Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | Thozhuth | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പുരയിടത്തിലെ തെക്കുകിഴക്കുഭാഗത്തിനു വാസ്തുശാസ്ത്രപ്രകാരം പറയുന്ന പേരാണ് ഈശാനകോൺ എന്ന്. അവിടെയാണ് പശുക്കൂടു പണിയേണ...
“പുരയിടത്തിലെ തെക്കുകിഴക്കുഭാഗത്തിനു വാസ്തുശാസ്ത്രപ്രകാരം പറയുന്ന പേരാണ് ഈശാനകോൺ എന്ന്. അവിടെയാണ് പശുക്കൂടു പണിയേണ്ടത്. അടുക്കളയിലെ വെളിച്ചം കന്നുകാലി കാണണമെന്നും അതിനുള്ള സൗകര്യം നോക്കി കാലിക്കൂടു പണിയണമെന്നും മറ്റൊരു വിചാരഗതി ഉണ്ട്. എവിടെ പണിതാലും ശരി, കാലിക്കൂടിന്റെ തറയ്ക്ക് അല്പം ചായ്വ് ഉണ്ടായിരിക്കണം. തറയിൽ വീഴുന്ന മൂത്രം ഒലിച്ചുപോകാൻ മാത്രമുള്ള ചായ്വ് മതിയാകും. ചായ്വ് വളരെ കൂടിയാൽ അത് കാലികളുടെ ആരോഗ്യത്തെ പ്രതി കൂലമായി ബാധിക്കും.”
“കാലിത്തൊഴുത്തുകൾ കിഴക്കു പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കണം. തൻമൂലം കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ധാരാളമായി ലഭിക്കുന്ന സൂര്യപ്രകാശം അണുവിമുക്തമാക്കാൻ സഹായിക്കുന്നു.”
"കന്നുകാലികളെ തൊഴുത്തിലാണ് കെട്ടിയിരുന്നത്. ചകിരി പിരിച്ച കയറോ, ഇരുമ്പു കൊണ്ടുള്ള ചങ്ങലയോ ആണ് കെട്ടാൻ ഉപയോഗിച്ചിരുന്നത്. നിലം സാധാരണയായി പനയുടെ പാത്തികളോ കരിങ്കൽ കഷ്ണങ്ങളോ കൊണ്ട് വിരിച്ചിരുന്നു. ദിവസവും തൊഴുത്തിലെ ചാണകവും മൂത്രവുമെല്ലാം തൊഴുത്തിനു പിന്നിലുള്ള ചാണകക്കുഴിയിലേക്ക് നീക്കിയിരുന്നു. മഴയും പാടത്തു പണിയുമില്ലാത്ത ദിവസങ്ങളിൽ കന്നുകാലികളെ മേക്കാൻ പറമ്പുകളിലും മറ്റും കൊണ്ടുപോയിരുന്നു. സാമ്പത്തിക ഭദ്രതയും കൃഷിയുമുള്ള വലിയ കുടുംബങ്ങളിൽ കന്നുകാലികളെ മേക്കാൻ പ്രത്യേക വേലക്കാർ ഉണ്ടായിരുന്നു. അഗ്രഹാരത്തിൽ എന്നും ഒരാൾ കാലത്ത് വന്ന് എല്ലാ വീട്ടിലെയും പശുക്കളെ കൊണ്ടുപോയി മേയ്ച്ച് കുളിപ്പിച്ച് തിരിച്ചു തൊഴുത്തിൽ കെട്ടുമായിരുന്നു. വൈക്കോൽ പ്രധാന കാലിത്തീറ്റ. അത് വലിയ ‘കുണ്ട’കളിലായി അടുക്കി മഴ വീണ് കേട് വരാതെ ആണ്ടോടാണ്ട് സൂക്ഷിച്ചുവന്നു. ഇത് കുറേശ്ശെയായി കാലിക്ക് തീറ്റയായി തൊഴുത്തിലെ ‘പുല്ലോട്ടി’യിൽ വച്ച് കൊടുക്കുന്നു. വർഷകാലത്ത് വയൽ വരമ്പുകളിൽ വളരുന്ന പുല്ലരിഞ്ഞ് തൊഴുത്തിൽ തിന്നാൻ കൊടുത്തിരുന്നു ".
“പ്രകൃതിയുടെ പ്രതികൂലാവസ്ഥകളിൽ നിന്നും രക്ഷ നൽകി ഉരുവിൽ നിന്നും ഉയർന്ന ഉൽപ്പാദനം ലഭ്യമാക്കുവാൻ വേണ്ടരീതിയിലുള്ള പാർപ്പിടം ഉരുവിനു നൽകേണ്ടതാണ്. ശാസ്ത്രീയമായി തൊഴുത്തു നിർമിക്കുന്നതു വഴി പാലുൽപ്പാദനം വർധിപ്പിക്കാമെന്നു മാത്രമല്ല ജൈവവളമായ ചാണകം, മൂത്രം എന്നിവ ശേഖരിക്കാനും പരിസ്ഥിതിപ്രശ്നങ്ങളും സാംക്രമികരോഗങ്ങളും തടയുവാനും കഴിയും. തീവ്രസമ്പ്രദായം (Intensive system): മുഴുവൻ സമയവും ഉരുക്കളെ തൊഴുത്തിനുള്ളിൽ കെട്ടിയിട്ടു വളർത്തുന്ന സമ്പ്രദായമാണിത്. ആഹാരവും വെള്ളവും തൊഴുത്തിനുള്ളിൽവച്ചുതന്നെ കാലികൾക്കു നൽകുകയാണ് പതിവ്. തീവ്രസമ്പ്രദായം അനുവർത്തിക്കുന്നതിലൂടെ പ്രകൃതിയുടെ പ്രതികൂലാവസ്ഥകളിൽ നിന്നും ഉരുക്കൾക്ക് പൂർണമായ സംരക്ഷണം ലഭിക്കുന്നു. അതുപോലെതന്നെ ഉയർന്ന തോതിലുള്ള ശുചിത്വം, മെച്ചപ്പെട്ട രോഗനിയന്ത്രണം എന്നിവയൊക്കെ സാധ്യമാകുന്നു. ഉരുക്കൾക്ക് അൽപ്പം പോലും വ്യായാമം ലഭിക്കുന്നില്ല എന്നത് ഈ രീതിയുടെ പ്രധാന പോരായ്മയാണ്. തൊഴുത്തുനിർമാണത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ: നമ്മുടെ രാജ്യത്ത് ഏറിയകൂറും ചെറുകിട കർഷകരാണല്ലോ കന്നുകാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. തൊഴുത്തു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. അവയേതൊക്കെയാണെന്നു നോക്കാം. സ്ഥലം തിരഞ്ഞെടുക്കൽ: തൊഴുത്തുനിർമാണത്തിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ: 1. വീടിനോടു ചേർന്ന് തൊഴുത്തുനിർമിക്കുന്നതു നന്നല്ല. 2. വീട്ടിൽ നിന്നും ലേശമകലെ വെള്ളം വാർന്നുപോകാൻ സൗകര്യമുള്ളതും അൽപ്പം ഉയർന്നതുമായ സ്ഥലമാണ് അനുയോജ്യം. 3. ഉറച്ച മണ്ണുള്ള സ്ഥലമായിരിക്കണം. 4. കിഴക്കു പടിഞ്ഞാറു ദിശയിൽ തൊഴുത്തു നിർമിക്കാനുള്ള സൗകര്യം സ്ഥലത്തിനുണ്ടായിരിക്കണം. 5. ധാരാളം വായുസഞ്ചാരവും തണലുമുള്ള സ്ഥലമായിരിക്കണം. 6. എക്കാലവും ശുദ്ധജലം ലഭ്യമാകുന്ന സ്ഥലമായിരിക്കണം. വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്തൽ ആരംഭിക്കാനുദ്ദേശിക്കുമ്പോൾ മേൽപറഞ്ഞ സംഗതികൾക്കു പുറമെ മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. 1. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലം നഗരപരിധിക്കു പുറത്ത് അധികം ദൂരയല്ലാതെ ആയിരിക്കണം. 2. ആവശ്യമെങ്കിൽ ഭാവിയിൽ കൂടുതൽ വികസനത്തിനനുയോജ്യമായ പ്രദേശമായിരിക്കണം. 3. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും അകലെയുള്ള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. 4. ഏതുസമയത്തും ഉരുക്കൾക്ക് വൈദ്യസഹായം ലഭിക്കുവാൻ സൗകര്യമുണ്ടായിരിക്കണം. 5. വിപണിയുടെ സാമീപ്യം അനിവാര്യമാണ്. 6. തീറ്റ വസ്തുക്കൾ മുതലായവ കൊണ്ടുവരുന്നതിനും ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും അനുയോജ്യമായ ഗതാഗതസൗകര്യം ലഭ്യമാകണം. 7. വൈദ്യുതി ലഭ്യമായ പ്രദേശമായിരിക്കണം. 8. ജോലിക്കാരുടെ ലഭ്യത കൂടി പരിഗണിക്കേണ്ടതുണ്ട്.
തൊഴുത്തിന്റെ തറ: സിമന്റിട്ടതും ചവിട്ടുമ്പോൾ തെന്നാത്തവിധം പരുപരുത്തതുമായ തറയാണ് ഉത്തമം. 40 സെന്റീമീറ്ററിന് 1 സെ.മീ എന്ന തോതിൽ തറയ്ക്കു ചരിവു നൽകുന്നത് വെള്ളം, മൂത്രം എന്നിവ കെട്ടിനിൽക്കാതെ ഒഴുകിപ്പോകുവാൻ സഹായകമാകും. വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ തൊഴുത്തിന്റെ തറയ്ക്ക് 30 സെ.മി. ഉയരം മതിയാകും. ഈർപ്പം ഉണ്ടാകാതിരിക്കുന്നതിന് കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്. നിർമാണ സമയത്ത് കമ്പി പതിപ്പിച്ച് തറയിൽ വരകളിടുന്നത് ഉരുക്കളുടെ കാലിന് കൂടുതൽ പിടുത്തം കിട്ടാൻ സഹായകമാകും. തറയിൽ വിള്ളലുകളോ മുഴകളോ ഉണ്ടെങ്കിൽ കാലികളുടെ തൊലിക്കോ അകിടിനോ മുറിവു പറ്റാനിടയാക്കും. മാത്രവുമല്ല വിള്ളലുകളിൽ മലിന വസ്തുതുക്കൾ അടിഞ്ഞുകൂടി അകിടുവീക്കം പോലുള്ള രോഗങ്ങൾ വരാനിടവരുത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ വളരെയധികം മിനുക്കാത്തതും നേരിയ തോതിൽ പരുപരുത്തതും എളുപ്പം വൃത്തിയാക്കാവുന്നതുമായ തറയാണ് ഉത്തമം. പുൽത്തൊട്ടിയുടെ തറനിരപ്പ് തൊഴുത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ ഉയർന്നിരിക്കുന്നത് പശുക്കൾക്ക് അനായാസം തീറ്റ തിന്നുവാൻ സഹായകമാകും.
തൊഴുത്തിന്റെ ഭിത്തി:
മേൽക്കൂരയ്ക്കു താങ്ങായി വർത്തിക്കുന്ന ഭിത്തികൾ ഉരുക്കളെ കാറ്റടിയിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. ഭിത്തിയുടെ അകവശം പ്ലാസ്റ്റർ ചെയ്യേണ്ടതാണ്. തറയിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ അകഭിത്തി മിനുസപ്പെടുത്തുന്നത് എളുപ്പം വൃത്തിയാക്കുന്നതിനു സഹായിക്കുന്നു. മേൽക്കൂരക്കായി ഭിത്തിയിൽ നിന്നും തൂണുകൾ കെട്ടിപ്പൊക്കാവുന്നതാണ്. ക്രമാതീതമായി ഭിത്തിയുടെ ഉയരം വർധിപ്പിക്കുന്നത് വായുസഞ്ചാരം കുറയ്ക്കും.
മേൽക്കൂര:
ഓടുകൊണ്ടോ ആസ്ബസ്റ്റോസ്കൊണ്ടോ ഓലകൊണ്ടോ മേൽക്കൂര നിർമിക്കാം. തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കാനായി ഓട്, ആസ്ബസ്റ്റോസ് എന്നിവയുടെ മുകളിൽ വേനൽക്കാലത്ത് ഓലകൊണ്ട് പുതയിടാവുന്നതാണ്. മേച്ചിലിൻ്റെ ചരിവ് ക്രമാതീതമായി വർധിപ്പിച്ച് മേൽക്കൂരയുടെ കോണളവ് കുറയ്ക്കരുത്. ഇങ്ങനെ ചെയ്താൽ മേൽക്കൂരയുടെ നടുഭാഗത്ത് മുകളിലായി ചൂടുള്ള വായു തങ്ങിനിന്ന് തൊഴുത്തിലെ താപനില വർധിക്കാനിടയുണ്ട്.
തൊഴുത്തിന്റെ പ്ലാൻ അതിൽ കെട്ടാനുദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. പശുക്കളുടെ സംഖ്യ പതിനാറിൽ കുറവാണെങ്കിൽ അവയെ ഒറ്റവരിയായി കെട്ടത്തക്ക രീതിയിൽ തൊഴുത്ത് ക്രമീകരിക്കുന്നതാണ് ഉത്തമം. കൂടുതൽ പശുക്കളുള്ളപ്പോൾ അവയെ രണ്ടു നിരയായി കെട്ടാവുന്നതാണ്. തൊഴുത്തിനുള്ളിൽ ഓരോ നിരയിലുമുള്ള ഉരുക്കൾ അഭിമുഖമായി നിൽക്കത്തക്ക വിധത്തിലോ അവയുടെ പിൻഭാഗങ്ങൾ എതിരേ വരത്തക്കവിധത്തിലോ ക്രമീകരിക്കാവുന്നതാണ്.
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം (വളർത്തുമൃഗങ്ങൾ: ശാശ്വത മിത്രങ്ങൾ, ചാണ്ടി എബ്രഹാം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 270,282, അതേ പുസ്തകം,പൈതൃകം ശേഖരിച്ച ലേഖനം: വിളയന്നൂർ ഗ്രാമം: ഒരു പാലക്കാടൻ വയൽ കാടിൻ്റെ വൈവിധ്യതയിലേക്ക് ഒരെത്തിനോട്ടം (വി.എസ്. രാമചന്ദ്രൻ, കെ. സ്വരൂപാനന്ദൻ, ഡോ. സി. ആർ. രാജഗോപാലൻ), പുറം 415-416, ജി. അജിത്കുമാർ, കെ. എസ്. അനിൽ, ടി. വി. ജയമോഹനൻ, ബി. പദ്മകുമാർ, ആർ. പ്രസീദ, മൃഗസംരക്ഷണം,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം 57 - 61..Link | ||
| 2 | Adakuthippuzhukk | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കാളികോരൻ, അയ്യംപറമ്പ്, തൃശൂർ.</p> <p>മറിയാമ്മ ജോസഫ്, മണ്ണൂപ്പറമ്പിൽ, എറണാകുളം.</p> |
“കൂമ്പായപ്പാലത്തിനടുത്തുള്ള അയ്യപ്പൻ്റെ അമ്പലത്തിൽ അടകുത്തി പുഴുക്കുണ്ട് കുംഭമാസ ഭരണിക്ക്. കവുങ്ങിൽനിന്നുവീഴുന്ന ക...
“കൂമ്പായപ്പാലത്തിനടുത്തുള്ള അയ്യപ്പൻ്റെ അമ്പലത്തിൽ അടകുത്തി പുഴുക്കുണ്ട് കുംഭമാസ ഭരണിക്ക്. കവുങ്ങിൽനിന്നുവീഴുന്ന കൂമ്പാള പെറുക്കിക്കൊണ്ടുവന്ന് കുതിർത്തുക. എന്നിട്ട് കടയും തലയും മുറിച്ചുകളഞ്ഞ് അരികും ചീന്തി അതിൽ വാട്ടി നനച്ച അരിപ്പൊടി കൈകൊണ്ടു കുമ്പാളയിൽ പരത്തി അതിൽ ചക്കരേം തേങ്ങേം വെച്ച് മടക്കിയെടുത്തു കൂമ്പാളനാരുകൊണ്ട് കെട്ടിയെടുക്കുക. ഇങ്ങനെ 9 എണ്ണത്തോളമാകുമ്പോൾ ഒരു തണ്ടിൽ ഓരോ അടുക്കും കുടുക്കിട്ട് കെട്ടി വലിയ വട്ടക്കലത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആഴ്ത്തി മുക്കിവയ്ക്കുക. വീണ്ടും 8 എണ്ണം പരത്തി ഇപ്രകാരം വയ്ക്കുക. അപ്പോഴേക്കും മുമ്പുവച്ച 9 എണ്ണം എടുക്കുക. ആ സമയത്തിൽ അതിൽ ഒന്ന് വെള്ളത്തിൽ ഊരിവീണത് അറിയില്ല. രണ്ടാമതുവച്ച 8 എണ്ണം വേകുമ്പോഴേക്കും വീണ്ടും 8 എണ്ണം പരത്തി രണ്ടാമത്തെ സെറ്റ് എടുക്കുമ്പോൾ 9 എണ്ണം കിട്ടും. ഈ അമ്പലത്തിലാണ് '8 ചുട്ട് 9 വാങ്ങി' എന്നു പറയാറുള്ളത്. ഇന്നും ആർക്കെങ്കിലും ഒരാൾക്ക് ഈ അമ്പലത്തിൽ '8 ചുട്ടിട്ടാൽ 9 എണ്ണം കിട്ടു'മെന്നു വിശ്വാസമുണ്ട്. ഇവിടെ തവിടടയും ഉണ്ട്. ഇതിൽ ചക്കരേം തെങ്ങേം ചേർത്തു മധുരം വയ്ക്കും. തവിടടേം, അരിയടേം ഇട കലർത്തിയാണു പുഴുങ്ങാൻ വയ്ക്കുക. നെല്ല് കുത്തിയ ഉമിതന്നെയാണ് അടുപ്പിൽ കത്തിക്കാനിടുക. 'അരീരം തവിടും ഉമീം എനിക്കൊക്കും' എന്നാണു ദേവിയുടെ മന്ത്രം.
ഇതുപോലെ കപ്ലേങ്ങാട് അമ്പലത്തിലും അടപുഴുക്കുണ്ട്. അവിടെ നിറയെ ഉങ്ങുമരമാണ്. ഈ ഉങ്ങ് കുംഭത്തിൽ പൂത്തുനില്ക്കുന്നുണ്ടാകും. പക്ഷേ, ഒറ്റപ്പൂവും കൊഴിഞ്ഞുവീഴില്ല, ദേവീശക്തിയാൽ. ഈ ഉങ്ങിൻചുവട്ടിലാണ് അട പുഴുങ്ങുന്നത്.
അടുപ്പുകളിൽ വട്ടക്കലങ്ങളിൽ പുഴുങ്ങിയ അടകൾ നിരത്തി വച്ച് പെണ്ണുങ്ങൾ നിൽക്കുന്നുണ്ടാവും. അമ്പലത്തിൽനിന്ന് ദേവി (വെളിച്ചപ്പാട്) തുള്ളിവന്ന് ഓരോ കലത്തീന്നും ഓരോ അടയെടുക്കും. അത് മറ്റൊരാൾ പാത്രത്തിൽ വാങ്ങും. അടയെടുക്കലവസാനിച്ചാൽ അവസാനിപ്പിച്ചിടത്തുനിന്ന് ആദ്യം എടുത്ത അടവരെ നില്ക്കുന്നവരുടെ ഇടയിലേക്കു ദേവി അരി വാരി വിതറി അനുഗ്രഹിക്കും. പിന്നാലെ എല്ലാവരും കലമെടുത്ത് വീടുകളിലേക്കു പോരും. അപ്പോഴേക്കും കാറ്റു വീശി പൂ കൊഴിയും-അനുഗ്രഹപ്പൂമാരി. അത്രയ്ക്ക് ശക്തിയാണ് അവിടത്തെ അമ്മയ്ക്ക്.
അടപ്പുഴുക്ക്:
അട പുഴുങ്ങാൻ പോകുന്നവർ 7 ദിവസം നൊയമ്പ് എടുക്കണം. ഇറച്ചി, മീൻ, പഴയചോറ്, കറി ഇവയൊന്നും പാടില്ല. കാലത്തു കുളിച്ച് കഞ്ഞിവെച്ചു കുടിക്കുക. മൂന്നു നേരം കഴിക്കണം. ദേവിക്കു തൃപ്തിയും വീടിന് ഐശ്വര്യവും ഉണ്ടാകുമത്രേ.
ഇങ്ങനെ അടപ്പുഴുക്ക് നടത്തി പണിയാൻ പോയാൽ പണിയാളുകളുടെ കുടുമ്മത്തേക്കു നല്ലത് ഉണ്ടാകുമെന്നു വിശ്വാസം. കൂടാതെ അരിവാളും മറ്റും ഉപയോഗിക്കുമ്പോൾ കൈമുറിയാതെ ദേവി കാക്കുമെന്ന് കരുതുന്നു.
അടപ്പുഴുക്കിനു ഹിന്ദുക്കളിൽ പണ്ട് ഈഴവരും നായരും ആണ് അന്ന് കപ്ലേംകാട്, കൂമ്പയ മുതലായ അമ്പലത്തിൽ പോവുക. പണ്ട് പുലയ, പറയസമുദായം അട പുഴുങ്ങില്ല. പണിമക്കൾ തെക്കേ പറപ്പൂക്കാവിലേക്കാണ് അന്നു പോവുക പതിവ്. അവിടേക്കു പുത്തങ്കലും ചെരട്ടകൈലും തെങ്ങിൻ മടലും കൊണ്ടുപോയി ഉപ്പിടാത്ത പായസം വയ്ക്കുന്ന പതിവാണുള്ളത്.
ഓണത്തിന് പൂവട:
വറുത്ത പൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അട ചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പൻ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റു കളിക്കുന്നത്.
പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും.
"പെലേൻ്റെ തിരുവാതിര പറേൻ്റെ പത്താമാസം"
അന്ന് മുറ്റത്തെ തറകളിൽ പൂരം, ഉത്സവം എന്നിവ ഉണ്ടാവും.
വാവുബലി അട:
വാവിന് പണ്ട് അരിപ്പൊടി ഉപയോഗിക്കില്ല. കഞ്ഞിപ്പുല്ലുകൊണ്ട് അടയുണ്ടാക്കും. കഞ്ഞിപ്പുല്ല് കുതിർത്ത് ഇടിച്ച് തെള്ളി പൊടിയെടുത്ത് പച്ചവെള്ളത്തിൽ കുഴച്ച് അടപരത്തി ചക്കരേം തേങ്ങേം വച്ച് ഓട്ടുകലത്തിൽ ചുട്ടെടുത്ത് കാർന്നോമ്മാർക്കു വീതം വയ്ക്കും.അകത്ത് മച്ചറയിൽ നിലവിളക്കു കത്തിച്ചുവച്ച് തവിടുകൊണ്ട് കളം കെട്ടി അതിൽ വാഴയില ചെറുതുണ്ടങ്ങളാക്കി തവിടുതറയിൽ ഉണ്ടാക്കിയ 16 കള്ളിയിൽ ഓരോ തുണ്ടം ഇലവച്ച് 16 തിരി കത്തിച്ചു വയ്ക്കുക. കള്ളിക്കു പുറമേഭാഗത്ത് ചോറും കറികളും വയ്ക്കുക. കത്തിച്ചുവച്ച വിളക്കിന്റെ്റെ ചോട്ടിൽ വാവട വെച്ചിരിക്കും. ഇതിന് തലേദിവസം രാവിലെ തറവാട്ടിലെ ഒരു വ്യക്തി കുളിച്ച് ഒരു കട്ടൻ കാപ്പിയും ഉച്ചയ്ക്ക് എല്ലാ ഒരുക്കോടുംകൂടിയ സദ്യകഴിച്ച് വീണ്ടും രാത്രി കട്ടൻ കാപ്പിയും വിശപ്പനുസരിച്ച് കാവത്തോ കപ്പയോ കഴിച്ച് കിടന്നുറങ്ങി പിറ്റേന്നു രാവിലെ കുളിച്ചു ബലി വയ്ക്കും.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: അടയും ചക്കരയും തെക്കഞ്ഞിയും (മോളി ജോസഫ് മാമ്പള്ളി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 731 – 732..Link |
| 3 | Kothaamoori | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കന്നുകാലികളുടെ രക്ഷയ്ക്കും കാർഷികവിളവിൻ്റെ വർദ്ധനവിനും വേണ്ടി ഉത്തരകേരളത്തിൽ നടത്തുന്ന ഒരു നാടോടിക്കലയാണ് കോതാമൂരി...
"കന്നുകാലികളുടെ രക്ഷയ്ക്കും കാർഷികവിളവിൻ്റെ വർദ്ധനവിനും വേണ്ടി ഉത്തരകേരളത്തിൽ നടത്തുന്ന ഒരു നാടോടിക്കലയാണ് കോതാമൂരി. തുലാം വൃശ്ചിക മാസങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അവതരിപ്പിക്കുന്ന കോതാമൂരിയാട്ടം കോലത്തുനാട്ടിലെ മലയരുടെ തനതുകലയാണ്. കാമധേനുവാണ് ഗോദാവരി പശുവെന്ന് പുരാവൃത്തത്തിൽ പറയുന്നു. കൃഷിയും ധനവും വർദ്ധിപ്പിക്കാൻ വേണ്ടി കോതാരിയും പനിയനും ഭൂമിയിലെത്തുന്നു. എന്നാണ് പഴം പുരാണം. ഗോദാവരി, പനിയന്മാർ, കുരിക്കൾ, കൊട്ടുകാർ ഇത്രയുമായാൽ 'കോതാരി' സംഘമായി. കോതാരി തട്ടിൽ പശുവിൻ്റെ പൊയ്മുഖം വച്ച് അരയിൽ കെട്ടിയതാണ് പ്രധാനവേഷം. മുഖത്ത് ചായം തേയ്ക്കും. പനിയന്മാർ ഹാസ്യകഥാപാത്രങ്ങളാണ്. ചെറുകുന്നത്തമ്മയുടെ പാട്ടുകഥയാണ് പ്രധാനമായും പാടുന്നത്. ഒരു നാടോടിനാടകത്തിൻ്റെ അനൗപചാരികതയും നാട്ടുവഴക്കവും പ്രേക്ഷക പങ്കാളിത്തവും സമുദായ വിമർശനവും കോതാമൂരിക്കുണ്ട്. കമുകിൻ പാള മുഖത്തുകെട്ടിയ പനിയന്മാരുടെ ആട്ടം രസകരമാണ്. മുഖാവരണം കെട്ടിയ പനിയവേഷങ്ങൾ സ്വാതന്ത്ര്യത്തോടെ നാടൻ സംഭാഷണങ്ങൾ നടത്തുന്നു. " ഗോദാവരിയാട്ടം -കോതാമൂരിയാട്ടം: "കാർഷികഗോസമൃദ്ധിക്കുവേണ്ടി തുലാപ്പത്തു മുതൽ കോലത്തു നാട്ടിലെ മലയർ നടത്താറുള്ള കോതാമൂരിയാട്ടം (ഗോദാവരിയാട്ടം) പ്രത്യേകമെടുത്തു പറയത്തക്കതാണ്. "ഗോദാവരിവന്നെടമെല്ലാം ഏഴാലപശുവർദ്ധിക്ക ഗോദാവരിവന്നെടമെല്ലാം പഞ്ചയും പുഞ്ചയും വർദ്ധിക്ക.” എന്നിങ്ങനെ സമൃദ്ധിയുടെ ഗാനങ്ങൾ പാടിക്കൊണ്ടാണ് കോതാമൂരിയാട്ടം നടത്തുന്നത്. "
ധന-ധാന്യസമൃദ്ധിക്കായി കോതാമ്മൂരിയാട്ടം:
"കാർഷികാഭിവൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസത്തിൽ പത്താമുദയംമുതൽ നടത്തുന്ന നാടകീയതകലർന്ന ഒരു അനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം. ഉത്തരകേരളത്തിൽ കണ്ണൂർ-കാസർഗോഡ് ജില്ലകളിലാണ് ഇത് പ്രചാരത്തിലുണ്ടായിരുന്നത്. ദേവലോകത്തെ ദിവ്യധേനുവായ ഗോദാവരിയുടെ സങ്കല്പത്തിലുള്ള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുള്ള രണ്ട് പനിയന്മാരും രണ്ടു ഹാസ്യാത്മകവേഷങ്ങളാണ്. ഗോദാവരി ശബ്ദത്തിൻ്റെ ഗ്രാമ്യരൂപമാണ് കോതാമ്മൂരി-ശരിക്കും ഗോദാവരിയാട്ടമാണ് പറഞ്ഞു പറഞ്ഞു കോതാമ്മൂരിയാട്ടമായത്.
കോതാമ്മൂരിത്തെയ്യവും പനിയന്മാരും വാദ്യങ്ങളുടെ അകമ്പടിയോടെ വീടുകൾതോറും കയറുന്നു. ആൺകുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. സാധാരണ തെയ്യത്തിന് ഉപയോഗിക്കാറുള്ള മുഖത്തെഴുത്തും ചമയങ്ങളും ഉണ്ടാകും. പശുവിൻ്റെ ആകൃതിയിലുള്ള രൂപം അരയിൽ ബന്ധിക്കും. കുരുത്തോലച്ചമയവും മുഖപ്പാളയുമാണ് കൂടെയുള്ള പനിയന്മാരുടെ വേഷം. വിളക്കും നിറനാഴിയും വെച്ച്, ഒരു പാത്രത്തിൽ ചുണ്ണാമ്പും മഞ്ഞളും കലക്കിയ 'കുരുതി'വെള്ളവും മുറത്തിൽ നെൽവെള്ളവും ഒരുക്കിവെച്ചാണ് ഓരോ വീട്ടുകാരും കോതാമ്മൂരിയെ സ്വീകരിക്കുന്നത്. വീടുകളിലെത്തുന്ന കോതാമ്മൂരിസംഘം പാട്ടുപാടി തുള്ളിക്കളിക്കും. ബാധ ഒഴിപ്പിക്കുന്നതിലെ അനുഷ്ഠാനാംശങ്ങളും ഹാസ്യാനുകരണങ്ങളും നർമ്മസല്ലാപവും ചേർന്നതാണ് കോതാമ്മൂരിയാട്ടം. കോതാമ്മൂരിയുടെ സംരക്ഷകരായ പനിയന്മാർ വേദാന്തങ്ങൾ മുതൽ സാമൂഹ്യവിമർശനങ്ങൾവരെ നടത്താറുണ്ട്.അതിനുള്ള സ്വാതന്ത്ര്യവും ഇവർക്കുണ്ട്. ഓരോ വീട്ടുകാരും സംഘത്തിന് നെല്ലും അരിയും പണവും തുണിയുംമറ്റും പാരിതോഷികമായി കൊടുക്കുകയും ചെയ്യും. കോതാമ്മൂരിയാട്ടത്തിന് പാടുന്ന പാട്ടുകളിൽ വിത്തുപൊലിപ്പാട്ട് പ്രധാനമാണ്.
"ചെന്നെല്ല് വിത്ത് പൊലിക പൊലി ചെന്നെല്ല് വിത്ത് പൊലിക കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക തൃച്ചെണ്ടൻ വിത്ത് പൊലിക പൊലി തൃച്ചെണ്ടൻ വിത്ത് പൊലിക." ഗോദാവരിപ്പാട്ടുകൾ: "ഗോക്കളെക്കുറിച്ച് പൊതുവെയും പ്രത്യേകമായും വർണിക്കുന്ന 'ഗോദാവരിപ്പാട്ടു'കൾ ഉണ്ട്. ഒരുപാട്ടിൽ, "ഗോദാവരിയെന്നും ചൊല്ലി കോമള നൃത്തമാടി" വീടുതോറും വരുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു പാട്ടിൽ പുലർച്ചയ്ക്ക് ആച്ചിമാർ ആലയിൽച്ചെന്ന് പാൽക്കുറ്റിയിൽ പാൽകറന്നെടുക്കുന്നതായി വർണിക്കുന്നു. “പാലുകൾ കൊണ്ട് നമുക്കുപകാരം ദേവനു പായസം വെപ്പതുംകൊള്ളാം മോരുകൾകൊണ്ട് നമുക്കുപകാരം ബ്രഹ്മസഭയിൽ കറിയാക്കിക്കൊള്ളാം” എന്നിങ്ങനെ 'പശുവാലുള്ളോരുപകാരങ്ങ'ളെ ഒരു 'ഗോദവരിപ്പാട്ടി'ൽ വിശദമാക്കുന്നു. " "കോതാമ്മൂരിപ്പാട്ടുകളിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ് അന്ന പൂർണേശ്വരി സ്തുതി. ആര്യര്നാട്ടിൽ പിറന്ന അമ്മ കോലത്തുനാട് സ്വപ്നത്തിലൂടെ കാണുകയും അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുകയും ചെയ്തു. അതിനാൽ വിശ്വകർമാവിനെ (തച്ചനെ) വിളിച്ചുവരുത്തി മരക്കലം നിർമിക്കുവാൻ ആവശ്യപ്പെട്ടു. കുങ്കുമം, ചന്ദനം തുടങ്ങിയ മരങ്ങൾകൊണ്ട് നിർമിച്ച ആ ആരിയക്കപ്പലിൽ കയറിയാണ് അമ്മ യാത്ര ആരംഭിച്ചത്. മരക്കലത്തിൽ അനേകം നെല്ലിനങ്ങൾ നിറച്ചതായി പാട്ടിൽ പറയുന്നുണ്ട്. "ആയിരമായിരം യോഗിക്കുഞ്ഞൾ ആയിരത്തൊന്നല്ലോ കൊങ്ങിണിമക്കൾ ആയിരം കുറ്റി വെടിക്കാരുണ്ട് ആയിരത്തൊന്ന് മരക്കാരുണ്ട്മുങ്ങത്ത് വാരിയർ കണക്കപ്പിള്ള മൂന്നില്ലത്തമ്മാറും കയ് വിളക്കും" അന്നപൂർണേശ്വരി അമ്മയോടൊപ്പം മരക്കലത്തിലുണ്ടായിരുന്നു. ഓർക്കടലും പാൽക്കടലും കടന്ന് മരക്കലം ചെന്താമരക്കടലിൽ എത്തിയപ്പോൾ ചെന്ന മരത്തണ്ടു തടഞ്ഞ് അത് നിന്നുപോയി. വജ്രംകെട്ടി തണ്ടറുത്ത് യാത്ര തുടർന്നു. കരയ്ക്കടുക്കാറായപ്പോഴാണ്, 'വെള്ളിശ്രീ പീഠവും പൊൻ ചട്ട്വവും ' ആര്യക്കരവച്ച് മറന്നുപോയതായി മനസ്സിലായത്. "കടലായി ശ്രീകൃഷ്ണ നേരാങ്ങളേ വലിയവട്ടളം പായസം നേതിച്ചോളാം"
|
.ഡോ. സി. ആർ. രാജഗോപാലൻ, മുടിയേറ്റ്: നാടോടി നേരരങ്ങ്, അസെന്റ് ബുക്സ്, കോട്ടയം, 2015, പുറം: 13 -14, ഡോ. സി.ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: വയൽ സംസ്കൃതിയും വയൽപ്പേരുകളും (എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 36-37, മുരളീധരൻ തഴക്കര, കാർഷികാചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ,2015, പുറം:92 – 94, ഡോ. എം. വി. വിഷ്ണുനമ്പൂതിരി, നാടൻപാട്ടുകൾ മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം, 2008 , പുറം: 340 -342..Link | |
| 4 | Naalikeram | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" കടലൊഴുക്കുകൾ കൈമാറിയ വിത്തുകൾ അനവധി. നാളികേരം പോളിനേഷ്യൻ ദ്വീപുകളിൽ നിന്ന് തിരമാലകൾ പല തീരങ്ങളിൽ കൈമാറിയതാണെന്ന് ...
" കടലൊഴുക്കുകൾ കൈമാറിയ വിത്തുകൾ അനവധി. നാളികേരം പോളിനേഷ്യൻ ദ്വീപുകളിൽ നിന്ന് തിരമാലകൾ പല തീരങ്ങളിൽ കൈമാറിയതാണെന്ന് പറയപ്പെടുന്നു." “ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരുന്ന ബഹിർസ്സാര വൃക്ഷങ്ങളാണ് തെങ്ങും പനയും. മയിൽ പീലിവിരിച്ചു നിൽക്കുന്നതു പോലെ അഗ്രഭാഗത്ത് നാലുഭാഗത്തേക്കും വിടർന്ന് നിൽക്കുന്ന ഇവയുടെ ഇലകൾ(ഓലകൾ) നല്കുന്ന നാട്ടുചന്തം കേരളീയമായ പരിസ്ഥിതിയുടെ വിസ്മയക്കാഴ്ചയാണ്. എല്ലാ കാലാവസ്ഥകളിലും ഇവ കായ്ക്കുന്നു. കള്ളിൽ തെങ്ങിൻകള്ളിനാണ് പ്രാധാന്യം. ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള പ്രധാനപ്പെട്ട ചടങ്ങുകളിലൊക്കെ തേങ്ങ കടന്നുവരുന്നുണ്ട്. തെങ്ങിന്റെ സമസ്തഭാഗങ്ങളും മനുഷ്യജനതയ്ക്ക് ഉപയോഗപ്പെടുമെന്നതിനാൽ കല്പവൃക്ഷം എന്നാണു തെങ്ങ് അറിയപ്പെടുന്നതും. തെങ്ങ് ചതിക്കില്ലെന്നാണു വിശ്വാസം. ആയതിനാൽ വീടിനോടു ചേർത്തും തെങ്ങ് വളർത്തി സംരക്ഷിച്ചു വരുന്നു. മാത്രമല്ല തെങ്ങിൽ കയറുന്നതിനും തെങ്ങിൻതോപ്പിലൂടെ നടക്കുന്നതിനും ഈ വിശ്വാസം മനോധൈര്യം പകരുന്നു. നിവേദ്യമായും പൂജാദ്രവ്യമായും തേങ്ങ ഉപയോഗിക്കുന്നുണ്ട്. കാടാമ്പുഴക്ഷേത്രം പോലുള്ള ആരാധനാലയങ്ങളിൽ 'മുട്ടറുക്കുന്ന'ത് തേങ്ങ ഉടച്ചാണ്. ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് ക്ഷേത്രങ്ങളിലെ നിത്യക്കാഴ്ചയാണ്. മരിച്ചാൽ കാൽക്കലും തലയ്ക്കലും തേങ്ങാമുറികൾ വയ്ക്കുന്നു. നാലാൾ കൂടുന്ന ഉത്സവങ്ങളിലൊക്കെ കുരുത്തോലകൊണ്ടുള്ള തോരണങ്ങൾ കാണാം. ക്രൈസ്തവരുടെ ഓശാനപ്പെരുന്നാളിലും കുരുത്തോല അവിഭാജ്യഘടകമാണ്. കത്തിച്ചുവെച്ച നിലവിളക്കിനുസമീപം വെച്ചിരിക്കുന്ന പിച്ചളക്കെട്ടുള്ള നിറപറയിൽ കുത്തി വിടർത്തി നിർത്തിയിരിക്കുന്ന തെങ്ങിൻ പൂക്കുലയുടെ ഭംഗി എത്ര ആസ്വദിച്ചാലാണ് മതിവരിക. തേങ്ങ മുക്കണ്ണനായതുകൊണ്ട് ശിവന്റെ പ്രതീകമായി കരുതപ്പെടുന്നു. ചെന്തെങ്ങ് പാർവ്വതിയുടേതെന്നാണു പറയാറ്. തെങ്ങിൻ്റെ ചുവട്ടിലുള്ള കള്ള് മുകളിലെത്തിച്ചത് പാർവ്വതിയാണെന്നൊരു പുരാവൃത്തം വയനാട്ടു കുലവൻ തെയ്യത്തിൽ പറയുന്നുണ്ട്.” നാളികേരത്തിന്റെ നാട്ടറിവ്: " കേരളത്തിലെ നാട്ടറിവിൽ 'കേര'ത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന് പ്രാമുഖ്യമുണ്ടാകാതിരിക്കയില്ല. ചേരരാജ്യം കേരളമായപ്പോൾ 'ചേരം' 'കേര'മാകുന്നതിൽ അത്ഭുതമില്ലല്ലോ. നാളികേരവും ഈ നാടിന്റെ സാംസ്കാരികചരിത്രവും വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. 'നാടോടിവിജ്ഞാനീയ'മെന്നത് ജനസംസ്കാരപഠനമാണ്. അത് സാമൂഹികവും ഭൗതികവും വാങ്മയവുമായ മണ്ഡലങ്ങളെ സ്വാധീനിക്കാതിരിക്കയില്ല. സംസ്ക്കാരത്തിൻ്റെ ഈ ഘടകങ്ങൾ പരസ്പരബന്ധവും അന്യോന്യപൂരകവുമാണ്. നരവംശശാസ്ത്രജ്ഞന്മാർ 'ആത്മീയം' എന്നൊരു ഘടകത്തിനുകൂടി പ്രവേശം നല്കാറുണ്ട്. വിശ്വാസാദികളുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ജ്ഞാനമാണത്. ഫോക് ലോർ പഠനത്തിൽ ഈ അംശം സാമൂഹികസംസ്കാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാളികേരത്തെക്കുറിച്ചുള്ള നാടോടിവിജ്ഞാനീയപരമായ അന്വേഷണം ജനസംസ്കാരത്തിൻ്റെ നാനാവശങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നുതരും. ആചാരം, ഉപചാരം, അനുഷ്ഠാനം, ആരാധന, ഉത്സവം, ആഘോഷം, വിശ്വാസം, വിലക്ക്, കളികൾ, കലാനിർവഹണങ്ങൾ, മാന്ത്രികകർമ്മങ്ങൾ, സംസ്കാരച്ചടങ്ങുകൾ തുടങ്ങിയവയുമായി നാളികേരത്തിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം സാമൂഹിക സംസ്കാരത്തിൽപ്പെടുന്നു. നാളികേരം ഭൗതികസംസ്കാരമേഖലയുമായി ബന്ധപ്പെടുന്നതിനെ പറ്റിയുള്ളതാണ് മറ്റൊരു പഠനമണ്ഡലം. ഉത്പാദനപ്രക്രിയ, ശില്പവേല, അലങ്കരണം, ഉപകരണനിർമ്മിതി, പാചകവിദ്യ, ഔഷധപ്രയോഗം എന്നിവയുമായി നാളികേരത്തിന് അഭേദ്യമായ ബന്ധമുണ്ടല്ലോ. നാളികേരത്തെ പുരസ്കരിച്ചുള്ള വാങ്മയങ്ങൾ നാട്ടറിവിന്റെ ഭാഗമാണ്. നാടൻപാട്ടുകൾ, കടംകഥകൾ, പഴമൊഴികൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാടൻകഥകൾ, നാടൻമൊഴികൾ, നാടൻ ശൈലികൾ, ഭാഷാഭേദം എന്നിവയിലെല്ലാം അതിന് പ്രവേശം കാണും. ചൊട്ടയിൽനിന്ന് ചുടലവരെ: ഗർഭധാനം മുതൽ മരണാനന്തരക്രിയവരെയുള്ള സംസ്കാരച്ചടങ്ങുകൾക്കെല്ലാം തേങ്ങ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആവശ്യമാണ്. പുള്ളുവത്തി, മലയി, പാട്ടി (പാണസ്ത്രീ) എന്നീ നാടൻ പേറ്റിച്ചികൾ നവജാതശിശുക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്നത് 'ചെന്തെങ്ങിൻപതിയിളന്നീർ' കൊണ്ടാണ്. കലശമാടുമ്പോൾ പാടുന്ന പാട്ടിന് 'കലാശാട്ടപ്പാട്ട് ' എന്നു പറയും. കേരള ബ്രാഹ്മണർക്കിടയിൽ ജാതകർമ്മത്തിന് വിളക്കുവെച്ചു ‘കാണൽ' എന്നൊരു ചടങ്ങുണ്ട്. പത്ത് പച്ചത്തേങ്ങ കൂട്ടിവച്ച് അതിന്മേലിരുന്ന് ദീപത്തോടെ നവജാതശിശുവിനെ പിതാവ് കാണുന്ന ചടങ്ങാണത്. മരിച്ച ആളെ ദർഭവിരിച്ചു കിടത്തി, തേങ്ങയുടച്ച് അതിൽ തിരി കത്തിച്ചു വച്ച്, തലയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്. ശവം ദഹിപ്പിച്ച ശ്മശാനം ശുദ്ധീകരിക്കുവാൻ അസ്ഥിസഞ്ചയത്തിനുശേഷം ആ സ്ഥലത്ത് നവധാന്യങ്ങൾ, വാഴ എന്നിവയോടൊപ്പം ഫലവൃക്ഷം നടുകയെന്നനിലയിൽ തേങ്ങ കുഴിച്ചിടാറുണ്ട്. കലശമാടൽച്ചടങ്ങ് മറ്റു സന്ദർഭങ്ങളിലും കാണാം. കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പണിതാൽ അവയുടെ അശുദ്ധി നീക്കുന്നത് ഇളന്നീരുകൊണ്ട് കലശമാടിയാണ്. “ചെന്തെങ്ങിൻ്റോരു കുലയിളന്നീര് കൊണ്ടുവരുന്നാരേ ചെന്തിയുരിച്ച് കൊത്തിയുടച്ച് കലശമാടുന്നാരേ" (മരക്കലപ്പാട്ട്) എന്നീ വരികൾ അതാണ് വ്യക്തമാക്കുന്നത്. " "അയ്യപ്പഭക്തന്മാരെ സംബന്ധിച്ച് നാളികേരം വളരെ പ്രധാനമാണ്. ഇരുമുടിക്കെട്ടിൽ ഏറ്റവും വിശുദ്ധിയോടെ അയ്യപ്പന് സമർപ്പിക്കാനായി നെയ്യ് നിറച്ചു കൊണ്ടുപോകുന്നത് നാളികേരത്തിലാണ്. ഇതിനാണ് 'നെയ്ത്തേങ്ങ ' എന്നു പറയുക. ഒരു സ്വാമിഭക്തൻ ഇരുമുടികെട്ടു നിറച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു നാളികേരം ഉടക്കാറുണ്ട്. ഭഗവൽദർശനത്തിനായി പതിനെട്ടാംപടി കയറുന്നതിനുമുമ്പും ഒരു നാളികേരം ഉടക്കാറുണ്ട്. " "കേരളത്തിന്റെ കൽപ്പവൃക്ഷത്തിന് വെറുതേ കിട്ടിയ വിളിപ്പേരല്ല അത്. വേരുമുതൽ മുകളറ്റത്തോളം ഇതിൻ്റെ ഓരോ ഭാഗങ്ങളും മണ്ണിനും മനുഷ്യനും ജീവിതത്തിനുപയുക്തമാണ്. കേരളീയത എന്നു പറയുമ്പോൾ നമ്മളിൽ അറിയാതെ നിറയുന്ന ആദ്യത്തെ ദൃശ്യം നിറയെ നിരന്നുനിന്നാടുന്ന തെങ്ങോലത്ത ലപ്പുകളാണ്. ദേവലോകത്ത് നന്ദനോദ്യാനത്തിൽ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിൻ്റെ ഭൂമിയിലെ പ്രതിരൂപമായ തെങ്ങ് നമ്മുടെയൊപ്പമുണ്ട്. അലങ്കാരങ്ങൾക്കും ആചാരാനുഷ്ഠാന ചടങ്ങുകൾക്കും എല്ലാ മംഗളകർമങ്ങൾക്കും തേങ്ങയോ തെങ്ങിന്റെ ഏതെങ്കിലും ഉൽപന്നമോ കൂടിയേതീരൂ. നാളീകേരം നമുക്ക് ശ്രീഫലമാണ്. തെങ്ങും അതിൻ്റെ ഉൽപന്നമായ തേങ്ങയും ഒരുകാലത്ത് മലയാളിയുടെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിച്ചിരുന്ന വീട്ടുമുറ്റത്തെ ധനകാര്യസ്ഥാപനമായിരുന്നു. തെങ്ങ് ഒറ്റിക്കുകൊടുത്തും കെട്ടുതെങ്ങായി സഹകരണസംഘത്തിലേക്കു കൊടുത്തും ഒന്നിച്ചു പണം വാങ്ങി കാര്യനിവൃത്തി വരുത്തിയിരുന്നവർ നിരവധിയായിരുന്നു. കേരളീയന്റെ സ്വത്വവും സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്ന തെങ്ങ് നാടിൻ്റെ ഐശ്വര്വത്തിനും അഭിവൃദ്ധിക്കുമായി പരശുരാമൻ കൊണ്ടുവന്ന ദേവവൃക്ഷമെന്നാണ് ഐതിഹ്യം. ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളിയെ കേരസംസ്കാരവും ശീലങ്ങളും ഗൃഹാതുരതയോടെ പിൻതുടരുന്നു. കൽപ്പവൃക്ഷം എന്നപേര് വെറുതേ ചാർത്തിക്കിട്ടിയതല്ല തെങ്ങിന്. അതിന്റെ പ്രകൃതത്തിനും ജീവിതത്തിനും അതിനും അപ്പുറത്തു കാണുന്ന സുകൃതത്തിനും നൽകിയ ബഹുമതിയാണ്. തെങ്ങും നാളികേരവുമായി ബന്ധപ്പെട്ടുള്ള ഗ്രാമീണപദസമ്പത്തും ഒട്ടനവധിയുണ്ട്.”
|
.ഡോ. സി. ആർ. രാജഗോപാലൻ, മണ്ണിൻ്റെ ലാവണ്യം പ്രതിരോധം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016, പുറം: 55, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: കള്ളിന്റെ ജൈവചരിത്രം (ടി. കെ. പുഷ്കരൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 960, ഡോ. എം. വി. വിഷ്ണുനമ്പൂതിരി, ഫോക് ലോർ ചിന്തകൾ,പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2007,പുറം: 9 – 10, മുരളീധരൻ തഴക്കര, കാർഷികാ ചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം, 2011, പുറം:111, മുരളീധരൻ തഴക്കര, നാട്ടുനൻ മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013 പുറം 16 - 17..Link | |
| 5 | Palatharam Marunnukanjikal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മരുന്നുകഞ്ഞിയിലില്ലാത്ത മരുന്നില്ല' എന്നാണു ചൊല്ല്. സാധാരണയായി ഇല്ലംകെട്ടിവേര്, നന്നാറിക്കിഴങ്ങ്, പുത്തരിച്ചുണ...
"മരുന്നുകഞ്ഞിയിലില്ലാത്ത മരുന്നില്ല' എന്നാണു ചൊല്ല്. സാധാരണയായി ഇല്ലംകെട്ടിവേര്, നന്നാറിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, കരിങ്കുറിഞ്ഞിവേര്, തഴുതാമവേര്, കുറുന്തോട്ടി, മൂവിലവേര്, ഉഴിഞ്ഞവേര്, നിലപ്പനക്കിഴങ്ങ് എന്നിവയാണു മരുന്നുകഞ്ഞിയിൽ ഉപയോഗിക്കപ്പെടുന്ന ഔഷധസസ്യങ്ങളും വേരുകളും. പ്രാദേശികഭേദങ്ങൾ ഉണ്ടാകാം. പ്രസ്തുത വേരുകൾ എല്ലാംകൂടി തലേദിവസം തന്നെ വൃത്തിയാക്കി സ്വല്പം വെള്ളത്തിൽ കുതിർക്കാനിടണം. പിറ്റേന്നു കാലത്ത് ഈ മരുന്നുവേരുകൾ ഉരലിൽ ഇടിച്ചോ അമ്മിക്കല്ലിൽ അരച്ചോ കുഴമ്പു പരുവമാക്കുന്നു. അരയ്ക്കുമ്പോൾ നല്ല ജീരകവും മല്ലിയും ചേർക്കാറുണ്ട്. കഞ്ഞിവയ്ക്കാൻ സാധാരണയായി ഉണക്കലരിയാണ് ഉപയോഗിക്കുന്നത്. കഞ്ഞി വെന്തുവരുമ്പോഴാണ് മരുന്നു കൂട്ടുകൾ അതിൽ ചേർക്കുന്നത്. വീണ്ടും കുറച്ചുനേരം കൂടി വേവിച്ച ശേഷം ഇറക്കിവയ്ക്കുന്നു. പ്രാതലിനു പകരമാണ് ഈ കഞ്ഞി. വെറും വയറ്റിലാണ് ഈ മരുന്നുപ്രയോഗം നടത്താറുള്ളത് എന്നതുകൊണ്ടു തന്നെ അതിന്റെ പ്രയോജനം വ്യക്തമാകുന്നു. മരുന്നുകഞ്ഞിയിലെ ഘടകൗഷധങ്ങളായ ഇല്ലംകെട്ടിയും കുറുന്തോട്ടിയും കരിങ്കുറിഞ്ഞിയും രക്തശുദ്ധീകരണത്തിനും വിഷാംശം അകറ്റാനും സഹായിക്കുന്നു. നന്നാറിവേര് ഉഷ്ണശമനത്തിന് ഉത്തമമത്രേ. പുത്തരിച്ചുണ്ടയും ഉഴിഞ്ഞവേരും ശ്വാസതടസ്സവും നീർക്കെട്ടും അകറ്റിനിർത്തുന്നു. തഴുതാമവേര് വാതസംബന്ധിയായ രോഗങ്ങൾക്കും മൂത്രതടസ്സത്തിനും പ്രതിവിധിയാണ്. നിലപ്പനക്കിഴങ്ങ് സ്ത്രീകളെ അലട്ടുന്ന പല രോഗങ്ങൾക്കും ആശ്വാസമേകുന്നു. " "ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം-ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിൻ്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കംകായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്. ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം. "പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം" ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്. പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. |
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യൂ 1) , പൈതൃകം ശേഖരിച്ച ലേഖനം:മരുന്നു കഞ്ഞി -തിരുവാതിര ഞാറ്റുവേലയിലെ അമൃത് (സുഷമ കൂടത്തിങ്കൽ) , ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 800, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം : കർക്കടകമാസത്തെ മരുന്നുകഞ്ഞി (എൻ. സോമൻ വൈദ്യർ ), പുറം 1104..Link | |
| 6 | Paithrukavrikshangal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"വളപ്പുകളിൽ തെങ്ങും കവുങ്ങും വാഴയും മാവ്, പ്ലാവ്, നെല്ലി, പുളി, നാരകം, പേര, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ. ...
"വളപ്പുകളിൽ തെങ്ങും കവുങ്ങും വാഴയും മാവ്, പ്ലാവ്, നെല്ലി, പുളി, നാരകം, പേര, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ. ഇടയ്ക്കിടയിൽ തേക്ക്, വേപ്പ്, മരുത്, കാഞ്ഞിരം, വാക, വേങ്ങ തുടങ്ങി പണിത്തരങ്ങൾക്കും കൃഷിയായുധങ്ങൾക്കും ഉപയോഗപ്രദമായ കാട്ടുമരങ്ങൾ വളപ്പുകളിലും കളപ്പറമ്പുകളിലും, കുടകപ്പാല, ഏഴിലമ്പാല, കണിക്കൊന്ന, കൈനി, ചേര്, അങ്കോലം, എലന്തം, പ്ലാശ്, അത്തി, ഇത്തി, അരയാൽ, പോരാൽ, മഞ്ഞപ്പാവുട്ട തുടങ്ങിയ മരങ്ങൾ മറ്റു മരങ്ങളുടെ കൂടെ. ഇല്ലിമുള്ള്കൊണ്ട് വേലി കെട്ടി വളപ്പുകളെ കന്നുകാലികളുടെയും അന്യരുടെയും കടന്നുകയറ്റത്തിൽനിന്നു സംരക്ഷിച്ചു വരുന്നു. വേലിയുടെ അങ്ങിങ്ങായി ഇല്ലിക്കൂട്ടങ്ങളും, ശീമക്കൊന്ന, കൊട്ടത്തറി, റബ്ബർകൊട്ട, മയിലാഞ്ചി, പഞ്ഞിപ്പൂള, ആടലോടകം, കരുനൊച്ചി, ആവണക്ക് എന്നിവ വേലിത്തറികളായി വളർത്തി അതിനു കുറുകേ ഇല്ലിക്കമ്പുകൾ വെച്ച് പനംപൊളിരുകൊണ്ടു കെട്ടുന്ന വേലി. തേക്കും മൂത്ത പ്ലാവിൻ്റെ കാതലും പുരപണിക്കും ഫർണിച്ചറിനും മൂത്ത തെങ്ങും കരിമ്പനയും കഴുക്കോലിനും കട്ട്ളയ്ക്കും കഴുക്കോലിനും മാവിൻപലക താത്ക്കാലിക വാതിലുകൾക്കും, വാക, ഇരുൾ എന്നിവയും പണിത്തരങ്ങൾക്കും ഉപയോഗിക്കുന്നു. നെല്ലിമരം നെല്ലിപ്പടിയായി കിണറ്റിനടിയിൽ താഴ്ത്തി അതിനു മീതേ കല്ലോ ഇഷ്ടികയോ കെട്ടി ബലപ്പെടുത്തിയിരുന്നു. നെല്ലിപ്പടി വെള്ളം ശുദ്ധി ചെയ്യുമെന്ന് കരുതപ്പെടുന്നു. വളപ്പിൽ പാണൻ, പെരുക്, കൊങ്ങിണി, കമ്യൂണിസ്റ്റ്പച്ച തുടങ്ങിയ കുറ്റിച്ചെടികൾ പ്രത്യേകിച്ചും വെളിംപ്രദേശങ്ങളിൽ, തോട്ടിൻ കരയോരങ്ങളിൽ തോട്ടുവക്കരയും തോട്ടകൈതയും മൈലാഞ്ചിയും കൊറ്റിപ്പുല്ലും ദർഭപ്പുല്ലും സീതപ്പുല്ലും തോട്ടുവരമ്പുകളെ സംരക്ഷിച്ചു. ചെറൂള, തവിഴാമ, കുറുന്തോട്ടികൾ, കടലാടി, ഗരുഡക്കൊടി, നായ്ക്കുറണ, ഉഴിഞ്ഞ, പാടവള്ളി, ഓണപ്പൂവ്, പർപ്പടകപ്പുല്ല്, താള്, തകര, തുമ്പ, കുഞ്ഞുണ്ണി, കാക്കക്കൊടി, തൊട്ടാവാടി എന്നിവ വളപ്പുകളിലും കൃഷിയിടാത്ത നിലങ്ങളിലും നിറഞ്ഞു നിന്നു. " തേക്ക്: “ഇലകൊഴിയും വനപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന മരങ്ങളിലൊന്നാണ് തേക്കുമരം. വനങ്ങളിലെപ്പോലെതന്നെ നാട്ടിൻ പ്രദേശങ്ങളിലും വളരാറുണ്ട്. നനവുള്ള സ്ഥലത്താണു കൂടുതലായി കാണാറുള്ളത്. ശക്തിയായ കാറ്റു വീശുന്നിടത്ത് ഇവയ്ക്ക് ഉയരം കുറവായിരിക്കും. വയനാട്ടിലും നിലമ്പൂരും ഇവ സമൃദ്ധമായി വളരുന്നു. തേക്കിനു ശിഖരം കുറവാണ്. ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. സാധാരണ 700 മീറ്ററിൽ താഴെയുള്ള പ്രദേശമാണ് ഉത്തമം. പ്രായപൂർത്തിയാകാൻ അറുപതു വർഷം എടുക്കുന്ന ഇവ പത്തു വർഷമാകുമ്പോൾ പൂക്കാൻ തുടങ്ങും. ഇതിൻ്റെ തടിക്ക് ഉറപ്പും ഈടും ഭംഗിയും എല്ലാം ഉണ്ട്. 'വൃക്ഷരാജൻ' എന്നാണ് ഇതറിയപ്പെടുന്നത്. തടിക്ക് എണ്ണമയമുണ്ട്. മൂത്ത തേക്കിനു വെള്ള വളരെ കുറവായിരിക്കും. എന്നാൽ വിളവു കുറഞ്ഞ തടിക്കു ധാരാളം വെള്ളയും ഉണ്ടാകും. ഇതിൻ്റെ വെള്ള ചിതൽ തിന്നുകയില്ല എന്നതു തേക്കിൻ്റെ ഒരു സവിശേഷതയാണ്.വെള്ള പെട്ടെന്ന് നശിക്കാറില്ല. കാതലിന് വൈക്കോലിൻ്റെ അഥവാ സ്വർണനിറമാണ്. ചില സ്ഥലങ്ങളിൽ ഇതിനെ കല്ലൻതേക്ക് എന്നാണു പറയാറുള്ളത്. ചെങ്കല്ലുള്ളിടത്തും പാറപ്രദേശങ്ങളിലും കണ്ടുവരുന്നവയെയാണ് ഇങ്ങനെ വിളിക്കാറുള്ളത്. ഇവയ്ക്കു കടുപ്പവും ഭാരവും കൂടിയിരിക്കും. ചില തേക്കിൻ്റെ കാതലിനു നേർത്ത തവിട്ടു നിറമായിരിക്കും. മണ്ണിൻ്റെ ഘടനയിൽ വരുന്ന മാറ്റമാണിതിനു കാരണം. ഈർപ്പമുള്ളിടത്ത് പത്തു വർഷത്തിനു മുമ്പേ ഇവ പൂക്കാറുണ്ട്. വെളുത്ത പൂക്കൾ പൂങ്കുലയായിട്ടാണു കാണപ്പെടുന്നത്. ഇവയ്ക്കു നേരിയ ഗന്ധവുമുണ്ട്. ജൂൺ-ഓഗസ്റ്റുവരെ പൂക്കാലമാണ്. നവംബർ മുതൽ കായ വിളഞ്ഞു തുടങ്ങും. ഇതിന്റെ കായ്ക്ക് ഒരു നെല്ലിക്കയുടെ വലുപ്പമുണ്ടാകും. ഉണങ്ങിയ കായ പൊഴിഞ്ഞുപോകും. കായയുടെ പുറത്തുള്ള ആവരണം ഉറപ്പുള്ളതിനാൽ വിത്തു കേടാകാതെ ഏറെനാൾ കിടക്കും. തേക്കിന്റെ ഇലകൾ വലുപ്പമുള്ളവയാണ്. ഇതിൻ്റെ തളിരില ഞെരടിയാൽ ചുവന്ന നിറം കാണാം. ആഹാരം വിളമ്പാൻ തേക്കില ഉപയോഗിക്കാറുണ്ട്. ഇലയ്ക്ക് ഔഷധഗുണവുമുണ്ട്. തേക്കിന്റെ തൊലി ഗർഭചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഇതിൻ്റെ തടിയിൽ എണ്ണമയം ഉള്ളതിനാൽ ജലാംശം കുറവാണ്. കെട്ടിടങ്ങളുടെ നിർമ്മാണത്തിനും വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഉത്തമമായ തടിയാണിത്. കപ്പൽ നിർമ്മാണത്തിന് വേണ്ടിയും തേക്ക് ഉപയോഗിച്ചിരുന്നു ഇതിൽ എണ്ണമയം ഉള്ളതിനാൽ കത്താൻ എളുപ്പമാണെങ്കിലും പാത്രം വേഗം കരി പിടിക്കുന്നത് കൊണ്ട് വിറകിന് ഉപയോഗിക്കാറില്ല. " വേങ്ങ: " ഇലകൊഴിയും ഈർപ്പവനങ്ങളിൽ വളരുന്ന മരമാണു വേങ്ങമരം. ഇല പൊഴിക്കുന്ന വലിയ മരമാണിത്. ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. മുഖ്യഇലത്തണ്ടിൽ കൂട്ടമായി ഇലകൾ കാണും. ഒരു തണ്ടിൽ അഞ്ചോ ഏഴോ ഇലകളാണുണ്ടാകുക. ആയതാകൃതിയാണ് ഇലകൾക്ക്. വേങ്ങമരം മെയ്മാസത്തിലാണു പൂക്കുന്നത്. സെപ്തംബർ മാസം വരെ പൂക്കാലം തുടരും. മുഖ്യപൂത്തണ്ടിൽനിന്നു ശാഖകളായി പിരിഞ്ഞുണ്ടാകുന്ന തണ്ടിൽ പൂക്കൾ ഉണ്ടാകുന്നു. പൂക്കൾക്കു മഞ്ഞ നിറമാണ്. മണമുള്ള ഈ പൂക്കൾക്ക് 1.5 സെ.മീറ്ററോളം നീളം ഉണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണിവ. 5 ഇതളുകളാണ് പൂക്കളിൽ ഉണ്ടാകുക. ഇതിൻ്റെ കായയ്ക്ക് വൃത്താകൃതിയാണ്. നല്ല ഈടും ഉറപ്പും ബലവുമുള്ള തടിയാണിതിന്. വെള്ളയ്ക്ക് ഇളം മഞ്ഞനിറവും കാതലിന് ഇരുണ്ട മഞ്ഞ നിറവുമുണ്ടാകും. വീട്, വാഹനങ്ങൾ റെയിൽവേ സ്ലീപ്പറുകൾ എന്നിവയ്ക്കു വേങ്ങമരം ഉപയോഗിക്കുന്നു. വേങ്ങമരത്തിൻ്റെ കറ ഔഷധമായി ഉപയോഗിക്കുന്നു. ഉദരരോഗങ്ങൾക്കുള്ള മരുന്നിനാണ് കറ പ്രയേജനപ്പെടുത്തുന്നത്. തൊലിയിൽ ഒരുമീറ്ററോളം നീളമുള്ള വലിയ മുറിവുണ്ടാക്കിയാണ് കറ ശേഖരിക്കുന്നത്. മുറിവിൻ്റെ ഇരുവശങ്ങളിൽനിന്നും മുറിവിലേക്ക് ചാലുകീറിക്കൊടുക്കണം. നെടുകെയുള്ള മുറിവിൻ്റെ അടിയിൽ മുളങ്കുഴലോ പാത്രമോ വച്ചു കറ ശേഖരിക്കുന്നു. കറ തിളപ്പിച്ച് അഴുക്കുമാറ്റിയാണു ശുദ്ധീകരിക്കുന്നത്. വേങ്ങക്കാതൽകഷായം കുഷ്ഠരോഗത്തിനുള്ള മരുന്നിൽ ചേർക്കാറുണ്ട്. മലിനജലം ശുദ്ധമാക്കുന്നതിനുവേണ്ടി മരത്തിൻ്റെ തൊലി ഉപയോഗിക്കുന്നു. "
വീട്ടുവളപ്പിലെ പൈതൃക വൃക്ഷങ്ങളിൽ ഗൃഹചികിത്സയ്ക്ക് ഉത്തമമായവയിൽ ചിലത്: കാഞ്ഞിരം: (കൊടിഞ്ഞി, പുകച്ചിൽ, എക്സിമ, ഓർമക്കുറവ്, കൊതി, മത്സ്യവിഷം, സുഖപ്രസവം, കോളറ, ഗ്രഹണി, കാമോദ്ദീപകം) കാഞ്ഞിരത്തിന്റെ കാതലും കുരുവും ഇലയും വേരിന്മേൽ തൊലിയും കുരുവിൻ്റെ എണ്ണയും ഉപയോഗിക്കുന്നു. ഇതിൻ്റെ അരിക്ക് വിഷാംശം ഉള്ളതുകൊണ്ട് ക്രമാധികമായി ഉപയോഗിക്കരുത്. കാഞ്ഞിരത്തളിരും കദളിപ്പഴവും കൂട്ടി എണ്ണ കാച്ചി തലയിൽ തേച്ചശേഷം മുങ്ങിക്കുളിക്കുന്നത് കൊടിഞ്ഞിക്ക് നന്ന്. കാഞ്ഞിരത്തിന്റെ വേര്, ഇല, പൂവ്, കായ, തൊലി എന്നിവയെല്ലാം കൂട്ടി കഷായംവെച്ച് നാലിരട്ടി പാലുചേർത്ത് എണ്ണയും ആവണക്കെണ്ണയും ഒഴിച്ചു കാച്ചി ദേഹത്തു തലോടുന്നത് രക്തജന്യമായ പുകച്ചിലിനു ഫലപ്രദമാണ്. കാഞ്ഞിരവേര് കഷായംവെച്ച് പാലുചേർത്ത് ധാര ചെയ്താൽ എക്സിമ (വിസർപ്പം) മാറും. കാഞ്ഞിരത്തിന്മേൽ വളരുന്ന ഇത്തിക്കണ്ണി പാലിൽ അരച്ചു കഴിക്കുന്നത് ഓർമക്കുറവിനു നല്ലതാണ്. കാഞ്ഞിരത്തിന്റെ ഇല വായിൽ വെച്ച് അതിലൂടെ വെള്ളം ഒഴുക്കിക്കുടിക്കുന്നത് കൊതിപറ്റിയതിനു ഫലപ്രദമാണ്. മത്സ്യം കുത്തി വിഷമേറ്റാൽ കാഞ്ഞിരവേര് അരച്ചു പുരട്ടുകയും ധാര കോരുകയും ചെയ്താൽ വിഷമകലും. കാഞ്ഞിരവേരിന്മേലെ തൊലി ചെറുനാരങ്ങാനീര് കൂട്ടിയരച്ച് ഗുളികയാക്കി ഉപയോഗിക്കുന്നത് കോളറയ്ക്ക് നന്ന്. കാഞ്ഞിരത്തിന്റെ കുരു ഗ്രഹണിക്കും ഞരമ്പുസംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. കാഞ്ഞിരക്കുരുവിനെ കാമോദ്ദീപക ഔഷധമായും ഉപയോഗിക്കുന്നുണ്ട്. പുളി: "(മദ്യലഹരിശമനം, വായുക്ഷോഭം, വിരേചനം, നീര്, വേദന, മഹോദരം, പ്രമേഹം, അതിസാരം, പിത്തജ്വരം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം) പുളിയുടെ കായയും കുരുവും ഇലയും പൂവും തോലും ഔഷധ യോഗ്യമാണ്. പഴക്കമുള്ള പുളിയാണ് നല്ലത്. ഇത് കരളിന്റെയും ആമാശയത്തിൻ്റെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. പുളി കലക്കിയ വെള്ളം കൊടുത്താൽ മദ്യലഹരി ശമിക്കും. പുളി വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാരയോ പാലോ ചേർത്തു കഴിച്ചാൽ വായുക്ഷോഭം മാറും. കുട്ടികൾക്ക് പനി പിടിപെട്ടാൽ വിരേചനത്തിനും ഈ ചികിത്സ ഫലപ്രദമാണ്. പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ ഒരൗൺസ് പുളിയും ഒരൗൺസ് ഈത്തപ്പഴവും ഒരു കുപ്പി പാലിൽ തിളപ്പിച്ച് അരിച്ചെടുത്ത് ഇത്തിരി ഏലത്തരിയും കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് കഴിക്കുന്നത് ഫലം ചെയ്യും. പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമെ പുരട്ടിയാൽ നീരിനും വേദനയ്ക്കും ആശ്വാസം ലഭിക്കും. പുളിയുടെ തോട് ചുട്ടെടുത്ത ഭസ്മം ഒരു ടീസ്പൂൺ തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിച്ചാൽ മഹോദരത്തിനും പ്രമേഹത്തിനും നല്ലതാണ്. പുളിങ്കുരുവിന്റെ ചുവപ്പുനിറത്തിലുള്ള പുറംതൊലിയും സമം ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ച് ഒരു ടീസ്പൂൺ വീതം കഴിക്കുന്നത് അതിസാരത്തിന് ഫലപ്രദമാണ്. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പിത്തജ്വരത്തിനും മൂത്രച്ചൂടിനും ഗുണപ്രദമാണ്. പുളിയിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുന്നത് ചെങ്കണ്ണ് ശമിപ്പിക്കും. പൂവും നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പഴുപ്പിച്ച ഇരുമ്പുകഷണമിട്ടു ചൂടാക്കിയശേഷം കഴിച്ചാൽ അതിസാരത്തിനു നല്ലതാണ്. പുളിയും ചുണ്ണാമ്പുംകൂടി അരച്ചുപുരട്ടുന്നത് തേൾവിഷത്തിന് ഫലപ്രദമാണ്. പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടുരോഗം (ലൂക്കോ ഡർമാ) അധികരിക്കുന്നതാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), പൈതൃകം ശേഖരിച്ച ലേഖനം: വിളയന്നൂർ ഗ്രാമം: ഒരു പാലക്കാടൻ വൈവിധ്യതയിലേക്ക് ഒരെത്തിനോട്ടം (വി.എസ്. രാമചന്ദ്രൻ, കെ. സ്വരൂപാനന്ദൻ, ഡോ. സി. ആർ. രാജഗോപാലൻ), ഡി.സി. ബുക്സ്, കോട്ടയം, 2021. പുറം: 411- 412, ഡോ. കെ. വിദ്യാസാഗർ (ജനറൽ എഡിറ്റർ), നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും (വാല്യം 1), ഡി.സി. ബുക്സ്, കോട്ടയം, 2011, പുറം : 305-307,341-342, ഡോ. കെ. ആർ. രാമൻനമ്പൂതിരി, ഗൃഹചികിത്സ നാട്ടറിവിലൂടെ, എച്ച് ആൻ്റ് സി ബുക്സ്, 2006, പുറം 32-33, 81-82..Link | |
| 7 | Kattappatt | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"അത്യുത്തര കേരളത്തിലെ പുള്ളുവർ കൊയ്ത്തുകാലത്ത് വയലുകളിൽ വീണയുമായിച്ചെന്ന് പാട്ടുപാടാറുണ്ട്. നെൽക്കറ്റയ്ക്കുവേണ്ടി പ...
"അത്യുത്തര കേരളത്തിലെ പുള്ളുവർ കൊയ്ത്തുകാലത്ത് വയലുകളിൽ വീണയുമായിച്ചെന്ന് പാട്ടുപാടാറുണ്ട്. നെൽക്കറ്റയ്ക്കുവേണ്ടി പാടുന്ന ആ പാട്ടിനെയാണ് 'കറ്റപ്പാട്ട്' എന്നു വ്യവഹരിക്കുന്നത്. “പൊലികണ്ഠൻ തൻ്റേ തോരു വയലകത്തു ഉഴമയല്ലോ എരിഷികളെ നെൽപൊലിക" എന്ന് പൊലിച്ചുകൊണ്ടാണ് പ്രസ്തുതപാട്ട് ആരംഭിക്കുന്നത്. ഭൂലോകത്ത് കാർഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച പുരാവൃത്താഖ്യാനം ഈ പാട്ടിൻ്റെ ആരംഭത്തിൽ കാണാം. മാനുഷർ മന്നിൽ പിറന്നുള്ള കാലത്ത് ശ്രീഭഗവതി കൈയാൽ വാരിവിതച്ചുവെന്നാണ് "ഭൂലോക വാസികൾക്കാരോഗ്യമാകുവാൻ ശ്രീഭഗവതികൈയാലേ വാരി വിതച്ചിതേ" തുടങ്ങിയ വരികളിൽ പ്രസ്താവിച്ചു കാണുന്നത്. 'വേനിലേ നീരങ്ങു വറ്റാതെ ദിക്കിലങ്ങേറെ വിളയുന്ന ' മലയൊടമ്പൻ , 'നീരിൽ വിളയുന്ന ' നീർക്കഴമ, നീർക്കണ്ണിച്ചെന്നെല്ല്, 'ചേറിൽവിരിയുന്ന ' ചിറ്റേനി വിത്ത്, 'ഈരേഴുദിക്കിലും വറ്റാത്ത ' പുഞ്ച തുടങ്ങി നിരവധി വിത്തിനങ്ങളെയും അവയ്ക്കനുഗുണമായ വയലിന്റെ സ്വഭാവത്തെയും പറ്റി കറ്റപ്പാട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വയലിൽ വിളയുന്ന നെല്ലും പറമ്പിൽ വളരുന്ന തെങ്ങും തമ്മിൽ നടത്തുന്ന വാദപ്രതിവാദം കറ്റപ്പാട്ടിലെ മുഖ്യ പ്രതിപാദ്യമാണ്. “അയ്യാണ്ടിൽ ഹരിയെന്നൊരക്ഷരം നിന്നെക്കൊണ്ടാണെങ്കിൽ വലഭാഗം ഗണപതിക്കിളന്നീരു ഞാനെടോ ...................................... പാലിനു നല്ല പഴയരി നീയെങ്കിൽ പൊങ്ങുന്ന കഞ്ഞിക്കടങ്ങുന്ന കയിലു ഞാൻ ആറ്റിൻചിറമ്മൽ വളരുന്ന തെങ്ങു ഞാൻ ആര്യാനറുമണൽ വളരുന്ന നെല്ലുനീ" എന്നിങ്ങനെ നെല്ലും തെങ്ങും തമ്മിലുള്ള തർക്കം നീണ്ടു പോകുന്നു. ഏതായാലും, വയലിന്റെയും കാർഷികവൃത്തിയുടെയും സംസ്കൃതിയാണ് കറ്റപ്പാട്ടിൽ പ്രതിഫലിക്കുന്നതെന്ന് തീർച്ചയായും അവകാശപ്പെടാം. " "കന്നിവിളക്കൊയ്ത്തുകാലത്ത് അത്യുത്തര കേരളത്തിലെ പുള്ളുവർ വയലുകൾതോറും ചെന്ന് വീണമീട്ടി പാട്ടുപാടാറുണ്ട്. കൃഷിക്കാർ അവർക്ക് നെൽക്കറ്റകൾ സമ്മാനിക്കും. കറ്റയ്ക്കുവേണ്ടി പാടുന്നതുകൊണ്ടാണ് പുള്ളുവരുടെ ഈ പാട്ടിനെ 'കുറ്റപ്പാട്ട്' എന്ന് പറയുന്നത്. ഭൂമിയിൽ കാർഷികവൃത്തി ആരംഭിച്ചത് ശ്രീഭഗവതി കൈയാലെയാണെന്ന് കറ്റപ്പാടിന്റെ ആരംഭത്തിൽ പ്രസ്താവിക്കുന്ന 'ആനന്ദഭോജനം നൽകുവാനായിട്ടു കാനലിൽ തീയിട്ടു ചുട്ടുകരിച്ചിട്ട് ശ്രീഭഗവതി കൈയാലെ വാരിവിതച്ചിതേ." തുടങ്ങിയ വരികളിൽ വിഭാവനം ചെയ്യുന്നു. ഇതേപാട്ടിൽ, "മുമ്പിനാൽ പിറന്നു ജനിച്ചുവരിനെല്ല് കാരാരിയൻ നല്ല പോരാരിയൻ വിത്ത് കാസ്തകൻ മോടകൻ ചെന്നൽ കരിഞ്ചെന്നൽ കാത്തകാപൂത്താട നാളികൻ വിത്തുമേ കാഞ്ഞിരക്കൊട്ടൻ കടിഞ്ചോലനായരും പേരാടൻ കരിഞ്ചോരൻ വെളിയനുംവായകൻ നല്ല കവുങ്ങിൻ പൂത്താടയുമങ്ങനെ എണ്ണക്കുഴമ്പനും പൊൻകിളിവാലിയും പൊന്നിന്നിടയോൻ പൊന്നാരിയൻ വിത്ത്" എന്നിങ്ങനെ നൂറ്റൊന്നു വിത്തുകളുടെ പേർ ചൊല്ലി പൊലിക്കുന്നുണ്ട്. കുറ്റപ്പാട്ടിലെ ഏറ്റവും രസകരമായ ഭാഗം തെങ്ങും നെല്ലും തമ്മിൽ തർക്കി ക്കുന്നതായി ഭാവന ചെയ്യുന്നതാണ്. "മാനുഷർ മന്നിൽ പിറന്നുള്ളകാലത്ത് ആധാരമില്ലം പൂരയാക്കും തെങ്ങുഞാൻ ആധാരമില്ലം പുരയാക്കും തെങ്ങെങ്കിൽ ആധാരമില്ലം പുതപ്പാനും പുല്ലുഞാൻ ആധാരമില്ലം പുതപ്പാനും പുല്ലെങ്കിൽ ആധാരമില്ലത്തു കെട്ടുവാനോലഞാൻ " എന്നിപ്രകാരം ആ വാദപ്രതിവാദം നീണ്ടുപോകുന്നു. ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ നാഗാരാധകരായ പുള്ളുവരും 'കറ്റപ്പാട്ടി' നു സമാനമായ 'നെല്ലും തെങ്ങും' പാട്ട് പാടാറുണ്ട്. അനേകം നെൽവിത്തിനങ്ങളെപ്പറ്റി അതിൽ പരാമർശമുണ്ട്. " |
.ഡോ. സി.ആർ. രാജഗോപാലൻ, (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: വയൽ സംസ്കൃതിയും വയൽപ്പേരുകളും ( എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം : 344 - 345. ഡോ. എം. വി. വിഷ്ണുനമ്പൂതിരി, നാടൻപാട്ടുകൾ മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008, പുറം 324- 326..Link | |
| 8 | Pathilakal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്...
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ചു പതിവായി നെറ്റിയിൽ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും രാമായണപാരായണം ഉണരുന്നു. ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികൾ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കർക്കിടകത്തിൽ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകൾ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്തു ചെറുതായി അരിയുന്നു. അതിൽ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. എങ്കിലേ അതിലെ 'കട്ട്' മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകൾ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാൽ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിന്റെ ഇല നുള്ളിയെടുത്തു ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അതു നന്നായി പിഴിഞ്ഞ് ഉലർത്തിയെടുത്തു നാളികേരം ചിരകിയിട്ടാൽ അതു സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളിൽ കാണുന്ന 'പൊന്നാങ്കണ്ണി'യും പോഷകസമൃദ്ധിയായ ഒരു ഇലക്കറിയായി ഉപയോഗിക്കാം. കർക്കിടകത്തിൽ മുരിങ്ങയില തൊടാനേ പാടില്ല എന്നാണു പറയപ്പെടുന്നത്. ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയിൽ പഴമക്കാർ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കർക്കിടകത്തിൽ ഔഷധച്ചെടികൾക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കർക്കിടകത്തിൽ കൂടുതൽ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകലദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു. പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തുവരുമ്പോൾ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളിമുതലായവ നാളികേരത്തോടൊപ്പം അരച്ചുചേർക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേർക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിൻ്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കേണ്ടത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞുപോയാൽ അതിൻ്റെ ഔഷധമൂല്യം നഷ്ടപ്പെടും. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം: കർക്കിടകക്കഞ്ഞി (രമണി കെ. സി.), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 805 - 806..Link | |
| 9 | Marunnukanji | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്...
"കർക്കിടകം ദുർഘടമാണെന്നാണ് വെപ്പ്. എന്നാൽ വരുംകാലത്തുള്ള സമ്പദ് സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ചു പതിവായി നെറ്റിയിൽ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും രാമായണപാരായണം ഉണരുന്നു. ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികൾ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കർക്കിടകത്തിൽ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകൾ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്തു ചെറുതായി അരിയുന്നു. അതിൽ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. എങ്കിലേ അതിലെ 'കട്ട്' മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകൾ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാൽ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിന്റെ ഇല നുള്ളിയെടുത്തു ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അതു നന്നായി പിഴിഞ്ഞ് ഉലർത്തിയെടുത്തു നാളികേരം ചിരകിയിട്ടാൽ അതു സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളിൽ കാണുന്ന 'പൊന്നാങ്കണ്ണി'യും പോഷകസമൃദ്ധിയായ ഒരു ഇലക്കറിയായി ഉപയോഗിക്കാം. കർക്കിടകത്തിൽ മുരിങ്ങയില തൊടാനേ പാടില്ല എന്നാണു പറയപ്പെടുന്നത്. ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയിൽ പഴമക്കാർ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കർക്കിടകത്തിൽ ഔഷധച്ചെടികൾക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കർക്കിടകത്തിൽ കൂടുതൽ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകലദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു. പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തുവരുമ്പോൾ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളി മുതലായവ നാളികേരത്തോടൊപ്പം അരച്ചുചേർക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേർക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിൻ്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കേണ്ടത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞുപോയാൽ അതിൻ്റെ ഔഷധമൂല്യം നഷ്ടപ്പെടും. "
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം - ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിന്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കം കായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്. ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം. "പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം" ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്. പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം: കർക്കിടകക്കഞ്ഞി (രമണി കെ. സി.), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 505 -506,അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: കർക്കടകമാസത്തെ മരുന്നുകഞ്ഞി (എൻ. സോമൻ വൈദ്യർ ), പുറം 1104..Link | |
| 10 | Elaneer | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“നിത്യജീവിതത്തിലും അനുഷ്ഠാനാദികളിലും കലാനിർവഹണ സന്ദർഭത്തത്തിലും പലതരത്തിലുള്ള നാട്ടുപാനീയങ്ങൾ ഉപയോഗിച്ചുവരാറ...
“നിത്യജീവിതത്തിലും അനുഷ്ഠാനാദികളിലും കലാനിർവഹണ സന്ദർഭത്തത്തിലും പലതരത്തിലുള്ള നാട്ടുപാനീയങ്ങൾ ഉപയോഗിച്ചുവരാറുണ്ട്. ഓരോ കൂട്ടായ്മയുടെയും ജീവിതസംസ്കാരങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിന് ഇവയെക്കുറിച്ചുള്ള പരിജ്ഞാനം അത്യാവശ്യമാണ്. ഒരു ജനവിഭാഗം ഉപയോഗിക്കുന്ന പാനീയങ്ങൾ മറ്റൊരു വിഭാഗത്തിനു നിഷിദ്ധമായി വരാം. ഒരു കൂട്ടർ പാലാണ് ഇഷ്ടപ്പെടുന്നതെങ്കിൽ മറ്റൊരു കൂട്ടർക്ക് കള്ളായിരിക്കും പ്രിയംകരം. ഏതാണ് ശരി, ഏതാണു തെറ്റ് എന്ന് വിധികല്പിക്കയല്ല ഫോക് ലോർ പഠനത്തിന്റെ ധർമ്മം; വിഭിന്ന ജീവിതസംസ്കാരമാർഗങ്ങളെ തിരിച്ചറിയുകയാണ്. പാനീയങ്ങളുടെ ഉത്പാദനത്തിലും ഉപയോഗത്തിലും വൈവിദ്ധ്യമുണ്ടെന്നതാണ് വാസ്തവം.
പാനകം, ഇളനീര്, മോരുവെള്ളം (സംഭാരം), കാച്ചിയ പാൽ എന്നിവ എല്ലാവരും ഉപയോഗിക്കാറുള്ളവയാണ്. എന്നാൽ കള്ള്, റാക്ക് തുടങ്ങിയവ ചിലർ മാത്രമേ ഉപയോഗിച്ചുകാണാറുള്ളൂ. കർമാംഗമായി മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. ചില പാനീയവസ്തുക്കൾ ശുദ്ധീകരണ ക്രിയയ്ക്കുമാത്രമേ ഉപയോഗിക്കുകയുള്ളൂ. കേവലം ദാഹശമനികളായി ഉപയോഗിക്കുന്ന വസ്തുക്കളുമുണ്ട്.”
ഇളന്നീർ: “നാടൻപാനീയങ്ങളിൽ എടുത്തുപറയാവുന്ന ഒന്നാണ് ഇളന്നീർ തെയ്യം, തിറ എന്നിവയ്ക്ക് ഇളന്നീർ കൂടിയേ കഴിയൂ. ചില തെയ്യങ്ങൾ ഇളന്നീർ കുടിക്കും. തെയ്യങ്ങളുടെ 'പാരണ'യ്ക്ക് ഇളന്നീർ വേണം. കാവുകളിലെന്നപോലെ, ക്ഷേത്രങ്ങളിലും നിവേദ്യത്തിന് ഇളന്നീർ ഉപയോഗിക്കും. ഇളന്നീർ ഒരു ദാനവസ്തുവാണ്. ഇളന്നീർദാനം 'ഫലദാന'ത്തിലാണ് പെടുക. കൊട്ടിയൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ഇളന്നീരാട്ടം പ്രശസ്തമാണ്. ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ തണ്ടുകാഴ്ചയായി കൊണ്ടുപോകുന്ന ആയിരക്കണക്കിലുള്ള ഇളന്നീർ കൊത്തി ശിവന്ന് അഭിഷേകം ചെയ്യും. പണ്ടുകാലങ്ങളിൽ മഴയില്ലാതെ വന്നാൽ ശിവക്ഷേത്രങ്ങളിൽ ഇളന്നീരാട്ടം നടത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇളന്നീർ കൊത്തി, വെള്ളം കുടിക്കുന്നതിൽ സങ്കല്പഭേദമുണ്ട്. ഇളന്നീരിന്റെ കണ്ണു തുരന്ന് വെള്ളമെടുക്കുന്നതാണ് സാധാരണരീതി. ബ്രാഹ്മണരും മറ്റും ഈ രീതിയിൽ മാത്രമേ ഇളന്നീർ ഉപയോഗിക്കാറുള്ളൂ. എന്നാൽ, തെയ്യത്തിനും മറ്റും ഇളന്നീരിൻ്റെ അടിഭാഗം കൊത്തിയാണു കൊടുക്കുക. അങ്ങനെ കൊടുക്കുന്നതിനു മദ്യത്തിൻറെ സങ്കല്പമുണ്ടെന്നാണു വിശ്വാസം. ഇളന്നീരിന്റെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. ഇന്ന് അതിൻ് പ്രയോഗം ജനകീയവും സാർവ്വത്രികവുമായിത്തീർന്നിട്ടുണ്ട്. മാത്രമല്ല, ധനലാഭേച്ഛയോടുകൂടിയ ഒരു തൊഴിൽരംഗം സൃഷ്ടിക്കുവാൻ അതിനു കഴിഞ്ഞിരിക്കുന്നു. പാതവക്കുകളിലും നഗരപ്രാന്തങ്ങളിലുമൊക്കെ ഇന്ന് 'ഇളന്നീർപ്പന്തലുകൾ' കാണുവാൻ കഴിയും. ”
"പുള്ളുവത്തി, മലയി, പാട്ടി (പാണസ്ത്രീ) എന്നീ നാടൻ പേറ്റിച്ചികൾ നവജാതശിശുക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്നത് 'ചെന്തെങ്ങിൻപതിയിളന്നീർ' കൊണ്ടാണ്. കലശമാടുമ്പോൾ പാടുന്ന പാട്ടിന് 'കലാശാട്ടപ്പാട്ട് ' എന്നു പറയും. കേരള ബ്രാഹ്മണർക്കിടയിൽ ജാതകർമ്മത്തിന് വിളക്കുവെച്ചു കാണൽ' എന്നൊരു ചടങ്ങുണ്ട്. പത്ത് പച്ചത്തേങ്ങ കൂട്ടിവച്ച് അതിന്മേലിരുന്ന് ദീപത്തോടെ നവജാതശിശുവിനെ പിതാവ് കാണുന്ന ചടങ്ങാണത്. മരിച്ച ആളെ ദർഭവിരിച്ചു കിടത്തി, തേങ്ങയുടച്ച് അതിൽ തിരികത്തിച്ചു വച്ച്, തലയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്. ശവം ദഹിപ്പിച്ച ശ്മശാനം ശുദ്ധീകരിക്കുവാൻ അസ്ഥിസഞ്ചയത്തിനുശേഷം ആ സ്ഥലത്ത് നവധാന്യങ്ങൾ, വാഴ എന്നിവയോടൊപ്പം ഫലവൃക്ഷം നടുകയെന്നനിലയിൽ തേങ്ങ കുഴിച്ചിടാറുണ്ട്. കലശമാടൽച്ചടങ്ങ് മറ്റു സന്ദർഭങ്ങളിലും കാണാം. കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പണിതാൽ അവയുടെ അശുദ്ധി നീക്കുന്നത് ഇളന്നീരുകൊണ്ട് കലശമാടിയാണ്. “ചെന്തെങ്ങിൻ്റോരു കുലയിളന്നീര് കൊണ്ടുവരുന്നാരേ ചെന്തിയുരിച്ച് കൊത്തിയുടച്ച് കലശമാടുന്നാരേ" (മരക്കലപ്പാട്ട്)
എന്നീ വരികൾ അതാണ് വ്യക്തമാക്കുന്നത്. " കൽപ്പവൃക്ഷം: "കേരളത്തിന്റെ കൽപ്പവൃക്ഷത്തിന് വെറുതേ കിട്ടിയ വിളിപ്പേരല്ല അത്. വേരുമുതൽ മുകളറ്റത്തോളം ഇതിൻ്റെ ഓരോ ഭാഗങ്ങളും മണ്ണിനും മനുഷ്യനും ജീവിതത്തിനുപയുക്തമാണ്. കേരളീയത എന്നു പറയുമ്പോൾ നമ്മളിൽ അറിയാതെ നിറയുന്ന ആദ്യത്തെ ദൃശ്യം നിറയെ നിരന്നുനിന്നാടുന്ന തെങ്ങോലത്തലപ്പുകളാണ്. ദേവലോകത്ത് നന്ദനോദ്യാനത്തിൽ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിൻ്റെ ഭൂമിയിലെ പ്രതിരൂപമായ തെങ്ങ് നമ്മുടെയൊപ്പമുണ്ട്. അലങ്കാരങ്ങൾക്കും ആചാരാനുഷ്ഠാന ചടങ്ങുകൾക്കും എല്ലാ മംഗളകർമങ്ങൾക്കും തേങ്ങയോ തെങ്ങിന്റെ ഏതെങ്കിലും ഉൽപന്നമോ കൂടിയേതീരൂ. നാളീകേരം നമുക്ക് ശ്രീഫലമാണ്. തെങ്ങും അതിൻ്റെ ഉൽപന്നമായ തേങ്ങയും ഒരുകാലത്ത് മലയാളിയുടെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിച്ചിരുന്ന വീട്ടുമുറ്റത്തെ ധനകാര്യസ്ഥാപനമായിരുന്നു. തെങ്ങ് ഒറ്റിക്കുകൊടുത്തും കെട്ടുതെങ്ങായി സഹകരണസംഘത്തിലേക്കു കൊടുത്തും ഒന്നിച്ചു പണം വാങ്ങി കാര്യനിവൃത്തി വരുത്തിയിരുന്നവർ നിരവധിയായിരുന്നു. കേരളീയന്റെ സ്വത്വവും സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്ന തെങ്ങ് നാടിൻ്റെ ഐശ്വര്വത്തിനും അഭിവൃദ്ധിക്കുമായി പരശുരാമൻ കൊണ്ടുവന്ന ദേവവൃക്ഷമെന്നാണ് ഐതിഹ്യം. ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളിയെ കേരസംസ്കാരവും ശീലങ്ങളും ഗൃഹാതുരതയോടെ പിൻതുടരുന്നു. കൽപ്പവൃക്ഷം എന്നപേര് വെറുതേ ചാർത്തിക്കിട്ടിയതല്ല തെങ്ങിന്. അതിന്റെ പ്രകൃതത്തിനും ജീവിതത്തിനും അതിനും അപ്പുറത്തു കാണുന്ന സുകൃതത്തിനും നൽകിയ ബഹുമതിയാണ്. തെങ്ങും നാളികേരവുമായി ബന്ധപ്പെട്ടുള്ള ഗ്രാമീണപദസമ്പത്തും ഒട്ടനവധിയുണ്ട്. കരിക്ക്: ഏകദേശം പകുതി വിളവായ മൂപ്പെത്താത്ത ഇളം പ്രായത്തിലുള്ള നാളീകേരം. ഇതിൻ്റെ വെള്ളം കുടിക്കുകയും കാമ്പ് ചുരണ്ടിതിന്നുകയും ചെയ്യാം. ഇളനീര്: കരിക്കിൻ വെള്ളത്തിനാണ് പൊതുവായി ഇളനീരെന്ന് പറയുന്നത്. ഇതിനെ 'പ്രകൃതിയുടെ ടോണിക്ക്' എന്നു തന്നെ വിശേഷിപ്പിക്കാം. മലബാർ ഭാഗത്ത് കരിക്കിന് പകരം 'ഇളനീ' യെന്നാണ് പകുതി വിളവായ മൂപ്പെത്താത്ത നാളികേരത്തിന് പറയുന്നത്.”
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), നാട്ടുപാനീയങ്ങൾ അനുഷ്ഠാനത്തിലും കലയിലും ജീവിതത്തിലും (ഡോ. എം.വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ് , കോട്ടയം, 2021, പുറം 883 , 893 - 894 . ഡോ. എം. വി. വിഷ്ണുനമ്പൂതിരി, ഫോക് ലോർ ചിന്തകൾ, പൂർണ പബ്ലിക്കേഷൻസ് , കോഴിക്കോട്, 2007,പുറം: 9 - 10. മുരളീധരൻ തഴക്കര, നാട്ടുനൻ മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം: 16 - 17..Link | |
| 11 | Kaitholappaaya | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കമലം പാക്കത്ത്, മമ്മിയൂർ.</p> <p>സുശീല അന്തോണി, തമ്പുരാൻപടി</p> |
" വയൽ പച്ചപ്പിൻ്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ടപോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാട...
" വയൽ പച്ചപ്പിൻ്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ടപോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാടുകൾ, അമക്കാടുകൾ, ചോറക്കാടുകൾ, വാഴത്തോട്ടങ്ങൾ, തെങ്ങിൻതോട്ടങ്ങൾ പിന്നെ കവുങ്ങിൻ തോട്ടങ്ങളും. നൂറുകണക്കിന് ജീവജാലങ്ങളുടെ വിഹാരരംഗമായിരുന്നു വയൽക്കാടുകളും കൈതക്കാടുകളും. ഇഴജന്തുക്കളും മീനുകളും ഞണ്ടുകളും ചെറുജീവികളും പ്രാണികളും പക്ഷികളും തവളകളും ആമകളും എല്ലാം ഒത്തൊരുമയോടെ ഇവിടെ കഴിഞ്ഞു കൂടിയിരുന്നു. വയലിൻ്റെ മണ്ട (അരിക്) ഇടിഞ്ഞുപോകാതിരിക്കാൻ, തോടിൻ്റെ കര ഇടിഞ്ഞു പോകാതിരിക്കാൻ നമ്മുടെ മുൻഗാമികൾ കെട്ടിയ കോട്ടയായിരുന്നു, മതിലായിരുന്നു കൈതക്കാടുകൾ. കൃഷിയെ സംരക്ഷിക്കാൻ ഈ കൈതക്കാടുകൾ മതിയായിരുന്നു. തോടുകളുടെ മണ്ടയിൽ കൈത വച്ചുപിടിപ്പിച്ചാൽ മണ്ണ് ഇടിയുമെന്ന് ഭയപ്പെടേണ്ട. സുനാമികളുടെ ഭീകരതയിൽനിന്ന് കണ്ടൽക്കാടുകൾ എപ്രകാരമാണോ രക്ഷിച്ചത് അതുപോലെ വയലിനെ രക്ഷിക്കുന്ന രക്ഷാകവചമാണ് ഈ കൈതക്കാടുകൾ. മണ്ണൊലിപ്പ് തടയുക മാത്രമല്ല ഇവ ചെയ്യുന്നത്. ജീവജാലങ്ങളുടെയും ആവാസകേന്ദ്രം ഈ കൈതക്കാടുകളാണ്. അവിടെയാണ് ഇവയുടെ പ്രജനനം നടന്നിരുന്നത്. സുരക്ഷിത മേഖലയായതുകൊണ്ട് അവിടെ അവ പെറ്റു പെരുകി. ആ കൈതക്കാട്ടിൽ മനുഷ്യരുടെ കൈ കടന്നുചെല്ലുക പ്രയാസമാണ്. അതുകൊണ്ട് അവ വളർന്നു വലുതായി. ചെറുജീവികൾക്ക് വലുതാവാനുള്ള ഒരു പ്രകൃതി ഇടം കൂടിയാണ് ഈ വയൽക്കാടുകൾ, കൈതക്കാടുകൾ. പുതുമഴ പെയ്യുമ്പോൾ ഈ ജീവജാലങ്ങൾ പുറംലോകത്തേക്ക് കടന്നുവരുന്നു. എപ്രകാരമാണോ കാട്ടിലെ മരങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നത്, മണ്ണൊലിപ്പ് തടയുന്നത് അപ്രകാരംതന്നെയാണ് വയലിലെ ഈ ചെടികൾ പ്രകൃതിക്ക് സംരക്ഷണം നൽകിവരുന്നത്. " "കൈതഓല മുറിച്ച് വെയിലത്തിട്ടു വാട്ടി കമ്പിയിൽ ചുറ്റി കെട്ടിവച്ചു. ആവശ്യാനുസരണം പായയും വട്ടിയും നെയ്തു. ഇന്ന് പായയ്ക്കും വട്ടിക്കും യാതൊരു ആവശ്യവും ഇല്ലെങ്കിലും ഒരു കാലത്ത് പായയും വട്ടിയും ഒഴിച്ചുകൂടാൻ വയ്യാത്ത രണ്ടു വസ്തുക്കൾ ആയിരുന്നു. നമ്മുടെ പൂർവികന്മാർ ചാണകം മെഴുകിയ തറയിൽ പായ വിരിച്ച് കിടന്നുറങ്ങുമായിരുന്നു . ഇന്നത്തെപ്പോലെ കട്ടിലും മെത്തയും പാവപ്പെട്ടവർക്ക് വിധിച്ചിരുന്നില്ല. നടുവേദന പോകാൻ നിലത്ത് പായ വിരിച്ച് അതിൽ കിടക്കുന്നത് നല്ലതാണെന്ന് ഇന്ന് നിർദ്ദേശിക്കുന്നു. തഴപ്പായയ്ക്കും മെത്തപ്പായ്ക്കും ഒരുകാലത്ത് നല്ല ഡിമാൻ്റുണ്ടായിരുന്നു. ജനിച്ചാലും പായ വേണം മരിച്ചാലും പായ വേണം . ഇന്ന് അതിൻ്റെ ആവശ്യം തന്നെയില്ല. ജാതീയമായി പുലയന്മാരും ആശാരിമാരുമാണ് പായ നെയ്തിരുന്നത്. അത് ഉപജീവനമാർഗ്ഗം ആയിരുന്നു . ഇന്നത്തെ തലമുറയ്ക്ക് ഈ കൈത്തൊഴിലും നഷ്ടമായി. പെണ്ണുങ്ങൾ വട്ടിയിലാണ് വഴിവാണിഭങ്ങൾ വാങ്ങിച്ചുക്കൊണ്ടു വന്നിരുന്നത്. ആവശ്യം കഴിഞ്ഞാൽ മടക്കി വയ്ക്കാം. 'വട്ടിക്കുറ്റം വട്ടി കുറ്റം' എന്ന് ആണുങ്ങൾ പെണ്ണുങ്ങളെ വഴക്കു പറയുന്നതും കേൾക്കാമായിരുന്നു. വട്ടി എന്നാൽ ഗർഭപാത്രം എന്നും അർത്ഥമുണ്ടായിരുന്നു. ഇന്ന് വട്ടിയും വേണ്ട പായയും വേണ്ട. അതിൻ്റെ സ്ഥാനം പ്ലാസ്റ്റിക്കുകൾ കയ്യടക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് നല്ലത് പായ തന്നെയാണ്. ". "ഒരു കാലത്ത് തൃശൂരിൻ്റെ വടക്കുഭാഗത്തുനിന്ന് (കൊടുങ്ങല്ലൂർ) ധാരാളം തഴപ്പായകളും മെത്തപ്പായകളും വിപണിരംഗം കീഴടക്കിയിരുന്നു. പ്രത്യേകിച്ചും കൊടുങ്ങല്ലൂർ ഭരണിനാളിൽ ഏറ്റവും അധികം കച്ചവടം ചെയ്തിരുന്നത് പായകളാണ്. ജനങ്ങൾ ഭക്തിയുടെ നിറവിൽ ഭരണിയിൽ ആഘോഷത്തിൽ സംബന്ധിക്കുകയും തിരിച്ചുപോകുമ്പോൾ കെട്ടുകണക്കിന് പായകൾ വാങ്ങിച്ചുകൊണ്ടുപോകുന്നതുമായ കാഴ്ച ഒരു കാലഘട്ടത്തിൽ കണ്ണിന് വിരുന്നൊരുക്കിയിരുന്നു. അങ്ങനെയൊരു കാഴ്ച ഇന്നില്ല. കൊടുങ്ങല്ലൂർ ഭാഗത്ത് പെണ്ണിന് സ്ത്രീധനമായി നൽകിയിരുന്നത് കൈതത്തോട്ടങ്ങളായിരുന്നു എന്നതിൽനിന്ന് കൈതയുടെ പ്രാധാന്യം മനസ്സിലാക്കാം. അത് ഉപജീവനമാർഗവും വരുമാനമാർഗവും നൽകിയിരുന്നു. മലംകുറത്തികൾക്ക്കൈനോക്കി നാളും പക്കവും പറയണമെങ്കിൽ തടുക്കിൽതന്നെ (കൈനയുടെ) ഇരിക്കണമായിരുന്നു. ലക്ഷണം പറഞ്ഞുകഴിഞ്ഞ് പണവും വാങ്ങിച്ച് വട്ടിയിൽവച്ച്, തടുക്ക് തലയിൽവച്ച് അവർ നടത്തം തുടങ്ങും. ഇന്ന് ഈ വകയൊന്നും കണികാണാനില്ല. എല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. കൃഷിയും കൃഷിപ്പണിയും ഇല്ല. മുമ്പ് സമ്പന്നമായ പച്ചപ്പു നിറഞ്ഞ ഒരു വയൽക്കാഴ്ച നമുക്കുണ്ടായിരുന്നു. ജീവിതഗന്ധിയായ ആ ഹരിതാഭ മുഴുവനും നമ്മൾ നഷ്ടപ്പെടുത്തിയിരിക്കുന്നു. എല്ലാത്തിനേയും കൊന്നൊടുക്കുന്ന ഒരു സംസ്കാരം ഇപ്പോൾ ഉയർന്നുവന്നു. അമിത ലാഭക്കൊതിയന്മാരായ ചില നരാധമന്മാർ കൂടുതൽ വിളവു ലഭിക്കാൻ വേണ്ടി കളനാശിനിയും കീടനാശിനിയും രാസവള പ്രയോഗവും നടത്തിവരുന്നു. അതുമൂലം വയലിലെ അവകാശികളായ മീനുകൾക്കും ചെറുപ്രാണികൾക്കും തവളകൾക്കും ഞണ്ടിനും ഞവിണിക്കും സൂക്ഷ്മ ജീവികൾക്കും എല്ലാത്തരം നാശവും സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്കു മാത്രമല്ല മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും രോഗഭീഷണി ഉയർത്തുന്നു. അതുപോരാതെ ഇഷ്ടികക്കളത്തിനുവേണ്ടി വയലിൽനിന്ന് കളിമണ്ണെടുക്കുന്ന പ്രക്രിയ വയലിൻ്റെ പശിമയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ വൻതോതിൽ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുന്നതു മൂലം വയലിടങ്ങൾ ശോഷിച്ചുശോഷിച്ച് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വയൽ ഉണ്ടെങ്കിലല്ലേ വയൽക്കാടുകളും കൈതക്കാടുകളും ഉണ്ടാകു. നമ്മുടെ വൈവിധ്യമാർന്ന ജൈവസമ്പത്ത് മിക്കവാറും ഇന്ന് പാരിസ്ഥിതിക പ്രശ്നങ്ങളാലും വാസസ്ഥലങ്ങളുടെ നശീകരണം മൂലവും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കയാണ്. വയൽ ഉണ്ടെങ്കിലല്ലേ വയൽക്കാടുകൾ ഉണ്ടാകൂ. വയലിൽനിന്ന്, ജീവിതത്തിൽനിന്ന്, സംസ്കാരത്തിൽനിന്ന് നമ്മൾ ഓടിയകലുകയാണ്. " " കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന ദേശത്ത് നിർമ്മിക്കപ്പെടുന്ന വിശേഷയിനം മെത്തപ്പായകളാണ് 'തഴവ മെത്തപ്പായ് ' എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നിട്ടുള്ളവ. രണ്ടു തഴപ്പായ ഉണ്ടാക്കി ഒരെണ്ണം മുകളിലും ഒരെണ്ണം അടിയിലും വെച്ച് അവയുടെ നാല് അരികുകളും കൃത്യമായി മുറിച്ചുമാറ്റുന്നു. പിന്നീട് നിറം പിടിപ്പിച്ച തഴകൾകൊണ്ട് നാല് അരികുകളും ബലമായി വരിഞ്ഞുകെട്ടും. ഇങ്ങനെയാണ് മെത്തപ്പായ ഉണ്ടാക്കുന്നത്. മിനുസമുള്ള വെളുത്ത കൈതനാരുകളാണ് പായ നെയ്യുന്നതിനായി ഉപയോഗിക്കുന്നത്. വീതി കുറവും നീളം കൂടുതലുമുള്ളവയാണ് ഇത്തരം പായകൾ. ഒരു വലിയ പായ ചുരുട്ടി ഒതുക്കിയാൽ ഒരു ചെറിയ കുഴലിൽ പോലും കൊള്ളിക്കാൻ സാധിക്കുമെന്നാണു പറയപ്പെടുന്നത്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം : കൈതക്കാടിൻ്റെ ജൈവചരിത്രം, (ഡോ. ലീന എം.എ.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 389, 392 - 393, 395 - 396, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), ദേശസൂചകങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം, 2021. പുറം:2743..Link |
| 12 | Mudiyett Kadhaapaathrangal | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിലെ നാടോടി നാടകങ്ങളിൽ അതിപ്രാചീനമായ കാവുപാരമ്പര്യത്തോളം പഴക്കമുള്ള അനുഷ്ഠാന രംഗകലയാണ് മുടിയേറ്റ്. തൃശ...
"കേരളത്തിലെ നാടോടി നാടകങ്ങളിൽ അതിപ്രാചീനമായ കാവുപാരമ്പര്യത്തോളം പഴക്കമുള്ള അനുഷ്ഠാന രംഗകലയാണ് മുടിയേറ്റ്. തൃശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നൂറോളം കാവുകളിൽ ഇന്നും ഈ നാട്ടരങ്ങ് നിലനിൽക്കുന്നു. പിൽക്കാല പരിഷ്കൃത രംഗകലകൾ വേഷവും ഊർജ്ജവും നേടിയത് മുടിയേറ്റ്, തെയ്യം, പടയണി പോലുള്ള നാടോടി നാടകങ്ങളിൽനിന്നായിരുന്നു. 'കാവുവട്ടം' എന്ന തുറന്ന അരങ്ങിൽ അനുഷ്ഠാന വിശ്വാസത്തോടെ എത്തിച്ചേരുന്ന ഗ്രാമീണരായ ആരാധകർക്കു മുമ്പിൽ, അവരുടെ സജീവ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന മുടിയേറ്റാണ് നമ്മുടെ തനതു നാടകപാരമ്പര്യം. ആട്ടം, പാട്ട്, കൊട്ട് (തൗര്യത്രികം) ഇവയുടെ ജീവഭാഷകൊണ്ട് ഈ നാടോടി നാടകം ത്രിഭംഗിയണിയുന്നു. അനുഷ്ഠാന ശരീരഭാഷയോടെയാണ് ഈ രംഗവേദിയുടെ നാടോടി ആട്ടപ്രകാരം രചിക്കുന്നത്. മുദ്രയേക്കാൾ മണ്ണിൽ നിന്ന് ഊർജ്ജം നേടുന്ന ചുവടുവയ്പിന്റെ നൃത്തവിന്യാസമാണ് മുടിയേറ്റിനുള്ളത്. രസാഭിനയത്തേക്കാൾ വ്രതാനുഷ്ഠാനം കൊണ്ട് സജ്ജമായ തട്ടകജനതയുടെ അനുഷ്ഠാന ലീലാവിലാസമാണ് ഈ ദൃശ്യകലയിലുള്ളത്.”
മുടിയേറ്റ് എന്ന പദം:
“കാളി - ദാരിക പോരിനെ അടിസ്ഥാനമാക്കിയുള്ള മുടിയേറ്റിൽ യുദ്ധ സന്നദ്ധയായി ശ്രീകോവിലിന് മുന്നിൽ നിന്ന് മുടിയേറ്റി പുറപ്പെടുന്നതിനെ സൂചിപ്പിക്കുന്നതാണ് മുടിയേറ്റ്. കാളി പുറപ്പാടാണ് മുടിയേറ്റിലെ ഏറ്റവും ഭക്തിനിർഭരമായ രംഗം. കാവിന് മുമ്പിൽവെച്ചാണ് കാളി മുടി തലയിൽ ധരിക്കുന്നത്. മുടിയേറ്റിയതിനുശേഷം പന്തങ്ങളിൽ തെളളിയെറിഞ്ഞ് ചടുലമായ ആട്ടം നടത്തി ചെമ്പടവട്ടത്തിൽ താലപ്പൊലിയുമായി വരുന്ന ദൃശ്യം കാണുവാനാണ് ആരാധകരായ ജനങ്ങൾ എത്തുന്നത്. അവർ കാളിയെ ആർപ്പുവിളിച്ച് ആനയിച്ചുകൊണ്ടുവരുന്നു. ദാരിക വധത്തിനുള്ള പുറപ്പാടാണിത്. വിജയത്തിന്റെ പ്രതീകമായ കിരീട ധാരണം (Coronation) എന്ന അർത്ഥത്തിലാണ് മുടിയേറ്റ് എന്ന പദം ഉണ്ടായത്. ഡോ. ഗുണ്ടർട്ട് ഈ അർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. ദാരികന്റെ മുടി(തല) യെടുക്കുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ഈ പദം ഉണ്ടായത് എന്ന വാദം ശരിയല്ല. കാളിയുടെ മുടിക്ക് ദാരുബിംബത്തിൻ്റെ സ്ഥാനമുണ്ട്. കലശമാടിയ ബിംബം തന്നെയാണിത്. കരിക്ക് നേദ്യം കഴിച്ച് നടയിൽ വച്ച് മുടി തലയിലേന്തിയാൽ ഒട്ടും ഭാരം തോന്നാറില്ലെന്ന് നടന്മാർ പറയുന്നു. തുടർന്ന് ശാന്തിക്ക് വെറ്റിലയും അടയ്ക്കയും ദക്ഷിണവയ്ക്കുന്നു. അതിന് തീർത്ഥദക്ഷിണ എന്നു പറയുന്നു. കരിക്ക് നിവേദ്യം കഴിഞ്ഞാൽ ശ്രീകോവിലിലെ ദേവിയുടെ ചൈതന്യം പിന്നെ മുടിയിലാണ്. " മുടിയേറ്റിൽ പ്രധാനമായും ഏഴ് കഥാപാത്രങ്ങളാണുള്ളത്.കാളി , കൂളി, ശിവൻ, ദാരിക ദാനവേന്ദ്രൻമാർ, നാരദൻ, കോയമ്പട നായർ. കാളി: “ മുഖത്ത് വിളക്കെണ്ണക്കരി തേച്ച് അതിനുമുകളിൽ അരിമാവും ചുണ്ണാമ്പും ചേർത്ത വെള്ള നിറം കൊണ്ട് വസൂരിക്കലയുടെ ചുട്ടികൾ എഴുതിയ കഥാപാത്രമാണ് കാളി. വായിൽ ദംഷ്ട്രയുണ്ടാകും. മുഖത്തും നെറ്റിയിലും ചെത്തിപ്പൂവ് പതിപ്പിച്ചു വയ്ക്കും. തലയിൽ ചുവന്നശീല കെട്ടിവയ്ക്കുന്നു. മാറ്റുകൊണ്ട് തറ്റുടുത്ത് ഉത്തരീയം കെട്ടി, തോൾവള,മുലവാറ്, ആഭരണങ്ങൾ, പൂമാലകൾ, പടിയരഞ്ഞാണം തുടങ്ങിയ അണേലങ്ങൾ, ഇട്ട് ശോഭിക്കുന്നു കാളി രൂപം .” കൂളി: “കാളിയുടെ അനുചരയായ കൂളി (പൂതം എന്നും വിളിക്കാറുണ്ട്) ഭൂതഗണങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ഒരു വിനോദകഥാപാത്രമാണ്. കരിതേച്ച് ഹാസ്യാത്മകമായ രീതിയിൽ മുഖത്തെഴുതുന്നു. ചുവന്ന കുപ്പായവും ഉത്തരീയവും അതിശയോക്തിയോടെ ഉന്തി നിൽക്കുന്ന വയറും കൂർത്തമുലയും വെച്ചുകെട്ടിയ വേഷമാണിത്. കൈയിൽ ഇലത്തൂപ്പു പിടിച്ചിരിക്കും .” ശിവൻ: മുടിയേറ്റ് നേരരങ്ങിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ശിവനാണ്. കാര്യമായ ആംഗിക പ്രകടനങ്ങൾ ഈ കഥാപാത്രത്തിനില്ല. മിനുക്കുവേഷമാണ്. കണ്ണെഴുത്തല്ലാതെ മുഖത്തു തേപ്പില്ല .” നാരദൻ: “നാരദനും ഒന്നാം രംഗത്തിൽ മാത്രമേ പ്രവേശിക്കുന്നുള്ളൂ. വെള്ള വസ്ത്രം ധരിച്ച് സന്യാസിമാരുടെ മുടിയും താടിയുമുള്ള ഈ വേഷം ശൈലീകൃതമല്ല. കയ്യിൽ ഓല ഗ്രന്ഥത്തെ പ്രതിനിധീകരിക്കുന്ന ഒരു കുരുത്തോലയുണ്ടായിരിക്കും. തിരശ്ശീലയ്ക്ക് പിന്നിലൂടെ തിരശ്ശീലയ്ക്ക് മുന്നിൽവന്ന് നാരദൻ അഭിനയിക്കുന്നു .” ദാരികദാനവേന്ദ്രന്മാർ: “മുടിയേറ്റിലെ പ്രതിനായക കഥാപാത്രങ്ങളായ ദാരികദാനവേന്ദ്രന്മാരുടെ വേഷം കത്തിയാണ്. ഈ കത്തി വേഷത്തിൻ്റെ സ്വാധീനം പിൽക്കാലത്ത് കഥകളിയിൽ കാണാം. വെളുത്ത ഉത്തരീയവും ചുവന്ന കുപ്പായവും മറ്റ് അലങ്കാര ചമയങ്ങളും ഈ വേഷത്തിനുണ്ട് .” കോയിമ്പട നായർ: “വേലക്കളിക്കാരുടെ വേഷത്തെ അനുസ്മരിപ്പിക്കുന്ന കോയിമ്പട നായർ മാത്രമാണ് ഈ അനുഷ്ഠാനനാടകത്തിലെ ദൈവികതയില്ലാത്ത കഥാപാത്രം. എങ്കിലും നന്ദികേശ്വരനെ പ്രതിനിധീകരിക്കുന്നതാണ് ഈ കഥാപാത്രമെന്ന് ചിലർക്കഭിപ്രായമുണ്ട്. മിനുക്ക് വേഷമാണ്. പടനായരുടേതു പോലെ ഇടതുകയ്യിൽ പരിചയും വലതുകയ്യിൽ ചെറിയ വാളുമുണ്ടായിരിക്കും. വെള്ളവസ്ത്രമാണ് ധരിക്കുന്നത്. 'കോയിമ്പട' എന്നും വിളിക്കാറുണ്ട്. കോയിൽ പടനായർ കോയിമ്പടനായർ ആയി. "
|
.ഡോ. സി. ആർ. രാജഗോപാലൻ, മുടിയേറ്റ്: നാടോടി നേരരങ്ങ്,അസെന്റ് ബുക്ക്സ് , കോട്ടയം, 2015 , പുറം 19 - 34..Link | |
| 13 | Kealeeya abharanangal | ![]() | ഡോ .വിനിത വിജയൻ | പുസ്തകങ്ങങ്ങൾ |
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്...
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ള മണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീ കളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്തവ സ്ത്രീകളുടെ കഴു ത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
2. “നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളു കൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുരുവും പലയിനം പൂക്കളും കർണാഭരണങ്ങളായി ഉപയോഗിച്ചിരുന്നു. കേരളത്തിലെ സ്ത്രീകൾ കാതിലണിഞ്ഞിരുന്ന 'തോട'കൾ പലതരത്തിലുണ്ടായിരുന്നു. പണ്ടു കാലത്ത് കാത് നീട്ടിവളർത്തുന്ന സമ്പ്രദായമായിരുന്നു. കാതിന്റെ നീണ്ട ഭാഗം ഊഞ്ഞാൽപോലെ നീണ്ടു കിടക്കും. അതിൽ അണി ഞ്ഞിരുന്ന ആഭരണമാണ് തോട. നടുവിൽ തോടുപോലെ കാതിന്റെ വളയം ഒതുങ്ങി ഇരിക്കുന്ന ആഭരണമാണ് തോട. ഇത് തനി സ്വർണ ത്തിൽ പണിയുവാൻ നല്ല ധനശേഷിയുള്ളവർക്കേ പറ്റൂ. അതുകൊ ണ്ടുതന്നെ സാധാരണക്കാർ കൈതയോല ചുരുട്ടിയാണു കാതിൽ ഇടുന്നത്. കരി ചേർത്തരച്ച അരക്കോ, തേനീച്ചക്കൂട്ടിൽനിന്നെടു ക്കുന്ന മെഴുകോ, കൈതയോല ചുരുളിനകത്തുവച്ച് അതിന്റെ ഒരു വശത്ത് കുന്നിക്കുരുക്കൾ പതിച്ചുവച്ചാൽ ഈ തോടയ്ക്ക് 'ചൂതുമണി' എന്നു പേർ. കാഴ്ചയിൽ ചുവന്ന കല്ലുവച്ച ആഭരണംപോലെയായി രിക്കും. പ്രായം ചെന്നവരാണിതു ധരിക്കുക. ഇതിൽതന്നെ 'ഉള്ളാട' വിഭാഗത്തിലുള്ള സ്ത്രീകൾ, ഓലച്ചുരുളോ, ലോഹച്ചുരുളോ ധരി ക്കുന്നു. പണ്ട് നമ്പ്യാർ 'കാതിലോല, നല്ലതാളി' എന്നു പറഞ്ഞതിന്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത് കാതിലണിയുന്ന ഈ 'ഓല'യുടെ അറിവുംകൂടിയാണ്. ഇങ്ങനെ അണിയുന്ന 'ഓല'യിൽതന്നെ നമ്പൂ തിരി സ്ത്രീകൾക്കിടയിൽ 'പനയോല' കൊണ്ടുള്ള ആഭരണമാണ് പ്രധാനം. പനയോല വെൺകളിമണ്ണിൽ മുക്കി (അതിനെ ചേടി എന്ന് പറയും) വെളുപ്പുനിറം വരുത്തിയാണ് അണിയുന്നത്. മറ്റു ജാതി ക്കാരുടെ ഓലയ്ക്ക് ചുവന്ന നിറമാണ് വിധി. ഇതിൽതന്നെ കുറിച്യർ
കാതിൽ 'പിച്ചളത്തോട'യാണ് അണിയുക. തോടയുടെ മറ്റൊരു പണിയർ എന്നിങ്ങനെ ഗോത്രസംസ്കൃതിയുമായി ബന്ധപ്പെട്ടവർ, പേരാണ് 'തക്ക'
കാതിൽ അണിയുന്ന ആഭരണങ്ങളിൽ മേക്കാത്കുത്തി അണി യുന്നവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ചിറ്റ്' എന്ന പേരിലാണിത് അറിയുന്നത്. 'മനച്ചിറ്റ്', 'ചെറുചിറ്റ്' എന്നിവയ്ക്ക് നമ്പൂതിരിമാർക്കിട യിലാണ് പ്രചാരം. ക്രിസ്ത്യാനികൾക്കിടയിൽ മേയ്ക്കാത് കുത്തന്ന രീതിയുണ്ട്. അതിന് 'മേയ്ക്കാ മോതിരം' എന്നു പേർ. അതിൽത്തന്നെ ഒരു പവൻ തൂക്കത്തിൽ ചതുരവടിവിൽ നിർമ്മിക്കുന്ന കാതിലയ്ക്ക് കുന്നംകുളം ഭാഗത്ത് 'അന്തോണിക്കാതില' എന്നൊരു ദേശപ്പേരുണ്ട്. പൊതുവേ മറ്റു ജാതിക്കാർക്കിടയിൽ ചിറിന് പ്രചാരം കുറവാണ്. കുറുമർ, ഉള്ളാടർ, പണിയർ തുടങ്ങിയ ഗോത്രവർഗ്ഗക്കാർക്കിടയിലുംമേക്കാത് കുത്തുന്ന രീതിയുണ്ട്. ചുവന്ന മഞ്ചാടി പിടിപ്പിച്ച മെഴുകു 'തോടകൾ' ആണ് അവർ അണിയുന്നത്.
കഴുത്തും കാതും കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വൈവിധ്യമുള്ളത് 'വള'കളിലാണ്. വളകളിൽ നിരവധി ഭേദങ്ങളുണ്ട്. നമ്പൂ തിരിസ്ത്രീകൾ പൊതുവേ, സ്വർണവളകളല്ല ഉപയോഗിക്കുക. ഓട്ടുവളകളാണ് അവർക്കു പറഞ്ഞിട്ടുള്ളത്.
വളകളിൽ കാണുന്ന പ്രത്യേക ഇനങ്ങൾ, ഒഴുക്കൻവള, ഒറ്റവള, പൂട്ടുവള, തരിവള, കൊത്തുവള ഇങ്ങനെയുള്ള സാധാരണ വളകളാണ്. ഇതുകൂടാതെ സവിശേഷമായ ഒരു ഇനമാണ് 'രാമായണം' കൊത്തിയ വള. സ്ത്രീകൾ മാത്രമാണിത് ഉപയോഗിക്കുന്നത്. അതും പ്രായമാ യവർ. ഈശ്വരസങ്കല്പവുമായി ഇഴചേർന്നതിനാൽ ശുദ്ധാശുദ്ധസ കല്പങ്ങൾ ഇതിലുണ്ട്. സീതാസ്വയംവരം, ലക്ഷ്മണോപദേശം, വന യാത്ര, സീതാപഹരണം, ഹനുമദ്സംഗമം, അശോകവനം, മൃതസഞ്ജീ വനി, രാവണവധം, പട്ടാഭിഷേകം ഇത്രയും രാമായണ സന്ദർഭങ്ങളാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. ഇതുപോലെതന്നെ പ്രധാനമാണ് അഷ്ടലക്ഷ്മി, ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, ആദിലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി ഈ ദേവത കളെ കൊത്തിയ വള. ആഭരണം എന്ന സൗന്ദര്യസങ്കല്പത്തിനപ്പുറത്ത് ഒരു 'ദൈവികക്യപ' തേടൽ കൂടിയാണത്. ദശാവതാരം കൊത്തിയ വളയും ഈ കൂട്ടത്തിൽപെടുന്നു. ഈ വളകളിൽ പ്രത്യേകരീതിയി ലുള്ള കൊത്തുപണികൾ ചെയ്യാറുണ്ട്. മുന്തിരി 'കൊത്തിയ വള' ആ കൂട്ടത്തിൽപെടുന്നു.
വള കഴിഞ്ഞാൽ പ്രധാനപ്പെട്ട ആഭരണമാണ് മോതിരം. 'പത്തു വിരലിലും പൊന്മോതിര'മണിഞ്ഞവരെക്കുറിച്ച് പാട്ടുകളിലും കാവ്യ ങ്ങളിലും പരാമർശം ഉണ്ട്. മോതിരങ്ങളുടെ പേരുകൾ അവയുടെ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പീഠമോതിരം പീഠത്തിന്റെ ആകൃതിയിലുള്ള മുകൾഭാഗത്തോടുകൂടിയതാണ്. തടമോതിരം എന്നാൽ പ്രധാന മോതിരം ഊരിപ്പോകാതിരിക്കാൻ തടയായിട്ട്, ഇരുവശത്തും ഇടുന്ന ചെറിയ മോതിരംതന്നെ. കാവറുമോതിരം, അതിൻ്റെ ക്ലാവർ രൂപത്തിനാലാണ് ആ പേരിന് അർഹമായത്. ഒഴുക്കൻ മോതിരം അഥവാ കണ്ണ് മോതിരത്തിന് മോതിരത്തിൻ്റെ കട്ട കണ്ണിൻ്റെ ആക്യ പ്രത്യേകിച്ച് കൊത്തുപണികളില്ലാത്തതുതന്നെ. മുതിരപ്പുറം മോതിരം സവിശേഷതയുള്ളതാണ്. ഒൻപത് കല്ലുകളുള്ള മോതിരത്തിൻ്റെ തിയിലായിരിക്കും. ഇതുകൂടാതെ നവരത്നമോതിരം വളരെയധികം കേന്ദ്രസ്ഥാനത്ത് വൈരമാണ്. വൈരക്കല്ലിൻ്റെ വലത്തുവശത്തായി മുത്ത്, മറുവശത്ത് ജാതിനീല (ഇന്ദ്രനീലം) ചുമപ്പ് പവിഴം, വെള്ള പച്ചക്കല്ല്. തുടർന്ന് തൊട്ട് വലത്തുതന്നെ വെള്ളക്കല്ല്, അതിനടുത്ത് താണ് (മത്സ്യമാംസങ്ങൾ കഴിക്കുന്നവർ ഇടതുകൈയിൽ ഉപയോഗി ക്കല്ല് എന്നിങ്ങനെ ക്രമീകരിക്കുന്നു. സമയദോഷത്തിന് പരിഹാരമാ യിട്ടാണീ മോതിരം ധരിക്കുന്നത്. അത് വലതുകൈയിൽ ധരിക്കേണ്ട ക്കുന്നതാണുത്തമം എന്ന് തട്ടാന്മാർക്കിടയിൽ അഭിപ്രായഭേദം കാണു ന്നുണ്ട്).
സമയദോഷത്തിനണിയുന്ന ഈ മോതിരം എപ്പോഴും ഉപയോ ഗിക്കുന്നതു ശരിയല്ല. വൈരക്കല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഇതുപോലെ വിശ്വാസതലവുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരം. സാധാരണപവിത്രക്കെട്ടിൽനിന്ന് വ്യത്യസ്തമായി വലതുവശം കെട്ടാണ് പവിത്രമോതിരത്തിന്. അതി ൽത്തന്നെ പയ്യന്നൂർ പെരുമാൾ ക്ഷേത്രത്തിൽ പൂജിച്ചു വാങ്ങുന്ന മോതിരത്തിന് മഹത്ത്വം കൂടും. പൊതുവേ നമ്പൂതിരിമാരാണ് ഇതണിയുക. ഇതുകൂടാതെ 'പുലിനഖ' മോതിരം, ആനവാൽ മോതിരം എന്നിവയും പ്രചാരത്തിലുള്ളവയാണ്. 'ആനവാൽ' കെട്ടിച്ചാൽ രാത്രി യിൽ ഭയന്നു കരയുന്നതിന് ഒറ്റമൂലിയായി. പുലിനഖവും ഇത്തരം ഗുണം ചെയ്യും. വീരശൂരപരാക്രമികൾക്കു ചേർന്നതാണല്ലോ അത്. പഴയ നായാട്ടുകാലത്തിൻ്റെ ഓർമ്മകൾ ഇതിലടങ്ങുന്നുണ്ടാകണം. ഇതിൽത്തന്നെ ചെറിയ 'നഖ'മാണെങ്കിൽ 'കീരിപ്പല്ല്' എന്നാണു പറ യുക. താന്ത്രികാവശ്യങ്ങൾക്കായി പവിത്രമോതിരം ഉപയോഗിക്കുന്നു.
ആഭരണങ്ങളിൽ മൂക്കുത്തിക്കും സ്ഥാനമുണ്ട്. മുതുവന്മാർക്കി ടയിൽ, വിവാഹത്തിന് വധു, വരൻ്റെ മുമ്പിലെത്തിയാൽ വരൻ ഒരു മോതിരവും മൂക്കുത്തിയും ചീപ്പും സമ്മാനിക്കുമത്രേ. മൂക്കിൻറെ രണ്ടുവശത്തും തുളച്ച് ഇടുന്ന രീതി ഉള്ളാടന്മാർക്കിടയിൽ കാണുന്നു. വലതുമൂക്കും ഇടതുമൂക്കും കുത്തുന്നതിൽ ജാതീയമായ വേർതി രിവുണ്ട്. കമ്മാളർ, ശില്പാചാരി, ചെട്ടി, കൊങ്ങിണി, വാണിയൻ, തീയൻ, പുലയൻ എന്നിവർ മൂക്കുത്തി ധരിക്കുന്നതിൽ ശ്രദ്ധിച്ചു പോന്നു. 'മൂക്കുവള'യും ഇവരിൽ പ്രചാരത്തിലുണ്ട്.
മെയ്യഴക്' കൂട്ടുന്ന ആഭരണങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നല്കുന്ന സമുദായം മുസ്ലിങ്ങളുടേതാണ്. അവരുടെ ആഭരണങ്ങ ൾക്കു പ്രത്യേക പേരുകളുണ്ട്. 'മണിയൻ മാട', അതിലൊന്നാണ്. രണ്ടറ്റത്തും കുഴൽപോലുള്ള ആഭരണമാണിത്. ചങ്കിൽ അടക്കിക്കെ ട്ടുന്ന 'കാറ', കാഴ്ചയിൽ നാഗപടത്തോടടുത്ത് നില്ക്കും. പൊതുവേ മുസ്ലിംആഭരണങ്ങളിൽ കാണുന്ന അലുക്കുണ്ടാവില്ല നാഗപടത്തിന്. 'ചങ്കേലസ്സ്' നീളത്തിൽ വരിയായി ചിട്ടപ്പെടുത്തിയാൽ പരത്തിൻകൂ ട്ടമായി. അണ്ടിയേലസ്സ്, കശുമാങ്ങയണ്ടിയുടെ രൂപത്തിലുള്ള മാല യാണ്. കഴുത്തിൽ എന്നപോലെ കാതിലും അലുക്കുകളുള്ള കമ്മലാണ് ഉപയോഗിക്കുക. കാതില അഥവാ മിന്നിപ്പടി എന്നു പറയുന്നത് കാഴ്ചയിൽ വലുതായിരിക്കും. പത്താക്ക്, പതക്കം, തൊരട്, പൊള്ള മണി, പവിഴേലസ്സ്, ആമാടക്കൂട്ടം, മടിയേലസ്സ് ഇവയൊക്കെ മുസ്ലി ങ്ങൾക്കിടയിൽ പ്രചാരമുള്ളവയാണ്. ചങ്കേലസ്സ് കോവയ്ക്കയുടെ ആകൃതിയിൽ ചരടിൽ കോർത്തിടുന്ന മാലയാണ്. 'ഉറുക്ക്' എന്നൊരു ആഭരണം പെൺകുട്ടികളുടെ കൈയിൽ കെട്ടുമ്പോൾ 'കൈയുറുക്ക്' എന്നറിയപ്പെടുന്നു. അണ്ടിയേലസ്സ് ആൺകുട്ടികളും ധരിക്കുന്നു.
മെയ്യാഭരണങ്ങൾക്ക് ചരിത്രപരവും വംശപരവുമായ ബന്ധങ്ങ ളുണ്ട്. പാരമ്പര്യത്തനിമയും കാണാം. ജനിച്ച് 90 ദിവസം കഴിഞ്ഞാൽ-ചിലേടത്ത് 28-നുതന്നെ കുട്ടിയുടെ കാത് കുത്തുന്നു. നാരകമുള്ളു കൊണ്ട് കാതു തുളച്ച് (കാരമുള്ളും ഉപയോഗിക്കും) ആഭരണം ഇടു വിക്കും.
പേരിടലിന് 'പേരുമണി'യും ചാർത്തുന്നു. തിരണ്ടുകല്യാണം കഴിഞ്ഞാൽ കഴുത്തിലും കാതിലും മൂക്കിലും കൈയിലും കൈവി രലുകളിലും അരക്കെട്ടിലും ആഭരണങ്ങൾ അണിയുന്നു. വെള്ളിയ രഞ്ഞാണം, സ്വർണ അരഞ്ഞാണം ഏലസ്സുകളും കാൽത്തളകളും വഴിപോലെ ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ ആഭരണഭ്രമം അവൻ സ്യഷ്ടിച്ച ദേവീദേവന്മാർക്കും ആഭരണമണിയിക്കുന്നതിൽ കാണാം. 'മണിത്താലി' 108 മണി, 101 മണി, 51 മണി എന്നിങ്ങനെ അളവുകളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയാണ്-ദേവീദേവന്മാർക്കു കിരീടവും കാപ്പും പതിവാണ്. 'ഗൗരീശങ്കരം' ക്ഷേത്രച്ചടങ്ങിനുപയോഗിക്കുന്ന മോതിരമാണ്. വീരന്മാരുടെ കാതിൽ നാഗകുണ്ഡലവും കുട്ടിക്കാപ്പും സ്വർണ അരപ്പട്ടയും കച്ചേലസ്സും കാണാം. 'വീരത്തണ്ട്' വീരപരാക്ര മികൾക്കുള്ളതാണ്. അംഗദവും മണികാഞ്ചിയും പഴയ നാടോടി പാരമ്പര്യത്തിൽ തന്നെയുള്ള ആഭരണങ്ങളാണ്.
ഇതുകൂടാതെ വ്രതാനുഷ്ഠാനങ്ങളുടെ കാലത്ത് തുളസിമാലയും രുദ്രാക്ഷമാലയും പളുങ്കുമാലയും ധരിക്കുന്നു. രക്ഷായന്ത്രങ്ങളും ഉറുക്കുകളും ഏലസ്സുകളും 'താന്ത്രിക' വിദ്യയുമായി ബന്ധപ്പെട്ടവ യാണ്.ആഭരണങ്ങളിലെ ശ്രദ്ധേയമായ ഒരുകാര്യം മുസ്ലിങ്ങൾക്കിടയിലെ 'കാതുകുത്തും' തട്ടാന്മാർക്കിടയിലെ അവകാശമാണ് എന്നതാണ്. 'ചിറ്റും' ക്രിസ്ത്യൻ സമുദായത്തിലെ 'താലി'യും ഹിന്ദുക്കൾക്കിടയിലെ വിവാഹത്തിനുള്ള 'ചിറ്റ്' കൊണ്ടുവരുന്ന തട്ടാനെ വിളക്കും നിറയും വച്ച് സ്വീകരിച്ച്, വധുവിൻ്റെ അറയിൽ കടന്നുചെന്ന് ചിറ്റ് കാതിലിട്ട് കൊളുത്തുറപ്പിക്കാനുള്ള അവകാശം തട്ടാനുണ്ട്. അതിന് പ്രതിഫ ലമായി അരിയും നെല്ലും പഴവുമൊക്കെയാണു നല്കുക. അതുപോലെ ക്രിസ്ത്യാനികൾക്കിടയിലെ 'താലി' കെട്ടിന്റെയന്ന് തട്ടാൻ തന്നെ താലി നല്കി അവകാശം വാങ്ങുന്നു. ഹിന്ദുക്കളുടെ കുട്ടിയുടെ 'കാതു കുത്തും' ഇതുപോലെ പ്രതിഫലം വാങ്ങാതെ 'അവകാശം' വാങ്ങി നടത്തുന്ന ചടങ്ങായിരുന്നു. ആഭരണങ്ങൾ ആവശ്യക്കാരൻ്റെ വീട്ടിൽ ചെന്നിരുന്ന് പണിഞ്ഞിരുന്ന പഴയകാലത്ത്, കവളപ്പാറയിലെ രാമനും കോന്തനും ചേർന്ന്, ഒരിക്കൽ അമ്പലം പണിയും കഴിഞ്ഞു വരുന്ന സമയത്ത് ദക്ഷിണയായി കിട്ടിയ മുണ്ടും നാളികേരവും ആലിൻചോ ട്ടിൽവച്ച് വിശ്രമിക്കവേ, രാമൻതട്ടാൻ തൻ്റെ കൈയിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് നാളികേരം കൊത്തിയെടുത്തു. അതു കണ്ട കോന്തൻ മുത്തപ്പൻ രാമനെ കൊന്നുകളഞ്ഞുവത്രേ. നാട്ടാ ചാരപ്രകാരം കോന്തൻ മുത്തപ്പനെ നാടുകടത്തി. ആ സമയത്തു കൊടുങ്ങല്ലൂരമ്പലത്തിൽ വിദഗ്ദ്ധനായ തട്ടാനെ ആവശ്യം വന്നെന്നും അങ്ങനെ കോന്തൻ മുത്തപ്പനെ വെള്ളാങ്കല്ലൂർ പടിഞ്ഞാറുഭാഗത്ത് വിളിച്ചിരുത്തിയെന്നും പറയുന്നു. ഈ കുടുംബക്കാർ പിന്നീട് 'തൃപ്രയാർ' എന്ന വീട്ടുപേരിനർഹരായത്രേ. പൊതുവേ തട്ടാന്മാർ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. പണ്ടത്തെ സാമൂഹികഘടനയിൽ അവർക്കുണ്ടാ യിരുന്ന പ്രാധാന്യം, ആഭരണങ്ങളുടെ പ്രസക്തിയിലേക്കുകൂടി വെളിച്ചം വീശുന്നു.
ഓടും ചകിരിയും ഉപയോഗിച്ച് സ്ഫുടം ചെയ്തെടുത്ത തനി തങ്കത്തിൽ ആഭരണങ്ങൾ നെയ്തെടുത്ത കരവിരുത് ഇന്ന് യന്ത്ര ങ്ങൾക്കു വഴിമാറിയെങ്കിലും, മെയ്യഴകിലെ പാരമ്പര്യത്തിളക്കം ഒളി മങ്ങാതെ നിലനില്ക്കുന്നു എന്നതാണ് സത്യം. “ |
.1.നാട്ടറിവുകൾ, ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466.Link | |
| 14 | Kurikkoottukal | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ |
കുറിക്കൂട്ടുകൾ
ചന്ദനം, കളഭം, കസ്തൂരി, കുങ്കുമം തുടങ്ങിയ കുറിക്കൂട്ടുകൾ ശരീരത്തിൽ അലങ്കരിക്കുന്നത് അംഗലാവണ്യം വർ...
കുറിക്കൂട്ടുകൾ ചന്ദനം, കളഭം, കസ്തൂരി, കുങ്കുമം തുടങ്ങിയ കുറിക്കൂട്ടുകൾ ശരീരത്തിൽ അലങ്കരിക്കുന്നത് അംഗലാവണ്യം വർദ്ധിപ്പിക്കുന്നതിനുകൂടിയാണ്. ഇവ ഏവരും ഇഷ്ടപ്പെടുന്ന വസ്തുക്കളാണെങ്കിലും സ്ത്രീകൾക്കു കൂടുതൽ പ്രിയം കാണും.
*ചന്ദനമുരസിക്കുറിയും വരച്ചു പെണ്ണ് എലക്കുറിയേഴും വരച്ചു മാതു പൊൻകൊണ്ടരച്ചു തിലകം തൊട്ട് കുങ്കുമംകൊണ്ടങ്ങ് പൊട്ടു കുത്തി അഞ്ജനമരച്ചിട്ടു കണ്ണെഴുതി ചന്ദനത്തൈലമെടുത്തു പെണ്ണ് കസ്തൂരി കളഭംകൂടി പൂശുന്നുണ്ട്."
എന്നീ വരികൾ താഴത്തുമഠത്തിലെ മാതു കുറിയിടുന്നതിനെക്കുറിച്ചുള്ള വർണനയാണ്.
"നല്ല കളഭവും കസ്തൂരിയും കോഴിക്കോടൻ ചാന്തും ചന്ദനവും നൽമണമൊന്നായിച്ചേർത്തു."
കൊണ്ട് പുരുഷന്മാരും കുറി വരയ്ക്കാറുണ്ടെന്നു കാണാം.
കുറിക്കൂട്ടുകളെക്കുറിച്ചു പറയുമ്പോൾ എടുത്തുപറയേണ്ട ഒരിന മാണ് വശീകരണക്കുറികൾ. മറ്റുള്ളവർക്ക് ആകർഷണമായി തോന്നി ക്കുകയാണല്ലോ വശീകരണം. സ്ത്രീവശ്യം, പുരുഷവശ്യം തുടങ്ങി യവ ശാരീരിക സൗന്ദര്യത്തിനടിസ്ഥാനമായി വരുന്ന കാര്യങ്ങളാണ്.
ആടി അടിയും അരിതാരവും അതിമധുരവും സമം കൂട്ടി ഗുളിക യുണ്ടാക്കി പശുവിൻ പാലിൽ തഴച്ചു തിലകം തൊട്ടാൽ സ്ത്രീവശ്യം.
ഗോരോജനം ഉമ്മത്തത്തിൻ ചപ്പ്, മനയില ഇവ അരച്ച്, യോനിയിൽ പുരട്ടുക. പുരുഷൻ പിരിയാതിരിക്കും.
അശോകത്തിന്റെ വടക്കു പോയ വേരും കർപ്പൂരവും തേനില രച്ചു ലിംഗലേപനം ചെയ്ക. സ്ത്രീകൾ വശ്യരാകും.
തൊട്ടാവാടി ഉരിയാടാതെ പറിച്ചു കൊണ്ടു വന്ന് നല്ലവണ്ണമരച്ച് ചുണ്ണാമ്പു കൂട്ടി കടഞ്ഞു നെറ്റിക്കു തിലകം തൊടുക, സ്ത്രീവശ്യം.
എന്നിങ്ങനെ ചില തിലകലേപനവിധികൾ മന്ത്രവാദ ഗ്രന്ഥങ്ങളിൽ കാണാൻ കഴിഞ്ഞു. “
2.കുറി നെറ്റിയിലും മറ്റും ഭസ്മം, ചന്ദ നം തുടങ്ങിയവകൊണ്ട് തൊടുന്ന അടയാളം. ഭസ്മക്കുറി, ചന്ദനക്കുറി, ഗോപിക്കുറി, കുങ്കുമക്കുറി, മഞ്ഞ ക്കുറി, കറുപ്പുകുറി എന്നിങ്ങനെ കുറികൾ പലവിധമുണ്ട്. ഇവയെ ല്ലാം തൊടുകുറിയാണ്. കളഭക്കുറി, ഗോരോചനക്കുറി എന്നിങ്ങനെയും കുറികൾ കാണാം. ഭസ്മചന്ദനാദി കൾ കുറിയിടുമ്പോൾ നെറ്റി, കൈ കൾ, നെഞ്ച്, പുറം, കൈമുട്ട്, കാൽ മുട്ട് എന്നിങ്ങനെ ഇന്നയിന്ന സ്ഥാന ങ്ങളിൽ വേണമെന്നുണ്ട്. ഇഷ്ടദേവതാചിഹ്നമാണ് കുറി. ശിവന് ഭസ്മക്കുറി, വിഷ്ണുവിന് ഗോപിക്കുറി, ചന്ദനക്കുറി എന്നിവ. ഭഗവതി (ദുർഗ)ക്ക് കുങ്കുമക്കുറി, രക്തചന്ദനക്കുറി എന്നിവ, സുബ്രഹ്മ ണ്യന് കുങ്കുമക്കുറി എന്നിങ്ങനെ ദേവതാഭേദമനുസരിച്ച് 'കുറി'യിൽ വ്യത്യാസം വരും. ആചാരപ്പെട്ട സ്ഥാനക്കാരും കോമരങ്ങളും വെളി ച്ചപ്പാടൻമാരും മറ്റും കുറിയിടുന്ന തിനെ 'ആചാരക്കുറി' എന്നു പറ യും. കളരിഗുരുക്കൻമാരുടെ കുറിയി ടൽ മറ്റൊരു പ്രകാരമാണ്.
കാവുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും മറ്റു ദേവതാസങ്കേത ങ്ങളിൽനിന്നും ഭക്തജനങ്ങൾക്ക് പ്രസാദമായി 'കുറി' ലഭിക്കും. കാവു കളിൽനിന്ന് കോമരങ്ങളും ആയ ത്താൻമാരും കൊടുക്കുന്ന കുറി, അരിയും മഞ്ഞളും ചേർത്ത് പൊടി ച്ചതാണ്. തെയ്യങ്ങളും തിറകളും കെട്ടിയാടുമ്പോൾ കുറി കൊടുക്കും. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുന്നത്. ഭൈരവൻ, ഗുളികൻ തുടങ്ങിയ ശിവാംശഭൂതരായ ദേവ തകൾ ഭസ്മമാണ് കുറിയായി നൽകുക. ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ, മുത്തപ്പൻ, വെളുത്തഭൂതം തുടങ്ങിയ കോലങ്ങൾ ഉണക്കലരിയാണ് പ്രസാദമായി കൊടുക്കുന്ന ത്. ഇവയെല്ലാം "പ്രസാദക്കുറി'കളാ ണ്. മാന്ത്രികമായ കുറികളാണ് മറ്റൊരിനം. അവയെ 'വശ്യക്കുറി' യെന്നു പറയും. |
.1.സൗന്ദര്യവർദ്ധക നാട്ടറിവുകൾ, ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2440 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:272 ..Link | |
| 15 | Kottakkayil | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത...
"കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ്. ഇവ കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും. ഈ ആരംഭപ്പണികൾക്കു രാവിലെ മുതൽ ഉച്ചവരെ സമയം വേണ്ടിവരും.
കൊട്ട നെയ്യുന്നതിൻ്റെ അടിസ്ഥാനഗണിത തത്ത്വം മാട് വയ്ക്കുക എന്നതാണ്. മാട് കൊട്ട നെയ്യുന്ന ആളിൻ്റെ (സ്ത്രീ/ പുരുഷൻ) ഒരുമാർ എന്നാണു പറയുക. കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത് ഈ അളവാണ്. കൈകൾ ഇരുവശത്തേക്കും വിരിച്ചാണ് മാടിന്റെ അളവ് എടുക്കുന്നത്. ഇതിനുശേഷം അലക് പാകും, കൊട്ടയുടെ പ്രത്യേകതകൾ അനുസരിച്ച് കയറിയും ഇറങ്ങിയും ഒന്നിനുമുകളിൽ വേറൊന്നും. ഇങ്ങനെ ഓരോ കൊട്ടയുടേയും രൂപഭംഗി അനുസരിച്ചാണു മാട് വെക്കുന്നത്. "
"ഈറ്റ, മുള, ചൂരൽ, കമ്പുകൾ, കോരപ്പുല്ല്, കൈത മുതലായ അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് കൊട്ട, പനമ്പ്, പായമുതലായവ നിർമ്മിക്കുന്നത്. അടുത്ത കാലത്ത് വാഴനാര് തുടങ്ങി പല വസ്തുക്കൾകൊണ്ടും കൗതുകകരമായ ബാഗുകളും കൊട്ടയും നെയ്യാൻ തുടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ഈന്തപ്പന, വില്ലോ മരത്തിന്റെ കമ്പുകൾ എന്നിവകൊണ്ടു വിവിധതരത്തിലുള്ള കൊട്ടകൾ നെയ്തുവരുന്നു.
കേരളത്തിൽ ഈറ്റ, മുള തുടങ്ങിയവകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നത് പ്രധാനമായും പറയസമുദായത്തിൽപ്പെട്ടവരാണ്. പറയൻ, സാംബവൻ എന്നീ പേരുകളിലറിയപ്പെടുന്ന സമുദായക്കാരാണ് കൊട്ട തുടങ്ങി അനേകം കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നത്. പാക്കനാരുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് പറയസമുദായക്കാർ. കാർഷികവൃത്തിക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളാണ് ഇവയിൽ പലതും. ജന്മനാ കലാകാരന്മാരായ ഇക്കൂട്ടർ കലാരൂപങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ സ്വയമുണ്ടാക്കുന്നു."
ഇക്കൂട്ടത്തിൽപ്പെടുന്ന ഒരു അവശ്യസാധനമാണ് കൊട്ടക്കയിൽ (അടച്ചൂറ്റി ) അഥവാ അരിവാല.
അടച്ച്വാറ്റി (കൊട്ടക്കയിൽ): " തിളച്ചുവെന്ത കഞ്ഞി അടുപ്പിൽനിന്ന് വാങ്ങി വാർത്ത് കഞ്ഞിവെള്ളവും ചോറും വേർതിരിക്കാനുള്ള ഉപകരണമാണ് അടച്ച്വാറ്റി. കഞ്ഞിക്കലത്തിൻ്റെ വായ് അടയ്ക്കുവാൻ പാകത്തിൽ ആകൃതിയൊപ്പിച്ച് മുറിച്ച് മിനുക്കിയെടുത്ത മരപ്പലക. ഈ പലകകൊണ്ട് കഞ്ഞിക്കലം അടച്ച് വിസ്താരമുള്ള ഒരു പാത്രത്തിൻ്റെ വക്കിൽ വെച്ച്, സാവധാനം ചെരിച്ച് പാത്രത്തിലേയ്ക്ക് കമഴ്ത്തുന്നു. അടച്ച്വാറ്റിയിന്മേൽ താങ്ങിയ അവസ്ഥയിൽ കഞ്ഞിക്കലം കമഴ്ന്നിരുന്നുകൊള്ളും. കലത്തിന്റെ വക്കിനും പലകയ്ക്കുമിടയിലൂടെ കഞ്ഞിവെള്ളം അടിയിലെ പാത്രത്തിലേക്കൊഴുകുന്നു. ചോറ് താഴേയ്ക്കു പോകാതെ അടച്ച്വാറ്റി തടയുന്നു. കഞ്ഞിക്കലം അടച്ച് വെള്ളം വാർത്തുകളയുന്ന ഉപകരണം എന്ന അർത്ഥത്തിലാകാം അടച്ച് വാറ്റി എന്നും അത് ലോപിച്ച് അടച്ച്വാറ്റി എന്നും പേരുണ്ടായത്. കാലം മാറിയപ്പോൾ കഞ്ഞിവാർക്കുവാൻ ലോഹനിർമ്മിതമായ സുഷിരപ്പാത്രങ്ങളും സുഷിരഅടപ്പുകളുംഎത്തി. അടച്ച്വാറ്റികൾ അധികപ്പറ്റായി. "
കൈയിൽക്കൊട്ട: "പുഴുങ്ങിയ നെല്ല് കോരി എടുക്കുന്നതിന് ഉപയോഗിക്കുന്ന കൊട്ടയാണിത്. "
|
.വിജയൻ കുമ്പളങ്ങാട്, പഴമയുടെ പെരുമകൾ, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2015, പുറം: 23, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പലതരം കൊട്ടകൾ (ശശികുമാർ കുന്നന്താനം), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2125. പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കൈവേലയുടെ നാട്ടറിവുകൾ (കെ. പി. ദിലീപ്കുമാർ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2098. ടി. കെ. മാറിയിടം, പഴമയുടെ തനിമ , കൈരളി ബുക്സ്, 2018, പുറം: 31 - 32..Link | ||
| 16 | Punam Krishi | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" 1. കോഴിയാള: മുള്ളൻകോഴിയാള, കല്ലരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുമുണ്ട്. മുള്ളൻകോഴിയാളയ്ക്ക് നീളത്തിലുള്ള ഓക്കയുണ്ട...
" 1. കോഴിയാള: മുള്ളൻകോഴിയാള, കല്ലരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുമുണ്ട്. മുള്ളൻകോഴിയാളയ്ക്ക് നീളത്തിലുള്ള ഓക്കയുണ്ടായിരിക്കും. കോഴിയാളകൾ മുന്തിയ വിളവു തരുന്ന ഇനങ്ങളാണ്.
2. അടുക്കൻ: കുറച്ചുനേരത്തേ പാകമാകുന്ന വിത്താണിത്. കറുത്തഅടക്കൻ, പെന്തിയടക്കൻ എന്നിങ്ങനെ വകഭേദങ്ങൾ ഉണ്ട്.
3. അരിക്കഴമ.
4. ചോലപെരുവിത്ത്-നേരത്തേ വിളയുന്ന ഇനമാണിത്.
5. ചീർപ്പാല: വളരെ പുരാതനമായ വിത്താണിത്. നെൽമണികൾ വളരെ ചെറുതാണെങ്കിലും നീളത്തിലുള്ള ഓക്ക കാണപ്പെടുന്നു. നല്ല വിളവുള്ള ഇനമാണ്.
6. എളുവിത്ത്.
7. പാൽകഴമ - മൂപ്പു കുറഞ്ഞതും, പൊതുവെ വിളവു കുറഞ്ഞതുമായ വിത്താണ്.
8. പുനക്കുറുവ - നാലുമാസം മൂപ്പ്, ചെറിയ മണികൾ, നെല്ലിന് ഇളം ചുവപ്പുനിറം. മഴ ശരിക്ക് ലഭിക്കുകയാണെങ്കിൽ നല്ലവണ്ണം വിളവു തരുന്ന ഇനമാണ്. നല്ലപോലെ പാകമായാൽ നെല്ലിന്റെ തോട് പൊളിഞ്ഞുനില്ക്കും.
ആദിവാസികൾ വിത്തുകളുടെ കൃത്യമായ മൂപ്പെത്രയെന്നോ, എത്ര വിളവു കിട്ടുമെന്നോ ഒന്നും കണക്കുവെക്കുന്നില്ല. മേൽപ്പറഞ്ഞ വിത്തുകളെല്ലാം വിഷുവിനു മുമ്പേ വിതയ്ക്കും. കന്നി-തുലാം മാസത്തോടെ എല്ലാ കൊയ്ത്തും കഴിയുകയും ചെയ്യും.
മുതുവാൻ ഉപയോഗിക്കുന്നത്/ഉപയോഗിച്ചിരുന്നത് മൂപ്പു കുറഞ്ഞവ:
1അരിമോടൻ: അരിമോടൻ വെളുത്തതും കറുത്തതും കാണപ്പെടുന്നു.
2. ആടിമോടൻ: കറുപ്പും വെളുപ്പും നിറത്തിൽ കാണപ്പെടുന്നു.
3. ചോരമോടൻ: വലിപ്പമുള്ള മണികൾ ചുവന്നിരിക്കും.
4. മഞ്ഞമാലി.
5. കുഞ്ചിനെല്ല്: വെളുത്ത വലിയ മണികൾ.
6. കുഞ്ചിമുള്ളൻ: നല്ല വെളുത്ത വലിയ മണികൾ. മങ്ങിയ ചുവപ്പുനിറവും. നീളമുള്ള ഓക്ക 'തൂവൽ' എന്ന് മുതുവർ പറയുന്നു.
7. തലപിരിച്ചാൻ നെല്ല്: കറുത്തതും വെളുത്തതുമുണ്ട്. കതിരുകൾ പൂമാതിരി വിരിഞ്ഞുവരും.
8. കല്ലുണ്ണി: ചെറിയ മണികളാണ്.
9. ഓണമുട്ടൻ: ചെറിയ മണികൾ, വെളുപ്പുനിറം.
മൂപ്പുകൂടിയവ:
1. പെരുവാഴ വിഭാഗത്തിൽ പെടുന്നവ അഞ്ചുതരമുണ്ട്.
1. വെള്ളപ്പെരുവാഴ - പേര് സൂചിപ്പിക്കുന്നതുപോലെ നെന്മണികൾക്കു വെളുപ്പുനിറം.
2. കരിമ്പെരുവാഴ-കറുത്ത പെരുവാഴ.
3. മാലിപ്പെരുവാഴ-നെന്മണികൾക്ക് ഓക്കയുണ്ടായിരിക്കും.
4. മഞ്ഞപ്പെരുവാഴ- മഞ്ഞളിൻ്റെ നിറമുള്ള പെരുവാഴ. അവിലുണ്ടാക്കാൻ നല്ലതാണ്.
5. മുണ്ടൻ പെരുവാഴ-കറുപ്പു വെളുപ്പു നിറങ്ങളിൽ കാണപ്പെടുന്നു. പെരുവാഴ ഇനങ്ങളിൽ ഒട്ടുമിക്കവയുടെയും ചെടികൾ നല്ല പൊക്കം വയ്ക്കുന്നവയാണ്. നെന്മണികൾക്ക് നല്ല വലിപ്പമുണ്ടായിരിക്കുകയും ചെയ്യും. എന്നാൽ മുണ്ടൻ പെരുവാഴച്ചെടികൾ ഉയരം കുറഞ്ഞവയാണ്. മണികളും ചെറുതായിരിക്കും.
2. പൂതകാളി-നെല്ല് കറുത്തിട്ടാണെങ്കിലും കരിമ്പെരുവാഴയുടെ അത്ര വരില്ല. വെള്ളപ്പെരുവാഴ, കരിമ്പെരുവാഴ, മാലിപ്പെരുവാഴ, പൂതകാളി എന്നിവ ഒരുമിച്ച് കൂട്ടി വിതയ്ക്കുക പതിവുണ്ട്.
3. കൂരിക്കണ്ണി
4. പുലിശി
5. പൂശകൻ-നല്ല നീളമുള്ള കറുപ്പുകലർന്ന നെന്മണികൾ. പലഹാരങ്ങൾ ഉണ്ടാക്കാൻ വിശിഷ്ടമാണ്.
6. വച്ചില നെല്ല്-വെളുപ്പുനിറമുള്ള നീളം കൂടിയ മണികൾ. ചെടികൾ ഉയരം കുറഞ്ഞവയാണ്.
7. ചെറക് നെല്ല്-ഈ ഇനം തികച്ചും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ നെന്മണികൾക്ക് ഇരുവശങ്ങളിലുമായി 'ചിറകു'ണ്ടായിരുന്നു. ഇത് പരാഗണത്തെസഹായിച്ചിരുന്നു. മണികളാകട്ടെ വെള്ളിനിറമുള്ള വയും. ഈ പ്രത്യേകതകൾ കാരണം ചിറകുവെച്ച മാലാഖമാരുടെ പ്രതീതി ഇവ ജനിപ്പിച്ചിരുന്നുവത്രേ. കറുപ്പുനിറത്തിലുള്ള ചിറകുനെല്ലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
8. തോക്കാൻ: വെളുത്ത മണികൾ. ഓക്കയുണ്ടായിരിക്കും.
9. ഊരാളിച്ചി: വലിയ മണികൾ, കതിർപ്രായത്തിൽ നെന്മണികൾ ചുവന്നിരിക്കുമെങ്കിലും പാകമാകുന്നതോടെ അത് കറുത്തു വരും. പണ്ടുകാലത്ത് കൃഷിചെയ്തിരുന്ന വിത്താണിത്.
10. പട്ടത്തിനെല്ല്: പരന്ന് വലിപ്പമുള്ള സ്വർണ്ണനിറംപൂണ്ട് നെന്മണികൾ. നെല്ല് കണ്ടാൽ ആരും കൊതിച്ചുപോകുമത്രേ.
മേൽസൂചിപ്പിച്ച പട്ടികകളിലെ മൂപ്പുകൂടിയ വിത്തുകൾ മീനം അവസാനം വിതച്ച് കന്നി-തുലാം മാസത്തോടെ വിളവെടുക്കും. മൂപ്പുകുറഞ്ഞവ മീനമാസം അവസാനം കൃഷിയിറക്കി കർക്കിടകത്തിൽ അല്ലെങ്കിൽ ചിങ്ങമാസം ആദ്യത്തോടെ കൊയ്തെടുക്കുകയും ചെയ്യും.
കോറ ഇനങ്ങൾ: മുതുവാന്മാർ പ്രധാനമായും രണ്ടുതരത്തിലുള്ള കോറ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്നുമാസം മൂപ്പുള്ള 'ചിരു കോറാനും' ആറുമാസത്തോളം പ്രായംവരുന്ന 'ചാമ്പൽ മുടിയനും.' "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: ആദിവാസികളും പുനംകൃഷിയും (സി. കെ. സജിത് കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം:122 -124..Link | |
| 17 | Kaakkaarissi Naadakam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മദ്ധ്യതിരുവിതാംകൂറിലെയും തെക്കൻകേരളത്തിലെയും നാടോടിനാടകമാണ് കാക്കാരിശ്ശി. സുന്ദരകാക്കാലൻ, രണ്ടു കാക്കാത്തികൾ, ലാടഗ...
"മദ്ധ്യതിരുവിതാംകൂറിലെയും തെക്കൻകേരളത്തിലെയും നാടോടിനാടകമാണ് കാക്കാരിശ്ശി. സുന്ദരകാക്കാലൻ, രണ്ടു കാക്കാത്തികൾ, ലാടഗുരു, കൗശികൻ, രാജാവ്, മന്ത്രി, കടുവ, വേടൻ എന്നിവരാണ് കഥാപാത്രങ്ങൾ. കാക്കാരുകളി, കാക്കാല നാടകം എന്നും പേരുണ്ട്. " " നാടോടിനാടകത്തിന്റെ ആട്ടച്ചിട്ടയും കളിരസാഖ്യാനവും നിറഞ്ഞ തെക്കൻ കേരളത്തിന്റെ തനതുനാടകമാണ് കാക്കാരിശ്ശിനാടകം. നാട്ടാശാന്മാരുടെ നേത്യത്വത്തിൽ പ്രസിദ്ധമായ സംഘങ്ങൾ ഉണ്ടായിരുന്നു. ഒരുകാലത്ത് കൊയ്ത്തുകഴിഞ്ഞ വയലുകളിലും ഉത്സവപ്പറമ്പുകളിലും ചില തറവാടുകളിലുമായിരുന്നു കാക്കാരിശ്ശിനാടകം അരങ്ങേറിയിരുന്നത്. കാക്കാരുകളി, കാക്കാലനാടകം, കാക്കാലച്ചിനാടകം, കാക്കാരിശ്ശിനാടകം, കാക്കാചരിതം എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. കാക്കാലസമുദായവും കാക്കാരിശ്ശിനാടകവും തമ്മിൽ ഒരു ബന്ധവുമില്ല. കൈനോട്ടം, സൽമന്ത്രവാദം, പാമ്പാട്ടം, പച്ചമരുന്നു ചികിത്സ, വർണ്ണമാലക്കച്ചവടം തുടങ്ങിയ തൊഴിലെടുത്ത് ഊരുചുറ്റി വല്ലപ്പോഴുമെത്തുന്ന കാക്കാലസമുദായത്തെ രൂപകമാക്കി മറ്റു സമുദായങ്ങൾ കെട്ടിയുണ്ടാക്കിയ ദേശനാടക ശില്പമാണിത്. മാത്രമല്ല വിദൂരമായ ഏതോ ഗ്രാമമൂലകളിൽ കഴിഞ്ഞു കൂടുന്നവരുമായിരുന്നു കാക്കാല സമുദായക്കാർ. ഇവർക്ക് ഗോത്രസ്വഭാവമുള്ള തനതായ നരവംശജീവിതക്രമവുമുണ്ട്. അവർ ജിപ്സികളെപ്പോലെ ഊരുചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതു പോലെ കാക്കാരിശ്ശിനാടകവും അവതരിപ്പിക്കുന്നു എന്നാണ് നാട്ടുകാരുടെ വിശ്വാസം. കാക്കാരുകളി ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത് പന്തളം, കരുനാഗപ്പള്ളി, മാവേലിക്കര, കുന്നത്തൂർ, കായംകുളം എന്നിവിടങ്ങളിലാണ്. പൊറാട്ടുനാടകത്തെപ്പോലെ താല്ക്കാലികമായി ഓലകൊണ്ടു കെട്ടിമറച്ച നാട്ടരങ്ങിലാണ് നാടകാവതരണം. തുറന്ന നേരരങ്ങിന്റെ സ്വഭാവം പുലർത്തുന്ന ഈ അർത്ഥപൂർണ്ണമായ ആട്ടക്കളത്തിൽ പ്രേക്ഷകരുടെ പങ്കാളിത്തത്തിന് ഏറെ സാദ്ധ്യതകളുണ്ടായിരുന്നു. ഫോക് ലോർ പ്രമേയം, പാട്ടുകൾ, നാടോടിഭാഷണം, പരിസരാഭിനയം, പ്രേക്ഷകപങ്കാളിത്തം തുടങ്ങിയ നാടോടി നാടകങ്ങളുടെ സവിശേഷതകൾ പൂർണ്ണമായി പ്രതിഫലിക്കുന്ന നാടോടിനാടകരൂപമാണ് കാക്കാരിശ്ശി, സങ്കേതബദ്ധമായ ക്രോഡീകൃത പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങൾ പാടെ ഉപേക്ഷിച്ചുകൊണ്ട് നാടോടി ശൈലീകരണ(Folk stylisation) ത്തിന്റെ നീരൊഴുക്കുള്ളതാണ് ഈ നാടകം. തൗര്യത്രികത്തിന്റെ സമഞ്ജസമായ നാട്ടുസൗന്ദര്യം കാക്കാരിശ്ശിയെ ജനപ്രിയ കലാരൂപമാക്കിമാറ്റി. നാടകത്തിൻ്റെ നാടോടി താളത്തെ പൊലിപ്പിക്കുന്നത് വാദ്യക്കാരാണ്. മുഖ്യഗായകനും ഏറ്റുപാട്ടുകാരും ഈ ശ്രുതിയിൽ ഇടകലർന്നുപാടുന്നു. പണയിൽ നാരായണക്കുറുപ്പ് ഈ രംഗത്തുള്ള പ്രസിദ്ധനായ ആശാനായിരുന്നു. ഇരിഞ്ചയത്തെ നടനകൈരളി കാക്കാരിശ്ശി പഠനകേന്ദ്രത്തിലെ ശ്രീധരൻ ആശാനും ഈ രംഗത്തെ പ്രഗത്ഭനായിരുന്നു. താമരക്കുടി ശശിധരൻപിള്ള, നൂറനാട് ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും കാക്കാരിശ്ശിനാടകത്തിൽ കേൾവികേട്ടവരാണ്. തെക്കൻ കേരളത്തിൽ ആശാന്മാരുടെ നേതൃത്വത്തിൽ ഒരുകാലത്ത് കാക്കാരിശ്ശി നാടക പരിശീലനക്കളരികളുണ്ടായിരുന്നു. കോന്തിക്കാക്കാനെന്നോ കരിക്കാക്കാനെന്നോ പേരുള്ള ഒരു കാക്കാൻ, മൂത്ത കുറത്തി, ഇളം കുറത്തി (മൂത്തോർത്തി, ഇളോർത്തി എന്ന് നാട്ടുമൊഴി) എന്നു വിളിക്കുന്ന രണ്ടു കാക്കാത്തിമാർ (കാക്കാലൻ്റെ രണ്ടു ഭാര്യമാരാണിവർ. നീലി, കാളി എന്നാണവരുടെ പേരുകൾ), സുന്ദരൻ കാക്കാൻ, വേടൻ, നാടകത്തിലെ വാദ്യക്കാരിൽ പ്രമാണിയായ ഒരാൾ, ചോദ്യക്കാരൻ (തമ്പ്രാൻ) എന്നീ കഥാപാത്രങ്ങളാണ് കാക്കാരിശ്ശി നാടകത്തിലുള്ളത്. വാദ്യക്കാർ പിൻപാട്ടുകാർ കൂടിയാണ്. ആദ്യമായി നാട്ടരങ്ങിൽ പ്രവേശിക്കുന്നത് രണ്ടു കാക്കാത്തിമാരാണ്. കരിമണിമാലയും ചില്ലുവളകളുമണിഞ്ഞ് നാടോടി മട്ടിലാണ് ഇവരുടെ രംഗപ്രവേശം. കൈനോട്ടവും പച്ചകുത്തലും അമ്മികൊത്തുമാണ് ഇവരുടെ തൊഴിലുകൾ. സദസ്സ്യരെ ആദ്യമായി കൈയിലെടുക്കുന്നത് ഈ കാക്കാത്തിമാരാണ്. കാക്കാനും കാക്കാത്തിമാരും തമ്മിലുള്ള സംഭാഷണത്തോടെ നാടകമാരംഭിക്കുന്നു. കാക്കാത്തിവർണ്ണന, വനവർണ്ണന, വേടന്റെ വരവ്, കടുവയുടെ വേഷംകെട്ടിയ ഒരാളുടെ വരവ്, വേടനും കാക്കാത്തിമാരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ നാടകം മുന്നോട്ടുപോകുന്നു. ഒരു കൈയിൽ പന്തമേന്തി ചുവടുവച്ചു പ്രേക്ഷകരുടെ ഇടയിൽനിന്നാണ് കരിക്കാക്കാലൻ്റെ വരവ്. ഇതും പ്രേക്ഷകപങ്കാളിത്തത്തിൻ്റെ രംഗക്രിയയാണ്. സദസ്സ് ഇരിക്കുന്ന സ്ഥലം മുഴുവൻ അർത്ഥപൂർണ്ണമായ അരങ്ങാക്കിമാറ്റുന്ന (semantic space) നടനക്രിയ ഈ രംഗപ്രവേശത്തിലുണ്ട്. "
|
.ഡോ. സി. ആർ. രാജഗോപാലൻ, നാട്ടുനാവ് മൊഴിമലയാളത്തിൻ്റെ കാതോരം,ചിന്ത പബ്ലിക്ഷേഴ്സ്, തിരുവനന്തപുരം, 2017, പുറം: 34 - 35, ഡോ.സി.ആർ. രാജഗോപാലൻ, മുടിയേറ്റ്: നാടോടി നേരരങ്ങ്, അസെൻഡ് ബുക്സ്, കോട്ടയം,2015, പുറം: 19..Link | |
| 18 | Karkkadakam | ![]() | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം -ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്...
"ഋതുക്കൾ ആറെണ്ണമാണ്. മകരം, കുംഭം-ശിശിരം, മീനം, മേടം-വസന്തം, എടവം, മിഥുനം -ഗ്രീഷ്മം കർക്കടകം, ചിങ്ങം-വർഷം, കന്നി, തുലാം, ശരത്, വൃശ്ചികം, ധനു-ഹേമന്തം എന്നിങ്ങനെ സാമാന്യമായി ഋതുക്കളെ സൂചിപ്പിക്കാം. എന്നാൽ വർഷഋതുവിൻ്റെ സവിശേഷതകൊണ്ട് സൂര്യന് ബലക്ഷയം വരുകയാൽ സൂര്യപ്രകാശം കൊണ്ട് നേടേണ്ടതൊന്നും ലഭിക്കാതെവരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന വാതവർദ്ധനയെ തിക്തകഷായ രസങ്ങൾകൊണ്ട് പരിഹരിക്കണമെന്ന് ആയുർവേദ ശാസ്ത്രത്തിലെ ഋതുചര്യയിൽ പറയുന്നുണ്ട്. അതിനുവേണ്ടി നാം പച്ചിലകൾകൊണ്ട് സമ്പന്നമായ മരുന്നുകഞ്ഞികളെ ആശ്രയിക്കുന്നു. അതിലൂടെ ശരീരത്തിനു വന്നുഭവിച്ച ബലഹീനതകളെ ദൂരീകരിച്ച് ശരീരത്തെ ബലവത്താക്കുന്നു. മരുന്നുകഞ്ഞികൾ പലതരമുണ്ട്. ഇതിൽ പ്രധാനമായത് കക്കം കായക്കഞ്ഞി, ഉഴിഞ്ഞക്കഞ്ഞി, പാൽക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, പത്തിലക്കഞ്ഞി, മരുന്നുകഞ്ഞി, ശീപോതക്കഞ്ഞി എന്നിവയാണ്.
ഇതിൽ മരുന്നുകഞ്ഞിക്കാണ് പ്രാധാന്യം. എന്നാൽ ദശപുഷ്പങ്ങൾ പത്തും ചേർത്തുണ്ടാക്കുന്ന ദശപുഷ്പക്കഞ്ഞിക്കാണ് അതിപ്രാധാന്യം.
"പൂവാംകുറുന്നില മുയൽ ചെവിവിഷ്ണുദുർവ മുക്കുറ്റി ഉഴിഞ്ഞതിരുതാളി നിലപ്നാ ച കയ്യണ്ണവും ചെറുവൂള ദശപുഷ്പനാമ മെല്ലാമറിഞ്ഞതിനെ വന്ദനചെയ്കനിത്യം”
ദശപുഷ്പം എല്ലാം കൂടിയതിനെ ഫലം പറയുന്നത് 'നെടുമംഗല്യ' മെന്നാണ്.
പഴയ കാലത്ത് നമ്മുടെ നാട്ടിൽ കർക്കിടകം ഒന്നുമുതൽ ഏഴുദിവസം രാവിലെ സ്ത്രീകൾ കുളിച്ചുവന്ന് ശ്രീഭഗവതിക്ക് പത്തു കൂട്ടം വയ്ക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാമായണ മാസാരംഭത്തിലും നിലവിളക്കിനു മുമ്പിൽ ദശപുഷ്പങ്ങൾ വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുകയെന്നത് വളരെ നിർബന്ധമായി അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ്. "
" കർക്കടക സംക്രമവും കർക്കിടക വാവും ഔഷധസേവയും മരുന്നുകഞ്ഞിയും ചേട്ടയെ പുറത്താക്കലും ശീവോതിക്കുറിയും പത്തെലകഴിക്കലും തുയിലുണർത്തു പാട്ടും വള്ളംകളിയും ഇല്ലം നിറയും പുത്തരിയും ഇക്കാലത്താണ്. പറമ്പിൽ വിരിയുന്ന കാട്ടുചേമ്പിനും താളിനും തകരയ്ക്കും ആനത്തുമ്പയ്ക്കും ആയുസ്സിന്റെ ഔഷധ വീര്യമുള്ള സുവർണ്ണകാലം.”
" കർക്കിടകത്തെ പഞ്ഞമാസമായിട്ടാണ് കണക്കാക്കുന്നത്. പൊതുവേ ദാരിദ്ര്യത്തിന്റെയും രോഗപീഡകളുടെയും മാസമായതിനാലാകാം 'കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു' എന്ന് കാരണവന്മാർ പറഞ്ഞുപോന്നത്. കാർഷികസമൂഹത്തിൽ കർഷകരും കർഷകത്തൊഴിലാളികളും യാതൊരു പണിയുമില്ലാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുന്ന ജോലിയില്ലാക്കാലമായിരുന്നു അത്. കർക്കിടകത്തിൽ പത്തില കൂട്ടണമെന്നത് ഒരു സാമ്പ്രദായികരീതിയായിരുന്നു. താള്, തകര, ചീര, മത്തൻ, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെച്ചുണ്ണി എന്നിവയാണ് ഈ പത്തിലകൾ. ഇവയെല്ലാം കൂടി അരിഞ്ഞിട്ട് തോരൻ വച്ച് ചെറുചൂടോടെ കഴിക്കുന്നത് ഉദരസംബന്ധമായ രോഗങ്ങൾക്ക് പ്രതിരോധവും ഒപ്പം പോഷകപ്രദവുമായിരുന്നു.
ദേവന്മാർ ഇവയുടെ ഇലകളിൽ കർക്കിടക മാസത്തിൽ അമൃത് തലക്കുമെന്നും അതിനാൽ ഈ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന കറികൾക്ക് ഗുണമേറും എന്നുമാണ് വിശ്വാസം. മകരം - കുംഭം - മീനം മാസങ്ങളിലെ വെയിലിന്റെ കാഠിന്യത്താൽ ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന ഈ ഇലച്ചെടികൾ ഇടവപ്പാതിയോടെ പുതിയ നാമ്പിട്ട് ഇളം താളിച്ചു വളരുമ്പോൾ സ്വാഭാവികമായും ഇവയുടെ ഇലകൾക്ക് ഗുണം കൂടും. മാത്രമല്ല ഇവയൊന്നും വില കൊടുക്കാതെ തന്നെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും പറിച്ചെടുക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെയാകാം 'കർക്കിടകത്തിൽ പത്തില ' എന്ന ചൊല്ലുണ്ടായതും. 'വാഴക്കൂമ്പും വൻപയറും' 'ചേനത്തണ്ടും ചെറുപയറും' 'മത്തൻപൂവും മത്തനിലയും' മൊക്കെ തോരനുണ്ടാക്കി കഴിക്കുന്നതും കർക്കിടക മാസത്തിൽ പതിവുരീതിയായിരുന്നു. "
"കർക്കിടകം മാസങ്ങളുടെ കൂട്ടത്തിൽ അത്ര അഭികാമ്യമല്ല. പഞ്ഞമാസം, സൽകർമങ്ങൾക്കുചിതമല്ലാത്ത മാസം എന്നിങ്ങനെ ഏതാണ്ട് തഴയപ്പെട്ട മാസമാണ്. കള്ള കർക്കിടകം എന്നാണ് ആക്ഷേപം. ഓർത്തിരിക്കാത്ത നേരം മഴയും പിന്നെ വെയിലും വന്ന് കയറും. പ്രവചിക്കാനാവില്ല സ്വഭാവം. മകരക്കൊയ്ത്ത് കഴിഞ്ഞ് ഏതാണ്ട് അറയും പത്തായവും ശൂന്യമാകുന്ന കാലമാണത്. കരുതിവയ്ക്കാത്തവൻ ആകാശത്ത് നക്ഷത്രമെത്രയുണ്ടെന്ന് എണ്ണും. എറ്റവും കൂടുതൽ മരണങ്ങൾ പണ്ടു നടക്കുമായിരുന്ന മാസം കർക്കിടകമാണ്.... വാർധക്യമെത്തിയവർ ഈയൊരുമാസം കടന്നു കിട്ടാൻ നന്നേ മുട്ടിപ്പായി പ്രാർഥിക്കും. കാലന്റെ മാസം, കണക്കെടുപ്പ് കാലം എന്നാണ് വിളിപ്പേര്. "
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം തിരഞ്ഞെടുത്ത ലേഖനം: കർക്കിടക മാസത്തെ മരുന്നു കഞ്ഞി (എൻ. സോമൻ വൈദ്യർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1104,ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: വയലരിയും കാലത്ത് (ഡോ.സി. ആർ. രാജഗോപാലൻ), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം: 544, മുരളീധരൻ തഴക്കര ,കാർഷികാ ചാരങ്ങൾ - കാഴ്ചയും വിചാരവും, നാഷണൽ ബുക്ക്സ്റ്റാൾ 2015 , പുറം: 66 -67, മുരളീധരൻ തഴക്കര, നാട്ടുനന്മൊഴികൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013 പുറം 63..Link | |
| 19 | Odappazham | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ പാർശ്വങ്ങളിൽ ജന്മമെടുത്ത നാടോടിത്തത്തിന്റെ പുനഃസൃഷ്ടിയാണ് കലാഭവൻ മണി പാടിയ ഈ...
" ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ പാർശ്വങ്ങളിൽ ജന്മമെടുത്ത നാടോടിത്തത്തിന്റെ പുനഃസൃഷ്ടിയാണ് കലാഭവൻ മണി പാടിയ ഈ പാട്ട് - "ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി" ഈ പാട്ടിന്റെ നാടോടി ഈണവും വരികളിലെ തനതുചിഹ്നങ്ങളും അനവധി മണിക്കൂട്ടായ്മകൾക്കു ജന്മമേകി, ഇത് ഫാൻസ് സംസ്കാരത്തിന് അപ്പുറമുള്ള ജീവന്മരണ കൂട്ടായ്മയാണ്. സമർപ്പിതജനസമുദായമാണ്. സഭ്യവത്കൃതമല്ലാത്ത തൊഴിലാളി സംസ്കാരത്തിൻ്റെ സമാന്തര വേദികളിൽ മണികൂട്ടായ്മകൾ ഏറുമാടങ്ങൾ കെട്ടി. പരിഷ്കൃതിയുടെ ഔപചാരിക മേൽക്കോയ്മകൾ സെലിബ്രേറ്റിയുടെ വാസനാതൈലങ്ങൾ തളിച്ചപ്പോൾ പച്ചയായ കൂടപ്പുഴയുടെ ജീവിതമുഹൂർത്തങ്ങൾ മണി ഒപ്പിയെടുത്തു. സിനിമയിലെ അഴകൊഴമ്പൻ വരേണ്യതയെ പുല്ലുപോലെ തിരസ്കരിച്ചുകൊണ്ട് എന്നെന്നും മണ്ണിന്റെ പാട്ടുകാരൻ കൂടപ്പുഴയുടെ പച്ചിലക്കാടുകളിൽ നിത്യേന കാണുന്ന ഓടപ്പഴത്തെയും അതിൻ്റെ വർണ്ണത്തെയും തങ്ങളുടെ അടയാളമായി നിർമ്മിച്ചു. മുമ്പ് കാളിദാസനാണ് ഈ കാവ്യബിംബത്തെ സൗന്ദര്യത്തിന്റെ മുദ്രയാക്കി വർണ്ണിച്ചത്. പുതിയ കാളിദാസൻ നാട്ടു ലാവണ്യത്തിന്റെ മഹനീയ പ്രതീകമാക്കി ‘ഓടപ്പഴ’ത്തിന്റെ ‘പഴുക്കവർണ്ണം’ കാവ്യാത്മകമാക്കി. കൂടപ്പുഴയിലെ കടവുകളും കടത്തുവഞ്ചികളും പുഴക്കുളികളും വേനൽപ്പച്ചകളും പുഴപ്പാട്ടുകളും താരുണ്യത്തിൻ്റെ ഓർമ്മകളായി പാട്ടുകാരനിൽ കടന്നുവന്നു. സാർത്ഥവാഹകന്മാരും സഞ്ചാരികളായ നാട്ടുതതത്ത്വജ്ഞാനികളും ലാടവൈദ്യന്മാരും തമ്പടിച്ചിരുന്ന 'ചാലക്കുടി' യിലെ സംസ്കാരത്തിന്, അതിൻ്റെ പൈതൃകത്തിന് നാട്ടുപുരാണങ്ങളുണ്ട്. കാട്ടുപഴങ്ങളും ഓടക്കാടുകളും മയിലാട്ടവും പുലിയും പഞ്ചവർണക്കിളികളും പുഴമീനുകളും ജൈവവൈവിധ്യവും നിറഞ്ഞ പറമ്പിക്കുളം മലനിരകളിൽ നിന്നൊഴുകി വരുന്ന അനവധി ചോലകളുടെ അനുഗ്രഹമായ പുഴയുടെ സംസ്കൃതിയാണ് ചാലക്കുടിയെ നിർമ്മിച്ചത്. അവിടുത്തെ നാട്ടുചന്തകളും ബസ്സ്റ്റാൻഡും സ്കൂളും കൈവേലസംസ്കാരങ്ങളും തൊഴിലാളികളുടെ നിർമ്മിതികളും മണ്ണുപണിയും കലാഭവൻ മണിക്ക് പാട്ടിൻ്റെ ഉറവകളായിരുന്നു. ഈ പരിസരത്തു നിന്നുതന്നെയാണ് കണ്ണമുത്തനും കാർത്ത്യായനിയമ്മയും പുത്തേരിയും കണ്ണനാശാനും മണിയുടെ പ്രിയപ്പെട്ട അച്ഛൻ രാമനും ഉണ്ടായത്. ഇവരുടെ പുതുതലമുറയാണ് കലാഭവൻ മണിയായത്. ബാല്യത്തിൻ്റെ ഓർമ്മകളാണ് പാട്ടുകളുടെ സംസ്കാരപ്രചോദനമായി പുനരവതരിച്ചത്.”
ഓടമരം: "മഴകുറഞ്ഞ വനപ്രദേശങ്ങളിലാണ് ഓടമരം പൊതുവേ കണ്ടുവരുന്നത്. ഇടത്തരം മരങ്ങളിലൊന്നാണിത്. ഇലകൾക്കു ഭസ്മവർണ്ണമാണ്. പൂക്കൾ തീരെ ചെറുതാണ്. ഇളംമഞ്ഞനിറമാണു പൂക്കൾക്ക്. നേർത്ത മഞ്ഞയുമുണ്ട്. ഇതിന്റെ കായ തിന്നാൻ നല്ലതാണ്. വിത്തിൽനിന്ന് എണ്ണയെടുക്കാം. തടിക്ക് മങ്ങിയ വെള്ളനിറമാണുള്ളത്. ഭാരവും ഉറപ്പും ഉണ്ടെങ്കിലും പെട്ടെന്നു പൊട്ടിപ്പോകുന്ന തടിയാണ് ഓടമരത്തിന്റേത്.
അതുകൊണ്ടു മേല്ത്തരം പണിക്ക് പറ്റില്ല. വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. കായ് മൃഗങ്ങൾ ഭക്ഷിക്കുകയും വിത്ത് നശിക്കപ്പെടുകയും ചെയ്യുന്നു. വിത്തിന് ജീവിതക്ഷമത കുറവാണ്. ചെറിയ മുള്ളുള്ള ഈ മരത്തെ 'താപസമരം' എന്നും വിളിക്കാറുണ്ട്. "
" ഓടപ്പഴംപോലൊരു പെണ്ണിന് വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം എന്നെപ്പിരിഞ്ഞു നീപോയില്ലേടി ഇന്നു നിൻ്റെ വീട്ടില് കല്യാണാലങ്കാരം ഇന്നെൻ്റെ വീട്ടില് കണ്ണീരാണ്ടി (ഓട) ഓടുന്ന വണ്ടീലോ കിട്ടുന്നോരായാസം നിന്നെക്കുറിച്ചുള്ളതായിരുന്നു (2) ആളും ചുമരുമ്മേൽ ചിത്രം വരച്ചാലോ പുതുമഴപെയ്യുമ്പോൾ ചിത്രം മായും കുതിരയ്ക്കോ കൊമ്പില്ല മുതിരയ്ക്കോ മതിരില്ല പച്ചിലപാമ്പിനോ പത്തിയില്ല (ഓട) ഉപ്പുമുളയ്ക്കില്ല പാലിനോ കയ്പില്ല വീണയിൽ മീട്ടാത്ത രാഗമില്ല (2) പെണ്ണൊരുമ്പിട്ടാലോ പെരുമ്പാമ്പും വഴിമാറും കണ്ടാലറിയാത്തോൻ കൊണ്ടറിയും (ഓട) ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല കൂടപ്പുഴപ്പിന്നെ ഞാൻ കണ്ടിട്ടില്ല (ഓട) "
|
.ഡോ.സി. ആർ. രാജഗോപാലൻ, ഡയസ്പോറ ഏറുമാടങ്ങൾ, അടയാളം പബ്ലിക്കേഷൻസ്,തൃശ്ശൂർ, 2018, പുറം: 55, ഡോ. കെ. വിദ്യാസാഗർ (ജനറൽ എഡിറ്റർ),നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും,ഡി സി ബുക്സ്, കോട്ടയം, 2012, പുറം: 278, നാടൻപാട്ടുകൾ, കലാഭവൻ മണി, പുറം :18..Link | ||
| 20 | Aalayum Paniyaayudhangalum | ഡോ.സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലു...
"പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലുകളെയും മരത്തടികളെയും ആയുധങ്ങളായി കണക്കാക്കിയിരുന്നു. വിവിധ തരത്തിലുള്ള കല്ലുകളെ മൂർച്ചപ്പെടുത്തി വിവിധ ആയുധങ്ങളായി ശിലായുഗത്തിൽ മനുഷ്യൻ പരിണമിപ്പിച്ചെടുത്തു. ലോഹങ്ങളുടെ കണ്ടുപിടിത്തവും ഉപയോഗവും കല്ലിൽനിന്നും മരത്തിൽ നിന്നും പുതിയൊരു കാഴ്ചപ്പാടിലേക്കും പുതിയൊരു ജീവിതരീതിയിലേക്കും മനുഷ്യനെ വളർത്തി. ഗോത്രവ്യവസ്ഥയിൽനിന്നും തുടർന്ന ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മനുഷ്യ വ്യവസ്ഥിതിയിൽ വമ്പിച്ച പരിവർത്തനത്തിനു വഴിതെളിച്ചു.
ഭൗതികഘടനയുമായി ബന്ധപ്പെട്ടതാണ് പണിയായുധങ്ങൾ. കാർഷികവൃത്തിയിലും അടുക്കളോപകരണങ്ങളിലും മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പണിയായുധങ്ങൾ. ജന്തുക്കളെയും മനുഷ്യനെയും സംഹരിക്കാൻപോലും ആയുധങ്ങൾ ഉപയോഗിക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് ഒരു അവശ്യഘടകമായി സാമൂഹികജീവിതത്തിൽ പണിയായുധങ്ങൾ ആദ്യകാലത്തെ മാറിയിരുന്നു. മനുഷ്യൻ്റെ ആവശ്യകത ആയുധങ്ങളുടെ നിർമ്മാണത്തിനു വഴിതെളിച്ചു. ഇതിൻപ്രകാരം സാമൂഹികഘടനയിൽ ആയുധങ്ങൾ നിർമ്മിക്കുന്ന ഒരു വിഭാഗവും ഉടലെടുത്തു. പണിയായുധങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തെ 'ആല'യെന്നും, അത് ഉണ്ടാക്കുന്ന ജനതയെ കൊല്ലൻ എന്നും വിളിക്കാൻ തുടങ്ങി. ജാതിവ്യവസ്ഥ നിലവിൽ വന്നതോടെ കൊല്ലപ്പണിക്കാർ ഒരു പ്രത്യേക വിഭാഗമായി സാമൂഹിക വ്യവസ്ഥിതിയിൽ നിലകൊള്ളുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആലകളുടെ ഘടനയിൽ വ്യത്യാസം കാണാം. കാരണം കാർഷികരീതിയിലുള്ള വൈവിധ്യം, ഓരോ പ്രദേശത്തിലെയും ജാതിഘടനയിലെയും സംസ്കാരത്തിന്റെയും വ്യത്യാസം തുടങ്ങിയവ ആലയുടെ ഘടനയിലും കടന്നു വരുന്നു. കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള പാറശ്ശാല ഭൂപ്രദേശത്തിലെ സംസ്കാരത്തിൻ്റെയും ഭാഷയുടെയും ജാതിസമൂഹങ്ങളുടെയും ഘടന ഇതരപ്രദേശങ്ങളിൽനിന്നും വേർതിരിച്ചു നിർത്തുന്നതാണ്. നാടാർ ജനതയുടെ അധിവാസകേന്ദ്രമായ ഈ പ്രദേശത്ത് ആലയുടെ ചരിത്രം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ഒരു പ്രത്യേകജനവിഭാഗമായി കൊല്ലന്മാർ ഈ പ്രദേശത്ത് അധിവസിക്കുന്നു. ഹൈന്ദവ വിശ്വാസികളാണിവർ. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്ന ആലകൾമാത്രമാണുള്ളത്. അതിൽത്തന്നെ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു. പനകയറ്റവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഘടനയാണ് ആദ്യകാലത്ത് നാടാർ ജനതയ്ക്ക് ഉണ്ടായിരുന്നത്. 'അരുവാത്തി' എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിൻ്റെ നിർമ്മാണവും കാളകളുടെ കാലിലെ ലാടവും ഉണ്ടാക്കുന്നതിലും ഇവിടത്തെ ആലകൾ പ്രസിദ്ധമായിരുന്നു. കൂടാതെ കാർഷികോപകരണങ്ങളായ മൺവെട്ടി, പിക്കാസ് എന്നിവയും വെട്ടുകത്തി, മീൻകത്തി, മരച്ചീനിവെട്ടി, ചെറിയ പിച്ചാത്തികൾ, പേനാക്കത്തി, ആക്കത്തി, വടിവാൾ തുടങ്ങിയ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് പണിയായുധങ്ങളിലും മാറ്റം വന്നു. പനകയറ്റം ഉപേക്ഷിച്ചതിനാൽതന്നെ ഇന്ന് അരുവാത്തി നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ ലാടവും ഇന്ന് അത്ര പ്രചാരത്തിലില്ല. ഇന്നു കൂടുതലായും കടലിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് ആവശ്യമുള്ള വല പിച്ചാത്തി, കശുവണ്ടി ഫാക്ടറികളിൽ ഉപയോഗിക്കുന്ന അണ്ടിപ്പിച്ചാത്തി, ആശാരിപ്പണിക്ക് ആവശ്യമായ ഉളി, കൊത്തുവേലക്കാർ ഉപയോഗിക്കുന്ന വിവിധതരം കരണ്ടികൾ, മറ്റു പിച്ചാത്തികൾ എന്നിവ ഉണ്ടാക്കുന്നതിൽ ആലകൾ ഒതുങ്ങി നിൽക്കുന്നു. ഇന്നും സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്താതെ സാമൂഹിക ഘടനയിൽ ദരിദ്രനാരായണന്മാരായി അധഃപതിക്കുന്ന കാഴ്ചയാണു കൊല്ലപ്പണിക്കാരുടെ ജീവിതത്തിൽ കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവരും മറ്റു തൊഴിലുകൾ ലഭിക്കാതെ പാരമ്പര്യമായി അനുവർത്തിച്ചുവരുന്ന കൊല്ലപ്പണി പിൻതുടർന്നു പോരുന്നു. ഇന്ന് ആലയുടെ സ്ഥാനം വെൽഡിങ് ഷോപ്പുകൾ കൈയടക്കിയിരിക്കുന്നു.
ആലയുടെ ഘടന: വീടിൻ്റെ മുറ്റത്തോ വശത്തോ പണിതിരിക്കുന്ന ഒരു ചെറിയ സ്ഥലമാണ് ആല. തോലുകൊണ്ടാണ് ആദ്യകാലത്ത് തുരുത്തി ഉണ്ടാക്കിയിരുന്നത്. വൃത്താകൃതിയിൽ തോലിൻ്റെ രണ്ടുവശവും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഒരു ഭാഗത്ത് ഒരു കുഴൽ ഘടിപ്പിച്ച് തോൽ മണ്ണു കൊണ്ടു മൂടുന്നു. കുഴലിൻ്റെ വായ്ഭാഗം അപ്പോഴും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഭാഗം കനലിന്റെ സമീപത്താണ്, മറുവശത്തുനിന്ന് തോലിൽ കൈകൊണ്ട് അമർത്തുമ്പോൾ വായു പ്രവഹിച്ച് കനലിനെ കത്തിക്കുന്നു. ഇന്നു തുരുത്തിയുടെയും തോലിൻ്റെയും സ്ഥാനം ബ്ലോവർ കൈയടക്കിയിരിക്കുന്നു. ബ്ലോവർ കൈകൊണ്ട് കറക്കിയാണ് കനലിനെ ആളിക്കുന്നത്. കനലായി ചിരട്ടക്കരിയോ കൽക്കരിയോ ആണ് ഉപയോഗിക്കുന്നത്. തുരുത്തിയെയും കനലിനെയും ചേർത്ത് ഉല എന്നാണു വിളിക്കുന്നത്.
തുരുത്തിയിൽനിന്നും പ്രവഹിക്കുന്ന വായുവിനാൽ ഉലയിലെ ചിരട്ടക്കരി ആളിക്കത്തുമ്പോൾ ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങൾ തീയിൽ വയ്ക്കുന്നു. ചുട്ടുപഴുത്ത ലോഹക്കഷണങ്ങളെ അടകളിൽ വച്ച് ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തുന്നു. ചുറ്റികകൾതന്നെ പലതരം കാണുന്നു. കൂടം, ഇടത്തരം ചുറ്റിക, ചെറിയ ചുറ്റിക."
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം ശേഖരിച്ച ലേഖനം: ആലയും പണിയായുധങ്ങളും (വി. സിമി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 2042 - 2044..Link | ||
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല















