരം ചടങ്ങുകൾ പ്രദാനം ചെയ്യുന്നുണ്ടാവാം. ഈ ചടങ്ങ് മതപരം എന്നതിലപ്പുറം പ്രാദേശികമായ ഒരാവശ്യകതയിൽനിന്നാകയാൽ മതാനുഷ്ഠാനത്തിൻ്റെ ബാഹ്യവ്യത്യാസങ്ങളെ അവഗണിച്ച് പ്രകൃതിയുടെ വിശ്വാസങ്ങൾ കണ്ടെത്താവുന്നതാണ്. ഇവിടത്തെ വിശ്വാസികളിൽ വലിയ ശതമാനം അമുസ്ലിങ്ങളുമാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1),പൈതൃകം ശേഖരിച്ച ലേഖനം: മമ്പുറം പള്ളിയും അന്നവും (ഷംസാദ് ഹുസൈൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 840 - 841..Link | ||
| 10 | Mankudam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" മൺകുടം മരണാനന്തരക്രിയയിൽ മറ്റൊരു തരത്തിൽ സിംബലാകുന്നുണ്ട്. കേരളത്തിൽ പലസമൂഹത്തിലും ചിതയ്ക്കു തീ കൊളുത്തിയ ശേഷം പര...
" മൺകുടം മരണാനന്തരക്രിയയിൽ മറ്റൊരു തരത്തിൽ സിംബലാകുന്നുണ്ട്. കേരളത്തിൽ പലസമൂഹത്തിലും ചിതയ്ക്കു തീ കൊളുത്തിയ ശേഷം പരേതൻ്റെ ക്രിയകൾ ചെയ്യുന്നവരിൽ ഒരാൾ ഒരു മൺകുടത്തിൽ വെള്ളമെടുത്ത് ചുമലിൽ വെച്ച് ചിതയ്ക്കു ചുറ്റും മൂന്നു തവണ പ്രദക്ഷിണം വെക്കും. അയാളുടെ പുറകെ മറ്റൊരു ബന്ധു ഒരു വെട്ടുകത്തിയുമായി നടന്ന് ഓരോ പ്രദക്ഷിണത്തിലും മൺകുടത്തിൽ ഓരോ തവണ കുത്തും. വെള്ളം ഒഴുകാൻ തുടങ്ങും. അങ്ങനെ മൂന്നു ദ്വാരങ്ങൾ ഉണ്ടാക്കി വെള്ളമൊഴുക്കും. മൂന്നാമത്തെ പ്രദക്ഷിണം കഴിഞ്ഞാൽ കുടം ചുമന്നയാൾ പുറകിലേക്ക് കുടമിട്ട് ഉടയ്ക്കുന്നു. കുടം ശരീരത്തിൻ്റെ/ഉർവരതയുടെ ചിഹ്നമാണ്. ബാല്യം, കൗമാരം, വാർദ്ധക്യം എന്ന മൂന്നവസ്ഥകളിലായി ജീവിതം ചോർന്നു പോയി ക്കൊണ്ടേയിരിക്കുന്നു. ഒടുവിൽ പൂർണ്ണമായും ജീവിതം ഉടയുന്നു. ഈ താത്ത്വികഭാവം ഏറ്റെടുക്കുന്ന സിംബോളിസം ശരീരം ദഹിപ്പിക്കുന്ന സമയത്ത് മൺകുടമുപയോഗിച്ച് 'അരങ്ങേറുന്നത്' ആചാരവും സന്ദർഭത്തിനനുസരിച്ച സാന്ദ്രനിമിഷവും നല്കുന്നു. മരണത്തിന്റെ സ്വാഭാവികത ഇതി ലുണ്ട്. 'മനുഷ്യൻ മണ്ണാകുന്നു' എന്ന ചൊല്ലിന്റെ ദൃശ്യാവിഷ്കാരമാണിത്.
പ്രതീക്ഷകൾ അടക്കംചെയ്ത പാത്രമാണ് കുടം. ലക്ഷ്യംവരെ സൂക്ഷിച്ചു കൊണ്ടു വന്ന പ്രതീക്ഷയാണ് 'പടിക്കലെത്തിയപ്പോൾ കുടം ഉടയ്ക്കുക' എന്ന ചൊല്ലിലുള്ളത്. ഇതിലെ കുടവും മൺകുടംതന്നെ. മണ്ണ് ചികിത്സയിലും പ്രധാനമാണ്. മണ്ണ് ശരീരം മുഴുവനും പൂശിയുള്ള ചികിത്സ ഇന്നും പല ആദിവാസി വൈദ്യവിധികളിലുണ്ട്. ”
“ മണ്ണിന്റെ സ്വഭാവമനുസരിച്ച് അതിനെ കളിമണ്ണ്, സെറാമിക് മണ്ണ്. ചെമ്മണ്ണ്, പൂഴിമണ്ണ്, പഞ്ചാരമണ്ണ്, ആറ്റുമണ്ണ്, കാട്ടുമണ്ണ് എന്നിങ്ങനെ പലതരത്തിൽ വിവക്ഷിക്കാറുണ്ട്. ടാൽക് (Talc) എന്ന അംശത്തിന്റെ ഉയർന്ന അളവാണ് ഉന്നത സെറാമിക് നിർമ്മിതിക്കുപയോഗിക്കുന്ന മണ്ണിലുള്ളത്. കുണ്ടറയിലും ആലുവായിലും കഴിഞ്ഞ നൂറ്റാണ്ടിൽ പ്രധാനപ്പെട്ട സെറാമിക് ഫാക്ടറികളിലെ ഉത്പന്നങ്ങൾ നല്ല പ്രചാരം നേടിയവയായിരുന്നു. മണ്ണ് അമിതമായി ചൂഷണം ചെയ്യുന്നത് ഒരു വലിയ ദുരന്തമായി മാറിയിരിക്കുന്ന ഇക്കാലത്ത് മണ്ണ് മനുഷ്യനുപയോഗിക്കുമ്പോൾ അത് പ്രകൃതി ചൂഷണമാകുന്നില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. ഏറ്റവും കുറവു ദോഷംമാത്രം വരുത്തുന്ന പദ്ധതികൾ ആവശ്യമാണ്. നഖം മുറിക്കുന്നപോലെ വേണം മണ്ണെടുക്കാൻ എന്ന ഒരു ആശയമുണ്ട്. കൂടുതലായി വളരുന്ന നഖമാണ് മുറിച്ച് കളയുന്നത്, അത് വീണ്ടു വളർന്നുകൊള്ളും. നഖം കടയോടെ പിഴുതു കളഞ്ഞാൽ നഖവളർച്ച നില്ക്കുമെന്നു മാത്രമല്ല, വിരലുകൊണ്ടുള്ള പ്രവൃത്തിയുടെ കാര്യക്ഷമതയും നശിക്കും. നദിയിലെ മണലൂറ്റുന്നതും പാടം നികത്തി ഇഷ്ടികക്കളമാക്കുന്നതും പ്രകൃതിയെ/മണ്ണിനെ നശിപ്പിക്കും. കാര്യക്ഷമമായി നഖം വളർത്തുന്ന/മുറിക്കുന്നപോലെയുള്ള മണ്ണുപയോഗം എന്നു പറയുന്നതിലെ മണ്ണറിവും പ്രകൃതിയ റിവും ഇന്ന് ഏറെ പ്രസക്തമാകുന്നു. 'നിലംതൊടാ മണ്ണ് (ഉത്തരത്തിൽ മണ്ണുകൊണ്ട് വേട്ടാളൻ ഉണ്ടാക്കുന്ന കൂട്) പോലെയുള്ള 'മണ്ണിന്റെ മണ'മില്ലാത്ത/സ്പർശമില്ലാത്ത അപ്പാർട്ടുമെൻ്റ് ജീവിതം നമ്മെ മണ്ണിൽനിന്ന് അകറ്റുന്നു. മണ്ണ് പ്രതിരോധത്തിൻ്റെ ഒരു അടയാളമായി എവിടെയും മാറിക്കഴിഞ്ഞു. അല്ലെങ്കിൽ മാറ്റിയെടുക്കണം. "
|
.ഡോ. സി. ആർ. രാജഗോപാലൻ,(ജനറൽ എഡിറ്റർ),കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്),പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ),ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം:409 -410..Link | |
| 11 | Mannariv | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മണ്ണിനെ തരം തിരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് പശിമ കൂടിയതെന്നും കുറഞ്ഞതെന്നും രണ്ടായി കാണാം. മണ്ണിലൂടെയുള്ള ജലക...
"മണ്ണിനെ തരം തിരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് പശിമ കൂടിയതെന്നും കുറഞ്ഞതെന്നും രണ്ടായി കാണാം. മണ്ണിലൂടെയുള്ള ജലകണികാസഞ്ചാരം മാത്രമല്ല, അതിലൂടെയുള്ള വായുസഞ്ചാരവും പ്രധാനമാണ്. പശിമ കൂടിയതിൽ വായുസഞ്ചാരം കുറയും. വെള്ളം അധികം താഴേക്ക് ഇറങ്ങത്തക്ക വിധത്തിലുള്ള സുഷിരങ്ങൾ കുറയും. ഈ സ്വഭാവമുള്ളിടത്ത് അതിന് അനുയോജ്യമായ കൃഷിയെ സാദ്ധ്യമാകൂ. നെൽപ്പാടവും അവയുടെ വരമ്പുകളും എന്നത് ഒരേ മണ്ണിൻ്റെ അടുത്തടുത്ത അസ്തിത്വത്തിലെ രണ്ടു ധർമ്മങ്ങൾ കാണിക്കുന്നു. നെൽക്കൃഷി ചെയ്യുന്ന മണ്ണിൽ വെള്ളം കെട്ടി നിന്ന് അത് ഏകദേശം കുഴമ്പുപോലുള്ള മണ്ണായി അനുഭവപ്പെടും. വെള്ളത്തിൽത്തന്നെ കിടക്കുന്ന മണ്ണാണത്. വേനൽക്കാലത്തു വെള്ളം വറ്റുമ്പോൾ മാത്രമേ അത് സാന്ദ്രതയേറിയ മണ്ണാകുകയുള്ളു. വരമ്പിലെ മണ്ണ് ഇതല്ല വരമ്പിലെ വെള്ളത്തിനരികെ സ്ഥിതിചെയ്യുന്ന മണ്ണാണ്, അതിന് കുഴമ്പു സ്വഭാവമല്ല, ദൃഢത്വമാണുള്ളത്. വയലിലും വരമ്പിലുമുള്ള സസ്യവളർച്ചയും സസ്യയിനങ്ങളും അതുകൊണ്ടുതന്നെ വ്യത്യാസമുള്ളതായിരിക്കും. വയലിൽ വെള്ളം കെട്ടിനിർത്തി കൃഷിചെയ്യാനുള്ള മണ്ണാണ് ആവശ്യമെങ്കിൽ വരമ്പിൽ അതിർത്തിമതിലിന്റെ ശക്തിയും ഉറപ്പുമുള്ള മണ്ണാണ് ആവശ്യം. അവിടെ കൃഷി 'ചെയ്യാതെ' പല സസ്യങ്ങളും പുല്ലും വളരും പലപ്പോഴും ഔഷധസസ്യങ്ങൾ ഇവിടെയാണ് കൂടുതൽ കാണുന്നത്. വയലിലെ ജലജീവികൾക്ക് മാളമുണ്ടാക്കി വസിക്കാനുള്ള മണ്ണും ഇതാണ്. തവള, ഞവണി, ഞണ്ട് എന്നിവയെല്ലാം ഈ മൺവാസികളാണ്. നദികൾ കൊണ്ടുവരുന്ന എക്കൽ മറ്റൊരിനം മണ്ണാണ്. ഇതിൽ മണ്ണിന്റെ അംശത്തെക്കാൾ ജൈവാവശിഷ്ടങ്ങളുടെ അംശമാണു കൂടുതൽ. കുഴമ്പുപോലെ കൊഴുത്ത് ഈ മൺദ്രാവകം കാട്ടിലെയും മറ്റു വേനൽക്കാല ജീർണ്ണാംശങ്ങളെ നാട്ടിലെത്തിക്കുമ്പോൾ അതിൻ്റെ വളക്കൂറ് കൃഷിയുടെ അവിഭാജ്യഘടകമാകുന്നു. "മണ്ണറിഞ്ഞുവേണം വിത്തുവിതയ്ക്കാൻ' എന്ന ചൊല്ല് മണ്ണറിവിൽ ഊന്നിയ ശാസ്ത്രമാണ്. കൃഷി ഭക്ഷണസുരക്ഷിതത്വം നല്കുമ്പോൾ മറ്റു പല ക്രിയകളും വ്യവസായത്തെയും കൈവേലയെയും അവ നിർമ്മിക്കുന്ന സംസ്കാരത്തെയും ഉത്പാദിപ്പിക്കുന്നു. ലോകത്തെവിടെയും മണ്ണ് സംസ്കൃതിയുടെ നാട്ടുചിഹ്നമാണ്. മൺശില്പങ്ങളും മൺനിർമ്മിതികളും ഓരോ പ്രദേശത്തെ ഭൗതിക സംസ്കാരത്തിന്റെ അടയാളങ്ങളാണ്. " മണ്ണും കുശവനും ദൈവോം : "മണ്ണിൻ്റെ വിവിധ അവസ്ഥകളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു ചൊല്ലുണ്ട്. 'കുശവനും ദൈവവും ഒരുപോലെ'. ദൈവം മനുഷ്യനെയും എല്ലാത്തിനെയും സൃഷ്ടിക്കുന്നു. കുശവനും മനുഷ്യരൂപവും (ദൈവരൂപംതന്നെയും) മറ്റു രൂപങ്ങളും സൃഷ്ടിക്കുന്നു. രണ്ടു പേരും ജലം, ഭൂമി (മണ്ണ്), വായു, ആകാശം (Space), അഗ്നി എന്നീ പഞ്ചഭൂതങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ സൃഷ്ടികർമ്മം നടത്തുന്ന ഇരുവരും തുല്യരാണ്. ഒരു വ്യത്യാസമേയുള്ളു. കുശവൻ ഉണ്ടാക്കിയ വസ്തുക്കൾ ഉണ്ടാക്കിയാൽ ഉടനെ, ഉപയോഗത്തിനു മുമ്പ് ചുടും. ദൈവം സൃഷ്ടിക്കുന്ന രൂപം (മനുഷ്യൻ പ്രധാനം) അതിന്റെ ഉപയോഗം കഴിഞ്ഞ് ചുടും. പഞ്ചഭൂതവും പ്രവൃത്തിയും രീതികളുമെല്ലാം കുശവനും ദൈവത്തിനും ഒന്നുതന്നെ. ഒരാൾ ഉപയോഗിക്കുന്നതിനു മുമ്പും മറ്റേയാൾ ഉപയോഗം കഴിഞ്ഞും (മരണം) ചുടും. മണ്ണിനെയും മൺരൂപനിർമ്മാണത്തെയും ആധാരമാക്കി ക്രോഡീകരിച്ച ഒരു ചൊല്ലാണിത്.കുശവന്റെ ചക്രവും (potter’s wheel) സൃഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു സിംബലായി തീർന്നു. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 405- 406,408 - 409..Link | ||
| 12 | Paithruka Vaazhappazhangal | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഇടവിളയിൽ പ്രധാനം വാഴയാണ്. റേഷനരിവാങ്ങാൻ ആഴ്ചതോറും കുല നല്കുന്ന വാഴകൾ ഓരോ പറമ്പിൻ്റെയും സൗഭാഗ്യമ...
" ഇടവിളയിൽ പ്രധാനം വാഴയാണ്. റേഷനരിവാങ്ങാൻ ആഴ്ചതോറും കുല നല്കുന്ന വാഴകൾ ഓരോ പറമ്പിൻ്റെയും സൗഭാഗ്യമായിരുന്നു. കുഴി അധികം താഴ്ത്താതെ 'തൊട്ടിക്കുഴി'യിൽ ചവറിട്ടുകത്തിച്ച് കൃമികീടങ്ങളകറ്റി 'മാണത്തിൽ (കിഴങ്ങ്) ചാമ്പൽ പുരട്ടി നട്ടാൽ ഒരു വാഴയ്ക്കും 'സൂക്കേട്' വരില്ല. നാലില വരുമ്പോൾ കായയിലെ പായൽ വളമായി വച്ച് കുഴി മൂടും. മദ്ധ്യ പ്രായമായാൽ ഒരിക്കൽക്കൂടി പായൽ വച്ചു തടംകോരും. മറ്റു വളമൊന്നും വാഴയ്ക്കു വേണ്ട. പായലില്ലെങ്കിൽ അല്പം ഉണങ്ങിയ ചാണകവും പച്ചിലയും ചേർത്തു വളപ്രയോഗം ചെയ്യും. മണ്ണിൻ്റെ തരംകൊണ്ടുള്ള വൈവിദ്ധ്യവും വാഴയിനങ്ങളിലുണ്ട്. വാഴയിൽ ഇനങ്ങൾ കൂടിയ വിഭാഗം കദളിയാണ്. ദേവൻകദളിയൊഴികെ കദളിയിലെ മറ്റു വിഭാഗങ്ങളെ അണ്ണാൻ എന്നു ചേർത്തു വിളിക്കും. ആറ്റുകദളി (അണ്ണാൻ), രസകദളി (മധുരയണ്ണാൻ), പൂങ്കദളി (മലയണ്ണാൻ), കപ്പ (ചെങ്കദളി), കറയണ്ണാൻ എന്നിങ്ങനെ പലതരം കദളികളുണ്ട്. ചെങ്കദളിയിൽ ചെറുതും വലുതുമായി രണ്ടിനം കണ്ടുവരുന്നു. ആറ്റുകദളിക്കു വിളനിരങ്ങിയെന്നും പേരുണ്ട്. പൂവനിൽ ചെറുതും വലുതുമായി രണ്ടു വർഗ്ഗം കാണാം. കന്യാകുമാരിജില്ലയിൽ പരക്കെ കാണുന്ന വർഗ്ഗമായ 'മട്ടി'യിൽ പാണ്ടിമട്ടി, വെള്ളമട്ടി, ചെമന്നമട്ടി എന്നു മൂന്നിനങ്ങളാണുള്ളത്. പേങ്കദളിയെന്നും മട്ടിയെ പറഞ്ഞുവരുന്നു. വാളിമൊന്തൻ അഥവാ വലിയമൊന്തൻ, പേമൊന്തൻ, ചാമ്പമൊന്തൻ എന്നിവ വിവിധതരം മൊന്തൻ വാഴകളാണ്. പാണ്ടി, നാടൻ, കൂനൂർ എന്നിങ്ങനെ ഏത്തനിലും വകഭേദങ്ങളുണ്ട്. 'പടറ്റി', 'നൽച്ചിങ്ങൻ', തമിഴ്നാട്ടുകാരനായ 'പാളയംകോടൻ എന്നിവ വൈവിദ്ധ്യമില്ലാത്ത വർഗ്ഗങ്ങളാണ്. ഉള്ളിൽ കല്ലിനുസമാനം വിത്തുകളുണ്ടാകുന്ന 'കല്ലുവാഴ സൂക്ഷിച്ചുവേണം കഴിക്കേണ്ടത്. 'കുഴിവാഴ കുലയിട്ടാൽ ഭൂമിയിൽ മുട്ടാൻ സാദ്ധ്യതയുള്ളതുകൊണ്ടു മണ്ണുമാന്തിക്കൊടുക്കേണ്ടി വരും. ഈ ജൈവവൈവിദ്ധ്യത്തെ സാക്ഷാൽക്കരിച്ചവരാണു ഞങ്ങൾ. ദേവൻകദളിവാഴ നടുന്നതു ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്തുവേണം ശുദ്ധവും വൃത്തിയും ദീക്ഷിച്ചുമാത്രമേ പരിചരണവും പാടുള്ളൂ.ഇതിൻ്റെ പഴം കഴിക്കുന്ന ദിവസം മുട്ട, മീൻ, ഇറച്ചി തുടങ്ങിയ നിഷിദ്ധ ഭക്ഷണങ്ങൾ പാടില്ലെന്നും വിശ്വാസമുണ്ട്. കദളിവാഴയിലെ ഒരു കായ മരുന്നിന്റെ ഗുണമുള്ളതായിരിക്കുമത്രെ. ദീർഘായുസ്സു നല്കുന്ന ഈ കായ വൈദ്യൻകായെന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇതേതു കായാണെന്ന് അറിയാൻ കഴിയില്ല. അതിനാൽ ഒരു കദളിക്കുല മുഴുവൻ ഒരാൾതന്നെ തിന്നാൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. തൊലി കറുത്തുതുടങ്ങിയാലും പഴം കേടാവില്ല എന്ന ഗുണവുമുണ്ട്. പഴപ്രഥമനനുയോജ്യമായ ദേവൻകദളിയുടെ ഫലത്തിൽ മാത്രമേ സ്വർണ്ണത്തിന്റെ അംശം ചേർന്നിട്ടുള്ളൂ. പടറ്റി വാഴപ്പഴം വസൂരി, മണ്ണൻ, പൊക്കൻ തുടങ്ങിയ ഉഷ്ണരോഗങ്ങൾ വരുമ്പോൾ നിർബന്ധിപ്പിച്ചു കഴിപ്പിക്കും. വയറിലെ അമ്ലാധിക്യ(അസിഡിറ്റി)ത്താൽ പുളിച്ചുതികട്ടൽ കാരണം ബുദ്ധിമുട്ടുന്നവർക്കു രസകദളിയും കുഴിവാഴപ്പഴവും കപ്പപ്പഴവും നല്ലതാണ്. ഇവതന്നെ തൊലി കറുത്തതുടങ്ങിയശേഷം മാത്രമേ പുളിച്ചുതികട്ടലുള്ളവർ കഴിക്കാവൂ എന്ന കാര്യവും ഓർക്കണം. നല്ലവണ്ണം പഴുത്തു കഴിഞ്ഞശേഷമല്ലാതെ കഴിച്ചാൽ കറയുടെ ചുവ മാറാത്ത വർഗ്ഗമാണു കറയണ്ണാൻ. പച്ചക്കറിയായി മാത്രം ഉപയോഗിക്കുന്ന വാഴയ്ക്കയാണ് വാളിമൊന്തൻ എന്ന വലിയ മൊന്തൻ. ആയുർവേദമരുന്നിനോടൊപ്പമുള്ള പഥ്യാഹാരസമയം കറിയായി ഉപയോഗിക്കാനാകുന്ന ഒരേയൊരു വാഴയ്ക്കയും വാളിമൊന്തനാണ്. പഴമായി ഉപയോഗിക്കുന്നതിന് അത്ര നന്നല്ലാത്ത പേമൊന്തനും പച്ചക്കറിയായിത്തന്നെ കൂടുതലും ഉപയോഗിച്ചു വരുന്നുവെങ്കിലും സർബത്ത് തയ്യാറാക്കുന്നതിന് ഇതിൻ്റെ പഴം നല്ലതാണ്. പടല മുഴുവൻ ഇറങ്ങിക്കഴിഞ്ഞശേഷം തനിയേതന്നെ കൂമ്പില്ലാതാകുന്ന കൂമ്പില്ലാഅണ്ണാൻ പൊതുവേ ദീർഘായുസ്സുനല്കുന്ന പഴമായി കരുതിവരുന്നു. മലബന്ധത്തിനുത്തമമായി പറയാറുള്ള പാളയൻകോടൻ ആസ്ത്മയ്ക്കു നന്നല്ല. രാത്രിയിൽ ഈ പഴം കഴിക്കുന്നതു നന്നല്ലെന്നതും അമ്മൂമ്മയുടെ വൈദ്യശാസ്ത്രമാണ്. നല്ല മധുരവും ഉള്ളിൽ മാവ് തീരെയില്ലാത്ത വർഗ്ഗവുമായ ആറ്റുകദളിക്കു രോഗപ്രതിരോധശക്തി കൂടുതലുണ്ട്. ഇലയ്ക്കു പ്രസിദ്ധമായ ഇതിനു പ്രത്യേക സംരക്ഷണമൊന്നും ആവശ്യമില്ല. ഏറെ പരിചരണം വേണ്ട ഏത്തവാഴയിൽ കുല തെക്കോട്ടു വീണാൽ ഉടമസ്ഥനു മരണം സംഭവിക്കുമത്രെ. കപ്പപ്പഴത്തിൻ്റെ ഉള്ളിൽ ഉലുവ നിറച്ചു വച്ചശേഷം അതു കഴിച്ചാൽ രക്താതിസാരമുൾപ്പെടെ മാറിക്കിട്ടും. മട്ടിപ്പഴം അടപ്രഥമനിൽ ചേർത്താൽ രുചിയേറും. ഉണ്ണിയപ്പത്തിനെങ്കിൽ മയമേറും.പഴമായി കഴിച്ചാൽ ഏമ്പക്കം വിടുന്ന സമയം പുറത്തുവരുന്ന വായുവിനു ദുർഗന്ധമുണ്ടാകില്ല. കല്ലുവാഴയുടെ ഉള്ളിൽ കാണുന്ന കല്ലിനു സമാനമായ വിത്തുകൾക്കു മൂത്രക്കല്ലിനെ അലിയിച്ചു കളയുന്നതിനുള്ള ശക്തിയുണ്ട്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്) പൈതൃകം ശേഖരിച്ച ലേഖനം: നെയ്തൽ വിളവ് (ഡോ.എൻ. അജിത്കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 371-372..Link | ||
| 13 | Panippaattukalum Nadodippattukalum | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പഴഞ്ചൊല്ലുകൾക്ക് സമാന്തരമായിത്തന്നെ രൂപപ്പെട്ട വാങ്മയ കലയാണ് കൃഷിയുമായി ബന്ധപ്പെട്ട പണിപ്പാട്ടുകൾ. പഴഞ്ചൊല്ല...
"പഴഞ്ചൊല്ലുകൾക്ക് സമാന്തരമായിത്തന്നെ രൂപപ്പെട്ട വാങ്മയ കലയാണ് കൃഷിയുമായി ബന്ധപ്പെട്ട പണിപ്പാട്ടുകൾ. പഴഞ്ചൊല്ലുകളുടെ ധർമ്മംതന്നെയാണ് ഇവയും നിർവ്വഹിക്കുന്നത്. എന്നാൽ വിവരണാത്മകമായ രീതി ഇവയുടെ രൂപപരമായ പ്രത്യേകതയാണ്. ആത്മനിഷ്ഠതയുള്ള ഈ പാട്ടുകളിൽ കാർഷികജ്ഞാനവും സാമൂഹിക ജീവിതവും പ്രകടമാകുന്നുണ്ട്. ഇവയെ ആധാരമാക്കി ഈ പാട്ടുകളെ പ്രധാനമായി രണ്ട് വിഭാഗങ്ങളാക്കിതിരിക്കാം.
1.കാർഷികവൃത്തിയുടെ ക്രമങ്ങളുമായി ബന്ധപ്പെട്ടവ.
2.കാർഷികസമൂഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ടവ.
കൃഷിക്രമങ്ങൾ:
പ്രമേയാടിസ്ഥാനത്തിൽ കാർഷികവൃത്തിയുടെ സന്ദർഭങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളും അവയുടെ വിശദീകരണങ്ങളും താഴെച്ചേർക്കുന്നു.
ദേവതാസ്തുതി : വിത്തിറക്കുമ്പോഴും വിത്തമിരിക്കുമ്പോഴും ഈശ്വരസ്മരണ വേണം എന്ന പഴഞ്ചൊല്ലിൻ്റെ വിവരണാത്മക രൂപമാണ് ഈ പാട്ട്. ഞാറു നടുന്നതിനു മുമ്പായി തലപ്പുലയൻ ഗണപതിപൂജ നടത്തും. തുടർന്ന് പാട്ടുപാടിക്കൊണ്ട് ഞാറുനടുന്നു. ഈ പാട്ട് അമ്മദൈവത്തെ സ്തുതിച്ചുകൊണ്ടുള്ളതാണ്.
1 "നാഴി നെല്ല് പൊരി വറക്കേ അമ്മയ്ക്കൊരു കാഴ്ച് വച്ച് കൈതൊഴണ്ടമ്മേ കൈതൊഴണ്ട് അടിയന്നു വരം തരണമ്മേ വരം തരണമ്മേ വരം തരണേ എന്നുടെ വയില്യാണമ്മേ വയില്യാണേ വരം തരണമ്മേ വരം തരണേ.''
2. "വല്യമനക്കലെ തമ്പുരാൻ്റെ വിത്തെറിഞ്ഞമ്മേ വിത്തറിഞ്ഞേ.... കായേം പൂവും കൊഴിയാതെ നെല്ലുണ്ടാക്കണമമ്മേ നെല്ലുണ്ടാവണമമ്മേ.”
വെള്ളത്തിൽ പോകാതെയും കള്ളൻ കൊണ്ടുപോകാതെയും വിള കാക്കാൻ വരം ചോദിക്കുന്ന ഈ പാട്ടുകൾ പുലയരുടെ പാട്ടുകളാണ്. ഇവിടെ പരാമർശിക്കപ്പെടുന്ന അമ്മ കൊടുങ്ങല്ലൂരമ്മയാണ്. വിശ്വാസതലത്തിന്റെ ഒരു ധർമ്മബോധം പഴഞ്ചൊല്ലുകളിലെപോലെ ഈ പാട്ടുകളിലും ഉണ്ട്. "
നാടോടിപ്പാട്ടുകൾ
"കാർഷികവിളകളോടൊപ്പം നാടോടിപ്പാട്ടുകളും മുടിയാടിക്കളിച്ചു. തൊഴിലുകളെല്ലാം കൂട്ടായ്മയുടെ പങ്കാളിത്തത്തോടെയായിരുന്നു. എവിടെ കൂട്ടായ്മയുണ്ടോ അവിടെ താളവും സംഗീതവും നൃത്തവും സമന്വയിച്ചു. കായികാദ്ധ്വാനത്തിൻ്റെ നാടോടി ഇതിഹാസങ്ങളാണ് കൃഷിപ്പാട്ടുകളിൽ നിഴലിക്കുന്നത്. വേലവരവിലും ഭരണിക്കും കൊയ്ത്തിനും ആത്മബന്ധത്തിൻ്റെ വയൽപ്പാട്ടുകൾ പാടി. അതിൽ വയൽ പക്ഷികളും നാട്ടുഭക്ഷണങ്ങളും കാളിക്കഥകളും നാട്ടുതമാശകളും താരാട്ടുകളും വിത്തുകളും രേഖപ്പെടുത്തി.
1. “ഒന്നാം മലരേ മലരേ തോപ്പേ ഒന്നരവട്ടി തിന വിതച്ചേ തിനയ്ക്കൊപ്പ പൂവും കായും കതിരൊപ്പം നിരന്നപ്പോൾ അതിലൊരു കിളിവന്നു ചതുരംകൊത്തി.” (വട്ടക്കളിപ്പാട്ട്)
2 "ഒരു നറുക്കില ഒരു ചെറുതിരി ഒരായിരം തുമ്പിതേരുകേറ്റം രണ്ടു നറുക്കില രണ്ടു ചെറുതിരി രണ്ടായിരം തുമ്പിതേരുകേറ്റം എന്താ തുമ്പി തുള്ളാത്തെ കിണ്ണത്തിലെണ്ണ പോരാഞ്ഞോ?" (തുമ്പിതുള്ളൽപ്പാട്ട്) 3. “എന്തു തൻ്റെ തീണ്ടലാണ് തമ്പുരാൻ്റെ തീണ്ടലും മാറങ്ങട് മാറടാ പാക്കനാരെ മാറടാ ഉപ്പുകുത്ത്യാമുളയ്ക്കുമോ വേലീമ്മ പടരുമോ പിന്നെന്തു തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്."
4. "വാഴുക വാഴുകമ്മേ വരികമ്മേ ദൈവമ്മേ വാഴുക വാഴുകമ്മേ വരികമ്മേ ദൈവമ്മേ കെഴക്ക് ദിക്കില് നിന്ന് സൂര്യഭഗവാനും വാഴ്കമ്മേ തെക്ക് ദിക്കൊരു സത്യം മാനപർവ്വതം വാഴ്കമ്മേ."
5. "വേലഴകില് നല്ലൊരഴക് ഏതേതമ്മടെ വേലഴക് വേലഴകില് നല്ലൊരഴക് ലാരുടെ എവരുടെ നല്ലഴക്."
6. “കാളാണേ കാളാണേ കണ്ണപ്പൻ കാളതെയ്ത കാളാണേ കാളാണേ കണ്ണപ്പൻ കാളതെയ്ത ആരാര് കൊത്തിപ്പണിതു കണ്ണപ്പൻ കാളതെയ്ത ആരാര് കൊത്തിപ്പണിതു കണ്ണപ്പൻ കാളതെയ്ത."
7. "താലലാലും പോലലാലും താലലാലും പോലലേ താലലാലും പോലലാലും താലലാലും പോലലേ."
വായ്ത്താരികളും താളച്ചൊല്ലുകളും നാട്ടുപദങ്ങളും നാടോടിശീലുകളും നിറഞ്ഞ നാടൻപാട്ടുകൾ ഏതൊരാൾക്കും പാടാൻ കഴിയുന്നു. ശ്രുതിയില്ലെങ്കിലും നാടോടി ശ്രുതി കേൾവിക്കാരെ ആകർഷിക്കുന്നു. ഇത്തരം പാട്ടുകൾക്കൊപ്പം നാടൻചെണ്ട, ഒറ്റ, തുടി, മരം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. കൊട്ടിനൊപ്പം പാടുകയും പാട്ടിനൊപ്പം കൊട്ടുകയുമാകാം. പാട്ടിനൊപ്പം ആടുകയും ആട്ടത്തോടൊപ്പം പാടുകയുമാകാം. ചോടുവച്ച് മുടിയാടിക്കളിക്കാം. കൈയടിച്ച് വായ്ത്താരികൾ ചൊല്ലാം. ദേശത്തിൻ്റെ ചൂരും നെറിയും കാറ്റും മഴയും നിറഞ്ഞതാണ് നാടോടിപ്പാട്ടുകളുടെ പ്രപഞ്ചം. " |
. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ),എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ( വാല്യം ഒന്ന് ) ,പൈതൃകം ശേഖരിച്ച ലേഖനം: വാമൊഴി വയൽനാട്ടറിവ് (ഡോ.മോളി ജോസഫ് മാമ്പള്ളി ) ,ഡി .സി . ബുക്സ്, കോട്ടയം, 2021, പുറം: 311-312. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം: വയൽപ്പാട്ടുകളും കലകളും (ഡോ. സി. ആർ. രാജഗോപാലൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 3433- 3434..Link | |
| 14 | Thottirampile Paithruka Vrikshangal | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. അത്തി
2.ആഞ്ഞിലി
3.ആനപ്പന
4.ഇത്തി
5. ഉങ്ങ്
...
1. അത്തി
2.ആഞ്ഞിലി
3.ആനപ്പന
4.ഇത്തി
5. ഉങ്ങ്
6. എടന
7.ഒതളം
8.കമ്പിപ്പാല
9.കുടകപ്പാല
10. കര
11. കാര
12.കാഞ്ഞിരം
13. ചരളമരം
14. ചേര്
15. ചേല
16. ചെമ്മരം
17.തേക്ക്
18.താന്നി
19.നെല്ലി
20.പുന്ന
21.പ്ലാവ്
22.പൊട്യയനി
23.പൊരിയൻ
24.പൂച്ചപ്പഴം
25.പുണ്യാവ
26. പൊട്ടക്കാവളം
27. മാവ്
28. മുള
29. മരോട്ടി
30. മട്ടി
31. മഞ്ഞപ്പാവട്ട
32. മുള്ളൻകൈനി
33. മലങ്കുമിഴ്
34. മയലെള്ള്
35. വീട്ടി
36. വയണ
37. ഇരുമ്പകം
38. ഇലഞ്ഞി
39. നൂണൽ
40. വാക
41. ഞാവൽ
42. ഈന്ത്
43. വെള്ളപ്പൈൻ
44. എരുമനാക്ക്
45. മുള്ളിലം
46. കുടമ്പുളി
47. വല്ലഭം
48. കരിഞൊട്ട
49. വഴ
50. സിന്ദൂരി
|
.ഡോ. സി.ആർ രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കോൾ നിലത്തേക്കുള്ള തോടുകൾ - ഒരു പ്രാദേശിക പാരിസ്ഥിതികപഠനം (ഡോ. ഹരിനാരായണൻ എം. കെ.), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം:402-403..Link | ||
| 15 | Pallipparpp | ![]() | ഡോ: വിനിതവിജയൻ | പുസ്തകങ്ങൾ |
1.“പണ്ടുകാലത്ത് വെല്ലുകുന്നേൽ അമ്പലത്തിൽ
നടന്നിരുന്ന ഒരു ആചാരമായിരുന്നു ഇത്. പള്ളിപ്പാർപ്പ് 'സപ്താഹം&...
1.“പണ്ടുകാലത്ത് വെല്ലുകുന്നേൽ അമ്പലത്തിൽ നടന്നിരുന്ന ഒരു ആചാരമായിരുന്നു ഇത്. പള്ളിപ്പാർപ്പ് 'സപ്താഹം' പോലൊരു ചടങ്ങാണ് (അതായത് ദേവീദേവന്മാരെ പ്രാർത്ഥിച്ച് സ്തുതിച്ച് പൂജകളർപ്പിച്ച് ഏഴുദിനങ്ങൾ കഴിയുന്നതാണ് സപ്താഹം). ആ അമ്പലത്തിൽ ഭഗവതി പ്രതിഷ്ഠ കഴിഞ്ഞ ദിവസങ്ങളിലായി രുന്നു ഇത് നടന്നിരുന്നത്. വേലന്മാരാണ് ഈ ചടങ്ങിൽ ഉൾപ്പെട്ടിരു ന്നത്. രണ്ടു പന്തിക്ക് നിലവിളക്ക് കൊളുത്തിവെച്ചിരിക്കും. അതിനു ശേഷം ഇരുവശങ്ങളിലും നാലു വേലന്മാരും നാലു വേലത്തികളും ഒരാണിന് ഒരു പെണ്ണ് എന്ന കണക്കിൽ, 'പറ' കൊട്ടിക്കൊണ്ടിരിക്കും. 'പറ' മദ്ദളംപോലുള്ള ഒരു വാദ്യോപകരണമാണ്. എല്ലാവരും കുളി ച്ചീറനായി വെള്ളമുണ്ട് ഉടുത്തിരുന്നു. ഇവരെ കൂടാതെ ഒരു കിഴവൻ വേലനു ണ്ടായിരിക്കും. അയാൾ കൊമ്പും കുഴലും ഊതി മണികി ലുക്കിയാൽ ഉടനേ ഇരുവശത്തുമുള്ളവർ തുള്ളാൻ തുടങ്ങും. തുള്ളി ഒരു പ്രത്യേക രീതിയിൽ, ഭക്തിയോടെ, കുഴഞ്ഞുവീഴും. അതിനുശേഷം വേലന്മാരെ പച്ചത്തെങ്ങിൻ്റെ ഓലവെട്ടി ആ മടലിൽ കിടത്തി ശവത്തെ ഒരുക്കുന്നതുപോലെ ഒരുക്കും. അതിനുശേഷം അമ്പലത്തിന്റെ മതിൽകെട്ടി(ചുറ്റമ്പലം)ൻ്റെ നാലുമൂലയ്ക്കും ഓരോ കുഴി ഉണ്ടാക്കും.
ജീവനോടെതന്നെ ആ കുഴിയിൽ കിടത്തും. കുഴി മൂടും. അതിനു ശേഷം പലകവയ്ക്കുന്നു. അതിൻ്റെ പുറത്ത് കല്ലുംവയ്ക്കും. രാത്രിയിലാണ് ഈ ചടങ്ങ് പതിവ്. കുഴികുത്താനും വെളിച്ചം കാണിക്കാനുംപരവനാണ് അവകാശം. ഉണക്കപ്പുല്ല് പിന്നിമെടഞ്ഞ് അത് കത്തി ച്ചായിരുന്നു വെളിച്ചം കാണിക്കുന്നത്. ഈ സമയത്ത് വേലത്തിമാർ കൊട്ടിപ്പാടിക്കൊണ്ടിരിക്കും. ഒരു മൊഴിതെറ്റിയാൽ അവരുടെ ആണുങ്ങൾ മരിക്കും എന്നാണു വിശ്വാസം. വ്രതശുദ്ധിയോടെ വേണം ഇതാചരിക്കാൻ. പിറ്റേന്ന് രാവിലെ ആണുങ്ങൾ കുലച്ചവാഴ, പന, ചൂരൽ എന്നിവയുമായി വരും. അത് സമൃദ്ധിയെ കാണിക്കുന്നു. അവരുടെ ദേവൻമാർ വരുന്നു എന്ന വിശ്വാസം.”
2.പള്ളിപ്പാർപ്പ്
വേലൻമാർ നടത്തിവന്നിരുന്ന ഒരു അനുഷ്ഠാനച്ചടങ്ങ്. ദേവീക്ഷേ ത്രങ്ങളിലായിരുന്നു ഇത് പതിവ്. വേലൻമാരും വേലത്തികളും ഇതിൽ പങ്കെടുക്കും. മുത്തവേലൻ പറകൊട്ടി, മണി കിലുക്കുമ്പോൾ മറ്റുള്ളവർ ഉറഞ്ഞുതുള്ളും. ഇതിന്റെ ഭാഗമായി കുഴി ബലിയും നടത്തുമത്രെ. രാത്രിയിലാണ് ഈ ചടങ്ങുകൾ. ഇതിന് ചില പാട്ടുകളും പാടാറുണ്ട്. “ |
.1.വാമൊഴിയുടെ തീരങ്ങളിൽ, അനുമോൾ സി.എസ്.,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2321 - 2322 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:560.Link | |
| 16 | Panarute onappaattukal | ![]() | ഡോ:വിനിതവിജയൻ | പുസ്തകങ്ങൾ |
‘'’സംഗീതം-പാണന്റെറെ നാവിൽ ജനിക്കുകയും കുറുപ്പിൻ്റെ നാവിൽ മരിക്കുകയും ചെയ്തു എന്നൊരു ചൊല്ല് വള്ളുവനാട്ടില...
‘'’സംഗീതം-പാണന്റെറെ നാവിൽ ജനിക്കുകയും കുറുപ്പിൻ്റെ നാവിൽ മരിക്കുകയും ചെയ്തു എന്നൊരു ചൊല്ല് വള്ളുവനാട്ടിലുണ്ട്. ഓണക്കാലത്ത് ഉത്രാടസന്ധ്യയ്ക്കുശേഷം പാണനും പാട്ടിയും വീടുകളിൽ ചെന്ന് ശ്രുതിമധുരമായി ഓണപ്പാട്ടുകൾ പാടുന്നു.
ഓണക്കാലത്ത് തൃക്കാക്കരയപ്പന് കുടവെയ്ക്കുന്നതു പാണനാണ്. രണ്ടു കുടകൾ വയ്ക്കും. മുളകൊണ്ട് കാലും അലകും ഉണ്ടാക്കി ഉണങ്ങിയ പനയോലയാണ് ശീലയ്ക്കു പകരം ഉപയോഗിക്കുന്നത്. വെള്ളത്തിലിട്ട് കുതിർത്തു ബലംവന്ന പനനാരുകൊണ്ട് തുന്നി കുട ബലമുള്ളതാക്കുന്നു. കുടവെയ്ക്കലിന് പാണന് അവകാശങ്ങളുണ്ട്.
വള്ളുവനാട്ടിലെ ഗൃഹങ്ങളിൽ ഓണം പാണൻ്റെ പാട്ടില്ലാതെ പൂർണ്ണ മാകുന്നില്ല. ശിവസ്തുതികളാണു പാടുന്നത്. വില്ല്, തുടി, ഇലത്താളം എന്നിവയാണ് സംഗീതോപകരണങ്ങൾ. ഈറമ്പനകൊണ്ടാണ് വില്ലുണ്ടാക്കുന്നത്. മുളനാര് ഞാണായി ഉപയോഗിക്കുന്നു. കൊട്ടാൻ മുളയുടെ കോലാണ്. പ്ലാവിൻ്റെ കാതൽ കടഞ്ഞാണ് തുടിയുണ്ടാ ക്കുന്നത്. ആട്ടിൻതോൽ ഉണക്കി കൊട്ടാനുള്ള ഭാഗം പൊതിയുന്നു. ചന്ദനക്കോലാണ് തുടികൊട്ടാൻ ഉപയോഗിക്കുന്നത്.
പാണൻ പാടുന്ന ഓണപ്പാട്ടുകളുടെ താളം മുത്താളമാണ്. ഈരടികൾ പാണനും പാട്ടിയും ഇടവിട്ട് പാടുന്നു. വായ്ത്താരിപോലെ.
“ഹരഹരമഹാദേവ, തൃക്കാക്കരയപ്പൻ ഹരഹരോ" ചൊല്ലുന്നു. എന്നു
നാട്ടുസംഗീതത്തിൽ പ്രമുഖസ്ഥാനമാണ് പാണൻ്റെ ഓണപ്പാട്ടുകൾ ക്കുള്ളത്.
പാണന്റെ പാട്ട്
ആ... ആ... ആ... ഹരിഹരമാത്ര സ്തുതിയാലെ തിരുവരങ്കൻ തിരുവില്ലും കൈപിടിച്ച് തിരുമുറ്റത്തു വന്നുനിന്ന് അറിയുന്ന ശീവോതികളെ അറതുറന്നു പാട്ടുകേൾപ്പിൻ.
ഉറങ്ങിക്കിടക്കുന്ന ഉണ്ണികളെ വിളിച്ചുണർത്തി പാലും പഴവും കൊടുത്ത് അവറോത്തുകഴിഞ്ഞ് വയ്യെത്താൻ തിരുവരങ്കനും കൊടുത്ത്-ഒരു കാലമായല്ലോ തൃക്കാക്കര മഹാദേവന് വിളക്കും വെച്ച് ഒരു ആദിവിഷ്ണു ഭഗവാനെക്കൊണ്ട് പാടിപ്പാടി സ്തുതിച്ചാൽ പൈദാഹം തീരും. പാതികണ്ണിൽ ഉറക്കു നീങ്ങും. ഒരു ചേഷ്ഠാഭഗവതി പുറത്തുപോകും. ഒരു ശ്രീപാർവ്വതി വന്ന് കുടികൊള്ളും. തെളിഞ്ഞുവരിക തൃക്കാക്കര അപ്പനും തമ്പുരാക്കന്മാരും തുണയ്ക്കല്ല ചല നൂറ്റാണ്ടേയ്ക്കും വാണിരിക്ക.
സ്തുതി:
ഹരഹരശിവശിവ, ശിവനാരായണ ഉണരുതേ ശിവൻ തന്റെ അടിമകൊണ്ട് തൊഴുതല്ലോ ഭഗവാനേ... കിഴക്കൊരു മലയിലല്ലെ ഉദിപ്പെൻ്റെ ഭഗവാനെ... പടിഞ്ഞാറു ശ്രീപാൽക്കടലിൽ അസ്തമയം ഭഗവാനെ അടി അഞ്ചും താമര, മുടി അഞ്ചും താമര താമരപ്പൊയ്കയിലെ ഉദിപ്പല്ലോ ഭഗവാനെ... എന്തെന്റെ ഭഗവാനാരെ നീരാട്ടിനു വൈകിയത് അഗതികൾക്കും ദോഷിമാർക്കും അരി അളന്നു വൈകിയത്.
തപസ്സ്:
എന്തിൻമേലോ ഏതേതിൻമേലോ തപസ്സുണ്ടു ഭഗവാന് നാലുപുര വൻപുരമുകളിൽ തപസ്സുണ്ടു ഭഗവാനേ തറവാട്ടിൻ കാരണവർ മേലിലും തപസ്സുണ്ടു ഭഗവാനേ ഓമന ഉണ്ണികളെ ചെയ്യിലും തപസ്സതുണ്ടു ഭഗവാന് കൊളുത്തിവെച്ച ദീപം തന്നിലും തപസ്സുണ്ടു ഭഗവാന് നേന്ത്രവാഴക്കുലയതിയ്ക്ക് തപസ്സുണ്ടു ഭഗവാന് നുള്ളിവെച്ച പൂവതിയ്ക്ക് തപസ്സുണ്ടു ഭഗവാന് മെഴുക്കിയ മെഴുക്കളത്തിൽ തപസ്സുണ്ട് ഭഗവാന് തപസ്സായ തപസ്സൊക്കെ കഴിഞ്ഞതൊരു നേരത്ത് തെക്കുന്നു വടക്കോട്ടേയ്ക്ക് മഹാദേവൻ വരവുണ്ട് മഹാദേവൻ വരവുണ്ടിന്ന് പലനാട്ടിൽ പുലമ്പുന്നു. ചെത്തുന്നുണ്ട് കോരുന്നുണ്ട് പല നാട്ടിൽ പല ആള് അടിയ്ക്കുന്നു തളിയ്ക്കുന്നുണ്ട് പല നാട്ടിൽ പലയാള് മുമ്പിലാന, പിന്നിലാന നടുവിലൊരു ഇളയാന കാരി ആന മുതുകേറീട്ട് - മഹാദേവൻ വരവുണ്ട് അത്തംതൊട്ടു ഏഴുനാളിൽ - നിലം മെഴുകി പൂവിട്ട് മക്കളുള്ള കന്യകമാര് - മനം കുളിരെ പൂവിട്ട് അത്തം തൊട്ട് എട്ടാംദിവസം പൂരാടം നാളുക്ക് അങ്ങൊരു നാട്ടിലല്ലെ - പൊൻകൊണ്ടു മാതേവര്* ഇങ്ങൊരു നാട്ടിലിതാ മൺകൊണ്ടു മാതേവര് ഉത്രാടം അത്തിപ്പെട്ടു - തിരുവോണം പുലർകാലെ ചെന്തെങ്ങിന്റെ ഇളനീർവെള്ളത്തിൽ നീരാടി കുളികഴിഞ്ഞ് തൃത്താരാതി പീഠത്തിന്മേൽ - എഴുന്നള്ളിയ്ക്കും മാതേവരെ തിരുവരങ്കൻ കുടപിടിച്ച്... തിരുമുറ്റത്ത് വെയ്ക്കുന്നു
അലങ്കാരം
എന്തൊരലങ്കാരമേ... മഹാദേവനുള്ളിവിടെ തുളസിപ്പൂവ് ചൂടുന്നതും മഹാദേവർക്കലങ്കാരം അരിച്ചാന്ത് അരച്ചിട്ടിതാ താലത്തിൽ വാങ്ങുന്നേ ചന്തത്തിൽ നിന്നിട്ടിതാ ചതുരമായി അണിയുന്നു എട്ടുകെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം പതിനാറ് കെട്ടി അണിയുന്നത് മഹാദേവർക്കലങ്കാരം കതിരണിച്ചിൽ അണിയുന്നതും മഹാദേവർക്കലങ്കാരം പീഠം കെട്ടണിയുന്നതും മഹാദേവർക്കലങ്കാരം ഓണംവിളി വിളിയ്ക്കുന്നതും മഹാദേവർക്കലങ്കാരം കോടിക്കച്ച ചുറ്റുന്നത് പെൺപിള്ളേർക്കലങ്കാരം ആട്ടക്കളം കൂട്ടവിളി ആൺപിള്ളേർക്കലങ്കാരം കണ്ണിൽമഷിയും മൈലാഞ്ചിയും പെൺപിള്ളേർക്കലങ്കാരം ഓണം കഴിഞ്ഞാൽ പിറ്റേനാളിൽ പോവായെന്ന് മാതേവര് പോവണ്ടാ പറഞ്ഞിട്ടതാ - തടുക്കുന്നു പെൺപിള്ളേര് തടുക്കണ്ട - തടുക്കണ്ടാന്ന് പോവായെന്ന മാതേവര് കാണം വിറ്റും ചോറുണ്ണുവാൻ ഞാൻ വരണ്ട് പെൺപിള്ളേരെ ഓണം കഴിഞ്ഞാൽ പതിനാറാംദിവസം ഞാൻ വരണ്ട്പെൺപിള്ളേരെ” |
.പാണരുടെ ഓണപ്പാട്ടുകൾ,ഡോ. ബാബു മുണ്ടേക്കാട്,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2324- 2326.Link | |
| 17 | Kalyanappaattukal | ![]() | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ |
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവ...
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവാ കല്യാ ണപ്പാട്ടുകൾ എന്ന് വ്യവഹരിക്കുന്നു. വിവാഹം ഒരു ദിവസംകൊണ്ട് നടക്കുന്ന പ്രധാനപ്പെട്ട ജീവിതമുഹൂർത്തമാണെങ്കിലും വിവാഹാലോചന മുതൽ വിവാഹച്ചടങ്ങുകളുടെ അവസാനംവരെ പാടിസ തിക്കുന്ന ജീവിതസ്പർശിയായ ഗാനങ്ങളാണ് മംഗല്യപ്പാട്ടുകൾ. കേരളത്തിൽ തച്ചോളിപ്പാട്ട്, പടപ്പാട്ട്, കൃഷിപ്പാട്ട്, തോറ്റങ്ങൾ എന്നി ങ്ങനെ ഗാനസാഹിത്യം പ്രചരിച്ചിരുന്നുവെങ്കിലും മംഗല്യപ്പാട്ട് ക്രിസ്തീയർക്കുമാത്രം അവകാശപ്പെടാവുന്ന ഗാനസാഹിത്യശാഖയാണ്.
ക്രിസ്ത്യാനികളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ ഈ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.മംഗല്യപ്പാട്ടുകൾ വിശേഷിച്ച് കുന്ദംകുളത്തും തൃശൂരിലും ഇരി ങ്ങാലക്കുടയിലും മാത്രം പ്രചരിച്ചുവരുന്നവയാണ്. കലാപരമായും ചരിത്രപരമായും സാംസ്കാരികമായും പാരമ്പര്യം അവകാശപ്പെടാവുന്നവയാണ് മംഗല്യപ്പാട്ടുകൾ.
ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിനു സമീപത്താണ് കുന്ദംകുളം സ്ഥിതിചെയ്യു ന്നത്. വായ്മൊഴിയായി പാടിപ്പാടി ജനമനസ്സിൽ നിറഞ്ഞുനിന്ന ധാരാളം ക്രിസ്തീയ പാട്ടുകൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെപ്രേഷിതപ്രവർത്തനങ്ങളെക്കുറിക്കുന്ന മാർഗ്ഗംകളിപ്പാട്ട്, വീരടിയാൻപാട്ട്, റമ്പാൻപാട്ട് തുടങ്ങിയവയും പള്ളിപ്പാട്ട്,പള്ളിപ്പെരുന്നാൾപാട്ട്,കല്യാണപ്പാട്ട്,അണ്ണാവിപാട്ട്, അമ്മാനപ്പാട്ട് മുതലായവയും നസ്രാണിഗാനസാഹിത്യത്തെ വളരെ യധികം സമ്പന്നമാക്കിയിരുന്നവയാണ്.
മാർത്തോമ്മാക്രിസ്ത്യാനികളുടെ സ്വത്വത്തിൻ്റെ അടയാളങ്ങളാണ് അവരുടെ കല്യാണപ്പാട്ടുകൾ. പാരമ്പര്യമായി ഇന്നും ഈ പാട്ടുകൾ ക്രിസ്തീയ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് മറ്റുള്ളവരിൽ നിന്ന് ക്രൈസ്തവരെ തിരിച്ചറിയാനുള്ള അറിവടയാളങ്ങളാണ്. വിവാഹമാണ് ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ആഘോഷം. നാടിന്റെയും നാട്ടാരുടെയും ബന്ധുക്കളുടെയും ആഹ്ലാദത്തുടിപ്പുകൾ ഈ അവസരത്തിലെ കല്യാണപ്പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നതു കാണാം. പ്രത്യേകിച്ചും സ്ത്രീസാന്നിദ്ധ്യം ഏറിയ പങ്കും നിറഞ്ഞു നിൽക്കുന്നത് കല്യാണാവസരത്തിലുംഅവയോടനുബന്ധിച്ചുള്ള ചടങ്ങുകളിലുമാണ്.. കല്യാണാവസരത്തിലാണ് കൂടുതലായും സ്ത്രീകൾക്ക് ഉള്ളുതുറക്കുവാനുള്ള അവസരം കിട്ടുന്നത്. ക്രിസ്തീയ വിവാഹാവസരത്തിൽ സ്ത്രീകൾക്ക് പ്രത്യേകസ്ഥാനവും നിലയും വിലയും ലഭിച്ചിരുന്നുവെന്ന് കല്യാണപ്പാട്ടുകളിലൂടെ മനസ്സിലാക്കാവുന്നതാണ്. ആൺകുട്ടികൾക്കു പതിനാറും പെൺകുട്ടികൾക്ക് പന്ത്രണ്ടും വയസ്സാകുമ്പോഴായിരിക്കും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ ആദ്യചടങ്ങ് വിവാഹം ഉറപ്പിക്കലാണ്. അതിനുശേ ഷമാണ് മനസ്സമ്മതം. പുത്തൻകൂറ്റുകാർക്കിടയിൽ വിവാഹനിശ്ചയം വീട്ടിൽവെച്ചുതന്നെ നടത്തുന്നു.
കത്തോലിക്കർക്കിടയിൽ മനസ്സമ്മതം പള്ളിയിൽ നടത്തി വീട്ടിൽ തിരിച്ചെത്തിയാൽ പൊഴുതുവെയ്പ്' എന്ന ചടങ്ങ് ആരംഭിക്കുകയായി. കൃഷിയുമായി ബന്ധപ്പെട്ട ഒരാചാരമായി ഇതിനെ കുണ്ടെ ത്താനാകും. കൃഷി തുടങ്ങുന്നതിനു മുൻപ് ശുഭസൂചകമായി പര്യവസാനിക്കാൻ പ്രാർത്ഥനാപൂർവ്വം 'പൊഴുതുവെയ്പ് എന്ന ചടങ്ങ് നടത്തുന്നു.
ഏതു സംരംഭത്തിനും ഈശ്വരൻ്റെ കാരുണ്യം അത്യാവശ്യമാണ്. മൂന്നു കല്ലുകൊണ്ട് അടുപ്പുകൂട്ടി, മൂന്നു സുമംഗലികളായ നസ്രാണി സ്ത്രീകൾ മുറുക്കിച്ചുവപ്പിച്ച്, മൂന്നുകാതുള്ള ചെമ്പിൽ വെള്ളമൊ ഴിച്ച് അടുപ്പത്തുവെച്ച്, കൊമ്പോറത്തിൽ നെല്ല് ചൊരിഞ്ഞ്, പാട്ടുകൾ പാടി നെല്ല് പുഴുങ്ങുവാൻ തുടങ്ങുന്നു. ആദ്യം പാടുക മാർത്തോമ്മൻ പാട്ടായിരിക്കും. വിവാഹത്തിൻ്റെ ചടങ്ങുകൾക്കുമാത്രമല്ല എല്ലാ മംഗളകർമ്മങ്ങൾക്കും ആരംഭമായി മാർത്തോം പാട്ട് പാടിത്തുടങ്ങും. പിന്നെയങ്ങോട്ട് വട്ടത്തിൽ നിന്ന് സ്ത്രീകളെല്ലാവരുംകൂടി കൈകൊട്ടി കല്യാണപ്പാട്ടുകൾ പാടിത്തിമിർക്കും. കുന്ദങ്കുളത്തും തൃശൂരും ഇരിങ്ങാലക്കുടയിലും പ്രാദേശികമായി വളരെ ഉത്സാഹത്തോടും ആഘോഷത്തോടുംകൂടിയാണ് വിവാഹം കൊണ്ടാടിയിരുന്നത്. പിറ്റേന്നത്തെ ആഴ്ചയിൽ ഇതുപോലെ ഉണങ്ങല്ലു കുത്തുമ്പോഴും വിവാഹത്തിന്റെ പ്രത്യേക പലഹാരമായ 'ഉണ്ട' പിടിക്കുമ്പോഴും സ്ത്രീകൾ കല്ല്യാണപ്പാട്ടുകൾ പാടി മേളം കൂടിയിരുന്നു. ദിവസങ്ങ ളോളം നീണ്ടുനിൽക്കുന്ന കല്യാണച്ചടങ്ങുകൾക്കു കൊഴുപ്പുകൂട്ടുന്നത് ഈ സ്ത്രീപ്പാട്ടുകളാണ്. കല്യാണത്തിൻ്റെ തലേദിവസം രാത്രിയിൽ നിരവധി ചടങ്ങുകളുണ്ട്. എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുമയോടെപാട്ടുകൾ പാടി ചടങ്ങുകൾക്ക് മാറ്റു വർദ്ധിപ്പിച്ചിരുന്നു. നെല്ലും നീരും വീഴ്ത്തൽ, ഉണങ്ങല്ലുകുത്തൽ, എണ്ണകുളി, അന്തംചാർത്ത്, മധുരം വെയ്ക്കൽ, താലിവെയ്ക്കുക തുടങ്ങിയ അനേകം ആചാരങ്ങളും അനു ഷ്ഠാനങ്ങളും നടത്തുമ്പോഴും ഈ കല്യാണപ്പാട്ടുകൾ സ്ത്രീകൾ പന്തലിൽ പാടിക്കൊണ്ടേയിരിക്കും. വടക്കുംഭാഗരുടെ ഈ പാട്ടു കൾക്കു സമാനമായി തെക്കുംഭാഗരുടെ ഇടയിലും കല്യാണപ്പാട്ടു കളും ചടങ്ങുകളും ഉണ്ട്.
മലയാളസാഹിത്യത്തിലെ പ്രാചീനപാട്ടുകളിൽ കാണുന്ന ഭാഷാ ശൈലിതന്നെയാണ് ഈ ക്രിസ്തീയപാട്ടുകളിലും കാണുന്നത്. ഗാനാത്മകവൃത്തമാണ് ക്രിസ്തീയ പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ളത്. മംഗല്യപ്പാട്ടുകൾ രചനകൊണ്ടു മധുരമാണ്. കഠിനപദങ്ങളോ പരുഷപദങ്ങളോ രചനയിൽ ഇല്ല. കേൾക്കാൻ ഇമ്പമുള്ളവയാണ് ഈ പാട്ടുകൾ. നാടോടി സാഹിത്യത്തിൻ്റെ ചൈതന്യം അതിന്റെ ഗാനാ ത്മകതയാണെന്നു കാണാം. പ്രകൃതിയിൽനിന്ന് പാഠങ്ങൾ പഠിക്കു കയും അത് പാട്ടുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികൾ മതപരമായി ക്രൈസ്തവരും സാംസ്കാരിക മായി ഭാരതീയരും ആരാധനാപരമായി പൗരസ്ത്യരുമാണ്. ഈ പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളും ജീവിതശൈലിയും മംഗല്യപ്പാട്ടുകളിൽ (കല്യാണപ്പാട്ടുകളിൽ) പ്രതിഫലിക്കുന്നുണ്ട് എന്നതു കൗതുകം ജനിപ്പിക്കുന്ന വസ്തുതയാണ്. തലമുറകൾ കൈമാറി പാടിവന്ന ഈ പാട്ടുകൾ നാടിൻ്റെ ഉണർത്തുപാട്ടുകളാണ്.’'’ |
.കല്യാണപ്പാട്ടുകൾ,ഡോ. ലീന എം.എ., എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2385-2387.Link | |
| 18 | Thuyilunarthu Paatt | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"യിത് തെയ് വം തന്ന വരമാ... തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങ്ടെ അവകാസം..."
ചുണ്ടിലും മ...
"യിത് തെയ് വം തന്ന വരമാ... തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങ്ടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ടിൻ്റെ ഈരടികൾമാത്രമുള്ള തുയിലുണർത്തു പാട്ടുകാർ തുടി നെഞ്ചോടുചേർത്തുവെച്ച് പറയുന്നു. തട്ടകത്തെ മേലാളൻമാരുടെ ഐശ്വര്യസമൃദ്ധിക്കായി സ്വന്തം ജീവവായുപോലും പാട്ടിലൂടെ അർപ്പിക്കുന്നവരാണ് തുയിലുണർത്തുപാട്ടുകാർ. ഒരു ദേശത്തിനു മുഴുവൻ നൻമകൾ പ്രദാനംചെയ്യാൻ തിരുവരം ലഭിച്ച നാട്ടുസംഗീതമാണു തുയിലുണർത്ത്. പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് ഈരേഴു ലോകങ്ങളിലും തുടികൊട്ടി പാടിയുണർത്തിയിരുന്ന തിരുവരങ്കത്ത് പാണനാരുടെ ജീവിതത്തിൽനിന്നും തുടങ്ങുന്നതാണ് കേരളത്തിലെ തുയിലുണർത്തുപാട്ടിൻ്റെ ചരിത്രം. പാണനാരുടെ പിൻമുറയിൽപ്പെട്ട പാണൻമാരാണ് കേരളത്തിലെ തുയിലുണർത്തുപാട്ടുകാർ.
കർക്കിടകം പിറന്നാൽ അത് തിരുവരങ്കൻമാരുടെ കാലമാണ്. കർക്കിടകത്തിൻ്റെ പഞ്ഞം തീർത്ത് ചിങ്ങത്തിൻ്റെ സമൃദ്ധിനേരുന്ന തുയിലുണർത്തുപാട്ടിൻ്റെ കാലം. തുടിയും തുടിക്കോലുമായി മൂന്നു നാഴി അരിക്കും മൂന്നുമുഴം മുണ്ടിനും വേണ്ടിയുള്ള തുയിലുണർത്ത്. കല്ലും മുള്ളും നീക്കി, കാലപാമ്പിനേയും നോക്കി ദേശംചുറ്റുന്ന തുയിലുണർത്ത്.
കർക്കിടകം മുതലാണെങ്കിലും ചിലയിടങ്ങളിൽ ചിങ്ങത്തിലെ അത്തംനാൾ മുതലും തുയിലുണർത്തുപാട്ട് അരങ്ങേറാറുണ്ട്. ഓരോ വീട്ടുകാരും നിലവിളക്കുകൊളുത്തി പാട്ടുകാരെ സ്വീകരിച്ചിരുത്തും. ഉണരാത്തവരെ ഉണർത്താനുള്ള 'ശീവോതിപ്പാട്ടാ'ണ് ആദ്യം. ഇത് പാണനാരുടെ ചരിത്രകഥയുടെ സംക്ഷിപ്തവിവരണംകൂടിയാണ്.
“എന്തവനേ ഹരി ആദിനാഥാ തുയിലുണരൂ ഏഴരനാഴിക പുലരാനുള്ളപ്പോൾ എഴുന്നേറ്റന്റേയ് ശീവോതി... വെള്ളിവിളക്ക് പൊൻവിളക്ക് രണ്ടുവിളക്കുമെടുത്തയ്..." ഇങ്ങനെയാണ് ശീവോതിപ്പാട്ട് തുടങ്ങുന്നത്. ശീവോതിപ്പാട്ടു കഴിഞ്ഞാൽ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഗീതങ്ങളാണ്. ആറ്റിൽ നീരാടുന്ന ആച്ചികളെന്നു വിശേഷിപ്പിക്കുന്ന അമ്പാടിയിലെ ഗോപികമാരുടെ, ആറ്റിൻകരയിലുള്ള ആടകൾ ആലിൻകൊമ്പത്ത് തൂക്കിയിട്ടു രസിക്കുന്ന കൃഷ്ണൻ്റെ ലീലാവിലാസങ്ങളാണ് ഇതിവൃത്തം. കഴുത്തിനൊപ്പം വെള്ളത്തിൽനിന്ന് വസ്ത്രം ആവശ്യപ്പെടുന്ന ഗോപികമാരോട്, കരയ്ക്കുകയറി കൈകൂപ്പിനിന്നാൽ ആടകൾ തരാമെന്നാണ് പാട്ടിൽ ശ്രീകൃഷ്ണൻ പറയുന്ന മറുപടി.
തെക്കുനിന്ന് വടക്കോട്ട് ഉദിച്ചെഴുന്നള്ളുന്നുവെന്നു വിശ്വസിക്കുന്ന തൃക്കാക്കരയപ്പൻ്റെ പുരാവൃത്തത്തെ സൂചിപ്പിക്കുന്ന 'തൃക്കാക്കരയപ്പൻ പാട്ടാ'ണ് അടുത്തത്. തൃക്കാക്കരയപ്പനെ 'മാതേര്', 'മകത്തടേൻ' എന്നിങ്ങനെ പാട്ടിൽ വിശേഷിപ്പിക്കുന്നു. കളിമണ്ണിൽ സ്തൂപാകൃതിയിൽ രൂപപ്പെടുത്തുന്ന തൃക്കാക്കരയപ്പനെ ഉത്രാടംനാൾ മുതൽ പത്തോണംവരെ പ്രതിഷ്ഠിക്കണമെന്നാണ് പാട്ടിലെ സന്ദേശം.
വീടുകളിലെ ഓരോ അംഗങ്ങളേയും കുറിച്ചുള്ള 'നാവോറ്' പാടലാണ് തുയിലുണർത്തുപാട്ടിൻ്റെ അവസാനം. 'നാവോറ്' എന്നത് നാരായണസ്തുതിയാണ്. പേരും നാളും നീളെ പാടുന്നതിലൂടെ ആടിയോടി വളരാനുള്ള പാണനാരുടെ അനുഗ്രഹാശിസ്സാണ് നാവോറ്.
നാവോറിൻ്റെ ഓരോ വരി പാടിക്കഴിയുമ്പോഴും ഓരോ ദോഷങ്ങൾ അകന്നുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നാവോറ് പാടിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും തൃപ്തി കണ്ടെത്തുന്നവർ ഏറെയാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ) എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: തുടികൊട്ടി തുയിലുണർത്തൽ (കല്ലൂർ ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2374- 2375..Link | |
| 19 | Naadodikaivelakal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" നാടോടിക്കലകളും കൈവേലകളും നമ്മുടെ സാമൂഹികജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കലാകാരൻ്റെ പാരമ്പര്യമായ അറിവ...
" നാടോടിക്കലകളും കൈവേലകളും നമ്മുടെ സാമൂഹികജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കലാകാരൻ്റെ പാരമ്പര്യമായ അറിവിന്റെയും സ്വന്തം കരവിരുതിൻ്റെയും ഉത്പന്നമാണ് കരകൗശലവസ്തു. നൂറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ചതും മുമ്പുണ്ടായിരുന്ന അതേ വൈകാരികബന്ധത്തോടും വിശ്വാസത്തോടുംകൂടി തുടർന്നുപോരുന്നതുമാണ് നാടോടിക്കൈവേലകൾ. നാടോടി കരവിരുതുകളെ പൊതുവേ മൂന്നായി തരം തിരിക്കാം.
1) ആത്മീയജീവിതവുമായി ബന്ധപ്പെട്ടവയാണ് ആദ്യത്തേത്. അനുഷ്ഠാനവും ആരാധനയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നിർമ്മാണം ഈ വിഭാഗത്തിൽ പെടുന്നു.
2) ഭൗതികജീവിതവുമായി ബന്ധപ്പെട്ടവ, വീട്ടാവശ്യങ്ങൾക്കും മറ്റു നിത്യോപയോഗങ്ങൾക്കുമുള്ളവ ഇതിൽപെടുന്നു.
3) വിനോദവുമായി ബന്ധപ്പെട്ടവ.
അയ്യായിരം വർഷങ്ങൾക്കുമുമ്പുള്ള സിന്ധുനദീതടസംസ്കാരം മുതലുള്ള കൈവേലകളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്കു ലഭ്യമാണ്. സൈന്ധവ തടങ്ങളിൽനിന്നും കളിമണ്ണുകൊണ്ടു നിർമ്മിച്ച ഒട്ടേറെ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പ്രതിമകൾ എന്നിവ ലഭിക്കുകയുണ്ടായി. ഈജിപ്തിലെ ഉൽഖനനങ്ങളിൽനിന്നും ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടെടുത്തത് കരകൗശല വസ്തുക്കൾ നാം കയറ്റുമതി ചെയ്തിരുന്നു എന്നതിന് തെളിവാണ്. മികച്ച ഗുണനിലവാരമുള്ളവയായിരുന്നു ഈ വസ്തുക്കൾ എന്നതു ശ്രദ്ധേയമാണ്. നൂറ്റാണ്ടുകളായി നമ്മുടെ വ്യവസ്ഥിതി നിലനിന്നിരുന്നത് ഈ കൈവേലകളിലാണ്. സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും വ്യത്യസ്തമായ കൈവേലകളിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് കാര്യക്ഷമമായ തൊഴിൽ വിഭജനം നിലനിന്നു പോന്നിരുന്നു. ഈ കൈവേലകൾക്കു മാന്യതയും അർഹമായ അംഗീകാരവും ലഭിച്ചിരുന്നു.
വിദേശികളുടെ വരവോടുകൂടി ഈ സ്ഥിതിക്കു മാറ്റം വന്നു. ബ്രിട്ടീഷുകാർ അധികാരം കൈയാളാൻ തുടങ്ങിയപ്പോൾ യൂറോപ്പിൽ ഉത്പാദനവും വിപണനവും ഊർജ്ജിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് അവർ മുൻതൂക്കം നല്കിയത്. ഫാക്ടറിയിൽ ഉത്പാദിപ്പിക്കപ്പെട്ട വിലകുറഞ്ഞ വസ്തുക്കൾ ഇവിടെ ധാരാളമായി ലഭ്യമാകാൻ തുടങ്ങി. യന്ത്രങ്ങൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുമായി മത്സരിച്ചു നിൽക്കുന്നതിനുവേണ്ടി ആഭ്യന്തര ഉത്പന്നങ്ങളുടെ വസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കേണ്ടി വന്നു. കാലക്രമേണ ഇത് കരകൗശല വസ്തുക്കളുടെ ഉത്പാദനം അവസാനിക്കുന്നതിന് വഴിതെളിച്ചു. കൈവേലക്കാർ പട്ടിണിയിലായി. അവരുടെ ഉത്പന്നങ്ങൾക്കു ഭാരിച്ച നികുതി ചുമത്തപ്പെട്ടു. വിലയും ഗുണനിലവാരവും കുറഞ്ഞ ഇറക്കുമതിവസ്തുക്കൾ, പ്രത്യേകിച്ചും തുണിത്തരങ്ങൾ നാട്ടിലെ ഉത്പന്നങ്ങളുടെമേൽ ശാശ്വതവിജയം കൈവരിച്ചു. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. നമ്മുടെ തൊഴിൽസംസ്കാരത്തെ തൂത്തെറിഞ്ഞു. തൊഴിലാളികൾ കൈത്തൊഴിലുപേക്ഷിച്ചു നിത്യവൃത്തിക്കായി പട്ടണങ്ങളിലേക്കു ചേക്കേറി.
കൈവേലകളിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുകയും കയറ്റുമതി ചെയ്തിരുന്നതും തുണിത്തരങ്ങളാണ്. തുണികളുടെ നിറങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാണാവുന്നതാണ്. ഭൂമി ശാസ്ത്രപരമായും സാമൂഹികമായും സാമ്യമുള്ള പ്രദേശങ്ങളിലൊക്കെ ഒരേ മാതൃകയിലുള്ള രീതികൾ കൈത്തറിരംഗത്തു കണ്ടുവരുന്നു. മരുഭൂമിപ്രദേങ്ങളിൽ സൂര്യതാപമേറ്റു മങ്ങിയ നിറങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന മിറർവർക്ക് അവിടത്തെ ജനങ്ങളുടെ വെള്ളത്തോടുള്ള ആർത്തിയുടെ ലക്ഷണമാണ്. കണ്ണാടിയിൽനിന്നുള്ള പ്രതിഫലനം ഒരു ജലധാരയുടെ പ്രതീതി ഉളവാക്കുമത്രേ. മലമ്പ്രദേശങ്ങളിൽ കമ്പിളി ധാരാളമായി ഉപയോഗിക്കുന്നു. കേരളത്തിലെയും ബംഗാളിലെയും സാരികളുടെ പാറ്റേണുകൾക്കു മറ്റു കാര്യങ്ങളിലെന്നപോലെ സാമ്യമുണ്ട്. "
ഏറ്റവും കൂടുതൽ സിൽക്ക് കയറ്റുമതി ചെയ്തിരുന്നത് ഇന്ത്യയിൽ നിന്നുമാണ്. തമിഴ്നാട്ടിലെ കാഞ്ചിപുരം, കുംഭകോണം, തഞ്ചാവൂർ എന്നീ പ്രദേശങ്ങൾ കല്യാണസാരികൾക്കു കേളി കേട്ടതാണ്. ആന്ധ്ര പ്രദേശിലെ പോച്ചംപിള്ളി, പട്ടോലസാരികളുടെ കേന്ദ്രമാണ്. പഞ്ചാബ് പ്രദേശത്തെ ഹോഷ്യാരി പണികളും കാശ്മീരിലെ ഷാളുകളും പ്രസിദ്ധമാണ്. ഹരിയാനയിലും പഞ്ചാബിലും ഡറിപോലുള്ള കാർപ്പറ്റുകളും ധാരാളം നിർമ്മിച്ചുവരുന്നു. കേരളത്തിൽ വസ്ത്ര നിർമ്മാണത്തിൻ്റെ കുത്തക ചാലിയസമുദായത്തിനായിരുന്നു. "
പരമ്പരാഗത കൈവേലകൾ: "കൊല്ലപ്പണി, ആശാരിപ്പണി, ആഭരണ നിർമ്മാണം, വാദ്യനിർമ്മിതി, നെയ്ത്തുപണി തുടങ്ങിയ പരമ്പരാഗതമായ കൈവേലകൾ അറിയാവുന്ന കുലപതികളാണ് നാടോടികൾ. " നാടോടിത്തത്തിന്റെ കൈത്തഴങ്ങൾ: " നെയ്ത്തുശാലകളും ഇരുമ്പൂത്താലകളും കളിമൺപാത്ര ആലകളും മുളപ്പണിക്കൂട്ടങ്ങളും നാടോടിത്തത്തിന്റെ കൈത്തഴക്കങ്ങളാണ് ." ആശാരിപ്പണി: " ഊത്താലകളിലെ ഇരുമ്പു നിർമ്മാണം, ആശാരിപ്പണിയിലെ ശില്പ കലാനൈപുണ്യം, കൈത്തറി നിർമാണത്തിലെ നാടൻ സാങ്കേതികത ഇതെല്ലാം നാടോടി പൈതൃകത്തിന്റെ ഭാഗമാണ് ". ഉല: " ഉലയിലൂതിയ പൊന്നിന് മിന്നിത്തെളിയാൻ മാത്രമേ കഴിയൂ."
|
.ഡോ. സി. ആർ. രാജഗോപാലൻ, (ജനറൽ എഡിറ്റർ),എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2),പൈതൃകം ശേഖരിച്ച ലേഖനം:കൈവേലയുടെ നാട്ടറിവുകൾ (കെ. പി. ദിലീപ്കുമാർ), പുറം:2095-2096.,ഡോ. സി. ആർ. രാജഗോപാലൻ, ഫോക് ലോർ സിദ്ധാന്തങ്ങൾ, പുറം: 94,159,ഡോ. സി. ആർ . രാജഗോപാലൻ, ഡയസ്പോറ ഏറുമാടങ്ങൾ പുറം : 67,77..Link | |
| 20 | Kundalppani | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" വയനാടൻ ആദിവാസി പശ്ചാത്തലത്തിൽ രൂപപ്പെട്ട് എഴുപതുകൾ വരെ നിലനിന്നിരുന്ന അടിമപ്പണിയായിരുന്നു കുണ്ടൽപ്പണി. കരാറുപണിയെ...
" വയനാടൻ ആദിവാസി പശ്ചാത്തലത്തിൽ രൂപപ്പെട്ട് എഴുപതുകൾ വരെ നിലനിന്നിരുന്ന അടിമപ്പണിയായിരുന്നു കുണ്ടൽപ്പണി. കരാറുപണിയെന്നും ഇതിനർത്ഥമുണ്ട്. ഒരു വർഷത്തേക്ക് വയലേലകളിലും പുരയിടങ്ങളിലും കൃഷിപ്പണിയിലേർപ്പെടാൻ പണിയൻ, അടിയൻ എന്നീ വിഭാഗങ്ങളിലെ കുടുംബങ്ങളുമായി ജന്മിമാർ ഏർപ്പാടാക്കുന്ന കരാറുപണിയാണിത്. കുടുംബസമേതമുള്ള അടിമവ്യാപാരംതന്നെ ആണ് കുണ്ടൽപ്പണിക്കരാറിലൂടെ നടക്കുന്നത്. കുണ്ടൽ എന്നത് ഒരു പ്രാദേശികപദമാണ്. കുണ്ടപ്പണി = അടിമപ്പണി എന്ന് ശബ്ദതാരാവലിയിൽ അർത്ഥം കാണുന്നുണ്ട്. താഴ്ന്നതരം തൊഴിൽ എന്നും അർത്ഥം നൽകിയിട്ടുണ്ട്. ഒരാൾക്ക് കീഴിൽ സ്ഥിരമായി തൊഴിലെടുക്കുന്നതിനെ കുണ്ടപ്പണി എന്ന് കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വ്യവഹരിക്കപ്പെടുന്നുണ്ട്.
ഈശ്വരവിശ്വാസത്തിൻ്റെ പശ്ചാത്തലം ഈ അടിമക്കരാറിന് നൽകുന്നതിൽ വയനാട്ടിലെ ജന്മിമാർ വിജയിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് വള്ളിയൂർക്കാവുമായി ഈ അടിമവ്യാപാരത്തിനുള്ള ബന്ധം. വയനാട്ടിലെ ആദിവാസികളുടെ മുഖ്യ ആരാധനാസ്ഥലമായ വള്ളിയൂർക്കാവിൻ്റെ മുറ്റത്തുവെച്ച് വള്ളിയൂരമ്മയുടെ സാക്ഷ്യം അവകാശപ്പെട്ടുകൊണ്ടാണ് കരാർ. വള്ളിയൂർക്കാവ് ഉത്സവം കഴിഞ്ഞ് ഒരു ദിവസമാണ് ആദിവാസികൾ കാവിൽ ഒത്തുചേരുക. അന്നുമുതൽ അടുത്ത വള്ളിയൂർക്കാവ് ഉത്സവംവരെ ഒരു വർഷത്തേക്ക് പണവും നെല്ലും കൊടുത്ത് ആദിവാസികുടുംബങ്ങളെ സ്വന്തമാക്കുന്നു. ഒരാണിനും പെണ്ണിനും കൂടി ഇരുപത് രൂപയാണ് നിശ്ചയിക്കപ്പെട്ട പണം. നിപ്പുപണം എന്നാണ് ഇതറിയപ്പെടുന്നത്. നിപ്പുപണത്തിനോടൊപ്പം ആറു പൊതി നെല്ലും കൊടുക്കും. ഒരു പൊതി നെല്ല് അമ്പത് സേർ ആണ്. ജന്മിയുടെ വയലേലകളിലും പറമ്പുകളിലും വീട്ടിലും ഉള്ള ഏത് പണിയും ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. പുരുഷനും സ്ത്രീക്കും ഒരുമിച്ച് നിപ്പുപണവും നെല്ലും കൊടുക്കുന്നതിൻ്റെ യുക്തി അവരെ ഒന്നിച്ചാണ് വിലയ്ക്കെടുക്കുന്നത് എന്ന തോന്നൽ അടിമകളിൽ സൃഷ്ടിക്കുക എന്നതാണ്. മുൻവർഷങ്ങളിൽ തങ്ങളുടെ വയലേലകളിൽ പണിയെടുത്ത കുടുംബങ്ങളെത്തന്നെയായിരിക്കും തുടർന്നുള്ള വർഷങ്ങളിലും നെല്ലും പണവും നൽകി സ്വന്തമാക്കുന്നത്. വള്ളിയൂരമ്മയിൽ ആദിവാസികൾക്കുള്ള അതിരുകടന്ന വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് ജന്മിമാർ. വള്ളിയൂർക്കാവിൽവച്ച് നടക്കുന്ന കൈമാറ്റപ്രക്രിയ ആയതിനാൽ ഒരു ആദിവാസിയും കരാർലംഘനം നടത്താറില്ല. ഉത്സവംവരെയാണ് അടിമപ്പണി എന്നതിനാൽ ഉത്സവം കഴിഞ്ഞ് അടുത്ത കരാറിനുള്ള ദിവസം വരുന്നതുവരെ ഏതാനും ദിവസങ്ങൾ മാത്രമാണ് വയനാട്ടിലെ ആദിവാസികൾ സ്വാതന്ത്ര്യത്തിൻ്റെ രുചി അറിയുന്നത്. വയലേലകൾ ഒഴിഞ്ഞുകിടക്കുന്ന സമയവുമായിരിക്കും ഇത്.
സ്വന്തമായി ഭൂമിയോ കൂരകളോ ഇല്ലാത്തവരാണ് പണിയ- അടിയ കുടുംബങ്ങളിൽ ഏറെയും. ഇത്തരക്കാരാണ് കുണ്ടൽപ്പണിക്കരാറിൽ ഏർപ്പെടുന്നത്. അവർക്ക് വയൽക്കരകളിൽത്തന്നെ കൂരവെക്കാൻ ജന്മി അനുവാദം നൽകും. വിശാലമായ ഒരു വയലിൻ്റെ കരയിൽ ഇത്തരത്തിലുള്ള പതിനാറോ ഇരുപതോ കൂരകൾ കാണും. അതിരാവിലെ വയലിലെത്താനും അവരുടെ അധ്വാനസമയം പരമാവധി വിനിയോഗിക്കാനും വാസസ്ഥാനത്തിൻ്റെ സാമീപ്യം സഹായിക്കും. ചില ജന്മിമാരുടെ കീഴിൽ പണിയർ മാത്രമായിരിക്കും കുണ്ടൽക്കാർ. മറ്റു ചില ജന്മിമാർ അടിയരെ മാത്രമായിരിക്കും കരാറുപണിക്ക് നിർത്തുക. പണിയരെയും അടിയരെയും ഒരേ വയലിൽ പണിക്കുനിർത്തുന്ന സ്വഭാവം പൊതുവേ കുറവായിരുന്നു. വിള മാത്രം കൃഷിചെയ്തിരുന്ന പാടങ്ങളിൽ എടവം മുതൽ മകരം വരെയാണ് ആദിവാസികൂട്ടായ്മ ആവശ്യമായി വരുന്നത്. ചോമാല, തുണ്ടി, ഗന്ധകശാല, ചേറ്റുവെളിയൻ എന്നീ വിത്തുകളാണ് അക്കാലങ്ങളിൽ വയനാടൻ പാടങ്ങളിൽ സാധാരണയായി കൃഷിചെയ്യുന്ന നെല്ലിനങ്ങൾ. മണ്ണൊരുക്കുന്ന ജോലി പുരുഷനും ഞാറ് നടീൽ മുതൽ കൊയ്യുന്നതു വരെയുള്ള ജോലി സ്ത്രീകളും നിർവഹിക്കുന്നു. നെല്ല് ജന്മിയുടെ പത്തായത്തിലെത്തിക്കഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ ജന്മിയുടെ വീട്ടിലെയും പറമ്പിലെയും പണികൾ സ്ത്രീകളെ കാത്തിരിക്കുന്നുണ്ടാവും. ചില ജന്മിമാർ തങ്ങളുടെ പറമ്പുകളിൽ പൊനംകൃഷി നടത്താറുണ്ട്. കന്നുകാലികളെ സംരക്ഷിക്കുന്ന ചുമതല പുരുഷന്മാർക്കാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ, (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം:കുണ്ടൽപ്പണി (ഡോ. കുമാരൻ വയലേര), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം : 336 - 337..Link | ||
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല












