|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Aloor Chakkara Kizhangu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആലൂർ ചക്കരക്കിഴങ്ങ്
“പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള ആലൂരിൽ കൃഷിചെയ്യുന്ന ചക്കരക്കിഴങ്ങ് നല്ല മധുരമുള്ള ഒരിനമ...
ആലൂർ ചക്കരക്കിഴങ്ങ്
“പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള ആലൂരിൽ കൃഷിചെയ്യുന്ന ചക്കരക്കിഴങ്ങ് നല്ല മധുരമുള്ള ഒരിനമാണ്. ഒരടി ഉയരത്തിലും ഒന്നര അടി വീതിയിലും പുല്ല് ചെത്തിക്കൂട്ടി ഉണ്ടാക്കുന്ന ഏരികളിലാണ് കിഴങ്ങുവള്ളി നടുന്നത്. വട്ടക്കുഴി കുത്തി കിണറ്റിൻ കരയിലോ തോട്ടുവക്കിലോ മറ്റോ നട്ടു പിടിപ്പിച്ചെടുക്കുന്ന വള്ളികൾ മുറിച്ചാണ് നടാൻ ഉപയോഗിക്കുന്നത്. മിഥുനമാസത്തിനു മുൻപേ വള്ളികൾ നടുന്നു. വരവൂർ തമ്പ, കോട്ടായി കിഴങ്ങ്, വട്ടാവള്ളി എന്നീ ഇന
ങ്ങളാണു കൃഷി ചെയ്യാനായി ഉപയോഗിക്കുന്നത്. ഏരികൾ തമ്മിൽ ഒരടി അകലമുണ്ടായിരിക്കും. ഒന്നരമാസം കഴിയുമ്പോൾ കടയ്ക്കൽ വെണ്ണീറിട്ട് മണ്ണ് കൂമ്പാരം കൂട്ടും. മൂന്നുമാസം കഴിഞ്ഞാണു വിള വെടുക്കുന്നത്. ഒരു ഏക്കർ സ്ഥലത്തെ വള്ളി പറിച്ചാൽ 10 വണ്ടി കിഴങ്ങുണ്ടാകും “.
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2730.Link
|
| 2 | Puthiyangadi Pappadam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പുതിയങ്ങാടി പപ്പടം
“മലപ്പുറം ജില്ലയിലെ വെട്ടത്ത് പുതിയങ്ങാടിയിൽ നിർമ്മിക്കുന്ന സവിശേഷസ്വാദുള്ള പപ്പടമാണ് പുതിയങ്ങാടി പപ...
പുതിയങ്ങാടി പപ്പടം
“മലപ്പുറം ജില്ലയിലെ വെട്ടത്ത് പുതിയങ്ങാടിയിൽ നിർമ്മിക്കുന്ന സവിശേഷസ്വാദുള്ള പപ്പടമാണ് പുതിയങ്ങാടി പപ്പടം. വെള്ളാളച്ചെട്ടി വിഭാഗത്തിൽപ്പെട്ടവരാണ് പപ്പടപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നത്. വിവാഹം തുടങ്ങിയ ആഘോഷവേളകളിൽ പല വലിപ്പത്തിലുള്ള ഈ പപ്പടം കാച്ചി പന്തലിൽ കെട്ടിത്തൂക്കുമായിരുന്നു. കനം കുറഞ്ഞതും ധാരാളം പേളകളുള്ളതുമായ ഈ പപ്പടം വായിലിട്ടാൽ പെട്ടെന്ന് അലിഞ്ഞുപോകുന്നവയാണ്. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2730.Link
|
| 3 | Payyannoor Kathi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പയ്യന്നൂർ കത്തി
“മറ്റു ദേശങ്ങളിൽ നിർമ്മിക്കുന്ന കത്തികളേക്കാൾ ഈടും ഉറപ്പും ഭംഗിയും ഉള്ളവയാണ് പയ്യന്നൂർ കത്തികൾ. എത്രകാല...
പയ്യന്നൂർ കത്തി
“മറ്റു ദേശങ്ങളിൽ നിർമ്മിക്കുന്ന കത്തികളേക്കാൾ ഈടും ഉറപ്പും ഭംഗിയും ഉള്ളവയാണ് പയ്യന്നൂർ കത്തികൾ. എത്രകാലം ഉപയോ ഗിച്ചാലും യാതൊരു മാറ്റവും സംഭവിക്കുകയില്ല എന്നതാണ് ഇവയുടെ സവിശേഷത. പയ്യന്നൂർ പടോലിയിലെ രാമൻ അക്കിത്തിരിയാണ് പയ്യന്നൂർ കത്തിക്ക് രൂപകല്പന നല്കിയതെന്നാണു പറയപ്പെടുന്നത്. കത്തിയുടെ നിർമ്മാണത്തിന് ആദ്യമായി ചെയ്യുന്നത് ആവശ്യമായ നീളത്തിലും കനത്തിലും ഉരുക്കുകഷണം മുറിച്ചെടുക്കുകയാണ്. തുടർന്ന് ഈ കഷണം ഉലയിലിട്ട് പഴുപ്പിച്ചെടുത്ത് ഒരുവശം അടിച്ചു ചരത്തുന്നു. തുടർന്ന് ചാണയ്ക്കു പിടിക്കുന്നു. കത്തിക്കു നിറവും മൂർച്ചയും കിട്ടുന്നതിനുവേണ്ടിയാണിത്. 'ചാണ' എന്ന ലഘുയന്ത്ര ത്തിൽ കടഞ്ഞെടുക്കുന്ന പ്രക്രിയയാണിത് . ഇതോടെ കത്തിക്കു വെള്ളിനിറം കൈവരുന്നു. ഈ നിറം കാലങ്ങളോളം മങ്ങാതെ നില നില്ക്കും. കത്തിയുടെ മൂർച്ചയുള്ള ഭാഗം പിടിക്കകത്തേക്കു കയറ്റി മടക്കിവെക്കാനുള്ള സൗകര്യവും ഈ കത്തിക്കുണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത. പിടിയിൽനിന്നും മടക്കിവെച്ച് കത്തിയുടെ ഭാഗം വലിച്ചെടുക്കുന്നതിനായി കത്തിയുടെ കനം കൂടിയഭാഗത്ത് ഒരുകുഴിവും ഇട്ടിരിക്കും. 'നുള്ളൽ കൊത്തി' എന്നാണ് ഈ കുഴിവിനു പറയുന്നത്. രണ്ടിഞ്ച്, രണ്ടര ഇഞ്ച്, മൂന്നിഞ്ച്, മുന്നേ മുക്കാൽ ഇഞ്ച്, നാലിഞ്ച് എന്നിങ്ങനെ ആവശ്യക്കാരുടെ നിർദ്ദേശപ്രകാരം വ്യത്യസ വലുപ്പത്തിൽ കത്തികൾ നിർമ്മിക്കുന്നു. കാലോ അരയോ ഇഞ്ചാണ് സാധാരണയായി കനമുണ്ടായിരിക്കുക. ഉരുക്കാണ് പയ്യന്നൂർ കത്തി നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത് എന്നതിനാൽ മറ്റു കത്തിക ളുടെപോലെ തുരുമ്പിക്കുകയോ കത്തിയുടെ വായ മടങ്ങുകയോ മൂർച്ചപോവുകയോ ചെയ്യുന്നില്ല എന്നതാണ് ഈ കത്തികളുടെ ഏറ്റവും വലിയ ഗുണം. കത്തിയുടെ പിടിയുടെ കാര്യത്തിലും വിശേഷതയുണ്ട്. ചന്ദനമോ വീട്ടിയോ മാൻകൊമ്പോ ആണ് പൊതുവേ കൈപ്പിടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. പിടിയിലേക്കു കത്തി താഴ്ത്തി വെക്കുന്നിടത്ത് പോളപോലെ പിച്ചള ചേർത്തുവെച്ച് അതിനു ചുറ്റുമാണ് പിടി ഉറപ്പിക്കുന്നത്. വില്ലിൻ്റെ ആകൃതിയിലുണക്കിയ ഇരുമ്പുകഷണം ഉപയോഗിച്ചാണ് പിച്ചളയുടെ ഉള്ളിലേക്കു കത്തി താഴ്ത്തുന്നതിനുള്ള ചാല് ഉണ്ടാക്കുന്നത്. 'വില്ല്' എന്നാണിതിനു പറയുന്നത്. വില്ലിൻ്റെ ഒരറ്റത്താണ് കത്തി ഘടിപ്പിക്കുന്നത്. കത്തിയും പിടിയും കൂടിച്ചേരുന്ന ഭാഗത്ത് മൂന്നുവശത്തുമായി 'പിച്ചളക്കല്ല്' എന്നറിയപ്പെടുന്ന പിച്ചളക്കെട്ടും ഉണ്ടായിരിക്കും. വില്ലിൻ്റെ അടിഭാ ഗത്ത് ചെറിയൊരു റിങ്ങും പിടിപ്പിച്ചിരിക്കും. 'വട്ടക്കണ്ണി' എന്നാണി തിനു പറയുന്നത്. പിച്ചള ആണി ഉപയോഗിച്ച് പിടിയുടെ ഓരോ ഭാഗവും ഘടിപ്പിച്ചിരിക്കും. “
Show more
|
.ദേശസൂചകങ്ങൾ ,നാട്ടറിവുകൾ വോളിയം മൂന്ന് ജനറൽ എഡിറ്റർ:, ഡോ: സി ആർ രാജഗോപാലൻ ,ഡിസി ബുക്സ് , പുറം : 2728-29.Link
|
| 4 | kozhimala Kannadippaya |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കോഴിമല കണ്ണാടിപ്പായ
1.“ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്തുള്ള കോഴിമല (കോവിൽമല)യിലെ ഒന്നാന്മാർ നെയ്യുന്ന പായയാണ് കോഴ...
കോഴിമല കണ്ണാടിപ്പായ
1.“ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്തുള്ള കോഴിമല (കോവിൽമല)യിലെ ഒന്നാന്മാർ നെയ്യുന്ന പായയാണ് കോഴിമല കണ്ണാടിപ്പായ. കണ്ണാടിയിലെപ്പോലെ പ്രതിബിംബങ്ങൾ കാണാൻ പറ്റുന്നതാണ് എന്നതാണ് കണ്ണാടിപ്പായയെ പ്രശസ്തമാക്കുന്ന ഘടകം. കണ്ണാടി പനമ്പ് എന്നും ഇതിനെ പറയാറുണ്ട്. അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ കാണുന്ന പൊന്നിക എന്ന മികച്ച ഇനം ഈറ്റ കറുത്ത പക്കത്തിൽ മുറിച്ചെടുത്ത് നാരുകളാക്കി കീറി ഉൾഭാഗത്തെ ഏറ്റവും മിനുസമേറിയ പൊളി ഉപയോഗിച്ചാണ് കണ്ണാടിപ്പായ നിർമ്മിക്കുന്നത്. ഈ പൊളികൾ ഉണക്കിയെടുത്ത് ചീകി മിനുസപ്പെടുത്തുന്നു.
കണ്ണാടിപ്പായ നെയ്യുന്ന മന്നാൻ സ്ത്രീകൾ
പായനെയ്യുമ്പോൾ നാലു കണ്ണുപായ, എട്ടു കണ്ണുപായ എന്ന രീതിയിൽ അവയിൽ അലങ്കാരങ്ങൾ വരുത്തുന്നു. സൂര്യചന്ദ്രന്മാരുടെ ചിത്രങ്ങൾവരെ ഇതിൽ നെയ്തുചേർക്കും. ഈറ്റയിൽനിന്നോ മുളയിൽനിന്നോ കീറി യെടുക്കുന്ന പൊളികളെ 'അകംപൊളികളും പുറംപൊളികളും' ആക്കി വേർതിരിക്കുന്നു. അഞ്ചോ ആറോ 'അകംപൊളി'കൾക്ക് ഒരു 'പുറംപൊളി'യേ ഉണ്ടാവുകയുള്ളൂ. നെയ്തെടുക്കുന്ന പായയിൽ വിവിധ രൂപങ്ങൾ ചിത്രീകരിക്കുന്നതിന് ഈ 'പുറം പൊളികൾ' ആണ് ഉപയോഗിക്കുന്നത്. എത്ര വലിയ പായയും മടക്കി ഓടക്കുഴൽ വലിപ്പമുള്ള മുളങ്കുമ്പത്തിൽപോലും സൂക്ഷിക്കാനാവും എന്നതാണ് ഈ
പായയുടെ മറ്റൊരു സവിശേഷത. “
2.കണ്ണാടിപ്പായ
“ആദിമനിവാസികളായ ഗോത്രവർഗക്കാർ ഉണ്ടാക്കുന്ന ഒരുതരം പായ. മുള, ഈറ്റ എന്നിവകൊണ്ട് നിർമിക്കുന്ന നേരിയതും ഭംഗിയുള്ളതുമായ പായയാണ് കണ്ണാടിപ്പായ. ഇടുക്കിജില്ലയിലെ ഊരാളിമാർക്കും മറ്റുമിടയിൽ ഇത്തരം ഈറ്റപ്പണികൾ ചെയ്യുന്നവരുണ്ട്. “
Show more
|
.1.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ’ വോളിയം മൂന്ന്, ജനറൽ എഡിറ്റർ: ഡോ.സി ആർ .രാജഗോപാലൻ, . ഡി .സി . ബുക്സ് , പുറം : 2729 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:159.Link
|
| 5 | Kuttyattoor Manga |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറ്റിയാട്ടൂർ മാങ്ങ
“കണ്ണൂർ ജില്ലയിലെ കൂടാളിക്കടുത്തുള്ള കുറ്റിയാട്ടൂർ എന്ന ദേശത്ത് കണ്ടുവരുന്ന ഒരു മാങ്ങയിനമാണ് കുറ്റി...
കുറ്റിയാട്ടൂർ മാങ്ങ
“കണ്ണൂർ ജില്ലയിലെ കൂടാളിക്കടുത്തുള്ള കുറ്റിയാട്ടൂർ എന്ന ദേശത്ത് കണ്ടുവരുന്ന ഒരു മാങ്ങയിനമാണ് കുറ്റിയാട്ടൂർ മാങ്ങ. രുചികരമായ ഈ മാങ്ങയുടെ പുറംതൊലിക്കു കനം വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇതിന് പുഴുബാധയേല്ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ അധികനാൾ ഈ മാങ്ങ സൂക്ഷിച്ചുവെ ക്കാനാകില്ല എന്ന ദോഷമുണ്ട്. കുറ്റിയാട്ടൂർ മാങ്ങയിനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തും കണ്ടുവരുന്നുണ്ട്. ആ ദേശത്ത് ഇതിന് കുഞ്ഞിമംഗലം മാങ്ങ എന്ന പേരിലാണ് പ്രസിദ്ധി. കണ്ണൂർ ജില്ലയിലെതന്നെ മറ്റു ചില ദേശങ്ങളിൽ നങ്ങ്യാർ മാങ്ങ എന്ന പേരിലാണ് ഈ മാങ്ങ അറിയപ്പെടുന്നത്.”
Show more
|
.ദേശസൂചകങ്ങൾ ,നാട്ടറിവുകൾ വോളിയം മൂന്ന് ജനറൽ എഡിറ്റർ:, ഡോ: സി ആർ രാജഗോപാലൻ ,ഡിസി ബുക്സ് വോളിയം 3, പുറം : 2728.Link
|
| 6 | vaduthala manga |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വടുതല മാങ്ങ
“എറണാകുളത്തിനടുത്തുള്ള ഒരു ദേശമാണ് വടുതല. ഇവിടുത്തെ സവിശേഷയിനം മാങ്ങയാണ് വടുതലമാങ്ങ. നല്ല മധുരമുള്ള ഒരു മാങ...
വടുതല മാങ്ങ
“എറണാകുളത്തിനടുത്തുള്ള ഒരു ദേശമാണ് വടുതല. ഇവിടുത്തെ സവിശേഷയിനം മാങ്ങയാണ് വടുതലമാങ്ങ. നല്ല മധുരമുള്ള ഒരു മാങ്ങയിനമാണിത് ഇതിൻ്റെ തൊലിക്ക് കട്ടി വളരെ കുറവായിരിക്കും. “
Show more
|
.ദേശ സൂചകങ്ങൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2727-28.Link
|
| 7 | KasargodPalathoppi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
Nill...
Nill
Show more
|
.undefined.Link
|
| 8 | Pookkothu thorth |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂക്കോത്ത് തോർത്ത്
“കണ്ണൂർ ജില്ലയിലെ മാങ്ങാടിന് തൊട്ടടുത്ത് തളിപ്പറമ്പിൽ പൂക്കോത്ത് ദേശത്ത് നിർമ്മിക്കുന്ന തോർത്തുമുണ്ട...
പൂക്കോത്ത് തോർത്ത്
“കണ്ണൂർ ജില്ലയിലെ മാങ്ങാടിന് തൊട്ടടുത്ത് തളിപ്പറമ്പിൽ പൂക്കോത്ത് ദേശത്ത് നിർമ്മിക്കുന്ന തോർത്തുമുണ്ടാണ് പൂക്കോത്തെ തോർത്ത് എന്നറിയപ്പെടുന്നത്. കനം കുറഞ്ഞ നേരിയ തോർത്താണിത്. 20 ഒറ്റകൊണ്ടാണ് പൂക്കോത്തെ തോർത്ത് നെയ്തിരുന്നത്. ഉയർന്ന ജാതിയിൽ പെട്ടവർ ചുമലിലിടുന്നതിനും ബ്രാഹ്മണരും മറ്റും പൂജാ ദികർമ്മങ്ങൾക്കും പൂക്കോത്തെ തോർത്താണ് ഉപയോഗിച്ചിരുന്നത്. “
Show more
|
.ദേശസൂചകങ്ങൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം: മൂന്ന്, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2726.Link
|
| 9 | Aranmula uthruttathi jalothsavam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആറന്മുള ഉതൃട്ടാതി ജലോത്സവം
“ആലപ്പുഴജില്ലയിലെ ആറന്മുള ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പമ്പാനദിയിൽ നടക്കുന...
ആറന്മുള ഉതൃട്ടാതി ജലോത്സവം
“ആലപ്പുഴജില്ലയിലെ ആറന്മുള ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പമ്പാനദിയിൽ നടക്കുന്ന ജലോത്സവമാണ് ആറന്മുള ഉതൃട്ടാതി ജലോത്സവം. ദേവനു സമർപ്പിക്കപ്പെട്ട ചുണ്ടൻ വള്ളങ്ങളെ പറയുന്ന പേരാണ് പള്ളിയോടങ്ങൾ. ഇവയാണ് ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഇവയിലെ 64 തുഴക്കാർ 64 കലകളെയും 4 അമരക്കാർ 4 വേദങ്ങളെയും നിലയാളന്മാർ അഷ്ടദിഗ്പാലകരെയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം.
രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ട്, തിരുവാറന്മുളയപ്പൻ സ്തുതികൾ, ആരാധനാശ്ലോകങ്ങൾ എന്നിവയാണ് തുഴച്ചിലുകാർ പാടുന്നത്. ഓരോ പള്ളിയോടവും ഓരോ കരക്കാരുടെ സ്വന്തമാണ്. ജാതിമതഭേദമെന്യേയാണ് ഇവർ ഇത് സംരക്ഷിക്കുന്നത്. മത്സരത്തിൽ തുഴഞ്ഞുവരുന്ന വള്ളങ്ങൾ നേര്യതുയർത്തി വീശി അടുപ്പിച്ച് വെറ്റിലപൊകലയും അവിലും പഴവും നല്കാറുണ്ട്.
38 കൂട്ടം വിഭവങ്ങൾ കൂട്ടി നല്കുന്ന വള്ളസദ്യയും അഷ്ടമിരോഹിണിവള്ളസദ്യയും പ്രസിദ്ധമാണ്. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന് ,ജനറൽ എഡിറ്റർ’:ഡോ. സി .ആർ .രാജഗോപാലൻ ഡിസി ബുക്സ് , പുറം : 2731.Link
|
| 10 | Kizhakkancheri ilayada |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിഴക്കഞ്ചേരി ഇലയട
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ അങ്ങാടിയോടു ചേർന്നുള്ള ഗണപതിക്ഷേത്രത്തിൽ നിവേദിക്കാനായി ഉണ്ട...
കിഴക്കഞ്ചേരി ഇലയട
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ അങ്ങാടിയോടു ചേർന്നുള്ള ഗണപതിക്ഷേത്രത്തിൽ നിവേദിക്കാനായി ഉണ്ടാക്കുന്ന 'കിഴക്കഞ്ചേരി ഇലയടകൾ' ദേശപ്പെരുമയുടെ സൂചകംകൂടിയാണ്.
ക്ഷേത്രത്തിൽ ചിങ്ങമാസ ചതുർത്ഥിക്ക് 1008-നുമേൽ ഇലയടകൾ ഉണ്ടാക്കി ഗണപതിക്കു നിവേദിക്കുന്നു. പുരുഷന്മാർമാത്രമാണ് ഇലയട ഉണ്ടാക്കുന്നതിൽ ഏർപ്പെടുന്നത്. വലിയ അടുപ്പിൽ പാകിയ മുളകൊണ്ടുള്ള അലകുകൾക്കു മുകളിലാണ് ഇലയടകൾ നിരത്തുക. മുകളിൽ വീണ്ടും അലകുകളും ഇലയടകളും നിരത്തും. ഉയർത്തിയശേഷം മുകളിൽ ചെമ്പുകൊണ്ടു മൂടുകയും വശങ്ങളിൽ മണ്ണു പൊതിയുകയും ചെയ്യും. രാത്രി തീയിട്ടു കഴിഞ്ഞാൽ പുലർച്ചയേ അടകൾ എടുക്കൂ. നാഴി പച്ചരിയും അത്രതന്നെ പുഴുക്കലരിയും രണ്ടു മണിക്കൂർ തുല്യമായി കുതിർത്തെടുത്ത ശേഷം അരയ്ക്കുന്നു. രണ്ടു തേങ്ങ ചിരവി അരക്കിലോ ശർക്കര പാനിയിലിട്ട് ചെറുതീയിൽ ഇളക്കി പറ്റിക്കുന്നു. നെയ്യും ചേർക്കാറുണ്ട്. പൂർണം എന്നാണിതിനു പറയുന്നത്. വാട്ടിയ വാഴയിലയിൽ എണ്ണയോ നെയ്യോ തടവി മാവ് അതിൽ പരത്തി എടുക്കുന്നു. നേരത്തേ തയ്യാ റാക്കിയ തേങ്ങാ ശർക്കരക്കൂട്ട് അടയുടെ പാതിവശത്ത് തടവി ഇല നടുവേ മടക്കുന്നു. വശങ്ങളും മടക്കിവെക്കും. ശേഷം ആവിയിൽ വേവിച്ചെടുക്കുന്നു. ഇതാണ് ഇലയട തയ്യാറാക്കുന്ന രീതി. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733-34.Link
|
| 11 | Kizhakkancheri Vishari |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിഴക്കഞ്ചേരി വിശറി
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഗ്രാമത്തിൽ പനയോലകൊണ്ട് നിർമ്മിക്കുന്ന വിശറികളാണ് പുകൾപെറ്റ കിഴക്കഞ...
കിഴക്കഞ്ചേരി വിശറി
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഗ്രാമത്തിൽ പനയോലകൊണ്ട് നിർമ്മിക്കുന്ന വിശറികളാണ് പുകൾപെറ്റ കിഴക്കഞ്ചേരി വിശറികൾ. ഭംഗിയും ഈടും ലഭിക്കുന്നതിനായി തൈപ്പനയുടെ ഓല ഉപയോഗിച്ചാണു വിശറി ഉണ്ടാക്കുക. വെട്ടിക്കൊണ്ടുവരുന്ന പനമ്പട്ട ചെറുതായി വാട്ടിയാണ് വിശറിയുടെ രൂപത്തിലാക്കുന്നത്. പനമ്പട്ട വിടർ ത്തിയെടുത്ത് ഒരുദിവസം വെയിൽകൊണ്ടശേഷം വൃത്താകൃതിയിലാക്കി മെഴുകുപുരട്ടി ബലവത്താക്കും. ഇരുപതാം നമ്പർ നൂലും ഈർക്കിൽ വണ്ണത്തിൽ ചെത്തിയെടുത്ത ഈറ്റയും ഉപയോഗിച്ചാണ് പട്ടയുടെ വശങ്ങൾ ബലപ്പെടുത്തുന്നത്. വിശറിക്കുചുറ്റും ഈറ്റ വലിച്ചുകെട്ടി പിടിയിൽ ഉറപ്പിക്കും. പനയോലകൊണ്ട് വിശറിയുടെ വശങ്ങൾ മോടിപിടിപ്പിക്കുകയും ചെയ്യും. ചുവന്ന ചായം മുക്കിയ അല ങ്കാരത്തുണികൾ വശങ്ങളിൽ പിടിപ്പിച്ച് ഭംഗികൂട്ടുകയും ചെയ്യാറുണ്ട്. പനമ്പട്ടയുടെ വെള്ളക്കൂമ്പുകളാണു വിശറി ഉണ്ടാക്കുവാനായി ഉപയോഗിച്ചിരുന്നത്. വെള്ളക്കൂമ്പ് മഞ്ഞളിട്ട് വേവിച്ചശേഷം വെയിലത്തിട്ട് ഉണക്കിയാണു വിശറി നിർമ്മിക്കുവാൻ തയ്യാറാക്കുന്നത്. ഇത് വിശറികൾക്കു പൊന്നിൻനിറം നല്കുന്നതിനു കാരണമാകുന്നു. രണ്ടുതരം വിശറികളാണു നിർമ്മിച്ചിരുന്നത്. വശങ്ങളിൽ ഒരു ഈറ്റ വാരി ഉപയോഗിച്ചുണ്ടാക്കുന്നവ 'ഒറ്റവരി' എന്ന പേരിലും രണ്ട് വാരി ഉപയോഗിച്ച് ഉണ്ടാക്കുന്നവ 'ഇരട്ടവാരി' എന്ന പേരിലുമാണ് അറി യപ്പെട്ടിരുന്നത്. ഭംഗിയും തിളക്കവുമുള്ള ലോഹത്തകിടുകളും ഇവ യിൽ ഘടിപ്പിച്ചിരിക്കും. 'ഇരട്ടവാരി' വിശറികൾക്ക് 'ഒറ്റവാരി'കളെ അപേക്ഷിച്ച് ഭംഗിയും ഉറപ്പും കൂടുതലാണ്. അലങ്കാരപ്പണികൾ ഉള്ളതിനാൽ കാണാൻ നല്ല ചന്തമാണ് ഇവയ്ക്ക്.”
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ.രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733-34.Link
|
| 12 | vembayam Kalam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വെമ്പായം കലം
“തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വേളാൻ സമുദായക്ക...
വെമ്പായം കലം
“തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വേളാൻ സമുദായക്കാർ നിർമ്മിക്കുന്ന സവിശേഷമായ കലങ്ങളാണ് വെമ്പായം കലങ്ങൾ. പുളിം പൂവിന്റെ നിറമുള്ളവയാണ് വെമ്പായം കലങ്ങൾ. തീയുടെ അളവും ഉപയോഗിക്കുന്ന വിറകിൻ്റെ ഗുണവും പാത്രനിർമ്മാണത്തിലെ പ്രധാന ഘടകങ്ങളാണ്. അനുയോജ്യമായ മണ്ണ് ശേഖരിച്ച് പാകപ്പെടുത്തലാണ് പാത്രനിർമ്മാണത്തിലെ ആദ്യപടി. കാരംകോട്, പട്ടം വയലേ ലകളിലെ മണ്ണാണ് വെമ്പായകലത്തിന് ഉപയോഗിച്ചിരുന്നത്. തിരി കല്ലിൽവെച്ച് മണ്ണ് അരച്ച് പാകപ്പെടുത്തുന്നു. ഈ മണ്ണ് വീണ്ടും ചവിട്ടി ക്കുഴച്ച് കൈകൊണ്ട് പാകപ്പെടുത്തിയെടുക്കുന്നു. അടിവട്ടമുള്ള കലങ്ങൾ തട്ടുകല്ലിൽ തട്ടി പരുവപ്പെടുത്തുന്നു. പുളിവിറകുപയോ ഗിച്ചാണ് പാത്രങ്ങൾ 24 മണിക്കൂർ ചൂളയിൽ വെക്കുന്നത്. ചുട്ടെടുക്കേണ്ട പാത്രങ്ങൾ അടുക്കിവെച്ച് വൈക്കോൽ പുതയ്ക്കുന്നു. അതിന്റെമേൽ ചെളിതേച്ചാണ് ചൂളയ്ക്കു വെക്കുക. കലം, കുടം, കറിച്ചട്ടി, അടപ്പുചട്ടി, വട്ടച്ചട്ടി, മരവി, കൊച്ചുമരവി, കായക്കുടുക്ക, ഇടിഞ്ഞിൽ, മുട്ടി (കള്ളുകുടം) പാക്ക്... എന്നിവയാണ് വെമ്പായകലങ്ങളുടെ പട്ടികയിൽ വരുന്നത്. തമിഴ്നാട്ടിൽനിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം കാവിമണ്ണ് വെള്ളത്തിൽ കലക്കി പാത്രത്തിൻ്റെ പുറത്ത് തേച്ചുപിടിപ്പിച്ച് ചുട്ടെടുത്തും പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവയ്ക്കു നിറവ്യത്യാസം ഉണ്ടായിരിക്കും. ഇത്തരം പാത്രങ്ങൾ ചുട്ടെടുത്തശേഷം മിനുസപ്പെടുത്തുന്ന രീതിയുമുണ്ട് “
Show more
|
.ദേശസൂചകങ്ങൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന്, ജനറൽ എഡിറ്റർ ,ഡോ: സി.ആർ.രാജഗോപാലൻ, ഡിസി ബുക്സ് , പുറം : 2738.Link
|
| 13 | cherthala Thadi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചേർത്തല തടി
‘’ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ...
ചേർത്തല തടി
‘’ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് കുഴച്ച്, കവുങ്ങിൻ പാളയിൽ ചുരുട്ടിയെടുത്ത്, മണ്ണിൽ കുഴിച്ചിട്ട് തീയിട്ട് ചുട്ടെടുക്കുന്നതാണ് തടി. രോഗശമനത്തിനായി ഈ വഴിപാട് നടത്തുന്നു.
മൂർത്തിയായ കാവുടയനു നിവേദിക്കുന്ന ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ അപൂർവ്വമായ നൈവേദ്യമാണ് 'തടി.' നാഴി അരിയും ഒരു തേങ്ങയും 300 ഗ്രാം ശർക്കരയും ഒരു കദളിപ്പഴവും 100 ഗ്രാം നെയ്യുമാണ് തടി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. വെള്ള ത്തിലിട്ട് തൊലികളഞ്ഞ പാള ഒരുമുഴം നീളത്തിൽ ചതുരാകൃതിയിൽ മുറിച്ചെടുത്ത് ഇതിലാണു തടി ഉണ്ടാക്കുന്നത്. ശർക്കരപ്പാവുരുക്കി ചൂടാക്കിയശേഷം അരിപ്പൊടിയും ചിരകിയ തേങ്ങയും കുറച്ചു വെള്ളം ചേർത്ത് കുഴച്ചെടുത്തു നെയ്യും കദളിപ്പഴവും ചേർത്ത് ശർക്കര പാവിലിട്ട് ഇളക്കി കട്ടി പരുവത്തിലാക്കുന്നു. തയ്യാറാക്കി വെച്ചിട്ടുള്ള ചതുരാകൃതിയിലുള്ള പാളയിൽ ഇത് പരത്തുന്നു. പാള ചുരുട്ടി രണ്ടറ്റവും പാളയുടെ നാരുകൊണ്ടുതന്നെ കെട്ടി നടുവിലും നാലഞ്ചു കെട്ടുകൾ ഇടുന്നു. മണ്ണിട്ടൊരുക്കിയ തറയിലാണു തടി ചുട്ടെടുക്കു ന്നത്. ചിരട്ടയും തേങ്ങയുടെ തൊണ്ടും കത്തിച്ച് ചുട്ടെടുക്കുന്നതി നുള്ള മണ്ണ് നല്ലപോലെ ചൂടാക്കുന്നു. അതിനുശേഷം മണ്ണ് വകഞ്ഞു മാറ്റി ചുരുട്ടിവെച്ചിട്ടുള്ള തടി നിരത്തി ചൂടുള്ള മണ്ണ് ഇതിൻ്റെ പുറത്ത് വാരിയിടുന്നു. തുടർന്ന് മണ്ണിൻ്റെ മുകളിൽ ചിരട്ടയിട്ട് കത്തിക്കും. ചുട്ടുപഴുത്ത മണ്ണിൽ തടി വെന്തു പാകമാകുന്നു. ഏകദേശം നാലു മണിക്കൂർകൊണ്ടാണ് തടി ചുട്ടെടുക്കുന്നത്. തിങ്കൾ, വ്യാഴം ദിവസ ങ്ങളിൽ ഉച്ചപൂജയ്ക്കുശേഷമാണ് തടിനിവേദ്യം വിതരണം ചെയ്യുന്നത്. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ജനറൽ എഡിറ്റർ’: ഡോ: സി. . രാജഗോപാലൻ, ഡിസി ബുക്സ് വോള്യം മൂന്ന്, പുറം : 2721.Link
|
| 14 | kuzhi thalam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുഴിത്താളം
1.“ മങ്ങാട്ടുകാവു ദേവീക്ഷേത്രത്തിൽ കുംഭമാസം ഭരണിനാളിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ് കുഴിത്താളം. ആവശ്യാർത്ഥം ...
കുഴിത്താളം
1.“ മങ്ങാട്ടുകാവു ദേവീക്ഷേത്രത്തിൽ കുംഭമാസം ഭരണിനാളിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ് കുഴിത്താളം. ആവശ്യാർത്ഥം വീടു കളിലും കുഴിത്താളം നടത്താറുണ്ട്. കൊടുങ്ങല്ലൂർ ദേവി(കാളി) പ്രസാദിക്കുന്നതിനുവേണ്ടിയുള്ള ഈ അനുഷ്ഠാനം വേട്ടുവസമുദാ യക്കാരുടേതാണ്. കുരുത്തോലകൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ള പന്തലിന്റെ കീഴിൽ പ്രത്യേക രീതിയിൽ കളങ്ങൾ ഒരുക്കുന്നു. ചതു രാകൃതിയിലുള്ള കള്ളികളായാണു കളം വരയ്ക്കുന്നത്. കള്ളികളിൽവാൾ, ചിലമ്പ്, പൂവ് തുടങ്ങിയ സാമഗ്രികൾ ഓരോ സ്ഥാനങ്ങളിൽ രേഖപ്പെടുത്തുന്നു. കളത്തിൻ്റെ മധ്യത്തിൽ നാക്കിലയിൽ നെല്ല്, അവിൽ, വെള്ളരി തുടങ്ങിയവയും ഒരുക്കിയിരിക്കും. ഗണപതി, കാരണവന്മാർ, വെളിച്ചപ്പാട്, പാട്ടുകാർ എന്നിവരെ സങ്കല്പിച്ചും കള്ളികളിൽ പ്രത്യേക പൂജാദ്രവ്യങ്ങൾ ഒരുക്കുന്നു. കളംവര പൂർത്തി യായാൽ വീട്ടുകാർ ദക്ഷിണകൊടുത്തു 'കളം സ്വീകരിക്കുന്നു.' തുടർന്നു പാട്ടുകാർ ദേവീപ്രീതിക്കുവേണ്ടി പ്രത്യേക പൂജകൾ നടത്തും. പൂജ അവസാനിക്കുമ്പോഴേക്കും ദേവി കളത്തിലെത്തിയിരിക്കുമെ ന്നാണ് വിശ്വാസം. സന്ധ്യയോടുകൂടി പാട്ട് ആരംഭിക്കുന്നു. ഗണപതി, സരസ്വതിസ്തുതികൾക്കുശേഷം കാളീചരിതം പാടുന്നു. ഇടയ്ക്കു തുള്ളൽക്കാരൻ തുള്ളി ഉറയുന്ന സന്ദർഭങ്ങളിൽ പാട്ടു താൽക്കാലി കമായി നിർത്തുന്നു. ഇതു പലവട്ടം ആവർത്തിക്കും. അവസാനം വെളിച്ചപ്പാടു തുള്ളിഉറഞ്ഞു പുറത്തു മുറിഞ്ഞ വാഴപ്പിണ്ടി നാട്ടുകയും കോഴിയെ അറുത്തു ചോര കളത്തിൽ വീഴ്ത്തുകയും ചെയ്യുന്നതോടെ കുഴിത്താളത്തിനു സമാപനമായി. ഓടുകൊ ണ്ട് ഉണ്ടാക്കിയ നടുഭാഗത്ത് അകത്തേക്കു കുഴിഞ്ഞിരിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് കുഴിത്താളം. ഇതു മുട്ടിക്കൊണ്ട് പാടുന്നതിനാലാണ് ഈ അനുഷ്ഠാനത്തിന് കുഴിത്താളമെന്നു തന്നെ പേർ വന്നത്. “
2 കുഴിത്താളം
“ഓടുകൊണ്ട്നിർമിക്കുന്ന ഒരു ഘനവാദ്യം. കുഴിത്താളം വളരെ ചെറുതാണെങ്കിലും ആകൃതി ഇല ത്താളത്തിന്റെതുതന്നെ. കൈമണി, താളക്കൂട്ടം, താളക്കട്ട എന്നൊക്കെ പറയുന്ന സാധനവും കുഴിത്താ ളവും പേരിലല്ലാതെ ഉപയോഗ ത്തിൽ വ്യത്യാസമില്ല. ചാക്യാർകൂ ത്തിനും കൂടിയാട്ടത്തിനും നങ്ങ്യാർ കുഴിത്താളം മുട്ടും. തുള്ളൽക്കളി, അയ്യപ്പൻപാട്ട്, കളമെഴുത്തുപാട്ടിലെ ചില അടിയന്തിര പ്പാട്ടുകൾ, ഭജന,നാഗസ്വരം തുടങ്ങിയവയ്ക്കും കുഴിത്താളം ആവശ്യമാണ്. “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം മൂന്ന്, ഡി.സി ബുക്സ്, പുറം:2577- 2578 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:268.Link
|
| 15 | Daivam Kanal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദൈവംകാണൽ
1. “പണിയർ, കളനാടികൾ, അടിയാന്മാർ, എന്നിവർക്കിടയിൽ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങാണ് ദൈവംകാണൽ. ചുവന്ന പട്ടുടുത്തു ...
ദൈവംകാണൽ
1. “പണിയർ, കളനാടികൾ, അടിയാന്മാർ, എന്നിവർക്കിടയിൽ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങാണ് ദൈവംകാണൽ. ചുവന്ന പട്ടുടുത്തു കാലുകളിൽ ചിലമ്പണിഞ്ഞ്, മുഖത്തും ശരീരത്തിലും അരിമാവ്, മഞ്ഞൾ, കരി എന്നിവ പൂശി വെളിച്ചപ്പാടു തുള്ളുന്നപോലെ തുള്ളും. മരച്ചുവട്ടിലെ ദേവതകൾ ശരീരത്തിൽ പ്രവേശിച്ചു വെളിച്ചപ്പെടുമ്പോലെയാണ് തുള്ളുക. തുടി, മരക്കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു പാട്ടുപാടുകയും ദേവതാസ്തുതി നടത്തുകയും ചെയ്യും. വയനാട്ടിലെ അടിയാന്മാർ ഗദ്ദികയുടെ അനുബന്ധമായി ദൈവം കാണൽ നടത്തും. കളനാടികൾ നോമ്പുകഴിക്കൽ കർമ്മത്തോട നുബന്ധിച്ചും ദൈവംകാണൽ നടത്തും”.
2.ദൈവംകാണൽ
പണിയർ, കളനാടികൾ, അടിയാ ൻമാർ, കുണ്ടുവടിയൻമാർ തുടങ്ങി യ ആദിമവർഗങ്ങൾക്കിടയിൽ നില വിലുള്ള ഒരനുഷ്ഠാനച്ചടങ്ങ്. പണിയൻമാരുടെ ദൈവം കാണൽ ഒരു അനുഷ്ഠാനനൃത്തമാണ്. മരച്ചുവടു കളിലുള്ള ദൈവസങ്കേതങ്ങളിൽ വെച്ച് അവർ ദേവതാദർശനം നടത്തുന്നു. വെളിച്ചപ്പാട് തുള്ളുന്നതു പോലെയാണ് അതിന്റെ സമ്പ്രദായം. ചുവന്ന പട്ടുടുക്കും. കാലുകളിൽ ചിലമ്പണിയും. മുഖത്തും ശരീ രത്തും അരിമാവ്, മഞ്ഞൾ, കരി
തുടങ്ങിയവകൊണ്ട് വരയും കുറിയുമു ണ്ടാകും. കൈയിൽ ആയുധമെടു ക്കാറുണ്ട്. ദേവതകൾ ശരീരത്തിൽ ആവേശിച്ച് നർത്തനം ചെയ്യുന്നുവെന്നാണ് സങ്കൽപം, തുടിയും മരക്കുഴലും വാദ്യോപകരണങ്ങളായി ഉപയോഗിക്കും. ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും ആ സന്ദർഭത്തിൽ പാടുക പതിവാണ്.
വയനാട്ടിലെ അടിയാൻമാർ ഗദ്ദികയുടെ അനുബന്ധമായി 'ദൈവം കാണൽ' എന്ന അനുഷ്ഠാനനിർവഹണം നടത്താറുണ്ട്. രോഗം, പ്രസവവേദന എന്നിവ ഉണ്ടാകുമ്പോഴാണ് ഇത് പതിവ്.
കളനാടികൾ വർഷംതോറും നടത്തുന്ന 'കോളുകഴിക്കൽ' കർമത്തോടനുബന്ധിച്ച് "ദൈവംകാണൽ' നടത്തും. 'കോമര'മാകുന്ന വ്യക്തികൾ വ്രതമെടുത്തിരിക്കണം.
പുരുഷദൈവങ്ങൾക്കും സ്ത്രീദേവതകൾക്കും പ്രത്യേകം കോമരങ്ങളുണ്ടായിരിക്കും. വാൾധരിച്ച കോമരങ്ങൾ ഉറഞ്ഞുതുള്ളി അനുഗ്രഹവൃഷ്ടിചെയ്യും. കുണ്ടുവടിയൻമാർ തുലാപ്പത്തിന് നായാട്ടിന്നിറങ്ങുമ്പോൾ ദൈവത്തെകാണൽ നടത്തും. കുറിച്യർ തിരണ്ടുകല്യാണം, മൂപ്പനെ തിരഞ്ഞെടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിലത്രേ ദൈവംകാണൽ നടത്തുക “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം മൂന്ന്, ഡി.സി ബുക്സ്,പുറം:2596 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:474.Link
|
| 16 | njaninmel kali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഞാണിന്മേൽക്കളി
1. “കയറിന്മേൽകയറി നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കാണ് ഞാണി ന്മേൽക്കളി എന്നു പറയുന്നത്. ഞാൺ എന്നതിനു ചരട...
ഞാണിന്മേൽക്കളി
1. “കയറിന്മേൽകയറി നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കാണ് ഞാണി ന്മേൽക്കളി എന്നു പറയുന്നത്. ഞാൺ എന്നതിനു ചരട്, കയറ് എന്നീ അർത്ഥങ്ങൾ ഉണ്ട്. പണ്ടുകാലങ്ങളിൽ ദേശംതോറും നടത്തിയിരുന്ന വിനോദപ്രകടനമായിരുന്നു ഇത്. ഞാണിന്മേൽക്കളിക്കു ചെണ്ട കൊട്ടുകയും ചെയ്യുമായിരുന്നു. ഞാണിന്മേൽ തൂങ്ങിക്കിടന്നും ഞാണിന്മേൽക്കൂടി നടന്നും തലകുത്തിക്കിടന്നുമൊക്കെ കളിക്കാർ അഭ്യാസപ്രകടനങ്ങൾ നടത്തുന്നു. സഞ്ചാരിവർഗങ്ങളാണ് കൂടുതലും ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത്. “
2.ഞാണിൻമേൽക്കളി
“കയറിൻമേൽ കയറിയുള്ള അഭ്യാസപ്രകടനങ്ങൾ. പണ്ട് ദേശം തോറും നടന്ന് വിനോദപ്രകടനം നടത്തിവന്നവരുണ്ടായിരുന്നു. ഞാ ണിൻമേൽക്കളിയും മറ്റ് അഭ്യാസങ്ങളും അവർ നടത്താറുണ്ടായിരു ന്നു. ആയുധപ്രയോഗവും പതിവുണ്ട്. കളിക്ക് ചെണ്ട കൊട്ടും. നമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഞാണിൻമേൽ കളിക്കാരെപ്പറ്റി പറയുന്നുണ്ട്. ഇന്നും ഇത്തരം അഭ്യാസം നടത്തുന്ന സഞ്ചാരി വർഗ്ഗങ്ങളെ കാണാം “
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2681 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:406.Link
|
| 17 | Chavittu nadakam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാ...
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
2.ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.”
3.ചവിട്ടുനാടകം
‘“കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പു ഴവരെയുള്ള ക്രിസ്ത്യാനികളുടെ ഇടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകം. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ണ്. ആട്ടവും ചാട്ടവുമാണ് ചവിട്ടുനാട കത്തിന്റെ ജീവൻ. അധികം കനമില്ലാത്ത പലകകൾ പൊക്കത്തിൽ നിരത്തി തട്ടിട്ട്, അതിൻമേൽ നിന്നാണ് താളത്തോടെ ചവിട്ടുന്നത്.
വീരരസപ്രധാനമായ പല കഥകളും ചവിട്ടുനാടകത്തിൽ അഭിനയി ക്കാറുണ്ട്. വേദപുസ്തകത്തെയോ, പാശ്ചാത്യചരിത്രത്തെയോ, ക്രൈസ് തവസമുദായത്തെയോ സംബന്ധിച്ച കഥകളാണ് മിക്കവാറും. തുർക്കി കൾക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറൽമാൻ ചക്രവർത്തിയുടെ കഥയെ അടിസ്ഥാനമാക്കി യുള്ള 'കാറൽമാൻ നാടകം' ചവിട്ടുനാടകങ്ങളിൽ പ്രാതസ്മരണീയ മാണ്. "
Show more
|
.റഫൻസ് : സെബീന റാഫി, ചവിട്ടു നാടകം, കോട്ടയം, സാഹിത്യ സഹകരണ സംഘം -1964 1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2652-2654 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 125- 127 3.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:364.Link
|
| 18 | Nerchakottukali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നേർച്ചകൊട്ടുകളി
1.”ദ്രാവിഡ സംസ്കാരത്തിൻ്റെ തനിമ ഇന്നും നിലനിൽക്കുന്നത് കാവുകളിലും പതികളിലും കുലദൈവത്തറകളിലും തറവാട്ടു ത...
നേർച്ചകൊട്ടുകളി
1.”ദ്രാവിഡ സംസ്കാരത്തിൻ്റെ തനിമ ഇന്നും നിലനിൽക്കുന്നത് കാവുകളിലും പതികളിലും കുലദൈവത്തറകളിലും തറവാട്ടു തിരുമുറ്റങ്ങളിലുമാണ്. ഒട്ടുമിക്ക കാവുകളും കൊടുങ്ങല്ലൂരമ്മയുടെ അംശചൈതന്യം കുടികൊള്ളുന്നതാണ്. ഇവിടെയാണ് അടിയാളർ, സ്വന്തം മണ്ണിൽ അയിത്തം കല്പിച്ച് അരികിലേക്കു മാറ്റിനിർത്ത പ്പെട്ട പറയനും പുലയനും മറ്റു കീഴ്ജാതി സമൂഹങ്ങളും തങ്ങളുടെ ദുഃഖങ്ങൾ നിരത്തുന്നത്. ആണ്ടൊരുക്കങ്ങളോടെ, ആചാരങ്ങളോ ടെയുള്ള ഈ ഒത്തുചേരലിനെയാണ് പാക്കനാർതുള്ളലെന്നും കാവേറ്റമെന്നും കാവുതീണ്ടലെന്നും നേർച്ചകൊട്ടുകളിയെന്നും കാളവേലയെന്നുമെല്ലാം പറഞ്ഞുവരുന്നത്.
കാർഷികപ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു അനുഷ്ഠാനകലയാണ് നേർച്ചകൊട്ടുകളി. പുലയവിഭാഗക്കാരാണ് ഈ അനുഷ്ഠാനകല കൊണ്ടുനടക്കുന്നവർ. മണ്ണിനും മക്കൾക്കും കന്നിനും കൃഷിക്കും ദോഷങ്ങൾ വരാതിരിക്കാൻ അമ്മദൈവത്തെ മനസ്സിൽ ധ്യാനിച്ച് നേർച്ചനേരുന്നു. വിളവെടുപ്പിനുശേഷം നേർച്ച കൊടുക്കുന്നു. വിത്തും പുത്തനും വാദ്യവും താളവും പാട്ടും ചുവടുകളിയും ആട്ടവും എല്ലാം നേർച്ചയുടെ പ്രധാന ഭാഗങ്ങളാണ്. ആദ്യകാലങ്ങളിൽ ഈ അനുഷ്ഠാനം കാവുകളിലും പതികളിലും (കുലദൈവത്തറ) തറവാ ട്ടുതിരുമുറ്റങ്ങളിലും മാത്രമാണു നടന്നിരുന്നത്. പിന്നീട് ഇത് ദേശ ദൈവത്തറകളിലേക്ക് കൊണ്ടുവരപ്പെട്ടു. അതിന് ദേശവാഴിയുടെ അനുമതി ലഭിച്ചത്, ഒരു ദേശത്തുള്ളവർ പറയുന്നത് ഇങ്ങനെയാണ്: വിളവെടുപ്പിനുശേഷം കുലദൈവത്തറകളിൽ അടിയാളർ ഒത്തു ചേർന്ന് കുലദൈവങ്ങൾക്കും ദേശദൈവങ്ങൾക്കും കർമ്മങ്ങൾ ചെയ്ത് ചെണ്ട വലംതലകൊട്ടിപ്പാടി മുടിയാടി കളിനടക്കുന്ന സമയം, ഈ അവസരത്തിൽ ദേശദൈവശ്രീകോവിലിൽ ചില ദുഃശകുനങ്ങൾ കാണാൻ ഇടയായി. കാരണമറിയാൻ പ്രശ്നംവെച്ചു. പ്രശനത്തിൽ ദൈവം ശ്രീകോവിലിൽ ഇല്ലെന്നും അടിയാളർ കൊട്ടുംകളിയും നടക്കുന്നിടത്താണെന്നും മനസ്സിലായി. പ്രശ്നപരിഹാരത്തിനായി ഇനിമുതൽ അടിയാളന്മാരുടെ കൊട്ടുംകളിയും ദേശദൈവത്തറ യിലും കൊണ്ടുവരട്ടെ എന്നു കല്പനയുണ്ടായി. അതിനുവേണ്ടി വരുന്ന വിത്തും പുത്തനും അടിയാളർക്കു നൽകുവാനും ഉത്തരവുണ്ടായി. അങ്ങനെയാണ് അടിയാളർ നടത്തിവന്നിരുന്ന കൊട്ടുംകളിയും (മുത്തപ്പനാന) പിന്നീട് നേർച്ചകൊട്ടുകളിയായി ദേശദൈവത്തറക ളിലേക്ക് ആനയിക്കപ്പെട്ടത്.
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കുഴൂർ പഞ്ചായത്തിലെ ആലമുറ്റം ദേവീക്ഷേത്രത്തിലും മുത്തുകുളങ്ങര ക്ഷേത്രത്തിലും മഠത്തിക്കാവ്, തിരുത്തിക്കുളങ്ങര, പതിയേരിക്കാവ്, പേരൂർക്കാവ്, അന്നമനട മഹാദേവക്ഷേത്രം, പൂന്നിലക്കാവ്, എറണാകുളം ജില്ലയിൽ വാപ്പാലശ്ശേരി മുത്തിക്കല്ല്, ചെറിയതേക്കാനം ദേവീക്ഷേത്രത്തിലും കുണ്ടൂർ പെരിങ്ങണത്ത്, കോഴിക്കൂട് ഇരുമ്പുങ്ങൽത്തറ മുതലായ തറകളിലും വച്ചാരാധാന നടത്തുന്ന തറവാട്ടു തിരുമുറ്റങ്ങളിലും നേർച്ചകൊട്ട് ഉത്സവം നടന്നുവരുന്നു. മകരം, കുഭം, മീനം, മേടം, പത്താം ഉദയം എന്നീ സമയങ്ങളിലാണ് ഈ ഉത്സവം നടക്കുക പതിവ്. എറണാകുളം ജില്ലയിലെ ചെറിയതേക്കാനം ദേവീക്ഷേത്രത്തിൽ മണ്ഡലക്കാലത്തിനുമുമ്പ് തുലാമാസത്തിൽ (വിത്തിറക്കിക്കഴിഞ്ഞാലുടൻ) ദേശദൈവത്തിന് നേർച്ച കൊടുക്കുന്നതായി കണ്ടുവരുന്നു. “
2.നേർച്ചകൊട്ടുകളിപ്പാട്ട്
തൃശൂർ, എറണാകുളം, കോഴി ക്കോട് എന്നീ ജില്ലകളിൽ പലേ ടത്തും പുലയർ നടത്തുന്ന കാർഷി കോൽസവമാണ് നേർച്ചകൊട്ടുകളി. അമ്മ ദൈവത്തിനു നേർന്ന നേർച്ച കൾ വിളവെടുപ്പിനു ശേഷമാണ് നട ത്തുക. പതി, കാവ്, തറവാട് എന്നി വിടങ്ങളിലെന്നപോലെ ദേശദൈവ ങ്ങൾ കുടികൊള്ളുന്നിടങ്ങളിലും അത് പതിവുണ്ട്. മകരം മുതൽ മേടംവരെയാണ് ഈ ഉൽസവ ത്തിന്റെ കാലാവധി. വിളവെടുപ്പുക ഴിഞ്ഞാൽ നാട്ടുമൂപ്പന്റെ നിർദേശപ്ര കാരം പുലയർ (കൂട്ടങ്ങൾ) 'കുല ദൈവത്തറ'യിൽ ഒന്നിച്ചുചേർന്ന് നിശ്ചയിക്കും. പ്രധാനികൾ നാൽപ്പത്തൊന്നു ദിവസം വ്രതമെടുത്തിരിക്കണം.
നേർച്ചകൊട്ടുകളിയുടെ ദിവസം ക്കണം. ഈ ഉൽസവത്തിന്റെ മു ന്നോടിയായി ആഘോഷപൂർവം ഭവനംതോറും ചെല്ലുന്ന പതിവുണ്ട്.
നിശ്ചിതസ്ഥലത്ത് പാലക്കൊമ്പ് നാട്ടി, പഞ്ചവർണപ്പൊടികൊണ്ട് 'പാതിരാകളാട്ടം എന്ന ചടങ്ങ് നടത്തും. അതിനുമുൻപും പിൻപും പാട്ടും കൊട്ടും കളാട്ടവും പതിവുണ്ട്. നേർച്ച കൊട്ടുകളിക്കു പാടുന്ന പാട്ടുകൾ വൈവിധ്യമാർന്നവയാണ്. അർധരാത്രിക്ക്. ദേവിയെ പ്രീതിപ്പെടുത്തുന്ന പാട്ടുകൾ (അമ്മദൈവപ്പാട്ടുകൾ) മുത്തപ്പൻമാരുടെ സ്തുതി എന്നിവ മുഖ്യ മാണ്. ഞാറുപാട്ട്, കൊയ്ത്തുപാട്ട്, വിത്തുപാട്ട്, തേക്കുപാട്ട്, കിളിയാട്ടു പാട്ട് തുടങ്ങിയ കാർഷിക വൃത്തി യുമായി ബന്ധപ്പെട്ട പാട്ടുകൾ നേർ ച്ചകൊട്ടുകളിക്ക് പാടുമത്രെ “.
Show more
|
.1.നാട്ടു സംഗീതവും നേർച്ച കൊട്ടു കളിയും, എം.വി.മോഹനൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2334-2335 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:142.Link
|
| 19 | Sanghakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാ...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
3.സംഘക്കളി
സംഘക്കളിയുടെ ഉൽഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഒരൈതിഹ്യമുണ്ട്. പള്ളിബാണപ്പെരുമാൾ കേരളം ഭരിച്ചിരുന്ന കാലത്ത് ബുദ്ധശാസ്ത്രം പറഞ്ഞുകേൾപ്പിക്കുകയും അത് സത്യമാണെന്ന് ധരിച്ച പെരുമാൾ എല്ലാവരും ആ മാർഗം അനുഷ്ഠിക്കണമെന്ന് കൽപിക്കുകയും ചെയ്തു. ബ്രാഹ്മണർ തൃക്കാ രിയൂരമ്പലത്തിൽ ചെന്ന് പോംവഴിയെന്തെന്ന് ചിന്തിച്ചുകൊണ്ടിരിക്ക വെ, ജംഗമൻ എന്നൊരു മഹർഷി അവിടെവന്ന് നാലുപാദമുള്ള ഒരു മന്ത്രം അവർക്ക് ഉപദേശിച്ചു. ഒരു
മണ്ഡലക്കാലം ഇപ്രകാരം തൃക്കാരി യൂരപ്പനെ ഭജിച്ചപ്പോൾ ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂര(ഘ)ൻ ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്നീ ആറു ശാസ്ത്രികൾ അവിടെ വന്നുചേർന്നു. ഇവരും ബ്രാഹ്മണരും കൂടി പെരുമാളെക്ക ബ്, തങ്ങളും ബൗദ്ധന്മാരും തമ്മിൽ വാദിച്ചാൽ തങ്ങൾ തോറ്റുവെങ്കിൽ നാവുമുറിച്ച് നാട്ടിൽ നിന്ന് തങ്ങളെ അകറ്റാമെന്നും ബൗദ്ധന്മാർ തോറ്റു വെങ്കിൽ അവരെയും അപ്രകാരം ചെയ്യണമെന്നും അഭ്യർഥിച്ചു. ഈ ശാസ്ത്രിമാരുടെ സഹായത്തോടു കൂടി ബ്രാഹ്മണർക്ക് ബൗദ്ധന്മാരെ തോൽപിക്കുവാൻ കഴിഞ്ഞു. 'നാലുപാദം' ചൊല്ലി ദീപപ്രദക്ഷിണം, ചെയ്യുന്നത് ആപത് നിവാരണത്തിന് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിനാൽ, അന്നുമുതൽ ഈ അനുഷ്ഠാനം ആരംഭിച്ചുവത്രെ. സംഘ ക്കളിയുടെ ഉത്ഭവം ഇപ്രകാരമാ ണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും തൃക്കാരിയൂരാണ് പാനേകളിയുടെ ഉത്ഭവസ്ഥാനം. ഈ ഐതിഹ്യത്തോടു സദൃശമായൊരു കഥ പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽ കാ ണാം. സംഘക്കളിയുടെ ആഗമം
പ്രാചീന കേരളത്തിലെ ആയുധാ ഭ്യാസരീതിയെ അവലംബിച്ചാണെന്ന് ചിലർ ഊഹിക്കുന്നുണ്ട്. ബ്രാഹ്മണരെക്കൂടി ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നു. പ്രാരംഭകാ ലത്ത് ഓരോരോ സന്ദർഭങ്ങളിൽ യോധസംഘങ്ങൾ അടവുകളും പയറ്റുകളും അരങ്ങത്തുകാണിച്ചുവ ന്നിരുന്നതിൽ നിന്നായിരിക്കണം സംഘക്കളിയുടെ ആഗമമെന്നും, വെറും ആയുധാഭ്യാസപ്രദർശനമായി തുടങ്ങിവെച്ച സംഘങ്ങളിൽ പിൽക്കാലത്ത് മതപരമായും സാമുദായികമായും പല നവീനാംശങ്ങൾ വന്നു ചേർന്നതായിരിക്കണമെന്നു മാണ് അവരുടെ അഭ്യൂഹം. എന്തായാലും, സംഘക്കളി വിനോദത്തിനു മാത്രമുള്ളതല്ല. ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകർമമാണ്”.
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2618 - 2619.Link
|
| 20 | koodal manikkam mukkudi Kashayam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊര...
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂടൽമാണിക്യം മുക്കുടി കഷായം “
2.മുക്കുടി
‘’കർക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞൾ, ആടലോടകവേര്, കുട കപ്പാലവേര് എന്നിവ മോരിൽ അരച്ച് തിളപ്പിച്ചാണ് ആ പാനീയമു ണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങൾക്കെല്ലാം പരിഹാരമത യിത്. കുടിക്കുവാൻ സ്വാദില്ലാത്തതുകൊണ്ട് നിർബ്ബന്ധ പൂർവ്വം കുടിപ്പിക്കേണ്ടിവരും.
കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് മുക്കുടിക്കഷായം. ഇത് തുലാം മാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ഭരതസ്വാമിക്ക് (കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ) സമർപ്പിക്കുന്നു.കൂടാതെ, വഴുതനങ്ങ നിവേദ്യവും ഇതോടൊപ്പം പ്രധാനമാണ്.”
Show more
|
.1.അന്നം ദേശസൂചകങ്ങൾ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ , ഡി.സി ബുക്സ്,പുറം 44 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:723.Link
|